<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kshambatta &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kshambatta/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 Jan 2026 06:23:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kshambatta &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ക്ഷാമബത്തയിലെ സര്‍ക്കാര്‍ ചതി</title>
		<link>https://www.chandrikadaily.com/government-fraud-in-kshambatta.html</link>
					<comments>https://www.chandrikadaily.com/government-fraud-in-kshambatta.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 17 Jan 2026 06:23:31 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[Kshambatta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374326</guid>

					<description><![CDATA[ക്ഷാമബത്ത കുടിശികയില്‍ നിലവില്‍ രാജ്യത്ത് നമ്പര്‍ വണ്‍ ആയി നിലകൊള്ളുന്ന കേരളത്തിലെ പിണറായി ഭരണകൂടമാണ് ആ മാനക്കേടില്‍നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ തൊടിന്യായവുമായെത്തുന്നത്.]]></description>
										<content:encoded><![CDATA[<p>ക്ഷാമബത്ത (ഡി.എ) ജീവനക്കാരുടെ അവകാശമല്ലെന്നും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d; സത്യവാങ്മൂലം സമര്&#x200d;പ്പിച്ചിരിക്കുകയാണ്. നിയമപരമായി നിര്&#x200d;ബന്ധമായും നല്&#x200d;കേണ്ട ആനുകൂല്യമല്ല ഡി.എ എന്നും ഇത് നല്&#x200d;കുന്ന കാര്യത്തില്&#x200d; സമയപരിധി പറയാനാകുന്ന സാമ്പത്തികാവസ്ഥയിലല്ല സര്&#x200d;ക്കാര്&#x200d; ഇപ്പോഴുള്ളതെന്നുമാണ് ധനകാര്യ വകുപ്പ് അണ്ടര്&#x200d; സെക്രട്ടറി സ്‌പെഷ്യല്&#x200d; ഗവണ്&#x200d;മെന്റ്‌റ് പ്ലീഡര്&#x200d; വഴി ഫയല്&#x200d; ചെയ്ത സത്യവാങ്മൂലത്തില്&#x200d; വ്യക്തമാക്കിയിരിക്കുന്നത്. ഡി.എ അനുവദിക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; പുതിയ രീതിയാണ് തുടരുന്നതെന്നും ഇതുപ്രകാരം അഡീഷണല്&#x200d; ഡി.എ അനുവദിക്കുന്ന മാസം മുതലാണ് ഇതിന് പ്രാബല്യമുണ്ടാവുകയെന്നും ഡി.എ കുടിശ്ശികയുടെ കാര്യത്തില്&#x200d; ഇത് ബാധകമല്ലെന്നുമാണ് സര്&#x200d;ക്കാറിന്റെ വാദം. ക്ഷാമബത്ത കുടിശികയില്&#x200d; നിലവില്&#x200d; രാജ്യത്ത് നമ്പര്&#x200d; വണ്&#x200d; ആയി നിലകൊള്ളുന്ന കേരളത്തിലെ പിണറായി ഭരണകൂടമാണ് ആ മാനക്കേടില്&#x200d;നിന്ന് കരകയറാനുള്ള ശ്രമങ്ങള്&#x200d; നടത്തുന്നതിന് പകരം സ്വന്തം കഴിവുകേട് മറച്ചുവെക്കാന്&#x200d; തൊടിന്യായവുമായെത്തുന്നത്.</p>
<p>ആറു ഗഡുക്കളായി 18 ശതമാനമാണ് കേരളത്തിലെ നിലവിലെ ക്ഷാമബത്ത കുടിശിക. ഇത്രമേല്&#x200d; ഡി.എ കുടിശികയാക്കിത്തീര്&#x200d;ത്തതിന്റെ പൂര്&#x200d;ണ ഉത്തരവാദിത്തം സംസ്ഥാന ധനകാര്യവകുപ്പിന് മാത്രം അവകാശപ്പെട്ടതാണെന്നതില്&#x200d; രണ്ടഭിപ്രായത്തിനിടമില്ല. ധനകാര്യ മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ഇത്തരത്തിലേക്ക് കാര്യങ്ങള്&#x200d; എത്തിച്ചതെന്നതാണ് സാമ്പത്തിക വിദഗ്ധര്&#x200d; വിലയിരുത്തുന്നത്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്&#x200d; ഒരു നയാപൈസപോലും ക്ഷാമബത്ത കുടിശിക ഇല്ലാത്ത സാഹചര്യത്തിലാണ് കേരളത്തിലെ ഈ യമണ്ടന്&#x200d;കുടിശിക.</p>
