<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>KV RABIYA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kv-rabiya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 May 2025 05:51:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>KV RABIYA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നാടിനുവെളിച്ചമായ അത്ഭുത പ്രതിഭ</title>
		<link>https://www.chandrikadaily.com/a-wonderful-talent-for-the-country.html</link>
					<comments>https://www.chandrikadaily.com/a-wonderful-talent-for-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 05 May 2025 05:51:52 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[features]]></category>
		<category><![CDATA[iqbal kallungal]]></category>
		<category><![CDATA[KV RABIYA]]></category>
		<category><![CDATA[latest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340106</guid>

					<description><![CDATA[വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>ഇഖ്ബാല്&#x200d; കല്ലുങ്ങല്&#x200d;</strong></p>
<p>അക്ഷരങ്ങളെ ചേര്&#x200d;ത്തുവെച്ചു സമൂഹത്തിനു വെളിച്ചം പകര്&#x200d;ന്നാണ് പത്മശ്രീ കെ.വി റാബിയ വിടവാങ്ങിയിരിക്കുന്നത്. ജീവിതകാലം മുഴുവന്&#x200d; തന്റെ ചുറ്റും ജ്ഞാനവും ആത്മവിശ്വാസവും പ്രതീക്ഷയും പകര്&#x200d;ന്നു നല്&#x200d;കി. സംഭവബഹുലമായ ജീവിതമായിരുന്നു അവരുടേത്. കുട്ടിക്കാലത്ത് ഓടിയും ചാടിയും നടന്ന റാബിയ സ്‌കൂള്&#x200d; പഠനകാലത്താണ് പൊടുന്നനെ ശാരിരിക പ്രയാസത്തിലേക്ക് കടന്നത്. തിരൂരങ്ങാടിയിലെ പള്ളിപറമ്പ് നൂറുല്&#x200d; ഹുദ മദ്രസയിലായിരുന്നു ആദ്യ പഠനം. ചന്തപ്പടിയിലെ ജി.എല്&#x200d;.പി സ്‌കൂളില്&#x200d; നിന്നും സ്‌കൂള്&#x200d; വിദ്യാഭ്യാസവും തുടങ്ങി. പിന്നീട് തിരുരങ്ങാടി ഗവ ഹൈസ്‌കുളിലായി പഠനം. സഹപാഠികള്&#x200d;ക്കൊപ്പം ഉച്ചയൂണിനു വീട്ടിലെത്തുമായിരുന്നു. ഏറെ ദൂരം നടന്നുവേണം വീട്ടി ലെത്താന്&#x200d;. ഇതിനിടെ കാലിനു ബാധിച്ച വൈകല്യം പതുക്കെ കുടികൊണ്ടിരുന്നു. അതോടെ ഉച്ചയൂണിനു വീട്ടലെത്താന്&#x200d; കഴിയാതായി. ഉച്ചഭക്ഷണം സ്‌കുളിലേക്കു കൊണ്ടുപോവലായി. പഠിക്കാനുള്ള ആവേശവും ആഗ്രഹവും തിളച്ചുമറിയുന്ന ദിനങ്ങള്&#x200d;, എസ്എസ്എല്&#x200d;സി ക്ലാസി ലേക്കുള്ള ഒരുക്കത്തിനിടെ കാലിനു വീണ്ടും കലശാലയ വേദന. ഒരു ദിവസം ക്ലാസ് വിട്ടപ്പോള്&#x200d; തിരെ നടക്കാന്&#x200d; കഴിയുന്നില്ല. രണ്ടു കാലുകള്&#x200d; തളര്&#x200d;ന്നിരിക്കുന്നു. സഹോദരികളുടെയും സഹപാഠികളുടെയും കഴുത്തിലൂടെ ഇരു കൈകളുമിട്ട് കിലോമീറ്ററോളം നിലം തൊടാതെയാണ് വി ട്ടിലെത്തിയത്.</p>
