<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Kumbh Mela &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kumbh-mela/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 01 Apr 2025 06:16:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Kumbh Mela &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌</title>
		<link>https://www.chandrikadaily.com/learn-discipline-from-hindus-kumbh-mela-is-an-example-roads-are-not-for-namaz-yogi-adityanath.html</link>
					<comments>https://www.chandrikadaily.com/learn-discipline-from-hindus-kumbh-mela-is-an-example-roads-are-not-for-namaz-yogi-adityanath.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Apr 2025 06:16:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Kumbh Mela]]></category>
		<category><![CDATA[yogi adityanath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336661</guid>

					<description><![CDATA[66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.</p>
<p>66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.</p>
<p>അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.</p>
<p>കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/learn-discipline-from-hindus-kumbh-mela-is-an-example-roads-are-not-for-namaz-yogi-adityanath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പറഞ്ഞ വാക്ക് മാറ്റി പറഞ്ഞ് സി.പി.സി.ബി; കുംഭമേളയിലെ വെള്ളം കുളിക്കാന്&#x200d; അനുയോജ്യമാണെന്ന് പുതിയ റിപ്പോര്&#x200d;ട്ട്‌</title>
		<link>https://www.chandrikadaily.com/cpcb-backs-down-new-report-says-kumbh-mela-water-is-suitable-for-bathing.html</link>
					<comments>https://www.chandrikadaily.com/cpcb-backs-down-new-report-says-kumbh-mela-water-is-suitable-for-bathing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Mar 2025 03:10:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPCB]]></category>
		<category><![CDATA[Kumbh Mela]]></category>
		<category><![CDATA[WATER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333285</guid>

					<description><![CDATA[ഉയര്&#x200d;ന്ന കോളിഫോം ബാക്ടീരിയയുടെ വര്&#x200d;ധിച്ച അളവ് കാരണം കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും വെള്ളം കുളിക്കാന്&#x200d; അനുയോജ്യമല്ലെന്നായിരുന്നു നേരത്തെ നല്&#x200d;കിയ റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>മഹാകുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാന്&#x200d; അനുയോജ്യമായിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്&#x200d;ഡിന്റെ പുതിയ റിപ്പോര്&#x200d;ട്ട്. ഉയര്&#x200d;ന്ന കോളിഫോം ബാക്ടീരിയയുടെ വര്&#x200d;ധിച്ച അളവ് കാരണം കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും വെള്ളം കുളിക്കാന്&#x200d; അനുയോജ്യമല്ലെന്നായിരുന്നു നേരത്തെ നല്&#x200d;കിയ റിപ്പോര്&#x200d;ട്ട്.</p>
<p>ഒരേ സ്ഥലങ്ങളില്&#x200d; നിന്ന് വ്യത്യസ്ത തീയതികളില്&#x200d; എടുത്ത ജല സാമ്പിളുകള്&#x200d; വ്യത്യാസപ്പെട്ടതിനാല്&#x200d; ഡാറ്റയിലെ പൊരുത്തക്കേടുകള്&#x200d; കാരണം ഒരു സ്റ്റാറ്റിസ്റ്റിക്കല്&#x200d; വിശകലനം ആവശ്യമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്&#x200d;ഡ് പറഞ്ഞിരുന്നു.</p>
