<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kozhikode fever &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kozhikode-fever/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 09 Jun 2019 16:07:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kozhikode fever &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിപ്പ: നിരാഹാര സമരം 15-ാം ദിവസത്തിലേക്ക്; നാളെ മെഡി:കോളജ് പ്രിന്&#x200d;സിപ്പാള്&#x200d; ഓഫീസ് മാര്&#x200d;ച്ച്</title>
		<link>https://www.chandrikadaily.com/nipah-strike-on-15th-day.html</link>
					<comments>https://www.chandrikadaily.com/nipah-strike-on-15th-day.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Jun 2019 16:07:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikde medical college]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[virus fever]]></category>
		<category><![CDATA[virus film]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129667</guid>

					<description><![CDATA[നിപ കാലത്ത് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; സേവനമനുഷ്ഠിച്ച കരാര്&#x200d; ജീവനക്കാരുടെ സമരം പതിനാല് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്&#x200d;. നിപ ചികില്&#x200d;സയ്ക്കായി നിസ്വാര്&#x200d;ഥ സേവനമനുഷ്ഠിച്ച താല്&#x200d;ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. ഇവരെ സ്ഥിരപ്പെടുത്തുെമന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഇതുവരെ അതുണ്ടായില്ല. സമരം 14 ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സര്&#x200d;ക്കാരോ മെഡിക്കല്&#x200d; കോളേജ് അധികൃതരോ സമരസമിതിയെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്&#x200d; പറയുന്നു. അതേസമയം സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജ് ആസ്പത്രിക്ക് മുമ്പില്&#x200d; നടന്നു വരുന്ന നിരാഹാരസമരം ആഴ്ചകള്&#x200d;പിന്നിട്ടിട്ടും സര്&#x200d;ക്കാറിന്റെ ഭാഗത്തു [&#8230;]]]></description>
										<content:encoded><![CDATA[
<p>നിപ കാലത്ത് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; സേവനമനുഷ്ഠിച്ച കരാര്&#x200d; ജീവനക്കാരുടെ സമരം പതിനാല് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്&#x200d;. നിപ ചികില്&#x200d;സയ്ക്കായി നിസ്വാര്&#x200d;ഥ സേവനമനുഷ്ഠിച്ച താല്&#x200d;ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. ഇവരെ സ്ഥിരപ്പെടുത്തുെമന്ന് ആരോഗ്യമന്ത്രി വാഗ്ദാനം നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഇതുവരെ അതുണ്ടായില്ല. സമരം 14 ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സര്&#x200d;ക്കാരോ മെഡിക്കല്&#x200d; കോളേജ് അധികൃതരോ സമരസമിതിയെ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്&#x200d; പറയുന്നു.</p>



<p>അതേസമയം സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജ് ആസ്പത്രിക്ക് മുമ്പില്&#x200d; നടന്നു വരുന്ന നിരാഹാരസമരം ആഴ്ചകള്&#x200d;പിന്നിട്ടിട്ടും സര്&#x200d;ക്കാറിന്റെ ഭാഗത്തു നിന്നും തിരിഞ്ഞു നോക്കാത്ത നടപടിയില്&#x200d; പ്രതിഷേധിച്ച് നാളെ 10 മണിക്ക് മെഡിക്കല്&#x200d; കോളജ് പ്രിന്&#x200d;സിപാല്&#x200d; ഓഫീസിലേക്ക് മാര്&#x200d;ച്ച് നടത്താന്&#x200d; ഐ.എന്&#x200d;.ടി.യു.സി സമര സമിതി യോഗം തീരുമാനിച്ചു. </p>



<p>നിപ കാലത്ത് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; സേവനമനുഷ്ഠിച്ച കരാര്&#x200d; ജീവനക്കാരുടെ സമരത്തിനു പിന്തുണയുമായി സ്ഥലം എംപി എംകെ രാഘവനും എത്തിയിരുന്നു. <br>
നിപ ഭീതി പരത്തിയ മെഡിക്കല്&#x200d;കോളജിലെ ഐസൊലേഷന്&#x200d; വാര്&#x200d;ഡില്&#x200d; പോലും ജീവന്&#x200d;മറന്നു പണിയെടുത്തവരാണ് സമരപന്തലിലുള്ളവരെന്നും നീതിക്കുവേണ്ടിയുള്ള സമരത്തിന് എല്ലാപിന്തുണയും എംകെ രാഘവന്&#x200d; എംപി അറിയിച്ചു.</p>



<p>ഒന്നാം നിരാഹാര സമരം മെഡിക്കല്&#x200d; കോളേജ് അധികൃതരും ആരോഗ്യമന്ത്രിയും ഇടുപെട്ട് ഒത്തു തീര്&#x200d;പ്പാക്കിയെങ്കിലും സ്ഥിരം ജോലിയെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇതാണ് മെയ് 27 മുതല്&#x200d; തൊഴിലാളികളെ വീണ്ടും സമരത്തിലേക്ക് കടക്കാന്&#x200d; നിര്&#x200d;ബന്ധിതരാക്കിയത്.</p>



<p>സമരസമിതി ചെയര്&#x200d;മാന്&#x200d; ദിനേശ് പെരുമണ്ണ അദ്ധ്യക്ഷ വഹിച്ചു.  വൈസ് ചെയര്&#x200d;മാന്&#x200d; പി.ടി.ജനാര്&#x200d;ദ്ദനന്&#x200d;,  ജന:കണ്&#x200d;വീനര്&#x200d; പുതുശ്ശേരി വിശ്വനാഥന്&#x200d;,‘ഭാരവാഹികളായ പുത്തൂര്&#x200d; മോഹന്&#x200d;, എം.ടി.സേതുമാധവന്&#x200d;, വിബിഷ് കമ്മനകണ്ടി, കെ.സി.പ്രവീണ്&#x200d;കമാര്&#x200d;, കെ.യു.ശശികുമാര്&#x200d; എന്നിവര്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-strike-on-15th-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട്ടെ നിപ ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു</title>
		<link>https://www.chandrikadaily.com/niphah-doctors-moves-to-kochi.html</link>
					<comments>https://www.chandrikadaily.com/niphah-doctors-moves-to-kochi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jun 2019 08:54:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[virus fever]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129210</guid>

					<description><![CDATA[കഴിഞ്ഞ വര്&#x200d;ഷം കോഴിക്കോടിനെ ആകെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയെ ക്രിയാത്മകമായി നേരിട്ട ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു. കോഴിക്കോട്ടെ നിപ നോഡല്&#x200d; ഓഫീസറായിരുന്ന ഡോ. ചാന്ദ്‌നി സജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടര്&#x200d;മാരുടെ സംഘമാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്. കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; നിപ ബാധിച്ചവരെ ചികിത്സിക്കുകയും നടപടിക്രമങ്ങള്&#x200d;ക്ക് മുന്നില്&#x200d; നില്&#x200d;ക്കുകയും ചെയ്ത ഡോക്ടര്&#x200d;മാരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ തവണ നോഡല്&#x200d; ഓഫീസറായിരുന്ന ചാന്ദ്‌നി സജീവന്&#x200d;, ഡോ. ഷീല മാത്യു, ഡോ. മിനി എന്നിവരും പകര്&#x200d;ച്ചവ്യാധി നിയന്ത്രണ യൂണിറ്റില്&#x200d; പ്രവര്&#x200d;ത്തിച്ച ശോഭന, [&#8230;]]]></description>
										<content:encoded><![CDATA[
<p>കഴിഞ്ഞ വര്&#x200d;ഷം കോഴിക്കോടിനെ ആകെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയെ ക്രിയാത്മകമായി നേരിട്ട ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു. കോഴിക്കോട്ടെ നിപ നോഡല്&#x200d; ഓഫീസറായിരുന്ന ഡോ. ചാന്ദ്‌നി സജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടര്&#x200d;മാരുടെ സംഘമാണ് എറണാകുളത്തേക്ക് പുറപ്പെട്ടത്.</p>



