<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>krishnakumar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/krishnakumar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 24 Oct 2025 12:47:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>krishnakumar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൊക്കെയ്ന്‍ കേസ്: നടന്‍മാരായ ശ്രീകാന്തിനും കൃഷ്ണകുമാറിനും ഇഡി സമന്‍സ്</title>
		<link>https://www.chandrikadaily.com/cocaine-case-ed-summons-to-actors-srikanth-and-krishnakumar.html</link>
					<comments>https://www.chandrikadaily.com/cocaine-case-ed-summons-to-actors-srikanth-and-krishnakumar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 24 Oct 2025 12:47:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[DRUG CASE]]></category>
		<category><![CDATA[krishnakumar]]></category>
		<category><![CDATA[SRIKANTH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360038</guid>

					<description><![CDATA[തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചെന്നൈയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ഇരുവരോടും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കൊക്കെയ്ന്&#x200d; കേസില്&#x200d; തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമന്&#x200d;സ് അയച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചെന്നൈയിലെ ഇഡി ഓഫീസില്&#x200d; ഹാജരാകാന്&#x200d; ഇരുവരോടും നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
<p>ചെന്നൈയില്&#x200d; അടുത്തിടെ നടന്ന കൊക്കെയ്ന്&#x200d; പിടിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്&#x200d; കൂടാതെ മയക്കുമരുന്ന് കടത്ത് ശൃംഖല സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്&#x200d;സ് അയച്ചത്.</p>
<p>1985ലെ നാര്&#x200d;ക്കോട്ടിക് ഡ്രഗ്‌സ് ആന്&#x200d;ഡ് സൈക്കോട്രോപിക് സബ്സ്റ്റന്&#x200d;സസ് ആക്ട് പ്രകാരം ചെന്നൈ സിറ്റി പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; പ്രതികളായിരുന്ന ശ്രീകാന്തിനും കൃഷ്ണകുമാറിനും ജൂലൈ 8-ന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.</p>
<p>വ്യക്തിപരമായ ആവശ്യങ്ങള്&#x200d;ക്കുള്ള കൊക്കെയ്ന്&#x200d; മാത്രമേ കൈവശം സൂക്ഷിച്ചിരുന്നുള്ളൂ എന്നും കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമില്ല എന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.</p>
<p>ജൂണ്&#x200d; 18-ന് ആന്റി നാര്&#x200d;ക്കോട്ടിക് യൂണിറ്റ് നടത്തിയ അന്വേഷണത്തില്&#x200d;, ഘാന സ്വദേശിയായ ജോണ്&#x200d; കൃഷ്ണകുമാറിന് മയക്കുമരുന്ന് നല്&#x200d;കിയെന്ന് കണ്ടെത്തി, എന്&#x200d;ഡിപിഎസ് ആക്ട് പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്&#x200d;ന്ന് നടന്മാരായ ശ്രീകാന്ത്, കൃഷ്ണകുമാര്&#x200d;, ജൗഹര്&#x200d;, പ്രശാന്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്&#x200d; പ്രശാന്ത് ഇപ്പോഴും ജയിലിലാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cocaine-case-ed-summons-to-actors-srikanth-and-krishnakumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; ബില്ലില്‍ പേരോ നമ്പറോ ഉണ്ടാവില്ല; ജീവനക്കാര്‍ കുറ്റം സമ്മതിച്ചു</title>
		<link>https://www.chandrikadaily.com/financial-irregularities-in-diya-krishnas-establishment-no-name-or-number-on-the-bill-the-employees-pleaded-guilty.html</link>
					<comments>https://www.chandrikadaily.com/financial-irregularities-in-diya-krishnas-establishment-no-name-or-number-on-the-bill-the-employees-pleaded-guilty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 05 Aug 2025 06:54:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[diyakrishna]]></category>
