<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kn balagopal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kn-balagopal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 13 Feb 2025 12:40:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kn balagopal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എസ് സി, എസ്ടി വിദ്യാര്&#x200d;ഥികള്&#x200d; ഹോസ്റ്റല്&#x200d; ഫീസ് അടക്കാന്&#x200d; കഴിയാതെ അപാമാനിക്കപ്പെടുന്നു; വി ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/sc-and-st-students-are-humiliated-by-not-being-able-to-pay-their-hostel-fees-vd-satheesan.html</link>
					<comments>https://www.chandrikadaily.com/sc-and-st-students-are-humiliated-by-not-being-able-to-pay-their-hostel-fees-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 13 Feb 2025 12:40:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[kn balagopal]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329741</guid>

					<description><![CDATA[കഴിഞ്ഞ മൂന്നു നാല് വര്&#x200d;ഷമായി പദ്ധതി അടങ്കലില്&#x200d; വളര്&#x200d;ച്ചയില്ലെന്നു വി ഡി സതീശന്&#x200d; ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എസ് സി, എസ്ടി വിദ്യാര്&#x200d;ഥികള്&#x200d; ഹോസ്റ്റല്&#x200d; ഫീസ് അടക്കാന്&#x200d; കഴിയാതെ അപാമാനിക്കപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d;. എസ് സി, എസ്ടി വിഭാഗത്തിനുളള പദ്ധതി വിഹിതം സര്&#x200d;ക്കാര്&#x200d; വെട്ടിച്ചുരുക്കിയത് കുട്ടികളുടെ ക്ഷേമ പദ്ധതികളെ ഗൗരവമായി ബാധിച്ചു. കഴിഞ്ഞ മൂന്നു നാല് വര്&#x200d;ഷമായി പദ്ധതി അടങ്കലില്&#x200d; വളര്&#x200d;ച്ചയില്ലെന്നു വി ഡി സതീശന്&#x200d; ആരോപിച്ചു.</p>
<p>എസ് സി വിഭാഗത്തിന് 10 ശതമാനവും എസ് ടി വിഭാഗത്തിന് 2 ശതമാനവും പദ്ധതി വിഹിതം നീക്കി വയ്ക്കുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. എന്നാല്&#x200d; ഇത് വെട്ടിച്ചുരുക്കിയത് കുട്ടികളുടെ വിദ്യാഭ്യാസവും പാര്&#x200d;പ്പിട പദ്ധതിയും അടക്കമുള്ള ക്ഷേമ പദ്ധതികളെയാണ് ബാധിച്ചത്. കഴിഞ്ഞ മൂന്നു നാല് വര്&#x200d;ഷമായി പദ്ധതി അടങ്കലില്&#x200d; വളര്&#x200d;ച്ചയില്ലെന്നു വി ഡി സതീശന്&#x200d; പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളും 20 ശതമാനത്തില്&#x200d; അധികം വളര്&#x200d;ച്ച നേടുന്ന സാഹചര്യത്തിലാണിത്. പദ്ധതി അടങ്കല്&#x200d; വര്&#x200d;ധിക്കാതിരിക്കുമ്പോള്&#x200d; അത് എസ് സി, എസ്ടി വിഭാഗങ്ങളെ ബാധിക്കും. എന്നാല്&#x200d; ഒരു വെട്ടിക്കുറവും വരുത്തിയിട്ടില്ലെന്നാണ് മന്ത്രി ആവര്&#x200d;ത്തിച്ച് പറയുന്നതെന്നും വി ഡി സതീശന്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>ജനുവരി 22 ന് ഇറക്കിയ സര്&#x200d;ക്കാര്&#x200d; ഉത്തരവില്&#x200d; എസ്ടി വിഭാഗത്തിന്റെ പദ്ധതി വിഹിതം വ്യാപകമായി വെട്ടിക്കുറച്ചു. വിഹിതം വെട്ടിക്കുറച്ചിട്ടാണ് മുന്&#x200d;ഗണനാക്രമം മാത്രമാണ് മാറ്റിയതെന്ന് മന്ത്രി പറഞ്ഞത്. 240 ലക്ഷമുള്ള പദ്ധതി 200 ലക്ഷമാക്കി കുറച്ചു. ചില പദ്ധതികള്&#x200d; പൂര്&#x200d;ണമായും ഒഴിവാക്കി, 25 കോടിയായിരുന്ന പദ്ധതി 20 കോടിയാക്കി, 50 കോടി ഉണ്ടായിരുന്നത് വേണ്ടെന്നു വച്ചു. ഇത്തരത്തില്&#x200d; പദ്ധതികള്&#x200d; വെട്ടിക്കുറയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്. എന്നിട്ടാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവിന് വിരുദ്ധമായി മന്ത്രി പ്രസംഗിക്കുന്നത്. 502 കോടിയുടെ എസ്ടി പദ്ധതികള്&#x200d; 390 കോടിയായി വെട്ടിച്ചുരുക്കി. 111 കോടി 76 ലക്ഷം രൂപയുടെ പദ്ധതികളാണ് സാമ്പത്തിക വര്&#x200d;ഷം അവസാനിരിക്കെ ഈ ജനുവരിയില്&#x200d; സര്&#x200d;ക്കാര്&#x200d; വെട്ടിച്ചുരുക്കിയത്. എന്നിട്ടാണ് താന്&#x200d; ഒന്നും വെട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്&#x200d; ബാലഗോപാല്&#x200d; പറഞ്ഞിരിക്കുന്നത്.</p>
