<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>km mani death &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/km-mani-death/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 26 Sep 2020 19:09:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>km mani death &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗുളികന്&#x200d;-പ്രതിഛായ</title>
		<link>https://www.chandrikadaily.com/editorial-prathichaya.html</link>
					<comments>https://www.chandrikadaily.com/editorial-prathichaya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 26 Sep 2020 19:09:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[A Vijayaraghavan]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[km mani death]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156827</guid>

					<description><![CDATA[പെരിന്തല്&#x200d;മണ്ണയില്&#x200d; ജനിച്ച വിജയരാഘവന്&#x200d; മലപ്പുറം ഗവ.കോളജില്&#x200d;നിന്ന് ഇസ്‌ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്&#x200d;ട്ടിയായ സി. പി.എമ്മില്&#x200d;. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്&#x200d;തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്.]]></description>
										<content:encoded><![CDATA[<p>വാവിട്ടവാക്കും കൈവിട്ടവാളും ഒരുപോലെയാണ് എന്നൊരു ചൊല്ലുണ്ട്. അതേ അവസ്ഥയിലാണ് കേരളത്തിലെ സി.പി.എമ്മിനും ഇടതുമുന്നണിക്കും ആലമ്പാടന്&#x200d; വിജയരാഘവന്&#x200d;. കയ്യിലിരിപ്പിന് പേരിനോട് സാമ്യംതോന്നിയാല്&#x200d; കുറ്റംപറയാനാകില്ല. പുഴപോലെ ഒഴുകുന്ന രാഷ്ട്രീയ ഭൂമികയെ കലക്കി അലമ്പാക്കാന്&#x200d; ഭൂമി മലയാളത്തിലിന്ന് എ. വിജയരാഘവനോളം വഴക്കവും പ്രാവീണ്യവുമുള്ളവരില്ല. സി.പി.എമ്മിന്റെ ഉന്നതസമിതിയംഗമാണെന്നൊക്കെ ചുമ്മാപറഞ്ഞാല്&#x200d; മതിയോ, ഇച്ചിരി പക്വത വാക്കിലും പ്രവൃത്തിയിലുമൊക്കെ വേണ്ടേ എന്ന് വല്ല ശുദ്ധാത്മാക്കളും ചോദിച്ചാല്&#x200d; തീരുന്ന പ്രശ്‌നമല്ല. അത്രക്കുണ്ട് തല്ലുകൊള്ളിത്തരം. അല്ലെങ്കിലേ കേരളത്തിലെ സി.പി.എമ്മിനും പിണറായി സര്&#x200d;ക്കാരിനുമിപ്പോള്&#x200d; പിടിപ്പത് പണിയാണ്. സ്വര്&#x200d;ണക്കടത്തും ലൈഫ് കമ്മീഷനുമൊക്കെയായി കത്തുന്ന പുരയൊന്ന് ശരിയാക്കാമെന്ന ്‌വിചാരിച്ചിരിക്കുമ്പോഴാ കണ്&#x200d;വീനര്&#x200d; സഖാവ് വക പൂഴിക്കടകന്&#x200d; വന്നുവീഴുന്നത്. കോടിയേരി സഖാവും ബേബി സഖാവും സാക്ഷാല്&#x200d; പാറപ്പുറം പിണറായിയുമൊക്കെ പീബീക്കാരായി ഉണ്ടെങ്കിലും കേരളത്തിലെ ഒരു പ്രശ്‌നം വന്നാല്&#x200d; പാര്&#x200d;ട്ടി സെക്രട്ടറിയേക്കാള്&#x200d; വലിയ ഉത്തരവാദിത്തം തലയിലുണ്ടെന്ന ധാരണയിലാണ് വിജയരാഘവന്&#x200d; മൂപ്പര്&#x200d; പെരുമാറുന്നതും പ്രസ്താവിക്കുന്നതും. വിജയരാഘവ ഗുളികന്&#x200d; കാരണം മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി പിടിച്ച പൊല്ലാപ്പ് ചില്ലറയൊന്നുമല്ല കേരളത്തില്&#x200d;. കട്ട പാര്&#x200d;ട്ടിത്തരം രക്തത്തിലലിഞ്ഞിട്ടുള്ളതിനാല്&#x200d; എല്ലാറ്റിനും കേറിയങ്ങ് പ്രസ്താവിക്കും. സ്ത്രീ സുരക്ഷ, പൊതുജന മര്യാദ, അപര ബഹുമാനം, നേതൃമഹിമ എല്ലാമങ്ങ് ചാലിയാറിലൂടെ ഒലിച്ചുപോയ പ്രതീതി.</p>
<p>ഇത്തരമൊരു പ്രസ്താവനയാണ് ഇക്കഴിഞ്ഞദിവസം കണ്&#x200d;വീനര്&#x200d; സഖാവ് ഒരിക്കല്&#x200d;കൂടി നടത്തിയത്. ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാരില്&#x200d; കെ.എം മാണി മന്ത്രിയായിരിക്കവെ ബാര്&#x200d; കോഴക്കേസില്&#x200d; സി.പി.എമ്മും ഇടതുമുന്നണിയും നടത്തിയ സമരകോലാഹലമെല്ലാം തട്ടിപ്പായിരുന്നുവെന്നാണ് ഇടത് കണ്&#x200d;വീനറുടെ തുറന്നുപറച്ചില്&#x200d;. ഒള്ളത് ഒള്ളതുപോലെ പറഞ്ഞേ ശീലമുള്ളൂ എന്നുവെച്ച് വായില്&#x200d; തോന്നിയത് കോതക്ക് പാട്ടാണെങ്കില്&#x200d; ഇടതുമുന്നണി കണ്&#x200d;വീനര്&#x200d;ക്ക് ആയത് ഭൂഷണമാണോ എന്ന് ചോദിക്കരുത്. ചെറുപ്പ കാലത്തിലേ അതേ ശീലമുള്ളൂ. കെ.എം മാണിയുടെ പുത്രന്&#x200d; ജോസ്‌മോനെയും കൂട്ടരെയും മുന്നണിയിലേക്ക് കൊണ്ടുവരേണ്ട കണ്&#x200d;വീനറുടെ ബാധ്യത നിര്&#x200d;വഹിച്ചുവെന്നേയുള്ളൂ. പക്ഷേ കൊണ്ടത് സി.പി.എമ്മിനും മുന്നണിയിലെ മറ്റ് ഘടകക്ഷികള്&#x200d;ക്കുമാണ്. സി.പി.ഐ പൊട്ടിത്തെറിച്ച് ന്യായീകരിക്കാന്&#x200d; നോക്കി. കേരളംകണ്ട ഏറ്റവും നാറിയതും നെറികെട്ടതുമായ സമരമാണ് കേരള നിയമസഭ 2015 മാര്&#x200d;ച്ച് 13ന് കണ്ടത്. ധനമന്ത്രി കെ.എം മാണിയെ ഒരുകാരണവശാലും ബജറ്റ് അവതരിപ്പിക്കാന്&#x200d; സമ്മതിക്കത്തില്ലെന്ന പിടിവാശിയിലാണ് പ്രതിപക്ഷമുന്നണിയും വിജയരാഘവന്റെ പാര്&#x200d;ട്ടിയും. ഫലമോ സഭയെ അലങ്കോലമാക്കിയ ആലമ്പാടന്റെ പാര്&#x200d;ട്ടിക്കാരും മുന്നണിയും ഇന്ന് കോടതിയില്&#x200d; കേസ് റദ്ദാക്കിക്കാനായി കയറിയിറങ്ങുന്നു. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്താണ് ഇടതുമുന്നണിയുടെ കനപ്പെട്ട സാമാജികര്&#x200d; ചേര്&#x200d;ന്ന ്‌നാമാവശേഷമാക്കിയത്. പുല്ലാണേ.. പുല്ലാണേ&#8230; എന്നു കേട്ടിട്ടേയുള്ളൂ. നിയമനിര്&#x200d;മാണസഭയെതന്നെ തൃണമാക്കിയ സംഭവത്തില്&#x200d; കോടതിയുടെ കൊട്ട് കിട്ടിയിരിക്കവെയാണ് വിജയരാഘവന്&#x200d; സഖാവിന്റെ വക തിരുവനന്തപുരത്തെ ഒരു മാധ്യമത്തിലൂടെ മാണിക്കെതിരായ സമരം വെറും രാഷ്ട്രീയമായിരുന്നുവെന്നുള്ള ഏറ്റുപറച്ചില്&#x200d;. രാഘവോ, രാഘവോ എന്ന് ഇന്നസെന്റിന്റെ കഥാപാത്രത്തെപോലെ പാര്&#x200d;ട്ടി പലതവണ താക്കീത് നല്&#x200d;കിയതാണ്. എല്ലാത്തിനും ആ ഒരുവളിച്ച ചിരിയുണ്ടല്ലോ. അതുമതി മറുപടിയെന്നാണ് മൂപ്പരുടെ ഒരു കരുതല്&#x200d;.</p>
<p>പെരിന്തല്&#x200d;മണ്ണയില്&#x200d; ജനിച്ച വിജയരാഘവന്&#x200d; മലപ്പുറം ഗവ.കോളജില്&#x200d;നിന്ന് ഇസ്‌ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്&#x200d;ട്ടിയായ സി. പി.എമ്മില്&#x200d;. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്&#x200d;തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്. പതുക്കെ പാര്&#x200d;ട്ടിയിലേക്കും. അഖിലേന്ത്യാപദവികള്&#x200d; വഹിച്ചു. 1989ല്&#x200d; വി.എസ് വിജയരാഘവനോട് ഏറ്റുമുട്ടി കഷ്ടിച്ചാണ് ലോക്‌സഭയിലെത്തിയത്. 2014ല്&#x200d; കോഴിക്കോട്ടുനിന്ന് യു. ഡി.എഫിന്റെ മറ്റൊരു രാഘവനോട് (എം.കെ രാഘവന്&#x200d;) തോറ്റുതൊപ്പിയിട്ടശേഷം പിന്നീടൊരിക്കലും ലോക്‌സഭയില്&#x200d; കയറാനായില്ല. 1998ല്&#x200d; ഒരുതവണ രാജ്യസഭയിലെത്തിപ്പെട്ടു. പാര്&#x200d;ട്ടിയുടെ പോഷകസംഘടനയായ അഖിലേന്ത്യാ കര്&#x200d;ഷകത്തൊഴിലാളി യൂണിയന്&#x200d; അധ്യക്ഷനാണ്. പാര്&#x200d;ട്ടി ചാനലായ കൈരളിയുടെ ഡയറക്ടറും. ഇടതുകോട്ടയായ ആലത്തൂരില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി രമ്യഹരിദാസിനെതിരെ വൃത്തികെട്ട പരാമര്&#x200d;ശം നടത്തിയതിന് കേസെടുക്കാതെ പാര്&#x200d;ട്ടിയും സര്&#x200d;ക്കാരും വനിതാകമ്മീഷനും സഹായിച്ചു. പക്ഷേ ആലത്തൂരിലെയും കേരളത്തിലെയും വോട്ടര്&#x200d;മാര്&#x200d; അതുവരെയില്ലാത്ത ഭൂരിപക്ഷത്തിന് യു.ഡി.എഫിനെയും രമ്യഹരിദാസിനെയും പാര്&#x200d;ലമെന്റിലേക്കയച്ചുവിട്ടത് വിജയരാഘവനുള്ള മറുപടികൂടിയായി. പക്ഷേ ഇതൊന്നും കണ്ടുംകൊണ്ടും മൂപ്പര്&#x200d; പഠിക്കുന്നേയില്ലെന്നതാണ് കോടിയേരിയാദികളുടെ സങ്കടം. പാര്&#x200d;ട്ടിക്കിട്ട് ഓരോരോ പണിതരുന്ന ടിയാനെ പിടിച്ച് പുറത്തുകളയാനുള്ള ആര്&#x200d;ജവവും സി.പി.എമ്മിനോ അതിന്റെ നേതൃത്വത്തിനോ ഇല്ല. പിന്നെ മലപ്പുറത്തുനിന്ന് നേതാവിനെകിട്ടാന്&#x200d; വേറെ വഴിയുമില്ല. എന്തുചെയ്യാന്&#x200d;, സഹിക്കേന്നേ. ഭാര്യ തൃശൂര്&#x200d; കേരളവര്&#x200d;മ കോളജ് ഇംഗ്ലീഷ് ലക്ചറര്&#x200d; പ്രൊഫ. ആര്&#x200d;. ബിന്ദു. ഏക മകന്&#x200d; വക്കീല്&#x200d;ഭാഗം പഠിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-prathichaya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലാ ഉപതിരഞ്ഞെടുപ്പ് ; 71.13 ശതമാനം പോളിംങ് പ്രാഥമിക റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/by-election-in-pala-71-13-percentage-polling-registerd.html</link>
					<comments>https://www.chandrikadaily.com/by-election-in-pala-71-13-percentage-polling-registerd.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 23 Sep 2019 13:51:31 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[by-election]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[km mani death]]></category>
		<category><![CDATA[pala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139920</guid>

