<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kumba mela &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kumba-mela/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Feb 2025 12:31:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kumba mela &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആലപ്പുഴയില്&#x200d; നിന്ന് കുംഭമേളക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി; സുഹൃത്ത് തിരിച്ചെത്തി</title>
		<link>https://www.chandrikadaily.com/complaint-that-the-person-who-went-to-the-kumbh-mela-from-alappuzha-is-missing-friend-is-back.html</link>
					<comments>https://www.chandrikadaily.com/complaint-that-the-person-who-went-to-the-kumbh-mela-from-alappuzha-is-missing-friend-is-back.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 21 Feb 2025 12:31:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[kumba mela]]></category>
		<category><![CDATA[MISSING]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330961</guid>

					<description><![CDATA[ആലപ്പുഴ ചെങ്ങന്നൂര്&#x200d; കൊഴുവല്ലൂര്&#x200d; സ്വദേശി ജോജു ജോര്&#x200d;ജ്(43) ആണ് കാണാതായത്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയില്&#x200d; നിന്ന് കുംഭമേളക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി. ആലപ്പുഴ ചെങ്ങന്നൂര്&#x200d; കൊഴുവല്ലൂര്&#x200d; സ്വദേശി ജോജു ജോര്&#x200d;ജ്(43) ആണ് കാണാതായത്. ഫെബ്രുവരി 9നാണ് ഇയാള്&#x200d; പ്രയാഗ് രാജിലേക്ക് ട്രെയിന്&#x200d; മാര്&#x200d;ഗ്ഗം പോയത്. അതേസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിജു 14 ന് തിരിച്ചെത്തിയിരുന്നു. കുടുംബം ചെങ്ങന്നൂര്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കി. പൊലീസ് അന്വേഷണം ആരംഭിച്ചു.</p>
<p>മഹാകുംഭമേളയില്&#x200d; കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.</p>
<p>അതേസമയം ന്യൂഡല്&#x200d;ഹി റെയില്&#x200d;വേ സ്റ്റേഷനില്&#x200d; തിരക്കില്&#x200d;പെട്ട് യാത്രക്കാര്&#x200d; മരിക്കാനിടായ സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; അടങ്ങിയ ലിങ്കുകള്&#x200d; സാമൂഹിക മാധ്യമങ്ങളില്&#x200d; നിന്നും നീക്കം ചെയ്യണമെന്ന് എക്‌സിന് റെയില്&#x200d;വെ മന്ത്രാലയത്തിന്റെ നോട്ടീസ്. അപകടത്തിന്റെ ദൃശ്യങ്ങള്&#x200d; അടങ്ങുന്ന 285 ലിങ്കുകള്&#x200d; പിന്&#x200d;വലിക്കാനാണ് നോട്ടീസ്.</p>
<p>സാമൂഹിക മാധ്യമങ്ങളില്&#x200d; ഇവ പ്രചരിക്കുന്നതിന്റെ ധാര്&#x200d;മ്മിക പ്രശന്ങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് റെയില്&#x200d;വേ എക്സിന് നോട്ടീസ് അയച്ചിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്&#x200d; നടപടി സ്വീകരിക്കാനാണ് നിര്&#x200d;ദേശം. അതേസമയം ഇത്തരത്തിലുള്ള ദൃശ്യങ്ങള്&#x200d; പങ്കുവെക്കുന്നത് ഇന്ത്യന്&#x200d; റെയില്&#x200d;വേയുടെ പ്രവര്&#x200d;ത്തനത്തെത്തന്നെ ബാധിക്കുന്നതാണെന്നും എക്സിന്റെ നയങ്ങള്&#x200d;ക്കെതിരാണെന്നും നോട്ടീസില്&#x200d; പറയുന്നു.</p>