<p>ജനുവരി 25 ന് എസ്ടി വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി വിഹിതവും വെട്ടിക്കുറച്ച് ഉത്തരവിറക്കി. 1370 കോടിയുടെ പദ്ധതികള്&#x200d; 920 കോടിയാക്കി കുറച്ചു. 449 കോടി 89 ലക്ഷം രൂപയാണ് വെട്ടിച്ചുരുക്കിയത്. മന്ത്രിയുടെ ചില ന്യായീകരണങ്ങള്&#x200d; കേട്ടാല്&#x200d; ഞെട്ടിപ്പോകും. കിഫ്ബി നിര്&#x200d;മ്മിക്കുന്ന റോഡുകളിലൂടെ പട്ടികജാതിക്കാര്&#x200d; പോകുന്നില്ലേയെന്നും ആശുപത്രികളിലും സ്‌കൂളുകളിലും പട്ടികജാതിക്കാര്&#x200d; പോകുന്നില്ലേയെന്നുമാണ് അദ്ദേഹം ചോദിച്ചത്. അങ്ങനെയെങ്കില്&#x200d; എസ്ടിപി പദ്ധതിയും ടിഎസ്പി പദ്ധതിയും ഉണ്ടാകാന്&#x200d; പാടില്ല. എസ് സി വിഭാഗത്തിന് 10 ശതമാനവും എസ്ടി വിഭാഗത്തിന് രണ്ട് ശതമാനവും പദ്ധതി വിഹിതം നീക്കി വയ്ക്കണമെന്നത് സര്&#x200d;ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എസ് സി, എസ്ടി വിഭാഗങ്ങള്&#x200d;ക്കു വേണ്ടി പ്രത്യേക പദ്ധതികളാണ് വേണ്ടത്.</p>
<p>നേരത്തെ മുഖ്യമന്ത്രി നല്&#x200d;കിയ മറുപടി അനുസരിച്ച് കിഫ്ബി ചിലവഴിച്ച 30,000 കോടിയോളം തുകയില്&#x200d; 81.06 കോടി മാത്രമാണ് എസ് സി/എസ്ടി വിഭാഗങ്ങള്&#x200d;ക്ക് നല്&#x200d;കിയിരിക്കുന്നത്. ഇത് സഞ്ചിത നിധിയില്&#x200d; നിന്നും കിഫ്ബിയിലേക്ക് മാറ്റിയ പണമാണെന്ന് ഓര്&#x200d;ക്കണം. കിഫ്ബി ഇല്ലായിരുന്നെങ്കില്&#x200d; സഞ്ചിത നിധിയില്&#x200d; ആ പണം കിടന്നേനെ. അതില്&#x200d; നിന്നും പത്ത് ശതമാനമായ 3000 കോടി എസ് സി വിഭാഗത്തിന് കിട്ടുമായിരുന്നു. എന്നിട്ടാണ് കിഫ്ബിയില്&#x200d; നിന്നും 81 കോടി രൂപ മാത്രം എസ് സിക്കും എസ്ടിക്കും നല്&#x200d;കിയത്. അങ്ങനെയുള്ളവരാണ് അവര്&#x200d; പൊതുവായി പണിത സ്‌കൂളിലും റോഡിലും ആശുപത്രിയിലും കയറിക്കോട്ടെയെന്നു പറയുന്നത്.</p>
<p>ലൈഫ് മിഷന്&#x200d; പദ്ധതിയില്&#x200d; ഉള്&#x200d;പ്പെടുത്തി വീടില്ലാത്ത എസ്ടി വിഭാഗങ്ങള്&#x200d;ക്ക് 140 കോടിയാണ് വകയിരുത്തിയത്. സാമ്പത്തിക വര്&#x200d;ഷം തീരാറായിട്ടും ഈ വിഹിതത്തില്&#x200d; നിന്നും ചെലവഴിച്ചത് വട്ടപ്പൂജ്യമാണ്. ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. എന്നിട്ടാണ് ഈ വിഷയം കൊണ്ടുവരാന്&#x200d; പാടില്ലെന്നു പറയുന്നത്. സംസ്ഥാന ചരിത്രത്തില്&#x200d; ആദ്യമായി എസ് സി വിഭാഗത്തിന് മന്ത്രിയില്ലാത്ത സ്ഥിതിയാണ്. കര്&#x200d;ണാടകത്തില്&#x200d; ആഭ്യന്തര മന്ത്രി പട്ടികജാതിക്കാരനാണ്. പിഡബ്ല്യൂഡി മന്ത്രി പട്ടിക വര്&#x200d;ഗക്കാരനാണ്. സിവില്&#x200d; സപ്ലൈസ് മന്ത്രിയും പട്ടികജാതിക്കാരനാണ്. ഇതു കൂടാതെ പട്ടികജാതി വകുപ്പിനും മന്ത്രിയുമുണ്ട്. ഇതൊക്കെ പറയുമ്പോള്&#x200d; ശ്രദ്ധിക്കണമെന്നും വി ഡി സതീശന്&#x200d; പറഞ്ഞു.</p>
<p>പട്ടികജാതി വിഭാഗത്തിലെ പെണ്&#x200d;കുട്ടികളുടെ കഴിവുകള്&#x200d;, വിദ്യാഭ്യാസം, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വാത്സല്യനിധിക്ക് പത്ത് കോടി രൂപയായിരുന്നു പദ്ധതി വിഹിതം. ഇതില്&#x200d; ഒരു രൂപ പോലും നല്&#x200d;കേണ്ടെന്നതാണ് പുതിയ തീരുമാനം. വാത്സല്യനിധി പദ്ധതിയോട് ധനകാര്യമന്ത്രി കാട്ടിയ വാത്സല്യമാണിത്. വിദേശത്ത് പഠിക്കുന്ന കുട്ടികള്&#x200d;ക്ക് സ്‌കോളര്&#x200d;ഷിപ്പ് നല്&#x200d;കിയിരുന്നു. വിംഗ്സ് എന്ന പദ്ധതിയെ കുറിച്ച് ധനമന്ത്രി പറഞ്ഞു. എന്നാല്&#x200d; ആ പദ്ധതിക്ക് വകയിരുത്തിയ 2 കോടി രൂപ ഒരു കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്.</p>
<p>2018 മുതല്&#x200d; 21 വരെ സര്&#x200d;ക്കാര്&#x200d;, എയ്ഡഡ് ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളുകളിലെ പട്ടികജാതി വിഭാഗത്തിലെ 19379 പോസ്റ്റ് മെട്രിക് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് സ്‌കോളര്&#x200d;ഷിപ്പ് ലഭിച്ചിട്ടില്ലെന്ന് എ ജിയുടെ പരിശോധനയില്&#x200d; കണ്ടെത്തിയിട്ടുണ്ട്. വയനാട് ജില്ലകളില്&#x200d; ഉള്&#x200d;പ്പെടെ എത്ര കുട്ടികളാണ് പഠനം അവസാനിപ്പിച്ച് പോകുന്നതെന്ന് സര്&#x200d;ക്കാര്&#x200d; അന്വേഷിച്ചിട്ടുണ്ടോ? എല്ലാ മാസവും കൊടുത്തിരുന്ന ഹോസ്റ്റല്&#x200d; ഫീസും ഇ ഗ്രാന്റ്‌സും വര്&#x200d;ഷത്തിലാക്കി. എന്നിട്ടും കൊടുക്കാന്&#x200d; സാധിച്ചില്ല. എത്രയോ പേരാണ് ഹോസ്റ്റലുകളില്&#x200d; ഫീസ് നല്&#x200d;കാന്&#x200d; സാധിക്കാത്തതിനെ തുടര്&#x200d;ന്ന് അപമാനിക്കപ്പെടുന്നത്. ഇതൊക്കെ നിങ്ങള്&#x200d; അന്വേഷിച്ചിട്ടുണ്ടോ? എന്താണ് നിങ്ങളുടെ മുന്&#x200d;ഗണന? നമ്മള്&#x200d; കൊടുക്കുന്ന ഔദാര്യമല്ല. സംവരണത്തിന്റെ ഭാഗമായി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനു വേണ്ടിയുള്ളതാണ് ഈ പദ്ധതികളെല്ലാം എന്നും വി ഡി സതീശന്&#x200d; വിമര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sc-and-st-students-are-humiliated-by-not-being-able-to-pay-their-hostel-fees-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂനികുതി കുത്തനെ കൂട്ടി; കോടതി ഫീസും വര്&#x200d;ധിപ്പിച്ചു</title>
		<link>https://www.chandrikadaily.com/land-tax-increased-sharply-court-fees-have-also-been-increased.html</link>
					<comments>https://www.chandrikadaily.com/land-tax-increased-sharply-court-fees-have-also-been-increased.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Feb 2025 06:14:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kn balagopal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328999</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d; വാഹനങ്ങള്&#x200d; മാറ്റിവാങ്ങാന്&#x200d; 100 കോടി വകയിരുത്തി.]]></description>
										<content:encoded><![CDATA[<p>രണ്ടാം പിണറായി സര്&#x200d;ക്കാരിന്റെ അവസാന സമ്പൂര്&#x200d;ണ ബജറ്റ് ധനമന്ത്രി കെ എന്&#x200d; ബാലഗോപാല്&#x200d; നിയമസഭയില്&#x200d; അവതരിപ്പിച്ചു. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റില്&#x200d; സാമ്പത്തിക ഞെരുക്കത്തില്&#x200d; നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉള്&#x200d;പ്പെട്ടത്. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയര്&#x200d;ത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്. ക്ഷേമ പെന്&#x200d;ഷനില്&#x200d; വര്&#x200d;ധനയില്ല. നിലവില്&#x200d; 1600 രൂപയാണ് ക്ഷേമ പെന്&#x200d;ഷന്&#x200d;. കുടിശ്ശിക മൂന്നെണ്ണം സമയബന്ധിതമായി കൊടുത്തു തീര്&#x200d;ക്കും. മെഡിസെപ് പദ്ധതി തുടരുന്നതിന് ജീവനക്കാരുമായി ചര്&#x200d;ച്ച നടത്തും. വയനാട് പുനരധിവാസത്തിന് 750 കോടിയും അനുവദിച്ചു. സര്&#x200d;ക്കാര്&#x200d; വാഹനങ്ങള്&#x200d; മാറ്റിവാങ്ങാന്&#x200d; 100 കോടി വകയിരുത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/land-tax-increased-sharply-court-fees-have-also-been-increased.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരിനെയും കൊല്ലത്തെയും കേന്ദ്രീകരിച്ച് ബജറ്റ്: രാഷ്ട്രീയ വികസനമോ? നാടിനോടുള്ള കരുതലോ?</title>
		<link>https://www.chandrikadaily.com/budget-focused-on-kannur-and-kollam-political-development-care-for-the-country.html</link>
					<comments>https://www.chandrikadaily.com/budget-focused-on-kannur-and-kollam-political-development-care-for-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Feb 2025 06:07:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kn balagopal]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328996</guid>

					<description><![CDATA[മറ്റ് ജില്ലകള്&#x200d; കേരളത്തിന് ഉള്ളില്&#x200d; തന്നെ അല്ലേ എന്നതാണ് ഇപ്പോള്&#x200d; സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്&#x200d; കരുതല്&#x200d; കൂടിയതാണോ എന്നും ചിന്തിക്കാം.]]></description>
										<content:encoded><![CDATA[<p>ധനമന്ത്രി കെ.എൻ ബാലഗോപാലിന്&#x200d;റെ രണ്ടാം സമ്പൂർണ്ണ ബജറ്റ് പ്രഖ്യാപനം  നിയമസഭയിൽ പുരോഗമിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണ് കേരളം എന്നതാണ് ബജറ്റിന്&#x200d;റെ മുഖ്യ സന്ദേശം. എന്നാൽ, കൊല്ലത്തെയും കണ്ണൂരിനെയും മാത്രമായി പരിഗണിച്ചുകൊണ്ടാണ് കേരള ബജറ്റ് മുന്നേറുന്നത്. മറ്റ് ജില്ലകള്&#x200d; കേരളത്തിന് ഉള്ളില്&#x200d; തന്നെ അല്ലേ എന്നതാണ് ഇപ്പോള്&#x200d; സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്&#x200d; കരുതല്&#x200d; കൂടിയതാണോ എന്നും ചിന്തിക്കാം. പ്രത്യേകമായി, ഈ പ്രഖ്യാപനങ്ങള്&#x200d; പരിശോധിക്കുന്നത് രാഷ്ട്രീയമായ സാഹചര്യത്തെയും വികസന പ്രവണതകളെയും കൂടി വ്യക്തമാക്കുന്നു.</p>