		<category><![CDATA[krishnakumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349500</guid>

					<description><![CDATA[ദിയ കൃഷ്ണയുടെ ആഭരണ കടയായ ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ജീവനക്കാരികളായിരുന്ന വിനീത, രാധകുമാരി എന്നിവര്‍ ക്രൈംബ്രാഞ്ചിനോട് പങ്കുവച്ചത്. ]]></description>
										<content:encoded><![CDATA[<p>ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്&#x200d; ജീവനക്കാര്&#x200d; കുറ്റം സമ്മതിച്ചു. നേരത്തെ രണ്ട് പ്രതികളാണ് കേസില്&#x200d; കീഴടങ്ങിയത്. അട്ടകുളങ്ങര വനിതാ ജയിലില്&#x200d; റിമാന്&#x200d;ഡില്&#x200d; ആയിരുന്ന ഉരുവരെയും കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി അന്വേഷണസംഘം കസ്റ്റഡിയില്&#x200d; വാങ്ങിയത്. ശേഷം തട്ടിപ്പ് നടത്തിയ രീതി വീണ്ടും പ്രതികളെ കൊണ്ട് പുനരാവിഷ്‌കരിക്കുകയായിരുന്നു. 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് പ്രതികള്&#x200d; സമ്മതിച്ചു. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസായാതിനാലാണ് അന്വോഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതികളില്&#x200d; രണ്ടുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്.</p>
<p>ദിയ കൃഷ്ണയുടെ ആഭരണ കടയായ ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ജീവനക്കാരികളായിരുന്ന വിനീത, രാധകുമാരി എന്നിവര്&#x200d; ക്രൈംബ്രാഞ്ചിനോട് പങ്കുവച്ചത്. മെഷീന്&#x200d; ഉപയോഗിച്ചുള്ള ക്യൂ ആര്&#x200d; കോഡില്&#x200d; കൃത്രിമം കാണിച്ചതുള്&#x200d;പ്പെടെയുള്ള കാര്യങ്ങളാണ് ഇവര്&#x200d; വ്യക്തമാക്കിയത്.</p>
<p>സാധനങ്ങള്&#x200d; വാങ്ങുമ്പോള്&#x200d; നല്&#x200d;കുന്ന ബില്ലില്&#x200d; കസ്റ്റമറുടെ പേരും ഫോണ്&#x200d; നമ്പറും വയ്ക്കാറില്ലെന്ന് ജീവനക്കാരി പറയുന്നു. </p>
<p>നിലവില്&#x200d; മൂന്നിടത്താണ് ക്രൈംബ്രാഞ്ച് പ്രതികളുമായി തെളിവെടുപ്പിനെത്തിയത്. ആഭരണം വാങ്ങിയ ജ്വല്ലറി, ദിയയുടെ ഫ്ളാറ്റ്, സ്ഥാപനം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. സംഭവത്തില്&#x200d; രണ്ട് പ്രതികള്&#x200d; ക്രൈംബ്രാഞ്ചിന് മുന്നില്&#x200d; ഹാജറായെങ്കിലും മൂന്നാമത്തെയാളെ കണ്ടെത്താന്&#x200d; കഴിഞ്ഞിട്ടില്ല. മൂന്നാമത്തെയാള്&#x200d;ക്കായുള്ള അന്വേഷണം ഊര്&#x200d;ജിതമായി നടക്കുകയാണ്.</p>
<p>ജീവനക്കാരികള്&#x200d;ക്കെതിരെ കേസെടുത്തതിന് പിന്നാലെ ജീവനക്കാര്&#x200d; കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകല്&#x200d; പരാതി നല്&#x200d;കിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/financial-irregularities-in-diya-krishnas-establishment-no-name-or-number-on-the-bill-the-employees-pleaded-guilty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി</title>
		<link>https://www.chandrikadaily.com/the-bail-application-of-former-employees-of-diya-krishnas-firm-was-rejected.html</link>
					<comments>https://www.chandrikadaily.com/the-bail-application-of-former-employees-of-diya-krishnas-firm-was-rejected.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 26 Jun 2025 10:34:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[court]]></category>
		<category><![CDATA[diya krishna]]></category>
		<category><![CDATA[krishnakumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345841</guid>

					<description><![CDATA[സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്&#x200d; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്&#x200d; 3 വനിതാ ജീവനക്കാരുടെ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത &#8211; ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.</p>