<p>ഫെബ്രുവരി 17ന് സി.പി.സി.ബി സമര്&#x200d;പ്പിച്ച ഒരു റിപ്പോര്&#x200d;ട്ട് പ്രകാരം പ്രയാഗ്‌രാജിലെ വെള്ളത്തില്&#x200d; ഫീക്കല്&#x200d; കോളിഫോം അളവ് കൂടുതലാണെന്ന് പറഞ്ഞിരുന്നു. ജനുവരി രണ്ടാം വാരത്തില്&#x200d; നടത്തിയ പരിശോധനയിലായിരുന്നു ഇത് കണ്ടെത്തിയത്.</p>
<p>തുടര്&#x200d;ന്ന് പ്രയാഗ്‌രാജില്&#x200d; നടക്കുന്ന മഹാ കുംഭമേളയില്&#x200d; ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലത്തെ വെള്ളത്തിന്റെ ഗുണനിലവാരം മോശമാണെന്നും വെള്ളത്തില്&#x200d; ഉയര്&#x200d;ന്ന അളവില്&#x200d; ഫീക്കല്&#x200d; കോളിഫോം അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്&#x200d;ഡ് (സി.പി.സി.ബി) ഫെബ്രുവരി 17 ന് ദേശീയ ഹരിത െ്രെടബ്യൂണലിനെ (എന്&#x200d;.ജി.ടി) അറിയിച്ചു.</p>
<p>എന്നാല്&#x200d; ഫെബ്രുവരി 28ന് ട്രിബ്യൂണലിന്റെ വെബ്‌സൈറ്റില്&#x200d; പുതിയതായി അപ്‌ലോഡ് ചെയ്ത റിപ്പോര്&#x200d;ട്ടില്&#x200d;, ജനുവരി 12 മുതല്&#x200d; ഗംഗാ നദിയിലെ അഞ്ച് സ്ഥലങ്ങളിലും യമുന നദിയിലെ രണ്ട് സ്ഥലങ്ങളിലും സ്‌നാന ദിനങ്ങള്&#x200d; ഉള്&#x200d;പ്പെടെ ആഴ്ചയില്&#x200d; രണ്ടുതവണ ബോര്&#x200d;ഡ് ജല നിരീക്ഷണം നടത്തിയതായി പറയുന്നു.</p>
<p>&#8216;ഒരേ സ്ഥലത്ത് നിന്ന് വ്യത്യസ്ത തീയതികളില്&#x200d; എടുത്ത സാമ്പിളുകളുടെ ുഒ, അലിഞ്ഞുചേര്&#x200d;ന്ന ഓക്‌സിജന്&#x200d; (ഉഛ), ബയോകെമിക്കല്&#x200d; ഓക്‌സിജന്&#x200d; ഡിമാന്&#x200d;ഡ് (ആഛഉ), ഫെക്കല്&#x200d; കോളിഫോം കൗണ്ട് (എഇ) എന്നിങ്ങനെ വിവിധ പാരാമീറ്ററുകളിലെ മൂല്യങ്ങളില്&#x200d; കാര്യമായ വ്യത്യാസമുണ്ട്. പ്രത്യേക സ്ഥലത്തും സമയത്തും എടുത്ത സാമ്പിളുകള്&#x200d; ജലത്തിന്റെ ഗുണനിലവാരത്തിന്റെ ചെറിയ ചിത്രം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ,&#8217; റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>100 മില്ലി ലിറ്ററിന് 2,500 യൂണിറ്റ് എന്നതാണ് ഫിക്കല്&#x200d; കോളിഫോം ബാക്ടീരിയുടെ അനുവദനീയ പരിധി. പുതിയ റിപ്പോര്&#x200d;ട്ട് അനുസരിച്ച്, കുംഭമേളയിലെ വെള്ളത്തിലെ ഫീക്കല്&#x200d; കോളിഫോം ബാക്ടീരിയുടെ ശരാശരി മൂല്യം 100 മില്ലി ലിറ്ററില്&#x200d; 1,400 ആയി കുറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpcb-backs-down-new-report-says-kumbh-mela-water-is-suitable-for-bathing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാകുംഭമേള്ക്ക് സുഹൃത്തിനോടൊപ്പം പോയ മലയാളിയെ കാണാനില്ലെന്ന് പരാതി</title>
		<link>https://www.chandrikadaily.com/complaint-that-the-malayali-who-went-to-the-mahakumbh-mela-with-his-friend-is-missing.html</link>
					<comments>https://www.chandrikadaily.com/complaint-that-the-malayali-who-went-to-the-mahakumbh-mela-with-his-friend-is-missing.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Feb 2025 08:48:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kumbh Mela]]></category>
		<category><![CDATA[missing case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331097</guid>

					<description><![CDATA[ജോജുവിന്റെ സുഹൃത്ത് നാട്ടില്&#x200d; തിരിച്ചെത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ചെങ്ങന്നൂരില്&#x200d; നിന്നും സുഹൃത്തിനോടൊപ്പം മഹാകുംഭമേളയില്&#x200d; പങ്കെടുക്കുന്നതിനായി പോയ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. ചെങ്ങന്നൂര്&#x200d; മുളക്കുഴ കൊഴുവല്ലൂര്&#x200d; വാത്തിയുടെ മേലേതില്&#x200d; വി എസ്. ജോജു (42) നെയാണ് കാണാതായത്. ജോജുവിന്റെ സുഹൃത്ത് നാട്ടില്&#x200d; തിരിച്ചെത്തിയിരുന്നു. ഇയാളോട് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങള്&#x200d; ഒന്നും തന്നെ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.</p>
