<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>km seethi sahib &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/km-seethi-sahib/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 17 Apr 2023 11:03:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>km seethi sahib &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സീതി സാഹിബ് ഇന്ത്യൻ മുസ്‌ലിംകൾക്ക് ദിശാബോധം നൽകി- പി.എം.സാദിഖലി</title>
		<link>https://www.chandrikadaily.com/pm-saqiqali-about-km-seethi-sahib.html</link>
					<comments>https://www.chandrikadaily.com/pm-saqiqali-about-km-seethi-sahib.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 17 Apr 2023 11:03:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[km seethi sahib]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[pm sadiqali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248452</guid>

					<description><![CDATA[മതിലകം: ഇന്ത്യൻ മുസ്‌ലിംകൾക്ക് ദിശാബോധം നൽകിയ മാതൃകാ യോഗ്യനായ എക്കാലത്തേയും നേതാവാണ് കെ എം സീതി സാഹിബെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി പുതിയകാവിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിന്റെ ഭാഗമായ ഇഫ്ത്താറും കെ.എം സീതി സാഹിബ് 62-ാം ചരമവാർഷിക അനുസമരണയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം സാദിഖലി . മുസ്‌ലിംകൾ ഒരു ആഗോള മത സമൂഹമാണെന്നതും അതേ സമയം അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ അതാത് [&#8230;]]]></description>
										<content:encoded><![CDATA[<p>മതിലകം: ഇന്ത്യൻ മുസ്‌ലിംകൾക്ക് ദിശാബോധം നൽകിയ മാതൃകാ യോഗ്യനായ എക്കാലത്തേയും നേതാവാണ് കെ എം സീതി സാഹിബെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി അഭിപ്രായപ്പെട്ടു.</p>
<p>മുസ്‌ലിം ലീഗ് കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി പുതിയകാവിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിന്റെ ഭാഗമായ ഇഫ്ത്താറും കെ.എം സീതി സാഹിബ് 62-ാം ചരമവാർഷിക അനുസമരണയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം സാദിഖലി . മുസ്‌ലിംകൾ ഒരു ആഗോള മത സമൂഹമാണെന്നതും അതേ സമയം അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ അതാത് നാടുകളുമായി അഭേദ്യമായി ബന്ധപ്പെട്ട് നിൽക്കുന്നതാണെന്നതും എല്ലാവർക്കും ഒരു വലിയ തിരിച്ചറിവാകേണ്ടതുണ്ട്.</p>
<p>ഇതര ജനവിഭാഗങ്ങളിലേയും മുസ്‌ലിം കളിൽ തന്നെയും പലർക്കും ഇത് ഉൾകൊള്ളാനാവാത്തതാണ് പലപ്പോഴും പല അസ്വാര സ്യങ്ങൾക്കും വഴി വെക്കു ന്നത് എന്നും ജനാധിപത്യ ഇന്ത്യയിൽ ഈ യാഥാർത്ഥ്യം ആദ്യം തിരിച്ചറിഞ്ഞ നേതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളെന്നതാണ് കെ.എം സീതി സാഹിബിന്റെ പ്രത്യേകത എന്നും സാദിഖലി പറഞ്ഞു.</p>
<p>മതവും മാതൃരാജ്യവുമെന്ന എന്ന സവിശേഷ ദ്വിത്വത്തെ ഇഴ ചേർത്തു വെച്ച് ഇന്ത്യൻ മുസ്‌ലിം കളുടയും രാജ്യത്തിന്റേയും പുരോഗതിക്കു വേണ്ടി വലിയ ആശയങ്ങൾക്ക് രൂപം നൽകിയ മഹാനായ നേതാവാണ് കെ.എം.സീതി സാഹിബ്. ഇന്ത്യയിൽ ജീവിച്ചാൽ മാത്രമേ ഇന്ത്യയിലെ മുസ്‌ലിംകൾ ജീവിക്കു . ഇന്ത്യയുടെ നിലനില്പാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ നിലനിൽപ്പ് എന്ന് സീതി സാഹിബ് പറഞ്ഞു വെച്ചു. ഈ വാക്കുകളുടെ എത്രത്തോളം എതിർ ദിശയിലാണ് നിലവിലെ ഇന്ത്യൻ സാഹചര്യങ്ങൾ എത്തി നിൽക്കുന്നതെന്നത് മുസ്‌ലിം കളെ മാത്രമല്ല ഭയപ്പെടുത്തേണ്ടത്. ജനാധിപത്യ മതേതര ഇന്ത്യ നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന സർവ്വർക്കും ഒരു മുന്നറിവായിരിക്കണമത്.</p>
<p>മുസ്‌ലിം കളുടെ നിയമപരവും മൗലികവുമായ അവകാശ സംരക്ഷണത്തിനാണ് മുസ്‌ലിം ലീഗെന്നാണ് സീതി സാഹിബ് പറഞ്ഞത്. നിയമപരമെന്നത് രാജ്യത്തിന്റെ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട മുസ്‌ലിംകളുടെ വ്യവഹര ജീവിതവും മൗലികമെന്നത് മുസ്‌ലിം കളുടെ വിശ്വാസ ജീവിതവുമാണ്.<br />
ഇവ രണ്ടും ഇന്ത്യൻ മുസ്‌ലിം കളുടെ അസ്തിത്വത്തിന്റെ യും പുരോഗതിയുടേയും അനിവാര്യ ഘടകങ്ങളാണെ ന്നത് സീതി സാഹിബ് തിരിച്ചറിഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ ഇവ രണ്ടും ഒരുപോലെ വെല്ലുവിളി നേരിടുകയാണ്. മുന്നിലുള്ള വെല്ലുവിളികളെ അതിജയിക്കാനും ജനാധിപത്യ ഇന്ത്യയെ ശക്തിപ്പെടുത്താനും മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നതാണ് സീതി സാഹിബിന്റെ ജീവിത സന്ദേശമെന്നും സാദിഖലി കൂട്ടി ചേർത്തു.<br />
കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് എസ് എ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു.</p>
<p>ബെന്നി ബെഹന്നാൻ എം.പി മുഖ്യ പ്രഭാഷണം നടത്തി മുസ്‌ലിം ലീഗ് ജില്ലാ വൈ.പ്രസിഡണ്ട് കെ.എ ഹാറുൺ റഷീദ്, ടി.എം നാസർ, സി.സി ബാബുരാജ്, ഡോ. അബ്ദുൾ സലാം ഫൈസി, മുജീബ് റഹ്മാൻ ദാരിമി, അഷറഫ് അഷ്റഫി, സഹൽ ഫൈസി, ഷറഫുദ്ദീൻ മൗലവി വെമ്പേ നാട്, അയ്യൂബ് കുന്നത്പടി, ഷാജി കാട്ടകത്ത്, ഫസൽ കാതിക്കോട്, എ.എ.അബ്ദുൽ കരീം മൗലവി, യൂസഫ് പടിയത്ത്,കെ.കെ സക്കരിയ, ടി.എ. ഫഹദ്, സി എ ജലീൽ, കെ.എ അഷറഫ്,കെ.കെ സഗീർ, പി.എം മൊയ്തു, ഹൈദർ അന്താറത്തറ, കെ.എം നിഷാദ്, വി.എച്ച് സൈയ്തു മുഹമ്മദ് ഹാജി, പി എം സലീം, എ.എം മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു.<br />
മുസ്‌ലീം ലീഗ് മണ്ഡലം ജന.സെക്രട്ടറി കെ.എം ഷാനിർ സ്വാഗതവും ട്രഷറർ ടി.കെ ഉബൈദ് നന്ദിയും പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-saqiqali-about-km-seethi-sahib.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എം സീതി സാഹിബിന്റെ വേര്&#x200d;പാടിന് ഇന്നേക്ക് 62 വര്&#x200d;ഷം</title>
		<link>https://www.chandrikadaily.com/62-years-since-the-death-of-km-siti-sahib.html</link>
