kodiyeri balakrishnan – Chandrika Daily https://www.chandrikadaily.com Mon, 03 Oct 2022 12:38:01 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg kodiyeri balakrishnan – Chandrika Daily https://www.chandrikadaily.com 32 32 കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം സംസ്‌ക്കരിച്ചു; അന്ത്യവിശ്രമം പയ്യാമ്പലത്ത് https://www.chandrikadaily.com/00kodiyeri-is-now-in-the-public-mind-final-resting-place-at-payyambalam.html https://www.chandrikadaily.com/00kodiyeri-is-now-in-the-public-mind-final-resting-place-at-payyambalam.html#respond Mon, 03 Oct 2022 12:23:25 +0000 https://www.chandrikadaily.com/?p=218880 സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ജന്മനാട്ടില്‍ അന്ത്യനിദ്ര. പയ്യാമ്പലത്ത് പൂര്‍ണ്ണ ബഹുമതികളോടെ മൃതദേഹം സംസ്‌ക്കരിച്ചു. കോടിയേരി ഇനി ജനമനസുകളില്‍ ജീവിക്കും. ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. മക്കളായ ബിനോയും ബീനിഷുമാണ് തങ്ങളുടെ അച്ഛന്റെ ചിതയ്ക്ക് തീ പകര്‍ന്നത്.

വാഹനത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് , എം എ ബേബി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മൃതദേഹം തോളിലേറ്റി. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി ജനസാഗരമാണ് തലശ്ശേരി ടൗണ്‍ ഹാളിലും കണ്ണൂരിലെ വീട്ടിലും ജില്ലാകമ്മിറ്റി ഓഫീസിലുമായി എത്തിച്ചേര്‍ന്നത്.

തലശ്ശേരിയിലേക്കുള്ള വിലാപയാത്രക്കിടെ അന്തിമോപചാരമര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. മട്ടന്നൂര്‍ ടൗണിലും നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലുമാണ് ആംബുലന്‍സിന് വേഗത കുറച്ച് അന്ത്യോപചാരത്തിന് സൗകര്യമൊരുക്കിയത്. ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് തലശ്ശേരി നഗരസഭാ ടൗണ്‍ഹാളില്‍ മൃതദേഹം എത്തിച്ചത്.

ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്ന കോടിയേരി ശനിയാഴ്ച്ചയാണ് അന്തരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

]]>
https://www.chandrikadaily.com/00kodiyeri-is-now-in-the-public-mind-final-resting-place-at-payyambalam.html/feed 0
കോടിയേരി ബാലകൃഷ്ണനുമായി അര നൂറ്റാണ്ടിലേറെ നീണ്ട വ്യക്തിബന്ധം: ഇ.ടി മുഹമ്മദ് ബഷീര്‍ https://www.chandrikadaily.com/personal-relationship-with-kodiyeri-balakrishnan-for-more-than-half-a-century-et-muhammad-basheer.html https://www.chandrikadaily.com/personal-relationship-with-kodiyeri-balakrishnan-for-more-than-half-a-century-et-muhammad-basheer.html#respond Sun, 02 Oct 2022 03:41:01 +0000 https://www.chandrikadaily.com/?p=218746 കോഴിക്കോട്: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായ കാലം തൊട്ട് അടുത്തറിയുന്ന വ്യക്തിത്വമായ കോടിയേരി ബാലകൃഷ്ണന്റെ മുഖമുദ്ര കഠിനാധ്വാനമായിരുന്നുവെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സംഘടനാ രംഗത്തെന്ന പോലെ പാര്‍ലെമന്റി രംഗത്തും തന്റേതായ ശൈലിയും ഭാവവും അദ്ദേഹം സൃഷ്ടിച്ചു. സി.പി.എമ്മിന്റെ രാഷ്ട്രീയ സമീപനങ്ങളില്‍ നിലപാടെടുക്കുമ്പോഴും ശക്തിയുക്തം ന്യായീകരിക്കുമ്പോഴും മറ്റു പാര്‍ട്ടികള്‍ക്കെതിരെ പ്രത്യയശാസ്ത്രപരമായ വിമര്‍ശനങ്ങളിലും കോടിയേരി നടത്തിയിരുന്നത് വ്യത്യസ്ഥ ശൈലിയായിരുന്നു. എതിരാളികളെ നേരിടുന്നതില്‍ വലിയ സാമര്‍ത്ഥ്യമുണ്ടായിരുന്ന അദ്ദേഹം ആരെയും വേദനിപ്പിക്കാതെ കാര്യം പറയാന്‍ മിടുക്കനായിരുന്നു.

ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ വലിയ വിവാദങ്ങളുണ്ടായപ്പോള്‍ അവയെല്ലാം തന്മയത്തത്തോടെ നേരിടുന്നതില്‍ പ്രത്യേക സിദ്ധിയാണ കാണിച്ചത്. നിയമസഭ പ്രവര്‍ത്തനങ്ങളില്‍ വസ്തുനിഷ്ട സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ കോടിയേരി വളരെ മുമ്പിലായിരുന്നു. താന്‍ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിനു വേണ്ടി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അതു ഉളളിലൊതുക്കി പ്രസരിപ്പോടെ അദ്ദേഹം മുന്നില്‍ നിന്നു എന്നതിന് കേരളം സാക്ഷിയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു,

]]>
https://www.chandrikadaily.com/personal-relationship-with-kodiyeri-balakrishnan-for-more-than-half-a-century-et-muhammad-basheer.html/feed 0
കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മലയാളിയുടെ പൊതു നഷ്ടം: സാദിഖലി തങ്ങള്‍ https://www.chandrikadaily.com/kodiyeri-balakrishnans-death-is-a-common-loss-for-malayali-sadikhali-thangal.html https://www.chandrikadaily.com/kodiyeri-balakrishnans-death-is-a-common-loss-for-malayali-sadikhali-thangal.html#respond Sun, 02 Oct 2022 03:08:17 +0000 https://www.chandrikadaily.com/?p=218740 മലപ്പുറം: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മലയാളിയുടെ പൊതു നഷ്ടമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാഷ്ട്രീയപരമായ വ്യത്യസ്താഭിപ്രായങ്ങള്‍ക്കിടയിലും അദ്ദേഹവുമായി വളരെ നല്ല വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെത്തിയപ്പോള്‍ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയെ കണ്ടിരുന്നു. പ്രയാസങ്ങള്‍ക്കിടയിലും അദ്ദേഹം ഏറെ നേരം ഞങ്ങളോട് സംസാരിച്ചു. ആരോഗ്യം വീണ്ടെടുത്ത് സജീവ രാഷ്ട്രീയത്തിലേക്ക് തിരികെവരുമെന്ന പ്രതീക്ഷയോടെയാണ് അന്ന് അവിടെ നിന്നും മടങ്ങിയത്. ഇതിനിടെയാണ് വിയോഗവാര്‍ത്ത തേടിയെത്തിയിരിക്കുന്നത്.

വിശ്വസിച്ച ആദര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയും, അതിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ആത്മാര്‍ത്ഥതയുള്ള രാഷ്ട്രീയ നേതാവും നല്ല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പരസ്പരം ആദരവും സ്‌നേഹവും പ്രകടിപ്പിക്കുകയും ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുകയും ചെയ്തു. രോഗത്തിന്റെ വേദനകള്‍ അനുഭവിക്കുമ്പോഴും പുഞ്ചിരിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അകം നിറഞ സ്‌നേഹം കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വ്യസനത്തില്‍ പങ്കുചേരുന്നതായും തങ്ങള്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/kodiyeri-balakrishnans-death-is-a-common-loss-for-malayali-sadikhali-thangal.html/feed 0
ഇന്നത്തെ സിപിഎമ്മിന് അനുയോജ്യനായ സെക്രട്ടറി; പരിഹസിച്ച് ബല്‍റാം https://www.chandrikadaily.com/vt-balaram-on-vijayaraghavan.html https://www.chandrikadaily.com/vt-balaram-on-vijayaraghavan.html#respond Fri, 13 Nov 2020 09:37:03 +0000 https://www.chandrikadaily.com/?p=167335 തൃത്താല: സിപിഎമ്മിന്റെ താല്‍ക്കാലിക സെക്രട്ടറിയായി ചുമതലയേറ്റ എ വിജയരാഘവനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.

