<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kuldeep nayar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kuldeep-nayar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 23 Aug 2018 18:34:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kuldeep nayar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മനുഷ്യാവകാശങ്ങളുടെ സ്വന്തം ലേഖകന്&#x200d;</title>
		<link>https://www.chandrikadaily.com/article-about-kuldeep-nayar.html</link>
					<comments>https://www.chandrikadaily.com/article-about-kuldeep-nayar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Aug 2018 18:29:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kuldeep nayar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99985</guid>

					<description><![CDATA[എം.പി അബ്ദു സമദ് സമദാനി ജനാധിപത്യത്തിനും പൗരാവകാശങ്ങള്&#x200d;ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടം. അതായിരുന്നു ഒരു നൂറ്റാണ്ട് തികയാന്&#x200d; ഏതാനും വര്&#x200d;ഷങ്ങള്&#x200d; മാത്രം ബാക്കി നില്&#x200d;ക്കെ, സമരവേദിയില്&#x200d; നിന്നും വിടപറഞ്ഞുപോയ കുല്&#x200d;ദീപ് നയാറിന്റെ ജീവിതം. ദീര്&#x200d;ഘകാലം പത്രപ്രവര്&#x200d;ത്തകനായി തൂലികയിലൂടെയും നല്ല കാലം പാര്&#x200d;ലമെന്റിലും ജീവിതകാലം മുഴുവന്&#x200d; മറ്റ് നിരവധി വേദികളിലുമായി നാവിലൂടെയും തളരാത്ത പോരാളിയായി അദ്ദേഹം നീതിയുടെ പക്ഷത്ത് നിലകൊണ്ടു. ഏത് ഘട്ടത്തിലും ഏത് മേഖലയിലും അദ്ദേഹത്തിന്റെ നിലപാട്തറ സുവ്യക്തവും സുദൃഢവുമായിരുന്നു. ഇന്ത്യയുടെയും ജനാധിപത്യ, മതേതര മൂല്യങ്ങളില്&#x200d; പണിതുയര്&#x200d;ത്തിയതായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എം.പി അബ്ദു സമദ് സമദാനി</strong></p>
<p>ജനാധിപത്യത്തിനും പൗരാവകാശങ്ങള്&#x200d;ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടം. അതായിരുന്നു ഒരു നൂറ്റാണ്ട് തികയാന്&#x200d; ഏതാനും വര്&#x200d;ഷങ്ങള്&#x200d; മാത്രം ബാക്കി നില്&#x200d;ക്കെ, സമരവേദിയില്&#x200d; നിന്നും വിടപറഞ്ഞുപോയ കുല്&#x200d;ദീപ് നയാറിന്റെ ജീവിതം. ദീര്&#x200d;ഘകാലം പത്രപ്രവര്&#x200d;ത്തകനായി തൂലികയിലൂടെയും നല്ല കാലം പാര്&#x200d;ലമെന്റിലും ജീവിതകാലം മുഴുവന്&#x200d; മറ്റ് നിരവധി വേദികളിലുമായി നാവിലൂടെയും തളരാത്ത പോരാളിയായി അദ്ദേഹം നീതിയുടെ പക്ഷത്ത് നിലകൊണ്ടു. ഏത് ഘട്ടത്തിലും ഏത് മേഖലയിലും അദ്ദേഹത്തിന്റെ നിലപാട്തറ സുവ്യക്തവും സുദൃഢവുമായിരുന്നു. ഇന്ത്യയുടെയും ജനാധിപത്യ, മതേതര മൂല്യങ്ങളില്&#x200d; പണിതുയര്&#x200d;ത്തിയതായിരുന്നു അത്. ദേശീയതയും ബഹുസ്വരതയുമായിരുന്നു അതിന്റെ മറ്റ് അടിസ്ഥാനങ്ങള്&#x200d;. ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമായ എന്തിനെയും അരിഞ്ഞുവീഴ്ത്തുന്ന ഖഡ്ഗ പ്രഹരമായിരുന്നു കുല്&#x200d;ദീപിന്റെ തൂലിക ഏല്&#x200d;പിച്ചത്.</p>
<p>വിഭജനത്തോടെ പാകിസ്താന്റെ ഭാഗമായിത്തീര്&#x200d;ന്ന ലാഹോറില്&#x200d; ജനിച്ച് സ്വാതന്ത്ര്യലബ്ധിയുടെ വേളയില്&#x200d; തന്നെ ഇന്ത്യയിലേക്ക് മാറിത്താമസിച്ച കുടുംബത്തിലെ അംഗമായ കുല്&#x200d;ദീപ് നയാര്&#x200d; വിവിധ മേഖലകളില്&#x200d; പ്രവര്&#x200d;ത്തിച്ചു. പത്രപ്രവര്&#x200d;ത്തനത്തിന് പുറമെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്&#x200d;, പാര്&#x200d;ലമെന്റംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിക്കുകയും ചെയ്തു. എന്നാല്&#x200d; എക്കാലത്തും അദ്ദേഹത്തിന്റെ മുഖ്യതട്ടകം മാധ്യമരംഗം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കോളങ്ങള്&#x200d; വിപുലമായി വായിക്കപ്പെട്ടു. അദ്ദേഹം എഴുതിയ പുസ്തകങ്ങളും പംക്തികളെപ്പോലെ ശ്രദ്ധിക്കപ്പെടുകയും ചൂട്പിടിച്ച ചര്&#x200d;ച്ചകള്&#x200d;ക്കും വിവാദങ്ങള്&#x200d;ക്കും വഴിവെക്കുകയും ചെയ്തു.</p>
<p>&#8216;അന്&#x200d;ജാം&#8217; എന്ന ഉര്&#x200d;ദു ദിനപത്രത്തില്&#x200d; നിന്നാണ് സുദീര്&#x200d;ഘമായ ആ തൂലികാ സഞ്ചാരം ആരംഭിക്കുന്നത്. പഴയ ഡല്&#x200d;ഹി നഗരത്തില്&#x200d; കബാബും കഴിച്ച് ജോലി അന്വേഷിച്ചു നടക്കുകയായിരുന്ന ബിഎഡും എല്&#x200d;.എല്&#x200d;.ബിയുമുള്ള ചെറുപ്പക്കാരന്&#x200d; യാസീന്&#x200d; എന്ന വ്യക്തി എഡിറ്ററായ &#8216;അല്&#x200d;ജാമില്&#x200d;&#8217; എത്തിച്ചേര്&#x200d;ന്നു. പഴയ ഡല്&#x200d;ഹിയില്&#x200d; തന്നെയുള്ള ബെല്ലിമാരാന്&#x200d; തെരുവില്&#x200d; നിന്നായിരുന്നു &#8216;അന്&#x200d;ജാം&#8217; അച്ചടിച്ചിരുന്നത്. അവിടെ നിന്ന് കുല്&#x200d;ദീപ് നയാര്&#x200d; പത്രപ്രവര്&#x200d;ത്തനത്തിന്റെ ആദ്യാക്ഷരം കുറിച്ചു. പഞ്ചാബി മാതൃഭാഷക്കാരനായ കുല്&#x200d;ദീപിന് ഉര്&#x200d;ദുവും മാതൃഭാഷ പോലെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കാവ്യലോകം മുഴുവന്&#x200d; ഉര്&#x200d;ദു ആയിരുന്നു. ഉര്&#x200d;ദുവിന്റെ വേരുകള്&#x200d; ചെന്നെത്തുന്ന ഭാഷകളില്&#x200d;പെട്ട പേര്&#x200d;ഷ്യനും അദ്ദേഹത്തിന് വശമായിരുന്നു.</p>