					<comments>https://www.chandrikadaily.com/62-years-since-the-death-of-km-siti-sahib.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 17 Apr 2023 05:25:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[km seethi sahib]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248382</guid>

					<description><![CDATA[കെ.എം സീതി സാഹിബിന്റെ വേര്&#x200d;പാടിന് ഇന്നേക്ക് 62 വര്&#x200d;ഷം.]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ മുസ്ലിം നവോത്ഥാന നായകരില്&#x200d; പ്രമുഖന്&#x200d;, മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്&#x200d; പ്രധാനി, കേരള നിയമസഭയില്&#x200d; മുസ്ലിംലീഗിന്റെ ആദ്യ നിയമസഭ സ്പീക്കര്&#x200d;. ബ്രിട്ടീഷുകാര്&#x200d; സീതിസാഹിബ് ബഹദൂറെന്നും കേരളജനത ഷേര്&#x200d; എ കേരളയെന്നും വിളിച്ചിരുന്ന കെ.എം സീതി സാഹിബിന്റെ വേര്&#x200d;പാടിന് ഇന്നേക്ക് 62 വര്&#x200d;ഷം.</p>
<p>20-ാം നൂറ്റാണ്ടിന്റെ മധ്യശതകങ്ങളില്&#x200d; കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വിഹായസില്&#x200d; അതുല്യ കാന്തിയോടെ കത്തിജ്വലിച്ച് നിന്ന മഹാനായിരുന്നു കോട്ടപ്പുറത്ത് മുഹമ്മദ് സീതിയെന്ന കെ.എം സീതി സാഹിബ്. തേച്ചുമിനുക്കാത്ത മുറിക്കയ്യന്&#x200d; ഷര്&#x200d;ട്ടും അതിനിണങ്ങും ഖദര്&#x200d;മുണ്ടും നരകയറിയ തലയില്&#x200d; ജിന്നാകേപ്പുമായി അരനൂറ്റാണ്ടുകാലം കേരളീയ മുസ്ലിം സാമൂഹിക ജീവിതത്തോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.</p>
<p>കേരളത്തിന്റെ പൈതൃക നഗരിയായ തലശ്ശേരി പട്ടണവുമായി അഭേദ്യ ബന്ധമായിരുന്നു സീതി സാഹിബിന്. പ്രമാദമായ ഒരു മതപരിവര്&#x200d;ത്തന കേസുമായി ബന്ധപ്പെട്ടാണ് തലശ്ശേരിയിലെ മുസ്ലിം പ്രമാണിമാരുടെ അഭ്യര്&#x200d;ഥന മാനിച്ച് എറണാകുളത്തെ പ്രഗല്&#x200d;ഭ അഭിഭാഷകനായ സീതിസാഹിബ് 1931 ല്&#x200d; എത്തിയത്. പിന്നീട് തലശ്ശേരിയെ തന്റെ രണ്ടാം ജന്മഗൃഹമായി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. തലശ്ശേരി തിരുവങ്ങാട്ടെ വാടകവീട്ടിലായിരുന്നു താമസം.</p>
<p>തലശ്ശേരി മുസ്ലിം ക്ലബിന്റെ ജീവനാഡിയും ക്ലബ്ബിനെ ചര്&#x200d;ച്ചാ വേദിയാക്കി പരിവര്&#x200d;ത്തിപ്പിച്ച എ.കെ കുഞ്ഞി മായിന്&#x200d;ഹാജി, ഉപ്പി സാഹിബ്, സി.പി മമ്മുക്കേയി, ടി.എം മൂസ സാഹിബ് എന്നിവരോടൊപ്പം സീതി സാഹിബുമുണ്ടായിരുന്നു. തലശ്ശേരിയില്&#x200d; ഡിസ്ട്രിക്ട് സെഷന്&#x200d;സ് ജഡ്ജിയായിരുന്ന മീര്&#x200d; സൈനുദ്ദീനും അന്ന് ക്ലബുമായി സഹകരിച്ച് സാമൂഹ്യ പ്രവര്&#x200d;ത്തനങ്ങളില്&#x200d; വ്യാപൃതനായിരുന്നു. സീതി സാഹിബ് ഉള്&#x200d;പ്പെടെ പ്രധാനികളുടെ സംഗമ വേദിയായിരുന്നു തലശ്ശേരിയിലെ ആലിഹാജി പള്ളി. ഇവിടെ ഒരു ദിവസം സീതിസാഹിബും കൂടി പങ്കെടുത്ത ചര്&#x200d;ച്ചയുടെ ഫലമാണ് 1934 മാര്&#x200d;ച്ച് 26ന് ചന്ദ്രിക പ്രതിവാര പത്രമായി പ്രസിദ്ധീകരിക്കുന്നതിലെത്തിയത്.</p>
<p>1934ല്&#x200d; തലശ്ശേരിയില്&#x200d; നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഒമ്പതാം വാര്&#x200d;ഷിക സമ്മേളന അധ്യക്ഷന്&#x200d; സീതിസാഹിബായിരുന്നു. 1935ല്&#x200d; അറക്കല്&#x200d; അബ്ദുറഹ്മാന്&#x200d; രാജാവ് പ്രസിഡന്റും സത്താര്&#x200d; സേട്ടു സെക്രട്ടറിയുമായി രൂപീകരിച്ച മലബാര്&#x200d; മുസ്ലിംലീഗ് കമ്മിറ്റിയുടെ സഹഭാരവാഹികളായ എ.കെ കുഞ്ഞി മായിന്&#x200d;ഹാജി, കെ.എം സീതി സാഹിബ്, ബി പോക്കര്&#x200d; സാഹിബ്, ചെയര്&#x200d;മാന്&#x200d; മമ്മുക്കേയി, കോട്ടാല്&#x200d; ഉപ്പിസാഹിബ് തുടങ്ങിയ പ്രഗല്&#x200d;ഭരുടെ തലശ്ശേരി കേന്ദ്രീകരിച്ചുണ്ടായ പ്രവര്&#x200d;ത്തനങ്ങളുടെ ഫലമായി ഒരു കൊടുങ്കാറ്റുപോലെ മുസ്ലിംലീഗ് മലബാര്&#x200d; മുഴുവന്&#x200d; വ്യാപിപ്പിക്കുകയുണ്ടായി.</p>
<p>മുസ്ലിംലീഗിനെതിരെ ഉയരുന്ന എതിര്&#x200d;പ്പുകളെ ഗുണകരമായി നേരിടാന്&#x200d; സീതിസാഹിബ് മലബാറിന്റെ വിവിധ ഭാഗങ്ങളില്&#x200d; നടത്തിയ പ്രസംഗങ്ങള്&#x200d; അന്ന് ചന്ദ്രിക ദിനപത്രത്തില്&#x200d; മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. ചന്ദ്രികയില്&#x200d; പ്രസിദ്ധീകരിച്ച സീതിസാഹിബിന്റെ പ്രസംഗങ്ങള്&#x200d; ലഘുകുറിപ്പുകളായി മുസ്ലിംലീഗ് കമ്മിറ്റികള്&#x200d;ക്ക് അയച്ച് കൊടുക്കുകയെന്ന പ്രധാന ചുമതല വഹിച്ചിരുന്നത് പണ്ഡിതനും മുസ് ലിംലീഗ് നേതാവുമായിരുന്ന കെ.എന്&#x200d; ഇബ്രാഹിം മൗലവി കല്ലിക്കണ്ടിയായിരുന്നു.</p>
<p>തലശ്ശേരി ഗവ.ബ്രണ്ണന്&#x200d; കോളജ്, തലശ്ശേരി മദ്രസത്തുല്&#x200d; മുബാറക് ഹൈസ്‌കൂള്&#x200d;, തഅലീമുല്&#x200d; ഇസ്ലാം മദ്രസ, തലശ്ശേരി ടൗണ്&#x200d; മാപ്പിള യുപി സ്‌കൂള്&#x200d;, തലശ്ശേരി ദാറുസലാം യതീംഖാന, വടകര ബുസ്താനുല്&#x200d; ഉലൂം മദ്രസ, എം.വി.എം ഉള്&#x200d;പ്പെടെ സീതിസാഹിബിന്റെ കയ്യൊപ്പും പരിലാളനയും പതിഞ്ഞ തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ചില സ്ഥാപനങ്ങള്&#x200d; മാത്രമാണ്. 1931 മുതല്&#x200d; 1956 വരെ രണ്ട് പതിറ്റാണ്ടിലേറെ തലശ്ശേരിയില്&#x200d; കഴിഞ്ഞ സീതി സാഹിബിന്റെ വിട്ടുപിരിയാത്ത കൂട്ടുകാരനായിരുന്നു ഉപ്പി സാഹിബ്.</p>
<p>തലശ്ശേരിയിലെ വാസമുപേക്ഷിച്ച് എറണാകുളത്തേക്ക് താമസം മാറ്റാന്&#x200d; തീരുമാനിച്ച അദ്ദേഹത്തെ 1956 ഏപ്രില്&#x200d; അഞ്ചിന് തലശ്ശേരി റെയില്&#x200d;വെ സ്റ്റേഷനില്&#x200d; യാത്രയയക്കാനെത്തിയത് വന്&#x200d; ജനക്കൂട്ടമാണ്. പിന്നീട് 1958ലെ നഗസഭ തിരഞ്ഞെടുപ്പ് വേളയിലും 1960ലെ പൊതുതെരഞ്ഞെടുപ്പ് വേളയിലും കേരള നിയമസഭ സ്പീക്കറായപ്പോള്&#x200d; 1996 മെയ് ആറിനും ഏഴിനും നഗരസഭ കൗണ്&#x200d;സിലിലും മറ്റ് വിവിധ കമ്മിറ്റികളും നല്&#x200d;കിയ സ്വീകരണ സമ്മേളനങ്ങളില്&#x200d; പങ്കെടുക്കാനും സീതിസാഹിബ് തലശ്ശേരിയില്&#x200d; എത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/62-years-since-the-death-of-km-siti-sahib.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സീതി സാഹിബ് അക്കാദമികമാവുമ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/article-about-km-seethi-sahib-2.html</link>
