<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kolkatha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kolkatha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 Dec 2025 05:17:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kolkatha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍</title>
		<link>https://www.chandrikadaily.com/a-newborn-baby-was-abandoned-on-the-street-stray-dogs-on-guard.html</link>
					<comments>https://www.chandrikadaily.com/a-newborn-baby-was-abandoned-on-the-street-stray-dogs-on-guard.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Dec 2025 05:17:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[guard]]></category>
		<category><![CDATA[Kolkatha]]></category>
		<category><![CDATA[newbornbaby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366491</guid>

					<description><![CDATA[പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.]]></description>
										<content:encoded><![CDATA[<p>നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്&#x200d; ഉപേക്ഷിച്ചു. കൊടുംതണുപ്പില്&#x200d; ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്&#x200d; കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്&#x200d;.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.</p>
<p>റെയില്&#x200d;വെ തൊഴിലാളികള്&#x200d; താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്&#x200d; പുലര്&#x200d;ച്ചെ കുഞ്ഞിന്റെ കരച്ചില്&#x200d; കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്&#x200d; കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്&#x200d; കുറേ തെരുവ് നായ്ക്കള്&#x200d; കൂട്ടം കൂടി നില്&#x200d;ക്കുന്നു. അവര്&#x200d;ക്കുള്ളില്&#x200d; ഒരു ചോരക്കുഞ്ഞും.</p>
<p>രാധയെക്കണ്ടപ്പോള്&#x200d; നായ്ക്കള്&#x200d; മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്&#x200d; ആ കുഞ്ഞിനെ വാരിയെടുത്ത് അവര്&#x200d; മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്&#x200d; സദര്&#x200d; ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു.</p>
<p>കുഞ്ഞിന് കാവല്&#x200d; നിന്നിരുന്ന തെരുവ് നായ്ക്കള്&#x200d; ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്&#x200d; പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്&#x200d; രാവിലെയാകുന്നത് വരെ കാവല്&#x200d; നില്&#x200d;ക്കുകയായിരുന്നുവെന്നും ഇവര്&#x200d; പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്&#x200d; കാണിച്ചുവെന്ന് റെയില്&#x200d;വെ ജീവനക്കാരന്&#x200d; പറയുന്നു.</p>
<p>സംഭവത്തില്&#x200d; പൊലീസും ചൈല്&#x200d;ഡ് ലൈന്&#x200d; ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്&#x200d; കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്&#x200d;ഡ് വെല്&#x200d;ഫയര്&#x200d; കമ്മിറ്റി ഏറ്റെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-newborn-baby-was-abandoned-on-the-street-stray-dogs-on-guard.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു, പ്രതിയെ പിടികൂടാന്&#x200d; പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലി</title>
		<link>https://www.chandrikadaily.com/a-7-month-old-baby-was-molested-and-the-style-of-action-helped-police-nab-the-accused.html</link>
