<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KKPA Majeed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kkpa-majeed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 07 Jun 2023 06:03:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KKPA Majeed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആംബുലന്&#x200d;സ് സേവനം നിഷേധിച്ചു; താനൂര്&#x200d; ബോട്ടപകടത്തില്&#x200d; പരിക്കേറ്റ് ഒന്നര വയസ്സുകാരിക്ക് ചികിത്സ വൈകി, ഇടപെടല്&#x200d; നടത്തി മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/1ambulance-service-denied-a-one-and-a-half-year-old-girl-was-injured-in-the-tanur-boat-accident-and-the-treatment-was-delayed-muslim-league-leader-kpa-majeed-intervened.html</link>
					<comments>https://www.chandrikadaily.com/1ambulance-service-denied-a-one-and-a-half-year-old-girl-was-injured-in-the-tanur-boat-accident-and-the-treatment-was-delayed-muslim-league-leader-kpa-majeed-intervened.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 Jun 2023 05:58:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ambulance]]></category>
		<category><![CDATA[KKPA Majeed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258006</guid>

					<description><![CDATA[രാവിലെ റഫര്&#x200d; ചെയ്ത കുട്ടിയെ വൈകിട്ട് നാലോടെയാണ് താലൂക്ക് ആശുപത്രിയില്&#x200d; നിന്നും അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയത്]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാര്&#x200d; സൗജന്യ ആംബുലന്&#x200d;സ് സേവനം നിഷേധിച്ചതിനെ തുടര്&#x200d;ന്ന് താനൂര്&#x200d; ബോട്ട് അപകടത്തില്&#x200d; പരിക്കേറ്റ ഒന്നര വയസുകാരിക്ക് വിദഗ്ദ്ധ ചികിത്സ വൈകിയത് മണിക്കൂറുകളോളം. 22 പേര്&#x200d; മരിച്ച അപകടത്തില്&#x200d; രക്ഷപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്ന വള്ളിക്കുന്ന് അരിയല്ലൂര്&#x200d; സ്വദേശി കുഞ്ഞാലകത്ത് മന്&#x200d;സൂര്&#x200d;നുസ്രത്ത് ദമ്പതികളുടെ മകള്&#x200d; ആയിഷ മെഹറിനാണ്(1.5) മണിക്കൂറുകളോളം ചികിത്സ വൈകിയത്.</p>
<p>താലൂക്ക് ആശുപത്രിയില്&#x200d; ചികിത്സയിലുള്ള കുട്ടിയെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു സംഭവം. 25 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോട്ടക്കല്&#x200d; മിംസ് ആശുപത്രിയില്&#x200d; നിന്നും കഴിഞ്ഞ ദിവസം കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവസവും ഫിസിയോ തെറാപ്പി ഉള്&#x200d;പ്പെടെയുള്ള ചികിത്സ ആവശ്യമായ കുട്ടിക്ക് കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്&#x200d;ന്നാണ് താലൂക്ക് ആശുപത്രി മെഡിക്കല്&#x200d; ബോര്&#x200d;ഡിന്റെ തീരുമാന പ്രകാരം കുട്ടിയെ വിഗഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.</p>
<p>കുട്ടികളുടെ ഞരമ്പുരോഗ വിദഗ്ദ്ധന്റെ പരിശോധന അനിവാര്യമാണെന്ന് കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് ഇന്നലെ രാവിലെയോടെ കുട്ടിയെ കൊണ്ടുപോകുന്നതിന് 108 ആംബുലന്&#x200d;സ് വിളിക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; ജില്ല വിട്ട് പോകാനാകില്ലെന്നായിരുന്നു മറുപടി.</p>
<p>ഇതോടെ വിഷയം കെ.പി.എ മജീദിന്റെ ശ്രദ്ധയില്&#x200d;പ്പെടുത്തി. അദ്ദേഹം ജില്ലാ മെഡിക്കല്&#x200d; ഓഫീസറുമായി സംസാരിച്ചു. ഉടനെ തന്നെ 108 ആംബുലന്&#x200d;സ് അനുവദിക്കാമെന്ന് ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d; അറിയിച്ചു. അല്&#x200d;പ്പസമയത്തിനകം തന്നെ അദ്ദേഹവും ആശുപത്രിയിലെത്തി. ആശുപത്രിയില്&#x200d; നിന്നും റിക്വസ്റ്റ് അയക്കുന്നതിന് സൂപ്രണ്ടിന് നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
<p>ഇന്നലെ വൈകിട്ട് 3.40 ഓടെ കുട്ടിയെ കൊണ്ടുപോകാന്&#x200d; രാവിലെ മുതല്&#x200d; തന്നെ ആശുപത്രി കോമ്പൗണ്ടില്&#x200d; പാര്&#x200d;ക്ക് ചെയ്തിരുന്ന രണ്ട് ആംബുലന്&#x200d;സുകളില്&#x200d; ഒന്നെത്തി. എന്നാല്&#x200d; അതില്&#x200d; എ.സി പ്രവര്&#x200d;ത്തിക്കില്ലെന്ന് അറിയിച്ചതോടെ യാത്ര വീണ്ടും മുടങ്ങി. ശേഷം കുട്ടികളുടെ ചികിത്സയ്ക്കായുള്ള രാഷ്ട്രീയ ബാല്&#x200d; സ്വാസ്ഥ്യ കാര്യ ക്രം (ആര്&#x200d;.ബി.എസ്.കെ) പദ്ധതിയില്&#x200d; ഉള്&#x200d;പ്പെടുത്തി സ്വകാര്യ ആംബുലന്&#x200d;സ് ആശുപത്രി അധികൃതര്&#x200d; തന്നെ തയ്യാറാക്കി നല്&#x200d;കി. രാവിലെ റഫര്&#x200d; ചെയ്ത കുട്ടിയെ വൈകിട്ട് നാലോടെയാണ് താലൂക്ക് ആശുപത്രിയില്&#x200d; നിന്നും അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ambulance-service-denied-a-one-and-a-half-year-old-girl-was-injured-in-the-tanur-boat-accident-and-the-treatment-was-delayed-muslim-league-leader-kpa-majeed-intervened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടുംബശ്രീ യൂണിറ്റുകളിലെ പ്രതിജ്ഞ ഭരണഘടനാ വിരുദ്ധം; കെ.പി.എ മജീദ്‌</title>
		<link>https://www.chandrikadaily.com/pledge-in-kudumbashree-units-unconstitutional-kpa-majeed.html</link>
					<comments>https://www.chandrikadaily.com/pledge-in-kudumbashree-units-unconstitutional-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 03 Dec 2022 07:36:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[KKPA Majeed]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224939</guid>