<p>കോഴിക്കോട് മെഡിക്കല്&#x200d; കോളേജില്&#x200d; നിപ ബാധിച്ചവരെ ചികിത്സിക്കുകയും നടപടിക്രമങ്ങള്&#x200d;ക്ക് മുന്നില്&#x200d; നില്&#x200d;ക്കുകയും ചെയ്ത ഡോക്ടര്&#x200d;മാരാണ് സംഘത്തിലുള്ളത്. കഴിഞ്ഞ തവണ നോഡല്&#x200d; ഓഫീസറായിരുന്ന ചാന്ദ്‌നി സജീവന്&#x200d;, ഡോ. ഷീല മാത്യു, ഡോ. മിനി എന്നിവരും പകര്&#x200d;ച്ചവ്യാധി നിയന്ത്രണ യൂണിറ്റില്&#x200d; പ്രവര്&#x200d;ത്തിച്ച ശോഭന, ഷീന എന്നീ നഴ്‌സുമാരുമാണ് എറണാകുളത്തെത്തുക. നിപ കാലയളവില്&#x200d; സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്&#x200d;, ചികിത്സ രീതികള്&#x200d;, മുന്&#x200d;കരുതലുകള്&#x200d; തുടങ്ങി ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളില്&#x200d; സംഘം മാര്&#x200d;ഗ്ഗ നിര്&#x200d;ദ്ദേശം ഈ നല്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/niphah-doctors-moves-to-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിസ്റ്റര്&#x200d; ലിനിയുടെ പേരില്&#x200d;   ആസ്പത്രി താല്&#x200d;ക്കാലിക   ജീവനക്കാര്&#x200d;ക്ക് അവാര്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/sister-lini-award-for-hospital-workers.html</link>
					<comments>https://www.chandrikadaily.com/sister-lini-award-for-hospital-workers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 May 2019 11:11:43 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kozhikode disaster]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[lini nurse]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[nurse lini]]></category>
		<category><![CDATA[sister lini]]></category>
		<category><![CDATA[virus fever]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127659</guid>

					<description><![CDATA[കോഴിക്കോട്: നിപ്പ ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്&#x200d; രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്&#x200d; ലിനിയുടെ സ്മരണ മുന്&#x200d; നിര്&#x200d;ത്തി സര്&#x200d;ക്കാര്&#x200d; ആസ്പത്രികളിലെ താല്&#x200d;ക്കാലിക ജീവനക്കാര്&#x200d;ക്ക് അവാര്&#x200d;ഡ് ഏര്&#x200d;പ്പെടുത്തുന്നതായി കേരള ഗവ. ഹോസ്പിറ്റല്&#x200d; ഡവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്&#x200d; ഭാരവാഹികള്&#x200d; അറിയിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്&#x200d;ഡ്. 21ന് മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്&#x200d; നടക്കുന്ന ചടങ്ങില്&#x200d; ആരോഗ്യമന്ത്രി കെ.കെ ശൈലജ അവാര്&#x200d;ഡ്ദാനം നടത്തും. ആസ്പത്രി വികസന സമിതിയുടെ കീഴില്&#x200d; ജോലി ചെയ്യുന്ന സംസ്ഥാനത്തെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: നിപ്പ ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്&#x200d; രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്&#x200d; ലിനിയുടെ സ്മരണ മുന്&#x200d; നിര്&#x200d;ത്തി സര്&#x200d;ക്കാര്&#x200d; ആസ്പത്രികളിലെ താല്&#x200d;ക്കാലിക ജീവനക്കാര്&#x200d;ക്ക് അവാര്&#x200d;ഡ് ഏര്&#x200d;പ്പെടുത്തുന്നതായി കേരള ഗവ. ഹോസ്പിറ്റല്&#x200d; ഡവലപ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്&#x200d; ഭാരവാഹികള്&#x200d; അറിയിച്ചു. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്&#x200d;ഡ്. 21ന് മൂന്ന് മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്&#x200d; നടക്കുന്ന ചടങ്ങില്&#x200d; ആരോഗ്യമന്ത്രി കെ.കെ ശൈലജ അവാര്&#x200d;ഡ്ദാനം നടത്തും. <br> ആസ്പത്രി വികസന സമിതിയുടെ കീഴില്&#x200d; ജോലി ചെയ്യുന്ന സംസ്ഥാനത്തെ അയ്യായിരത്തില്&#x200d;പരം ജീവനക്കാരില്&#x200d; നിന്നാണ് അവാര്&#x200d;ഡ് ജേതാവിനെ കണ്ടെത്തുക. എല്ലാ ജില്ലകളില്&#x200d; നിന്നും അപേക്ഷ ലഭിച്ചതായി യൂണിയന്&#x200d; പ്രസിഡണ്ട് എ. പ്രദീപ്കുമാര്&#x200d; എം.എല്&#x200d;.എ പറഞ്ഞു. അവാര്&#x200d;ഡ് നിര്&#x200d;ണയം പുരോഗമിക്കുകയാണ്. ആസ്പത്രി വികസനസമിതിയുടെ കീഴില്&#x200d; ജോലി ചെയ്യുന്ന ജീവനക്കാര്&#x200d;ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. ലിനിയുടെ മരണത്തോടെയാണ് ഇവരുടെ സേവനവേതന വ്യവസ്ഥയിലെ പ്രശ്‌നങ്ങള്&#x200d; പൊതുസമൂഹത്തിന് കൂടുതല്&#x200d; ബോധ്യമായത്. സമര്&#x200d;പ്പിതമായ മനസ്സോടെ ജോലി ചെയ്യുന്ന ജീവനക്കാര്&#x200d;ക്ക് പ്രോത്സാഹനം എന്ന നിലയിലാണ് അവാര്&#x200d;ഡ് നല്&#x200d;കുന്നത്. വാര്&#x200d;ത്താസമ്മേളനത്തില്&#x200d; എം. ധര്&#x200d;മജന്&#x200d;, വാസുദത്തന്&#x200d;, കെ. സുരേഷ്ബാബു, എന്&#x200d;.വി വാസുദേവന്&#x200d; എന്നിവരും സംബന്ധിച്ചു.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sister-lini-award-for-hospital-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്&#x200d; പുതിയ ചിത്രവുമായി ആഷിഖ് അബു</title>
		<link>https://www.chandrikadaily.com/with-a-stellar-casts-aashiq-abu-to-bring-virus-next-summer.html</link>
					<comments>https://www.chandrikadaily.com/with-a-stellar-casts-aashiq-abu-to-bring-virus-next-summer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 04 Sep 2018 07:50:45 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[actor ashiq abu]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[movie]]></category>
		<category><![CDATA[nipah]]></category>
		<category><![CDATA[nipah virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101475</guid>

