km shajahan – Chandrika Daily https://www.chandrikadaily.com Wed, 13 Feb 2019 05:53:37 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg km shajahan – Chandrika Daily https://www.chandrikadaily.com 32 32 “ഇത്ര വലിയ ക്രൂരത ചെയ്യുന്ന സി.പി.എം രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭീകര സംഘടനയാണ് “ https://www.chandrikadaily.com/km-shajahan-against-cpm-on-shukkoor-murder-news.html https://www.chandrikadaily.com/km-shajahan-against-cpm-on-shukkoor-murder-news.html#respond Wed, 13 Feb 2019 05:50:13 +0000 http://www.chandrikadaily.com/?p=118849 കെ.എം ഷാജഹാന്‍

അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റപത്രത്തില്‍ പറഞ്ഞ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. അവയില്‍ പ്രധാനപ്പെട്ടവ താഴെ കൊടുത്തിരിക്കുന്നു:

  • ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റ സക്കറിയയെ ഷുക്കൂര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍, 5 പ്രതികള്‍ പിന്തുടരുകയും 8 പ്രതികള്‍ എതിരെ വരികയും ചെയ്തു.തുടര്‍ന്ന് ഷുക്കൂറും സുഹൃത്തുക്കളും മുഹമ്മദ് കുഞ്ഞി എന്ന ആളുടെ വീട്ടിലേക്ക് ഓടിക്കയറി.
  • പ്രതികളില്‍ 12 പേരും തിരിച്ചറിഞ്ഞിട്ടില്ലാത്ത 1016 പേരും ചേര്‍ന്ന് വീട് വളഞ്ഞു. 12.30 മുതല്‍ 2 മണി വരെ ഇവരെ തടഞ്ഞുവച്ചു.
  • ഡി വൈ എഫ് ഐ കണ്ണുപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശന്‍ എന്ന മൈന ദിനേശന്‍ 4 പേരുടേയും ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
  • സിപിഐ എം മൊറാഴ എല്‍ സി അംഗവും ജില്ല സഹകരണ ബാങ്ക് ജീവനക്കാരുമായ സി എന്‍ മോഹന്‍ 4 പേരുടേയും പേരും വിലാസവും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം എ വി ബാബുവിനെ ഫോണില്‍ വിളിച്ചു പറഞ്ഞു.
  • എ വി ബാബു, സി പി എം മുള്ളൂര്‍ എല്‍ സി അംഗം പി പി സുരേഷന്‍, അരിയില്‍ ബ്രാഞ്ച് സെക്രട്ടറി കാരക്കാടന്‍ ബാബു, അരിയില്‍ എല്‍ സി സെക്രട്ടറി യു വി വേണു എന്നിവര്‍ കൂടിയാലോചിച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.
  • ഷുക്കൂറിനെ വയലിലേക്ക് കൊണ്ടുപോയി ആക്രമിച്ചു.ഇരുമ്പ് വടികൊണ്ടുള്ള മര്‍ദ്ദനത്തോടെയായിരുന്നു തുടക്കം. പിന്നീട് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കി.
  • കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കെ വി സുമേഷ് നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തില്‍ കുത്തി.
  • ഡി വൈ എഫ് ഐ പാപ്പിനിശേരി ജോയിന്റ് സെക്രട്ടറി പി ഗണേഷന്‍, കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി അനൂപ് എന്നിവരും കഠാര ഉപയോഗിച്ച് മുറിവേലിച്ചു.
  • ഓടുന്നതിനിടയില്‍ പിന്നില്‍ നിന്ന് വെട്ടിവീഴ്ത്തിയായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
  • വയല്‍ വരമ്പില്‍ തമ്പടിച്ചിരുന്ന നാട്ടുകാരടക്കമുള്ള 200 ഓളം പേരില്‍ ആരും ഒന്ന് ശബ്ദമുയര്‍ത്തുക പോലും ചെയ്യാതെ എല്ലാം കണ്ട് നിന്നു.

ഈ വിശദാംശങ്ങളില്‍ നിന്ന് ഒരു കാര്യം പകല്‍ പോലെ വ്യക്തമാണ്. ഓരോ ഘട്ടത്തിലും കൊലപാതകം ആസൂത്രണം ചെയ്തതും, വിചാരണ നടത്തിയും, കൃത്യതയോടെ നടപ്പിലാക്കിയതും പരിപൂര്‍ണ്ണമായി സി പി എം കാര്‍ മാത്രമാണ് എന്നതാണത്.
സി പി എം കരുടെ നേതൃത്വത്തില്‍ നടന്ന ദാരുണമായ ഒരു ആള്‍ക്കൂട്ടകൊലപാതകമായിരുന്നു ഷൂക്കൂറിന്റെത്!