					<comments>https://www.chandrikadaily.com/a-7-month-old-baby-was-molested-and-the-style-of-action-helped-police-nab-the-accused.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 06 Dec 2024 10:08:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Kolkatha]]></category>
		<category><![CDATA[Sexual Assault]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320645</guid>

					<description><![CDATA[രാജീബ് ഘോഷ് എന്ന 34കാരനെ ജാര്&#x200d;ഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോര്&#x200d;ട്ടില്&#x200d; നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടാന്&#x200d; പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലി. കഴിഞ്ഞ വെള്ളിയാഴ്ച കൊല്&#x200d;ക്കത്തിയില്&#x200d; പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് ഒളിവില്&#x200d; പോയ യുവാവിനെ കണ്ടെത്താന്&#x200d; പൊലീസ് സിസിടിവി പരിശോദിച്ചിരുന്നു. എന്നാല്&#x200d; രാത്രിയിലെ ദൃശ്യങ്ങളില്&#x200d; നിന്ന് പ്രതിയെ തിരിച്ചറിയാന്&#x200d; സാധിച്ചില്ല. തുടര്&#x200d;ന്ന് അക്രമി നടക്കുന്നതിന്റെ ശൈലിയിലൂടെ പൊലീസ് 34കാരനെ തിരിച്ചറിഞ്ഞു. രാജീബ് ഘോഷ് എന്ന 34കാരനെ ജാര്&#x200d;ഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോര്&#x200d;ട്ടില്&#x200d; നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശുചീകരണ തൊഴിലാളിയാണ് ഇയാള്&#x200d;. വെള്ളിയാഴ്ച ഫുട്പാത്തില്&#x200d; പിഞ്ചുകുഞ്ഞിന്റെ കരച്ചില്&#x200d; കേട്ടെത്തിയ നാട്ടുകാര്&#x200d; സ്ഥലത്ത് നിന്ന് ഓടിമറയുന്ന യുവാവിനെ കണ്ടിരുന്നു.</p>
<p>നാട്ടുകാര്&#x200d; പൊലീസില്&#x200d; വിവരമറിയിച്ചിരുന്നു.തുടര്&#x200d;ന്നാണ് സമീപ പ്രദേശത്ത് നിന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്&#x200d; പരാതിയുമായി സ്റ്റേഷനിലെത്തിയ വിവരം അറിയുന്നത്. കുഞ്ഞിനെ രക്ഷിതാക്കള്&#x200d; തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്&#x200d;ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സ്വകാര്യ ഭാഗങ്ങളില്&#x200d; അടക്കം മുറിവേറ്റതായും വ്യക്തമായത്. പിന്നാലെ നടന്ന അന്വേഷണത്തില്&#x200d; പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങള്&#x200d; കണ്ടെത്തിയെങ്കിലും അക്രമിയെ തിരിച്ചറിയുന്നത് ഏറെക്കുറെ അസാധ്യമായി വരികയായിരുന്നു. ഇതോടെയാണ് ഒരാള്&#x200d; നടക്കുന്ന രീതിയിലെ പാറ്റേണ്&#x200d; പൊലീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിക്കുന്നത്.</p>
<p>കുഞ്ഞിന്റെ വീടിന് മുന്നിലൂടെ പ്രതി 9 തവണ നടന്ന് പോയതായി വ്യക്തമായിരുന്നു. ഇതോടെ പൊലീസ് സിസിടിവി ഫൂട്ടേജുമായി മേഖലയിലെ എല്ലാ വീടുകളിലും എത്തി ആളുകളെ കണ്ടു. 110 ലേറെ ആളുകളില്&#x200d; നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് നിര്&#x200d;ണായക തെളിവുകള്&#x200d; ലഭിച്ചത്. ഇയാള്&#x200d; നടക്കുന്നതിനിടയിലെ മുടന്ത് മൂലം മറ്റുള്ളവരില്&#x200d; നിന്ന് വ്യത്യസ്തമായ പാറ്റേണിലായിരുന്നു യുവാവ് നടന്നിരുന്നത്. സമീപ മേഖലയിലെ സ്റ്റേഷനുകളിലെല്ലാം തന്നെ ഇത് സംബന്ധിയായ വിവരവും പൊലീസ് നല്&#x200d;കിയിരുന്നു. തുടര്&#x200d;ന്ന് ജാര്&#x200d;ഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോര്&#x200d;ട്ടില്&#x200d; നിന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-7-month-old-baby-was-molested-and-the-style-of-action-helped-police-nab-the-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊൽക്കത്ത രാജ്ഭവൻ ഇനി ജൻ രാജ്ഭവൻ: ജനങ്ങൾക്ക് തുറന്ന് കൊടുത്തു</title>
		<link>https://www.chandrikadaily.com/kolkotharajbhavanopentopublic.html</link>
