<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kpa majeed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kpa-majeed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 11 Sep 2024 05:06:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kpa majeed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എ.ഡി.ജി.പി പിണറായിയുടെ ഇടനിലക്കാരന്&#x200d;: കള്ളക്കഥകള്&#x200d; കൊണ്ട് പിടിച്ച് നില്&#x200d;ക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട; കെ.പി.എ മജീദ്‌</title>
		<link>https://www.chandrikadaily.com/adgp-pinarayis-mediator-chief-minister-should-not-think-that-he-can-hold-on-to-false-stories-kpa-majeed.html</link>
					<comments>https://www.chandrikadaily.com/adgp-pinarayis-mediator-chief-minister-should-not-think-that-he-can-hold-on-to-false-stories-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Sep 2024 05:06:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309083</guid>

					<description><![CDATA[കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്.- അദ്ദേഹം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ബ്രണ്ണൻ കോളേജും കുഞ്ഞിരാമൻ കഥയും പറഞ്ഞ് അധികനാൾ പിടിച്ചുനിൽക്കാനാവുമെന്ന് പിണറായി വിജയൻ കരുതേണ്ടതില്ലെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എൽ.എ. പഴകിപ്പുളിച്ച നുണക്കഥകൾ ആവർത്തിക്കുകയല്ലാതെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി ഇനിയും വാ തുറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി കലാപത്തിൽ പള്ളിക്ക് സംരക്ഷണം നൽകിയത് സി.പി.എമ്മായിരുന്നു എന്ന നുണ നിയമസഭയിൽ പൊളിച്ച് കൈയിൽ കൊടുത്തതാണ്. ഇന്നും മുഖ്യമന്ത്രി അത് ആവർത്തിച്ചു. 1971 ഡിസംബർ 28 മുതൽ 31 വരെയാണ് തലശ്ശേരി കലാപം നടന്നത്. കലാപവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജോസഫ് വിതയത്തിൽ കമ്മിഷൻ വിശദമായി അന്വേഷിച്ചിരുന്നു.</p>
<p>കലാപത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത്. 569 എഫ്.ഐ.ആറുകൾ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെവിടെയും കുഞ്ഞിരാമൻ കൊല്ലപ്പെട്ട സംഭവമില്ല. അതായത് ആ കൊലപാതകവും കലാപവുമായി ബന്ധമില്ലെന്നർത്ഥം. നിയമസഭയിൽ അക്കാലത്ത് പിണറായി നടത്തിയ പ്രസംഗത്തിലും കുഞ്ഞിരാമനില്ല. കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്.- അദ്ദേഹം വ്യക്തമാക്കി.</p>
<p>കുറെ കാലമായി സി.പി.എം പ്രചരിപ്പിക്കുന്ന കള്ളക്കഥയാണ് കുഞ്ഞിരാമന്റെ പള്ളി സംരക്ഷണവും രക്തസാക്ഷിത്വവും. ആ കഥയാണ് പിണറായി ആവർത്തിച്ചത്. യഥാർത്ഥ വസ്തുതകൾ ഭീകരമാണ്. ഈ കലാപത്തിൽ 17 മുസ്‌ലിം പള്ളികൾ തകർന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കാരല്ലാതെ മറ്റാരുമില്ലാത്ത പാർട്ടി ഗ്രാമങ്ങളിലാണ്. ഈ പള്ളികൾ തകർന്നപ്പോൾ ഒരു കുഞ്ഞിരാമനും അവിടെയുണ്ടായിരുന്നില്ല. ഒരു സഖാവും ഈ പള്ളികൾ സംരക്ഷിക്കാനുണ്ടായില്ല എന്ന് മാത്രമല്ല പള്ളികൾ തകർക്കുന്നതിൽ അവരുടെ പങ്കുണ്ടായിരുന്നു എന്ന് കമ്മിഷൻ റിപ്പോർട്ടിൽ കാണാം. എൽ.കെ അദ്വാനി നടത്തിയ രഥയാത്ര പോലെ അന്ന് എ.കെ.ജിയുടെ ഒരു തലശ്ശേരി യാത്രയുണ്ടായിരുന്നു.</p>
<p>അന്ന് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി അണികളിൽ മുസ്‌ലിം വിരുദ്ധ വികാരം ഇളക്കി വിട്ടു എന്ന സത്യം എഴുതിയതും ഇതേ കമ്മിഷനാണ്. സി.പി.ഐയുടെ കണ്ണൂർ ജില്ലാ കൗൺസിൽ സി.പി.എമ്മിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ അന്ന് രംഗത്തെത്തിയിരുന്നു. എം.വി രാഘവന്റെ ആത്മകഥയിലും ഈ വസ്തുത ചൂണ്ടിക്കാട്ടുന്നുണ്ട്. അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിനെതിരെ സി.പി.എമ്മും ജനസംഘവും (ഇന്നത്തെ ബി.ജെ.പി) ഒരേ ഭാഷയിലാണ് അന്ന് സംസാരിച്ചിരുന്നത്. സി.പി.ഐയും എ.ഐ.വൈ.എഫും ഈ ആരോപണങ്ങൾ അന്ന് കമ്മിഷന് മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്.</p>
