<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KLF &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/klf/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 15 Jan 2023 04:12:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KLF &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കെ.എല്&#x200d;.എഫ്: വിവാദം കൊഴുക്കുന്നു, സര്&#x200d;ക്കാര്&#x200d; വിലാസവും വിരുദ്ധരും</title>
		<link>https://www.chandrikadaily.com/klf-controversy-rages-government-addresses-and-detractors.html</link>
					<comments>https://www.chandrikadaily.com/klf-controversy-rages-government-addresses-and-detractors.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 15 Jan 2023 04:12:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[klf2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232681</guid>

					<description><![CDATA[കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവലില്&#x200d; ചില സാഹിത്യകാരന്മാരെ ഒഴിവാക്കിയതില്&#x200d; പ്രതിഷേധിച്ച് കവി എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതില്&#x200d; പരിഹാസവുമായി ഇടത് എഴുത്തുകാരന്&#x200d; അശോകന്&#x200d; ചെരുവില്&#x200d;. . സര്&#x200d;ക്കാര്&#x200d; സാമ്പത്തിക സഹായത്തോടെ നടത്തുന്ന പരിപാടിയില്&#x200d; ക്ഷണിച്ചില്ലെന്നാണ് പരാതി. പു.ക.സ പ്രസിഡന്റാണ് അശോകന്&#x200d; ചെരുവില്&#x200d;. അശോകന്&#x200d; ചെരുവില്&#x200d; എഴുതുന്നു- സാഹിത്യ അക്കാദമി മെമ്പര്&#x200d; സ്ഥാനവും സര്&#x200d;ക്കാര്&#x200d; വക പുരസ്‌കാരങ്ങളും രാജിവെക്കുന്നതും തിരിച്ചു കൊടുക്കുന്നതും എഴുത്തു/ കലാപ്രവര്&#x200d;ത്തകര്&#x200d;ക്ക് ഭരണകൂടത്തോട് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള നല്ല മാര്&#x200d;ഗ്ഗങ്ങളാണ്. ടഗോറിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവലില്&#x200d; ചില സാഹിത്യകാരന്മാരെ ഒഴിവാക്കിയതില്&#x200d; പ്രതിഷേധിച്ച് കവി എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതില്&#x200d; പരിഹാസവുമായി ഇടത് എഴുത്തുകാരന്&#x200d; അശോകന്&#x200d; ചെരുവില്&#x200d;. . സര്&#x200d;ക്കാര്&#x200d; സാമ്പത്തിക സഹായത്തോടെ നടത്തുന്ന പരിപാടിയില്&#x200d; ക്ഷണിച്ചില്ലെന്നാണ് പരാതി. പു.ക.സ പ്രസിഡന്റാണ് അശോകന്&#x200d; ചെരുവില്&#x200d;.</p>
<p><strong>അശോകന്&#x200d; ചെരുവില്&#x200d; എഴുതുന്നു-</strong></p>
<p>സാഹിത്യ അക്കാദമി മെമ്പര്&#x200d; സ്ഥാനവും സര്&#x200d;ക്കാര്&#x200d; വക പുരസ്‌കാരങ്ങളും രാജിവെക്കുന്നതും തിരിച്ചു കൊടുക്കുന്നതും എഴുത്തു/ കലാപ്രവര്&#x200d;ത്തകര്&#x200d;ക്ക് ഭരണകൂടത്തോട് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള നല്ല മാര്&#x200d;ഗ്ഗങ്ങളാണ്. ടഗോറിന്റെ കാലം മുതന്&#x200d; അത്തരം പ്രതിഷേധങ്ങള്&#x200d; നമുക്ക് പരിചയമുള്ളതാണല്ലോ. ഒരു നിലക്കു പറഞ്ഞാല്&#x200d; ഇത്തരം സ്ഥാനമാനങ്ങള്&#x200d; കൈവശമുള്ളതുകൊണ്ടുള്ള പ്രധാന ഗുണം വേണ്ടിവന്നാല്&#x200d; അത് രാജിവെച്ച് പ്രതിഷേധിക്കാം എന്നതാണ്.</p>
<p>എന്നാല്&#x200d; പ്രിയപ്പെട്ട കവി എസ്.ജോസഫിന്റെ കേരള സാഹിത്യ അക്കാദമിയില്&#x200d; നിന്നുള്ള രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി. അതില്&#x200d; ഒരു രാഷ്ട്രീയവുമില്ല; സാമൂഹ്യ വിഷയവുമില്ല എന്നതാണ് പ്രശ്‌നം. കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവലില്&#x200d; പ്രഭാഷകനായി ക്ഷണിക്കാത്തതു കൊണ്ട് അദ്ദേഹം അക്കാദമിയില്&#x200d; നിന്ന് രാജിവെച്ചിരിക്കുന്നു. ഡി.സി ബുക്‌സിന്റെ നേതൃത്തത്തില്&#x200d; നടക്കുന്ന കെ.എല്&#x200d;.എഫും സാഹിത്യ അക്കാദമിയും തമ്മില്&#x200d; ഏതു വകയിലാണ് ബന്ധപ്പെടുന്നത് എന്ന് അറിഞ്ഞു കൂടാ. സര്&#x200d;ക്കാരിന്റെ സാമ്പത്തിക സഹായം കെ.എല്&#x200d;.എഫിനുണ്ട് എന്നാണ് വാദം. തങ്ങള്&#x200d; ധനസഹായം നല്&#x200d;കുന്ന സാംസ്‌കാരിക പരിപാടികള്&#x200d;ക്ക് ആരെ വിളിക്കണം/ വിളിക്കണ്ട എന്നു സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദ്ദേശിക്കുന്നത് മര്യാദയാവില്ല.</p>
<p>കവികള്&#x200d; ഇത്രക്കും വിവേകശൂന്യരായി സ്വയം പ്രഖ്യാപിക്കരുതെന്നാണ് ഒരു കാവ്യാസ്വാദകന്&#x200d; എന്ന നിലയില്&#x200d; പറയാനുള്ളത്.</p>
<p>അതേസമയം കവി ആസാദ് ജോസഫിന് അനുകൂലമായി രംഗത്തുവന്നു.</p>
<p><strong>അദ്ദേഹം എഴുതിയത് ഇങ്ങനെ</strong></p>
<p>കവി എസ് ജോസഫ് സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതായി കണ്ടു. അര്&#x200d;ഹതയുള്ള ഇടത്ത് അവഗണിക്കപ്പെട്ടു എന്നതു മതിയായ കാരണമാണ്. ഒരു പരിപാടിയില്&#x200d; ക്ഷണിക്കപ്പെട്ടില്ല എന്നത് അത്ര പ്രധാന വിഷയമല്ല. എന്നാല്&#x200d; പ്രമുഖ കവിയും സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്&#x200d; ഡയറക്ടറായി വര്&#x200d;ഷംതോറും നടത്തുന്ന സാഹിത്യ ആഘോഷത്തില്&#x200d; തുടര്&#x200d;ച്ചയായി മാറ്റി നിര്&#x200d;ത്തപ്പെടുന്നു അഥവാ ബോധപൂര്&#x200d;വ്വം അവഗണിക്കപ്പെടുന്നു എന്ന തോന്നലാണ് ജോസഫിന്. അത് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക് പോസ്റ്റില്&#x200d; എഴുതിയിട്ടുണ്ട്.</p>
<p>കാര്യം നിസ്സാരമാണെന്ന് എപ്പോഴെങ്കിലും ക്ഷണിക്കപ്പെട്ട ആര്&#x200d;ക്കും തോന്നാം. അക്കാദമി പ്രസിഡണ്ട് ഡയറക്ടറായി നടക്കുന്ന പരിപാടിയാണ്. സര്&#x200d;ക്കാര്&#x200d; &#8211; സ്വകാര്യ (ജജജ) കൂട്ടു സംരംഭമാണ്. സ്‌പോണ്&#x200d;സര്&#x200d;മാരുണ്ട്. വാടക പവലിയനുകളുണ്ട്. നൂറുകണക്കിന് ക്ഷണിതാക്കളും ആയിരക്കണക്കിന് പൊതുജനങ്ങളും പങ്കെടുക്കുന്ന പരിപാടിയാണ്. കേരളത്തിലെ പൊതുബോധം നിര്&#x200d;ണയിക്കേണ്ട ചര്&#x200d;ച്ചകളാണ്. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളെ വിമര്&#x200d;ശിക്കുന്ന ചര്&#x200d;ച്ചകളല്ല, അവയുടെ താല്&#x200d;പ്പര്യങ്ങളുടെ ബോധാധീശത്വം ഉറപ്പിക്കുന്ന സെഷനുകളാണ് വിഭാവനം ചെയ്യപ്പെട്ടത്. അതില്&#x200d; എതിരഭിപ്രായം ധീരമായി പറഞ്ഞവര്&#x200d; തീരെ ഇല്ല എന്നല്ല വിവക്ഷ. പൊതുവേ ഒരു ഹെഗിമണി ഉറപ്പിച്ചു നില നിര്&#x200d;ത്തലാണ് ദൗത്യം. അതിനാല്&#x200d; സര്&#x200d;ക്കാറുകള്&#x200d; കോടികള്&#x200d; ചെലവഴിച്ചുകാണും.</p>