					<comments>https://www.chandrikadaily.com/kolkotharajbhavanopentopublic.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 30 Mar 2023 07:39:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kolkatha]]></category>
		<category><![CDATA[MAMTHA]]></category>
		<category><![CDATA[presidentof india]]></category>
		<category><![CDATA[rajbhavan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245342</guid>

					<description><![CDATA[രാജ്യത്തെ മറ്റ് രാജ്ഭവനുകളിൽ ജനങ്ങൾക്ക് പ്രവേശനം ഇല്ല.]]></description>
										<content:encoded><![CDATA[<p>കോളനി വാഴ്ചക്കാലത്തു നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ കൊൽക്കത്ത രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു കൊടുത്തു.രാഷ്ട്രപതി ദ്രൗപദി മുർമുവിന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് രാജ്ഭവൻ്റെ താക്കോൽ കൈമാറിയാണ് തുറന്നു കൊടുക്കൽ ചടങ്ങ് നടത്തിയത്.<br />
തുടർന്ന് രാഷ്ട്രപതി രാജ്ഭവൻ്റെ താക്കോൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കൈമാറി.ഇതോടെ കൊൽക്കത്ത രാജ്ഭവൻ ജൻ രാജ്ഭവനായി അറിയപ്പെടും.</p>
<p><img loading="lazy" class="alignnone size-medium wp-image-245344" src="https://www.chandrikadaily.com/wp-content/uploads/2023/03/kolkata-raj-bhavan-696x341-1-300x147.jpg" alt="" width="300" height="147" srcset="https://www.chandrikadaily.com/wp-content/uploads/2023/03/kolkata-raj-bhavan-696x341-1-300x147.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/03/kolkata-raj-bhavan-696x341-1.jpg 696w" sizes="(max-width: 300px) 100vw, 300px" /></p>
<p>സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം ജനങ്ങൾക്ക് തുറന്നു നൽകാനുള്ള രാഷ്ട്രപതിയുടെ തീരുമാനം ഉൾക്കൊണ്ടാണ് ബംഗാൾ രാജ്ഭവൻ ജനങ്ങൾക്ക് തുറന്നു നൽകാൻ തീരുമാനിച്ചതെന്ന് ബംഗാൾ ഗവർണർ പറഞ്ഞു. രാജ്യത്തെ മറ്റ് രാജ്ഭവനുകളിൽ ജനങ്ങൾക്ക് പ്രവേശനം ഇല്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kolkotharajbhavanopentopublic.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനെ മുട്ടുകുത്തിച്ച് കൊല്&#x200d;ക്കത്ത; 37 റണ്&#x200d;സ് ജയം</title>
		<link>https://www.chandrikadaily.com/kolkatha-win-against-rajasthan.html</link>
					<comments>https://www.chandrikadaily.com/kolkatha-win-against-rajasthan.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 30 Sep 2020 18:31:37 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[ipl]]></category>
		<category><![CDATA[Kolkatha]]></category>
		<category><![CDATA[rajasthan royals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157774</guid>

					<description><![CDATA[ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്&#x200d;ക്കത്ത ആറു വിക്കറ്റു നഷ്ടത്തില്&#x200d; 175 റണ്&#x200d;സ് എടുത്തിരുന്നു. തുടര്&#x200d;ന്ന് വിജയ ലക്ഷ്യം പിന്തുടര്&#x200d;ന്ന് ബാറ്റു ചെയ്ത രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്&#x200d; 137 റണ്&#x200d;സെടുക്കാനേ കഴിഞ്ഞുള്ളു]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ദുബായ്: ഐപിഎല്ലില്&#x200d; രാജസ്ഥാന്&#x200d; റോയല്&#x200d;സിനെതിരായ മത്സരത്തില്&#x200d; കൊല്&#x200d;ക്കത്ത കൊല്&#x200d;ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ജയം. 37 റണ്&#x200d;സ് വിജയമാണ് കൊല്&#x200d;ക്കത്ത കരസ്ഥമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്&#x200d;ക്കത്ത ആറു വിക്കറ്റു നഷ്ടത്തില്&#x200d; 175 റണ്&#x200d;സ് എടുത്തിരുന്നു. തുടര്&#x200d;ന്ന് വിജയ ലക്ഷ്യം പിന്തുടര്&#x200d;ന്ന് ബാറ്റു ചെയ്ത രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്&#x200d; 137 റണ്&#x200d;സെടുക്കാനേ കഴിഞ്ഞുള്ളു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജയിച്ച ശേഷമാണ് രാജസ്ഥാന്റെ പരാജയം.</p>
