<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kuniya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kuniya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 09 Feb 2026 05:21:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kuniya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രൗഢ സമാപ്തി</title>
		<link>https://www.chandrikadaily.com/a-grand-finale-samstha.html</link>
					<comments>https://www.chandrikadaily.com/a-grand-finale-samstha.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 09 Feb 2026 05:19:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kuniya]]></category>
		<category><![CDATA[samtha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=377190</guid>

					<description><![CDATA[ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ചരിത്ര സംഗമം കുണിയയില്‍ പുതുചരിത്രം തീര്‍ത്ത് സമാപിച്ചു.]]></description>
										<content:encoded><![CDATA[<p><strong>അബ്ദുല്ലക്കുഞ്ഞി ഉദുമ</strong></p>
<p>കുണിയ</p>
<p>ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ചരിത്ര സംഗമം കുണിയയില്&#x200d; പുതുചരിത്രം തീര്&#x200d;ത്ത് സമാപിച്ചു. വരക്കല്&#x200d; മുല്ലക്കോയ തങ്ങളക്കമുള്ള അവധൂതന്മാര്&#x200d; കൊളുത്തിവച്ച സത്യദീനിന്റെ ഭദ്രദീപമായ സമസ്തയുടെ ആദര്&#x200d;ശ ആശയങ്ങള്&#x200d; നെഞ്ചിലേറ്റി അങ്ങകലെ നഗര ഗ്രാമാന്തരങ്ങളില്&#x200d; നിന്നും ചെറുതോടായി, പുഴയായി എത്തി പിന്നെ അലകടലായി പരന്നൊഴുകിയെത്തിയ ജനലക്ഷങ്ങള്&#x200d; കുണിയയില്&#x200d; മനുഷ്യസാഗരം തീര്&#x200d;ത്തു.</p>
<p>നൂറ്റാണ്ടിലൊരിക്കല്&#x200d; സംഭവിക്കുന്ന ചരിത്ര മഹാസംഗമത്തിന് സാക്ഷികളാന്&#x200d; ലോകത്തിന്റെ വിവിധ കോണുകളില്&#x200d; നിന്ന് ജനം കുണിയയിലെത്തി. കേരളത്തില്&#x200d; നിന്ന് മാത്രമല്ല, തമിഴ്നാട്, കര്&#x200d;ണാടക, ആന്&#x200d;ഡമാന്&#x200d; നിക്കോബാര്&#x200d;, ലക്ഷദ്വീപ്, ഗള്&#x200d;ഫ് നാടുകളില്&#x200d; നിന്നു മെല്ലാം കുണിയയെ ലക്ഷ്യമാക്കി എത്തിച്ചേര്&#x200d;ന്നു. കാല്&#x200d;നടയായും സൈക്കിളിലും കപ്പല്&#x200d; വിമാന മാര്&#x200d;ഗങ്ങളിലും സഞ്ചരിച്ച് എത്തിയവരുണ്ട്. ശതാബ്ദി മഹാസമ്മേളനത്തിനായി നാനാദിക്കുക ളില്&#x200d; എത്തിയ ആളുകളെ കൊണ്ട് റെയില്&#x200d;വേ സ്റ്റേഷനുകളും ബസ് സ്റ്റാന്റുകളും ലോഡ്ജുകളുമെല്ലാം തിങ്ങിനിറഞ്ഞ കാഴ്ചയായിരുന്നു. പ്രവര്&#x200d;ത്തകരുമായി ആയിരക്കണക്കിന് ബസുകളും കാറുകളും ബൈക്കുകളും മറ്റു വാഹനങ്ങളും വിവിധ ജില്ലകളില്&#x200d; നിന്നും രാവിലെ മുതല്&#x200d; എത്തി.</p>
<p>ടൂറിസ്റ്റ് ബസുകള്&#x200d;ക്ക് പുറമെ കെ.എ സ്.ആര്&#x200d;.ടി.സി, സ്വകാര്യ ബസുകളിലും പ്രവര്&#x200d;ത്തകരെത്തി. പ്രധാന റോഡുകളെല്ലാം ഉച്ചയ്ക്ക് തന്നെ ജനനിബിഡമായി.<br />