					<description><![CDATA[ഈ പ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണ് അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനം ഭരിക്കുന്ന സര്&#x200d;ക്കാര്&#x200d; ജെന്റര്&#x200d; കാമ്പയിന്റെ പേരില്&#x200d; നടപ്പാക്കുന്ന ഒളിയജണ്ടകളിലൊന്നാണ് ഇപ്പോള്&#x200d; പുറത്തുവന്നിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവും എംഎല്&#x200d;എയുമായ കെ.പി.എ മജീദ്. കുടുംബശ്രീ യൂണിറ്റുകള്&#x200d; ചൊല്ലേണ്ട പ്രതിജ്ഞയില്&#x200d; ആണ്&#x200d;മക്കള്&#x200d;ക്കും പെണ്&#x200d;മക്കള്&#x200d;ക്കും തുല്യ സ്വത്തവകാശം നല്&#x200d;കുമെന്ന വാചകം ബോധപൂര്&#x200d;വ്വം തിരുകിക്കയറ്റിയതാണെന്ന് വ്യക്തമാണ്. ഈ പ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണ് അദ്ദേഹം പറഞ്ഞു.</p>
<p>മുസ്ലിംകളുടെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെയും അനന്തരാവകാശം സംബന്ധിച്ച് ഇന്ത്യയിലെ സിവില്&#x200d; നിയമം വ്യക്തമായി പറയുന്നുണ്ട്. ഭരണഘടനാപരമായ മൗലികാവകാശമാണിത്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാനന്തര ചടങ്ങുകള്&#x200d; തുടങ്ങിയ കാര്യങ്ങള്&#x200d;ക്കെല്ലാം വിശ്വാസികള്&#x200d;ക്ക് സിവില്&#x200d; നിയമങ്ങള്&#x200d; പിന്തുടരാനുള്ള അവകാശമുണ്ട്. ഇതിനെ വെല്ലുവിളിക്കുകയാണ് സര്&#x200d;ക്കാര്&#x200d;. പ്രതിജ്ഞയില്&#x200d;നിന്ന് ശരീഅത്ത് വിരുദ്ധമായ ഈ വാചകം അടിയന്തരമായി പിന്&#x200d;വലിക്കണം അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pledge-in-kudumbashree-units-unconstitutional-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടിയേരിയുടെ പ്രസ്താവന ബിജെപിയെ നാണിപ്പിക്കുന്നത്-കെപിഎ മജീദ്</title>
		<link>https://www.chandrikadaily.com/muslim-league-reply-to-kodiyeri.html</link>
					<comments>https://www.chandrikadaily.com/muslim-league-reply-to-kodiyeri.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 24 Oct 2020 12:39:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KKPA Majeed]]></category>
		<category><![CDATA[Kodiyeri Balakrishanan]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163967</guid>

					<description><![CDATA[വോട്ടിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെ നിരന്തരം പുകഴ്ത്തിയിരുന്ന സി.പി.എം സെക്രട്ടറിയാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മതേതര കേരളത്തെ വര്&#x200d;ഗീയമായി വിഭജിക്കാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്&#x200d; നടത്തുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെപിഎ മജീദ്. ബിജെപിയെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സംസാരിക്കുന്നതെന്നും കെപിഎ മജീദ് പറഞ്ഞു.</p>
<p><strong>പ്രസ്താവനയുടെ പൂര്&#x200d;ണരൂപം:</strong></p>
<div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">മതേതര കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യു.ഡി.എഫിനെതിരായ ആരോപണം. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ കക്ഷികളെ വോട്ടിനു വേണ്ടി തരാതരം ഉപയോഗിക്കുകയും ഇപ്പോഴും നിരവധി പഞ്ചായത്തുകളിൽ ഈ കക്ഷികളോടൊപ്പം ഭരണം പങ്കിടുകയും ചെയ്യുന്ന സി.പി.എം സെക്രട്ടറിക്ക് യു.ഡി.എഫിനെതിരെ പ്രതികരിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ല.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto"></div>
<div dir="auto">വോട്ടിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെ നിരന്തരം പുകഴ്ത്തിയിരുന്ന സി.പി.എം സെക്രട്ടറിയാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി. തീവ്രവാദത്തിനും വർഗീയതക്കുമെതിരായ മുസ്‌ലിംലീഗിന്റെ നിലപാടിന് കോടിയേരിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. അത് കേരളത്തിന്റെ പൊതുസമൂഹത്തിന് ബോധ്യമുള്ള കാര്യമാണ്. രാജ്യത്തിനോ സമൂഹത്തിനോ ദോഷം ചെയ്യുന്ന ഒരു നീക്കവും ലീഗിന്റെ ഭാഗത്തുനിന്ന് ഒരുകാലത്തും ഉണ്ടായിട്ടില്ല. എന്നാൽ എല്ലാ കാലത്തും വർഗീയ കക്ഷികളെ വോട്ടിനു വേണ്ടി ഉപയോഗിച്ച സി.പി.എം ഇപ്പോൾ നടത്തുന്ന ചാരിത്ര്യ പ്രസംഗം പരിഹാസ്യമാണ്.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto"></div>
<div dir="auto">എം.എം ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ കൂട്ടുകെട്ടാണ് യു.ഡി.എഫിന് നേതൃത്വം നൽകുന്നതെന്ന സി.പി.എം സെക്രട്ടറിയുടെ പ്രസ്താവന ബി.ജെ.പിയെ പോലും നാണിപ്പിക്കുന്നതാണ്. പ്രത്യേക വിഭാഗങ്ങളിൽപെട്ടവരുടെ മാത്രം പേരെടുത്ത് പച്ചയ്ക്ക് വർഗീയത പറയാൻ മടികാണിക്കാത്ത കോടിയേരിയുടെ ഉദ്ദേശ്യം വ്യക്തമാണ്. കേരളത്തെ വർഗീയമായി വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നാണംകെട്ട കളിയുമായാണ് സി.പി.എം മുന്നോട്ടുവരുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. സി.പി.എമ്മിന്റെ രാഷ്ട്രീയ കാപട്യം ജനങ്ങൾ തിരിച്ചറിയും.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-reply-to-kodiyeri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ട്ടിക്ക് വേണ്ടി പോരാടാന്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: കെപിഎ മജീദ്</title>
		<link>https://www.chandrikadaily.com/kpa-majeed-social-media-strategy.html</link>
					<comments>https://www.chandrikadaily.com/kpa-majeed-social-media-strategy.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 22 Oct 2020 14:41:22 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[KKPA Majeed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163496</guid>

					<description><![CDATA[തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവർഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്‌കാരം മുസ്‌ലിംലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സോഷ്യല്&#x200d; മീഡിയയില്&#x200d; പാര്&#x200d;ട്ടിക്ക് വേണ്ടി പോരാടാന്&#x200d; സ്വതന്ത്ര വ്യക്തികളെയോ സംഘടനകളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെപിഎ മജീദ്. അത്തരം ആളുകള്&#x200d; നടത്തുന്ന സഭ്യമല്ലാത്ത ഇടപെടലുകള്&#x200d;ക്ക് പാര്&#x200d;ട്ടിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; വ്യക്തമാക്കി.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<div>
