<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kna khader &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kna-khader/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 07 Nov 2017 15:14:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kna khader &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സോളാറില്‍ പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കെ.എന്‍.എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്യും</title>
		<link>https://www.chandrikadaily.com/solar-case-decision-on-action-against-leaders-officials-tomorrow-read-more-at-httpenglish-manoramaonline-comnewskerala20171107solar-case-decision-against-leaders-tomorrow.html</link>
					<comments>https://www.chandrikadaily.com/solar-case-decision-on-action-against-leaders-officials-tomorrow-read-more-at-httpenglish-manoramaonline-comnewskerala20171107solar-case-decision-against-leaders-tomorrow.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Nov 2017 14:55:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[solar case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52590</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ പ്രത്യേക സമ്മേളനം നാളെ ചേരും. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണ് പ്രധാന അജണ്ട. സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ കെ.എന്‍.എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒന്‍പതിനാണ് സഭ ചേരുക. ആദ്യം സത്യപ്രതിജ്ഞ നടക്കും. തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെക്കും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; കേസിലെ ജുഡീഷ്യല്&#x200d; റിപ്പോര്&#x200d;ട്ട് നിയമസഭയില്&#x200d; വെക്കാന്&#x200d; പ്രത്യേക സമ്മേളനം നാളെ ചേരും. സോളാര്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണ് പ്രധാന അജണ്ട. സോളാര്&#x200d; റിപ്പോര്&#x200d;ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി വേങ്ങര ഉപതെരഞ്ഞെടുപ്പില്&#x200d; ഉജ്ജ്വല വിജയം നേടിയ കെ.എന്&#x200d;.എ ഖാദര്&#x200d; നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.</p>
<p>രാവിലെ ഒന്&#x200d;പതിനാണ് സഭ ചേരുക. ആദ്യം സത്യപ്രതിജ്ഞ നടക്കും. തുടര്&#x200d;ന്ന് സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് മേശപ്പുറത്ത് വെക്കും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും. 9.15ഓടെ തന്നെ സഭ പിരിയും. സഭ പിരിഞ്ഞയുടന്&#x200d; മാധ്യമങ്ങള്&#x200d;ക്ക് റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് വിതരണം ചെയ്യും. നാല് വാല്യങ്ങളായാണ് റിപ്പോര്&#x200d;ട്ട്. ഇംഗ്ലീഷിലുള്ള റിപ്പോര്&#x200d;ട്ടിന്റെ മലയാളം പരിഭാഷയും നല്&#x200d;കും.</p>
<p>ചാണ്ടിയുടെ നിയമലംഘനങ്ങള്&#x200d; കേരളം ഗൗരവത്തോടെ ചര്&#x200d;ച്ച ചെയ്യുന്ന സാഹചര്യത്തില്&#x200d; ചേരുന്ന പ്രത്യേക സമ്മേളനത്തില്&#x200d; പ്രതിപക്ഷം ഇക്കാര്യം ഉയര്&#x200d;ത്തിക്കാട്ടി പ്രതിഷേധിക്കാനും സാധ്യതയുണ്ട്. സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്മേലുള്ള രാഷ്ട്രീയ പകപോക്കല്&#x200d; ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. റിപ്പോര്&#x200d;ട്ടിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്&#x200d; യു.ഡി.എഫ് സജ്ജമാണ്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ഭൂമി കയ്യേറിയും കായലും നിലവും നികത്തിയും നഗ്നമായ നിയമലംഘനം നടത്തിയിട്ടും മന്ത്രിയായി തുടരുന്ന തോമസ്ചാണ്ടിയെ നിലനിര്&#x200d;ത്തിക്കൊണ്ട് നടത്തുന്ന സോളാര്&#x200d; കേസ് പോരാട്ടം സര്&#x200d;ക്കാരിനെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.</p>
<p>സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി അടക്കമുള്ളവര്&#x200d;ക്കെതിരെ കേസ് എടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്&#x200d; റിപ്പോര്&#x200d;ട്ട് പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് ആവശ്യപ്പെട്ട് ഉമ്മന്&#x200d;ചാണ്ടി അടക്കം 12 പേര്&#x200d; വിവരാവകാശനിയമപ്രകാരം സര്&#x200d;ക്കാരിനെ സമീപിക്കുകയും ചെയ്തു. പകര്&#x200d;പ്പ് നല്&#x200d;കാന്&#x200d; തയാറാകാത്ത സാഹചര്യത്തിലാണ് സോളാര്&#x200d; റിപ്പോര്&#x200d;ട്ട് ചര്&#x200d;ച്ച ചെയ്യാന്&#x200d; നിയമസഭ വിളിച്ചുചേര്&#x200d;ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. സോളാര്&#x200d; റിപ്പോര്&#x200d;ട്ടിന്മേല്&#x200d; നിയമോപദേശം ലഭിച്ച സാഹചര്യത്തില്&#x200d; ഇനിയും അന്വേഷണത്തിന് ഉത്തരവിടുന്നതില്&#x200d; അര്&#x200d;ത്ഥമുണ്ടോയെന്നും കോടതിയുടെ പരിഗണനയിലുള്ള കേസില്&#x200d; തുടര്&#x200d; നടപടികള്&#x200d; സാധുവാണോ എന്നുമുള്ള ആശങ്കകളാണ് സര്&#x200d;ക്കാരിനെ കുഴപ്പത്തിലാക്കുന്ന മറ്റൊരു കാര്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solar-case-decision-on-action-against-leaders-officials-tomorrow-read-more-at-httpenglish-manoramaonline-comnewskerala20171107solar-case-decision-against-leaders-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര വിജയം: കൊടിയേരിക്ക് കെ.എന്‍.എ ഖാദറിന്റെ മറുപടി</title>
		<link>https://www.chandrikadaily.com/kna-khader-against-kodiyeri-balakrishnan.html</link>
					<comments>https://www.chandrikadaily.com/kna-khader-against-kodiyeri-balakrishnan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 08:33:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[kodiyeri balakrishnan]]></category>
		<category><![CDATA[pinarai vjayan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47969</guid>

					<description><![CDATA[വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.എന്‍.എ ഖാദര്‍ രംഗത്ത്. ഇടതുപക്ഷം തോല്‍ക്കുകയാണെങ്കില്‍ അത് സാങ്കേതിക വിജയമാണെന്ന് പറയുന്നത് അവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം തോല്‍ക്കുമ്പോള്‍ അത് അവര്‍ക്ക് സാങ്കേതികത്വമാകും. ഇടതുപക്ഷം ജയിക്കുകയാണെങ്കില്‍ മാത്രമേ ശരിയായ വിജയമായി അവര്‍ പറയാറുള്ളൂവെന്നും ഖാദര്‍ പറഞ്ഞു. സര്‍ക്കാര്‍ എന്ന നിലയില്‍ അവരുടെ എല്ലാ അധികാരങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ഒരുപാട് കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. അവരുടെ എല്ലാ അധികാരസംവിധാനങ്ങളും പ്രയാഗിച്ചു [&#8230;]]]></description>