<p>നടക്കാന്&#x200d; കഴിയാത്തത് റാബിയ വകവെച്ചില്ല. പിതൃസഹോദരന്റെ സഹായത്തോടെ സൈക്കിളിലായിരുന്നു പിന്നീട് സ്‌കൂളിലെത്തിയത്. എസ്എസ്എല്&#x200d;സി പരീക്ഷ നല്ല മാര്&#x200d;ക്കോടെ വിജയിച്ചു. തുടര്&#x200d;ന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്&#x200d; പ്രീഡിഗ്രി. സെക്കന്റ് ഗ്രൂപ്പ് എടുക്കാനായിരുന്നു റാബിയയുടെ ആഗ്രഹം. പക്ഷേ ലാബില്&#x200d; എണീറ്റ് നില്&#x200d;ക്കാന്&#x200d; കഴിയാത്തതിനാല്&#x200d; തേര്&#x200d;ഡ് ഗ്രൂപ്പ് എടുത്തു. ഓട്ടോ റിക്ഷയിലായിരുന്നു കോളജില്&#x200d; എത്തിയിരുന്നത്. മുകള്&#x200d; നിലയിലേക്ക് കയറാന്&#x200d; കഴിയാത്തതിനാല്&#x200d; കോളജ് അധിക്യതര്&#x200d; ക്ലാസ് താഴെയാക്കി കൊടുത്തു. എളാപ്പമാരുടെ സൈക്കിളിന്റെ സഹായത്തോടെയായി പിന്നെയും യാത്ര. പ്രീഡിഗ്രി പഠന കാലത്ത് കാലിന്റെ വേദനയും തളര്&#x200d;ച്ചയും താങ്ങാവുന്നതിലപ്പുറമായി. രണ്ടാം വര്&#x200d;ഷ പ്രീഡിഗ്രി പരീക്ഷ സാഹസപ്പെട്ട് എഴുതിയെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തിന്റെ അവസാനത്തേത് കൂടിയായി അത്. കോളജില്&#x200d; പഠിക്കാന്&#x200d; മനസ്സ് കൊതിച്ചെങ്കിലും വൈകല്യം പ്രതിസന്ധി സൃഷ്ടിച്ചു.</p>
<p>റാബിയ വെറുതെയിരുന്നില്ല. ക്ലാസിലെ പഠനങ്ങള്&#x200d;ക്കപ്പുറത്തായി റാബിയയുടെ പഠനം. റാബിയ വായനയുടെ ചിറകിലേറി. മലയാളം, ഇംഗ്ലിഷ്, അറബി പുസ്തകങ്ങള്&#x200d; റാബിയക്ക് സ്വന്തമായിരുന്നു. സാഹിത്യ, ചരിത്ര ഗവേഷണ പുസ്തകങ്ങള്&#x200d; റാബിയ വായിച്ചുകൊണ്ടേയിരുന്നു. അറിവിന്റെ വലിയൊരു ലോകമായി റാബിയ വളര്&#x200d;ന്നത് ആരുമറിഞ്ഞില്ല. റേഷന്&#x200d; കടയില്&#x200d; നിന്ന് പിതാവിനു കിട്ടിയിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. പ്രാരാബ്ധങ്ങള്&#x200d;ക്ക് നടുവിലായിരുന്നു റാബിയ. തന്റെ അറിവ് കുട്ടികള്&#x200d;ക്ക് പകരാനായി റാബിയ<br />
ട്യൂഷന്&#x200d; തുടങ്ങി. സമീപത്തെ കുട്ടികളെല്ലാം റാബിയയെ തേടിയെത്തി. അപ്പോഴാണ് കേരളത്തില്&#x200d; സാക്ഷരത യജ്ഞം തുടങ്ങുന്നത്. ഇതില്&#x200d; റാബിയക്ക് ഏറെ താല്&#x200d;പ്പര്യം തോന്നി. 1990 ജൂണ്&#x200d; 17ന് ഏഴ് പഠിതാക്കളുമായി റാബിയ സാക്ഷരത ക്ലാസ് തുടങ്ങി. റാബിയയുടെ ക്ലാസില്&#x200d; ചേരാന്&#x200d; പരിസരത്തെ പലരും എത്തി. വീല്&#x200d; ചെയറിലിരുന്ന് അവരുടെ കൈപിടിച്ച് അക്ഷരങ്ങള്&#x200d; ചേര്&#x200d;ത്തുവെച്ച് പഠിപ്പിച്ചു. അവരെല്ലാം നന്നായി പഠിച്ചു. അന്നത്തെ മലപ്പുറം ജില്ലാ കലക്ടര്&#x200d; കുരുവിള ജോണ്&#x200d; ഐ.എ.എസ് റാബിയയയുടെ സാക്ഷരത ക്ലാസ് കേട്ടറിഞ്ഞ് വെള്ളിലക്കാട് എത്തി. മികവുറ്റ ക്ലാസ് കണ്ട് കലക്ടര്&#x200d; വിസ്മയം കൊണ്ടു. വെള്ളിലക്കാട് പ്രദേശത്തേക്ക് റോഡില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിലെ പ്രയാസം കലക്ടര്&#x200d;ക്ക് മുന്നില്&#x200d; റാബിയ നിരത്തി. തുടര്&#x200d;ന്ന് റോഡിനായുള്ള കൂട്ടായ്മ. ഒപ്പം വൈദ്യുതിയും. പ്രദേശത്തേക്ക് റോഡ് വന്നപ്പോള്&#x200d; അതൊരു ആഘോഷമായിരുന്നു. അക്ഷര റോഡ് എന്ന പേരിലായിരുന്നു റോഡ് അറിയപ്പെട്ടതും രേഖയില്&#x200d; സ്ഥാനം പിടിച്ചതും.</p>
