<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kottayam double murder case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kottayam-double-murder-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 23 Apr 2025 06:17:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kottayam double murder case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അമിത ഫോണ്‍ ഉപയോഗം</title>
		<link>https://www.chandrikadaily.com/1thiruvathukkal-double-murder-excessive-phone-usage-helped-to-nab-the-accused.html</link>
					<comments>https://www.chandrikadaily.com/1thiruvathukkal-double-murder-excessive-phone-usage-helped-to-nab-the-accused.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 23 Apr 2025 06:15:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[kottayam double murder case]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338991</guid>

					<description><![CDATA[11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.]]></description>
										<content:encoded><![CDATA[<p>കോട്ടയം തിരുവാതുക്കല്&#x200d; ഇരട്ടക്കൊലയില്&#x200d; പ്രതി അമിത് ഒറാങ്ങിനെ പിടികൂടാന്&#x200d; സഹായിച്ചത് ഫോണ്&#x200d; ഉപയോഗം. വിജയകുമാറിന്റെ ഫോണിലെ നമ്പറുകള്&#x200d; ഗൂഗിള്&#x200d; അക്കൗണ്ടില്&#x200d; നിന്നും മാറ്റാന്&#x200d; ശ്രമിച്ചതും സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാന്&#x200d; സഹായകരമായി. 11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.</p>
<p>വിജയകുമാറിനെയും ഭാര്യയേയും കൊല ചെയ്യാന്&#x200d; കാരണം മൊബൈല്&#x200d; മോഷണക്കേസില്&#x200d; അറസ്റ്റിലായതിലുള്ള വൈരാഗ്യമാണെന്നാണ് പ്രതിയുടെ മൊഴി. ജയിലിലായതിന് ശേഷം പെണ്&#x200d; സുഹൃത്ത് പിണങ്ങിപ്പോയതതോടെയാണ് ദമ്പതികളെ കൊലപ്പെടുത്താന്&#x200d; തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്&#x200d; എത്തിക്കും. തൃശൂര്&#x200d; മാളയ്ക്ക് സമീപം മലോടൂരില്&#x200d; ഇതര സംസ്ഥാന തൊഴിലാളികള്&#x200d; താമസിക്കുന്ന ക്യാമ്പിനോട് ചേര്&#x200d;ന്ന കോഴി ഫാമില്&#x200d; നിന്നുമാണ് പ്രതിയെ ഇന്ന് പിടികൂടിയത്.</p>
<p>കൃത്യം നടത്താന്&#x200d; അമിത് ദിവസങ്ങള്&#x200d; ആസൂത്രണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്&#x200d; അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്&#x200d; പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്&#x200d; നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.</p>
<p>തിങ്കളാഴ്ച രാവിലെ ലോഡ്ജില്&#x200d; നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയില്&#x200d;വേ സ്റ്റേഷനില്&#x200d; എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് അണ് കൊലപാതകം നടത്താന്&#x200d; പോയത്. ലോഡ്ജില്&#x200d; നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയില്&#x200d;വെ സ്റ്റേഷനില്&#x200d; പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. വിവിധ സംഘങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1thiruvathukkal-double-murder-excessive-phone-usage-helped-to-nab-the-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതി അകത്തു കയറിയത് പ്രധാന വാതില്‍ തുറന്നെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/thiruvathukkal-double-murder-the-accused-entered-by-opening-the-main-door-police-said.html</link>
					<comments>https://www.chandrikadaily.com/thiruvathukkal-double-murder-the-accused-entered-by-opening-the-main-door-police-said.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 22 Apr 2025 09:52:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[kottayam double murder case]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338910</guid>

					<description><![CDATA[സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നഷ്ടപ്പെട്ടിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>കോട്ടയം തിരുവാതുക്കല്&#x200d; ഇരട്ടക്കൊല കേസില്&#x200d; പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് കോട്ടയം എസ്പി ഷാഹുല്&#x200d; ഹമീദ്. പ്രധാന വാതില്&#x200d; തുറന്നാണ് പ്രതി അകത്തു കയറിയതെന്ന് എസ്പി പറഞ്ഞു.</p>
