<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KNA kader &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kna-kader/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Jul 2023 01:23:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KNA kader &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സെക്രട്ടറിയേറ്റിന്റെ ഒരു അനക്‌സ് കോഴിക്കോട്ട് വേണം; നേട്ടങ്ങള്&#x200d; നിരത്തി കെ.എന്&#x200d;.എ ഖാദര്&#x200d;</title>
		<link>https://www.chandrikadaily.com/an-annex-of-the-secretariat-is-required-at-kozhikode-kna-khader-listed-his-achievements.html</link>
					<comments>https://www.chandrikadaily.com/an-annex-of-the-secretariat-is-required-at-kozhikode-kna-khader-listed-his-achievements.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 03 Jul 2023 01:23:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KNA kader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262579</guid>

					<description><![CDATA[അധികാര വികേന്ദ്രീകരണം കാര്യക്ഷമമായി നടത്തുന്നതിന് അതു സഹായകരമാണ് അദ്ദേഹം കുറിച്ചു.]]></description>
										<content:encoded><![CDATA[<p>സെക്രട്ടറിയേറ്റിന്റെ ഒരു അനക്‌സ് കോഴിക്കോട്ട് വേണമെന്ന വര്&#x200d;ഷങ്ങള്&#x200d;ക്കു മുമ്പേ ഉള്ള ആവശ്യം വീണ്ടും ഉയര്&#x200d;ത്തി മുന്&#x200d; എംഎല്&#x200d;എ കെഎന്&#x200d;എ ഖാദര്&#x200d;. അധികാര വികേന്ദ്രീകരണം കാര്യക്ഷമമായി നടത്തുന്നതിന് അതു സഹായകരമാണ് അദ്ദേഹം കുറിച്ചു. ഇതു കൊണ്ടുള്ള നേട്ടങ്ങള്&#x200d; നിരത്തിയാണ് അദ്ദേഹം കാര്യങ്ങള്&#x200d; വിശദീകരിച്ചത്.</p>
<p><strong>കുറിപ്പിന്റെ പൂര്&#x200d;ണ്ണരൂപം.</strong></p>
<p><em>സെക്രട്ടരിയേറ്റിന്റെ അനക്‌സ് കോഴിക്കോട്ട് വേണമെന്ന ആവശ്യം വര്&#x200d;ഷങ്ങള്&#x200d;ക്കു മുമ്പേ ഉയര്&#x200d;ത്തിയ ഒരാളാണ് ഞാന്&#x200d;.</em><br />
<em>അധികാര വികേന്ദ്രീകരണം കാര്യക്ഷമമായി നടത്തുന്നതിന് അതു സഹായകരമാണ്.</em><br />
<em>തലസ്ഥാന മാറ്റം പോലുള്ള ലക്ഷ്യമൊന്നും അതില്&#x200d; ഇല്ല.</em><br />
<em>അന്ന് ജീവന്&#x200d; ടിവിയിലും മറ്റു ചില മാധ്യമങ്ങളിലും അതു സംബന്ധിച്ച ഒരു അഭിമുഖം കൊടുത്തിരുന്നു.</em><br />
<em>കോഴിക്കോട്ടെ പൗര പ്രമുഖരും ചേംബര്&#x200d; ഓഫ് കോമേഴ്‌സും അതിനെ പിന്തുണച്ച് ഇവ്വിഷയകമായി സെമിനാര്&#x200d; നടത്തിയിരുന്നു. പലയിടങ്ങളിലും ആ വിഷയം ഏറെക്കാലം പറയുകയും എഴുതുകയും ചെയ്തിരുന്നു.ഇ-ഗവേണന്&#x200d;സ് കാലത്ത് വളരെ എളുപ്പവും സൗകര്യപ്രദവുമായ ഒരു നടപടിയാണിത്.</em><br />
<em>മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട് ഒരു നല്ല കെട്ടിടവും ഏതാനും ഉദ്യോഗസ്ഥരും ഉണ്ടായാല്&#x200d; മതി.</em><br />
<em>പലവിധ നേട്ടങ്ങളും നാട്ടുകാര്&#x200d;ക്കും സര്&#x200d;ക്കാരിനും ഇതുകൊണ്ട് ഉണ്ടാകും.</em><br />
<em>1.തിരുവനന്തപുരം സിക്രട്ടരിയേറ്റിലെ ജോലിഭാരം കുറയും 2.ഫയലുകള്&#x200d; ട്രാന്&#x200d;സ്ഫര്&#x200d; ചെയ്യേണ്ട.</em><br />
<em>ഓണ്&#x200d;ലൈന്&#x200d; മതി 3.മന്ത്രിമാരായ ചിലര്&#x200d;ക്കെങ്കിലും ആഴ്ചയില്&#x200d; ഒന്നോ രണ്ടോ ദിവസം കോഴിക്കോട് അനക്‌സില്&#x200d; വെച്ച് പൊതു ജനങ്ങളെയും ജന പ്രതിനിധികളെയും കാണാം. 4.തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്&#x200d;ക്കും മറ്റും തിരുവനന്തപുരം പോകാതെ ഭരണ കാര്യങ്ങള്&#x200d;ക്ക് കോഴിക്കോട് പോയാല്&#x200d; മതിയാകും.സമ്പത്തും സമയവും ലാഭിക്കാം 5.സെക്രട്ടറിയേറ്റ് ജീവനക്കാര്&#x200d;ക്ക് ട്രാന്&#x200d;സ്ഫര്&#x200d; ഇല്ലെങ്കിലും മലബാര്&#x200d; ജില്ല ക്കാരായ സിക്ര</em><br />
<em>ട്ടരിയേറ്റ് ജീവനക്കാര്&#x200d;ക്ക് കോഴിക്കോട് ഓഫീസില്&#x200d; ജോലി ചെയ്യാം 6.ജനങ്ങള്&#x200d;ക്ക് ഓരോ ആവശ്യങ്ങള്&#x200d;ക്ക് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കോഴിക്കോട് വെച്ചു കാണാം.</em><br />
<em>7 ഒരു അഡീഷനല്&#x200d; ചീഫ് സിക്രട്ടരിയുടെ കീഴില്&#x200d; ഈ ഓഫീസ് പ്രവര്&#x200d;ത്തിപ്പിക്കാം. 8.മലബാറിലെ ആറു ജില്ലകളിലെ ജനങ്ങള്&#x200d;ക്ക് ഈ സെക്രട്ടറിയേറ്റ് അനക്‌സ് പ്രയോജനപ്പെടുത്താം.</em><br />
<em>9.അധികാര സിരാകേന്ദ്രം മാറുന്നില്ല തലസ്ഥാനം മാറുന്നില്ല അധികാര വികേന്ദ്രീകരണം പോലും ഇല്ല.ഉള്ളത് കൂടുതല്&#x200d; സൗകര്യങ്ങള്&#x200d; മാത്രം ഭരിക്കുന്നവര്&#x200d;ക്കും ഭരണീയര്&#x200d;ക്കും ഒരു പോലെ ഗുണകരമായ ഒരു പരിഷ്‌കാരം. ജനാധിപത്യരാജ്യമാകയാല്&#x200d; സമരക്കാര്&#x200d;ക്കു പോലും സഹായകരം. ചില സിക്രട്ടരിയേറ്റ് മാര്&#x200d;ച്ചുകള്&#x200d; ഇവിടെയും കുറഞ്ഞ ചിലവില്&#x200d; നടത്താം.</em><br />
<em>ഈ അഭിപ്രായം ചര്&#x200d;ച്ച ചെയ്യാം സ്വീകരിക്കയോ നിരാകരിക്കുകയോ ചെയ്യാം.</em><br />
<em>രണ്ടായാലും എനിക്ക് ഒന്നുമില്ല. സന്തോഷം മാത്രം. പറഞ്ഞ കാരണത്താല്&#x200d; തീവ്രവാദിയോ പ്രദേശികവാദിയോ ആക്കരുത് ഇതു രണ്ടും ആവാന്&#x200d; എനിക്കു കഴിയില്ല. പൊറുക്കണം.</em><br />
<em>മറ്റൊരു കാര്യം ഹൈക്കോടതിയുടെ ഒരു ബെഞ്ച് തിരുവനന്തപുരം വേണമെന്ന ആവശ്യം ഏറെക്കാലമായി നിലവിലുണ്ട് അത് ന്യായമാണ് അനുവദിക്കണം. സാധ്യതയുണ്ടെങ്കില്&#x200d; ഭാവിയില്&#x200d; സുപ്രീം കോടതിയുടെ ഒരു ദക്ഷിണേന്ത്യന്&#x200d; ബെഞ്ച് കോഴിക്കോട്ടാവാം.</em></p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-annex-of-the-secretariat-is-required-at-kozhikode-kna-khader-listed-his-achievements.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതകാര്യങ്ങളില്&#x200d; ഇരട്ടതാപ്പ്; പഴയ മതപ്രസംഗം കെ.ടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു</title>
		<link>https://www.chandrikadaily.com/kna-khader-against-kt-jaleel-news.html</link>
					<comments>https://www.chandrikadaily.com/kna-khader-against-kt-jaleel-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 28 Jan 2019 09:40:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[minister kt jaleel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117622</guid>

					<description><![CDATA[ഫൈസല്&#x200d; മാടായി കണ്ണൂര്&#x200d;: മത വിഷയങ്ങളില്&#x200d; നിലപാട് മാറ്റി സിപിഎമ്മിന്റെ പ്രീതി പിടിച്ച് പറ്റാന്&#x200d; ശ്രമിക്കുന്ന ആ പഴയ പ്രയോഗങ്ങള്&#x200d; കെടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു. മത വിശ്വാസത്തെ കുറിച്ച് പൊതുവേദിയിലും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും കയ്യടി നേടാന്&#x200d; ശ്രമിക്കുന്ന ജലീലിന്റെ വാചക കസര്&#x200d;ത്താണ് വിശ്വാസത്തെ കുറിച്ചുള്ള മുന്&#x200d; കാഴ്ചപാടുകളെ ഓര്&#x200d;മപ്പെടുത്തുന്നത്. വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് ഒരു മതപ്രഭാഷണ പരിപാടിയില്&#x200d; ഉദ്ഘാടന ദിവസം ജലീല്&#x200d; നടത്തിയ പ്രഭാഷണം വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചായിരുന്നു. അന്ന് ആ പ്രഭാഷണം കേട്ടവരെ അത്ഭുതപ്പെടുത്തുന്നതാണ് ജലീലിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ഫൈസല്&#x200d; മാടായി</strong></p>