<p>ഇക്കഴിഞ്ഞ ഒമ്പതിനാണ് അയല്&#x200d;ക്കാരനായ സുഹൃത്തിനൊപ്പം ജോജു ചെങ്ങന്നൂരില്&#x200d;നിന്നു ട്രെയിന്&#x200d; മാര്&#x200d;ഗം പ്രയാഗ്‌രാജിലേക്ക് പോയത്. പിന്നീട് വിവരങ്ങള്&#x200d; അന്വേഷിക്കാന്&#x200d; ജോജുവിന്റെ മക്കളും സഹോദരിയും മാറിമാറി പല തവണ ഫോണില്&#x200d; ബന്ധപ്പെടാന്&#x200d; ശ്രമിച്ചെങ്കിലും ഫോണ്&#x200d; സ്വിച്ച് ഓഫ് ആയിരുന്നു</p>
<p>12ന് ജോജു ഒപ്പമുള്ള അയല്&#x200d;ക്കാരനായ കുടുംബ സുഹൃത്തിന്റെ ഫോണില്&#x200d; നിന്ന് വിളിച്ചിരുന്നു. തങ്ങള്&#x200d; കുംഭമേളയില്&#x200d; എത്തി നദിയില്&#x200d; സ്നാനം ചെയ്ത് ചടങ്ങുകള്&#x200d; നിര്&#x200d;വഹിച്ചതായും 14ന് നാട്ടില്&#x200d; മടങ്ങിയെത്തുമെന്നും തന്റെ ഫോണ്&#x200d; തറയില്&#x200d; വീണ് പൊട്ടിയതായും അന്ന് പറഞ്ഞിരുന്നു. ഈ ഫോണ്&#x200d; സന്ദേശത്തിനു ശേഷം ജോജുവിനെക്കുറിച്ച് യാതൊരു വിവരവും വീട്ടുകാര്&#x200d;ക്കില്ല. എന്നാല്&#x200d; ജോജുവിനെ കൂട്ടിക്കൊണ്ടു പോയ സൃഹൃത്ത് 14നു തന്നെ നാട്ടിലെത്തുകയും ചെയ്തു. ഇതറിഞ്ഞ ജോജുവിന്റെ കുടുംബം വിവരങ്ങള്&#x200d; അന്വേഷിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങള്&#x200d; പറയുന്നു.</p>
<p>ജോജുവും താനും ഒരുമിച്ചാണ് പ്രയാഗിലെത്തിയതെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. കുംഭമേളയില്&#x200d; പങ്കെടുത്ത ശേഷം ഇറ്റാര്&#x200d;സിയിലെ താമസ സ്ഥലത്തു തിരിച്ചെത്തി. അതിനിടെ കുംഭമേളക്ക് തന്റെ ചില ബന്ധുക്കള്&#x200d; നാട്ടില്&#x200d; നിന്നും വന്നപ്പോള്&#x200d; അവരെ കൂട്ടി പ്രയാഗില്&#x200d; പോയതായും തിരിച്ചു വരുമ്പോള്&#x200d; ജോജുവിനെ താമസ സ്ഥലത്തു കണ്ടില്ലെന്നും ഇയാള്&#x200d; പറയുന്നു. കുംഭമേളയുടെ ഭാഗമായി ഇരുവരും നദിയില്&#x200d; മുങ്ങിക്കളിക്കുന്ന ദൃശ്യം അയല്&#x200d;വാസിയുടെ ഫോണില്&#x200d; നിന്നും സമൂഹമാധ്യമത്തില്&#x200d; പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോജുവിനെ കുംഭമേളയില്&#x200d; പങ്കെടുത്ത ശേഷം കാണാനില്ലെന്നു കാട്ടി ബന്ധുക്കള്&#x200d; ചെങ്ങന്നൂര്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കിയത്.</p>
<p>അന്വേഷണത്തില്&#x200d; യാതൊരു പുരോഗതിയും ഇല്ലാത്തതിനാല്&#x200d; സംഭവം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്&#x200d;ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്കും പരാതി നല്&#x200d;കാനൊരുങ്ങുകയാണെന്ന് കുടുംബം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-the-malayali-who-went-to-the-mahakumbh-mela-with-his-friend-is-missing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പി പൊലീസിന്റെ കാലില്&#x200d; പിടിച്ച് കരഞ്ഞു പക്ഷെ സഹായിച്ചില്ല: കുംഭമേളയില്&#x200d; അപകടത്തില്&#x200d; നിന്ന് രക്ഷപ്പെട്ടവര്&#x200d;</title>
		<link>https://www.chandrikadaily.com/up-police-held-legs-and-cried-but-did-not-help-survivors-of-accident-at-kumbh-mela.html</link>
					<comments>https://www.chandrikadaily.com/up-police-held-legs-and-cried-but-did-not-help-survivors-of-accident-at-kumbh-mela.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Feb 2025 10:21:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[Kumbh Mela]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328403</guid>

					<description><![CDATA[ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആളുകളാണ് ആശുപത്രിയിൽ കൂടുതലും.]]></description>