<div id="jsc_c_1b" class="ecm0bbzt hv4rvrfc e5nlhep0 dati1w0a" data-ad-comet-preview="message" data-ad-preview="message">
<div class="j83agx80 cbu4d94t ew0dbk1b irj2b8pg">
<div class="qzhwtbm6 knvmm38d">
<div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">മുസ്‌ലിംലീഗ് പാർട്ടിക്ക് അന്തസ്സാർന്ന ആശയവും ചരിത്രവും പാരമ്പര്യവുമുണ്ട്. പാർട്ടിയുടെ നയവും നിലപാടും വ്യക്തമാക്കാൻ പര്യാപ്തമായ വാർഡ് കമ്മിറ്റി മുതൽ ദേശീയ കമ്മിറ്റി വരെയുള്ള സംവിധാനങ്ങളും നേതാക്കളുമുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിന് വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പാർട്ടിക്കു വേണ്ടി മാന്യമായും നിസ്വാർത്ഥമായും ഇടപെടുന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ സേവനവും വിലമതിക്കുന്നു.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">അതേസമയം പാർട്ടിക്കു വേണ്ടി പോരാടാൻ സോഷ്യൽ മീഡിയയിൽ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയെയോ സംഘത്തെയോ ഏൽപിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും പാർട്ടിയുടെ സൈബർ വക്താക്കളായോ ഐ.ടി സെൽ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാവില്ല.</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവർഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്‌കാരം മുസ്‌ലിംലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല. രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും മാനിച്ചുകൊണ്ടായിരിക്കണം സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ. മാന്യമായി രാഷ്ട്രീയം പറയാനും സംവദിക്കാനുമുള്ള അവസരമാണ് സാമൂഹ്യ മാധ്യമങ്ങൾ നമുക്ക് തുറന്നു തന്നിരിക്കുന്നത്. അതിനെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്.</div>
</div>
</div>
</div>
</div>
</div>
<div>
<div class="stjgntxs ni8dbmo4 l82x9zwi uo3d90p7 h905i5nu monazrh9" data-visualcompletion="ignore-dynamic">
<div>
<div class="cwj9ozl2 tvmbv18p"></div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpa-majeed-social-media-strategy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാവരിയപ്പെട്ട ഹാഥ്‌റസിന്റെ ശബ്ദം; മുസ്‌ലിംലീഗ് ദേശീയ പ്രക്ഷോഭം-സംസ്ഥാനത്ത് പ്രതിഷേധങ്ങള്&#x200d; ഇന്ന്</title>
		<link>https://www.chandrikadaily.com/editorial-page-article-kpa-majeed.html</link>
					<comments>https://www.chandrikadaily.com/editorial-page-article-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Oct 2020 20:22:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Hathras]]></category>
		<category><![CDATA[KKPA Majeed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160017</guid>

					<description><![CDATA[ഹാഥ്‌റസ് സംഭവത്തെ കുറിച്ച് ഒടുവില്&#x200d; സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം പോലും പ്രഹസനമാണ്. ജുഡീഷ്യല്&#x200d; അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിനുമുമ്പില്&#x200d; എത്തിക്കണമെന്നാണ് മുസ്‌ലിംലീഗ് നിലപാട്. വിഷയത്തില്&#x200d; ഇന്നു മുതല്&#x200d; മൂന്നു നാള്&#x200d; രാജ്യവ്യാപക പ്രതിഷേധത്തിനാണ് മുസ്‌ലിംലീഗ് ആഹ്വാനം ചെയ്തത്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി.എ മജീദ്</strong></p>
<p>പത്തൊമ്പത് വയസ്സായിരുന്നു അവളുടെ പ്രായം. ജാതിയില്&#x200d; ഉയര്&#x200d;ന്നവരെന്ന് ധരിക്കുന്നവര്&#x200d;ക്ക് &#8216;തനിക്കുമേലുള്ള അധീശത്വത്തിന്&#8217; വഴങ്ങാതെ തലഉയര്&#x200d;ത്തിനിന്ന അവള്&#x200d; ധീരയായിരുന്നു. പക്ഷേ, ആ ചെറുത്തുനില്&#x200d;പ്പിന് അധികം ആയുസ്സുണ്ടായില്ല. അമ്മക്കൊപ്പം പാടത്ത് പശുവിന് പുല്ലു വെട്ടിക്കൊണ്ടിരിക്കുമ്പോള്&#x200d;, ഉന്നത കുലജാതരായ യുവാക്കള്&#x200d; പതിയിരുന്ന് ചാടിവീഴുന്നു. കൂട്ടബലാത്സംഗത്തിന് ഇരയാക്കി ഇടുപ്പെല്ല് തകര്&#x200d;ത്തും ആന്തരികാവയവങ്ങള്&#x200d;ക്ക് ക്ഷതമേല്&#x200d;പ്പിച്ചും ജീവച്ഛവമാക്കുന്നു. നാവരിയപ്പെട്ട് ഗുരുതരാവസ്ഥയില്&#x200d; ആസ്പത്രിയിലെത്തിച്ചെങ്കിലും ദിവസങ്ങള്&#x200d;ക്കകം മരണത്തിന് കീഴടങ്ങുന്നു. ഒരു പ്രാദേശിക വാര്&#x200d;ത്ത പോലുമല്ലാതെ, യു.പിയിലെ പതിവ് ഗ്രാമീണ കാഴ്ചപോലെ ഡല്&#x200d;ഹിയിലെ ആസ്പത്രിയില്&#x200d;നിന്നും ഗ്രാമത്തിലെത്തിച്ച വിടരുംമുമ്പെ ചവിട്ടിയരക്കപ്പെട്ട പെണ്&#x200d;പൂവിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലന്&#x200d;സ് വീട്ടിലേക്കല്ല പോയത്. പകല്&#x200d; സമയത്ത് പരമ്പരാഗത ആചാരങ്ങളോടെ സംസ്‌കരിക്കണമെന്ന മാതാ-പിതാക്കളുടെ ആവശ്യംപോലും ജില്ലാ ഭരണകൂടം തള്ളിക്കളയുന്നു. അമ്മയെപോലും അവസാനമായൊന്ന് കാണിക്കാതെ, ഇരുട്ടിന്റെ മറവില്&#x200d; ബലംപ്രയോഗിച്ച് പൊലീസുകാരുടെ നേതൃത്വത്തില്&#x200d; കത്തിച്ചുകളയുന്നു. പുറംലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച പൊലീസ്, കുടുംബത്തെ വീട്ടില്&#x200d; തടവിലാക്കുന്നു. വെള്ളവും ഭക്ഷവുമില്ലാതെ മൂന്നുനാള്&#x200d; മകളുടെ വേര്&#x200d;പാടിന്റെ നൊമ്പരവുമായി കരഞ്ഞുകലങ്ങിയ തേങ്ങലുകള്&#x200d; പൊലീസ് ബൂട്ടിന്റെ മുരള്&#x200d;ച്ചയില്&#x200d; തട്ടിയലിയുന്നു. മകള്&#x200d;, കോവിഡ് ബാധിച്ച് മരിച്ചെന്ന് സമ്മതിച്ചാല്&#x200d; എല്ലാവരെയും മോചിപ്പാക്കാമെന്നും പണം നല്&#x200d;കാമെന്നുമായിരുന്നു വാഗ്ദാനം.</p>