<p>കണ്ണൂര്&#x200d;: മത വിഷയങ്ങളില്&#x200d; നിലപാട് മാറ്റി സിപിഎമ്മിന്റെ പ്രീതി പിടിച്ച് പറ്റാന്&#x200d; ശ്രമിക്കുന്ന ആ പഴയ പ്രയോഗങ്ങള്&#x200d; കെടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു. മത വിശ്വാസത്തെ കുറിച്ച് പൊതുവേദിയിലും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും കയ്യടി നേടാന്&#x200d; ശ്രമിക്കുന്ന ജലീലിന്റെ വാചക കസര്&#x200d;ത്താണ് വിശ്വാസത്തെ കുറിച്ചുള്ള മുന്&#x200d; കാഴ്ചപാടുകളെ ഓര്&#x200d;മപ്പെടുത്തുന്നത്. </p>



<p>വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് ഒരു മതപ്രഭാഷണ പരിപാടിയില്&#x200d; ഉദ്ഘാടന ദിവസം ജലീല്&#x200d; നടത്തിയ പ്രഭാഷണം വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചായിരുന്നു. അന്ന് ആ പ്രഭാഷണം കേട്ടവരെ അത്ഭുതപ്പെടുത്തുന്നതാണ് ജലീലിന്റെ നിലപാട് മാറ്റം. മന്ത്രി സ്ഥാനം വരെ ലഭിച്ച ഉപകാരത്തിനപ്പുറം സിപിഎമ്മിനെ പുകഴ്ത്തിയും മത നേതാക്കളെ ഇകഴ്ത്തിയും പാര്&#x200d;ട്ടി വേദികളെ കയ്യിലെടുത്ത് അഭ്യാസങ്ങള്&#x200d; പയറ്റുന്ന ജലീലിന്റെ രാഷ്ട്രീയ കാപട്യം വ്യക്തമാക്കുന്ന ജലീലിനെ പഴയ കാലത്തേക്ക് നയിക്കുന്നത് കണ്ണൂരിലെ പൊതുപ്രവര്&#x200d;ത്തകന്&#x200d; ടിഎന്&#x200d;എ ഖാദറാണ്. കണ്ണൂര്&#x200d; ഉളിക്കല്&#x200d; ജുമുഅത്ത് പള്ളിയില്&#x200d; നടന്ന മതപ്രഭാഷണ പരിപാടിയിലെ പ്രസംഗവും തുടര്&#x200d;ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഖാദര്&#x200d; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജലീലിനെ ഓര്&#x200d;മിപ്പിക്കുന്നത്. </p>



<p>&#8216;ഒരു കമ്മ്യൂണിസ്റ്റുകാരന് മുസ്്ലിമാകാന്&#x200d; കഴിയില്ലെന്ന്&#8217; തെളിവ് സഹിതമാണ് താങ്കള്&#x200d; സമര്&#x200d;ത്ഥിച്ചത്. പ്രസംഗത്തിനിടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്&#x200d; കൂവുകയും കല്ലേറ് തുടങ്ങിയപ്പോള്&#x200d; പ്രസംഗം നിറുത്തിയതും ഓര്&#x200d;ക്കുന്നുണ്ടോയെന്നാണ് യൂത്ത്ലീഗിലൂടെ മതപ്രസംഗ വേദികളിലും സജീവമായിരുന്ന ജലീലിനോട് അന്ന് പടിയൂര്&#x200d; കല്യാട് പഞ്ചായത്ത് മുസ്്ലിം യൂത്ത്ലീഗ് ജനറല്&#x200d; സെക്രട്ടറിയായിരുന്ന ടിഎന്&#x200d;എ ഖാദറിന്റെ ചോദ്യം. സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്ന് ജലീലിനെ സമീപത്തെ വീട്ടിലെത്തിച്ചതും ഖാദര്&#x200d; ഓര്&#x200d;മിപ്പിക്കുന്നു. മാറിയ കാലത്ത് മുസ്്ലിം മത വിശ്വാസത്തെ തള്ളിപറഞ്ഞും പണ്ഡിതന്&#x200d;മാരെയുള്&#x200d;പ്പെടെ അവഹേളിക്കുന്ന ജലീലിന്റെ നിലപാട് മാറ്റത്തെയും മത വിരുദ്ധ കാഴ്ചപാടുകളേയും ചോദ്യം ചെയ്യുന്നതാണ് ഖാദറിന്റെ പോസ്റ്റ്. രാഷ്ട്രീയ വിവാദങ്ങളില്&#x200d; നിന്ന് ജനശ്രദ്ധ തിരിക്കാന്&#x200d; പ്രസംഗവും ഫെയ്സ് ബുക്ക് പോസ്റ്റുമായി മലക്കം മറിയുന്ന ജലീലിന്റെ തനിനിറം തുറന്ന് കാട്ടുന്നതാണ് ടിഎന്&#x200d;എ ഖാദറിന്റെ പോസ്റ്റ്്. </p>



<p><strong>ടിഎന്&#x200d;എ ഖാദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്</strong></p>



<p>പ്രിയ കെ ടി ജലീല്&#x200d; <br>
മതവും ദീനും പറഞ്ഞുകൊണ്ട് ഇന്നും താങ്കള്&#x200d; ഒരു എആ പോസ്റ്റിട്ടുകയുണ്ടായി. താങ്കളുടെ അടുത്ത കാലത്തുള്ള എല്ലാ പോസ്റ്റുകളും ഇത്തരത്തിലുള്ളതാണ്.നിരന്തരം  ഇത്തരം പോസ്റ്റിട്ട് രാഷ്ട്രീയ വിവാദങ്ങളില്&#x200d; നിന്നും താങ്കള്&#x200d; ശ്രദ്ധ തിരിക്കാന്&#x200d; ശ്രമിക്കുമ്പോള്&#x200d; താങ്കളുടെ പഴയ ഒരു പ്രസംഗം ഓര്&#x200d;മ്മിപ്പിച്ച് അതെക്കുറിച്ച് ഇപ്പോള്&#x200d; താങ്കളുടെ അഭിപ്രായം എന്താണെന്ന് അറിയാന്&#x200d; വേണ്ടിയാണ് ഈ കുറിപ്പ്.<br>
ഞാന്&#x200d; ടി എന്&#x200d; എ ഖാദര്&#x200d; <br>
കണ്ണൂര്&#x200d; ജില്ലയിലെ ഉളിക്കല്&#x200d; സ്വദേശി <br>
നമ്മള്&#x200d; തമ്മില്&#x200d; വ്യക്തിപരമായി പരിചയം ഉണ്ട്. വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് താങ്കള്&#x200d; ഉളിക്കലില്&#x200d; ഒരു പരിപാടിക്ക് വന്നിരുന്നു. ഉളിക്കല്&#x200d; ജുമഅത്ത് പള്ളിയില്&#x200d; മതപ്രസംഗ പരിപാടിയുടെ ഉദ്ഘാടന ദിവസം താങ്കളായിരുന്നു പ്രഭാഷകന്&#x200d;. അന്ന് താങ്കള്&#x200d; പ്രസംഗിച്ചതും തുടര്&#x200d;ന്നുണ്ടായ സംഭവങ്ങളും ഓര്&#x200d;മ്മയുണ്ടോ? <br>
&#8216;ഒരു കമ്യൂണിസ്റ്റുകാരന് മുസ്ലിമാകാന്&#x200d; കഴിയില്ലെന്നും മുസ്ലിമിന് കമ്യൂണിസ്റ്റാകാന്&#x200d; കഴിയില്ലെന്നും &#8216; തെളിവ് സഹിതം താങ്കള്&#x200d; സമര്&#x200d;ത്ഥിച്ചു കൊണ്ടിരിക്കെ നാട്ടിലെ ചില കമ്യൂണിസ്റ്റ് സുഹൃത്തുക്കള്&#x200d; കൂവുകയും കല്ലേറ് തുടങ്ങിയപ്പോള്&#x200d;  പ്രസംഗം നിര്&#x200d;ത്തിയതും ഓര്&#x200d;ക്കുന്നുണ്ടോ? കുഴപ്പമായപ്പോള്&#x200d; താങ്കളെ  അടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി രക്ഷിച്ച തൊക്കെ ഇന്നലെയെന്ന പോലെ ഇന്നും എന്റെ മനസ്സിലുണ്ട്. താങ്കളും അത്  മറന്നു കാണാനിടയില്ല. ഞാന്&#x200d; ഇപ്പോള്&#x200d; ഇത് പറയാന്&#x200d; കാരണം താങ്കളുടെ മതത്തെ കൂട്ടുപിടിച്ചുള്ള ന്യായീകരണ പോസ്റ്റുകള്&#x200d; കാണുമ്പോള്&#x200d; അന്ന് പറഞ്ഞ കാര്യത്തെക്കുറിച്ച് ഇപ്പോള്&#x200d; എന്താണ് അഭിപ്രായം എന്ന് അറിയാന്&#x200d; വേണ്ടി മാത്രമാണ്. താങ്കള്&#x200d; പറയൂ ,ഒരു മുസ്ലിമിന് കമ്യൂണിസ്റ്റാകാമോ? <br>
അടുത്ത കാലത്തെ താങ്കളുടെ ചില അഭിപ്രായമൊക്കെ കാണുമ്പോള്&#x200d; ചോദിക്കുന്നതില്&#x200d; പ്രസക്തിയില്ലെങ്കിലും താങ്കള്&#x200d; ഇസ്ലാമൊക്കെ ഉപേക്ഷിച്ചാണോ കമ്യൂണിസ്റ്റായത്? താങ്കള്&#x200d; അന്നാണോ മന:സാക്ഷിയെ വഞ്ചിച്ചത് അതോ ഇന്നാണോ മന:സാക്ഷിയെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്? <br>
അവസാനമായി ഒന്നുകൂടി : അന്ന് താങ്കള്&#x200d; അങ്ങിനെ പ്രസംഗിക്കുമ്പോള്&#x200d; എന്റെ നാട്ടിലെ കമ്യൂണിസ്റ്റുകാരില്&#x200d; പ്രധാനിയാണ് ഇന്ന് ഉളിക്കല്&#x200d; ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്. അന്ന് താങ്കളെ കൂകി വിളിക്കുന്നതിന് നേതൃത്വം നല്&#x200d;കിയ വ്യക്തിയും ഇന്ന് ഞങ്ങളോട് സഹകരിക്കുന്ന അനുഭാവിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-khader-against-kt-jaleel-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസ് മുക്തഭാരതത്തില്&#x200d; സി.പി.എം അവശേഷിക്കുമോ: കെ.എന്&#x200d;.എ ഖാദര്&#x200d;</title>
		<link>https://www.chandrikadaily.com/cpm-will-left-congress-free-india-asks-kna-khader-mla.html</link>
					<comments>https://www.chandrikadaily.com/cpm-will-left-congress-free-india-asks-kna-khader-mla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Mar 2018 09:56:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Adv.KNA Khader]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[cpm keralam]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[KNA kader]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74947</guid>

