kodakara – Chandrika Daily https://www.chandrikadaily.com Wed, 26 Mar 2025 07:24:20 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg kodakara – Chandrika Daily https://www.chandrikadaily.com 32 32 കൊടകര കുഴല്‍പ്പണക്കേസ്; കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണ്: വിഡി സതീശന്‍ https://www.chandrikadaily.com/kodakara-pipeline-case-ed-is-also-protecting-bjp-leaders-in-kerala-vd-satheesan.html https://www.chandrikadaily.com/kodakara-pipeline-case-ed-is-also-protecting-bjp-leaders-in-kerala-vd-satheesan.html#respond Wed, 26 Mar 2025 07:24:20 +0000 https://www.chandrikadaily.com/?p=335840 കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. നേരത്ത പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യങ്ങളും ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലില്ലെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ധര്‍മ്മരാജന്‍ ഈ പണം എവിടെ നിന്ന് കൊണ്ടുവന്നെന്നും കുഴല്‍പ്പണ ഇടപാടില്‍ ആദ്യം അന്വേഷിക്കുന്നത് എവിടെ നിന്നാണ് പണം വന്നതെന്നും എവിടേക്കാണ് കൊണ്ട് പോയതെന്നുമാണെന്നും സതീശന്‍ പ്രതികരിച്ചു. ധര്‍മ്മരാജന്റെ ഫോണ്‍കോള്‍ പരിശോധിച്ചതിന്റെ കാര്യങ്ങളും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ ഇപ്പോള്‍ അതൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കവര്‍ച്ചാക്കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തതെന്നും അതില്‍ സാധ്യമായതെല്ലാം അന്വേഷിച്ചിട്ടുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥരും പറഞ്ഞു. അന്വേഷണത്തില്‍ പ്രതികളുടെ പേരിലുള്ള 12.88 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

 

]]>
https://www.chandrikadaily.com/kodakara-pipeline-case-ed-is-also-protecting-bjp-leaders-in-kerala-vd-satheesan.html/feed 0
കൊടകര കുഴല്‍പ്പണക്കേസ്: പണം ആര്‍ക്കെല്ലാം നല്‍കിയെന്ന വിവരം ഇഡിക്ക് കൈമാറിയിരുന്നു, കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തള്ളി തിരൂര്‍ സതീഷ് https://www.chandrikadaily.com/kodakara-pipeline-case-the-information-about-whom-the-money-was-given-was-handed-over-to-ed-tirur-sathish-denied-the-findings-in-the-charge-sheet.html https://www.chandrikadaily.com/kodakara-pipeline-case-the-information-about-whom-the-money-was-given-was-handed-over-to-ed-tirur-sathish-denied-the-findings-in-the-charge-sheet.html#respond Tue, 25 Mar 2025 14:49:27 +0000 https://www.chandrikadaily.com/?p=335720 കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തള്ളി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. ബിജെപി ജില്ലാ ഓഫീസില്‍ എത്തിയ കുഴല്‍പ്പണം ആര്‍ക്കെല്ലാം നല്‍കിയെന്ന വിവരം ഇ ഡിക്ക് കൈമാറിയിരുന്നെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

സത്യങ്ങള്‍ പുറത്ത് വരണമെന്നും കേസിന്റെ നടത്തിപ്പിനായി ഏതറ്റം വരെയും പോകുമെന്നും തിരൂര്‍ സതീഷ് പ്രതികരിച്ചു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ മാറുന്നത് പാര്‍ട്ടിയുടെ സ്വാഭാവിക പ്രക്രിയയാണെന്നും അതുകൊണ്ട് കേസ് ഇല്ലാതാവുന്നില്ലെന്നും അദ്ദേഹം വ്യക്മാക്കി.

