koodathai murder – Chandrika Daily https://www.chandrikadaily.com Thu, 19 Jan 2023 11:56:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg koodathai murder – Chandrika Daily https://www.chandrikadaily.com 32 32 കൂടത്തായി കേസ്; ഫെബ്രുവരി 4ന് പരിഗണിക്കും https://www.chandrikadaily.com/case-in-point-it-will-be-considered-on-february-4.html https://www.chandrikadaily.com/case-in-point-it-will-be-considered-on-february-4.html#respond Thu, 19 Jan 2023 11:56:12 +0000 https://www.chandrikadaily.com/?p=233528 കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് പ്രത്യേക കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. അതേസമയം, സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. വിടുതല്‍ ഹര്‍ജി തളളിയതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബിഎ ആളൂര്‍ ബോധിപ്പിച്ചു. രണ്ടും മൂന്നും പ്രതികളോട് സംസാരിക്കാന്‍ അനുവാദം വേണമെന്നും ജോളി ആവശ്യപ്പെട്ടതായി ജോളിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

കേസില്‍ ഒന്നാം പ്രതിയായ ജോളി ജോസഫിനെയും കൂട്ടുപ്രതികളായ എം.എസ്.മാത്യു, പ്രിജുകുമാര്‍, മനോജ് എന്നിവരെയും കോഴിക്കോട് പ്രത്യേക കോടതിയില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനാണ് എത്തിച്ചത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍.

2002ല്‍ ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും അതുകഴിഞ്ഞ് മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരണപ്പെട്ടു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എംഎം മാത്യുവിന്റേതായിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈനും മരണപ്പെട്ടു. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിക്കുകയായിരുന്നു. ഇതില്‍ റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയതും അന്വേഷണത്തിലേക്ക് എത്തിച്ചതും.

]]>
https://www.chandrikadaily.com/case-in-point-it-will-be-considered-on-february-4.html/feed 0
17 വര്‍ഷം, ആറു കൊലപാതകങ്ങള്‍; ഒരു കൊലപാതകി, ആറു കാരണങ്ങള്‍ https://www.chandrikadaily.com/koodathayi-murder-pemo-roy-comments-on-his-family.html https://www.chandrikadaily.com/koodathayi-murder-pemo-roy-comments-on-his-family.html#respond Sun, 06 Oct 2019 12:08:41 +0000 http://www.chandrikadaily.com/?p=141049 വടകര: 17 വര്‍ഷത്തെ ഇടവേളകളില്‍ നടന്ന ആറു കൊലപാതകങ്ങള്‍, എല്ലാറ്റിനും പിന്നില്‍ ഒരേ കരങ്ങള്‍, പക്ഷേ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ പ്രേരണയായി ആറു കാരണങ്ങള്‍, എല്ലാറ്റിനേയും കൂട്ടിയോജിപ്പിക്കുന്നത് കൊല്ലപ്പെട്ടവരും കൊലയാളിയും ഒരു കുടുംബത്തില്‍ തന്നെയുള്ളവര്‍ എന്ന വിചിത്ര വസ്തുത. പൊലീസിന് പോലും ഗുരുതര വീഴ്ച സംഭവിച്ച വിഷയത്തില്‍, ബന്ധുക്കളില്‍ ഒരാളുടെ സംശയത്തില്‍നിന്ന് തുടങ്ങിയ കൂടുത്തായി കേസിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത് കേരളത്തെ തന്നെ നടുക്കിയ കൊലപാതക പരമ്പരയിലേക്ക്.
അവിശ്വസനീയമായ രീതിയിലാണ് ആറു കൊലപാതകങ്ങളും നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധുക്കളില്‍ ഉള്‍പ്പെടെ പലര്‍ക്കും ആദ്യമൊന്നും സംശയം തോന്നിയിരുന്നില്ല. എന്നാല്‍ ഒരേ കുടുംബത്തിലുള്ളവര്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ മരണത്തിലേക്ക് നീങ്ങിയതിലെ സംശയങ്ങളാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കൂടത്തായി പന്നാമറ്റം ജോളിയന്‍ ജോസഫ് എന്ന ജോളി(47) ആണ് കുടുംബംഗങ്ങളെ ഓരോന്നായി പതിനേഴ് വര്‍ഷത്തെ ഇടവേളകളില്‍ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
റോയിക്കു പുറമെ ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസ്, ടോം തോമസിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെയും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോളി സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