<p>ഇങ്ങനെയൊരു വലിയ സര്&#x200d;ക്കാര്&#x200d; പദ്ധതിയില്&#x200d;നിന്ന് കെ റെയില്&#x200d;പോലുള്ള പീപീപീ പദ്ധതികളെ പരസ്യമായി പിന്തുണച്ച ഒരെഴുത്തുകാരന്&#x200d; മാറ്റി നിര്&#x200d;ത്തപ്പെടുന്നത് എന്തുകൊണ്ടാവും? സാഹിത്യ അക്കാദമി പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും മുന്&#x200d; പ്രസിഡണ്ടും മറ്റ് അംഗങ്ങളുമെല്ലാം പല സെഷനുകളില്&#x200d; നിറഞ്ഞു നില്&#x200d;ക്കുന്നു. അക്കാദമിയിലെ ഒരംഗത്തോട് എന്തിനാണ് വിവേചനം? സംവരണ സീറ്റില്&#x200d; മത്സരിക്കുന്ന ഒരെഴുത്തുകാരനായി തന്നെ കാണേണ്ടതില്ല എന്ന് ജോസഫ് വ്യക്തമായി എഴുതിക്കണ്ടു. അതു വിവേചനത്തെക്കുറിച്ചുള്ള ഗുരുതരമായ ആക്ഷേപവും പരാതിയുമാണ്. കെ എല്&#x200d; എഫ് എന്നതിലെ കെ എന്തു കെയാണ് അഥവാ ഏതുതരം കെ ആണ് എന്ന ചോദ്യമാണത്.</p>
<p>ജോസഫ് രാജി പിന്&#x200d;വലിക്കുമോ എന്ന് അറിയില്ല. ക്ഷമിക്കണം, അങ്ങനെ എഴുതുന്നത് അദ്ദേഹത്തിന്റെ നിശ്ചയത്തെ കുറച്ചു കാണലാണെന്ന് കരുതരുത്. ഇന്നത്തെ കാലത്ത് പലവിധ മെയ് വഴക്കളില്ലാതെ ഒരു സാധാരണ മനുഷ്യനും അംഗീകാരത്തോടെ ജീവിക്കാനാവില്ലെന്ന് വന്നിട്ടുണ്ട്. ജോസഫിന്റെ രാജി അംഗീകൃത സാംസ്‌കാരിക നേതാക്കള്&#x200d;ക്കിടയിലെ വൈരുദ്ധ്യങ്ങള്&#x200d; പൊട്ടിത്തെറിച്ചു പോവുന്ന ചില സന്ദര്&#x200d;ഭങ്ങള്&#x200d; തുറന്നു കാണിക്കുന്നു. കേരളത്തിലെ പലവിധ അതിജീവന സമരങ്ങള്&#x200d; നാം കാണുകയില്ലെങ്കിലും കാര്&#x200d;ണിവലുകളിലെ പങ്കാളിത്തം ഉറപ്പാക്കാനും അവിടത്തെ ആഘോഷങ്ങളുടെ ഭാഗമാകാനും വല്ലാത്ത ഒരു വെമ്പലാണ്. ആ വെമ്പലാണ് കേരളത്തിലെ അധീശ വര്&#x200d;ഗ പൊതുബോധം.</p>
<p>സമരങ്ങളിലും അതിന്റെ സാഹിത്യ ആഖ്യാനങ്ങളിലും നമുക്ക് ഒരുപോലെ പങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്. അതാണ് നവോത്ഥാന പാരമ്പര്യം. അതില്&#x200d; വന്ന ഛേദമാണ് ജോസഫിനെപ്പോലെ ഒരെഴുത്തുകാരന്&#x200d; മാറ്റി നിര്&#x200d;ത്തപ്പെടാനോ അങ്ങനെയൊരു തോന്നല്&#x200d; ഉയര്&#x200d;ന്നുവരാനോ കാരണമായിട്ടുണ്ടാവുക. പീപീപി സാംസ്‌കാരിക പദ്ധതികള്&#x200d; ജനകീയ സാംസ്‌കാരിക പദ്ധതികളായി തെറ്റിദ്ധരിച്ചുകൂടാ. അവിടെ ജനങ്ങളെ കണ്ടേക്കും. അന്തരീക്ഷവും ആത്മാവും നവലിബറല്&#x200d; മുതലാളിത്ത ആശ്രിതത്വമാണ്.</p>
<p><strong>വിഷയത്തില്&#x200d; മുന്&#x200d; പി.ആര്&#x200d;.ഡി ഡെപ്യൂട്ടി ഡയറക്ടര്&#x200d; ഖാദര്&#x200d; പാലാഴി എഴുതിയത് ഇങ്ങനെ</strong></p>
<p>കെ.എല്&#x200d; എഫ് നടന്നപ്പോഴൊക്കെ അതിലെ സാഹിത്യേതര താല്&#x200d;പര്യങ്ങളെക്കുറിച്ച് പോസ്റ്റിയിരുന്നെങ്കിലും ഇത്തവണ ഉമ്പാച്ചിപരമായ കാരണങ്ങളാല്&#x200d; അതിന് മുതിരുന്നില്ല. മാത്രമല്ല മുന്&#x200d; കെ.എല്&#x200d;.എഫുകളില്&#x200d; ചൂണ്ടിക്കാട്ടിയ ഇഷ്യൂകളേക്കാള്&#x200d; ഏറെയധികമൊന്നും ആരും പറഞ്ഞിട്ടുമില്ല.</p>
<p>എന്നാല്&#x200d; മുമ്പ് സര്&#x200d;ക്കാര്&#x200d; മുന്&#x200d;കയ്യില്&#x200d; നടന്ന ഒരു സാഹിത്യോത്സവ ശ്രമം ഓര്&#x200d;മിക്കുന്നത് ഉചിതമാവുമെന്ന് കരുതുന്നു. എഴുത്തുകാരനായ കെ.വി മോഹന്&#x200d;കുമാര്&#x200d; കോഴിക്കോട് കലക്ടറായിരുന്ന കാലം. ജയ്പൂര്&#x200d; ലിറ്റ്‌ഫെസ്റ്റ് മാതൃകയില്&#x200d; കോഴിക്കോട്ടൊരു സാഹിത്യമേള നടത്തണമെന്ന ഐഡിയ അദ്ദേഹം മുന്നോട്ട് വെച്ചു. പ്രാഥമിക ചര്&#x200d;ച്ചകളില്&#x200d; ഏവരുമതിനെ സ്വാഗതം ചെയ്തു. പിന്നെ അഞ്ച് മണി കഴിഞ്ഞാല്&#x200d; കലക്ടറുടെ ചേംബറില്&#x200d; കോഴിക്കോടന്&#x200d; സാഹിത്യകാരന്&#x200d;മാരുടെ യോഗത്തോട് യോഗമായിരുന്നു പല ദിവസങ്ങളിലും. ചര്&#x200d;ച്ചകള്&#x200d;, ഉപചര്&#x200d;ച്ചകള്&#x200d;, കമ്മിറ്റികള്&#x200d;, സബ് കമ്മിറ്റികള്&#x200d;. ജില്ലാ ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസര്&#x200d; എന്ന നിലയില്&#x200d; ഈ വിനീതനല്ലാത്തവന്&#x200d; കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. ഇന്ത്യയില്&#x200d; നിന്ന് മാത്രമല്ല വിദേശത്ത് നിന്നും എഴുത്തുകാരെ കൊണ്ടുവരണമെന്നായിരുന്നു സാറിന്റെ താല്&#x200d;പര്യം.</p>
<p>അങ്ങനെയിരിക്കെ ഒരു അപരാഹ്നത്തില്&#x200d; തലസ്ഥാനത്ത് നിന്ന് ഒരുത്തരവിറങ്ങുന്നു. കെ.വി മോഹന്&#x200d; കുമാറിന് സ്ഥലം മാറ്റവും വകുപ്പ് മാറ്റവും . സാഹിത്യപ്രേമികളില്&#x200d; നിരാശയുടെ സുനാമി ആഞ്ഞടിച്ചു. കലക്ടര്&#x200d; ആശ്വാസവചനങ്ങള്&#x200d; ഉരുവിട്ടു. അടുത്ത കലക്ടര്&#x200d; ചാര്&#x200d;ജെടുത്ത ശേഷം നമുക്ക് പ്രൊസീഡ് ചെയ്യാം. ഞാനെന്നും കൂടെയുണ്ടാവും എന്നൊക്കെ.</p>
<p>പൊതുവെ ഒരു കലക്ടര്&#x200d; തുടങ്ങിയ പ്രത്യേക പ്രൊജക്റ്റുകള്&#x200d; പിറകെ വരുന്നവര്&#x200d; മൈന്റ് ചെയ്യില്ല. പുതിയ കലക്ടര്&#x200d; പക്ഷേ അങ്ങിനെയായിരുന്നില്ല എന്നല്ല പറയുന്നത് . അവര്&#x200d; പറഞ്ഞു. &#8216; എനിക്കീ സാഹിത്യവും കലയുമൊന്നും തലയില്&#x200d; കയറില്ല. ഇവിടെ പിടിപ്പത് പണിയുണ്ട്. നിങ്ങളൊക്കെ എന്താച്ചാ ചെയ്യ് &#8216;</p>
<p>പിന്നെപ്പിന്നെ നായകനില്ലാത്ത ആ സ്വപ്നാടനം മറ്റെവിടെയോ തുടങ്ങിയ സാഹിത്യോത്സവത്തിലൂടെ സഫലമായിരിക്കണം.<br />
അത് തന്നെയാണോ സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങളുടെ സമ്പൂര്&#x200d;ണ സഹായത്തോടെ കോഴിക്കോട്ടെത്തിയതും ഡി.സി ലിറ്റററി ഫെസ്റ്റ് എന്ന് പേരിടേണ്ടിയിരുന്നതുമായ കെ.എല്&#x200d;.എഫ് എന്നും അറിയില്ല. കാരണം അന്നദ്ദേഹം ഇപ്പറഞ്ഞ പ്രസാധകരുമായും എഴുത്തുകാരുമായൊക്കെ ബന്ധപ്പെട്ടിരുന്നു.</p>
<p>കെ.വി മോഹന്&#x200d;കുമാറിന്റെ സാര്&#x200d;ത്ഥകമാകാത്ത ഈ സ്വപ്നം പക്ഷേ ഇന്ന് പലര്&#x200d;ക്കുമറിയില്ല. എന്നാല്&#x200d; കോഴിക്കോടിന് എന്നും ഓര്&#x200d;മിക്കാനുള്ള സാംസ്‌കാരികക്കാഴ്ചകള്&#x200d; സമ്മാനിച്ചാണ് അദ്ദേഹം നഗരം വിട്ടത്. കോഴിക്കോട് ബീച്ചിലേയും മാനാഞ്ചിറയിലേയും കരിങ്കല്&#x200d; ശില്&#x200d;പങ്ങളാണത്.</p>
<p>എങ്കിലും വേണം കോഴിക്കോട്ടൊരു സര്&#x200d;ക്കാര്&#x200d; സ്‌പോണ്&#x200d;സേഡ് ജനകീയ ലിറ്റ് ഫെസ്റ്റ് . തിരുവനന്തപുരത്തെ IFFK പോലെ കോഴിക്കോട്ടൊരു ഇന്റര്&#x200d;നാഷണല്&#x200d; ലിറ്റററി ഫെസ്റ്റിവല്&#x200d; ഓഫ് കേരള എന്ന ILFK.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/klf-controversy-rages-government-addresses-and-detractors.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ച് കവി എസ്. ജോസഫ്</title>
		<link>https://www.chandrikadaily.com/kavi-s-resigned-from-sahitya-akademi-membership-joseph.html</link>