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ളതായിരുന്നു ഇഡിയുടെ കുറ്റപത്രം. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ധര്‍മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. കേസില്‍ 23 പ്രതികളുള്ള കേസില്‍ കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

 

 

]]>
https://www.chandrikadaily.com/kodakara-pipeline-case-the-information-about-whom-the-money-was-given-was-handed-over-to-ed-tirur-sathish-denied-the-findings-in-the-charge-sheet.html/feed 0
കൊടകര കുഴല്‍പ്പണക്കേസ്: തിരൂര്‍ സതീഷിന്റെ രഹസ്യമൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും https://www.chandrikadaily.com/kodakara-pipeline-case-tirur-satishs-confidential-statement-will-be-recorded-on-monday.html https://www.chandrikadaily.com/kodakara-pipeline-case-tirur-satishs-confidential-statement-will-be-recorded-on-monday.html#respond Sat, 14 Dec 2024 12:15:19 +0000 https://www.chandrikadaily.com/?p=321793 കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി തൃശൂര്‍ ജില്ല കമ്മിറ്റി ഓഫീസില്‍ ഒമ്പത് കോടി രൂപ കുഴല്‍പ്പണം എത്തിയതായി വെളിപ്പെടുത്തിയ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ രഹസ്യ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. വൈകിട്ട് നാലിന് കുന്നംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതായി തിരൂര്‍ സതീഷ് പറഞ്ഞു.

വിവാദമായ കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം മരവിപ്പില്‍ നില്‍ക്കുന്നതിനിടെയാണ് അടുത്തിടെ തിരൂര്‍ സതീഷ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഈ പണത്തില്‍ ഒരു ഭാഗം ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോള്‍ പണം നഷ്ടപ്പെട്ടത്.

ഈ പണം ബി.ജെ.പിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്നതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബി.ജെ.പി നേതാക്കള്‍ക്ക ഇതുമായി ബന്ധമുണ്ടെന്നും പൊലീസ് കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ പറഞ്ഞു.

സതീഷിന്റെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ കൊടകര കുഴല്‍പ്പണ കേസില്‍ തുടരന്വേഷണം വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കോടതിയുടെ അനുമതി ലഭിച്ചതോടെ സതീഷിന്റെ വിശദമായ മൊഴിയെടുത്തു.

]]>
https://www.chandrikadaily.com/kodakara-pipeline-case-tirur-satishs-confidential-statement-will-be-recorded-on-monday.html/feed 0
കൊടകര കുഴല്‍പ്പണം; തുടരന്വേഷണത്തിന് എട്ടംഗസംഘം https://www.chandrikadaily.com/kodakara-pipeline-eight-member-team-for-further-investigation.html https://www.chandrikadaily.com/kodakara-pipeline-eight-member-team-for-further-investigation.html#respond Wed, 13 Nov 2024 12:43:24 +0000 https://www.chandrikadaily.com/?p=317413 കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് എട്ടംഗ സംഘത്തിന് അന്വേഷണ ചുമതല നല്‍കി. കൊച്ചി ഡിസിപി സുദര്‍ശന്‍ ഐപിഎസിനെയാണ് അന്വേഷണ സംഘത്തലവനായി നിയമിച്ചിട്ടുള്ളത്. തൃശ്ശൂര്‍ ഡിഐജി തോംസണ്‍ ജോസിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കൊടകര എസ് എച്ച് ഒ വലപ്പാട് എസ്‌ഐ ഉള്‍പ്പെടെയുള്ള എട്ടുപേരാണ് അന്വേഷണ സംഘത്തിലുള്ളത്.

പുതിയ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത് ഡിജിപിയാണ്. ബിജെപിയുടെ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി പുതിയ അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നത്. കൊടകര കുഴല്‍പ്പണക്കേസ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ കേസ് പുനരന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയും സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരൂര്‍ സതീഷന്റെ പുതിയ വെളിപ്പെടുത്തലിനു പിന്നാലെയാണ് തുടരന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. പുനരന്വേഷണത്തിനായി ഇരിങ്ങാലക്കുട കോടതിയില്‍ സര്‍ക്കാര്‍ അനുമതി തേടിയിയിരുന്നു. ഹര്‍ജിയില്‍ അനുമതി ലഭിച്ചാലുടന്‍ പുനരന്വേഷണ നടപടികള്‍ ആരംഭിക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടി ബിജെപിയുടെ ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്നായിരുന്നു തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നത്. ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നേരത്തെ വ്യാജ മൊഴി നല്‍കിയതെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.