										<content:encoded><![CDATA[<p>കുംഭ മേളയിൽ ജനുവരി 29 ന് ഉണ്ടായ ദുരന്തത്തില്&#x200d; പൊലീസ് തങ്ങളെ സഹായിക്കാൻ ശ്രമിക്കില്ലെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ. കുംഭമേളയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലെ വാർഡുകൾ ജനുവരി 29 ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട ഇരകളാൽ നിറഞ്ഞിരിക്കുകയാണ്.</p>
<p>ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആളുകളാണ് ആശുപത്രിയിൽ കൂടുതലും. തങ്ങൾ ഇപ്പോഴും ജീവനോടെയുണ്ടെന്നത് അത്ഭുതമാണെന്ന് അവർ പറയുന്നു. കുറഞ്ഞത് 30 പേർക്കെങ്കിലും അപകടത്തിൽ ജീവൻ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേറ്റു.</p>
<p>ത്രിവേണി സംഗമത്തിൽ അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷം മൂന്ന് കിലോമീറ്റർ അകലെയുള്ള ജുസിയിൽ രണ്ടാമത്തെ അപകടം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.</p>
<p>ജുസിയിലെ സംഭവം പുലർച്ചെ 5.30 ഓടെയാണ് നടന്നതെന്ന് അവർ പറഞ്ഞു. ത്രിവേണി സംഗമത്തിൽ നടന്നത് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ്. രണ്ടാമത്തെ അപകടം ഉണ്ടായതിന്റെ റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് മഹാ കുംഭ് ഡി.ഐ.ജി വൈഭവ് കൃഷ്ണ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്ന് പ്രായമായ അമ്മയടക്കം മറ്റ് നാല് കുടുംബാംഗങ്ങൾക്കൊപ്പം കുംഭ മേളക്കെത്തിയ 32 കാരനായ രഞ്ജൻ മണ്ഡൽ തന്റെ അമ്മക്ക് അപകടം ഉണ്ടായതായി പറഞ്ഞു. ‘ജനുവരി 29 ന് രാവിലെ 12 മണിക്ക് ശേഷം ഞങ്ങൾ സംഗമത്തിൽ മുങ്ങാൻ പോവുകയായിരുന്നു. പെട്ടെന്ന്, എൻ്റെ അമ്മ സഹായത്തിനായി നിലവിളിക്കുന്നത് ഞാൻ കേട്ടു.</p>
<p>’അമ്മ ഒരു ബാഗിൽ തട്ടി നിലത്ത് വീണുപോയിരുന്നു. ഏഴോ എട്ടോ ആളുകൾ അമ്മയെ ചവിട്ടിമെതിക്കുന്നത് ഞാൻ കണ്ടു. എൻ്റെ അമ്മ മരിച്ചുവെന്ന് ഞാൻ കരുതി. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല . ഞങ്ങൾ സമീപത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കാലിൽ തൊട്ട് അപേക്ഷിച്ചു. പക്ഷെ ആരും സഹായിച്ചില്ല,’ അദ്ദേഹം പറഞ്ഞു.</p>
<p>വാരണാസിയിൽ നിന്നുള്ള ഒരാളാണ് മണ്ഡലിൻ്റെ അമ്മയെ സഹായിച്ചത്. അദ്ദേഹം അവരെ എടുത്ത് അടുത്തുള്ള ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെയാകട്ടെ രാവിലെ ആറ് മണി വരെ ആംബുലൻസിനായി കുടുംബം കാത്തിരിക്കേണ്ടി വന്നു.</p>
<p>തിക്കിലും തിരക്കിലും പെട്ട 35 കാരനായ രാം പ്രസാദ് എന്ന ചെറുപ്പക്കാരന്റെയും അവസ്ഥ മറ്റൊന്നുമായിരുന്നില്ല. ‘രണ്ടോ മൂന്നോ സ്ത്രീകൾ എൻ്റെ മുന്നിൽ മരിക്കുന്നത് ഞാൻ കണ്ടു. എൻ്റെ അമ്മ ചവിട്ടേറ്റ് വീണു. ശ്വാസം കിട്ടാതെ അമ്മ പിടയുന്നതും ഞാൻ കണ്ടു,’രാംപ്രസാദ് പറഞ്ഞു.</p>
<p>അപകടത്തിൽപ്പെട്ട എല്ലാവർക്കും പറയാനുള്ളത് കൃത്യമായ മാനേജ്മെന്റിന്റെ അഭാവത്തെക്കുറിച്ചാണ്. അപകടത്തിൽപ്പെട്ട ആളുകളെ സഹായിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നും അവർ പറയുന്നു.</p>
<p>‘പൊലീസിന്റെ പ്രവർത്തനം വളരെ മോശമായിരുന്നു,’ കൊൽക്കത്തയിൽ നിന്നുള്ള 36കാരൻ, പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് അദ്ദേഹത്തിൻ്റെ അമ്മായിയമ്മ മരണപ്പെട്ടിരുന്നു. ‘ഞാൻ പൊലീസിനോട് സഹായത്തിനായി അഭ്യർത്ഥിച്ചു, പക്ഷേ അവർ സഹായിച്ചില്ല,’ അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-police-held-legs-and-cried-but-did-not-help-survivors-of-accident-at-kumbh-mela.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിഐപി സന്ദർശനങ്ങളും കെടുകാര്യസ്ഥതയുമാണ് കുംഭമേളയിലെ അപകട കാരണം&#8217;; വിമർശനവുമായി കോണ്&#x200d;ഗ്രസ്‌</title>