<p>റാബിയയുടെ ക്ലാസുകളും വിശേഷങ്ങളും പുറത്തേക്കറിയാന്&#x200d; തുടങ്ങി. മാതൃകാപരമായ സാക്ഷരതാ ക്ലാസ് നടക്കുന്ന തറിഞ്ഞ് കാണാനായി സാക്ഷരതാ ലോകം വന്നുകൊണ്ടിരുന്നു. പ്രദേശത്തുകാരെ പഠിക്കാന്&#x200d; മാത്രമല്ല അവരെ ജീവിതം കരുപ്പിടിപ്പിക്കാന്&#x200d; കുടി റാബിയ ചക്രം ഉന്തുകയായിരുന്നു. പാവപ്പെട്ട മണ്&#x200d;പാത്ര തൊഴിലാളികള്&#x200d; നിറഞ്ഞ പ്രദേശമാണ് വെള്ളിലക്കാട്. അവര്&#x200d;ക്ക് അക്ഷര അഭ്യാസവും അവരുടെ ഉല്&#x200d;പ്പന്നങ്ങള്&#x200d; വിറ്റഴിക്കാനും റാബിയ അത്താണിയായി നിന്നു. അക്ഷര സംഘം, മഹിളാസമാജം, വികസന വേദി, വനിതാ വേദി. വിജ്ഞാന വേദി. വിനോദ വേദി, സംസ്‌കാര വേദി തുടങ്ങിയവ റാബിയയുടെ കരുത്തില്&#x200d; പിറന്നു. മഹിളാ സമാജത്തിനു കിഴില്&#x200d; കുടില്&#x200d; വ്യവസായം തുടങ്ങി. തിരുരങ്ങാടി ബ്ലോക്കി ന്റെ സഹായത്തോടെ അക്ഷര കവര്&#x200d; പാക്കേജ് നിര്&#x200d;മാണം. ആവശ്യമായ സ്ഥലവും കെട്ടിടം നിര്&#x200d;മിക്കാന്&#x200d; തുക പിതാവ് നല്&#x200d;കി. മെഡിക്കല്&#x200d; സ്റ്റോറിലേക്ക് ആവശ്യമായ ചെറിയ കവറുകള്&#x200d; നല്&#x200d;കുന്ന സഹകരണ സംഘമായി രജിസ്റ്റര്&#x200d; ചെയ്തു. സാക്ഷരതയിലൂടെ ദാരിദ്ര്യ ലഘുകരണവും നടപ്പാക്കി റാബിയ മാതൃക തീര്&#x200d;ത്തു. അന്ന് കുടില്&#x200d; വ്യവസായത്തിനു റാബിയക്ക് താങ്ങായി നിന്നത് ചന്ദ്രിക ദിന പത്രമായിരുന്നുവെന്ന് റാബിയ &#8216;സ്വപ്നങ്ങള്&#x200d;ക്ക് ചിറകുകളുണ്ട്&#8217; എന്ന ആത്മകഥയില്&#x200d; എഴുതിയിട്ടുണ്ട്. കിലോ ഒന്നിനു രണ്ടു രൂപ വെച്ച് ചന്ദ്രിക വണ്&#x200d;സൈഡ് പ്രിന്റ് പേപ്പര്&#x200d; തന്നു. ഈ സഹായമാണ് പേപ്പര്&#x200d; കവര്&#x200d; കുടില്&#x200d; വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത സുഗമമാക്കിയത് എന്ന് റാബിയ രേഖപ്പെടുത്തിയിരിക്കുന്നു.</p>
<p>വീടിനോട് ചേര്&#x200d;ന്ന് വുമണ്&#x200d;സ് ലൈബ്രറിയും തുടങ്ങി. തിരുരങ്ങാടി പഞ്ചായത്ത് ആവശ്യമായ പത്രങ്ങള്&#x200d; നല്&#x200d;കി. ഒപ്പം ചലനം എന്ന കൂട്ടായ്മയും റാബിയ ശക്തിപ്പെടുത്തി. ഭിന്നശേഷിക്കാര്&#x200d;ക്ക് കരുത്തായി റാബിയ മുന്നില്&#x200d; നിന്നു. ചലനത്തിലൂടെ പ്രസിദ്ധീകരണം ഉള്&#x200d;പ്പെടെ വൈവിധ്യ പദ്ധതികള്&#x200d; നടപ്പാക്കി. മികവുറ്റ പ്രവര്&#x200d;ത്തനങ്ങള്&#x200d; റാബിയയെ അംഗീകാരങ്ങളിലെത്തിച്ചു. ഡല്&#x200d;ഹിയില്&#x200d; നിന്ന് 1994 ജനുവരി 3 ന് ദേശീയ യൂത്ത് അവാര്&#x200d;ഡ് റാബിയയെ തേടിയെത്തി. 1995ല്&#x200d; നാലാം ക്ലാസ് പാഠ പുസ്തകത്തില്&#x200d; ഒമ്പതാമത്തെ അധ്യായത്തില്&#x200d; മാര്&#x200d;ഗദീപങ്ങള്&#x200d; എന്ന പാഠഭാഗത്ത് റാബിയിയുടെ പേരും ഉള്&#x200d;പ്പെട്ടു. വൈകല്യവും അര്&#x200d;ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്&#x200d; വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്&#x200d; നിന്ന് ലോകത്തോളം വളര്&#x200d;ന്ന റാബിയ കടന്നുപോയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-wonderful-talent-for-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്ഷര വിപ്ലവത്തിന്റെ ദീപശിഖ</title>
		<link>https://www.chandrikadaily.com/the-beacon-of-the-letter-revolution.html</link>
