<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kochi ship accident &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kochi-ship-accident/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 09 Jun 2025 05:11:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kochi ship accident &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/1shipwreck-the-state-government-says-that-there-is-no-case-compensation-for-damages-is-enough.html</link>
					<comments>https://www.chandrikadaily.com/1shipwreck-the-state-government-says-that-there-is-no-case-compensation-for-damages-is-enough.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 09 Jun 2025 05:10:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi ship accident]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Pinarayi Governtment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344001</guid>

					<description><![CDATA[സംഭവത്തില്‍ എന്തുകൊണ്ട് കേരളം കേസിന് പോകുന്നില്ലെന്ന ചോദ്യം പ്രതിപക്ഷമുള്‍പ്പടെ ഉയര്‍ത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി പുറം കടലില്&#x200d; മുങ്ങിയ കപ്പല്&#x200d; കമ്പനിക്ക് എതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്&#x200d;ക്കാര്&#x200d;. എംഎസ്‌സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല ബന്ധമായതിനാലാണ് ഈ തീരുമാനത്തിലേക്ക് സര്&#x200d;ക്കാറെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്&#x200d; ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനം.</p>
<p>മെയ് 25നാണ് കൊച്ചി പുറംകടലില്&#x200d; എംഎസ്‌സി എല്&#x200d;സ 3 എന്ന ചരക്കുകപ്പലാണ് മുങ്ങിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പലാണ് മുങ്ങിയത്. കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്‌നറുകള്&#x200d; കൊല്ലം,ആലപ്പുഴ,തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്.സംഭവത്തില്&#x200d; അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്‌നറുകള്&#x200d; കടലില്&#x200d; ഒഴുകിപ്പോയിരുന്നു.</p>
<p>കപ്പല്&#x200d; അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു .എന്നാല്&#x200d; സംഭവത്തില്&#x200d; എന്തുകൊണ്ട് കേരളം കേസിന് പോകുന്നില്ലെന്ന ചോദ്യം പ്രതിപക്ഷമുള്&#x200d;പ്പടെ ഉയര്&#x200d;ത്തിയിരുന്നു. എംഎസ്‌സി കമ്പനിയുമായി നിയമപരമായ ഏറ്റുമുട്ടലിന് ഇല്ലെന്നാണ് സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1shipwreck-the-state-government-says-that-there-is-no-case-compensation-for-damages-is-enough.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയിലെ കപ്പലപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/shipwreck-in-kochi-reportedly-the-coral-reefs-of-lakshadweep-will-be-seriously-affected.html</link>
					<comments>https://www.chandrikadaily.com/shipwreck-in-kochi-reportedly-the-coral-reefs-of-lakshadweep-will-be-seriously-affected.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 02 Jun 2025 02:15:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[coral reefs]]></category>
		<category><![CDATA[kochi ship accident]]></category>
		<category><![CDATA[lakshadweep]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343279</guid>