<p>നുണകളും വീമ്പ് പറച്ചിലും കൊണ്ട് പ്രശ്‌നം തീരില്ല. പിണറായിയുടെ ഇടനിലക്കാരനായിരുന്നു എ.ഡി.ജി.പി എന്നാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ആർ.എസ്.എസ് ബന്ധം പിണറായിക്ക് വേണ്ടിയായിരുന്നു എന്ന് കേരള രാഷ്ട്രീയം വീക്ഷിക്കുന്ന ഏത് കുട്ടിക്കും മനസ്സിലാകും. സി.പി.എമ്മിന്റെ കരുവന്നൂർ ബാങ്ക് കൊള്ള, സ്വർണ്ണക്കടത്ത് തുടങ്ങി ഒട്ടേറെ കുരുക്കുകൾ മുറുകാതെ നിൽക്കുന്നത് ഈ ഊഷ്മള ബന്ധത്തിലൂടെയാണ്. സ്പീക്കർ ഷംസീർ ഉൾപ്പെടെ ആർ.എസ്.എസ്സിനെ ന്യായീകരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെങ്കിൽ സി.പി.എം പെട്ടുപോയ ഗതികേട് ചെറുതല്ലെന്ന് വ്യക്തമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adgp-pinarayis-mediator-chief-minister-should-not-think-that-he-can-hold-on-to-false-stories-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ യെച്ചൂരി ഡൽഹിയിൽ സമരം ചെയ്യുന്നു, ഇവിടെ കേസെടുക്കുന്നു’; കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/yechuri-strikes-in-delhi-against-media-clampdown-files-case-here-kpa-majeed.html</link>
					<comments>https://www.chandrikadaily.com/yechuri-strikes-in-delhi-against-media-clampdown-files-case-here-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Dec 2023 05:43:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[journlist]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[police case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286574</guid>

					<description><![CDATA[നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; ഷൂ എറിഞ്ഞ സംഭവം റിപ്പോര്&#x200d;ട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോര്&#x200d; റിപ്പോര്&#x200d;ട്ടര്&#x200d; വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മാധ്യമപ്രവര്&#x200d;ത്തക വിനീത വി.ജിക്കെതിരായ കേസ് നിര്&#x200d;ഭാഗ്യകരവും അംഗീകരിക്കാന്&#x200d; കഴിയാത്തതുമാണെന്ന് മുസ്‌ലിം ലീഗ് നേതാവും എം.എല്&#x200d;.എയുമായ കെ.പി.എ മജീദ്. മാധ്യമങ്ങള്&#x200d;ക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ സീതാറം യെച്ചൂരി ഡല്&#x200d;ഹിയില്&#x200d; സമരം ചെയ്യുന്നു,അവര്&#x200d; കേരളത്തില്&#x200d; ഭരിക്കുമ്പോള്&#x200d; എങ്ങനെയാണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തി ഒതുക്കുക എന്നുള്ളതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഒരു സര്&#x200d;ക്കാരിന്റെ നടപടി മെച്ചപ്പെടുത്തണമെങ്കിലും വിമര്&#x200d;ശനം ഉണ്ടാകണം. ഓരോ മാധ്യമങ്ങളും വിമര്&#x200d;ശിക്കണം, അതില്&#x200d; ശരി ഉണ്ടെങ്കില്&#x200d; അംഗീകരിക്കുക, ഇല്ലെങ്കില്&#x200d; തിരസ്‌കരിക്കുക അല്ലാതെ കേസെടുത്ത് മാധ്യമ പ്രവര്&#x200d;ത്തനത്തെ നിയന്ത്രിക്കുക എന്നത് അംഗീകരിക്കാനവാത്തതാണെന്ന് കെപിഎ മജീദ് പറഞ്ഞു.</p>
<p>നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; ഷൂ എറിഞ്ഞ സംഭവം റിപ്പോര്&#x200d;ട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോര്&#x200d; റിപ്പോര്&#x200d;ട്ടര്&#x200d; വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yechuri-strikes-in-delhi-against-media-clampdown-files-case-here-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള സദസ്: &#8216;ആളെ കൂട്ടുന്നതിന് ഓരോ വിദ്യാലയത്തില്&#x200d; നിന്നും 200 വിദ്യാര്&#x200d;ത്ഥികളെ അയക്കണമെന്ന വിചിത്രനിര്&#x200d;ദേശം പിന്&#x200d;വലിക്കണം&#8217;: കെ.പി.എ മജീദ് </title>
		<link>https://www.chandrikadaily.com/nawakerala-sadas-the-strange-proposal-to-send-200-students-from-each-school-to-recruit-should-be-withdrawn-kpa-majeed.html</link>
