<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kkmuhammed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kkmuhammed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 12 Jun 2026 06:09:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kkmuhammed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മായാത്ത തലയെടുപ്പ്-ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി</title>
		<link>https://www.chandrikadaily.com/an-indelible-nod.html</link>
					<comments>https://www.chandrikadaily.com/an-indelible-nod.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Fri, 12 Jun 2026 06:09:25 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[etmuhammedbasheer]]></category>
		<category><![CDATA[kkmuhammed]]></category>
		<category><![CDATA[latesnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=381527</guid>

					<description><![CDATA[മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ തന്റെ സംഘാടന മികവും കര്‍മനൈരന്തര്യവും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് മുസ്ലിം യുവജന പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ യൂത്ത് ലീഗിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.കെ മുഹമ്മദിന്റെ നിര്യാണം വ്യക്തിപരമായും പ്രസ്ഥാനപരമായും തീരാനഷ്ടമാണ്. അവസാനമായി കെ.കെയെ ഒരു നോക്ക് കാണാന്&#x200d; കണ്ണൂരിലെത്തിയപ്പോള്&#x200d; എത്രയോ ചിത്രങ്ങള്&#x200d; മനസിലൂടെ മിന്നിമറഞ്ഞു. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും വളര്&#x200d;ച്ചയുടെ നിര്&#x200d;ണായക ഘട്ടങ്ങളില്&#x200d; തന്റെ സംഘാടന മികവും കര്&#x200d;മനൈരന്തര്യവും കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. 1936 ജൂണ്&#x200d; 20ന് രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനായി ന്യൂമാഹി പെരിങ്ങാടിയില്&#x200d; ജനിച്ച കെ.കെ വിദ്യാര്&#x200d;ത്ഥിയായിരിക്കെ തന്നെ സംഘാടനത്തിലും പത്രപ്രവര്&#x200d;ത്തനത്തിലും ശ്രദ്ധനേടിയിരുന്നു. പഠനാനന്തരം പാലക്കാട്ട് പോയി ബിസിനസ് തുടങ്ങിയ കെ.കെയെ സംഘടനാ പ്രവര്&#x200d;ത്തനത്തിന്റെയും പത്രപ്രവര്&#x200d;ത്തനത്തിന്റെയും വഴിയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് ബാഫഖി തങ്ങളായിരുന്നു. തുടര്&#x200d;ന്ന് ചന്ദ്രിക മാഹി ലേഖകനായി ശ്രദ്ധനേടിയ കെ.കെയെ പാലക്കാട്ടെ ചന്ദ്രികയുടെ കാര്യങ്ങള്&#x200d; നോക്കാന്&#x200d; സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഏല്&#x200d;പ്പിച്ചു.</p>