					<comments>https://www.chandrikadaily.com/kavi-s-resigned-from-sahitya-akademi-membership-joseph.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 14 Jan 2023 12:35:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accadamy]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[s joseph]]></category>
		<category><![CDATA[sahithya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232620</guid>

					<description><![CDATA[രാജിക്കത്ത് ലഭിച്ചതായി അക്കാദമി അധ്യക്ഷന്&#x200d; സച്ചിദാനന്ദന്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ച് കവി. എസ് ജോസഫ്. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ജോസഫ് രാജിവെച്ച കാര്യം അറിയിച്ചത്. സാഹിത്യോത്സവത്തില്&#x200d; നിന്ന് പിന്&#x200d;വാങ്ങുകയാണെന്ന് ജോസഫ് ഫേസ്ബുക്കില്&#x200d; കുറിച്ചു. രാജിക്കത്ത് ലഭിച്ചതായി അക്കാദമി അധ്യക്ഷന്&#x200d; സച്ചിദാനന്ദന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kavi-s-resigned-from-sahitya-akademi-membership-joseph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരിസ്ഥിതി മാനേജ്മെൻ്റ് ഇല്ലെങ്കിൽ ജോഷിമഠ് കേരളത്തിലും വന്നേക്കും : കെ.എൽ.എഫ് സെമിനാർ</title>
		<link>https://www.chandrikadaily.com/news-kerala-litterature-fest-2023-seminar.html</link>
					<comments>https://www.chandrikadaily.com/news-kerala-litterature-fest-2023-seminar.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sat, 14 Jan 2023 10:30:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2023]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232599</guid>

					<description><![CDATA[കോഴിക്കോട്: പരിസ്ഥിതി സംബന്ധിച്ച് വ്യക്തമായ നയവും ആസൂത്രണവും വേണമെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു. കേരളത്തിലും ജോഷിമഠ് ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഭൂമിയെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ചൂഷണം ചെയ്തതിൻ്റെ ഫലമാണ് ജോഷിമഠിൽ ഉണ്ടായ ഭൂമി താഴ്ച. മണ്ണിൽ അനധികൃത നിർമാണം നടത്തി. ഭൂജലം ഒഴുകിപ്പോയി.മലകളിൽ റിസോർട്ടുകൾ നിർമിച്ചവർ അവിടുന്ന് ഒഴിഞ്ഞു പോയി. പ്രകൃതിക്ഷോഭങ്ങൾ പ്രകൃതിദുരന്തങ്ങളാകാതിരിക്കാൻ ശ്രദ്ധിക്കണം . 2018ലെ മഴയേക്കാൾ കൂടുതലാണ്. ഭൂമിയുടെ ഉപയോഗമാണ് ഇതിന് കാരണം. ടി.പി കുഞ്ഞിക്കണ്ണൻ ,ഡോ. അഭിലാഷ് ,ഡോ. വേണു [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പരിസ്ഥിതി സംബന്ധിച്ച് വ്യക്തമായ നയവും ആസൂത്രണവും വേണമെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു. കേരളത്തിലും ജോഷിമഠ് ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഭൂമിയെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ചൂഷണം ചെയ്തതിൻ്റെ ഫലമാണ് ജോഷിമഠിൽ ഉണ്ടായ ഭൂമി താഴ്ച. മണ്ണിൽ അനധികൃത നിർമാണം നടത്തി. ഭൂജലം ഒഴുകിപ്പോയി.മലകളിൽ റിസോർട്ടുകൾ നിർമിച്ചവർ അവിടുന്ന് ഒഴിഞ്ഞു പോയി. പ്രകൃതിക്ഷോഭങ്ങൾ പ്രകൃതിദുരന്തങ്ങളാകാതിരിക്കാൻ ശ്രദ്ധിക്കണം . 2018ലെ മഴയേക്കാൾ കൂടുതലാണ്. ഭൂമിയുടെ ഉപയോഗമാണ് ഇതിന് കാരണം. ടി.പി കുഞ്ഞിക്കണ്ണൻ ,ഡോ. അഭിലാഷ് ,ഡോ. വേണു എന്നിവർ സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-litterature-fest-2023-seminar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എല്&#x200d;.എഫിന് ഇന്ന് കോഴിക്കോട് ബീച്ചില്&#x200d; കൊടിയേറും</title>
		<link>https://www.chandrikadaily.com/klf-will-hoist-its-flag-at-kozhikode-beach-today.html</link>
					<comments>https://www.chandrikadaily.com/klf-will-hoist-its-flag-at-kozhikode-beach-today.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 12 Jan 2023 01:48:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[klf2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232174</guid>

					<description><![CDATA[വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം ചെയ്യും.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഏഷ്യയിലെ പ്രധാന സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് ഇന്ന് കോഴിക്കോട് ബീച്ചില്&#x200d; തുടക്കമാകും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം ചെയ്യും. പ്രമുഖര്&#x200d; പങ്കെടുക്കും.</p>
<p>15 വരെ കോഴിക്കോട് ബീച്ചില്&#x200d; ആറ് വേദികളിലായാണ് ഫെസ്റ്റ് നടക്കുക. 12 രാജ്യങ്ങളില്&#x200d; നിന്നായി അഞ്ഞൂറോളം പ്രഭാഷകര്&#x200d; പങ്കെടുക്കും. ശാസ്ത്രവും സാങ്കേതികവിദ്യയും, കല, സിനിമ രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, സംരംഭകം, ആരോഗ്യം, കല വ്യവസ്ഥ സംസ്‌കാരം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള ചര്&#x200d;ച്ചകള്&#x200d; നടക്കും. മേളയില്&#x200d; മൂന്നു ലക്ഷത്തിലധികം ആളുകള്&#x200d; പങ്കാളികളാവും. തുര്&#x200d;ക്കി സ്‌പെയിന്&#x200d;, യുഎസ്, ബ്രിട്ടന്&#x200d;, ഇസ്രായേല്&#x200d;, മിഡില്&#x200d; ഈസ്റ്റ്, ഫാര്&#x200d; ഈസ്റ്റ് തുടങ്ങി വിവിധ രാജ്യങ്ങളില്&#x200d; നിന്നുള്ള ക്ഷണിതാക്കള്&#x200d; എത്തും. കലാകാരന്മാര്&#x200d;, അഭിനേതാക്കള്&#x200d;, സെലിബ്രിറ്റികള്&#x200d;, എഴുത്തുകാര്&#x200d;, ചിന്തകര്&#x200d;, ചര്&#x200d;ച്ചക്കെത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/klf-will-hoist-its-flag-at-kozhikode-beach-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിന് നാളെ കോഴിക്കോട് ബീച്ചില്&#x200d; തുടക്കം</title>
		<link>https://www.chandrikadaily.com/news-kerala-literature-fest-kozhikode.html</link>
					<comments>https://www.chandrikadaily.com/news-kerala-literature-fest-kozhikode.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 11 Jan 2023 02:18:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[kerala literature fest]]></category>
		<category><![CDATA[KLF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232035</guid>

