<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>koria-america-defence-system &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/koria-america-defence-system/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 22 Oct 2017 15:18:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>koria-america-defence-system &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉത്തര കൊറിയയിലേക്ക്  പോകാന്‍ തയ്യാറെന്ന് ജിന്മി കാര്‍ട്ടര്‍</title>
		<link>https://www.chandrikadaily.com/jimmy-carter-says-he-would-travel-to-north-korea-for-trump-admin.html</link>
					<comments>https://www.chandrikadaily.com/jimmy-carter-says-he-would-travel-to-north-korea-for-trump-admin.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Oct 2017 15:09:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[Kim Jong Un]]></category>
		<category><![CDATA[koria-america-defence-system]]></category>
		<category><![CDATA[north korea]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49213</guid>

					<description><![CDATA[പ്‌ലെയിന്‍സ് : ട്രംപ് ഭരണകൂടം നേരിടുന്ന സമ്മര്‍ദങ്ങള്‍ ഇല്ലാതാക്കാന്‍ ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യാന്‍ താന്‍ തയ്യറാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍. ട്രംപ് ഭരണകൂടത്തിനു വേണ്ടി നയതന്ത്ര ദൗത്യവുമായി പോകാന്‍ ഞാന്‍ തയ്യാറാണെന്ന് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ജിമ്മി കാര്‍ട്ടര്‍ വ്യക്തമാക്കി. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറല്‍ എച്ച്ആര്‍ മക്മാസ്റ്ററിനോട് എന്നെ ആവശ്യമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഞാന്‍ ലഭ്യമാകുമെന്ന് അറിയിച്ചതായി കാര്‍ട്ടര്‍ വ്യക്തമാക്കി. ട്രംപും ഉത്തരകൊറിയ നേതാവ് കിം ജോങ് [&#8230;]]]></description>
										<content:encoded><![CDATA[<p>പ്‌ലെയിന്&#x200d;സ് : ട്രംപ് ഭരണകൂടം നേരിടുന്ന സമ്മര്&#x200d;ദങ്ങള്&#x200d; ഇല്ലാതാക്കാന്&#x200d; ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യാന്&#x200d; താന്&#x200d; തയ്യറാണെന്ന് മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ജിമ്മി കാര്&#x200d;ട്ടര്&#x200d;. ട്രംപ് ഭരണകൂടത്തിനു വേണ്ടി നയതന്ത്ര ദൗത്യവുമായി പോകാന്&#x200d; ഞാന്&#x200d; തയ്യാറാണെന്ന് ന്യൂയോര്&#x200d;ക്ക് ടൈംസിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; ജിമ്മി കാര്&#x200d;ട്ടര്&#x200d; വ്യക്തമാക്കി. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറല്&#x200d; എച്ച്ആര്&#x200d; മക്മാസ്റ്ററിനോട് എന്നെ ആവശ്യമുണ്ടെങ്കില്&#x200d; എപ്പോള്&#x200d; വേണമെങ്കിലും ഞാന്&#x200d; ലഭ്യമാകുമെന്ന് അറിയിച്ചതായി കാര്&#x200d;ട്ടര്&#x200d; വ്യക്തമാക്കി. ട്രംപും ഉത്തരകൊറിയ നേതാവ് കിം ജോങ് ഉനും തമ്മിലുള്ള വാക്ക് പോര് വിഷമമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തെ താന്&#x200d; ഭയപ്പെടുന്നതായും കാര്&#x200d;ട്ടര്&#x200d; പറഞ്ഞു. കിം