<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>kv thomas &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/kv-thomas/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Mar 2025 10:03:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>kv thomas &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആശാ സമരം മാദ്ധ്യമങ്ങള്&#x200d;ക്കാണ് വലിയ വിഷയം, കേന്ദ്രവുമായി ഈ വിഷയം ചര്&#x200d;ച്ച ചെയ്യാനില്ലെന്നും കെ വി തോമസ്</title>
		<link>https://www.chandrikadaily.com/kv-thomas-says-the-asha-strike-is-a-big-issue-for-the-media-and-there-is-no-need-to-discuss-this-issue-with-the-centre.html</link>
					<comments>https://www.chandrikadaily.com/kv-thomas-says-the-asha-strike-is-a-big-issue-for-the-media-and-there-is-no-need-to-discuss-this-issue-with-the-centre.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Mar 2025 10:03:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aasha workers]]></category>
		<category><![CDATA[kv thomas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335456</guid>

					<description><![CDATA[കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഡല്&#x200d;ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ ഈ വെളിപ്പെടുത്തല്&#x200d;.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>ആശവര്&#x200d;ക്കര്&#x200d;മാരുടെ സമരം മാദ്ധ്യമങ്ങള്&#x200d;ക്കാണ് വലിയ വിഷയമെന്ന് കെ വി തോമസ്. ആശമാരുടെ വിഷയത്തില്&#x200d; സംസാരിക്കാന്&#x200d; കേരള സര്&#x200d;ക്കാര്&#x200d; തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കെ വി തോമസ് ഡല്&#x200d;ഹിയില്&#x200d; പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഡല്&#x200d;ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ ഈ വെളിപ്പെടുത്തല്&#x200d;.</p>
<p>കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് ചര്&#x200d;ച്ച. കൂടിക്കാഴ്ചയില്&#x200d; കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡന്റ് കമ്മീഷണറും പങ്കെടുക്കുമെന്നറിയുന്നു. ആശാവര്&#x200d;ക്കര്&#x200d;മാരുടെ സമരം മാദ്ധ്യമങ്ങള്&#x200d;ക്കു വലിയ വിഷയമാണ് പക്ഷേ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അങ്ങനെയല്ല. എയിംസ്, ആര്&#x200d; സി സിയുടെ നവീകരണം, വയനാട് മെഡിക്കല്&#x200d; കോളേജ് , സംസ്ഥാനത്തിന് നല്&#x200d;കാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, തുടങ്ങിയ വിഷയങ്ങള്&#x200d; സംസാരിക്കാനാണ് സര്&#x200d;ക്കാര്&#x200d; തന്നെ ചുമതലപ്പെടുത്തിയതെന്നും തോമസ് പറഞ്ഞു. ആശ വര്&#x200d;ക്കര്&#x200d;മാരുടെ പ്രശ്‌നങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാനല്ല താന്&#x200d; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്&#x200d; പോകുന്നത്. അതിന് എനിക്ക് ചുമതല ലഭിച്ചിട്ടില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കി.</p>