					<description><![CDATA[. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>പുറംകടലില്&#x200d; കപ്പല്&#x200d; മുങ്ങിയ സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്&#x200d;. മാലിന്യങ്ങള്&#x200d; ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്&#x200d; നാഷണല്&#x200d; സെന്റര്&#x200d; ഫോര്&#x200d; ഓഷ്യന്&#x200d; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; സര്&#x200d;വീസസ് തയ്യാറാക്കിയ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഹരിത ട്രൈബ്യൂണല്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; ബെഞ്ച് അധ്യക്ഷന്&#x200d; പ്രകാശ് ശ്രീവാസ്തവയാണ് വിഷയത്തില്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയത്.</p>
<p>കടലില്&#x200d; വീണ കണ്ടെയ്‌നറുകളില്&#x200d; നിന്നുള്ള മാലിന്യങ്ങള്&#x200d; ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും നീങ്ങാന്&#x200d; ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകളിലെ മാലിന്യങ്ങള്&#x200d; എന്തെല്ലാമെന്നതിന്റെ പൂര്&#x200d;ണവിവരം ഇതുവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്‌നറുകളില്&#x200d; അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പല്&#x200d; കമ്പനി അറിയിച്ചിരുന്നു. എന്നാല്&#x200d; ഇത് എന്താണെന്ന് കപ്പല്&#x200d; കമ്പനി വിശദീകരിച്ചിട്ടില്ല. ഇവ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങള്&#x200d; കപ്പല്&#x200d; കമ്പനി നല്&#x200d;കണമെന്ന് ഹരിത ട്രൈബ്യൂണല്&#x200d; ആവശ്യപ്പെട്ടു.</p>
<p>മലിനീകരണ ആശങ്കയില്&#x200d; കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നല്&#x200d;കണമെന്നും ട്രൈബ്യൂണല്&#x200d; നിര്&#x200d;ദേശിച്ചു. ഈ മാസം 24ന് മുന്&#x200d;പ് മറുപടി നല്&#x200d;കണം. വിഷയത്തില്&#x200d; ഹരിത ട്രൈബ്യൂണല്&#x200d; സ്വമേധയ ഇടപെടല്&#x200d; നടത്തുകയായിരുന്നു. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shipwreck-in-kochi-reportedly-the-coral-reefs-of-lakshadweep-will-be-seriously-affected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പല്‍ ദുരന്തത്തില്‍ കരുതല്‍ വേണം</title>
		<link>https://www.chandrikadaily.com/care-should-be-taken-in-case-of-shipwreck.html</link>
					<comments>https://www.chandrikadaily.com/care-should-be-taken-in-case-of-shipwreck.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 29 May 2025 05:57:52 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[kochi ship accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342862</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്&#x200d; കൊച്ചി പുറങ്കടലില്&#x200d; മുങ്ങിയത് തീരമേഖലയേയും സംസ്ഥാനത്തെ ഒന്നടങ്കവും ആശങ്കയുടെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയിരിക്കുകയാണ്. കൊച്ചിയിലേക്കു വന്ന എം.എ സ്.സി എല്&#x200d;.സ 3 എന്ന ലൈബീരിയന്&#x200d; കപ്പലായിരുന്നു തീരത്തു നിന്നു 38 നോട്ടിക്കല്&#x200d; മൈല്&#x200d; (70.3 കിലോമീറ്റര്&#x200d;) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്&#x200d; അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്&#x200d;ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്&#x200d;ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്&#x200d; 21 പേരെ ആദ്യഘട്ടത്തിലും, മുങ്ങുമെന്നുറപ്പായതോടെ കപ്പിത്താന്&#x200d; ഉള്&#x200d;പ്പെടെ മൂന്നുപേരെ പിന്നീടും രക്ഷപ്പെടുത്തിയിരുന്നതിനാല്&#x200d; ആളപായമൊന്നും റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നില്ല. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്&#x200d; തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലില്&#x200d; റഷ്യന്&#x200d; പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്&#x200d;സ് സ്വദേശികളും യുക്രെയ്‌നില്&#x200d; നിന്നുള്ള 2 പേരും ഒരു ജോര്&#x200d;ജിയന്&#x200d; സ്വദേശിയുമാണുണ്ടായിരുന്നത്.</p>