ആദ്യ ഇര അന്നമ്മ
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് മാത്യുവിന്റെ അമ്മ അന്നമ്മയാണ് ആദ്യം കൊല്ലപ്പെട്ടത്. 2002 ആഗസ്റ്റ് 22ന് അന്നമ്മയെ ആട്ടിന്‍സൂപ്പില്‍ സയനൈഡ് ചേര്‍ത്തു നല്‍കിയായിരുന്നു കൊലപാതകം. ഇതിന് മുമ്പും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് ജോളി ഇവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സതേടുകയും ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന നിഗമനത്തില്‍ എത്തിയതിനാല്‍ കൊലപാതക ശ്രമം സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നില്ല. പിന്നീടാണ് ആഗസ്റ്റ് 22ന് വായില്‍ നിന്ന് നുരയും പതയും വന്നതിനെതുടര്‍ന്ന് അന്നമ്മയെ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അന്നമ്മ ജോസഫ് വീട്ടില്‍ അധികാരം സ്ഥാപിക്കുന്നത് ജോളിക്ക് ഇഷ്ടമായിരുന്നില്ല. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് ജോളി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി.

ടോം തോമസിനെ
കൊന്നത്
സ്വത്തിനു വേണ്ടി

ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസിനെ 2008 ആഗസ്റ്റ് 26നാണ് ജോളി ഇല്ലാതാക്കിയത്. കപ്പപ്പുഴുക്കില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം. കപ്പപുഴുക്ക് കഴിച്ച ടോം തോമസ് ഛര്‍ദ്ദിക്കുകയും തളര്‍ന്നു വീഴുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന നിഗമനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പോലുമില്ലാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ടോമുമായി ജോളിക്ക് വഴി വിട്ട ബന്ധമുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വസ്തു വിറ്റ വകയിലുള്ള പണം ടോം നേരത്തെ തന്നെ ജോളിക്ക് നല്‍കിയിരുന്നു. കൂടുതല്‍ സ്വത്ത് ചോദിച്ചപ്പോള്‍ നല്‍കിയില്ല. ഇതോടെ ഭര്‍ത്താവിന്റെ അച്ഛനെ കൊലപ്പെടുത്താന്‍ ജോളി തീരുമാനിക്കുകയായിരുന്നു.

ഭര്‍ത്താവിനെ
ഇല്ലാതാക്കിയതും
സയനൈഡ് നല്‍കി

പരമ്പരയില്‍ മൂന്നാമത്തെ കൊലപാതകമായിരുന്നു ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റേത്. 2011 സെപ്തംബര്‍ 30നായിരുന്നു സംഭവം. റോയിയും ഭക്ഷണം കഴിച്ചയുടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതാണ് കൊലക്ക് പ്രേരണയായതെന്നാണ് ജോളി നല്‍കിയ മൊഴി. ബന്ധു മാത്യു മഞ്ചാടിയലിന്റെ(ഇയാളേയും പിന്നീട് ജോളി കൊലപ്പെടുത്തി) നിര്‍ബന്ധപ്രകാരം റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. കൊല്ലപ്പെട്ട ആറുപേരില്‍ ഈ ഒരു കേസില്‍ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതും. സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നെങ്കിലും കൊലപാതക സാധ്യത അന്നും അന്വേഷിക്കപ്പെട്ടില്ല. ഉള്ളില്‍നിന്ന് കുറ്റിയിട്ട നിലയില്‍ ബാത്‌റൂമിനുള്ളിലാണ് റോയ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ആത്മഹത്യയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തുകയായിരുന്നു. സയനൈഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചതിനു പിന്നാലെ കുളിക്കാനായി ബാത്‌റൂമില്‍ കയറിയ സമയത്താണ് റോയ് കുഴഞ്ഞുവീണതും മരിച്ചതുമെന്നാണ് സൂചന. (ഈ കേസില്‍ രണ്ട് മാസം മുമ്പ് റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പരയില്‍ പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചത്).