					<comments>https://www.chandrikadaily.com/nawakerala-sadas-the-strange-proposal-to-send-200-students-from-each-school-to-recruit-should-be-withdrawn-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 22 Nov 2023 09:33:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[navakerala sadas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283775</guid>

					<description><![CDATA[വിദ്യാര്&#x200d;ത്ഥികളുടെ പഠന സമയം മറ്റു ആവശ്യങ്ങള്&#x200d;ക്ക് ഉപയോഗപ്പെടുത്തരുതെന്ന കര്&#x200d;ശനനിര്&#x200d;ദ്ദേശം നിലനില്&#x200d;ക്കെയാണ് ചട്ടലംഘന നിര്&#x200d;ദേശം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി]]></description>
										<content:encoded><![CDATA[<p>നവകേരള സദസ്സിന് ആളെ കൂട്ടുന്നതിന് ഓരോ വിദ്യാലയത്തില്&#x200d; നിന്നും 200 വിദ്യാര്&#x200d;ത്ഥികളെ അയക്കണമെന്ന തിരുരങ്ങാടി ഡി, ഇ, ഒ യുടെ നിര്&#x200d;ദേശം പിന്&#x200d;വലിക്കണമെന്നും വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചതിന് നടപടി സ്വീകരിക്കണമെന്നും കെ.പി എ മജീദ് എംഎല്&#x200d;എ ആവശ്യപ്പെട്ടു.</p>
<p>വിദ്യാര്&#x200d;ത്ഥികളുടെ പഠന സമയം മറ്റു ആവശ്യങ്ങള്&#x200d;ക്ക് ഉപയോഗപ്പെടുത്തരുതെന്ന കര്&#x200d;ശനനിര്&#x200d;ദ്ദേശം നിലനില്&#x200d;ക്കെയാണ് ചട്ടലംഘന നിര്&#x200d;ദേശം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാവില്ല. പൊതുജനങ്ങളില്&#x200d; നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പരാതികള്&#x200d; സ്വീകരിക്കാത്ത നവ സദസ്സില്&#x200d; ആള് കുറയുമെന്ന ആശങ്കയിലാണ് പ്രധാന അധ്യാപകര്&#x200d;ക്ക് ടാര്&#x200d;ജറ്റ് നല്&#x200d;കി കുട്ടികളെ പങ്കെടുപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>പല മേഖലയിലും ഇത് പോലെ ടാര്&#x200d;ജറ്റ് നല്&#x200d;കിയാണ് നവകേരള സദസ്സിന് ആളെ കൂട്ടുന്നത്. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനപ്പുറം സദസില്&#x200d; കുട്ടികളെ പോലും നിറച്ച് നടത്തുന്ന ഈ ആഘോഷം വെറും ആഭാസകരമാണെന്ന്് കെപിഎ മജീദ് കുറ്റപ്പെടുത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nawakerala-sadas-the-strange-proposal-to-send-200-students-from-each-school-to-recruit-should-be-withdrawn-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ വിജയൻ്റെ നികുതി വെട്ടിപ്പ് അന്വേഷിക്കണം : കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/1veena-vijayans-tax-evasion-to-be-investigated-k-p-a-majeed.html</link>
					<comments>https://www.chandrikadaily.com/1veena-vijayans-tax-evasion-to-be-investigated-k-p-a-majeed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 20 Aug 2023 03:46:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[veena vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270551</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സ്വകാര്യ കമ്പനികൾ നൽകിയ കോടികളെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് നിയമസഭാ സെക്രട്ടറി കെ.പി. എ മജീദ് എം. എൽ.എ ആവശ്യപ്പെട്ടു.</p>
<p>മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണ്. കരിമണൽ കമ്പനിയിൽനിന്ന് വാങ്ങിയ 1.72 കോടിയുടെ ടാക്‌സ് വെട്ടിച്ചു. ഇതിന്റെ 18 ശതമാനം ജി.എസ്.ടി അടച്ചിട്ടില്ല. ഈ 1.72 കോടിക്ക് പുറമെ 52 ലക്ഷം എംപവർ ഇന്ത്യ എന്ന കമ്പനിയിൽനിന്നും കൈപ്പറ്റി. കരിമണൽ കമ്പനിയിൽനിന്ന് 42 ലക്ഷം അധികം വാങ്ങി. പണം വാങ്ങിയതിന് നൽകുന്ന സേവനങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചാൽ വ്യക്തതയില്ല.</p>
<p>സംസ്ഥാന സർക്കാരിന് അരക്കോടിയോളം രൂപയുടെ നഷ്ടമാണ് ഇവർ വരുത്തിവെച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന ഈ വിവരങ്ങൾ വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. മാത്യു പറഞ്ഞത് പ്രകാരമാണെങ്കിൽ മഞ്ഞുമലയുടെ അറ്റം മാത്രമാണിത്. മുഖ്യമന്ത്രി ഉൾപ്പെടെ വമ്പൻ സ്രാവുകളുടെ പിന്തുണയില്ലാതെ ഈ തട്ടിപ്പുകൾ അസാധ്യമാണ്.<br />