<p>കേരളത്തില്&#x200d; ഞങ്ങള്&#x200d; ഒന്നിച്ച് നടത്തിയ യാത്രകള്&#x200d;ക്കെല്ലാം ഉര്&#x200d;ദുവിന്റെ കാവ്യസുഗന്ധം ഉണ്ടായിരുന്നു. നിരവധി ഈരടികള്&#x200d; ഒന്നിച്ചിരുന്നു ആസ്വദിക്കുകയും പരസ്പരം കൈമാറുകയും ചെയ്ത കാവ്യമുഹൂര്&#x200d;ത്തങ്ങള്&#x200d;&#8230;. ഗാലിബും ഇഖ്ബാലും ഫിറാഖും ഫൈസും ജോഷും ഹസ്‌റത്തുമെല്ലാം കുല്&#x200d;ദീപിന്റെ ഇഷ്ട കവികളായിരുന്നു. നിരവധി കവിതകള്&#x200d; അദ്ദേഹം മന:പാഠമാക്കി ഓര്&#x200d;മ്മയില്&#x200d; അടുക്കിവെച്ചു. സന്ദര്&#x200d;ഭം വരുമ്പോള്&#x200d; അതത്രയും ഈണത്തില്&#x200d; അദ്ദേഹത്തിന്റെ പൗരുഷമുള്ള സ്വരത്തിലൂടെ പ്രവാഹം കൊണ്ടു.</p>
<p>ഉര്&#x200d;ദുവില്&#x200d; പത്രപ്രവര്&#x200d;ത്തനത്തിന് അത്ര മെച്ചപ്പെട്ട ഭാവിയില്ലെന്ന് പറഞ്ഞു ഇംഗ്ലീഷിലേക്ക് മാറാന്&#x200d; കുല്&#x200d;ദീപിനെ ഉപദേശിച്ചത് പ്രശസ്ത ഉര്&#x200d;ദു കവിയും സ്വാതന്ത്ര്യ സമരസേനാനിയുമായ ഹസ്‌റത്ത് മൊഹാനിയായിരുന്നു. അങ്ങനെ ഇംഗ്ലീഷ് പത്രങ്ങളിലേക്ക് എത്തിച്ചേര്&#x200d;ന്നെങ്കിലും കുല്&#x200d;ദീപ് നയാര്&#x200d; അന്ത്യം വരെയും ഉര്&#x200d;ദുവിലെയും പഞ്ചാബിലെയും പത്രങ്ങളില്&#x200d; എഴുതിക്കൊണ്ടേയിരുന്നു. യു.എന്&#x200d;.ഐയുടെയും ഇന്ത്യന്&#x200d; എക്‌സ്പ്രസിന്റെയും അമരസ്ഥാനങ്ങളില്&#x200d; അദ്ദേഹം പ്രവര്&#x200d;ത്തിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി അനവരതം പ്രയത്‌നിച്ച അദ്ദേഹത്തിന്റെ കരങ്ങളില്&#x200d; പത്രങ്ങളും വാര്&#x200d;ത്താ ഏജന്&#x200d;സികളും കൂടുതല്&#x200d; ശക്തി സംഭരിക്കുകയായിരുന്നു. സുപ്രധാനമായ ഇതര മേഖലകളില്&#x200d; പലതിലും പ്രവര്&#x200d;ത്തിച്ചുവെങ്കിലും കുല്&#x200d;ദീപിന് എന്നും ഏറ്റവും ഇഷ്ടപ്പെട്ട ജോലി പത്രപ്രവര്&#x200d;ത്തനം തന്നെയായിരുന്നു. പത്രക്കാരനായിരിക്കുക, റിപ്പോര്&#x200d;ട്ടര്&#x200d; ആയിരിക്കുകയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമെന്ന് അദ്ദേഹം പലവുരു പറയുകയുണ്ടായി.</p>
<p>ദേശീയ പ്രസ്ഥാനത്തെ സംബന്ധിച്ച സൂക്ഷ്മമായ അറിവും ദേശീയ നേതാക്കളുമായുള്ള അടുത്ത ബന്ധവും കുല്&#x200d;ദീപിന്റെ ദൗത്യത്തിന് കൂടുതല്&#x200d; മിഴിവേകി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം &#8216;അന്&#x200d;ജാമി&#8217;ലായിരിക്കെ അദ്ദേഹം റിപ്പോര്&#x200d;ട്ട് ചെയ്തു. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിനോടും ലാല്&#x200d;ബഹദൂര്&#x200d; ശാസ്ത്രിയോടും അദ്ദേഹം അടുത്ത സമ്പര്&#x200d;ക്കത്തിലേര്&#x200d;പ്പെട്ടു. ഇന്ദിരാഗാന്ധിയുമായി അടുപ്പം ഉണ്ടായിരിക്കെ തന്നെ അവരെ വിവിധ ഘട്ടങ്ങളില്&#x200d; ശക്തമായി പിന്തുണക്കുകയും രൂക്ഷമായി വിമര്&#x200d;ശിക്കുകയും ചെയ്തു. ഇന്ത്യ- പാക് യുദ്ധകാലത്ത് കുല്&#x200d;ദീപ് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചും അടിയന്തിരാവസ്ഥക്കാലത്ത് അവരെ വിമര്&#x200d;ശിച്ചും എഴുതി. അടിയന്തിരാവസ്ഥയെ ശക്തമായി വിമര്&#x200d;ശിച്ച കുല്&#x200d;ദീപ് നയാര്&#x200d; അറസ്റ്റ് ചെയ്യപ്പെട്ടു. തിഹാര്&#x200d; ജയിലില്&#x200d; തനിക്ക് ലഭിച്ചിരുന്ന ഭക്ഷണത്തില്&#x200d; നിറയെ ഈച്ചയായിരുന്നുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യമൊക്കെ ആഹാരം കഴിക്കാനേ കഴിഞ്ഞിരുന്നില്ല. എന്നാല്&#x200d; ക്രമേണ ഈച്ച നിറഞ്ഞ ഭക്ഷണത്തോട് പൊരുത്തപ്പെടാന്&#x200d; ശീലിച്ചു.</p>
<p>തന്റെ മനസ്സാക്ഷിയെ പിന്&#x200d;പറ്റിക്കൊണ്ട് നടത്തിയ പോരാട്ട വഴികളിലെ പ്രതിസന്ധികള്&#x200d; അചഞ്ചലനായി നേരിട്ട കുല്&#x200d;ദീപ് നയാര്&#x200d; നേരിനും നീതിക്കും വേണ്ടിയുള്ള സമരമാണ് പത്രപ്രവര്&#x200d;ത്തനം എന്ന് വിശ്വസിച്ചു. ഇന്ത്യന്&#x200d; ജനാധിപത്യത്തിന് വേണ്ടിയുള്ള വലിയൊരു കാവല്&#x200d; ദൗത്യമായിരുന്നു അദ്ദേഹത്തിന് പത്രപ്രവര്&#x200d;ത്തനം. വര്&#x200d;ഗീയ, ഫാസിസ്റ്റ് പ്രവണതകള്&#x200d; രാജ്യത്തിന് ഏല്&#x200d;പ്പിക്കുന്ന ആഘാതം അദ്ദേഹം തിരിച്ചറിയുകയും അതിനെ ധീരമായി നേരിടുകയും ചെയ്തു. സമുദായ സൗഹാര്&#x200d;ദ്ദവും ബഹുസ്വരതയും അദ്ദേഹത്തിന്റെ സുപ്രധാന തത്വങ്ങളും കര്&#x200d;മ്മമേഖലകളുമായിരുന്നു. ദേശീയോദ്ഗ്രഥനം നമ്മുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സുരക്ഷയില്&#x200d; മാത്രമാണെന്ന് ഉറച്ചു വിശ്വസിച്ച കുല്&#x200d;ദീപ് അതിന്റെ സംരക്ഷണത്തിനായി വീറോടെ വാദിക്കുകയും ധീരമായി പ്രവര്&#x200d;ത്തിക്കുകയും ചെയ്തു.</p>
<p><img loading="lazy" class="alignnone size-medium wp-image-100002" src="https://www.chandrikadaily.com/wp-content/uploads/2018/08/samadani-300x187.jpg" alt="" width="300" height="187" srcset="https://www.chandrikadaily.com/wp-content/uploads/2018/08/samadani-300x187.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/08/samadani.jpg 639w" sizes="(max-width: 300px) 100vw, 300px" /></p>