<p>പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറം ലോകത്തെത്തിയ ഒരു ബന്ധു വിവരം പുറത്തുവിടുന്നു. അതേകുറിച്ച് അന്വേഷിക്കാന്&#x200d;പോലും സമ്മതിക്കാതെ, മാധ്യമങ്ങള്&#x200d;ക്കും രാഷ്ട്രീയ നേതാക്കള്&#x200d;ക്കും ഭരണകൂടം വിലക്കേര്&#x200d;പ്പെടുത്തുന്നു. പാതിവഴിയില്&#x200d; വാഹനം തടഞ്ഞതോടെ കാല്&#x200d;നടയായി, അങ്ങോട്ട് തിരിച്ച കോണ്&#x200d;ഗ്രസ് മുന്&#x200d; പ്രസിഡന്റും ലോക്‌സഭ എം.പിയുമായ രാഹുല്&#x200d;ഗാന്ധിയെപോലും പൊലീസ് കയ്യേറ്റം ചെയ്ത് കേസെടുത്ത് തിരിച്ചയക്കുന്നു. അതോടെ രാജ്യം ഉണരുന്നു. ജനകീയ മുന്നേറ്റമായി രാഹുലും പ്രിയങ്കയും പിറ്റേന്ന് ആ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോഴാണ് ഇരുട്ടിന്റെ വ്യാപ്തി രാജ്യം ശരിക്കും തിരിച്ചറിയുന്നത്. നാണക്കേട് ലഘൂകരിക്കാന്&#x200d;, ഏതാനും പൊലീസുകാരെ സസ്‌പെന്റ് ചെയ്യുന്നു. ആ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഇടപെടുന്നു. പക്ഷേ, ഇതെഴുതുന്ന സമയവും കുടുംബത്തെ പുറത്തേക്ക്‌വിടാതെ പൊലീസ് തടഞ്ഞുവെച്ചതായാണ് റിപ്പോര്&#x200d;ട്ട്. ഒരു പെണ്&#x200d;കുട്ടിയെ പിച്ചിച്ചീന്തി കൊലചെയ്താല്&#x200d; ഭരണകൂടം ആര്&#x200d;ക്കൊപ്പമാണ് നില്&#x200d;ക്കേണ്ടത്. ഈ ചോദ്യംതന്നെ പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ലോകത്തിന്മുമ്പില്&#x200d; അഹിംസയുടെയും ശാന്തിയുടെയും സന്ദേശം നല്&#x200d;കി വിസ്മയിപ്പിച്ച മഹത്തായ ഭരണഘടനയുള്ള രാജ്യമാണിത്. എന്നിട്ടും, കൊടും ക്രിമിനലുകളെ സംരക്ഷിക്കുന്ന പൊലീസും ഭരണകൂടവും ഇരയുടെ മൃതദേഹത്തോട് പോലും അനാദരവ് കാണിച്ച്, കുടുംബത്തെ ഭീകരെപ്പോലെ കൈകാര്യം ചെയ്യുന്നത് എന്തുകൊണ്ടാണ്. പ്രതികളെല്ലാം ഭരണകക്ഷിയില്&#x200d;പെട്ട, ബി.ജെ.പിക്കാരല്ലെന്നാണ് പുറത്തുവന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നത്. പിന്നെന്തിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും യു.പി ഭരണകൂടവും ഇങ്ങനെയെല്ലാം ചെയ്യുന്നത്. ലളിതമായ ഉത്തരം; എല്ലാവരും ഠാക്കൂര്&#x200d; വിഭാഗത്തില്&#x200d;പെട്ട ഉന്നത ജാതിക്കാരാണ് എന്നതാണ്. ഠാക്കൂര്&#x200d; ഭീകരരാല്&#x200d; നെല്&#x200d;വയലില്&#x200d; പിച്ചിച്ചീന്തപ്പെട്ട ദലിത് പെണ്&#x200d;കൊടിയായ ഫൂലന്&#x200d;, പിന്നീട് ചമ്പല്&#x200d; കാടുകളെ വിറപ്പിച്ച ഫൂലന്&#x200d;ദേവിയായത് നമുക്കറിയാം. ജനാധിപത്യ വഴിയിലേക്ക് വന്ന അവരെ എം.പിയായിരിക്കെ വെടിവെച്ച് കൊന്നതും ഠാക്കൂര്&#x200d; ഭീകരരായിരുന്നു. ക്ലാക്ക് മുതല്&#x200d; ജില്ലാ കലക്ടര്&#x200d;മാരും പൊലീസ് ഓഫീസര്&#x200d;മാരുമെല്ലാമായി എല്ലാ മേഖലയിലും ശക്തരായവരാണവര്&#x200d;. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഠാക്കൂര്&#x200d; ആണെന്നത് മാത്രമല്ല, യു.പി നേരിടുന്ന ദുരന്തം. ഠാക്കൂരുമാരിലും എത്രയോ നല്ല മനുഷ്യരുണ്ട്. ഠാക്കൂര്&#x200d; സമുദായത്തിന്റെ അപ്രമാദിത്വം ഉദ്‌ഘോഷിച്ച് താഴ്ന്ന ജാതിക്കാരെയും മുസ്‌ലിംകള്&#x200d; ഉള്&#x200d;പ്പെടെയുള്ള മറ്റു മതസ്തരെയും ശത്രുക്കളായ പ്രചാരണം നടത്തുന്ന സംഘടനയാണ് ഹിന്ദു യുവ വാഹിനി. അജയ് മോഹന്&#x200d; ബിഷ്ത് എന്ന അതിന്റെ തലവനാണ് യോഗി ആദിത്യനാഥായി മാറിയത്. ഇരുപത്തിയാറാം വയസ്സില്&#x200d; തന്നെ ലോക്‌സഭാ എം.പിയായത് ചെറുപ്രായത്തിലേ &#8216;ഹിന്ദു യുവ വാഹിനി&#8217;യുടെ കര്&#x200d;മ്മ പദ്ധതികള്&#x200d; വിജയകരമായി നടപ്പാക്കിയതിനുള്ള സമ്മാനമായിരുന്നു.</p>
<p>പിന്നീട്, യോഗിയെ മുഖ്യമന്ത്രിയാക്കണമെന്ന് ഠാക്കൂര്&#x200d; വിഭാഗം ഉള്&#x200d;പ്പെടെയുള്ള അദ്ദേഹത്തിന്റെ അനുയായികള്&#x200d; ഗോരഖ്പൂരില്&#x200d; യോഗം ചേര്&#x200d;ന്ന് 2016ല്&#x200d; പ്രമേയം പാസാക്കുമ്പോള്&#x200d;, നിയമസഭയില്&#x200d; അംഗം പോലുമല്ലായിരുന്നു. ഭൂരിപക്ഷം നേടിയ ബി.ജെ.പി ലോക്‌സഭാംഗത്വം രാജിവെപ്പിച്ച് യോഗിയെ മുഖ്യമന്ത്രിയാക്കിയതോടെ യു.പിയില്&#x200d; ഹാഥ്‌റസുകള്&#x200d; വാര്&#x200d;ത്തപോലുമല്ലാതായി. ഠാക്കൂരുമാര്&#x200d; ഉള്&#x200d;പ്പെടെയുള്ള ഉയര്&#x200d;ന്ന ജാതിക്കാരെക്കാള്&#x200d; എണ്ണത്തില്&#x200d; ദലിതരാണ് കൂടുതലെങ്കിലും കോണ്&#x200d;ഗ്രസിലും എസ്.പിയിലും ബി.എസ്.പിയിലും ഛിന്നിച്ചിതറി പോയത് തന്നെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമവാക്യം. ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയിലൂടെ മുഖ്യമന്ത്രി നരേന്ദ്രമോദി, തീവ്ര ഹിന്ദുത്വക്കാരുടെ ദേശീയ നേതാവായതും പ്രധാനമന്ത്രി പദത്തിലെത്തിയതും നാം കണ്ടതാണ്. യോഗിയെ പ്രധാനമന്ത്രിയാക്കണമെന്ന് സംഘ്പരിവാര്&#x200d; വൃത്തങ്ങള്&#x200d;തന്നെ പറയാന്&#x200d; ഹാഥ്‌റസുകളും കാരണമാണ്. ബംഗേര്&#x200d;മൗ എം.എല്&#x200d;.എയും ബി.ജെ.പി നേതാവുമായ കുല്&#x200d;ദീപ് സിങ് സെന്&#x200d;ഗാറും കൂട്ടാളികളുംചേര്&#x200d;ന്ന് പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഉന്നാവോ സംഭവം ആരും മറന്നിട്ടുണ്ടാവില്ല. പിന്നാക്കാവസ്ഥയിലുള്ള പെണ്&#x200d;കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചായിരുന്നു, പീഡനം. പ്രതികള്&#x200d;ക്കൊപ്പമായിരുന്നു എല്ലായ്‌പ്പോഴും യോഗി പൊലീസ്. പരാതി നല്&#x200d;കിയ പെണ്&#x200d;കുട്ടിയുടെ പിതാവിനെ ആയുധം കൈവശംവെച്ചെന്ന കുറ്റംചുമത്തി അറസ്റ്റു ചെയ്തു. പീഡന വീരനായ എം.എല്&#x200d;.എയുടെ സഹോദരന്&#x200d; പൊലീസ്‌സ്റ്റേഷനില്&#x200d; കയറിയാണ് ആ പിതാവിനെ കൊന്നത്. മുഖ്യമന്ത്രിയുടെ വസതിക്കുമുന്നില്&#x200d; തീ കൊളുത്തി പെണ്&#x200d;കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ക്രൂരപീഡന കഥ പുറംലോകമറിഞ്ഞത്. പെണ്&#x200d;കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. പെണ്&#x200d;കുട്ടിയും അഭിഭാഷകനും സഞ്ചരിച്ച കാറില്&#x200d; ട്രക്കിടിപ്പിച്ച് കൊല്ലാനുള്ള ശ്രമവുമുണ്ടായി. അവളുടെ രണ്ടു പിതൃസഹോദരിമാരാണ് അന്നു കൊല്ലപ്പെട്ടത്. ഇതോടെ രാജ്യവ്യാപക പ്രക്ഷോഭം ഉയര്&#x200d;ന്നപ്പോള്&#x200d; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇടപെട്ട് കേസ് ഡല്&#x200d;ഹിയിലേക്ക് മാറ്റുകയുമായിരുന്നു. ഹാഥ്‌റസില്&#x200d; പത്തൊമ്പത്കാരിയെ പീഡന ശേഷം നാവരിഞ്ഞപ്പോള്&#x200d;, തൊട്ടടുത്ത ദിവസം ബല്&#x200d;റാംപുരില്&#x200d; ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പതിനേഴുകാരിയുടെ കണ്ണാണ് അക്രമികള്&#x200d; ചൂഴ്‌ന്നെടുത്തത്. പീഡനത്തിലും കൊലയിലും ഉള്&#x200d;പ്പെടുന്നത് നേതാവാകാനും ജനപ്രതിനിധിയാകാനും യോഗ്യതയായി കാണുന്നകാലത്ത് നാവിനെയും കണ്ണിനെയും അവര്&#x200d; പേടിക്കാതെങ്ങിനെ. നാവില്ലാത്തവരുടെ നാവാകാനും കണ്ണില്ലാത്തവരുടെ കണ്ണാകാനും നമുക്ക് ബാധ്യതയുണ്ട്. ജനങ്ങള്&#x200d;ക്ക് സംരക്ഷണം നല്&#x200d;കേണ്ട പൊലീസ്തന്നെ ക്രിമിനലുകളായി മാറുകയും ഭീകരരാവുകയും ചെയ്യുന്നതാണ് യു.