ജോങ് ഉന്നിനെ &#8216;പ്രവചനാതീതമായത്&#8217; എന്നാണ് കാര്&#x200d;ട്ടര്&#x200d; വിശേഷിപ്പിച്ചത്. ട്രംപ് അയാള്&#x200d;ക്കെതിരെ നടപടിയെടുക്കുമെന്ന് വിചാരിക്കുന്നപക്ഷം അയാള്&#x200d;ക്ക് മുന്&#x200d;കരുതല്&#x200d; എടുക്കാന്&#x200d; കഴിയുമെന്നും ജിമ്മി കാര്&#x200d;ട്ടര്&#x200d; വ്യകതമാക്കി. നിലവില്&#x200d; കൊറിയന്&#x200d; പെനിന്&#x200d;സുലയെയും ജപ്പാനെയും തകര്&#x200d;ക്കാന്&#x200d; കഴിയുന്ന ആണവ ആയുധങ്ങള്&#x200d; അവരുടെ പക്കലുണ്ട്. ഒരുപക്ഷെ പസഫിക്ക് പ്രദേശങ്ങളും ഇല്ലാതാക്കാന്&#x200d; അവയ്ക്ക് കഴിയുമെന്ന് ജിമ്മി കാര്&#x200d;ട്ടര്&#x200d; പറഞ്ഞു. 1977 മുതല്&#x200d; 1981 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു ജിമ്മി കാര്&#x200d;ട്ടര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jimmy-carter-says-he-would-travel-to-north-korea-for-trump-admin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനാ കടലില്‍ നിരീക്ഷണം നടത്തിയ യുഎസ് പോര്‍വിമാനങ്ങള്‍ ചൈന തടഞ്ഞു</title>
		<link>https://www.chandrikadaily.com/two-chinese-fighter-jets-intercept-u-s-plane-over-east-china-sea-officials-say.html</link>
					<comments>https://www.chandrikadaily.com/two-chinese-fighter-jets-intercept-u-s-plane-over-east-china-sea-officials-say.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 19 May 2017 15:55:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[china]]></category>
		<category><![CDATA[koria-america-defence-system]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29387</guid>

					<description><![CDATA[വാഷിങ്ടണ്‍: കിഴക്കന്‍ ചൈനാ കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ട് ചൈനീസ് പോര്‍ വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു. സംഭവം വിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്വപരമായ സമീപനത്തെ വിമര്‍ശിച്ച് യുഎസ് രംഗത്തെത്തി. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും രാജ്യം ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെങ്കില്‍ അതിന്റെ റേഡിയേഷന്‍ പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള യുഎസ് ഡബ്ലുസി-135 എന്ന വിമാനത്തെയാണ് ചൈനയുടെ രണ്ട് സുഖോയ് സു-30 വിമാനങ്ങള്‍ ചേര്‍ന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: കിഴക്കന്&#x200d; ചൈനാ കടലിനു മുകളില്&#x200d; നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ട് ചൈനീസ് പോര്&#x200d; വിമാനങ്ങള്&#x200d; ആകാശമധ്യേ തടഞ്ഞു. സംഭവം വിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്വപരമായ സമീപനത്തെ വിമര്&#x200d;ശിച്ച് യുഎസ് രംഗത്തെത്തി. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്&#x200d; കൃത്യമായ നയതന്ത്ര, സൈനിക മാര്&#x200d;ഗങ്ങളിലൂടെ ആവശ്യമായ നടപടികള്&#x200d; സ്വീകരിക്കുമെന്ന് യുഎസ് അധികൃതര്&#x200d; അറിയിച്ചു.<br />