അഹ്ലുസുന്നയുടെ ആദര്&#x200d;ശത്തിലടിയുറച്ച പുരുഷാരം കണ്ണും കാതും മനസും അര്&#x200d;പ്പിച്ച് രാത്രി വൈകുവോളം കുണിയയില്&#x200d; തങ്ങി. കണ്ണൂര്&#x200d; &#8211; മംഗളൂരു ദേശീയ പാതയോരത്താണ് വിശാലമായ വേദി. ശംസുല്&#x200d; ഉലമയുടെ നാമധേയത്തിലുള്ള കവാടവും, സമസ്തയുടെ സ്ഥാപക നേതാവ് വരക്കല്&#x200d; മുല്ലക്കോയ തങ്ങളുടെ സ്മരണാര്&#x200d;ഥം പരമ്പരാഗത പായക്കപ്പലിന്റെ മാതൃകയില്&#x200d; നിര്&#x200d;മിച്ച പ്രധാനവേദിയും സമ്മേളനത്തിന് ചരിത്ര പരമായഭാവം നല്&#x200d;കി.</p>
<p>സമ്പന്നമായ പൈതൃകവും മുഖമുദ്രയാക്കി ആദര്&#x200d;ശ വിശുദ്ധിയുടെ ധവളശോഭ വിതറിയ 100 വര്&#x200d;ഷത്തിന്റെ ഓര്&#x200d;മത്തണലില്&#x200d; ഒത്തുചേര്&#x200d;ന്ന മനുഷ്യ<br />
പാരാവാരം അഹ്ലുസുന്നയുടെ തുടര്&#x200d;പ്രയാണത്തിനുള്ള ഊര്&#x200d;ജം ആവാഹിച്ചെടുത്താണ് മടങ്ങിയത്. ഇബ്രാഹിം ഹാജി കുണിയ എന്ന സമ്പന്നനാണ് സമ്മേളനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത്‌. 500 ധികം ഏക്കര്&#x200d; സ്ഥലം, അമ്പര ചുമ്പികളായ ബില്&#x200d;ഡിങുകള്&#x200d;, ക്യാമ്പിന് വന്ന 33313 പേര്&#x200d;ക്ക് മൂന്നു ദിവസം താമസം ഭക്ഷ ണം മറ്റു സൗകര്യങ്ങള്&#x200d;, സമാപന സമ്മേളനത്തിന് എത്തിയ നേതാക്കള്&#x200d;ക്ക് മാത്രം 1200 സിറ്റിംഗ് സ്റ്റേജ് എന്നിവ നല്&#x200d;കി. സ്ഥലങ്ങള്&#x200d; ക്ലീനിംഗിന് മാത്രം സ്വ ന്തമായി 10 ജെസിബി വാങ്ങി നല്&#x200d;കി. കുണിയ എന്ന ഈ കൊച്ചു ഗ്രാമം അന്താരാഷ്ട്ര ഭൂപടത്തില്&#x200d; ഇനി അടയാളപ്പെടുത്തുക സമസ്തയുടെ നൂ റാം വാര്&#x200d;ഷിക സമ്മേളനത്തിന്റെ പേരിലായിരിക്കും.</p>
<p>സംസ്ഥാനത്ത് പുകയില ഉത്പാദനത്തിന്റെ കേന്ദ്രമെന്ന നിലയില്&#x200d; അറിയപ്പെട്ട കുണിയയില്&#x200d; സമസ്ത അന്താരാഷ്ട്ര സമ്മേളനം നടന്നതോടെ മറ്റൊരു ചരിത്രം കൂടി പിറന്നു. കാരിരുമ്പ് പോലും തോല്&#x200d;ക്കുന്ന പാറക്കൂട്ടങ്ങളും നരിയുള്&#x200d;പ്പെടെയുള്ള മൃഗങ്ങളും ഉഗ്രവിഷമുള്ള ഇഴ ജന്തുക്കളും സൈ്വര്യ വിഹാരം നടത്തിയിരുന്ന കാടു തിങ്ങി നിറഞ്ഞ വിശാലമായ ഭൂപ്രദേശമായിരുന്നു ഇവിടം. കുണിയന്&#x200d; എന്ന പേരിലുള്ള ഒരുതരം പുല്ല് പ്രദേശത്ത് ഉണ്ടായിരുന്നുവെ ന്നും ഒരു നൂറ്റാണ്ട് മുമ്പ് വിവിധ ആവശ്യങ്ങള്&#x200d;ക്ക് വേണ്ടി പുല്ലുതേടി പുറമെ നിന്നും വന്ന ആളുകള്&#x200d; ഉള്&#x200d;പ്പെടെ പരസ്പരം കുണിയന്&#x200d; എന്ന് പറഞ്ഞു തുടങ്ങുകയും പിന്നീട് അത് ലോപിച്ച് കുണിയ എന്നായി മാറിയെന്നുമുള്ള കഥ പൂര്&#x200d;വികര്&#x200d; പറഞ്ഞതായി ഇവിടത്തുകാര്&#x200d; ഓര്&#x200d;ക്കുന്നു. കുണിയന്&#x200d; എന്ന പുല്ല് മാറി പുകയില കൃഷിയുടെ പേരിലാണ് പിന്നീട് ഈപ്രദേശം അറിയപ്പെട്ടത്.</p>
<p>കുണിയ ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള കുണിയ അന്താരാഷ്ട്ര ഇന്&#x200d;സ്റ്റ്യൂഷന്&#x200d; സ്ഥാപിച്ചതോടെ ഈ പ്രദേശത്തിന്റെ മുഖചായ തന്നെ മാറ്റി. അഞ്ചു ദിവസമായി ആ ഭൂമിയിലാണ് വലിയൊരു ആള്&#x200d;ക്കൂട്ടത്തെ സ്വീകരിച്ചത്. പുണ്യ ഭൂമിയിലേക്കെന്ന പോല്&#x200d;  ഒഴുകിയെത്തിയ മഹാസംഗമസ്ഥാനമായി കുണിയ മാറി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-grand-finale-samstha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രമാകാനൊരുങ്ങി കുണിയ</title>
