<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kurds &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kurds/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 19 Mar 2018 18:14:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kurds &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഫ്രീനില്&#x200d; കുര്&#x200d;ദുകള്&#x200d;  ഗറില്ലാ യുദ്ധ മുറകളിലേക്ക്</title>
		<link>https://www.chandrikadaily.com/kurds-to-strike-in-syria.html</link>
					<comments>https://www.chandrikadaily.com/kurds-to-strike-in-syria.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Mar 2018 18:10:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kurds]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75805</guid>

					<description><![CDATA[&#160; ദമസ്‌കസ്: സിറിയയില്&#x200d; തുര്&#x200d;ക്കി സേന പിടിച്ചെടുത്ത അഫ്രീന്&#x200d; നഗരത്തില്&#x200d; പോരാട്ടം തുടരുമെന്ന് കുര്&#x200d;ദിഷ് സായുധ സേന പ്രഖ്യാപിച്ചു. നേര്&#x200d;ക്കുനേര്&#x200d; പോരാട്ടം അവസാനിപ്പിച്ച് ഗറില്ല യുദ്ധതന്ത്രങ്ങളിലേക്ക് മാറുകയാണ് തങ്ങളെന്ന് അവര്&#x200d; അറിയിച്ചു. തുര്&#x200d;ക്കി സേനയും അവരെ പിന്തുണക്കുന്ന ഫ്രീ സിറിയന്&#x200d; ആര്&#x200d;മിയും അഫ്രീന്&#x200d; നഗരത്തിന്റെ പൂര്&#x200d;ണ നിയന്ത്രണം ഉറപ്പാക്കുന്നതിന് ശ്രമം തുടരുകയാണ്. കുഴിബോംബുകളും മറ്റു സ്‌ഫോടക വസ്തുക്കളും നീക്കം ചെയ്യുന്നതിന് വ്യപാക തെരച്ചില്&#x200d; നടത്തുന്നുണ്ട്. എന്നാല്&#x200d; തുര്&#x200d;ക്കി സേനക്ക് കീഴടങ്ങി യുദ്ധത്തില്&#x200d;നിന്ന് പിന്മാറില്ലെന്ന് കുര്&#x200d;ദിഷ് പോരാളികള്&#x200d; വ്യക്തമാക്കി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ദമസ്‌കസ്: സിറിയയില്&#x200d; തുര്&#x200d;ക്കി സേന പിടിച്ചെടുത്ത അഫ്രീന്&#x200d; നഗരത്തില്&#x200d; പോരാട്ടം തുടരുമെന്ന് കുര്&#x200d;ദിഷ് സായുധ സേന പ്രഖ്യാപിച്ചു. നേര്&#x200d;ക്കുനേര്&#x200d; പോരാട്ടം അവസാനിപ്പിച്ച് ഗറില്ല യുദ്ധതന്ത്രങ്ങളിലേക്ക് മാറുകയാണ് തങ്ങളെന്ന് അവര്&#x200d; അറിയിച്ചു.<br />
തുര്&#x200d;ക്കി സേനയും അവരെ പിന്തുണക്കുന്ന ഫ്രീ സിറിയന്&#x200d; ആര്&#x200d;മിയും അഫ്രീന്&#x200d; നഗരത്തിന്റെ പൂര്&#x200d;ണ നിയന്ത്രണം ഉറപ്പാക്കുന്നതിന് ശ്രമം തുടരുകയാണ്. കുഴിബോംബുകളും മറ്റു സ്‌ഫോടക വസ്തുക്കളും നീക്കം ചെയ്യുന്നതിന് വ്യപാക തെരച്ചില്&#x200d; നടത്തുന്നുണ്ട്. എന്നാല്&#x200d; തുര്&#x200d;ക്കി സേനക്ക് കീഴടങ്ങി യുദ്ധത്തില്&#x200d;നിന്ന് പിന്മാറില്ലെന്ന് കുര്&#x200d;ദിഷ് പോരാളികള്&#x200d; വ്യക്തമാക്കി കഴിഞ്ഞു.<br />