					<description><![CDATA[തിരുവനന്തപുരം: ബി.ജെ.പി ലക്ഷ്യമിടുന്ന കോണ്&#x200d;ഗ്രസ് മുക്തഭാരതത്തില്&#x200d; സി.പി.എം അവശേഷിക്കുമെന്നാണോ കരുതുന്നതെന്ന് നിയമസഭയില്&#x200d; കെ.എന്&#x200d;.എ ഖാദര്&#x200d;. വസ്തുനിഷ്ഠമായി കാര്യങ്ങള്&#x200d; മനസിലാക്കാന്&#x200d; മാര്&#x200d;ക്‌സിസ്റ്റുകാര്&#x200d; തയാറാകുന്നില്ല. കോണ്&#x200d;ഗ്രസ് മുക്തഭാരത്തില്&#x200d; സി.പി.എം അവശേഷിക്കുമോ എന്ന് ചിന്തിക്കണം. ഉത്തര്&#x200d;പ്രദേശിലെ സമാജ്‌വാദി പാര്&#x200d;ട്ടിയുടെ വിജയം കണ്ണുതുറപ്പിക്കണം. മതേതര ശക്തികളുടെ ഐക്യം ആവശ്യമായ സാഹചര്യമാണിതെന്നും കെ.എന്&#x200d;.എ ഖാദര്&#x200d; ചൂണ്ടിക്കാട്ടി. പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്&#x200d;ത്ഥന ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസവും വര്&#x200d;ഗീയതയും മാത്രമല്ല, സാമ്പത്തിക രംഗത്ത് തീവ്രവലതുപക്ഷ വ്യതിയാനമാണ് കേന്ദ്രസര്&#x200d;ക്കാറിന്റേത്. കറന്&#x200d;സിരഹിത ഡിജിറ്റല്&#x200d; ഇടപാടുകളിലൂടെ കുത്തകകള്&#x200d; തടിച്ചുകൊഴുക്കുകയാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബി.ജെ.പി ലക്ഷ്യമിടുന്ന കോണ്&#x200d;ഗ്രസ് മുക്തഭാരതത്തില്&#x200d; സി.പി.എം അവശേഷിക്കുമെന്നാണോ കരുതുന്നതെന്ന് നിയമസഭയില്&#x200d; കെ.എന്&#x200d;.എ ഖാദര്&#x200d;. വസ്തുനിഷ്ഠമായി കാര്യങ്ങള്&#x200d; മനസിലാക്കാന്&#x200d; മാര്&#x200d;ക്‌സിസ്റ്റുകാര്&#x200d; തയാറാകുന്നില്ല. കോണ്&#x200d;ഗ്രസ് മുക്തഭാരത്തില്&#x200d; സി.പി.എം അവശേഷിക്കുമോ എന്ന് ചിന്തിക്കണം. ഉത്തര്&#x200d;പ്രദേശിലെ സമാജ്‌വാദി പാര്&#x200d;ട്ടിയുടെ വിജയം കണ്ണുതുറപ്പിക്കണം. മതേതര ശക്തികളുടെ ഐക്യം ആവശ്യമായ സാഹചര്യമാണിതെന്നും കെ.എന്&#x200d;.എ ഖാദര്&#x200d; ചൂണ്ടിക്കാട്ടി. പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്&#x200d;ത്ഥന ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഫാസിസവും വര്&#x200d;ഗീയതയും മാത്രമല്ല, സാമ്പത്തിക രംഗത്ത് തീവ്രവലതുപക്ഷ വ്യതിയാനമാണ് കേന്ദ്രസര്&#x200d;ക്കാറിന്റേത്. കറന്&#x200d;സിരഹിത ഡിജിറ്റല്&#x200d; ഇടപാടുകളിലൂടെ കുത്തകകള്&#x200d; തടിച്ചുകൊഴുക്കുകയാണ്. 17 ലക്ഷം കോടിയുടെ കറന്&#x200d;സിയാണ് ഇന്ത്യന്&#x200d; വിപണിയില്&#x200d; കൈമാറ്റം ചെയ്യപ്പെടുന്നത്. ദിവസം ഒരു ലക്ഷം കോടിയുടെ ഡിജിറ്റല്&#x200d; ഇടപാട് നടക്കുമ്പോള്&#x200d; പതിനായിരം കോടി രൂപ കുത്തകകളുടെ കൈയിലേക്ക് പോവുകയാണ്. ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റല്&#x200d; ഇടപാടുകളും ഉപേക്ഷിച്ച് കറന്&#x200d;സി കൈമാറ്റം നടന്നാലേ ഇവര്&#x200d; പഠിക്കൂ. സാമ്പത്തിക രംഗത്തെ തീവ്രവലതുപക്ഷ വ്യതിയാനത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്&#x200d;ന്നുവരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.<br />
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; കൂടുതല്&#x200d; കാര്യക്ഷമമാക്കണം. അടിസ്ഥാന സൗകര്യവികസനത്തിന് ഭാവനാ സമ്പന്നമായ പരിപാടികള്&#x200d; ആവിഷ്‌കരിക്കണം. എന്നാല്&#x200d; സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് അതിന്റെതായ പ്രാധാന്യം കിട്ടുന്നുണ്ടോ എന്നത് സംശയമാണ്. ബജറ്റില്&#x200d; പണം നീക്കിവെക്കുന്നതിന് പകരമായി പുറത്ത് കിഫ്ബിയിലൂടെ നിര്&#x200d;മാണ പ്രവൃത്തികള്&#x200d; നടപ്പാക്കുകയാണ്. എന്നാല്&#x200d; കിഫ്ബി വഴിയുള്ള പദ്ധതി നടക്കുമോ എന്നത് സംശയമാണ്. പൊതുമരാമത്ത് പ്രവൃത്തികള്&#x200d;ക്കുള്ള പണം ബജറ്റില്&#x200d; തന്നെ നീക്കിവെക്കുന്നതാണ് ശരിയായ രീതി. നൂതന സാങ്കേതിക വിദ്യകള്&#x200d; നിര്&#x200d;മാണ പ്രവൃത്തികളില്&#x200d; ഉപയോഗപ്പെടുത്താന്&#x200d; സാധിക്കണം. റോഡ് നവീകരിച്ച് ടാറിംഗ് പൂര്&#x200d;ത്തിയായാലുടന്&#x200d; അത് വെട്ടിപ്പൊളിക്കുന്ന സ്ഥിതിയുണ്ട്. ആദ്യമേ റോഡിന്റെ അരികുകളില്&#x200d; കേബിളുകളും പൈപ്പുകളും ഇടുന്നതിന് ഡക്റ്റുകള്&#x200d; നിര്&#x200d;മിച്ചാല്&#x200d; ഇതൊഴിവാക്കാം.</p>
<p>വേങ്ങര മണ്ഡലത്തില്&#x200d; മൂന്നു പഞ്ചായത്തുകളില്&#x200d; പൊട്ടിപ്പൊളിയാത്ത ഒരു റോഡുപോലുമില്ല. എഞ്ചിനീയര്&#x200d;മാരെ വിദേശരാജ്യങ്ങളിലോ ഇതരസംസ്ഥാനങ്ങളിലോ അയച്ച് നൂതന സാങ്കേതിക വിദ്യാകളില്&#x200d; പരിശീലനം നല്&#x200d;കണം. മുന്&#x200d;പ് മരാമത്ത് വകുപ്പില്&#x200d; റോഡുകളുടെ അറ്റകുറ്റപ്പണിക്കും ഓടകളും മറ്റും വൃത്തിയാക്കുന്നതിനും എം.എം.ആര്&#x200d; ജീവനക്കാര്&#x200d; ഉണ്ടായിരുന്നു. എന്നാല്&#x200d; പിന്നീട് ഇത് നിര്&#x200d;ത്തി. വാര്&#x200d;ഷിക അറ്റകുറ്റപ്പണികള്&#x200d; കുടുംബശ്രീ അടക്കമുള്ളവരെ ഏല്&#x200d;പിക്കണം. ബേപ്പൂര്&#x200d; ഉള്&#x200d;പെടെയുള്ള സംസ്ഥാനത്തെ പരമ്പരാഗത തുറമുഖങ്ങള്&#x200d;ക്ക് വലിയ ചരിത്രവും പാരമ്പര്യവുമുണ്ട്. അറബികളും വിദേശികളും ഉള്&#x200d;പ്പെടെ കച്ചവടത്തിനായി ഇവിടെ എത്തിയിരുന്നു. ആ സുവര്&#x200d;ണകാലം കേരളത്തിന് നഷ്ടപ്പെട്ടു. അതു തിരികെ കൊണ്ടുവരുന്നതിന് നടപടികള്&#x200d; വേണം. വിഴിഞ്ഞം തുറമുഖ നിര്&#x200d;മാണവുമായി ബന്ധപ്പെട്ട് ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാറിന്റെ കാലശേഷം ഒരു കല്ലുപോലും ഇട്ടിട്ടില്ലെന്നും കെ.എന്&#x200d;.എ ഖാദര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-will-left-congress-free-india-asks-kna-khader-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാറില്‍ പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കെ.എന്‍.എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്യും</title>
		<link>https://www.chandrikadaily.com/solar-case-decision-on-action-against-leaders-officials-tomorrow-read-more-at-httpenglish-manoramaonline-comnewskerala20171107solar-case-decision-against-leaders-tomorrow.html</link>
					<comments>https://www.chandrikadaily.com/solar-case-decision-on-action-against-leaders-officials-tomorrow-read-more-at-httpenglish-manoramaonline-comnewskerala20171107solar-case-decision-against-leaders-tomorrow.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Nov 2017 14:55:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[solar case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52590</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ പ്രത്യേക സമ്മേളനം നാളെ ചേരും. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണ് പ്രധാന അജണ്ട. സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ കെ.എന്‍.എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒന്‍പതിനാണ് സഭ ചേരുക. ആദ്യം സത്യപ്രതിജ്ഞ നടക്കും. തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെക്കും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; കേസിലെ ജുഡീഷ്യല്&#x200d; റിപ്പോര്&#x200d;ട്ട് നിയമസഭയില്&#x200d; വെക്കാന്&#x200d; പ്രത്യേക സമ്മേളനം നാളെ ചേരും. സോളാര്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണ് പ്രധാന അജണ്ട. സോളാര്&#x200d; റിപ്പോര്&#x200d;ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി വേങ്ങര ഉപതെരഞ്ഞെടുപ്പില്&#x200d; ഉജ്ജ്വല വിജയം നേടിയ കെ.എന്&#x200d;.എ ഖാദര്&#x200d; നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.</p>
