<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>krail &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/krail/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 14 Sep 2023 07:37:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>krail &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല&#8217;; ഇ ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുമെന്നും മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/krailproject-kerla-cm-pinarayi.html</link>
					<comments>https://www.chandrikadaily.com/krailproject-kerla-cm-pinarayi.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 14 Sep 2023 07:37:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[krail]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274482</guid>

					<description><![CDATA[.കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത് മൂലമാണ് കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയതെന്നും എന്നും അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>അതിവേഗ റെയിൽ പദ്ധതിയിൽ കേരളത്തിന്റെ പ്രഥമ പരിഗണന കെ റെയിലിന് തന്നെയാണെന്നും പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കാനുള്ള ഒരു തീരുമാനവും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയി പറഞ്ഞു.മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത് മൂലമാണ് കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയതെന്നും എന്നും അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/krailproject-kerla-cm-pinarayi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.റെയില്&#x200d; ജീവനക്കാരെ തിരിച്ചുവിളിച്ച് സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കി.</title>
		<link>https://www.chandrikadaily.com/krail-dropped-staff.html</link>
					<comments>https://www.chandrikadaily.com/krail-dropped-staff.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 28 Nov 2022 06:32:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dropped]]></category>
		<category><![CDATA[krail]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223884</guid>

					<description><![CDATA[കെ.റെയില്&#x200d; ഉദ്യോഗസ്ഥര്&#x200d; ഇപ്പോഴും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തുണ്ട്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണെന്നാണ ്പരാതി.]]></description>
										<content:encoded><![CDATA[<p>സില്&#x200d;വര്&#x200d; ലൈന്&#x200d; പദ്ധതിക്കായി റവന്യൂ വകുപ്പില്&#x200d;നിന്ന് നിയോഗിച്ച മുന്നൂറോളം ഉദ്യോഗസ്ഥരെ സര്&#x200d;ക്കാര്&#x200d; തിരിച്ചുവിളിച്ചു. ഇതുസംബന്ധിച്ച് ഇന്ന് ഉത്തരവിറക്കി. ഇതോടെ കെ.റെയില്&#x200d; ഇല്ലാതാകുമെന്ന് ഉറപ്പായി. സ്ഥലമെടുപ്പിനും നഷ്ടപരിഹാരം നല്&#x200d;കുന്നതിനും മറ്റുമായാണ് സര്&#x200d;ക്കാര്&#x200d; ജീവനക്കാരെ താല്&#x200d;കാലികാടിസ്ഥാനത്തില്&#x200d; കെ.റെയില്&#x200d; പദ്ധതിക്കായി വിട്ടുനല്&#x200d;കിയിരുന്നത്. സ്ഥലമെടുപ്പിനായി പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിനും കല്ലിടുന്നതിനും എതിരെ കോടതിയും ജനങ്ങളും രംഗത്തുവന്നതോടെയാണ ്‌സര്&#x200d;ക്കാര്&#x200d; പിന്നാക്കം പോയത്. കേന്ദ്രസര്&#x200d;ക്കാരിന്റെ അനുമതിയും ലഭിക്കാതായതോടെ പദ്ധതി ഉപേക്ഷിക്കുകയാണ്.</p>
<p>എന്നാല്&#x200d; കെ.റെയില്&#x200d; ഉദ്യോഗസ്ഥര്&#x200d; ഇപ്പോഴും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന വാദവുമായി രംഗത്തുണ്ട്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമാണെന്നാണ ്പരാതി.<br />
പദ്ധതി നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥര്&#x200d;ക്ക് പറയാതിരിക്കാന്&#x200d; നിര്&#x200d;വാഹമില്ല. കാരണം പദ്ധതി നിര്&#x200d;ത്തിവെച്ചതായി സര്&#x200d;ക്കാര്&#x200d; ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ജപ്പാന്&#x200d; കമ്പനിയുടെ സഹായം വായ്പമായി സ്വീകരിക്കാന്&#x200d; നിയമപരമായി തടസ്സമുള്ളതും പദ്ധതിയുടെ മരണമണി മുഴക്കിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/krail-dropped-staff.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സില്&#x200d;വര്&#x200d;ലൈന്&#x200d; ഉപേക്ഷിച്ചിട്ടില്ലന്നെ് കെ-റെയില്&#x200d;</title>
		<link>https://www.chandrikadaily.com/krail-silverline-no-goingback.html</link>
					<comments>https://www.chandrikadaily.com/krail-silverline-no-goingback.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 21 Nov 2022 08:01:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[krail]]></category>
		<category><![CDATA[silverline]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222636</guid>

					<description><![CDATA[കെ.റെയിലിനായി വിന്യസിച്ച റവന്യൂ ഉദ്യോഗസ്ഥരെ പിന്&#x200d;വലിക്കുന്നതായി വന്ന വാര്&#x200d;ത്തകളെക്കുറിച്ച് പക്ഷേ മിണ്ടാട്ടമില്ല.