<p>34 പന്തില്&#x200d; 47 റണ്&#x200d;സെടുത്ത ഓപ്പണര്&#x200d; ശുഭ്മാന്&#x200d;ഗില്ലും 23 പന്തില്&#x200d; പുറത്താകാതെ 34 റണ്&#x200d;സെടുത്ത ഒയിന്&#x200d; മോര്&#x200d;ഗനുമാണ് കൊല്&#x200d;ക്കത്തയ്ക്കായി തിളങ്ങിയത്. രാജസ്ഥാന്&#x200d; നിരയില്&#x200d; അര്&#x200d;ധസെഞ്ചുറിയുമായി തിളങ്ങിയ ടോം കറന്&#x200d; മാത്രമാണ് പൊരുതിയത്. 36 പന്തില്&#x200d; 54 റണ്&#x200d;സുമായി താരം പുറത്താകാതെ നിന്നു. രാജസ്ഥാന്&#x200d; ബാറ്റ്‌സ്മാന്&#x200d;മാരില്&#x200d; മൂന്നു പേര്&#x200d;ക്കു മാത്രമാണ് രണ്ടക്കം കടക്കാനെങ്കിലും സാധിച്ചത്. മലയാളി താരം സഞ്ജു സാംസണ്&#x200d; 9 പന്തില്&#x200d; 8 റണ്&#x200d;സെടുത്തു പുറത്തായി.</p>
<p>കൊല്&#x200d;ക്കത്തയ്ക്കായി ശിവം മാവി, കംലേഷ് നാഗര്&#x200d;ക്കോട്ടി, വരുണ്&#x200d; ചക്രവര്&#x200d;ത്തി എന്നിവര്&#x200d; രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. സുനില്&#x200d; നരെയ്ന്&#x200d;, പാറ്റ് കമ്മിന്&#x200d;സ്, കുല്&#x200d;ദീപ് യാദവ് എന്നിവര്&#x200d; ഓരോ വിക്കറ്റു വീതവും വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kolkatha-win-against-rajasthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്&#x200d;ക്കത്തെക്കെതിരെ മുംബൈക്ക് ജയം</title>
		<link>https://www.chandrikadaily.com/ipl-mumbai-win-against-kolkatha.html</link>
					<comments>https://www.chandrikadaily.com/ipl-mumbai-win-against-kolkatha.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 23 Sep 2020 18:30:16 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[ipl]]></category>
		<category><![CDATA[Kolkatha]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156082</guid>

					<description><![CDATA[മറുപടിയായി കൊല്&#x200d;ക്കത്തക്ക് 20 ഓവറില്&#x200d; ഒമ്പത് വിക്കറ്റ് നഷ്ടത്തില്&#x200d; 146 റണ്&#x200d;സെടുക്കാനെ കഴിഞ്ഞുള്ളു]]></description>
										<content:encoded><![CDATA[<p>അബുദാബി: ഐപിഎല്ലില്&#x200d; കൊല്&#x200d;ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്&#x200d;സിന് ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മയുടെ ബാറ്റിംഗ് കരുത്തില്&#x200d; 20 ഓവറില്&#x200d; അഞ്ച് വിക്കറ്റ് നഷ്ടത്തില്&#x200d; 195 റണ്&#x200d;സെടുത്തിരുന്നു. മറുപടിയായി കൊല്&#x200d;ക്കത്തക്ക് 20 ഓവറില്&#x200d; ഒമ്പത് വിക്കറ്റ് നഷ്ടത്തില്&#x200d; 146 റണ്&#x200d;സെടുക്കാനെ കഴിഞ്ഞുള്ളു.</p>
<p>കൂറ്റന്&#x200d; സ്‌കോര്&#x200d; പിന്തുടര്&#x200d;ന്നിറങ്ങിയ കൊല്&#x200d;ക്കത്തക്ക് ആദ്യ ഓവറില്&#x200d; തന്നെ ഒരു റണ്&#x200d; പോലുമെടുക്കാനായില്ല. മുംബൈക്കു വേണ്ടി ബോളെറിഞ്ഞ ട്രെന്റ് ബോള്&#x200d;ട്ടാണ് ആദ്യ ഓവര്&#x200d; മെയ്ഡനാക്കിയത്. അതുകൂടാതെ ജസ്പ്രീത് ബുംറയും മികച്ച ബൗളിങ് പ്രകടനം നടത്തി.</p>