‘ഇന്നത്തെ സിപിഎമ്മിന് ഏറ്റവും അനുയോജ്യനായ സംസ്ഥാന സെക്രട്ടറി സഖാവ് എ വിജയരാഘവന് അനുമോദനങ്ങള്‍” എന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് എ വിജയരാഘവന്‍ എത്തുന്നത്. ചികിത്സയ്ക്ക് അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/vt-balaram-on-vijayaraghavan.html/feed 0
കോടിയേരി സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ രാജി വക്കണം; ചെന്നിത്തല https://www.chandrikadaily.com/ramesh-chennithala-kerala-politics-news.html https://www.chandrikadaily.com/ramesh-chennithala-kerala-politics-news.html#respond Wed, 04 Nov 2020 06:46:31 +0000 https://www.chandrikadaily.com/?p=165927 കാസര്‍ക്കോട്: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ബംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിനെ തുടര്‍ന്ന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട്ടില്‍ റെയ്ഡ് നടന്നത് സിപിഎം ജീര്‍ണതയുടെ ഫലമെന്ന് ചെന്നിത്തല പറഞ്ഞു

ബിനീഷ് കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ ഉണ്ടാക്കിയത് പാര്‍ട്ടിയും സര്‍ക്കാരും അറിയാതെയാണോ എന്നതില്‍ സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ കോടിയേരി ബാലകൃഷ്ണന്‍ രാജിവക്കണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

അതേ സമയം ബിനീഷ് കോടിയേരിയുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ ഇഡി പരിശോധന നടത്തുന്നുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്തും കണ്ണൂരിലുമാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം കാര്‍ പാലസ്, ടോറസ് റെമഡീസ് എന്നീ സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നു. ബിനീഷിന്റെ ബെനാമി സ്ഥാപനമാണ് കാര്‍പാലസെന്ന് ഇഡി. സിആര്‍പിഎഫ്, കര്‍ണാടക പൊലീസ് എന്നിവയുടെ അകമ്പടിയോടെയാണ് പരിശോധന.

 

 

]]>
https://www.chandrikadaily.com/ramesh-chennithala-kerala-politics-news.html/feed 0
എന്‍ഫോഴ്‌സ്‌മെന്റ് സംഘം കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍; പരിശോധന https://www.chandrikadaily.com/enforcement-at-the-home-of-bineesh-kodiyeri.html https://www.chandrikadaily.com/enforcement-at-the-home-of-bineesh-kodiyeri.html#respond Wed, 04 Nov 2020 04:23:32 +0000 https://www.chandrikadaily.com/?p=165897 ബംഗളൂരു: ബംഗളൂരുവില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥ സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തി. കോടിയേരി ബാലകൃഷ്ണനും കുടുംബവും അടക്കം താമസിക്കുന്ന തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് പരിശോധന. ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. കര്‍ണാടക പൊലീസ് സിാര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്.

സിആര്‍പിഎഫ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമായാണ് പരിശോധനക്കെത്തിയത്. 20ല്‍ അധികം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

ബംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം ഇന്നലെ ഉച്ചയോടെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. വിപുലമായ ഒരു അന്വേഷണത്തിനാണ് ഇഡി ശ്രമിക്കുന്നത് എന്നതാണ് വിവരം. ബിനീഷിന്റെ തിരുവനന്തപുരത്തുള്ള ബിനാമികളുടെ വീടും പരിശോധിച്ചേക്കുമെന്നാണ് വിവരം.

അതേ സമയം ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇഡിയുടെ ചോദ്യം ചെയ്യലില്‍ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തിയിരുന്നു. ഇതാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നതിലേക്ക് നയിച്ചത്.