 

]]>
https://www.chandrikadaily.com/kodakara-pipeline-eight-member-team-for-further-investigation.html/feed 0
കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ നാളെ പരിഗണിക്കും https://www.chandrikadaily.com/1111the-application-seeking-further-investigation-in-the-kodakara-pipeline-case-will-be-considered-tomorrow.html https://www.chandrikadaily.com/1111the-application-seeking-further-investigation-in-the-kodakara-pipeline-case-will-be-considered-tomorrow.html#respond Wed, 06 Nov 2024 11:50:07 +0000 https://www.chandrikadaily.com/?p=316497 കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ തൃശ്ശൂര്‍ ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാളെ പരിഗണിക്കും. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ നിര്‍ണായക വഴിത്തിരിവായതോടെ തുടരന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം. കേസില്‍ പുനരന്വേഷണം സാധ്യമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആറു ചാക്കുകളിലായി ധര്‍മ്മരാജന്‍ 9 കോടി രൂപ ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു വന്നായിരുന്നു തിരൂര്‍ സതീഷ് വെളിപ്പെടുത്തിയത്. പണം എത്തിക്കുന്നതിനു മുന്നോടിയായി ധര്‍മ്മരാജന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും പാര്‍ട്ടി ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.

 

]]>
https://www.chandrikadaily.com/1111the-application-seeking-further-investigation-in-the-kodakara-pipeline-case-will-be-considered-tomorrow.html/feed 0
കൊടകര കുഴല്‍പ്പണം; ധര്‍മരാജന്റെ കൂടുതല്‍ മൊഴിവിവരങ്ങള്‍ പുറത്ത് https://www.chandrikadaily.com/kodakara-pipeline-more-details-of-dharmarajans-statement-are-out.html https://www.chandrikadaily.com/kodakara-pipeline-more-details-of-dharmarajans-statement-are-out.html#respond Mon, 04 Nov 2024 02:40:57 +0000 https://www.chandrikadaily.com/?p=316119 കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപാടുകാരന്‍ ധര്‍മരാജന്റെ കൂടുതല്‍ മൊഴിവിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കള്ളപ്പണം എത്തിച്ചതിന്റെ കണക്കുകളാണ് പുറത്തുവന്നത്. കൂടുതല്‍ കള്ളപ്പണം എത്തിച്ചത് തൃശൂരിലാണെന്നും 12 കോടി രൂപയോളം നല്‍കിയെന്നുമാണ് മൊഴി.

തെരഞ്ഞെടുപ്പില്‍ പതിനൊന്നര കോടി രൂപ തിരുവനന്തപുരത്ത് നല്‍കിയെന്നും ധര്‍മരാജന്‍ പറഞ്ഞു. പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് മോഷ്ടിക്കപ്പെട്ടുവെന്നും മൊഴിയില്‍ പറയുന്നു. 2021 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ അഞ്ചിനുമിടയില്‍ കള്ളപ്പണം ഒഴുക്കി കള്ളപ്പണം വാങ്ങിയവരുടെ പേരും വിവരവും ധര്‍മരാജന്റെ മൊഴിയിലുണ്ട്.

അതേസമയം കര്‍ണാടകയില്‍നിന്നു കുഴല്‍പ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അറിവോടെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് നായര്‍, കോഡിനേറ്റിങ് സെക്രട്ടറി എം. ഗണേഷ് എന്നിവര്‍ പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും കണ്ടെത്തി. ബിജെപി ഓഫീസില്‍ പണം എത്തിച്ച ഇടപാടുകാരനായ ധര്‍മരാജന്‍ ഹവാല ഏജന്റാണെന്നും കുറ്റപത്രത്തിലുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍നിന്ന് എത്തിച്ചത് മൂന്നരക്കോടിയാണെന്നും പറയുന്നു.