		<link>https://www.chandrikadaily.com/vip-visits-and-mismanagement-are-the-cause-of-accident-at-kumbh-mela-congress-with-criticism.html</link>
					<comments>https://www.chandrikadaily.com/vip-visits-and-mismanagement-are-the-cause-of-accident-at-kumbh-mela-congress-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Jan 2025 08:28:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[Kumbh Mela]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327902</guid>

					<description><![CDATA[വിഐപി സന്ദര്&#x200d;ശനങ്ങള്&#x200d;, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം.]]></description>
										<content:encoded><![CDATA[<p>കുംഭമേളയില്&#x200d; തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ഭക്തര്&#x200d; മരണപ്പെട്ടതില്&#x200d; സര്&#x200d;ക്കാരിനെതിരെ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് ദേശീയ അദ്ധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. കുംഭമേളയ്ക്ക് കോടികള്&#x200d; ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണ്.</p>
<p>വിഐപി സന്ദര്&#x200d;ശനങ്ങള്&#x200d;, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം. ഇത്തരം സാഹചര്യം ആവര്&#x200d;ത്തിക്കാതിരിക്കാര്&#x200d; നടപടി വേണം. ഭക്തര്&#x200d; തിരക്കില്&#x200d;പെട്ട് മരണപ്പെട്ടെന്ന വാര്&#x200d;ത്ത ഹൃദയഭേദകമാണെന്നും ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>അപകടത്തിന് പിന്നാലെ ഉത്തര്&#x200d; പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയില്&#x200d; നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് വക്താവ് പവന്&#x200d; ഖേരയും രംഗത്തെത്തി.</p>
<p>മികച്ച ഭരണാധികാരിക്ക് കുംഭമേളയുടെ ചുമതല നല്&#x200d;കണം. സംഭവത്തില്&#x200d; ശക്തമായ നടപടി അനിവാര്യമാണ്. മഹാകുംഭമേളയ്ക്ക് ഇനിയും ദിവസങ്ങള്&#x200d; ശേഷിക്കുന്നതിനാല്&#x200d; അധികസേനയെ വിന്യസിക്കണം. കുംഭമേളയിലെ വിവിഐപി സന്ദര്&#x200d;ശനങ്ങള്&#x200d; ഒഴിവാക്കണമെന്നും പവന്&#x200d; ഖേര പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vip-visits-and-mismanagement-are-the-cause-of-accident-at-kumbh-mela-congress-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുംഭമേളയില്&#x200d; തിക്കിലും തിരക്കിലും പെട്ട് അപകടം; 15 മരണം, നിരവധി പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/accident-in-stampede-at-kumbh-mela-15-dead-many-injured.html</link>
					<comments>https://www.chandrikadaily.com/accident-in-stampede-at-kumbh-mela-15-dead-many-injured.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Jan 2025 03:13:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[Kumbh Mela]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327826</guid>

					<description><![CDATA[ആളുകളെ നിയന്ത്രിക്കന്നതിനായി നിര്&#x200d;മിച്ച തടയണകള്&#x200d; പൊട്ടിയതാണ് അപകടകാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: കുംഭമേളയില്&#x200d; തിക്കിലും തിരക്കിലും പെട്ട് 15 പേര്&#x200d; മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേര്&#x200d;ക്ക് അപകടത്തില്&#x200d; പരിക്കേറ്റു. മൗനി അമാവാസിയോട് അനുബന്ധിച്ച പുണ്യ സ്‌നാനത്തിനായി ത്രിവേണി സംഗമത്തില്&#x200d; ആളുകള്&#x200d; തടിച്ച് കൂടിയതാണ് അപകടത്തിന് കാരണമായത്. ആളുകളെ നിയന്ത്രിക്കന്നതിനായി