<p>കപ്പല്&#x200d;ച്ചേതം മൂലം 700 &#8211; 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ (മെഡിറ്ററേ നിയന്&#x200d; ഷിപ്പിങ് കമ്പനി) കണ്ടെയ്നര്&#x200d; ഫീഡറില്&#x200d; ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനംചര ക്കുകളാണ് 550 കണ്ടെയ്നറുകളില്&#x200d; നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ 73 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്&#x200d; അസംസ്‌കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാല്&#x200d;സ്യം കാര്&#x200d;ബൈഡ് ഉള്&#x200d;പ്പെടെയുള്ള രാസ വസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്&#x200d;ഷുറന്&#x200d;സ് ഉള്ളതിനാല്&#x200d; നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്&#x200d;, ചരക്കിന്റെ കാര്യത്തില്&#x200d; ഈ ഉറപ്പില്ല. മിക്കവാറും അസംസ്‌കൃത വസ്തുക്കള്&#x200d; (റോ മെറ്റീരിയല്&#x200d;സ്) ഇന്&#x200d;ഷുറന്&#x200d;സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന. സിമന്റും അസംസ്‌കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇന്&#x200d;ഷുര്&#x200d; ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്‌കൃത വസ്തുക്കള്&#x200d; ഇന്&#x200d;ഷുര്&#x200d; ചെയ്യാതെ അയയ്ക്കുന്നത്. ഇന്&#x200d;ഷുറന്&#x200d;സ് ബാധ്യത കൂടി വരുമ്പോള്&#x200d; അന്തിമ ഉല്&#x200d;പന്നനാലാണ് അസംസ്‌കൃത വസ്തുക്കള്&#x200d; ഇന്&#x200d;ഷുര്&#x200d; ചെയ്യാതെ അയയ്ക്കുന്നത്. ഇന്&#x200d;ഷുറന്&#x200d;സ് ബാധ്യത കൂടി വരുമ്പോള്&#x200d; അന്തിമ ഉല്&#x200d;പന്നങ്ങള്&#x200d; (ഫിനിഷ്ഡ് പ്രോഡക്ട്‌സ്) ഇന്&#x200d;ഷുര്&#x200d; ചെയ്തതായാണ് അയക്കാറ്.</p>
<p>സാമ്പത്തിക നഷ്ടത്തേക്കാള്&#x200d; ഈ ദുരന്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഏറ്റവും ഭീതിതവും നഷ്ടങ്ങള്&#x200d; കണക്കാക്കാന്&#x200d; കഴിയാത്തതും. 13 ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും 12 കാല്&#x200d;ഷ്യം കാര്&#x200d;ബൈഡ് കണ്ടെയ്നറുകളും അടക്കം 643 കണ്ടയ്നറുകളാണ് കപ്പലില്&#x200d; ഉണ്ടായിരുന്നത്. ഇതില്&#x200d; വെള്ളത്തോട് ചേര്&#x200d;ന്നാല്&#x200d; തീ പിടിക്കുന്ന കാല്&#x200d;ഷ്യം കാര്&#x200d;ബൈഡിന്റെ സാന്നിധ്യം കൂടുതല്&#x200d; അപകടഭീഷണി ഉയര്&#x200d;ത്തുന്നുണ്ട്. കപ്പല്&#x200d; മുങ്ങിയിടത്തു നിന്ന് മൂന്നു കിലോമീറ്ററോളം എണ്ണ പടര്&#x200d;ന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. കോസ്റ്റ്ഗാര്&#x200d;ഡിന്റെ സക്ഷം, വിക്രം, സമര്&#x200d;ഥ് എന്നീ മൂന്ന് കപ്പലുകള്&#x200d; ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്&#x200d; സാധിച്ചത് ആശ്വാസകരമാണ്. ഇന്&#x200d;ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടര്&#x200d;ന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന &#8216;ഓയില്&#x200d; സ്പില്&#x200d; ഡിസ്‌പേഴ്സന്റ&#8217; ഡ്രോണിയര്&#x200d; വിമാനം ഉപയോഗിച്ച് കലര്&#x200d;ത്തുകയുമാണ് ചെയ്യുന്നത്. 60 മണിക്കൂറോളം നടന്ന ഈ പ്രവൃത്തി ഏറെക്കുറെ വിജയകരമായിത്തീര്&#x200d;ന്നിട്ടുണ്ട്.</p>