					<comments>https://www.chandrikadaily.com/article-about-km-seethi-sahib-2.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 22 Aug 2022 12:42:03 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[km seethi sahib]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=216923</guid>

					<description><![CDATA[ഒരു ന്യൂനപക്ഷം അവരുടെ അഭിമാനകരമായ അസ്തിത്വം നിലനിര്&#x200d;ത്തി ഭൂരിപക്ഷത്തിന്റെ കൂടെ എങ്ങനെയാണ് സമാധാനത്തോടെയും സഹവര്&#x200d;ത്തിത്വത്തോടെയും ജീവിക്കുക എന്നതിന്റെ ദാര്&#x200d;ശനാക്കിമായ പാഠങ്ങളാണ് സീതി സാഹിബും ആദ്യകാല നേതാക്കളും സമുദായത്തെ പഠിപ്പിച്ചത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്&#x200d;ക്ക് ഏറെ മാതൃകയും പ്രതീക്ഷയും നല്&#x200d;കിയ പാഠങ്ങളാണ് അവര്&#x200d; സമ്മാനിച്ചത്.]]></description>
										<content:encoded><![CDATA[<p><strong>സുഫ്‌യാന്&#x200d; അബ്ദുസ്സലാം</strong></p>
<p>കേരളീയ നവോത്ഥാനത്തിന്റെ ധൈഷണിക പാഠങ്ങളെ പുതുതലമുറക്ക് സമ്മാനിക്കുന്നതിനായി മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്&#x200d; സംസ്ഥാനത്തുടനീളം സീതി സാഹിബ് അക്കാദമിയ പാഠശാലകള്&#x200d; പ്രവര്&#x200d;ത്തനമാരംഭിച്ചിരിക്കുകയാണ്. അഴുക്കും കറയും പുരണ്ട് മങ്ങിക്കൊണ്ടിരിക്കുന്ന ചരിത്ര യാഥാര്&#x200d;ഥ്യങ്ങളെ വിജ്ഞാനത്തിന്റെ ഉരകല്ലില്&#x200d; ഉരച്ച് തേച്ചുമിനുക്കി മഹാദൗത്യം നിര്&#x200d;വഹിക്കുവാനുള്ള കഠിനപ്രയത്‌നമാണ് മുസ്‌ലിം യുവജനപ്രസ്ഥാനം ഏറ്റെടുത്തിട്ടുള്ളത്.</p>
<p>വിദ്യാഭ്യാസ കാഴ്ചപ്പാടോ രാഷ്ട്രീയ ദിശാബോധമോ പുരോഗതിയുടെ അടയാളങ്ങളോ ഒന്നുമില്ലാതിരുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തോടൊപ്പം മുമ്പോട്ടുകുതിക്കുവാന്&#x200d; സാധിക്കുന്ന വിധത്തില്&#x200d; പരിവര്&#x200d;ത്തിപ്പിച്ചത് ഒരു നൂറ്റാണ്ടിനപ്പുറം കെ.എം.സീതിസാഹിബും കൂട്ടുകാരും പാകിയ നവോത്ഥാന ചിന്തയുടെ വിത്തുകളാണ്. മുസ്‌ലിം സമുദായത്തിന്റെ സകല മേഖലകളിലുമുള്ള അഭിവൃദ്ധിയും സുരക്ഷയും സ്വപ്‌നം കണ്ട അവര്&#x200d; അതിനാവശ്യമായ ഘട്ടം ഘട്ടമായ ആസൂത്രണങ്ങള്&#x200d; തയാറാക്കി.</p>
<p>&#8216;ഇപ്പോള്&#x200d; വെച്ച വാഴ ഇപ്പോള്&#x200d; തന്നെ കുലക്കണം&#8217; എന്ന മട്ടിലായിരുന്നില്ല അവരുടെ ആസൂത്രണങ്ങള്&#x200d;. ഒരു നൂറ്റാണ്ട് കാലത്തേക്കുള്ള ദീര്&#x200d;ഘവീക്ഷണങ്ങള്&#x200d; രൂപപ്പെടുത്തുകയും, സമുദായത്തെ വലിയ നേട്ടങ്ങള്&#x200d; കൊയ്യാന്&#x200d; സ്വപ്‌നം കാണാന്&#x200d; പ്രേരിപ്പിക്കുകയും, സ്വപ്‌നം ഒരു കാലത്ത് യാഥാര്&#x200d;ഥ്യമാകുമെന്ന് ബോധിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു അവര്&#x200d; പ്രവര്&#x200d;ത്തിച്ചത്. മുസ്‌ലിംലീഗ് പാര്&#x200d;ട്ടിയെ അതിനായുള്ള ഉപകരണം മാത്രമായിട്ടായിരുന്നു അവര്&#x200d; കണ്ടത്. കുറേ മന്ത്രിമാരും എം.എല്&#x200d;.എ മാരും പാര്&#x200d;ട്ടി ഭാരവാഹികളും ഉണ്ടാവുകയെന്ന കക്ഷിരാഷ്ട്രീയത്തിലെ ദൈനംദിന നേട്ടകോട്ടങ്ങളെ കുറിച്ചുള്ള ചിന്തകളായിരുന്നില്ല അവരെ മതിച്ചിരുന്നത്. മുസ്‌ലിംലീഗിനെ ഒരു കക്ഷിരാഷ്ട്രീയ പാര്&#x200d;ട്ടിയായി കാണുന്നതിന് പകരം ഒരു പ്രസ്ഥാനമായി അവര്&#x200d; നിര്&#x200d;വചിച്ചു. പ്രസ്ഥാനവും പാര്&#x200d;ട്ടിയും തമ്മില്&#x200d; അജവും ഗജവും തമ്മിലുള്ള വ്യത്യാസമുണ്ട്. ഈ വ്യത്യാസം കൃത്യമായി നിര്&#x200d;വചിച്ചത് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്&#x200d; സാഹിബും സീതി സാഹിബുമായിരുന്നു. ഒട്ടും ദീര്&#x200d;ഘവീക്ഷണമില്ലാതെ ഓരോ ദിവസത്തെയും രാഷ്ട്രീയകാര്യങ്ങള്&#x200d; കൈകാര്യം ചെയ്യുന്ന സംവിധാനമാണ് പാര്&#x200d;ട്ടി എന്നും എന്നാല്&#x200d; ഒരു അമ്പത് വര്&#x200d;ഷം കഴിയുമ്പോള്&#x200d; സമുദായത്തിനും നാടിനും ഉണ്ടാവേണ്ട ക്ഷേമകാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും പദ്ധതികള്&#x200d; ആസൂത്രണം ചെയ്യുകയും ചെയ്യുക എന്നതാണ് ഒരു രാഷ്ട്രീയപ്രസ്ഥാനം നിര്&#x200d;വഹിക്കേണ്ട ദൗത്യമെന്നും അവര്&#x200d; പഠിപ്പിച്ചു.</p>
<p>ഈ ഒരു കാഴ്ചപ്പാടില്&#x200d; നിന്നാണ് മുസ്‌ലിംലീഗിന്റെ ആശയങ്ങള്&#x200d; തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട് പ്രാസ്ഥാനിക ചിന്തകളോടെ അജയ്യമായി നിലനില്&#x200d;ക്കുന്നത്. ദൈനംദിന രാഷ്ട്രീയ വിഷയങ്ങളില്&#x200d; സുചിന്തിതമായ അഭിപ്രായങ്ങള്&#x200d; ഉണ്ടാകുന്നത് കൊണ്ടുമാത്രം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ദൗത്യം നിറവേറ്റാന്&#x200d; കഴിയില്ല. മറിച്ച്, ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറകളെ കൂടി മുന്നില്&#x200d; കണ്ടുകൊണ്ടുള്ള വ്യക്തമായ ആസൂത്രണങ്ങള്&#x200d; അനിവാര്യമാണെന്ന ബോധ്യമാണ് മുസ്‌ലിംലീഗിനെ പ്രസ്ഥാനമായി കാണുവാനും പരിണതപ്രജ്ഞരായ മുന്&#x200d;കാല നേതാക്കളുടെ ആശയങ്ങള്&#x200d; അക്കാദമികമായി പുതുതലമുറക്ക് പഠിപ്പിക്കുവാനും അതിന്റെ പ്രവര്&#x200d;ത്തകര്&#x200d;ക്ക് സാധിക്കുന്നത്.<br />