<p>രാവിലെ ഒന്&#x200d;പതിനാണ് സഭ ചേരുക. ആദ്യം സത്യപ്രതിജ്ഞ നടക്കും. തുടര്&#x200d;ന്ന് സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് മേശപ്പുറത്ത് വെക്കും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും. 9.15ഓടെ തന്നെ സഭ പിരിയും. സഭ പിരിഞ്ഞയുടന്&#x200d; മാധ്യമങ്ങള്&#x200d;ക്ക് റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് വിതരണം ചെയ്യും. നാല് വാല്യങ്ങളായാണ് റിപ്പോര്&#x200d;ട്ട്. ഇംഗ്ലീഷിലുള്ള റിപ്പോര്&#x200d;ട്ടിന്റെ മലയാളം പരിഭാഷയും നല്&#x200d;കും.</p>
<p>ചാണ്ടിയുടെ നിയമലംഘനങ്ങള്&#x200d; കേരളം ഗൗരവത്തോടെ ചര്&#x200d;ച്ച ചെയ്യുന്ന സാഹചര്യത്തില്&#x200d; ചേരുന്ന പ്രത്യേക സമ്മേളനത്തില്&#x200d; പ്രതിപക്ഷം ഇക്കാര്യം ഉയര്&#x200d;ത്തിക്കാട്ടി പ്രതിഷേധിക്കാനും സാധ്യതയുണ്ട്. സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്മേലുള്ള രാഷ്ട്രീയ പകപോക്കല്&#x200d; ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. റിപ്പോര്&#x200d;ട്ടിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്&#x200d; യു.ഡി.എഫ് സജ്ജമാണ്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ഭൂമി കയ്യേറിയും കായലും നിലവും നികത്തിയും നഗ്നമായ നിയമലംഘനം നടത്തിയിട്ടും മന്ത്രിയായി തുടരുന്ന തോമസ്ചാണ്ടിയെ നിലനിര്&#x200d;ത്തിക്കൊണ്ട് നടത്തുന്ന സോളാര്&#x200d; കേസ് പോരാട്ടം സര്&#x200d;ക്കാരിനെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.</p>
<p>സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി അടക്കമുള്ളവര്&#x200d;ക്കെതിരെ കേസ് എടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്&#x200d; റിപ്പോര്&#x200d;ട്ട് പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് ആവശ്യപ്പെട്ട് ഉമ്മന്&#x200d;ചാണ്ടി അടക്കം 12 പേര്&#x200d; വിവരാവകാശനിയമപ്രകാരം സര്&#x200d;ക്കാരിനെ സമീപിക്കുകയും ചെയ്തു. പകര്&#x200d;പ്പ് നല്&#x200d;കാന്&#x200d; തയാറാകാത്ത സാഹചര്യത്തിലാണ് സോളാര്&#x200d; റിപ്പോര്&#x200d;ട്ട് ചര്&#x200d;ച്ച ചെയ്യാന്&#x200d; നിയമസഭ വിളിച്ചുചേര്&#x200d;ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. സോളാര്&#x200d; റിപ്പോര്&#x200d;ട്ടിന്മേല്&#x200d; നിയമോപദേശം ലഭിച്ച സാഹചര്യത്തില്&#x200d; ഇനിയും അന്വേഷണത്തിന് ഉത്തരവിടുന്നതില്&#x200d; അര്&#x200d;ത്ഥമുണ്ടോയെന്നും കോടതിയുടെ പരിഗണനയിലുള്ള കേസില്&#x200d; തുടര്&#x200d; നടപടികള്&#x200d; സാധുവാണോ എന്നുമുള്ള ആശങ്കകളാണ് സര്&#x200d;ക്കാരിനെ കുഴപ്പത്തിലാക്കുന്ന മറ്റൊരു കാര്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solar-case-decision-on-action-against-leaders-officials-tomorrow-read-more-at-httpenglish-manoramaonline-comnewskerala20171107solar-case-decision-against-leaders-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങരയില്‍ യു.ഡി.എഫ്  വിജയത്തിനു തിളക്കങ്ങളേറെ</title>
		<link>https://www.chandrikadaily.com/vengara-udf-win-by-23310.html</link>
					<comments>https://www.chandrikadaily.com/vengara-udf-win-by-23310.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 16:05:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[Vengara byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48015</guid>

					<description><![CDATA[വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലിംലീഗിലെ അഡ്വ:കെ.എന്‍.എ ഖാദര്‍ നേടിയ വിജയത്തിനു തിളക്കങ്ങളേറെ. ഇടതുമുന്നണിയുണ്ടാക്കിയ അവിശുദ്ധ ബാന്ധവങ്ങളെ തകര്‍ത്തു കളഞ്ഞാണ് 23310 വോട്ടുകളുടെ ഉജ്വല ഭൂരിപക്ഷവുമായി വേങ്ങര മണ്ഡലം യു.ഡി.എഫിന്റെ ഉരുക്കുകോട്ടതന്നെയെന്ന് തെളിയിച്ച് അഡ്വ കെഎന്‍എ ഖാദര്‍ കേരളനിയമസഭയുടെ പടികയറുന്നത്. 65227 വോട്ടുകളാണ് ഖാദര്‍ നേടിയത്. 41917വോട്ടുകള്‍കൊണ്ട് ഇടതുമുന്നണിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 5728 വോട്ടുകള്‍ മാത്രമാണ് ബി.ജെപിക്ക്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹഭരണത്തിനെതിരെ ശക്തമായ വിധിയെഴുത്തു കൂടിയാണ് വേങ്ങരയിലെ ഫലം. ന്യൂനപക്ഷങ്ങളോടുള്ള ഇടത് സര്‍ക്കാര്‍ സമീപനത്തിനും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>വേ</strong>ങ്ങര നിയോജകമണ്ഡലത്തില്&#x200d; നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി മുസ്‌ലിംലീഗിലെ അഡ്വ:കെ.എന്&#x200d;.എ ഖാദര്&#x200d; നേടിയ വിജയത്തിനു തിളക്കങ്ങളേറെ. ഇടതുമുന്നണിയുണ്ടാക്കിയ അവിശുദ്ധ ബാന്ധവങ്ങളെ തകര്&#x200d;ത്തു കളഞ്ഞാണ് 23310 വോട്ടുകളുടെ ഉജ്വല ഭൂരിപക്ഷവുമായി വേങ്ങര മണ്ഡലം യു.ഡി.എഫിന്റെ ഉരുക്കുകോട്ടതന്നെയെന്ന് തെളിയിച്ച് അഡ്വ കെഎന്&#x200d;എ ഖാദര്&#x200d; കേരളനിയമസഭയുടെ പടികയറുന്നത്. 65227 വോട്ടുകളാണ് ഖാദര്&#x200d; നേടിയത്. 41917വോട്ടുകള്&#x200d;കൊണ്ട് ഇടതുമുന്നണിക്ക് തൃപ്തിപ്പെടേണ്ടി വന്നു. 5728 വോട്ടുകള്&#x200d; മാത്രമാണ് ബി.ജെപിക്ക്.</p>
<p>കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകളുടെ ജനദ്രോഹഭരണത്തിനെതിരെ ശക്തമായ വിധിയെഴുത്തു കൂടിയാണ് വേങ്ങരയിലെ ഫലം. ന്യൂനപക്ഷങ്ങളോടുള്ള ഇടത് സര്&#x200d;ക്കാര്&#x200d; സമീപനത്തിനും ബി.ജെപിയോടുള്ള പ്രീണനത്തിനും ആഘാതമാണ് ഫലം. ഇത് മറച്ചുപിടിക്കാന്&#x200d; വേങ്ങരയില്&#x200d; കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ലഭിച്ചില്ലെന്നു പറഞ്ഞു കൈകഴുകാനാണ് ഇടതുമുന്നണിയും ബി.ജെപിയും ശ്രമിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന തരത്തില്&#x200d; നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് നേടിയ കാല്&#x200d;ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ഉജ്വലമാണെന്ന് രാഷട്രീയ നിരീക്ഷകര്&#x200d; വിലയിരുത്തുന്നു. ഒന്നരവര്&#x200d;ഷത്തെ ഭരണം വിലയിരുത്തലാകില്ലെന്ന് പറഞ്ഞാണ് ഇടതുമുന്നണി വേങ്ങരയില്&#x200d; ജനവിധി തേടിയത്. ഭരണ സ്വാധീനം ഉപയോഗിച്ചിട്ടും കനത്ത വോട്ടുകള്&#x200d;ക്കാണ് ഇടതുമുന്നണി വീണ്ടും പരാജയം രുചിച്ചത്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണി സര്&#x200d;ക്കാറിനെതിരെയുള്ള രണ്ടാമത് ഷോക്ക് ട്രീറ്റ്‌മെന്റാണ് വേങ്ങര നല്&#x200d;കിയത്. ബി.ജെപിക്കും നല്&#x200d;കിയ പ്രഹരം ചെറുതല്ല. ബി.ജെ.പിക്ക് ദേശീയ തലത്തില്&#x200d; വേങ്ങര കൂടുതല്&#x200d; അപമാനകരമായ ചര്&#x200d;ച്ചയാവുകയാണ്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വേങ്ങര കനത്ത തിരിച്ചടിയായിരുന്നു.</p>