<p>മന്ത്രാലയം പറയുന്ന കാര്യങ്ങള്&#x200d; മുഖ്യമന്ത്രിയെ അറിയിക്കും. ആശ വര്&#x200d;ക്കര്&#x200d;മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്‌നമെന്ന് കെ.വി. തോമസ് നേരത്തെ പറഞ്ഞത് വലിയ വിമര്&#x200d;ശനങ്ങള്&#x200d;ക്ക് കാരണമായിരുന്നു.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kv-thomas-says-the-asha-strike-is-a-big-issue-for-the-media-and-there-is-no-need-to-discuss-this-issue-with-the-centre.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.വി. തോമസിന് ആനുകൂല്യങ്ങള്&#x200d; വര്&#x200d;ധിപ്പിച്ചതില്&#x200d; മറുപടി പറയാതെ കേരളഹൗസ്</title>
		<link>https://www.chandrikadaily.com/kv-kerala-house-does-not-respond-to-increase-in-benefits-for-thomas.html</link>
					<comments>https://www.chandrikadaily.com/kv-kerala-house-does-not-respond-to-increase-in-benefits-for-thomas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Mar 2025 05:46:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kerala house]]></category>
		<category><![CDATA[kv thomas]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334478</guid>

					<description><![CDATA[വിവരാവകാശനിയമ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്&#x200d;ക്ക് കേരള ഹൗസ് കൃത്യമായ മറുപടി നല്&#x200d;കിയിട്ടുമില്ല.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സര്&#x200d;ക്കാരിന്റെ ഡല്&#x200d;ഹിയിലെ പ്രതിനിധി കെ.വി. തോമസിന് ആനുകൂല്യങ്ങള്&#x200d; വര്&#x200d;ധിപ്പിച്ചു നല്&#x200d;കിയത് സംബന്ധിച്ച കാര്യങ്ങളില്&#x200d; സര്&#x200d;ക്കാര്&#x200d; ഒളിച്ചു കളി തുടരുകയാണെന്ന് യൂത്ത് കോണ്&#x200d;ഗ്രസ്. വിവരാവകാശനിയമ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്&#x200d;ക്ക് കേരള ഹൗസ് കൃത്യമായ മറുപടി നല്&#x200d;കിയിട്ടുമില്ല.</p>
<p>2023 ജനുവരിയില്&#x200d; കേരള സര്&#x200d;ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ കെ വി തോമസിന് പ്രതിമാസം നല്&#x200d;കുന്ന ഓണറേറിയം ഒരുലക്ഷം രൂപയാണ്. കഴിഞ്ഞ ജൂലൈ വരെ ഓണറേറിയമായി കെ വി തോമസ്് കൈപ്പറ്റിയത് 17,38,710 രൂപ. പേഴ്‌സണല്&#x200d; സ്റ്റാഫിന്റെ വേതനമായി കൈപ്പറ്റിയത് 22,17,594 രൂപയും വിമാനയാത്രക്കൂലി ഇനത്തില്&#x200d; 71,8460 രൂപയും വാഹനത്തില്&#x200d; ഇന്ധനം നിറച്ച വകയില്&#x200d; 90,414 രൂപയുമടക്കം ആകെ 47,66,178 രൂപ ജൂലൈ മാസം വരെ ചെലവായിട്ടുള്ളതാണ്.</p>
<p>കേരളാ ഹൗസ് കഴിഞ്ഞ ഓഗസ്റ്റില്&#x200d; വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്&#x200d;ക്കാണ് ഈ മറുപടികള്&#x200d; കിട്ടിയത്. കെ വി തോമസിന്റെ പ്രതിമാസ ഓണറേറിയം സംബന്ധിച്ച് വിവാദം ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് ഫെബ്രുവരി വരെയുള്ള കണക്കുകള്&#x200d; ആവശ്യപ്പെട്ട് യൂത്ത് കോണ്&#x200d;ഗ്രസ് ദേശീയ കോഡിനേറ്റര്&#x200d; വിനീത് തോമസ് പുതിയ അപേക്ഷ നല്&#x200d;കിയത്.</p>
<p>കെ വി തോമസിന്റെ സേവനം ജനങ്ങള്&#x200d;ക്ക് എങ്ങനെ ഉപകാരപ്പെടുന്നുവെന്നും യാത്രാബത്ത സംബന്ധിച്ചുള്ള കണക്കുകളെ വ്യക്തമാക്കാനും അപേക്ഷയില്&#x200d; ആവശ്യപ്പെട്ടിരുന്നു. സേവനം ജനങ്ങള്&#x200d;ക്ക് എങ്ങനെ ഉപകാരപ്പെടുന്നു എന്നതിന് വിവരാവകാശനിയമത്തിന്റെ പരിധിയില്&#x200d; വരുന്നതല്ല എന്നായിരുന്നു കേരളാഹൗസ് അധികൃതരുടെ മറുപടി.</p>
