<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kottumala bapu musliyar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kottumala-bapu-musliyar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 10 Jan 2017 19:40:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kottumala bapu musliyar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നാട്യങ്ങളില്ലാത്ത കര്‍മ്മയോഗി</title>
		<link>https://www.chandrikadaily.com/editorial-page-pk-kunjalikutty-article-bapu-musliyar.html</link>
					<comments>https://www.chandrikadaily.com/editorial-page-pk-kunjalikutty-article-bapu-musliyar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Jan 2017 19:14:55 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kottumala bapu musliyar]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16347</guid>

					<description><![CDATA[പി.കെ കുഞ്ഞാലിക്കുട്ടി ദീര്‍ഘകാലമായി മത-സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിധ്യമായിരുന്ന കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ വിയോഗം സമുദായത്തിന് തീരാ നഷ്ടമാണ്. സമസ്തക്കും സ്ഥാപനങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട സംഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും വിശ്രമമില്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. ഊര്‍ജ്ജ സ്വലനായി കര്‍മ്മ രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴാണ് രോഗം വന്ന് ആസ്പത്രിയിലായതും ആകസ്മിക വിയോഗവും. പിതാവ് കോട്ടുമല അബൂബക്കര്‍ ഉസ്താദിന്റെ പിന്‍ഗാമിയായി വരികയും അതേ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ സംരംഭങ്ങളാണ് കേരളത്തിന് അകത്തും പുറത്തുമുള്ളത്. കര്‍മ്മ രംഗത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പി.കെ കുഞ്ഞാലിക്കുട്ടി</strong><br />
ദീര്&#x200d;ഘകാലമായി മത-സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിധ്യമായിരുന്ന കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ വിയോഗം സമുദായത്തിന് തീരാ നഷ്ടമാണ്. സമസ്തക്കും സ്ഥാപനങ്ങള്&#x200d;ക്കും അതുമായി ബന്ധപ്പെട്ട സംഘടനാപരമായ ചുമതലകള്&#x200d; നിര്&#x200d;വഹിക്കുന്നതിനും വിശ്രമമില്ലാതെ അദ്ദേഹം പ്രവര്&#x200d;ത്തിച്ചു. ഊര്&#x200d;ജ്ജ സ്വലനായി കര്&#x200d;മ്മ രംഗത്ത് നിറഞ്ഞു നില്&#x200d;ക്കുമ്പോഴാണ് രോഗം വന്ന് ആസ്പത്രിയിലായതും ആകസ്മിക വിയോഗവും. പിതാവ് കോട്ടുമല അബൂബക്കര്&#x200d; ഉസ്താദിന്റെ പിന്&#x200d;ഗാമിയായി വരികയും അതേ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ സംരംഭങ്ങളാണ് കേരളത്തിന് അകത്തും പുറത്തുമുള്ളത്. കര്&#x200d;മ്മ രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമായൊരു ഘട്ടത്തിലുണ്ടായ വിടവാങ്ങല്&#x200d; പരിഹരിക്കാനാവാത്ത നഷ്ടമാണെന്നതില്&#x200d; സംശയമില്ല.<br />