പിയിലെ കാഴ്ച. പൗരത്വ വിവേചന നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയവരെ വീട്ടില്&#x200d; കയറി വെടിവെച്ച് കൊന്നവരാണ് യോഗിയുടെ പൊലീസ്. മുസ്‌ലിംലീഗ് പ്രതിനിധി സംഘം അവിടെയെത്തുമ്പോള്&#x200d; ഉറക്കെയൊന്ന് കരയാന്&#x200d; പോലുമാകാതെ വിറങ്ങലിച്ചു നില്&#x200d;ക്കുന്ന എത്രയോ നിസ്സഹായര്&#x200d;. നൂറുക്കണക്കിന് വ്യാജ ഏറ്റുമുട്ടല്&#x200d; കൊലപാതകങ്ങള്&#x200d; നടക്കുന്ന യു.പിയെ ജനാധിപത്യത്തിന്റെ ഐക്യനിര കെട്ടിപ്പടുത്ത് മാത്രമേ മോചിപ്പിക്കാനാവൂ. വര്&#x200d;ധിക്കുന്ന സ്ത്രീ പീഡനങ്ങളും ദലിത് പീഡനങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും കേസുപോലും എടുക്കാതെ വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നുവെന്നതാണ് യു.പിയുടെ ദുര്യോഗം. കേരളം പോലെ പ്രബുദ്ധ സമൂഹത്തില്&#x200d; പോലും അട്ടിമറിക്കപ്പെടുന്ന പാലത്തായി പീഡനങ്ങളും ഡോ. ഖഫീല്&#x200d;ഖാനെ ഭരണകക്ഷി തന്നെ ഭീകരനായി മുദ്രകുത്തുന്ന കാലമാണ്.</p>
<p>ഹാഥ്‌റസ് സംഭവത്തെ കുറിച്ച് ഒടുവില്&#x200d; സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം പോലും പ്രഹസനമാണ്. ജുഡീഷ്യല്&#x200d; അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിനുമുമ്പില്&#x200d; എത്തിക്കണമെന്നാണ് മുസ്‌ലിംലീഗ് നിലപാട്. വിഷയത്തില്&#x200d; ഇന്നു മുതല്&#x200d; മൂന്നു നാള്&#x200d; രാജ്യവ്യാപക പ്രതിഷേധത്തിനാണ് മുസ്‌ലിംലീഗ് ആഹ്വാനം ചെയ്തത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്-മുനിസിപ്പല്&#x200d;-കോര്&#x200d;പറേഷന്&#x200d; തലങ്ങളിലും കോവിഡ് പ്രോട്ടോക്കോള്&#x200d; പാലിച്ച് പ്രതിഷേധങ്ങള്&#x200d; സംഘടിപ്പിക്കും. രാജ്യം ജാഗ്രതയോടെ നിലയുറപ്പിക്കേണ്ട സമയമാണിത്. ഹാഥ്‌റസുകളിലെയും പാലത്തായിയിലെയും വാളയാറിലെയും പെണ്&#x200d;പൈതങ്ങളുടെ കണ്ണീരില്&#x200d; ഏകാധിപതികള്&#x200d; മുഖം കുത്തിവീഴുന്ന കാലം വിദൂരമല്ല. മതേതര-ജനാധിപത്യ ഇന്ത്യയുടെ ശക്തിക്ക് മുമ്പില്&#x200d; ഫാഷിസ്റ്റ് ഭരണകൂടങ്ങള്&#x200d; നിലംപൊത്തുക തന്നെ ചെയ്യും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈഫ് പദ്ധതി; ധാര്&#x200d;മികതയുണ്ടെങ്കില്&#x200d; തെളിവ് നശിപ്പിക്കാതെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/kpa-majeed-against-pinrayi-in-life-project.html</link>
					<comments>https://www.chandrikadaily.com/kpa-majeed-against-pinrayi-in-life-project.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Sep 2020 12:01:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KKPA Majeed]]></category>
		<category><![CDATA[LIFE MISSION]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156716</guid>

					<description><![CDATA[ലൈഫ് പദ്ധതിക്കു ലഭിച്ച സഹായത്തില്&#x200d; നിന്ന് ഒരു കോടി രൂപ കമ്മീഷന്&#x200d; കൈപറ്റി എന്ന സ്വര്&#x200d;ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എന്&#x200d;.ഐ.എക്കു മുമ്പില്&#x200d; സമ്മതിച്ചത്തിനു പിന്നാലെയാണ് കൈരളി ചാനലിലൂടെ മന്ത്രി തോമസ് ഐസക് നാലര കോടി രൂപയുടെ അനധികൃത ഇടപാട് ശരിവെച്ചത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുഖ്യമന്ത്രി ചെയര്&#x200d;മാനായ ലൈഫ് മിഷന്&#x200d; പദ്ധതിയില്&#x200d; കോടികളുടെ അഴിമതി നടന്നതായ പരാതിയെ തുടര്&#x200d;ന്ന് സിബിഐ അന്വേഷണം തുടങ്ങിയത് കണക്കിലെടുത്തു ധാര്&#x200d;മികതയുണ്ടെങ്കില്&#x200d; തെളിവ് നശിപ്പിക്കാതെ പിണറായി വിജയന്&#x200d; രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. അഴിമതി പുറത്തായതോടെ മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച ലൈഫ് യോഗ മിനുട്‌സ് പോലും മുങ്ങുന്നത് ഗൗരവം അര്&#x200d;ഹിക്കുന്നതാണ്. രേഖമൂലം ആവശ്യപ്പെട്ടിട്ടും ലൈഫ് പദ്ധതി ഉന്നതധികാര സമിതി അങ്കമായ പ്രതിപക്ഷ നേതാവിന് പോലും രേഖ നല്&#x200d;കാതെ ഒളിച്ചു കളിക്കുന്നത് ദുരൂഹത വര്&#x200d;ത്തിപ്പിക്കുന്നതായും കെ.പി.എ മജീദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്&#x200d; ബ്രിട്ടാസ് സിപിഎം ചാനലിലൂടെ വെളുപ്പെടുത്തുകയും ധന മന്ത്രി തോമസ് ഐസക് തത്സമയം ശരിവെക്കുകയും ചെയ്ത ഗുരുതര ആരോപണതെ കുറിച്ചാണ് സിബിഐ അന്വേഷണം.</p>
<p>ലൈഫ് പദ്ധതിക്കു ലഭിച്ച സഹായത്തില്&#x200d; നിന്ന് ഒരു കോടി രൂപ കമ്മീഷന്&#x200d; കൈപറ്റി എന്ന സ്വര്&#x200d;ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എന്&#x200d;.ഐ.എക്കു മുമ്പില്&#x200d; സമ്മതിച്ചത്തിനു പിന്നാലെയാണ് കൈരളി ചാനലിലൂടെ മന്ത്രി തോമസ് ഐസക് നാലര കോടി രൂപയുടെ അനധികൃത ഇടപാട് ശരിവെച്ചത്. മാധ്യമ പ്രവര്&#x200d;ത്തകനായ കെ എം ബഷീറിനെ, ശ്രീറാം വെങ്കിട്ടരാമന്&#x200d; ഐ.എ.എസ് കാറിടിച്ചു കൊലപെടുത്തിയ ദിവസം വൈകുന്നേരം ഏഴു മണിക്ക് തിരുവനന്തപുരതു വെച്ചാണ് പണം കൈമാറിയത് എന്ന് സ്വന്തം മാധ്യമ ഉപദേഷ്ടാവ് തന്നെ തുറന്നു പറഞ്ഞു ആഴ്ചകാളായിട്ടും ഒരു അന്വേഷണത്തിനും മുഖ്യമന്ത്രി തയ്യാറല്ലായിരുന്നു. ഇപ്പോള്&#x200d; സിബിഐ അന്വേഷണം തുടങ്ങിയപ്പോള്&#x200d; രാഷ്ട്രീയ പ്രേരിതം എന്നാരോപിക്കുന്നത് പുകമറ സൃഷ്ടിക്കാന്&#x200d; മാത്രമാണ്.</p>