<p>വര്&#x200d;ഷത്തില്&#x200d; എത്ര ഔദ്യോഗിക യാത്രകള്&#x200d; നടത്താന്&#x200d; കെ.വി തോമസിന് അനുമതിയുണ്ട് എന്ന ചോദ്യത്തിനും മറുപടിയില്ല. യാത്രാബത്ത നല്&#x200d;കുന്നില്ലെന്നും ഒരു ലക്ഷം രൂപാ ഓണറേറിയത്തിനു പുറമേ ദില്ലിയിലേക്കും തിരിച്ചുമുള്ള യാത്ര ചെലവ് കേരള ഹൗസ് ആണ് വഹിക്കുന്നത് എന്നും മറുപടിയിലുണ്ട്. കെ വി തോമസിന്റെ സേവനം സംസ്ഥാന സര്&#x200d;ക്കാരിന് എന്ത് സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിനും അറിയില്ല എന്നാണ് മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kv-kerala-house-does-not-respond-to-increase-in-benefits-for-thomas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേണ്ടപ്പെട്ടവര്&#x200d;ക്ക്‌ വാരിക്കോരി നല്&#x200d;കും; പാവങ്ങള്&#x200d; അവകാശങ്ങള്&#x200d;ക്കായി സമരം ചെയ്യട്ടെയെന്ന് പിണറായി സർക്കാർ</title>
		<link>https://www.chandrikadaily.com/warikori-will-be-given-to-those-who-need-it-pinarayi-government-said-that-the-poor-should-struggle-for-their-rights.html</link>
					<comments>https://www.chandrikadaily.com/warikori-will-be-given-to-those-who-need-it-pinarayi-government-said-that-the-poor-should-struggle-for-their-rights.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Feb 2025 06:13:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kv thomas]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330753</guid>

					<description><![CDATA[കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്&#x200d;റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.]]></description>
										<content:encoded><![CDATA[<p>കേരള സർക്കാരിൻ്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന്&#x200d;റെ യാത്രാബത്ത വർധിപ്പിക്കാനാണ് സർക്കാർ നീക്കം. വാർഷിക യാത്രാബത്ത അഞ്ചിൽ നിന്ന് 11.31 ലക്ഷമാക്കി ഇരട്ടിയാക്കാനാണ് പൊതുഭരണവകുപ്പിൽ നീക്കം നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്&#x200d;റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കം.</p>
<p>കെ വി തോമസിന്&#x200d;റെ യാത്രാബത്ത ഇരട്ടിയാക്കാൻ പൊതുഭരണ വിഭാഗത്തിലെ പ്രോട്ടോകോൾ വിഭാഗമാണ് ധനവകുപ്പിനോട് ശുപാർശ ചെയ്തത്. പ്രതിവർഷ യാത്രാബത്ത 5 ലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാനാണ് പുതിയ തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിലാണ് നിർദേശം ഈ മുന്നോട്ടു വച്ചത്. ബജറ്റ് വിഹിതമായി അഞ്ച് ലക്ഷമാണ് നിലവിൽ കെ വി തോമസിന്&#x200d;റെ യാത്രാബത്ത. എന്നാൽ, ആറ് ലക്ഷം വരെ ഈ ഇനത്തിൽ കെ വി തോമസിനു ലഭിക്കുന്നുണ്ട്.  ഇത് പോരാതെയാണ് വീണ്ടും ഇരട്ടിയാക്കി ഉയർത്തുവാൻ സർക്കാർ ശ്രമിക്കുന്നത്.</p>
<p>‘സാമ്പത്തിക പ്രതിസന്ധിക്കിടെ പി എസ് സി ചെയർമാന്&#x200d;റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും വൻതോതിൽ കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം എന്നുള്ളതും ശ്രദ്ധേയമാണ്. ആശാവർക്കർമാരും അങ്കണവാടി ഹെൽപ്പർമാരും ഓണറേറിയത്തിനും ആനുകൂല്യത്തിനും വേണ്ടി സർക്കാരിനോട് കേണപേക്ഷിച്ച് ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധിക്കുമ്പോഴാണ് ഇഷ്ടക്കാർക്ക് തോന്നുംപോലെ സർക്കാർ വാരിക്കോരി ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നത്. ആശാവർക്കർമാരുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക് ഇന്ന് കടന്നിരിക്കുകയാണ്. തലസ്ഥാനത്ത് ആശാവർക്കർമാരുടെ മഹാസംഗമം നടക്കുമ്പോള്&#x200d; മന്ത്രിസഭയ്ക്കു പ്രിയപ്പെട്ടവർക്ക് വാരിക്കോരി ചെലവാക്കാന്&#x200d; സർക്കാർ ഖജനാവില്&#x200d; കാശ് ഉണ്ടെന്ന് വ്യക്തം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/warikori-will-be-given-to-those-who-need-it-pinarayi-government-said-that-the-poor-should-struggle-for-their-rights.