മുസ്‌ലിം പൊതു പ്രശ്‌നങ്ങളില്&#x200d; ഉത്തരവാദിത്വ ബോധത്തോടെ കാര്യങ്ങളെ സമീപിക്കുകയും നേതൃപരമായ പങ്കു നിര്&#x200d;വഹിക്കുകയും ചെയ്ത ഒട്ടേറെ അവസരങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്&#x200d;, ഏക സിവില്&#x200d;കോഡ് നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ മുസ്‌ലിം സംഘടനകള്&#x200d; യോജിച്ച് നീങ്ങുന്നതിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;ക്കൊപ്പം ക്രിയാത്മകമായാണ് അദ്ദേഹം നിലകൊണ്ടത്. മത രംഗത്തു മാത്രമല്ല, സാമൂഹ്യ-മാധ്യമ-വിദ്യാഭ്യാസ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കടമേരി റഹ്മാനിയയും പട്ടിക്കാട് ജാമിഅ നൂരിയയുടെ എഞ്ചിനീയറിങ് കോളജ് ഉള്&#x200d;പ്പെടെ ഒരു പിടി അനുബന്ധ സ്ഥാപനങ്ങളും നമുക്ക് മുമ്പില്&#x200d; തെളിഞ്ഞു നില്&#x200d;ക്കുന്നു. അറബിക്കോളജ് മുതല്&#x200d; എഞ്ചിനീയറിങ് കോളജ് വരെയും മഹല്ലു ഖാസിയും മഹല്ലു പ്രസിഡന്റും മുതല്&#x200d; സമസ്തയുടെ സംസ്ഥാന ഉപ കാര്യദര്&#x200d;ശി വരെയും അദ്ദേഹം തന്റേതായ ഉത്തരവാദിത്വം നിര്&#x200d;വഹിച്ചു.<br />
കോട്ടുമല അബൂബക്കര്&#x200d; മുസ്‌ലിയാരുടെ കാലം തൊട്ടേ അദ്ദേഹവുമായി വളരെയേറെ വ്യക്തി ബന്ധമുണ്ട്. പൊതു രംഗത്ത് സജീവമായി, മലപ്പുറം മുനിസിപ്പല്&#x200d; ചെയര്&#x200d;മാനായ കാലം ഞാനോര്&#x200d;ക്കുന്നു. അന്ന് ഞാന്&#x200d; ചെയര്&#x200d;മാനാവണമെന്ന് പറയുകയും പ്രവര്&#x200d;ത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ എന്നോടുള്ള ആ താല്&#x200d;പര്യം ജീവിതാവസാനം വരെ ഉണ്ടായിരുന്നു. എന്റെ വലിയൊരു ശക്തിയായിരുന്നു സഹോദര തുല്യനായ അദ്ദേഹം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്&#x200d;മാനായി അദ്ദേഹം നടത്തിയ പ്രവര്&#x200d;ത്തനം വകുപ്പ് മന്ത്രി എന്ന നിലയില്&#x200d; ഞാന്&#x200d; അടുത്തുനിന്ന് കണ്ടതാണ്. ഹജ്ജ് യാത്രയുടെ സുവര്&#x200d;ണ്ണ കാലഘട്ടം എന്ന് കോട്ടുമലയുടെ കാലത്തെ പറയുന്നത് അതിശയോക്തിയല്ല.<br />
സംസ്ഥാനത്തു നിന്ന് ഹജ്ജിന് പോകുന്നവരിലേറെയും മലബാര്&#x200d; ഭാഗത്തുള്ളവരാണല്ലോ. കരിപ്പൂര്&#x200d; വിമാനത്താവളത്തിലെ അറ്റകുറ്റ പണിമൂലം ഹജ്ജ് എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റാന്&#x200d; നിര്&#x200d;ബന്ധിതമായതും കഴിഞ്ഞ രണ്ടു വര്&#x200d;ഷമായുള്ള വെല്ലുവിളിയായിരുന്നു. എന്നാല്&#x200d;, ഹജ്ജ് യാത്രികര്&#x200d;ക്ക് അതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടാതെ നോക്കിയതില്&#x200d; ബാപ്പു ഉസ്താദിന്റെ പങ്ക് വളരെ വലുതാണ്. എയര്&#x200d;പോര്&#x200d;ട്ടിന്റെ ജോലി ഏറെക്കുറെ തീര്&#x200d;ന്നതിനാല്&#x200d;, ഇത്തവണ ഹജ്ജ് ക്യാമ്പ് കരിപ്പൂരില്&#x200d; തന്നെ നടത്താനാവുമെന്ന ആത്മവിശ്വാസം അദ്ദേഹം പങ്കുവെച്ചിരുന്നു. അതിനായുള്ള ശ്രമങ്ങളിലായിരുന്നു ഞങ്ങള്&#x200d;. അല്ലാഹുവിന്റെ അതിഥികളായ ഹജ്ജാജികള്&#x200d;ക്ക് മികച്ച സൗകര്യവും സുഗമമായ യാത്രയും ഒരുക്കുമ്പോള്&#x200d; ഔദ്യോഗിക പദവി എന്നതിന് അപ്പുറമുള്ള നിര്&#x200d;വൃതിയാണ് പ്രകടമാവുക. പരാതികള്&#x200d;ക്കോ പരിഭവങ്ങള്&#x200d;ക്കോ ഇടനല്&#x200d;കാതെ ടേം പൂര്&#x200d;ത്തിയാക്കിയപ്പോള്&#x200d; എതിരില്ലാതെയാണ് അദ്ദേഹം വീണ്ടും ഹജ്ജ് കമ്മിറ്റി ചെയര്&#x200d;മാനായത്. ഞങ്ങളുടെ മുമ്പില്&#x200d; ആ ദൗത്യം ഭംഗിയായി നിര്&#x200d;വഹിക്കാന്&#x200d; മറ്റധികം പേരുകളില്ലാത്തവിധം അദ്ദേഹം തന്റെ റോള്&#x200d; ഭംഗിയാക്കിയെന്നതാണ് ശരി. ഏതു ഉത്തരവാദിത്വങ്ങളും കണിശവും ചടുലവുമായി നിര്&#x200d;വഹിക്കാന്&#x200d; അദ്ദേഹത്തിന്റെ സിദ്ധി എടുത്തു പറയേണ്ടതാണ്.<br />