<p>സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്&#x200d;ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്&#x200d; കടക്കും.</p>
<p>ദിയയുടെ സ്ഥാപനത്തില്&#x200d; നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്&#x200d; നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്&#x200d; തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്&#x200d;കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്&#x200d; അറിയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-bail-application-of-former-employees-of-diya-krishnas-firm-was-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരായ പരാതി; മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/complaint-against-krishnakumar-and-daughter-diya-the-anticipatory-bail-plea-will-be-heard-today.html</link>
					<comments>https://www.chandrikadaily.com/complaint-against-krishnakumar-and-daughter-diya-the-anticipatory-bail-plea-will-be-heard-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 13 Jun 2025 03:57:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anticipatory bail]]></category>
		<category><![CDATA[diya krishna]]></category>
		<category><![CDATA[krishnakumar]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344507</guid>

					<description><![CDATA[പരാതിക്കാരായ ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.]]></description>
										<content:encoded><![CDATA[<p>ഇന്&#x200d;ഫഌവന്&#x200d;സറും ബിസിനസ് സംരംഭകയുമായ ദിയ കൃഷ്ണക്കെതിരെ മുന്&#x200d; ജീവനക്കാര്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; ദിയയുടെയും കൃഷ്ണകുമാറിന്റെയും മുന്&#x200d;കൂര്&#x200d; ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരായ ജീവനക്കാര്&#x200d; നല്&#x200d;കിയ മുന്&#x200d;കൂര്&#x200d; ജാമ്യ ഹര്&#x200d;ജിയും ഇന്ന് കോടതി പരിഗണിക്കും.</p>
<p>മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം ദിയയുടെ ഫ്‌ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. കേസില്&#x200d; പൊലീസ് ആവശ്യപ്പെട്ട തെളിവുകള്&#x200d; എല്ലാം കൈമാറിയിട്ടുണ്ടെന്നും മറുഭാഗത്തുള്ളവര്&#x200d; എന്ത് തെളിവു കൊണ്ടുവരുമെന്ന് കാണാമെന്നുമാണ് ദിയ മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, പരാതിക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്&#x200d; ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ മൊഴിയെടുക്കുന്നതിന് വേണ്ടി നോട്ടീസ് നല്&#x200d;കിയിരുന്നുവെങ്കിലും ഇവര്&#x200d; ഹാജരായിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-against-krishnakumar-and-daughter-diya-the-anticipatory-bail-plea-will-be-heard-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍</title>
		<link>https://www.chandrikadaily.com/threatened-with-rape-if-moneey-was-not-paid-serious-allegations-against-krishnakumar-in-fir.html</link>
					<comments>https://www.chandrikadaily.com/threatened-with-rape-if-moneey-was-not-paid-serious-allegations-against-krishnakumar-in-fir.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 08 Jun 2025 06:23:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[diya krishna]]></category>
		<category><![CDATA[krishnakumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343912</guid>