<p>ധനമന്ത്രി കെ.എൻ ബാലഗോപാലിന്&#x200d;റെ സ്വന്തം ജില്ലയായ കൊല്ലം, ബജറ്റിൽ പ്രത്യേക ശ്രദ്ധ നേടി മുന്നേറുകയാണ്.കൊല്ലത്ത് ഫുഡ് പാർക്കിന് 5 കോടി, ശാസ്താംകോട്ട ടൂറിസത്തിന് ഒരു കോടി, കൊല്ലത്തും കൊട്ടാരക്കരയിലും ഐ.ടി പാർക്കുകള്&#x200d;, വിഴിഞ്ഞം കൊല്ലം പുനലൂർ വികസന ത്രികോണ പദ്ധതി തുടങ്ങി പ്രത്യേക കരുതലാണ് ജന്മനാടിനോട്. മുഖ്യമന്ത്രി പിണറായി വിജയന്&#x200d;റെ സ്വന്തം ജില്ലയായ കണ്ണൂരിനുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ വികസന പ്രതീക്ഷകൾക്ക് പുതിയ ചൈതന്യം നൽകുന്നതായിരുന്നു. ധർമടത്ത് 133 കോടിയുടെ ഗ്ലോബൽ ഡയറി വില്ലേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകള്&#x200d;ക്ക് മുഴുവനായി കൊടുത്തിരിക്കുന്ന വാഗ്ദാനങ്ങളില്&#x200d; പോലും ഇത്രയും പ്രഖ്യാപനങ്ങള്&#x200d; ഉണ്ടാകില്ല.</p>
<p>കൊല്ലത്തെയും കണ്ണൂരിനെയും ഒരു രാഷ്ട്രീയ കേന്ദ്രബിന്ദുവാക്കി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സർക്കാർ പിന്തുണ ഉറപ്പിക്കാൻ തയാറാക്കിയതെന്ന രാഷ്ട്രീയ വിമർശനങ്ങളുണ്ട്. കേരളത്തിന്&#x200d;റെ സമഗ്ര വികസനം എന്നതിലേക്കുള്ള കേന്ദ്ര വഞ്ചന കാണിക്കാൻ ബജറ്റ് പ്രസംഗം ഉപയോഗിച്ചുവെങ്കിലും, പ്രാദേശിക തലത്തിൽ കൂടുതൽ പദ്ധതികൾ പുനർപരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുമെന്ന്  വിലയിരുത്തുന്നു. ഒപ്പം,  കിഫ്ബി പദ്ധതികളിലൂടെ നികുതി ചുമതലകൾ ജനങ്ങളിലേക്ക് തള്ളുകയാണ് സർക്കാരിന്&#x200d;റെ യഥാർത്ഥ ലക്ഷ്യമെന്നുമുള്ള ആക്ഷേപവും ഇതോടൊപ്പം  ഉയർന്നുവരുന്നു.</p>
<p>ധനമന്ത്രിയും മുഖ്യമന്ത്രിയും കൊല്ലത്തെയും കണ്ണൂരിനെയും പ്രതിനിധീകരിക്കുന്ന സാഹചര്യത്തിൽ, ബജറ്റിൽ ഈ ജില്ലകൾക്ക് ലഭിച്ച പ്രത്യേക പരിഗണന അവകാശവാദങ്ങളും വിമർശനങ്ങളും ഒരുപോലെ ഉണർത്തിയിരിക്കുന്നു. ബജറ്റിന്&#x200d;റെ വാസ്തവ പ്രഭാവം പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ഇനി വാക്കുകൾക്കുപകരം പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്&#x200d;റെ അടിത്തറ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/budget-focused-on-kannur-and-kollam-political-development-care-for-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്&#x200d; കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്&#x200d;റെ അവകാശവാദം</title>
		<link>https://www.chandrikadaily.com/financial-situation-has-been-improved-finance-minister-balagopals-claim.html</link>
					<comments>https://www.chandrikadaily.com/financial-situation-has-been-improved-finance-minister-balagopals-claim.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Feb 2025 05:36:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[kn balagopal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328988</guid>

					<description><![CDATA[പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്&#x200d;. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്&#x200d; ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്&#x200d;കുന്നത്.</p>
<p>സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്&#x200d; ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്&#x200d; സാധിക്കും. ബജറ്റ് പ്രസംഗത്തിന്&#x200d;റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്&#x200d;റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്&#x200d;ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്&#x200d; മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.</p>
<p>മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്&#x200d;റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്&#x200d;റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.</p>
