KPA Majeee – Chandrika Daily https://www.chandrikadaily.com Sat, 09 Mar 2019 19:10:25 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg KPA Majeee – Chandrika Daily https://www.chandrikadaily.com 32 32 അഭിമാനകരമായ അസ്തിത്വത്തിന്റെ 71 വര്‍ഷം https://www.chandrikadaily.com/article-161.html https://www.chandrikadaily.com/article-161.html#respond Sat, 09 Mar 2019 19:10:24 +0000 http://www.chandrikadaily.com/?p=120742 കെ.പി.എ മജീദ്
(മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)

അഭിമാനവും അവകാശവുമുള്ള പൗരന്മാരായി ഇന്ത്യയില്‍ ജീവിക്കാനും നാടിന്റെ പൊതുവായ പുരോഗതിയില്‍ പങ്കാളിത്തം വഹിക്കാനും ഇന്ത്യയിലെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളെ പ്രാപ്തമാക്കിയ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് 71-ാം സ്ഥാപകദിനം ആഘോഷിക്കുകയാണ്. അവശ ജനവിഭാഗങ്ങളുടെ നോവുകളും കണ്ണീരും കണ്ടറിഞ്ഞാണ് മുസ്്‌ലിംലീഗ് അതിന്റെ തുടക്കം തൊട്ടേ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. 1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ മുസ്്‌ലിംലീഗ് രൂപവത്ക്കരിക്കുമ്പോള്‍ ലക്ഷ്യമിട്ട ചിലതുണ്ട്. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. ഇന്ത്യയില്‍ ജനിച്ച മുഴുവന്‍ മനുഷ്യര്‍ക്കും രാജ്യത്തെ വിഭവങ്ങളില്‍ അവകാശമുണ്ടെന്നും അതിന്റെ വിനിയോഗത്തില്‍ പങ്കാളിത്തം ആവശ്യമാണെന്നും മുസ്‌ലിംലീഗ് പ്രമേയം ഊന്നിപ്പറഞ്ഞു. ചരിത്രപരമായ കാരണങ്ങളാല്‍ ഉദ്യോഗങ്ങളില്‍നിന്നും അധികാരത്തില്‍നിന്നും അന്യംനിന്നു പോയവരെ കൈപിടിച്ചുയര്‍ത്തേണ്ടത് അതിന്റെ ഉദ്ദേശ്യങ്ങളിലൊന്നായി എഴുതിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെയും അധ:സ്ഥിത ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ നേടിയെടുക്കാനും നേടിയെടുത്തവ സംരക്ഷിക്കാനുമുള്ള പോരാട്ടങ്ങള്‍ മുസ്്‌ലിംലീഗ് അതിന്റെ പ്രഖ്യാപിത ലക്ഷ്യമായി അവതരിപ്പിച്ചു. അവശ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ വികാസത്തിന് മുസ്്ലിംലീഗ് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് അതിന്റെ പ്രയാണ പഥങ്ങളിലെ ഊര്‍ജ്ജം.
മുസ്്ലിംലീഗിനെ എതിര്‍ത്തവര്‍ ആരും അതിന്റെ രാഷ്ട്രീയ സാധുതയെ ചോദ്യം ചെയ്തിട്ടില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയാത്ത പലതും മത ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശ സംരക്ഷണത്തിന് മുസ്്ലിംലീഗിന് ചെയ്യാന്‍ സാധിച്ചു എന്നതു തന്നെയാണ് ഈ അംഗീകാരത്തിന്റെ കാരണം. ഒരു സാമുദായിക സമാജം എന്നതിനപ്പുറം സമൂഹത്തിന്റെ സകല മേഖലകളെയും അഭിസംബോധന ചെയ്യാനും യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ചു മുന്നേറാനും മുസ്്ലിംലീഗിന് പരിമിതികളില്ല. ആഭ്യന്തരമായും വൈദേശികമായുമുള്ള പ്രതിസന്ധികളെ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കേണ്ടത് ഏതു തരത്തിലാണെന്ന് മുസ്്ലിംലീഗിന് നല്ല ബോധ്യമുണ്ട്. കെ.എം സീതി സാഹിബിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ ജീവിച്ച് ഇന്ത്യയില്‍ മരിക്കാനാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ മുസ്ലിംകളുടെ നിയമപരവും മൗലികവുമായ അവകാശ സംരക്ഷണത്തിനായി വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനാണ് മുസ്‌ലിം ലീഗ്. ഇന്ത്യയുടെ അധീശാധികാരവും ഐക്യവും അവിച്ഛിന്നതയും സംരക്ഷിക്കാന്‍ ഏത് ഇന്ത്യക്കാരനേയും പോലെ പ്രതിജ്ഞാബദ്ധനാണ് ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ മുസ്‌ലിമും. ഇന്ത്യ ജീവിച്ചാല്‍ മാത്രമേ അവനും ജീവിക്കുകയുള്ളൂ. ഇന്ത്യയുടെ നിലനില്‍പ്പ് ഇന്ത്യയുടെ മുസ്‌ലിമിന്റെ നിലനില്‍പ്പാണ്.