]]></description>
										<content:encoded><![CDATA[<p>സില്&#x200d;വര്&#x200d;ലൈന്&#x200d; പദ്ധതി ഉപേക്ഷിക്കാന്&#x200d; തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ. റെയില്&#x200d; അറിയിച്ചു. കേന്ദ്രസര്&#x200d;ക്കാരോ സംസ്ഥാനസര്&#x200d;ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്രസര്&#x200d;ക്കാര്&#x200d; പദ്ധതിക്ക് തത്വത്തില്&#x200d; അംഗീകാര നല്&#x200d;കിയതിനെതുടര്&#x200d;ന്ന് ആരംഭിച്ച പ്രാരംഭപ്രവര്&#x200d;ത്തനങ്ങള്&#x200d; തുടര്&#x200d;ന്നു വരികയാണ്. കെ.റെയിലിനായി വിന്യസിച്ച റവന്യൂ ഉദ്യോഗസ്ഥരെ പിന്&#x200d;വലിക്കുന്നതായി വന്ന വാര്&#x200d;ത്തകളെക്കുറിച്ച് പക്ഷേ മിണ്ടാട്ടമില്ല.</p>
<p>റെയില്&#x200d;വേ ബോര്&#x200d;ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ അമ്പതുവര്&#x200d;ഷത്തെ വികസനം മുന്നില്&#x200d;കണ്ട് ആവിഷ്‌കരിച്ച സില്&#x200d;വര്&#x200d;ലൈന്&#x200d; പദ്ധതിയുടെ തുടര്&#x200d;നടപടികളിലേക്ക് കടക്കും. അന്തിമാനുമതിക്കു മുന്നോടിയായി, ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്&#x200d;വേ ബോര്&#x200d;ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്&#x200d; കെ-റെയില്&#x200d; കോര്&#x200d;പറേഷന്&#x200d; ദക്ഷിണ റെയില്&#x200d;വേ അധികൃതര്&#x200d;ക്ക് സമര്&#x200d;പ്പിച്ചിട്ടുണ്ട്.</p>
<p>പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്&#x200d; പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തല്&#x200d; പഠനം, കണ്ടല്&#x200d;ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്&#x200d; വിവിധ ഏജന്&#x200d;സികള്&#x200d;ക്ക് പൂര്&#x200d;ത്തിയാക്കി വരികയാണ്. സില്&#x200d;വര്&#x200d;ലൈന്&#x200d; അലൈന്&#x200d;മെന്റില്&#x200d; വരുന്ന റെയില്&#x200d;വേ ഭൂമിയുടേയും നിലിവിലുള്ള റെയില്&#x200d;വേകെട്ടിടങ്ങളുടേയും റെയില്&#x200d;വേക്രോസുകളുടേയും വിശദമായരൂപരേഖ സമര്&#x200d;പ്പിക്കാന്&#x200d; റെയില്&#x200d;വേബോര്&#x200d;ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈവിവരങ്ങളാണ് ദക്ഷിണറെയില്&#x200d;വേ അധികൃതര്&#x200d;ക്ക് കൈമാറിയത്.<br />
2020 സെപ്റ്റംബര്&#x200d;ഒമ്പതിനാണ് സില്&#x200d;വര്&#x200d;ലൈന്&#x200d; ഡി.പി.ആര്&#x200d; റെയില്&#x200d;വേ ബോര്&#x200d;ഡിന് സമര്&#x200d;പ്പിച്ചത്. ഡി.പി.