നിര്&#x200d;മിച്ച തടയണകള്&#x200d; പൊട്ടിയതാണ് അപകടകാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>അപകടത്തില്&#x200d; പരിക്കേറ്റവരെ കുംഭിലെ സെക്ടര്&#x200d; 2 ലെ താല്&#x200d;ക്കാലിക ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്&#x200d; നിരവധി പേരെ തിരക്കില്&#x200d; പെട്ട് കാണാതായിട്ടുണ്ട്. എത്ര പേര്&#x200d;ക്ക് പരിക്കേറ്റു എന്ന കാര്യത്തില്&#x200d; ഇതുവരെ വ്യക്തത വന്നിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ചില സ്ത്രീകളെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്&#x200d; കോളേജിലേക്കും മാറ്റിയിട്ടുണ്ട്. അപകടത്തില്&#x200d; അടിയന്തര സഹായ നടപടികള്&#x200d; സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അപടത്തെ തുടര്&#x200d;ന്ന് ഇന്നത്തെ അമൃത് സ്നാന്&#x200d; റദ്ദാക്കിയതായി അഖാര പരിഷത്ത് അറിയിച്ചു. പ്രദേശത്ത് അവശേഷിച്ചവരോട് മാറി പോവുന്നതിനായുും നിര്&#x200d;ദേശിച്ചുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-in-stampede-at-kumbh-mela-15-dead-many-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സനാതനധര്&#x200d;മം ഇന്ത്യയുടെ ദേശീയ മതമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്</title>
		<link>https://www.chandrikadaily.com/up-chief-minister-yogi-adityanath-says-sanatanadharma-is-indias-national-religion.html</link>
					<comments>https://www.chandrikadaily.com/up-chief-minister-yogi-adityanath-says-sanatanadharma-is-indias-national-religion.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 26 Jan 2025 16:23:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kumbh Mela]]></category>
		<category><![CDATA[Uttar Pradesh]]></category>
		<category><![CDATA[yogi adhithyanadh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327503</guid>

					<description><![CDATA[മഹാകുംഭമേള സനാതനധര്&#x200d;മത്തിന്റെ പ്രതീകമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സനാതനധര്&#x200d;മം മാനവികതയുടെ മതമാണെന്നും അത് ഇന്ത്യയുടെ ദേശീയ മതമാണെന്നും ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേള ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ ആഘോഷമല്ലെന്നും അത് എല്ലാ മതങ്ങളുടെയും സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും മഹത്തായ സംഗമസ്ഥാനമാണെന്നും ആദിത്യനാഥ് പറഞ്ഞു.</p>
<p>സനാതനധര്&#x200d;മം ഇന്ത്യയുടെ ദേശീയ മതമാണ്. അത് മാനവികതയുടെ മതമാണ്. ആരാധനാരീതികള്&#x200d; വ്യത്യസ്തമായിരിക്കാം. പക്ഷേ മതം ഒന്നാണ്, അത് സനാതനധര്&#x200d;മമാണ്. മഹാകുംഭമേള സനാതനധര്&#x200d;മത്തിന്റെ പ്രതീകമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. എന്&#x200d;ഡിടിവിക്ക് നല്&#x200d;കിയ പ്രത്യേക അഭിമുഖത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ആറ് കോടിയോളം ഭക്തരാണ് മകരസംക്രാന്തിക്ക് ത്രിവേണി സംഗമത്തില്&#x200d; എത്തിയത്. ഐക്യത്തിന്റെ സന്ദേശമാണ് മഹാകുംഭമേള നല്&#x200d;കുന്നത്. അവിടെ ഒരു വിവേചനവുമില്ല. സനാതനധര്&#x200d;മത്തെ വിമര്&#x200d;ശിക്കുന്നവര്&#x200d; ഇവിടെ വന്ന് കുംഭമേള നേരിട്ട് കാണണമെന്നാണ് ഞങ്ങള്&#x200d;ക്ക് പറയാനുള്ളതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-chief-minister-yogi-adityanath-says-sanatanadharma-is-indias-national-religion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുംഭമേളയ്ക്ക് ബോംബ് ഭീഷണി; മുസ്‌ലിം പേരില്&#x200d; വ്യാജ ഭീഷണി സന്ദേശമയച്ച വിദ്യാര്&#x200d;ഥി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/1bomb-threat-to-kumbh-mela-student-arrested-for-sending-fake-threat-message-in-muslim-name.html</link>