<p>സംസ്ഥാനത്തിന്&#x200d;റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്&#x200d;റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്&#x200d;റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്&#x200d;റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്&#x200d;റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/financial-situation-has-been-improved-finance-minister-balagopals-claim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക അവലോകനം നേരത്തെ നൽകിയില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/financial-review-not-provided-earlier-opposition-leader-with-criticism.html</link>
					<comments>https://www.chandrikadaily.com/financial-review-not-provided-earlier-opposition-leader-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Feb 2025 05:13:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kn balagopal]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328985</guid>

					<description><![CDATA[അതിന് വേണ്ടി കര്&#x200d;ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. സാമ്പത്തിക അവലോകന റിപ്പോര്&#x200d;ട്ട് വിതരണം ചെയ്യാതെ ബജറ്റ് അവതരിപ്പിക്കുന്നത് തെറ്റാണെന്ന് സ്പീക്കറും വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാത്തതിനെ വിമര്&#x200d;ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d;. നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്&#x200d;പ് സാമ്പത്തിക അവലോകന റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്നും എന്നാല്&#x200d; ഇത്തവണ അത് നല്&#x200d;കിയില്ലെന്നും സതീശന്&#x200d; നിയമസഭയില്&#x200d; പറഞ്ഞു. ലോക്‌സഭയിലെയും നിയമസഭയിലെയും കീഴ്‌വഴക്കമാണിതെന്നും അത് നിര്&#x200d;ബന്ധമായും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്&#x200d;വഹണവും അനുസരിച്ച് ബജറ്റ് അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുന്&#x200d;പ് സാമ്പത്തിക അവലോകനം വെയ്ക്കേണ്ടതുണ്ട്. ലോക്‌സഭയിലെയും നിയമസഭയിലെയും കീഴ്‌വഴക്കമാണത്. നിലവിലെ സാമ്പത്തിക സ്ഥിതിയും അതിന്റെ സൂചനകളും ബജറ്റിന് മുന്&#x200d;പായി പ്രത്യേകമായി അറിയുന്നതിന് വേണ്ടി സാമ്പത്തിക അവലോകനം നേരത്തെ തന്നെ അംഗങ്ങള്&#x200d;ക്ക് കിട്ടും. ഇതിന് മുന്&#x200d;പ് വെക്കാന്&#x200d; പറ്റാത്ത സാഹചര്യത്തില്&#x200d; അവലോകനം സര്&#x200d;ക്കുലേറ്റ് ചെയ്തിരുന്നു. അത് നിര്&#x200d;ബന്ധമായും പാലിക്കുന്ന കാര്യമാണ്&#8217;, വി ഡി സതീശന്&#x200d; പറഞ്ഞു.</p>
<p>ധനമന്ത്രി സാനമ്പത്തിക അവലോകനം വെയ്ക്കാത്തത് 2022ലും ഉന്നയിച്ചിരുന്നുവെന്നും ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുതെന്ന് സ്പീക്കര്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയിരുന്നുവെന്നും അദ്ദേഹം ഓര്&#x200d;മിപ്പിച്ചു. എന്നാല്&#x200d; ഈ നിര്&#x200d;ദേശം രണ്ട് വര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറം ലംഘിച്ച് സാമ്പത്തിക അവലോകനം സര്&#x200d;ക്കുലേറ്റ് ചെയ്യാതെ ബജറ്റ് അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>അതിന് വേണ്ടി കര്&#x200d;ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. സാമ്പത്തിക അവലോകന റിപ്പോര്&#x200d;ട്ട് വിതരണം ചെയ്യാതെ ബജറ്റ് അവതരിപ്പിക്കുന്നത് തെറ്റാണെന്ന് സ്പീക്കറും വ്യക്തമാക്കി. ആവര്&#x200d;ത്തിക്കരുതെന്നും മുന്&#x200d;കൂട്ടി ലഭ്യമാക്കണമെന്നും സ്പീക്കര്&#x200d; റൂളിങ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/financial-review-not-provided-earlier-opposition-leader-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യാഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങൾ’; ബജറ്റിന്റെ പവിത്രത മന്ത്രി നഷ്ടപ്പെടുത്തി: വി.ഡി.സതീശൻ</title>
		<link>https://www.chandrikadaily.com/untruthful-declarations-minister-lost-the-sanctity-of-the-budget-vd-satheesan.html</link>