										<content:encoded><![CDATA[<p>വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്&#x200d; നടത്തിയ പരാമര്&#x200d;ശങ്ങള്&#x200d;ക്ക് മറുപടിയുമായി കെ.എന്&#x200d;.എ ഖാദര്&#x200d; രംഗത്ത്. ഇടതുപക്ഷം തോല്&#x200d;ക്കുകയാണെങ്കില്&#x200d; അത് സാങ്കേതിക വിജയമാണെന്ന് പറയുന്നത് അവര്&#x200d; സ്ഥിരമായി ഉപയോഗിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഇടതുപക്ഷം തോല്&#x200d;ക്കുമ്പോള്&#x200d; അത് അവര്&#x200d;ക്ക് സാങ്കേതികത്വമാകും. ഇടതുപക്ഷം ജയിക്കുകയാണെങ്കില്&#x200d; മാത്രമേ ശരിയായ വിജയമായി അവര്&#x200d; പറയാറുള്ളൂവെന്നും ഖാദര്&#x200d; പറഞ്ഞു. സര്&#x200d;ക്കാര്&#x200d; എന്ന നിലയില്&#x200d; അവരുടെ എല്ലാ അധികാരങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ഒരുപാട് കുപ്രചാരണങ്ങള്&#x200d; അഴിച്ചുവിട്ടിട്ടുണ്ട്. അവരുടെ എല്ലാ അധികാരസംവിധാനങ്ങളും പ്രയാഗിച്ചു കൊണ്ടായിരുന്നു പ്രചാരണങ്ങള്&#x200d; നടന്നിരുന്നത്. അടഞ്ഞുകിടന്നിരുന്ന സോളാര്&#x200d; കേസ് തെരഞ്ഞെടുപ്പിന്റെ മധ്യത്തില്&#x200d; ഇറക്കി വിട്ടു. എന്നാല്&#x200d; ഇതെല്ലാം സ്വാഭാവികമാണ്. എല്ലാ തരത്തിലുള്ള അധികാരങ്ങളും ഇറക്കി പ്രയോഗിച്ചിട്ടും യു.ഡി.എഫിന്റെ കോട്ടകളില്&#x200d; അവര്&#x200d;ക്ക് കാര്യമായ വിള്ളലുകള്&#x200d; വീഴ്ത്താന്&#x200d; കഴിഞ്ഞിട്ടില്ല. ഭരണം കയ്യിലുള്ളത് കൊണ്ട് മാത്രം അവര്&#x200d;ക്ക് കിട്ടിയ വോട്ടാണ് സാങ്കേതികപരമായതെന്ന് ഖാദര്&#x200d; പറഞ്ഞു. മതേതരശക്തികള്&#x200d;ക്കാണ് ഇനി ഭാവിയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>യുഡിഎഫിന്റെ വിജയം കേവലം സാങ്കേതികമാണെന്നായിരുന്നു കൊടിയേരിയുടെ പരാമര്&#x200d;ശം. വിജയം ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും കൊടിയേരി ബാലകൃഷ്ണന്&#x200d; പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-khader-against-kodiyeri-balakrishnan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഫലം അധികാരവര്‍ഗത്തിനുള്ള താക്കീത്: കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/kpa-majeed-reply-vengara-by-election.html</link>
					<comments>https://www.chandrikadaily.com/kpa-majeed-reply-vengara-by-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Oct 2017 08:12:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[Vengara byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47964</guid>

					<description><![CDATA[മലപ്പുറം: അധികാര വര്‍ഗത്തിനുള്ള താക്കീതാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ ഇടത് പക്ഷത്തിനാവില്ലെന്നും സി.പി.എം ഇക്കാര്യത്തില്‍ ദുര്‍ബലമാണെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഐക്യജനാധിപത്യ മുന്നണിക്ക് മാത്രമേ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും മതേതര, ജനാധിപത്യ തത്വങ്ങള്‍ക്കും വേണ്ടി മറകൂടാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും ബി.ജെ.പിയുടെ വ്യാമോഹങ്ങള്‍ക്കുമേറ്റ തിരിച്ചടികൂടിയാണിതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. യു.ഡി.എഫിന് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: അധികാര വര്&#x200d;ഗത്തിനുള്ള താക്കീതാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിക്ക് ലഭിച്ച വന്&#x200d; ഭൂരിപക്ഷമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്&#x200d; ഇടത് പക്ഷത്തിനാവില്ലെന്നും സി.പി.എം ഇക്കാര്യത്തില്&#x200d; ദുര്&#x200d;ബലമാണെന്നും ജനങ്ങള്&#x200d; തിരിച്ചറിഞ്ഞു.</p>
<p>ഐക്യജനാധിപത്യ മുന്നണിക്ക് മാത്രമേ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും മതേതര, ജനാധിപത്യ തത്വങ്ങള്&#x200d;ക്കും വേണ്ടി മറകൂടാതെ പ്രവര്&#x200d;ത്തിക്കാന്&#x200d; കഴിയുമെന്ന് ജനങ്ങള്&#x200d; സാക്ഷ്യപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്&#x200d;ക്കും ബി.ജെ.പിയുടെ വ്യാമോഹങ്ങള്&#x200d;ക്കുമേറ്റ തിരിച്ചടികൂടിയാണിതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. യു.ഡി.എഫിന് ഉജ്വല വിജയം നല്&#x200d;കിയ സമ്മതിദായകര്&#x200d;ക്കും കഠിന പ്രയത്നം നടത്തിയ മുന്നണി പ്രവര്&#x200d;ത്തകര്&#x200d;ക്കും അഭ്യുദയകാംക്ഷികള്&#x200d;ക്കും മജീദ് നന്ദി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpa-majeed-reply-vengara-by-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതെരഞ്ഞെടുപ്പ്: മലപ്പുറത്ത് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കുന്നു</title>
		<link>https://www.chandrikadaily.com/vengara-bye-election-cpm-in-crisis.html</link>
					<comments>https://www.chandrikadaily.com/vengara-bye-election-cpm-in-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 26 Sep 2017 08:59:29 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[Vengara byeletion]]></category>
		<category><![CDATA[vengara election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45414</guid>

					<description><![CDATA[പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സര്‍ക്കാറിന് കൂനിന്‍മേല്‍ കുരുവാകുന്നു. പൊതുജനങ്ങളില്‍ നിന്നുയരുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ക്കൊപ്പം പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ പോലും സര്‍ക്കാറിന്റെ വിഴുപ്പലക്കല്‍ ചടങ്ങായി മാറിയതോടെ നേതൃത്വം വെട്ടിലായി. പ്രചാരണത്തിന് കാര്യമായി സി.പി.എം നേതാക്കളെത്താത്തത് ഇതു കാരണമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ സമ്മേളനങ്ങള്‍ പലതും തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അവസാനമായി സമാപിച്ച പള്ളിക്കല്‍ മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇതിന് ഉദാഹരണമാണ്. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.എ അബ്ദുല്&#x200d; ഹയ്യ്</strong></p>
<p>മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന് കൂനിന്&#x200d;മേല്&#x200d; കുരുവാകുന്നു. പൊതുജനങ്ങളില്&#x200d; നിന്നുയരുന്ന സര്&#x200d;ക്കാര്&#x200d; വിരുദ്ധ വികാരങ്ങള്&#x200d;ക്കൊപ്പം പാര്&#x200d;ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; പോലും സര്&#x200d;ക്കാറിന്റെ വിഴുപ്പലക്കല്&#x200d; ചടങ്ങായി മാറിയതോടെ നേതൃത്വം വെട്ടിലായി. പ്രചാരണത്തിന് കാര്യമായി സി.പി.എം നേതാക്കളെത്താത്തത് ഇതു കാരണമാണെന്നാണ് വിലയിരുത്തല്&#x200d;. എന്നാല്&#x200d; വിമര്&#x200d;ശനം ശക്തമായതോടെ സമ്മേളനങ്ങള്&#x200d; പലതും തെരഞ്ഞെടുപ്പിന് ശേഷം നടത്താന്&#x200d; ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.<br />