		<link>https://www.chandrikadaily.com/kuniya-is-about-to-become-history.html</link>
					<comments>https://www.chandrikadaily.com/kuniya-is-about-to-become-history.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sun, 08 Feb 2026 07:11:37 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kasargode]]></category>
		<category><![CDATA[kuniya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=377140</guid>

					<description><![CDATA[സമസ്ത സമ്മേളനത്തിന് ഇന്ന് സമാപനം]]></description>
										<content:encoded><![CDATA[<p>കുണിയ: ആദര്&#x200d;ശ വിശുദ്ധിയുടെ ഒരു നൂറ്റാണ്ടിന്റെ അടയാളപ്പെടുത്തലായി സമസ്ത രചിക്കുന്ന ഇതിഹാസത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് വരക്കല്&#x200d; മുല്ലക്കോയ തങ്ങള്&#x200d; നഗരി. ആയിരത്തോളം പേര്&#x200d;ക്കിരിക്കാവുന്ന വേദിയും ലക്ഷങ്ങളെ ഉള്&#x200d;ക്കൊള്ളാനൊരുങ്ങി നില്&#x200d;ക്കുന്ന സദസുമുള്&#x200d;പ്പെടെ അത്ഭുതകരമായ സംവിധനങ്ങളാണ് കാസര്&#x200d;ക്കോട് ജില്ലയിലെ കുണിയയില്&#x200d; അണിയിച്ചൊരുക്കിയിരിക്കുന്നത്.</p>
<p>ഒരു വര്&#x200d;ഷം മുമ്പ് ബെംഗളുരുവില്&#x200d; പ്രഖ്യാപിച്ച സമാപന സമ്മേളനത്തിന് മാസങ്ങള്&#x200d; നീണ്ടുനിന്ന ഒരുക്കങ്ങളാണ് നടത്തിയത്. 33313 പേര്&#x200d; സംഗമിച്ച പഞ്ചദിന ക്യാമ്പിനൊടുവില്&#x200d; നടക്കുന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്&#x200d; ഈജിപ്തിലെ അല്&#x200d; അസ്ഹര്&#x200d; സര്&#x200d;വകലാശാലാ റെക്ടര്&#x200d; ഡോ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും.</p>
<p>പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; മുഖ്യ പ്രഭാഷണം നടത്തും. നിരവധി വിദേശ പ്രതിനിധികള്&#x200d; പങ്കെടുക്കുന്ന ചടങ്ങില്&#x200d; കേരള, കര്&#x200d;ണാടക മുഖ്യമന്ത്രിമാരായ പിണറായി വിജയന്&#x200d;, കെ. സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്&#x200d; സംസാരിക്കും.</p>
<p>ദക്ഷിണേന്ത്യയില്&#x200d;നിന്ന് മാത്രമല്ല, ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളില്&#x200d;നിന്നും കാസര്&#x200d;കോട്ടേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്. അഭൂതപൂര്&#x200d;വമായ ജനമായിരിക്കും സമ്മേളനത്തിനെത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kuniya-is-about-to-become-history.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമസ്ത കാലുഷ്യങ്ങളുടെ കാലത്തെ സ്‌നേഹ സന്ദേശം: സമദാനി</title>
		<link>https://www.chandrikadaily.com/a-love-message-in-times-of-all-calamities-samadani.html</link>
