<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>koodathai murder &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/koodathai-murder/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 19 Jan 2023 11:56:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>koodathai murder &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൂടത്തായി കേസ്; ഫെബ്രുവരി 4ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/case-in-point-it-will-be-considered-on-february-4.html</link>
					<comments>https://www.chandrikadaily.com/case-in-point-it-will-be-considered-on-february-4.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Jan 2023 11:56:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[JOLI]]></category>
		<category><![CDATA[koodathai murder]]></category>
		<category><![CDATA[special court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233528</guid>

					<description><![CDATA[സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം]]></description>
										<content:encoded><![CDATA[<p>കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നല്&#x200d;കി കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് പ്രത്യേക കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. അതേസമയം, സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. വിടുതല്&#x200d; ഹര്&#x200d;ജി തളളിയതിനെതിരായ അപ്പീല്&#x200d; ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രതിഭാഗം ബോധിപ്പിച്ചു.</p>
<p>കോടതി മാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നല്&#x200d;കിയിട്ടുണ്ടെന്ന് ജോളിക്കായി ഹാജരായ അഡ്വ ബിഎ ആളൂര്&#x200d; ബോധിപ്പിച്ചു. രണ്ടും മൂന്നും പ്രതികളോട് സംസാരിക്കാന്&#x200d; അനുവാദം വേണമെന്നും ജോളി ആവശ്യപ്പെട്ടതായി ജോളിയുടെ അഭിഭാഷകന്&#x200d; കോടതിയെ ബോധിപ്പിച്ചു.</p>
<p>കേസില്&#x200d; ഒന്നാം പ്രതിയായ ജോളി ജോസഫിനെയും കൂട്ടുപ്രതികളായ എം.എസ്.മാത്യു, പ്രിജുകുമാര്&#x200d;, മനോജ് എന്നിവരെയും കോഴിക്കോട് പ്രത്യേക കോടതിയില്&#x200d; കുറ്റപത്രം വായിച്ചുകേള്&#x200d;പ്പിക്കാനാണ് എത്തിച്ചത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്&#x200d; എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്&#x200d;.</p>
<p>2002ല്&#x200d; ആട്ടിന്&#x200d; സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആറുവര്&#x200d;ഷത്തിനുശേഷം അന്നമ്മയുടെ ഭര്&#x200d;ത്താവ് ടോം തോമസും അതുകഴിഞ്ഞ് മൂന്നു വര്&#x200d;ഷത്തിനു ശേഷം ഇവരുടെ മകന്&#x200d; റോയി തോമസും മരണപ്പെട്ടു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്&#x200d; എംഎം മാത്യുവിന്റേതായിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭര്&#x200d;ത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്&#x200d; ആല്&#x200d;ഫൈനും മരണപ്പെട്ടു. 2016ല്&#x200d; ഷാജുവിന്റെ ഭാര്യ സിലിയും മരിക്കുകയായിരുന്നു. ഇതില്&#x200d; റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയതും അന്വേഷണത്തിലേക്ക് എത്തിച്ചതും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-in-point-it-will-be-considered-on-february-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>17 വര്&#x200d;ഷം, ആറു കൊലപാതകങ്ങള്&#x200d;; ഒരു കൊലപാതകി, ആറു കാരണങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/koodathayi-murder-pemo-roy-comments-on-his-family.html</link>
					<comments>https://www.chandrikadaily.com/koodathayi-murder-pemo-roy-comments-on-his-family.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Oct 2019 12:08:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[koodathai murder]]></category>
		<category><![CDATA[koodathayi serial killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141049</guid>