					<description><![CDATA[പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്&#x200d; ഭേദപ്പെട്ട പോളിങ്. ആറുമണിവരെ 71.13 ശതമാനം പേര്&#x200d; വോട്ട് ചെയ്തു.അവസാന കണക്കുകള്&#x200d; പുറത്തുവരുമ്പോള്&#x200d; 72നും 75 ശതമാനത്തിനും ഇടയില്&#x200d; പോളിങ് എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 77.25 ശതമാനമായിരുന്നു പോളിങ്. രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിങ് മന്ദഗതിയിലാവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പെയ്ത മഴയും പോളിങ് കുറച്ചു. 87,729 പുരുഷ വോട്ടര്&#x200d;മാരും 91,378 വനിതാ വോട്ടര്&#x200d;മാരുമാണ് പാലാ മണ്ഡലത്തിലുള്ളത്. കെ.എം മാണിയുടെ വിയോഗത്തെ തുടര്&#x200d;ന്നാണ് പാലായില്&#x200d; ഉപതിര്‌ഞ്ഞെടുപ്പ് നടക്കുന്നത്.]]></description>
										<content:encoded><![CDATA[
<p>പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്&#x200d; ഭേദപ്പെട്ട പോളിങ്. ആറുമണിവരെ 71.13 ശതമാനം പേര്&#x200d; വോട്ട് ചെയ്തു.അവസാന കണക്കുകള്&#x200d; പുറത്തുവരുമ്പോള്&#x200d; 72നും 75 ശതമാനത്തിനും ഇടയില്&#x200d; പോളിങ് എത്തുമെന്നാണ് കരുതുന്നത്.<br> കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 77.25 ശതമാനമായിരുന്നു പോളിങ്. </p>



<p>രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിങ് മന്ദഗതിയിലാവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പെയ്ത മഴയും പോളിങ് കുറച്ചു. 87,729 പുരുഷ വോട്ടര്&#x200d;മാരും 91,378 വനിതാ വോട്ടര്&#x200d;മാരുമാണ് പാലാ മണ്ഡലത്തിലുള്ളത്. കെ.എം മാണിയുടെ വിയോഗത്തെ തുടര്&#x200d;ന്നാണ് പാലായില്&#x200d; ഉപതിര്‌ഞ്ഞെടുപ്പ് നടക്കുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/by-election-in-pala-71-13-percentage-polling-registerd.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാണി യുഗം (1933- 2019)</title>
		<link>https://www.chandrikadaily.com/km-mani-decade.html</link>
					<comments>https://www.chandrikadaily.com/km-mani-decade.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Apr 2019 19:00:54 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[km mani death]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[Udf Campaign]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123946</guid>

					<description><![CDATA[.1933 ജനുവരി 30. മീനച്ചില്&#x200d; താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്&#x200d; കരിങ്ങോഴയ്ക്കല്&#x200d; തൊമ്മന്&#x200d; മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനനം . മരങ്ങാട്ടുപള്ളി സെന്റ് തോമസ്, കടപ്ലാമറ്റം സെന്റ് ആന്റണീസ്, കുറവിലങ്ങാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ് എന്നിവിടങ്ങളില്&#x200d; പ്രാഥമിക വിദ്യാഭ്യാസം. .സ്‌കൂള്&#x200d; വിദ്യാര്&#x200d;ഥിയായിരിക്കേ തിരുവിതാംകൂറില്&#x200d; പൊട്ടിപ്പുറപ്പെട്ട ഉത്തരവാദഭരണ പ്രക്ഷോഭത്തില്&#x200d; പങ്കാളി. .തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാര്&#x200d;ട്ട്‌സ് എന്നിവിടങ്ങളില്&#x200d; നിന്ന് കോളേജ് വിദ്യാഭ്യാസം. .1955 ല്&#x200d; മദ്രാസ് ലോ കോളജില്&#x200d;നിന്ന് നിയമ ബിരുദം. .1957 നവംബര്&#x200d; 28 [&#8230;]]]></description>
										<content:encoded><![CDATA[
<p>.1933 ജനുവരി 30. മീനച്ചില്&#x200d; താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്&#x200d; കരിങ്ങോഴയ്ക്കല്&#x200d; തൊമ്മന്&#x200d; മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനനം</p>