അവസാനമായി സമാപിച്ച പള്ളിക്കല്&#x200d; മേഖലയിലെ ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; ഇതിന് ഉദാഹരണമാണ്. സമ്പൂര്&#x200d;ണ പാര്&#x200d;പ്പിട സുരക്ഷാ പദ്ധതി (ലൈഫ്) യുടെ ഗുണഭോക്ത്യപട്ടികയില്&#x200d; അര്&#x200d;ഹതപ്പെട്ടവര്&#x200d;ക്ക് ഇടം ലഭിക്കാത്തത് സംബന്ധിച്ചാണ് കാര്യമായ വിമര്&#x200d;ശനം. റേഷന്&#x200d; കാര്&#x200d;ഡ് വിതരണത്തിലെ അപാകതക്കെതിരെയും ഓണം സ്‌പെഷ്യല്&#x200d; അരിയും പഞ്ചസാരയും വിതരണം ചെയ്യാത്തും പകര്&#x200d;ച്ച പനിയടക്കമുള്ള മാരക രോഗങ്ങള്&#x200d; ജില്ലയെ വേട്ടയാടിയിട്ടും കാര്യമായ ആരോഗ്യ പ്രവര്&#x200d;ത്തനങ്ങള്&#x200d; ജില്ലയില്&#x200d; നടപ്പിലാക്കാത്തതും സര്&#x200d;ക്കാറിന്റെ വീഴ്ചയായി മലപ്പുറത്തെ ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു. വ്യാപക സ്ഥലം മാറ്റം നടത്തിയത്് മൂലം കാര്യമായ വികസനങ്ങളൊന്നും നാട്ടില്&#x200d; നടപ്പായിട്ടില്ലെന്നും പാര്&#x200d;ട്ടി അംഗങ്ങള്&#x200d; തുറന്നടിച്ചതോടെ ഉത്തരം മുട്ടി നേതാക്കള്&#x200d; വെള്ളം കുടിച്ചു. മാധ്യമങ്ങള്&#x200d; വഴി ബ്രാഞ്ച് സമ്മേളന വിവരങ്ങള്&#x200d; പുറത്തു പോകാതിരിക്കാന്&#x200d; ശ്രമങ്ങള്&#x200d; നടന്നെങ്കിലും പല പ്രമുഖ മാധ്യമങ്ങളും കഴിഞ്ഞ ദിവസം വാര്&#x200d;ത്തായാക്കിയിട്ടുണ്ട്്. ഇതോടെയാണ് സമ്മേളനങ്ങള്&#x200d; മാറ്റിവെക്കാന്&#x200d; ജില്ലാ നേതൃത്വം തീരുമാനിച്ചത്.<br />
വീടിന്റെ സഹായധനം ആവശ്യമുള്ളവരില്&#x200d; പലരും ലൈഫ് പദ്ധതിയില്&#x200d; ഉള്&#x200d;പ്പെട്ടിട്ടില്ല എന്നതാണ് കാര്യമായി അംഗങ്ങള്&#x200d; ഉന്നയിച്ച പരാതി. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്&#x200d;വേ നടത്തുവാന്&#x200d; സര്&#x200d;ക്കാര്&#x200d; കുടുംബശ്രീ പ്രവര്&#x200d;ത്തകരെയാണ് ആദ്യം ഏല്&#x200d;പിച്ചിരുന്നത്. ഇവര്&#x200d; തയ്യാറാക്കിയ പട്ടികയില്&#x200d; പല അര്&#x200d;ഹരും പുറത്തായിരുന്നു. പട്ടികയില്&#x200d; ഉള്&#x200d;പ്പെടാത്തവരില്&#x200d; നിന്നും വീണ്ടും അപേക്ഷ സ്വീകരിച്ച് പഞ്ചായത്ത് ഉദ്യോഗസ്ഥര്&#x200d; സ്ഥല പരിശോധന നടത്തി പുതിയ പട്ടിക തയ്യാറാക്കി. ഇതില്&#x200d; അനര്&#x200d;ഹര്&#x200d; നിരവധി കടന്ന് കൂടി. എന്നാല്&#x200d; ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചത് ശരിയായില്ലെന്നും ഗ്രാമസഭകള്&#x200d; വഴി ജനാധിപത്യ രീതിയില്&#x200d; തെരെഞ്ഞടുക്കേണ്ടിയിരുന്നുവെന്നും അംഗങ്ങള്&#x200d; സമ്മേളനങ്ങളില്&#x200d; വിമര്&#x200d;ശനമുയത്തി. യാഥാര്&#x200d;ഥത്തില്&#x200d; വീടില്ലാത്തവര്&#x200d; വീടുപണി പൂര്&#x200d;ത്തിയാക്കുവാന്&#x200d; കഴിയാത്തവര്&#x200d;, വാസയോഗ്യമല്ലാത്ത വീടുള്ളവര്&#x200d;, പുറമ്പോക്കിലോ മറ്റോ താല്&#x200d;കാലികമായി താമസിക്കുന്നവര്&#x200d; എന്നീ വിഭാഗത്തില്&#x200d;പെട്ട നൂറുകണക്കിന് ആളുകള്&#x200d; ഗുണ ഭോക്തൃപട്ടികയില്&#x200d; നിന്ന് പുറത്താണെന്നും ഇത് സര്&#x200d;ക്കാറിന്റെ വന്&#x200d; വീഴ്ചയാണ് സംഭവിച്ചതെന്നും യോഗം വിലയിരുത്തി.<br />
ചരിത്രത്തില്&#x200d; ആദ്യമായി സ്‌പെഷല്&#x200d; പഞ്ചാസാരയും അരിയും നല്&#x200d;കാത്ത ഓണമാണ് കഴിഞ്ഞു പോയതെന്ന് സമ്മേളനത്തില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നു. സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്ക് തലയുയര്&#x200d;ത്തി നാട്ടില്&#x200d; നടക്കാന്&#x200d; കഴിയാത്ത വിധം നാണക്കേടാണ് ഇതിലൂടെയുണ്ടായത്. വിലയ വായില്&#x200d; പ്രഖ്യാപനം നടത്തിയെന്നല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും ഇനിയും ഈ ഗതി തുടര്&#x200d;ന്നാല്&#x200d; ജനം താഴെയിറക്കുമെന്നും ബ്രാഞ്ച് സമ്മേളനങ്ങള്&#x200d; താക്കീത് നല്&#x200d;കി. കൂടുതല്&#x200d; തസ്തിക സൃഷ്ടിക്കുകയോ ചെയ്യാതെ ജില്ലയുടെ ആരോഗ്യമേഖലയെ തകര്&#x200d;ക്കുന്ന നയമാണ് ഇടത് സര്&#x200d;ക്കാര്&#x200d; സ്വീകരിക്കുന്നത്. കഴിഞ്ഞ സര്&#x200d;ക്കാര്&#x200d; കാലത്ത് 25 കിലോ അരി മാസം ലഭിച്ചിരുന്ന പല കുടുംബങ്ങള്&#x200d; ഇന്ന് എട്ട് കിലോ അരിയാണ് വാങ്ങുന്നത്. ഇതില്&#x200d; നിരവധി പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരും ഉള്&#x200d;പ്പെട്ടതാണ് ഇവരെ ചൊടിപ്പിക്കാന്&#x200d; കാരണമായത്.<br />
46 ലക്ഷം വരുന്ന ജനസംഖ്യയുള്ള മലപ്പുറത്ത് ആരോഗ്യ മേഖലയില്&#x200d; കടുത്ത അവഗണനായാണുള്ളതെന്നും യോഗം വിലയിരുത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം നിലവില്&#x200d; ലഭിച്ചിരുന്ന പല സൗകര്യങ്ങളും നിലച്ചിട്ടുണ്ട്. മഞ്ചേരിയില്&#x200d; ഒരു ജനറല്&#x200d; ആസ്പത്രി, തിരൂര്&#x200d;, പെരിന്തല്&#x200d;മണ്ണ, നിലമ്പൂര്&#x200d; ജില്ലാ ആസ്പത്രികള്&#x200d;, എട്ടോളം താലൂക്ക് ആസ്പത്രികളും 20 കമ്മ്യൂണിറ്റി ഹെല്&#x200d;ത്ത് സെന്ററുകളും, 86 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഇവിടങ്ങളിലാകെ 421 ഡോക്ടര്&#x200d;മാരും 2627 രോഗികളെ മാത്രം കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും മാത്രമാണുള്ളത്. എന്നാല്&#x200d; ഇത്രയും സൗകര്യങ്ങളില്&#x200d; ഉള്&#x200d;ക്കൊള്ളാവുന്നതിന്റെ പതിന്മടങ്ങ് രോഗികളാണ് ഓരോ ദിവസവും ചികിത്സ തേടിയെത്തുന്നത്. ജനസംഖ്യാനുപാതികമായി കൂടുതല്&#x200d; ഡോക്ടര്&#x200d;മാരെ വേണമെന്ന മുറവിളി ഉയരുന്നുണ്ടെങ്കിലും സര്&#x200d;ക്കാര്&#x200d; ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലക്ക് വേണ്ടത് 6808 കിടക്കകളും 646 ഡോക്ടര്&#x200d;മാരെയുമാണ്. 4000 ത്തോളം കിടക്കകളും 200 ഓളം ഡോക്ടര്&#x200d;മാരുടേയും കുറവാണ് നിലവിലുള്ളത്. ഇത് പരിഹരിച്ചില്ലെങ്കില്&#x200d; ഇടതു സര്&#x200d;ക്കാര്&#x200d; കാലത്തെ രോഗ മരണം കൂടുമെന്നും അംഗങ്ങള്&#x200d; പറയുന്നു. എന്നാല്&#x200d; എന്നെ തല്ലണ്ടമ്മാവ ഞാന്&#x200d; നന്നാവൂല എന്ന രീതിയിലാണ് സര്&#x200d;ക്കാറിന്റെ പ്രയാണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vengara-bye-election-cpm-in-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേങ്ങര ഉപതെരഞ്ഞെടുപ്പ്: കെ.എന്‍.എ ഖാദര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി</title>
		<link>https://www.chandrikadaily.com/kna-khader-udf-candidate-news.html</link>
					<comments>https://www.chandrikadaily.com/kna-khader-udf-candidate-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 18 Sep 2017 05:50:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[vengara election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44396</guid>

					<description><![CDATA[മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ ഖാദറിനെ പ്രഖ്യാപിച്ചു. രാവിലെ പാണക്കാട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ഥിയാവുന്നതോടെ അഡ്വ യു.എ ലത്തീഫ് ജില്ലാ സെക്രട്ടറിയാവുമെന്ന് തങ്ങള്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായി കെ.എന്&#x200d;.എ ഖാദറിനെ പ്രഖ്യാപിച്ചു. രാവിലെ പാണക്കാട് ചേര്&#x200d;ന്ന പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി യോഗത്തിന് ശേഷമായിരുന്നു സ്ഥാനാര്&#x200d;ഥി പ്രഖ്യാപനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്&#x200d;ഥിയെ പ്രഖ്യാപിച്ചത്. കെ.എന്&#x200d;.എ ഖാദര്&#x200d; സ്ഥാനാര്&#x200d;ഥിയാവുന്നതോടെ അഡ്വ യു.എ ലത്തീഫ് ജില്ലാ സെക്രട്ടറിയാവുമെന്ന് തങ്ങള്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-khader-udf-candidate-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതേതര ശക്തികള്‍  ഇങ്ങിനെ മതിയോ</title>