അഫ്രീനിലെ എല്ലാ ഇടങ്ങളിലും തങ്ങളുണ്ടെന്നും അവസരം കിട്ടുമ്പോള്&#x200d; തുര്&#x200d;ക്കി സേനയെ ആക്രമിക്കുമെന്നും കുര്&#x200d;ദിഷ് പീപ്പിള്&#x200d;സ് പ്രൊട്ടക്ഷന്&#x200d; യൂണിറ്റ്‌സ്(വൈ.പി.ജി) പ്രതിനിധി ഉസ്്മാന്&#x200d; ഷെയ്ഖ് ഈസ പറഞ്ഞു. തുര്&#x200d;ക്കിക്ക് ഒരു ദു:സ്വപ്‌നമായി ഞങ്ങളുടെ പോരാളികള്&#x200d; അഫ്രീനില്&#x200d; എല്ലായിടത്തുമുണ്ടാകും-അദ്ദേഹം മുന്നറിയിപ്പുനല്&#x200d;കി. തുര്&#x200d;ക്കി സേന പിടിമുറക്കുകിയതുമുതല്&#x200d; ഒന്നര ലക്ഷത്തോളം സാധാരണക്കാര്&#x200d; അഫ്രീനില്&#x200d;നിന്ന് പലായനം ചെയ്തതായി സിറിയന്&#x200d; ഒബ്‌സര്&#x200d;വേറ്ററി ഫോര്&#x200d; ഹ്യൂമന്&#x200d; റൈറ്റ്‌സ് പറയുന്നു.<br />
എന്നാല്&#x200d; അഫ്രീനിലും സമീപ പ്രദേശങ്ങളിലും സുരക്ഷാ ഉറപ്പാക്കുമെന്ന് തുര്&#x200d;ക്കി ഭരണകൂടത്തിന്റെ വക്താവ് ബാകിര്&#x200d; ബോസ്ദഗ് അറിയിച്ചു. ഭക്ഷണവും മരുന്നും ലഭ്യമാക്കും. അഫ്രീനില്&#x200d; കൂടുതല്&#x200d; കാര്യങ്ങള്&#x200d; ചെയ്യാനുണ്ടെന്നും ഭീകരത അവസാനിച്ചുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kurds-to-strike-in-syria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്രീന്&#x200d; മേഖയില്&#x200d; തുര്&#x200d;ക്കി സേനക്ക് കനത്ത തിരിച്ചടി</title>
		<link>https://www.chandrikadaily.com/turkey-suffers-deadliest-day-in-afrin-offensive.html</link>
					<comments>https://www.chandrikadaily.com/turkey-suffers-deadliest-day-in-afrin-offensive.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Feb 2018 17:20:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kurds]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[turkey]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68271</guid>

					<description><![CDATA[ഇസ്തംബൂള്&#x200d;: വടക്കന്&#x200d; സിറിയയിലെ അഫ്രീന്&#x200d; മേഖയില്&#x200d; കുര്&#x200d;ദ് പോരാളികള്&#x200d;ക്കെതിരെ തുടരുന്ന സൈനിക നടപടിയില്&#x200d; തുര്&#x200d;ക്കി സേനക്ക് കനത്ത തിരിച്ചടി. തുര്&#x200d;ക്കി ടാങ്കിനുനേരെയുണ്ടായ ആക്രമണത്തില്&#x200d; അഞ്ച് സൈനികര്&#x200d; കൊല്ലപ്പെട്ടു. അഫ്രീന്&#x200d; നഗരത്തിന്റെ വടക്കു കിഴക്ക് ഷെയ്ഖ് ഹറൂസിലാണ് സംഭവം. യു.എസ് പിന്തുണയുള്ള പീപ്പിള്&#x200d;സ് പ്രൊട്ടക്ഷന്&#x200d; യൂണിറ്റ്‌സ് (വൈ.പി.ജി) പോരാളികളാണ് ആക്രമണം നടത്തിയതെന്ന് തുര്&#x200d;ക്കി സേന അറിയിച്ചു. കുര്&#x200d;ദിഷ് തീവ്രവാദികള്&#x200d; ഇതിന് ഇരട്ടി വില നല്&#x200d;കേണ്ടിവരുമെന്ന് തുര്&#x200d;ക്കി പ്രധാനമന്ത്രി ബിന്&#x200d;അലി യില്&#x200d;ദിരിം മുന്നറിയിപ്പുനല്&#x200d;കി. അഫ്രീനില്&#x200d;നിന്ന് വൈ.പി.