<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KNAKHADER &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/knakhader/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 14 May 2023 10:44:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KNAKHADER &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിപിഐ കോൺഗ്രസ്സ് മുന്നണിയിൽ നിൽക്കുന്നതാണ് അഭികാമ്യം ; സി.പി.എം നും  ചേരേണ്ടി വരുമെന്ന്  കെ.എൻ .എ ഖാദർ</title>
		<link>https://www.chandrikadaily.com/knakhaderfacebookpost.html</link>
					<comments>https://www.chandrikadaily.com/knakhaderfacebookpost.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 14 May 2023 10:44:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNAKHADER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253782</guid>

					<description><![CDATA[1978ലെ പതിനൊന്നാം പാർട്ടി കോൺഗ്രസ് സിപിഎം നു മുമ്പിൽ എല്ലാം അടിയറ വെച്ചു.മുഖ്യമന്ത്രി യായിരുന്ന പികെവിയെ രാജിവെപ്പിച്ചു ഭരണം സിപിഎമ്മിനു കൊടുത്തു അതിന്റെ ജൂനിയർ പാർട്ടണർ ആയി.അതോടെ എല്ലാം അട്ടിമറിഞ്ഞു. അദ്ദേഹം പറഞ്ഞു ]]></description>
										<content:encoded><![CDATA[<p>സിപിഐ ദേശീയ തലത്തിലും കേളത്തിലും കോൺഗ്രസ്സ് മുന്നണിയിൽ നിൽക്കുന്നതാണ് അഭികാമ്യമെന്നും<br />
അവസാനം സിപിഎം എന്ന പാർട്ടി യും കോൺഗ്രസ്സ് മുന്നണിയുടെ ഭാഗമാകുമെന്നും കെ.എൻ .എ ഖാദർ അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് വർഗ്ഗീയ വംശീയ വലതു പക്ഷ മേധാവിത്വത്തിന്റെ ഈ കെട്ട കാലത്ത് ജനാധിപത്യ മതേതര ഇന്ത്യ പൂർണ്ണമായും ഇല്ലാതാവുന്നതിനു മുമ്പ് സിപിഐ എന്ന ഈ കമ്മ്യൂണിസ്റ്റ് മാതാവിനു ചരിത്ര ദൗത്യങ്ങൾ നിറവേറ്റണമെന്ന് ബോധ്യമുണ്ടെങ്കിൽ വിശാല മായ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരുക .സിപിഎം സൃഷ്ടിച്ച സെക്ടേറിയൻ തടവറയിൽ നിന്നും പുറത്തു ചാടുക. എന്നും അദ്ദേഹം തന്റെ ഫെയ്സ് ബുക് പോസ്റ്റിൽ കുറിച്ചു.</p>
<p>അദ്ദേഹത്തിന്റെ ഫെയ്സ് ബുക് പോസ്റ്റ് ;</p>