<p>ബീഹാര്&#x200d;, മധ്യപ്രദേശ്, തമിഴ്‌നാട്, അരുണാചല്&#x200d;പ്രദേശ്, കാശ്മീര്&#x200d;, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ജീവനക്കാരുടെ അവകാശമായ ക്ഷാമബത്ത പൂര്&#x200d;ണമായും നല്&#x200d;കിയത്. ബാക്കിയുള്ള സംസ്ഥാനങ്ങളിലാകട്ടെ ഒന്നും രണ്ടും ഗഡുക്കളെന്ന മാന്യമായ കുടിശികയേ കൊടുത്തുവീട്ടാനുള്ളൂ. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനമെന്ന ക്രെഡിറ്റും പിണറായി സര്&#x200d;ക്കാര്&#x200d; കഴുത്തിലണിഞ്ഞിട്ടുണ്ട്. എന്നാല്&#x200d; ഞെട്ടിപ്പിക്കുന്ന ഈ കിട്ടാക്കണക്കുകള്&#x200d;ക്കിടയിലും ഉന്നത ഉദ്യോഗസ്ഥരുടെ വിഹിതം കൊടുത്തു തീര്&#x200d;ക്കുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; വലിയ ശുഷ്‌കാന്തിയാണ് കാ ണിച്ചിരിക്കുന്നത്.</p>
<p>സാധാരണക്കാരായ സര്&#x200d;ക്കാര്&#x200d; ജീവനക്കാരോട് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്&#x200d; പിച്ചച്ചട്ടിയില്&#x200d; കൈയിട്ടുവാരുന്ന സമീപനം സ്വീകരിക്കുമ്പോഴാണ് ഉന്നതരോടുള്ള ഈ കരുതലും തലോടലും. ഐ.എ.എസ്, ഐ.പി.എസ്, ജുഡീഷ്യല്&#x200d; ഓഫിസര്&#x200d;മാര്&#x200d;, പി.എസ്.സി അംഗങ്ങള്&#x200d; എന്നിവര്&#x200d;ക്ക് മാത്രമാണ് കേരളത്തില്&#x200d; ക്ഷാമബത്ത കൃത്യമായി അനുവദിക്കുന്നതും കുടിശിക പണമായി നല്&#x200d;കുന്നതും.<br />
ക്ഷാമബത്ത കുടിശിക പൂര്&#x200d;ണമായും (18 %) കൊടുക്കണ മെങ്കില്&#x200d; 468 കോടി രൂപ പ്രതിമാസം കണ്ടെത്തേണ്ടതുണ്ട്. ഇത് കൃത്യമായി കൊടുക്കാതെ നീട്ടി കൊണ്ടു പോയതാണ് പ്രതിമാസ കുടിശിക ഉയരാന്&#x200d; കാരണം.</p>
<p>ഒരു ശതമാനം ക്ഷാമബത്ത കൊടുക്കാന്&#x200d; ഒരു മാസം വേണ്ടത് 26 കോടിയാണ്. ഏഴു ശതമാനം ക്ഷാമബത്ത കൊടുക്കാന്&#x200d; ഒരു മാസം വേണ്ടത് 182 കോടിയാണ്. 18 ശതമാനമാണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക. കേന്ദ്രസര്&#x200d;ക്കാര്&#x200d; നയങ്ങളാണ് സംസ്ഥാനത്ത് ഫണ്ട് ദൗര്&#x200d;ലഭ്യത്തിനിടയാക്കിയതെന്ന പതിവുപല്ലവി മാത്രമാണ് സര്&#x200d;ക്കാറിന് ഈ കെടുകാര്യസ്ഥതക്ക് ന്യായീകരണമായി പറയാനുള്ളത്. സംസ്ഥാനസര്&#x200d;ക്കാരിന്റെ കടമെടുപ്പ് പരിധിയിലുള്ള നിയന്ത്രണം ചോദ്യം ചെയ്യുന്ന ഹര്&#x200d;ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതടക്കമുള്ള വിഷയമാണ് സുപ്രീംകോടതിയിലുള്ളത്. കുടിശ്ശികയായ ക്ഷാമബത്ത കുള അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്&#x200d; ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്&#x200d;ഗനൈസേഷന്&#x200d;സ് ഭാരവാഹികള്&#x200d; ഫയല്&#x200d;ചെയ്ത ഹര്&#x200d;ജിയാണ് കോടതിയിലുള്ളത്.</p>
<p>വ്യാഴാഴ്ച ജസ്റ്റിസ് എന്&#x200d;. നഗരേഷ് ഹര്&#x200d;ജി പരിഗണിച്ചെങ്കിലും സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്റെ അസൗകര്യം കണക്കിലെടുത്ത് ജനുവരി 22 ലേക്ക് മാറ്റിയി രിക്കുകയാണ്. ഡി.എം കുടിശ്ശികയുമായി ബന്ധപ്പെട്ട് സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d; ഒന്നടങ്കം നിയമപരമായും സംഘടനാപരമായും പോരാട്ടം നടത്തുമ്പോള്&#x200d; സി.പി.എം അനുകൂല സംഘടനകള്&#x200d; ദീക്ഷിക്കുന്ന മൗനം ഉദ്യോഗസ്ഥ സമൂഹത്തോടുള്ള കൊടുംവഞ്ചനയായി മാത്രമേ കാണാന്&#x200d; കഴിയുള്ളൂ. ആന്റണി സര്&#x200d;ക്കാര്&#x200d; ആനുകൂല്യങ്ങള്&#x200d; വെട്ടിക്കുറച്ചെന്നാരോപിച്ച് ഒരുമാസക്കാലം സമരത്തിനിറങ്ങിയവരാണ് ഇപ്പോള്&#x200d; വാ തുറക്കാനാവാതെ മാളത്തിലൊളിച്ചിരിക്കുന്നത്. ചുരുക്കത്തില്&#x200d; തദ്ദേശ തിരഞ്ഞെടുപ്പിലെ തിരച്ചടിയുടെ പേരില്&#x200d; എല്ലാ വിഭാഗം ജനങ്ങളോടും ശത്രുതാപരമായ സ്വീകരിക്കുന്ന പിണറായി സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരെയും അതില്&#x200d;നിന്ന് മാറ്റിനിര്&#x200d;ത്തിയിട്ടില്ലെന്നതാണ് ഈ സത്യവാങ്മൂലം തെളിയിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-fraud-in-kshambatta.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