<p>ജനാല സ്‌ക്രൂഡ്രൈവര്&#x200d; ഉപയോഗിച്ച് തുറന്നാണ് വാതില്&#x200d; തുറന്നത്. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്&#x200d;ഡ് ഡിസ്‌ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഔട്ട് ഹൗസില്&#x200d; നിന്നുള്ള ആയുധമാണ് കൊലക്ക് ഉപയോഗിച്ചത്. വീട്ടുജോലിക്കാരിയില്&#x200d; നിന്ന് നിരവധി വിവരങ്ങള്&#x200d; ലഭിച്ചു. നിലവില്&#x200d; ആരും കസ്റ്റഡിയിലില്ലെന്നും പ്രതിയെ ഉടന്&#x200d; പിടികൂടുമെന്നും എസ്പി പറഞ്ഞു.</p>
<p>ഇന്ന് രാവിലെയാണ് വീട്ടുജോലിക്കാരി ദമ്പതികളെ കൊല്ലപ്പെട്ട നിലയില്&#x200d; കണ്ടെത്തിയത്. ജോലിക്കാരി എത്തിയപ്പോള്&#x200d; വീടിന്റെ മുന്&#x200d;വാതില്&#x200d; തുറന്നിട്ട നിലയിലായിരുന്നു. ഫോണ്&#x200d;വിളിച്ചപ്പോള്&#x200d; ഇരുവരും എടുത്തില്ല.തുടര്&#x200d;ന്ന് ജോലിക്കാരി വീട്ടിനുള്ളില്&#x200d; കയറിനോക്കിയപ്പോഴാണ് ഇരുവരെയും രക്തം വാര്&#x200d;ന്ന നിലയില്&#x200d; കണ്ടെത്തിയത്. ഉടന്&#x200d; തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് എത്തിയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയുടെ വാതിലിനോട് ചേര്&#x200d;ന്ന നിലയിലാണ് കണ്ടെത്തിയത്. മീരയുടേത് അടുക്കളവാതിലിനോട് ചേര്&#x200d;ന്ന നിലയിലും കണ്ടെത്തി.</p>
<p>കോടാലി ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിയും, മുഖം വികൃതമാക്കിയ നിലയിലായിലുമായിരുന്നു. രണ്ടുമൃതദേഹത്തിലും വസ്ത്രങ്ങളുണ്ടായിരുന്നില്ല.എന്നാല്&#x200d; മോഷണശ്രമം നടന്നില്ലെന്നും പൊലീസ് പറയുന്നു.</p>
<p>സംഭവത്തില്&#x200d; മുന്&#x200d; ജീവനക്കാരനും അസം സ്വദേശിയെയാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്&#x200d; മുമ്പ് ഓണ്&#x200d;ലൈന്&#x200d; വഴി ഒരു കോടി രൂപ തട്ടിയ കേസില്&#x200d; വിജയകുമാറിന്റെ പരാതിയില്&#x200d; അറസ്റ്റിലായിരുന്നു. തുടര്&#x200d;ന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvathukkal-double-murder-the-accused-entered-by-opening-the-main-door-police-said.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവാതുക്കലിലെ ഇരട്ടക്കൊല; പ്രതി മുന്‍ ജീവനക്കാരനായ അസം സ്വദേശിയെന്ന് സൂചന</title>
		<link>https://www.chandrikadaily.com/double-murder-in-thiruvathukkal-it-is-suggested-that-the-accused-is-a-former-employee-from-assam.html</link>
					<comments>https://www.chandrikadaily.com/double-murder-in-thiruvathukkal-it-is-suggested-that-the-accused-is-a-former-employee-from-assam.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 22 Apr 2025 06:54:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[kottayam double murder case]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338889</guid>

					<description><![CDATA[ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.]]></description>
										<content:encoded><![CDATA[<p>കോട്ടയം തിരുവാതുക്കലില്&#x200d; വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് മുന്&#x200d; ജീവനക്കാരനെന്ന് സൂചന. കൊല്ലപ്പെട്ട വ്യവസായിയായ വിജയകുമാറിന്റെ കമ്പനിയിലെ ജീവനക്കാരന്&#x200d; അസം സ്വദേശി അമിത് ആണ് സംശയനിഴലിലുള്ളത്. ഇയാള്&#x200d; മുമ്പ് ഓണ്&#x200d;ലൈന്&#x200d; വഴി ഒരു കോടി രൂപ തട്ടിയ കേസില്&#x200d; വിജയകുമാറിന്റെ പരാതിയില്&#x200d; അറസ്റ്റിലായിരുന്നു. തുടര്&#x200d;ന്ന്, ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് നാട്ടുകാര്&#x200d; പറയുന്നത്. ഇയാളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്&#x200d; കസ്റ്റഡിയിലെടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്.</p>
<p>തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണെന്ന് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഇയാള്&#x200d; കുറച്ച് നാളുകള്&#x200d;ക്ക് മുമ്പ് വീട്ടില്&#x200d; എത്തി പ്രശ്‌നങ്ങള്&#x200d; സൃഷ്ടിച്ചിരുന്നെന്ന് പ്രദേശവാസികള്&#x200d; പറയുന്നു. അമിതിന്റെ ഫോണ്&#x200d; ലൊക്കേഷനടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടില്&#x200d; ഡോഗ് സ്‌ക്വാഡ്, ഫൊറന്&#x200d;സിക്, വിരലടയാള വിദഗ്ധരുടെയും ഇതര പൊലീസ് വിഭാഗങ്ങളുടേയും പരിശോധന പുരോഗമിക്കുകയാണ്. സ്ഥലത്ത് വന്&#x200d; പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.</p>