					<comments>https://www.chandrikadaily.com/untruthful-declarations-minister-lost-the-sanctity-of-the-budget-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 05 Feb 2024 15:50:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[cd satheeshan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kn balagopal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289684</guid>

					<description><![CDATA[10 രൂപ റബർ താങ്ങുവിലയായി കൂട്ടിക്കൊണ്ട് റബർ കർഷകരെ അവഗണിക്കുകയും പരഹസിക്കുകയുമാണ് ധനമന്ത്രി ചെയ്തത്]]></description>
										<content:encoded><![CDATA[<div class="entry-header blog-entry-header has-meta">
<nav id="breadcrumb">തിരുവനന്തപുരം: യാഥാർഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തി ബജറ്റിന്റെ വിശ്വാസ്യതയെയാണു ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ തകർത്തതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി പ്രതിപക്ഷത്തെ വിമർശിച്ച് ബജറ്റിന്റെ പവിത്രത മന്ത്രി നഷ്ടപ്പെടുത്തി. ബജറ്റ് രേഖകള്&#x200d;ക്ക് പവിത്രതയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ വിമർശനത്തിന് വേണ്ടിയുള്ള രേഖയാക്കി ബജറ്റ് ഡോക്യുമെന്റിനെ മാറ്റിയെന്നും സതീശൻ വിമർശിച്ചു.</nav>
</div>
<div class="entry-content-wrap">
<div id="post-body" class="post-body entry-content">
<div></div>
<div>‘‘ബജറ്റ് രേഖയെ തരംതാഴ്ത്തി. ആദ്യംമുതൽ അവസാനം വരെ രാഷ്ട്രീയ വിമർശനമാണ്. പ്രതിപക്ഷത്തെ വിമർശിക്കാൻ വേണ്ടിയുള്ള ഡോക്യുമെന്റാണോ ബജറ്റ് ?. രാഷ്ട്രീയ വിമർശനങ്ങൾ നടത്തിയും രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തിയും ബജറ്റ് ഡോക്യുമെന്റിന്റെ മുഴുവൻ പവിത്രതയും ഇല്ലാതാക്കി’’–സതീശൻ വിശദീകരിച്ചു. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചാണു ബജറ്റിൽ ഏറ്റവും കൂടുതൽ പരാമർശിച്ചിരിക്കുന്നത്. കൊച്ചി മെട്രോയെക്കുറിച്ചും വാട്ടർ മെട്രോയെക്കുറിച്ചും സർക്കാർ അഭിമാനം കൊള്ളുകയാണ്. ഇതെല്ലാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന പദ്ധതികളാണെന്നും സതീശൻ ഓർമിപ്പിച്ചു.</div>
<div></div>
<div>‘‘കാർഷിക മേഖലയെ വളരെ നിരാശപ്പെടുത്തുന്ന ബജറ്റാണിത്. കാർഷിക മേഖല ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലമാണ്. 10 രൂപ റബർ താങ്ങുവിലയായി കൂട്ടിക്കൊണ്ട് റബർ കർഷകരെ അവഗണിക്കുകയും പരഹസിക്കുകയുമാണ് ധനമന്ത്രി ചെയ്തത്. അധികാരത്തിൽ വന്നാൽ റബർ താങ്ങുവില 250 രൂപയാക്കി വർധിപ്പിക്കുമെന്നാണ് എൽഡിഎഫിന്റെ മാനിഫെസ്റ്റോയിൽ ഉള്ളത്. മൂന്നുവർഷം കൊണ്ട് 10 രൂപയാണു വർധിപ്പിച്ചത്. കർഷകരെ പരിഹസിക്കുകയാണ്. കഴിഞ്ഞവർഷത്തെ ബജറ്റിൽ ലൈഫ് മിഷന് 717 കോടി രൂപ പ്രഖ്യാപിച്ചിട്ടു കൊടുത്തത് അതിന്റെ 3.76 ശതമാനമാണ്. കാര്യുണ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കുടിശ്ശിക 1128 കോടിയാണ്.’’–സതീശൻ വിമർശിച്ചു.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/untruthful-declarations-minister-lost-the-sanctity-of-the-budget-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സംസ്ഥാന ബജറ്റില്&#x200d; പൊള്ളയായ അവകാശവാദങ്ങളും വാചകക്കസര്&#x200d;ത്തും മാത്രം&#8217;: കെ.സി വേണുഗോപാല്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/state-budget-only-empty-claims-and-rhetoric-kc-venugopal-mp.html</link>
					<comments>https://www.chandrikadaily.com/state-budget-only-empty-claims-and-rhetoric-kc-venugopal-mp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 05 Feb 2024 13:46:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kc venugopal]]></category>
		<category><![CDATA[kn balagopal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289678</guid>

					<description><![CDATA[മോദി സർക്കാരിനെ മാതൃകയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലുൾപ്പെടെ സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിന് വഴി തുറന്നിടുകയാണ് ബജറ്റ്]]></description>