					<description><![CDATA[നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരെയുള്ള തട്ടിക്കൊണ്ടു പോകല്‍ കേസില്‍ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. ]]></description>
										<content:encoded><![CDATA[<p>നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാറിനെതിരെയുള്ള തട്ടിക്കൊണ്ടു പോകല്&#x200d; കേസില്&#x200d; എഫ്‌ഐആറില്&#x200d; ഗുരുതര ആരോപണങ്ങള്&#x200d;. പണം നല്&#x200d;കിയില്ലെങ്കില്&#x200d; മാനഭംഗപ്പെടുത്തുമെന്ന് പരാതിക്കാരിയെ കൃഷ്ണകുമാര്&#x200d; ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്&#x200d; പറയുന്നു. </p>
<p>കൃഷ്ണകുമാര്&#x200d; ലൈംഗികച്ചുവയോടെ പരാതിക്കാരിയോട് സംസാരിച്ചെന്നും എഫ്‌ഐആറിലുണ്ട്. അതേസമയം ഈ ആരോപണങ്ങളെല്ലാം കൃഷ്ണകുമാര്&#x200d; നിഷേധിച്ചു. ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് തെളിവ് നല്&#x200d;കാനും പണം തട്ടിയതിന് പിന്നില്&#x200d; വലിയ സംഘം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്താല്&#x200d; പണം ട്രാന്&#x200d;സാക്ഷന്&#x200d; നടത്തിയതിന്റെ തെളിവുകള്&#x200d; ലഭിക്കുമെന്നും കൃഷ്ണകുമാര്&#x200d; പറഞ്ഞു.</p>
<p>എന്നാല്&#x200d; ജീവനക്കാരായ മൂന്ന് സ്ത്രീകള്&#x200d; കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്&#x200d; കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നടി അഹാന കൃഷ്ണകുമാറിനോട് ദീവനക്കാര്&#x200d; തെറ്റ് ഏറ്റു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.</p>
<p>വീഡിയോ പുറത്തുവന്നതോടെ ഇരു വിഭാഗവും നല്&#x200d;കിയ കേസില്&#x200d; കൂടുതല്&#x200d; അന്വേഷണം ആവശ്യമായി വരും. ഇരു വിഭാഗവും പരാതി നല്&#x200d;കാന്&#x200d; വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്&#x200d; കോഡ് മാറ്റി ജീവനക്കാര്&#x200d; തട്ടിപ്പ് നടത്തി എന്നതാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി. ഇതിന് പിന്നാലെ ജീവനക്കാര്&#x200d; തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന പരാതി നല്&#x200d;കിയിരുന്നു. ക്യു ആര്&#x200d; കോഡ് മാറ്റാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയതും പണം കൈമാറാന്&#x200d; നിര്&#x200d;ദ്ദേശിച്ചതും ദിയ ആണെന്നാണ് ജീവനക്കാരുടെ ആരോപണം. എന്നാല്&#x200d; കൃഷ്ണകുമാറിന്റെ കുടുംബം ഇത് നിഷേധിച്ചിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/threatened-with-rape-if-moneey-was-not-paid-serious-allegations-against-krishnakumar-in-fir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഞാനവിടെ ഇരിക്കുമ്പോൾ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ&#8217;: ഹേമ കമ്മിഷൻ റിപ്പോർട്ടിനെ പരിഹസിച്ച് നടൻ കൃഷ്ണ കുമാർ</title>
		<link>https://www.chandrikadaily.com/cant-you-knock-on-any-door-while-im-sitting-here-actor-krishna-kumar-mocks-the-hema-commission-report.html</link>
					<comments>https://www.chandrikadaily.com/cant-you-knock-on-any-door-while-im-sitting-here-actor-krishna-kumar-mocks-the-hema-commission-report.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 23 Aug 2024 12:04:38 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[hema commitee report]]></category>
		<category><![CDATA[krishnakumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307258</guid>

					<description><![CDATA[ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് വിഡിയോയിലാണ് വിവാദ പരാമർശം]]></description>
										<content:encoded><![CDATA[<p>ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് വിഡിയോയിലാണ് വിവാദ പരാമർശം. വീട്ടിലെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് സിന്ധു തന്റെ ചാനലിൽ വിഡിയോ പങ്കുവച്ചത്. അതിനിടെ മകൾ ദിയയുടെ വിവാഹത്തേക്കുറിച്ച് ചർച്ചചെയ്യാനായി ഒന്നിച്ചിരിക്കുന്നതിനിടെയാണ് ഹേമ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് പരിഹസിക്കുന്ന നിലയിൽ സംസാരിച്ചത്.</p>