<p>വൈകാതെ ഒരേ സമയം ചന്ദ്രിക കോഴിക്കോട് ബ്യൂറോ ചീഫായും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായും കെ.കെ നിയമിതനായി. സയ്യിദ് അബ്ദുറഹ്‌മാന്&#x200d; ബാഫഖി തങ്ങളുടെ സന്തത സഹചാരിയായി സഞ്ചരിച്ച കെ.കെ, അദ്ദേഹത്തിന്റെ മത ചിട്ടകളും കുലീനമായ പെരുമാറ്റവും സ്വാംശീകരിച്ചു. 1968 ല്&#x200d; മുസ്ലിം യൂത്ത് ലീഗ് നിലവില്&#x200d; വരുമ്പോള്&#x200d; സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ.കെയുടെ പേരാണ് ഐകകണ്ഠ്യേന വന്നത്. സംസ്ഥാന സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്&#x200d; പ്രവര്&#x200d;ത്തിച്ചു.</p>
<p>ചന്ദ്രികയില്&#x200d; നിന്നിറങ്ങിയവര്&#x200d; ലീഗ് ടൈംസ് സ്ഥാപിച്ചപ്പോള്&#x200d; അതിന്റെ പത്രാധിപരായ കെ. കെ, 1984ല്&#x200d; മുസ്ലിം ലീഗുകള്&#x200d; ലയിച്ചതിനെ തുടര്&#x200d;ന്ന് വീണ്ടും ചന്ദ്രിക അസോസിയേറ്റ് എഡിറ്ററായി. കൊച്ചിയില്&#x200d; ചന്ദ്രിക എഡിഷന്&#x200d; തുടങ്ങുമ്പോള്&#x200d; അതിന്റെ ചുമതല (റസിഡന്റ് എഡിറ്റര്&#x200d;) അദ്ദേഹത്തിനായിരുന്നു. ഫെഡറേഷന്&#x200d; ഓഫ് മുസ്ലിം ഓര്&#x200d;ഫനേജ് കോളജസ് പ്രസിഡന്റ്, പെരിങ്ങത്തൂര്&#x200d; ദര്&#x200d;സ് യതീംഖാന പ്രസിഡന്റ്, അസോസിയേഷന്&#x200d; ഓഫ് ഓര്&#x200d;ഫനേജസ് ആന്&#x200d;ഡ് ചാരിറ്റബിള്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ട്, കണ്ണൂര്&#x200d; പ്രസിഡന്റ്, മൈനോരിറ്റി എജ്യുക്കേഷനല്&#x200d; അസോസിയേഷന്&#x200d; കണ്ണൂര്&#x200d; പ്രസിഡന്റ്, മേക്കുന്ന് വി.പി. സത്യന്&#x200d; സ്മാരക കമ്മിറ്റി പ്രസിഡന്റ്, ഓള്&#x200d; കേരള ടി.ടി.ഐ മാനേജേഴ്സ് അസോസിയേഷന്&#x200d; വൈസ് പ്രസിഡന്റ്, മുസ്ലിം എജ്യുക്കേഷന്&#x200d; ആന്റ് കള്&#x200d;ച്ചറല്&#x200d; ഫോറം പെരിങ്ങത്തൂര്&#x200d; ചെയര്&#x200d;മാന്&#x200d;, സെന്&#x200d;ട്രല്&#x200d; കോഓര്&#x200d;ഡിനേഷന്&#x200d; ഫോറം ഫോര്&#x200d; മുസ്ലിം എന്&#x200d;.ജി.ഓസ് കേരള വൈസ് ചെയര്&#x200d;മാന്&#x200d;, എന്&#x200d;.എ.എം ആര്&#x200d;ട്സ് ആന്റ് സയന്&#x200d;സ് കോളജ് കല്ലിക്കണ്ടി, ബി.എഡ് കോളജ് പെരിങ്ങത്തൂര്&#x200d;, ടീച്ചേഴ്സ് ട്രെയ്നിങ് ഇന്&#x200d;സ്റ്റിറ്റ്യൂട്ട് എന്നിവയുടെ മാനേജര്&#x200d;, എസ്.എം.എഫ് കണ്ണൂര്&#x200d; ജില്ലാ കമ്മിറ്റി ജനറല്&#x200d; സെക്രട്ടറി, കേരളാ സ്റ്റേറ്റ് അസോസിയേഷന്&#x200d; ഓഫ് മുസ്ലിം ഇന്&#x200d;സ്റ്റിറ്റ്യൂട്ട്, കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്&#x200d;, അണ്&#x200d; എയ്ഡഡ് ട്രെയിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്&#x200d; സെക്രട്ടറി, തലശ്ശേരി രാജീവ് ഗാന്ധി കോഓപ്പറേറ്റീവ് ആശുപത്രി ഡയറക്ടര്&#x200d;, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്, പത്ര പ്രവര്&#x200d;ത്തക യൂണിയന്&#x200d; ദേശീയ സമിതി അംഗം തുടങ്ങി വഹിച്ച പദവികളെയെല്ലാം ആ സാനിധ്യം തിളക്കമുള്ളതാക്കി.</p>