					<description><![CDATA[മായാനദിക്ക് ശേഷം വമ്പന്&#x200d; താരനിരയുമായി പുതിയ ചിത്രത്തിനൊരുങ്ങി സംവിധായകന്&#x200d; ആഷിഖ് അബു. അപൂര്&#x200d;വ പനിയിലൂടെ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്&#x200d; സോഷ്യല്&#x200d;മീഡിയയിലൂടെ ആഷിഖ് അബു തന്നെയാണ് പുറത്തുവിട്ടത്. നിപ വൈറസ് കാലത്ത് ഏറെ ശ്രദ്ധ നേടിയ ഒരു ഫോട്ടോ ഉപയോഗിച്ചുള്ള ചിത്രത്തിന്റെ പോസ്റ്ററില്&#x200d; സിനിമയിലെ താരനിരയെ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത വേനലവധിയിലേക്കായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററിന് വന്&#x200d; പ്രചാരമാണ് വാടസ്സപ്പ് അടക്കമുള്ള സോഷ്യല്&#x200d; മീഡിയയില്&#x200d; നിന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>മായാനദിക്ക് ശേഷം വമ്പന്&#x200d; താരനിരയുമായി പുതിയ ചിത്രത്തിനൊരുങ്ങി സംവിധായകന്&#x200d; ആഷിഖ് അബു. അപൂര്&#x200d;വ പനിയിലൂടെ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.<br />
വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്&#x200d; സോഷ്യല്&#x200d;മീഡിയയിലൂടെ ആഷിഖ് അബു തന്നെയാണ് പുറത്തുവിട്ടത്.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAashiqAbuOnline%2Fposts%2F1153888408113600&amp;width=500" width="500" height="631" frameborder="0" scrolling="no"></iframe><br />
നിപ വൈറസ് കാലത്ത് ഏറെ ശ്രദ്ധ നേടിയ ഒരു ഫോട്ടോ ഉപയോഗിച്ചുള്ള ചിത്രത്തിന്റെ പോസ്റ്ററില്&#x200d; സിനിമയിലെ താരനിരയെ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത വേനലവധിയിലേക്കായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററിന് വന്&#x200d; പ്രചാരമാണ് വാടസ്സപ്പ് അടക്കമുള്ള സോഷ്യല്&#x200d; മീഡിയയില്&#x200d; നിന്നും ലഭിക്കുന്നത്.</p>
<p>രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്&#x200d;, ടോവിനോ തോമസ്, പാര്&#x200d;വതി, കാളിദാസ് ജയറാം, രമ്യ നമ്പീശന്&#x200d;, സൗബിന്&#x200d; ഷാഹിര്&#x200d;, ദിലീഷ് പോത്തന്&#x200d;, ചെമ്പന്&#x200d; വിനോദ് എന്നീ വന്&#x200d; താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്‌സ് ലിനിയുടെ വേഷത്തിലാണ് റിമയെത്തുക.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FOfficialParvathy%2Fposts%2F1875475532566981&amp;width=500" width="500" height="619" frameborder="0" scrolling="no"></iframe><br />
അമല്&#x200d; നീരദിന്റെ പുതിയ സിനിമയായ വരത്തന്റെ സ്‌ക്രിപ്‌ററ് റൈറ്റേഴ്‌സായ സുഹാസ്-ഷറഫു ടീമും സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്സിന്&#x200d; പെരാരിയും ചേര്&#x200d;ന്നാണ് ചിത്രത്തിന് വേണ്ടി എഴുതുന്നത്. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. <span lang="ml">കഥാപാത്രങ്ങളുടെ രൂപകൽപ്പന ചെയ്യുന്നത് സമീര സനീഷ്. </span>സംഗീതം സുശിന്&#x200d; ശ്യാം. അടുത്ത വര്&#x200d;ഷം ചിത്രം പ്രദര്&#x200d;ശനത്തിനെത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/with-a-stellar-casts-aashiq-abu-to-bring-virus-next-summer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എലിപ്പനി: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്&#x200d; ഇന്ന് അടിയന്തര യോഗം</title>
		<link>https://www.chandrikadaily.com/kozhikode-leptospirosis-death-urgent-ministry-meet-today.html</link>
					<comments>https://www.chandrikadaily.com/kozhikode-leptospirosis-death-urgent-ministry-meet-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Sep 2018 08:00:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[Leptospirosis]]></category>
		<category><![CDATA[minister kk shylaja]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101331</guid>

					<description><![CDATA[കോഴിക്കോട്: എലിപ്പനി നിയന്ത്രണം ശക്തിപ്പെടുത്താന്&#x200d; വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്&#x200d; കോഴിക്കോട് കളക്ടറേറ്റില്&#x200d; ഇന്ന് (തിങ്കൾ) വൈകുന്നേരം 3 മണിക്ക് അടിയന്തര യോഗം കൂടുന്നു. കോഴിക്കോട് ജില്ലയില്&#x200d; എലിപ്പനി കൂടുതല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്ത പശ്ചാത്തലത്തില്&#x200d; ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും മെഡിക്കല്&#x200d; ഓഫീസര്&#x200d;മാര്&#x200d;, താലൂക്ക്, ജില്ലാ, ജനറല്&#x200d; ആശുപത്രികളിലെ സൂപ്രണ്ടുമാര്&#x200d;, മെഡിക്കല്&#x200d; കോളേജ് പ്രിന്&#x200d;സിപ്പല്&#x200d;, സൂപ്രണ്ട്, മെഡിസിന്&#x200d;-കമ്മ്യൂണിറ്റി മെഡിസിന്&#x200d; വിഭാഗം മേധാവികള്&#x200d; എന്നിവരുടെ യോഗമാണ് വിളിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: എലിപ്പനി നിയന്ത്രണം ശക്തിപ്പെടുത്താന്&#x200d; വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്&#x200d; കോഴിക്കോട് കളക്ടറേറ്റില്&#x200d; ഇന്ന് (തിങ്കൾ) വൈകുന്നേരം 3 മണിക്ക് അടിയന്തര യോഗം കൂടുന്നു.</p>
<p>കോഴിക്കോട് ജില്ലയില്&#x200d; എലിപ്പനി കൂടുതല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്ത പശ്ചാത്തലത്തില്&#x200d; ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും മെഡിക്കല്&#x200d; ഓഫീസര്&#x200d;മാര്&#x200d;, താലൂക്ക്, ജില്ലാ, ജനറല്&#x200d; ആശുപത്രികളിലെ സൂപ്രണ്ടുമാര്&#x200d;, മെഡിക്കല്&#x200d; കോളേജ് പ്രിന്&#x200d;സിപ്പല്&#x200d;, സൂപ്രണ്ട്, മെഡിസിന്&#x200d;-കമ്മ്യൂണിറ്റി മെഡിസിന്&#x200d; വിഭാഗം മേധാവികള്&#x200d; എന്നിവരുടെ യോഗമാണ് വിളിച്ചിട്ടുള്ളത്.</p>
<p>ആരോഗ്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരോടൊപ്പം കേന്ദ്രസംഘത്തിലെ ഡോക്ടര്&#x200d;മാര്&#x200d;, മണിപ്പാല്&#x200d; വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുണ്&#x200d;കുമാര്&#x200d;, ഇന്ത്യന്&#x200d; മെഡിക്കല്&#x200d; അസോസിയേഷന്&#x200d; പ്രതിനിധികള്&#x200d;, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്&#x200d;മാര്&#x200d;, കോര്&#x200d;പറേഷന്&#x200d; മെഡിക്കല്&#x200d; ഓഫീസര്&#x200d;മാര്&#x200d; എന്നിവര്&#x200d; ഈ യോഗത്തില്&#x200d; പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-leptospirosis-death-urgent-ministry-meet-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എലിപ്പനി; കോഴിക്കോട് ഇന്ന് മൂന്ന് മരണം</title>
		<link>https://www.chandrikadaily.com/kozhikode-leptospirosis-death-sep-3.html</link>
					<comments>https://www.chandrikadaily.com/kozhikode-leptospirosis-death-sep-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Sep 2018 07:27:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[Leptospirosis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101326</guid>