എന്നാല്‍ സി പി എം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് നോക്കുക:
‘മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടി നേതാക്കളെ പട്ടുവം പഞ്ചായത്തിലെ അരിയില്‍ വച്ച് മുസ്ലീം ലീഗ് ക്രിമിനലുകള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമായത്. അന്നേ ദിവസം കണ്ണുപുരം പഞ്ചായത്തിലാണ് നിര്‍ഭാഗ്യകരമായ ഒരു കൊലപാതകം നടന്നത് ‘.

ഒരു നിരാലംബനായ ചെറുപ്പക്കാരനെ മുന്നില്‍ നിന്നും പുറകില്‍ നിന്നും ഓടിച്ച് ഒരു വീട്ടില്‍ കയറ്റുക,
എന്നിട്ട് 1000ത്തിലധികം പേര്‍ ചേര്‍ന്ന് വീട് വളയുക,
തുടര്‍ന്ന് അയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി കൊല്ലാനുള്ളയാളെന്ന് ഉറപ്പ് വരുത്തുക,
എന്നിട്ട് അയാളുടെ പേരും മേല്‍വിലാസവും ചോദിച്ചറിയുക,
തുടര്‍ന്ന് അയാളെ കൊല്ലാന്‍ തീരുമാനിക്കുക,
എന്നിട്ട് 200 ഓളം പേരുടെ മുന്നില്‍ വച്ച് അതിദാരുണമായി വെട്ടുക കുത്തുക, എന്നിട്ട് ഓടുന്നതിനിടെ, പിന്നില്‍ നിന്ന് വെട്ടിവീഴ്ത്തി കൊല്ലുക !

ഇതെല്ലാം ചെയ്തിട്ട്, ചെയ്യിപ്പിച്ചിട്ട്, ഒന്നും അറിയാത്ത പോലെ’ അന്നേ ദിവസം കണ്ണപുരം പഞ്ചായത്തില്‍ നിര്‍ഭാഗ്യകരമായ ഒരു കൊലപാതകം നടന്നു ‘ എന്ന് പ്രസ്താവനയിറക്കുക !

ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും ഒരു രാഷ്ടീയ പാര്‍ട്ടിയല്ല, മറിച്ചൊരു ഭീകര സംഘടനയാണ്
ഈ ഭീകര സംഘടനയെ നിരോധിക്കണം എന്ന ആവശ്യമാണ് ജനങ്ങള്‍ ഉയര്‍ത്തേണ്ടത്

കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് ഇങ്ങനെ പറയുകയുണ്ടായി: ‘ഒരാള്‍ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട് അയാളെ ആള്‍ക്കൂട്ടം കൊല ചെയ്യുമ്പോള്‍, ഭരണ ഘടനയാണ് കൊല ചെയ്യപ്പെടുന്നത്. ‘ (‘ When a mob lynches a person for the food that she/he eats, it is the Constitution which is lynched’).

ഒരു നിരാലംബനും നിരപരാധിയുമായ ചെറുപ്പക്കാരനെ വലിയൊരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് അതിദാരണമായി കൊലപ്പെടുത്തുമ്പോള്‍ ഭരണഘടന എത്ര തവണയാണ് കൊല ചെയ്യപ്പെടുന്നത്?

]]>
https://www.chandrikadaily.com/km-shajahan-against-cpm-on-shukkoor-murder-news.html/feed 0
‘സഹോദര ഭാര്യക്ക് രക്ഷകരാകാന്‍ യൂത്ത്‌ലീഗോ?; വിഎസിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍ https://www.chandrikadaily.com/km-shajahans-facebook-post.html https://www.chandrikadaily.com/km-shajahans-facebook-post.html#respond Wed, 10 Oct 2018 09:07:56 +0000 http://www.chandrikadaily.com/?p=106457 തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കെ.എം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒക്ടോബര്‍ 7 ന് ‘മലയാള മനോരമ’ യുടെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് ‘ 10,000 രൂപക്കായി അഞ്ച് വട്ടം നടന്ന് വി എസിന്റെ സഹോദര ഭാര്യ’ എന്നാണ്.
ഒക്ടോബര്‍ 8 ന് വന്ന വാര്‍ത്തയില്‍ ഇപ്രകാരം പറയുന്നു: ‘സരോജിനിയുടെ ദുരിതം അറിഞ്ഞ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം ഇന്നലെ വീട്ടിലെത്തി 10,000 രൂപ കൈമാറിയിരുന്നു ‘.