					<description><![CDATA[വടകര: 17 വര്&#x200d;ഷത്തെ ഇടവേളകളില്&#x200d; നടന്ന ആറു കൊലപാതകങ്ങള്&#x200d;, എല്ലാറ്റിനും പിന്നില്&#x200d; ഒരേ കരങ്ങള്&#x200d;, പക്ഷേ ആറു കൊലപാതകങ്ങള്&#x200d;ക്കും പിന്നില്&#x200d; പ്രേരണയായി ആറു കാരണങ്ങള്&#x200d;, എല്ലാറ്റിനേയും കൂട്ടിയോജിപ്പിക്കുന്നത് കൊല്ലപ്പെട്ടവരും കൊലയാളിയും ഒരു കുടുംബത്തില്&#x200d; തന്നെയുള്ളവര്&#x200d; എന്ന വിചിത്ര വസ്തുത. പൊലീസിന് പോലും ഗുരുതര വീഴ്ച സംഭവിച്ച വിഷയത്തില്&#x200d;, ബന്ധുക്കളില്&#x200d; ഒരാളുടെ സംശയത്തില്&#x200d;നിന്ന് തുടങ്ങിയ കൂടുത്തായി കേസിന്റെ അന്വേഷണം എത്തിനില്&#x200d;ക്കുന്നത് കേരളത്തെ തന്നെ നടുക്കിയ കൊലപാതക പരമ്പരയിലേക്ക്. അവിശ്വസനീയമായ രീതിയിലാണ് ആറു കൊലപാതകങ്ങളും നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധുക്കളില്&#x200d; ഉള്&#x200d;പ്പെടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>വടകര: 17 വര്&#x200d;ഷത്തെ ഇടവേളകളില്&#x200d; നടന്ന ആറു കൊലപാതകങ്ങള്&#x200d;, എല്ലാറ്റിനും പിന്നില്&#x200d; ഒരേ കരങ്ങള്&#x200d;, പക്ഷേ ആറു കൊലപാതകങ്ങള്&#x200d;ക്കും പിന്നില്&#x200d; പ്രേരണയായി ആറു കാരണങ്ങള്&#x200d;, എല്ലാറ്റിനേയും കൂട്ടിയോജിപ്പിക്കുന്നത് കൊല്ലപ്പെട്ടവരും കൊലയാളിയും ഒരു കുടുംബത്തില്&#x200d; തന്നെയുള്ളവര്&#x200d; എന്ന വിചിത്ര വസ്തുത. പൊലീസിന് പോലും ഗുരുതര വീഴ്ച സംഭവിച്ച വിഷയത്തില്&#x200d;, ബന്ധുക്കളില്&#x200d; ഒരാളുടെ സംശയത്തില്&#x200d;നിന്ന് തുടങ്ങിയ കൂടുത്തായി കേസിന്റെ അന്വേഷണം എത്തിനില്&#x200d;ക്കുന്നത് കേരളത്തെ തന്നെ നടുക്കിയ കൊലപാതക പരമ്പരയിലേക്ക്. <br> അവിശ്വസനീയമായ രീതിയിലാണ് ആറു കൊലപാതകങ്ങളും നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധുക്കളില്&#x200d; ഉള്&#x200d;പ്പെടെ പലര്&#x200d;ക്കും ആദ്യമൊന്നും സംശയം തോന്നിയിരുന്നില്ല. എന്നാല്&#x200d; ഒരേ കുടുംബത്തിലുള്ളവര്&#x200d; തുടര്&#x200d;ച്ചയായി ഒരേ രീതിയില്&#x200d; മരണത്തിലേക്ക് നീങ്ങിയതിലെ സംശയങ്ങളാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കൂടത്തായി പന്നാമറ്റം ജോളിയന്&#x200d; ജോസഫ് എന്ന ജോളി(47) ആണ് കുടുംബംഗങ്ങളെ ഓരോന്നായി പതിനേഴ് വര്&#x200d;ഷത്തെ ഇടവേളകളില്&#x200d; ഭക്ഷണത്തില്&#x200d; സയനൈഡ് ചേര്&#x200d;ത്ത് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്&#x200d;. <br> റോയിക്കു പുറമെ ഭര്&#x200d;ത്താവിന്റെ അച്ഛന്&#x200d; ടോം തോമസ്, ടോം തോമസിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്&#x200d;  മാത്യു, ടോം തോമസിന്റെ സഹോദര പുത്രന്&#x200d; ഷാജുവിന്റെ ഭാര്യ സിലി, മകള്&#x200d; ആല്&#x200d;ഫൈന്&#x200d; എന്നിവരെയും ഭക്ഷണത്തില്&#x200d; സയനൈഡ് ചേര്&#x200d;ത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോളി സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.</p>



<p><strong>ആദ്യ ഇര അന്നമ്മ</strong><br> ജോളിയുടെ ആദ്യ ഭര്&#x200d;ത്താവ് റോയ് മാത്യുവിന്റെ അമ്മ അന്നമ്മയാണ് ആദ്യം കൊല്ലപ്പെട്ടത്. 2002 ആഗസ്റ്റ് 22ന് അന്നമ്മയെ ആട്ടിന്&#x200d;സൂപ്പില്&#x200d; സയനൈഡ് ചേര്&#x200d;ത്തു നല്&#x200d;കിയായിരുന്നു  കൊലപാതകം. ഇതിന് മുമ്പും ഭക്ഷണത്തില്&#x200d; സയനൈഡ് ചേര്&#x200d;ത്ത് ജോളി ഇവരെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ചിരുന്നു. അന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്&#x200d; ചികിത്സതേടുകയും ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന നിഗമനത്തില്&#x200d; എത്തിയതിനാല്&#x200d; കൊലപാതക ശ്രമം സംബന്ധിച്ച സംശയങ്ങള്&#x200d; ഉയര്&#x200d;ന്നില്ല. പിന്നീടാണ് ആഗസ്റ്റ് 22ന് വായില്&#x200d; നിന്ന് നുരയും പതയും വന്നതിനെതുടര്&#x200d;ന്ന് അന്നമ്മയെ ആസ്പത്രിയിലെത്തിച്ചത്. എന്നാല്&#x200d; അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അന്നമ്മ ജോസഫ് വീട്ടില്&#x200d; അധികാരം സ്ഥാപിക്കുന്നത് ജോളിക്ക് ഇഷ്ടമായിരുന്നില്ല. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് ജോളി അന്വേഷണ സംഘത്തിന് നല്&#x200d;കിയിരിക്കുന്ന മൊഴി. </p>