ആര്&#x200d; പരിശോധിച്ച് ബോര്&#x200d;ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്&#x200d;ക്കെല്ലാം കെ-റെയില്&#x200d; നേരത്തെ തന്നെ മറുപടി നല്&#x200d;കിയിരുന്നു. റെയില്&#x200d;വേ ഭൂമിയുടേയും ലെവല്&#x200d;ക്രോസുകളുടേയും വിശദാംശങ്ങള്&#x200d;ക്കായി കെ-റെയിലും സതേണ്&#x200d; റെയില്&#x200d;വേയും നടത്തിയ സംയുക്തപരിശോധനയിലാണ് സില്&#x200d;വര്&#x200d;ലൈനിനു ഏറ്റെടുക്കേണ്ടിവരുന്ന ഇന്ത്യന്റെയില്&#x200d;വേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; ശേഖരിച്ചത്. പദ്ധതി കടന്നുപോകുന്ന ഒമ്പത് ജില്ലകളില്&#x200d; ഇന്ത്യന്&#x200d; റെയില്&#x200d;വേയുടെ ഭൂമി സില്&#x200d;വര്&#x200d;ലൈനിന് ആവശ്യമായി വരുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/krail-silverline-no-goingback.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ-റെയില്&#x200d; പദ്ധതി; സമരം ശക്തമാക്കാന്&#x200d; സില്&#x200d;വര്&#x200d; ലൈന്&#x200d; വിരുദ്ധ ജനകീയ സമിതി</title>
		<link>https://www.chandrikadaily.com/k-rail-project-anti-silver-line-peoples-committee-to-strengthen-the-strike.html</link>
					<comments>https://www.chandrikadaily.com/k-rail-project-anti-silver-line-peoples-committee-to-strengthen-the-strike.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 14 Nov 2022 16:28:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[krail]]></category>
		<category><![CDATA[protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221741</guid>

					<description><![CDATA[ഏഷ്യന്&#x200d; ഇന്&#x200d;ഫ്രാസ്ട്രക്ചര്&#x200d; ഇന്&#x200d;വെസ്റ്റ്‌മെന്റ് ബങ്ക് പദ്ധതിക്കുവേണ്ടി ലോണ്&#x200d; അനുവദിച്ചതായി അനൗദ്യോഗിക വിവരം പുറത്തുവന്നിരുന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെ-റെയില്&#x200d; പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോ പോലീസോ ഭൂമിയില്&#x200d; പ്രവേശിച്ചാല്&#x200d; തടയുമെന്ന് സില്&#x200d;വര്&#x200d; ലൈന്&#x200d; വിരുദ്ധ ജനകീയ സമിതി. അതിനായി മുഴുവന്&#x200d; യൂണിറ്റുകളുടെയും പ്രവര്&#x200d;ത്തനം ശക്തിപ്പെടുത്തുമെന്നും സമിതി തീരുമാനിച്ചു.</p>
<p>സില്&#x200d;വര്&#x200d; ലൈന്&#x200d; പദ്ധതിയുടെ പേരില്&#x200d; പൊതുഖജനാവ് കൊള്ളയടിക്കുന്നതിനെതിരെ വിവിധ ഓഫീസുകളിലേക്ക് മാര്&#x200d;ച്ച് നടത്തും. ചൈന ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന ഏഷ്യന്&#x200d; ഇന്&#x200d;ഫ്രാസ്ട്രക്ചര്&#x200d; ഇന്&#x200d;വെസ്റ്റ്‌മെന്റ് ബങ്ക്, സില്&#x200d;വര്&#x200d; ലൈന്&#x200d; പദ്ധതിക്കുവേണ്ടി ലോണ്&#x200d; അനുവദിച്ചതായി അനൗദ്യോഗിക വിവരം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് സമരം ശക്തമാക്കാന്&#x200d; സമിതി തീരുമാനിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-rail-project-anti-silver-line-peoples-committee-to-strengthen-the-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ഞക്കുറ്റികള്&#x200d; അറബിക്കടലില്&#x200d;</title>
