kozhikode – Chandrika Daily https://www.chandrikadaily.com Wed, 04 Mar 2026 02:39:39 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg kozhikode – Chandrika Daily https://www.chandrikadaily.com 32 32 യുദ്ധം കനത്തു;കടൽ–വിമാന മാർഗങ്ങൾ അടഞ്ഞു, കേരളത്തിൽ നിന്നുള്ള കയറ്റുമതി നിലച്ചു https://www.chandrikadaily.com/the-war-intensified-the-sea-air-routes-were-closed-exports-from-kerala-have-stopped.html https://www.chandrikadaily.com/the-war-intensified-the-sea-air-routes-were-closed-exports-from-kerala-have-stopped.html#respond Wed, 04 Mar 2026 02:33:31 +0000 https://www.chandrikadaily.com/?p=379304 കോഴിക്കോട്: ഇസ്രയേൽ–യു.എസ്–ഇറാൻ യുദ്ധത്തെത്തുടർന്ന് കടൽ, ആകാശ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി വ്യാപകമായി നിലച്ചു. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് കൊച്ചി തുറമുഖത്തുനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ ബുക്കിംഗ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഷിപ്പിംഗ് കമ്പനികൾ അറിയിച്ചു. വിമാനമാർഗം ചരക്ക് നീക്കം മൂന്നു ദിവസമായി പൂർണമായും നിലച്ചിരിക്കുകയാണ്.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ഇറാഖ്, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്കയക്കൽ പൂർണമായി നിർത്തി. യു.എ.ഇ.യിലെ ജബൽ അലി തുറമുഖം അടച്ചതും പ്രതിസന്ധി രൂക്ഷമാക്കി. മാർച്ച് ഒന്നിന് പുലർച്ചെ 1.15ന് കൊച്ചി തുറമുഖത്തുനിന്ന് പുറപ്പെട്ട ‘സോംഗു തയ്‌വാൻ’ കപ്പലിന്റെ ഭാവിയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.

ഏകദേശം 50,000 ടൺ ചരക്കുകൾ കൊണ്ടുപോകാൻ ശേഷിയുള്ള ഈ കപ്പലിൽ നൂറോളം ശീതീകരണ കണ്ടെയ്‌നറുകളുണ്ട്. ചരക്കിറക്കാൻ കഴിയാതെ കപ്പൽ മടങ്ങിയെത്തേണ്ടി വന്നാൽ, ലക്ഷങ്ങൾ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പ്രാദേശിക വിപണിയിൽ പോലും വിറ്റഴിക്കാൻ പ്രയാസമാകും. ഇതിനിടെ, ചരക്കു കയറ്റി തയ്യാറാക്കിയ കണ്ടെയ്‌നറുകൾ കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷനുകളിൽ ഇറക്കാൻ അനുമതി നൽകാതെ തിരിച്ചയക്കുകയാണ്.

വിമാന കയറ്റുമതിയും തകർച്ച നേരിടുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ചരക്കുകൾ പൂർണമായും നിർത്തിയതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും മന്ദഗതിയിലായി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച പഴം–പച്ചക്കറി ഉൽപ്പന്നങ്ങൾ ഞായറാഴ്ച കയറ്റി അയക്കാനായില്ല. പെട്ടെന്ന് കേടാവുന്നവയായതിനാൽ ഇവ പ്രാദേശിക വിപണിയിൽ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ടിവന്നു. ഇതിലൂടെ കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി അറിയിച്ചു.

സാധാരണയായി കൊച്ചി വിമാനത്താവളത്തിൽ നിന്ന് ദിവസേന 150 ടൺ ചരക്കാണ് കയറ്റുമതി ചെയ്യുന്നത്. അതിൽ 100 ടണ്ണോളം പഴം–പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളാണ്. ഇതിൽ 70 ടൺ ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു അയച്ചിരുന്നത്. നിലവിൽ 50 ടൺ മാത്രമാണ് കയറ്റുമതി നടക്കുന്നത്.