മജീദ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1veena-vijayans-tax-evasion-to-be-investigated-k-p-a-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവകാശങ്ങള്&#x200d; ഹനിക്കപ്പെടുമ്പോള്&#x200d; പോരാട്ട സ്മരണകള്&#x200d; പ്രചോദനമാകണം: കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/struggle-memories-should-inspire-when-rights-are-denied-kpa-majeed.html</link>
					<comments>https://www.chandrikadaily.com/struggle-memories-should-inspire-when-rights-are-denied-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 29 Jul 2023 15:58:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[myl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267057</guid>

					<description><![CDATA[
മുസ്ലിം യൂത്ത് ലീഗ് സ്മൃതി വിചാര സദസ്സുകള്&#x200d;ക്ക് തുടക്കമായി]]></description>
										<content:encoded><![CDATA[<p>കുറ്റ്യാടി: രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്&#x200d; ഹനിക്കപ്പെടുമ്പോള്&#x200d; പോരാട്ട സ്മരണകള്&#x200d; പ്രചോദനമാകണമെന്ന് മുസ്ലിംലീഗ് നിയമസഭാ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ സ്മൃതി വിചാരം ഭാഷാ സമര അനുസ്മരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുറ്റ്യാടി മണ്ഡലത്തിലെ മണിയൂരില്&#x200d; നിര്&#x200d;വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിദ്വേഷത്തിനെതിരെ ദുര്&#x200d;ഭരണത്തിനെതിരെ എന്ന പ്രമേയത്തില്&#x200d; തുടക്കം കുറിച്ച കാമ്പയിന്റെ ഭാഗമായാണ് ജൂലൈ 30 യൂത്ത് ലീഗ് ദിനത്തില്&#x200d; മണ്ഡലം തലത്തില്&#x200d; സ്മൃതി വിചാരം എന്ന പേരില്&#x200d; പരിപാടി സംഘടിപ്പിക്കുന്നത്.</p>
<p>എതിര്&#x200d; ശബ്ദങ്ങളെ നിശബ്ദമാക്കിയും പതിവ് രീതികളെ മറികടന്നും പാര്&#x200d;ലമെന്റില്&#x200d; വിവാദ ബില്ലുകള്&#x200d; പാസ്സായിക്കൊണ്ടിരിക്കുകയാണ്. മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങള്&#x200d;ക്കെതിരെ പ്രധാനമന്ത്രിയോ ഭരണകൂടമോ ഒരക്ഷരം ഉരിയാടുന്നില്ല കെ.പി.എ മജീദ് തുടര്&#x200d;ന്നു. ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളില്&#x200d; നിന്നും സര്&#x200d;ക്കാര്&#x200d; വഴുതി മാറുകയാണ്. ന്യൂനപക്ഷ അവകാശങ്ങളെല്ലാം ഹനിക്കപ്പെടുന്നു. വഖഫ് നിയമം റദ്ദാക്കാന്&#x200d; ശ്രമം നടക്കുന്നു. മുസ്ലിംകള്&#x200d; വിവാഹമോചനം ചെയ്യുന്നത് ക്രിമിനല്&#x200d; കുറ്റമാക്കുന്ന വിചിത്രമായ സംഭവവും രാജ്യത്ത് നടന്നു. ഏകീകൃത സിവില്&#x200d; കോഡ് ആര്&#x200d;ക്ക് നേരെയാണ് വിരല്&#x200d;ചൂണ്ടുന്നത് എന്ന കാര്യം വ്യക്തമാണ്. ന്യൂനപക്ഷങ്ങളുടെ ഭക്ഷണത്തിലും ഭാഷയിലും കൈകടത്തല്&#x200d; നടക്കുന്നു. അവകാശങ്ങള്&#x200d; ഹനിക്കപ്പെടുമ്പോള്&#x200d; ഭാഷാ സമര സ്മരണകള്&#x200d; പോരാട്ടത്തിനുള്ള പ്രചോദനമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മന്&#x200d;സൂര്&#x200d; ഇടവലത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രത്യേകം സജ്ജമാക്കിയ വേദിയില്&#x200d; നടന്ന ചടങ്ങില്&#x200d; മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്&#x200d; പി. ഇസ്മായില്&#x200d; കാമ്പയിന്&#x200d; പ്രമേയ പ്രഭാഷണം നടത്തി.ചടങ്ങില്&#x200d; വെച്ച് പഴയകാല നേതാക്കളായ കെ കെ അമ്മത് മാസ്റ്റര്&#x200d;, ടി ടി കുഞ്ഞബ്ദുല്ല ഹാജി, പ്രഫ.ഇ കെ അഹമ്മദ്, സി കെ പോക്കര്&#x200d; മാസ്റ്റര്&#x200d; എന്നിവരെ കെ.പി.എ മജീദ് ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്&#x200d; അബ്ദുള്ള, മിസ്ഹബ് കീഴരിയൂര്&#x200d;, ടി മൊയ്തീന്&#x200d; കോയ, നൊച്ചാട് കുഞ്ഞബ്ദുല്ല, കെ സി മുജീബ് റഹ്മാന്&#x200d;, കെ.ടി അബ്ദുറഹ്മാന്&#x200d;, ഡോ. സമദ് വേളം, പി.എം അബൂബക്കര്&#x200d; മാസ്റ്റര്&#x200d;, ചുണ്ടയില്&#x200d; മൊയ്തു ഹാജി, ഷരീഫ് സാഗര്&#x200d;, ഷുഹൈബ് കുന്നത്ത്, എം പി ഷാജഹാന്&#x200d;, വി. അബ്ദുല്&#x200d; ജലീല്&#x200d;, സി. സിറാജ്, സയ്യിദലി തങ്ങള്&#x200d;, വി. റഷാദ്, അഫ്‌നാസ് ചോറോട് സംസാരിച്ചു. സി.എ നൗഫല്&#x200d; സ്വാഗതവും ഇ.പി സലീം നന്ദിയും പറഞ്ഞു.</p>