<p>ഈ ലേഖകന്&#x200d; രാജ്യസഭയില്&#x200d; അംഗമായി ചെന്നപ്പോള്&#x200d; അവിടെ കുല്&#x200d;ദീപ് നയാര്&#x200d; ഉണ്ടായിരുന്നു. സ്‌നേഹസമ്പന്നനായ ഒരു ജ്യേഷ്ഠ സഹോദരനെയാണ് പില്&#x200d;ക്കാലത്ത് ആ ബന്ധം പ്രധാനം ചെയ്തത്. മൂന്ന് തവണ കേരളത്തിലെ പരിപാടികളിലേക്ക് ക്ഷണിച്ചു. എല്ലാ ക്ഷണങ്ങളും സ്വീകരിച്ചു കോഴിക്കോട്ട് വന്ന് പ്രബുദ്ധമായ പ്രഭാഷണങ്ങള്&#x200d; ചെയ്തു. ചിലപ്പോള്&#x200d; അദ്ദേഹത്തിന്റെ ഉര്&#x200d;ദു പ്രഭാഷണങ്ങള്&#x200d; പരിഭാഷപ്പെടുത്താന്&#x200d; അവസരമുണ്ടായതും ഓര്&#x200d;ക്കുന്നു. പത്‌നീസമേതം കേരളത്തില്&#x200d; വന്ന അദ്ദേഹം ഇവിടത്തെ പ്രകൃതിഭംഗിയും ഭക്ഷണവും ആസ്വദിച്ചു. ഉര്&#x200d;ദു, പഞ്ചാബി ഗസല്&#x200d;, ഖവാലികളുടെ സീഡികള്&#x200d; യാത്രക്കിടയില്&#x200d; കേള്&#x200d;പ്പിച്ച് അദ്ദേഹത്തെ കൂടുതല്&#x200d; സന്തോഷിപ്പിക്കാന്&#x200d; ലഭിച്ച സന്ദര്&#x200d;ഭങ്ങളും ഇപ്പോള്&#x200d; ദു:ഖത്തോടെ ഓര്&#x200d;ക്കുന്നു.</p>
<p>എഴുത്തിലും പ്രസംഗത്തിലും മാത്രമല്ല, ജീവിതത്തിലാകെ അടിമുടി ഒരു യഥാര്&#x200d;ത്ഥ മതേതരവാദിയായിരുന്നു കുല്&#x200d;ദീപ് നയാര്&#x200d;. മതേതര ഇന്ത്യയുടെ ഭാവിയായിരുന്നു അദ്ദേഹത്തെ എപ്പോഴും പ്രത്യേകിച്ചും അവസാനകാലത്ത് ഉല്&#x200d;ക്കണഠാകുലനാക്കിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം റിപ്പോര്&#x200d;ട്ടു ചെയ്ത ആ യുവ പത്ര പ്രവര്&#x200d;ത്തകന്&#x200d; ഗാന്ധിജിക്ക് ശേഷം ഇന്ത്യ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് മുന്നില്&#x200d; പകച്ചുനിന്നു. പില്&#x200d;ക്കാലത്ത് പലപ്പോഴും അതേ ചോദ്യം അദ്ദേഹത്തെ അസ്വസ്ഥനാക്കി. നീതിയുടെ പോരാളിയായ വലിയൊരു മാധ്യമ പ്രതിഭ മാത്രമായിരുന്നില്ല കുല്&#x200d;ദീപ് നയാര്&#x200d;. യഥാര്&#x200d;ത്ഥ മനുഷ്യസ്‌നേഹി കൂടിയായിരുന്നു. തന്റെ ജീവിതം തന്നെ മനുഷ്യത്വത്തിനായി സമര്&#x200d;പ്പിച്ച മഹാനായ മനുഷ്യ സ്‌നേഹി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-kuldeep-nayar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബറി മസ്ജിദ് ധ്വംസനം; മുന്&#x200d; പ്രധാനമന്ത്രി നരസിംഹ റാവുവിനെതിരെ കുല്&#x200d;ദീപ് നയ്യാര്&#x200d;</title>
		<link>https://www.chandrikadaily.com/babri-masjid-demolition-kuldeep-nayar-against-narasimha-rao.html</link>
					<comments>https://www.chandrikadaily.com/babri-masjid-demolition-kuldeep-nayar-against-narasimha-rao.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 06 Dec 2017 05:58:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[babari case]]></category>
		<category><![CDATA[babari masjid]]></category>