<p><strong>ടോം തോമസിനെ<br> കൊന്നത് <br> സ്വത്തിനു വേണ്ടി</strong><br> ഭര്&#x200d;ത്താവിന്റെ അച്ഛന്&#x200d; ടോം തോമസിനെ 2008 ആഗസ്റ്റ് 26നാണ് ജോളി ഇല്ലാതാക്കിയത്.  കപ്പപ്പുഴുക്കില്&#x200d; സയനൈഡ് കലര്&#x200d;ത്തി നല്&#x200d;കിയായിരുന്നു കൊലപാതകം. കപ്പപുഴുക്ക് കഴിച്ച ടോം തോമസ് ഛര്&#x200d;ദ്ദിക്കുകയും തളര്&#x200d;ന്നു വീഴുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന നിഗമനത്തില്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടം പോലുമില്ലാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ടോമുമായി ജോളിക്ക് വഴി വിട്ട ബന്ധമുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്&#x200d;. വസ്തു വിറ്റ വകയിലുള്ള പണം ടോം  നേരത്തെ തന്നെ ജോളിക്ക് നല്&#x200d;കിയിരുന്നു. കൂടുതല്&#x200d; സ്വത്ത് ചോദിച്ചപ്പോള്&#x200d; നല്&#x200d;കിയില്ല. ഇതോടെ ഭര്&#x200d;ത്താവിന്റെ അച്ഛനെ കൊലപ്പെടുത്താന്&#x200d; ജോളി തീരുമാനിക്കുകയായിരുന്നു.</p>



<p><strong>ഭര്&#x200d;ത്താവിനെ <br> ഇല്ലാതാക്കിയതും<br> സയനൈഡ് നല്&#x200d;കി</strong><br> പരമ്പരയില്&#x200d; മൂന്നാമത്തെ കൊലപാതകമായിരുന്നു ജോളിയുടെ ഭര്&#x200d;ത്താവ് റോയ് തോമസിന്റേത്. 2011 സെപ്തംബര്&#x200d; 30നായിരുന്നു സംഭവം. റോയിയും ഭക്ഷണം കഴിച്ചയുടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഭര്&#x200d;ത്താവുമായുള്ള ബന്ധം വഷളായതാണ് കൊലക്ക് പ്രേരണയായതെന്നാണ് ജോളി നല്&#x200d;കിയ മൊഴി. ബന്ധു മാത്യു മഞ്ചാടിയലിന്റെ(ഇയാളേയും പിന്നീട് ജോളി കൊലപ്പെടുത്തി) നിര്&#x200d;ബന്ധപ്രകാരം റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയിരുന്നു. കൊല്ലപ്പെട്ട ആറുപേരില്&#x200d; ഈ ഒരു കേസില്&#x200d; മാത്രമാണ് പോസ്റ്റ്‌മോര്&#x200d;ട്ടം നടന്നതും. സയനൈഡ് ഉള്ളില്&#x200d; ചെന്നാണ് മരണം എന്ന് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; ഉണ്ടായിരുന്നെങ്കിലും കൊലപാതക സാധ്യത അന്നും അന്വേഷിക്കപ്പെട്ടില്ല. ഉള്ളില്&#x200d;നിന്ന് കുറ്റിയിട്ട നിലയില്&#x200d; ബാത്‌റൂമിനുള്ളിലാണ് റോയ് തോമസിനെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ഇതോടെ ആത്മഹത്യയെന്ന നിഗമനത്തില്&#x200d; അന്വേഷണ സംഘം എത്തുകയായിരുന്നു. സയനൈഡ് ചേര്&#x200d;ത്ത ഭക്ഷണം കഴിച്ചതിനു പിന്നാലെ കുളിക്കാനായി ബാത്‌റൂമില്&#x200d; കയറിയ സമയത്താണ് റോയ് കുഴഞ്ഞുവീണതും മരിച്ചതുമെന്നാണ് സൂചന. (ഈ കേസില്&#x200d; രണ്ട് മാസം മുമ്പ് റോയിയുടെ അമേരിക്കയിലുള്ള സഹോദരന്&#x200d; നല്&#x200d;കിയ പരാതിയെ തുടര്&#x200d;ന്നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പരയില്&#x200d; പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചത്).</p>



<p><strong>അതിഥിയായെത്തി<br> മാത്യുവും<br> മരണത്തിലേക്ക്</strong><br> 2014 ഫെബ്രുവരി 14നാണ് ഭര്&#x200d;ത്താവ് റോയിയുടെ അമ്മ അന്നമ്മയുടെ സഹോദരന്&#x200d; എം.എം മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തുന്നത്. സ്വത്തു തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു കൊല. ജോളിയുടെ വീട്ടിലെത്തിയ മാത്യുവിന് സയനൈഡ് ചേര്&#x200d;ത്ത ഭക്ഷണം നല്&#x200d;കുകയായിരുന്നു. </p>



<p><strong>ഷാജുവിനെ<br> സ്വന്തമാക്കാന്&#x200d; <br> രണ്ടു <br> ജീവനുകള്&#x200d; കൂടി </strong><br> 2014 മെയ് മാസത്തിലാണ് ഭര്&#x200d;ത്താവിന്റെ അച്ഛന്&#x200d; ടോമിന്റെ സഹോദര പുത്രന്&#x200d; ഷാജുവിന്റെ രണ്ട് വയസ്സ് മാത്രമുള്ള മകള്&#x200d; ആല്&#x200d;ഫൈനെ കൊലപ്പെടുത്തിയത്. വെള്ളത്തില്&#x200d; സയനൈഡ് കലര്&#x200d;ത്തിയായിരുന്നു കൊല. 2016 ജനുവരി 11 ന് കുട്ടിയുടെ അമ്മ സിലി ഷാജുവിനെയും ഭക്ഷണത്തില്&#x200d; സയനൈഡ് ചേര്&#x200d;ത്ത് കൊലപ്പെടുത്തി. ഷാജുവിനെ സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/koodathayi-murder-pemo-roy-comments-on-his-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂടത്തായിയില്&#x200d; ദുരൂഹതയേറുന്നു; ജോളിയും ബന്ധുവും അറസ്റ്റില്&#x200d;; രണ്ടാം ഭര്&#x200d;ത്താവിനെ കസ്റ്റഡിയില്&#x200d; എടുത്തില്ല</title>
		<link>https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html</link>
					<comments>https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Oct 2019 08:15:23 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[koodathai murder]]></category>
		<category><![CDATA[koodathayi serial killing]]></category>
		<category><![CDATA[pinarayi murder cases]]></category>
		<category><![CDATA[serial killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140969</guid>