		<link>https://www.chandrikadaily.com/editorial-page-article-kna-khader-2.html</link>
					<comments>https://www.chandrikadaily.com/editorial-page-article-kna-khader-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Jan 2017 18:24:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kna khader]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16034</guid>

					<description><![CDATA[അഡ്വ. കെ.എന്‍.എ ഖാദര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതും പരാജയപ്പെടുന്നതും അനേക കാരണങ്ങള്‍ ഒത്തുകൂടുമ്പോഴാണ്. അനുകൂലവും പ്രതികൂലവുമായ ഈ സാമൂഹ്യ ഘടകങ്ങള്‍ വിലയിരുത്തുന്നതില്‍ വസ്തുനിഷ്ഠ സമീപനങ്ങള്‍ ആവശ്യമാണ്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകള്‍, മത്സരിപ്പിക്കുന്ന പാര്‍ട്ടിയുടെ സംഘടനാപരമായ ആരോഗ്യവും പ്രാപ്തിയും, രാഷ്ട്രീയ നയപരിപാടികള്‍, പൂര്‍വ്വകാല ചരിത്രം, ഭാവി സാധ്യതകള്‍ തുടങ്ങിയ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ഉത്തരാഖണ്ഡിലും മണിപ്പൂരിലും കോണ്‍ഗ്രസും ഗോവയില്‍ ബി.ജെ.പിയും പഞ്ചാബില്‍ ബി.ജെ.പി &#8211; അകാലി സഖ്യവുമാണിപ്പോള്‍ ഭരിക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഡ്വ. കെ.എന്&#x200d;.എ ഖാദര്&#x200d;</strong><br />
തെരഞ്ഞെടുപ്പില്&#x200d; ജയിക്കുന്നതും പരാജയപ്പെടുന്നതും അനേക കാരണങ്ങള്&#x200d; ഒത്തുകൂടുമ്പോഴാണ്. അനുകൂലവും പ്രതികൂലവുമായ ഈ സാമൂഹ്യ ഘടകങ്ങള്&#x200d; വിലയിരുത്തുന്നതില്&#x200d; വസ്തുനിഷ്ഠ സമീപനങ്ങള്&#x200d; ആവശ്യമാണ്. മത്സരിക്കുന്ന സ്ഥാനാര്&#x200d;ത്ഥികളുടെ യോഗ്യതകള്&#x200d;, മത്സരിപ്പിക്കുന്ന പാര്&#x200d;ട്ടിയുടെ സംഘടനാപരമായ ആരോഗ്യവും പ്രാപ്തിയും, രാഷ്ട്രീയ നയപരിപാടികള്&#x200d;, പൂര്&#x200d;വ്വകാല ചരിത്രം, ഭാവി സാധ്യതകള്&#x200d; തുടങ്ങിയ എല്ലാം ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്&#x200d; പ്രഖ്യാപിച്ചിരിക്കുന്നു. ഉത്തര്&#x200d;പ്രദേശില്&#x200d; സമാജ്‌വാദി പാര്&#x200d;ട്ടിയും ഉത്തരാഖണ്ഡിലും മണിപ്പൂരിലും കോണ്&#x200d;ഗ്രസും ഗോവയില്&#x200d; ബി.ജെ.പിയും പഞ്ചാബില്&#x200d; ബി.ജെ.പി &#8211; അകാലി സഖ്യവുമാണിപ്പോള്&#x200d; ഭരിക്കുന്നത്. ദേശീയ തലത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടിയോ ഇതര മതേതര കക്ഷികളോ അവരുടെ സഖ്യങ്ങളോ ജയിക്കുന്നതായാല്&#x200d; അത് ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്&#x200d;ക്ക് താല്&#x200d;ക്കാലിക ശമനമെങ്കിലും ആകും. ബി.ജെ.പി നിലവിലുള്ള സീറ്റുകളും സംസ്ഥാനങ്ങളും നിലനിര്&#x200d;ത്തിയാല്&#x200d; തന്നെ അത് മതേതര ജനാധിപത്യ കക്ഷികളുടെ പരാജയം അരക്കിട്ടുറപ്പിക്കുന്നതാകും.<br />
യു.പിയിലെ സമാജ്‌വാദി പാര്&#x200d;ട്ടിയില്&#x200d; രൂക്ഷമായിക്കഴിഞ്ഞ ഭിന്നതകളും പിളര്&#x200d;പ്പും കോണ്&#x200d;ഗ്രസ് കക്ഷിക്ക് അവരുടെ നില ഒട്ടും മെച്ചപ്പെടുത്താനാകാത്തതും ഉത്കണ്ഠയുളവാക്കുന്നു. ഫാസിസ്റ്റ് &#8211; വര്&#x200d;ഗീയ &#8211; ഏകാധിപത്യ ശക്തികളുടെ മേധാവിത്വപരമായ മുന്നേറ്റം തടഞ്ഞുനിര്&#x200d;ത്തുന്നതില്&#x200d; വേണ്ടത്ര വിജയം വരിക്കാന്&#x200d; ഇതുവരെ കോണ്&#x200d;ഗ്രസുള്&#x200d;പ്പെടെയുള്ള മതേതര കക്ഷികള്&#x200d;ക്ക് കഴിഞ്ഞിട്ടില്ല. അഥവാ മതേതരത്വം &#8211; ബഹുസ്വരത &#8211; ജനാധിപത്യം ജനപക്ഷ രാഷ്ട്രീയം എന്നിവ ഉയര്&#x200d;ത്തിപ്പിടിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭ സമരങ്ങള്&#x200d; ദേശീയ തലത്തിലും എല്ലാ സംസ്ഥാനങ്ങളിലും നടത്താന്&#x200d; കാര്യമായ ഒരു പരിശ്രമവും ഉത്തരവാദപ്പെട്ട പാര്&#x200d;ട്ടികള്&#x200d; ഇതുവരെ നടത്തിയിട്ടില്ല എന്നതാണ് സത്യം. വിജയവും പരാജയവും വിലയിരുത്തണമെങ്കില്&#x200d; അതിന് തക്ക പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുകയാണല്ലോ ആദ്യം വേണ്ടത്. ബോധപൂര്&#x200d;വം ഇന്ത്യയില്&#x200d; ഒരു ശക്തമായ ബദല്&#x200d; വളര്&#x200d;ത്തിയെടുക്കാന്&#x200d; ഒരു പരിശ്രമവും നടന്നുകാണുന്നില്ല.<br />
അവിടവിടെയായി ചില സ്ഥലങ്ങളിലും സംസ്ഥാനങ്ങളിലും ചില പാര്&#x200d;ട്ടികള്&#x200d; ചിലപ്പോള്&#x200d; നടത്തുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള സമരങ്ങളില്&#x200d; തന്നെ വന്&#x200d; തോതിലുള്ള ബഹുജന പങ്കാളിത്തം കാണപ്പെടാറില്ല. സമരം നടത്തുന്ന പാര്&#x200d;ട്ടിയുടെയോ മുന്നണിയുടെ പ്രധാന പ്രവര്&#x200d;ത്തകരും ഭാരവാഹികളും നടത്തി വരുന്ന വഴിപാടു സമരങ്ങളായി എല്ലാം ചുരുങ്ങുകയാണ്. ബഹുസ്വരതയോടും ജനാധിപത്യത്തോടും ഇന്ത്യന്&#x200d; ജനതക്കുള്ള പ്രതിബദ്ധതയുടെ കുറവോ, ഫാസിസ്റ്റ് വിരുദ്ധതയുടെ അഭാവമോ അല്ല അതിന് കാരണം. മതേതര ശക്തികളുടെയും പാര്&#x200d;ട്ടികളുടെയും പരസ്പര ഭിന്നതയും പാര്&#x200d;ട്ടികള്&#x200d;ക്കകത്ത് നടക്കുന്ന ആഭ്യന്തര വഴക്കുകളുമാണ് മതേതര ശക്തികളുടെ ശാപം. മതേതര ജനകോടികളുടെ വികാര വിചാരങ്ങളെ ഏകോപിപ്പിക്കാനും ഒരുമിച്ച് നിര്&#x200d;ത്താനും സംയോജിതമായ ബഹുജന പ്രക്ഷോഭങ്ങളുടെ തീച്ചൂളയില്&#x200d; അതിനെ ചുട്ടെടുത്ത് ശാക്തീകരിക്കാനും മുഖ്യധാരാ രാഷ്ട്രീയത്തിലെ പ്രമുഖ കക്ഷികള്&#x200d;ക്ക് പോലും ആവതില്ലാതായതാണ് കാരണം. ചിന്നിച്ചിതറിപ്പോയ മതേതര ജനവിഭാഗങ്ങളെ ഒരു ചരടില്&#x200d; കോര്&#x200d;ത്തെടുക്കാന്&#x200d; പ്രാപ്തരായ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന കഴിവുറ്റ നേതാക്കളുടെ അഭാവം മറ്റൊരു കാരണമാണ്. നരേന്ദ്ര മോദി, അമിത്ഷാ, രാജ്‌നാഥ് സിങ്, അരുണ്&#x200d; ജെയ്റ്റ്‌ലി, സുഷമസ്വരാജ് തുടങ്ങിയ അനേകം പ്രഗത്ഭരായ നേതാക്കളുടെ നീണ്ടനിര ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും ബി.ജെ.പിയെ നയിക്കുമ്പോള്&#x200d; അതിന് പകരംവെക്കാന്&#x200d; പ്രാപ്തരായ നേതാക്കളുടെ അഭാവം അധിക സംസ്ഥാനങ്ങളിലും കാണപ്പെടുന്നു. ഐക്യവും ആരോഗ്യവും അച്ചടക്കവുമുള്ള പാര്&#x200d;ട്ടികളുടെയും ജനം ബഹുമാനിക്കുന്ന നേതാക്കളുടെയും കുറവും മതേതര പക്ഷത്തെ ക്ഷീണിപ്പിക്കുന്നു.<br />