					<description><![CDATA[കോഴിക്കോട്: എലിപ്പനി ബാധിച്ച് ജില്ലയില്&#x200d; 3 പേര്&#x200d; കൂടി മരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളില്&#x200d; മരണം ആറും സംശയാസ്പദമായ കേസുകളില്&#x200d; മരണം പതിമൂന്നും ആയി. എരഞ്ഞിക്കല്&#x200d; നെട്ടൂടി താഴത്ത് അനില്&#x200d;(54),വടകര തെക്കന്&#x200d; കുഴമാവില്&#x200d; നാരായണി(80)കല്ലായ് അശ്വനി ഹൗസില്&#x200d; രവി(59) എന്നിവരാണ് മരിച്ചത്. ഇന്ന് എട്ട് സംശയാസ്പദമായ കേസുകള്&#x200d; കൂടെ റിപ്പോര്&#x200d;ട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകള്&#x200d; 84 ഉം സംശയാസ്പദമായ കേസുകള്&#x200d; 195 ഉം ആയി. അതേസമയം പ്രതിരോധ മരുന്ന് കഴിക്കാത്തത് എലിപ്പനി മരണസംഖ്യ കൂട്ടിയെന്ന് ആരോഗ്യമന്ത്രി കെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: എലിപ്പനി ബാധിച്ച് ജില്ലയില്&#x200d; 3 പേര്&#x200d; കൂടി മരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളില്&#x200d; മരണം ആറും സംശയാസ്പദമായ കേസുകളില്&#x200d; മരണം പതിമൂന്നും ആയി. എരഞ്ഞിക്കല്&#x200d; നെട്ടൂടി താഴത്ത് അനില്&#x200d;(54),വടകര തെക്കന്&#x200d; കുഴമാവില്&#x200d; നാരായണി(80)കല്ലായ് അശ്വനി ഹൗസില്&#x200d; രവി(59) എന്നിവരാണ് മരിച്ചത്. ഇന്ന് എട്ട് സംശയാസ്പദമായ കേസുകള്&#x200d; കൂടെ റിപ്പോര്&#x200d;ട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകള്&#x200d; 84 ഉം സംശയാസ്പദമായ കേസുകള്&#x200d; 195 ഉം ആയി.</p>
<p>അതേസമയം പ്രതിരോധ മരുന്ന് കഴിക്കാത്തത് എലിപ്പനി മരണസംഖ്യ കൂട്ടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ലെന്നും ജനങ്ങള്&#x200d; നിര്&#x200d;ദ്ദേശങ്ങള്&#x200d; കര്&#x200d;ശനമായി പാലിക്കണമെന്നും കെ.കെ.ശൈലജ ആവശ്യപ്പെട്ടു. 30 ദിവസത്തിനുള്ളിൽ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.</p>
<h4><strong>മൊബൈല്&#x200d; മെഡിക്കല്&#x200d; ക്യാമ്പ് ഇന്ന് മുതല്&#x200d;</strong></h4>
<p>കോഴിക്കോട്: എലിപ്പനി പടരുന്ന സാഹചര്യത്തില്&#x200d; അതീവ ജാഗ്രത നിര്&#x200d;ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കോര്&#x200d;പറേഷന്&#x200d; കേന്ദ്രീകരിച്ച് കൂടുതല്&#x200d; മെഡിക്കല്&#x200d; ക്യാമ്പുകളും പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്&#x200d; വിതരണവും നടത്തുന്നുണ്ട്. മൊബൈല്&#x200d; മെഡിക്കല്&#x200d; ടീം നേതൃത്വത്തില്&#x200d; ആരോഗ്യ വകുപ്പ്, നാഷണല്&#x200d; ഹെല്&#x200d;ത്ത് മിഷന്&#x200d; എന്നിവയുമായി ചേര്&#x200d;ന്ന് തിങ്കളാഴ്ച താഴെപറയുന്ന സ്ഥലങ്ങളില്&#x200d; ക്യാമ്പുകള്&#x200d; നടത്തും. എരഞ്ഞിക്കല്&#x200d;, കല്ലായി, കണ്ണാടിക്കല്&#x200d;, എരഞ്ഞിപ്പാലം, ബേപ്പൂര്&#x200d; എന്നിവിടങ്ങളിലാണ് ഉച്ചക്ക് രണ്ടു മണി മുതല്&#x200d; അഞ്ച് മണി വരെയാണ് ക്യാമ്പുകള്&#x200d; സംഘടിപ്പിക്കുക. അടുത്ത ദിവസങ്ങളില്&#x200d; സ്വകാര്യ ആസ്പത്രികളുമായി ചേര്&#x200d;ന്ന് കൂടുതല്&#x200d; ക്യാമ്പുകള്&#x200d; സംഘടിപ്പിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-leptospirosis-death-sep-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എലിപ്പനി മരണങ്ങള്&#x200d; കൂടുന്നു; കോഴിക്കോട് 131 പേര്&#x200d; നിരീക്ഷണത്തില്&#x200d;</title>
		<link>https://www.chandrikadaily.com/after-flood-kerala-with-leptospirosis-death.html</link>
					<comments>https://www.chandrikadaily.com/after-flood-kerala-with-leptospirosis-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Sep 2018 11:09:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fever]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[Leptospirosis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101088</guid>