<p>പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകള്&#x200d; സ്റ്റേഷനിലെത്തിയ സമയത്തുണ്ടായ അപകടത്തില്&#x200d; സ്ത്രീകളും കുട്ടികളുമടക്കം പതിനെട്ടു പേരാണ് മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്&#x200d; നീക്കം ചെയ്യണമെന്നാണ് റെയില്&#x200d;വേ മന്ത്രാലയത്തിന്റെ നോട്ടീസില്&#x200d; പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-the-person-who-went-to-the-kumbh-mela-from-alappuzha-is-missing-friend-is-back.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുംഭമേളയിൽ ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം; 300 കി.മീറ്റർ ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി; രണ്ടുദിവസം കൊണ്ട് പരിഹരിക്കുമെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/worlds-biggest-traffic-jam-at-kumbh-mela-vehicles-were-stuck-for-300-km-the-police-will-solve-it-in-two-days.html</link>
					<comments>https://www.chandrikadaily.com/worlds-biggest-traffic-jam-at-kumbh-mela-vehicles-were-stuck-for-300-km-the-police-will-solve-it-in-two-days.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Feb 2025 07:30:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[kumba mela]]></category>
		<category><![CDATA[traffic]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329208</guid>

					<description><![CDATA[ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്ന് നെറ്റിസണ്&#x200d;മാൻ വിശേഷിപ്പിച്ച അഭൂതപൂർവമായ ഈ തിരക്കിൽ മധ്യപ്രദേശ് വഴി മഹാകുംഭ മേളയിലേക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ 200-300 കിലോമീറ്റർ വരെ നീണ്ടിനിന്നു എന്നാണ് റിപ്പോർട്ടുകൾ.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് മഹാകുംഭമേള. ഉത്തർപ്രദേശിലെ പ്രയാഗ്&#x200d;രാജിലേക്കുള്ള റോഡിൽ ഏകദേശം 300 കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇതോടെ കുംഭമേളയില്&#x200d; പങ്കെടുക്കാനെത്തിയ ഭക്തർ നൂറുകിലോമീറ്റർ അകലെ മുതലേ വാഹനങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്ന് നെറ്റിസണ്&#x200d;മാൻ വിശേഷിപ്പിച്ച അഭൂതപൂർവമായ ഈ തിരക്കിൽ മധ്യപ്രദേശ് വഴി മഹാകുംഭ മേളയിലേക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ 200-300 കിലോമീറ്റർ വരെ നീണ്ടിനിന്നു എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വിവിധ ജില്ലകളിലെ ഗതാഗതം പോലീസ് നിർത്തിവെച്ചിരുന്നു. ഇതോടെ മണിക്കൂറുകളോളം ആളുകൾ റോഡിൽ കുടുങ്ങി.</p>
<p>കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങൾ ഗതാഗതക്കുരുക്ക് കാരണം തടഞ്ഞുവച്ചിരുന്നുവെന്നും തിരക്ക് ഒഴിവാക്കുകയായിരുന്നെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കട്നി ജില്ലയിലെ പോലീസ് വാഹനങ്ങൾ തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി അറിയിപ്പുകൾ നൽകി, അതേസമയം മൈഹാർ പോലീസ് വാഹനങ്ങളോട് കട്നിയിലേക്കും ജബൽപൂരിലേക്കും തിരിച്ചുപോയി അവിടെ തന്നെ തുടരാൻ ആവശ്യപ്പെട്ടു.</p>
<p>&#8220;ഇന്ന് പ്രയാഗ്‌രാജിലേക്ക് നീങ്ങാൻ കഴിയില്ല, കാരണം 200-300 കിലോമീറ്റർ ഗതാഗതക്കുരുക്ക് ഉണ്ട്,&#8221; പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ കട്നി, ജബൽപൂർ, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് കാറുകളുടെയും ട്രക്കുകളുടെയും വലിയ നിരകൾ സോഷ്യൽ മീഡിയയിലെ നിരവധി വീഡിയോകളിൽ കാണാം. രേവ ജില്ലയിലെ ചക്ഘട്ടിൽ കട്നി മുതൽ എംപി-യുപി അതിർത്തികൾ വരെയുള്ള 250 കിലോമീറ്റർ ദൂരത്തിൽ വലിയ ഗതാഗതക്കുരുക്കുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/worlds-biggest-traffic-jam-at-kumbh-mela-vehicles-were-stuck-for-300-km-the-police-will-solve-it-in-two-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുംഭമേളയില്&#x200d; മുസ്‌ലിംകള്&#x200d;ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി മുന്&#x200d; മിസ് ഇന്ത്യ</title>