<p>സിപിഐ ദേശീയ തലത്തിലും കേളത്തിലും കോൺഗ്രസ്സ് മുന്നണിയിൽ നിൽക്കുന്നതാണ് അഭികാമ്യം.ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ സ്വീകരിക്കാവുന്ന നയം സിപിഐ ചെയർമാൻ ശ്രീപാദ് അമൃതപാദ് ഡാംഗെ വർഷങ്ങൾക്ക് മുമ്പ് വിഭാവനം ചെയാതതാണല്ലൊ.ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിൽ എത്തിയത് സിപിഐ ആണല്ലൊ.ആ മന്ത്രി സഭയുടെ തകർച്ചക്കു ശേഷം പാർട്ടി ദേശീയ ജനാധിപത്യ മുന്നണി എന്ന അതിന്റെ നയം പ്രാവർത്തികമാക്കാൻ ശ്രമം ആരംഭിച്ചു. അത് വിജയകരമായി. വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് മികച്ച വിജയം ഉണ്ടായി.കേരളത്തിൽ മുഖ്യമന്ത്രി പദവിയും ബംഗാളിൽ മന്ത്രി പദവികളും ബീഹാർ പോലുള്ള അനവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എംഎൽഎമാരും എംപിമാരും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും പാർട്ടി നേടി.സാർവ്വ ദേശീയ തലത്തിൽ ലോകത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചിലതൊഴികെ എല്ലാവരും സിപിഐക്ക് അംഗീകാരം നൽകി പരസ്പരധാരണയോടെ പ്രവർത്തിച്ചു.ചൈനയും അൽബേനിയും മറ്റൊരു പാർട്ടിയോടും യോജിച്ചില്ല.സിപിഐ ക്ക് ഇത്ര അംഗീകാരവും നേട്ടങ്ങളും ജനപിന്തുണയും പിന്നീട് ഒരിക്കലും ഉണ്ടായില്ല.എല്ലാം അവർ നഷ്ടപ്പെടുത്തി. 1978ലെ പതിനൊന്നാം പാർട്ടി കോൺഗ്രസ് സിപിഎം നു മുമ്പിൽ എല്ലാം അടിയറ വെച്ചു.മുഖ്യമന്ത്രി യായിരുന്ന പികെവിയെ രാജിവെപ്പിച്ചു ഭരണം സിപിഎമ്മിനു കൊടുത്തു അതിന്റെ ജൂനിയർ പാർട്ടണർ ആയി.അതോടെ എല്ലാം അട്ടിമറിഞ്ഞു. പിന്നീട് ഓരോ ദിവസവും പാർട്ടി ചെറുതായി ചെറുതായി വന്നു. നേതാക്കൾക്ക് ശൗര്യം നഷ്ടമായി. പലരും പാർട്ടി വിട്ടു പോയി.അനേകം ബുദ്ധിയും യുക്തിയും രാഷ്ട്രീയ പരിജ്ഞാനവും ഉള്ള നേതാക്കൾ പാർട്ടിയിൽ വേദന കടിച്ചമർത്തി കഴിഞ്ഞു പോന്നു ചിലരൊക്കെ ഇടക്കിടെ പൊട്ടി ത്തെറിച്ചു.പക്ഷേ ഫലമുണ്ടായില്ല. മൊത്തം പാർട്ടിയെ പഴയ നയങ്ങളിലേക്കു തിരിച്ചു കൊണ്ട് പോവാൻ അവർക്കു കഴിഞ്ഞില്ല. ആ തലമുറയിൽ പെട്ടവർ ഓരോരുത്തരായി വിടവാങ്ങി.പിൻതുടച്ചക്കാർ ആ റിസ്ക് എടുക്കാൻ മിനക്കെട്ടില്ല.പലപാർട്ടി കോൺഗ്രസ്സുകൾ പിന്നെയും നടന്നു. ചിലമാറ്റങ്ങൾ നയ നിലപാടുകളിൽ വന്നു. ഇടതു ജനാധിപത്യ മതേതര ബദൽ പോയി ജനാധിപത്യമതേതര ഇടതു ബദൽ പുനസ്ഥാപിച്ചു വെന്ന് കേട്ടു.അതു രണ്ടും മാർക്സിയൻ കാഴ്ചപ്പാടിൽ ഏറെ വ്യത്യസ്തമാണ്.ദേശീയ ജനാധിപത്യ മുന്നണി പക്ഷെ പ്രാവർത്തികമാക്കാൻ ശ്രമം നടന്നില്ല.ഇന്നല്ലെങ്കിൽ പിന്നെ എന്ന്? എന്ന ചോദ്യത്തിനു എന്റെ ഉത്തരം പിന്നെ ഒരിക്കലും ഉണ്ടാവില്ല എന്നാണ്.