<p>. മരങ്ങാട്ടുപള്ളി സെന്റ് തോമസ്, കടപ്ലാമറ്റം സെന്റ് ആന്റണീസ്, കുറവിലങ്ങാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ് എന്നിവിടങ്ങളില്&#x200d; പ്രാഥമിക വിദ്യാഭ്യാസം.<br>
.സ്‌കൂള്&#x200d; വിദ്യാര്&#x200d;ഥിയായിരിക്കേ തിരുവിതാംകൂറില്&#x200d; പൊട്ടിപ്പുറപ്പെട്ട ഉത്തരവാദഭരണ പ്രക്ഷോഭത്തില്&#x200d; പങ്കാളി.<br>
.തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാര്&#x200d;ട്ട്‌സ് എന്നിവിടങ്ങളില്&#x200d; നിന്ന് കോളേജ് വിദ്യാഭ്യാസം.<br>
.1955 ല്&#x200d; മദ്രാസ് ലോ കോളജില്&#x200d;നിന്ന് നിയമ ബിരുദം.</p>



<p>.1957 നവംബര്&#x200d; 28 നു കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷനേതാവ് പി.ടി ചാക്കോയുടെ ബന്ധു കുട്ടിയമ്മയെ വിവാഹം കഴിച്ചു.<br>
. 1959 രാഷ്ട്രീയത്തില്&#x200d; സജീവമാകുന്നു. 1959 മുതല്&#x200d; കെ.പി.സി.സി അംഗം.<br>
. 1963 ല്&#x200d; ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ കാര്&#x200d; അപകടത്തില്&#x200d;പ്പെടുന്നു. അതില്&#x200d; ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന പ്രചാരണത്തെ തുടര്&#x200d;ന്നു രാഷ്ട്രീയ വിവാദം.<br>
. 1964 കോട്ടയം ഡിസിസി സെക്രട്ടറിയായി നിയമിതനാകുന്നു.<br>
. 1964 പി.ടി ചാക്കോയുടെ മരണം.<br>
. 1964 കെ.എം. ജോര്&#x200d;ജിന്റെ നേതൃത്വത്തില്&#x200d; 15 എം.എല്&#x200d;.എമാര്&#x200d; കോണ്&#x200d;ഗ്രസ് വിടുന്നു. ആര്&#x200d;. ശങ്കര്&#x200d; സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ചു കേരളാ കോണ്&#x200d;ഗ്രസ് എന്ന പുതിയ പാര്&#x200d;ട്ടി രൂപം കൊളളുന്നു.</p>



<p>. 1964 കെ എം ജോര്&#x200d;ജ്, ആര്&#x200d; ബാലകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തില്&#x200d; തിരുനക്കരയിലെ സമ്മേളനത്തില്&#x200d; കേരള കോണ്&#x200d;ഗ്രസ് പിറക്കുന്നു.<br>
. 1964 തിരുനക്കരയില്&#x200d; മന്നത്തു പത്മനാഭന്&#x200d; കേരള കോണ്&#x200d;ഗ്രസിനു തിരിതെളിച്ചു.<br>
. 1965 കേരള കോണ്&#x200d;ഗ്രസ്, കെ. എം മാണി, പാലാ എന്ന പേരിലുളള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ്.<br>
. 1972 കേരള കോണ്&#x200d;ഗ്രസില്&#x200d; പിളര്&#x200d;പ്പ്. സ്ഥാപക ജനറല്&#x200d; സെക്രട്ടറിമാരായ മാത്തച്ചന്&#x200d; കുരുവിനാല്&#x200d;ക്കുന്നേല്&#x200d;, ആര്&#x200d; ബാലകൃഷ്ണപിള്ള എന്നിവര്&#x200d; പുറത്തേക്ക്.<br>
.1975ഡിസംബര്&#x200d; 26. ആദ്യമായി മന്ത്രി സഭയില്&#x200d;. 1975 ഡിസംബര്&#x200d; 26 മുതല്&#x200d; 1977 മാര്&#x200d;ച്ച് 25 വരെ രണ്ടാം സി. അച്യുതമേനോന്&#x200d; മന്ത്രിസഭയില്&#x200d; ധനമന്ത്രി.<br>
. 1976 ല്&#x200d; കെ എം ജോര്&#x200d;ജുമായുളള അഭിപ്രായ വ്യത്യാസങ്ങള്&#x200d;. ചെയര്&#x200d;മാനും മന്ത്രിയും ഒരാളാകേണ്ട എന്ന വാദം.<br>
. 1976 ഡിസംബര്&#x200d; 11 നു കേരള കോണ്&#x200d;ഗ്രസ് സ്ഥാപക നേതാവ് കെ. എം ജോര്&#x200d;ജിന്റെ മരണം.<br>
. 1977 ഡിസംബര്&#x200d; 21 ന് തിരഞ്ഞെടുപ്പു കേസിനെ തുടര്&#x200d;ന്ന് എ കെ ആന്റണി മന്ത്രിസഭയില്&#x200d; നിന്നും ആഭ്യന്തര മന്ത്രി സ്ഥാനം രാജി വയ്ക്കുന്നു. പി.ജെ ജോസഫ് പകരക്കാരന്&#x200d;.<br>
. 1978 കേസ് ജയിച്ചു ഒന്നാം എ.കെ.ആന്റണി മന്ത്രിസഭയില്&#x200d; മാണി തിരികെയെത്തുന്നു. പി.ജെ ജോസഫ് രാജി വയ്ക്കുന്നു. ചെയര്&#x200d;മാന്&#x200d; സ്ഥാനം വേണെമന്നു ആവശ്യം. മാണി നിരാകരിക്കുന്നു.<br>
വി.എല്&#x200d; സെബാസ്റ്റ്യന്&#x200d; പി.ജെ ജോസഫിനെതിരെ ചെയര്&#x200d;മാന്&#x200d; സ്ഥാനത്തേക്കു മത്സരിക്കുന്നു. പാര്&#x200d;ട്ടിയില്&#x200d; വീണ്ടും പിളര്&#x200d;പ്പ്.<br>
. 1978 ഒക്‌ടോബര്&#x200d; 29 മുതല്&#x200d; 1979 വരെ പി.കെ.വാസുദേവന്&#x200d; നായര്&#x200d; മന്ത്രിസഭയില്&#x200d; ആഭ്യന്തര മന്ത്രി<br>
. 1979 ല്&#x200d; കേരള കോണ്&#x200d;ഗ്രസ് (എം) എന്ന പാര്&#x200d;ട്ടിക്കു ജന്&#x200d;മം നല്&#x200d;കുന്നു. പി.ജെ ജോസഫ് യുഡിഎഫില്&#x200d; തന്നെ തുടരുന്നു.<br>
. ആര്&#x200d; ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്&#x200d; ഒരു വിഭാഗം സിപിഎം നയിക്കുന്ന മുന്നണിയില്&#x200d;.<br>
. 1980 ആര്&#x200d;.ബാലകൃഷ്ണപിള്ള ചെയര്&#x200d;മാനായ കേരള കോണ്&#x200d;ഗ്രസ് (ബി) രൂപീകരണം.<br>
. 1980 ജനുവരി മുതല്&#x200d; 1981 ഒക്‌ടോബര്&#x200d; 20 വരെ ഒന്നാം ഇ.കെ.നായനാര്&#x200d; മന്ത്രിസഭയില്&#x200d; ആഭ്യന്തര മന്ത്രി.<br>
. 1980 എ. കെ ആന്റണിയുടെ നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസില്&#x200d; പിളര്&#x200d;പ്പ്. ഇടതു പക്ഷത്തോടോപ്പം.<br>
. 1982 എ.കെ ആന്റണിയും പിന്നീട് കെ. എം മാണിയും കൂറുമാറുന്നു. ഒന്നാം ഇ.കെ.നായനാര്&#x200d; മന്ത്രിസഭ വീഴുന്നു.</p>



<p>. 1982 ഐക്യജനാധിപത്യ മുന്നണിയില്&#x200d;.<br>
. 1981 ഡിസംബര്&#x200d; 28 മുതല്&#x200d; 1982 മാര്&#x200d;ച്ച് 17 വരെ രണ്ടാം കെ.കരുണാകരന്&#x200d; മന്ത്രിസഭയില്&#x200d; ധനകാര്യം, നിയമമന്ത്രി<br>
. 1982 മേയ് 24 മുതല്&#x200d; 1986 മേയ് 15 വരെ ധനകാര്യം, നിയമം<br>
. 1985 ജൂണ്&#x200d; 6 മുതല്&#x200d;  വൈദ്യുതി മന്ത്രി<br>
. 1986 16 മേയ് മുതല്&#x200d; 1987 മാര്&#x200d;ച്ച് 25 വരെ മൂന്നാം കെ.കരുണാകരന്&#x200d; മന്ത്രിസഭയില്&#x200d; നിയമം, ജലസേചന മന്ത്രി.<br>
. 1987 ല്&#x200d; മാണിയെ വിട്ട് ജോസഫ് കേരള കോണ്&#x200d;ഗ്രസ് ജോസഫ് ഗ്രൂപ്പായി. ചരല്&#x200d;ക്കുന്ന് സമ്മേളനത്തില്&#x200d;&#8217; സത്യത്തിന് ഒരടിക്കുറിപ്പ്&#8217; എന്ന ലഘുലേഖ അവതരിപ്പിക്കുന്നു.</p>