					<comments>https://www.chandrikadaily.com/the-beacon-of-the-letter-revolution.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 05 May 2025 05:30:38 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[KV RABIYA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340100</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്&#x200d; നീ ഒരു കാലില്&#x200d; നില്&#x200d;ക്കണം, കാലുകള്&#x200d; രണ്ടും നഷ്ടമാകുമ്പോള്&#x200d; കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്&#x200d; നീ നിന്റെ ബുദ്ധിയുടെ കരുത്തില്&#x200d; മുന്നേറണം&#8217;. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്&#x200d; ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്&#x200d; കഴിയും. തളര്&#x200d;ന്നുപോവാന്&#x200d; കാരണങ്ങള്&#x200d; അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്&#x200d;ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്&#x200d; പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്&#x200d;, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്&#x200d; തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്&#x200d; പറഞ്ഞു, &#8216;നിങ്ങള്&#x200d;ക്കുള്ളത് ഞങ്ങള്&#x200d;ക്കില്ല, എന്നാല്&#x200d; ഞങ്ങള്&#x200d;ക്കുള്ളത് നിങ്ങള്&#x200d;ക്കുമില്ല&#8217;. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്&#x200d;ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്&#x200d;ക്ക് ആരോഗ്യമുള്ളവര്&#x200d; പിന്തുണ നല്&#x200d;കണമെന്നും ശാരീരിക വൈകല്യങ്ങള്&#x200d; മുഖ്യധാരയില്&#x200d;നിന്ന് മാറ്റിനിര്&#x200d;ത്താന്&#x200d; കാരണമാവരുതെന്നും അവര്&#x200d; അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്&#x200d;ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.</p>
<p>തകര്&#x200d;ന്നുപോവാനും തളര്&#x200d;ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്&#x200d;ന്ന ശരീരം, കാന്&#x200d;സര്&#x200d;, വീല്&#x200d;ചെയര്&#x200d; ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്&#x200d;ന്നു കിടക്കുന്നു. എന്നാല്&#x200d; എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്&#x200d; അവര്&#x200d; കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്&#x200d; സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്&#x200d; നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്&#x200d;ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്&#x200d; ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്&#x200d;ന്ന വേദനകള്&#x200d; സ്‌കൂള്&#x200d; പ്രായത്തിലും റാബിയയെ വിട്ടുപോകാന്&#x200d; തയാറായില്ല. എന്നാല്&#x200d; അതിന്റെ പേരില്&#x200d; സങ്കടപ്പെട്ട് വീട്ടിലിരിക്കാന്&#x200d; ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്&#x200d; കടിച്ചമര്&#x200d;ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്&#x200d; സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്&#x200d; മടക്കിവെച്ച് കിടക്കപ്പായയില്&#x200d; അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്&#x200d; തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്&#x200d;ണ പിന്തുണയില്&#x200d; വേദനകള്&#x200d; കടിച്ചമര്&#x200d;ത്തി അവള്&#x200d; സ്‌കൂള്&#x200d; കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്&#x200d;ബലത്തില്&#x200d; ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്&#x200d; മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.</p>
<p>സാക്ഷരതാ പ്രവര്&#x200d;ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്&#x200d;ന്നു നല്&#x200d;കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്&#x200d;ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്&#x200d; സെന്റര്&#x200d; പില്&#x200d;ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്&#x200d; തുടക്കം കുറിച്ച സാക്ഷരതാ പ്രവര്&#x200d;ത്തനത്തില്&#x200d; എട്ടു വയസ് മുതല്&#x200d; 80 വയസുവരെയുള്ളവര്&#x200d; പങ്കാളികളായി. അസാധ്യവും അല്&#x200d;ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്&#x200d; തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്&#x200d;ക്കാര്&#x200d; തന്നെ രംഗത്തെത്തുകയുണ്ടായി. ജന്&#x200d; ശിക്ഷണ്&#x200d; സന്&#x200d;സ്ഥാന്&#x200d; എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്&#x200d; സെന്റര്&#x200d;, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്&#x200d; സംരഭങ്ങള്&#x200d;, ബോധവല്&#x200d;ക്കരണ ശാക്തീകരണ പരിപാടികള്&#x200d; തുടങ്ങിയ പദ്ധതികള്&#x200d;ക്കും അവര്&#x200d; തുടക്കം കുറിച്ചു.</p>
<p>അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്&#x200d;ത്ഥത്തില്&#x200d; നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്&#x200d;ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്&#x200d;, ടെലിഫോണ്&#x200d; കണക്ഷന്&#x200d;, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്&#x200d;ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്&#x200d; തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്&#x200d;ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. &#8216;ചലനം&#8217; എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്&#x200d;, സ്ത്രീകള്&#x200d;, കുട്ടികള്&#x200d; എന്നവരെയെല്ലാം ചേര്&#x200d;ത്തുനിര്&#x200d;ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്&#x200d;ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്&#x200d; നിര്&#x200d;വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്&#x200d; യൂത്ത് അവാര്&#x200d;ഡ്, സംസ്ഥാന സാക്ഷരതാ മിഷന്&#x200d; അവാര്&#x200d;ഡ്, യു.