അടിയന്തിരാവസ്ഥക്കാലത്ത് ചില തൽപര കക്ഷികൾ പാർട്ടി ക്കെതിരെ അഴിച്ചു വിട്ട ദുഷ്പ്രചരണങ്ങളെ പാർട്ടി വൈകാരികമായി നേരിട്ടതാണ് ഈ തെറ്റായ നയത്തിലേക്ക് പാർട്ടിയെ നയിച്ചത്. താത്വികമായും വസ്തു നിഷ്ഠമായും വിവേകത്തോടെയും നേരിടാൻ കഴിയുമായിരുന്നു ഭട്ടിൻഡാ കോൺഗ്രസ്സിൽ ബദൽ രേഖകൾ ഉണ്ടായിരുന്നു. തെറ്റിലേക്ക് വഴുതി വീഴാതിരിക്കാൻ ജാഗ്രത പാലിച്ച ഉന്നത രായ നേതിക്കളെയും അഭിപ്രായങ്ങളെയും അന്ന് അവണിച്ചു.ഡാംഗെ എസ്സ് ജി സർദേശായി മൊഹിത് സെൻ സത്യപാൽ ഡാംഗ് റോസാദേശ് പാണ്ഡെ തുടങ്ങിയ അനേകർ .കേരളത്തിൽ നിന്നും ഈ പുതിയ നയത്തെ എതിർത്ത പലരും ഉണ്ടായിരുന്നു. ഫാസിസ്റ്റ് വർഗ്ഗീയ വംശീയ വലതു പക്ഷ മേധാവിത്വത്തിന്റെ ഈ കെട്ട കാലത്ത് ജനാധിപത്യ മതേതര ഇന്ത്യ പൂർണ്ണമായും ഇല്ലാതാവുന്നതിനു മുമ്പ് സിപിഐ എന്ന ഈ കമ്മ്യൂണിസ്റ്റ് മാതാവിനു ചരിത്ര ദൗത്യങ്ങൾ നിറവേറ്റണമെന്ന് ബോധ്യമുണ്ടെങ്കിൽ വിശാമായ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയിൽ അണിചേരുക .സിപിഎം സൃഷ്ടിച്ച സെക്ടേറിയൻ തടവറയിൽ നിന്നും പുറത്തു ചാടുക.അവസാനം സിപിഎം എന്ന പാർട്ടി യും കോൺഗ്രസ്സ് മുന്നണിയുടെ ഭാഗമാകും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/knakhaderfacebookpost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അശോകചക്രവും കുടച്ചക്രവും യൂ ടൂ ബ്രിട്ടാസ് &#8230;!</title>
		<link>https://www.chandrikadaily.com/kna-khader-asokawheel.html</link>
					<comments>https://www.chandrikadaily.com/kna-khader-asokawheel.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 09 Jan 2023 05:42:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ASOKAWHEEL]]></category>
		<category><![CDATA[chandrikadaily]]></category>
		<category><![CDATA[KNAKHADER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231654</guid>

					<description><![CDATA[മഹാനായ അശോകചക്രവര്&#x200d;ത്തിയുടെ കാലത്ത് സൃഷ്ടിച്ചുവെച്ച അശോക ചക്രം നമ്മുടെ ദേശീയ അടയാളങ്ങളില്&#x200d; ഒന്നാണ്. ആ ചക്രം ആലേഖനം ചെയ്ത സ്തംഭവും ദേശീയപതാകയും ചേര്&#x200d;ത്തുവെച്ച ഭരണഘടനയെ അധിക്ഷേപിച്ച ഇദ്ദേഹത്തിന്റെ അടയാളം അശോകചക്രമല്ല കുടച്ചക്രമാണ്.]]></description>
										<content:encoded><![CDATA[<p><strong>കാലം, കാലികം/കെ.എന്&#x200d;.എ ഖാദര്&#x200d;</strong></p>
<p>ചന്ദ്രിക പംക്തി</p>