71 പിന്നിട്ടു കഴിഞ്ഞിട്ടും ഈ കൊടിയടയാളം കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നു എന്നതു തന്നെയാണ് മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് കാണിച്ചുതന്ന ദര്‍ശനത്തിന് ഒരു കോട്ടവും പറ്റിയില്ല. സീതി സാഹിബും പോക്കര്‍ സാഹിബും ഉപ്പി സാഹിബും ബാഫഖി തങ്ങളും സി.എച്ചും പൂക്കോയ തങ്ങളും ശിഹാബ് തങ്ങളും ഇ. അഹമ്മദുമെല്ലാം ഈ പതാകയുടെ മഹത്വം വാനോളമുയര്‍ത്താന്‍ കഠിന യത്നം നടത്തിയ പ്രതിഭകളാണ്. ആ നേതൃ മഹിമയുടെ ബലം മുസ്്‌ലിംലീഗ് പ്രവര്‍ത്തകന്മാര്‍ക്ക് താങ്ങും തണലുമായി. ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ തെളിഞ്ഞും പൊലിഞ്ഞും ഒട്ടേറെ ചെറു കക്ഷികള്‍ അപ്രത്യക്ഷമായിട്ടും മുസ്്ലിംലീഗ് മുന്നോട്ടുവെച്ച ലക്ഷ്യങ്ങളോ പതാകയോ പരിപാടിയോ മാറ്റങ്ങളൊന്നുമില്ലാതെ അതിജീവിക്കുന്നത് അതിന്റെ വേരുകളുടെ ബലം കൊണ്ടാണ്. അതിന്റെ പാരമ്പര്യത്തിലും അന്തസ്സിലും ഓരോ മുസ്്ലിംലീഗുകാരനും അഭിമാനിക്കുന്നു.
ഇന്ത്യ ഇന്ന് ഒരു പൊതുതെരഞ്ഞെടുപ്പിന്റെ പോര്‍മുഖത്താണ്. രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്ത മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന ആശയത്തെ ഒളിഞ്ഞും തെളിഞ്ഞും ചവിട്ടിമെതിക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാരവും മസില്‍ പവറും ഉപയോഗിക്കുന്ന കാലത്ത് ഈ തെരഞ്ഞെടുപ്പിന് ഏറെ പ്രസക്തിയുണ്ട്. മുമ്പൊന്നുമില്ലാത്തവിധം രാജ്യത്തെ ന്യൂനപക്ഷങ്ങളും ദലിതുകളും അധ:സ്ഥിത പിന്നാക്ക ജനവിഭാഗങ്ങളും പീഡനങ്ങള്‍ അനുഭവിക്കുകയും ആള്‍ക്കൂട്ടക്കൊല എന്ന പേരില്‍ വംശഹത്യ നേരിടുകയും ചെയ്ത കാലമാണ് കടന്നുപോയത്. ബി.ജെ.പി നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ശക്തികളാണ് ഈ അസഹിഷ്ണുതയുടെ പ്രയോക്താക്കള്‍. ആ ദുശ്ശക്തികളെ തുരത്തി രാജ്യത്തെ ശുദ്ധീകരിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുക എന്നതാണ് ഈ വിപത്തിനെ ചെറുക്കാനുള്ള പരിഹാരം.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് ഐക്യപ്പെടാനും എക്കാലത്തും മുന്നില്‍നിന്നത് മുസ്്ലിംലീഗിന്റെ പ്രഗത്ഭരായ പാര്‍ലമെന്റ് അംഗങ്ങളാണ്. പോക്കര്‍ സാഹിബും ഖാഇദെ മില്ലത്തും സേട്ട് സാഹിബും ബനാത്ത് വാല സാഹിബും ഇ. അഹമ്മദുമെല്ലാം ആ പാരമ്പര്യത്തെ മുറുകെപിടിച്ചാണ് പാര്‍ലമെന്റില്‍ പോരാടിയത്. പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പിന്തുടര്‍ന്ന രാഷ്ട്രീയ ശൈലിയും ഇന്ത്യയിലെ അവശ ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. കേരളത്തില്‍ യു.ഡി.എഫിന് കരുത്തേകുന്ന രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. കേന്ദ്രത്തില്‍ ബി.ജെ.പിയെ തുരത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കു മാത്രമേ കഴിയൂ എന്ന സാമാന്യബോധം കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. സമുദായത്തിന്റെ പ്രാതിനിധ്യവും രാജ്യത്തിന്റെ പൊതുവായ അഭിവൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്്ലിംലീഗ് നിലപാടുകള്‍ സ്വീകരിച്ചത്. ഈ തെരഞ്ഞെടുപ്പും അതില്‍നിന്ന് വ്യത്യസ്തമല്ല.