ദേശീയ തലത്തിലാണ് പ്രധാനമായും പ്രതിപക്ഷ നേതൃ ദാരിദ്ര്യം മുതലെടുക്കാന്&#x200d; ബി.ജെ.പിക്ക് കഴിയുന്നത്. ബംഗാള്&#x200d;, ബീഹാര്&#x200d;, യു.പി പോലുള്ള സംസ്ഥാനങ്ങളില്&#x200d; ശക്തരായ നേതാക്കളും ഏറെക്കുറെ മികച്ച രീതിയില്&#x200d; പ്രവര്&#x200d;ത്തിച്ചിട്ടുള്ള പാര്&#x200d;ട്ടികളും ബി.ജെ.പിയെ പകരം വെക്കാനുള്ളപ്പോള്&#x200d; കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ഭരണ കക്ഷിയെയും മുഖ്യമന്ത്രിയെയും ബി.ജെ.പി ഭയപ്പെടുന്നില്ല. അവരുടെ കുതന്ത്രങ്ങള്&#x200d; പയറ്റാന്&#x200d; ഒരു ബുദ്ധിമുട്ടും അവര്&#x200d;ക്കിതുവരെ തോന്നിയിട്ടുമില്ല. ഒന്നാംതരം എഴുത്തുകാരുടെയും പ്രഭാഷകരുടെയും കലാ സാംസ്‌കാരിക പ്രവര്&#x200d;ത്തകരുടെയും നേരെ സംഘ്പരിവാര്&#x200d; ശക്തികള്&#x200d; ഭീഷണിയുയര്&#x200d;ത്തിയപ്പോഴും ചിലരെ കൊല ചെയ്തപ്പോഴും ആഹാര ശീലങ്ങളില്&#x200d; ഇടപെട്ട് ബീഫിന്റെ പേരില്&#x200d; ആക്രമങ്ങളും കൊലയും നടന്നപ്പോഴും ദലിതരെയും മത ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും നിരന്തരമായി പീഡിപ്പിച്ചപ്പോഴും സര്&#x200d;വകലാശാല വിദ്യാര്&#x200d;ത്ഥികളെ അടിച്ചമര്&#x200d;ത്തിയപ്പോഴും ഇന്ത്യയിലെ മതേതരകക്ഷികള്&#x200d; ശക്തമായ പ്രക്ഷോഭ സമരങ്ങള്&#x200d; നടത്തി അവസരം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയുണ്ടായില്ല. അപൂര്&#x200d;വമായി ഉയര്&#x200d;ന്നുവന്ന എതിര്&#x200d;പ്പുകള്&#x200d; കെട്ടടങ്ങുകയും ചെയ്തു. കറന്&#x200d;സി അസാധുവാക്കല്&#x200d; നടപടി ഇന്ത്യന്&#x200d; സമ്പദ് വ്യവസ്ഥക്കേല്&#x200d;പ്പിച്ച കനത്ത ആഘാതത്താല്&#x200d; ജനകോടികള്&#x200d; ഇപ്പോഴും വലയുകയാണ്. ഈ വിഷയത്തിലും അര്&#x200d;ഹിക്കുന്ന ഗൗരവത്തോടുകൂടി ദേശീയ തലത്തില്&#x200d; ഒരു മഹാപ്രക്ഷോഭത്തിന് വഴിയുണ്ടായിരുന്നു. ഒറ്റയും തെറ്റയുമായി നടന്ന ചില സമരങ്ങളല്ലാതെ ബി.ജെ.പി സര്&#x200d;ക്കാരിനെ വിറപ്പിക്കാന്&#x200d; കൈവന്ന അവസരം മതേതര ജനാധിപത്യ കക്ഷികള്&#x200d; നഷ്ടപ്പെടുത്തി. കോര്&#x200d;പറേറ്റ് ഭീമന്&#x200d;മാര്&#x200d;ക്കെതിരെ ജനം ക്രുദ്ധരായപ്പോള്&#x200d; സാധാരണക്കാരുടെ രക്തം പ്രതിഷേധത്താല്&#x200d; തിളച്ചപ്പോള്&#x200d; പാര്&#x200d;ലമെന്റിനകത്ത് മാത്രം ചിലതു ചെയ്യാനേ പ്രതിപക്ഷം മുതിര്&#x200d;ന്നുള്ളൂ. സാമൂഹ്യ മാധ്യമങ്ങളും മറ്റും ഉയര്&#x200d;ത്തിയ രോഷവും പ്രതിഷേധവും ഏറ്റെടുക്കാനും ഇന്ത്യയിലെ മഹാഭൂരിപക്ഷത്തെയും തെരുവിലിറക്കാനും കഴിയുമായിരുന്നു. ജനരോഷത്തിന്റെ ചെറിയൊരംശം പ്രയോജനപ്പെടുത്താനേ മതേതര ശക്തികള്&#x200d; ശ്രമിച്ചുള്ളൂ. ഭരണത്തെ പ്രകമ്പനം കൊള്ളിക്കാന്&#x200d; സാധിക്കുമായിരുന്ന ദിവസങ്ങള്&#x200d; അങ്ങിനെ നഷ്ടമായി. ജനങ്ങളെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും കഷ്ടപ്പെടുത്തി വിധേയത്വമുള്ളവരാക്കാന്&#x200d; കേന്ദ്രം നടത്തിയ ശ്രമങ്ങള്&#x200d; ഏറെക്കുറെ ഫലിച്ച മട്ടാണ്. രാജ്യമാകെ വന്&#x200d; തോതിലുള്ള പ്രക്ഷോഭങ്ങള്&#x200d; കേന്ദ്ര സര്&#x200d;ക്കാരിന്റെ ജനവിരുദ്ധ നടപടികള്&#x200d;ക്കെതിരെ കൊടുമ്പിരി കൊള്ളുമ്പോള്&#x200d; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എടുത്ത് ചാടിയിരുന്നെങ്കില്&#x200d; നല്ല വിജയം നേടാന്&#x200d; മതേതര ജനാധിപത്യ ശക്തികള്&#x200d;ക്ക് എല്ലാ സംസ്ഥാനങ്ങളിലും കഴിയുമായിരുന്നു. പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാന്&#x200d; ഇനി കഴിയുമോ എന്ന് കണ്ടറിയണം.<br />
ജനപ്രാതിനിധ്യ നിയമത്തിന്റെ 123 (3) വകുപ്പ് പ്രകാരം മതം, ജാതി, വംശം തുടങ്ങിയവ പറഞ്ഞ് വോട്ടു പിടിക്കുന്നതിനെതിരെ സുപ്രീംകോടതി വിധി വന്നിട്ടുണ്ട്. ഏഴില്&#x200d; മൂന്ന് ന്യായാധിപന്&#x200d;മാര്&#x200d; അതിനോട് വിയോജിച്ചത് അവഗണിക്കാവുന്ന സംഗതിയുമല്ല. ഈ വകുപ്പും നിയമങ്ങളും നേരത്തെ ഇവിടെയുള്ളവ തന്നെയാണ്. സുപ്രീം കോടതി ആവര്&#x200d;ത്തിച്ച് പറയുകയേ ചെയ്തുള്ളൂ. ഭരിക്കുന്ന കക്ഷിക്ക് ആവശ്യമെങ്കില്&#x200d; ദുരുപയോഗം ചെയ്യാന്&#x200d; ഇതില്&#x200d; പഴുതുണ്ട്. സാമ്പത്തിക നയവും മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്&#x200d;ക്ക് ദാസ്യ വൃത്തി ചെയ്യുകയുമാണ് കേന്ദ്ര സര്&#x200d;ക്കാരിന്റെ ഏറ്റവും വലിയ ജനവിരുദ്ധത. നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്&#x200d;ക്കുന്നതും ജനജീവിതം ദുസ്സഹമാക്കുന്നതും മാന്ദ്യം സൃഷ്ടിക്കാന്&#x200d; ഹേതുകവുമായ കേന്ദ്ര നയവും തിരുത്താനുള്ള വലിയ പരിശ്രമമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റുകയാണ് വേണ്ടത്. ജനാധിപത്യവും ബഹുസ്വരതയും മാത്രമല്ല നമ്മുടെ സമ്പദ്‌വ്യവസ്ഥയേയും തകര്&#x200d;ച്ചയില്&#x200d; നിന്ന് രക്ഷിക്കേണ്ടതുണ്ടെന്ന പുതിയ പാഠം തെരഞ്ഞെടുപ്പ് വിഷയം തന്നെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-kna-khader-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാട്ടുകാരുടെ  കഞ്ഞിയില്‍ മണ്ണിടരുത്</title>
		<link>https://www.chandrikadaily.com/editorial-page-article-kna-khader.html</link>
					<comments>https://www.chandrikadaily.com/editorial-page-article-kna-khader.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Jan 2017 18:11:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[kna khader]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15203</guid>

					<description><![CDATA[അഡ്വ. കെ.എന്‍.എ ഖാദര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗ്രാമീണമാണ്. കര്‍ഷകരും കര്‍ഷകതൊഴിലാളികളും കൈവേലക്കാരും ചെറുകിട വ്യാപാരികളും വ്യവസായ മേഖലയിലെ തൊഴിലാളികളും ഉള്‍പ്പെടെയുള്ള മഹാഭൂരിപക്ഷം സാധാരണക്കാരാണത് പടുത്തുയര്‍ത്തിയത്. ഏത് സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലായി വര്‍ത്തിക്കുന്നത് ജനതയാണ്. ശക്തിയും സാന്ദ്രതയും നേടി സമ്പത്ത് വളരുമ്പോള്‍ അത് വലിച്ചൂറ്റിയെടുത്ത് സ്വയം വളരുകയും ജനങ്ങളെ തളര്‍ത്തുകയും ചെയ്യുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് കോര്‍പ്പറേറ്റുകളും ബഹുരാഷ്ട്ര കുത്തക കമ്പനികളും അവയുടെ മുതലാളിമാരും. നാം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയും ലഭ്യമാക്കുന്ന കുടിവെള്ളവും പശ്ചാത്തല സൗകര്യങ്ങളും നഗരവാസികളില്‍ ഒരു ചെറിയ വിഭാഗം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഡ്വ. കെ.എന്&#x200d;.എ ഖാദര്&#x200d;</strong></p>