<p>ശുഭ്മാന്&#x200d; ഗില്&#x200d;, സുനില്&#x200d; നരെയ്ന്&#x200d; എന്നിവര്&#x200d; രണ്ടക്കം കടക്കാതെ മടങ്ങി. ക്യാപ്റ്റന്&#x200d; ദിനേശ് കാര്&#x200d;ത്തിക്കും(23 പന്തില്&#x200d; 30), നിതീഷ് റാണയും(18 പന്തില്ഡ 24) ചേര്&#x200d;ന്ന്‌ന സ്‌കോര്&#x200d; മുന്നോട്ടു നീക്കിയെങ്കിലും റണ്&#x200d;നിരക്ക് കുറവായിരുന്നു. കാര്&#x200d;ത്തിക്കിനെ ചാഹറും റാണയെ പൊള്ളാര്&#x200d;ഡും മടക്കിയതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ട് ആന്ദ്രെ റസല്&#x200d; ക്രീസിലെത്തി. ആദ്യ പന്തു മുതല്&#x200d; ആഞ്ഞടിക്കാന്&#x200d; ശ്രമിച്ചെങ്കിലും റസലിന് കാര്യമായൊന്നും ചെയ്യാനായില്ല. രണ്ട് ബൗണ്ടറി മാത്രം നേടിയ റസലിനെ ബുമ്ര ക്ലീന്&#x200d; ബൗള്&#x200d;ഡാക്കിയതോടെ കൊല്&#x200d;ക്കത്തയുടെ പ്രതീക്ഷകള്&#x200d; അവസാനിച്ചു. 20 പന്തില്&#x200d; 16 റണ്&#x200d;സെടുത്ത ഓയിന്&#x200d; മോര്&#x200d;ഗനും നിരാശപ്പെടുത്തി.</p>
<p>തോല്&#x200d;വി ഉറപ്പായശേഷം ജസ്പ്രീത് ബുമ്രയുടെ ഒരോവറില്&#x200d; നാല് സിക്‌സ് അടക്കം 27 റണ്&#x200d;സടിച്ച പാറ്റ് കമിന്&#x200d;സ് കൊല്&#x200d;ക്കത്തയുടെ തോല്&#x200d;വിഭാരം കുറച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ipl-mumbai-win-against-kolkatha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെട്ടിപ്പിടിച്ചതിന് യുവ ദമ്പതികള്&#x200d;ക്ക് ട്രെയ്‌നില്&#x200d; മര്&#x200d;ദനം: പ്രതിഷേധവുമായി കൊല്&#x200d;ക്കത്തയില്&#x200d; കെട്ടിപ്പിടിക്കല്&#x200d; സമരം</title>
		<link>https://www.chandrikadaily.com/hug-strike-out-dum-dum-railway-station-kolkatha.html</link>
					<comments>https://www.chandrikadaily.com/hug-strike-out-dum-dum-railway-station-kolkatha.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 02 May 2018 08:32:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hugging strike]]></category>
		<category><![CDATA[Kolkatha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82855</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: ട്രെയ്‌നില്&#x200d; വെച്ച് കെട്ടിപ്പിടിച്ചതിന് യുവ ദമ്പതികളെ മര്&#x200d;ദിച്ചതില്&#x200d; പ്രതിഷേധിച്ച് കൊല്&#x200d;ക്കത്ത ഡം ഡം മെട്രോ സ്‌റ്റേഷന് മുന്നില്&#x200d; കെട്ടിപ്പിടിക്കല്&#x200d; സമരം. നിരവധി യുവതീ യുവാക്കളാണ് സമരത്തില്&#x200d; പങ്കെടുക്കുന്നത്. &#8216;ഒരാളെ കെട്ടിപ്പിടിക്കുന്നത് ഒരു തെറ്റായി കാണരുത്. അത് സ്‌നേഹത്തിന്റെ ഭാഗമാണ്&#8217;- പ്രതിഷേധക്കാര്&#x200d; പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് യുവ ദമ്പതികള്&#x200d; കൊല്&#x200d;ക്കത്ത മെട്രോ ട്രെയ്‌നില്&#x200d; വെച്ച് മര്&#x200d;ദനത്തിനിരയായത്. ട്രെയ്‌നില്&#x200d; വെച്ച് കെട്ടിപ്പിടിച്ചു എന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകള്&#x200d; ദമ്പതികളെ മര്&#x200d;ദിക്കുകയും ട്രെയ്‌നില്&#x200d; നിന്ന് പുറത്താക്കുകയും ചെയ്തത്. ട്രെയ്‌നിലുണ്ടായിരുന്ന ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ട്രെയ്‌നില്&#x200d; വെച്ച് കെട്ടിപ്പിടിച്ചതിന് യുവ ദമ്പതികളെ മര്&#x200d;ദിച്ചതില്&#x200d; പ്രതിഷേധിച്ച് കൊല്&#x200d;ക്കത്ത ഡം ഡം മെട്രോ സ്‌റ്റേഷന് മുന്നില്&#x200d; കെട്ടിപ്പിടിക്കല്&#x200d; സമരം. നിരവധി യുവതീ യുവാക്കളാണ് സമരത്തില്&#x200d; പങ്കെടുക്കുന്നത്. &#8216;ഒരാളെ കെട്ടിപ്പിടിക്കുന്നത് ഒരു തെറ്റായി കാണരുത്. അത് സ്‌നേഹത്തിന്റെ ഭാഗമാണ്&#8217;- പ്രതിഷേധക്കാര്&#x200d; പറഞ്ഞു.</p>
<p>തിങ്കളാഴ്ച രാത്രിയാണ് യുവ ദമ്പതികള്&#x200d; കൊല്&#x200d;ക്കത്ത മെട്രോ ട്രെയ്‌നില്&#x200d; വെച്ച് മര്&#x200d;ദനത്തിനിരയായത്. ട്രെയ്‌നില്&#x200d; വെച്ച് കെട്ടിപ്പിടിച്ചു എന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകള്&#x200d; ദമ്പതികളെ മര്&#x200d;ദിക്കുകയും ട്രെയ്‌നില്&#x200d; നിന്ന് പുറത്താക്കുകയും ചെയ്തത്. ട്രെയ്‌നിലുണ്ടായിരുന്ന ഒരു വ്യക്തി ദൃശ്യങ്ങള്&#x200d; ക്യാമറയില്&#x200d; പകര്&#x200d;ത്തി ഒരു പ്രാദേശിക പത്രത്തില്&#x200d; പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.<img loading="lazy" class="alignnone  wp-image-82863" src="https://www.chandrikadaily.com/wp-content/uploads/2018/05/train-300x150.jpg" alt="" width="577" height="221" /></p>