<p>മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കാമ്പയിന്റെ ഭാഗമായി നടത്തുന്ന സ്മൃതി വിചാരം പരിപാടിയില്&#x200d; അറബി ഭാഷാ സമരത്തില്&#x200d; രക്തസാക്ഷികളായ മജീദ്-റഹ്മാന്&#x200d;-കുഞ്ഞിപ്പ അനുസ്മരണത്തോടൊപ്പം കഴിഞ്ഞ കാലങ്ങളില്&#x200d; സംഘടനക്ക് നേതൃത്വം നല്&#x200d;കിയവരുടെ ഒത്ത്കൂടലും ഓര്&#x200d;മപുതുക്കലും കൂടിയാകും. ചടങ്ങില്&#x200d; വെച്ച് പഴയകാല നേതൃത്വത്തെ ആദരിക്കുകയും ചെയ്യും. സംസ്ഥാന വ്യാപകമായി വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്&#x200d; ഇന്ന് സ്മൃതി വിചാര സദസ്സുകള്&#x200d; നടക്കും.</p>
<p>കഴിഞ്ഞ കാലങ്ങളില്&#x200d; സംസ്ഥാന, ജില്ല, മണ്ഡലം തലങ്ങളില്&#x200d; യൂത്ത് ലീഗ് സംഘടനാ രംഗത്ത് പ്രവര്&#x200d;ത്തിച്ച എല്ലാവരുടെയും പങ്കാളിത്തം സ്മൃതി വിചാരം പരിപാടിയില്&#x200d; ഉണ്ടാവണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്&#x200d; സെക്രട്ടറി പി. കെ ഫിറോസും അഭ്യര്&#x200d;ത്ഥിച്ചു. സ്മൃതി വിചാര സംഗമത്തോടൊപ്പം യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി ശാഖ തലത്തില്&#x200d; പതാക ഉയര്&#x200d;ത്താനും ശുചീകരണ പ്രവര്&#x200d;ത്തികളും മറ്റും നടത്താനും നേതാക്കള്&#x200d; ആഹ്വാനം ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/struggle-memories-should-inspire-when-rights-are-denied-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാർ നയം അപകടമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ</title>
		<link>https://www.chandrikadaily.com/kpamajeedmlastatement.html</link>
					<comments>https://www.chandrikadaily.com/kpamajeedmlastatement.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 27 Jul 2023 10:21:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kpa majeed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266700</guid>

					<description><![CDATA[കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാർ നയം അപകടമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ പറഞ്ഞു.ഒരു ഭാഗത്ത് ലഹരി നിർമാർജ്ജനമാണ് ലക്ഷ്യമെന്ന് പറയുകയും മറുഭാഗത്ത് ഉൽപാദനവും വിതരണവും കൂട്ടാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയും ചെയ്യുകയാണ് സർക്കാർ. പരപ്പനങ്ങാടിയിൽ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് പൂട്ടിക്കിടക്കുന്ന 250 ബാറുകൾ തുറക്കാൻ പോവുകയാണ്. ഐ.ടി പാർക്കുകളും വ്യവസായ പാർക്കുകളും ഇനി മദ്യവിതരണ കേന്ദ്രങ്ങൾ കൂടിയാകും. റെസ്റ്റോറന്റുകളിൽ പോലും മദ്യം വിളമ്പാമെന്ന നയം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാർ നയം അപകടമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ പറഞ്ഞു.ഒരു ഭാഗത്ത് ലഹരി നിർമാർജ്ജനമാണ് ലക്ഷ്യമെന്ന് പറയുകയും മറുഭാഗത്ത് ഉൽപാദനവും വിതരണവും കൂട്ടാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയും ചെയ്യുകയാണ് സർക്കാർ. പരപ്പനങ്ങാടിയിൽ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് പൂട്ടിക്കിടക്കുന്ന 250 ബാറുകൾ തുറക്കാൻ പോവുകയാണ്. ഐ.ടി പാർക്കുകളും വ്യവസായ പാർക്കുകളും ഇനി മദ്യവിതരണ കേന്ദ്രങ്ങൾ കൂടിയാകും. റെസ്റ്റോറന്റുകളിൽ പോലും മദ്യം വിളമ്പാമെന്ന നയം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തെ ലഹരി മുക്തമാക്കുന്നതിന് മുന്നിട്ടിറങ്ങേണ്ട സർക്കാർ തന്നെയാണ് ജനത്തെ ലഹരിയിൽ മുക്കാനുള്ള തീരുമാനമെടുക്കുന്നത്. കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന ലഹരിക്കെതിരെ ജനകീയ പ്രതിഷേധമുയരണം. സർക്കാറിന്റെ മദ്യനയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpamajeedmlastatement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താനൂര്&#x200d; ദുരന്തം: പ്രതിയെ രക്ഷപെടുത്താന്&#x200d; പൊലീസ് ശ്രമമെന്ന് കെപിഎ മജീദ്</title>