അതിഥിയായെത്തി
മാത്യുവും
മരണത്തിലേക്ക്

2014 ഫെബ്രുവരി 14നാണ് ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തുന്നത്. സ്വത്തു തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു കൊല. ജോളിയുടെ വീട്ടിലെത്തിയ മാത്യുവിന് സയനൈഡ് ചേര്‍ത്ത ഭക്ഷണം നല്‍കുകയായിരുന്നു.

ഷാജുവിനെ
സ്വന്തമാക്കാന്‍
രണ്ടു
ജീവനുകള്‍ കൂടി

2014 മെയ് മാസത്തിലാണ് ഭര്‍ത്താവിന്റെ അച്ഛന്‍ ടോമിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ രണ്ട് വയസ്സ് മാത്രമുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത്. വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയായിരുന്നു കൊല. 2016 ജനുവരി 11 ന് കുട്ടിയുടെ അമ്മ സിലി ഷാജുവിനെയും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തി. ഷാജുവിനെ സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

]]>
https://www.chandrikadaily.com/koodathayi-murder-pemo-roy-comments-on-his-family.html/feed 0
കൂടത്തായിയില്‍ ദുരൂഹതയേറുന്നു; ജോളിയും ബന്ധുവും അറസ്റ്റില്‍; രണ്ടാം ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തില്ല https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html#respond Sat, 05 Oct 2019 08:15:23 +0000 http://www.chandrikadaily.com/?p=140969 താമരശ്ശേരി:ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമെന്ന് സംശയം ജനിപ്പിച്ചത് മരണത്തിലെ സമാനതകള്‍. 2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. പിന്നീട് 2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്‍ദ്ദിയെ തുടര്‍ന്നാണ് ഇയാള്‍ മരണപ്പെട്ടത്. 2011 സപ്തംബര്‍ 30 നാണ് ടോം തോമസിന്റെ മൂത്ത മകന്‍ റോയി തോമസും മരിച്ചു. 2014 ഏപ്രില്‍ 24 നാണ് അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ മരിച്ചത്. അതിന് ശേഷം ടോം തോമസിന്റെ അനുജന്‍ സക്കറിയയുടെ മകന്‍ സാജു സക്കറിയയുടെ ഒരു വര്‍ഷം പ്രായമായ മകള്‍ ആല്‍ഫിന്‍ 2014 മെയ് 03ന് ആസ്പത്രിയില്‍ വെച്ച് മരണപ്പെട്ടു. പിന്നീട് സാജു സക്കറിയയുടെ ഭാര്യ ഫിലി സെബാസ്റ്റ്യന്‍ 2016 ജനുവരി 11ന് മരണപ്പെട്ടു. എല്ലാവരും ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണങ്ങളിലെ സമാനതകളാണ് സംശയത്തിനിടയാക്കിയത്.

റോയി തോമസ് മരണപ്പെട്ടപ്പോള്‍ ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞെങ്കിലും ചിലര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യചെയ്തുവെന്നായിരുന്നു അന്നത്തെ പൊലീസിന്റെ നിഗമനം.

അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹം. ഇതാണ് ഹൃദയാഘാതം അല്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനത്തിലേക്ക് ബന്ധുക്കളെ എത്തിച്ചത്. മരണത്തില്‍ സംശയം ഉയര്‍ത്തിയതോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും വിഷാംശം ഉള്ളില്‍ ചെന്നതായി കണ്ടെത്തുകയും ചെയ്തത്. റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമര്‍ശനത്തിനു വഴിവച്ചിരുന്നു.
ആദ്യം മരിച്ച അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യൂ മഞ്ചാടിയില്‍ എന്ന 68 കാരനാണ് മരണങ്ങളില്‍ ആദ്യ സംശയമുയര്‍ത്തിയത്. റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് പിടിവാശി കാണിച്ചത് എം.എം. മാത്യുവായിരുന്നു. എന്നാല്‍ സംശയമുന്നിയിച്ചതിന് പിന്നാലെ മാത്യൂവും കൊല്ലപ്പെടുകയായിരുന്നു.