					<description><![CDATA[കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവലിന്&#x200d;റെ ആറാമത് പതിപ്പ് ജനുവരി 12ന് കോഴിക്കോട് ബീച്ചില്&#x200d; തുടക്കം കുറിക്കും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം നിര്&#x200d;വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്&#x200d;, മുഹമ്മദ് റിയാസ്, കെ.എന്&#x200d;.ബാലഗോപാല്&#x200d;, വി.എന്&#x200d;.വാസവന്&#x200d;, അഹമ്മദ് ദേവര്&#x200d;കോവില്&#x200d;, പോപ്പ് ഗായിക ഉഷ ഉതുപ്പ്, ഗീതാഞ്ജലി, കെ.ആര്&#x200d;.മീര, ആഭാ യോനത്ത്, സുധാമൂര്&#x200d;ത്തി എന്നിവര്&#x200d; പങ്കെടുക്കും. 12 മുതല്&#x200d; 15 വരെ കോഴിക്കോട് ബീച്ചില്&#x200d; ആറ് വേദികളിലായാണ് മേള നടക്കുന്നത്. നൊബേല്&#x200d; സമ്മാന [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവലിന്&#x200d;റെ ആറാമത് പതിപ്പ് ജനുവരി 12ന് കോഴിക്കോട് ബീച്ചില്&#x200d; തുടക്കം കുറിക്കും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം നിര്&#x200d;വഹിക്കും.</p>
<p>മന്ത്രിമാരായ സജി ചെറിയാന്&#x200d;, മുഹമ്മദ് റിയാസ്, കെ.എന്&#x200d;.ബാലഗോപാല്&#x200d;, വി.എന്&#x200d;.വാസവന്&#x200d;, അഹമ്മദ് ദേവര്&#x200d;കോവില്&#x200d;, പോപ്പ് ഗായിക ഉഷ ഉതുപ്പ്, ഗീതാഞ്ജലി, കെ.ആര്&#x200d;.മീര, ആഭാ യോനത്ത്, സുധാമൂര്&#x200d;ത്തി എന്നിവര്&#x200d; പങ്കെടുക്കും. 12 മുതല്&#x200d; 15 വരെ കോഴിക്കോട് ബീച്ചില്&#x200d; ആറ് വേദികളിലായാണ് മേള നടക്കുന്നത്. നൊബേല്&#x200d; സമ്മാന ജേതാക്കള്&#x200d;, ബുക്കര്&#x200d; പുരസ്കാര ജേതാക്കളായ എഴുത്തുകാര്&#x200d;, സാഹിത്യ പ്രതിഭകള്&#x200d;, നയതന്ത്രജ്ഞര്&#x200d;, സിനിമാ-നാടക പ്രതിഭകള്&#x200d;, അവതാരകര്&#x200d;, കലാകാരന്&#x200d;മാര്&#x200d;, മുതിര്&#x200d;ന്ന രാഷ്ട്രീയ നേതാക്കള്&#x200d;, ചരിത്രകാരന്&#x200d;മാര്&#x200d;, മാധ്യമപ്രവര്&#x200d;ത്തകര്&#x200d; തുടങ്ങി നിരവധി പ്രമുഖര്&#x200d; കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റില്&#x200d; പങ്കെടുക്കും. 12 രാജ്യങ്ങളില്&#x200d; നിന്നായി 500 ഓളം പ്രഭാഷകരും പരിപാടിയുടെ ഭാഗമാകും.</p>
<p>ശാസ്ത്രസാങ്കേതികവിദ്യ, കല, സിനിമ, രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, സംരംഭകത്വം, ആരോഗ്യം, കലാസംവിധാനം, സംസ്കാരം തുടങ്ങിയ വിഷയങ്ങള്&#x200d; പരുപാടിയില്&#x200d; ചര്&#x200d;ച്ചയാവും. മൂന്നു ലക്ഷത്തിലധികം ആളുകള്&#x200d; ഫെസ്റ്റിന്&#x200d;്റെ ഭാഗമാവും. തുര്&#x200d;ക്കി സ്പെയിന്&#x200d;, യുഎസ്, ബ്രിട്ടന്&#x200d;, ഇസ്രായേല്&#x200d;, മിഡില്&#x200d; ഈസ്റ്റ്, ഫാര്&#x200d; ഈസ്റ്റ് തുടങ്ങി ലോകത്തിന്&#x200d;്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നുള്ള ക്ഷണിതാക്കളെക്കൊണ്ട് ധന്യമായിരിക്കും മേള.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-literature-fest-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവലിന് കോഴിക്കോട് തുടക്കമായി</title>
		<link>https://www.chandrikadaily.com/kerala-literature-festivel-stars.html</link>
					<comments>https://www.chandrikadaily.com/kerala-literature-festivel-stars.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Jan 2019 08:27:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[klf 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115883</guid>

					<description><![CDATA[കോഴിക്കോട്: സംസ്ഥാന സര്&#x200d;ക്കാര്&#x200d; സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്&#x200d; സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ നാലാം എഡിഷന്&#x200d; കോഴിക്കോട് കടപ്പുറത്ത് സാഹിത്യകാരന്&#x200d; എം.ടി വാസുദേവന്&#x200d; നായര്&#x200d; ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവല്&#x200d; തീവ്ര ഇടതുപക്ഷത്തിന്റെ വാര്&#x200d;ഷിക സംഗമമാവും. കല, സാഹിത്യം, രാഷ്ട്രീയ വിഷയങ്ങളിലെ ചര്&#x200d;ച്ചകള്&#x200d;, സംവാദങ്ങള്&#x200d;, അഭിമുഖങ്ങള്&#x200d;, പ്രഭാഷണങ്ങള്&#x200d; എന്നിവ നടക്കും. അമേരിക്ക, യു.കെ, ജര്&#x200d;മ്മനി, ബെല്&#x200d;ജിയം, കാനഡ, സ്‌പെയിന്&#x200d;, ശ്രീലങ്ക തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അഞ്ഞൂറിലേറെ കവികള്&#x200d;, ചിന്തകര്&#x200d;, എഴുത്തുകാര്&#x200d; എന്നിവര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംസ്ഥാന സര്&#x200d;ക്കാര്&#x200d; സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്&#x200d; സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ നാലാം എഡിഷന്&#x200d; കോഴിക്കോട് കടപ്പുറത്ത് സാഹിത്യകാരന്&#x200d; എം.ടി വാസുദേവന്&#x200d; നായര്&#x200d; ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവല്&#x200d; തീവ്ര ഇടതുപക്ഷത്തിന്റെ വാര്&#x200d;ഷിക സംഗമമാവും. കല, സാഹിത്യം, രാഷ്ട്രീയ വിഷയങ്ങളിലെ ചര്&#x200d;ച്ചകള്&#x200d;, സംവാദങ്ങള്&#x200d;, അഭിമുഖങ്ങള്&#x200d;, പ്രഭാഷണങ്ങള്&#x200d; എന്നിവ നടക്കും. അമേരിക്ക, യു.കെ, ജര്&#x200d;മ്മനി, ബെല്&#x200d;ജിയം, കാനഡ, സ്‌പെയിന്&#x200d;, ശ്രീലങ്ക തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അഞ്ഞൂറിലേറെ കവികള്&#x200d;, ചിന്തകര്&#x200d;, എഴുത്തുകാര്&#x200d; എന്നിവര്&#x200d; വിവിധ സെഷനുകളില്&#x200d; സംബന്ധിക്കും.<br />
കലാസാംസ്‌കാരിക സായാഹ്നങ്ങള്&#x200d;, ചിത്രപ്രദര്&#x200d;ശനം, പുസ്തകോത്സവം, ചലച്ചിത്രോത്സവം, കവിയരങ്ങ്, കഥയരങ്ങ്, ഖവ്വാലി, റഷ്യന്&#x200d; മ്യൂസിക്ക് ആന്&#x200d;ഡ് ഡാന്&#x200d;സ്, കഥകളി, സൂഫി റോക്ക് മ്യൂസിക്ക്, വയലിന്&#x200d; കച്ചേരി എന്നിവയും നടക്കും. ഉദ്ഘാടന ചടങ്ങില്&#x200d; ഫെസ്റ്റിവല്&#x200d; ഡയറക്ടര്&#x200d; കെ.സച്ചിദാനന്ദന്&#x200d; അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ ടി. പത്മനാഭന്&#x200d;, അമീഷ് ത്രിപാഠി, സേതു, ബെന്യാമിന്&#x200d;, എം.കെ രാഘവന്&#x200d; എം.പി, എ പ്രദീപ് കുമാര്&#x200d; എം.എല്&#x200d;.എ, മേയര്&#x200d; തോട്ടത്തില്&#x200d; രവീന്ദ്രന്&#x200d;, ജില്ലാ കലക്ടര്&#x200d; ശ്രീറാം സാംബശിവ റാവു, കാളിരാജ് മഹേശ്വ് കുമാര്&#x200d; ഐ.പി.എസ്, അലക്്‌സാണ്ട്ര ബുച്ചലര്&#x200d;, നോര്&#x200d;വേ നയതന്ത്രജ്ഞയായ അര്&#x200d;ണേ റോയി വാള്&#x200d;ത്തര്&#x200d;, വി.ജി മാത്യു, കെ.രാധാകൃഷ്ണന്&#x200d;, രമേശന്&#x200d; പാലേരി, വി സുനില്&#x200d; കുമാര്&#x200d;, ഫൈസല്&#x200d; ഇ കൊട്ടിക്കോളന്&#x200d;, ഷബാന ഫൈസല്&#x200d;, രാജേഷ് നായര്&#x200d;, എസ് ഉണ്ണികൃഷ്ണന്&#x200d;, ജോബി എം.സി, ശ്യം ശ്രീനിവാസന്&#x200d;, കരണ്&#x200d;ഭക്ഷി, ഡോ. സാംജി സാജന്&#x200d; തുടങ്ങിയവര്&#x200d; സംബന്ധിച്ചു. ചീഫ് കോഡിനേറ്റര്&#x200d; രവി ഡിസി സ്വാഗതവും ജനറല്&#x200d; കണ്&#x200d;വീനര്&#x200d; എ.കെ അബ്ദുല്&#x200d; ഹക്കിം നന്ദിയും പറഞ്ഞു.<br />