<p>ഇന്ത്യന്&#x200d; സമ്പദ്‌വ്യവസ്ഥ ഗ്രാമീണമാണ്. കര്&#x200d;ഷകരും കര്&#x200d;ഷകതൊഴിലാളികളും കൈവേലക്കാരും ചെറുകിട വ്യാപാരികളും വ്യവസായ മേഖലയിലെ തൊഴിലാളികളും ഉള്&#x200d;പ്പെടെയുള്ള മഹാഭൂരിപക്ഷം സാധാരണക്കാരാണത് പടുത്തുയര്&#x200d;ത്തിയത്. ഏത് സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലായി വര്&#x200d;ത്തിക്കുന്നത് ജനതയാണ്. ശക്തിയും സാന്ദ്രതയും നേടി സമ്പത്ത് വളരുമ്പോള്&#x200d; അത് വലിച്ചൂറ്റിയെടുത്ത് സ്വയം വളരുകയും ജനങ്ങളെ തളര്&#x200d;ത്തുകയും ചെയ്യുന്നതില്&#x200d; വലിയ പങ്ക് വഹിക്കുന്നവരാണ് കോര്&#x200d;പ്പറേറ്റുകളും ബഹുരാഷ്ട്ര കുത്തക കമ്പനികളും അവയുടെ മുതലാളിമാരും. നാം ഉല്&#x200d;പ്പാദിപ്പിക്കുന്ന വൈദ്യുതിയും ലഭ്യമാക്കുന്ന കുടിവെള്ളവും പശ്ചാത്തല സൗകര്യങ്ങളും നഗരവാസികളില്&#x200d; ഒരു ചെറിയ വിഭാഗം സമ്പന്നരാണ് ഉപയോഗിച്ച് തീര്&#x200d;ക്കുന്നത്. ലക്ഷോപലക്ഷം തേനീച്ചകള്&#x200d; അത്രയും തന്നെ പൂക്കളില്&#x200d; നിന്ന് നിരന്തരമായ കഠിനാധ്വാനത്തിലൂടെ ഒരു ജന്മം മുഴുവന്&#x200d; തീരെഴുതി ശേഖരിക്കുന്ന ധന്യമധുരമായ തേന്&#x200d;പോലെയാണ് ഒരു രാജ്യത്തിന്റെ സമ്പത്തും ജനങ്ങള്&#x200d; ഒരുമിച്ച് കൂട്ടുന്നത്. സ്വന്തം മക്കള്&#x200d;ക്കാഹാരമായും ക്ഷാമകാലത്തേക്ക് വേണ്ടിയും ഇങ്ങിനെ അറകളില്&#x200d; ശേഖരിച്ച് മുദ്രവെച്ച് സൂക്ഷിക്കുന്ന തേന്&#x200d; വേടന്&#x200d;മാര്&#x200d; കൂടു തകര്&#x200d;ത്തും ഈച്ചകളെ ആട്ടിയോടിച്ചും കൊന്നും കവര്&#x200d;ന്ന് തേന്&#x200d; ഫലകങ്ങള്&#x200d; പിഴിഞ്ഞെടുത്ത് അങ്ങാടികളില്&#x200d; കൊണ്ടുപോയി വില്&#x200d;ക്കുന്നു. ക്രയശേഷിയുള്ള പണക്കാര്&#x200d; അതുവാങ്ങി നുണയുന്നു. നൂറ്റാണ്ടുകളായി സാധാരണക്കാര്&#x200d; വളര്&#x200d;ത്തിയ നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും ഞെക്കിപ്പിഴിഞ്ഞു അതില്&#x200d; നിന്ന് കിനിയുന്ന മാധുര്യം അംബാനിമാര്&#x200d;ക്കും അദാനിമാര്&#x200d;ക്കും അവരുടെ മക്കള്&#x200d;ക്കും നുകരാനായി മറിച്ചുവില്&#x200d;ക്കുന്ന വേടനാണ് മോദി. ഈ സാമ്പത്തിക പരീക്ഷണവും ഫാസിസത്തിലേക്കും ഏകാധിപത്യത്തിലേക്കുമുള്ള യാത്രയില്&#x200d; ഒരു അനിവാര്യതയാണ്. കറന്&#x200d;സി പരിഷ്‌കരണവും കള്ളപ്പണം പിടിക്കാനെന്ന കുപ്രചരണവും പോയി കറന്&#x200d;സി രാഹിത്യത്തിലേക്കും പുത്തന്&#x200d;കോര്&#x200d;പ്പറേറ്റ് സാമ്പത്തിക വ്യവസ്ഥയിലേക്കുമുള്ള ചുവടുമാറ്റമാണിത്. ആദായനികുതിപോലും ഒരു പക്ഷേ മോദി നിര്&#x200d;ത്തലാക്കി. ക്രയവിക്രയ നികുതി അഥവാ ട്രാന്&#x200d;സാക്ഷന്&#x200d; ടാക്‌സ് നടപ്പിലാക്കിയേക്കാം. കറന്&#x200d;സിരഹിതമായി നടക്കുന്ന ഓരോ സാമ്പത്തിക ഇടപാടില്&#x200d; നിന്നും അംബാനിമാരുടെ പെട്ടിയിലേക്ക് ഇടതടവില്ലാതെ ഈ നികുതിപ്പണം ഒഴുകിക്കൊണ്ടേയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.<br />
എന്തായാലും ഏകാധിപത്യത്തിന്റെ ഒരു പരീക്ഷണശാലയായി ഇന്ത്യ മാറിക്കഴിഞ്ഞു. മതേതര ജനാധിപത്യകക്ഷികളും ബഹുസ്വരസമൂഹവും കണ്ണിലെണ്ണയൊഴിച്ചു സ്വതന്ത്രമായ ജനജീവിതത്തിന് കാവല്&#x200d; നില്&#x200d;ക്കേണ്ടുന്ന കാലമാണിത്. അപ്പോഴും തമ്മിലടിച്ച് തകരാനാണ് ജനപക്ഷത്ത് നിലയുറിപ്പിച്ച് ജനവിരുദ്ധ ഭരണക്കാരെ ചെറുത്തുതോല്&#x200d;പ്പിക്കുവാന്&#x200d; ബാധ്യതയുള്ള മതേതരകക്ഷികളുടെ വിധിയെങ്കില്&#x200d; പുതുവര്&#x200d;ഷം ഇന്ത്യയുടെ പ്രതീക്ഷകള്&#x200d; തല്ലിക്കെടുത്തുക തന്നെ ചെയ്യും. അത് വരുത്തിവെക്കാന്&#x200d; പോകുന്ന മഹാനഷ്ടം പുതിയ തലമുറകളെ നിരാശരാക്കും. അര നൂറ്റാണ്ടുകാലമെങ്കിലും ഈ മണ്ണില്&#x200d; ജീവിച്ചു തീര്&#x200d;ന്നവര്&#x200d; പിറകേവരുന്നവരെപ്പറ്റി വേവലാതിപ്പെടാതിരിക്കുന്നത് കഷ്ടമാണ്. ഓരോ നിമിഷവും ഇവിടെ പുതിയ മനുഷ്യര്&#x200d; ജനിച്ച് കൊണ്ടേയിരിക്കുന്നു. അമ്മയുടെ മുലപ്പാല്&#x200d; നുകര്&#x200d;ന്നും തൊട്ടിലുകളിലാടിയും ജീവിതത്തിലേക്ക് പിച്ചവെക്കുവാന്&#x200d; ഒരുങ്ങുന്ന കുഞ്ഞുങ്ങളോട് ചെയ്യുന്ന അനീതിയാണിത്.<br />
ഒരു വലിയ ജനസഞ്ചയം നമ്മുടെ പിറകില്&#x200d; നടന്നുവരുന്നുണ്ടെന്ന വസ്തുത വിസ്മരിക്കരുത്. അവസാനമില്ലാത്തതും പട്ടടയോളം നീണ്ടുനില്&#x200d;ക്കുന്നതുമായ വ്യാമോഹങ്ങള്&#x200d;ക്ക് അടിമകളായി തങ്ങളുടെ വിറയാര്&#x200d;ന്ന കരങ്ങളില്&#x200d; നിന്ന് അധികാരം അടര്&#x200d;ന്ന് മാറ്റാതിരിക്കുവാന്&#x200d; മാത്രം അടവുകള്&#x200d; ആവിഷ്‌കരിച്ച് സമയംപോക്കുന്നത് നല്ലതാണോ? അധികം വയസ്സുചെന്നിട്ടില്ലാത്ത ഇന്ത്യന്&#x200d; ഫാസിസം സര്&#x200d;വ്വശക്തിയും സമാഹരിച്ച് മതേതര ജനാധിപത്യ ബഹുസ്വര ഭരണഘടനാ സംവിധാനങ്ങളെ അട്ടിമറിക്കുവാന്&#x200d; ഒരുമ്പെട്ട് നടക്കുന്നത് ഇവര്&#x200d; അറിയുന്നില്ലേ?<br />
ദേശീയ തലത്തില്&#x200d; പ്രതിപക്ഷ കക്ഷികള്&#x200d;ക്കേറെ പ്രതീക്ഷകള്&#x200d; നല്&#x200d;കിയ നാളുകളാണ് കടന്നുപോയത്. ഒരുമിച്ച് നിന്നാല്&#x200d; ഇരുട്ടിന്റെ ശക്തികളെ തകര്&#x200d;ക്കാമെന്നും വെളിച്ചത്തിലേക്ക് ജനങ്ങളെ നയിക്കാമെന്നും ഏറെക്കുറെ എല്ലാവര്&#x200d;ക്കും ബോധ്യമായത് ഇക്കഴിഞ്ഞ പാര്&#x200d;ലമെന്റ് സമ്മേളനത്തോടെയാണ്. അല്&#x200d;പ്പസ്വല്&#x200d;പ്പം കല്ലുകടികള്&#x200d; നേരിട്ടുവെങ്കിലും ശരിയായ ദിശാബോധം നല്&#x200d;കുന്ന സന്ദേശമായി യോജിച്ച പ്രവര്&#x200d;ത്തനങ്ങള്&#x200d; മാറി. കോണ്&#x200d;ഗ്രസ്സ് പാര്&#x200d;ട്ടി ഉള്&#x200d;പ്പെടെ ദേശവ്യാപകമായ പ്രക്ഷോഭങ്ങള്&#x200d;ക്ക് പദ്ധതികള്&#x200d; ആവിഷ്‌കരിക്കുന്നത് പ്രതീക്ഷ നല്&#x200d;കുന്നു. പ്രതിപക്ഷത്തുള്ള ഓരോ പാര്&#x200d;ട്ടിയും തങ്ങളുടെ നിലനില്&#x200d;പ്പിനെക്കുറിച്ചും ഭാവിയെക്കുറിച്ചും ബോധമുള്ളവരായി മാറിക്കൊണ്ടിരിക്കുന്നു. ഒരു സംസ്ഥാനത്തിനും പാര്&#x200d;ട്ടിക്കും ഒറ്റക്കുനിന്ന് സ്വയം സംരക്ഷണവലയം തീര്&#x200d;ക്കാനാവില്ലെന്ന് ഏറെക്കുറെ ബോധ്യമായി. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ഒന്നുചേരുകയാണ് പ്രതിപക്ഷം വേണ്ടത്. അതിന് മുഖ്യധാരാ രാഷ്ട്രീയകക്ഷികള്&#x200d; മുന്നില്&#x200d; നിന്ന് പ്രവര്&#x200d;ത്തിക്കണം. അഭ്യന്തരമായ തര്&#x200d;ക്കങ്ങളും ഭിന്നതകളും വിഴുപ്പലക്കും മോദിയെയും കൂട്ടരേയും ആഹ്ലാദഭരിതരാക്കുക മാത്രമേയുള്ളൂ. ദേശീയതലത്തില്&#x200d; തന്നെ ഇടതുപക്ഷമുള്&#x200d;പ്പെടെയുള്ള കക്ഷികള്&#x200d; മുഖ്യശത്രുവിനെതിരെ പടയണി ചേരണം. ഓരോ സംസ്ഥാനത്തും നിലനില്&#x200d;ക്കുന്ന വത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ദേശീയസഖ്യ സാധ്യതകളെ തളര്&#x200d;ത്തുന്ന തരത്തിലാവരുത്.<br />
കേരളത്തിലെ ഭരണരംഗത്തും സംഘ്പരിവാരത്തിന്റെ നിഴലുകള്&#x200d; ദൃശ്യമായി വന്നത് അമ്പരപ്പുളവാക്കിയിട്ടുണ്ട്. പ്രധാനമായും പോലീസിലാണത് ആദ്യം പ്രത്യക്ഷപ്പെട്ടത്. കേന്ദ്രസര്&#x200d;ക്കാരിന്റെ മേധാവിത്വം രാഷ്ട്രീയമായും നയപരമായും ഭരണനടപടികളായും എല്ലാ സംസ്ഥാനങ്ങളുടെ മേലും അതിന്റെ കരിനിഴല്&#x200d; വീഴ്ത്തിയിട്ടുണ്ട്. ഉത്തര്&#x200d;പ്രദേശ്, കര്&#x200d;ണ്ണാടക, പശ്ചിമ ബംഗാള്&#x200d;, ഡല്&#x200d;ഹി തുടങ്ങി ബിജെപിയല്ലാത്ത പാര്&#x200d;ട്ടികള്&#x200d; ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും അത് വ്യക്തമാണ്. കേരളത്തില്&#x200d; കമ്മ്യൂണിസ്റ്റുകള്&#x200d; ഭരണത്തിലായതിനാല്&#x200d; ഇവിടെ കേന്ദ്രത്തിന്റെ കുതന്ത്രങ്ങളൊന്നും ഫലിക്കുകയില്ലെന്ന തോന്നലുണ്ടായിരുന്നു. അത് തീര്&#x200d;ത്തും അസ്ഥാനത്താണെന്നും വളരെ വേഗം ഭയപ്പെടുന്നുവരും ഫാസിസ്റ്റ് സ്വാധീനങ്ങള്&#x200d;ക്ക് വഴിപ്പെടുന്നവരുമാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരെന്ന് ഓരോ ദിവസവും വ്യക്തമായി വരുന്നു. ഉത്കണ്ഠാജനകമായ ഒരു സാഹചര്യമാണിത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്&#x200d; നഷ്ടമാകുകയും ഏതൊരു ബൂര്&#x200d;ഷ്വാ പാര്&#x200d;ട്ടിയുടെയും നിലവാരത്തിലേക്ക് ഇടതുപക്ഷവും തരംതാഴുകയും ചെയ്തുപോയത് കൊണ്ടാണ് കമ്മ്യൂണിസ്റ്റുകാരുടെ തന്റേടവും ഫാസിസ്റ്റ് വിരുദ്ധതയുടെ മൂര്&#x200d;ച്ചയും അവര്&#x200d;ക്കും നഷ്ടമായത്. മറ്റു പാര്&#x200d;ട്ടികളുടെ കഥ പറയുകയും വേണ്ടല്ലോ. മൂല്യനിരാസം സംഭവിക്കുമ്പോള്&#x200d; ആത്മവിശ്വാസവും പ്രഹരശേഷിയും ആര്&#x200d;ക്കായാലും നഷ്ടമാകും. അതു വീണ്ടെടുക്കുവാനുള്ള യത്‌നമാണ് വേണ്ടത്. കേരളത്തിലെ ഭരണപക്ഷത്ത് നടക്കുന്ന തമ്മില്&#x200d;തല്ലും അഭിപ്രായ ഭിന്നതകളും തുടക്കം മുതലേ പ്രകടമാണല്ലോ. ആഭ്യന്തര സംഘര്&#x200d;ഷങ്ങളും കലഹങ്ങളും പ്രതിപക്ഷത്ത് മാത്രമാണെന്ന പ്രചരണം തെറ്റാണ്. കേന്ദ്രസര്&#x200d;ക്കാരിന്റെ വിഷയം വരുമ്പോള്&#x200d; കേരളം മുഴുവന്&#x200d; പ്രതിപക്ഷത്താണല്ലോ. ഭരിക്കുന്ന ഇടതുപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് മോദി സര്&#x200d;ക്കാരിന്റെ ഫാസിസ്റ്റ് &#8211; വര്&#x200d;ഗ്ഗീയ ജനവിരുദ്ധ നടപടികളെ നേരിടേണ്ടത്. കേരളത്തിലെ ഭരണക്കാരില്&#x200d; നിന്നുണ്ടാകുന്ന ജനവിരുദ്ധ സമീപനങ്ങളെ നേരിട്ടുകൊണ്ടും ആവശ്യമായ പ്രക്ഷോഭങ്ങളിലേര്&#x200d;പ്പെട്ട് കൊണ്ടും തന്നെ കേന്ദ്രത്തിനെതിരായ സമരങ്ങളില്&#x200d; യോജിച്ച് നില്&#x200d;ക്കുകയെന്ന കര്&#x200d;ത്തവ്യം ഭംഗിയായി നിറവേറുവാന്&#x200d; രാഷ്ട്രീയ വൈദഗ്ദ്യവും തന്ത്രപരമായ സമീപനങ്ങളും വേണം. അതിന് വെറും സാധാരണമായ കഴിവ് മാത്രമുള്ള നേതൃത്വത്തിന് സാധിക്കുകയില്ല.<br />
അസാധാരണമായ ചില സവിശേഷതകള്&#x200d; യു.ഡി.എഫ് നേതൃത്വം പ്രകടിപ്പിക്കേണ്ടതുണ്ട്. ഇടതുപക്ഷക്കാര്&#x200d;ക്കും ഈ ദൗത്യം ശ്രമകരമാണ്. വേറിട്ട് അവരവര്&#x200d;ക്ക് തോന്നിയ മട്ടില്&#x200d; സമരം നടത്താന്&#x200d; വലിയ ബുദ്ധി ആര്&#x200d;ക്കും ആവശ്യമില്ല. ഇപ്പോള്&#x200d; നിര്&#x200d;ഭാഗ്യവശാല്&#x200d; ഇവിടെ നടക്കുന്നത് അതാണ്. ദയവായി എല്ലാവരുംകൂടി പരസ്പരം മത്സരിച്ചും വെല്ലുവിളിച്ചും അവരവരുടെ കേമത്തരം വിളിച്ച് പറഞ്ഞും നാട്ടുകാരുടെ കഞ്ഞിയില്&#x200d; മണ്ണിടാതിരുന്നാല്&#x200d; മതി. അവര്&#x200d;ക്ക് എല്ലാ രാഷ്ട്രീയ നേതാക്കളെക്കുറിച്ചും വലിയ മതിപ്പാണെന്ന് കരുതി സന്തോഷിച്ച് കൊള്ളുക. ഇപ്പോള്&#x200d; അവര്&#x200d; ഓരോ പാര്&#x200d;ട്ടിക്കും നല്&#x200d;കുന്ന ബഹുമാനം ധാരാളമാണ്. ഇനി അത് വര്&#x200d;ദ്ധിക്കാതെ നോക്കൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-kna-khader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേണ്ടത് &#8216;ഇന്ത്യത്വ&#8217;മാണ്</title>
		<link>https://www.chandrikadaily.com/%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d.html</link>
					<comments>https://www.chandrikadaily.com/%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Oct 2016 18:44:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kna khader]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5352</guid>

					<description><![CDATA[കെ.എന്‍.എ ഖാദര്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം മതവൈരം വളര്‍ത്തുന്ന തന്ത്രവുമായി ബി.ജെ.പി വീണ്ടും അരങ്ങ് തകര്‍ക്കുകയാണ്. ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള കോലാഹലങ്ങള്‍ അതിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് തകര്‍ത്ത നടപടിയും ഗുജറാത്ത് കലാപവും ബീഫ് വിരുദ്ധ ലഹളകളും ഗോ സംരക്ഷണ വാദവും എഴുത്തുകാരുടെ നേരെയുള്ള കയ്യേറ്റങ്ങളും ഉള്‍പ്പെടെ നൂറുതരം അഴിഞ്ഞാട്ടങ്ങള്‍ ആസൂത്രിതമായി അവര്‍ അഴിച്ചുവിടുന്നു. അധികാരവും പദവികളും ആര്‍ജ്ജിക്കാനും നിലനിര്‍ത്താനുമുള്ള അടങ്ങാത്ത ആര്‍ത്തികൊണ്ടവര്‍ തലമറന്ന് എണ്ണ തേക്കുകയാണ്. വിവിധ ജാതി മതസ്ഥര്‍ക്കിടയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.എന്&#x200d;.എ ഖാദര്&#x200d;</strong></p>
<p>രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം മതവൈരം വളര്&#x200d;ത്തുന്ന തന്ത്രവുമായി ബി.ജെ.പി വീണ്ടും അരങ്ങ് തകര്&#x200d;ക്കുകയാണ്. ഏകീകൃത സിവില്&#x200d; കോഡിന് വേണ്ടിയുള്ള കോലാഹലങ്ങള്&#x200d; അതിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് തകര്&#x200d;ത്ത നടപടിയും ഗുജറാത്ത് കലാപവും ബീഫ് വിരുദ്ധ ലഹളകളും ഗോ സംരക്ഷണ വാദവും എഴുത്തുകാരുടെ നേരെയുള്ള കയ്യേറ്റങ്ങളും ഉള്&#x200d;പ്പെടെ നൂറുതരം അഴിഞ്ഞാട്ടങ്ങള്&#x200d; ആസൂത്രിതമായി അവര്&#x200d; അഴിച്ചുവിടുന്നു. അധികാരവും പദവികളും ആര്&#x200d;ജ്ജിക്കാനും നിലനിര്&#x200d;ത്താനുമുള്ള അടങ്ങാത്ത ആര്&#x200d;ത്തികൊണ്ടവര്&#x200d; തലമറന്ന് എണ്ണ തേക്കുകയാണ്. വിവിധ ജാതി മതസ്ഥര്&#x200d;ക്കിടയില്&#x200d; നൂറ്റാണ്ടുകളായി നിലനില്&#x200d;ക്കുന്ന സൗഹാര്&#x200d;ദ്ദം തകര്&#x200d;ക്കാനും വര്&#x200d;ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കാനും മാത്രമേ ഇതുകൊണ്ടൊക്കെ സാധിച്ചിട്ടുള്ളൂ. ബി.ജെ.പിയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ഈ വിഷയങ്ങളിലെല്ലാം വ്യത്യസ്ത അഭിപ്രായമുള്ളവര്&#x200d; കാണും. അവയുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കാന്&#x200d; ഇവിടെ ഉദ്ദേശിക്കുന്നില്ല.</p>
<p>ന്യൂനപക്ഷങ്ങളിലും ദലിതരിലും പിന്നാക്കക്കാരിലും ഭീതി പരത്താനും അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതു ധാരയില്&#x200d; നിന്നവരെ മാറ്റി നിര്&#x200d;ത്താനും വലതുപക്ഷ സവര്&#x200d;ണ ശക്തികള്&#x200d; ഈ മാര്&#x200d;ഗം സ്വീകരിക്കുന്നു. യഥാസമയത്ത് ഈ കുതന്ത്രങ്ങള്&#x200d; തിരിച്ചറിയാതെ വലതുപക്ഷത്തിന്റെ ഈ ചൂണ്ടയില്&#x200d; അടിച്ചമര്&#x200d;ത്തപ്പെട്ട ജനവിഭാഗങ്ങള്&#x200d; ചെന്നു കൊത്തണ മെന്നാണ് വര്&#x200d;ഗീയ ശക്തികള്&#x200d; ആഗ്രഹിക്കുന്നത്. ഏറെക്കുറെ അതിലവര്&#x200d; വിജയിച്ചിട്ടുണ്ട്. മത കാര്യങ്ങളില്&#x200d; കോലിട്ടിളക്കിയാല്&#x200d; വികാര ഭരിതരാവുന്ന സാധാരണക്കാരായ മഹാഭൂരിപക്ഷത്തെ രാഷ്ട്രീയമായി സ്വാധീനിക്കാമെന്നും വികാര വിക്ഷോഭങ്ങളെ തെരഞ്ഞെടുപ്പ് വിജയമായി പരിവര്&#x200d;ത്തിപ്പിക്കാമെന്നും ഇവര്&#x200d; കണക്കുകൂട്ടുന്നു. ഈ ഇരുട്ടിന്റെ ശക്തികള്&#x200d; രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, കാര്&#x200d;ഷികത്തകര്&#x200d;ച്ച, ഭവനരാഹിത്യം, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളം, വൈദ്യുതി, സഞ്ചാര യോഗ്യമല്ലാത്ത പാതകള്&#x200d; എന്നിവയില്&#x200d; നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ്, സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങള്&#x200d;, ദലിത്-ആദിവാസി വിഭാഗങ്ങളുടെ അവശതകള്&#x200d; എന്നിങ്ങനെയുള്ള ജീവല്&#x200d;പ്രശ്‌നങ്ങളില്&#x200d; നിന്നും ജനശ്രദ്ധ തിരിക്കാനും വര്&#x200d;ഗീയത ഉത്തമ ഔഷധമാണ്. ഈ മേഖലകളില്&#x200d; ബി.ജെ.പി സര്&#x200d;ക്കാരിന്റെ പരാജയം മറച്ചുവെക്കാനും എളുപ്പമുള്ള വഴി രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കലാണെന്ന് നേരത്തെ ബി.ജെ.പി പഠിച്ചുകഴിഞ്ഞു. ഈ ലാഭക്കച്ചവടത്തില്&#x200d; നിന്ന് പിന്&#x200d;മാറാന്&#x200d; അവര്&#x200d; തയ്യാറാവുകയില്ല.</p>