<p>ബി.ജെപിയും ഇടതുമുന്നണിയും തമ്മിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം യു.ഡി.എഫ് തെരഞ്ഞടുപ്പിനു മുമ്പേ പറഞ്ഞതായിരുന്നു. വേങ്ങരയില്&#x200d; വോട്ടുകളെണ്ണിയപ്പോള്&#x200d; ഇത് ശരിക്കും പ്രകടമായിയെന്നു മാത്രം. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്&#x200d; ബി.ജെപിക്ക് 7055 വോട്ടുകള്&#x200d; ലഭിച്ച സ്ഥാനത്ത് 5728 വോട്ടുകളായി കുറയുമ്പോള്&#x200d; ബി.ജെപിയുടെ വോട്ടുകള്&#x200d; പോളിംങ് ശതമാനം വര്&#x200d;ധിച്ചിട്ടും എങ്ങോട്ട് മാറിയെന്ന അന്വേഷണം ചെന്നെത്തുന്നത് യു.ഡി.എഫ് ഉയര്&#x200d;ത്തിയ ബി.ജെ.പി -ഇടത് ബന്ധത്തിലേക്കാണ്. താനൂരിലും മറ്റും കഴിഞ്ഞ നിയമസഭാതെരഞ്ഞടുപ്പില്&#x200d; ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിലുണ്ടാക്കിയ ബന്ധത്തിന്റെ ആവര്&#x200d;ത്തനമാണ് വേങ്ങരയിലും അരങ്ങേറിയത്. ഇടതുമുന്നണിക്ക് വോട്ടുകള്&#x200d; മറിച്ചു നല്&#x200d;കിയ ബി.ജെ.പി വേങ്ങരയിലും കൃത്യം നിര്&#x200d;വഹിച്ചുവെന്നു മാത്രം. ഇടതുപക്ഷ സര്&#x200d;ക്കാറും ബി.ജെ.പിയും തമ്മിലുള്ള അമിതബന്ധങ്ങളിലെ ഉദാഹരണമായി വേങ്ങര ഫലം വെളിപ്പെടുത്തുന്നു.</p>
<p>കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്&#x200d; വേങ്ങരയില്&#x200d; മത്സരിച്ച ജമാഅത്തെ ഇസ്‌ലാമിയും പി.ഡി.പിയും ഇക്കുറി ഇവിടെ മത്സരിച്ചിരുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ വെല്&#x200d;ഫയര്&#x200d; പാര്&#x200d;ട്ടിക്ക് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്&#x200d; 1864 വോട്ടുകളും പി.ഡി.പിക്ക് 1472 വോട്ടുകളും ഇവിടെ ലഭിച്ചിരുന്നു. ഇരുപാര്&#x200d;ട്ടികളും വേങ്ങരയില്&#x200d; മന;സാക്ഷിവോട്ടുചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്&#x200d; ഇവരുടെ വോട്ടുകള്&#x200d; എങ്ങോട്ട് ചെരിഞ്ഞുവെന്നത് എല്ലാവര്&#x200d;ക്കും മനസ്സിലായതാണ്.</p>
<p>ലോക്‌സഭയില്&#x200d; പി.ഡി.പി പരസ്യമായി ഇടതുമുന്നണിക്ക് വോട്ട് ചെയ്യുമെന്ന് വാര്&#x200d;ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചതായിരുന്നു.ഇത് ഏറെ വിവാദമാവുകയും എന്നാല്&#x200d; ഇടതുമുന്നണി ആവശ്യപ്പെട്ടത് പ്രകാരമാണ് പി.ഡി.പി വോട്ടുകള്&#x200d; ഇടതുമുന്നണിക്ക് ചെയ്യാന്&#x200d; തീരുമാനിച്ചതെന്നും പി.ഡി.പി വ്യക്തമാക്കിയിരുന്നു. വേങ്ങരയില്&#x200d; പിന്തുണ പരസ്യമായി പ്രഖ്യാപിക്കാതെ പി.ഡി.പിപഴയ നിലപാട് വേങ്ങരയില്&#x200d; ആവര്&#x200d;ത്തിക്കുകയായിരുന്നു. പിന്തുണ പരസ്യമായി പ്രഖ്യാപിക്കുന്നത് തങ്ങള്&#x200d;ക്ക് ദോഷം ചെയ്യുന്നുവെന്ന് കണ്ട് രഹസ്യമായി മതിയെന്ന് ഇടതുമുന്നണിയുടെ നേതാക്കള്&#x200d; പി.ഡി.പിയെ അറിയിക്കുകയായിരുന്നു. വെല്&#x200d;ഫെയര്&#x200d;പാര്&#x200d;ട്ടിയും സ്വീകരിച്ച മന:സാക്ഷി തന്ത്രം ഇടതുമുന്നണിക്ക് വേണ്ടിയായിരുന്നുവെന്ന് പോങിംങ് ബൂത്തുകളിലെ വിവരങ്ങള്&#x200d; സൂചിപ്പിച്ചിരുന്നു. യു.ഡി.എഫിനെതിരെ മറ്റു കക്ഷികളുടെയെല്ലാം വോട്ടുകള്&#x200d; രഹസ്യമായും പരസ്യമായും വാങ്ങിയ ഇടതുമുന്നണിയോട് രാഷട്രീയമായ പോരാട്ടം നടത്തിയാണ് കാല്&#x200d;ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി കെ.എന്&#x200d;.എ ഖാദര്&#x200d; കൈവരിച്ചത്.</p>
<p>ഇടതുമുന്നണിയോട് യു.ഡി.എഫ് സംശുദ്ധമായി പോരാടിയപ്പോള്&#x200d; ആവനാഴിയിലെ സര്&#x200d;വ അസ്ത്രങ്ങളും എടുത്തു പ്രയോഗിച്ചാണ് ഇടതുമുന്നണി വേങ്ങരയില്&#x200d; പ്രചാരണം നടത്തിയത്. അധികാരത്തിന്റെ എല്ലാ സീമകളും വേങ്ങരയില്&#x200d; അവര്&#x200d; ലംഘിച്ചു. മന്ത്രിമാരും എംഎല്&#x200d;എമാരും ഭരണത്തണലില്&#x200d; വേങ്ങരയില്&#x200d; വിലസി. വാഗ്ദാനങ്ങള്&#x200d; നല്&#x200d;കി. വീടുകള്&#x200d; തോറും മന്ത്രിമാര്&#x200d; കയറിയിറങ്ങി വിസിറ്റിംഗങ് കാര്&#x200d;ഡും നല്&#x200d;കിയാണ് മടങ്ങിയത്. വ്യാപകമായി പണമിറക്കി. കല്ലുവെച്ച നുണകള്&#x200d; പ്രചരിപ്പിച്ചു.ഇതുകൊണ്ടൊന്നും യുഡിഎഫിനെ തളര്&#x200d;ത്താന്&#x200d; കഴിയില്ലെന്നു കണ്ടാണ് വോട്ടെടുപ്പ് സമയം നോക്കി സോളാറില്&#x200d; യുഡിഎഫ് നേതാക്കള്&#x200d;ക്കെതിരെ മുഖ്യമന്ത്രി അന്വേഷണ ബോംബെറിഞ്ഞത്. അതും ഒട്ടും ഏശിയില്ലെന്ന് ഫലം തെളിയിച്ചു. വേങ്ങരയില്&#x200d; ഇക്കുറി എന്തായാലും ഇടതുമുന്നണി വിജയിക്കുമെന്നായിരുന്നു അവസാന മണിക്കൂര്&#x200d; വരെ ഇടതുമുന്നണി നേതാക്കള്&#x200d; പ്രചരിപ്പിച്ചത്. വോട്ടുകളെണ്ണിയപ്പോള്&#x200d; അവരുടെ വാദങ്ങള്&#x200d; പൊളിഞ്ഞു.</p>
<p>വര്&#x200d;ഗീയ വികാരം ഇളക്കിവിട്ടു എസ്.ഡി.പി.ഐ നേടിയ വോട്ടുകള്&#x200d;ക്കും വേങ്ങരയില്&#x200d; സ്ഥിരതയില്ലെന്ന് വോട്ട് ചരിത്രത്തില്&#x200d; കാണാം. 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്&#x200d; എസ്.ഡി.പിഐയുടെ അബ്ദുല്&#x200d;മജിദ് ഫൈസി 4683 വോട്ടുകള്&#x200d; നേടിയപ്പോള്&#x200d; 2016ല്&#x200d; അത് 3049 വോട്ടുകളായി ചുരുങ്ങിയിരുന്നു. 1634 വോട്ടുകളാണ് എസ.്ഡി.പി.ഐക്ക് ഒറ്റയടിക്ക് കുറഞ്ഞത്. 2014 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്&#x200d; 9058 വോട്ടുകള്&#x200d; വേങ്ങരയില്&#x200d; എസ്.ഡി.പിഐയുടെ നസ്‌റുദ്ദീന്&#x200d; എളമരം നേടിയിരുന്നു. അന്ന് ലോക്‌സഭയിലേക്ക് എസ്.ഡി.പി.ഐ കൂടുതല്&#x200d; വോട്ടുകള്&#x200d; നേടിയതും വേങ്ങരനിയോജകമണഡലത്തിലായിരുന്നു. പിന്നാലെ വന്ന നിയമസഭാതെരഞ്ഞെടുപ്പില്&#x200d; ഈ വോട്ടുകള്&#x200d; കുത്തനെ താഴ്ന്നു. 6004 വോട്ടുകളാണ് ഒറ്റയടിക്ക് എസ്.ഡി.പി.ഐക്ക് കുറഞ്ഞത്. 2014-ല്&#x200d; ലഭിച്ച വോട്ടുകള്&#x200d; എസ്.ഡി.പി.എക്ക് വേങ്ങരയില്&#x200d; ലഭിച്ചില്ലെന്ന് വ്യക്തം. അതുകൊണ്ടു തന്നെ വേങ്ങരയില്&#x200d; എസ്ഡിപിഐക്ക് ലഭിച്ച വോട്ടുകള്&#x200d; അടുത്ത തെരഞ്ഞെടുപ്പില്&#x200d; കാണാനാകില്ലെന്നുറപ്പ്.<br />
വേങ്ങരയില്&#x200d; മുസ്‌ലിംലീഗ് വിമതന്&#x200d; രംഗത്തിറങ്ങിയെന്ന് പറഞ്ഞ് ചാനലുകളും ഇടതുപക്ഷവും വലിയ പ്രചാരണം നടത്തിയ കെ.ഹംസക്ക് ലഭിച്ച വോട്ടുകള്&#x200d; നോട്ടയേക്കാളും പിറകിലായെന്നത് ഹംസയെ ഉയര്&#x200d;ത്തിക്കാട്ടിയവര്&#x200d;ക്ക് ഏല്&#x200d;പ്പിച്ച തിരിച്ചടി ചെറുതല്ല. ലീഗ് കോട്ടയില്&#x200d; വിള്ളലുണ്ടാക്കുമെന്ന് പറഞ്ഞവര്&#x200d;ക്ക് കിട്ടിയത് 442 വോട്ടുകള്&#x200d; മാത്രം.</p>
<p>തങ്ങള്&#x200d; വലിയമുന്നേറ്റമുണ്ടാക്കിയെന്ന് പറയുന്ന ഇടതുമുന്നണിക്ക് അവരുടെ സ്ഥാനാര്&#x200d;ത്ഥിയുടെ സ്വന്തം ബൂത്തില്&#x200d; പോലും ഇടതിനു വോട്ടുകള്&#x200d; കൂടുതല്&#x200d; ലഭിച്ചില്ല. 146 വോട്ടുകളാണ് ഏ.ആര്&#x200d;നഗറിലെ അഡ്വ:പി.പി ബഷീറിന്റെ 22-ബൂത്തില്&#x200d; അഡ്വ കെഎന്&#x200d;എ ഖാദറിന്റെ ലീഡ്. 534 വോട്ടുകള്&#x200d; അഡ്വ: കെ.എന്&#x200d;.എ ഖാദര്&#x200d; നേടിയപ്പോള്&#x200d; 388 വോട്ടുകളാണ് ഇടതുമുന്നണിയുടെ ബഷീറിനു ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്&#x200d; 409 വോട്ടുകളുടെ ഭൂരിപക്ഷമാണ് പി,കെ കുഞ്ഞാലിക്കുട്ടിക്ക് ഇതേ ബൂത്തില്&#x200d; ലഭിച്ചത്. ഇക്കുറിയും കാടിളക്കിവെടിവെച്ചിട്ടും ഇടതുമുന്നണി സ്ഥാനാര്&#x200d;ഥിക്ക് സ്വന്തം ബൂത്തില്&#x200d; ലീഡ് ചെയ്യനായില്ല. എല്ലാ പഞ്ചായത്തുകളിലും തുടക്കം മുതലേ യു.ഡി.എഫ്സ്ഥാനാര്&#x200d;ത്ഥി ഖാദര്&#x200d; ലീഡ് ഉയര്&#x200d;ത്തിക്കൊണ്ടേയിരുന്നു. യു.ഡി.എഫ് നേടിയ തിളക്കമാര്&#x200d;ന്ന വിജയത്തെ കുറച്ച് കാണിക്കാനുള്ള ശ്രമങ്ങള്&#x200d; ഇടതിന്റെ പാഴ്‌വേലമാത്രമാണ്.</p>