					<description><![CDATA[കോഴിക്കോട്: പ്രളയാനന്തരം സംസ്ഥാനത്ത് ഭീതിപടര്&#x200d;ത്തി എലിപ്പനി പടരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളില്&#x200d; നിരവധി എലിപ്പനി കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് എലിപ്പനി ലക്ഷണങ്ങള്&#x200d; ഓടെ 131 ചികിത്സയിലാണ്. ഇവരില്&#x200d; 43 പേര്&#x200d;ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്&#x200d; എലിപ്പനി ബാധിച്ച് 3 പേര്&#x200d; കൂടി മരിച്ചു. വടകര മേപ്പയിൽ ആണ്ടി, മുക്കം സ്വദേശി ശിവദാസൻ (61), കാരന്തൂര്&#x200d; സ്വദേശി കൃഷ്ണന്&#x200d; എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്&#x200d; ഓഗസ്റ്റില്&#x200d; മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പ്രളയാനന്തരം സംസ്ഥാനത്ത് ഭീതിപടര്&#x200d;ത്തി എലിപ്പനി പടരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളില്&#x200d; നിരവധി എലിപ്പനി കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് എലിപ്പനി ലക്ഷണങ്ങള്&#x200d; ഓടെ 131 ചികിത്സയിലാണ്. ഇവരില്&#x200d; 43 പേര്&#x200d;ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.</p>
<p>കോഴിക്കോട് ജില്ലയില്&#x200d; എലിപ്പനി ബാധിച്ച് 3 പേര്&#x200d; കൂടി മരിച്ചു. വടകര മേപ്പയിൽ ആണ്ടി, മുക്കം സ്വദേശി ശിവദാസൻ (61), കാരന്തൂര്&#x200d; സ്വദേശി കൃഷ്ണന്&#x200d; എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്&#x200d; ഓഗസ്റ്റില്&#x200d; മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്&#x200d;ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<p>ആലപ്പുഴ ജില്ലയില്&#x200d; നാല് പേര്&#x200d;ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി എന്നിവിടങ്ങളില്&#x200d; ഉള്ളവര്&#x200d;ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മറ്റ് നാല് പേര്&#x200d;ക്ക് എലിപ്പനിയെന്ന് സംശയമുണ്ട്. ഇവര്&#x200d; നിരീക്ഷണത്തിലാണ്.</p>
<p>അതേസമയം എലിപ്പനി പടരാനുള്ള സാധ്യതയെ കുറിച്ച് ആരോഗ്യ വകുപ്പ് തുടര്&#x200d;ച്ചയായി മുന്നറിയിപ്പ് നല്&#x200d;കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. എന്നാല്&#x200d; പ്രതിരോധ മരുന്ന് കഴിക്കുന്നതില്&#x200d; ആളുകള്&#x200d; വൈമുഖ്യം കാണിക്കുന്നുവെന്ന് മന്ത്രി കണ്ണൂരില്&#x200d; വ്യക്തമാക്കി. പകര്&#x200d;ച്ചവ്യധികള്&#x200d; പിടിച്ച് നിര്&#x200d;ത്താന്&#x200d; നിലവില്&#x200d; കഴിഞ്ഞിട്ടുണ്ട്.</p>
<hr />
<h4><span style="color: #ff0000;"><strong>Read more: <a href="https://www.chandrikadaily.com/increase-leptospirosis-cases-kerala-after-floods-alert-issued-5-districts.html">എലിപ്പനി വരാന്&#x200d; എലി തന്നെ വേണമെന്നില്ല; പരിസരം വൃത്തിയാക്കുമ്പോള്&#x200d; ജാഗ്രത അനിവാര്യം</a></strong></span></h4>
<hr />
<p>പനിയുള്ളവര്&#x200d; പ്രതിരോധ മരുന്ന് കഴിക്കാന്&#x200d; ശ്രദ്ധിക്കണം. ഡോക്ടര്&#x200d;മാരും ഡോക്‌സി സൈക്ലിന്&#x200d; നിര്&#x200d;ദ്ദേശിക്കണമെന്ന് മന്ത്രി വ്യക്താക്കി. ടാബ്ലറ്റ് ഇല്ലെങ്കില്&#x200d; ആശുപത്രികള്&#x200d; രേഖരിക്കണം. ഡെങ്കിപ്പനി വരാതിരിക്കാനും ശ്രദ്ധ വേണം. കൊതുക് നിവാരണത്തിന് കൂട്ടായ പരിശ്രമം വേണം. ജലജന്യ രോഗങ്ങള്&#x200d;ക്കും സാധ്യതയുള്ളതിനാല്&#x200d; ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.</p>
<p>ശ്വോസകോശ സംബന്ധമായ രോഗമുള്ളവര്&#x200d;ക്കാണ് എലിപ്പനി വന്നാല്&#x200d; മരണ സാധ്യത കൂടുതല്&#x200d;. അതേസമയം പനി പടരാതിരിക്കാന്&#x200d; എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രളയത്തിനു ശേഷം സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യത സര്&#x200d;ക്കാര്&#x200d; നേരത്തെ മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-flood-kerala-with-leptospirosis-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിമ്പനി; മണലീച്ചകളെ തുരത്താന്&#x200d; ചങ്ങരോത്ത് സ്‌പ്രേ</title>
		<link>https://www.chandrikadaily.com/karmpani-spray-in-chengorath-kzd.html</link>
					<comments>https://www.chandrikadaily.com/karmpani-spray-in-chengorath-kzd.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Jul 2018 10:18:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode fever]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96264</guid>