					<comments>https://www.chandrikadaily.com/1bomb-threat-to-kumbh-mela-student-arrested-for-sending-fake-threat-message-in-muslim-name.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 06 Jan 2025 06:59:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Kumbh Mela]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324803</guid>

					<description><![CDATA[ബിഹാറിലെ പൂര്&#x200d;ണിയ സ്വദേശി ആയുഷ് കുമാര്&#x200d; ജെയ്സ്വാള്&#x200d; (19) ആണ് യു.പി പൊലിസിന്റെ പിടിയിലായത്]]></description>
										<content:encoded><![CDATA[<p>മുസ്ലിം നാമത്തില്&#x200d; കുംഭമേളയ്ക്ക് ബോംബ് ഭീഷണി സന്ദേശമയച്ച വിദ്യാര്&#x200d;ഥി പൊലിസ് പിടിയില്&#x200d;. ബിഹാറിലെ പൂര്&#x200d;ണിയ സ്വദേശി ആയുഷ് കുമാര്&#x200d; ജെയ്സ്വാള്&#x200d; (19) ആണ് യു.പി പൊലിസിന്റെ പിടിയിലായത്.</p>
<p>ഉത്തര്&#x200d;പ്രദേശിലെ പ്രയാഗ്രാജില്&#x200d; (അലഹാബാദ്) നടക്കുന്ന മഹാ കുംഭമേളയ്ക്കു നേരെ ബോംബ് സ്ഫോടനം നടത്തുമെന്നും ആയിരത്തിലേറെ ഹിന്ദുക്കളെ കൊല്ലുമെന്നുമാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്&#x200d;ഥിയായ ആയുഷ് കുമാര്&#x200d; ഭീഷണി സന്ദേശമയച്ചത്. പ്രതിയുടെ അയല്&#x200d;വാസിയായ നാസിര്&#x200d; പത്താന്&#x200d; എന്നയാളുടെ പേരില്&#x200d; വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ആയുഷ് കുമാര്&#x200d; ജെയ്സ്വാള്&#x200d; സന്ദേശമയച്ചത്.</p>
<p>ഭീഷണി സന്ദേശം അയച്ച ഫോണിന്റെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ബിഹാറില്&#x200d;നിന്ന് പിടികൂടിയ ഇയാളെ പ്രയാഗ്രാജിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യുമെന്ന് ഭവാനിപൂര്&#x200d; പൊലിസ് അറിയിച്ചു. സന്ദേശം അയച്ചതിന് പിന്നാലെ ആയുഷ് കുമാര്&#x200d; നേപ്പാള്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; പോകുകയും ചെയ്തിരുന്നു. ആയുഷിന്റെ നേപ്പാല്&#x200d; യാത്രയും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഭീഷണി സന്ദേശവുമായി ഈ യാത്രയ്ക്ക് പങ്കുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.</p>
<p>12 വര്&#x200d;ഷത്തിലൊരിക്കല്&#x200d; നടക്കുന്ന മഹാ കുംഭം ഫെബ്രുവരി 26 വരെ തുടരും. 40 കോടിയോളം സന്ദര്&#x200d;ശകരെയാണ് ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാര്&#x200d; പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഡിസംബര്&#x200d; 31 നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായതോടെ ഉത്തര്&#x200d;പ്രദേശിലെ പോലീസ് നടപടിയെടുക്കുകയും അലഹബാദിലെ കോട്വാലി പോലീസ് സ്റ്റേഷനില്&#x200d; എഫ്ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യുകയും ചെയ്യുകയുമുണ്ടായി. മുസ്ലിം നാമത്തില്&#x200d; ഭീഷണി സന്ദേശം പുറത്തുവന്നതോടെ സമുഹമാധ്യമങ്ങളിലെ ഹിന്ദുത്വ ഗ്രൂപ്പുകളില്&#x200d; വലിയ തോതിലുള്ള മുസ്ലിം വിദ്വേഷ പ്രചാരണമാണ് നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bomb-threat-to-kumbh-mela-student-arrested-for-sending-fake-threat-message-in-muslim-name.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുംഭമേളയില്&#x200d; മുസ്‌ലിം കച്ചവടക്കാരെ വിലക്കാനുള്ള നീക്കം; യു.പിയില്&#x200d; പ്രതിഷേധം ശക്തം</title>