കുഴല്‍പ്പണം കടത്ത് അന്വേഷിക്കേണ്ട ഇഡി, ഐടി വിഭാഗങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും കുറ്റപത്രത്തിലുണ്ട്. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആഭ്യന്തര വകുപ്പ് തുടരന്വേഷണത്തിന് ഉത്തരവ് നല്‍കി.

 

 

]]>
https://www.chandrikadaily.com/kodakara-pipeline-more-details-of-dharmarajans-statement-are-out.html/feed 0
കൊടകര കുഴല്‍പ്പണ കേസ്; രാഷ്ട്രീയ ആയുധമാക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും തയ്യാറായില്ല: വി ഡി സതീശന്‍ https://www.chandrikadaily.com/kodakara-pipeline-case-cm-and-cpm-not-ready-to-use-it-as-a-political-weapon-vd-satheesan.html https://www.chandrikadaily.com/kodakara-pipeline-case-cm-and-cpm-not-ready-to-use-it-as-a-political-weapon-vd-satheesan.html#respond Sun, 03 Nov 2024 08:37:24 +0000 https://www.chandrikadaily.com/?p=315960 കൊടകര കുഴല്‍പ്പണ കേസില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൃത്യമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും രാഷ്ട്രീയ ആയുധമാക്കാന്‍ പിണറായിയും സിപിഎമ്മും തയ്യാറായില്ലെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. പോലീസ് ഇഡിക്ക് കത്തയച്ചിട്ട് മൂന്ന് വര്‍ഷമായെന്നും ഈ കാര്യം ഇഡിയും ഐടിയും മറച്ചുവെച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ബിജെപി നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ മൂടിവച്ചുവെന്നും പുനരന്വേഷണത്തിന്റെ പ്രസക്തി എന്താണെന്നും വിഡി സതീശന്‍ ചോദിച്ചു. അതേസമയം, സുരേഷ് ഗോപി പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ എത്തി ആറുമാസം കഴിഞ്ഞാണ് കേസെടുക്കാന്‍ തയ്യാറാവുന്നത്. മന്ത്രിമാരോട് ആ ഏരിയയിലേക്ക് വരാന്‍ പാടില്ല എന്ന് പറഞ്ഞിട്ടും വളരെ നാടകീയമായി സുരേഷ് ഗോപി എത്തുകയായിരുന്നു. ആരെയാണ് കബളിപ്പിക്കാന്‍ നോക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസില്‍ കേന്ദ്ര അന്വേഷണം നടത്താന്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പാലക്കാട് മൂന്നാം സ്ഥാനത്ത് എത്തും എന്ന് അറിഞ്ഞിട്ടും സിപിഎം പണം കൊടുത്ത് ആളെക്കൂട്ടുന്നു. ബിജെപിയെ സഹായിക്കാനാണ്്സി പി എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെതിരായ സുരേഷ് ഗോപിയുടെ പരാമര്‍ശം കേന്ദ്രമന്ത്രി ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കാണെന്നും വിഡി സതീശന്‍ പറഞ്ഞു.

 

 

 