സ്വന്തം താല്&#x200d;പര്യങ്ങള്&#x200d;ക്ക് ഒട്ടും പ്രാധാന്യം കല്&#x200d;പ്പിക്കാതെ സമുദായാംഗങ്ങളുടെ ക്ഷേമവും പുരോഗതിയും എന്ന ആത്മാര്&#x200d;ത്ഥതയായിരുന്നു സീതി സാഹിബും ഇതരനേതാക്കളും ലക്ഷ്യമായി കണ്ടിരുന്നത്. സംഘടന അതിനു വേണ്ടിയുള്ള ഉപകരണം മാത്രമാണെന്ന് അവര്&#x200d; ചിന്തിച്ചു. അതുകൊണ്ടുതന്നെ മുസ്‌ലിംലീഗ് എന്ന ഉപകരണത്തിന് അലങ്കാരങ്ങള്&#x200d; നിര്&#x200d;മിക്കുന്നതിന് പകരം അവര്&#x200d; അകക്കാമ്പുകളുള്ള ആശയപ്രപഞ്ചം തീര്&#x200d;ത്തു. ദൈവബോധവും സമര്&#x200d;പ്പണചിന്തയും സമന്വയിപ്പിച്ചുകൊണ്ട് ക്ഷമയും സഹിഷ്ണുതയും പ്രായോഗിക ബുദ്ധിയും ചേരുവകള്&#x200d; ചേര്&#x200d;ത്ത് അവര്&#x200d; സമുദായത്തിനായി മരണം വരെ പ്രവര്&#x200d;ത്തിച്ചുകൊണ്ടിരുന്നു. സ്ഥാനമാനങ്ങളില്&#x200d; ഒട്ടും താല്&#x200d;പര്യം പ്രകടിപ്പിക്കാതെ ഏല്&#x200d;പ്പിക്കപ്പെട്ട ഉത്തരവാദിത്വം നിര്&#x200d;വഹിക്കുന്നതിനായി അവര്&#x200d; യത്‌നിച്ചു. ജനങ്ങള്&#x200d; അവരെ സംഘടനാ നേതാക്കളായി കാണുന്നതിന് പകരം സമുദായ സേവകരായി കണ്ടു. പല കാരണങ്ങളാല്&#x200d; പുരോഗതിയോട് പുറംതിരിഞ്ഞ് ഉറങ്ങിക്കിടന്നിരുന്ന സമുദായമാക്കളെ അവര്&#x200d; ക്ഷമാപൂര്&#x200d;വം പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുവന്നു. നവോത്ഥാന ഘടികാരത്തിലെ സൂചികളില്&#x200d; സമുദായം ഉറങ്ങിക്കിടന്നപ്പോള്&#x200d; സൂചികള്&#x200d; അവരെയും കൊണ്ട് മുമ്പോട്ടുകുതിച്ചു. സൂചികളെ പിടിച്ചുനിര്&#x200d;ത്താന്&#x200d; ശ്രമിച്ചവരുടെ ശ്രമങ്ങളെ അതിജയിച്ച് മുസ്‌ലിംലീഗ് എന്ന ഘടികാരം കാലാകാലങ്ങളില്&#x200d; സമുദായത്തിന് കൃത്യമായ സമയം കാണിച്ചു കൊടുത്തു.</p>
<p>സമുദായത്തിന് ആവശ്യമായ കാര്യങ്ങളില്&#x200d; മാതൃകാനുസൃതമായി സംവദിക്കുക എന്നതിനപ്പുറം സമുദായത്തോട് കലഹിക്കാന്&#x200d; അവര്&#x200d; തയാറായില്ല. കലഹം സമുദായത്തില്&#x200d; ഭിന്നതകള്&#x200d; വര്&#x200d;ധിപ്പിക്കുകയേ ഉള്ളൂ. മുസ്‌ലിംലീഗിനോട് കലഹിക്കാന്&#x200d; വന്നവരോടും നേതാക്കള്&#x200d; കലഹിച്ചില്ല. പരസ്പരം കലഹിച്ചു കഴിയുന്ന വിഭാഗങ്ങളെ ഒരു കുടക്കീഴില്&#x200d; കൊണ്ടുവരാന്&#x200d; അവര്&#x200d; യത്‌നിക്കുകയും ചെയ്തു. പ്രതിബദ്ധതയായിരുന്നു പ്രശ്‌നപരിഹാരങ്ങള്&#x200d;ക്കായി അവര്&#x200d; കണ്ടെത്തിയ മാര്&#x200d;ഗം. അഭിമാനകരമായ അസ്തിത്വത്തിന് വേണ്ടിയുള്ള ശ്രമങ്ങളില്&#x200d; പലരുടെയും പരിഹാസങ്ങള്&#x200d;ക്കും വിമര്&#x200d;ശനങ്ങള്&#x200d;ക്കും ഭ്രഷ്ടുകള്&#x200d;ക്കും വിധേയമാകാമെങ്കിലും അതിനെയെല്ലാം സ്‌നേഹത്തില്&#x200d; ചാലിച്ച പുഞ്ചിരിയോടെ നേരിടുക മാത്രമാണ് വേണ്ടതെന്നും അവര്&#x200d; കാണിച്ചു തന്നു. രോഗം മനസിലാകുന്ന ഒരു ഡോക്ടറോട് ഒരു രോഗി എത്രമാത്രം കലഹിച്ചാലും ക്ഷമാപൂര്&#x200d;വം പരിഹാരം നിര്&#x200d;ദ്ദേശിക്കാന്&#x200d; മാത്രമേ പ്രതിബദ്ധതയുള്ള ഒരു ഡോക്ടര്&#x200d; തയാറാവൂ.</p>
<p>1957 ലെ സംസ്ഥാന മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകസമിതിയുടെ തീരുമാനങ്ങള്&#x200d; വിശദീകരിച്ചുകൊണ്ട് ജനറല്&#x200d; സിക്രട്ടറി കെ.എം.സീതി സാഹിബ് നടത്തിയ പ്രസ്താവനയില്&#x200d; സമുദായത്തിന് അദ്ദേഹം നല്&#x200d;കുന്ന നിര്&#x200d;ദ്ദേശങ്ങള്&#x200d; അദ്ദേഹത്തിന്റെ ദീര്&#x200d;ഘവീക്ഷണത്തെ വരച്ചുകാണിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന് പ്രായമായ എല്ലാ മുസ്‌ലിം ബാലികാ ബാലന്മാരെയും വിദ്യാലയങ്ങളില്&#x200d; അയച്ച് പഠിപ്പിക്കണമെന്നും പ്രായപൂര്&#x200d;ത്തിയായ കര്&#x200d;ഷകര്&#x200d;ക്കും തൊഴിലാളികള്&#x200d;ക്കും നിശാപാഠശാലകള്&#x200d; ഏര്&#x200d;പ്പെടുത്തണമെന്നും പത്രങ്ങളും പുസ്തകങ്ങളും വായിപ്പിക്കാന്&#x200d; മുസ്‌ലിം സമുദായത്തില്&#x200d; പെട്ടവരെ പ്രോത്സാഹിപ്പിക്കണമെന്നും വായനശാലകള്&#x200d; അതിനായി തയാറാക്കണമെന്നും നിര്&#x200d;ദ്ദേശത്തില്&#x200d; പറയുന്നു. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരെ സകാത്തിലൂടെ സഹായിക്കാനുള്ള പദ്ധതികള്&#x200d; മഹല്ലുകള്&#x200d; തോറും ആരംഭിക്കണമെന്നും ദുര്&#x200d;വ്യയങ്ങള്&#x200d; ഉപേക്ഷിക്കാന്&#x200d; സമുദായമാക്കളെ പഠിപ്പിക്കണമെന്നും അദ്ദേഹം നിര്&#x200d;ദ്ദേശിച്ചു. പഞ്ചവത്സര പദ്ധതികളിലും ദേശീയ വികസന പദ്ധതികളിലും സജീവമാവുകയും കുടില്&#x200d; വ്യവസായങ്ങളെ സമുദായത്തില്&#x200d; പ്രചരിപ്പിക്കുകയും ചെയ്യുക തുടങ്ങിയ നിര്&#x200d;ദ്ദേശങ്ങളും അദ്ദേഹം മുമ്പോട്ടുവെച്ചു. അതോടൊപ്പം മതബോധം വളര്&#x200d;ത്തുവാനും മതാനുഷ്ഠാനങ്ങളില്&#x200d; നിഷ്ഠയുള്ളവരായിരിക്കാനും ജമാഅത്ത് നമസ്‌കാരം, ജുമുഅ തുടങ്ങിയവ അനുഷ്ഠിക്കാനും അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. (മുസ്‌ലിംലീഗ് ചരിത്ര രേഖകള്&#x200d; പേജ് 59, 60).</p>
<p>പ്രസ്തുത പ്രസ്താവനയുടെ പ്രാരംഭത്തില്&#x200d; അദ്ദേഹം പറയുന്നു: &#8216;മുസ്‌ലിംലീഗിന്റെ കൊടിക്കൂറയിന്&#x200d; കീഴില്&#x200d; നാം അണിനിരന്നിട്ടുള്ളത് ഒരു മഹത്തായ ലക്ഷ്യം വെച്ചുകൊണ്ടാണല്ലോ. ഇന്ത്യയിലെ നാലരക്കോടി മുസ്‌ലിംകള്&#x200d;ക്ക് അവരുടെ മതത്തിലും സംസ്‌കാരത്തിലും ഉറച്ചുനിന്നുകൊണ്ട് സമുദായത്തിനും നാടിനും വേണ്ടി സേവനം ചെയ്യാനും ഇതര രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ അവയില്&#x200d; ചിലത് നിരീശ്വരത്വത്തിലും നിര്&#x200d;മതത്വത്തിലും അടിയുറച്ചവയാണ് താനും ഭാണ്ഡം പേറികളായി മുസ്‌ലിം സമുദായം ചിന്നിച്ചിതറി പോവാതെ ഈ നാട്ടിലെ പൗര ജീവിതത്തില്&#x200d; ന്യായവും മാന്യവുമായ ഒരു നില കൈവരുത്താനും നമ്മുടേതായ ഒരു സംഘടനയുടെ കീഴില്&#x200d; ഒരു ശരീരമെന്നോണം ഉറച്ചുനില്&#x200d;ക്കുകയെന്നുള്ളതാണ് ആ ലക്ഷ്യം.&#8217; (പേജ് 57).</p>
<p>ഒരു ന്യൂനപക്ഷം അവരുടെ അഭിമാനകരമായ അസ്തിത്വം നിലനിര്&#x200d;ത്തി ഭൂരിപക്ഷത്തിന്റെ കൂടെ എങ്ങനെയാണ് സമാധാനത്തോടെയും സഹവര്&#x200d;ത്തിത്വത്തോടെയും ജീവിക്കുക എന്നതിന്റെ ദാര്&#x200d;ശനാക്കിമായ പാഠങ്ങളാണ് സീതി സാഹിബും ആദ്യകാല നേതാക്കളും സമുദായത്തെ പഠിപ്പിച്ചത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്&#x200d;ക്ക് ഏറെ മാതൃകയും പ്രതീക്ഷയും നല്&#x200d;കിയ പാഠങ്ങളാണ് അവര്&#x200d; സമ്മാനിച്ചത്. ഈ പാഠങ്ങള്&#x200d; ജീവിച്ചിരിക്കുന്ന മുസ്‌ലിം സമൂഹത്തില്&#x200d; ഏറെ ചര്&#x200d;ച്ച ചെയ്യപ്പെടുകയും അവ വരും തലമുറകളിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് അക്കാദമീയ പാഠശാലകള്&#x200d; നിര്&#x200d;വഹിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-km-seethi-sahib-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സീതിസാഹിബ് പഠന ഗവേഷണ കേന്ദ്രത്തിന് പ്രൗഢമായ തുടക്കം</title>