<p>യൂ ടൂ ബ്രൂട്ടസ്&#8217; എന്ന പ്രയോഗം ഏവര്&#x200d;ക്കും സുപരിചിതമാണ്. മുജാഹിദ് സമ്മേളനശേഷം ആ പ്രയോഗം ഭേദഗതി ചെയ്ത് &#8216;യൂ ടൂ ബ്രിട്ടാസ്&#8217; എന്നാക്കിമാറ്റിയിരിക്കുന്നു. ആ സമ്മേളനത്തില്&#x200d; ശ്രീധരന്&#x200d;പിള്ളയെന്ന ഗവര്&#x200d;ണറേയും മുരളീധരന്&#x200d; എന്ന മന്ത്രിയേയും ക്ഷണിച്ചതുകൊണ്ട് അവരുടെ ഫാഷിസ്റ്റ് നിലപാടില്&#x200d; മാറ്റംവരുമെന്ന് നിങ്ങള്&#x200d; കരുതുന്നുണ്ടോ എന്ന് അദ്ദേഹം പലതവണ ചോദിച്ചു. ബ്രിട്ടാസിനെയും ബിനോയ്‌വിശ്വത്തെയും മുഖ്യമന്ത്രിയേയും മറ്റും ക്ഷണിച്ചുവരുത്തിയത് കൊണ്ട് അവരുടെ സ്റ്റാലിനിസ്റ്റ് സ്വഭാവത്തില്&#x200d; മാറ്റംവരുമെന്ന് കരുതുന്നുണ്ടോ എന്ന് ചോദിക്കാന്&#x200d; ആരുമുണ്ടായില്ല. അവിടെ വന്നു പ്രസംഗിച്ചു മടങ്ങിയ രാഷ്ട്രീയക്കാരാരും അവരുടെ നിലപാടുകള്&#x200d; മാറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ മുജാഹിദുകള്&#x200d; അവരുടെ നിലപാടുകളിലും മാറ്റംവരുത്തേണ്ടതില്ലല്ലോ. ഇന്ത്യയിലെ ഇടതുപക്ഷം സംഘ്പരിവാറിനോട് ദേശീയതലം മുതല്&#x200d; താഴോട്ട് ഐക്യത്തിലേര്&#x200d;പ്പെടാന്&#x200d; തുടങ്ങിയിട്ട് എത്രയോ വര്&#x200d;ഷങ്ങളായി. പാവം മുജാഹിദുകള്&#x200d;ക്കെന്തറിയാമെന്ന് ആരെങ്കിലും ചോദിച്ചാല്&#x200d; കുറ്റപ്പെടുത്താനാവില്ല. സമ്മേളനത്തില്&#x200d;നിന്നും മടങ്ങുമ്പോഴും ബ്രിട്ടാസുമാരുടെ ചുകന്ന പുള്ളി മാഞ്ഞില്ല. അതുകൊണ്ട് പുള്ളിക്കാരന്&#x200d; ഏതോ മുസ്‌ലിം രാജ്യത്തൊരു കമ്യൂണിസ്റ്റ് വിപ്ലവം ജയിച്ച മട്ടിലുള്ള തൃപ്തിയോടെ മടങ്ങിപ്പോയി.<br />
ഇത് സെല്&#x200d;ഫികളുടെ കാലമാണ്. അവനവന്റെ ഫോട്ടോ അവര്&#x200d;തന്നെ സ്വയം എടുക്കുന്നതിനെയാണ് സെല്&#x200d;ഫി എന്നു പറയാറുള്ളത്. ഇത് മഹാ സ്വാര്&#x200d;ത്ഥതയാണ്. അതുകൊണ്ട് നാമെല്ലാവരും നിസ്വാര്&#x200d;ത്ഥരായിരിക്കണം എന്നൊക്കെ പ്രസംഗിച്ചു നടന്നിരുന്ന ഒരു വനിതാ സഖാവുണ്ടായിരുന്നു. യുവജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കി പ്രവര്&#x200d;ത്തിക്കുമെന്ന് കരുതപ്പെടുന്ന കമ്മീഷന്റെ തലപ്പത്ത് സര്&#x200d;ക്കാര്&#x200d; ഇവരെ പ്രതിഷ്ഠിച്ചിരുന്നു. അവരിപ്പോള്&#x200d; ആ മേഖലയിലാണ് സെല്&#x200d;ഫിസം നടപ്പിലാക്കിവരുന്നത്. അവരുടെ ശമ്പളവും കുടിശ്ശികയും അവരവര്&#x200d;തന്നെ തീരുമാനിക്കുന്നതിനെയാണ് ശമ്പള സെല്&#x200d;ഫിയെന്ന് പറയുന്നത്. അരലക്ഷം രൂപയായിരുന്ന മാസശമ്പളം ഒരു ലക്ഷമാക്കി മുന്&#x200d;കാല പ്രാബല്യത്തോടെ ഉയര്&#x200d;ത്തി ഭീമമായൊരു സംഖ്യ കുടിശ്ശിക വകയിലേക്ക് അതിവേഗം വാങ്ങിയെടുക്കാനുള്ള