കരിപ്പൂരിൽ നിന്ന് സാധാരണ 40–45 ടൺ ചരക്കുകൾ ദിവസേന കയറ്റുമതി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അത് 10–16 ടൺ വരെയായി കുറഞ്ഞു. റംസാൻ കാലത്ത് ഓർഡറുകൾ വർധിച്ചിരിക്കെ ഈ പ്രതിസന്ധി കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയായി.

]]>
https://www.chandrikadaily.com/the-war-intensified-the-sea-air-routes-were-closed-exports-from-kerala-have-stopped.html/feed 0
പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങള്‍; സംസ്ഥാനത്ത് ആറ് പേര്‍ മരിച്ചു https://www.chandrikadaily.com/two-car-accidents-in-the-morning-six-people-died-in-the-state.html https://www.chandrikadaily.com/two-car-accidents-in-the-morning-six-people-died-in-the-state.html#respond Sat, 28 Feb 2026 02:36:36 +0000 https://www.chandrikadaily.com/?p=378954 തിരുവനന്തപുരം: സംസ്ഥാനത്ത് പുലര്‍ച്ചെയുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ ആറ് പേര്‍ മരിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമാണ് അപകടങ്ങള്‍ നടന്നത്.

തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആദ്യ അപകടം. ബൈക്ക് നടപ്പാതയില്‍ ഇടിച്ച് ഹോട്ടല്‍ ജീവനക്കാരായ മൂന്ന് പേര്‍ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശികളായ പ്രണവ്, സജിന്‍ എന്നിവരും ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരുമാണ് മരിച്ചത്.

രണ്ടാമത്തെ അപകടം കോഴിക്കോട് ജില്ലയിലെ നല്ലളത്ത് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൊബൈല്‍ ടവര്‍ ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. രാമനാട്ടുകര സ്വദേശികളായ ദിനില്‍, അജീഷ്, വിമല്‍ എന്നിവരാണ് മരിച്ചത്. ദിനിലും അജീഷും രാമനാട്ടുകര സ്വദേശികളും വിമല്‍ ഫറോഖ് കോളേജ് സ്വദേശിയുമാണ്.

 

]]>
https://www.chandrikadaily.com/two-car-accidents-in-the-morning-six-people-died-in-the-state.html/feed 0
വലിയങ്ങാടിയില്‍ വീണ്ടും കെട്ടിട ഭാഗം തകര്‍ന്നുവീണ് അപകടം; ആശങ്ക ഉയര്‍ത്തി നാട്ടുകാര്‍ https://www.chandrikadaily.com/another-accident-in-valiyangadi-due-to-the-collapse-of-part-of-the-building-locals-raised-concern.html https://www.chandrikadaily.com/another-accident-in-valiyangadi-due-to-the-collapse-of-part-of-the-building-locals-raised-concern.html#respond Wed, 25 Feb 2026 09:21:57 +0000 https://www.chandrikadaily.com/?p=378696 കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് അപകടം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണതാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നുവെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. വലിയങ്ങാടിയില്‍ കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ നിലനില്‍ക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പരിശോധനയും സുരക്ഷാ നടപടികളും വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചിരുന്നു. കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളായ കിണാശ്ശേരി സ്വദേശി അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍, തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. സംഭവങ്ങളെ തുടര്‍ന്ന് പ്രദേശത്തെ പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ നടത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

]]>
https://www.chandrikadaily.com/another-accident-in-valiyangadi-due-to-the-collapse-of-part-of-the-building-locals-raised-concern.html/feed 0
വലിയങ്ങാടി കെട്ടിട അപകടം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു https://www.chandrikadaily.com/valiyangadi-building-accident-human-rights-commission-filed-a-case-on-its-own.html https://www.chandrikadaily.com/valiyangadi-building-accident-human-rights-commission-filed-a-case-on-its-own.html#respond Tue, 24 Feb 2026 16:55:31 +0000 https://www.chandrikadaily.com/?p=378624 കോഴിക്കോട് വലിയങ്ങാടിയില്‍ പഴകിയ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് നാല് പേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 70 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നു വീണ് അപകടമുണ്ടായത്. ജബ്ബാര്‍ (കിനാശ്ശേരി), അഷ്‌റഫ്, ബഷീര്‍ (അത്തോളി), വിനോദ് (തിരുവങ്ങൂര്‍) എന്നിവരാണ് അപകടത്തില്‍പെട്ട് മരിച്ച തൊഴിലാളികള്‍.