<p>കേന്ദ്രത്തിനു മുഖ്യമന്ത്രി കത്തെഴുതി എന്&#x200d;.ഐ.എ വന്നു മന്ത്രി ജലീലിനെ ചോദ്യം ചെയ്യുമ്പോള്&#x200d; ലീഗ് വേട്ടയാടുന്നു എന്ന് ദുരരോപണം ഉന്നയിക്കുന്ന സിപിഎം സിബിഐ കൂടി എത്തിയതോടെ തീര്&#x200d;ത്തും അങ്കലാപ്പിലാണ്. പപ്പടം മുതല്&#x200d; പാര്&#x200d;പ്പിടം വരെയും പ്രളയം മുതല്&#x200d; കോവിഡ് വരെയും അഴിമതിക്കു മറയാക്കിയ സിപിഎമ്മും പിണറായി സര്&#x200d;ക്കാരും എത്ര വര്&#x200d;ഗീയത പയറ്റിയാലും രക്ഷപ്പെടില്ല. ലൈഫ് അന്വേഷണം ശരിയായി മുന്നോട്ടു പോയാല്&#x200d; കമ്മ്യൂസത്തിന്റെ അവസാന ഇരിക്കക്കൂരയായ കേരളത്തിലും സിപിഎം അന്ത്യശ്വാസം വലിക്കുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpa-majeed-against-pinrayi-in-life-project.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെക്രട്ടറിയേറ്റിലെ തീപിടിത്തം: കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണം: കെപിഎ മജീദ്</title>
		<link>https://www.chandrikadaily.com/kpa-majeed-statement.html</link>
					<comments>https://www.chandrikadaily.com/kpa-majeed-statement.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 26 Aug 2020 08:02:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KKPA Majeed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147865</guid>

					<description><![CDATA[തെളിവുകൾ നശിപ്പിക്കാൻ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സുപ്രധാന ഫയലുകൾ എൻഐഎ ആവശ്യപ്പെട്ട സമയത്തു തന്നെ അഗ്നിബാധയുണ്ടായത് നിസ്സാര കാര്യമല്ല.]]></description>
										<content:encoded><![CDATA[<div class="_1i6a">
<div class="_4po3 _4poa">
<div class="_4po5">
<div class="_4po8">
<div class="_4po9">
<div>
<div>
<div class="_4tdt _ua0">
<div class="_ua2">
<div class="_4tdv">
<div class="_5wd4 _1nc6">
<div class="._1dlq _h8t">
<div id="js_1w" class="_5wd9 direction_ltr clearfix" data-tooltip-content="13:26" data-hover="tooltip" data-tooltip-position="right">
<div class="_1e-x _n4o">
<div class="_3_bl">
<div class="_5w1r _3_om _5wdf">
<div class="_4gx_">
<div class="_1aa6">
<div class=""><span class="_5yl5"> കോഴിക്കോട്: സെക്രട്ടറിയേറ്റിലെ തീപിടിത്തം സംബന്ധിച്ച് കേന്ദ്ര ഏജൻസി തന്നെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. തീപിടിത്തമുണ്ടായ സമയത്ത് സിപിഎം അനുകൂലികളായ ജീവനക്കാർ ഇവിടെയുണ്ടായിരുന്നു എന്നത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. തെളിവുകൾ നശിപ്പിക്കാൻ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സുപ്രധാന ഫയലുകൾ എൻഐഎ ആവശ്യപ്പെട്ട സമയത്തു തന്നെ അഗ്നിബാധയുണ്ടായത് നിസ്സാര കാര്യമല്ല. സിസിടിവി ഇടിമിന്നലേറ്റ് കത്തിപ്പോയെന്ന വാദം പോലെ ദുരൂഹമാണ് ഈ സംഭവവും. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎക്ക് ഇതുവരെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറിയിട്ടില്ല. സർക്കാർ അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന് തെളിവാണിത്. ആ ഭയം തന്നെയാണ് തീപിടിത്തത്തിനും കാരണമായതെന്നും കെപിഎ മജീദ് പറഞ്ഞു.</span></div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpa-majeed-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശ തെരഞ്ഞെടുപ്പ്: കമ്മിഷന്&#x200d; തീരുമാനം ഏകപക്ഷീയം &#8211; മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/muslim-league-against-state-election-commission.html</link>
					<comments>https://www.chandrikadaily.com/muslim-league-against-state-election-commission.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 20 Aug 2020 07:59:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KKPA Majeed]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146332</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് യഥാസമയം തന്നെ നടത്തണമെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാടെന്നും അതിന് പാര്&#x200d;ട്ടി സജ്ജമാണെന്നും കെ.പി.എ മജീദ് ]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെര. കമ്മിഷന്&#x200d; എടുത്ത തീരുമാനങ്ങള്&#x200d; ഏകപക്ഷീയമാണെന്ന് മുസ്‌ലിംലീഗ്. നയപരമായ തീരുമാനങ്ങള്&#x200d; കൈക്കൊള്ളുന്നതിന് മുമ്പ് രാഷ്ട്രീയ കക്ഷികളുമായി കൂടിയാലോചിക്കേണ്ടിയിരുന്നു എന്ന് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. തെരഞ്ഞെടുപ്പ് യഥാസമയം തന്നെ നടത്തണമെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാടെന്നും അതിന് പാര്&#x200d;ട്ടി സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216; കോവിഡ് സാഹചര്യത്തില്&#x200d; തെരഞ്ഞെടുപ്പ് നിഷ്പക്ഷമായും നീതിയുക്തമായും നടത്തേണ്ടത് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; അതിനുള്ള ഒരുക്കങ്ങള്&#x200d; നടത്തുന്നുണ്ട് എന്നാണ് അറിയുന്നത്. എന്നാല്&#x200d; നയപരമായ തീരുമാനം എടുക്കുന്നതിന് മുമ്പായി കമ്മിഷന്&#x200d; രാഷ്ട്രീയപ്പാര്&#x200d;ട്ടികളുടെ യോഗം വിളിക്കേണ്ടതായിരുന്നു. ഒന്നാമത്, ഈ തെരഞ്ഞെടുപ്പില്&#x200d; വോട്ടു രേഖപ്പെടുത്താന്&#x200d; മുതിര്&#x200d;ന്ന പൗരന്മാര്&#x200d;ക്ക് തപാല്&#x200d; വോട്ടും ക്വാറന്റൈനിലുള്ളവര്&#x200d;ക്ക് പോസ്റ്റല്&#x200d; വോട്ടും ഏര്&#x200d;പ്പെടുത്താനുള്ള തീരുമാനം കമ്മിഷന്&#x200d; എടുത്ത് കേരള സര്&#x200d;ക്കാറിന് രേഖാമൂലം അറിയിച്ചിരിക്കുകയാണ്. ഇതുപോലെ നയപരമായ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് രാഷ്ട്രീയകക്ഷികളുമായി ചര്&#x200d;ച്ച ചെയ്യേണ്ടതായിരുന്നു. നിര്&#x200d;ഭാഗ്യകരമായ നിലപാടാണ് കമ്മിഷന്റേത്&#8217; &#8211; മജീദ് പറഞ്ഞു.</p>