					<description><![CDATA[കോഴിക്കോട്: കരിമ്പനി രോഗം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലെ വീടുകളില്&#x200d; അടുക്കള ഒഴിച്ചുള്ള ഭാഗങ്ങളില്&#x200d; രോഗപ്രതിരോധ പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമായി ഐ.ആര്&#x200d;.എസ് സ്‌പ്രേ ചെയ്യും. പരിശോധനയില്&#x200d; കരിമ്പനി പടര്&#x200d;ത്തുന്ന മണലീച്ചയുടെ സാന്നിധ്യം സൂപ്പിക്കട ഭാഗത്ത് ഉണ്ടെന്ന് ഉദ്യോഗസ്ഥര്&#x200d; കണ്ടെത്തിയിരുന്നു. എന്&#x200d;ഡമോളജി വിഭാഗത്തിന്റെ നേതൃത്വത്തില്&#x200d; ബുധനാഴ്ച നടത്തിയ തുടര്&#x200d;നടപടിയിലാണ് ഈ തീരുമാനത്തില്&#x200d; ആരോഗ്യവകുപ്പ് എത്തിയത്. നിപ്പ ഉറവിടമായതിന് പിറകെ കരിമ്പനിയും റിപ്പോര്&#x200d;ട്ട് ചെയ്തതാണ് ചങ്ങരോത്തിനെ വീണ്ടും ശ്രദ്ധേയമാക്കിയത്. സീനിയര്&#x200d; എന്&#x200d;ഡമോളജിസ്റ്റ് അഞ്ജുവിശ്വന്റെ നേതൃത്വത്തിലുള്ള സംഘത്തില്&#x200d; വിദഗ്ദധരെ കൂടാതെ പഞ്ചായത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കരിമ്പനി രോഗം റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലെ വീടുകളില്&#x200d; അടുക്കള ഒഴിച്ചുള്ള ഭാഗങ്ങളില്&#x200d; രോഗപ്രതിരോധ പ്രവര്&#x200d;ത്തനങ്ങളുടെ ഭാഗമായി ഐ.ആര്&#x200d;.എസ് സ്‌പ്രേ ചെയ്യും. പരിശോധനയില്&#x200d; കരിമ്പനി പടര്&#x200d;ത്തുന്ന മണലീച്ചയുടെ സാന്നിധ്യം സൂപ്പിക്കട ഭാഗത്ത് ഉണ്ടെന്ന് ഉദ്യോഗസ്ഥര്&#x200d; കണ്ടെത്തിയിരുന്നു.<br />
എന്&#x200d;ഡമോളജി വിഭാഗത്തിന്റെ നേതൃത്വത്തില്&#x200d; ബുധനാഴ്ച നടത്തിയ തുടര്&#x200d;നടപടിയിലാണ് ഈ തീരുമാനത്തില്&#x200d; ആരോഗ്യവകുപ്പ് എത്തിയത്. നിപ്പ ഉറവിടമായതിന് പിറകെ കരിമ്പനിയും റിപ്പോര്&#x200d;ട്ട് ചെയ്തതാണ് ചങ്ങരോത്തിനെ വീണ്ടും ശ്രദ്ധേയമാക്കിയത്. സീനിയര്&#x200d; എന്&#x200d;ഡമോളജിസ്റ്റ് അഞ്ജുവിശ്വന്റെ നേതൃത്വത്തിലുള്ള സംഘത്തില്&#x200d; വിദഗ്ദധരെ കൂടാതെ പഞ്ചായത്ത് ഭാരവാഹികളും ഉണ്ടായിരുന്നു.<br />
ഇവര്&#x200d; രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുടെ വീടും പരിസരവും പരിശോധന നടത്തിയിരുന്നു. ഈ ഭാഗത്ത് വ്യാപകമായി മണലീച്ചയുടെ സാന്നിധ്യം കണ്ടെത്തുവാന്&#x200d; കഴിഞ്ഞു. ഈര്&#x200d;പ്പമുള്ള സ്ഥലങ്ങളില്&#x200d; മുട്ടയിട്ട് വളരുന്ന വളരെ ചെറിയ ഇനം ഈച്ചകളാണ് മണലീച്ചകള്&#x200d;. വളര്&#x200d;ച്ചയെത്തിയ ഈച്ചകളെ സാധാരണ ഗതിയില്&#x200d; കല്&#x200d;ച്ചുമരുകളുടെ ചെറുസുഷിരങ്ങളിലും അട്ടിയിട്ട പലകകളിലുമാണ് കണ്ടുവരുന്നത്.<br />
ചാടിചാടിയാണ് ഇവ സഞ്ചരിക്കുന്നത്. ഒന്നര മുതല്&#x200d; രണ്ടു മാസം വരെയാണ് ഒരു ഈച്ചയുടെ ആയുസ്സ്. ഇവിടെ നിന്ന് പിടികൂടിയ ഈച്ചകളെ കോട്ടയത്തെ വി.സി.ആര്&#x200d;.സിയില്&#x200d; പരിശോധന നടത്തിയ ശേഷമേ കരിമ്പനി പിടിപ്പെട്ട ആള്&#x200d;ക്ക് ഈ പ്രദേശത്തു നിന്നുള്ള മണലീച്ചകളില്&#x200d; നിന്നാണോ രോഗം പടര്&#x200d;ന്നതെന്ന് സ്ഥിരീകരിക്കാനാവൂ.<br />
അതിനിടെ മണലീച്ചകളിലൂടെ പകരുന്ന കരിമ്പനി രക്തം സ്വീകരിക്കുന്നതിലൂടെ പകരുകയില്ലെന്നും മണലീച്ചയുടെ കടിയേറ്റാണ് രോഗം പകരുന്നതെന്നും അഞ്ജു വിശ്വന്&#x200d; പറഞ്ഞു. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്ന സൂപ്പിക്കട സ്വദേശി സുഖം പ്രാപിച്ചു വരികയാണെന്നും വരും ദിവസം ആസ്പത്രി വിടുമെന്നും അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karmpani-spray-in-chengorath-kzd.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒന്നുമറിയാതെ സിദ്ധാര്&#x200d;ത്ഥ് വേദന ഉള്ളിലൊതുക്കി സജീഷ്</title>
		<link>https://www.chandrikadaily.com/kozhikode-corporation-on-sunday-to-honour-the-heroes-who-battled-nipah-outbreak.html</link>
					<comments>https://www.chandrikadaily.com/kozhikode-corporation-on-sunday-to-honour-the-heroes-who-battled-nipah-outbreak.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Jul 2018 09:38:53 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[lini nurse]]></category>
		<category><![CDATA[nipah virus]]></category>
		<category><![CDATA[nurse lini]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92774</guid>