ഏതെങ്കിലും രാജ്യം ആണവ പരീക്ഷണങ്ങള്&#x200d; നടത്തുകയാണെങ്കില്&#x200d; അതിന്റെ റേഡിയേഷന്&#x200d; പിടിച്ചെടുക്കാന്&#x200d; കെല്&#x200d;പ്പുള്ള യുഎസ് ഡബ്ലുസി-135 എന്ന വിമാനത്തെയാണ് ചൈനയുടെ രണ്ട് സുഖോയ് സു-30 വിമാനങ്ങള്&#x200d; ചേര്&#x200d;ന്നു മാര്&#x200d;ഗതടസം സൃഷ്ടിച്ചത്. ഇതില്&#x200d; ഒരു ചൈനീസ് വിമാനം യുഎസ് വിമാനത്തിന് ഏതാണ്ട് 150 അടിയോളം അടുത്തുവരെ എത്തിയെന്നാണ് റിപ്പോര്&#x200d;ട്ട്. രാജ്യാന്തര നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് നിരീക്ഷണം നടത്തുകയായിരുന്ന വിമാനത്തെ ചൈന ബോധപൂര്&#x200d;വം തടഞ്ഞുവെന്നാണ് യുഎസിന്റെ ആരോപണം. തങ്ങളുടെ അതിര്&#x200d;ത്തിയോടു ചേര്&#x200d;ന്നു യുഎസ് നടത്തുന്ന നിരീക്ഷണപ്പറക്കലിനോടുള്ള അതൃപ്തിയാണ് ചൈനയുടെ നടപടിയ്ക്ക് പിന്നിലെന്നാണ് അനുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-chinese-fighter-jets-intercept-u-s-plane-over-east-china-sea-officials-say.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.എസ്- ഉത്തരകൊറിയയെ ആക്രമിക്കില്ല; ഈ അഞ്ചു കാര്യങ്ങള്‍ നോക്കൂ..</title>
		<link>https://www.chandrikadaily.com/trump-north-korea-issue.html</link>
					<comments>https://www.chandrikadaily.com/trump-north-korea-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 03 May 2017 07:10:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[koria-america-defence-system]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27956</guid>

					<description><![CDATA[അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായ സ്ഥിതിക്ക് ലോകം ഏതു സമയത്തും ഒരു യുദ്ധത്തെയാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ചര്‍ച്ചയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ കൊറിയന്‍ ആകാശത്തു പരിശീലനം നടത്തുന്നുണ്ട്. കൂടാതെ നാവികസേനയുടെ പരിശീലനം കടലിലും നടക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ കാര്യത്തില്‍ അമേരിക്കക്ക് അയഞ്ഞ സമീപനമാണുള്ളത്. ഉത്തരകൊറിയയുടെ വെല്ലുവിളികള്‍ കാതില്‍ മുഴങ്ങുന്നുണ്ടെങ്കിലും സത്യത്തില്‍ ട്രംപിന് യുദ്ധത്തിന് ആഗ്രഹമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതിനുള്ള കാരണങ്ങള്‍ ഇവയൊക്കെയാണ്. അന്താരാഷ്ട്ര [&#8230;]]]></description>
										<content:encoded><![CDATA[<p>അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായ സ്ഥിതിക്ക് ലോകം ഏതു സമയത്തും ഒരു യുദ്ധത്തെയാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യങ്ങള്&#x200d; അനുകൂലമായാല്&#x200d; ചര്&#x200d;ച്ചയെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; അമേരിക്കയുടെ ബോംബര്&#x200d; വിമാനങ്ങള്&#x200d; കൊറിയന്&#x200d; ആകാശത്തു പരിശീലനം നടത്തുന്നുണ്ട്. കൂടാതെ നാവികസേനയുടെ പരിശീലനം കടലിലും നടക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ കാര്യത്തില്&#x200d; അമേരിക്കക്ക് അയഞ്ഞ സമീപനമാണുള്ളത്. ഉത്തരകൊറിയയുടെ വെല്ലുവിളികള്&#x200d; കാതില്&#x200d; മുഴങ്ങുന്നുണ്ടെങ്കിലും സത്യത്തില്&#x200d; ട്രംപിന് യുദ്ധത്തിന് ആഗ്രഹമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; പറയുന്നത്. അതിനുള്ള കാരണങ്ങള്&#x200d; ഇവയൊക്കെയാണ്.</p>