<p>‘നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനവിടെ ഇരിക്കുമ്പോൾ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,’- എന്നാണ് പൊട്ടിച്ചിരിയോടെ കൃഷ്ണകുമാർ പറയുന്നത്. ഇതു കേട്ട് ഭാര്യ സിന്ധുവും ചിരിക്കുന്നതു കാണാം. നിങ്ങൾ എന്താണ് പറയുന്നത് എന്ന് മനസിലാവുന്നില്ല എന്നായിരുന്നു ഇരുവരുടേയും പൊട്ടിച്ചിരി കേട്ട് ദിയ ചോദിക്കുന്നത്.‌ ഇതിന് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cant-you-knock-on-any-door-while-im-sitting-here-actor-krishna-kumar-mocks-the-hema-commission-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോസ്റ്ററടിക്കാൻ താമസം, സ്വന്തം പൈസയ്ക്ക് പോസ്റ്ററടിച്ചാൽ വിതരണവും ചെയ്യില്ല; പരാതിയുമായി കൃഷ്ണകുമാർ</title>
		<link>https://www.chandrikadaily.com/delay-in-posting-if-posting-at-own-expense-will-not-distribute-krishna-kumar-with-complaint.html</link>
					<comments>https://www.chandrikadaily.com/delay-in-posting-if-posting-at-own-expense-will-not-distribute-krishna-kumar-with-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Apr 2024 14:42:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[krishnakumar]]></category>
		<category><![CDATA[poster]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294255</guid>

					<description><![CDATA[സ്ഥാനാർത്ഥി നിർണ്ണയം വൈകിയതിനാൽ പോസ്റ്റുകൾ അച്ചടിക്കാൻ താമസം ഉണ്ടെന്നായിരുന്നു തുടക്കത്തിൽ ജില്ലാ നേതൃത്വത്തിൻ്റെ വാദം.]]></description>
										<content:encoded><![CDATA[<p>ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. തന്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ലെന്നും പ്രചാരണ രംഗത്ത് ജില്ലാ നേതൃത്വം നിസഹകരണം കാട്ടുകയാണെന്നുമാണ് സ്ഥാനാർത്ഥിയുടെ പരാതി. പരാതിയ്ക്ക് പിന്നാലെ ആർ എസ് എസ് ഇടപെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം ഒരുക്കി.</p>
<p>ബിജെപി ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചാണ് കൃഷ്ണകുമാർ കൊല്ലത്ത് സ്ഥാനാർത്ഥിയായി എത്തുന്നത്. ഇതോടെ തുടങ്ങിയതാണ് ജില്ലാ നേതൃത്വത്തിൻ്റെ നിസംഗതയെന്നാണ് ആക്ഷേപം. സ്ഥാനാർത്ഥി നിർണ്ണയം വൈകിയതിനാൽ പോസ്റ്റുകൾ അച്ചടിക്കാൻ താമസം ഉണ്ടെന്നായിരുന്നു തുടക്കത്തിൽ ജില്ലാ നേതൃത്വത്തിൻ്റെ വാദം. ഇതോടെ കൃഷ്ണകുമാർ സ്വന്തമായി പോസ്റ്ററുകൾ തയ്യാറാക്കി.എന്നാൽ ഇത് വിതരണം ചെയ്യാൻ ജില്ലാ നേതൃത്വം തയ്യാറായില്ല.പുതിയ പ്രിൻറിംഗ് ഓഡറുകൾ നൽകിയതും ഇല്ല.</p>
<p>താൻ സ്വന്തം നിലയ്ക്ക് അച്ചടിച്ച പോസ്റ്ററുകൾ പോലും ജില്ലാ നേതൃത്വം വിതരണം ചെയ്യുന്നില്ല. ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണകുമാർ സംസ്ഥാന നേതൃത്വത്തിനെ പരാതിയറിയിച്ചത്. പരാതി ബോധ്യപ്പെട്ട ആർ എസ് എസ് കൊല്ലത്തെ ജില്ലാ നേതൃത്വത്തെ കൊണ്ട് പണിയെടുപ്പിക്കാനായി സംയോജകനെ ചുമതലപ്പെടുത്തി.</p>
<p>ബി ജെ പി മത്സരിക്കുന്ന കൊല്ലo മണ്ഡലത്തിൽ മാത്രമാണ് ഇത്തരത്തിൽ പ്രത്യേകയാളെ ചുമതലപ്പെടുത്തിരിക്കുന്നത്. ജില്ലാ പ്രസിഡൻ്റ് ആയിരിക്കും സ്ഥാനാർത്ഥിയാവുകയെന്നായിരുന്നു വിവരം. ഇതിനെ വെട്ടിയാണ് പാർട്ടി നേതൃത്വം നടൻ കൂടിയായ കൃഷ്ണകുമാറിൻ്റെ സ്ഥാനാർത്ഥിയാക്കിയത്. ഇതിലുള്ള അതൃപ്തിയാണ് ജില്ലാ നേതൃത്വത്തിൻ്റെ നിസംഗതയ്ക്ക് കാരണമെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delay-in-posting-if-posting-at-own-expense-will-not-distribute-krishna-kumar-with-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി ഇവറ്റകള്&#x200d;ക്ക് മണ്ണില്&#x200d; തീറ്റ കൊടുത്താല്&#x200d; പ്രശ്‌നമാകുമോ; വീണ്ടും വിവാദ വിഡിയോയുമായി കൃഷ്ണകുമാര്&#x200d;</title>