കഴിഞ്ഞ ഏതാനും മാസങ്ങള്&#x200d;ക്കിടെ സമസ്തയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്തെത്തി ഭരണാധികാരികളെ കണ്ടപ്പോഴൊക്കെ അദ്ദേഹം പ്രകടിപ്പിച്ച നയചാതുരി സുവ്യക്തമായി കാര്യങ്ങളെ ബോധ്യപ്പെടുത്താന്&#x200d; ഉതകുന്നതായിരുന്നു. സമസ്തയുടെ പ്രവര്&#x200d;ത്തനങ്ങളിലും സമ്മേളനങ്ങളിലും ബാപ്പു മുസ്‌ലിയാര്&#x200d;ക്കായിരുന്നു യഥാര്&#x200d;ത്ഥ നിയന്ത്രണം. സമസ്തക്ക് അദ്ദേഹത്തിന്റെ വിയോഗം മൂലമുണ്ടായ നഷ്ടം അത്ര വേഗം നികത്താനാവുമെന്ന് കരുതുന്നില്ല. സര്&#x200d;വശക്തന്&#x200d; അദ്ദേഹത്തിന്റെ പിന്&#x200d;ഗാമിയെ നല്&#x200d;കുമെന്ന് പ്രത്യാശിക്കുകയും പ്രാര്&#x200d;ത്ഥിക്കുകയുമല്ലാതെ നമുക്ക് എന്തു ചെയ്യാനാവും.<br />
മുസ്‌ലിം ലീഗിനും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ്. മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും ആശയങ്ങളില്&#x200d; അടിയുറച്ച് നില്&#x200d;ക്കുകയും പരസ്പര പൂരകമായി വര്&#x200d;ത്തിച്ച് സമുദായത്തിന് ദിശാബോധം നല്&#x200d;കുകയും ചെയ്ത അദ്ദേഹത്തിന്റെ കര്&#x200d;മ്മ കുശലത വാക്കുകള്&#x200d;ക്ക് അതീതമാണ്. അടിയുറച്ച മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തകനായി ആദര്&#x200d;ശ നിഷ്ഠയോടെ നിലയുറപ്പിച്ച അദ്ദേഹത്തിന്റെ ഉപദേശ നിര്&#x200d;ദേശങ്ങള്&#x200d;ക്ക് ഞങ്ങള്&#x200d;ക്ക് വലിയ ബലമായിരുന്നു.<br />
കോട്ടുമല അബൂബക്കര്&#x200d; ഉസ്താദിന്റെ കാലം തൊട്ടേ പാണക്കാട്ടെ രാഷ്ട്രീയ ചര്&#x200d;ച്ചകളില്&#x200d; അദ്ദേഹത്തിന്റെ സാന്നിധ്യവും ഉപദേശവും ഉണ്ടായിരുന്നു. പൂക്കോയ തങ്ങളും ബാപ്പു മുസ്‌ലിയാരുടെ പിതാവും തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധം എല്ലാവര്&#x200d;ക്കും അറിയാം. പില്&#x200d;ക്കാലത്ത് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അദ്ദേഹത്തിനും ആ സ്‌നേഹം സ്ഥാപിക്കാനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സഹപാഠി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അടുപ്പവും സമുദായത്തിന്റെ അനുഗ്രഹമായിരുന്നു. ആദര്&#x200d;ശ നിഷ്ഠയില്&#x200d; നാട്യങ്ങളില്ലാത്ത കര്&#x200d;മ്മയോഗിയായി അദ്ദേഹം മുന്നില്&#x200d; നിന്നു.<br />
സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകള്&#x200d; ഒരു മത പണ്ഡിതന് സമൂഹത്തില്&#x200d; എത്രത്തോളം പരിവര്&#x200d;ത്തനം സൃഷ്ടിക്കാനാവുമെന്നതിന്റെ ഉദാഹരണമാണ്. ഒരു നേതാവിനുണ്ടാവേണ്ട എല്ലാ ഗുണങ്ങളും മേളിച്ച സംഘടനാ രംഗത്തു പ്രവര്&#x200d;ത്തിക്കുന്നവര്&#x200d;ക്ക് പാഠപുസ്തകമായി അദ്ദേഹമെന്നത് വര്&#x200d;ഷങ്ങളായി അടുത്തു പരിചയമുള്ള എനിക്ക് തീര്&#x200d;ത്തു പറയാനാവും. ഏക സിവില്&#x200d;കോഡ്, അസഹിഷ്ണുത തുടങ്ങിയ ഒട്ടേറെ ജീവല്&#x200d; പ്രശ്‌നങ്ങള്&#x200d; രാജ്യത്തെ ഗ്രസിച്ച കാലത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം കൊതിച്ചുപോവും. അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം വിജയപ്രദമാക്കുകയും പകരക്കാരനെ നല്&#x200d;കി സമുദായത്തെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-pk-kunjalikutty-article-bapu-musliyar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാപ്പു മുസ്ലിയാര്‍: പ്രബോധന വഴിയിലെ ബഹുമുഖ പ്രതിഭ</title>
		<link>https://www.chandrikadaily.com/editorial-page-hydarali-shihab-thangal-article-bapu-musliyar.html</link>