ജിയെ തുരത്തുന്നതിന് ജനുവരി 20നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇസ്തംബൂള്&#x200d;: വടക്കന്&#x200d; സിറിയയിലെ അഫ്രീന്&#x200d; മേഖയില്&#x200d; കുര്&#x200d;ദ് പോരാളികള്&#x200d;ക്കെതിരെ തുടരുന്ന സൈനിക നടപടിയില്&#x200d; തുര്&#x200d;ക്കി സേനക്ക് കനത്ത തിരിച്ചടി. തുര്&#x200d;ക്കി ടാങ്കിനുനേരെയുണ്ടായ ആക്രമണത്തില്&#x200d; അഞ്ച് സൈനികര്&#x200d; കൊല്ലപ്പെട്ടു. അഫ്രീന്&#x200d; നഗരത്തിന്റെ വടക്കു കിഴക്ക് ഷെയ്ഖ് ഹറൂസിലാണ് സംഭവം. യു.എസ് പിന്തുണയുള്ള പീപ്പിള്&#x200d;സ് പ്രൊട്ടക്ഷന്&#x200d; യൂണിറ്റ്‌സ് (വൈ.പി.ജി) പോരാളികളാണ് ആക്രമണം നടത്തിയതെന്ന് തുര്&#x200d;ക്കി സേന അറിയിച്ചു.</p>
<p>കുര്&#x200d;ദിഷ് തീവ്രവാദികള്&#x200d; ഇതിന് ഇരട്ടി വില നല്&#x200d;കേണ്ടിവരുമെന്ന് തുര്&#x200d;ക്കി പ്രധാനമന്ത്രി ബിന്&#x200d;അലി യില്&#x200d;ദിരിം മുന്നറിയിപ്പുനല്&#x200d;കി. അഫ്രീനില്&#x200d;നിന്ന് വൈ.പി.ജിയെ തുരത്തുന്നതിന് ജനുവരി 20നാണ് തുര്&#x200d;ക്കി സേന ഒലീവ് ബ്രാഞ്ച് ഓപ്പറേഷന്&#x200d; തുടങ്ങിയത്. ഏറ്റുമുട്ടലില്&#x200d; തുര്&#x200d;ക്കിക്ക് ഇതുവരെ 14 സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ട്. സിറിയയില്&#x200d; പ്രസിഡന്റ് ബഷാറുല്&#x200d; അസദിനെ പുറത്താക്കാന്&#x200d; സായുധ പോരാട്ടം നടത്തുന്ന ഫ്രീ സിറിയന്&#x200d; ആര്&#x200d;മിയുടെ സഹായത്തോടെയാണ് അഫ്രീനില്&#x200d; തുര്&#x200d;ക്കി ആക്രമണം തുടരുന്നത്. സൈന്യം ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും വൈകാതെ നഗരം കീഴടക്കുമെന്നും തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d; അവകാശപ്പെട്ടു. 900 കുര്&#x200d;ദിഷ് പോരാളികളെ കൊലപ്പെടുത്തിയതായി തുര്&#x200d;ക്കി സേന പറയുന്നു.</p>
<p>ഇതുസംബന്ധിച്ച് സ്വതന്ത്ര സ്ഥിരീകരണമില്ല. നഗരത്തില്&#x200d;നിന്ന് സിവിലിയന്&#x200d; പലായനം തുടരുകയാണ്. സൈനിക നടപടി തുടങ്ങിയ ശേഷം ആയിരക്കണക്കിന് ആളുകള്&#x200d; നഗരം വിട്ടിട്ടുണ്ട്. തുര്&#x200d;ക്കി ആക്രമണത്തില്&#x200d; 150 സാധാരണക്കാര്&#x200d; കൊല്ലപ്പെട്ടതായും 300 പേര്&#x200d;ക്ക് പരിക്കേറ്റതായും കുര്&#x200d;ദിഷ് വൃത്തങ്ങള്&#x200d; അറിയിച്ചു. സ്ത്രീകളും കുട്ടികളുമുള്&#x200d;പ്പെട്ട സിവിലിയന്മാര്&#x200d; താമസിക്കുന്ന കേന്ദ്രങ്ങളില്&#x200d; തുര്&#x200d;ക്കി കനത്ത വ്യോമാക്രമണവും ഷെല്&#x200d;വര്&#x200d;ഷവും നടത്തുന്നുണ്ട്.</p>
<p>ആക്രമണം അവസാനിപ്പിച്ച് സംയമനം പാലിക്കാന്&#x200d; അമേരിക്കയും ഫ്രാന്&#x200d;സും മറ്റു നിരവധി പാശ്ചാത്യ ശക്തികളും അഭ്യര്&#x200d;ത്ഥിച്ചു. തുര്&#x200d;ക്കിയുടെ സൈനിക നടപടിയില്&#x200d; പ്രതിഷേധിച്ച് സ്ട്രാസ്ബര്&#x200d;ഗിലെ യൂറോപ്യന്&#x200d; കൗണ്&#x200d;സിലിനു പുറത്ത് ആയിരക്കണക്കിന് കുര്&#x200d;ദുകള്&#x200d; റാലി നടത്തി.</p>