		<link>https://www.chandrikadaily.com/atanur-boat-accident-update-5.html</link>
					<comments>https://www.chandrikadaily.com/atanur-boat-accident-update-5.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 09 May 2023 10:07:27 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[tanur boat accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252654</guid>

					<description><![CDATA[ഉന്നതരാഷ്ട്രീയ സ്വാധീനമില്ലാതെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാന്&#x200d; കഴിയില്ല]]></description>
										<content:encoded><![CDATA[<p>താനൂര്&#x200d; ബോട്ട് ദുരന്തത്തില്&#x200d; ദുര്&#x200d;ബല വകുപ്പുകള്&#x200d; ചുമത്തി പ്രതിയെ പൊലീസ് രക്ഷപ്പെടുത്താന്&#x200d; ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്&#x200d;ക്ക് എതിരെ നടപടി വേണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉന്നതരാഷ്ട്രീയ സ്വാധീനമില്ലാതെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാന്&#x200d; കഴിയില്ലെന്നും കെപിഎ മജീദ് കൂട്ടിച്ചേര്&#x200d;ത്തു. ബോട്ടപകടത്തില്&#x200d; ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഉച്ചയ്ക്ക് ശേഷം കോടതിയില്&#x200d; ഹാജരാക്കും. അപകടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടിട്ടും ബോട്ട് സര്&#x200d;വീസ് നടത്തിയതിനാലാണ് കൊലക്കുറ്റം ചുമത്തിയുള്ള നടപടി. ഒളിവില്&#x200d; കഴിയുന്ന ബോട്ട് സ്രാങ്ക് ദിനേശിനായി അന്വേഷണം ഊര്&#x200d;ജിതമാക്കി.</p>
<p>ഫെയ്‌സ്ബുക് പോസ്റ്റ്:</p>
<div class="xdj266r x11i5rnm xat24cr x1mh8g0r x1vvkbs x126k92a">
<div dir="auto">താനൂർ ബോട്ടപകടം തികഞ്ഞ അശ്രദ്ധയുടെയും ക്രമക്കേടുകളുടെയും ഫലമാണ്. ഒരു ഫിഷിങ് ബോട്ട് രൂപമാറ്റം വരുത്തിയതിന് ആരാണ് അനുമതി നൽകിയത്? ഭരണസ്വാധീനമില്ലാതെ അനുമതി കിട്ടില്ലെന്ന് ഉറപ്പാണ്. അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. ഉന്നതർക്ക് ബന്ധമുണ്ടെങ്കിൽ അവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം.</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a">
<div dir="auto">22 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. സംഭവത്തെ വളരെ ലാഘവത്തോടെയാണ് സർക്കാർ കാണുന്നത്. പ്രതിക്ക് വേണ്ടി നേരത്തെയും വലിയ സമ്മർദ്ദങ്ങളുണ്ടായിരുന്നു. ബോട്ട് സർവ്വീസ് നടത്താൻ ഉയർന്ന രാഷ്ട്രീയ, ഭരണ സ്വാധീനം ലഭിച്ചു എന്ന കാര്യം ഉറപ്പാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ കൂടി പ്രതിയാക്കണം. ജുഡീഷ്യൽ അന്വേഷണത്തിന് മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷിച്ച് നടപടി എടുക്കണം.</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a">
<div dir="auto">ഇപ്പോഴത്തെ അറസ്റ്റ് ജനരോഷം മറയ്ക്കുന്നതിന് വേണ്ടി മാത്രമാണ്. പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചേർക്കണം.</div>
<div dir="auto">എന്തെങ്കിലും ഗിമ്മിക്കുകൾ കാട്ടി രക്ഷപ്പെടാമെന്ന് സർക്കാർ കരുതരുത്.ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സത്യം തെളിയണം.</div>
<div dir="auto">ഭരണസ്വാധീനം ക്രമക്കേടുകൾക്കുള്ള പ്രേരണയാകരുത്. മനുഷ്യജീവനുകളെ പന്താടുന്ന വിനോദം അവസാനിപ്പിക്കണം.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/atanur-boat-accident-update-5.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരിതാശ്വാസനിധി വെട്ടിപ്പ് പോലെയല്ല പോക്കറ്റ് മണി : കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/statement-of-kpa-majeed.html</link>
					<comments>https://www.chandrikadaily.com/statement-of-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 01 Apr 2023 14:46:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[mla]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245758</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വകമാറ്റി ചെലവഴിച്ചു എന്ന കുറ്റത്തിന് സി.എച്ചിന്റെ കുടുംബത്തിന്റെ പേര് പറഞ്ഞ് വെളുപ്പിച്ചെടുക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വകമാറ്റി ചെലവഴിച്ചു എന്ന കുറ്റത്തിന് സി.എച്ചിന്റെ കുടുംബത്തിന്റെ പേര് പറഞ്ഞ് വെളുപ്പിച്ചെടുക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ.</p>