					<comments>https://www.chandrikadaily.com/editorial-page-hydarali-shihab-thangal-article-bapu-musliyar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Jan 2017 18:39:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kottumala bapu musliyar]]></category>
		<category><![CDATA[shihab thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16344</guid>

					<description><![CDATA[പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക പ്രബോധന വഴിയിലെ ബഹുമുഖ പ്രതിഭയായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരുടെ നിര്യാണം സമുദായ സംഘശക്തിക്കും മത വിദ്യാഭ്യാസ മേഖലക്കും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃ നിരയിലെ പ്രമുഖ പണ്ഡിതന്മാരുടെ വിയോഗം നല്‍കുന്ന വേദന വിട്ടുമാറും മുമ്പാണ് ബാപ്പു മുസ്‌ലിയാര്‍ വിടപറഞ്ഞിരിക്കുന്നത്. തികഞ്ഞ പാണ്ഡിത്യവും പക്വതയാര്‍ന്ന നേതൃ ഗുണവും പാരമ്പര്യമായി കൈമുതലാക്കിയ ബാപ്പു മുസ്‌ലിയാര്‍, സമസ്തക്കും സമുദായത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. സദാസമയം കര്‍മരംഗത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;</strong><br />
ഇസ്‌ലാമിക പ്രബോധന വഴിയിലെ ബഹുമുഖ പ്രതിഭയായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരുടെ നിര്യാണം സമുദായ സംഘശക്തിക്കും മത വിദ്യാഭ്യാസ മേഖലക്കും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയുടെ നേതൃ നിരയിലെ പ്രമുഖ പണ്ഡിതന്മാരുടെ വിയോഗം നല്&#x200d;കുന്ന വേദന വിട്ടുമാറും മുമ്പാണ് ബാപ്പു മുസ്‌ലിയാര്&#x200d; വിടപറഞ്ഞിരിക്കുന്നത്. തികഞ്ഞ പാണ്ഡിത്യവും പക്വതയാര്&#x200d;ന്ന നേതൃ ഗുണവും പാരമ്പര്യമായി കൈമുതലാക്കിയ ബാപ്പു മുസ്‌ലിയാര്&#x200d;, സമസ്തക്കും സമുദായത്തിനും വേണ്ടി ജീവിതം സമര്&#x200d;പ്പിക്കുകയായിരുന്നു. സദാസമയം കര്&#x200d;മരംഗത്ത് സജീവമായി നിലകൊള്ളുകയും സമുദായ സമുദ്ധാരണത്തിന് സമ്പന്നമായ ചിന്തകള്&#x200d; സമ്മാനിക്കുകയും ചെയ്ത മാതൃകാ വ്യക്തിത്വമായിരുന്നു. കേരളത്തിലും പുറത്തുമായി പരന്നു കിടക്കുന്ന സമസ്തയുടെ മദ്്‌റസാ പ്രസ്ഥാനത്തെ ഇന്നു കാണുന്ന രീതിയില്&#x200d; രൂപപ്പെടുത്തിയെടുക്കുന്നതില്&#x200d; അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുന്നതാണ്.<br />
എപ്പോഴും ഊര്&#x200d;ജസ്വമായി ചിന്തിക്കുകയും പ്രവര്&#x200d;ത്തിക്കുകയും ചെയ്തിരുന്ന പ്രകൃതമായിരുന്നു ബാപ്പു മുസ്‌ലിയാരുടേത്. പഠന കാലത്തു തന്നെ അദ്ദേഹത്തില്&#x200d; ഇത് പ്രകടമായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്&#x200d; ഞങ്ങള്&#x200d; ഒരുമിച്ചാണ് പഠനം നടത്തിയിരുന്നത്. ബിരുദം ഏറ്റുവാങ്ങും വരെ ഒരേ ക്ലാസിലും ഒരേ റൂമിലുമായിരുന്നു. ഉസ്താദുമാര്&#x200d; ക്ലാസെടുക്കുമ്പോള്&#x200d; എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കേള്&#x200d;ക്കുകയും ഏറെക്കുറെ അതതു സമയത്തു തന്നെ മന:പാഠമാക്കുകയും ചെയ്യുന്നതില്&#x200d; അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. പഠിച്ച കാര്യങ്ങള്&#x200d; സഹപാഠികള്&#x200d;ക്ക് പകര്&#x200d;ന്നു കൊടുക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേക താത്പര്യമായിരുന്നു. ജാമിഅയിലെ പാഠ്യ-പാഠ്യേതര പ്രവര്&#x200d;ത്തനങ്ങളില്&#x200d; മുന്നില്&#x200d; നില്&#x200d;ക്കുകയും വിദ്യാര്&#x200d;ഥി സമാജങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളില്&#x200d; അദ്ദേഹത്തിനുള്ള കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്.<br />
ജാമിഅയിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഞങ്ങള്&#x200d; ഒരേ വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്റെ വന്ദ്യപിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളും അദ്ദേഹത്തിന്റെ പിതാവ് കോട്ടുമല അബൂബക്കര്&#x200d; മുസ്്‌ലിയാരും തമ്മില്&#x200d; വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. സമസ്തയുടെയും പട്ടിക്കാട് ജാമിഅയുടെയും പ്രവര്&#x200d;ത്തനങ്ങളില്&#x200d; അവര്&#x200d; എപ്പോഴും ഒരുമിച്ചായിരുന്നു. ഈ ബന്ധമാണ് ഞങ്ങള്&#x200d; തമ്മിലുള്ള സൗഹൃദത്തെ കൂടുതല്&#x200d; ഊഷ്മളമാക്കിയത്. പിതാക്കന്മാരോടൊപ്പം പല പരിപാടികളിലും പങ്കെടുക്കാന്&#x200d; ചെറുപ്പത്തില്&#x200d; തന്നെ ഞങ്ങള്&#x200d;ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅയില്&#x200d; പഠിച്ചുകൊണ്ടിരിക്കെ കായല്&#x200d;പ്പട്ടണത്തിലെ മഹ്്‌ളറത്തുല്&#x200d; ഖാദിരിയ്യ കോളജ് വാര്&#x200d;ഷിക പരിപാടിയിലേക്ക് വന്ദ്യപിതാവിന്റെയും കെ.പി ഉസ്്മാന്&#x200d; സാഹിബ്, മാന്നാര്&#x200d; അബ്ദുല്&#x200d; ഖാദര്&#x200d; ഹാജി എന്നിവരോടുമൊത്ത് ഞങ്ങള്&#x200d; യാത്ര ചെയ്ത അനുഭവം ഇന്നും ഓര്&#x200d;മയില്&#x200d; തെളിയുന്നു.<br />
പഠന ശേഷം ബാപ്പു മുസ്‌ലിയാര്&#x200d; വിവിധ ഇടങ്ങളില്&#x200d; മുദരിസും ഖാസിയുമായി സേവനം ചെയ്തു. കോട്ടുമല അബൂബക്കര്&#x200d; മുസ്്‌ലിയാരുടെ വിയോഗ ശേഷം സമസ്തയുടെ സംഘടനാ രംഗത്തും ബാപ്പു മുസ്‌ലിയാര്&#x200d; സജീവമായി. തീരെ ചെറിയ പ്രായത്തിലാണ് അദ്ദേഹം സമസ്ത ഏറനാട് താലൂക്ക് കമ്മിറ്റി പ്രസിഡന്റാവുന്നത്. അപ്പോഴും ആ സൗഹൃദ ബന്ധം അഭംഗുരം തുടരുകയാണുണ്ടായത്. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ്യ പൂര്&#x200d;വ വിദ്യാര്&#x200d;ഥി സംഘടന (ഓസ്‌ഫോജന)യുടെ പ്രവര്&#x200d;ത്തനങ്ങളുമായി ബന്ധപ്പെട്ടും ഞങ്ങള്&#x200d; ഒരുമിച്ചു പ്രവര്&#x200d;ത്തിച്ചു. ഓസ്‌ഫോജനയുടെ സംഭാവനയായ കോട്ടുമല അബൂബക്കര്&#x200d; മുസ്്‌ലിയാര്&#x200d; സ്മാരക കോംപ്ലക്‌സിന്റെ സ്ഥാപിത കാലം തൊട്ട് ഇതുവരെയുള്ള പ്രവര്&#x200d;ത്തനങ്ങളില്&#x200d; അദ്ദേഹത്തിന്റെ കഠിനാധ്വാനം പ്രത്യേകം സ്മരിക്കേണ്ടതാണ്. തന്റെ ജീവനു തുല്യം ആ സ്ഥാപനത്തെ സ്‌നേഹിക്കുന്നുവെന്നതിന് എത്രയോ ഉദാഹരണങ്ങള്&#x200d; അനുഭവത്തിലുണ്ടായിട്ടുണ്ട്.<br />
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്&#x200d;ഡില്&#x200d; അംഗമായും പിന്നീട് സെക്രട്ടറിയായും ജനറല്&#x200d; സെക്രട്ടറിയായുമുള്ള കാലയളവില്&#x200d; വിദ്യാഭ്യാസ പ്രവര്&#x200d;ത്തനങ്ങളെ ശാസ്ത്രീയമാക്കുന്ന ആശയങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. കാലോചിതമായി പാഠപുസ്തകങ്ങള്&#x200d; പരിഷ്‌കരിക്കുന്നതിലും വിദ്യാഭ്യാസ സമ്പ്രദായത്തില്&#x200d; മാറ്റങ്ങള്&#x200d; കൊണ്ടുവരുന്നതിലും അദ്ദേഹം പുതിയ പദ്ധതികള്&#x200d; ആവിഷ്‌കരിച്ചു. മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസ മേഖലയിലും സമസ്ത കൂടുതല്&#x200d; ശ്രദ്ധയൂന്നണമെന്നുള്ള ചിന്തയില്&#x200d; നിന്നുത്ഭവിച്ച പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിങ് കോളജിന്റെ ജനറല്&#x200d; കണ്&#x200d;വീനറായി തെരഞ്ഞെടുത്തത് ബാപ്പു മുസ്‌ലിയാരെയായിരുന്നു. എന്റെ ജ്യേഷ്ഠ സഹോദരന്&#x200d; സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമൊത്ത് എഞ്ചിനീയറിങ് കോളജ് യാഥാര്&#x200d;ത്ഥ്യമാക്കുന്നതിനും പിന്നീട് അതിനെ കേരളത്തിലെ പ്രമുഖ കലാലയമായി വളര്&#x200d;ത്തിയെടുക്കുന്നതിലും ബാപ്പു മുസ്‌ലിയാരുടെ പങ്ക് നിസ്തുലമാണ്.<br />