]]>
https://www.chandrikadaily.com/kodakara-pipeline-case-cm-and-cpm-not-ready-to-use-it-as-a-political-weapon-vd-satheesan.html/feed 0
കൊടകര കുഴല്‍പ്പണം; ശോഭാ സുരേന്ദ്രന്‍ വിവരം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു: തിരൂര്‍ സതീഷ് https://www.chandrikadaily.com/kodakara-pipeline-shobha-surendran-asked-to-disclose-information-tirur-satish.html https://www.chandrikadaily.com/kodakara-pipeline-shobha-surendran-asked-to-disclose-information-tirur-satish.html#respond Sun, 03 Nov 2024 04:46:17 +0000 https://www.chandrikadaily.com/?p=315924 കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ശോഭാ സുരേന്ദ്രനോട് കുഴല്‍പ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തിരൂര്‍ സതീഷ് വ്യകതമാക്കി. ശോഭാ സുരേന്ദ്രനാണ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പല സംസ്ഥാനതല നേതാക്കളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തലിന് ശേഷം സംസ്ഥാന-ജില്ലാതല നേതാക്കള്‍ തന്നെ വിളിച്ചെന്നും ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞല്ലോ എന്നാണ് അവര്‍ പറഞ്ഞതെന്നും തിരൂര്‍ സതീഷ് പറഞ്ഞു.

അതേസമയം, കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂര്‍ സതീഷനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തിരൂര്‍ സതീഷിനു പിന്നില്‍ താനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.

എന്നാല്‍, ശോഭാ സുരേന്ദ്രന്റെ വാദം തിരൂര്‍ സതീഷ് തള്ളി. ശോഭാ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയില്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പാര്‍ട്ടി ഓഫിസില്‍ കൊണ്ടുവന്നത് 6. 5 കോടിയല്ല, ഒമ്പത് കോടി രൂപയാണെന്നും സുരേന്ദ്രന്‍ ഒരു കോടി രൂപ തട്ടിയെടുത്തെന്ന് ധര്‍മരാജന്‍ തന്നോട് പറഞ്ഞിരുന്നെന്നും തിരൂര്‍ സതീഷ് വ്യക്തമാക്കി. കെ. സുരേന്ദ്രന്‍ പറയുന്നത് കൈകള്‍ ശുദ്ധമാണെന്നാണെന്നും എന്നാല്‍ കെ. സുരേന്ദ്രനെ മരങ്ങള്‍ മുറിച്ചുവിറ്റതിന് വയനാട് എസ്റ്റേറ്റില്‍നിന്നും പുറത്താക്കിയതെന്നും സതീഷ് കുറ്റപ്പെടുത്തി. കൊടകരയില്‍ പണം മോഷ്ടിക്കപ്പെട്ടപ്പോള്‍ ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് കെ. സുരേന്ദ്രനെയാണെന്നും പാര്‍ട്ടിയുടെ അധ്യക്ഷനേയാണോ കള്ളപ്പണക്കാര്‍ ബന്ധപ്പെടേണ്ടതെന്നും തിരൂര്‍ സതീഷ് ആരാഞ്ഞു.

]]>
https://www.chandrikadaily.com/kodakara-pipeline-shobha-surendran-asked-to-disclose-information-tirur-satish.html/feed 0
കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയാണെന്ന കെ. സുരേന്ദ്രന്റെ വാദം തെറ്റ്: വി ഡി സതീശന്‍ https://www.chandrikadaily.com/k-is-innocent-in-the-kodakara-pipeline-case-surendrans-argument-is-wrong-vd-satheesan.html https://www.chandrikadaily.com/k-is-innocent-in-the-kodakara-pipeline-case-surendrans-argument-is-wrong-vd-satheesan.html#respond Sat, 02 Nov 2024 14:26:04 +0000 https://www.chandrikadaily.com/?p=315883 കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് കെ. സുരേന്ദ്രന്‍ ആണെന്നും കേരള പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നിട്ടും കള്ളപ്പണ ഇടപാടില്‍ കേസെടുക്കാന്‍ ഇ ഡി തയ്യാറായില്ല എന്നത് വിസ്മയിപ്പിക്കുന്നെന്നും എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇ ഡി കൊടകര കുഴല്‍പ്പണ കേസില്‍ പൂര്‍ണ്ണ നിശബ്ദത പാലിച്ചെന്നും സതീശന്‍ വിമര്‍ശിച്ചു. അന്വേഷണത്തിനായി സമ്മര്‍ദ്ധം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് മുന്‍പ് തന്നെ 41 കോടി 40 ലക്ഷം രൂപയുടെ കളളപ്പണ ഇടപാടിനെ കുറിച്ച് പോലീസിന് അറിയാമായിരുന്നെന്നും സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമായെന്നും വി ഡി സതീശന്‍ പറഞ്ഞു. പരസ്പര സഹായ സഹകരണ സംഘമായി സി.പിഎമ്മും ബി.ജെ.പി യും പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന് കേരള ബി.ജെ.പി യില്‍ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഇന്നത്തെ ആരോപണങ്ങളെന്നും സതീശന്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരില്‍ പ്രധാനി പിണറായി വിജയന്‍ ആണ് എന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ചേര്‍ന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നത്. സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തി നില്‍ക്കുന്നു എന്നതിന് തെളിവാണ് ശോഭ സുരേന്ദ്രന്റെ വാക്കുകളെന്നും ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതിരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