<p>ഒന്നാമത്തെ കാര്യം അന്ന് ദുരിതാശ്വാസ നിധി തന്നെ ഇല്ല എന്നതാണ്. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഞങ്ങളുടെ നേതാവ് സി.എച്ച് വിടപറയുന്നത്. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മരിക്കുമ്പോൾ വീട് ജപ്തി ഭീഷണിയിലായിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും പണമടച്ചാണ് ആ ജപ്തി ഒഴിവാക്കിയത്. സി.എച്ചിന്റെ ഭാര്യക്ക് പെൻഷൻ കൊടുത്ത കണക്കാണ് പിന്നെ പറയുന്നത്. അത് ആരുടെയും ഔദാര്യമല്ല. രാജ്യത്തെ ഏത് എം.എൽ.എ മരിച്ചാലും ഭാര്യക്ക് കിട്ടുന്ന അവകാശമാണ്. സർക്കാർ ആകെ ചെയ്തത് മുനീറിന് പഠിക്കാൻ 100 രൂപ സ്‌റ്റൈപ്പന്റ് കൊടുത്തു എന്നത് മാത്രമാണ്. പഠിക്കാനുള്ള ഫീസായിരുന്നില്ല അത്. പോക്കറ്റ് മണി മാത്രമായിരുന്നു. മുൻ എം.എൽ.എയുടെ ചികിത്സാ സഹായമാണ് മറ്റൊരു പരാതിയായി ഉന്നയിക്കുന്നത്. അതിനും നിയമപരമായി വകുപ്പുണ്ട്.</p>
<p>ഇവിടെ പ്രശ്‌നം പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയെന്നു പറഞ്ഞ് ജനപ്രതിനിധികളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും സാധാരണക്കാരിൽനിന്നും പിരിച്ച പണം വകമാറ്റി ചെലവഴിച്ചു എന്നതാണ്. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത വ്യക്തിയുടെ കുടുംബത്തിനാണ് ദുരിതാശ്വാസ നിധിയിൽനിന്ന് 25 ലക്ഷം നൽകിയത്. എം.എൽ.എയുടെ മകന് ജോലിയും ഭാര്യയുടെ സ്വർണ്ണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്ക് എട്ടര ലക്ഷവും നൽകി. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിപെട്ട് മരിച്ച പോലീസ് ഓഫീസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗവും 20 ലക്ഷവും നൽകി.</p>
<p>ഇവർക്കൊന്നും പണം കൊടുത്തതിന് ഇവിടെയാർക്കും ചൊറിച്ചിലില്ല. ദുരിതാശ്വാസ നിധിയിലെ പണം സ്വന്തം ഇഷ്ടപ്രകാരം ദുർവിനിയോഗം ചെയ്തു എന്നതാണ് കേസിനാധാരം. അവർക്കു വേണ്ടി എന്ന് പറഞ്ഞ് പിരിച്ച ശേഷം പണം കൊടുക്കാമായിരുന്നു. അതല്ല ചെയ്തത്. സാധാരണക്കാർ രോഗം കൊണ്ട് പ്രയാസപ്പെടുന്ന പാവങ്ങൾക്ക് കിട്ടുമെന്ന് കരുതി നൽകിയ തുകയാണ് വകമാറ്റിയത്. കുട്ടികൾ ചില്ലറ ശേഖരിച്ച കുടുക്ക പൊട്ടിച്ച പണവും അതിലുണ്ട്. ഒരു വിശ്വാസത്തിന്റെ പുറത്താണ് അവർ അതെല്ലാം നൽകിയത്. എന്നാൽ സർക്കാർ ചെയ്തത് വിശ്വാസ വഞ്ചനയാണ്.ചെയ്തത് തെറ്റാണ്.<br />
ആ തെറ്റിന്റെ ഗൗരവം കുറച്ചുകാണിക്കാനാണ് ഒരു ലോജിക്കുമില്ലാത്ത ന്യായീകരണവുമായി വരുന്നത്. പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കില്ലന്നെ്‌<br />
കെ.പി.എ മജീദ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/statement-of-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നുണകള്&#x200d; കൊണ്ടൊരു ചീട്ടുകൊട്ടാരമുണ്ടാക്കി അതിലൊരു സിംഹാസനവുമിട്ടാണ് പിണറായി വിജയന്&#x200d; കേരളം ഭരിക്കുന്നത്: കെപിഎ മജീദ്</title>
		<link>https://www.chandrikadaily.com/pinarayi-vijayan-is-ruling-kerala-by-building-a-house-of-lies-with-a-throne-kpa-majeed.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-is-ruling-kerala-by-building-a-house-of-lies-with-a-throne-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 23 Mar 2023 05:29:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kpa majeed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243931</guid>