അപകടാവസ്ഥയിലുള്ള മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്തി സമയബന്ധിതമായി പുനരുദ്ധാരണം നടത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വരാനിരിക്കുന്ന മാര്‍ച്ച് മാസത്തിലെ സിറ്റിംഗില്‍ കമ്മീഷന്‍ ഈ കേസ് വിശദമായി പരിഗണിക്കും.

അതേസമയം കെട്ടിടം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശമുണ്ടായിട്ടും, അത് മറികടന്ന് രണ്ടാഴ്ച മുന്‍പ് ഇവിടെ പുതിയ സ്ഥാപനത്തിന് അനുമതി നല്‍കിയത് വലിയ വിവാദമായിട്ടുണ്ട്.

]]>
https://www.chandrikadaily.com/valiyangadi-building-accident-human-rights-commission-filed-a-case-on-its-own.html/feed 0
കോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി https://www.chandrikadaily.com/kozhikode-building-accident-death-toll-rises-to-four.html https://www.chandrikadaily.com/kozhikode-building-accident-death-toll-rises-to-four.html#respond Mon, 23 Feb 2026 12:33:13 +0000 https://www.chandrikadaily.com/?p=378446 കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദാണ് മരിച്ചത്.

നേരത്തെ അഷ്റഫ് (കിണാശ്ശേരി), ജബ്ബാര്‍ (കിണാശ്ശേരി), ബഷീര്‍ (അത്തോളി) എന്നിവര്‍ മരിത്തിരുന്നു. എല്ലാവരും പ്രദേശത്തെ ചുമട്ടുതൊഴിലാളികളാണ്.

കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് 11.55-ഓടെ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. കെട്ടിടം ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടം ഒഴിയാനുള്ള നിര്‍ദ്ദേശം ചില വ്യാപാരികള്‍ അവഗണിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മേലേയ്ക്കാണ് സ്ലാബ് തകര്‍ന്നു വീണത്.

 

]]>
https://www.chandrikadaily.com/kozhikode-building-accident-death-toll-rises-to-four.html/feed 0
കോഴിക്കോട് ടോറസ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം https://www.chandrikadaily.com/a-young-biker-dies-after-being-hit-by-a-taurus-lorry-in-kozhikode.html https://www.chandrikadaily.com/a-young-biker-dies-after-being-hit-by-a-taurus-lorry-in-kozhikode.html#respond Wed, 18 Feb 2026 16:35:54 +0000 https://www.chandrikadaily.com/?p=378125 ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിയാണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

ഇരുപതാംമൈൽസിൽ വച്ചാണ് അപകടം നടന്നത്. റോഡിൽ നിന്നും തെന്നിയ ബൈക്ക് ടോറസിനടിയിൽ പെടുകയായിരുന്നു. യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.