		<link>https://www.chandrikadaily.com/yellowbirds-in-the-arabian-sea.html</link>
					<comments>https://www.chandrikadaily.com/yellowbirds-in-the-arabian-sea.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 04 Jun 2022 02:40:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[krail]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=213615</guid>

					<description><![CDATA[പിണറായി സര്&#x200d;ക്കാരിന്റെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിച്ച കെ റെയിലും സില്&#x200d;വര്&#x200d; ലൈന്&#x200d; പദ്ധതിയും ചവറ്റുകുട്ടയില്&#x200d; എറിയണമെന്ന വ്യക്തമായ സൂചനയാണ് തൃക്കാക്കരയിലെ ജനകീയ കോടതി വിധിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി : പിണറായി സര്&#x200d;ക്കാരിന്റെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിച്ച കെ റെയിലും സില്&#x200d;വര്&#x200d; ലൈന്&#x200d; പദ്ധതിയും ചവറ്റുകുട്ടയില്&#x200d; എറിയണമെന്ന വ്യക്തമായ സൂചനയാണ് തൃക്കാക്കരയിലെ ജനകീയ കോടതി വിധിച്ചിരിക്കുന്നത്. മഞ്ഞക്കുറ്റികള്&#x200d; അറബിക്കടലില്&#x200d; എറിയണമെന്ന യു ഡി എഫിന്റെ നിലപാട് പൂര്&#x200d;ണമായും അംഗീകരിക്കുന്നതായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തിന്റെ നാശത്തിന് വഴിവെക്കുന്ന സില്&#x200d;വര്&#x200d; ലൈന്&#x200d; പദ്ധതി മുഖ്യതിരഞ്ഞെടുപ്പ് വിഷയമായി ഉയര്&#x200d;ത്തിക്കാട്ടിയ ഉപതിരഞ്ഞെടുപ്പില്&#x200d; 25,016 വോട്ടിന്റെ റെക്കോര്&#x200d;ഡ് ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും പരാജയപ്പെട്ടിരിക്കുന്നത്. സില്&#x200d;വര്&#x200d; ലൈന്&#x200d; പദ്ധതി നടപ്പാക്കാന്&#x200d; സര്&#x200d;ക്കാരിന് യാതൊരു അവകാശവുമില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. പദ്ധതിക്കെതിരെ നിരവധി കോടതി വിധികള്&#x200d; ഉണ്ടായിട്ടും എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ധാര്&#x200d;ഷ്ട്യത്തിനേറ്റ അടിയാണ് തിരഞ്ഞെടുപ്പ് ഫലം.</p>
<p>സില്&#x200d;വര്&#x200d;ലൈന്&#x200d; പ്രശ്‌നത്തില്&#x200d; ഇടതുപക്ഷത്തിന്റേയും സിപിഎമ്മിന്റേയും ഇരട്ടത്താപ്പ് തൃക്കാക്കരയില്&#x200d; പ്രകടമായിരുന്നു. സില്&#x200d;വര്&#x200d; ലൈന്&#x200d; മുഖ്യതിരഞ്ഞെടുപ്പ് വിഷയം ആകുമെന്ന് പ്രഖ്യാപിച്ചാണ് ഇടതുമുന്നണി കണ്&#x200d;വീനര്&#x200d; ഇ.