		<link>https://www.chandrikadaily.com/move-to-ban-muslim-vendors-at-kumbh-mela-protests-are-strong-in-u-p.html</link>
					<comments>https://www.chandrikadaily.com/move-to-ban-muslim-vendors-at-kumbh-mela-protests-are-strong-in-u-p.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Nov 2024 14:25:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Kumbh Mela]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316206</guid>

					<description><![CDATA[മുസ്‌ലിം കച്ചവടക്കാരെ വിലക്കണമെന്ന അഖാര പരിഷത്തിന്റെ നിര്&#x200d;ദേശത്തിന് പിന്നാലെയാണ് ഷഹാബുദ്ദീന്&#x200d; റസ്‌വിയുടെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>വരാനിരിക്കുന്ന കുംഭമേളയില്&#x200d; മുസ്‌ലിം കച്ചവടക്കാരെ വിലക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. നീക്കം രാജ്യത്തെ കോടിക്കണക്കിന് ആളുകള്&#x200d;ക്കിടയില്&#x200d; ആശങ്ക ഉയര്&#x200d;ത്തുമെന്ന് അഖിലേന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്&#x200d; റസ്‌വി.</p>
<p>കുംഭമേള സമാധാനപരമായി നടക്കണമെന്നാണ് താന്&#x200d; ആഗ്രഹിക്കുന്നതെന്നും നമ്മുടെ സമൂഹം മുന്നോട്ടാണ് പോകേണ്ടതെന്നും റസ്‌വി ചൂണ്ടിക്കാട്ടി. മുസ്‌ലിം കച്ചവടക്കാരെ വിലക്കണമെന്ന അഖാര പരിഷത്തിന്റെ നിര്&#x200d;ദേശത്തിന് പിന്നാലെയാണ് ഷഹാബുദ്ദീന്&#x200d; റസ്‌വിയുടെ പ്രതികരണം.</p>
<p>ഈ തീരുമാനം മതസഹിഷ്ണുതയെ തുരങ്കം വെക്കുന്നതാണ്. നിര്&#x200d;ദേശം അംഗീകരിക്കപ്പെട്ടാല്&#x200d; സാമൂഹിക വിഭജനത്തിന് കാരണമാകുമെന്നും അഖിലേന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.</p>
<p>മുസ്‌ലിം കച്ചവടക്കാര്&#x200d;ക്ക് അവസരം നിഷേധിച്ചുകൊണ്ടുള്ള നീക്കം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷത, സാമൂഹിക ഐക്യം എന്നിവയ്ക്ക് എതിരാണെന്നും റസ്‌വി പറഞ്ഞു. ഇത്തരത്തിലുള്ള തീരുമാനങ്ങള്&#x200d; സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>വിഷയത്തില്&#x200d; ഉത്തര്&#x200d;പ്രദേശിലെ യോഗി സര്&#x200d;ക്കാര്&#x200d; ഇടപെടല്&#x200d; നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനം പിന്&#x200d;വലിക്കണമെന്നും സാമൂഹിക സൗഹാര്&#x200d;ദം നിലനിര്&#x200d;ത്തണമെന്നും റസ്‌വി പറഞ്ഞു. മതം നോക്കാതെ എല്ലാ പൗരന്മാര്&#x200d;ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>2025 ജനുവരി 13ന് പ്രയാഗ്രാജില്&#x200d; നിന്ന് ആരംഭിക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26 വരെ തുടരും. ഈ കാലയളവില്&#x200d; കുംഭമേള കടന്നുപോകുന്ന വീഥികളിലും മറ്റും മുസ്‌ലിങ്ങളെ കച്ചവടം ചെയ്യാന്&#x200d; അനുവദിക്കില്ലെന്നാണ് പ്രഖ്യാപനം.</p>
<p>കുറച്ച് ദിവസങ്ങള്&#x200d;ക്ക് മുമ്പ് അഹിന്ദുക്കളെ കടകള്&#x200d; തുറക്കാന്&#x200d; അനുവദിക്കില്ലെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് (എ.ബി.എ.പി) പ്രഖ്യാപിക്കുകയായിരുന്നു. എ.ബി.എ.പിയുടെ പ്രഖ്യാപനത്തില്&#x200d; അന്തിമ തീരുമാനമെടുക്കാന്&#x200d; പ്രയാഗ് രാജില്&#x200d; വരുന്ന ആഴ്ച സര്&#x200d;ക്കാര്&#x200d; യോഗം ചേരുമെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതസ്ഥരായവര്&#x200d;ക്ക് മാത്രമേ കടയിടാന്&#x200d; സ്ഥലവും സൗകര്യവും നല്കുള്ളുവെന്നും എ.ബി.എ.പി പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്&#x200d; കൂടിയാണ് മൗലാന ഷഹാബുദ്ദീന്&#x200d; റസ്‌വിയുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/move-to-ban-muslim-vendors-at-kumbh-mela-protests-are-strong-in-u-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