		<link>https://www.chandrikadaily.com/former-miss-india-made-hate-speech-against-muslims-at-kumbh-mela.html</link>
					<comments>https://www.chandrikadaily.com/former-miss-india-made-hate-speech-against-muslims-at-kumbh-mela.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Feb 2025 09:39:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Former Miss India]]></category>
		<category><![CDATA[hate speech]]></category>
		<category><![CDATA[kumba mela]]></category>
		<category><![CDATA[muslims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328630</guid>

					<description><![CDATA[മുസ്ലിം വിരുദ്ധ വികാരങ്ങള്&#x200d; സാധാരണാവത്ക്കരിക്കപ്പെടുന്നതിനുള്ള ഉദാഹരണമാണിതെന്ന് മാധ്യമങ്ങള്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കുംഭമേളയില്&#x200d; മുസ്‌ലിംകള്&#x200d;ക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുന്&#x200d; മിസ് ഇന്ത്യ ഇഷിക തനേജ. ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ വ്യക്തമായി ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ വലിയ വിവാദത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. യു.പിയിലെ പ്രയാഗ്രാജില്&#x200d; നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയില്&#x200d; നിരവധി പ്രമുഖ ഹിന്ദു മത പുരോഹിതന്മാര്&#x200d; പങ്കെടുത്ത ഒരു മത സമ്മേളനത്തില്&#x200d; സംസാരിക്കവെയാണ് തനേജ വിദ്വേഷം നിറഞ്ഞ പ്രഖ്യാപനം നടത്തിയത്.</p>
<p>കുംഭമേളക്കിടെ മുന്&#x200d; മിസ് ഇന്ത്യ, മുസ്ലിം വിഭാഗം മുഴുവന്&#x200d; മുഗള്&#x200d; ചക്രവര്&#x200d;ത്തിയായ ബാബറിന്റെ മക്കളാണെന്ന് ആരോപിച്ചു. ഒരു നുള്ള് സിന്ദൂരം കൊണ്ട് ഹലാല, ട്രിപ്പിള്&#x200d; തലാഖ്, ലവ് ജിഹാദ് എന്നിവയുള്&#x200d;പ്പെടെയുള്ള മുസ്ലിംകളുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളില്&#x200d; നിന്ന് ഹിന്ദു സ്ത്രീകളെ സംരക്ഷിക്കാന്&#x200d; കഴിയുമെന്ന് അവര്&#x200d; അവകാശപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്ഫോമുകളില്&#x200d; പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വൈറല്&#x200d; ആയത്.</p>
<p>&#8216;ബാബറിന്റെ മക്കള്&#x200d;ക്ക് ഒരു നുള്ള് സിന്ദൂരത്തിന്റെ വില അറിയില്ല. ഒരു നുള്ള് സിന്ദൂരത്തിന് മുത്തലാഖ്, ലവ് ജിഹാദ് തുടങ്ങിയവയില്&#x200d; നിന്ന് നമ്മെ രക്ഷിക്കാന്&#x200d; സാധിക്കും,&#8217; അവര്&#x200d; പറഞ്ഞു. നിരവധി പ്രമുഖ ഹിന്ദു മതനേതാക്കളുടെയും ബി.ജെ.പി നേതാവും മുന്&#x200d; നടിയുമായ ഹേമമാലിനിയുടെയും മുന്നിലാണ് ഇഷിക തനേജ തന്റെ പ്രസംഗം നടത്തിയത്. വന്&#x200d; കരഘോഷത്തോടെയാണ് സദസ് തനേജയുടെ പ്രസംഗത്തെ സ്വീകരിച്ചത്. മുസ്ലിം വിരുദ്ധ വികാരങ്ങള്&#x200d; സാധാരണാവത്ക്കരിക്കപ്പെടുന്നതിനുള്ള ഉദാഹരണമാണിതെന്ന് മാധ്യമങ്ങള്&#x200d; പറഞ്ഞു.</p>