<p><strong>ഇടത്-ബിജെപി ബാന്ധവം </strong><br />
<strong>വോട്ടിംങിലും പ്രകടമായി </strong><br />
<strong>വോട്ടെണ്ണലിലൂടനീളം </strong><br />
<strong>കെ.എന്&#x200d;.എ.ഖാദറിനു ലീഡ് </strong><br />
<strong>ഇടത് സ്ഥാനാര്&#x200d;ത്ഥിക്ക് സ്വന്തം </strong><br />
<strong>ബൂത്തില്&#x200d; പോലും </strong><br />
<strong>146 വോട്ടുകളുടെ തോല്&#x200d;വി</strong><br />
<strong>എസ്.ഡി.പി.ഐ വോട്ടുകള്&#x200d; 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പിനേക്കാളും </strong><br />
<strong>കുത്തനെ കുറഞ്ഞു</strong><br />
<strong>മുസ്‌ലിംലീഗിനെതിരെ മാധ്യമങ്ങള്&#x200d; </strong><br />
<strong>പ്രചരിപ്പിച്ചയാള്&#x200d; നോട്ടയേക്കാളും </strong><br />
<strong>പിറകില്&#x200d; </strong><br />
<strong>കഴിഞ്ഞ നിയമസഭാതെരഞ്ഞെടു</strong><br />
<strong>പ്പില്&#x200d; മത്സരിച്ച വെല്&#x200d;ഫയര്&#x200d; </strong><br />
<strong>പാര്&#x200d;ട്ടിയും പി.ഡി.പിയും </strong><br />
<strong>വോട്ടുകള്&#x200d; മറിച്ചു നല്&#x200d;കി</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-udf-win-by-23310.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര വിജയം: കൊടിയേരിക്ക് കെ.എന്‍.എ ഖാദറിന്റെ മറുപടി</title>
		<link>https://www.chandrikadaily.com/kna-khader-against-kodiyeri-balakrishnan.html</link>
					<comments>https://www.chandrikadaily.com/kna-khader-against-kodiyeri-balakrishnan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 08:33:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[kodiyeri balakrishnan]]></category>
		<category><![CDATA[pinarai vjayan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47969</guid>

					<description><![CDATA[വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.എന്‍.എ ഖാദര്‍ രംഗത്ത്. ഇടതുപക്ഷം തോല്‍ക്കുകയാണെങ്കില്‍ അത് സാങ്കേതിക വിജയമാണെന്ന് പറയുന്നത് അവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം തോല്‍ക്കുമ്പോള്‍ അത് അവര്‍ക്ക് സാങ്കേതികത്വമാകും. ഇടതുപക്ഷം ജയിക്കുകയാണെങ്കില്‍ മാത്രമേ ശരിയായ വിജയമായി അവര്‍ പറയാറുള്ളൂവെന്നും ഖാദര്‍ പറഞ്ഞു. സര്‍ക്കാര്‍ എന്ന നിലയില്‍ അവരുടെ എല്ലാ അധികാരങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ഒരുപാട് കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. അവരുടെ എല്ലാ അധികാരസംവിധാനങ്ങളും പ്രയാഗിച്ചു [&#8230;]]]></description>
										<content:encoded><![CDATA[<p>വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്&#x200d; നടത്തിയ പരാമര്&#x200d;ശങ്ങള്&#x200d;ക്ക് മറുപടിയുമായി കെ.എന്&#x200d;.എ ഖാദര്&#x200d; രംഗത്ത്. ഇടതുപക്ഷം തോല്&#x200d;ക്കുകയാണെങ്കില്&#x200d; അത് സാങ്കേതിക വിജയമാണെന്ന് പറയുന്നത് അവര്&#x200d; സ്ഥിരമായി ഉപയോഗിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഇടതുപക്ഷം തോല്&#x200d;ക്കുമ്പോള്&#x200d; അത് അവര്&#x200d;ക്ക് സാങ്കേതികത്വമാകും. ഇടതുപക്ഷം ജയിക്കുകയാണെങ്കില്&#x200d; മാത്രമേ ശരിയായ വിജയമായി അവര്&#x200d; പറയാറുള്ളൂവെന്നും ഖാദര്&#x200d; പറഞ്ഞു. സര്&#x200d;ക്കാര്&#x200d; എന്ന നിലയില്&#x200d; അവരുടെ എല്ലാ അധികാരങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ഒരുപാട് കുപ്രചാരണങ്ങള്&#x200d; അഴിച്ചുവിട്ടിട്ടുണ്ട്. അവരുടെ എല്ലാ അധികാരസംവിധാനങ്ങളും പ്രയാഗിച്ചു കൊണ്ടായിരുന്നു പ്രചാരണങ്ങള്&#x200d; നടന്നിരുന്നത്. അടഞ്ഞുകിടന്നിരുന്ന സോളാര്&#x200d; കേസ് തെരഞ്ഞെടുപ്പിന്റെ മധ്യത്തില്&#x200d; ഇറക്കി വിട്ടു. എന്നാല്&#x200d; ഇതെല്ലാം സ്വാഭാവികമാണ്. എല്ലാ തരത്തിലുള്ള അധികാരങ്ങളും ഇറക്കി പ്രയോഗിച്ചിട്ടും യു.ഡി.എഫിന്റെ കോട്ടകളില്&#x200d; അവര്&#x200d;ക്ക് കാര്യമായ വിള്ളലുകള്&#x200d; വീഴ്ത്താന്&#x200d; കഴിഞ്ഞിട്ടില്ല. ഭരണം കയ്യിലുള്ളത് കൊണ്ട് മാത്രം അവര്&#x200d;ക്ക് കിട്ടിയ വോട്ടാണ് സാങ്കേതികപരമായതെന്ന് ഖാദര്&#x200d; പറഞ്ഞു. മതേതരശക്തികള്&#x200d;ക്കാണ് ഇനി ഭാവിയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>യുഡിഎഫിന്റെ വിജയം കേവലം സാങ്കേതികമാണെന്നായിരുന്നു കൊടിയേരിയുടെ പരാമര്&#x200d;ശം. വിജയം ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും കൊടിയേരി ബാലകൃഷ്ണന്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-khader-against-kodiyeri-balakrishnan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങരയില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം</title>
		<link>https://www.chandrikadaily.com/vengara-election-kna-khader-won.html</link>
					<comments>https://www.chandrikadaily.com/vengara-election-kna-khader-won.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 04:49:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[VENGARA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47900</guid>

					<description><![CDATA[തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു. 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.എന്‍.എ ഖാദര്‍ ജയിച്ചത്. എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന് 41917 വോട്ടുകളാണ് ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ.സി നസീറിന് 8648 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് 5728 വോട്ടുകളുമാണ് ലഭിച്ചത്. സ്വതന്ത്രരായ ഹംസ കരുമണ്ണിലിന് 442 ഉം ശ്രീനിവാസന് 159 ഉം വോട്ടുകളാണ് ലഭിച്ചത്. അതേസമയം, ഇത്തവണ 502 നോട്ട വോട്ടുകളും രേഖപ്പെടുത്തിയതായാണ് വിവരം.]]></description>
										<content:encoded><![CDATA[<p>തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്&#x200d; യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി കെ.എന്&#x200d;.എ ഖാദര്&#x200d; വിജയിച്ചു. 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.എന്&#x200d;.എ ഖാദര്&#x200d; ജയിച്ചത്. എല്&#x200d;ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പിപി ബഷീറിന് 41917 വോട്ടുകളാണ് ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്&#x200d;ത്ഥി കെ.സി നസീറിന് 8648 വോട്ടുകളും ബിജെപി സ്ഥാനാര്&#x200d;ത്ഥി കെ.ജനചന്ദ്രന്&#x200d; മാസ്റ്റര്&#x200d;ക്ക് 5728 വോട്ടുകളുമാണ് ലഭിച്ചത്. സ്വതന്ത്രരായ ഹംസ കരുമണ്ണിലിന് 442 ഉം ശ്രീനിവാസന് 159 ഉം വോട്ടുകളാണ് ലഭിച്ചത്. അതേസമയം, ഇത്തവണ 502 നോട്ട വോട്ടുകളും രേഖപ്പെടുത്തിയതായാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-election-kna-khader-won.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര: ഇടതു സ്ഥാനാര്‍ത്ഥി ബഷീറിന്റെ പഞ്ചായത്തില്‍ യുഡിഎഫ് വിജയിച്ചു</title>