ഫെബ്രുവരി 24ന് വൈകിട്ട് 3.30നാണ് എം.എം. മാത്യു മഞ്ചാടിയില്‍ ദുരൂഹ സാഹചര്യത്തില്‍ തളര്‍ന്നുവീഴുന്നത്. മരണം നടന്ന ദിവസം മാത്യു വീട്ടില്‍ തനിച്ചയിരുന്നു. മാത്യു കുഴഞ്ഞു വീണകാര്യം അയല്‍വാസികളെ അറിയിച്ചത് സമീപത്തു താമസിച്ചിരുന്ന ജോളിയായിരുന്നു. അയല്‍വാസികള്‍ മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടതു വായില്‍നിന്നു നുരയും പതയും വന്നു നിലത്തുകിടക്കുന്ന മാത്യുവിനെയാണ്. അതേ ജോളിയെയാണ് കൂടത്തായി കേസില്‍ ഇപ്പോള്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.

ഒടുവില്‍ മരണപ്പെട്ട ടോം തോമസിന്റെ മകന്‍ റോജോ നല്‍കിയ സ്വത്തു തര്‍ക്ക പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് തുടര്‍ മരണങ്ങളിലെ സംശയങ്ങലിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ ചിലരുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് ഇപ്പോഴത്തെ അന്വേഷണത്തിലേക്ക് നയിച്ചത്.

ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. പരാതിക്കാരനായ റോജോയെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉയർന്നു. സിലിയുടെ ഭര്‍ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു.

ഇതോടെ കൂടുതല്‍ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിക്കാനും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും തീരുമാനിക്കുകയായിരുന്നു.

മരിച്ച സംഭവത്തിൽ ജോളിയേയും സയനൈഡ് നല്‍കിയ ബന്ധു മാത്യുവിനേയും സഹായിയടക്കം 3 പേരെയാണ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും അദ്ദേഹത്തിന്റെ പിതാവ് സക്കറിയ്യയേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിട്ടുണ്ട്‌. അതേസമയം ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തില്ല.

]]>
https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html/feed 0
കൂടത്തായി കൊലപാതകം; റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്‍ ഒരു സ്വത്തു തര്‍ക്കം, നടുക്കുന്ന ഒരു കൊലപാതക പരമ്പരയുടെ ഉള്ളറകളിലേക്ക് ചെന്നെത്തിയ വിധം ഇങ്ങനെ https://www.chandrikadaily.com/koodathayi-serial-death-jolly-in-custody.html https://www.chandrikadaily.com/koodathayi-serial-death-jolly-in-custody.html#respond Sat, 05 Oct 2019 05:42:49 +0000 http://www.chandrikadaily.com/?p=140954 കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സംഭവത്തില്‍ മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്റെ മകന്‍ റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചെന്നാണ് സൂചന. ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോളിക്കു വിഷം കൊണ്ടെത്തിച്ചു നല്‍കിയ ജ്വല്ലറി ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. ആറുപേരുടെയും മരണം മാരകവിഷാംശം ഉള്ളില്‍ ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ആറുപേരുടെയും മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് നല്‍കിയ ആളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന. കല്ലറ തുറന്നുള്ള പരിശോധനയിലെ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. മരിച്ച റോയിയുടെ ഉള്ളില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്ന ധാരണയില്‍ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

വെറും ഒരു സ്വത്തു തര്‍ക്കമായിരുന്ന ഒരു കേസിന്റെ ഉള്ളറകളിലേക്ക് അന്വേഷണം ചെന്നതോടെയാണ് നടുക്കുന്ന വിധത്തിലുണ്ടായ ഒരു തുടര്‍മരണത്തിന്റെ കഥ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.

കൊലപാതകം കണ്ടെത്തുന്നതിലേക്ക് വഴിവെച്ച സാഹചര്യങ്ങള്‍ ചുരുക്ക രൂപത്തില്‍ ഇങ്ങനെ:
കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ നാട്ടിലെത്തിയത്. ഇദ്ദേഹം അമേരിക്കയിലായിരുന്നു. താമരശ്ശേരി പൊലീസില്‍ നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ ഈ മരണങ്ങളുടെയെല്ലാം വിശദാംശങ്ങളെടുത്തു. അതിന് ശേഷം, ഈ വിവരങ്ങളെല്ലാം ചേര്‍ത്ത് റൂറല്‍ എസ്!പിക്ക് റോജോ പരാതി നല്‍കിയ ശേഷമാണ് ഈ കേസിന് ജീവന്‍ വച്ചതെന്ന് പറയാം.