		<link>https://www.chandrikadaily.com/seethi-sahib-research-foundation-at-kozhikode.html</link>
					<comments>https://www.chandrikadaily.com/seethi-sahib-research-foundation-at-kozhikode.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 Oct 2019 04:04:46 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[km seethi sahib]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[muslim league articles]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140577</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; കോഴിക്കോട് ചരിത്രത്തെ ദുര്&#x200d;വ്യാഖ്യാനം ചെയ്ത് വര്&#x200d;ഗീയ രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;. യഥാര്&#x200d;ത്ഥ ചിരിത്രം പഠിച്ചും പഠിപ്പിച്ചുമാണ് ഈ പ്രവണത അവസാനിപ്പിക്കേണ്ടത്. മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതിസാഹിബ് പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് ടാഗോര്&#x200d; ഹാളിലെ പ്രൗഢമായ ചടങ്ങില്&#x200d; ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷുകാര്&#x200d; മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്&#x200d;ത്തി പ്രതികാര നടപടികളുമായി മുന്നോട്ടു പോയതും ബ്രിട്ടീഷുകാരുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>സ്വന്തം ലേഖകന്&#x200d;</strong><br> കോഴിക്കോട് ചരിത്രത്തെ ദുര്&#x200d;വ്യാഖ്യാനം ചെയ്ത് വര്&#x200d;ഗീയ രാഷ്ട്രീയത്തിനു വേണ്ടി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;. യഥാര്&#x200d;ത്ഥ ചിരിത്രം പഠിച്ചും പഠിപ്പിച്ചുമാണ് ഈ പ്രവണത അവസാനിപ്പിക്കേണ്ടത്. മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതിസാഹിബ് പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് ടാഗോര്&#x200d; ഹാളിലെ പ്രൗഢമായ ചടങ്ങില്&#x200d; ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.<br> ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷുകാര്&#x200d; മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്&#x200d;ത്തി പ്രതികാര നടപടികളുമായി മുന്നോട്ടു പോയതും ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ നയങ്ങളോട് മുസ്‌ലിംകള്&#x200d; അകന്നു നിന്നതും കാരണമായി സമുദായം ഒരുപാട് പിറകോട്ട് പോയി. ആ സമയത്താണ് ആധുനിക വിദ്യാഭ്യാസം നേടുകയും ആധുനിക രാഷ്ട്രീയത്തില്&#x200d; ഇടപെടുകയും ചെയ്താലേ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്&#x200d; രക്ഷ പ്രാപിക്കുകയുള്ളൂ എന്ന ദര്&#x200d;ശനവുമായി മഹാനായ സര്&#x200d; സയ്യിദ് അഹമ്മദ് ഖാനും മുസ്‌ലിം നേതാക്കളും രംഗത്തുവരുന്നത്. മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ ഈ ദര്&#x200d;ശനമായിരുന്നു. <br> മാറിയ കാലത്ത് ആധുനിക രാഷ്ട്രീയത്തെ കൂടുതല്&#x200d; മനോഹരമായി അടയാളപ്പെടുത്താനുള്ള ബാധ്യത മുസ്‌ലിംലീഗിന്റെ ഓരോ പ്രവര്&#x200d;ത്തകര്&#x200d;ക്കുമുണ്ട്. ചരിത്രത്തിന്റെ പാഠങ്ങളില്&#x200d;നിന്ന് വര്&#x200d;ത്തമാനത്തെ സജീവമാക്കാനും ഭാവിയെ സമ്പന്നമാക്കാനും നമുക്ക് കഴിയണം. അറിവു നേടുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. <br> വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ മുതലാണെന്ന് പ്രവാചകന്&#x200d; പഠിപ്പിച്ചത്. ചരിത്രത്തെ ഉപയോഗിച്ച് വര്&#x200d;ത്തമാന കാലത്തെ സംഘര്&#x200d;ഷത്തിലേക്ക് തള്ളിവിടുന്നവര്&#x200d;ക്കെതിരായ സാംസ്‌കാരിക പ്രതിരോധമാണ് സീതി സാഹിബ് പഠന ഗവേഷണ കേന്ദ്രമെന്നും ഹൈദരലി തങ്ങള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. <br> മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, ദേശീയ ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d;വഹാബ് എം.പി, സീനിയര്&#x200d; വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി, നിയമസഭാ പാര്&#x200d;ട്ടി ലീഡര്&#x200d; ഡോ.എം.കെ മുനീര്&#x200d; എം.എല്&#x200d;.എ പ്രസംഗിച്ചു.<br> എഴുത്തുകാരനും ചിന്തകനുമായ കെ വേണു ബഹുസ്വര ഇന്ത്യ എന്ന വിഷയത്തില്&#x200d; സി.എച്ച് സ്മാരക പ്രഭാഷണവും ചന്ദ്രിക പത്രാധിപര്&#x200d; സി.പി സൈതലവി എം.ഐ തങ്ങള്&#x200d; അനുസ്മരണ പ്രഭാഷണവും നിര്&#x200d;വ്വഹിച്ചു. പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്&#x200d;ത്തന പദ്ധതികള്&#x200d; എം.സി വടകര വിശദീകരിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.പി ചെറിയ മുഹമ്മദ് സ്വാഗതവും പി.എം സാദിഖലി നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seethi-sahib-research-foundation-at-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സീതി സാഹിബ്  വന്നില്ലായിരുന്നുവെങ്കില്&#x200d;</title>
		<link>https://www.chandrikadaily.com/article-about-km-seethi-sahib.html</link>
					<comments>https://www.chandrikadaily.com/article-about-km-seethi-sahib.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 16 Apr 2018 18:51:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[km seethi sahib]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80628</guid>