<p>ഏകദേശം അര നൂറ്റാണ്ടുകാലത്തെ ആത്മബന്ധമാണ് കെ.കെ മുഹമ്മദുമായുള്ളത്. ഞാന്&#x200d; ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് പെരിങ്ങളം ഉപതിരഞ്ഞെടുപ്പിലായിരുന്നു. അന്ന് സ്ഥാനാര്&#x200d;ഥിത്വത്തിന് അര്&#x200d;ഹതയുള്ള നിരവധി പ്രമുഖര്&#x200d; ആ മണ്ഡലത്തിലുണ്ടായിരുന്നു. സൂപ്പി സാഹിബും കെ.കെ മുഹമ്മദും ഉമ്മര്&#x200d; ഖാനും ഉള്&#x200d;പ്പെടെയുള്ള നേതാക്കള്&#x200d; ഉണ്ടായിരുന്ന മണ്ഡലത്തിലേക്കാണ് വളരെ ദൂരെയുള്ള എന്നെ പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ഥിയായി നിയോഗിച്ചത്. എന്നാല്&#x200d; അതില്&#x200d; ഒരു പരിഭവമോ ആലോചനയോ പോലും പ്രകടിപ്പിക്കാതെ, എണ്ണയിട്ട യന്ത്രം പോലെ എന്റെ തിരഞ്ഞെടുപ്പ് പ്രവര്&#x200d;ത്തനങ്ങള്&#x200d; അതീവ ചിട്ടയോടെയും ആത്മാര്&#x200d;ഥതയോടെയും അദ്ദേഹം കൈകാര്യം ചെയ്തു. ഒരു സ്ഥാനാര്&#x200d;ഥി എന്ന നിലയില്&#x200d; എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടാതിരിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ശക്തമായ മത്സരമുണ്ടായിരുന്ന ആ തിരഞ്ഞെടുപ്പില്&#x200d; സംഘടനാ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുന്നതിലും പ്രവര്&#x200d;ത്തകരെ സജ്ജരാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.</p>
<p>രാഷ്ട്രീയ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കൊപ്പം ഒരു വ്യാപാരിയും പത്രപ്രവര്&#x200d;ത്തകനുമായിരുന്നു അദ്ദേഹം. ചന്ദ്രികയില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്ന കാലത്തുതന്നെ അക്ഷരങ്ങളോടും ആശയങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിബദ്ധത ശ്രദ്ധേയമായിരുന്നു. കെ.കെ, പി.കെ, പിലാക്കണ്ടി ത്രയങ്ങളില്&#x200d; ആദ്യ രണ്ട് പേരും മികച്ച പത്രപ്രവര്&#x200d;ത്തകരും അക്ഷരങ്ങളുടെ ഉപാസകരുമായിരുന്നു. പ്രസ്ഥാനത്തിന്റെ ആശയവ്യാപനത്തിനും ബൗദ്ധിക വളര്&#x200d;ച്ചയ്ക്കും അവര്&#x200d; നല്&#x200d;കിയ സംഭാവനകള്&#x200d; എന്നും സ്മരിക്കപ്പെടും. ഈയടുത്തിടെ പി.കെ. മാനു സാഹിബിന്റെ ഒരു രചനയുടെ പ്രകാശനച്ചടങ്ങില്&#x200d; പങ്കെടുത്തപ്പോഴും ഈ ത്രയങ്ങള്&#x200d; ഓര്&#x200d;മകളിലൂടെ കടന്നുപോയിരുന്നു. തൊണ്ണൂറിന്റെ നിറവില്&#x200d; വിടപറയുമ്പോഴും എന്റെ മനസില്&#x200d; പച്ചപിടിച്ച കുലീന യുവത്വത്തിന്റെ കെ.കെയുടെ മുഖമാണ് ബാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-indelible-nod.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