					<description><![CDATA[താമരശ്ശേരി:ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമെന്ന് സംശയം ജനിപ്പിച്ചത് മരണത്തിലെ സമാനതകള്&#x200d;. 2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്&#x200d;സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്&#x200d; ആര്&#x200d;ക്കും സംശയം തോന്നിയില്ല. പിന്നീട് 2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്&#x200d;ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്&#x200d;ദ്ദിയെ തുടര്&#x200d;ന്നാണ് ഇയാള്&#x200d; മരണപ്പെട്ടത്. 2011 സപ്തംബര്&#x200d; 30 നാണ് ടോം തോമസിന്റെ മൂത്ത മകന്&#x200d; റോയി തോമസും മരിച്ചു. 2014 ഏപ്രില്&#x200d; 24 നാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>താമരശ്ശേരി:ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമെന്ന് സംശയം ജനിപ്പിച്ചത് മരണത്തിലെ സമാനതകള്&#x200d;. 2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്.  ആട്ടിന്&#x200d;സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്&#x200d; ആര്&#x200d;ക്കും സംശയം തോന്നിയില്ല. പിന്നീട്  2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്&#x200d;ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്&#x200d;ദ്ദിയെ തുടര്&#x200d;ന്നാണ് ഇയാള്&#x200d; മരണപ്പെട്ടത്. 2011 സപ്തംബര്&#x200d; 30 നാണ് ടോം തോമസിന്റെ മൂത്ത മകന്&#x200d;  റോയി തോമസും മരിച്ചു. 2014 ഏപ്രില്&#x200d; 24 നാണ് അന്നമ്മയുടെ സഹോദരന്&#x200d; മാത്യു മഞ്ചാടിയില്&#x200d; മരിച്ചത്. അതിന് ശേഷം ടോം തോമസിന്റെ അനുജന്&#x200d; സക്കറിയയുടെ മകന്&#x200d; സാജു സക്കറിയയുടെ ഒരു വര്&#x200d;ഷം പ്രായമായ മകള്&#x200d; ആല്&#x200d;ഫിന്&#x200d; 2014 മെയ് 03ന് ആസ്പത്രിയില്&#x200d; വെച്ച് മരണപ്പെട്ടു. പിന്നീട് സാജു സക്കറിയയുടെ ഭാര്യ ഫിലി സെബാസ്റ്റ്യന്&#x200d; 2016 ജനുവരി 11ന്  മരണപ്പെട്ടു. എല്ലാവരും ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണങ്ങളിലെ സമാനതകളാണ് സംശയത്തിനിടയാക്കിയത്. </p>



<figure class="wp-block-image"><img loading="lazy" width="845" height="440" src="https://www.chandrikadaily.com/wp-content/uploads/2019/10/kozhikode-murder-crime-news.jpg" alt="" class="wp-image-140973"/></figure>



<p>റോയി തോമസ് മരണപ്പെട്ടപ്പോള്&#x200d; ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞെങ്കിലും ചിലര്&#x200d; സംശയം ഉയര്&#x200d;ത്തിയതിനെ തുടര്&#x200d;ന്ന് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തുകയും സയനൈഡ്  ഉള്ളില്&#x200d; ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യചെയ്തുവെന്നായിരുന്നു അന്നത്തെ പൊലീസിന്റെ നിഗമനം.</p>



<p>അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹം. ഇതാണ് ഹൃദയാഘാതം അല്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനത്തിലേക്ക് ബന്ധുക്കളെ എത്തിച്ചത്. മരണത്തില്&#x200d; സംശയം ഉയര്&#x200d;ത്തിയതോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തുകയും വിഷാംശം ഉള്ളില്&#x200d; ചെന്നതായി കണ്ടെത്തുകയും ചെയ്തത്. റോയ് തോമസിന്റെ ശരീരത്തില്&#x200d; സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്&#x200d; പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമര്&#x200d;ശനത്തിനു വഴിവച്ചിരുന്നു.<br>ആദ്യം മരിച്ച അന്നമ്മയുടെ സഹോദരന്&#x200d; എംഎം മാത്യൂ മഞ്ചാടിയില്&#x200d; എന്ന 68 കാരനാണ് മരണങ്ങളില്&#x200d; ആദ്യ സംശയമുയര്&#x200d;ത്തിയത്.  റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യണമെന്ന് പിടിവാശി കാണിച്ചത് എം.എം. മാത്യുവായിരുന്നു.  എന്നാല്&#x200d; സംശയമുന്നിയിച്ചതിന് പിന്നാലെ മാത്യൂവും കൊല്ലപ്പെടുകയായിരുന്നു. </p>