		<category><![CDATA[kuldeep nayar]]></category>
		<category><![CDATA[Narasimha Rao]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58084</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബാബറി മസ്ജിദ് തകര്&#x200d;ക്കപ്പെട്ട സംഭവത്തില്&#x200d; മുന്&#x200d; പ്രധാനമന്ത്രി നരസിംഹ റാവുവിനെ കുറ്റപ്പെടുത്തി മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകന്&#x200d; കുല്&#x200d;ദീപ് നയ്യാര്&#x200d; രംഗത്ത്. പള്ളി തകര്&#x200d;ക്കപ്പെട്ടത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടെയും അറിവോടെയുമാണെന്ന് ഗൗരവകരമായ വെളിപ്പെടുത്തലുമായാണ് കുല്&#x200d;ദീപ് നയ്യാര്&#x200d; രംഗത്തെത്തിയത്. മനോരമ ന്യൂസിനോടുള്ള അഭിമുഖത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി വിഷയത്തില്&#x200d; ആര്&#x200d;.എസ്.എസിന്റെ അതേനിലപാടായിരുന്നു റാവുവിനെന്നും മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകന്&#x200d; അഭിപ്രായപ്പെട്ടു. ബാബറി മസ്ജിദ് തകര്&#x200d;ക്കാന്&#x200d; അനുവദിക്കില്ലെന്ന് നരസിംഹറാവു ഉറപ്പ് നല്&#x200d;കിയിരുന്നു. കൂടാതെ താല്&#x200d;ക്കാലികമായി അവിടെ ഉയര്&#x200d;ന്ന ക്ഷേത്രം നീക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബാബറി മസ്ജിദ് തകര്&#x200d;ക്കപ്പെട്ട സംഭവത്തില്&#x200d; മുന്&#x200d; പ്രധാനമന്ത്രി നരസിംഹ റാവുവിനെ കുറ്റപ്പെടുത്തി മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകന്&#x200d; കുല്&#x200d;ദീപ് നയ്യാര്&#x200d; രംഗത്ത്. പള്ളി തകര്&#x200d;ക്കപ്പെട്ടത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടെയും അറിവോടെയുമാണെന്ന് ഗൗരവകരമായ വെളിപ്പെടുത്തലുമായാണ് കുല്&#x200d;ദീപ് നയ്യാര്&#x200d; രംഗത്തെത്തിയത്. മനോരമ ന്യൂസിനോടുള്ള അഭിമുഖത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ബാബരി വിഷയത്തില്&#x200d; ആര്&#x200d;.എസ്.എസിന്റെ അതേനിലപാടായിരുന്നു റാവുവിനെന്നും മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകന്&#x200d; അഭിപ്രായപ്പെട്ടു. ബാബറി മസ്ജിദ് തകര്&#x200d;ക്കാന്&#x200d; അനുവദിക്കില്ലെന്ന് നരസിംഹറാവു ഉറപ്പ് നല്&#x200d;കിയിരുന്നു. കൂടാതെ താല്&#x200d;ക്കാലികമായി അവിടെ ഉയര്&#x200d;ന്ന ക്ഷേത്രം നീക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നാല്&#x200d; ഇതൊന്നുമല്ല സംഭവിച്ചതെന്നും കുല്&#x200d;ദീപ് നയ്യാര്&#x200d; പറഞ്ഞു.</p>