<p>ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളില്&#x200d; കണ്ടെയ്നറുകള്&#x200d; അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഇവയിലുണ്ടായിരുന്നത്. നൂറു ക്കണക്കിന് കണ്ടെയ്നറുകള്&#x200d; കടലിലൂടെ ഒഴുകിനടക്കുന്ന ത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്&#x200d; ഇതിലിടിച്ചാല്&#x200d; വലിയ അപകടമുണ്ടാകും. തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്&#x200d; തീരത്തടിയുന്ന സാഹചര്യത്തില്&#x200d; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; ഉന്നതതല യോഗം വിളിച്ചുചേര്&#x200d;ത്തിട്ടുണ്ടെങ്കിലും തീര നിവാസികളുടെ സുരക്ഷ മുന്&#x200d;നിര്&#x200d;ത്തി ശക്തമായ നടപടികളിലേക്ക് സര്&#x200d;ക്കാര്&#x200d; നീങ്ങേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഏറ്റവും ഗൗരവതരമായ വിഷയമാണ്. ഏതാനും ദിവസങ്ങള്&#x200d;ക്കകം സംസ്ഥാനം ട്രോളിങ് നിരോധനത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഇടിത്തീപോലെ ഈ ദുരന്തം കടലിന്റെ മക്കളുടെ മേല്&#x200d; വന്നുപതിച്ചിരിക്കുന്നത്. തെക്കന്&#x200d; ജില്ലകളില്&#x200d; പലയിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്&#x200d; വന്നതിന് പുറമെ ശാരീരകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഇവരെ അലട്ടുകയാണ്. അതിനിടെ കപ്പല്&#x200d; ദുരന്തത്തിന്റെ പശ്ചാത്തലത്തില്&#x200d; മത്സ്യങ്ങള്&#x200d; കഴിക്കെരുതെന്നുള്ള വ്യാപകമായ പ്രചരണങ്ങളും മത്സ്യമേഖലക്ക് ഇരുട്ടടിയായിത്തീര്&#x200d;ന്നിട്ടുണ്ട്. നിലവില്&#x200d; ഔദ്യോഗികമായ ഒരു നിര്&#x200d;ദ്ദേശവുമില്ലാതിരിക്കെയാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രചരണം. ഇക്കാര്യത്തിലും സര്&#x200d;ക്കാറിന്&#x200d;രെ ഇടപെടല്&#x200d; അനിവാര്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/care-should-be-taken-in-case-of-shipwreck.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചി കപ്പലപകടം; എണ്ണ വ്യാപിച്ചത് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍</title>
		<link>https://www.chandrikadaily.com/kochi-shipwreck-the-oil-spread-within-a-radius-of-five-kilometers.html</link>
					<comments>https://www.chandrikadaily.com/kochi-shipwreck-the-oil-spread-within-a-radius-of-five-kilometers.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 29 May 2025 03:14:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[kochi ship accident]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342836</guid>

					<description><![CDATA[പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമം തുടരുന്നു]]></description>
										<content:encoded><![CDATA[<p>കൊച്ചി പുറംകടലില്&#x200d; മുങ്ങിയ കപ്പലില്&#x200d; നിന്നും പരന്ന എണ്ണപ്പാട നീക്കാന്&#x200d; കോസ്റ്റ്ഗാര്&#x200d;ഡ് പരിശ്രമം തുടരുന്നു. തീരത്ത് അടിഞ്ഞ 50 കണ്ടെയ്‌നറുകള്&#x200d; എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം. കപ്പലിന്റെ അഞ്ച് കിലോമീറ്റര്&#x200d; പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്. ഇത് നീക്കം ചോയ്യാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിന്റെ വിലയിരുത്തല്&#x200d;.</p>
<p>കണ്ടെയ്‌നറുകള്&#x200d; നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊച്ചിയില്&#x200d; മലിനീകരണ പ്രശ്‌നങ്ങള്&#x200d; കൈകാര്യം ചെയ്യാന്&#x200d; പ്രത്യേക സംഘവും പ്രവര്&#x200d;ത്തിക്കുന്നുണ്ട്</p>