<p>ഫെബ്രുവരി 24ന് വൈകിട്ട് 3.30നാണ് എം.എം. മാത്യു മഞ്ചാടിയില്&#x200d; ദുരൂഹ സാഹചര്യത്തില്&#x200d; തളര്&#x200d;ന്നുവീഴുന്നത്.  മരണം നടന്ന ദിവസം മാത്യു വീട്ടില്&#x200d; തനിച്ചയിരുന്നു.  മാത്യു കുഴഞ്ഞു വീണകാര്യം അയല്&#x200d;വാസികളെ അറിയിച്ചത് സമീപത്തു താമസിച്ചിരുന്ന ജോളിയായിരുന്നു. അയല്&#x200d;വാസികള്&#x200d; മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്&#x200d; കണ്ടതു വായില്&#x200d;നിന്നു നുരയും പതയും വന്നു നിലത്തുകിടക്കുന്ന മാത്യുവിനെയാണ്. അതേ ജോളിയെയാണ് കൂടത്തായി കേസില്&#x200d; ഇപ്പോള്&#x200d; പൊലീസ് പിടികൂടിയിരിക്കുന്നത്. </p>



<p>ഒടുവില്&#x200d; മരണപ്പെട്ട  ടോം തോമസിന്റെ  മകന്&#x200d; റോജോ നല്&#x200d;കിയ സ്വത്തു തര്&#x200d;ക്ക പരാതിയെ തുടര്&#x200d;ന്നുള്ള അന്വേഷണത്തിലാണ്  ക്രൈം ബ്രാഞ്ച് തുടര്&#x200d; മരണങ്ങളിലെ സംശയങ്ങലിലേക്ക് എത്തിയത്. തുടര്&#x200d;ന്ന് നടന്ന ചോദ്യംചെയ്യലില്&#x200d; ചിലരുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് ഇപ്പോഴത്തെ അന്വേഷണത്തിലേക്ക് നയിച്ചത്. </p>



<p>ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്&#x200d; തട്ടിയെടുക്കാന്&#x200d; യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്.  പരാതിക്കാരനായ റോജോയെ പരാതി നല്&#x200d;കുന്നതില്&#x200d; നിന്ന് പിന്തിരിപ്പിക്കാന്&#x200d; ശ്രമിച്ചതായും ആരോപണം ഉയർന്നു. സിലിയുടെ ഭര്&#x200d;ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്&#x200d; പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. </p>



<p>ഇതോടെ കൂടുതല്&#x200d; അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്&#x200d; പരിശോധിക്കാനും ശാസ്ത്രീയ തെളിവുകള്&#x200d; കണ്ടെത്താനും തീരുമാനിക്കുകയായിരുന്നു. </p>



<p>മരിച്ച സംഭവത്തിൽ ജോളിയേയും  സയനൈഡ് നല്&#x200d;കിയ ബന്ധു മാത്യുവിനേയും സഹായിയടക്കം 3 പേരെയാണ് ഇതുവരെ  കസ്റ്റഡിയില്&#x200d; എടുത്തത്. ജോളിയുടെ രണ്ടാം ഭര്&#x200d;ത്താവ് ഷാജുവിനെയും അദ്ദേഹത്തിന്റെ പിതാവ് സക്കറിയ്യയേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിട്ടുണ്ട്‌. അതേസമയം ഇവരെ പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂടത്തായി കൊലപാതകം; റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയില്&#x200d; ഒരു സ്വത്തു തര്&#x200d;ക്കം, നടുക്കുന്ന ഒരു കൊലപാതക പരമ്പരയുടെ ഉള്ളറകളിലേക്ക് ചെന്നെത്തിയ വിധം ഇങ്ങനെ</title>
		<link>https://www.chandrikadaily.com/koodathayi-serial-death-jolly-in-custody.html</link>
					<comments>https://www.chandrikadaily.com/koodathayi-serial-death-jolly-in-custody.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 05 Oct 2019 05:42:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[koodathai murder]]></category>
		<category><![CDATA[koodathayi serial killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140954</guid>

					<description><![CDATA[കോഴിക്കോട്: കൂടത്തായിയില്&#x200d; ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്&#x200d; കൂടുതല്&#x200d; തെളിവുകള്&#x200d; പൊലീസിന് ലഭിച്ചു. സംഭവത്തില്&#x200d; മരിച്ച ഗൃഹനാഥന്&#x200d; ടോം തോമസിന്റെ മകന്&#x200d; റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചെന്നാണ് സൂചന. ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോളിക്കു വിഷം കൊണ്ടെത്തിച്ചു നല്&#x200d;കിയ ജ്വല്ലറി ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. ആറുപേരുടെയും മരണം മാരകവിഷാംശം ഉള്ളില്&#x200d; ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആറുപേരുടെയും മരണം സയനൈഡ് ഉള്ളില്&#x200d; ചെന്നാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് നല്&#x200d;കിയ ആളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്&#x200d;ക്കും [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: കൂടത്തായിയില്&#x200d; ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തില്&#x200d; കൂടുതല്&#x200d; തെളിവുകള്&#x200d; പൊലീസിന് ലഭിച്ചു. സംഭവത്തില്&#x200d; മരിച്ച ഗൃഹനാഥന്&#x200d; ടോം തോമസിന്റെ മകന്&#x200d; റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചെന്നാണ് സൂചന. ജോളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോളിക്കു വിഷം കൊണ്ടെത്തിച്ചു നല്&#x200d;കിയ ജ്വല്ലറി ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. ആറുപേരുടെയും മരണം മാരകവിഷാംശം ഉള്ളില്&#x200d; ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.</p>