പ്രളയ ദുരന്തത്തിന് ഇരയായ, മെലിഞ്ഞുണങ്ങിയ ശരീരവുമായി വില കുറഞ്ഞ വസ്ത്രവും ധരിച്ച് ഒരു വയോവൃദ്ധ, പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായത്തിന് വേണ്ടി തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം വില്ലേജ് ഓഫീസും ബാങ്കും കയറിയറങ്ങി നരകിക്കുന്നതിന്റെ ദയനീയ ചിത്രമാണ് മുകളില്‍ കണ്ടത്.

ഒരു പ്ലാസ്റ്റിക് സഞ്ചിയും തൂക്കിപ്പിടിച്ച്, കഷ്ടപ്പാടുകള്‍ ഏല്പിച്ച ശരീര അവശതകളുമായി പിണറായി സര്‍ക്കാരിന്റെ പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പൊങ്ങച്ചം പറച്ചിലിന് നേരെ ഒരു ചോദ്യചിഹ്നമായി, ഒരു നോക്കുകുത്തി പോലെ ആ വൃദ്ധ നില്‍ക്കുന്നു.

ആ വൃദ്ധ മറ്റാരുമല്ല. സാക്ഷാല്‍ വി എസ് അച്യുതാനന്ദന്റെ സഹോദരന്‍ വി എസ് പുരുഷോത്തമന്റെ ഭാര്യ സരോജിനിയാണവര്‍.

ഭരണ പരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം കൈക്കലാക്കാനും, ആനുകൂല്യങ്ങള്‍ ഒന്നൊന്നായി പിടിച്ചു വാങ്ങാനും വി എസ് കാണിച്ച സമ്മര്‍ദ്ദത്തിന്റെ ചെറിയൊരംശം താല്പര്യം കാട്ടിയിരുന്നുവെങ്കില്‍ ഈ പാവം വൃദ്ധ ഇങ്ങനെ അലഞ്ഞു തിരിയേണ്ടി വരുമായിരുന്നോ?

സ്ത്രീ സുരക്ഷയുടെ പേരില്‍ വി എസ് രണ്ട് പതിറ്റാണ്ടോളം ആക്രമിച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെ യൂത്ത് ലീഗ്കാരില്‍ നിന്ന് സ്വന്തം സഹോദര ഭാര്യക്ക് സാമ്പത്തിക സഹായം കൈപ്പറ്റേണ്ടി വരുമായിരുന്നോ?

ഇത് തിരിച്ചറിയണമെങ്കില്‍, വരണ്ടുണങ്ങിയ സിദ്ധാന്തം മാത്രം പോര,
മനുഷ്യത്വം വേണം,
അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി സ്ത്രീകളേയും ദാരിദ്യത്തേയും കാണാതിരിക്കാനുള്ള തിരിച്ചറിവ് വേണം.

എല്ലാറ്റിനുമപ്പുറം, ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ വേണം.
അച്ഛനും അമ്മയും മരിച്ച ശേഷം അനാഥബാല്യത്തില്‍ താങ്ങായി നിന്ന സഹോദരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളുണ്ടായിരിക്കണം.

സ്വന്തം ഭാര്യയെ കുറിച്ചും മക്കളെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ മാത്രമാകുമ്പോള്‍, ഏത് മനുഷ്യനും, അയാള്‍ എത്ര വലിയ കമ്മ്യൂണിസ്റ്റ്കാരനായിരുന്നാലും, മരിച്ചതിന് തുല്യമാവുകയാണ്.

വി എസിന്റെ സഹോദര ഭാര്യയെ കഷ്ടപ്പാടില്‍ നിന്ന് കൈ പിടിച്ചുയര്‍ത്താന്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടി,
ഹാ കഷ്ടം!!!

]]>
https://www.chandrikadaily.com/km-shajahans-facebook-post.html/feed 0
ജിഷ്ണു കേസ്: കെ.എം ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം https://www.chandrikadaily.com/jishnu-case.html https://www.chandrikadaily.com/jishnu-case.html#respond Tue, 11 Apr 2017 07:37:49 +0000 http://www.chandrikadaily.com/?p=25709 തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് കെ.എം ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അമ്മ മഹിജ ഉള്‍പ്പെടെ ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തുവെന്നാരോപിച്ചാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ഷാജഹാനു പുറമെ ഷാജിര്‍ഖാന്‍, മിനി, ഹിമവല്‍ ഭദ്രാനന്ദ, ശ്രീകുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തിരുന്നത്. 15000 രൂപയുടെ ആള്‍ജാമ്യത്തിലാണ് അഞ്ചു പേരെയും പുറത്തുവിട്ടത്. ജില്ല വിട്ട് പോകരുതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കരുതെന്നും ഇവരോട് കോടതി ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. കുറ്റകരമായ ഗുഢാലോചന നടത്തിയെന്ന പുതിയ വകുപ്പു കൂടി ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

]]>
https://www.chandrikadaily.com/jishnu-case.html/feed 0