<p>മുസ്ലിം പുരുഷന്മാര്&#x200d; അമുസ്ലിം സ്ത്രീകളെ വശീകരിച്ച് കെണിയില്&#x200d; വീഴ്ത്തി ഇസ്ലാമികവല്&#x200d;ക്കരണ പദ്ധതിയുടെ ഭാഗമായി അവരെ ഇസ്ലാമിലേക്ക് പരിവര്&#x200d;ത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടെ പ്രവര്&#x200d;ത്തിക്കുന്നുവെന്ന് തീവ്ര ഹിന്ദുത്വ വാദികള്&#x200d; ആരോപിക്കുന്നു. അതിനവര്&#x200d; നല്&#x200d;കിയ പേരാണ് ലവ് ജിഹാദ്. വിദ്വേഷ പ്രസംഗം പുറത്തുവന്നയുടനെ, സുപ്രീം കോടതിയുടെ മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; അനുസരിച്ച് നിയമപാലകര്&#x200d; സ്വമേധയാ നടപടിയെടുക്കണമെന്ന് നിരവധി സാമൂഹിക പ്രവര്&#x200d;ത്തകര്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-miss-india-made-hate-speech-against-muslims-at-kumbh-mela.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുംഭമേളയിൽ എത്ര പേർ മരിച്ചെന്ന് സത്യം പറയൂ&#8221;; യോഗി ആദിത്യനാഥിനെ വിമർശിച്ച് അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/tell-the-truth-about-how-many-people-died-in-kumbh-mela-akhilesh-yadav-criticizes-yogi-adityanath.html</link>
					<comments>https://www.chandrikadaily.com/tell-the-truth-about-how-many-people-died-in-kumbh-mela-akhilesh-yadav-criticizes-yogi-adityanath.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Feb 2025 13:21:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[kumba mela]]></category>
		<category><![CDATA[yogi adithyanath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328503</guid>

					<description><![CDATA[ഇത്തരമൊരു അപകടത്തിൽ എത്ര പേർ മരിച്ചെന്ന് കണ്ടെത്താൻ യോഗി ആദിത്യനാഥ് നയിക്കുന്ന ബിജെപി സർക്കാരിന് കഴിയുന്നില്ലെന്നും അഖിലേഷ് യാദവ് വിമർശിച്ചു. ]]></description>
										<content:encoded><![CDATA[<p>മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ യഥാർഥ കണക്കുകൾ പുറത്തുവിടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് അഖിലേഷ് യാദവ്. കുംഭമേള നടക്കുന്നയിടത്ത് ഉറ്റബന്ധുക്കളെ കാണാതെ നിരവധി പേർ ഇപ്പോഴും കിലോമീറ്ററുകളോളം അലഞ്ഞുനടക്കുകയാണ്.</p>
<p>ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയവരുടെ കണക്കുകൾ സംസ്ഥാന സർക്കാർ ദിവസവും നൽകുന്നുണ്ട്. എന്നാൽ ഇത്തരമൊരു അപകടത്തിൽ എത്ര പേർ മരിച്ചെന്ന് കണ്ടെത്താൻ യോഗി ആദിത്യനാഥ് നയിക്കുന്ന ബിജെപി സർക്കാരിന് കഴിയുന്നില്ലെന്നും അഖിലേഷ് യാദവ് വിമർശിച്ചു.</p>
<p>“മഹാകുംഭ മേളയുടെ സമയത്ത് ത്രിവേണി സംഗമത്തിൽ ആദ്യ ദിവസം മുതൽ എത്ര പേർ പുണ്യസ്നാനം നടത്തിയെന്നതിൻ്റെ കണക്കുകൾ സംസ്ഥാന സർക്കാർ ദിവസവും നൽകുന്നുണ്ട്. ഇത്തരമൊരു ദുരന്തം മുമ്പ് സംഭവിച്ചിട്ടില്ലാത്തതാണ്. എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് പറയാൻ അവർക്ക് കഴിയുന്നില്ല. മരിച്ചവരുടെ എണ്ണം 30 ആണെന്ന് സർക്കാർ പറയുന്നത് തെറ്റാണ്,&#8221; അഖിലേഷ് യാദവ് പറഞ്ഞു.</p>
<p>&#8220;കുംഭമേള നടക്കുന്നയിടത്ത് ഉറ്റബന്ധുക്കളെ കാണാതെ നിരവധി പേർ ഇപ്പോഴും കിലോമീറ്ററുകളോളം അലഞ്ഞുനടക്കുകയാണ്. അവരോട് കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ യോഗി സർക്കാർ ബാധ്യസ്ഥരാണ്.</p>
<p>സത്യത്തിൻ്റെ പാതയിൽ സഞ്ചരിക്കുന്നവനാണ് യഥാർത്ഥ യോഗി. സത്യം മറച്ചുവെക്കുന്നയാൾക്ക് ഒരിക്കലും യഥാർത്ഥ യോഗി ആയിരിക്കാൻ കഴിയില്ല,&#8221; മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tell-the-truth-about-how-many-people-died-in-kumbh-mela-akhilesh-yadav-criticizes-yogi-adityanath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