		<link>https://www.chandrikadaily.com/will-it-be-a-problem-to-feed-them-on-the-soil-krishnakumar-again-with-controversial-video.html</link>
					<comments>https://www.chandrikadaily.com/will-it-be-a-problem-to-feed-them-on-the-soil-krishnakumar-again-with-controversial-video.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 08 Jan 2024 14:59:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[krishnakumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287482</guid>

					<description><![CDATA[പ്രാവുകള്&#x200d;ക്ക് തീറ്റ കൊടുക്കുന്ന ഒരു വീഡിയോയിലൂടെയാണ് താരം വീണ്ടും വിവാദത്തിന് വഴിതുറക്കുന്നത്.]]></description>
										<content:encoded><![CDATA[<p>പഴങ്കഞ്ഞി പരാമര്&#x200d;ശത്തില്&#x200d; തന്നെ വിമര്&#x200d;ശിച്ചവര്&#x200d;ക്കെതിരെ പരിഹാസ വീഡിയോയുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും മകളും. പ്രാവുകള്&#x200d;ക്ക് തീറ്റ കൊടുക്കുന്ന ഒരു വീഡിയോയിലൂടെയാണ് താരം വീണ്ടും വിവാദത്തിന് വഴിതുറക്കുന്നത്.</p>
<p>കൃഷ്ണകുമാര്&#x200d; പ്രാവുകള്&#x200d;ക്ക് തീറ്റ കൊടുക്കുന്ന വീഡിയോയില്&#x200d; ഇനി ഇവറ്റകള്&#x200d;ക്ക് പ്ലേറ്റില്&#x200d; ഭക്ഷണം കൊടുക്കേണ്ടി വരുമോ മണ്ണിലിട്ടു കൊടുത്താല്&#x200d; കൊടുത്താല്&#x200d; പ്രശ്‌നമാകുമോ? എന്ന് പരിഹാസഭാവത്തോടെ മകള്&#x200d; ദിയ കൃഷ്ണ ചോദിക്കുന്നുണ്ട്.</p>
<p>വീട്ടില്&#x200d; വന്നിരുന്ന പണിക്കാര്&#x200d;ക്ക് കുഴിക്കുത്തി പഴങ്കഞ്ഞി നല്&#x200d;കുമായിരുന്നുവെന്നും വീട്ടില്&#x200d; നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്&#x200d; കുഴിയില്&#x200d; നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടായിരുന്നു എന്നാണ് കൃഷ്ണകുമാര്&#x200d; പറഞ്ഞത്.</p>
<p>വിവാദ പ്രസ്താവനക്കെതിരെ നിരവധി വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയും പട്ടികജാതി പട്ടികവര്&#x200d;ഗ്ഗ കമ്മീഷന്&#x200d; കേസെടുക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ആഴ്ചകള്&#x200d;ക്കിപ്പുറമാണ് വീണ്ടും വിവാദവുമായി കൃഷ്ണകുമാറും കുടുംബവും എത്തുന്നത്.</p>
<p>വീഡിയോക്കെതിരെ സമൂഹ മാധ്യമങ്ങളില്&#x200d; വലിയ വിമര്&#x200d;ശനമാണ് ഉയരുന്നത്. ജാതിയുടെ സകല പ്രിവിലേജുകളും അനുഭവിക്കുന്ന ഒരാളുടെ മകള്&#x200d;ക്ക് ഇവിടെ നടക്കുന്ന മനുഷ്യത്വരഹിതമായ ജാതിവ്യവസ്ഥയെയും അതില്&#x200d; മനുഷ്യര്&#x200d; അനുഭവിക്കുന്ന വേദനയെ എങ്ങനെ മനസ്സിലാക്കാന്&#x200d; കഴിയുമെന്നും ഇത് അവര്&#x200d;ക്ക് ഒരു കോമഡിയായെ തോന്നുവെന്നും വീഡിയോക്ക് വിമര്&#x200d;ശനം ഉയരുന്നുണ്ട്.</p>
<p>ഇത്തരത്തിലുള്ള മനസ്ഥിതിയുള്ള ആളുകള്&#x200d;ക്ക് ഒരു ദിവസമെങ്കിലും മണ്ണില്&#x200d; കുഴികുത്തി ഭക്ഷണം നല്&#x200d;കിയാലെ അതിന്റെ വേദന മനസ്സിലാക്കുകയൊള്ളുവെന്നും ആളുകള്&#x200d; പറയുന്നു.</p>
<p>സാമൂഹ്യ പ്രവര്&#x200d;ത്തക ധന്യ രാമന്&#x200d; കൃഷ്ണകുമാറിനെതിരെ പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു. കൂടാതെ സാമൂഹ്യ പ്രവര്&#x200d;ത്തകനും ദിശ പ്രസിഡന്റുമായ ദിനു വെയിലിന്റെ പരാതിയിലാണ് സംസ്ഥാന പട്ടികജാതി പട്ടികവര്&#x200d;ഗ്ഗ കമ്മീഷന്&#x200d; കേസെടുത്തത് . എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് ഏഴു ദിവസത്തിനുള്ളില്&#x200d; അന്വേഷിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കാനും കമ്മീഷന്&#x200d; ഉത്തരവിട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-it-be-a-problem-to-feed-them-on-the-soil-krishnakumar-again-with-controversial-video.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