					<description><![CDATA[കൈക്ക് പരിക്കേറ്റ കെ.കെ രമയുടേത് നാടകമാണെന്ന് സി.പി.എമ്മുകാര്&#x200d; വ്യാപകമായി പ്രചരിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>നിയമസഭ സംഘര്&#x200d;ഷത്തിന്റെ പേരില്&#x200d; പ്രതിപക്ഷത്തിന് നേരെ ഉന്നയിച്ച വ്യാപക നുണകള്&#x200d;ക്കെതിരെ പ്രതികരണവുമായി മുസ്‌ലിം ലീഗ് എംഎല്&#x200d;എ കെപിഎ മജീദ്. നുണകള്&#x200d; കൊണ്ടൊരു ചീട്ടുകൊട്ടാരമുണ്ടാക്കി അതിലൊരു സിംഹാസനവുമിട്ടാണ് പിണറായി വിജയന്&#x200d; കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p><strong>അദ്ദേഹം പങ്കുവെച്ച പ്രസ്താവയുടെ പൂര്&#x200d;ണരൂപം</strong></p>
<p>പൊട്ടാത്ത എല്ലുകള്&#x200d; പൊട്ടിക്കാനും പൊട്ടിയ എല്ലുകള്&#x200d; പൊട്ടിയിട്ടില്ലെന്ന് ചിത്രീകരിക്കാനും സി.പി.എം കഴിഞ്ഞ ദിവസങ്ങളില്&#x200d; നടത്തിയ നാടകങ്ങളെല്ലാം പൊട്ടിയിരിക്കുകയാണ്. വാച്ച് ആന്റ് വാര്&#x200d;ഡ് അംഗത്തിന്റെ കൈ പൊട്ടിയെന്ന് പറഞ്ഞാണ് പ്രതിപക്ഷ എം.എല്&#x200d;.എമാര്&#x200d;ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അങ്ങനെയൊരു സംഭവമില്ലെന്ന മെഡിക്കല്&#x200d; റിപ്പോര്&#x200d;ട്ട് ഇപ്പോള്&#x200d; പുറത്തുവന്നിരിക്കുന്നു.</p>
<p>കൈക്ക് പരിക്കേറ്റ കെ.കെ രമയുടേത് നാടകമാണെന്ന് സി.പി.എമ്മുകാര്&#x200d; വ്യാപകമായി പ്രചരിപ്പിച്ചു. നുണകള്&#x200d; കൊണ്ടും അധിക്ഷേപങ്ങള്&#x200d; കൊണ്ടുമുള്ള ശരവര്&#x200d;ഷമായിരുന്നു. അതിനായി വ്യാജ എക്സറേയും പ്രചരിപ്പിച്ചു. പേരടക്കം വെട്ടി ഒട്ടിച്ചാണ് വ്യാജ എക്സറേ പ്രചരിപ്പിച്ചത്. പരിക്ക് മാറാത്തതിനാല്&#x200d; അവര്&#x200d; തുടര്&#x200d; ചികിത്സയിലാണ്.</p>
<p>നുണകള്&#x200d; കൊണ്ടൊരു ചീട്ടുകൊട്ടാരമുണ്ടാക്കി അതിലൊരു സിംഹാസനവുമിട്ടാണ് പിണറായി വിജയന്&#x200d; കേരളം ഭരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-is-ruling-kerala-by-building-a-house-of-lies-with-a-throne-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌റ്റേഡിയത്തിലെ ആളൊഴിഞ്ഞ ചിത്രം കേരളത്തിന് നാണക്കേട്; കെപിഎ മജീദ്: കാരണം മന്ത്രിയുടെ പിടിവാശി</title>
		<link>https://www.chandrikadaily.com/the-deserted-picture-of-the-stadium-is-a-shame-for-kerala-kpa-majeed.html</link>
					<comments>https://www.chandrikadaily.com/the-deserted-picture-of-the-stadium-is-a-shame-for-kerala-kpa-majeed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 15 Jan 2023 16:37:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[geenfield]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232856</guid>

					<description><![CDATA[കേരളത്തെ നാണം കെടുത്തിയതിന്റെ മുഴുവന്&#x200d; ഉത്തരവാദിത്തവും മന്ത്രി വി. അബ്ദുറഹ്മാനാണെന്നും അദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കാര്യവട്ടം ഗ്രീന്&#x200d;ഫീല്&#x200d; സ്‌റ്റേഡിയത്തില്&#x200d; ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരം കാണാന്&#x200d; ആളു കുറഞ്ഞതിന് കാരണം മന്ത്രി വി. അബ്ദുറഹ്മാന്റെ പിടിവാശിയും അഹങ്കാരവുമാണെന്ന് കെ.പി.എ മജീദ്</p>
<p>സാധാരണക്കാര്&#x200d;ക്കും വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും താങ്ങാനാവാത്ത ടിക്കറ്റ് നിരക്കാണ് ഏര്&#x200d;പ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബറില്&#x200d; നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്&#x200d; അഞ്ച് ശതമാനമായിരുന്നു വിനോദ നികുതി. എന്നാല്&#x200d; ഇത്തവണ 12 ശതമാനമാക്കി ഉയര്&#x200d;ത്തിയതും കാണികള്&#x200d; വരാതിരിക്കാന്&#x200d; കാരണമായി എന്ന് അദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പണമുള്ളവര്&#x200d; കണ്ടാല്&#x200d; മതിയെന്നും അല്ലാത്തവര്&#x200d; വരേണ്ടെന്നുമായിരുന്നു മന്ത്രിയുടെ അഹങ്കാരം നിറഞ്ഞ വാക്കുകള്&#x200d;. മലയാളിയുടെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തതെന്നും<br />
കേരളത്തെ നാണം കെടുത്തിയതിന്റെ മുഴുവന്&#x200d; ഉത്തരവാദിത്തവും മന്ത്രി വി. അബ്ദുറഹ്മാനാണെന്നും അദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-deserted-picture-of-the-stadium-is-a-shame-for-kerala-kpa-majeed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