<p>തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്&#x200d; റോഡ് മാര്&#x200d;ഗം രണ്ട് ദിവസത്തിനകം പൂര്&#x200d;ണമായും നീക്കും. കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കല്&#x200d;, പരിമണം തീരങ്ങളിലെ കണ്ടെയ്‌നറുകള്&#x200d; ക്രെയിന്&#x200d; ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കി ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്. മലിനീകരണ നിയന്ത്രണ ബോര്&#x200d;ഡ്, സിവില്&#x200d; ഡിഫന്&#x200d;സ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നീക്കം ചെയ്യുന്നുണ്ട്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്&#x200d; ഈ മാസം 25നാണ് കൊച്ചി പുറംകടലില്&#x200d; മുങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-shipwreck-the-oil-spread-within-a-radius-of-five-kilometers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയിലെ കപ്പലപകടം; കൊല്ലം തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ നീക്കുന്നത് വൈകും</title>
		<link>https://www.chandrikadaily.com/shipwreck-in-kochi-there-will-be-a-delay-in-moving-the-containers-washed-up-on-the-kollam-coast.html</link>
					<comments>https://www.chandrikadaily.com/shipwreck-in-kochi-there-will-be-a-delay-in-moving-the-containers-washed-up-on-the-kollam-coast.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 27 May 2025 06:07:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi ship accident]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342581</guid>

					<description><![CDATA[കടലിലൂടെ കൊല്ലം പോര്‍ട്ടിലേക്ക് എത്തിക്കാനുള്ള നീക്കം മോശം കാലാവസ്ഥയിലും ശക്തമായ തിരമാലയും കാറ്റും മൂലം പാളിയിരുന്നു]]></description>
										<content:encoded><![CDATA[<p>കൊച്ചിയില്&#x200d; ചരക്കുകപ്പല്&#x200d; മുങ്ങിയതിന് പിന്നാലെ കൊല്ലം തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്&#x200d; നീക്കുന്നത് വൈകിയേക്കും. കടലിലൂടെ കൊല്ലം പോര്&#x200d;ട്ടിലേക്ക് എത്തിക്കാനുള്ള നീക്കം മോശം കാലാവസ്ഥയിലും ശക്തമായ തിരമാലയും കാറ്റും മൂലം പാളിയിരുന്നു.</p>
<p>അതെസമയം, കണ്ടെയ്‌നറുകള്&#x200d; അടിഞ്ഞ പ്രദേശത്തെ റോഡുകള്&#x200d;ക്ക് വീതി കുറവായതിനാല്&#x200d; കര മാര്&#x200d;ഗ്ഗവും മാറ്റാനാകില്ല. കണ്ടെയ്‌നറുകള്&#x200d; മുറിച്ച് ചെറു കഷണങ്ങളാക്കി കൊണ്ടുപോകാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഇതിനായി കസ്റ്റംസിന്റെ അനുമതി തേടും. ഇതുവരെ കൊല്ലത്ത് അടിഞ്ഞത് 35 കണ്ടെയ്‌നറുകളാണ്.</p>
<p>കണ്ടെയ്‌നറുകള്&#x200d; നീക്കാന്&#x200d; കമ്പനി നിയോഗിച്ച ഏഴ് റസ്‌ക്യൂ ടീമുകള്&#x200d; കൊല്ലത്ത് എത്തുമെന്നും റസ്‌ക്യു ടീമിന് ജില്ലാ ദുരന്താ നിവാരണ അതോറിറ്റി സഹായം ഉറപ്പാക്കിയിരുന്നു. സാഹചര്യങ്ങള്&#x200d; പ്രതികൂലമായതോടെയാണ് തിരിച്ചടിയായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shipwreck-in-kochi-there-will-be-a-delay-in-moving-the-containers-washed-up-on-the-kollam-coast.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയിലെ കപ്പലപകടം; കണ്ടെയ്‌നറുകള്‍ വര്‍ക്കലയിലും അഞ്ചുതെങ്ങിലും അടിഞ്ഞു</title>
		<link>https://www.chandrikadaily.com/shipwreck-in-kochi-the-containers-hit-varkala-and-anchutheng.html</link>
					<comments>https://www.chandrikadaily.com/shipwreck-in-kochi-the-containers-hit-varkala-and-anchutheng.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 27 May 2025 03:03:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[kochi ship accident]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342556</guid>

					<description><![CDATA[ഇന്നലെ രാത്രിയോടെയാണ് കണ്ടെയ്‌നറുകള്‍ തീരത്ത് അടിഞ്ഞത്.]]></description>
										<content:encoded><![CDATA[<p>കൊച്ചിയിലെ അപകടത്തില്&#x200d;പ്പെട്ട കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്&#x200d; വര്&#x200d;ക്കല ഇടവ മന്ത്ര ഭാഗത്തും അഞ്ചു തെങ്ങ് അയിരൂര്&#x200d; ഭാഗങ്ങളിലും അടിഞ്ഞു. തുറന്ന നിലയിലുള്ള രണ്ട് കണ്ടെയ്‌നറുകളാണ് വര്&#x200d;ക്കല ഇടവ മാന്ത്ര ഭാഗത്ത് അടിഞ്ഞത്.</p>