<p>ഈയടുത്ത് പുറത്തിറങ്ങിയ മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ &#8216;ദ ടര്&#x200d;ബുലന്റ് ഇയേഴ്സ് 1980-96&#8217; ലും സമാനമായ ആരോപണമുണ്ടായിരുന്നു. &#8216;ബാബരി മസ്ജിദ് സംരക്ഷിക്കാന്&#x200d; കഴിയാതെ പോയത് മുന്&#x200d; പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നാണ്, പുസ്തകത്തില്&#x200d; പറയുന്നത്.</p>
<p>രാജ്യമാകെ കലുഷിതമാക്കിയ ആ ദിനങ്ങളില്&#x200d; നരസിംഹറാവു തനിക്ക് നല്&#x200d;കിയ രണ്ട് വാഗ്ദാനങ്ങളും കുല്&#x200d;പ് നയ്യാര്&#x200d; വെളിപ്പെടുത്തി.</p>
<p>ബാബറിമസ്ജിദ് തകര്&#x200d;ക്കാന്&#x200d; അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഉറപ്പ് നല്&#x200d;കിയിരുന്നു. താല്&#x200d;ക്കാലികമായി അവിടെ ഉയര്&#x200d;ന്ന ക്ഷേത്രം നീക്കുമെന്നതായിരുന്നു നരസിംഹറാവിന്റെ രണ്ടാമത്തെ വാഗ്ദാനം, കുല്&#x200d;പ് നയ്യാര്&#x200d; വെളിപ്പെടുത്തി.</p>
<p>ഇരുപത്തിയഞ്ചു വര്&#x200d;ഷങ്ങള്&#x200d;ക്കു മുന്&#x200d;പ് 1992 ഡിസംബര്&#x200d; ആറിന് ഉച്ചയ്ക്ക് 12.20നാണ് കര്&#x200d;സേവകര്&#x200d; പള്ളിയുടെ പുറം മതില്&#x200d; പൊളിച്ചത്. അയോധ്യയില്&#x200d; ഒത്തുചേര്&#x200d;ന്ന ആയിരക്കണക്കിനു കര്&#x200d;സേവര്&#x200d; വൈകി 4.45 തോടെ മസ്ജിദിന്റെ അവസാന മകുടവും തകര്&#x200d;ക്കുകയായിരുന്നു. പള്ളി വീണതോടെ ഉലഞ്ഞത് ഇന്ത്യയുടെ മതേതരപാരമ്പര്യത്തിന്റെ കെട്ടുറപ്പാണ്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇന്ത്യന്&#x200d; മണ്ണിലെ ഏറ്റവും വലിയ പരീക്ഷണം.</p>
<p>തകര്&#x200d;ക്കപ്പെട്ട് ഒരു മാസത്തിനുശേഷം ഭൂമി അവകാശത്തെച്ചൊല്ലി കേസ് ആരംഭിക്കുകയും ചെയ്തു. തുടര്&#x200d;ന്ന് 2010ല്&#x200d; 2.77 ഏക്കര്&#x200d; ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നു കൂട്ടര്&#x200d;ക്കായി കൈമാറാന്&#x200d; അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. 2.77 ഏക്കര്&#x200d; ഭൂമിയുടെ മൂന്നില്&#x200d; ഒന്നു നിര്&#x200d;മോഹി അഖാരയ്ക്കും മൂന്നിലൊന്നു രാംലാലയ്ക്കും ബാക്കി മൂന്നിലൊന്ന് വഖഫ് ബോര്&#x200d;ഡിനും കൈമാറാനായിരുന്നു തീരുമാനം. എന്നാല്&#x200d;, ഈ വിധി 2011 മേയ് ഒന്&#x200d;പതിനു സുപ്രീം കോടതി സ്റ്റേ ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babri-masjid-demolition-kuldeep-nayar-against-narasimha-rao.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയ വിഷം കുത്തിവെച്ച് ബിജെപി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നു; ആഞ്ഞടിച്ച് കുല്‍ദീപ് നയ്യാര്‍</title>