					<description><![CDATA[കോഴിക്കോട്: നിപ്പ ഭീതിയെ പിടിച്ചുകെട്ടിയ ആശ്വാസവും രോഗം കവര്&#x200d;ന്നെടുത്തവരെ പറ്റിയുള്ള നൊമ്പരവും ഇടകലര്&#x200d;ന്നതായിരുന്നു ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്&#x200d; ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആദരിക്കല്&#x200d; ചടങ്ങ്. ഡോക്ടര്&#x200d;മാരെയും ആരോഗ്യപ്രവര്&#x200d;ത്തകരെയും പ്രാദേശിക ഭരണകൂടത്തെയും മറ്റും ആദരിക്കാന്&#x200d; സംഘടിപ്പിച്ച ചടങ്ങില്&#x200d; നഴ്‌സ് ലിനിയുടെ ഓര്&#x200d;മകളാണ് കൂടുതല്&#x200d; അനുസ്മരിക്കപ്പെട്ടത്. ലിനിയുടെ ഭര്&#x200d;ത്താവ് സജീഷും മകന്&#x200d; രണ്ടുവയസ്സുകാരനായ സിദ്ധാര്&#x200d;ത്ഥും ശ്രദ്ധാകേന്ദ്രമായി. ലിനിയുടെ സഹോദരി ലിജിയും മറ്റ് ബന്ധുക്കളും ചടങ്ങിന് എത്തിയിരുന്നു. വേദിയില്&#x200d; ദു:ഖം ഉള്ളിലൊതുക്കിയാണ് സജീഷ് ഇരുന്നത്. മന്ത്രിമാരായ കെ.കെ ശൈലജയും ടി.പി രാമകൃഷ്ണനും ലിനിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിപ്പ ഭീതിയെ പിടിച്ചുകെട്ടിയ ആശ്വാസവും രോഗം കവര്&#x200d;ന്നെടുത്തവരെ പറ്റിയുള്ള നൊമ്പരവും ഇടകലര്&#x200d;ന്നതായിരുന്നു ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്&#x200d; ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ആദരിക്കല്&#x200d; ചടങ്ങ്. ഡോക്ടര്&#x200d;മാരെയും ആരോഗ്യപ്രവര്&#x200d;ത്തകരെയും പ്രാദേശിക ഭരണകൂടത്തെയും മറ്റും ആദരിക്കാന്&#x200d; സംഘടിപ്പിച്ച ചടങ്ങില്&#x200d; നഴ്‌സ് ലിനിയുടെ ഓര്&#x200d;മകളാണ് കൂടുതല്&#x200d; അനുസ്മരിക്കപ്പെട്ടത്. ലിനിയുടെ ഭര്&#x200d;ത്താവ് സജീഷും മകന്&#x200d; രണ്ടുവയസ്സുകാരനായ സിദ്ധാര്&#x200d;ത്ഥും ശ്രദ്ധാകേന്ദ്രമായി. ലിനിയുടെ സഹോദരി ലിജിയും മറ്റ് ബന്ധുക്കളും ചടങ്ങിന് എത്തിയിരുന്നു. വേദിയില്&#x200d; ദു:ഖം ഉള്ളിലൊതുക്കിയാണ് സജീഷ് ഇരുന്നത്. മന്ത്രിമാരായ കെ.കെ ശൈലജയും ടി.പി രാമകൃഷ്ണനും ലിനിയുടെ ത്യാഗോജ്വലമായ ജീവിതത്തെപറ്റി പരാമര്&#x200d;ശിച്ചപ്പോള്&#x200d; സജീഷിന്റെ കണ്ണുകള്&#x200d; നിറഞ്ഞു.</p>
<p><div id="attachment_92779" style="width: 650px" class="wp-caption aligncenter"><img aria-describedby="caption-attachment-92779" loading="lazy" class="wp-image-92779 size-large" src="https://www.chandrikadaily.com/wp-content/uploads/2018/07/CK-8-1-1024x823.jpg" alt="" width="640" height="514" srcset="https://www.chandrikadaily.com/wp-content/uploads/2018/07/CK-8-1-1024x823.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/07/CK-8-1-300x241.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/07/CK-8-1-768x617.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/07/CK-8-1-696x559.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/07/CK-8-1-1068x858.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/07/CK-8-1-523x420.jpg 523w, https://www.chandrikadaily.com/wp-content/uploads/2018/07/CK-8-1.jpg 1500w" sizes="(max-width: 640px) 100vw, 640px" /><p id="caption-attachment-92779" class="wp-caption-text">നിപ്പക്കെതിരെ പോരാടിയവരെ ആദരിക്കാന്&#x200d; സംസ്ഥാന ആരോഗ്യവകുപ്പ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്&#x200d; സംഘടിപ്പിച്ച ചടങ്ങില്&#x200d; മരിച്ച നഴ്‌സ് ലിനിക്ക് ലഭിച്ച ഉപഹാരം ഭര്&#x200d;ത്താവ് സജീഷ് മന്ത്രി കെ.കെ ശൈലജയില്&#x200d; നിന്ന് ഏറ്റുവാങ്ങുന്നു.</p></div></p>
<p>സിദ്ധാര്&#x200d;ത്ഥ് അച്ഛന്റെ തോളിലിരുന്നാണ് ഹാളില്&#x200d; എത്തിയത്. മൂത്ത കുട്ടി ഋതുലിനെ അസുഖം കാരണം കൊണ്ടുവന്നിരുന്നില്ല. സിദ്ധാര്&#x200d;ത്ഥ് ഇടക്കിടെ കൊച്ചു കുറുമ്പുകളുമായി ഹാളിലെ കസേരകളില്&#x200d; മാറി മാറിയിരുന്നു. പല ആവശ്യങ്ങള്&#x200d; പറഞ്ഞ് ലിജിയോട് വാശി പിടിക്കുന്നു. നഴ്‌സ് ലിനിയുടെ കര്&#x200d;ത്തവ്യബോധവും ആത്മാര്&#x200d;ത്ഥതയും മാതൃകയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്&#x200d; പറഞ്ഞു. ലിനിയുടെ മക്കളായ ഋതുലും സിദ്ധാര്&#x200d;ത്ഥും ഇനി നാടിന്റെ മക്കളായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ലിനിക്കുള്ള ആദരം മന്ത്രി കെ.കെ ശൈലജയില്&#x200d; നിന്ന് ഏറ്റുവാങ്ങുമ്പോഴും സജീഷ് വിങ്ങിപ്പൊട്ടുന്ന അവസ്ഥയിലായിരുന്നു.</p>
<p>കോഴിക്കോട് ജില്ലാ കലക്ടര്&#x200d; യു.വി ജോസ്, മലപ്പുറം ജില്ലാ കലക്ടര്&#x200d; അമിത് മീണ, മണിപ്പാല്&#x200d; മെഡിക്കല്&#x200d; കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. ജി. അരുണ്&#x200d;കുമാര്&#x200d;, ബേബി മെമ്മോറിയല്&#x200d; ക്രിറ്റിക്കല്&#x200d; വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ്കുമാര്&#x200d;, കോര്&#x200d;പറേഷന്&#x200d; ഹെല്&#x200d;ത്ത് ഓഫീസര്&#x200d; ഡോ. ആര്&#x200d;.എസ് ഗോപകുമാര്&#x200d;, അപ്പോളോ ആസ്പത്രിയിലെ ഡോ. അബ്ദുല്&#x200d; ഗഫൂര്&#x200d;, ജില്ലാ ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസര്&#x200d; എം. മധുസൂദനന്&#x200d;, മലപ്പുറം ജില്ലാ ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസര്&#x200d; സി. അയ്യപ്പന്&#x200d;, പ്രസ്‌ക്ലബ് ഭാരവാഹികളായ ഷിത, പൂജാനായര്&#x200d; തുടങ്ങിയവരും ആദരങ്ങള്&#x200d; ഏറ്റുവാങ്ങി. മെഡിക്കല്&#x200d; കോളജിലെ വിവിധ വിഭാഗങ്ങള്&#x200d;ക്കും നഴ്‌സുമാര്&#x200d;ക്കും വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്&#x200d;ക്കും സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; നല്&#x200d;കി.<br />
ഡോക്ടേഴ്‌സ് ഡേയുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് ഏര്&#x200d;പ്പെടുത്തിയ പുരസ്‌കാരങ്ങളും ചടങ്ങില്&#x200d; വിതരണം ചെയ്തു. മുരളീധരന്&#x200d;പിള്ള(ആലപ്പുഴ), കോഴിക്കോട് മെഡിക്കല്&#x200d; കോളജ് പ്രിന്&#x200d;സിപ്പല്&#x200d; ഡോ. വി.ആര്&#x200d; രാജേന്ദ്രന്&#x200d;, ഡോ. എസ്. രാധാകൃഷ്ണന്&#x200d; (കരമന-ഇ.എസ്.ഐ), ഡോ. ഷാജി തോമസ് ജോണ്&#x200d;,ഡോ. എ.എസ് അരുണ്&#x200d;കുമാര്&#x200d; (ഇരുവരും ബേബി മെമ്മോറിയല്&#x200d; ആസ്പത്രി, കോഴിക്കോട്)എന്നിവര്&#x200d; അവാര്&#x200d;ഡുകള്&#x200d; ഏറ്റുവാങ്ങി. നിപ്പയുടെ വ്യാപനവും ചികിത്സയും മറ്റും വ്യക്തമാക്കുന്ന ഫോട്ടോ പ്രദര്&#x200d;ശനവും സംഘടിപ്പിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-corporation-on-sunday-to-honour-the-heroes-who-battled-nipah-outbreak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോടും മലപ്പുറവും നിപ്പാ രഹിത ജില്ലകളായി പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/india-beat-one-of-the-worlds-deadliest-viruses.html</link>
					<comments>https://www.chandrikadaily.com/india-beat-one-of-the-worlds-deadliest-viruses.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Jul 2018 14:06:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode fever]]></category>
		<category><![CDATA[nipah virus]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92671</guid>