സാമ്പത്തിക ഇടപാടുകള്‍ക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്ക് കൂടി കാര്യങ്ങള്‍ എത്തുന്ന രീതിയിലേക്കാണ് ഇപ്പോള്‍ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതല്‍ വാദങ്ങള്‍ നിരത്തുകയാണ് ഇഡി.

 

]]>
https://www.chandrikadaily.com/enforcement-at-the-home-of-bineesh-kodiyeri.html/feed 0
ജലീലിനെ പോലെ കോടിയേരിക്കും തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതി; പികെ ഫിറോസ് https://www.chandrikadaily.com/pk-firos-against-kodiyeri-and-his-son.html https://www.chandrikadaily.com/pk-firos-against-kodiyeri-and-his-son.html#respond Sat, 26 Sep 2020 09:38:06 +0000 https://www.chandrikadaily.com/?p=156684 കോഴിക്കോട്: മന്ത്രി കെടി ജലീലിനെ പോലെ കോടിയേരിക്കും തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ബിനീഷ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിച്ചു നിര്‍ത്തുകയാണ്. അതിനാലാണ് ബിനീഷിനെതിരെ അന്വേഷണങ്ങള്‍ നടക്കാതിരിക്കുന്നത്-പികെ ഫിറോസ് പറഞ്ഞു.

അതേസമയം യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതിന്റെ പശ്ചാത്തലത്തില്‍
ബിനീഷ് കോടിയേരിയുടെ ആസ്തി വകകള്‍ തങ്ങളുടെ അനുമതി ഇല്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് ഇഡി ഈ ആവശ്യം ഉന്നയിച്ച് ഇഡി രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കി.

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി കേസെടുത്തിരിക്കുന്നത്. ഇഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തത്.

ബിനീഷ് കോടിയേരിയെ ഈ മാസം ഒന്‍പതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തില്‍,വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍

 

]]>
https://www.chandrikadaily.com/pk-firos-against-kodiyeri-and-his-son.html/feed 0
ജലീലിനും സര്‍ക്കാരിനുമെതിരെ നടക്കുന്ന പ്രതിപക്ഷ സമരം ഖുര്‍ആനെ അപഹസിക്കുന്നതെന്ന് കോടിയേരി https://www.chandrikadaily.com/kt-jaleel-kodiyeri-quran-news.html https://www.chandrikadaily.com/kt-jaleel-kodiyeri-quran-news.html#respond Fri, 18 Sep 2020 04:19:18 +0000 https://www.chandrikadaily.com/?p=154274 തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനും എല്‍.ഡി.എഫിനും എതിരെയുള്ള പ്രതിപക്ഷ സമരം ഖുര്‍ആനെ അപഹസിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ നടക്കുന്നത് ഖുആര്‍ വിരുദ്ധ പ്രക്ഷോഭമാണെന്നും ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ലെന്നതാണ് എല്‍.ഡി.എഫ് നിലപാടെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശങ്ങള്‍. അവഹേളനം ഖുര്‍ആനോടോ? എന്ന തലക്കെട്ടിലാണ് ലേഖനം.

സര്‍ക്കാരിനെ ഇകഴ്ത്താന്‍വേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികള്‍ കരുതുന്ന ഖുര്‍ആനെപ്പോലും രാഷ്ട്രീയ കള്ളക്കളിക്കുള്ള ആയുധമാക്കുന്നു ചിലര്‍. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് റമദാന്‍ കിറ്റും ഖുര്‍ആനും കോണ്‍സുലേറ്റ് ജനറലിന്റെ അഭ്യര്‍ഥനപ്രകാരം നാട്ടില്‍ കൊടുക്കാനായി വാങ്ങിയതിന് മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമസമര മത്സരത്തിലാണ് ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും. അതിനുവേണ്ടി കോവിഡ് നിയന്ത്രണ വ്യവസ്ഥകള്‍പോലും കാറ്റില്‍ പറത്തുന്നു. മന്ത്രിയെ അപായപ്പെടുത്താന്‍വരെ അരാജക സമരക്കാര്‍ ശ്രമിച്ചു. അതിനുവേണ്ടി മന്ത്രിയുടെ വാഹനം വരുമ്പോള്‍ റോഡിന് നടുവില്‍ മറ്റൊരു വാഹനമിട്ട് വന്‍ അപകടമുണ്ടാക്കാന്‍ നോക്കി. ഇത്തരം മുറകള്‍ കവര്‍ച്ചസംഘക്കാര്‍മാത്രം ചെയ്യുന്നതാണ്. ഇത് ജനാധിപത്യ സമരമല്ല, സമരാഭാസമാണ്.