<p>ഇന്നലെ രാത്രിയോടെയാണ് കണ്ടെയ്‌നറുകള്&#x200d; തീരത്ത് അടിഞ്ഞത്. നാട്ടുകാര്&#x200d; വിവരമറിയിച്ചതിനെത്തുടര്&#x200d;ന്ന് ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തേക്ക് തിരിച്ചു. ഉദ്യോഗസ്ഥര്&#x200d; എത്തിയ ശേഷമായിരിക്കും കണ്ടെയ്‌നര്&#x200d; മാറ്റുന്ന കാര്യത്തില്&#x200d; തീരുമാനമെടുക്കുക. കണ്ടെയ്‌നര്&#x200d; അടിഞ്ഞ ഭാഗത്തേക്ക് നാട്ടുകാര്&#x200d; പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്&#x200d; അറിയിച്ചു.</p>
<p>കഴിഞ്ഞ ശനിയാഴ്ചയാണ് എംഎസ് സി എല്&#x200d;സ 3, കൊച്ചി പുറംകടലില്&#x200d; അപകടത്തില്&#x200d;പ്പെട്ടത്. ചെരിവ് നിവര്&#x200d;ത്താനുള്ള ശ്രമം നടന്നെങ്കിലും ഞായറാഴ്ച രാവിലെയോടെ പൂര്&#x200d;ണമായും മുങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shipwreck-in-kochi-the-containers-hit-varkala-and-anchutheng.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പല്‍ അപകടം; 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചു</title>
		<link>https://www.chandrikadaily.com/shipwreck-all-24-employees-were-brought-to-kochi.html</link>
					<comments>https://www.chandrikadaily.com/shipwreck-all-24-employees-were-brought-to-kochi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 25 May 2025 14:28:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[kochi ship accident]]></category>
		<category><![CDATA[ship accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342422</guid>

					<description><![CDATA[കപ്പലിലെ ഇന്ധന ചോര്‍ച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു]]></description>
										<content:encoded><![CDATA[<p>കടലില്&#x200d; മുങ്ങിയ എംഎസ്സി എല്&#x200d;സ കപ്പലിലെ 24 ജീവനക്കാരെയും കൊച്ചിയില്&#x200d; എത്തിച്ചു. കോസ്റ്റ് ഗാര്&#x200d;ഡിന്റെയും നേവിയുടെയും കപ്പലുകളിലാണ് ഇവരെ കരക്കെത്തിച്ചത്. കടലില്&#x200d; മുങ്ങിയ കപ്പലിലെ ഇന്ധന ചോര്&#x200d;ച്ച സ്ഥിരീകരിച്ച കോസ്റ്റ് ഗാര്&#x200d;ഡ് ഉദ്യോഗസ്ഥര്&#x200d; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.</p>
<p>കപ്പലിലെ കണ്ടെയ്‌നറുകള്&#x200d; മറ്റൊരു കപ്പലിലേക്ക് മാറ്റി ചെരിഞ്ഞ കപ്പലിനെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നേവിയുടെയും കോസ്റ്റ് ഗാര്&#x200d;ഡിന്റെയും സഹായത്തോടെ എംഎസ്സി എല്&#x200d;സ കപ്പല്&#x200d; കമ്പനി നടത്തിയ നീക്കം രാവിലെ തന്നെ പരാജയപ്പെട്ടു. 10 മണിയോടെ കപ്പല്&#x200d; പൂര്&#x200d;ണ്ണമായും മുങ്ങി.</p>
<p>തുടര്&#x200d;ന്നാണ് ക്യാപ്റ്റനെയും രണ്ട് എഞ്ചിനീയര്&#x200d;മാരെയും കപ്പലില്&#x200d; നിന്ന് നേവിയുടെ സുജാത ഷിപ്പിലേക്ക് മാറ്റിയത്. ഉച്ചയോടെ 24 പേരടങ്ങുന്ന ജീവനക്കാരുടെ സംഘം കൊച്ചിയിലെത്തി.</p>
<p>എമിഗ്രേഷന്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി ജീവനക്കാരെ ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. ജീവനക്കാരുടെ ഏജന്റ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്&#x200d; സ്വീകരിച്ച് വരികയാണ്. 21 ഫിലിപ്പൈന്&#x200d;സ് സ്വദേശികളും രണ്ട് യുക്രൈന്&#x200d;കാരും റഷ്യയില്&#x200d; നിന്നും ജോര്&#x200d;ജ്ജിയില്&#x200d; നിന്നുമുള്ള ഓരോരുത്തരുമാണ് കപ്പലില്&#x200d; ഉണ്ടായിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shipwreck-all-24-employees-were-brought-to-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