ആദ്യ ദിനമായ ഇന്നലെ അമീഷ് ത്രിപാഠി, ചരിത്രകാരന്&#x200d; രാമചന്ദ്രഗുഹ, സിതാകാന്ത് മഹാപാത്ര, ദാമോദര്&#x200d; മൗസോ, എച്ച്.എസ് ശിവപ്രകാശ്, പ്രതിഭാ നന്ദകുമാര്&#x200d;, ആനന്ദ് പത്മനാഭന്&#x200d;, ചന്ദ്രകാന്ത് പാട്ടീല്&#x200d;, അനുരാധ പാട്ടീല്&#x200d;, പ്രഫുല്&#x200d; ശിലേദര്&#x200d;, ശ്രീധര്&#x200d; നന്ദേദ്കര്&#x200d;, ചേരന്&#x200d; രുദ്രമൂര്&#x200d;ത്തി, പ്രദ്‌ന്യ ദയ പവാര്&#x200d;, ഡോ. വിക്രം പരാല്&#x200d;കര്&#x200d; എന്നിവര്&#x200d; സംബന്ധിച്ചു. നവകേരള നിര്&#x200d;മാണത്തിന് കരുത്ത് പകരുന്ന മുങ്ങി നിവര്&#x200d;ന്ന കേരളം, പ്രളയാനന്തര കേരളത്തിലെ സ്റ്റാര്&#x200d;ട്ടപ്പുകള്&#x200d;, പ്രളയാനന്തരം അനുഭവം സാഹിത്യവും എന്നീ വിഷയത്തില്&#x200d; നടന്ന ചര്&#x200d;ച്ചകള്&#x200d; വേറിട്ടു നിന്നു. തീണ്ടാനാരികളും അയ്യപ്പനും വിഷയത്തില്&#x200d; നടന്ന സംവാദം സമകാലികതയിലേക്ക് വിരല്&#x200d; ചൂണ്ടുന്നതായിരുന്നു. തൊഴിലും ഉടലും വിഷയത്തില്&#x200d; സ്ത്രീകളുടെ പ്രശ്‌നങ്ങളും കുറിച്ചും ചര്&#x200d;ച്ച ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-literature-festivel-stars.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമ്മുടെ ഭയമാണ് അവരുടെ ശക്തി- പ്രകാശ് രാജ്</title>
		<link>https://www.chandrikadaily.com/i-get-liberated-by-raising-my-voice.html</link>
					<comments>https://www.chandrikadaily.com/i-get-liberated-by-raising-my-voice.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Feb 2018 19:10:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor prakash raj]]></category>
		<category><![CDATA[kerala literature festival]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[Prakash raj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69368</guid>

					<description><![CDATA[കേരളത്തിന്റെ മണ്ണില്&#x200d; നിന്ന് സംസാരിക്കുമ്പോഴാണ് ഏറ്റവും അധികം ട്രോളുകള്&#x200d;ക്ക് ഇരയാവാറുള്ളത്. ഏറ്റവും ഒടുവില്&#x200d; കേരളത്തില്&#x200d; സംസാരിച്ചപ്പോള്&#x200d; ഞാന്&#x200d; പറഞ്ഞിരുന്നു, ഇവിടെ പ്രസംഗിക്കുന്നതിന് തനിക്ക് സ്‌ക്രിപ്റ്റ് ആവശ്യമില്ലെന്ന്. അക്കാര്യത്തില്&#x200d; ഇപ്പോഴും മാറ്റമില്ല. ഇന്നും തനിക്കൊരു സ്‌ക്രിപ്റ്റിന്റെ ആവശ്യമില്ല. എന്തെന്നാല്&#x200d; തനിക്ക് വേണ്ട സ്‌ക്രിപ്റ്റ് അവര്&#x200d; ഒരുക്കിത്തരുന്നുണ്ട്. ഐഎഫ്എഫ്‌കെയില്&#x200d; നടത്തിയ പ്രസംഗത്തിന് ശേഷം അവര്&#x200d; തന്നെ ശപിച്ച രീതി തനിക്ക് പക്ഷേ ഇഷ്ടപ്പെട്ടു. അവര്&#x200d; തന്നെ ട്രോളിക്കൊണ്ട് പറഞ്ഞത്, കേരളത്തിലേക്ക് തന്നെ തിരികെ പോയ്‌ക്കൊള്ളൂ, ഞങ്ങളുടെ നാടിന് നിങ്ങളെ വേണ്ട [&#8230;]]]></description>
										<content:encoded><![CDATA[<p>കേരളത്തിന്റെ മണ്ണില്&#x200d; നിന്ന് സംസാരിക്കുമ്പോഴാണ് ഏറ്റവും അധികം ട്രോളുകള്&#x200d;ക്ക് ഇരയാവാറുള്ളത്. ഏറ്റവും ഒടുവില്&#x200d; കേരളത്തില്&#x200d; സംസാരിച്ചപ്പോള്&#x200d; ഞാന്&#x200d; പറഞ്ഞിരുന്നു, ഇവിടെ പ്രസംഗിക്കുന്നതിന് തനിക്ക് സ്‌ക്രിപ്റ്റ് ആവശ്യമില്ലെന്ന്. അക്കാര്യത്തില്&#x200d; ഇപ്പോഴും മാറ്റമില്ല. ഇന്നും തനിക്കൊരു സ്‌ക്രിപ്റ്റിന്റെ ആവശ്യമില്ല. എന്തെന്നാല്&#x200d; തനിക്ക് വേണ്ട സ്‌ക്രിപ്റ്റ് അവര്&#x200d; ഒരുക്കിത്തരുന്നുണ്ട്. ഐഎഫ്എഫ്‌കെയില്&#x200d; നടത്തിയ പ്രസംഗത്തിന് ശേഷം അവര്&#x200d; തന്നെ ശപിച്ച രീതി തനിക്ക് പക്ഷേ ഇഷ്ടപ്പെട്ടു. അവര്&#x200d; തന്നെ ട്രോളിക്കൊണ്ട് പറഞ്ഞത്, കേരളത്തിലേക്ക് തന്നെ തിരികെ പോയ്‌ക്കൊള്ളൂ, ഞങ്ങളുടെ നാടിന് നിങ്ങളെ വേണ്ട എന്നാണ്. തനിക്കത് വളരെ ഇഷ്ടപ്പെട്ടു. കാരണം അവര്&#x200d; തന്നോട് തിരികെ പോകാന്&#x200d; ആവശ്യപ്പെടുന്നത് സ്വര്&#x200d;ഗം പോലൊരിടത്തേക്കാണല്ലോ.<br />
സാഹിത്യോത്സവത്തില്&#x200d; പങ്കെടുക്കാനായി വരുന്ന വഴിക്ക് #ൈറ്റില്&#x200d; വെച്ച് തന്നെ ഒരു പട്ടാളക്കാരന്&#x200d; പരിചയപ്പെടാന്&#x200d; വന്നു. താന്&#x200d; കരുതിയത് സിനിമാ താരം ആയത് കൊണ്ടാണ് എന്നാണ്. എന്നാലാ ജവാന്&#x200d; തന്നോട് പറഞ്ഞത് താങ്കളെ പോലെ ശബ്ദമുയര്&#x200d;ത്തുന്ന ആളുകളെ നമ്മുടെ നാടിന് ആവശ്യമുണ്ട് എന്നാണ്. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരന്&#x200d; തന്നോട് ചോദിക്കുകയുണ്ടായി ഇത്തരത്തില്&#x200d; പ്രതികരണങ്ങള്&#x200d; നടത്തുന്നത്‌കൊണ്ട് എന്താണ് ലഭിക്കുന്നത് എന്ന്. താന്&#x200d; കൂടുതല്&#x200d; സ്വതന്ത്രനാവുന്നു എന്നായിരുന്നു തന്റെ ഉത്തരം. നിങ്ങള്&#x200d;ക്കെന്താണ് സാഹിത്യോത്സവത്തില്&#x200d; കാര്യമെന്നും അയാള്&#x200d; ചോദിച്ചു. വായിച്ച പുസ്‌കകങ്ങളെല്ലാം ഉള്&#x200d;ക്കൊള്ളുന്ന ഒരു പുസ്‌കമായി, വായിച്ച കവിതകളുടെയെല്ലാം ആകെത്തുകയായ കവിതയായി, പാട്ടായിട്ടാണ് താന്&#x200d; സാഹിത്യോത്സവത്തില്&#x200d; പങ്കെടുക്കുന്നത്. ഒരു പുസ്തകമായിരിക്കാന്&#x200d; താന്&#x200d; ഇഷ്ടപ്പെടുന്നു.<br />
നമ്മുടെ ഭയമാണ് അവരുടെ ശക്തി<br />
വിചിത്രമായ ചിലതുണ്ട് ഇന്നീ രാജ്യത്ത്. നമ്മളൊരു ചോദ്യം ചോദിക്കുമ്പോള്&#x200d; ലഭിക്കുന്നത് ഉത്തരങ്ങളല്ല, മറുചോദ്യങ്ങളാണ്. ഈ രാജ്യത്തെ യുവാക്കള്&#x200d;ക്ക് നിങ്ങള്&#x200d; വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്&#x200d; എവിടെയെന്ന് താന്&#x200d; അവരോട് ചോദിച്ചു. അവരുടെ മറുപടി നിങ്ങള്&#x200d; കോണ്&#x200d;ഗ്രസുകാരനാണോ എന്ന ചോദ്യമായിരുന്നു. രാജ്യത്തെ കര്&#x200d;ഷകരുടെ അവസ്ഥയെക്കുറിച്ച് താന്&#x200d; അവരോട് ചോദിച്ചു. നിങ്ങളൊരു കമ്മ്യൂണിസ്റ്റുകാരനാണോ എന്നായി അവര്&#x200d;.<br />
ഗുണ്ടകള്&#x200d; പത്മാവത് സിനിമയുടെ പേരില്&#x200d; സ്‌കൂള്&#x200d; ബസ്സുകള്&#x200d;ക്ക് നേരെ കല്ലേറ് നടത്തുകയും കുഞ്ഞുങ്ങളെ പോലും ആക്രമിക്കുകയും ചെയ്യുമ്പോള്&#x200d; ഭരണകൂടം മുഖം തിരിക്കുന്നത് എന്താണെന്ന് താന്&#x200d; ചോദിച്ചു. താനൊരു ഹിന്ദു വിരുദ്ധനാണ് എന്നായിരുന്നു അവരുടെ ഉത്തരം. തനിക്ക് നേരെയും ഈ നാട്ടിലെ പുതുതലമുറക്ക് നേരെയും കല്ലേറ് നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്&#x200d; കല്ലെറിയൂ, അതുകൊണ്ട് ഞങ്ങള്&#x200d; വീടുകള്&#x200d; പണിയും.<br />