പി ജയരാജന്&#x200d; തിരഞ്ഞെടുപ്പ് ഗോദയില്&#x200d; ആദ്യം ചുവടുവെച്ചത്. എന്നാല്&#x200d; സില്&#x200d;വര്&#x200d;ലൈന്&#x200d; തിരിച്ചടിക്കുമെന്ന് രണ്ട് ദിവസം കൊണ്ട് തന്നെ ബോധ്യപ്പെട്ട സിപിഎം ഉടന്&#x200d; ചുവടുമാറ്റി. സില്&#x200d;വര്&#x200d; ലൈന്്് പകരം സര്&#x200d;ക്കാറിന്റെ വികസന പദ്ധതികള്&#x200d; എന്നാക്കി പ്രചരണ വിഷയം മാറ്റുകയും ചെയ്തു. കാര്യങ്ങള്&#x200d; പിടി വിട്ടു പോകുമെന്ന് കണ്ടപ്പോഴാണ് സംസ്ഥാനത്തുടനീളമുള്ള കല്ലിടലും തല്ലിച്ചതക്കലും താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവെക്കാന്&#x200d; തീരുമാനിച്ചത്. എന്നാല്&#x200d; തിരഞ്ഞെടുപ്പില്&#x200d; കൂടുതല്&#x200d; ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിലെ കുറ്റിയിടല്&#x200d; അവസാനിപ്പിക്കാനും പകരം ജിയോ സര്&#x200d;വേ സംവിധാനത്തെ ആശ്രയിക്കാനും തീരുമാനമെടുത്തത്. സില്&#x200d;വര്&#x200d; ലൈന്&#x200d; പദ്ധതി ബാധിക്കുന്ന മണ്ഡലം കൂടിയായ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഈ പദ്ധതിയുടെ ഹിതപരിശോധന കൂടി ആകുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.</p>
<p>തൃക്കാക്കരയില്&#x200d; യുഡിഎഫ് നേടിയ തകര്&#x200d;പ്പന്&#x200d; വിജയം സില്&#x200d;വര്&#x200d; ലൈന്&#x200d; പദ്ധതി ഉപേക്ഷിക്കണമെന്ന് സര്&#x200d;ക്കാറിനുള്ള ശക്തമായ താക്കീതാണ്. സില്&#x200d;വര്&#x200d; ലൈന്&#x200d; പദ്ധതിയുടെയും സര്&#x200d;വ്വേയുടെയും പേരില്&#x200d; സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചതിന്റെ പേരില്&#x200d; ഇടതുമുന്നണിയും മുഖ്യമന്ത്രിയും മാപ്പ് പറയുക കൂടി ചെയ്യണമെന്നാണ് ഉപ തിരഞ്ഞെടുപ്പ് നല്&#x200d;കുന്ന സൂചന. വിനാശകരമായ ഇത്തരം പദ്ധതികള്&#x200d; നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ്ായി ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് യുഡിഎഫ് തുടക്കത്തില്&#x200d; തന്നെ പ്രഖ്യാപിച്ചിരുന്നു. മഞ്ഞ കുറ്റികള്&#x200d; ജനഹിതത്തിന് എതിരാണെന്ന യുഡിഎഫ് നിലപാട് തീര്&#x200d;ത്തും അംഗീകരിച്ചിരിക്കുകയാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഫലം സില്&#x200d;വര്&#x200d; ലൈനിനുള്ള അംഗീകാരം കൂടിയായി മാറുമെന്ന് തുടക്കത്തില്&#x200d; പ്രഖ്യാപിച്ച ഇടതുമുന്നണി കണ്&#x200d;വീനറെ പിന്നീട് താക്കീത് ചെയ്യാന്&#x200d; വരെ സിപിഎം നേതൃത്വം തയ്യാറായി. ഇടതുമുന്നണി കണ്&#x200d;വീനര്&#x200d; ആയി ചുമതലയേറ്റ അന്നുതന്നെ മുന്നണി വികസനം സംബന്ധിച്ച് നടത്തിയ കണ്&#x200d;വീനറുടെ പ്രഖ്യാപനങ്ങളുടെ ഗണത്തിലേക്ക് സില്&#x200d;വര്&#x200d;ലൈന്&#x200d; മാറ്റേണ്ട അവസ്ഥയും സിപിഎമ്മിന് കൈവന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yellowbirds-in-the-arabian-sea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