]]>
https://www.chandrikadaily.com/a-young-biker-dies-after-being-hit-by-a-taurus-lorry-in-kozhikode.html/feed 0
ജയലക്ഷ്മി സില്‍ക്‌സ് തീപിടിത്തം, കേസെടുത്ത് പൊലീസ്, 50 കോടിയുടെ നഷ്ടമെന്ന് മാനേജ്‌മെന്റ് https://www.chandrikadaily.com/2jayalakshmi-silks-fire-police-register-case-management-says-loss-of-rs-50-crore.html https://www.chandrikadaily.com/2jayalakshmi-silks-fire-police-register-case-management-says-loss-of-rs-50-crore.html#respond Wed, 18 Feb 2026 14:45:36 +0000 https://www.chandrikadaily.com/?p=378114 കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പാളയം ജയലക്ഷ്മി സില്‍ക്‌സില്‍ ഉണ്ടായ തീപിടിത്തത്തില്‍ കേസെടുത്ത് പൊലീസ്. ടെക്‌സ്റ്റൈല്‍സ് മാനേജരുടെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. തീപിടിത്തത്തില്‍ അന്‍പ് കോടി രൂപയോളം നഷ്ടമുണ്ടായെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. തീപിടിത്തം സംബന്ധിച്ച് ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് മാനേജരുടെ പരാതി.

വന്‍തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും കോഴിക്കോട് കോര്‍പ്പറേഷനും വെവ്വേറെ അന്വേഷണമാണ് നടത്തുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അഗ്‌നിശമന സേനയുടെ പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചത്. വസ്ത്രങ്ങള്‍ കൂടുതല്‍ സംഭരിച്ചിരുന്നത് തീ പിടിത്തത്തിന്റെ വ്യാപ്തി കൂട്ടി. ഓട്ടോമാറ്റിക് സ്പ്രിംങ്കളറുകള്‍ ഉള്‍പ്പെടെ കെട്ടിടത്തിലെ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി അഗ്‌നിശമന സേനയുടെ റിപ്പോര്‍ട്ടിലുണ്ട്.

135 ഓളം ജീവനക്കാരാണ് തീപിടിത്തമുണ്ടായ സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് പുറമെ വസ്ത്രം വാങ്ങാനെത്തിയവരും ഷോപ്പിലുണ്ടായിരുന്നു. പുക ഉയര്‍ന്നതോടെ മുന്നറിയിപ്പ് അലാം മുഴങ്ങുകയും ആളുകള്‍ പുറത്തേക്ക് ഓടിയതിനിലാണ് വലിയദുരന്തം ഒഴിവക്കിതെന്നാണ് വിലയിരുത്തല്‍. അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട് നാളെ ജില്ലാ കളക്ടര്‍ക്ക് കൈമാറും. ചൊവ്വാഴ്ച വൈകീട്ടായിരുന്നു ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടിത്തം ഉണ്ടായത്.

]]>
https://www.chandrikadaily.com/2jayalakshmi-silks-fire-police-register-case-management-says-loss-of-rs-50-crore.html/feed 0
ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും https://www.chandrikadaily.com/fire-at-jayalakshmi-silks-expert-team-to-conduct-inspection-today.html https://www.chandrikadaily.com/fire-at-jayalakshmi-silks-expert-team-to-conduct-inspection-today.html#respond Wed, 18 Feb 2026 02:25:50 +0000 https://www.chandrikadaily.com/?p=378024 കോഴിക്കോട്: ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍ തീപിടിത്തത്തിന് പിന്നാലെ, അപകടകാരണം കണ്ടെത്താനായി വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. ശനിയാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തംനീണ്ട പരിശ്രമത്തിനൊടുവില്‍ രാത്രി പത്ത് മണിയോടെയാണ് പൂര്‍ണ്ണമായും അണയ്ക്കാനായത്. പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.

ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളില്‍ പുക ഉയരുന്നത് കണ്ടത്. ഇതോടെ ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും കെട്ടിടത്തിന് പുറത്തേക്ക് ഓടിയത് വലിയ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകളും കരിപ്പൂരില്‍ നിന്നുള്ള ഫയര്‍ എഞ്ചിനും ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

റമദാന്‍ വിപണിക്കായി വലിയ തോതില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ ശേഖരിച്ചിരുന്നു. ഇവയില്‍ ഭൂരിഭാഗവും നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

2023 ഏപ്രിലിലും ഇതേ സ്ഥാപനത്തില്‍ തീപിടിത്തം ഉണ്ടായിരുന്നു.