<p>https://www.facebook.com/iumlkeralastate/videos/1931293543667254</p>
<p>പോളിങ് ബൂത്തിലെ തിരക്ക് ഒഴിവാക്കാന്&#x200d; അഞ്ഞൂറ് വോട്ടര്&#x200d;മാരെ വച്ച് ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്&#x200d; പോളിങ് ബൂത്തുകള്&#x200d; അനുവദിക്കുകയും വേണം. 65 വയസ്സു കഴിഞ്ഞ സ്ഥാനാര്&#x200d;ത്ഥികള്&#x200d; എങ്ങനെ പ്രചാരണത്തിന് ഇറങ്ങും എന്നതിലും തെര. കമ്മിഷന്&#x200d; വ്യക്തത വരുത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; സര്&#x200d;വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-against-state-election-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രിസഭ യോഗ തീരുമാനം അട്ടിമറിച്ച മന്ത്രിയെ സംരക്ഷിക്കാന്&#x200d; മുഖ്യമന്ത്രിക്ക് കഴിയില്ല;  ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റി നിര്&#x200d;ത്തണം: കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/kpa-majeed-against-minister-kt-jaleel-news.html</link>
					<comments>https://www.chandrikadaily.com/kpa-majeed-against-minister-kt-jaleel-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Nov 2018 10:40:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[KKPA Majeed]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[minister kt jaleel]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109833</guid>

					<description><![CDATA[മലപ്പുറം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന മന്ത്രിസഭ യോഗ തീരുമാനം അട്ടിമറിച്ച മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാന്&#x200d; മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ജലീലിനെ മന്ത്രിസ്ഥാത്തുനിന്നും മാറ്റി നിര്&#x200d;ത്തണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. മൈനോരിറ്റി ഡവലപ്‌മെന്റ് ഫിനാന്&#x200d;സ് കോര്&#x200d;പറേഷനില്&#x200d; ബന്ധുവിനെ നിയമിച്ചതില്&#x200d; മന്ത്രി കെടി ജലീല്&#x200d; സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചിട്ടുണ്ട്. സര്&#x200d;വോപരി മന്ത്രിസഭ യോഗ തീരുമാനവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മന്ത്രി ഇ.പി ജയരാജന്റെ ആശ്രിത നിയമന വിവാദത്തെ തുടര്&#x200d;ന്ന് 13102016 ല്&#x200d; മന്ത്രിസഭ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന മന്ത്രിസഭ യോഗ തീരുമാനം അട്ടിമറിച്ച മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാന്&#x200d; മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ജലീലിനെ മന്ത്രിസ്ഥാത്തുനിന്നും മാറ്റി നിര്&#x200d;ത്തണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്.</p>
<p>മൈനോരിറ്റി ഡവലപ്‌മെന്റ് ഫിനാന്&#x200d;സ് കോര്&#x200d;പറേഷനില്&#x200d; ബന്ധുവിനെ നിയമിച്ചതില്&#x200d; മന്ത്രി കെടി ജലീല്&#x200d; സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചിട്ടുണ്ട്. സര്&#x200d;വോപരി മന്ത്രിസഭ യോഗ തീരുമാനവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മന്ത്രി ഇ.പി ജയരാജന്റെ ആശ്രിത നിയമന വിവാദത്തെ തുടര്&#x200d;ന്ന് 13102016 ല്&#x200d; മന്ത്രിസഭ യോഗം ചേര്&#x200d;ന്നെടുത്ത തീരുമാനം ഇതേ മന്ത്രിസഭയിലെ മന്ത്രി തന്നെ അട്ടിമറിച്ചിരിക്കുകയാണ്.</p>
<p>അന്നത്തെ മന്ത്രിസഭ യോഗ തീരുമാനപ്രകാരം പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത തല നിയമനങ്ങള്&#x200d;ക്ക് വിജിലന്&#x200d;സ് ക്ലിയറന്&#x200d;സ് നിര്&#x200d;ബന്ധമാക്കാനും ഇത് കര്&#x200d;ഷനമായി പാലിക്കാനുമാണ് തീരുമാനിച്ചിരുന്നത്. പൊതുമേഖല സ്ഥാപനങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്&#x200d;, മാനേജിംഗ് ഡയറക്ടര്&#x200d;, ജനറല്&#x200d; മാനേജര്&#x200d; തുടങ്ങിയ ഉന്നത പദവികളിലേക്ക് നിയമനങ്ങള്&#x200d; നടത്തുമ്പോള്&#x200d; ദേശീയ തലത്തില്&#x200d; അംഗീകാരമുള്ള സാങ്കേതിക വിദഗ്ദര്&#x200d; ഉള്&#x200d;പ്പെടുന്ന സമിതി പരിശോധിച്ച് അവരുടെ ശുപാര്&#x200d;ഷ വേണമെന്നും നിയമനങ്ങളില്&#x200d; സുതാര്യവും നിസ്പക്ഷവും ഉറപ്പുവരുത്തി പ്രഫഷണലുകളെ നിയമിക്കാന്&#x200d; വേണ്ടി നിയമനിര്&#x200d;മ്മാണം നടത്താനും യോഗത്തില്&#x200d; തീരുമാനമെടുത്തു. എല്ലാ പൊതുമേഖ സ്ഥാപന മേധാവികള്&#x200d;ക്ക് മന്ത്രിസയഭ യോഗ തീരുമാനമറിയിച്ച് സര്&#x200d;ക്കുലവര്&#x200d; അയച്ചു.</p>
<p>എന്നാല്&#x200d; ഈ തീരുമാനങ്ങളെല്ലാം കാറ്റില്&#x200d;പറത്തിയാണ് കെടി ജലീല്&#x200d; നിയമനം നടത്തിയിരിക്കുന്നത്. അപേക്ഷ ക്ഷണിച്ച് ഹാജരാകാത്ത ഒരാളെ പിടിച്ച് ജോലി ഏല്&#x200d;പ്പിച്ചിരിക്കുകയാണ്. ഈ നിയമനം നടത്തേണ്ട സമയത്താണ് ജയരാജന്റെ ബന്ധുനിയമന വിവാദം വന്നത്. വിവാദങ്ങളെ ഭയന്ന് അന്ന് മന്ത്രി നിയമനം മാറ്റിവെച്ചു. നിലവില്&#x200d; ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന മനേജറെ തിരിച്ചയച്ച് ഒഴിവ് ഉണ്ടാക്കുകയാണ് മന്ത്രി ചെയ്തത്. നിയമനത്തിനുണ്ടാക്കിയ നടപടിക്രമങ്ങളെല്ലാം നിയമവിരുദ്ധമാണ്. ഇദ്ദേഹം വല്ല സാമ്പത്തിക അഴിമതിയും കാണിച്ചാല്&#x200d; പണം ഈടാക്കാന്&#x200d; പോലും കഴിയാത്ത ഒരു സ്ഥാപനത്തില്&#x200d; നിന്നാണ് മന്ത്രി ഇയാളെ ഡെപ്യൂട്ടേഷനില്&#x200d; നിയമിച്ചിരിക്കുന്നത്. മന്ത്രി മാത്രം അറിഞ്ഞ് സ്വകാര്യമായി ചെയ്ത കാര്യമാണിത്. ഡയറക്ടര്&#x200d; ബോര്&#x200d;ഡ് പോലും അറിഞ്ഞിട്ടില്ല. ഇത് വിവാദമായപ്പോള്&#x200d; അതിന് വിശദീകരണവുമായി വന്ന മന്ത്രി മറ്റു പല കാര്യങ്ങളും പറഞ്ഞ് യാഥാര്&#x200d;ത്ഥ്യങ്ങളില്&#x200d; നിന്ന് ഒളിച്ചോടാന്&#x200d; ശ്രമിക്കുകയാണ്. ലോണ്&#x200d; തിരിച്ച് പിടിക്കാന്&#x200d; തുടങ്ങിയപ്പോഴാണ് മുസ്‌ലിംലീഗുകാര്&#x200d;ക്ക് പ്രശ്‌നമായതെന്ന് പറയുന്ന മന്ത്രി അത് തെളിയിക്കാന്&#x200d; തയ്യാറാകണം.</p>