										<content:encoded><![CDATA[<p>പൊള്ളയായ അവകാശവാദങ്ങളും വാചകക്കസർത്തുമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാൻ ജനത്തെ പിഴിയുന്ന പതിവ് ഇത്തവണയും പിണറായി സർക്കാരിന്റെ ബജറ്റിൽ തെറ്റിച്ചില്ലെന്നും വേണുഗോപാൽ ആരോപിച്ചു.</p>
<p>മോദി സർക്കാരിനെ മാതൃകയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലുൾപ്പെടെ സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിന് വഴി തുറന്നിടുകയാണ് ബജറ്റ്. സി.പി.എമ്മിന്റെ നയവ്യതിയാനത്തിന്റെ പ്രഖ്യാപനം കൂടിയാണത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ ചെലവ് പോലും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി നടപ്പാക്കാതെയാണ് ഈ വർഷവും പ്രഖ്യാപനം നടത്തുന്നത്. കോടതി ഫീസ് പോലും വർധിപ്പിച്ച സർക്കാർ പാവപ്പെട്ടവന്റെ ക്ഷേമപെൻഷൻ വർധിപ്പിക്കാനുള്ള മാന്യത കാണിച്ചില്ല. രണ്ടാം പിണറായി സർക്കാറിന്റെ കാലത്തെ നാലാമത്തെ ബജറ്റിലും ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല എന്നതാണ് വിചിത്രം.</p>
<p>പൊതുമേഖലാ സ്ഥാപനങ്ങളെ പാടെ മറന്ന ബജറ്റാണിത്. നഷ്ടത്തിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് മാറ്റിവെച്ചതാകട്ടെ, തുച്ഛമായ തുകയും. റബ്ബറിന്റെ താങ്ങുവിലയിൽ പേരിന് പത്തുരൂപയുടെ വർധനവ് മാത്രമാണുണ്ടായത്. അതും കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആകെയുണ്ടായ വർധനയും. റബ്ബർ കർഷകരെ പരിഹസിക്കുന്നതിന് തുല്യമാണിത്. കർഷകർക്കും യുവജനങ്ങൾക്കും നിരാശ മാത്രമാണുള്ളത്. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച വയനാട്, ഇടുക്കി, കാസർഗോഡ് പാക്കേജ് എങ്ങും എത്താതിരിക്കുമ്പോഴാണ് വീണ്ടും അതിന്റെ പേരിൽ പ്രഖ്യാപനം നടത്തുന്നത്.</p>
<p>നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ക്രിയാത്മക നിർദ്ദേശങ്ങളും ബജറ്റിലില്ല. ഇന്ധന സെസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമൂഹിക സുരക്ഷാ പെൻഷന് വേണ്ടിയാണ് ഇന്ധന സെസ് ഏർപ്പെടുത്തിയതെന്ന് നേരത്തെ ഇതേ ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ എട്ടുമാസത്തോളം സെസ് പിരിച്ചിട്ട് ഒരുമാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ പോലും ഈവകയിൽ നൽകിയില്ല. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടലിനെ കുറിച്ചും വ്യക്തതയില്ല.</p>
<p>ഇങ്ങനെ ദിശാബോധം ഇല്ലാത്തതും വീരസ്യം മുഴക്കലും മാത്രം നിറഞ്ഞതാണ് ബജറ്റിന്റെ ബാക്കിപത്രമെന്നും കെ.സിവേണുഗോപാൽ കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-budget-only-empty-claims-and-rhetoric-kc-venugopal-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന ബജറ്റിനെതിരെ മറിയക്കുട്ടി; ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം; ഇത്തവണയും സർക്കാരതിന് ശ്രമിച്ചില്ല&#8217;</title>
		<link>https://www.chandrikadaily.com/maryakutty-against-state-budget-welfare-pension-should-be-at-least-rs-2000-this-time-also-the-government-did-not-try.html</link>
					<comments>https://www.chandrikadaily.com/maryakutty-against-state-budget-welfare-pension-should-be-at-least-rs-2000-this-time-also-the-government-did-not-try.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 05 Feb 2024 12:36:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kn balagopal]]></category>
		<category><![CDATA[mariyakutty]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289663</guid>

					<description><![CDATA[ഇത് ക്ഷേമപെന്&#x200d;ഷന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമര്&#x200d;ശിച്ച് അടിമാലിയിലെ മറിയക്കുട്ടി. ബജറ്റില്&#x200d; പെന്&#x200d;ഷന്&#x200d;കാര്&#x200d;ക്ക് പരിഗണന നല്&#x200d;കിയില്ലെന്ന് മറിയക്കുട്ടി പറഞ്ഞു. ക്ഷേമപെന്&#x200d;ഷന്&#x200d; 2000 രൂപയാക്കണമെന്ന് മറിയക്കുട്ടി ആവശ്യവും ഉന്നയിച്ചു. എന്നാല്&#x200d; ഇത്തവണത്തെ ബജറ്റിലും സര്&#x200d;ക്കാര്&#x200d; പെന്&#x200d;ഷന് വേണ്ടി ഒരു കാര്യവും ചെയ്തിട്ടില്ലെന്നും മറിയക്കുട്ടി വിമര്&#x200d;ശിച്ചു. ഇത് ക്ഷേമപെന്&#x200d;ഷന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maryakutty-against-state-budget-welfare-pension-should-be-at-least-rs-2000-this-time-also-the-government-did-not-try.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന ബജറ്റ് നാളെ</title>