ആദ്യം ഇങ്ങനെ കൂട്ടത്തോടെ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളെല്ലാം വെറും സ്വത്ത് തര്‍ക്കമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എല്ലാ മരണങ്ങളും പൊലീസ് ചേര്‍ത്ത് വച്ച് പരിശോധിച്ചിരുന്നില്ല. മാത്രമല്ല, കൃത്യമായ രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നില്ല.

എന്നാല്‍ വടകര എസ്!പിയായി കെ ജി സൈമണ്‍ ചാര്‍ജെടുത്ത ശേഷമാണ് അന്വേഷണം വീണ്ടും സജീവമായത്. ഡിവൈഎസ്!പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസില്‍ വിശദമായ അന്വേഷണം നടത്തി. ഓരോ തെളിവും കൂട്ടിച്ചേര്‍ത്ത് വച്ചു. ശാസ്ത്രീയമായി കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ഓരോന്നായി പുറത്തെടുത്തു. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് നല്‍കി.

കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തിയ ശേഷം, ഭര്‍ത്താവിന്റെ അച്ഛന്റെ സഹോദരപുത്രനായ ഷാജു സ്‌കറിയയ്ക്ക് ഒപ്പം ജീവിക്കാനാണ് ജോളി ആഗ്രഹിച്ചത്. അതിന്റെ ആദ്യഘട്ടത്തില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ കൃത്യമായി ഓരോരുത്തരെയായി കൊലപ്പെടുത്തി. ആദ്യം മരിച്ചത് ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മ, 2002ല്‍. പിന്നീട് മരിച്ചത് ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസ്, ഇത് 2008ല്‍. പിന്നീട് ഭര്‍ത്താവിനെത്തന്നെ പതിയെ വിഷം നല്‍കി കൊന്നു. ആ മരണം നടന്നത് 2011ല്‍. ഇതിന് ശേഷം, ഭര്‍ത്താവിന്റെ അമ്മ അന്നമ്മയുടെ സഹോദരന്‍ മാത്യുവിനെ കൊന്നു, ഈ മരണം നടന്നത് 2014ല്‍. ജോളിയെക്കുറിച്ച് സംശയം തോന്നിയ മാത്യുവിനെ ഇത് പുറത്തുപറയും മുമ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷമാണ് ഷാജുവിന്റെ ഭാര്യ സിലിയെയും പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞുമകളെയും കൊല്ലുന്നത്. ഈ മരണങ്ങള്‍ നടന്നത് 2014ലും 2016ലുമാണ്.

]]>
https://www.chandrikadaily.com/koodathayi-serial-death-jolly-in-custody.html/feed 0
കൂടത്തായി തുടര്‍മരണങ്ങള്‍; ചുരുളഴിയുന്ന പരിശോധന റിപ്പോര്‍ട്ടുകള്‍ https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html#respond Fri, 04 Oct 2019 10:27:47 +0000 http://www.chandrikadaily.com/?p=140888 കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ച് കോടതിയുടേയും ആര്‍ഡിഒയുടെയും മുന്‍കൂര്‍ അനുവാദത്തോടെ കല്ലറ തുറന്നത്.

അവസാനം മരിച്ച സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്‍ഫോന്‍സ എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്ന് അടുത്തുള്ള പള്ളിയിലെ ബാക്കി നാല് പേരുടെ മൃതദേഹങ്ങളും പരിശോനക്ക് എടുത്തുകയായിരുന്നു. മൃതദേഹത്തില്‍ നിന്നും സാമ്പിളെടുത്ത് ശേഷം കല്ലറയില്‍ തിരിച്ചു സംസ്‌കരിച്ചു. ഫോറന്‍സിക് പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് വിവരം.

മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇന്ന് രാവിലെ റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ സെമിത്തേരിയിലെത്തിയ പൊലീസ് സംഘം നാലു മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു. മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ലിന്‍ കഷണങ്ങള്‍ എന്നിവയാണ് പരിശോധനക്ക് എടുത്തത്. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഫോറന്‍സിക് സയന്റിഫിക് വിഭാഗം വിദഗ്ധര്‍ ഇവ പരിശോധിക്കും.