<p>90 ശതമാനം കേന്ദ്ര സര്&#x200d;ക്കാറും 10 ശതമാനം സംസ്ഥാന സര്&#x200d;ക്കാറുമാണ് ലോണിന് പണം നല്&#x200d;കുന്നത്. ആവശ്യമായ നിബന്ധനകളെല്ലാം പാലിക്കുന്നവര്&#x200d;ക്കാണ് ലോണ്&#x200d; ലഭിക്കുന്നത്. ഈ ലോണ്&#x200d; തിരിച്ചടക്കാന്&#x200d; വൈകിയാല്&#x200d; ജപ്തി നടപടികള്&#x200d; സ്വീകരിക്കാന്&#x200d; അധികാരമുണ്ട്. മുസ്‌ലിംലീഗ് പാര്&#x200d;ട്ടിക്ക് ഇവരുമായി എന്ത് ബന്ധമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കണം. ലോണ്&#x200d; തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തം പൊതുമേഖലന സ്ഥാപനത്തിനാണ്. ചട്ടം ലംഘിട്ട് നിയമനം നടത്തിയ മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കും. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്&#x200d;ണ്ണറെ കാണും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന് മന്ത്രിസഭ യോഗ തീരുമാനമാണ് ഇതേ മന്ത്രിസഭയിലെ അഗം തന്നെ ലംഘിച്ചിരിക്കുന്നത്. ഇതില്&#x200d; മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് മുസ്‌ലിംലീഗ് പ്രതീക്ഷിക്കുന്നത്. നഗ്‌നമായ നിയമ ലംഘനമാണ് നടന്നത്. മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. ജലീല്&#x200d; രാജിവെക്കുന്നത് വരെ ശക്തമായ പ്രക്ഷോപവുമായി മുന്നോട്ടുപോകും. യുഡിഎഫ് നേതാക്കളെല്ലാം ഇതില്&#x200d; നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് യുവജന സംഘടനകള്&#x200d; സമരങ്ങളുമായി രംഗത്തിറങ്ങിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpa-majeed-against-minister-kt-jaleel-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള ബാങ്കിലൂടെ സര്&#x200d;ക്കാര്&#x200d; പിടിച്ചുപറി നടത്തുന്നുവെന്ന് കെ.പി.എ.മജീദ്</title>
		<link>https://www.chandrikadaily.com/kerala-bank-kpa-majeed-comments.html</link>
					<comments>https://www.chandrikadaily.com/kerala-bank-kpa-majeed-comments.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 28 Oct 2018 09:27:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[GCC]]></category>
		<category><![CDATA[kerala bank]]></category>
		<category><![CDATA[KKPA Majeed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108608</guid>

					<description><![CDATA[ദുബൈ: കേരള ബാങ്ക് രൂപീകരണം സര്&#x200d;ക്കാരിന്റെ ദുരുദ്ദേശ്യപരമായ നടപടിയാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. സഹകരണ ബാങ്കുകളെ പിടിച്ചു പറിക്കുന്ന നടപടിയാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. ഭവിഷ്യത്തുകള്&#x200d; സംബന്ധിച്ച് യാതൊരു ആലോചനയുമില്ല. കേരള ബാങ്കിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.പി.എ മജീദ് പറഞ്ഞു. ദുബൈയില്&#x200d; നടന്ന സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോണ്&#x200d;ഗ്രസിലെ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്&#x200d; ആസൂത്രണ ബോര്&#x200d;ഡ് മുന്&#x200d; അംഗം സി.പി.ജോണ്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബൈ: കേരള ബാങ്ക് രൂപീകരണം സര്&#x200d;ക്കാരിന്റെ ദുരുദ്ദേശ്യപരമായ നടപടിയാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. സഹകരണ ബാങ്കുകളെ പിടിച്ചു പറിക്കുന്ന നടപടിയാണ് സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. ഭവിഷ്യത്തുകള്&#x200d; സംബന്ധിച്ച് യാതൊരു ആലോചനയുമില്ല. കേരള ബാങ്കിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.പി.എ മജീദ് പറഞ്ഞു. ദുബൈയില്&#x200d; നടന്ന സഹകരണ ഫെഡറേഷന്റെ ആഗോള സഹകരണ കോണ്&#x200d;ഗ്രസിലെ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.<br />
സഹകരണ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്&#x200d; ആസൂത്രണ ബോര്&#x200d;ഡ് മുന്&#x200d; അംഗം സി.പി.ജോണ്&#x200d; പ്രബന്ധം അവതരിപ്പിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ ലോകത്തിന്റെ നിറുകയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളില്&#x200d; ഇഫ്‌കോയും ഗുജറാത്ത് കോ ഓപ്പറേറ്റിവ് മില്&#x200d;ക് സൊസൈറ്റിയും മാത്രമാണ് ആഗോള തലത്തില്&#x200d; മുന്&#x200d; നിരയില്&#x200d; എത്തിയിട്ടുള്ളത്. ഈ സ്ഥിതിക്ക് മാറ്റം വരണം. ചെറുകിട രാജ്യങ്ങളില്&#x200d; പോലും വലിയ സഹകരണ പ്രസ്ഥാനങ്ങള്&#x200d; ഉണ്ടാകുന്നു. വലിയ രാജ്യമായിട്ടും ഇന്ത്യക്ക് അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.<br />
സഹകരണ പ്രസ്ഥാനങ്ങളെ നിയമാവലികള്&#x200d;ക്കപ്പുറത്തേക്ക് കെട്ടഴിച്ച് വിടണം. ഒരാള്&#x200d;ക്കു തന്നെ പല സൊസൈറ്റികളിലും അംഗമാവാനും പ്രവര്&#x200d;ത്തിക്കാനും സാധിക്കണം. എങ്കിലേ പൂര്&#x200d;ണ തോതില്&#x200d; വളര്&#x200d;ച്ച കൈവരിക്കാനാവൂ. രണ്ട് കോടി ജീവനക്കാരാണ് ലോകത്താകമാനം സഹകരണ ജീവനക്കാരായുള്ളത്. അത് ഇനിയും വര്&#x200d;ധിക്കണം. ഫ്രാന്&#x200d;സ്, ന്യൂസിലാന്റ്, ചൈന, നെതര്&#x200d;ലാന്റ്‌സ്, ഫിന്&#x200d;ലാന്റ് തുടങ്ങിയ രാജ്യങ്ങളെല്ലാം സഹകരണ പ്രസ്ഥാനങ്ങളില്&#x200d; വലിയ മുന്നേറ്റം നേടിയ രാജ്യങ്ങളാണ്.<br />
ഇനിയും ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങള്&#x200d; ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. രാജ്യത്തിന്റെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള താക്കോലായി സഹകരണ പ്രസ്ഥാനങ്ങള്&#x200d;ക്ക് കഴിയണമെന്നും സി.പി.ജോണ്&#x200d; പറഞ്ഞു.<br />
സഹകരണ ഫെഡറേഷന്&#x200d; സംസ്ഥാന സെക്രട്ടറി കൃഷ്ണന്&#x200d; കോട്ടുമല, വൈസ് ചെയര്&#x200d;മാന്&#x200d;മാരായ പി.ആര്&#x200d;.എന്&#x200d; നമ്പീശന്&#x200d;, കെ.സുരേഷ് ബാബു, ട്രഷറര്&#x200d; സുനില്&#x200d; കുമാര്&#x200d; തുടങ്ങിയവര്&#x200d; സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-bank-kpa-majeed-comments.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