ഹജ്ജ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; എന്ന നിലയില്&#x200d; ആരിലും മതിപ്പുളവാക്കുന്ന സേവനമായിരുന്നു അദ്ദേഹത്തിന്റേത്. ഹാജിമാരുടെ ക്ഷേമത്തിനും ഹജ്ജ് ക്യാമ്പിന്റെ സംഘാടനത്തിനും വേണ്ടി അക്ഷീണം പ്രവര്&#x200d;ത്തിച്ചു. ഒരു ഹജ്ജ് ക്യാമ്പ് സമാപിച്ചതിനു ശേഷം അടുത്ത ഹജ്ജ് കാലം വരുന്നതിനു മുമ്പ് ഹജ്ജ് ഹൗസിന്റെയും ക്യാമ്പിന്റെയും അടിസ്ഥാന സൗകര്യങ്ങള്&#x200d; മെച്ചപ്പെടുത്തുന്നതിനും ഹാജിമാരുടെ സൗകര്യങ്ങള്&#x200d; വര്&#x200d;ധിപ്പിക്കുന്നതിനുമുള്ള പുതിയ ആശയവുമായി അദ്ദേഹം സര്&#x200d;ക്കാറിനെ സമീപിക്കുമായിരുന്നു. സമുദായ ഐക്യവും സൗഹാര്&#x200d;ദവും നിലനിര്&#x200d;ത്തുന്നതിനു വേണ്ടി പൊതു വിഷയങ്ങളില്&#x200d; യോജിച്ച് പ്രവര്&#x200d;ത്തിക്കാനുള്ള വിശാല മനസ്‌കതയാണ് ബാപ്പു മുസ്്‌ലിയാര്&#x200d;ക്ക് പൊതുസമ്മതി നേടിക്കൊടുത്തത്. സമസ്തയുടെ പ്രഖ്യാപിത നിലപാടുകളില്&#x200d; നിന്നു വ്യതിചലിക്കാതെ ആദര്&#x200d;ശ ബന്ധിതമായി ജീവിക്കുകയും അതോടൊപ്പം മറ്റുള്ളവരുമായുള്ള സഹവര്&#x200d;ത്തിത്വത്തിന് പ്രാധാന്യം കാണുകയും ചെയ്തിരുന്നു.<br />
സമസ്തയുടെ കാമ്പയിനുകളും സമ്മേളനങ്ങളും വിജയിപ്പിക്കുന്നതില്&#x200d; മികച്ച സംഘടനാ പാടവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സമസ്തയുടെ മുതിര്&#x200d;ന്ന നേതാക്കാള്&#x200d;ക്ക് ആശ്വാസകരമാവുംവിധം എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിര്&#x200d;വഹിക്കുകയും അവയെല്ലാം വിജയകരമായി പൂര്&#x200d;ത്തീകരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. പല സമ്മേളനങ്ങളുടെയും വിജയ ശില്&#x200d;പികളില്&#x200d; പ്രധാനി ബാപ്പുമുസ്‌ലിയാരായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്&#x200d; വീഴ്ച വരുത്താതെ നിര്&#x200d;വഹിക്കണമെന്ന കണിശതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.<br />
ഉത്തരവാദിത്വങ്ങള്&#x200d; അല്ലാഹുവില്&#x200d; നിന്നുള്ളതാണെന്നും അതിനാല്&#x200d; ഏതൊരു വീഴ്ചക്കും ഉത്തരം പറയേണ്ടി വരുമെന്നുമുള്ള സൂക്ഷ്മത ജീവിതത്തിലുടനീളം അദ്ദേഹം നിലനിര്&#x200d;ത്തുകയും ചെയ്തു. ഇത്ര വേഗം അദ്ദേഹം വിടവാങ്ങുമെന്ന് കരുതിയതല്ല. അല്ലാഹുവിന്റെ അലംഘനീയമായ വിധിക്കു മുമ്പില്&#x200d; എല്ലാവരും കീഴടങ്ങേണ്ടി വരും. പണ്ഡിതന്മാരുടെ മരണം കാലത്തിന്റെ മരണമെന്നാണ് മഹത് വാക്യം. പ്രമുഖ പണ്ഡിതന്മാരുടെ വേര്&#x200d;പാടുണ്ടാക്കുന്ന ശൂന്യതക്ക് പരിഹാരമായി പ്രാപ്തമായ പണ്ഡിത നേതൃത്വത്തെ അല്ലാഹു പ്രദാനം ചെയ്യട്ടെ എന്നു പ്രാര്&#x200d;ഥിക്കാം. ബാപ്പു മുസ്‌ലിയാരുടെ സേവന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും സത്കര്&#x200d;മങ്ങള്&#x200d;ക്കും അല്ലാഹു അളവറ്റ പ്രതിഫലം നല്&#x200d;കട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-hydarali-shihab-thangal-article-bapu-musliyar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംലീഗിന്റെ രണ്ടു ദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചു</title>