എന്&#x200d; നാഷണല്&#x200d; അവാര്&#x200d;ഡ്, ഏറ്റവും ഒടുവില്&#x200d; രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്&#x200d;ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്&#x200d;ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-beacon-of-the-letter-revolution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വെളിച്ചം പകര്‍ന്ന അക്ഷരസേവന താരകം മറഞ്ഞു&#8217;; കെ. വി റാബിയയുടെ വിയോഗത്തില്‍ അനുസ്മരിച്ച് സമദാനി</title>
		<link>https://www.chandrikadaily.com/the-shining-star-of-letter-service-has-faded-k-samadani-in-remembrance-of-v-rabias-demise.html</link>
					<comments>https://www.chandrikadaily.com/the-shining-star-of-letter-service-has-faded-k-samadani-in-remembrance-of-v-rabias-demise.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 04 May 2025 13:47:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dr mp abdusamad samadani mp]]></category>
		<category><![CDATA[funeral]]></category>
		<category><![CDATA[KV RABIYA]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340022</guid>

					<description><![CDATA[വീടിന്റെ ഒരു ഭാഗം നാട്ടുകാര്‍ക്ക് വേണ്ടി ഒഴിച്ചിട്ടിരുന്നു. അവിടെയാണ് അവര്‍ സാക്ഷരതാ ക്ലാസുകളും മറ്റു വൈജ്ഞാനിക പരിപാടികളും നടത്തിവന്നതെന്നും സമദാനി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പത്മശ്രീ കെ. വി റാബിയയുടെ വിയോഗത്തില്&#x200d; അനുസ്മരിച്ച് ഡോ. എം. പി അബ്ദുസ്സമദ് സമദാനി എം. പി. വെളിച്ചം പകര്&#x200d;ന്ന അക്ഷരസേവന താരകം മറഞ്ഞുവെന്ന് ഡോ. എം. പി അബ്ദുസ്സമദ് സമദാനി എം. പി പറഞ്ഞു. ഒരു ഗ്രാമത്തില്&#x200d; നിന്ന് ഉയര്&#x200d;ന്നുവന്ന പെണ്&#x200d;കുട്ടി തന്റെ നാടിനും പരിസരങ്ങള്&#x200d;ക്കും നാട്ടുകാര്&#x200d;ക്കും ഒരു ആലംബമായിത്തീര്&#x200d;ന്ന അത്ഭുത കഥയാണ് പത്മശ്രീ. കെ.വി. റാബിയയുടേതെന്നും, വ്യക്തിപരമായ പ്രയാസങ്ങളെയും ശാരീരികാവശതകളെയും വിശ്വാസത്തിന്റെയും കര്&#x200d;മ്മശേഷിയുടെയും കരുത്തുകൊണ്ട് നേരിട്ട് വിജയിച്ച ശക്തിയും സൗന്ദര്യവും ആ ജീവിതകഥയ്ക്കുണ്ടെന്ന് സമദാനി പറഞ്ഞു.</p>
<p>കഠിനാധ്വാനം കൊണ്ട് അസാധാരണമായ നേട്ടങ്ങള്&#x200d; കൈവരിച്ചപ്പോഴും ബഹുമതികള്&#x200d; പലതും തേടിയെത്തിയപ്പോഴും റാബിയ തന്റെ നാട്ടുകാര്&#x200d;ക്ക് സാധാരണക്കാരിയായ ആ ഗ്രാമീണ വനിത തന്നെയായിരുന്നു. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി ഒരു ജനപ്രതിനിധിയെ പോലെയാണ് അവര്&#x200d; പ്രവര്&#x200d;ത്തിച്ചുകൊണ്ടിരുന്നതെന്നും രോഗം വന്ന് കിടപ്പിലാകുന്നത് വരെ അവര്&#x200d; ഓരോരോ സേവന പ്രവര്&#x200d;ത്തനങ്ങളില്&#x200d; മുഴുകിയിരുന്നതെന്നും സമദാനി കൂട്ടിച്ചേര്&#x200d;ത്തു. വീടിന്റെ ഒരു ഭാഗം നാട്ടുകാര്&#x200d;ക്ക് വേണ്ടി ഒഴിച്ചിട്ടിരുന്നു. അവിടെയാണ് അവര്&#x200d; സാക്ഷരതാ ക്ലാസുകളും മറ്റു വൈജ്ഞാനിക പരിപാടികളും നടത്തിവന്നതെന്നും സമദാനി പറഞ്ഞു.</p>