<p>അന്താരാഷ്ട്ര തലത്തില്&#x200d; യു.എസിന്റെ ചൈനയുമായുള്ള ബന്ധം ഇപ്പോഴാണ് നല്ല രീതിയില്&#x200d; പുരോഗമിക്കുന്നത്. ഉത്തരകൊറിയയുമായി നല്ല ബന്ധം പുലര്&#x200d;ത്തുന്ന രാജ്യമാണ് ചൈന. ഉത്തരകൊറിയയുടെ 80ശതമാനം വിദേശവ്യാപാരവും ചൈനയുമായിട്ടാണ് നടത്തുന്നത്. ചൈനയുടെ സഹായത്തോടെ ഉത്തരകൊറിയക്കുമേല്&#x200d; നിയന്ത്രണം കൊണ്ടുവരാന്&#x200d; കഴിഞ്ഞാല്&#x200d; പുതിയൊരു വിദേശനയം കെട്ടിപ്പടുക്കാന്&#x200d; ട്രംപിന് കഴിയും. ഈ സാഹചര്യത്തില്&#x200d; ഒരു യുദ്ധത്തിനൊരുങ്ങാന്&#x200d; ട്രംപിന് താല്&#x200d;പ്പര്യമില്ല. ഉത്തരകൊറിയ എങ്ങനെ തിരിച്ചടിക്കുമെന്നതാണ് ട്രംപിന്റെ അടുത്ത വെല്ലുവിളി. യു.എസ് ഉത്തരകൊറിയയെ ആക്രമിക്കുകയാണെങ്കില്&#x200d; അവര്&#x200d; തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്. എന്നാല്&#x200d; ഏതുതരത്തിലുള്ള തിരിച്ചടിയായിരിക്കുമെന്ന് പ്രവചിക്കാന്&#x200d; കഴിയില്ല. കാരണം കിം ജോ ഉന്&#x200d; ഒരു തരത്തിലും ആര്&#x200d;ക്കും പിടികിട്ടാത്ത മാനസികാവസ്ഥയുള്ള ഏകാധിപതിയാണ്. ആണവായുധം പ്രയോഗിക്കുമെന്നാണ് വിദേശകാര്യമന്ത്രി ഹാന്&#x200d;സോങ് റയോള്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിട്ടുള്ളത്. അതിന്റെ ശേഷി എത്രത്തോളമാണെന്ന് യു.എസിന് പോലും പറയാന്&#x200d; കഴിയില്ലെന്നതാണ് യാഥാര്&#x200d;ത്ഥ്യം. കൊറിയയിലേക്ക് യുദ്ധക്കപ്പലുകള്&#x200d; അയച്ചിട്ടുണ്ടെന്ന് പറയുമ്പോഴും<br />
യു.എസ് അവകാശപ്പെട്ടതിനേക്കാള്&#x200d; ആയിരക്കണക്കിന് മൈലുകള്&#x200d;ക്ക് ഇപ്പുറമായിരുന്നു പടക്കപ്പലുകള്&#x200d; നങ്കൂരമിട്ടത്. ഇത് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അടിവരയിട്ട് പറയുന്നു.</p>
<p>ഉത്തരകൊറിയയുടെ മിസൈല്&#x200d; പരീക്ഷണത്തെ അപലപിക്കാന്&#x200d; യു.എന്നില്&#x200d; യു.എസ് ഈയിടെ കൊണ്ടുവന്ന പ്രമേയത്തെ റഷ്യ വീറ്റോ അധികാരം ഉപയോഗിച്ച് എതിര്&#x200d;ത്തിരുന്നു. അങ്ങനെയെങ്കില്&#x200d; ഉത്തരകൊറിയക്കുമേല്&#x200d; ആക്രമണം നടത്തിയാല്&#x200d; റഷ്യ എതിര്&#x200d;ക്കാന്&#x200d; രംഗത്തെത്തുമെന്ന് ഉറപ്പാണ്. ദക്ഷിണകൊറിയയും ജപ്പാനുമായുള്ള ബന്ധവും യുദ്ധത്തിലേക്ക് എത്തിപ്പെടാതിരിക്കാന്&#x200d; കാരണക്കാരാവും. വന്&#x200d;തോതില്&#x200d; ആണവായുധങ്ങളും രാസായുധങ്ങളുമുള്ള ഉത്തരകൊറിയ ഏത് രീതിയില്&#x200d; പ്രതികരിക്കുമെന്ന് അറിയില്ല. ഉത്തരകൊറിയയുടെ അതിര്&#x200d;ത്തിയില്&#x200d; നിന്ന് 56കിലോമീറ്റര്&#x200d; മാത്രമാണ് ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലേക്കുള്ള ദൂരം. അങ്ങനെയെങ്കില്&#x200d; യുദ്ധം പ്രതിഫലിക്കുക ദക്ഷിണകൊറിയയിലായിരിക്കും. അതിര്&#x200d;ത്തിയിലെ മിസൈലുകള്&#x200d; ദക്ഷിണകൊറിയയെ കാര്യമായി ബാധിക്കും. കൂടാതെ മറ്റൊരു അയല്&#x200d;രാഷ്ട്രമായ ജപ്പാനേയും ബാധിക്കും. ഈ സാഹചര്യത്തില്&#x200d; ജപ്പാനേയും ദക്ഷിണ കൊറിയയേയും പിണക്കാന്&#x200d; അമേരിക്ക തയ്യാറാവില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-north-korea-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരകൊറിയ അയയുന്നു; യു.എന്‍ മനുഷ്യാവകാശ വിദഗ്ധക്ക് ഉത്തരകൊറിയയിലേക്ക് സ്വാഗതം</title>