		<link>https://www.chandrikadaily.com/muslim-league.html</link>
					<comments>https://www.chandrikadaily.com/muslim-league.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Jan 2017 11:33:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kottumala bapu musliyar]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16292</guid>

					<description><![CDATA[മലപ്പുറം: സമസ്ത കേരള ഇംഈയ്യത്തുല്‍ ഉലമ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് മുസ്‌ലിംലീഗിന്റെ രണ്ട് ദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: സമസ്ത കേരള ഇംഈയ്യത്തുല്&#x200d; ഉലമ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്&#x200d;മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്&#x200d;ന്ന് മുസ്‌ലിംലീഗിന്റെ രണ്ട് ദിവസത്തെ പരിപാടികള്&#x200d; മാറ്റിവെച്ചതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/kottumala-musliyar-passed-away.html</link>
					<comments>https://www.chandrikadaily.com/kottumala-musliyar-passed-away.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Jan 2017 09:09:15 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kottumala bapu musliyar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16254</guid>

					<description><![CDATA[പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജോ.സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്‍(64) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ ഉച്ചക്ക് 2.15നായിരുന്നു അന്ത്യം. മയ്യിത്ത് നമസ്‌കാരം ഇന്നു രാവിലെ 10 മണിക്ക് മലപ്പുറം കോട്ടുമല കോംപ്ലക്‌സില്‍ നടക്കും. സമസ്തയുടെ സമുന്നത നേതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ എന്ന നിലയില്‍ സംഘടനയില്‍ സജീവമായ ബാപ്പു മുസ്‌ലിയാര്‍ സംഘാടന മികവും പാണ്ഡിത്യവും [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമ ജോ.സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്&#x200d;ഡ് ജനറല്&#x200d; സെക്രട്ടറിയും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്&#x200d;മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്‌ല്യാര്&#x200d;(64) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്&#x200d; ഇന്നലെ ഉച്ചക്ക് 2.15നായിരുന്നു അന്ത്യം. മയ്യിത്ത് നമസ്‌കാരം ഇന്നു രാവിലെ 10 മണിക്ക് മലപ്പുറം കോട്ടുമല കോംപ്ലക്‌സില്&#x200d; നടക്കും.<br />
സമസ്തയുടെ സമുന്നത നേതാവ് കോട്ടുമല അബൂബക്കര്&#x200d; മുസ്‌ലിയാരുടെ മകന്&#x200d; എന്ന നിലയില്&#x200d; സംഘടനയില്&#x200d; സജീവമായ ബാപ്പു മുസ്‌ലിയാര്&#x200d; സംഘാടന മികവും പാണ്ഡിത്യവും സമ്മേളിച്ച വ്യക്തിത്വമായിരുന്നു. 2004 സെപ്തംബര്&#x200d; എട്ടിന് സമസ്ത കേന്ദ്ര മുശാവറ അംഗമായ അദ്ദേഹം 2010 ഒക്‌ടോബര്&#x200d; രണ്ടിനാണ് സമസ്ത ജോ.സെക്രട്ടറിയായത്. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്&#x200d;ഡ് ജന.സെക്രട്ടറി, സമസ്ത ഫത്‌വ കമ്മിറ്റി കണ്&#x200d;വീനര്&#x200d;, സമസ്ത കേരളാ ജംഇയ്യത്തുല്&#x200d; മുഫത്തിശീന്&#x200d; പ്രസിഡന്റ്, എസ്.