2020 മാര്‍ച്ച് 4ന് യുഎഇയില്‍നിന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വിലാസത്തിലെത്തിയ ബാഗേജിലെ പായ്ക്കറ്റുകളാണ് മെയ് 27ന് കൈമാറിയത്. സി ആപ്റ്റിന്റെ വാഹനം മലപ്പുറത്തേക്ക് പോയപ്പോള്‍ അതില്‍ കയറ്റി എടപ്പാള്‍, ആലത്തിയൂര്‍ എന്നിവിടങ്ങളില്‍ എത്തിക്കുകയായിരുന്നു. വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ റമദാന്‍കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചതില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരെ സ്വര്‍ണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണ്. യു.ഡി.എഫ് കണ്‍വീനറും ബി.ജെ.പി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ വിളിച്ചുവരുത്തി മൊഴി എടുത്തതെന്നും ലേഖനത്തില്‍ പറയുന്നു.

 

]]>
https://www.chandrikadaily.com/kt-jaleel-kodiyeri-quran-news.html/feed 0
മാര്‍ക്ക് വിവാദം; കെ.ടി ജലീലിനെതിരെ കോടിയേരി https://www.chandrikadaily.com/kodiyeri-against-kt-jaleel.html https://www.chandrikadaily.com/kodiyeri-against-kt-jaleel.html#respond Sat, 19 Oct 2019 08:32:42 +0000 http://www.chandrikadaily.com/?p=141974

തിരുവനന്തപുരം: മാര്‍ക്ക് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാതലത്തില്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ജലീല്‍ നടത്തിയ ആരോപണത്തെ എതിര്‍ത്താണ് കോടിയേരിയുടെ പ്രസ്താവന. രമേശ് ചെന്നിത്തലയുടെ മകന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയ റാങ്കിനെച്ചൊല്ലിയുള്ള പരാമര്‍ശമായിരുന്നു അത്. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായി ആരോപണം ഉന്നയിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. അങ്ങനെ ചെയ്താല്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നുള്ള വ്യതിചലനമായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രശ്‌നത്തെ കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴക്കാനാവില്ല-തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍ പറഞ്ഞതിനെ കോടിയേരി തള്ളുകയും ചെയ്തു.

]]>
https://www.chandrikadaily.com/kodiyeri-against-kt-jaleel.html/feed 0
കോടിയേരിക്കും ബിനീഷിനുമെതിരെയുമുള്ള മാണി സി കാപ്പന്റെ മൊഴി പുറത്തുവിട്ട് ഷിബു ബേബിജോണ്‍ https://www.chandrikadaily.com/shibu-baby-john-against-kodiyeri-bineesh-news.html https://www.chandrikadaily.com/shibu-baby-john-against-kodiyeri-bineesh-news.html#respond Thu, 03 Oct 2019 09:29:42 +0000 http://www.chandrikadaily.com/?p=140802 കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുമ്പാകെ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്തുവിട്ട് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലെ മൊഴിയാണ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷിബു ബേബിജോണ്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിയേരിബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കും മുംബൈ മലയാളി ദിനേശ് മേനോന്‍ പണം നല്‍കിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ നിര്‍ണായക മൊഴിയുടെ പകര്‍പ്പാണു ഷിബു ബേബിജോണ്‍ പുറത്തുവിട്ടത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു.

സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മാണി സി കാപ്പന്‍ പറയുന്നത്

‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്‌മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’

ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!

ഇനി അറിയാന്‍ താല്‍പര്യം, ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

]]>
https://www.chandrikadaily.com/shibu-baby-john-against-kodiyeri-bineesh-news.html/feed 0