<p>ആറുപേരുടെയും മരണം സയനൈഡ് ഉള്ളില്&#x200d; ചെന്നാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് നല്&#x200d;കിയ ആളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്&#x200d;ക്കും കൊലപാതകത്തില്&#x200d; പങ്കുണ്ടെന്നാണ് സൂചന. കല്ലറ തുറന്നുള്ള പരിശോധനയിലെ തെളിവുകള്&#x200d; കേസില്&#x200d; നിര്&#x200d;ണായകമാകും. മരിച്ച റോയിയുടെ ഉള്ളില്&#x200d; നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്ന ധാരണയില്&#x200d; അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു.</p>



<p>വെറും ഒരു സ്വത്തു തര്&#x200d;ക്കമായിരുന്ന ഒരു കേസിന്റെ ഉള്ളറകളിലേക്ക് അന്വേഷണം ചെന്നതോടെയാണ് നടുക്കുന്ന വിധത്തിലുണ്ടായ ഒരു തുടര്&#x200d;മരണത്തിന്റെ കഥ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. </p>



<p>കൊലപാതകം കണ്ടെത്തുന്നതിലേക്ക് വഴിവെച്ച സാഹചര്യങ്ങള്&#x200d; ചുരുക്ക രൂപത്തില്&#x200d; ഇങ്ങനെ: <br>
കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ട റോയിയുടെ സഹോദരന്&#x200d; റോജോ നാട്ടിലെത്തിയത്. ഇദ്ദേഹം അമേരിക്കയിലായിരുന്നു. താമരശ്ശേരി പൊലീസില്&#x200d; നിന്ന് വിവരാവകാശ രേഖയെടുത്ത് റോജോ ഈ മരണങ്ങളുടെയെല്ലാം വിശദാംശങ്ങളെടുത്തു. അതിന് ശേഷം, ഈ വിവരങ്ങളെല്ലാം ചേര്&#x200d;ത്ത് റൂറല്&#x200d; എസ്!പിക്ക് റോജോ പരാതി നല്&#x200d;കിയ ശേഷമാണ് ഈ കേസിന് ജീവന്&#x200d; വച്ചതെന്ന് പറയാം. </p>



<p>ആദ്യം ഇങ്ങനെ കൂട്ടത്തോടെ ഒരു കുടുംബത്തിലെ ആറ് പേര്&#x200d; മരിച്ചതുമായി ബന്ധപ്പെട്ട് ഉയര്&#x200d;ന്ന സംശയങ്ങളെല്ലാം വെറും സ്വത്ത് തര്&#x200d;ക്കമാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എല്ലാ മരണങ്ങളും പൊലീസ് ചേര്&#x200d;ത്ത് വച്ച് പരിശോധിച്ചിരുന്നില്ല. മാത്രമല്ല, കൃത്യമായ രീതിയില്&#x200d; അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നില്ല. </p>



<p>എന്നാല്&#x200d; വടകര എസ്!പിയായി കെ ജി സൈമണ്&#x200d; ചാര്&#x200d;ജെടുത്ത ശേഷമാണ് അന്വേഷണം വീണ്ടും സജീവമായത്. ഡിവൈഎസ്!പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസില്&#x200d; വിശദമായ അന്വേഷണം നടത്തി. ഓരോ തെളിവും കൂട്ടിച്ചേര്&#x200d;ത്ത് വച്ചു. ശാസ്ത്രീയമായി കല്ലറകള്&#x200d; തുറന്ന് മൃതദേഹാവശിഷ്ടങ്ങള്&#x200d; ഓരോന്നായി പുറത്തെടുത്തു. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് നല്&#x200d;കി.</p>



<p>കുടുംബത്തിലെ ഓരോരുത്തരെയായി കൊലപ്പെടുത്തിയ ശേഷം, ഭര്&#x200d;ത്താവിന്റെ അച്ഛന്റെ സഹോദരപുത്രനായ ഷാജു സ്‌കറിയയ്ക്ക് ഒപ്പം ജീവിക്കാനാണ് ജോളി ആഗ്രഹിച്ചത്. അതിന്റെ ആദ്യഘട്ടത്തില്&#x200d; വര്&#x200d;ഷങ്ങളുടെ ഇടവേളകളില്&#x200d; കൃത്യമായി ഓരോരുത്തരെയായി കൊലപ്പെടുത്തി. ആദ്യം മരിച്ചത് ഭര്&#x200d;ത്താവ് റോയിയുടെ അമ്മ അന്നമ്മ, 2002ല്&#x200d;. പിന്നീട് മരിച്ചത് ഭര്&#x200d;ത്താവിന്റെ അച്ഛന്&#x200d; ടോം തോമസ്, ഇത് 2008ല്&#x200d;. പിന്നീട് ഭര്&#x200d;ത്താവിനെത്തന്നെ പതിയെ വിഷം നല്&#x200d;കി കൊന്നു. ആ മരണം നടന്നത് 2011ല്&#x200d;. ഇതിന് ശേഷം, ഭര്&#x200d;ത്താവിന്റെ അമ്മ അന്നമ്മയുടെ സഹോദരന്&#x200d; മാത്യുവിനെ കൊന്നു, ഈ മരണം നടന്നത് 2014ല്&#x200d;. ജോളിയെക്കുറിച്ച് സംശയം തോന്നിയ മാത്യുവിനെ ഇത് പുറത്തുപറയും മുമ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷമാണ് ഷാജുവിന്റെ ഭാര്യ സിലിയെയും പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞുമകളെയും കൊല്ലുന്നത്. ഈ മരണങ്ങള്&#x200d; നടന്നത് 2014ലും 2016ലുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/koodathayi-serial-death-jolly-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂടത്തായി തുടര്&#x200d;മരണങ്ങള്&#x200d;; ചുരുളഴിയുന്ന പരിശോധന റിപ്പോര്&#x200d;ട്ടുകള്&#x200d;</title>
		<link>https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html</link>
					<comments>https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Oct 2019 10:27:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[koodathai murder]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[pinarayi murder cases]]></category>
		<category><![CDATA[serial killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140888</guid>