<p>.1987 ലെ നിയമസഭ തിരഞ്ഞെടുപ്പില്&#x200d; മാണിക്കു നാലും ജോസഫിന് അഞ്ചു എംഎല്&#x200d;എമാര്&#x200d; മാത്രം.<br>
.1989 ല്&#x200d; ലോക്‌സഭ സീറ്റിനെ ചൊല്ലി കലഹം പി.ജെ ജോസഫും സംഘവും ഇടതു മുന്നണിയില്&#x200d;.<br>
.1991 ജൂണ്&#x200d; 24 മുതല്&#x200d; 1995 മാര്&#x200d;ച്ച് വരെ നാലാം കെ.കരുണാകരന്&#x200d; മന്ത്രിസഭയില്&#x200d; റവന്യു, നിയമമന്ത്രി.<br>
.1993ല്&#x200d; ടി.എം ജേക്കബും പി എം മാത്യുവും മാണിയുമായി പിണങ്ങി പുതിയ പാര്&#x200d;ട്ടി രൂപീകരിക്കുന്നു. പിന്നാലെ ബാലകൃഷ്ണപ്പിളളയും വേര്&#x200d;പിരിയുന്നു. മൂന്നു കുട്ടരും യുഡിഎഫില്&#x200d; തന്നെ തുടരുന്നു.</p>



<p>. 1997 ല്&#x200d; ജോസഫ് വിഭാഗത്തില്&#x200d; പൊട്ടിത്തെറി ടി വി എബ്രഹാമിന്റെ നേത്യത്വത്തില്&#x200d; സമാന്തരഗ്രൂപ്പ് പിറന്നു. ഇവര്&#x200d; മാണിക്കൊപ്പം ചേര്&#x200d;ന്നു.<br>
. 2001 മേയ് 17 മുതല്&#x200d; 2004 ഓഗസ്റ്റ് 31 വരെ റവന്യു, നിയമമന്ത്രി.<br>
. 2003 ല്&#x200d; വീണ്ടും പിളര്&#x200d;പ്പ്. മാണിയുമായി പിണങ്ങി പുറത്തു പോയ പി.സി. തോമസ് പുതിയ പാര്&#x200d;ട്ടിയുണ്ടാക്കി. ഐ.എഫ്.ഡി.പി എ. മുവാറ്റുപുഴയില്&#x200d; നിന്നു ജയിച്ചു ബിജെപി മന്ത്രിസഭയില്&#x200d; കേന്ദ്രമന്ത്രി.<br>
. 2003 ല്&#x200d; ജോസഫില്&#x200d; നിന്ന് അകന്നു പി.സി ജോര്&#x200d;ജ് പുതിയ പാര്&#x200d;ട്ടി രൂപീകരിക്കുന്നു. കേരള കോണ്&#x200d;ഗ്രസ് സെക്യൂലര്&#x200d;.<br>
. 2004 ഓഗസ്റ്റ് 31 മുതല്&#x200d; 2006 മേയ് 17 വരെ ഒന്നാം ഉമ്മന്&#x200d; ചാണ്ടി മന്ത്രിസഭയില്&#x200d; റവന്യു, നിയമമന്ത്രി.<br>
. 2010 ജോസഫ് തന്റെ അനുയായികളുമായി കേരള കോണ്&#x200d;ഗ്രസ് എമ്മില്&#x200d; വീണ്ടും ലയിക്കുന്നു.<br>
. 2011 മേയ് 18 മുതല്&#x200d; രണ്ടാം ഉമ്മന്&#x200d; ചാണ്ടി മന്ത്രിസഭയില്&#x200d; ധനം, നിയമം, ഭവനനിര്&#x200d;മാണം വകുപ്പുകള്&#x200d;</p>



<p>2015 ബാര്&#x200d; കോഴ അഴിമതി ആരോപണവും രാജിയും. 2014ല്&#x200d; പൂട്ടിയ 418 ബാറുകള്&#x200d; തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് ബിജു രമേശ് ആരോപണമുന്നയിച്ചതിനെ തുടര്&#x200d;ന്ന് ബാര്&#x200d; കോഴ കേസില്&#x200d; ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലന്&#x200d;സ് അന്വേഷണം ആരംഭിച്ചിരുന്നു.<br>
 2019 ലോക്‌സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു പി.ജെ. ജോസഫുമായി തര്&#x200d;ക്കം. ജോസഫ് ചാഴിക്കാടനെ സ്ഥാനാര്&#x200d;ത്ഥിയാക്കുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-mani-decade.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എം മാണി എന്നെ വിസ്മയിപ്പിച്ച നേതാവ്: ഉമ്മന്&#x200d;ചാണ്ടി</title>
		<link>https://www.chandrikadaily.com/oommen-chandy-words-about-km-mani.html</link>
					<comments>https://www.chandrikadaily.com/oommen-chandy-words-about-km-mani.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Apr 2019 18:53:01 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[km mani death]]></category>
		<category><![CDATA[oommen chandy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123943</guid>