അഭിമാനത്തിന്റെ ഈ പതാക 71 വര്‍ഷം പിന്നിടുമ്പോള്‍ മുസ്്ലിംലീഗ് പ്രവര്‍ത്തകര്‍ ഏറെ ആഹ്ലാദത്തിലാണ്. ആരാലും ഏറ്റെടുക്കാനില്ലാതെ അവഗണിക്കപ്പെട്ട ഒരു ജനവിഭാഗത്തിന് അന്തസ്സോടെ എഴുന്നേറ്റ് നില്‍ക്കാനുള്ള ആര്‍ജ്ജവം നല്‍കിയത് മുസ്്ലിംലീഗാണ്. പാര്‍ട്ടി അതിന്റെ ദൗത്യം പൂര്‍വാധികം ശക്തമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് നാള്‍ക്കുനാള്‍ ഈ പച്ചപ്പതാകയുടെ തണലിലേക്ക് കയറി വരുന്നവരുടെ ആവേശം. ഇതൊരു അഭിമാനത്തിന്റെ കൊടിയടയാളമാണ്. മുസ്്ലിംലീഗിന്റെ 71-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി വിപുലമായ പ്രവര്‍ത്തന പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആലപ്പുഴയിലെ പ്രതിനിധി സമ്മേളനമാണ് ആകര്‍ഷകമായ പരിപാടി. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ ചരിത്രവും സാധുതയും വര്‍ത്തമാനവും ചര്‍ച്ച ചെയ്യുന്ന സമ്മേളനം മികച്ചതും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങളോടെയാണ് നടത്തുന്നത്. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ശാഖാ കേന്ദ്രങ്ങളില്‍ ഇതേദിവസം പതാക ഉയര്‍ത്തല്‍, മധുരപലഹാര വിതരണം എന്നിവ നടക്കും. പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാപകദിന സംഗമങ്ങളും സംഘടിപ്പിക്കും.

]]>
https://www.chandrikadaily.com/article-161.html/feed 0
കേരളത്തില്‍ വിദേശ വനിതക്ക് പോലും സുരക്ഷിതത്വമില്ലാത്ത സാഹചര്യം: കെ.പി.എ മജീദ് https://www.chandrikadaily.com/kpa-majeed-about-the-law-and-order-system-of-kerala.html https://www.chandrikadaily.com/kpa-majeed-about-the-law-and-order-system-of-kerala.html#respond Mon, 23 Apr 2018 17:25:54 +0000 http://www.chandrikadaily.com/?p=81784 കൊച്ചി: കേരളത്തില്‍ ആര്‍ക്കും എവിടെയും സുരക്ഷിതമില്ലാത്ത സാഹചര്യമാണുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ജനങ്ങള്‍ ഭീതിയോടെ ജീവിക്കുന്നു. പൊലീസില്‍ നിന്നും സഹായം ലഭിക്കുന്നില്ല. പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ പോലും ജനങ്ങള്‍ ഭയക്കുന്നു. കണ്ണൂരിലെ അവസ്ഥ കേരള മങ്ങോളമിങ്ങോളമായി. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്ത് പോലും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സ്ഥിതിയാണിന്ന്. അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ എല്ലാ കാലത്തും ഉണ്ടാകുമെങ്കിലും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ നിലപാടും സമീപനവും മൗനാനുവാദവുമാണ് കേരളത്തെ ഈ ദുസ്ഥിതിയിലെത്തിച്ചിട്ടുള്ളതെന്നും കെ.പി.എ മജീദ് പറഞ്ഞു. എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂര മര്‍ദ്ദനത്തില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളത്ത് നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ആയുര്‍വേദ ടൂറിസം ചികില്‍സക്കെത്തിയ ലാത്‌വിയ സ്വദേശിനി ലിഗയുടെ ദാരുണ മരണത്തെക്കുറിച്ച് കേരള പൊലീസ് നിരുത്തരവാദപരമായ അന്വേഷണമാണ് നടത്തിയതെന്ന് കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു. ലിഗയെ കാണാതായ വിവരം അവരുടെ ഭര്‍ത്താവും സഹോദരിയും പൊലീസിനെ അറിയിച്ചിട്ടും ഡി.