		<link>https://www.chandrikadaily.com/utharakoria-welcomes-un.html</link>
					<comments>https://www.chandrikadaily.com/utharakoria-welcomes-un.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Apr 2017 03:21:02 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[koria-america-defence-system]]></category>
		<category><![CDATA[utharakoria]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27533</guid>

					<description><![CDATA[ജനീവ: നിലപാടുകള്‍ മയപ്പെടുത്തി ഉത്തരകൊറിയ. യു.എന്‍ മനുഷ്യാവകാശ വിദഗ്ധക്ക് രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഉത്തരകൊറിയ. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഉത്തരകൊറിയ സന്ദര്‍ശനത്തിന് യു.എന്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഉത്തരകൊറിയയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് യു.എന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് അമേരിക്കയും മറ്റു ശത്രുക്കളും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണെന്നായിരുന്നു ഉത്തരകൊറിയയുടെ നിലപാട്. മെയ് മൂന്നുമുതല്‍ എട്ടുവരെയാണ് കാറ്റലിന ദേവന്‍ദാസ് -അഗ്വിലര്‍ രാജ്യം സന്ദര്‍ശിക്കുന്നത്. ആദ്യമായാണ് യു.എന്‍ മനുഷ്യാവകാശ സിമിതിയുടെ അംഗത്തിന് സന്ദര്‍ ശാനുമതി ലഭിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ജനീവ: നിലപാടുകള്&#x200d; മയപ്പെടുത്തി ഉത്തരകൊറിയ. യു.എന്&#x200d; മനുഷ്യാവകാശ വിദഗ്ധക്ക് രാജ്യം സന്ദര്&#x200d;ശിക്കാന്&#x200d; അനുമതി നല്&#x200d;കിയിരിക്കുകയാണ് ഉത്തരകൊറിയ. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഉത്തരകൊറിയ സന്ദര്&#x200d;ശനത്തിന് യു.എന്&#x200d; രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഉത്തരകൊറിയയില്&#x200d; മനുഷ്യാവകാശ ലംഘനങ്ങള്&#x200d; നടക്കുന്നുണ്ടെന്ന് യു.എന്&#x200d; ആരോപിച്ചിരുന്നു. എന്നാല്&#x200d; ഇത് അമേരിക്കയും മറ്റു ശത്രുക്കളും ചേര്&#x200d;ന്ന് നടത്തുന്ന ഗൂഢാലോചനയാണെന്നായിരുന്നു ഉത്തരകൊറിയയുടെ നിലപാട്.</p>
<p>മെയ് മൂന്നുമുതല്&#x200d; എട്ടുവരെയാണ് കാറ്റലിന ദേവന്&#x200d;ദാസ് -അഗ്വിലര്&#x200d; രാജ്യം സന്ദര്&#x200d;ശിക്കുന്നത്. ആദ്യമായാണ് യു.എന്&#x200d; മനുഷ്യാവകാശ സിമിതിയുടെ അംഗത്തിന് സന്ദര്&#x200d;<br />
ശാനുമതി ലഭിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങള്&#x200d;ക്ക് മുന്&#x200d;തൂക്കം നല്&#x200d;കിയുള്ള സന്ദര്&#x200d;ശനമാണിത്.</p>
<p>അതേസമയം, ഉത്തരകൊറിയയുമായുള്ള പ്രശ്‌നം നയതന്ത്രതലത്തില്&#x200d; മാത്രമേ പരിഹരിക്കാന്&#x200d; കഴിയുകയുള്ളൂവെന്നാണ് അമേരിക്കയുടെ നിലപാട്. ആണവായുധ പദ്ധതികള്&#x200d; സംബന്ധിച്ച പ്രശ്‌നങ്ങള്&#x200d; ചര്&#x200d;ച്ചയിലൂടെ പരിഹരിക്കാന്&#x200d; തയ്യാറാകാത്ത പക്ഷം ഉത്തരകൊറിയക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് യു.എസ് പറയുന്നു. ഉത്തരകൊറിയയെ ഉപരോധിക്കാനാണ് നിലവില്&#x200d; യു.എസ് തീരുമാനം. അന്താരാഷ്ട്രതലത്തില്&#x200d; ഒറ്റപ്പെടുത്തുക എന്ന തീരുമാനം ഉള്&#x200d;ക്കൊണ്ട് മുന്നേറാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/utharakoria-welcomes-un.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധം കൂടുതല്‍ വഷളാവുന്നു; യുഎസ് പൗരന്‍ ഉത്തര കൊറിയയില്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/north-korea-arrests-citizen-pyongyang-airport.html</link>