തിരക്കിലാണവര്&#x200d;. വെറും ചിന്തക്കുതന്നെ മാസം ഒരു ലക്ഷമെങ്കില്&#x200d; പ്രവൃത്തിക്കെത്ര കിട്ടും. കര്&#x200d;മകാണ്ഡമെന്ന അധ്യായം ഈ കമ്മീഷന്&#x200d; ഇതുവരെ മറിച്ചുനോക്കിയിട്ടുപോലുമില്ല. ചിന്തകന്മാരൊക്കെ ഭാവിയില്&#x200d; കൂടുതല്&#x200d; ഉന്നതമായ പദവികളില്&#x200d; എത്തിയേക്കാം. അവരെ തീറ്റിപ്പോറ്റാന്&#x200d; അന്നും തൊഴിലാളി വര്&#x200d;ഗം എല്ലുമുറിയെ പണിയേണ്ടിവരും. യുവതികളായ കോര്&#x200d;പറേഷന്&#x200d; മേയറും യുവജനക്ഷേമ ചെയര്&#x200d;പേഴ്‌സണ്&#x200d;മാരുമൊക്കെ ശൈലജ ടീച്ചറേയും ശ്രീമതി ടീച്ചറെയും ഒക്കെ എന്നേ മറികടന്നുകഴിഞ്ഞു.<br />
സംസ്ഥാന സ്‌കൂള്&#x200d; കലോല്&#x200d;സവം കോഴിക്കോടങ്ങാടിയില്&#x200d; പൊടിപൊടിച്ചു നടന്നു. മതനിരപേക്ഷതയുടെ സര്&#x200d;ക്കാറിന്റെ നയങ്ങള്&#x200d;ക്കനുയോജ്യമാംവിധം സ്വാഗതഗാനത്തിന്റെ സംഗീത ശില്&#x200d;പ്പവും അരങ്ങേറി. ഇടതു സഹയാത്രികനും കവിയുമായ പി.കെ ഗോപിയുടെ മനോഹരമായ ഗാനത്തിനു വലതുപക്ഷ സഹയാത്രികനൊരുക്കിയ ദൃശ്യം ഭീകരമായി ചിത്രീകരിച്ചത് ഒരു വലിയ ജനവിഭാഗത്തെ ഒന്നടങ്കമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്&#x200d; വെന്തുകരിഞ്ഞ മലബാറില്&#x200d; ആ വിധത്തിലൊരു പ്രതീകവത്കരണം അഭികാമ്യമാണെന്നു നിശ്ചയിച്ച സംഘാടക സമിതിയും മേലുദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പും അതുക്കുംമേലെ മന്ത്രി ശിവന്&#x200d;കുട്ടിയും ഇതു ചെയ്തതില്&#x200d; അത്ഭുതമില്ല. ഈ തിരകഥയും റിഹേഴ്‌സലും ഒക്കെകണ്ട് തൃപ്തിപ്പെട്ടവരുടെ രാഷ്ട്രീയം മതനിരപേക്ഷതയത്രെ. അതു ചെയ്തവരേക്കാള്&#x200d; ഉത്തരവാദിത്തം അതു ചെയ്യിച്ചവര്&#x200d;ക്കാണല്ലോ. കത്തിയും തോക്കും താടിയും തലപ്പാവുമായി കൊല്ലാന്&#x200d; നടക്കുന്ന ഭീകരന്മാരായ ഒരു പ്രത്യേക വിഭാഗത്തെ ചിത്രീകരിച്ചവര്&#x200d;ക്കെതിരെ എന്തു നടപടിയെടുത്താലും എല്ലാം നടന്ന് കഴിഞ്ഞില്ലേ. സംസ്‌കാര സമ്പന്നരും സഹിഷ്ണുതയുള്ളവരുമായ കാഴ്ചക്കാര്&#x200d; അതു മറന്നു കളയും. അവിടെ ചോദ്യങ്ങള്&#x200d; ഉയര്&#x200d;ത്താനും സദസ്സിലും വേദിയിലുമിരിക്കുന്നവരെക്കൊണ്ട് മറുപടി പറയിക്കാനും അവര്&#x200d; ബ്രിട്ടാസുമാരല്ലല്ലോ. അണ്ണന്&#x200d; ശിവന്&#x200d;കുട്ടി താന്&#x200d; ഇവിടത്തുക്കാരനല്ല മാവിലായിക്കാരനാണെന്ന മട്ടില്&#x200d; ഉരുണ്ടുകളിച്ചു. വിദ്യാഭ്യാസത്തെക്കുറിച്ച് മൊത്തം പഠിക്കാനും കൂടുതല്&#x200d; അവഗാഹം നേടാനും അദ്ദേഹം ഫിന്&#x200d;ലാന്&#x200d;ഡില്&#x200d; പോയി മടങ്ങിവന്നു പറഞ്ഞത് അറിയാമല്ലോ. അവിടെ സൈക്കിളുകള്&#x200d;ക്ക് മാത്രം പോകാന്&#x200d; പ്രത്യേക പാതയുണ്ടെന്നായിരുന്നു.<br />