<p>&nbsp;</p>
<p>പാരിസിലും കുര്&#x200d;ദിഷ് പ്രതിഷേധ റാലി നടന്നു. അഫ്രീന്&#x200d; നഗരം സിറിയയില്&#x200d;നിന്ന് പിടിച്ചെടുക്കാന്&#x200d; പദ്ധതിയില്ലെന്നും കുര്&#x200d;ദിഷ് പോരാളികളെ തുരത്തുക മാത്രമാണ് ലക്ഷ്യമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മക്രോണിന് ഉര്&#x200d;ദുഗാന്&#x200d; ഉറപ്പുനല്&#x200d;കിയിട്ടുണ്ട്. തുര്&#x200d;ക്കി അധിനിവേശ പ്രവര്&#x200d;ത്തനങ്ങള്&#x200d; തുടരുകയാണെങ്കില്&#x200d; ഫ്രാന്&#x200d;സ് പ്രതിസന്ധിയിലാകുമെന്ന് കഴിഞ്ഞയാഴ്ച മക്രോണ്&#x200d; പറഞ്ഞിരുന്നു. അതേസമയം സിറിയയില്&#x200d;നിന്ന് എത്തുന്ന അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് നേരെ തുര്&#x200d;ക്കി അതിര്&#x200d;ത്തി രക്ഷാസേന വെടിവെച്ചതായി ഹ്യൂമന്&#x200d; റൈറ്റ്‌സ് വാച്ച് ആരോപിച്ചു. തുര്&#x200d;ക്കി ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്. മറ്റേത് രാജ്യത്തേക്കാളെറെ അഭയാര്&#x200d;ത്ഥികളെ സ്വീകരിച്ചിട്ടുള്ളത് തുര്&#x200d;ക്കിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkey-suffers-deadliest-day-in-afrin-offensive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുര്‍ദുകള്‍ക്ക് സ്വാതന്ത്ര്യം വേണം;  ഉപരോധ ഭീഷണി മുഴക്കി ഇറാഖ്</title>
		<link>https://www.chandrikadaily.com/%e0%b4%95%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d.html</link>
					<comments>https://www.chandrikadaily.com/%e0%b4%95%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Sep 2017 17:26:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[kurds]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45589</guid>

					<description><![CDATA[&#160; ബഗ്ദാദ്: വടക്കന്‍ ഇറഖിലെ കുര്‍ദിഷ് മേഖലകളില്‍ നടന്ന ഹിതപരിശോധനയില്‍ ജനഹിതം സ്വാതന്ത്ര്യത്തിന് അനുകൂലമാണെന്ന് കുര്‍ദിസ്താന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി പ്രഖ്യാപിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ തീരുമാനം മാനിക്കണമെന്ന് അദ്ദേഹം ലോകത്തോട് അഭ്യര്‍ത്ഥിച്ചു. കുര്‍ദിഷ് സ്വാതന്ത്ര്യവാദത്തിന് ശക്തിപകരുന്ന ഹിതപരിശോധന ഫലം ഇറാഖ് ഭരണകൂടത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബര്‍സാനി വിജയപ്രഖ്യാപനം നടത്തിയതിനു പിന്നാലെ കുര്‍ദിസ്താനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഇറാഖ് ഭരണകൂടത്തിന് കൈമാറണമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഉപരോധം ഉള്‍പ്പെടെ കടുത്ത പ്രതികാര നടപടികള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