					<description><![CDATA[സി.പി സൈതലവി അധികാരത്തിന്റെ കൊടിപ്പടങ്ങള്&#x200d; തനിക്കായി താണുപറക്കുമ്പോള്&#x200d;, ദുനിയാവിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആട്ടിയകറ്റപ്പെടുന്നവരുമായ ഒരു ജനതയുടെ ദുഃഖങ്ങളേറ്റുവാങ്ങാന്&#x200d; പരദേശത്തേക്ക് ഇറങ്ങിപ്പുറപ്പെടുന്നത് രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത ത്യാഗമാണ്. 1921ലെ സ്വാതന്ത്ര്യകലാപങ്ങളില്&#x200d; തകര്&#x200d;ന്നു തരിപ്പണമായ മലബാര്&#x200d; ജനതയെ പുനരുദ്ധരിക്കാനും അവരില്&#x200d; ആത്മാഭിമാനത്തിന്റെയും നിര്&#x200d;ഭയത്വത്തിന്റെയും ഉത്തേജകം കുത്തിവെക്കാനുമായി ജീവിതം തന്നെ മാറ്റിവെച്ച ഒരു മഹാപുരുഷഗാഥയാണ് കെ.എം. സീതി സാഹിബ്. വിദ്യാര്&#x200d;ഥി ജീവിതകാലത്തോട് ചേര്&#x200d;ന്നുതന്നെ മഹാത്മാഗാന്ധിയുടെ പ്രസംഗപരിഭാഷകന്&#x200d;, സ്വാതന്ത്ര്യസമര നേതാവ്, കൊച്ചി രാജാവിനും ദിവാനും ജനങ്ങള്&#x200d;ക്കും ഒരുപോലെ പ്രിയപ്പെട്ട യുവാവ്, [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സി.പി സൈതലവി</strong></p>
<p>അധികാരത്തിന്റെ കൊടിപ്പടങ്ങള്&#x200d; തനിക്കായി താണുപറക്കുമ്പോള്&#x200d;, ദുനിയാവിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആട്ടിയകറ്റപ്പെടുന്നവരുമായ ഒരു ജനതയുടെ ദുഃഖങ്ങളേറ്റുവാങ്ങാന്&#x200d; പരദേശത്തേക്ക് ഇറങ്ങിപ്പുറപ്പെടുന്നത് രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത ത്യാഗമാണ്. 1921ലെ സ്വാതന്ത്ര്യകലാപങ്ങളില്&#x200d; തകര്&#x200d;ന്നു തരിപ്പണമായ മലബാര്&#x200d; ജനതയെ പുനരുദ്ധരിക്കാനും അവരില്&#x200d; ആത്മാഭിമാനത്തിന്റെയും നിര്&#x200d;ഭയത്വത്തിന്റെയും ഉത്തേജകം കുത്തിവെക്കാനുമായി ജീവിതം തന്നെ മാറ്റിവെച്ച ഒരു മഹാപുരുഷഗാഥയാണ് കെ.എം. സീതി സാഹിബ്. വിദ്യാര്&#x200d;ഥി ജീവിതകാലത്തോട് ചേര്&#x200d;ന്നുതന്നെ മഹാത്മാഗാന്ധിയുടെ പ്രസംഗപരിഭാഷകന്&#x200d;, സ്വാതന്ത്ര്യസമര നേതാവ്, കൊച്ചി രാജാവിനും ദിവാനും ജനങ്ങള്&#x200d;ക്കും ഒരുപോലെ പ്രിയപ്പെട്ട യുവാവ്, ഇരുപത്തിരണ്ടാം വയസ്സില്&#x200d; രാജ്യഭരണകാര്യാലയത്തിലേക്ക് കൊച്ചി ദിവാന്റെ ക്ഷണം, നാടെങ്ങും പുകള്&#x200d;പെറ്റ വാഗ്മി, യൗവനാരംഭത്തില്&#x200d; കൈവന്ന എ.ഐ.സി.സി മെമ്പര്&#x200d; സ്ഥാനം. പ്രായം ഇരുപതുകളില്&#x200d; നില്&#x200d;ക്കുമ്പോള്&#x200d;തന്നെ കൊച്ചി നിയമസഭാംഗം, മൗലാനാ മുഹമ്മദലിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജീവചരിത്രകാരന്&#x200d;, സാഹിത്യകാരന്&#x200d;, കൊടുങ്ങല്ലൂരിലെ പ്രഭു കുടുംബസന്തതി, വക്കം മൗലവിയോടൊത്ത് സാമൂഹിക പരിഷ്‌കരണ പ്രവര്&#x200d;ത്തനങ്ങളുടെ മുന്&#x200d;നിര നായകന്&#x200d;, മുസ്‌ലിം ഐക്യസംഘത്തിന്റെ സാരഥി, പത്രപ്രവര്&#x200d;ത്തകന്&#x200d;, പത്രാധിപര്&#x200d; എന്നിങ്ങനെ കീര്&#x200d;ത്തിമുദ്രകളുടെ ശോഭയില്&#x200d; മുങ്ങിനില്&#x200d;ക്കുമ്പോഴാണ് കെ.എം. സീതി സാഹിബ് മലയാളമണ്ണില്&#x200d; നിലവിലില്ലാത്ത ഒരു പ്രസ്ഥാനത്തെ സ്ഥാപിക്കാന്&#x200d; സര്&#x200d;വസംഗപരിത്യാഗിയായി ഇറങ്ങിപ്പുറപ്പെടുന്നത്. മലബാറില്&#x200d; മുസ്‌ലിംലീഗിന്റെ വിത്തുപാകാന്&#x200d; സത്താര്&#x200d; സേട്ട് സാഹിബിനും അറക്കല്&#x200d; അബ്ദുറഹിമാന്&#x200d; ആദിരാജക്കും സി.പി. മമ്മുക്കേയി, ബി. പോക്കര്&#x200d; സാഹിബ്, കെ. ഉപ്പിസാഹിബ്, ടി.എം. മൊയ്തു സാഹിബ്, മാഹിന്&#x200d; ഷംനാട്, എ.കെ. കുഞ്ഞിമ്മായിന്&#x200d; ഹാജി തുടങ്ങിയവര്&#x200d;ക്കുമൊപ്പം ഇരുണ്ട ഗ്രാമവീഥികളില്&#x200d; നടന്നലഞ്ഞത്. സയ്യിദ് അബ്ദുറഹ്മാന്&#x200d; ബാഫഖി തങ്ങളുമൊത്ത് സമുദായ പുരോഗതിയുടെ വഴിവെട്ടിയത്. പാണക്കാട് പൂക്കോയ തങ്ങള്&#x200d;, കെ.എം. മൗലവി, ഇ.കെ. മൗലവി, സി.എച്ച്. മുഹമ്മദ്‌കോയ തുടങ്ങിയ സഹപ്രവര്&#x200d;ത്തകരുമായി സമുദായത്തിന് പുതിയ ലോകം പണിതത്.<br />
പഞ്ചാബിലെ ലാഹോറില്&#x200d; രവി നദിയുടെ തീരം കൊടും ശൈത്യത്തിലമര്&#x200d;ന്ന 1929 ഡിസംബര്&#x200d; 31ന്റെ പാതിരാത്രിയില്&#x200d; പണ്ഡിറ്റ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു അധ്യക്ഷത വഹിച്ച ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസ് സമ്മേളനം ഇന്ത്യയുടെ പൂര്&#x200d;ണസ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. 1930 ജനുവരി 26നു പൂര്&#x200d;ണസ്വരാജ് ആണെന്ന്. ആ പ്രതിജ്ഞക്കായി സമ്മേളനപന്തലില്&#x200d; കൈനീട്ടി മുഷ്ടി ചുരുട്ടിനിന്ന മൂന്നു മലയാളികളിലൊരാള്&#x200d; കെ.എം. സീതിസാഹിബാണ്.<br />
മഹാത്മജി, മോത്തിലാല്&#x200d; നെഹ്‌റു, ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു, തന്റെ മാതൃകാ പുരുഷനായ മൗലാനാ മുഹമ്മദലി, സുഭാഷ് ചന്ദ്രബോസ്, ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. കിച്‌ലു, അബുല്&#x200d;കലാം ആസാദ് തുടങ്ങി മഹാരഥന്മാര്&#x200d; നിരന്നുനിന്ന സമ്മേളനത്തില്&#x200d; പങ്കെടുത്ത കേരള പ്രതിനിധി. അതും മുപ്പതാം വയസ്സില്&#x200d;. ഈ ബഹുമതി മുദ്രകളൊന്നും സീതി സാഹിബിന്റെ പുതിയ പുറപ്പാടിനു പിന്&#x200d;വിളിയായില്ല.<br />
്‌നൂറ്റാണ്ടുകളുടെ ദേശാഭിമാനപ്പോരാട്ടങ്ങളില്&#x200d; അധികാരി വര്&#x200d;ഗത്തിന്റെ ക്രൂരമായ ആക്രമണങ്ങളാല്&#x200d; തളര്&#x200d;ന്നുപോയ മലബാര്&#x200d; മാപ്പിളയില്&#x200d; അറിവും ആത്മബലവും ഉശിരും ഊഷ്മാവും പകര്&#x200d;ന്നു സീതി സാഹിബ്. സര്&#x200d;സയ്യിദിയന്&#x200d; സന്ദേശമായ ആധുനിക വിദ്യാഭ്യാസത്തിലേക്കും അതുവഴി ആധുനിക രാഷ്ട്രീയത്തിലേക്കും ഈ നിസ്വജനതയെ അദ്ദേഹം കൈപിടിച്ചു. പത്രവും പാര്&#x200d;ട്ടിയും പള്ളിക്കൂടങ്ങളുമുണ്ടാക്കി. മതവിദ്യാ കേന്ദ്രങ്ങളും, അനാഥ ശാലകളും പണിതു. 1934ല്&#x200d; &#8216;ചന്ദ്രിക&#8217; സ്ഥാപിച്ചു. 1934 മുതല്&#x200d; നഗര, ഗ്രാമവീഥികളില്&#x200d; ഹരിതപതാക പറന്നുതുടങ്ങി. 