 

]]>
https://www.chandrikadaily.com/fire-at-jayalakshmi-silks-expert-team-to-conduct-inspection-today.html/feed 0
പ്രഭാവതി അമ്മ മാസ്സ്; ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു https://www.chandrikadaily.com/prabhavati-amma-mass-mvd-suspended-the-license-of-the-person-who-drove-the-vehicle-on-the-footpath.html https://www.chandrikadaily.com/prabhavati-amma-mass-mvd-suspended-the-license-of-the-person-who-drove-the-vehicle-on-the-footpath.html#respond Fri, 13 Feb 2026 08:50:35 +0000 https://www.chandrikadaily.com/?p=377619 കോഴിക്കോട്: നിയമലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത പ്രഭാവതി അമ്മയുടെ ഇടപെടലില്‍ നടപടി. എരഞ്ഞിപ്പാലം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച യാത്രക്കാരന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ച് ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചു വന്നയാളെ പ്രഭാവതി അമ്മ തടഞ്ഞുനിര്‍ത്തിയിരുന്നു. റോഡിലൂടെ പോകാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന യാത്രക്കാരനെ തന്റെ സ്മാര്‍ട്ട് ഫോണില്‍ വീഡിയോ പകര്‍ത്തിയാണ് അവര്‍ നേരിട്ടത്. ഒടുവില്‍ ഇയാള്‍ വണ്ടി തിരിച്ചു റോഡിലൂടെ തന്നെ പോവുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ വൈറലായതോടെ പ്രഭാവതി അമ്മയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ‘പ്രഭാവതി അമ്മ ഇഫക്ട്’ എന്ന പേരില്‍ ഈ സംഭവം ചര്‍ച്ചയായി.

 

]]>
https://www.chandrikadaily.com/prabhavati-amma-mass-mvd-suspended-the-license-of-the-person-who-drove-the-vehicle-on-the-footpath.html/feed 0
‘വേദിയിലുണ്ടായത് സ്‌നേഹത്തള്ളല്‍’: പുതുയുഗ യാത്രയുടെ വേദിയില്‍ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധം: ഡിസിസി പ്രസിഡന്റ് https://www.chandrikadaily.com/what-happened-on-stage-was-a-love-fight-the-propaganda-that-there-was-a-push-and-shove-on-the-stage-of-the-new-years-journey-is-untrue-dcc-president.html https://www.chandrikadaily.com/what-happened-on-stage-was-a-love-fight-the-propaganda-that-there-was-a-push-and-shove-on-the-stage-of-the-new-years-journey-is-untrue-dcc-president.html#respond Thu, 12 Feb 2026 05:55:21 +0000 https://www.chandrikadaily.com/?p=377523 കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍.

കുറ്റ്യാടിയിൽ വേദിയിലുണ്ടായത് സ്നേഹത്തള്ളലാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. സംസാരിക്കാൻ വിളിക്കാൻ വൈകിയതിൽ ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല. എം.കെ രാഘവനെയും പാറക്കൽ അബ്ദുല്ലയേയും വിളിക്കാൻ ആവശ്യപ്പെട്ടത് ഷാഫി പറമ്പിൽ. കുറ്റ്യാടിയിൽ പുതുയുഗ യാത്രയെ കുറിച്ച് ഉണ്ടായവാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍മീഡിയയിലെ സൈബര്‍ ആക്രമണം ഉള്‍കൊള്ളാം. മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധമായ വാര്‍ത്ത കൊടുക്കരുത്. വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് ഇന്നലെ വന്നത്. ദയവായി അതിന്റെ പിന്നാലെ പോകരുത്. ജാഥയുടെ പോസിറ്റീവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂവെന്നും പ്രവീണ്‍ കുമാര്‍.

]]>
https://www.chandrikadaily.com/what-happened-on-stage-was-a-love-fight-the-propaganda-that-there-was-a-push-and-shove-on-the-stage-of-the-new-years-journey-is-untrue-dcc-president.html/feed 0