		<link>https://www.chandrikadaily.com/vengara-kna-khader-won-at-basheers-panchayat.html</link>
					<comments>https://www.chandrikadaily.com/vengara-kna-khader-won-at-basheers-panchayat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 03:55:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[PP Basheer]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[VENGARA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47869</guid>

					<description><![CDATA[തിരൂരങ്ങാടി: വേങ്ങരയില്‍ യു.ഡി.എഫ് തരംഗം. ഇടതു സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ സ്വന്തം പഞ്ചായത്തായ എ.ആര്‍ നഗറില്‍ യു.ഡി.എഫ് വിജയിച്ചു. 3350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ബഷീറിന്റെ മണ്ഡലത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ബഷീറിന് 7452 വോട്ടുകളാണ് എ.ആര്‍ നഗറില്‍ ലഭിച്ചത്. എസ്.ഡി.പി.ഐക്ക് 1458 വോട്ടുകളും ബിജെപിക്ക് 1392 വോട്ടുകളുമാണ് ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരൂരങ്ങാടി: വേങ്ങരയില്&#x200d; യു.ഡി.എഫ് തരംഗം. ഇടതു സ്ഥാനാര്&#x200d;ത്ഥി പി.പി ബഷീറിന്റെ സ്വന്തം പഞ്ചായത്തായ എ.ആര്&#x200d; നഗറില്&#x200d; യു.ഡി.എഫ് വിജയിച്ചു. 3350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി കെ.എന്&#x200d;.എ ഖാദര്&#x200d; ബഷീറിന്റെ മണ്ഡലത്തില്&#x200d; ആധിപത്യം സ്ഥാപിച്ചത്. ബഷീറിന് 7452 വോട്ടുകളാണ് എ.ആര്&#x200d; നഗറില്&#x200d; ലഭിച്ചത്. എസ്.ഡി.പി.ഐക്ക് 1458 വോട്ടുകളും ബിജെപിക്ക് 1392 വോട്ടുകളുമാണ് ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-kna-khader-won-at-basheers-panchayat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യനായി ഖാദര്‍</title>
		<link>https://www.chandrikadaily.com/kna-kader-vengara-by-election-udf.html</link>
					<comments>https://www.chandrikadaily.com/kna-kader-vengara-by-election-udf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Oct 2017 17:17:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[Vengara byeletion]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46910</guid>

					<description><![CDATA[ഊരകമലയുടെ എടുപ്പും മിനി ഊട്ടിയുടെ സൗന്ദര്യവുമാണ് ഊരകത്തെ ശ്രദ്ധേയമാക്കുന്നത്. ഊരകം പഞ്ചായത്തിലെ മിനി ഊട്ടിയില്‍ നിന്നാണ് ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങിയത്. വിജയകരമായി പൂര്‍ത്തീകരിച്ച പഞ്ചായത്തുതല പര്യടനത്തിന് ശേഷം ബഹളങ്ങളൊന്നുമില്ലാത്ത ശാന്തമായ പ്രചാരണം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവസാനഘട്ട വോട്ടഭ്യാര്‍ത്ഥനക്കായി ഖാദറെത്തി. നേരില്‍ കണ്ടും കല്യാണ വീടുകളിലെത്തിയും കവലകളിലും വിവിധ സ്ഥാപനങ്ങളിലുമായി സ്ഥാനാര്‍ത്ഥി ഇന്നലെ മണ്ഡലം മുഴുവന്‍ നിറഞ്ഞുനിന്നു. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും വിവിധ സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെത്തി. മിനി ഊട്ടിയിലെ ജാമിഅ അല്‍ഹിന്ദ് അറബിക് കോളജിലായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>ഊരകമലയുടെ എടുപ്പും മിനി ഊട്ടിയുടെ സൗന്ദര്യവുമാണ് ഊരകത്തെ ശ്രദ്ധേയമാക്കുന്നത്. ഊരകം പഞ്ചായത്തിലെ മിനി ഊട്ടിയില്&#x200d; നിന്നാണ് ഇന്നലെ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി പ്രചാരണം തുടങ്ങിയത്. വിജയകരമായി പൂര്&#x200d;ത്തീകരിച്ച പഞ്ചായത്തുതല പര്യടനത്തിന് ശേഷം ബഹളങ്ങളൊന്നുമില്ലാത്ത ശാന്തമായ പ്രചാരണം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; അവസാനഘട്ട വോട്ടഭ്യാര്&#x200d;ത്ഥനക്കായി ഖാദറെത്തി.</p>
<p>നേരില്&#x200d; കണ്ടും കല്യാണ വീടുകളിലെത്തിയും കവലകളിലും വിവിധ സ്ഥാപനങ്ങളിലുമായി സ്ഥാനാര്&#x200d;ത്ഥി ഇന്നലെ മണ്ഡലം മുഴുവന്&#x200d; നിറഞ്ഞുനിന്നു. മണ്ഡലത്തിലെ മുഴുവന്&#x200d; പഞ്ചായത്തുകളിലും വിവിധ സ്ഥലങ്ങളില്&#x200d; സ്ഥാനാര്&#x200d;ത്ഥിയെത്തി. മിനി ഊട്ടിയിലെ ജാമിഅ അല്&#x200d;ഹിന്ദ് അറബിക് കോളജിലായിരുന്നു ആദ്യത്തെ സന്ദര്&#x200d;ശനം. പിന്നീട് സമീപത്തുള്ള ഫാത്തിമമാതാ പള്ളിയിലേക്ക്. പള്ളിയിലേക്ക് കയറുന്നതിനിടക്ക് കേരള കോണ്&#x200d;ഗ്രസ് (എം) ചെയര്&#x200d;മാന്&#x200d; കെ.എം മാണിയുടെ ഫോണ്&#x200d; കോള്&#x200d;. യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയുടെ വിജയത്തിന് കേരള കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; രംഗത്തുണ്ടാകുമെന്ന്് അറിയിച്ച് വിജയാശംസകളും നേര്&#x200d;ന്നാണ് കെ.എം മാണി അവസാനിപ്പിച്ചത്.</p>
<p>ഏതാനും മിനുറ്റുകള്&#x200d;ക്കകം തന്നെ പള്ളിയിലെ പ്രത്യേക പ്രാര്&#x200d;ത്ഥന കഴിഞ്ഞ് വിശ്വാസികള്&#x200d; പുറത്തേക്കിറങ്ങി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്&#x200d;ജനകൂട്ടം സ്ഥാനാര്&#x200d;ത്ഥിയെ പൊതിഞ്ഞു. വോട്ടുകളെല്ലാം കോണിക്ക് തന്നെയെന്ന് തറപ്പിച്ചു പറഞ്ഞു. എല്ലാവരുടേയും പിന്തുണ ഉറപ്പിച്ച് മുന്നോട്ട്. പള്ളി മേലധികാരി ഫാദര്&#x200d; ജോസഫ് പാലക്കാട്ടിനെ സന്ദര്&#x200d;ശിച്ച് മടക്കം. പോകുന്ന പോക്കില്&#x200d; ലേലം വിളിയിലും പങ്കുചേര്&#x200d;ന്നു. 500 രൂപക്ക് രണ്ടു താറാവിനെ ലേലവും വിളിച്ചാണ് അവിടെ നിന്നിറങ്ങിയത്. പിന്നെ നേരെ വട്ടപ്പറമ്പ് കോളനിയിലേക്ക്്. അവിടെ കൂടിയിരുന്ന സ്ത്രീകളോട് വോട്ടഭ്യാര്&#x200d;ത്ഥിച്ചു. ഉച്ചക്ക് മുമ്പെ രണ്ടു കല്യാണ വീടുകളിലും സ്ഥാനാര്&#x200d;ത്ഥി സന്ദര്&#x200d;ശനം നടത്തി. കല്യാണ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാനാര്&#x200d;ത്ഥിക്ക് വന്&#x200d;വരവേല്&#x200d;പ്പാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിക്ക് ലഭിക്കുന്ന സ്വീകാര്യത മണ്ഡലത്തില്&#x200d; വന്&#x200d;മുന്നേറ്റം നടത്താന്&#x200d; കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>പര്യടനങ്ങളിലും മറ്റും നേടിയ മേല്&#x200d;ക്കൈ യു.ഡി.എഫിന്റെ ആത്മവിശ്വാസം വര്&#x200d;ധിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തില്&#x200d; ഇന്ന് യു.ഡി.എഫ് സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളും വിവിധ പരിപാടികളില്&#x200d; പങ്കെടുത്തു. കുടുംബ യോഗങ്ങളും കണ്&#x200d;വന്&#x200d;ഷനുകളുമായി മണ്ഡലത്തില്&#x200d; ഇന്നലേയും യു.ഡി.എഫ് പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നിറഞ്ഞുനിന്നു. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ അവസാനഘട്ടത്തില്&#x200d; കൂടുതല്&#x200d; വോട്ടര്&#x200d;മാരുടെ അടുത്തെത്തുകയും പിന്തുണ തേടുകയുമാണ് സ്ഥാനാര്&#x200d;ത്ഥിയുടെ ലക്ഷ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-kader-vengara-by-election-udf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധികാരഹുങ്കിന് മറുപടിക്ക് ഒരുങ്ങി വേങ്ങര</title>
		<link>https://www.chandrikadaily.com/vengara-kna-kader-udf.html</link>