1937ല്&#x200d; വ്യവസ്ഥാപിതമായ സംഘടനാ സംവിധാനം കൊണ്ടുവന്നു. മലബാറും കടന്ന് കൊച്ചിയും തിരുവിതാംകൂറുമായി ആ ജൈത്രയാത്ര പടര്&#x200d;ന്നു ന്യൂനപക്ഷം തിങ്ങിപ്പാര്&#x200d;ക്കുന്നിടങ്ങളില്&#x200d; പൊതുവിദ്യാലയങ്ങള്&#x200d; സ്ഥാപിച്ചു. സ്‌കോളര്&#x200d;ഷിപ്പുകള്&#x200d; നടപ്പാക്കി. സ്ത്രീ വിദ്യാഭ്യാസത്തിനു വാതില്&#x200d; തുറന്നു. ഫാറൂഖ് കോളജും പിന്നെയും കലാലയങ്ങള്&#x200d; പലതും സ്ഥാപിച്ചു. മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനും സ്വതന്ത്ര തൊഴിലാളി യൂണിയനും രൂപീകരിച്ചു. ഗവണ്&#x200d;മെന്റ് സര്&#x200d;വീസില്&#x200d; സാമുദായിക സംവരണത്തിനായി പൊരുതി. വിഭജനത്തിന്റെ മുറിപ്പാടുകള്&#x200d; മലയാള മണ്ണിനെ സ്പര്&#x200d;ശിക്കാതെ കാത്തു. സ്വതന്ത്ര ഇന്ത്യയില്&#x200d; മുസ്‌ലിംലീഗ് സംഘടിപ്പിക്കാന്&#x200d; ഖാഇദേമില്ലത്തിനൊപ്പം ദേശാടനം നടത്തി. അധികാരം കാണിച്ച് ഭയപ്പെടുത്തി നിര്&#x200d;ത്തിയ ജനത അധികാര ശക്തിയാകുന്ന വിദ്യ സീതി സാഹിബ് ഇന്ത്യന്&#x200d; രാഷ്ട്രീയത്തിനു വരച്ചുകാണിച്ചു. ദേശക്കൂറ് ചോദ്യംചെയ്തവരോട് ന്യായം നിരത്തി തെളിയിക്കുന്ന നിസ്സഹായതയല്ല; പറയാന്&#x200d; മനസ്സില്ല എന്ന ചങ്കൂറ്റമാണ് മറുപടി എന്നു പഠിപ്പിച്ചു. ഒരു പഞ്ചായത്ത് മെമ്പര്&#x200d; പോലുമാവാന്&#x200d; മുസ്‌ലിംലീഗ് മതിയാവില്ലെന്ന് പരിഹസിച്ചവര്&#x200d;ക്കു മുന്നിലൂടെ ഈ പച്ചക്കൊടിയുമായി രാജ്യഭരണത്തോളം വളരാനാവുമെന്ന് പ്രത്യുത്തരം നല്&#x200d;കി ആ ദര്&#x200d;ശനം.<br />
1960ല്&#x200d; കേരള നിയമസഭയുടെ സ്പീക്കറായി അദ്ദേഹം. 1961 ഏപ്രില്&#x200d; 17ന് 62-ാം വയസ്സില്&#x200d; സീതി സാഹിബ് അന്തരിക്കുമ്പോള്&#x200d;, ഒരുകാലം നിരക്ഷരരും നിര്&#x200d;ധനരുമായിരുന്ന തന്റെ സമുദായം അറിവിന്റെയും അധികാരത്തിന്റെയും ഉയര്&#x200d;ന്ന പടവുകളിലേക്ക് ചുവടുവെച്ചുതുടങ്ങിയിരുന്നു. കേരളത്തിന്റെ മതമൈത്രിയുടെ കാവല്&#x200d;പ്പടയായി, ജനാധിപത്യത്തിന്റെ തേരാളികളായി മുസ്‌ലിംലീഗിനെ നാട് അംഗീകരിച്ചുകഴിഞ്ഞിരുന്നു. പിന്നെയും ദൂരങ്ങള്&#x200d; താണ്ടാനുള്ള പാഥേയമായിരുന്നു സീതിസാഹിബിന്റെ മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d;. ഏത് കൊടുങ്കാറ്റിലും ഒരു വിശ്വാസിയുടെ ജീവിതനിഷ്ഠകള്&#x200d; പുലര്&#x200d;ത്തിയും മുസ്‌ലിംലീഗിന്റെ കൊടിയുയര്&#x200d;ത്തിയും നിര്&#x200d;ഭയം പ്രയാണം തുടരാനുള്ള ഇന്ധനം. &#8221;എന്റെ ജീവനുള്ള കാലത്തോളം മുസ്‌ലിംലീഗിനെ നശിപ്പിക്കാന്&#x200d; ഞാന്&#x200d; ശ്രമിച്ചുകൊണ്ടിരിക്കും&#8221; എന്ന് മദിരാശി സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയും ഉഗ്ര പ്രതികാരമൂര്&#x200d;ത്തിയുമായ ഡോ. സുബ്ബരായന്&#x200d; ഭീഷണി മുഴക്കിയപ്പോള്&#x200d; &#8221;എന്റെ ജീവനുള്ള കാലത്തോളം ഞാനതിനെ നിലനിര്&#x200d;ത്തുക തന്നെ ചെയ്യും&#8221; എന്ന് മുഖമടച്ച് മറുപടി നല്&#x200d;കാന്&#x200d; ഭയന്നില്ല സീതിസാഹിബ്. മത, കക്ഷി ഭേദമന്യെ സര്&#x200d;വരാലും അംഗീകരിക്കപ്പെടുന്നവരായിരിക്കണം മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകരെന്ന് സ്വജീവിതത്താല്&#x200d; അദ്ദേഹം മാതൃക കാണിച്ചു.<br />
ക്രൈസ്തവ പുരോഹിതനും രാഷ്ട്രീയ നേതാവും പത്രാധിപരുമെല്ലാമായിരുന്ന ഫാദര്&#x200d; ജോസഫ് വടക്കന്&#x200d; പറഞ്ഞു: &#8221;ആഴം കൂടുംതോറും ഓളം കുറഞ്ഞുവരുന്ന ഒരു കടലായിരുന്നു സീതി സാഹിബ്. സ്പീക്കര്&#x200d; സീതി സാഹിബിനെകുറിച്ച് ന്യൂ ഡല്&#x200d;ഹിയിലും ബോംബെയിലുമുണ്ടായിരുന്ന അഭിപ്രായം ചില ഉന്നത വ്യക്തികളിലൂടെ ഞാന്&#x200d; കേട്ടിട്ടുണ്ട്. പ്രശസ്തനായൊരു കോണ്&#x200d;ഗ്രസ് നേതാവ് ഒരിക്കല്&#x200d; എന്നോട് പറഞ്ഞു: കോണ്&#x200d;ഗ്രസ് നിയമസഭാകക്ഷിയില്&#x200d; അസോസിയേറ്റഡ് മെമ്പര്&#x200d;മാരാകാനെങ്കിലും ലീഗ് എം.എല്&#x200d;.എമാര്&#x200d; സമ്മതിക്കുകയാണെങ്കില്&#x200d; സീതിസാഹിബായിരിക്കും കേരളത്തിലെ മുഖ്യമന്ത്രി.&#8221;<br />
രാജ്യത്തറിയപ്പെടുന്ന കോണ്&#x200d;ഗ്രസ് നേതാവും തിരുകൊച്ചി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോന്&#x200d; താന്&#x200d; അടുത്തറിഞ്ഞ സീതിസാഹിബിനെക്കുറിച്ച് മനസ്സ് തുറന്നെഴുതി:<br />
&#8216;ജനാബ് സീതി സാഹിബിന്റെ മരണംമൂലം തികഞ്ഞ വ്യക്തിത്വവും അഭിപ്രായസ്ഥൈര്യവും ഉള്ള ഒരു മഹാനാണ് കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിനെപ്പറ്റി സ്മരിക്കുമ്പോള്&#x200d; അദ്ദേഹത്തിന്റെ അനിതരസാധാരണമായ വാഗ്മിത്വമാണ് ഏറ്റവും വലിയ യോഗ്യത എന്നതുകൊണ്ടല്ല ഞാനിതു പറയുന്നത്. അദ്ദേഹത്തിനെ ഞാനാദ്യമായി കണ്ടത് നിര്&#x200d;ഗളം പ്രവഹിക്കുന്ന വാചോധാരയോടുകൂടി ഒരു പ്രസംഗം ചെയ്യുമ്പോഴാണ്. അന്നു ഞാന്&#x200d; ഒരു ഹൈസ്‌കൂള്&#x200d; വിദ്യാര്&#x200d;ഥിയും സീതി സാഹിബ് സര്&#x200d;വകലാശാലാ ബിരുദം പുതിയതായി നേടിയ ഒരു അഭിഭാഷകനുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലെ വലിയ ഹാളില്&#x200d;, ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന്റെ നാനാവശങ്ങളെപ്പറ്റി പ്രഗത്ഭമായി പ്രസംഗിച്ചുകൊണ്ട് നില്&#x200d;ക്കുന്ന സീതിസാഹിബിന്റെ രൂപം എന്റെ മനസ്സില്&#x200d;നിന്ന് ഒരിക്കലും മാഞ്ഞിട്ടില്ലാത്ത ഒരു ചിത്രമാണ്. പ്രസംഗകലയില്&#x200d;, മലയാളത്തിലെ പ്രസംഗകരില്&#x200d; അത്യുന്നതമായ ഒരു സ്ഥാനം പരേതന്&#x200d; അലങ്കരിച്ചിരുന്നു. കര്&#x200d;ണാനന്ദകരമായ ശബ്ദമാധുര്യം, സാഹിത്യഭംഗിയുള്ളതും കുറ്റമറ്റതുമായ ഭാഷാ ശൈലി, അര്&#x200d;ഥശങ്കക്കിടം നല്&#x200d;കാത്ത പ്രസാദഗുണം, ആശയ പൗഷ്‌കല്യം, സര്&#x200d;വോപരി പുളകോദ്ഗമകാരിയായ വചഃപ്രസരം ഇതെല്ലാമായിരുന്നു അദ്ദേഹത്തെ അത്രക്ക് ഉന്നതനായ ഒരു വാഗ്മിയാക്കി ഉയര്&#x200d;ത്തിയത്.<br />
അദ്ദേഹം കോണ്&#x200d;ഗ്രസ് രംഗത്തുനിന്നു മാറിയത് ആ സംഘടനക്ക് എത്രമാത്രം നഷ്ടമായോ, അത്രതന്നെ ലീഗിന് അത് ഒരു ശക്തിയുമായിരുന്നു. കേരള മുസ്‌ലിംലീഗിന്റെ മസ്തിഷ്‌കമായിരുന്നു സീതിസാഹിബെന്ന് ഞാന്&#x200d; ധരിച്ചിട്ടുണ്ട്.<br />
ലീഗിന്റെ നേതാവെന്ന നിലയില്&#x200d; അദ്ദേഹത്തില്&#x200d; ഞാന്&#x200d; കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം അദ്ദേഹം ഒരു സന്ദര്&#x200d;ഭത്തിലും വെടിഞ്ഞിട്ടില്ലാത്ത പ്രതിപക്ഷ ബഹുമാനമാകുന്നു. ശാന്തതയും ശാലീനതയും തികഞ്ഞ ഒരു മഹാനില്&#x200d; ഔന്നത്യമോ പരനിന്ദാ സ്വഭാവമോ ഉണ്ടാവുകയില്ലല്ലോ.<br />