<p>അനന്യസാധാരണമായ തന്റെ വ്യക്തിത്വവും കര്&#x200d;മ്മസമരവും കൊണ്ട് മലപ്പുറം ജില്ലയില്&#x200d; നിന്നും കേരളത്തില്&#x200d; നിന്നുപോലും വിശാലമായ ഒരു ലോകത്തേക്ക് ഉയര്&#x200d;ന്നു പരന്ന ശേഷമാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി റാബിയ വിടപറഞ്ഞിരിക്കുന്നതെന്നും സമദാനി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-shining-star-of-letter-service-has-faded-k-samadani-in-remembrance-of-v-rabias-demise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ വി റാബിയ; നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകം, അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കി: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍</title>
		<link>https://www.chandrikadaily.com/kv-rabia-symbol-of-determination-and-strength-shed-light-on-many-panakkad-syed-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/kv-rabia-symbol-of-determination-and-strength-shed-light-on-many-panakkad-syed-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 04 May 2025 10:54:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KV RABIYA]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sayyid sadiqali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340004</guid>

					<description><![CDATA[വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചെന്നും തങ്ങള്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പദ്മശ്രീ കെ.വി റാബിയ അവരുടെ നിയോഗം പൂര്&#x200d;ത്തിയാക്കി നാഥനിലേക്ക് മടങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. നിശ്ചയദാര്&#x200d;ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു അവര്&#x200d; അനേകര്&#x200d;ക്ക് അക്ഷര വെളിച്ചം പകര്&#x200d;ന്നുനല്&#x200d;കിയാണ് വിടവാങ്ങിയിരിക്കുന്നതെന്നും തങ്ങല്&#x200d; പറഞ്ഞു.</p>
<p>ചെറിയ പ്രായത്തില്&#x200d; തന്നെ ബാധിച്ച പോളിയോയും പിന്നീട് അര്&#x200d;ബുദവും അവരെ തളര്&#x200d;ത്തിയിരുത്തിയിരുന്നില്ല. പ്രതീക്ഷയറ്റുപോകാതെ നാട്ടില്&#x200d; അക്ഷര വിപ്ലവം സാധ്യമാക്കി. വീല്&#x200d;ചെയറിലിരുന്ന് അവര്&#x200d; എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചെന്നും തങ്ങള്&#x200d; പറഞ്ഞു.</p>
<p>യു.എനും രാജ്യവും അവരുടെ പ്രവര്&#x200d;ത്തനങ്ങളെ പുരസ്‌കാരങ്ങള്&#x200d; നല്&#x200d;കി ആദരിച്ചെന്നും കേരളം സാക്ഷര സംസ്ഥാനമായതില്&#x200d; അവരുടെ പ്രയത്നങ്ങളുമുണ്ടായിരുന്നെന്നും സാദിഖലി തങ്ങള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kv-rabia-symbol-of-determination-and-strength-shed-light-on-many-panakkad-syed-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