നിങ്ങള്&#x200d; ഞങ്ങളെ കത്തിച്ച് കളയാമെന്ന് കരുതേണ്ട. ആ തീ കൊണ്ട് ഞങ്ങള്&#x200d; വീടുകളില്&#x200d; പ്രകാശം നിറയ്ക്കും. നിങ്ങള്&#x200d; ഞങ്ങളെ ഭയപ്പെടുത്തി, എറിഞ്ഞോടിക്കാമെന്ന് വ്യാമോഹിക്കേണ്ട. ആ ഓട്ടം ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതല്&#x200d; വേഗത്തിലെത്തിക്കുക മാത്രമേ ചെയ്യൂ. സൂര്യോദയത്തെക്കുറിച്ചും അസ്തമയത്തെക്കുറിച്ചും സംസാരിക്കേണ്ട സമയമല്ലിത്. ഇത് ചോദ്യങ്ങളുയര്&#x200d;ത്തേണ്ട കാലമാണ്. ഇത് നിവര്&#x200d;ന്ന് നില്&#x200d;ക്കേണ്ട കാലമാണ്. വിഷയങ്ങളെ അവര്&#x200d; വഴിതിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. അവര്&#x200d; എങ്ങനെയാണ് നമ്മെ കൊള്ളയടിക്കുന്നതെന്നോ. ഒരു ഗ്രാമം കൊള്ളയടിക്കുകയാണ് ലക്ഷ്യമെങ്കില്&#x200d; അവരാദ്യം പുറത്തുള്ള പുല്ലിന് തീയിടുകയാണ് ചെയ്യുക. നമ്മള്&#x200d; തീ കെടുത്തുന്ന തിരക്കിലാവുമ്പോള്&#x200d; അവര്&#x200d; നമ്മുടെ വീടുകള്&#x200d; കൊള്ളയടിച്ച് കടന്ന് കളയും. ഇത്തരത്തിലാണ് അവര്&#x200d; വിഷയങ്ങളെ വഴിതിരിച്ച് വിടുന്നത്. നമ്മളതേക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം. മുമ്പ് നടന്ന ഒരു സംഭവം പോലും നമ്മള്&#x200d; മറക്കരുത്.<br />
ഒരു പൊതു മനശാസ്ത്രത്തിന്റെ പുറത്താണ് അവരുടെ പ്രവൃത്തികളെല്ലാം. നിങ്ങളൊരു ട്രെയിനില്&#x200d; യാത്ര ചെയ്യുകയാണെന്ന് കരുതുക. പോക്കറ്റില്&#x200d; പണമുണ്ട്. ഒരാള്&#x200d; മോഷണത്തിനായി നിങ്ങളുടെ പോക്കറ്റില്&#x200d; കയ്യിട്ടു. നിങ്ങള്&#x200d; കള്ളന്&#x200d; കള്ളന്&#x200d; എന്ന് വിളിച്ച് കൂവുന്നു. അയാളും കള്ളന്&#x200d; കള്ളനെന്ന് വിളിച്ച് കൂവുന്നു. അയാള്&#x200d;ക്കൊപ്പം പണം വാങ്ങി ജോലി ചെയ്യുന്ന അഞ്ചാറ് മാധ്യമങ്ങളുണ്ട്. അവരും കൂവി വിളിക്കുന്നു, കള്ളന്&#x200d; കള്ളന്&#x200d; എന്ന്. കണ്&#x200d;ട്രി വാണ്ട്‌സ് ടു നോ എന്നവര്&#x200d; അലറുന്നു.<br />
ഇതോടെ ആരാണ് യഥാര്&#x200d;ത്ഥ കള്ളനെന്ന് ജനങ്ങള്&#x200d; ആശയക്കുഴപ്പത്തിലാകുന്നു. അവര്&#x200d; സ്വയം ഇരകള്&#x200d; ചമയുന്നു. നമ്മുടെ ഭയമാണ് അവരുടെ ശക്തിയാകുന്നത്. നമ്മളൊരുമിച്ച് നിന്നാല്&#x200d; അവരൊന്നുമല്ല. സാഹിത്യത്തിനും സിനിമക്കും പാട്ടിനും കവിതക്കുമെല്ലാം ഈ നാട്ടിലെ ഓരോ പൗരനും അഭിപ്രായം പറയാനും ചോദ്യം ചോദിക്കാനും മൗലികാവകാശങ്ങള്&#x200d; നേടിയെടുക്കാനും പ്രാപ്തരാക്കുന്നതാവണം. അതിലുപരി ഓരോ പൗരനേയും ഭയമില്ലാത്തവനാക്കി മാറ്റുക എന്നതാവണം നമ്മുടെ ദൗത്യം.<br />
(കോഴിക്കോട് കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റില്&#x200d; നടത്തിയ പ്രസംഗത്തില്&#x200d; നിന്ന്)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-get-liberated-by-raising-my-voice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രോളുകള്&#x200d; കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്ക് വെല്ലുവിളിയെന്ന്</title>
		<link>https://www.chandrikadaily.com/klf-cartoon-with-troll.html</link>
					<comments>https://www.chandrikadaily.com/klf-cartoon-with-troll.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Feb 2018 14:47:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cartoon]]></category>
		<category><![CDATA[kerala literature festival]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[trolls]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69302</guid>

					<description><![CDATA[കോഴിക്കോട്: കാര്&#x200d;ട്ടൂണുകളെ ട്രോളുകള്&#x200d; വിഴുങ്ങുന്ന അവസ്ഥയുണ്ടെന്ന് കാര്&#x200d;ട്ടൂണിസ്റ്റ് സുധീര്&#x200d;നാഥ് അഭിപ്രായപ്പെട്ടു.കേരള ലിറ്റററി ഫെസ്റ്റിവലില്&#x200d; കാര്&#x200d;ട്ടൂണുകളുടെ പരിധി എന്ന വിഷയത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളില്&#x200d; വരക്കുന്ന കാര്&#x200d;ട്ടൂണിസ്റ്റുകളെയാണ് അത് ബാധിക്കുന്നത്. പണ്ടൊക്കെ ഒരു കാര്&#x200d;ട്ടൂണിസ്റ്റിന് ഒന്നോ രണ്ടോ ആശയങ്ങള്&#x200d; കണ്ടെത്തിയാല്&#x200d; മതിയായിരുന്നു. ഇന്ന് ട്രോളറുകളുടെ കാലത്ത് 20 ആശയങ്ങളെങ്കിലും സ്‌റ്റോക്ക് ചെയ്യേണ്ടിവരുന്നു. ഇത് കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്ക് ഒരു വെല്ലുവിളി തന്നെയാണ്. കാര്&#x200d;ട്ടൂണ്&#x200d; പ്രതിഷേധത്തിന്റെയും നിഷേധത്തിന്റെയും കലയാണെന്ന് പ്രശസ്ത കാര്&#x200d;ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പറഞ്ഞു. കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്ക് എന്തും വരക്കാം എന്ന അവസ്ഥ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കാര്&#x200d;ട്ടൂണുകളെ ട്രോളുകള്&#x200d; വിഴുങ്ങുന്ന അവസ്ഥയുണ്ടെന്ന് കാര്&#x200d;ട്ടൂണിസ്റ്റ് സുധീര്&#x200d;നാഥ് അഭിപ്രായപ്പെട്ടു.കേരള ലിറ്റററി ഫെസ്റ്റിവലില്&#x200d; കാര്&#x200d;ട്ടൂണുകളുടെ പരിധി എന്ന വിഷയത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളില്&#x200d; വരക്കുന്ന കാര്&#x200d;ട്ടൂണിസ്റ്റുകളെയാണ് അത് ബാധിക്കുന്നത്. പണ്ടൊക്കെ ഒരു കാര്&#x200d;ട്ടൂണിസ്റ്റിന് ഒന്നോ രണ്ടോ ആശയങ്ങള്&#x200d; കണ്ടെത്തിയാല്&#x200d; മതിയായിരുന്നു. ഇന്ന് ട്രോളറുകളുടെ കാലത്ത് 20 ആശയങ്ങളെങ്കിലും സ്‌റ്റോക്ക് ചെയ്യേണ്ടിവരുന്നു. ഇത് കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്ക് ഒരു വെല്ലുവിളി തന്നെയാണ്.<br />