 

]]>
https://www.chandrikadaily.com/k-is-innocent-in-the-kodakara-pipeline-case-surendrans-argument-is-wrong-vd-satheesan.html/feed 0
കൊടകര കുഴല്‍പ്പണം: കേസ് അന്വേഷിക്കാന്‍ ഇ.ഡിയും ഐ.ടിയും തയ്യാറാകത്തതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം നല്‍കണമെന്ന് കെ.സി. വേണുഗോപാല്‍ https://www.chandrikadaily.com/kodakara-kuzhalpanam-kc-wants-central-government-to-give-explanation-on-getting-ed-and-it-ready-to-investigate-the-case-venugopal.html https://www.chandrikadaily.com/kodakara-kuzhalpanam-kc-wants-central-government-to-give-explanation-on-getting-ed-and-it-ready-to-investigate-the-case-venugopal.html#respond Sat, 02 Nov 2024 14:10:20 +0000 https://www.chandrikadaily.com/?p=315881 കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ ഇ.ഡിയും ഐ.ടിയും തയ്യാറാകത്തതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം നല്‍കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേരള പൊലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും കേരളത്തിലെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ട കൊടകരയിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം നിയന്ത്രിക്കാന്‍ അധികാരത്തില്‍ വന്നവരാണെന്നാണ് മോദി ഭരണകൂടം സ്വയം അവകാശപ്പെടുന്നതെന്നും പാവപ്പെട്ടവനെ ദുരിതത്തിലാക്കി നോട്ട് നിരോധനം വരെ നടത്തിയത് കള്ളപ്പണം നിയന്ത്രിക്കാനല്ലെയെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു. കാടികളുടെ കള്ളപ്പണ വേട്ട നടത്തിയിട്ട് അത് അന്വേഷിക്കാന്‍ ഇ.ഡിയും ആദായ വകുപ്പും തയ്യാറാകാത്തത് എന്താണെന്ന് അദ്ദേഹം ആരാഞ്ഞു.

ഒരു വിഭാഗത്തിന്് മാത്രമുള്ളതാണോ നിയമമെന്നും എന്തുകൊണ്ട് നടപടി എടുത്തില്ലായെന്ന് കേന്ദ്രസര്‍ക്കാരും ധനകാര്യ മന്ത്രിയും മറുപടി പറയണമെന്നും വേണുഗോപാല്‍ ആവര്‍ത്തിച്ചു.

അതേസമയം ബി.ജെ.പിയുടെ കള്ളപ്പണം പിടിച്ചിട്ടും കേരളത്തിലെ പൊലീസ് ഒന്നും ചെയ്തില്ലെന്നും എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്നും നടക്കുന്ന പൊലീസ് അന്വേഷണം വെറും പ്രഹസനമാണ് അദ്ദേഹം കുറ്റപ്പെടുത്തി.

 

]]>
https://www.chandrikadaily.com/kodakara-kuzhalpanam-kc-wants-central-government-to-give-explanation-on-getting-ed-and-it-ready-to-investigate-the-case-venugopal.html/feed 0