					<comments>https://www.chandrikadaily.com/north-korea-arrests-citizen-pyongyang-airport.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Apr 2017 16:00:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Kim Jong Un]]></category>
		<category><![CDATA[koria-america-defence-system]]></category>
		<category><![CDATA[north korea]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26994</guid>

					<description><![CDATA[സോള്‍: യുഎസിനെ കൂടുതല്‍ പ്രകോപനപരമായ നീക്കങ്ങളുമായി ഉത്തര കൊറിയ. യുഎസ് പൗരനെ നോര്‍ത്ത് കൊറിയയിലെ പ്യോങ്യാങ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. നോര്‍ത്ത് കൊറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പ്യോയാങിലെ സ്വീഡിഷ് എംബസി അറിയിച്ചു. അതേസമയം, അറസ്റ്റിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. നോര്‍ത്ത് കൊറിയയും യുഎസും തമ്മില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തിലാണ് യുഎസ് പൗരന്റെ അറസ്റ്റ്. കൊറിയന്‍-യുഎസ് പൗരനായ ഇയാള്‍ നോര്‍ത്ത് കൊറിയ വിട്ടു പോകാന്‍ ശ്രമിക്കവെയാണ് അറസ്റ്റിലായതെന്നു സൗത്ത് കൊറിയന്‍ ന്യൂസ് [&#8230;]]]></description>
										<content:encoded><![CDATA[<p>സോള്&#x200d;: യുഎസിനെ കൂടുതല്&#x200d; പ്രകോപനപരമായ നീക്കങ്ങളുമായി ഉത്തര കൊറിയ. യുഎസ് പൗരനെ നോര്&#x200d;ത്ത് കൊറിയയിലെ പ്യോങ്യാങ് വിമാനത്താവളത്തില്&#x200d; നിന്നും അറസ്റ്റ് ചെയ്തു. നോര്&#x200d;ത്ത് കൊറിയന്&#x200d; സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പ്യോയാങിലെ സ്വീഡിഷ് എംബസി അറിയിച്ചു. അതേസമയം, അറസ്റ്റിന്റെ വിവരങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; പുറത്തു വിട്ടിട്ടില്ല. നോര്&#x200d;ത്ത് കൊറിയയും യുഎസും തമ്മില്&#x200d; സംഘര്&#x200d;ഷം പുകയുന്ന സാഹചര്യത്തിലാണ് യുഎസ് പൗരന്റെ അറസ്റ്റ്. കൊറിയന്&#x200d;-യുഎസ് പൗരനായ ഇയാള്&#x200d; നോര്&#x200d;ത്ത് കൊറിയ വിട്ടു പോകാന്&#x200d; ശ്രമിക്കവെയാണ് അറസ്റ്റിലായതെന്നു സൗത്ത് കൊറിയന്&#x200d; ന്യൂസ് ഏജന്&#x200d;സി വ്യക്തമാക്കി. പിടിയിലായ ആള്&#x200d;ക്ക് 50 വയസ് പ്രായമുണ്ടെന്നും കിം എന്നാണ് വിളിപ്പേരെന്നുമാണ് സൂചന. ചൈനയിലെ യാന്&#x200d;ബിന്&#x200d; യൂണിവേഴ്‌സിറ്റിയിലെ മുന്&#x200d; പ്രഫസറായ കിം നോര്&#x200d;ത്ത് കൊറിയയില്&#x200d; സന്നദ്ധ പ്രവര്&#x200d;ത്തനം നടത്തി വരികയായിരുന്നു എന്നും വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഇതിനിടെ സൈനിക ശക്തി തെളിയിക്കാന്&#x200d; അമേരിക്കന്&#x200d; വിമാനവാഹിനി കപ്പലായ യു.എസ്.