		<link>https://www.chandrikadaily.com/kuldeep-nayar-against-bjp.html</link>
					<comments>https://www.chandrikadaily.com/kuldeep-nayar-against-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Oct 2017 07:58:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kuldeep nayar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46651</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. വിഷം കുത്തിവെച്ച് കേരളത്തില്‍ സ്ഥാനമുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കുല്‍ദീപ് കുറ്റപ്പെടുത്തി. വര്‍ഗീയ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിലൂടെ കേരളത്തില്‍ ചുവടുറപ്പിക്കാമെന്നാണ് ബിജെപി കരുതുന്നത്. പുരോഗമന ചിന്താഗതിയും സമ്പൂര്‍ണ സാക്ഷരതയും കൈവരിച്ച കേരളത്തില്‍ ബിജെപിക്ക് ഒരിക്കല്‍ സ്വാധീനമുണ്ടാക്കാന്‍ സാധിക്കില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ചല്ല ആശങ്കപ്പെടേണ്ടത്. മറിച്ച് അദ്ദേഹം ഭരിക്കുന്ന ഉത്തര്‍പ്രദേശിനെക്കുറിച്ചാണ് വേവലാതിപ്പെടേണ്ടത്. യു.പിയിലെ പല പ്രദേശങ്ങളിലും ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. ഭരിക്കുന്ന സംസ്ഥാനത്തെ നേരെയാക്കിയിട്ടു മതി മറ്റു സംസ്ഥാനങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകന്&#x200d; കുല്&#x200d;ദീപ് നയ്യാര്&#x200d;. വിഷം കുത്തിവെച്ച് കേരളത്തില്&#x200d; സ്ഥാനമുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കുല്&#x200d;ദീപ് കുറ്റപ്പെടുത്തി. വര്&#x200d;ഗീയ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിലൂടെ കേരളത്തില്&#x200d; ചുവടുറപ്പിക്കാമെന്നാണ് ബിജെപി കരുതുന്നത്. പുരോഗമന ചിന്താഗതിയും സമ്പൂര്&#x200d;ണ സാക്ഷരതയും കൈവരിച്ച കേരളത്തില്&#x200d; ബിജെപിക്ക് ഒരിക്കല്&#x200d; സ്വാധീനമുണ്ടാക്കാന്&#x200d; സാധിക്കില്ല. ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ചല്ല ആശങ്കപ്പെടേണ്ടത്. മറിച്ച് അദ്ദേഹം ഭരിക്കുന്ന ഉത്തര്&#x200d;പ്രദേശിനെക്കുറിച്ചാണ് വേവലാതിപ്പെടേണ്ടത്. യു.പിയിലെ പല പ്രദേശങ്ങളിലും ക്രമസമാധാനം തകര്&#x200d;ന്നിരിക്കുകയാണ്. ഭരിക്കുന്ന സംസ്ഥാനത്തെ നേരെയാക്കിയിട്ടു മതി മറ്റു സംസ്ഥാനങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതെന്നും കുല്&#x200d;ദീപ് നയ്യാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kuldeep-nayar-against-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