					<description><![CDATA[കോഴിക്കോട് കൂടത്തായിയില്&#x200d; ഒരു കുടുംബത്തിലെ ആറ് പേര്&#x200d; വര്&#x200d;ഷങ്ങളുടെ ഇടവേളയില്&#x200d; സമാന സാഹചര്യത്തില്&#x200d; മരിച്ച സംഭവത്തില്&#x200d; മൃതദേഹങ്ങള്&#x200d; അടക്കിയ കല്ലറകള്&#x200d; തുറന്ന ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇന്ന് രാവിലെ ഒന്&#x200d;പതരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ച് കോടതിയുടേയും ആര്&#x200d;ഡിഒയുടെയും മുന്&#x200d;കൂര്&#x200d; അനുവാദത്തോടെ കല്ലറ തുറന്നത്. അവസാനം മരിച്ച സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്&#x200d;ഫോന്&#x200d;സ എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്&#x200d;ന്ന് അടുത്തുള്ള പള്ളിയിലെ ബാക്കി നാല് പേരുടെ മൃതദേഹങ്ങളും പരിശോനക്ക് എടുത്തുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട് കൂടത്തായിയില്&#x200d; ഒരു കുടുംബത്തിലെ ആറ് പേര്&#x200d; വര്&#x200d;ഷങ്ങളുടെ ഇടവേളയില്&#x200d; സമാന സാഹചര്യത്തില്&#x200d; മരിച്ച സംഭവത്തില്&#x200d; മൃതദേഹങ്ങള്&#x200d; അടക്കിയ കല്ലറകള്&#x200d; തുറന്ന ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇന്ന് രാവിലെ ഒന്&#x200d;പതരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ച് കോടതിയുടേയും ആര്&#x200d;ഡിഒയുടെയും മുന്&#x200d;കൂര്&#x200d;  അനുവാദത്തോടെ കല്ലറ തുറന്നത്. </p>



<p>അവസാനം മരിച്ച സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്&#x200d;ഫോന്&#x200d;സ എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്&#x200d;ന്ന് അടുത്തുള്ള പള്ളിയിലെ ബാക്കി നാല് പേരുടെ മൃതദേഹങ്ങളും പരിശോനക്ക് എടുത്തുകയായിരുന്നു. മൃതദേഹത്തില്&#x200d; നിന്നും സാമ്പിളെടുത്ത് ശേഷം കല്ലറയില്&#x200d; തിരിച്ചു സംസ്‌കരിച്ചു. ഫോറന്&#x200d;സിക് പരിശോധന ഫലം ഉടന്&#x200d; ലഭിക്കുമെന്നാണ് വിവരം. </p>



<figure class="wp-block-image"><img loading="lazy" width="640" height="360" src="https://www.chandrikadaily.com/wp-content/uploads/2019/10/Copy-of-24-image-size-80-640x360-1.jpg" alt="" class="wp-image-140899"/></figure>



<p> മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്&#x200d; അടക്കിയത് കൂടത്തായി ലൂര്&#x200d;ദ്ദ് മാതാ പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇന്ന് രാവിലെ  റൂറല്&#x200d; എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്&#x200d; സെമിത്തേരിയിലെത്തിയ പൊലീസ് സംഘം നാലു മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു. മണ്ണില്&#x200d; ദ്രവിക്കാതെയുള്ള പല്ല്, എല്ലിന്&#x200d; കഷണങ്ങള്&#x200d; എന്നിവയാണ് പരിശോധനക്ക് എടുത്തത്. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഫോറന്&#x200d;സിക് സയന്റിഫിക് വിഭാഗം വിദഗ്ധര്&#x200d; ഇവ പരിശോധിക്കും. </p>



<p>അതേസമയം ബന്ധുക്കളായ ആറുപേര്&#x200d; സമാനരീതിയില്&#x200d; മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് സൂചന നല്&#x200d;കിയ പൊലീസ്, ഒരാളുടെ മരണം സയനൈഡ് ഉള്ളില്&#x200d; ചെന്നാണെന്ന് നേരത്തെ നടന്ന പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; കണ്ടെത്തിയിരുന്നതായും വ്യക്തമാക്കി. എന്നാല്&#x200d; സംഭവത്തിലെ ദുരൂഹത നീങ്ങാന്&#x200d; പരിശോധനാഫലം പൂര്&#x200d;ണമായി ലഭിക്കണം. മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോര്&#x200d;ട്ട്. സ്വത്ത് തട്ടിയെടുക്കാനുള്ള ബന്ധുവിന്റെ ആസൂത്രിത നീക്കമെന്ന് സംശയം.</p>