					<description><![CDATA[കോഴിക്കോട്: മേയ് മാസത്തില്&#x200d; കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവന്&#x200d; അപഹരിക്കുകയും സംസ്ഥാനത്ത ഭീതിയുടെ നിഴലില്&#x200d; നിര്&#x200d;ത്തുകയും ചെയ്ത നിപ്പാ വൈറസ് ബാധ പാടെ തുടച്ചുനീക്കിയതായി സ്ഥിരീകരണം. നിപ്പക്കെതിരെ പോരാട്ടം നടത്തിയ ആരോഗ്യ പ്രവര്&#x200d;ത്തകരെയും സ്ഥാപനങ്ങളെയും ആദരിക്കാന്&#x200d; ആരോഗ്യവകുപ്പ് സംഘടിപ്പിച്ച യോഗത്തില്&#x200d; മന്ത്രി കെ.കെ ശൈലജയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പാ രഹിത ജില്ലകളായി പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടുമാസമായി നിപ്പ എന്ന അപൂര്&#x200d;വ വൈറസിന്റെ ഭീതിയിലായിരുന്നു. അതീവ സാംക്രമിക സ്വഭാവമുള്ള രോഗത്തെ ചിട്ടയായ പ്രവര്&#x200d;ത്തനം കൊണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മേയ് മാസത്തില്&#x200d; കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവന്&#x200d; അപഹരിക്കുകയും സംസ്ഥാനത്ത ഭീതിയുടെ നിഴലില്&#x200d; നിര്&#x200d;ത്തുകയും ചെയ്ത നിപ്പാ വൈറസ് ബാധ പാടെ തുടച്ചുനീക്കിയതായി സ്ഥിരീകരണം. നിപ്പക്കെതിരെ പോരാട്ടം നടത്തിയ ആരോഗ്യ പ്രവര്&#x200d;ത്തകരെയും സ്ഥാപനങ്ങളെയും ആദരിക്കാന്&#x200d; ആരോഗ്യവകുപ്പ് സംഘടിപ്പിച്ച യോഗത്തില്&#x200d; മന്ത്രി കെ.കെ ശൈലജയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പാ രഹിത ജില്ലകളായി പ്രഖ്യാപിച്ചത്.</p>
<p>കഴിഞ്ഞ രണ്ടുമാസമായി നിപ്പ എന്ന അപൂര്&#x200d;വ വൈറസിന്റെ ഭീതിയിലായിരുന്നു. അതീവ സാംക്രമിക സ്വഭാവമുള്ള രോഗത്തെ ചിട്ടയായ പ്രവര്&#x200d;ത്തനം കൊണ്ട് പിടിച്ചുകെട്ടാന്&#x200d; നമുക്ക് സാധിച്ചു. നിപ്പയോടുള്ള യുദ്ധത്തില്&#x200d; 17 വിലപ്പെട്ട ജീവനുകള്&#x200d; നമുക്ക് നഷ്ടപ്പെട്ടു. മേയ് 31ന് ശേഷം പോസിറ്റീവ് കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. ജൂണ്&#x200d; 30 വരെ ജാഗ്രതാ നിര്&#x200d;ദേശം തുടര്&#x200d;ന്നിരുന്നു. തുടര്&#x200d;രോഗങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാത്ത സാഹചര്യത്തില്&#x200d; കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ്പാ രഹിത ജില്ലകളായി താല്&#x200d;്ക്കാലികമായി പ്രഖ്യാപിക്കുന്നു- മന്ത്രി അറിയിച്ചു.</p>
<p>നിപ്പാ വൈറസിന് എതിരെയുള്ള കേരളത്തിലെ പ്രതിരോധം ലോകാരോഗ്യ സംഘടനയുടെ വരെ പ്രശംസക്ക് പാത്രീഭവിച്ചിരിക്കുകയാണെന്ന് ചടങ്ങില്&#x200d; അധ്യക്ഷത വഹിച്ച തൊഴില്&#x200d;-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്&#x200d; പറഞ്ഞു.</p>
<p>നിപ്പ വൈറസ് ബാധ ഇനി എവിടെയുണ്ടായാലും പ്രോട്ടോകോള്&#x200d; കോഴിക്കോടിന്റേതായിരിക്കുമെന്ന് ചടങ്ങില്&#x200d; ആശംസകള്&#x200d; നേര്&#x200d;ന്ന പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്&#x200d; പറഞ്ഞു. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മനുഷ്യന്&#x200d; ഒന്നിക്കുന്നതിന്റെ കാഴ്ചയാണ് കോഴിക്കോട്ട് കണ്ടത്. നിപ്പ ബാധിച്ചുമരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്&#x200d;ക്ക് പ്രത്യേകം ആളുകളെ തേടേണ്ടിവന്നില്ല. ഡോ. ഗോപകുമാര്&#x200d; അതിന് നേതൃത്വം നല്&#x200d;കുകയായിരുന്നു. നിപ്പ ഭീതിയില്&#x200d; ഡോക്ടര്&#x200d;മാര്&#x200d; കൂടി ഉള്&#x200d;പ്പെട്ടിരുന്നു. പലരുടെയും സാമ്പിള്&#x200d; പരിശോധന നടത്തി. ഫലം വരുന്നതുവരെ ആശങ്കയുടെ നൂല്&#x200d;പാലത്തിലായിരുന്നു അവരും. ഡോ. മുനീര്&#x200d; പറഞ്ഞു.<br />
മന്ത്രി എ.കെ ശശീന്ദ്രന്&#x200d;, ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്&#x200d; സംസാരിച്ചു. മേയര്&#x200d; തോട്ടത്തില്&#x200d; രവീന്ദ്രന്&#x200d;, എ. പ്രദീപ്കുമാര്&#x200d; എം.എല്&#x200d;.എ, പുരുഷന്&#x200d; കടലുണ്ടി എം.എല്&#x200d;.എ, മലപ്പുറം ജില്ലാ കലക്ടര്&#x200d; അമിത്മീണ, മേയര്&#x200d; തോട്ടത്തില്&#x200d; രവീന്ദ്രന്&#x200d;, കോഴിക്കോട് ജില്ലാ കലക്ടര്&#x200d; യു.വി ജോസ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്&#x200d; തുടങ്ങിയവര്&#x200d; സന്നിഹിതരായിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്&#x200d; ആര്&#x200d;.എല്&#x200d; സരിത സ്വാഗതവും ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d; ഡോ. വി. ജയശ്രീ നന്ദിയും പറഞ്ഞു. നിപ്പ പ്രതിരോധ പ്രവര്&#x200d;ത്തനങ്ങളില്&#x200d; സജീവമായിരുന്ന ജില്ലാ ഭരണകര്&#x200d;ത്താക്കള്&#x200d;, ഡോക്ടര്&#x200d;മാര്&#x200d;, ആരോഗ്യ കേന്ദ്രങ്ങള്&#x200d;, ആസ്പത്രികള്&#x200d;, സ്ഥാപനങ്ങള്&#x200d; എന്നിവര്&#x200d;ക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജ സര്&#x200d;ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.</p>
<p><iframe loading="lazy" src="https://www.youtube.com/embed/xDE0zPoBRok" width="764" height="430" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-beat-one-of-the-worlds-deadliest-viruses.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