ജി.പി നല്‍കിയ മറുപടി എത്ര ലാഘവത്തോടെയുള്ളതായിരുന്നു. അവര്‍ ഉല്ലാസ യാത്രക്ക് പോയതാണ്. തിരിച്ചു വരുമെന്നായിരുന്നു മറുപടി. ഒരു വിദേശ ടൂറിസ്റ്റിന് പോലും കേരളത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ ആ രാജ്യത്ത് കേരളത്തിന്റെ ചിത്രമെന്തായിരിക്കും. എത്ര നാണക്കേടാണിത്. ഇവിടെ വരുന്ന ടൂറിസ്റ്റുകള്‍ക്ക് പോലും സംരക്ഷണമില്ല. എത്ര നാണക്കേട് നിര്‍ഭാഗ്യകരം. മാര്‍ച്ച് 14 നാണ് ലിഗയെ കാണാതാകുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഇവരെ തേടി ഭര്‍ത്താവും സഹോദരിയും ഒറ്റക്ക് സഞ്ചരിച്ചു. തിരുവനന്തപുരത്ത് കടലോരത്ത് പൊന്തക്കാടില്‍ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരാണെന്നും കെ.പി.എ മജീദ് പറഞ്ഞു.

]]>
https://www.chandrikadaily.com/kpa-majeed-about-the-law-and-order-system-of-kerala.html/feed 0
സംഘ് അജണ്ടകള്‍ കേരളത്തില്‍ നടപ്പാക്കാനുള്ള ശ്രമം വിലപ്പോവില്ല: കെ.പി.എ മജീദ് https://www.chandrikadaily.com/rss-modi-kpa-majeed-muslim-leag.html https://www.chandrikadaily.com/rss-modi-kpa-majeed-muslim-leag.html#respond Mon, 28 Aug 2017 17:40:28 +0000 http://www.chandrikadaily.com/?p=42132 പാലക്കാട്: ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരിന്റെ രീതി കേരളത്തിലും നടപ്പാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന്് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പൊലീസിനെ നിര്‍വീര്യമാക്കി കൊണ്ടുള്ള ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പിക്കും. ആര്‍.എസ്.എസിന്റെ അജണ്ടകള്‍ക്ക് കീഴൊതുങ്ങിയ പിണറായി വിജയന്റെ പൊലീസ് ന്യൂനപക്ഷ വിഭാഗങ്ങളെ അകാരണമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘ്പരിവാര്‍-പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്്‌ലിംലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സംരക്ഷണ പോരാട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട്ട് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു. മുസ്്‌ലിംലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം ഹമീദ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം സ്വാഗതം പറഞ്ഞു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സി.എ.എം.എ കരീം, പി.എ തങ്ങള്‍,റഷീദ് ആലായന്‍, പൊന്‍പാറ കോയക്കുട്ടി, സി.എ സാജിത്ത്, ഗഫൂര്‍ കോല്‍ക്കളത്തില്‍ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായ എന്‍.ഹംസ, യു.ഹൈദ്രോസ്, പി.ടി മുഹമ്മദ് മാസ്റ്റര്‍, എം.എ ജബ്ബാര്‍ മാസ്റ്റര്‍, അബ്ദുല്‍റഹീം അയിലൂര്‍, അഡ്വ.ടി.എ സിദ്ദീഖ്, കെ.ടി.എ ജബ്ബാര്‍, പി.ഇ.എ സലാം, എം.എസ് നാസര്‍, എം.എസ് അലവി നേതൃത്വം നല്‍കി. പോഷകസംഘനാ നേതാക്കളായ ഷമീര്‍ പഴേരി, എം.ബീരാന്‍ഹാജി, കെ.വി മുസ്തഫ, എം.മമ്മദ് ഹാജി, കെ.ടി.എ ലത്തീഫ് സംബന്ധിച്ചു.