					<comments>https://www.chandrikadaily.com/a-love-message-in-times-of-all-calamities-samadani.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sat, 07 Feb 2026 06:04:02 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Abdussamad Samadani MP]]></category>
		<category><![CDATA[kuniya]]></category>
		<category><![CDATA[samstha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=377055</guid>

					<description><![CDATA[സമസ്ത ചരിത്രവും
പാരമ്പര്യവുമാണ്.]]></description>
										<content:encoded><![CDATA[<p>കുണിയ: കാലുഷ്യത്തിന്റെ വര്&#x200d;ത്തമാനകാലത്ത് സ്‌നേഹത്തിന്റെ സന്ദേശമാണ് സമസ്തയെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പി. സമസ്ത നൂറാം വാര്&#x200d;ഷിക സമ്മേളന ഭാഗമായുള്ള ക്യാമ്പ് ഉദ്ഘാടന ചടങ്ങില്&#x200d; മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ വാര്&#x200d;ഷികം ഇന്നലെയിലേക്ക് തിരിഞ്ഞു നോട്ടവും നാളെയിലേക്ക് ഉറ്റുനോക്കുന്ന മുഹൂര്&#x200d;ത്തവുമാണ്. രോമാഞ്ചമുളവാക്കുന്ന ഓര്&#x200d;മകള്&#x200d; തഴുകി തലോടുകയാണ്. സമസ്ത ചരിത്രവും പാരമ്പര്യവുമാണ്.</p>
<p>കാലുഷ്യതയുടെ കാലത്തിലുടെയാണ് ലോകം കടന്നുപോകുന്നത്. പുതിയ പ്രവണതകള്&#x200d; കടന്നുവന്നു കൊണ്ടിരിക്കുകയാണ്. ധാര്&#x200d;മിക പതനവും മാനവിക പ്രതിസന്ധിയും സമൂഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. തെറ്റായ ഈ പ്രവണതകളെ തരണം ചെയ്യാന്&#x200d; ശക്തമായ വിശ്വാസം അനിവാര്യമാണ്. മതം നന്മയാണ് അനുശാസിക്കുന്നത്. ചുറ്റുവട്ടം അസാമാധാനം നിറയുമ്പോള്&#x200d; സമാധാനമാണ് സമസ്തയുടെ സന്ദേശം.</p>
<p>ദൈവനിഷേധം എല്ലാത്തിന്റെയും നിഷ്‌കാസനമാണ്. ധാര്&#x200d;മിക മൂല്യങ്ങളുടെ നിരാസം സമൂഹത്തെ എവിടെയെത്തിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. സല്&#x200d;സ്വഭാവമാണ് ഏറ്റവും വലിയ സമ്പാദ്യം. അക്രമം പ്രചരിപ്പിക്കുകയും വൈരം പരത്തുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ ബഹുസ്വരതയെ തകര്&#x200d;ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.</p>
<p>എല്ലാത്തിനും പിന്നില്&#x200d; രാഷ്ട്രീയ അജണ്ടയാണ്. സ്‌നേഹം പടര്&#x200d;ത്താനും സമുദായ മൈത്രി ഊട്ടിയുറപ്പിക്കാനുമുള്ള ശ്രമങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. സമസ്ത ശതാബ്ദി സമ്മേളനത്തിലൂടെ ഉദ്‌ഘോഷിക്കുന്നതും ഇക്കാലമത്രയും വിളിച്ചു പറഞ്ഞതും മൂല്യങ്ങളെക്കുറിച്ചാണെന്നന്നും അദ്ദേഹം കൂട്ടച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-love-message-in-times-of-all-calamities-samadani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അകക്കണ്ണിന്റെ വെളിച്ചത്തില്‍ മജ്‌ലിസുന്നൂര്‍ ഈരടികള്‍</title>
		<link>https://www.chandrikadaily.com/majlisunnoor-couplets-in-the-light-of-the-inner-eye.html</link>