അതിനിടെ കോട്ടയം സംക്രാന്തിയില്&#x200d; ഒരു കുഴിമന്തിക്കാരന്&#x200d; ഞങ്ങള്&#x200d; മലപ്പുറത്ത് കാരോട് ചോദിക്കാതെ ഞങ്ങളുടെ നാടിന്റെ പേരില്&#x200d; ഒരു ഹോട്ടല്&#x200d; തുടങ്ങി. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിറ്റ് ഒരാളുടെ മരണത്തിനിടയാക്കി. അനവധിയാളുകളെ രോഗികളാക്കി. അതിനൊക്കെ കൂട്ടുനിന്ന ഉദ്യോഗസ്ഥരും അവിടെയുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആരെങ്കിലും മരിച്ചാല്&#x200d; ശവപ്പെട്ടിയുമായിവരുന്ന വകുപ്പാണ് കേരളത്തിലെ ഭക്ഷ്യസുരക്ഷാവകുപ്പ്. ആരോഗ്യ മന്ത്രിയുടെ ചുമതലയില്&#x200d; ഉള്ള ഈ വകുപ്പിന്റെ അനാസ്ഥ കാരണംകൂടി മരിച്ചത് ഇത്തവണ ആരോഗ്യപ്രവര്&#x200d;ത്തകരായ ഒരു നഴ്‌സായിരുന്നുവെന്നത് വിധിവൈപരീത്യം.<br />
സജിചെറിയാന്&#x200d; വീണ്ടും മന്ത്രിയായി കുടച്ചക്രവും കുന്തവും കയ്യിലേന്തി ഭരണം തുടങ്ങി. മഹാനായ അശോകചക്രവര്&#x200d;ത്തിയുടെ കാലത്ത് സൃഷ്ടിച്ചുവെച്ച അശോക ചക്രം നമ്മുടെ ദേശീയ അടയാളങ്ങളില്&#x200d; ഒന്നാണ്. ആ ചക്രം ആലേഖനം ചെയ്ത സ്തംഭവും ദേശീയപതാകയും ചേര്&#x200d;ത്തുവെച്ച ഭരണഘടനയെ അധിക്ഷേപിച്ച ഇദ്ദേഹത്തിന്റെ അടയാളം അശോകചക്രമല്ല കുടച്ചക്രമാണ്. സുരക്ഷാര്&#x200d;ത്ഥം മറ്റൊരു കുന്തവും കരങ്ങളിലേന്തുന്നു. അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയ നാള്&#x200d; മുതല്&#x200d; ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ്ഖാന്&#x200d; മുഖ്യമന്ത്രിയോടും കേരള സര്&#x200d;ക്കാറിനോടും പിണക്കത്തിലായിരുന്നു. അദ്ദേഹത്തെ തിരിച്ചെടുത്തതോടെ ആ പിണക്കം തീര്&#x200d;ന്നു. ഇതിന്റെ ഗുട്ടന്&#x200d;സ് മനസ്സിലാവുന്നില്ല. ഗവര്&#x200d;ണറുടെ രൗദ്രഭാവം പോയി മനോഹരമായി പുഞ്ചിരിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ വായില്&#x200d; മധുരം കൊടുത്തു. യാതൊരു ഘടനയുമില്ലാത്ത ഭരണം നടത്തുന്ന കേരള സര്&#x200d;ക്കാറിനെന്തിനാണൊരു ഭരണഘടന. ഡല്&#x200d;ഹിയില്&#x200d; വെച്ചു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ടു കണ്ടിരുന്നു. ബഫര്&#x200d;സോണ്&#x200d; വിഷയം പറയാനാണ് പോയതെന്നാണ് വിളംബരം ചെയ്തത്. അത് സത്യമായിരുന്നു. പിണറായിക്കു ചുറ്റുമൊരു ബഫര്&#x200d;സോണ്&#x200d; എന്നാവണം