<p>ചാന്ദ്‌നി ചൗക്ക് മെട്രോ സ്‌റ്റേഷനില്&#x200d; നിന്നാണ് പ്രശ്‌നങ്ങള്&#x200d; തുടങ്ങിയത്. തിരക്കില്&#x200d; നിന്ന് യുവതിയെ രക്ഷിക്കാന്&#x200d; യുവാവ് ചേര്&#x200d;ത്ത് പിടിച്ചപ്പോള്&#x200d; പ്രായമുള്ള ഒരു യാത്രക്കാരന്&#x200d; പ്രശ്‌നമുണ്ടാക്കുകയായിരുന്നു. അയാളോട് കാര്യങ്ങള്&#x200d; വ്യക്തമാക്കാന്&#x200d; യുവാവ് ശ്രമിച്ചെങ്കില്&#x200d; അയാള്&#x200d; ചെവിക്കൊണ്ടില്ല. നീ സല്&#x200d;മാന്&#x200d; ഖാന്&#x200d; ആവാന്&#x200d; നോക്കരുതെന്ന് പറഞ്ഞ വൃദ്ധന്&#x200d; കെട്ടിപ്പിടിക്കണമെങ്കില്&#x200d; ഡാന്&#x200d;സ് ബാറിലോ പാര്&#x200d;ക്കിലോ പോകാന്&#x200d; പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. തുടര്&#x200d;ന്ന് മറ്റ് യാത്രക്കാരും അയാള്&#x200d;ക്കൊപ്പം ചേര്&#x200d;ന്ന് യുവാവിനെ മര്&#x200d;ദിക്കുക്കുകയും ഡം ഡം റെയില്&#x200d;വേ സ്റ്റേഷനില്&#x200d; വെച്ച് പുറത്തേക്ക് തള്ളുകയുമായിരുന്നു-ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Youngsters offer &#8216;free hugs&#8217; to people outside Dum Dum metro station in kolkata&#8217;, as a mark of protest against people who had reportedly beaten up a couple for hugging in the metro. Protesters say,&#8217;Hugging is not something visually perverted, it&#8217;s a sign of affection&#8217; <a href="https://twitter.com/hashtag/WestBengal?src=hash&amp;ref_src=twsrc%5Etfw">#WestBengal</a> <a href="https://t.co/Hr3UwVXfpY">pic.twitter.com/Hr3UwVXfpY</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/991586427065569285?ref_src=twsrc%5Etfw">May 2, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hug-strike-out-dum-dum-railway-station-kolkatha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യാത്രയ്ക്കിടെ കൊല്&#x200d;ക്കത്ത മെട്രോ തുരങ്കത്തില്&#x200d; കുടുങ്ങി; യാത്രക്കാര്&#x200d; ചില്ലുകള്&#x200d; തകര്&#x200d;ത്ത് പുറത്തിറങ്ങി</title>
		<link>https://www.chandrikadaily.com/kolkatha-metro.html</link>
					<comments>https://www.chandrikadaily.com/kolkatha-metro.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Apr 2018 15:40:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Kolkatha]]></category>
		<category><![CDATA[metro]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80608</guid>

					<description><![CDATA[&#160; യാത്രയ്ക്കിടെ കൊല്&#x200d;ക്കത്ത മെട്രോ തുരങ്കത്തില്&#x200d; കുടുങ്ങിയതോടെ ഭയചകിതരായി യാത്രക്കാര്&#x200d;. ട്രെയിന്&#x200d; കുടുങ്ങിയതോടെ ഭയന്ന യാത്രക്കാര്&#x200d; ചില്ലുകള്&#x200d; തകര്&#x200d;ത്ത് രക്ഷപ്പെടാന്&#x200d; ശ്രമിച്ചു. വൈദ്യുതി തകരാറിനെത്തുടര്&#x200d;ന്നാണ് ട്രെയിന്&#x200d; തുരങ്കത്തിനുള്ളില്&#x200d; വെച്ച് നിന്നു പോയത്. ദം ദമ്മില്&#x200d; നിന്ന് കവി സുബ്ഹാസ് സ്‌റ്റേഷനിലേയ്ക്ക് പോകുകയായിരുന്ന ട്രെയിന്&#x200d; നേതാജല ഭവന്&#x200d; സ്‌റ്റേഷന് സമീപത്തെ തുരങ്കത്തില്&#x200d; വെച്ചാണ് നിന്നു പോയത്. രാത്രി 9.30ഓടെയായിരുന്നു സംഭവം. തീപ്പൊരികള്&#x200d; കൂടി കണ്ടതോടെ വലിയ ഭയത്തിലായി യാത്രക്കാര്&#x200d;. ഇതോടെ അലാറം മുഴക്കിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും യാത്രക്കാര്&#x200d; പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>യാത്രയ്ക്കിടെ കൊല്&#x200d;ക്കത്ത മെട്രോ തുരങ്കത്തില്&#x200d; കുടുങ്ങിയതോടെ ഭയചകിതരായി യാത്രക്കാര്&#x200d;. ട്രെയിന്&#x200d; കുടുങ്ങിയതോടെ ഭയന്ന യാത്രക്കാര്&#x200d; ചില്ലുകള്&#x200d; തകര്&#x200d;ത്ത് രക്ഷപ്പെടാന്&#x200d; ശ്രമിച്ചു.</p>
<p>വൈദ്യുതി തകരാറിനെത്തുടര്&#x200d;ന്നാണ് ട്രെയിന്&#x200d; തുരങ്കത്തിനുള്ളില്&#x200d; വെച്ച് നിന്നു പോയത്. ദം ദമ്മില്&#x200d; നിന്ന് കവി സുബ്ഹാസ് സ്‌റ്റേഷനിലേയ്ക്ക് പോകുകയായിരുന്ന ട്രെയിന്&#x200d; നേതാജല ഭവന്&#x200d; സ്‌റ്റേഷന് സമീപത്തെ തുരങ്കത്തില്&#x200d; വെച്ചാണ് നിന്നു പോയത്. രാത്രി 9.30ഓടെയായിരുന്നു സംഭവം.</p>
<p>തീപ്പൊരികള്&#x200d; കൂടി കണ്ടതോടെ വലിയ ഭയത്തിലായി യാത്രക്കാര്&#x200d;. ഇതോടെ അലാറം മുഴക്കിയെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും യാത്രക്കാര്&#x200d; പറഞ്ഞു. ട്രെയിനില്&#x200d; ഇരുട്ടുമായതോടെ കുട്ടികള്&#x200d; കരയാന്&#x200d; തുടങ്ങി. മരണത്തെ മുഖാമുഖം കണ്ട അനുഭവമായിരുന്നെന്ന് യാത്രക്കാര്&#x200d;. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ട്രെയിന്&#x200d; ഗേറ്റ് തുറക്കാതായതോടെ കോച്ചിന്റെ ചില്ലുകള്&#x200d; പൊട്ടിക്കുകയായിരുന്നു.</p>
<p>ഇതിനിടെ ട്രെയിനില്&#x200d; നിന്ന് പെട്ടെന്ന് ഇറങ്ങാന്&#x200d; അനൗണ്&#x200d;സ്‌മെന്റും വന്നു. 20 മിനിറ്റോളം എടുത്താണ് യാത്രക്കാരെ മുഴുവന്&#x200d; ട്രെയിനില്&#x200d; നിന്നൊഴിപ്പിച്ചത്. സംഭവത്തെത്തുടര്&#x200d;ന്ന് തെക്കു ഭാഗത്തേയ്ക്കുള്ള ട്രെയിന്&#x200d; ഗതാഗതം കുറച്ച് സമയത്തേയ്ക്ക് തടസ്സപ്പെട്ടു. മെട്രോ തകരാറിലായതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സിപിആര്&#x200d;ഒ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kolkatha-metro.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാപ്പി മലയാളം</title>
		<link>https://www.chandrikadaily.com/happy-malayalam.html</link>
					<comments>https://www.chandrikadaily.com/happy-malayalam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Mar 2018 18:25:02 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Kolkatha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75817</guid>

					<description><![CDATA[&#160; കൊല്&#x200d;ക്കത്ത: വെയിലും ശൂന്യമായ ഗ്യാലറിയും കേരളത്തിന്റെ കുട്ടികള്&#x200d; കാര്യമാക്കിയില്ല. അഞ്ച് വട്ടം അവര്&#x200d; ചണ്ഡിഗറിന്റെ വല കുലുക്കി. ഒരു തവണ സ്വന്തം വല കുലുങ്ങുന്നതും കണ്ടു. സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്&#x200d; ചാമ്പ്യന്&#x200d;ഷിപ്പ് മല്&#x200d;സരങ്ങള്&#x200d; സാള്&#x200d;ട്ട്‌ലെക്കില്&#x200d; ആരംഭിച്ചപ്പോള്&#x200d; കിരീടത്തിലേക്കുളള യാത്രക്ക് സതീവന്&#x200d; ബാലന്റെ കുട്ടികള്&#x200d; നല്ല തുടക്കമിട്ടു. ശക്തരുടെ ഗ്രൂപ്പില്&#x200d; കളിക്കുന്നതിനാല്&#x200d; ആദ്യ മല്&#x200d;സരത്തിലെ ഫലം കേരളത്തിന് നിര്&#x200d;ണായകമായിരുന്നു. നല്ല തുടക്കമാണ് മോഹിച്ചതെന്നും അത് ലഭിച്ചത് വഴി ആത്മവിശ്വാസം വര്&#x200d;ധിച്ചതായും സതീവന്&#x200d; ബാലന്&#x200d; പറഞ്ഞതില്&#x200d; നിന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൊല്&#x200d;ക്കത്ത: വെയിലും ശൂന്യമായ ഗ്യാലറിയും കേരളത്തിന്റെ കുട്ടികള്&#x200d; കാര്യമാക്കിയില്ല. അഞ്ച് വട്ടം അവര്&#x200d; ചണ്ഡിഗറിന്റെ വല കുലുക്കി. ഒരു തവണ സ്വന്തം വല കുലുങ്ങുന്നതും കണ്ടു. സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്&#x200d; ചാമ്പ്യന്&#x200d;ഷിപ്പ് മല്&#x200d;സരങ്ങള്&#x200d; സാള്&#x200d;ട്ട്‌ലെക്കില്&#x200d; ആരംഭിച്ചപ്പോള്&#x200d; കിരീടത്തിലേക്കുളള യാത്രക്ക് സതീവന്&#x200d; ബാലന്റെ കുട്ടികള്&#x200d; നല്ല തുടക്കമിട്ടു. ശക്തരുടെ ഗ്രൂപ്പില്&#x200d; കളിക്കുന്നതിനാല്&#x200d; ആദ്യ മല്&#x200d;സരത്തിലെ ഫലം കേരളത്തിന് നിര്&#x200d;ണായകമായിരുന്നു. നല്ല തുടക്കമാണ് മോഹിച്ചതെന്നും അത് ലഭിച്ചത് വഴി ആത്മവിശ്വാസം വര്&#x200d;ധിച്ചതായും സതീവന്&#x200d; ബാലന്&#x200d; പറഞ്ഞതില്&#x200d; നിന്നും വ്യക്തമാണ് ടീമിന്റെ ആത്മവിശ്വാസം.<br />