					<comments>https://www.chandrikadaily.com/majlisunnoor-couplets-in-the-light-of-the-inner-eye.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Sat, 07 Feb 2026 05:47:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[kuniya]]></category>
		<category><![CDATA[Majlisunnoor couplets]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=377052</guid>

					<description><![CDATA[ശാരീരിക പരിമിതികളെ വിശ്വാസം കൊണ്ട് അതിജയിച്ച ഒരുകൂട്ടം മനുഷ്യരുടെ ആരാധനയുടെ, ആത്മാര്‍പ്പണത്തിന്റെ കാഴ്ചകള്‍ക്കാണ് ഗ്ലോബല്‍ എക്‌സ്‌പോ വേദി സാക്ഷ്യം വഹിച്ചത്.]]></description>
										<content:encoded><![CDATA[<p>കുണിയ: അകക്കണ്ണിന്റെ വെളിച്ചത്തില്&#x200d; മജ്‌ലിസുന്നൂറിന്റെ വരികള്&#x200d;ക്ക് മനസ്സുനിറഞ്ഞു അവര്&#x200d; ഈണം പകര്&#x200d;ന്നപ്പോള്&#x200d; അനുവാചകര്&#x200d;ക്ക് അത് അനുഭൂതിദായകമായ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഗ്ലോബല്&#x200d; എക്‌സ്‌പോ സാംസ്‌കാരിക സംഗമത്തില്&#x200d; മലപ്പുറം കട്ടുപ്പാറ എസ്.എസ്.എം ബ്ലൈന്റ് സ്റ്റുഡന്&#x200d;സ് നേതൃത്വം നല്&#x200d;കിയ മജ്‌ലിസുന്നൂര്&#x200d; സദസ്സിലാണ് ഭക്തി സാന്ദ്രമായ അനുഭൂതിയുണ്ടാത്.</p>
<p>ശാരീരിക പരിമിതികളെ വിശ്വാസം കൊണ്ട് അതിജയിച്ച ഒരുകൂട്ടം മനുഷ്യരുടെ ആരാധനയുടെ, ആത്മാര്&#x200d;പ്പണത്തിന്റെ കാഴ്ചകള്&#x200d;ക്കാണ് ഗ്ലോബല്&#x200d; എക്‌സ്‌പോ വേദി സാക്ഷ്യം വഹിച്ചത്. കാഴ്ചയുടെ ലോകം അപ്രാപ്യമായി ചുറ്റുവട്ടം ഇരുള്&#x200d;മൂടുമ്പോഴും അകക്കണ്ണുകള്&#x200d;കൊണ്ട് ഇവര്&#x200d; ബ്രെയിലിപിയിലൂടെ അക്ഷരങ്ങളെ വിരല്&#x200d;ത്തുമ്പുകൊണ്ട് തൊട്ടറിഞ്ഞപ്പോള്&#x200d; കാണികളും അവര്&#x200d;ക്കൊപ്പം ചേര്&#x200d;ന്നുനിന്നു. ഹൃദയത്തിന്റെ കണ്ണുകള്&#x200d;കൊണ്ട് വെളിച്ചത്തിനുമേല്&#x200d; വെളിച്ചം ചൊരിയുന്ന ചൈതന്യവത്തായ സദസ്സ് കൂട്ടപ്രാര്&#x200d;ത്ഥനയോടെയാണ് സമാപിച്ചത്.</p>
<p>അക്ഷരങ്ങളെ വിരല്&#x200d;ത്തുമ്പിലൂടെ ഹൃദയത്തിലേക്ക് ആവാഹിക്കുമ്പോള്&#x200d;, ഓരോ സ്പര്&#x200d;ശനത്തിലും അല്ലാഹുവിനോടുള്ള അനുരാഗമാണ് നിറഞ്ഞുനിന്നത്. കണ്ണുള്ളവര്&#x200d; കാണാത്ത സത്യങ്ങള്&#x200d; കാണാനും, കാതുള്ളവര്&#x200d; കേള്&#x200d;ക്കാത്ത ആത്മീയ നാദങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളാനും ഇവര്&#x200d;ക്ക് കഴിയുന്നത് ദൈവസ്‌നേഹത്തിലുള്ള ഇവരുടെ ഉറച്ച വിശ്വാസം കൊണ്ടാണ്. നിലവില്&#x200d; കേരളത്തില്&#x200d; പല വേദികളിലും ക്ഷണിക്കപ്പെടുന്ന പരിപാടികളിലും വീടുകളിലും ഇവര്&#x200d; മജ്‌ലിസുന്നൂര്&#x200d; അവതരിപ്പിച്ചു വരുന്നുണ്ട്. സമസ്തയുടെ നൂറാം വാര്&#x200d;ഷിക വേദിയില്&#x200d; മജ് ലിസുന്നൂര്&#x200d; അവതരിപ്പിക്കാന്&#x200d; അവസരം ലഭിച്ചതില്&#x200d; ഏറെ സന്തോഷത്തോടെയാണ് അവര്&#x200d; നാട്ടിലേക്ക് മടങ്ങുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/majlisunnoor-couplets-in-the-light-of-the-inner-eye.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