കാര്&#x200d;ട്ടൂണ്&#x200d; പ്രതിഷേധത്തിന്റെയും നിഷേധത്തിന്റെയും കലയാണെന്ന് പ്രശസ്ത കാര്&#x200d;ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പറഞ്ഞു. കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്ക് എന്തും വരക്കാം എന്ന അവസ്ഥ നേരത്തെ ഉണ്ടായിരുന്നു. നെഹ്്‌റുവിന്റെയും മറ്റും കാലത്ത് അത് നാം കണ്ടതാണ്. നെഹ്്‌റുവിന്റെ നഗ്നചിത്രം വരക്കാന്&#x200d;പോലും ശങ്കറിന് സാധിച്ചിരുന്നു. ബാത്ത് ടബില്&#x200d; കിടക്കുന്ന പ്രസിഡണ്ടിന്റെ ചിത്രം അബു വരച്ചിട്ടുണ്ട്. ഇന്റര്&#x200d;നെറ്റില്&#x200d; പിറന്നുവീഴുന്ന നൂറു കണക്കിന് കാര്&#x200d;ട്ടൂണുകളില്&#x200d; പ്രധാനമന്ത്രിയും മറ്റും വരുന്നുണ്ട്. കാര്&#x200d;ട്ടൂണുകളെ അഥവാ കാര്&#x200d;ട്ടൂണിസ്റ്റുകളെ നിയന്ത്രിക്കാന്&#x200d; പറ്റില്ല. വേണ്ട എന്നു പറഞ്ഞാല്&#x200d; അവര്&#x200d; അത് ചെയ്തിരിക്കും. അങ്ങനെയുള്ള നിഷേധത്തിന്റെ കലയാണ് കാര്&#x200d;ട്ടൂണ്&#x200d;. വികടസരസ്വതി അതിന്റെ ഭാഗമാണ്. എന്നാല്&#x200d;, ഇപ്പോള്&#x200d; കാര്യങ്ങള്&#x200d; മാറി. ലൈഫ് സ്‌കെച്ച് വരക്കാന്&#x200d; പേനയും കടലാസുമായി നീങ്ങുന്ന കാര്&#x200d;ട്ടൂണിസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി പൊലീസ് എത്തുന്ന അവസ്ഥയാണ് കേരളത്തില്&#x200d; പോലുമുള്ളത്. രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും ഉണ്ടാവുന്ന അഴിമതിയും സ്വജനപക്ഷപാതവും ചിത്രീകരിക്കാന്&#x200d; നിയുക്തനായ കാര്&#x200d;ട്ടൂണിസ്റ്റിന് പരിധി നിര്&#x200d;ണയിക്കാന്&#x200d; പറ്റില്ല. കാര്&#x200d;ട്ടൂണുകളെ നമുക്ക് വിമര്&#x200d;ശിക്കാം. കാര്&#x200d;ട്ടൂണിസ്റ്റിനെയും ചോദ്യം ചെയ്യാം. അത് ദേഹോപദ്രവത്തിന്റെ തലത്തിലേക്ക് മാറരുത്. ഇ.പി ഉണ്ണി പറഞ്ഞു. കാര്&#x200d;ട്ടൂണും കാര്&#x200d;ട്ടൂണിസ്റ്റുകളും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്ന് കാര്&#x200d;ട്ടൂണിസ്റ്റ് അസീം ത്രിവേദി പറഞ്ഞു.<br />
കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d; പലപ്പോഴും എഡിറ്റര്&#x200d;മാരുടെ തടവുകാരായി മാറുന്നുണ്ടെന്ന് ചര്&#x200d;ച്ചയില്&#x200d; അഭിപ്രായമുയര്&#x200d;ന്നു. എഡിറ്ററുടെ ആശയം വരക്കാന്&#x200d; കാര്&#x200d;ട്ടൂണിസ്റ്റ് നിര്&#x200d;ബന്ധിതനാവുന്നു. എന്നാല്&#x200d; പല പ്രമുഖ കാര്&#x200d;ട്ടൂണിസ്റ്റുകള്&#x200d;ക്കും സ്വതന്ത്രമായി വരക്കാന്&#x200d; സാധിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്&#x200d;പോലും പത്രയുടമയുടെയും മാര്&#x200d;ക്കറ്റിങ് വിഭാഗത്തിന്റെയും ഇംഗിതത്തിന് കാര്&#x200d;ട്ടൂണിസ്്റ്റ് വഴങ്ങേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ട്. പുതിയ യുവാക്കള്&#x200d; ഈ രംഗത്തേക്ക് കൂടുതലായി വരുന്നത് ആഹ്ലാദകരമാണെന്ന് ഇ.പി ഉണ്ണി പറഞ്ഞു. എം. നന്ദകുമാര്&#x200d; മോഡറേറ്ററായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/klf-cartoon-with-troll.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുസ്തകങ്ങള്&#x200d; ലോകകമ്പോളത്തില്&#x200d; എത്തിക്കാന്&#x200d; ലോബിയിങ് നടത്തണം: എം.മുകുന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/m-mukunthan-about-books-in-klf-kozhikode.html</link>
					<comments>https://www.chandrikadaily.com/m-mukunthan-about-books-in-klf-kozhikode.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Feb 2018 10:36:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bennyamin]]></category>
		<category><![CDATA[kerala literature festival]]></category>
		<category><![CDATA[KLF]]></category>
		<category><![CDATA[m mukundan]]></category>
		<category><![CDATA[mukundan]]></category>
		<category><![CDATA[Sethu writer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69062</guid>

					<description><![CDATA[കോഴിക്കോട്: മലയാളകൃതികള്&#x200d; മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്&#x200d; ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന്&#x200d; അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്&#x200d; മലയാള നോവല്&#x200d; മൊഴിമാറ്റുമ്പോള്&#x200d; എന്ന സെഷനില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളകൃതികളുടെ വിവര്&#x200d;ത്തനങ്ങള്&#x200d; പെന്&#x200d;ഗ്വിന്&#x200d; ബുക്‌സ് വഴിയാണ് പ്രധാനമായും പുറത്തെത്തുന്നത്. അതുപോര, പെന്&#x200d;ഗ്വിന്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; വഴി പുസ്തകങ്ങള്&#x200d; പുറംരാജ്യങ്ങളില്&#x200d; എത്തിക്കാന്&#x200d; കഴിയണം. പല ചെറുരാജ്യങ്ങളും ഇ്ക്കാര്യത്തില്&#x200d; മുന്&#x200d;പന്തിയിലാണ്. അവര്&#x200d; മത്സരബുദ്ധിയോടെ പ്രവര്&#x200d;ത്തിക്കുമ്പോള്&#x200d; നാം ഇന്നും ലജ്ജാശീലത്തോടെ മാറി നില്&#x200d;ക്കുകയാണ് ചെയ്യുന്നത്. മുകുന്ദന്&#x200d; പറഞ്ഞു. മലയാള [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മലയാളകൃതികള്&#x200d; മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്&#x200d; ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന്&#x200d; അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്&#x200d; മലയാള നോവല്&#x200d; മൊഴിമാറ്റുമ്പോള്&#x200d; എന്ന സെഷനില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളകൃതികളുടെ വിവര്&#x200d;ത്തനങ്ങള്&#x200d; പെന്&#x200d;ഗ്വിന്&#x200d; ബുക്‌സ് വഴിയാണ് പ്രധാനമായും പുറത്തെത്തുന്നത്. അതുപോര, പെന്&#x200d;ഗ്വിന്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; വഴി പുസ്തകങ്ങള്&#x200d; പുറംരാജ്യങ്ങളില്&#x200d; എത്തിക്കാന്&#x200d; കഴിയണം. പല ചെറുരാജ്യങ്ങളും ഇ്ക്കാര്യത്തില്&#x200d; മുന്&#x200d;പന്തിയിലാണ്. അവര്&#x200d; മത്സരബുദ്ധിയോടെ പ്രവര്&#x200d;ത്തിക്കുമ്പോള്&#x200d; നാം ഇന്നും ലജ്ജാശീലത്തോടെ മാറി നില്&#x200d;ക്കുകയാണ് ചെയ്യുന്നത്. മുകുന്ദന്&#x200d; പറഞ്ഞു.</p>
<p>മലയാള പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവര്&#x200d;ത്തനം ഇന്ത്യയിലുള്ള വായനക്കാര്&#x200d;ക്ക് മാത്രമെ വായിച്ചാസ്വദിക്കാന്&#x200d; കഴിയൂ എന്നൊരു പരിമിതി പറഞ്ഞു കേള്&#x200d;ക്കുന്നുണ്ട്. ഇതും പരിഹരിക്കേണ്ട പ്രശ്‌നമാണ്. മലയാളത്തിലെ കൃതികളുടെ വിവര്&#x200d;ത്തനം കിട്ടുന്നില്ല എന്ന പരാതി പുറത്ത് ഉയരുന്നുണ്ട്. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.<br />
മലയാളകൃതികള്&#x200d; പുറംരാജ്യങ്ങളില്&#x200d; എത്താത്തതുപോലെ ഇന്ത്യയിലെ മറ്റു ഭാഷകളിലും വേണ്ടപോലെ എത്തുന്നില്ലെന്ന് സേതു പറഞ്ഞു.</p>
<p>ഒരു കാലത്ത് ഇന്ത്യന്&#x200d; ഭാഷകളിലെ കൃതികളുമായി നമുക്ക് സമ്പന്നമായ കൊടുക്കല്&#x200d; വാങ്ങലുകള്&#x200d; ഉണ്ടായിരുന്നു. യശ്പാല്&#x200d;, മുല്&#x200d;ക്ക് രാജ് ആനന്ദ്,ആശപൂര്&#x200d;ണാദേവി, ബിമല്&#x200d;മിത്ര തുടങ്ങിയവരുടെ കൃതികള്&#x200d; മലയാളരചനകളെ പോലെ നാം വായിക്കുകയുണ്ടായി. എന്നാല്&#x200d; ഇപ്പോള്&#x200d; അത്തരത്തില്&#x200d; കൊടുക്കല്&#x200d; വാങ്ങല്&#x200d; നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സേതു പറഞ്ഞു. പാണ്ഡവപുരം ഹിന്ദിയിലേക്ക് തര്&#x200d;ജ്ജമ ചെയ്തപ്പോള്&#x200d; ജാരന്&#x200d; എന്ന വാക്ക് പ്രശ്‌നമായി. ജാര്&#x200d; എന്നാണ് വിവര്&#x200d;ത്തകനായ യു.കെ.എസ് ചൗഹാന്&#x200d; മൊഴിമാറ്റിയത്. ഒരു വാക്കിന്റെ പ്രശ്‌നം ചിലപ്പോള്&#x200d; നോവലിനെ തകര്&#x200d;ക്കും-സേതു പറഞ്ഞു.</p>