					<description><![CDATA[കോട്ടയത്ത് എന്റെ സീനിയര്&#x200d; നേതാവായിരുന്നു കെ.എം. മാണി സാര്&#x200d;. അന്ന് അദ്ദേഹം ഡിസിസി സെക്രട്ടറിയായിരുന്നു. ഞാന്&#x200d; കെഎസ്‌യുക്കാരനും. കോട്ടയം ഡിസിസി ഓഫീസിനു മുന്നിലൂടെയാണ് ഞാന്&#x200d; അന്ന് സിഎംഎസ് കോളജില്&#x200d; പോയിരുന്നത്. ഡിസിസി സെക്രട്ടറിയായിരുന്ന മാണി സാറിനെ അതു വഴി പോകുമ്പോള്&#x200d;, പലവട്ടം കണ്ടിട്ടുണ്ട്. കെഎസ്‌യു പ്രവര്&#x200d;ത്തകനെന്ന നിലയില്&#x200d; ഓഫീസിനകത്തുവച്ചും മാണി സാറിനെ കണ്ടിട്ടുണ്ട്. അന്നും കാണാന്&#x200d; നല്ല ഗാംഭീര്യമാണ്. 1970ലെ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; എനിക്ക് കന്നി ടിക്കറ്റ് കിട്ടി. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഘടന അന്ന് ആകെ മാറിയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[
<p>കോട്ടയത്ത് എന്റെ സീനിയര്&#x200d; നേതാവായിരുന്നു കെ.എം. മാണി സാര്&#x200d;. അന്ന് അദ്ദേഹം ഡിസിസി സെക്രട്ടറിയായിരുന്നു. ഞാന്&#x200d; കെഎസ്‌യുക്കാരനും. കോട്ടയം ഡിസിസി ഓഫീസിനു മുന്നിലൂടെയാണ് ഞാന്&#x200d; അന്ന് സിഎംഎസ് കോളജില്&#x200d; പോയിരുന്നത്. ഡിസിസി സെക്രട്ടറിയായിരുന്ന മാണി സാറിനെ അതു വഴി പോകുമ്പോള്&#x200d;, പലവട്ടം കണ്ടിട്ടുണ്ട്. കെഎസ്‌യു പ്രവര്&#x200d;ത്തകനെന്ന നിലയില്&#x200d; ഓഫീസിനകത്തുവച്ചും മാണി സാറിനെ കണ്ടിട്ടുണ്ട്. അന്നും കാണാന്&#x200d; നല്ല ഗാംഭീര്യമാണ്. <br> <br>1970ലെ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; എനിക്ക് കന്നി ടിക്കറ്റ് കിട്ടി. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഘടന അന്ന് ആകെ മാറിയിരുന്നു. അകലക്കുന്നം, പള്ളിക്കത്തോട്, അയര്&#x200d;ക്കുന്നം, കൂരോപ്പട തുടങ്ങിയ പഞ്ചായത്തുകള്&#x200d; പുതുപ്പള്ളിയില്&#x200d; പുതുതായെത്തി. എനിക്ക് അന്ന് ഈ പ്രദേശങ്ങളുമായി കാര്യമായ ബന്ധമില്ല. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോള്&#x200d; പാലാ കെ.എം മാത്യു സാര്&#x200d; വലിയ സഹായമായി കൂടെ നിന്നു. അപ്പോഴും നാലു പഞ്ചായത്തുകള്&#x200d; പേടി സ്വപ്നമായി നിലകൊണ്ടു. തുടര്&#x200d;ന്നാണ് ഞാന്&#x200d; മാണി സാറിന്റെ സഹായം തേടിയത്. തുടര്&#x200d;ന്ന് അദ്ദേഹം ഈ പ്രദേശത്തെ തെരഞ്ഞെടുപ്പിന്റെ ചുക്കാന്&#x200d; ഏറ്റെടുത്തു. അഞ്ചു യോഗങ്ങളില്&#x200d; പ്രസംഗിച്ചു. അതോടെ കളംമാറി. കന്നിവിജയം 7288 വോട്ടിനായിരുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് അവിടെനിന്നാണ്. <br> തെരഞ്ഞടുപ്പിന് പാര്&#x200d;ട്ടി ചിഹ്നം നല്കാന്&#x200d; എത്തിയ കെ.എം ചാണ്ടി സാര്&#x200d; പറഞ്ഞു, പുതുപ്പള്ളിയില്&#x200d; ജയിക്കാമെന്നു നോക്കണ്ടാ, രണ്ടാം സ്ഥാനത്തുവന്നാല്&#x200d; ജയിച്ചതായി ഞങ്ങള്&#x200d; കണക്കു കൂട്ടും എന്ന്. വാശിയേറിയ ത്രികോണ മത്സരത്തില്&#x200d; ജയിക്കാന്&#x200d; അന്ന് എന്നെ സഹായിച്ചത് മാണി സാറായിരുന്നു എന്ന് അനുസ്മരിക്കട്ടെ. <br> <br>കോണ്&#x200d;ഗ്രസില്&#x200d; ഒന്നിച്ചു തുടങ്ങിയ ഞങ്ങള്&#x200d; പിന്നീട് പാര്&#x200d;ട്ടിപരമായി രണ്ടു വഴികളിലൂടെ യാത്ര ചെയ്തു. ചുരുങ്ങിയ കാലഘത്തില്&#x200d; മുന്നണി മാറിയും സഞ്ചരിച്ചിട്ടുണ്ട്. എന്നാല്&#x200d; ഊഷ്മളമായ സൗഹൃദത്തിന് ഒരിക്കല്&#x200d;പ്പോലും ഇടിവു തട്ടിയിട്ടില്ല.  ഞാന്&#x200d; മുഖ്യമന്ത്രിയായ രണ്ടു മന്ത്രിസഭകളില്&#x200d; അദ്ദേഹം ധനം ഉള്&#x200d;പ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. 49 വര്&#x200d;ഷം ഞാന്&#x200d; നിയമസഭയില്&#x200d; ഉണ്ടായിരുന്നപ്പോള്&#x200d; അദ്ദേഹം കൂടെ ഉണ്ടായിരുന്നു. നിയമസഭയിലും മന്ത്രിസഭയിലും പൊതുപ്രവര്&#x200d;ത്തനരംഗത്തുമൊക്കെ അദ്ദേഹം എന്നെ പലപ്പോഴും വിസ്മയപ്പിച്ചിട്ടുണ്ട്. <br> <br>ഏതാണ്ട് 24 മണിക്കൂറും ജനങ്ങളുടെ ഇടയില്&#x200d; കഴിയുന്ന ആള്&#x200d;.  ആര്&#x200d;ക്കും എപ്പോള്&#x200d; വേണമെങ്കിലും കടന്നുവരാം. ഔപചാരികത എന്ന ഒരു മതില്&#x200d;ക്കെട്ട് സൂക്ഷിക്കാറില്ല. മാണി സാറിന് ജനങ്ങളെ ആകര്&#x200d;ഷിക്കാനുള്ള ഒരു കാന്തശക്തിയുണ്ട്. എപ്പോഴും ആളുകള്&#x200d; അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്. മണ്ഡലം കാത്തുസൂക്ഷിക്കുന്നതിലും അതിലെ ആള്&#x200d;ക്കാരുമായി ബന്ധം നിലനിര്&#x200d;ത്തുന്നതിലും ഒരുപക്ഷേ മാണി സാര്&#x200d; എനിക്കു ഗുരുവായി വരും. പാലായിലെ ഓരോ വോട്ടറെയും അദ്ദേഹം പേരെടുത്തു വിളിക്കുന്നതു കേള്&#x200d;ക്കാം. എല്ലാവരുമായും നല്ല വ്യക്തിബന്ധമാണ്.  പാലാക്കാരുടെ ചങ്കൂറ്റത്തിനു പിന്നില്&#x200d; മാണിസാറുണ്ട്. സാറുണ്ടെങ്കില്&#x200d; പിന്നൊന്നും പേടിക്കാനില്ലെന്നാണ് അവര്&#x200d; പറയാറുള്ളത്. <br> <br>ചരമം, വിവാഹം തുടങ്ങി വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന സമയങ്ങളിലെല്ലാം അദ്ദേഹം ഓടിയെത്തിയിരിക്കും. തിരക്കിനിടയില്&#x200d; ചിലപ്പോള്&#x200d; വൈകിയായിരിക്കും വരിക. പക്ഷേ, വന്നിരിക്കും എന്നുറപ്പ്. പാലായുമായുള്ള ഹൃദയബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞത് പാലാ എന്റെ രണ്ടാം ഭാര്യയാണ് എന്ന്. അങ്ങനെ പറയാന്&#x200d; ധൈര്യമുള്ള മറ്റൊരു ജനപ്രതിനിധി ഉണ്ടോ എന്നെനിക്കു സംശയമാണ്. <br> <br>മാണി സാര്&#x200d; ഉണ്ടാക്കിയ ഒരു പൊതുപ്രവര്&#x200d;ത്തന ശൈലി കേരളത്തിലെ എല്ലാ പൊതുപ്രവര്&#x200d;ത്തകരും പിന്നീട് ഏറ്റെടുക്കുകയോ ഏറ്റെടുക്കാന്&#x200d; നിര്&#x200d;ബന്ധിതരാകുകയോ ചെയ്തു. മണ്ഡലം ശ്രദ്ധിക്കാത്ത ആര്&#x200d;ക്കും രണ്ടാമത് ജയിക്കാന്&#x200d; പറ്റില്ലാത്ത അവസ്ഥ സംജാതമായി. പാലായുടെ മുക്കിലും മൂലയിലും അദ്ദേഹം വികസനമെത്തിച്ചു. ജനപ്രതിനിധികള്&#x200d; വികസനത്തിന്റെ പതാകവാഹകരായത് മാണിസാര്&#x200d; കാണിച്ച മാതൃകയിലൂടെയാണ്. അതു കേരളത്തില്&#x200d; വലിയ മാറ്റങ്ങള്&#x200d;ക്കു വഴിയൊരുക്കി. നിരവധി റിക്കാര്&#x200d;ഡുകളുടെ ഉടമയാണ് അദ്ദേഹം. ഇനിയാര്&#x200d;ക്കും അതു തകര്&#x200d;ക്കാനാവില്ല. ഒപ്പമെത്താനുമാകില്ല. പാലാ മണ്ഡലത്തില്&#x200d; നിന്ന് തുടര്&#x200d;ച്ചയായി 13 തവണ ജയിച്ചു. തെരഞ്ഞെടുപ്പില്&#x200d; തോല്&#x200d;വി എന്തെന്ന് അറിഞ്ഞിട്ടില്ല. കോളജില്&#x200d; പഠിക്കുമ്പോള്&#x200d; നടന്ന തെരഞ്ഞെടുപ്പില്&#x200d;  മാത്രമാണ് അദ്ദേഹം തോറ്റിട്ടുള്ളത്. ഏറ്റവും കൂടുതല്&#x200d; കാലം മന്ത്രി.  ഏറ്റവും കൂടുതല്&#x200d; തവണ മന്ത്രി. ആറു നിയമസഭകളില്&#x200d; മന്ത്രിയായി. ഏറ്റവും കൂടുതല്&#x200d; തവണ, പത്ത് ബജറ്റുകള്&#x200d; അവതരിപ്പിച്ചു.</p>