എം.എസ് ജിതിനാണ് കേരളത്തിന്റെ ഇന്നലത്തെ താരം. രണ്ട് വട്ടം വല ചലിപ്പിച്ചു ഈ മധ്യനിരക്കാരന്&#x200d;. രണ്ട് വട്ടം വല ചലിപ്പിക്കാന്&#x200d; സഹായിച്ചു. ചണ്ഡിഗറിന് വലിയ ഫുട്‌ബോള്&#x200d; വിലാസമില്ലെങ്കിലും ഇത്തവണ ഐ ലീഗ് കിരീടം സ്വന്തമാക്കിയത് പഞ്ചാബില്&#x200d; നിന്നുള്ള മിനര്&#x200d;വ പഞ്ചാബായതിനാല്&#x200d; നല്ല യുവതാരങ്ങളുടെ സാന്നിദ്ദ്യം ചണ്ഡിഗര്&#x200d; സംഘത്തിലുണ്ടായിരുന്നു. പക്ഷേ പതിനൊന്നാം മിനുട്ടില്&#x200d; കേരളത്തിന്റെ മുന്നേറ്റം ഗോളായി മാറിയതോടെ ആതിഥേയര്&#x200d; തളര്&#x200d;ന്നു. പത്തൊമ്പതാം മിനുട്ടില്&#x200d; സജിത് പൗലോസ് രണ്ടാം ഗോള്&#x200d; നേടി. ആദ്യ പകുതിക്ക് പിരിയുമ്പോള്&#x200d; രണ്ട് ഗോള്&#x200d; ലീഡ് സ്വന്തമാക്കിയ സന്ദര്&#x200d;ശകര്&#x200d; രണ്ടാം പകുതിയില്&#x200d; നിലപാട് വിളിച്ചോതി അഫ്ദാല്&#x200d; മൂന്നാം ഗോള്&#x200d; നേടി. അമ്പത്തിയൊന്നാം മിനുട്ടില്&#x200d; ജിതിന്റെ രണ്ടാമത് ഗോളുമെത്തിയപ്പോള്&#x200d; ലീഡ് 4-0 മായി. ഇതോടെ പന്ത് ചണ്ഡിഗറിന്റെ ഹാഫില്&#x200d; തന്നെയായി. കേരളത്തിന്റെ ഗോള്&#x200d;ക്കീപ്പര്&#x200d;ക്കും പിന്&#x200d;നിരക്കാര്&#x200d;ക്കും കാര്യമായ ജോലി ഇല്ലാതെയുമായി. സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്&#x200d; നിന്നുമെത്തിയ വി.എസ് ശ്രീക്കുട്ടന്&#x200d; കേരളത്തിന്റെ നാലാമത് ഗോള്&#x200d; സ്‌ക്കോര്&#x200d; ചെയ്തപ്പോള്&#x200d; ലോംഗ് വിസിലിന് തൊട്ട് മുമ്പ് ചണ്ഡിഗര്&#x200d; ഒരു ഗോള്&#x200d; മടക്കി. വിശാല്&#x200d; ശര്&#x200d;മ്മയായിരുന്നു സ്‌ക്കോറര്&#x200d;.<br />
4-4-2 ഫോര്&#x200d;മാറ്റിലായിരുന്നു രണ്ട് ടീമുകളും കളിക്കാനിറങ്ങിയത്. പക്ഷേ വേഗതയില്&#x200d; കേരളം പ്രതിയോഗികളെ പിറകിലാക്കിയപ്പോള്&#x200d; പതിനൊന്നാം മിനുട്ടില്&#x200d; സീസന്റെ ഉഗ്രന്&#x200d; പാസ്. വലത് വിംഗിലൂടെ കുതിച്ചുകയറിയ ജിതിന്&#x200d; ഫസ്റ്റ് ടൈം ഷോട്ടിലുടെ ഗോള്&#x200d;ക്കീപ്പറെ നിസ്സഹയനാക്കി. ജിതിന്&#x200d; നല്&#x200d;കിയ ക്രോസില്&#x200d; നിന്നായിരുന്നു പൗലോസിന്റെ ഗോള്&#x200d;. രണ്ടാം പകുതിയുടെ തുടക്കത്തില്&#x200d; ജിതിന്റെ പാസിലായിരുന്നു അഫ്ദാലിന്റെ ഗോള്&#x200d;. മല്&#x200d;സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടില്&#x200d; കോച്ച് സതീവന്&#x200d; ബാലന്&#x200d; നടത്തിയ ഡബിള്&#x200d; സബ്‌സ്റ്റിറ്റിയൂഷന്&#x200d; കേരളത്തിന്റെ കുതിപ്പ് കൂടുതല്&#x200d; സജീവമാക്കി. ജിതിന് പകരം ശ്രീക്കുട്ടനും അഫ്ദാലിന് പകരം പി.സി അനുരാഗുമിറങ്ങി. ചണ്ഡിഗര്&#x200d; കോച്ച് സന്ദീപ് സിംഗും രണ്ട് മാറ്റങ്ങള്&#x200d; വരുത്തി. അത് പക്ഷേ ഫലം ചെയ്തില്ല.<br />
മണിപ്പൂര്&#x200d;, ആതിഥേയരായ ബംഗാള്&#x200d; തുടങ്ങിയവരാണ് കേരളത്തിന്റെ ഗ്രൂപ്പിലുള്ളത്. ആറ് ടീമുകള്&#x200d; കളിക്കുന്ന ക്വാര്&#x200d;ട്ടര്&#x200d; ലീഗ് ഗ്രൂപ്പില്&#x200d; നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിന് യോഗ്യത നേടുക. 23ന് മണിപ്പൂരുമായാണ് കേരളത്തിന്റെ അടുത്ത മല്&#x200d;സരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/happy-malayalam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