ബഗ്ദാദ്: വടക്കന്&#x200d; ഇറഖിലെ കുര്&#x200d;ദിഷ് മേഖലകളില്&#x200d; നടന്ന ഹിതപരിശോധനയില്&#x200d; ജനഹിതം സ്വാതന്ത്ര്യത്തിന് അനുകൂലമാണെന്ന് കുര്&#x200d;ദിസ്താന്&#x200d; പ്രസിഡന്റ് മസൂദ് ബര്&#x200d;സാനി പ്രഖ്യാപിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ തീരുമാനം മാനിക്കണമെന്ന് അദ്ദേഹം ലോകത്തോട് അഭ്യര്&#x200d;ത്ഥിച്ചു. കുര്&#x200d;ദിഷ് സ്വാതന്ത്ര്യവാദത്തിന് ശക്തിപകരുന്ന ഹിതപരിശോധന ഫലം ഇറാഖ് ഭരണകൂടത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.<br />
ബര്&#x200d;സാനി വിജയപ്രഖ്യാപനം നടത്തിയതിനു പിന്നാലെ കുര്&#x200d;ദിസ്താനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഇറാഖ് ഭരണകൂടത്തിന് കൈമാറണമെന്ന് പ്രധാനമന്ത്രി ഹൈദര്&#x200d; അല്&#x200d; അബാദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഉപരോധം ഉള്&#x200d;പ്പെടെ കടുത്ത പ്രതികാര നടപടികള്&#x200d; നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്&#x200d;കി. വിമാനത്താവളങ്ങളുടെ നിയന്ത്രണം കൈമാറാന്&#x200d; വെള്ളിയാഴ്ച മൂന്നു മണി വരെ സമയം നല്&#x200d;കിയിട്ടുണ്ട്.<br />
ആഭ്യന്തര സര്&#x200d;വീസുകള്&#x200d; അന്ത്യശാസനത്തിന്റെ പരിധിയില്&#x200d; വരില്ല. എന്നാല്&#x200d; അന്താരാഷ്ട്ര വിമാന സര്&#x200d;വീസുകള്&#x200d; ബഗ്ദാദിലൂടെയോ ഇറാഖിലെ മറ്റു വിമാനത്താവളങ്ങളിലൂടെയോ വിഴിതിരിച്ചുവിടും. കുര്&#x200d;ദിസ്താന്റെ അതിര്&#x200d;ത്തിയിലെ ഇര്&#x200d;ബീല്&#x200d;, സുലൈമാനിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സര്&#x200d;വീസുകള്&#x200d; നിര്&#x200d;ത്തിവെക്കാന്&#x200d; ഇറാഖ് ഭരണകൂടം വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.<br />
മാനുഷിക സ്വഭാവമുള്ളതും അടിയന്തര പ്രാധാന്യമുള്ളതുമായ സര്&#x200d;വീസുകള്&#x200d;ക്ക് വിലക്കുണ്ടാവില്ല.<br />
വെള്ളിയാഴ്ചക്കകം അതിര്&#x200d;ത്തി ചെക്‌പോയിന്റുകളുടെ നിയന്ത്രണവും കൈമാറാനാണ് ഇറാഖ് ഭരണകൂടം കുര്&#x200d;ദുകള്&#x200d;ക്ക് നല്&#x200d;കിയിരിക്കുന്ന മറ്റൊരു നിര്&#x200d;ദേശം. അല്ലാത്തപക്ഷം, കുര്&#x200d;ദിസ്താനോട് ചേര്&#x200d;ന്നുള്ള അതിര്&#x200d;ത്തി അടക്കാന്&#x200d; ബഗ്ദാദ് അയല്&#x200d;രാജ്യങ്ങളോട് ആവശ്യപ്പെടും.<br />
സ്വയം ഭരണ കുര്&#x200d;ദിഷ് മേഖലക്കെതിരെ ഉപരോധമേര്&#x200d;പ്പെടുത്തുമെന്ന് തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബു ഉര്&#x200d;ദുഗാനും ഭീഷണി മുഴക്കി. അങ്ങനെ സംഭവിച്ചാല്&#x200d; സ്വന്തം ജനത പട്ടിണി കിടക്കേണ്ടിവരുമെന്നും അദ്ദേഹം കുര്&#x200d;ദിഷ് നേതൃത്വത്തെ ഓര്&#x200d;മിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%95%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