<p><strong>ബജറ്റുകളുടെ തോഴന്&#x200d;</strong><br> പത്ത് ബജറ്റുകളും മാണിസാറിന് പത്ത് അനു‘വങ്ങളായിരുന്നു. ഓരോന്നിലും പുതിയ ആശയങ്ങള്&#x200d; അദ്ദേഹം അവതരിപ്പിച്ചു. സാമ്പത്തിക ശാസ്ത്രത്തില്&#x200d; ബിരുദമോ, ഡോക്ടറേറ്റോ ഒന്നും അദ്ദേഹത്തിനില്ല. എങ്കിലും കേരളം കണ്ടിട്ടുള്ള ഏറ്റവും ഭാവനാപൂര്&#x200d;ണമായ ചില പദ്ധതികള്&#x200d; അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗം കേട്ടിരിക്കേണ്ട അനു‘വമാണ്. രണ്ടു രണ്ടര മണിക്കൂര്&#x200d; ഇടതടവില്ലാതെ, ഒരു കുത്തൊഴുക്കു പോലെയാണ് അദ്ദേഹത്തിന്റെ അവതരണം. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളര്&#x200d;ച്ചയില്&#x200d; ഈ ബജറ്റുകള്&#x200d; നിര്&#x200d;ണായക പങ്കുവഹിച്ചു.  <br> വരവുചെലവു കണക്കിലൊതുങ്ങി നിന്ന ബജറ്റിനെ അദ്ദേഹം സാമൂഹിക പരിവര്&#x200d;ത്തനോപാധിയാക്കി. ബജറ്റ് നിര്&#x200d;ദേശങ്ങള്&#x200d; പൊതുജനങ്ങളില്&#x200d; നിന്ന് പരസ്യമായി സ്വീകരിച്ചു. അതില്&#x200d; സംവാദം നടത്തി. 1976- 77ല്&#x200d; കന്നിബജറ്റ് അമ്പരപ്പിച്ചു.  കമ്മി ബജറ്റുകളുടെ കാലത്ത് 1980ല്&#x200d; മിച്ച ബജറ്റ് അവതരിപ്പിച്ച് കയ്യടിയും വിവാദവും ഉണ്ടാക്കി.  കെ.എന്&#x200d;. രാജിനെപ്പോലൊരും സാമ്പത്തിക സൈദ്ധാന്തികനുമായി കൊമ്പുകോര്&#x200d;ത്തു. എങ്കിലും മാണി സാറിന്  തന്റെ ഭാഗം വാദിച്ച് വിജയിപ്പിക്കാനായി. <br> രാജ്യത്ത് ആദ്യമായി കര്&#x200d;ഷകത്തൊഴിലാളി പെന്&#x200d;ഷന്&#x200d; നടപ്പാക്കിയത് ഈ ബജറ്റിലാണ്. 2011ല്&#x200d; ചെറുകിട നാമമാത്ര കര്&#x200d;ഷകര്&#x200d;ക്ക് പെന്&#x200d;ഷന്&#x200d; നല്കാനും തീരുമാനിച്ചു.   പ്രതിമാസം 10 യൂണിറ്റ് വരെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി സൗജന്യമായി നല്കി. 77 നു മുമ്പ് കുടിയേറിയ കര്&#x200d;ഷകര്&#x200d;ക്ക് പട്ടയം നല്കുമെന്നു പ്രഖ്യാപിച്ചത് 84ലെ ബജറ്റില്&#x200d;. പട്ടയ വിപ്ലവം, വെളിച്ചവിപ്ലവം തുടങ്ങിയ നൂതന ആശയങ്ങള്&#x200d; അദ്ദേഹത്തിന്റെതാണ്.</p>



<p><strong>കാരുണ്യയും വിലസ്ഥിരതാ പദ്ധതിയും</strong><br> യുഡിഎഫ് സര്&#x200d;ക്കാരിന്റെ ഏറ്റവും ജനസമ്മതി നേടിയ പദ്ധതി കാരുണ്യ ചികിത്സാ പദ്ധതിയാണ്. അഞ്ചുവര്&#x200d;ഷം കൊണ്ട് 1200 കോടി രൂപ മാരകരോഗം ബാധിച്ച 1.42 ലക്ഷം പേര്&#x200d;ക്ക് നല്കി. ഇടതുസര്&#x200d;ക്കാരിന്റെ കാലത്ത് സാന്റിയാഗോ മാര്&#x200d;ട്ടിന്റെ പേരില്&#x200d; കുപ്രസിദ്ധി നേടിയ കേരള ലോട്ടറി  യുഡിഎഫ് സര്&#x200d;ക്കാരിന്റെ സമയത്ത് കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും കൈയൊപ്പായി മാറുകയാണു ചെയ്തത്. ഈ പദ്ധതി വിജയകരമാക്കിയത് മാണിസാറാണ്. കാരുണ്യ പദ്ധതി തന്നെ ഇപ്പോള്&#x200d; ഇല്ലാതായിരിക്കുന്നു. രോഗശയ്യയില്&#x200d; കിടന്നുകൊണ്ടും മാണിസാര്&#x200d; കാരുണ്യയ്ക്കുവേണ്ടി പോരാടി. അദ്ദേഹത്തിന്റെ അവസാനത്തെ പ്രസ്താവന കാരുണ്യ നിര്&#x200d;ത്തലാക്കരുത് എന്നായിരുന്നു. <br> ഒരു കിലോ റബറിന് 150 രൂപ വില ഉറപ്പാക്കുന്ന വില സ്ഥിരതാഫണ്ട് റബര്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് വലിയൊരു നേട്ടമായി. റബര്&#x200d; വില കുത്തനേ ഇടിഞ്ഞപ്പോഴാണ് യുഡിഎഫ് സര്&#x200d;ക്കാര്&#x200d; ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കേന്ദ്രസര്&#x200d;ക്കാര്&#x200d; റബര്&#x200d; കര്&#x200d;ഷകര്&#x200d;ക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നപ്പോള്&#x200d; മാണി സാര്&#x200d; രക്ഷകനായി രംഗത്തുവരുകയായിരുന്നു. <br> മാണി സാറിന്റെ വിയോഗം പലര്&#x200d;ക്കും പല രീതിയിലാണ് ബാധിക്കുക. എനിക്ക് അദ്ദേഹം അടുത്ത സുഹൃത്തായിരുന്നു. നല്ല സഹപ്രവര്&#x200d;ത്തകനായിരുന്നു. എല്ലാത്തിലും ഉപരി ഏതു കാര്യത്തിലും ഉപദേശം തേടാന്&#x200d; പറ്റിയ വ്യക്തിയായിരുന്നു. എനിക്ക് അതു പലപ്പോഴും വലിയ ആത്മവിശ്വാസം പകര്&#x200d;ന്നു തന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommen-chandy-words-about-km-mani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;വല്ലാത്ത ശൂന്യത&#8221;; അച്ചാച്ചന്റെ വേര്&#x200d;പ്പാടില്&#x200d; വേദന പങ്കുവെച്ച് ജോസ് കെ മാണി</title>
		<link>https://www.chandrikadaily.com/jose-k-mani-about-k-m-mani-in-fb.html</link>
					<comments>https://www.chandrikadaily.com/jose-k-mani-about-k-m-mani-in-fb.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Apr 2019 13:55:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[jose k mani]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[km mani death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123910</guid>

					<description><![CDATA[ഈ നിമിഷത്തില്&#x200d; വല്ലാത്ത ശൂന്യത. അച്ചാച്ചന്&#x200d; പകര്&#x200d;ന്നു തന്ന ധൈര്യമെല്ലാം ചോര്&#x200d;ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില്&#x200d; ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്&#x200d; ഇനിയില്ലെന്നും, പാലായുടെ സ്വന്തം കെഎം മാണിയുടെ വേര്&#x200d;പ്പാടില്&#x200d; വേദന പങ്കുവെച്ച് മകന്&#x200d; ജോസ് കെ മാണി. സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചനെന്നും രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്&#x200d; കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നെന്നും ഫേസ്ബുക്കിലൂടെയാണ് കെ എം മാണിയുടെ നിര്യാണത്തെക്കുറിച്ചും കരിങ്ങോഴയ്ക്കല്&#x200d; കുടുംബത്തിന്റെ അച്ചാച്ചനായിരുന്ന മാണിയെക്കുറിച്ചും ജോസ് കെ മാണി കുറിച്ചത്. ജോസ് കെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഈ നിമിഷത്തില്&#x200d; വല്ലാത്ത ശൂന്യത. അച്ചാച്ചന്&#x200d; പകര്&#x200d;ന്നു തന്ന ധൈര്യമെല്ലാം ചോര്&#x200d;ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില്&#x200d; ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്&#x200d; ഇനിയില്ലെന്നും, പാലായുടെ സ്വന്തം കെഎം മാണിയുടെ വേര്&#x200d;പ്പാടില്&#x200d; വേദന പങ്കുവെച്ച് മകന്&#x200d; ജോസ് കെ മാണി. സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചനെന്നും രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്&#x200d; കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നെന്നും    ഫേസ്ബുക്കിലൂടെയാണ് കെ എം മാണിയുടെ നിര്യാണത്തെക്കുറിച്ചും കരിങ്ങോഴയ്ക്കല്&#x200d; കുടുംബത്തിന്റെ അച്ചാച്ചനായിരുന്ന മാണിയെക്കുറിച്ചും ജോസ് കെ മാണി കുറിച്ചത്.</p>