<p>പുസ്തകത്തിന്റെ പ്രമോഷനുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് മഹാ അപരാധവും അധമവുമായി കാണുന്ന പ്രവണത മലയാളത്തില്&#x200d; മാത്രമാണെന്ന് ബെന്യാമിന്&#x200d; പറഞ്ഞു. പുസ്തകത്തിന്റെ കവര്&#x200d; നേരത്തെ പ്രസിദ്ധീകരിച്ചതിന്റെ പേരില്&#x200d;പോലും പഴി കേള്&#x200d;ക്കേണ്ടിവരുന്ന എഴുത്തുകാര്&#x200d; മലയാളത്തില്&#x200d; മാത്രമേ ഉണ്ടാവുകയുള്ളു. ഇത് പുസ്തകത്തിന്റെ പ്രചാരണത്തിനും വില്&#x200d;പനക്കും തടസ്സമായി മാറുന്നുണ്ട്്്. വിവര്&#x200d;ത്തനത്തിന്റെ ഇതാണ് സംഭവിക്കുന്നത്. വിപണി ആവശ്യപ്പെടുന്ന പിന്തുണ പുസ്തകത്തിന് നല്&#x200d;കേണ്ടത് അനിവാര്യമാണ്. അതൊരു മോശം പ്രവൃത്തിയായി കാണേണ്ടതില്ല. ബെന്യാമിന്&#x200d; പറഞ്ഞു. വിവര്&#x200d;ത്തകനെ അഥവാ വിവര്&#x200d;ത്തകയെ രണ്ടാംനിരക്കാരായി കാണുന്ന പ്രവണതയാണ് ഇവിടെയുള്ളതെന്ന് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവല്&#x200d; ഇംഗ്ലീഷിലേക്ക് തര്&#x200d;ജ്ജ ചെയ്ത ഇ.വി ഫാത്തിമ പറഞ്ഞു. സുഭാഷ് ചന്ദ്രന്&#x200d;, റൂബിന്&#x200d; ഡിക്രൂസ് എന്നിവരും പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-mukunthan-about-books-in-klf-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇനി സൂര്യാസ്തമയങ്ങളെ കുറിച്ച് സംസാരിക്കേണ്ട സമയമല്ല, എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്&#x200d; ചോദിക്കേണ്ട സമയമാണ്&#8217;; കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവല്ലില്&#x200d; തീപ്പൊരി പ്രസംഗവുമായി നടന്&#x200d; പ്രകാശ് രാജ്</title>
		<link>https://www.chandrikadaily.com/actor-prakash-raj-in-kerala-litreature-fest-kerala-news.html</link>
					<comments>https://www.chandrikadaily.com/actor-prakash-raj-in-kerala-litreature-fest-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Feb 2018 04:12:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor prakash raj]]></category>
		<category><![CDATA[kerala litreature fest 2018]]></category>
		<category><![CDATA[KLF]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69009</guid>

					<description><![CDATA[കോഴിക്കോട്: കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവല്ലില്&#x200d; തീപ്പൊരി പ്രസംഗവുമായി നടന്&#x200d; പ്രകാശ് രാജ്. ഇപ്പോള്&#x200d; നിങ്ങള്&#x200d; സൂര്യോദയത്തേയും അസ്തമയത്തേയും കുറിച്ച് സംസാരിക്കേണ്ട സമയമല്ല, എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്&#x200d; ചോദിക്കേണ്ട സമയമാണെന്ന പ്രകാശ് രാജിന്റെ വാക്കുകളെ കോഴിക്കോടിന്റെ സദസ്സ് കയ്യടികൊണ്ടാണ് വരവേറ്റത്. ഒദ്യോഗിക ഉദ്ഘാടനത്തിനു ശേഷമായിരുന്നു വെറും അഞ്ചുമിനിറ്റ് മാത്രമുള്ള പ്രകാശ് രാജിന്റെ പ്രസംഗം. തന്റെ ട്വിറ്ററിലൂടെ അദ്ദേഹം തന്നെ ലിറ്ററേച്ചര്&#x200d; ഫെസ്റ്റിനെക്കുറിച്ച് വിശേഷങ്ങള്&#x200d; പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലേക്ക് വരുമ്പോള്&#x200d; ഒരു കൂട്ടം ഫാസിസ്റ്റ് ശക്തികള്&#x200d; തന്നെ നോക്കി പരിഹസിച്ചിരുന്നു. നിങ്ങളെന്തിനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കേരള ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവല്ലില്&#x200d; തീപ്പൊരി പ്രസംഗവുമായി നടന്&#x200d; പ്രകാശ് രാജ്. ഇപ്പോള്&#x200d; നിങ്ങള്&#x200d; സൂര്യോദയത്തേയും അസ്തമയത്തേയും കുറിച്ച് സംസാരിക്കേണ്ട സമയമല്ല, എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്&#x200d; ചോദിക്കേണ്ട സമയമാണെന്ന പ്രകാശ് രാജിന്റെ വാക്കുകളെ കോഴിക്കോടിന്റെ സദസ്സ് കയ്യടികൊണ്ടാണ് വരവേറ്റത്. ഒദ്യോഗിക ഉദ്ഘാടനത്തിനു ശേഷമായിരുന്നു വെറും അഞ്ചുമിനിറ്റ് മാത്രമുള്ള പ്രകാശ് രാജിന്റെ പ്രസംഗം. തന്റെ ട്വിറ്ററിലൂടെ അദ്ദേഹം തന്നെ ലിറ്ററേച്ചര്&#x200d; ഫെസ്റ്റിനെക്കുറിച്ച് വിശേഷങ്ങള്&#x200d; പങ്കുവെച്ചിട്ടുണ്ട്.</p>
<p>കേരളത്തിലേക്ക് വരുമ്പോള്&#x200d; ഒരു കൂട്ടം ഫാസിസ്റ്റ് ശക്തികള്&#x200d; തന്നെ നോക്കി പരിഹസിച്ചിരുന്നു. നിങ്ങളെന്തിനാണ് കേരളത്തിലേക്ക് പോകുന്നതെന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്&#x200d; ഞാന്&#x200d; അവരോട് നന്ദി പറയുകയാണ്. അവരുടെ പ്രതികരണമാണ് എന്നെ കൂടെക്കൂടെ കേരളത്തിലെത്തിക്കുന്നത് -പ്രകാശ് രാജ് പറഞ്ഞു. ഫാസിസ്റ്റ് മനോഭാവമുള്ള ഭരണകൂടത്തേയും സംഘ്പരിവാര്&#x200d; ശക്തികളേയും തീപ്പൊരി പ്രസംഗത്തിലൂടെയാണ് അദ്ദേഹം നേരിട്ടത്. &#8216;അഴിമതിയെക്കുറിച്ച് ചോദിക്കുമ്പോള്&#x200d; നിങ്ങള്&#x200d; കോണ്&#x200d;ഗ്രസ്സാണോ എന്നും പിഞ്ചുകുഞ്ഞുങ്ങള്&#x200d;ക്കു നേരെയുള്ള ആക്രമണങ്ങളെ എതിര്&#x200d;ക്കുമ്പോള്&#x200d; നിങ്ങള്&#x200d; ഹൈന്ദവ വിരുദ്ധരാണോ എന്നും, മനുഷ്യാവകാശങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്&#x200d; നിങ്ങള്&#x200d; കമ്മ്യൂണിസ്റ്റുകളാണോ എന്നും അവര്&#x200d; ചോദിക്കുന്നു. നമ്മള്&#x200d; ഇനി സംസാരിക്കേണ്ടത് സൂര്യോദയത്തെയും സൂര്യാസ്തമയത്തെയും കുറിച്ചല്ല. ചോദ്യങ്ങള്&#x200d; ചോദിക്കേണ്ട സമയമാണിത്. ഓരോരുത്തരും എഴുന്നേറ്റു നില്&#x200d;ക്കേണ്ട സമയമാണിത്. അവര്&#x200d; നമ്മുടെ വയലില്&#x200d; തീയിട്ട് ശ്രദ്ധ തെറ്റിച്ച് ഇപ്പുറത്ത് വന്ന് വീടിന് തീ വെക്കുന്ന തരം വിദ്യകളിലൂടെയാണ് കടന്നാക്രമിക്കുന്നത്. പ്രകാശ് രാജ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കേരളത്തിലെത്തിയതില്&#x200d; താന്&#x200d; സന്തോഷവാനാണ്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ മാറ്റിമറിക്കാന്&#x200d; യുവജനങ്ങള്&#x200d;ക്ക് കഴിയുമെന്നതില്&#x200d; എനിക്ക് വിശ്വാസമുണ്ട്. നമുക്ക് ആവശ്യപ്പെടാം, നമുക്ക് ചോദിക്കാം, നമുക്ക് പേടികൂടാതെ മൗലികാവകാശങ്ങള്&#x200d; ആഘോഷിക്കാം എന്ന് പറഞ്ഞാണ് പ്രകാശ് രാജ് പ്രസംഗം അവസാനിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-prakash-raj-in-kerala-litreature-fest-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