കേരള നിയമസഭയുടെ സ്പീക്കറെന്ന നിലയില്&#x200d; അദ്ദേഹത്തിന് വമ്പിച്ച വിജയമാണുണ്ടായിട്ടുള്ളത്. ആരേയും മുഷിപ്പിക്കാതെ, ദൃഢതയോടുകൂടി, സഭാനടപടികള്&#x200d; നിയന്ത്രിക്കുന്നതിലാണ് ഒരു സഭാധ്യക്ഷന്റെ വൈഭവം. ക്ഷമ, വിവേകം, തന്റേടം മുതലായ അസുലഭഗുണങ്ങള്&#x200d; ഉള്ളവര്&#x200d;ക്കേ ഇതു സാധിക്കൂ. വജ്രംപോലെ കഠിനമായും പുഷ്പംപോലെ മൃദുവായും പെരുമാറുവാന്&#x200d; സാധിക്കുന്നവരായിരിക്കണം നിയമസഭാധ്യക്ഷന്മാര്&#x200d;. സീതിസാഹിബിന് ഇതു സാധിച്ചിട്ടുണ്ട്. സ്പീക്കറായി ജോലിയിലിരിക്കുമ്പോള്&#x200d; അന്തരിച്ചതിനാല്&#x200d; മാത്രമല്ല, അത്യധികം വൈഭവത്തോടുകൂടി വിഷമംപിടിച്ച ആ ജോലി നിര്&#x200d;വഹിച്ചതുകൊണ്ടും &#8221;സ്പീക്കര്&#x200d; സീതി സാഹിബ്&#8221; എന്ന് കേരളം എന്നും അദ്ദേഹത്തെ സ്മരിക്കും (സീതി സാഹിബ് സ്മാരക ഗ്രന്ഥം).<br />
സീതി സാഹിബിന്റെ ജീവിത നന്മയും ഭാവശുദ്ധിയും കമ്യൂണിസ്റ്റ് നേതാവും മലബാര്&#x200d; ഡിസ്ട്രിക്ട് ബോര്&#x200d;ഡ് പ്രസിഡണ്ടും ശാസ്ത്ര-സാഹിത്യകാരനും പി.എസ്.സി അംഗവുമായിരുന്ന പി.ടി. ഭാസ്‌ക്കരപ്പണിക്കരുടെ വാക്കുകളില്&#x200d; തുടിച്ചുനില്&#x200d;പ്പുണ്ട്:<br />
&#8216;1955-ല്&#x200d; ആണെന്നു തോന്നുന്നു. അന്നു ഞാന്&#x200d; ഡിസ്ട്രിക്ട് ബോര്&#x200d;ഡ് പ്രസിഡണ്ടാണ്. കോഴിക്കോട്ടുനിന്ന് അതിരാവിലെയുള്ള വണ്ടിയില്&#x200d; ഷൊറണൂരിലേക്കു പോവുകയാണ്. വഴിക്കുവെച്ചു തിരൂര്&#x200d; സ്റ്റേഷനില്&#x200d; കാപ്പി കുടിക്കാനിറങ്ങി. അതേ വണ്ടിയില്&#x200d;ത്തന്നെ സീതിസാഹിബും യാത്ര ചെയ്തിരുന്നു. ഞങ്ങള്&#x200d; തമ്മില്&#x200d; പരിചയമുണ്ടായിരുന്നില്ല. ഡിസ്ട്രിക്ട് ബോര്&#x200d;ഡ് മെമ്പര്&#x200d; മൊയ്തീന്&#x200d;കുട്ടി ഹാജി സ്റ്റേഷനിലുണ്ടായിരുന്നു. അദ്ദേഹം എന്നെ സീതിസാഹിബിനു പരിചയപ്പെടുത്തിക്കൊടുത്തു. കൈപിടിച്ചുകുലുക്കലും കുശലപ്രശ്‌നങ്ങളും നടന്നു. വെറും ഉപചാരത്തിനുവേണ്ടിയായിരുന്നില്ല അതെന്ന് എനിക്കു തോന്നി.<br />
പിന്നീട് ഞങ്ങള്&#x200d; ഒന്നിച്ചാണ് കുറെ ദൂരം സഞ്ചരിച്ചത്. ഭംഗിയായി, കാര്യം മനസ്സിലാക്കി സംസാരിക്കാന്&#x200d; സീതിസാഹിബിനുള്ള കഴിവ് എനിക്കന്നുതന്നെ ബോധ്യമായി. എന്നാല്&#x200d; അതിലുമധികം എന്നെ ആകര്&#x200d;ഷിച്ചത് അദ്ദേഹത്തിന്റെ സാധാരണക്കാരോടുള്ള പെരുമാറ്റമായിരുന്നു. വണ്ടി ഏതു സ്റ്റേഷനില്&#x200d; നിന്നാലും അദ്ദേഹം പുറത്തിറങ്ങിനില്&#x200d;ക്കും. അദ്ദേഹത്തെ അറിയുന്ന മുസ്‌ലിം കാരണവന്മാരും ചെറുപ്പക്കാരും ഉടന്&#x200d; ചുറ്റും വന്നുകൂടും. പിന്നെ എല്ലാവരോടും സുഖവിവരങ്ങളന്വേഷിക്കലായി, അഭിപ്രായം പറയലായി. വണ്ടി പുറപ്പെടുമ്പോഴേക്കും അവിടെക്കൂടിയവരിലദ്ദേഹത്തെ അറിയുന്നവരോടെല്ലാം എന്തെങ്കിലും രണ്ടുവാക്ക് അദ്ദേഹം സംസാരിച്ചിട്ടുണ്ടാവും. അദ്ദേഹത്തിന്റെ വാക്കും നോട്ടവും ചിരിയുമെല്ലാം സൗഹാര്&#x200d;ദം നിറഞ്ഞതായിരിക്കും.<br />
ഒരു നേതാവിനുണ്ടാവേണ്ട ഗുണങ്ങളില്&#x200d; വളരെ പ്രധാനമാണിത്. താന്&#x200d; നേതാവാണെന്ന മട്ടില്&#x200d; കഴുത്തിനു ഘനംപിടിപ്പിച്ച്, ഒന്നു തിരിഞ്ഞുനോക്കുന്നതുപോലും അന്തസ്സിനു കുറവാണെന്ന മട്ടില്&#x200d; നടക്കുകയും പെരുമാറുകയും ചെയ്യുന്നവര്&#x200d; സീതിസാഹിബില്&#x200d;നിന്നു പാഠിക്കേണ്ട ഒരു പാഠമാണിത്. സാധാരണക്കാരോടു ഭംഗിയായും നന്നായും പെരുമാറുക, അവരുമായി സംസാരിക്കാന്&#x200d; കിട്ടിയ അവസരം തികച്ചും ഉപയോഗിക്കുക, അവരുടെ പ്രശ്‌നങ്ങള്&#x200d; നേരിട്ട് മനസ്സിലാക്കുക, ചെറുപ്പക്കാരായാലും വൃദ്ധന്മാരായാലും ഓരോരുത്തരോടും മിതമായും തന്റേടത്തോടുകൂടിയും പെരുമാറുക -സീതിസാഹിബിനുള്ള പ്രത്യേകതകളാണിത്. അദ്ദേഹത്തില്&#x200d;നിന്നു പഠിച്ച ആ പാഠം പ്രയോഗത്തില്&#x200d;വരുത്താന്&#x200d; ഞാന്&#x200d; പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ അടുത്തൊന്നും എത്താനെനിക്കു കഴിഞ്ഞിട്ടില്ല.<br />
വളരെ ആലോചിച്ചുകൊണ്ടേ അദ്ദേഹം അഭിപ്രായങ്ങള്&#x200d; വല്ലതും പറയൂ. പക്ഷേ എന്നെ ആകര്&#x200d;ഷിച്ചതു -മറ്റെന്തിനേക്കാളും- ആ അകമഴിഞ്ഞ, ആത്മാര്&#x200d;ഥമായ പെരുമാറ്റമാണ്. വെറും &#8216;പോളീഷിട്ട&#8217; പെരുമാറ്റമായിരുന്നില്ല, ഉള്ളില്&#x200d;തട്ടിയ ഔദാര്യബോധത്തില്&#x200d;നിന്നു വളര്&#x200d;ന്നതും ജീവിതസമരത്തില്&#x200d;ക്കൂടി ശീലിച്ചതുമായ ഒന്നായിരുന്നു അത്. അനുകരണീയമായ ഒരു മഹല്&#x200d;ഗുണമാണത്. (സീതി സാഹിബ് സ്മാരക ഗ്രന്ഥം).<br />
1947; ഖാഇദേമില്ലത്തും സീതിസാഹിബും ഒരു ജനതയുടെ കണ്ണീരും കിനാക്കളും പങ്കുവെച്ച് ആ കല്&#x200d;ക്കത്ത യാത്ര നടത്തിയില്ലായിരുന്നുവെങ്കില്&#x200d;; ഇന്ത്യയിലവശേഷിക്കുന്ന മുസ്‌ലിം നേതാക്കളില്&#x200d; രാഷ്ട്രീയ ചെങ്കോലും കിരീടവുമുള്ള സുഹ്ര്&#x200d;വര്&#x200d;ദിയുടെ ഉള്ളിലിരിപ്പ് തകര്&#x200d;ക്കാന്&#x200d; അവരിരുവരും ഓടിക്കിതച്ചെത്തിയില്ലായിരുന്നുവെങ്കില്&#x200d;; ഒരു നവംബറിന്റെ നഷ്ടമായി, നിത്യനൈരാശ്യമായി; തീരാശോകമായി സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ- വിഭജനത്തിന്റെ ചോരപ്പാടുകളില്&#x200d; വീണുപോയവരെ ഞെരിച്ചമര്&#x200d;ത്തി രാഷ്ട്രീയ രഥങ്ങള്&#x200d; കുതിച്ചുപായുമ്പോള്&#x200d; ആ നിലവിളിയൊന്ന് അധികാര കേന്ദ്രങ്ങളെ കേള്&#x200d;പ്പിക്കാന്&#x200d; പോലും മറ്റാരും വരില്ലായിരുന്നു. അനിശ്ചിതവും അനന്തവുമായ മരുപ്പറമ്പിലാണ് ആ രണ്ടു സാത്വികന്&#x200d; സമുദായത്തിനു മീതെ പ്രത്യാശയുടെ പച്ചക്കുട നിവര്&#x200d;ത്തിയത്. 1930കളില്&#x200d; സീതി സാഹിബ് തെക്കുനിന്ന് വടക്കോട്ട്; മലബാറിന്റെ മണ്ണിലേക്ക് വന്നില്ലായിരുന്നുവെങ്കില്&#x200d; കേരളമാകെ, രാജ്യമാകെ പടരാന്&#x200d; ന്യൂനപക്ഷ പിന്നാക്ക രാഷ്ട്രീയത്തിന്റെ സംഘശക്തിക്ക് ഈ മണ്ണ് പാകപ്പെടുമായിരുന്നോ?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-km-seethi-sahib.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