					<comments>https://www.chandrikadaily.com/vengara-kna-kader-udf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 05 Oct 2017 16:00:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[VENGARA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46465</guid>

					<description><![CDATA[അനീഷ് ചാലിയാര്‍ വേങ്ങര &#8221;എല്ലാമറന്നൊന്നുറങ്ങിയ യാമങ്ങള്‍ എന്നേക്കുമായസ്തമിച്ചുപോയ് ഇന്നിനിയൊരാളുടെ നിദ്രക്ക് മറ്റൊരാള്‍ കണ്ണിമചിമ്മാതെ കാവല്‍ നിന്നീടേണം. ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം നീയുറങ്ങുക&#8230;.&#8221; ഈ നാലുവരികവിത മതി യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രസക്തി ഏവരെയും ബോധ്യപ്പെടുത്താന്‍. വേങ്ങര പഞ്ചായത്തിലെ പുത്തനങ്ങാടിയില്‍ തന്റെ പ്രസംഗത്തിനിടെ കെ.എന്‍.എ ഖാദര്‍ ചൊല്ലിയ ഒ.എന്‍.വി ഈ കവിത മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ തന്നെയാണ് വേങ്ങരയിലെ വോട്ടര്‍മാരോട് യു.ഡി.എഫിന് സംവദിക്കാനുള്ളത്. ഇന്ത്യയില്‍ സാധാരണക്കാരന് സ്വസ്ഥമായി ഉറങ്ങാന്‍, ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ജനമനസ്സുകളെ വര്‍ഗീയമായി കീറിമുറിച്ച് ഭയം വളര്‍ത്തി സ്വേച്ഛാധിപത്യത്വം [&#8230;]]]></description>
										<content:encoded><![CDATA[<p>അനീഷ് ചാലിയാര്&#x200d;</p>
<p>വേങ്ങര<br />
&#8221;എല്ലാമറന്നൊന്നുറങ്ങിയ യാമങ്ങള്&#x200d;<br />
എന്നേക്കുമായസ്തമിച്ചുപോയ്<br />
ഇന്നിനിയൊരാളുടെ നിദ്രക്ക് മറ്റൊരാള്&#x200d;<br />
കണ്ണിമചിമ്മാതെ കാവല്&#x200d; നിന്നീടേണം.<br />
ഇനി ഞാന്&#x200d; ഉണര്&#x200d;ന്നിരിക്കാം നീയുറങ്ങുക&#8230;.&#8221;</p>
<p>ഈ നാലുവരികവിത മതി യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രസക്തി ഏവരെയും ബോധ്യപ്പെടുത്താന്&#x200d;. വേങ്ങര പഞ്ചായത്തിലെ പുത്തനങ്ങാടിയില്&#x200d; തന്റെ പ്രസംഗത്തിനിടെ കെ.എന്&#x200d;.എ ഖാദര്&#x200d; ചൊല്ലിയ ഒ.എന്&#x200d;.വി ഈ കവിത മുന്നോട്ടുവെക്കുന്ന ആശയങ്ങള്&#x200d; തന്നെയാണ് വേങ്ങരയിലെ വോട്ടര്&#x200d;മാരോട് യു.ഡി.എഫിന് സംവദിക്കാനുള്ളത്. ഇന്ത്യയില്&#x200d; സാധാരണക്കാരന് സ്വസ്ഥമായി ഉറങ്ങാന്&#x200d;, ജീവിക്കാന്&#x200d; സാധിക്കാത്ത സാഹചര്യമാണുള്ളത്. ജനമനസ്സുകളെ വര്&#x200d;ഗീയമായി കീറിമുറിച്ച് ഭയം വളര്&#x200d;ത്തി സ്വേച്ഛാധിപത്യത്വം നിലനിര്&#x200d;ത്താന്&#x200d; ഫാസിസം സര്&#x200d;വ തന്ത്രങ്ങളും പ്രയോഗിക്കുന്നു. ഇതിന് ഇടതുപക്ഷം ചൂട്ടുപിടിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. കോണ്&#x200d;ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതര ചേരിയെ ദുര്&#x200d;ബലപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ ഓരോ ശ്രമങ്ങളും സംഘപരിവാര്&#x200d; ശക്തികള്&#x200d;ക്കുള്ള ഇന്ധനമായി മാറുന്നു. ഇതിനെതിരെയാണ് വേങ്ങരക്ക് അടുത്ത പതിനൊന്നിന് പ്രതികരിക്കാനുള്ളത്. കുറിക്കുകൊള്ളുന്ന വാക്കുകളുമായി സ്ഥാനാര്&#x200d;ത്ഥി ഒരു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമെന്തെന്ന് വ്യക്തമാക്കി. മതേതരത്വവും സാഹോദര്യവുമാണ് വേങ്ങരയുടെ ജീവവായു. അത് കൊണ്ട് തന്നെ എന്നും ഈ മണ്ണ് യു.ഡി.എഫിനൊപ്പമാണ്. സ്ഥാനാര്&#x200d;ത്ഥിയെ കാണാന്&#x200d; പ്രസംഗം കേള്&#x200d;ക്കാനും അങ്ങാടികൡലെല്ലാം നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.</p>
<p>വേങ്ങര പഞ്ചായത്തില്&#x200d;  രാവിലെ 8.30 ന് അരീക്കുളം കോളനിയില്&#x200d; നിന്നാണ് യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി കെ.എന്&#x200d;.എ ഖാദര്&#x200d; പര്യടനം തുടങ്ങിയത്. കോളനിയില്&#x200d; സ്ത്രീകളും കുട്ടികളും രാവിലെ തന്നെ സ്ഥാനാര്&#x200d;ത്ഥിയെ സ്വീകരിച്ചു. അരീക്കുളം അങ്ങാടിയില്&#x200d; പര്യടനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എ.പി അനില്&#x200d;കുമാര്&#x200d; എം.എല്&#x200d;.എ നിര്&#x200d;വഹിച്ചു. കാത്തുനിന്നവരോട് കുശലം പറഞ്ഞും കവലകളിലെ കച്ചവടസ്ഥാപനങ്ങളില്&#x200d; കയറിയിറങ്ങിയും സ്ഥാനാര്&#x200d;ത്ഥി ഓരോ വോട്ടര്&#x200d;മാരെയും നേരിട്ട് വോട്ടഭ്യര്&#x200d;ത്ഥിച്ച് പിന്തുണ ഉറപ്പാക്കി. തെരഞ്ഞെടുപ്പിനോടടുക്കും തോറും വേങ്ങരയുടെ ഉത്സവലഹരി കൊടുമുടികയറുകയാണ്. നാടിന്റെ ആവശ്യങ്ങള്&#x200d; സാക്ഷത്കരിച്ച ആത്മവിശ്വാസവുമായി യു.ഡി.എഫ് നേതാക്കള്&#x200d; വേങ്ങരയില്&#x200d; വോട്ടഭ്യര്&#x200d;ത്ഥിക്കുമ്പോള്&#x200d; തങ്ങളുടെ ഇനിയുള്ള അഭിവൃദ്ധിക്കും യു.ഡി.എഫ് അധികാരത്തിലേറണമെന്നാണ് വേങ്ങരക്കാര്&#x200d;ക്ക് പറയാനുള്ളത്. സ്ഥാനാര്&#x200d;ത്ഥിയുടെ ഓരോ സന്ദര്&#x200d;ശനവും യു.ഡി.എഫിന്റെ ചരിത്ര വിജയത്തിലേക്കുള്ള ചവിട്ടുപടിയാവുകയാണ്.</p>
<p>തറയിട്ടാല്&#x200d;, സഊദി നഗര്&#x200d;, കുറുക, പുലരി, ചുള്ളിപ്പറമ്പ്, ആശാരിപ്പടി, മുണ്ടക്കറമ്പ്, മനാട്ടി, ചെനക്കല്&#x200d;, ആയിശാബാദ്, പുത്തനങ്ങാടി, അരീക്കപ്പള്ളിയാളി, പൂക്കളം ബസാര്&#x200d;, പാറമ്മല്&#x200d;, അടക്കാപുര, മുതലമാട്, കാളിക്കടവ് എന്നിവിടങ്ങളില്&#x200d; പര്യടനം നടത്തി. ഉച്ചക്ക് ശേഷം തേര്&#x200d;ക്കയം, പാണ്ടികശാല, തട്ടാഞ്ചേരിമല, മദ്‌റസാ അങ്ങാടി, കെ.പി.എം ബസാര്&#x200d;, കുന്നുമ്മല്&#x200d;, മണ്ണില്&#x200d;പിലാക്കല്&#x200d;, കൂരിയാട്, ആസാദ് നഗര്&#x200d;, കൊടുവായൂര്&#x200d;, കക്കാടംപുറം, കുറ്റൂര്&#x200d; നോര്&#x200d;ത്ത്, ബാലന്&#x200d; പീടിക, ഗാന്ധിക്കുന്ന്, ഗാന്ധിക്കുന്ന് കോളനി, കണ്ണാട്ടിപ്പടി, ജവാന്&#x200d;കോളനി, ഇരുകുളം, മാടംചിന എന്നിവിടങ്ങളില്&#x200d; പര്യടനം നടത്തി പാക്കടപ്പുറായയില്&#x200d; സമാപിച്ചു. ഇന്ന് ഉച്ചക്ക് ശേഷം നെല്ലിപ്പല്&#x200d; നിന്നാണ് വേങ്ങര പഞ്ചായത്തിന്റെ മറ്റുഭാഗങ്ങളില്&#x200d; സ്ഥാനാര്&#x200d;ത്ഥിയുടെ പര്യടനം.</p>
<p>സ്ഥാനാര്&#x200d;ത്ഥി പര്യടനങ്ങള്&#x200d;ക്കൊപ്പം കുടുംബസംഗമങ്ങളും യു.ഡി.എഫ് ക്യാമ്പുകള്&#x200d;ക്ക് ആവേശം പകരുന്നതായി. കേരളത്തിന്റെ ജനകീയനായ മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സാന്നിധ്യം കുടുംബയോഗങ്ങളെ ബഹുജനസംഗമവേദികളാക്കി. കേരളത്തെ മദ്യത്തില്&#x200d; മുക്കിക്കൊല്ലാനും വിലക്കയറ്റംകൊണ്ട് സാധാരണക്കാരുടെ ജീവിതം ദുരിതപൂര്&#x200d;ണമാക്കുകയും ചെയ്ത ഇടതു സര്&#x200d;ക്കാറിനും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് വഴിനടത്തുന്ന കേന്ദ്ര സര്&#x200d;ക്കാറിനും ഉപതെരഞ്ഞെടുപ്പിലൂടെ കനത്ത മറുപടി നല്&#x200d;കണമെന്ന് ഇരുവരും ആഹ്വാനം ചെയ്തു. ഫോര്&#x200d;വേര്&#x200d;ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്&#x200d;, വഖഫ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്&#x200d;, മുസ്്‌ലിംയൂത്ത്തലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, എം.എല്&#x200d;.എമാരായ എ.പി അനില്&#x200d;കുമാര്&#x200d;, ടി.വി ഇബ്രാഹീം, പി.കെ ബഷീര്&#x200d;, അഡ്വ.എം. ഉമ്മര്&#x200d; എം.എല്&#x200d;.എയും മണ്ഡലത്തിലെ വിവിധ പ്രചാരണ പരിപാടികളില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-kna-kader-udf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