എസ് കാള്&#x200d; വിന്&#x200d;സന്&#x200d; ആക്രമിച്ച് മുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണിപ്പെടുത്തിയിരുന്നു. ഉത്തരകൊറിയയുടെ സമീപത്തേക്ക് നീങ്ങാന്&#x200d; യുദ്ധക്കപ്പലിന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് നിര്&#x200d;ദ്ദേശം നല്&#x200d;കിയതിന് പിന്നാലെയാണ് ഭീഷണി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്&#x200d;ഷം അയവില്ലാതെ തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/north-korea-arrests-citizen-pyongyang-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദക്ഷിണകൊറിയക്ക് അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങള്‍</title>
		<link>https://www.chandrikadaily.com/koria-america-defence-system.html</link>
					<comments>https://www.chandrikadaily.com/koria-america-defence-system.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Mar 2017 15:38:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[koria-america-defence-system]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21938</guid>

					<description><![CDATA[ഉത്തരകൊറിയയുടെ അക്രമ ഭീഷണികളെ പ്രതിരോധിക്കാനായി ദക്ഷിണകൊറിയക്ക് അമേരിക്കയുടെ സഹായം. ദക്ഷിണകൊറിയയിലെ അമേരിക്കയുടെ ഇടപെടലുകള്‍ ചൈന ഉത്കണ്ഠയോടെയാണ് കാണുന്നത്. ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ള ടെര്‍മിനല്‍ സംവിധാനങ്ങള്‍ അമേരിക്ക ദക്ഷിണകൊറിയയില്‍ എത്തിച്ചതായി ഇരു രാജ്യങ്ങളിലേയും പ്രതിരോധ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയ പാശ്ചാത്തലത്തിലാണ് ദക്ഷിണകൊറിയയും അമേരിക്കയും പ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞദിവസത്തെ മിസൈല്‍ വിക്ഷേങ്ങളടക്കം തുടര്‍ച്ചയായി ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുണ്ടാകു പ്രകോപനപരമായ നീക്കങ്ങള്‍ക്ക് നേരെ നോക്കിനില്‍ക്കാനാകില്ലെന്ന് അമേരിക്കന്‍ പസഫിക് കമ്മാന്‍ഡര്‍ ഹാരി ഹാരിസ് പറയുന്നു.]]></description>
										<content:encoded><![CDATA[<p>ഉത്തരകൊറിയയുടെ അക്രമ ഭീഷണികളെ പ്രതിരോധിക്കാനായി ദക്ഷിണകൊറിയക്ക് അമേരിക്കയുടെ സഹായം. ദക്ഷിണകൊറിയയിലെ അമേരിക്കയുടെ ഇടപെടലുകള്&#x200d; ചൈന ഉത്കണ്ഠയോടെയാണ് കാണുന്നത്.</p>
<p>ഉയര്&#x200d;ന്ന പ്രതിരോധ ശേഷിയുള്ള ടെര്&#x200d;മിനല്&#x200d; സംവിധാനങ്ങള്&#x200d; അമേരിക്ക<br />
ദക്ഷിണകൊറിയയില്&#x200d; എത്തിച്ചതായി ഇരു രാജ്യങ്ങളിലേയും പ്രതിരോധ കേന്ദ്രങ്ങള്&#x200d; സ്ഥിരീകരിച്ചു.</p>
<p>ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്&#x200d; പരീക്ഷണങ്ങള്&#x200d; നടത്തിയ പാശ്ചാത്തലത്തിലാണ് ദക്ഷിണകൊറിയയും അമേരിക്കയും പ്രഖ്യാപനം നടത്തുന്നത്.</p>
<p>കഴിഞ്ഞദിവസത്തെ മിസൈല്&#x200d; വിക്ഷേങ്ങളടക്കം തുടര്&#x200d;ച്ചയായി ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുണ്ടാകു പ്രകോപനപരമായ നീക്കങ്ങള്&#x200d;ക്ക് നേരെ നോക്കിനില്&#x200d;ക്കാനാകില്ലെന്ന് അമേരിക്കന്&#x200d; പസഫിക് കമ്മാന്&#x200d;ഡര്&#x200d; ഹാരി ഹാരിസ് പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/koria-america-defence-system.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