<p>പാവപ്പെട്ടവരായ കോടാനുകോടി ഹൈന്ദവരുടെ മെച്ചപ്പെട്ട ജീവിതം ബി.ജെ.പിയുടെ ലക്ഷ്യമേയല്ല. തങ്ങള്&#x200d; യഥാര്&#x200d;ത്ഥ ഹിന്ദുത്വത്തിന് വേണ്ടി ഭരിക്കുന്നവരാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ഭരണ കക്ഷിയുടെ വിജയം. മനുഷ്യ ജീവിതത്തിന്റെ ദൈനംദിന പ്രശ്‌നങ്ങള്&#x200d; ഈ പാര്&#x200d;ട്ടികളുടെ അജണ്ടയില്&#x200d; തീരെയില്ല. മാനുഷിക പ്രശ്‌നങ്ങളെക്കുറിച്ച് രാജ്യത്ത് ഒരു ചര്&#x200d;ച്ചയും നടക്കരുതെന്നും തങ്ങളുടെ ഭരണ പരാജയം മൂടിവെക്കപ്പെടണമെന്നും ഈ കക്ഷികള്&#x200d; ആഗ്രഹിക്കുന്നു. വേദങ്ങളും ഉപനിഷത്തുകളും ഇതര ഹൈന്ദവ മതഗ്രന്ഥങ്ങളും തങ്ങളുടെ മാനിഫെസ്റ്റോയാണെന്ന മട്ടിലാണവര്&#x200d; പെരുമാറുന്നത്. വാസ്തവത്തില്&#x200d; ഹൈന്ദവതയോ മതവിശ്വാസമോ ഈ ഭരണാധികാരികളെ തൊട്ടുതീണ്ടിയിട്ടില്ല.<br />
ഇന്ത്യയിലിപ്പോള്&#x200d; തൊഴില്&#x200d; സമരങ്ങളോ ജനകീയ വിഷയങ്ങള്&#x200d; ഏറ്റെടുത്ത് കൊണ്ടുള്ള ബഹുജന പ്രക്ഷോഭങ്ങളോ നടക്കുന്നില്ല. ഇക്കാര്യത്തില്&#x200d; രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും പൊതുവെ നിഷ്‌ക്രിയരാണ്. പ്രശ്‌നങ്ങളുടെ ശരിയായ പരിഹാരം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള യഥാര്&#x200d;ത്ഥ പോരാട്ടങ്ങളിലേര്&#x200d;പ്പെടലാണ്. വര്&#x200d;ഗീയതയുടെയും മതങ്ങളുടെയും മുഖംമൂടി ധരിച്ച് നടക്കുന്ന, ജനപക്ഷത്ത് നില്&#x200d;ക്കാത്ത ഭരണാധികാരികളുടെ മുഖാവരണം വലിച്ച് കീറാന്&#x200d; ശക്തമായ ജനകീയ സമരങ്ങള്&#x200d; ഏറ്റെടുക്കുകയാണ് വേണ്ടത്. അഭ്യന്തര &#8211; വിദേശ നയങ്ങളിലും കാര്&#x200d;ഷിക &#8211; വ്യാവസായിക-വിദ്യാഭ്യാസ- ആരോഗ്യ നയങ്ങളിലും വന്ന മാറ്റങ്ങള്&#x200d; ജനജീവിതം ദുസ്സഹമാക്കുമ്പോള്&#x200d; ചോദിക്കാനും പറയാനും ആരുമില്ലാതായി. രാഷ്ട്രത്തിന്റെ അഭിമാനമായി ലാഭത്തില്&#x200d; പ്രവര്&#x200d;ത്തിച്ച് കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്&#x200d; മിക്കതും സ്വകാര്യ മേഖലക്ക് തീറെഴുതി. ബാങ്കുകള്&#x200d; ലയിപ്പിച്ച് വന്&#x200d; കിടക്കാര്&#x200d;ക്ക് വായ്പനല്&#x200d;കാന്&#x200d; ഉതകും വിധം കോര്&#x200d;പറേറ്റ് സ്ഥാപനങ്ങളാക്കി. സാധാരണക്കാര്&#x200d;ക്ക് മേലില്&#x200d; ദേശസാല്&#x200d;കൃത ബാങ്കുകളില്&#x200d; നിന്നുപോലും ഒരു സഹായവും കിട്ടാനിടയില്ല. ആയിരങ്ങളുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്&#x200d; പട്ടിണിക്കാരനെതിരെ ജപ്തി നടപടിയും ബില്യണ്&#x200d; ഡോളര്&#x200d; കുടിശ്ശിക വരുത്തുന്ന മുതലാളിയുടെ കടം എഴുതിത്തള്ളലുമായി ബാങ്കിങ് നയം. കാര്&#x200d;ഷിക മേഖല കേരളമുള്&#x200d;പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും തകര്&#x200d;ന്നു.</p>
<p>അമേരിക്കയും ഇസ്രാഈലുമുള്&#x200d;പ്പെടെയുള്ള രാഷ്ട്രങ്ങളുടെയും സാമ്രാജ്യത്വ ലോബിയുടെയും ദാസ്യവേല ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. ഭാരതവത്കരണമെന്ന പഴയ ബി.ജെ.പി മുദ്രാവാക്യം സാമ്രാജ്യത്വ വത്കരണവും പാശ്ചാത്യവത്കരണവുമായി മാറി. ചേരിചേരാനയം ഉപേക്ഷിച്ചു. നമ്മുടെ സൈനികത്താവളങ്ങളും തുറമുഖങ്ങളുമൊക്കെ ഏത് സമയത്തും ഉപയോഗിക്കാനും യുദ്ധങ്ങള്&#x200d;ക്ക് വേണ്ടി പ്രയോജനപ്പെടുത്താനും അമേരിക്കക്ക് അനുവാദം നല്&#x200d;കിക്കഴിഞ്ഞു. മേലില്&#x200d; തങ്ങള്&#x200d;ക്കിഷ്ടമുള്ള രാജ്യങ്ങളെ ആക്രമിക്കാന്&#x200d; ഇന്ത്യക്കകത്തുള്ള താവളങ്ങളെ യഥേഷ്ടം ഉപയോഗിക്കാന്&#x200d; അമേരിക്കക്കും സഖ്യശക്തികള്&#x200d;ക്കും അവകാശമുണ്ട്. അവരുടെ പട്ടാളവും ആയുധങ്ങളും ഇന്ത്യക്കകത്ത് നിലനിര്&#x200d;ത്താനുമാകും. ഇതൊന്നും ഇന്നുവരെ ഭാരതം അനുവദിച്ചിട്ടില്ലാത്ത കാര്യങ്ങളായിരുന്നു. ഇന്ത്യയുടെ അഭിമാനവും സുരക്ഷിതത്വവും വിറ്റ് ചൂതുകളിക്കുന്ന നരേന്ദ്ര മോദി ഇതിനൊന്നും സമാധാനം പറയാതെ മുത്തലാഖ് നിര്&#x200d;ത്തലാക്കാനും അതുവഴി മുസ്‌ലിം സ്ത്രീകളെ &#8216;സംരക്ഷി&#8217;ക്കാനുമുള്ള തിരക്കിലാണ്. പട്ടേലുമാരും മറാഠകളും ഉള്&#x200d;പ്പെടെയുള്ള ഇടത്തരം സമ്പന്നര്&#x200d;ക്ക് സംവരണ പ്രക്ഷോഭം നയിക്കാന്&#x200d; വാതില്&#x200d; തുറന്നുവെക്കുക വഴി യഥാര്&#x200d;ത്ഥ സംവരണ ജനവിഭാഗങ്ങളെ വഴിയാധാരമാക്കുന്നു.</p>
<p>ഭരിക്കുന്ന പാര്&#x200d;ട്ടിയുടെ അകത്തും പുറത്തും ജനാധിപത്യം അപ്രത്യക്ഷമായി വരുന്നു. ഏതാനും വ്യക്തികളുടെ മാത്രം പാര്&#x200d;ട്ടിയും ഭരണവുമെന്ന ഫാസിസ്റ്റ് സങ്കല്&#x200d;പ്പം വളരുന്നു. ഭാരതീയ ജനതാപാര്&#x200d;ട്ടിയും സഖ്യകക്ഷികളും നരേന്ദ്രമോദിയുടെ നേതൃത്വത്തില്&#x200d; ഇതുവരെ സ്ഥിരീകരിച്ച ഭരണ നടപടികളില്&#x200d; മിക്കതും ഇന്ത്യയുടെ മഹത്തായ പൈതൃകങ്ങള്&#x200d; കുഴിച്ചുമൂടുന്നവയാണ്. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ശരശയ്യയിലായിക്കഴിഞ്ഞു. സഹിഷ്ണുതയും സൗഹാര്&#x200d;ദ്ദവും പഴങ്കഥകളാക്കി മാറ്റാന്&#x200d; ഭരണ കക്ഷികള്&#x200d;തന്നെ ശ്രമിക്കുന്നു. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഇന്ത്യയെയും നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ട മതേതര കക്ഷികളും കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ ഈ വഴിക്ക് നടത്താത്തത് എല്ലാ ഇന്ത്യക്കാരിലും രാജ്യസ്‌നേഹികളിലും ആശങ്കയുളവാക്കുന്നതാണ്. നരേന്ദ്ര മോദിയുള്&#x200d;പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിര ബി.ജെ.പിയെയും സഖ്യകക്ഷികളെയും നയിക്കുമ്പോള്&#x200d; ജനപക്ഷത്തും രാഷ്ട്രപക്ഷത്തും നിലയുറപ്പിച്ച് കൊണ്ട് അതേ നാണയത്തില്&#x200d; വലതുപക്ഷ വര്&#x200d;ഗീയ ശക്തികളെ നേരിടാന്&#x200d; മതേതരകക്ഷികള്&#x200d;ക്ക് കഴിഞ്ഞിട്ടില്ല.</p>
<p>ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതര മതേതര കക്ഷികളും ഭിന്നിച്ച് നിന്ന് പരസ്പരം പോരാടുന്ന സ്ഥിതി വിശേഷം ആപല്&#x200d;ക്കരമാണ്. ഭാരതം അഭിമുഖീകരിക്കുന്ന ഭീഷണിയെ അതിജീവിക്കാന്&#x200d; രാഷ്ട്രീയമായി മതേതര കക്ഷികളോടൊപ്പം അണിനിരക്കുകയാണ് ന്യൂനപക്ഷങ്ങള്&#x200d; ചെയ്യേണ്ടത്. അപ്പോള്&#x200d; മാത്രമേ ന്യൂനപക്ഷ-ദലിത് &#8211; പിന്നാക്ക വിഭാഗങ്ങള്&#x200d;ക്ക് മെച്ചപ്പെട്ട ജീവിതം കൈവരിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതുധാരയില്&#x200d; എത്തിച്ചേരാനും ആവുകയുള്ളൂ. ജനാധിപത്യവും ബഹുസ്വരതയും വ്യവസ്ഥാപിതമായ ഭരണഘടനയും നിയമ വ്യവസ്ഥയും രാജ്യത്തിന്റെ ജീവവായുവാണ്. അതിന്റെ കടക്കല്&#x200d; കത്തിവെക്കുകയാണ് ഇപ്പോള്&#x200d; ഭരിക്കുന്നവരുടെ ലക്ഷ്യം. ഹിന്ദുത്വം എന്താണെന്നും ഇസ്‌ലാമികത എന്താണെന്നും ചര്&#x200d;ച്ച ചെയ്യാനല്ല ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്&#x200d; മെനക്കെടേണ്ടത്. ആ പണി ചെയ്യാന്&#x200d; മത പണ്ഡിതരും അര്&#x200d;ഹതപ്പെട്ടവരും വേറെയുണ്ട്. ഇന്ത്യത്വം എന്താണെന്നറിഞ്ഞ് അത് നഷ്ടമാകാതെ നോക്കാനാണ് അവര്&#x200d; ശ്രമിക്കേണ്ടത്. ഇന്ത്യത്വമെന്നത് സഹിഷ്ണുതയും സൗഹാര്&#x200d;ദ്ദവും ബഹുസ്വരതയും ജനാധിപത്യവും ഒക്കെയാണെന്ന് ആരും വിസ്മരിക്കരുത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