<p> 16 വര്&#x200d;ഷങ്ങള്&#x200d;ക്കു മുമ്പുള്ള ഒരു മരണവും പിന്നാലെ  ഏതാനും  വര്&#x200d;ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങളും ആസൂത്രിത കൊലപാതകമാണെന്ന പരാതിയെ  തുടര്&#x200d;ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്&#x200d; പുറത്തെടുക്കാന്&#x200d; തീരുമാനിച്ചത്. മരിച്ച ടോം തോമസ് &#8211; അന്നമ്മ ദമ്പതികളുടെ മകനും അമേരിക്കയില്&#x200d; ജോലിയുമുള്ള റോജോയാണ് മരണത്തില്&#x200d; ദുരൂഹത അറിയിച്ച് പരാതി നല്&#x200d;കിയത്.  തുടര്&#x200d;ന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോടതി ഉത്തരവിന്&#x200d;റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളിസെമിത്തേരിയിലെ കല്ലറകള്&#x200d; തുറന്ന് മൃതദേഹങ്ങള്&#x200d; പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.&nbsp; </p>



<figure class="wp-block-image"><img loading="lazy" width="1036" height="653" src="https://www.chandrikadaily.com/wp-content/uploads/2019/10/kooda-copy-1.jpg" alt="" class="wp-image-140902"/></figure>



<p>സംഭവത്തിന് പിന്നില്&#x200d; മരിച്ചവരുമായി അടുത്ത ബന്ധമുള്ള ഒരാളെയാണ്  ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. സാഹചര്യതെളിവുകള്&#x200d;ക്ക് പുറമേ ശാസ്ത്രീയ തെളിവുകള്&#x200d; കൂടി ശേഖരിക്കുന്നതിന് വേണ്ടിയാണ് പരിശോധന. സംഭവത്തിന് പിന്നിലെ കുറ്റവാളികളെന്ന് സംശയിക്കുന്ന രണ്ടുപേര്&#x200d; പൊലീസിന്റെ പിടിയിലായതായും റിപ്പോര്&#x200d;ട്ടുണ്ട്. സംശയത്തിലുള്ള ബന്ധുവിന്റെ  ബാങ്ക് അക്കൗണ്ടുകളും ഫോണ്&#x200d;കോളുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ പല തെളിവുകളും ഇതില്&#x200d; നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ടോം തോമസിന്റെ മക്കളില്&#x200d; നാട്ടിലുള്ള ഏകമകള്&#x200d; രഞ്ജി തോമസ് എറണകുളത്തുനിന്ന് ഇന്ന് കൂടത്തായിയില്&#x200d;  പൊലീസ് നടപടിക്ക് ദൃക്‌സാക്ഷിയാവാന്&#x200d; എത്തിയിട്ടുണ്ട്. </p>



<p>റിട്ട. വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകന്&#x200d; റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്&#x200d;, ടോം തോമസിന്റെ സഹോദരന്&#x200d; പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ  പൊന്നാമറ്റം സക്കറിയയുടെ  മകന്&#x200d; ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്&#x200d;ഫോന്&#x200d;സ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്&#x200d; പല കാലയളവിലായി മരിച്ചത്. </p>



<p>2002  ഓഗസ്റ്റ് 22 നാണ്  കേസിനാസ്പദമായ ആദ്യ മരണം. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്&#x200d;സൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണായിരുന്നു മരണം. അസ്വാഭാവികതയൊന്നും ആര്&#x200d;ക്കും തോന്നിയിരുന്നില്ല.  ആറുവര്&#x200d;ഷത്തിനുശേഷം 2008 ഓഗസ്റ്റ് 26ന് ടോംതോമസും മരിച്ചു. ഛര്&#x200d;ദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. മൂന്നാം വര്&#x200d;ഷം  2011  സെപ്റ്റംബര്&#x200d; 30ന്  മകന്&#x200d; റോയ്  തോമസും മരിച്ചു. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകന്&#x200d; പത്തുമാസം പ്രായമായ കുഞ്ഞും ആറ് മാസത്തിന് ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളില്&#x200d; പലതും പെട്ടന്ന് കുഴഞ്ഞു വീണായിരുന്നു. അതിനാല്&#x200d; ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്&#x200d;ക്കുണ്ടായിരുന്നത്. ഇതില്&#x200d; ടോം തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്തിരുന്നത്. വിഷം അകത്തു ചെന്നാണ് മരണമെന്നായിരുന്നു പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടെങ്കിലും പിന്നീട് തുടര്&#x200d; നടപടികളോ അന്വേഷണങ്ങളോ ഉണ്ടായില്ല. എന്നാല്&#x200d; തുടര്&#x200d;ച്ചയായി ഒരു കുടുംബത്തിലുള്ളവര്&#x200d; ഒരേ രീതിയില്&#x200d; മരിച്ചതാണ് ബന്ധുക്കളില്&#x200d; ചിലരില്&#x200d; സംശയം ജനിപ്പിച്ചതും അന്വേഷണത്തിലേക്ക് വഴി തുറന്നതും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