		<link>https://www.chandrikadaily.com/state-budget-tomorrow.html</link>
					<comments>https://www.chandrikadaily.com/state-budget-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 04 Feb 2024 10:34:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BUDEGET]]></category>
		<category><![CDATA[kn balagopal]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289589</guid>

					<description><![CDATA[സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാനമേഖലകളൊക്കെ അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ബജറ്റ് എത്തുന്നത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്&#x200d; എന്തൊക്കെ പ്രഖ്യാപനങ്ങള്&#x200d; ഉണ്ടാകുമെന്നറിയാനാണ് ആകാംക്ഷ. രണ്ടാം പിണറായി സര്&#x200d;ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്&#x200d;ണ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്.</p>
<p>സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാനമേഖലകളൊക്കെ അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ബജറ്റ് എത്തുന്നത്. പ്രതിസന്ധിയില്&#x200d; നട്ടംതിരിയുന്ന കേരളത്തിന് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങള്&#x200d; ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.</p>
<p>കഴിഞ്ഞദിവസം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ ചര്&#x200d;ച്ചയ്ക്ക് മറുപടി പറഞ്ഞപ്പോഴും പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്&#x200d;ഗങ്ങള്&#x200d; സംബന്ധിച്ച ഒരു പരാമര്&#x200d;ശവും ധനമന്ത്രി നടത്തിയിരുന്നില്ല. മുഴുവന്&#x200d; ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-budget-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ എൻ ബാലഗോപാലിനെതിരെ അവകാശലംഘന നോട്ടീസ്</title>
		<link>https://www.chandrikadaily.com/infringement-notice-against-kn-balagopal.html</link>
					<comments>https://www.chandrikadaily.com/infringement-notice-against-kn-balagopal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 02 Feb 2024 10:49:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Infringement]]></category>
		<category><![CDATA[kn balagopal]]></category>
		<category><![CDATA[NOTICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289464</guid>

					<description><![CDATA[2001-06 കാലത്ത് കുടിശ്ശിക ഉണ്ടായിട്ടില്ലെന്ന് കാണിച്ച് 2007 മാർച്ച് ഏഴിന് അന്നത്തെ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി പി കെ ശ്രീമതി രേഖാമൂലം മറുപടി നൽകിയിരുന്നു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ അവകാശലംഘന നോട്ടീസ്. രണ്ടര വർഷം പെൻഷൻ കുടിശ്ശിക വരുത്തിയിട്ടാണ് എ കെ ആന്റണി സർക്കാർ അധികാരമൊഴിഞ്ഞതെന്ന പ്രസ്താവനയ്ക്ക് എതിരെ പി സി വിഷ്ണുനാഥ് എംഎൽഎയാണ് അവകാശലംഘന നോട്ടീസ് നൽകിയത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">2001-06 കാലത്ത് കുടിശ്ശിക ഉണ്ടായിട്ടില്ലെന്ന് കാണിച്ച് 2007 മാർച്ച് ഏഴിന് അന്നത്തെ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി പി കെ ശ്രീമതി രേഖാമൂലം മറുപടി നൽകിയിരുന്നു.</div>
<div></div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ധനകാര്യ മന്ത്രി ബോധപൂർവ്വം സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ നടത്തി എന്നാണ് പി സി വിഷ്ണുനാഥിന്റെ ആരോപണം. ഇതിൽ നടപടി ആവശ്യപ്പെട്ടാണ് പി സി വിഷ്ണുനാഥ് സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/infringement-notice-against-kn-balagopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