]]>
https://www.chandrikadaily.com/rss-modi-kpa-majeed-muslim-leag.html/feed 0
ആര്‍.എസ്.എസിന്റെ കുടുംബ പ്രബോധനം ഏക സിവില്‍കോഡിന്റെ മുന്നൊരുക്കം: കെ.പി.എ മജീദ് https://www.chandrikadaily.com/kpa-majeed-comments-on-rss-agenda.html https://www.chandrikadaily.com/kpa-majeed-comments-on-rss-agenda.html#respond Mon, 17 Jul 2017 13:33:57 +0000 http://www.chandrikadaily.com/?p=36064 കോഴിക്കോട്: കുടുംബ പ്രബോധനം എന്ന പേരില്‍ സംഘ്പരിവാര്‍ ജീവിത ശൈലി പിന്തുരാന്‍ ആജ്ഞാപിച്ച് ആര്‍.എസ്.എസ് കേഡര്‍മാര്‍ വീടുകളിലെത്തുന്നത് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള മുന്നൊരുക്കമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഭരണകൂട പിന്തുണയോടെ, ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ ആചാര അനുഷ്ടാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം രാജ്യത്തെ നാശത്തിലേക്ക് നയിക്കും.
ഭക്ഷണം, വസ്ത്രം എന്നിവ തെരഞ്ഞെടുക്കാനുള്ള പൗരന്റെ അവകാശത്തിനു മേലെയുള്ള കയ്യേറ്റം മൗലികാവകാശ ലംഘനമാണ്. ക്യാമ്പയിനില്‍ മാംസാഹാരം ഉപേക്ഷിക്കാനുള്ള ആഹ്വാനം, ബീഫ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ആക്രമണോത്സുകത ശക്തിപ്പെടുത്തുമെന്ന വെല്ലുവിളിയാണ്. വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം, ടെലിവിഷന്‍ കാണരുത്, പ്രഭാതത്തില്‍ ഗുഡ് മോര്‍ണിംഗ് പറയരുത്, ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും സംഘപരിവാര്‍ കോഡ് രാജ്യത്താകെ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
ഏതു മത വിശ്വാസ പ്രകാരവും വിശ്വാസി അല്ലാതെയും ജീവിക്കാനുള്ള അവകാശം രാജ്യത്തുണ്ട്. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സൗന്ദര്യം. അതില്ലാതാക്കാനുള്ള ബോധ പൂര്‍വ്വമായ ശ്രമങ്ങള്‍ പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും അടിച്ചേല്‍പ്പിക്കാന്‍ ഒരു വിഭാഗം രംഗത്തു വരുന്നത് ആപല്‍കരമാണ്. ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപിടിയെടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം.
ജനങ്ങളില്‍ മൂല്യബോധമുണ്ടാക്കാനാണ് കുടുംബ പ്രബോധനവുമായി വീടുകളിലെത്തുന്നതെന്നാണ് ആര്‍.എസ്.എസ് വ്യാഖ്യാനമെങ്കിലും മനുസൃമിയില്‍ അധിഷ്ടിതമായ ഏക സിവില്‍ നിയമം കൊണ്ടുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഏക സിവില്‍കോഡ് രാജ്യത്ത് പ്രായോഗികമല്ലെന്ന മുസ്്‌ലിംലീഗ് നിലപാടിനെ തള്ളിപ്പറഞ്ഞിരുന്ന മതേതര കക്ഷികള്‍ക്ക് കാര്യങ്ങളുടെ ഗൗരവം ഇനിയെങ്കിലും ബോധ്യപ്പെടണം.
ഭൂരിപക്ഷ വിഭാഗത്തിലെ ശക്തരായ ന്യൂനപക്ഷത്തിന്റെ ആചാര അനുഷ്ടാനങ്ങള്‍ രാജ്യത്താകമാനം അടിച്ചേല്‍പ്പിക്കുക എന്നതാണ് ഏകസിവില്‍കോഡ് വാദക്കാരുടെ മനസ്സിലിരിപ്പെന്ന് കുടുംബ പ്രബോധനത്തിന്റെ മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നുണ്ട്. ചിന്തിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള പൗരാവകാശത്തിനു മേലുള്ള കടന്നുയറ്റത്തിനെതിരെ പൊതു സമൂഹം ഉണര്‍ന്നു ചിന്തിക്കണം. ആരുടെയെങ്കിലും തിട്ടൂരം പൗരന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുളള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/kpa-majeed-comments-on-rss-agenda.html/feed 0