അതേസമയം ബന്ധുക്കളായ ആറുപേര്‍ സമാനരീതിയില്‍ മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് സൂചന നല്‍കിയ പൊലീസ്, ഒരാളുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് നേരത്തെ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നതായും വ്യക്തമാക്കി. എന്നാല്‍ സംഭവത്തിലെ ദുരൂഹത നീങ്ങാന്‍ പരിശോധനാഫലം പൂര്‍ണമായി ലഭിക്കണം. മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സ്വത്ത് തട്ടിയെടുക്കാനുള്ള ബന്ധുവിന്റെ ആസൂത്രിത നീക്കമെന്ന് സംശയം.

16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു മരണവും പിന്നാലെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങളും ആസൂത്രിത കൊലപാതകമാണെന്ന പരാതിയെ തുടര്‍ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്. മരിച്ച ടോം തോമസ് – അന്നമ്മ ദമ്പതികളുടെ മകനും അമേരിക്കയില്‍ ജോലിയുമുള്ള റോജോയാണ് മരണത്തില്‍ ദുരൂഹത അറിയിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളിസെമിത്തേരിയിലെ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. 

സംഭവത്തിന് പിന്നില്‍ മരിച്ചവരുമായി അടുത്ത ബന്ധമുള്ള ഒരാളെയാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. സാഹചര്യതെളിവുകള്‍ക്ക് പുറമേ ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിക്കുന്നതിന് വേണ്ടിയാണ് പരിശോധന. സംഭവത്തിന് പിന്നിലെ കുറ്റവാളികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്. സംശയത്തിലുള്ള ബന്ധുവിന്റെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍കോളുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ പല തെളിവുകളും ഇതില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ടോം തോമസിന്റെ മക്കളില്‍ നാട്ടിലുള്ള ഏകമകള്‍ രഞ്ജി തോമസ് എറണകുളത്തുനിന്ന് ഇന്ന് കൂടത്തായിയില്‍ പൊലീസ് നടപടിക്ക് ദൃക്‌സാക്ഷിയാവാന്‍ എത്തിയിട്ടുണ്ട്.

റിട്ട. വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ പൊന്നാമറ്റം സക്കറിയയുടെ മകന്‍ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്‍ഫോന്‍സ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ പല കാലയളവിലായി മരിച്ചത്.

2002 ഓഗസ്റ്റ് 22 നാണ് കേസിനാസ്പദമായ ആദ്യ മരണം. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണായിരുന്നു മരണം. അസ്വാഭാവികതയൊന്നും ആര്‍ക്കും തോന്നിയിരുന്നില്ല. ആറുവര്‍ഷത്തിനുശേഷം 2008 ഓഗസ്റ്റ് 26ന് ടോംതോമസും മരിച്ചു. ഛര്‍ദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. മൂന്നാം വര്‍ഷം 2011 സെപ്റ്റംബര്‍ 30ന് മകന്‍ റോയ് തോമസും മരിച്ചു. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകന്‍ പത്തുമാസം പ്രായമായ കുഞ്ഞും ആറ് മാസത്തിന് ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളില്‍ പലതും പെട്ടന്ന് കുഴഞ്ഞു വീണായിരുന്നു. അതിനാല്‍ ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്‍ക്കുണ്ടായിരുന്നത്. ഇതില്‍ ടോം തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നത്. വിഷം അകത്തു ചെന്നാണ് മരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും പിന്നീട് തുടര്‍ നടപടികളോ അന്വേഷണങ്ങളോ ഉണ്ടായില്ല. എന്നാല്‍ തുടര്‍ച്ചയായി ഒരു കുടുംബത്തിലുള്ളവര്‍ ഒരേ രീതിയില്‍ മരിച്ചതാണ് ബന്ധുക്കളില്‍ ചിലരില്‍ സംശയം ജനിപ്പിച്ചതും അന്വേഷണത്തിലേക്ക് വഴി തുറന്നതും.

]]>
https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html/feed 0