<p>വീടിന്റെ വാതിലിനു സമീപത്തുനിന്നും കണ്ടെത്തിയ അമ്മിക്കല്ലുപയോഗിച്ച് വാതില്&#x200d; തകര്&#x200d;ത്ത് അകത്തുകടന്നാണ് ഇരട്ടക്കൊല നടത്തിയതെന്നാണ് നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും പൊലീസ് കണ്ടെത്തി. കോടാലി ഉപയോഗിച്ച് വെട്ടിയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും ഭാര്യ മീരയുടേത് അടുക്കള ഭാഗത്തുമാണ് കണ്ടെത്തിയത്.</p>
<p>രാവിലെ വീട്ടുജോലിക്കാരിയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്&#x200d; കണ്ടത്. തുടര്&#x200d;ന്ന് നാട്ടുകാരെയും പൊലീസിനെയും വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്ദ്രപ്രസ്ഥ ഗ്രൂപ്പിലെ ജീവനക്കാരെയും വിവരമറിയിച്ചു. ശ്രീവത്സം എന്ന വലിയ വീട്ടിലാണ് ദമ്പതികള്&#x200d; താമസിച്ചിരുന്നത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഇവരുടേതാണ്.</p>
<p>അഞ്ച് വര്&#x200d;ഷം മുമ്പ് ഇവരുടെ മകനെ റെയില്&#x200d;വേ ട്രാക്കില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയിരുന്നു. അതിനു ശേഷം സമൂഹവുമായി അകന്ന് ഉള്&#x200d;വലിഞ്ഞ് ജീവിക്കുകയായിരുന്നു ദമ്പതികള്&#x200d;. അയല്&#x200d;വാസികളുമായി വലിയ ബന്ധങ്ങളൊന്നും മരിച്ച വിജയകുമാറിനും മീരയ്ക്കുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്&#x200d; പറയുന്നു. വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്&#x200d; പറയുന്നു. ഇതിനിടയിലാണ് കൊലപാതകം. മകള്&#x200d; അമേരിക്കയില്&#x200d; ഡോക്ടറായി ജോലി ചെയ്യുകയാണ്. ഏതാനും ദിവസങ്ങള്&#x200d;ക്ക് മുമ്പ് ഇവിടുത്തെ വളര്&#x200d;ത്തുനായ ചത്തുപോയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/double-murder-in-thiruvathukkal-it-is-suggested-that-the-accused-is-a-former-employee-from-assam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടയം തിരുവാതുക്കലിലേത് അതിക്രൂര കൊലപാതകം; മൃതദേഹത്തില്‍ വസ്ത്രങ്ങളില്ല, മുഖങ്ങള്‍ വികൃതമാക്കിയ നിലയില്‍</title>
		<link>https://www.chandrikadaily.com/brutal-murder-in-kottayam-tiruvatukal-the-dead-body-was-bare-of-clothes-and-the-faces-were-mutilated.html</link>
					<comments>https://www.chandrikadaily.com/brutal-murder-in-kottayam-tiruvatukal-the-dead-body-was-bare-of-clothes-and-the-faces-were-mutilated.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 22 Apr 2025 05:59:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kottayam double murder case]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338881</guid>

					<description><![CDATA[വീടിന് മുന്നില്‍ നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു]]></description>
										<content:encoded><![CDATA[<p>കോട്ടയം തിരുവാതുക്കലിലെ ഇരട്ടകൊലപാതകത്തില്&#x200d; നടുങ്ങി നാട്. ഇന്ന് രാവിലെയാണ് വ്യവസായിയായ വിജയകുമാറിന്റെയും ഡോക്ടറായ മീരയെയും മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. വീട്ടുജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. രക്തം വാര്&#x200d;ന്ന നിലയില്&#x200d; വിജയകുമാറിന്റെ മൃതദേഹം സ്വീകരണമുറിയിലും മീരയുടേത് അടുക്കളഭാഗത്തുമായാണ് കണ്ടത്.</p>
<p>ഇരുവരുടെയും മൃതദേഹത്തില്&#x200d; വസ്ത്രങ്ങളുണ്ടായിരുന്നില്ല, മുഖങ്ങള്&#x200d; വികൃതമാക്കിയ നിലയിലായിരുന്നെന്നും പൊലീസ് പറയുന്നു. വീടിന് മുന്നില്&#x200d; നിന്ന് അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിരുന്നു. സംഭവത്തില്&#x200d; വീട്ടിലെ മുന്&#x200d;ജീവനക്കാരായ അസം സ്വദേശി സംശയമുനയിലാണ്. പണം തട്ടിയ കേസില്&#x200d; അറസ്റ്റിലായിരുന്ന ഇയാള്&#x200d; അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.</p>
<p>അയല്&#x200d;വാസികളുമായി വലിയ ബന്ധങ്ങളൊന്നും മരിച്ച വിജയകുമാറിനും മീരക്കുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്&#x200d; പറയുന്നു. വേറെ ശത്രുക്കളുള്ളതായി അറിയില്ലെന്നും നാട്ടുകാര്&#x200d; പറയുന്നു. ഇരുവര്&#x200d;ക്കും രണ്ടുമക്കളാണ്. മകള്&#x200d; അമേരിക്കയില്&#x200d; ഡോക്ടറായി ജോലി ചെയ്യുകയാണ്. മകനെ അഞ്ചുവര്&#x200d;ഷം മുന്&#x200d;പ് റെയില്&#x200d;വെ ട്രാക്കില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brutal-murder-in-kottayam-tiruvatukal-the-dead-body-was-bare-of-clothes-and-the-faces-were-mutilated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