വൈ.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ നൂരിയ്യ കമ്മറ്റി അംഗം, എം.ഇ.എ എഞ്ചിനീയറിംഗ് കോളജ് കമ്മറ്റി കണ്&#x200d;വീനര്&#x200d;, കാളമ്പാടി മഹല്ല് കമ്മിറ്റി-മദ്രസ പ്രസിഡന്റ്, കോട്ടുമല അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d; സ്മാരക കോംപ്ലക്‌സ് ജന.സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. കടമേരി റഹ്മാനിയ കോളജില്&#x200d; പ്രിന്&#x200d;സിപ്പലായും വിവിധ സ്ഥാപനങ്ങളുടെ സാരഥിയായും വ്യക്തിമുദ്ര പതിപ്പിച്ചു. സുപ്രഭാതം ദിനപത്രം, ഇഖ്‌റഅ് പബ്ലിക്കേഷന്&#x200d; എന്നിവയുടെ ചെയര്&#x200d;മാനായിരുന്നു.<br />
കോട്ടുമല അബൂബക്കര്&#x200d; മുസിലിയാര്&#x200d;-മുരിങ്ങാക്കല്&#x200d; ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ നാല് മക്കളില്&#x200d; രണ്ടാമനായി മലപ്പുറം ജില്ലയിലെ കാളമ്പാടിയില്&#x200d; 1952 ഫെബ്രുവരി 10നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പിതാവ് കോട്ടുമല അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d;ക്ക് കീഴില്&#x200d; പരപ്പനങ്ങാടി പനയം പള്ളി ദര്&#x200d;സില്&#x200d; മത വിദ്യാഭ്യാസം തുടങ്ങി. ശംസുല്&#x200d; ഉലമ ഇ.കെ അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d;, കെ.കെ അബൂബക്കര്&#x200d; ഹസ്രത്ത്, വല്ലപ്പുഴ ഉണ്ണീന്&#x200d; കുട്ടി മുസ്‌ലിയാര്&#x200d;, കോക്കുര്&#x200d; കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്&#x200d; എന്നിവരാണ് മറ്റു പ്രധാന ഗുരുനാഥന്&#x200d;മാര്&#x200d;.<br />
പൊട്ടിച്ചിറ അന്&#x200d;വരിയ്യ അറബിക് കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജ് എന്നിവിടങ്ങളിലായി മതപഠനം പൂര്&#x200d;ത്തിയാക്കിയ ബാപ്പു മുസ്‌ലിയാര്&#x200d; 1975ല്&#x200d; ഫൈസി ബിരിദം കരസ്ഥമാക്കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ജാമിഅയിലെ സഹപാഠിയാണ്.<br />
അരിപ്ര വേളൂര്&#x200d; മസ്ജിദില്&#x200d; ഖാസിയും മുദരിസുമായി സേവനം തുടങ്ങിയ അദ്ദേഹം പിതാവിന്റെ നിര്&#x200d;ദേശപ്രകാരം നന്തി ദാറുസ്സലാമില്&#x200d; അധ്യാപകനായി ചേര്&#x200d;ന്നു. പിന്നീട് കടമേരി റഹ്മാനിയയില്&#x200d; പ്രിന്&#x200d;സിപ്പലായി. 1987ല്&#x200d; പിതാവ് കോട്ടുമല അബൂബക്കര്&#x200d; മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്&#x200d;ന്ന് കാളമ്പാടി മഹല്ല് ഖാസിയായി. മലപ്പുറം മുണ്ടക്കോട് മഹല്ല് ഖാസി സ്ഥാനവും വഹിക്കുന്നു.<br />
പ്രമുഖ സൂഫീവര്യന്&#x200d; പരേതനായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകള്&#x200d; പരേതയായ സഫിയ്യ, ആയിശാബി എന്നിവരാണ് ഭാര്യമാര്&#x200d;. മക്കള്&#x200d;: അബൂബക്കര്&#x200d;, ഫൈസല്&#x200d;, അബ്ദുറഹ്മാന്&#x200d;, ഫാത്തിമസുഹ്‌റ, സൗദ, ഫൗസിയ. മരുമക്കള്&#x200d;: എന്&#x200d;.വി മുഹമ്മദ് ഫൈസി കടുങ്ങല്ലൂര്&#x200d;, മുഹമ്മദ് ഷാഫി താമരശ്ശേരി, അബ്ദുല്&#x200d; സലാം കാളമ്പാടി, നൂര്&#x200d;ജഹാന്&#x200d;, മാജിദ, റുബീന.<br />
വൈകിട്ട് നാലു മണിയോടെ കോഴിക്കോട് സമസ്ത ഓഫീസിലെത്തിച്ച് പൊതുദര്&#x200d;ശനത്തിനു വച്ച ജനാസ തുടര്&#x200d;ന്ന് സ്വദേശമായ മലപ്പുറം കാളമ്പാടിയിലേക്ക് കൊണ്ടുപോയി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kottumala-musliyar-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