<p><strong>ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്</strong></p>



<p>അച്ചാച്ചന്&#x200d; നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോര്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്ന അച്ചാച്ചന്റെ ആരോഗ്യനില ഇന്നു വൈകുന്നേരത്തോടെ അത്യന്തം മോശമാകുകയും നിത്യതയില്&#x200d; വിലയം പ്രാപിക്കുകയുമായിരുന്നു.<br>ഈ നിമിഷത്തില്&#x200d; വല്ലാത്ത ശൂന്യത. അച്ചാച്ചന്&#x200d; പകര്&#x200d;ന്നു തന്ന ധൈര്യമെല്ലാം ചോര്&#x200d;ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില്&#x200d; ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്&#x200d; ഇനിയില്ല.സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചന്&#x200d;. രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്&#x200d; കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നു. അമ്മയ്ക്കു തണലായി. ഞങ്ങള്&#x200d;ക്ക് സ്നേഹസ്പര്&#x200d;ശമായി.<br>കൃത്യനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിലുളള കണിശത അച്ചാച്ചന്റെ മുഖമുദ്രയായിരുന്നു. ധരിക്കുന്ന വെള്ളവസ്ത്രം പോലെ പൊതുജീവിതത്തില്&#x200d; സമര്&#x200d;പ്പണവും വ്യക്തിശുദ്ധിയും പാലിക്കണമെന്നതില്&#x200d; നിര്&#x200d;ബന്ധബുദ്ധിതന്നെ ഉണ്ടായിരുന്നു. സഹജീവി കാരുണ്യം, സഹിഷ്ണുത പൊതുജീവിതത്തില്&#x200d; അച്ചാച്ചന്&#x200d; എന്നും മുറുകെപിടിച്ച മാനുഷികത. അത് മറക്കാനാവില്ല.എത്രയെത്ര സന്ദര്&#x200d;ഭങ്ങളാണ് മനസിലേക്ക് ഓടി വരുന്നത്. <br>ചെന്നൈയില്&#x200d; നിന്നും അക്കാലത്ത് നിയമബിരുദം നേടിയ അച്ചാച്ചന്&#x200d; ഞങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിലും അതേ ജാഗ്രത പുലര്&#x200d;ത്തി. വീട്ടില്&#x200d; നിന്നും അകന്നുളള തമിഴ്നാട്ടിലെ വിദ്യാഭ്യാസത്തിന് മുന്&#x200d;കൈ എടുത്തതതും അച്ചാച്ചനായിരുന്നു. അച്ചാച്ചന്റെ ആ ക്രാന്തദര്&#x200d;ശിത്വം പിന്നീട് പൊതുജീവിതത്തിലേക്ക് കടന്നപ്പോള്&#x200d; അടുത്തറിഞ്ഞു.<br>കരിങ്ങോഴയ്ക്കല്&#x200d; കുടുംബത്തെക്കാളോ അതിലുപരിയായോ അച്ചാച്ചന്&#x200d; കേരള കോണ്&#x200d;ഗ്രസ് കുടുംബത്തെ സ്നേഹിച്ചിരുന്നു. സ്നേഹത്തിന്റെ തുലാസില്&#x200d; കേരള കോണ്&#x200d;ഗ്രസ് കുടുംബത്തിനായിരുന്നു മുന്&#x200d;തൂക്കം. അച്ചാച്ചന്&#x200d; നട്ടുനനച്ച പ്രസ്ഥാനം. ആയിരക്കണക്കിനായ പ്രവര്&#x200d;ത്തകരുടെ ആശയും ആവേശവുമായ പ്രസ്ഥാനം.  പ്രാണനെപ്പോലെ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരാണ് കേരള കോണ്&#x200d;ഗ്രസ് എമ്മിന്റെ എല്ലാമെല്ലാമെന്ന് അച്ചാച്ചന്&#x200d; എപ്പോഴും പറയുമായിരുന്നു. ഈ വേര്&#x200d;പാട് ഞങ്ങളേക്കാള്&#x200d; ഹൃദയഭേദകമാണ് ഓരോ കേരള കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകനും. അവരെ ആശ്വസിപ്പിക്കാന്&#x200d; വാക്കുകളില്ല. ഹൃദയത്തില്&#x200d; ചാലിച്ചെടുത്ത ആ ബന്ധങ്ങളില്&#x200d; ഈ വേര്&#x200d;പിരിയിലിന് പകരം വയ്ക്കാനൊന്നുമില്ല. ഇനി അച്ചാച്ചനില്ലാത്ത കരിങ്ങോഴയ്ക്കല്&#x200d; വസതി.കേരള കോണ്&#x200d;ഗ്രസ്.</p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fjosek.mani%2Fposts%2F1348753258598155&#038;width=500" width="500" height="771" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jose-k-mani-about-k-m-mani-in-fb.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിടവാങ്ങിയത് പാലായുടെ മാണിക്യം</title>
		<link>https://www.chandrikadaily.com/km-mani-sir-the-legend-behind-pala-kottayam.html</link>
					<comments>https://www.chandrikadaily.com/km-mani-sir-the-legend-behind-pala-kottayam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Apr 2019 13:31:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[km mani death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123902</guid>

					<description><![CDATA[കൊച്ചി: കേരള കോണ്&#x200d;ഗ്രസ് (എം) ചെയര്&#x200d;മാനും മുന്&#x200d;മന്ത്രിയും പാലാ മണ്ഡലത്തിന്റെ തുടക്കം മുതലുള്ള ജനപ്രതിനിധിയുമായ കെ.എം മാണി അന്തരിച്ചു. കൊച്ചി ലേക്ക്ഷോര്&#x200d; ആശുപത്രിയില്&#x200d; 4.57നായിരുന്നു മരണം. ശ്വാസകോശത്തിലെ അണുബാധ മൂലം ഏപ്രില്&#x200d; ആദ്യം മുതല്&#x200d; എറണാകുളത്ത് ചികിത്സയിലായിരുന്നു. തോല്&#x200d;വിയറിയാതെ ഒരേ മണ്ഡലത്തില്&#x200d; നിന്ന് നിയമസഭയില്&#x200d; അരുനൂറ്റാണ്ട് തികച്ച നേതാവാണ് മാണി. പാലാ മരങ്ങാട്ടുപള്ളി കരിങ്ങോഴയ്ക്കല്&#x200d; തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നാണ് ജനനം. സ്‌കൂള്&#x200d; വിദ്യാഭ്യാസം മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കുറവിലങ്ങാട്, പാലാ എന്നിവിടങ്ങളില്&#x200d;. [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: കേരള കോണ്&#x200d;ഗ്രസ് (എം) ചെയര്&#x200d;മാനും മുന്&#x200d;മന്ത്രിയും പാലാ മണ്ഡലത്തിന്റെ തുടക്കം മുതലുള്ള ജനപ്രതിനിധിയുമായ കെ.എം മാണി അന്തരിച്ചു.  കൊച്ചി ലേക്ക്ഷോര്&#x200d; ആശുപത്രിയില്&#x200d; 4.57നായിരുന്നു മരണം. ശ്വാസകോശത്തിലെ അണുബാധ മൂലം  ഏപ്രില്&#x200d; ആദ്യം മുതല്&#x200d;  എറണാകുളത്ത് ചികിത്സയിലായിരുന്നു. <br> <br>തോല്&#x200d;വിയറിയാതെ ഒരേ മണ്ഡലത്തില്&#x200d; നിന്ന് നിയമസഭയില്&#x200d; അരുനൂറ്റാണ്ട് തികച്ച നേതാവാണ് മാണി. പാലാ മരങ്ങാട്ടുപള്ളി കരിങ്ങോഴയ്ക്കല്&#x200d; തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നാണ്  ജനനം. സ്‌കൂള്&#x200d; വിദ്യാഭ്യാസം മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കുറവിലങ്ങാട്, പാലാ എന്നിവിടങ്ങളില്&#x200d;. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാര്&#x200d;ട്ട് എന്നീ കോളേജുകളിലായി സര്&#x200d;വകലാശാലാ വിദ്യാഭ്യാസം പൂര്&#x200d;ത്തിയാക്കി. മദ്രാസ് ലോ കോളേജില്&#x200d; നിന്ന് 1955 -ല്&#x200d; നിയമ ബിരുദം നേടി. മദ്രാസ് ഹൈക്കോടതിയില്&#x200d; 1956 ല്&#x200d; എന്റോള്&#x200d; ചെയ്തു. പില്&#x200d;ക്കാലത്ത് ഹൈക്കോടതി ജഡ്ജിയായ അഡ്വ. പി ഗോവിന്ദ മേനോന്റെ ജൂനിയറായി കോഴിക്കോട് ജില്ലാ കോടതിയില്&#x200d; പ്രാക്ടീസ് ആരംഭിച്ചു. പാലാ സബ്കോര്&#x200d;ട്ടിലും കോട്ടയം ജില്ലാ കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്.</p>