അദ്ദേഹം ഉദ്ദേശിച്ചത്. ഒരു അദൃശ്യമായ രക്ഷാവലയം. അതിനകത്തേക്ക് ഗവര്&#x200d;ണറോ പാര്&#x200d;ട്ടിയോ പ്രതിപക്ഷമോ ആര്&#x200d;ക്കും പ്രവേശിക്കാന്&#x200d; കഴിയരുതെന്നു സാരം. ഉദ്ദിഷ്ട കാര്യം നടന്നു. ഉപകാര സ്മരണയായി ഗവര്&#x200d;ണര്&#x200d;ക്ക് നിയമസഭയില്&#x200d; കടക്കാം. നയം പ്രഖ്യാപിക്കാം. കഥകളിയിലെ കൃഷ്ണവേഷത്തില്&#x200d; നിര്&#x200d;മിച്ച വിഗ്രഹമാണ് മുഖ്യമന്ത്രിയുടെ ഉപഹാരമായി പ്രധാനമന്ത്രിക്കു കൊടുത്തത്. അതൊന്നും തടയാന്&#x200d; ഒരു ബിനോയി വിശ്വമോ, ബ്രിട്ടാസോ അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായാലും മുജാഹിദ് സമ്മേളനത്തില്&#x200d; അവര്&#x200d;ക്കുള്ള സ്വാതന്ത്ര്യം പിണറായിയുടെ ഏഴയലത്ത് രണ്ടുപേര്&#x200d;ക്കും കിട്ടില്ല.<br />
കലോത്സവത്തിലെ വെജിറ്റേറിയനിസവും ഇയ്യിടെ ചര്&#x200d;ച്ചയായി. കഴിഞ്ഞ പതിനാറു കൊല്ലമായി അതു തുടരുകയാണ്. ഒരേയാള്&#x200d; ഒരേ ഭക്ഷണം. സര്&#x200d;ക്കാറുകള്&#x200d; മാറിവന്നു. ഇതു തുടരുന്നു. നമ്മുടെ കുട്ടികള്&#x200d; ആവശ്യപ്പെടുന്നുവെങ്കില്&#x200d; മാംസവും മുട്ടയും മത്സ്യവുമൊക്കെ വിളമ്പാമെന്ന് ശിവന്&#x200d;കുട്ടി പറഞ്ഞിട്ടുണ്ട്. ഭക്ഷണത്തിലും ഒരു സെക്യൂലര്&#x200d; കാഴ്ച്ചപ്പാട് ആവാം. എന്ന്‌വെച്ച് ഇപ്പോള്&#x200d; വിളമ്പുന്നത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെയാണെന്നും കരുതുന്നില്ല. ആഹാരം നല്ലതേതാണെന്ന് ലോകാരോഗ്യ സംഘടനയും ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷനും ആയുര്&#x200d;വേദ, സിദ്ധ, യൂനാനി, ഹോമിയോ, പ്രകൃതി ചികിത്സകരോ ഇക്കാര്യങ്ങളാല്&#x200d; അറിവുള്ളവരോ തീരുമാനിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതും രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; തീരുമാനിക്കുന്നതില്&#x200d; അര്&#x200d;ത്ഥമില്ല. ഏതു രാഷ്ട്രീയക്കാരനായാലും അവര്&#x200d;ക്കതിനു യോഗ്യതയില്ല. രോഗം വന്നാല്&#x200d; ചികിത്സിക്കാനര്&#x200d;ഹതയുള്ളവര്&#x200d; ആരോഗ്യകരമായ ഭക്ഷണം കുറിച്ചുതരും. ഒരു രാഷ്ട്രീയ നേതാവും സ്വയം ചികിത്സിച്ചതായി അറിയില്ല. അതിനായി നാം നാടുവിട്ട് അമേരിക്കയില്&#x200d; വരെ പോകുന്നു. അവിടെയുള്ളവര്&#x200d; കോട്ടക്കല്&#x200d; ആര്യവൈദ്യശാലയില്&#x200d; വരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-khader-asokawheel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