<p>1958 -ല്&#x200d; ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. കെപിസിസി അംഗവും കോട്ടയം ജില്ലാ ജനറല്&#x200d; സെക്രട്ടറിയുമായി. 1964 -ല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; നിന്ന് തെറ്റിപ്പിരിഞ്ഞ് മുതിര്&#x200d;ന്ന നേതാക്കള്&#x200d; രൂപീകരിച്ച കേരളാ കോണ്&#x200d;ഗ്രസ് പാര്&#x200d;ടിയിലെത്തി. പിന്നീട് കേരള കോണ്&#x200d;ഗ്രസിന്റെ അനിഷേധ്യ നേതൃനിരയിലേക്കും.1979ല്&#x200d; പാര്&#x200d;ടിയില്&#x200d; ആദ്യ ചേരിതിരിവ്. പി ജെ ജോസഫുമായി തെറ്റി. കെ എം മാണിയുടെ നേതൃത്വത്തില്&#x200d; കേരള കോണ്&#x200d;ഗ്രസ് എം രൂപീകൃതമായി. അന്നുമുതല്&#x200d; ഇന്നുവരെ പാര്&#x200d;ടിയുടെ ചെയര്&#x200d;മാന്&#x200d;. ഇക്കാലത്തിനിടെ പല പിളര്&#x200d;പ്പുകളും ലയനങ്ങളും പാര്&#x200d;ടി കണ്ടു. വ്യക്തി പാര്&#x200d;ടിയെന്ന വിമര്&#x200d;ശനം നേരിടാന്&#x200d; &#8216;അധ്വാനവര്&#x200d;ഗ സിദ്ധാന്തം&#8217; രചിച്ച് ആശയാവിഷ്‌ക്കാരം നല്&#x200d;കാനും അദ്ദേഹം ശ്രമിച്ചു.</p>



<p>പാലാ നിയമസഭാ നിയോജക മണ്ഡലം നിലവില്&#x200d; വന്ന 1965 -നു  ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാലായുടെ എംഎല്&#x200d;എ ആയി. തുടര്&#x200d;ച്ചയായി 54 വര്&#x200d;ഷം പാലായെ പ്രതിനിധീകരിച്ചു. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണിത്. അടിയന്തരാവസ്ഥക്കാലത്ത് 1975 -ല്&#x200d; സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980 -ല്&#x200d; ഇ കെ നായനാര്&#x200d; മന്ത്രിസഭയില്&#x200d; ധനകാര്യമന്ത്രിയായി. പിന്നീട് ആ സ്ഥാനത്തും റെക്കോര്&#x200d;ഡ്. ഏറ്റവും കൂടുതല്&#x200d; ബജറ്റുകള്&#x200d; അവതരിപ്പിച്ച ധന മന്ത്രിയെന്ന റെക്കോര്&#x200d;ഡ് പേരുനേടി. 13 എണ്ണം. കൈവയ്ക്കാത്ത വകുപ്പുകള്&#x200d; അപൂര്&#x200d;വ്വം. ആഭ്യന്തരം, നിയമം, റവന്യു, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇന്&#x200d;ഫര്&#x200d;മേഷന്&#x200d;, ഹൗസിങ് തുടങ്ങിയ വകുപ്പുകള്&#x200d; കൈകാര്യം ചെയ്തു. കേരളത്തില്&#x200d; ഏറ്റവുമധിക കാലം മന്ത്രിയായിരുന്നതും കെ എം മാണിയാണ്.</p>



<p>നാലുതവണ ലോകപര്യടനം നടത്തി. പൊതുപ്രവര്&#x200d;ത്തകനുള്ള വി പി മേനോന്&#x200d; അവാര്&#x200d;ഡ് രാഷ്ട്രപതി കെ ആര്&#x200d; നാരായണനില്&#x200d;നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യന്&#x200d; നാഷണല്&#x200d; ഫ്രണ്ട്ഷിപ്പ് അവാര്&#x200d;ഡ്, ജര്&#x200d;മന്&#x200d; മലയാളി അസോസിയേഷന്&#x200d; അവാര്&#x200d;ഡ് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്&#x200d; നേടി. &#8216;ജനക്ഷേമം ജനങ്ങളുടെ അവകാശം&#8217;, &#8216;കാര്&#x200d;ഷിക സമ്പദ്ഘടനയും കേരളവും&#8217;, &#8216;വികസനവും വിഭവശേഷിയും&#8217; എന്നീ പുസ്തകങ്ങള്&#x200d; എഴുതി. 1967 മുതല്&#x200d; നിയമസഭയില്&#x200d; നടത്തിയ പ്രസംഗങ്ങള്&#x200d; &#8216;കെ എം മാണിയുടെ നിയമസഭാ പ്രസംഗങ്ങള്&#x200d;&#8217; എന്ന പേരില്&#x200d; പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കുട്ടിയമ്മ, മക്കള്&#x200d;: ജോസ് കെ മാണി എംപി, എല്&#x200d;സമ്മ, സാലി, ആനി, ടെസ്സി, സ്മിത<br>
മരുമക്കള്&#x200d;: നിഷ ജോസ് കെ മാണി, ഡോ. തോമസ് കവലയ്ക്കല്&#x200d; (ചങ്ങനാശ്ശേരി), എം പി ജോസഫ് (തൃപ്പൂണിത്തറ- മുന്&#x200d; തൊഴില്&#x200d;വകുപ്പ് സെക്രട്ടറി), ഡോ. സേവ്യര്&#x200d; ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനില്&#x200d; ഇലവനാല്&#x200d; (കോഴിക്കോട്), രാജേഷ് കുരുവിത്തടം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-mani-sir-the-legend-behind-pala-kottayam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിയോഗം ഏറെ വേദനാജനകം: പികെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/kunhalikutty-on-km-mani-death.html</link>
					<comments>https://www.chandrikadaily.com/kunhalikutty-on-km-mani-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 09 Apr 2019 13:14:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[km mani death]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123903</guid>

					<description><![CDATA[കേരള രാഷ്ട്രീയത്തിലെ അതികായനും സർവ്വ സമ്മതനുമായ നേതാവ്‌ ശ്രീ കെ.എം മാണി സാറിന്റെ വിയോഗം ഏറെ വേദനാജനകമാണ്‌. വ്യക്തിപരമായി പതിറ്റാണ്ടുകൾ നീണ്ട ആ ബന്ധം അനവധി അനുഭവങ്ങളും ഓർമ്മകളും സമ്മാനിച്ചതാണ്‌. ഒരു വൻ മരമായി രാഷ്ട്രീയ കേരളത്തിൽ തലയുയർത്തി നിന്ന ആ വ്യക്തിത്വം ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ പ്രധാനിയാണ്‌. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മാണിസാർ ഐക്യ ജനാധിപത്യ മുന്നണിയുടെയും സ്ഥാപക നേതാവ്. കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകളർപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികളെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കേരള രാഷ്ട്രീയത്തിലെ അതികായനും സർവ്വ സമ്മതനുമായ നേതാവ്‌ ശ്രീ കെ.എം മാണി സാറിന്റെ വിയോഗം ഏറെ വേദനാജനകമാണ്‌. വ്യക്തിപരമായി പതിറ്റാണ്ടുകൾ നീണ്ട ആ ബന്ധം അനവധി അനുഭവങ്ങളും ഓർമ്മകളും സമ്മാനിച്ചതാണ്‌. ഒരു വൻ മരമായി രാഷ്ട്രീയ കേരളത്തിൽ തലയുയർത്തി നിന്ന ആ വ്യക്തിത്വം ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ പ്രധാനിയാണ്‌.</p>



<p>കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മാണിസാർ ഐക്യ ജനാധിപത്യ മുന്നണിയുടെയും സ്ഥാപക നേതാവ്. കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകളർപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികളെ നേരിടുന്നതിലും അതിജീവിക്കുന്നതിലും അദ്ദേഹം കാണിച്ച അസാമാന്യമായ ധീരതയും ആത്മവിശ്വാസവും എന്നും അനുകരണീയമാണ്. ആ ഊർജ്ജസ്വലതയും നിശ്ചയദാർഢ്യവും പുതുതലമുറക്ക് മാതൃകയാണ്.</p>



<p>വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരാളായിരുന്നു മാണിസാർ. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരുമായും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ മാണിസാർ എന്നും ശ്രമിച്ചു പോന്നിട്ടുണ്ട്. ഒരേ നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തിന് തുണയായത് രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ജനങ്ങളുമായി നിലനിർത്തിയ അടുപ്പമായിരുന്നു.</p>



<p>മാണിസാറിന്റെ നിര്യാണം രാഷ്ട്രീയ കേരളത്തിനും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെയും കുടുംബത്തിന്റെയും അഗാധമായ ദു:ഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നു.</p>



<iframe loading="lazy" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpkkunhalikutty%2Fposts%2F2132524676802980&#038;width=500" width="500" height="535" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kunhalikutty-on-km-mani-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