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.വി. തോമസിന് മാസം ലക്ഷം രൂപ ഓണറേറിയം; നാല് സ്റ്റാഫുകളേയും അനുവദിച്ചു</title>
		<link>https://www.chandrikadaily.com/kv-an-honorarium-of-one-lakh-rupees-per-month-for-thomas-all-four-staff-were-allowed.html</link>
					<comments>https://www.chandrikadaily.com/kv-an-honorarium-of-one-lakh-rupees-per-month-for-thomas-all-four-staff-were-allowed.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 24 May 2023 13:05:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kv thomas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255700</guid>

					<description><![CDATA[ഡല്&#x200d;ഹി കേരള ഹൗസിലാണ് കെ വി തോമസിന്റെ ഓഫീസ്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹിയിലെ സംസ്ഥാന സര്&#x200d;ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ശമ്പളത്തിനും അലവന്&#x200d;സുകള്&#x200d;ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാന്&#x200d; മന്ത്രിസഭ തീരുമാനിച്ചു. 2 അസിസ്റ്റന്റ്മാര്&#x200d;, ഒരു ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവര്&#x200d; എന്നിവരെ നിയമിക്കാനും അനുമതി നല്&#x200d;കി. കഴിഞ്ഞദിവസം ചേര്&#x200d;ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്&#x200d; അന്തിമ തീരുമാനം കൈകൊണ്ടത്. ഡല്&#x200d;ഹി കേരള ഹൗസിലാണ് കെ വി തോമസിന്റെ ഓഫീസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kv-an-honorarium-of-one-lakh-rupees-per-month-for-thomas-all-four-staff-were-allowed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരല്&#x200d;പ്പം പോലും ലജ്ജ തോന്നുന്നില്ലേ സാറേ? കെ.വി തോമസിനോട് വി.ടി. ബല്&#x200d;റാം</title>
		<link>https://www.chandrikadaily.com/dscvvt-to-kv-thome-balram.html</link>
					<comments>https://www.chandrikadaily.com/dscvvt-to-kv-thome-balram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Jan 2023 14:54:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kv thomas]]></category>
		<category><![CDATA[vt belram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233543</guid>

					<description><![CDATA[കേരള സര്&#x200d;ക്കാറിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോട് കൂടി നിയമനം ലഭിച്ചതിനെ പരിഹസിച്ചാണ് വിടി ബല്&#x200d;റാം രംഗത്തെത്തിയത്]]></description>
										<content:encoded><![CDATA[<p>പാലക്കാട്: പാര്&#x200d;ട്ടി വിരുദ്ധ പ്രവര്&#x200d;ത്തനത്തിന് കോണ്&#x200d;ഗ്രസില്&#x200d; നിന്ന് പുറത്താക്കിയ കെ.വി തോമസിനെ പരിഹസിച്ച് കോണ്&#x200d;ഗ്രസ് നേതാവ് വി.ടി. ബല്&#x200d;റാം. ഡല്&#x200d;ഹിയില്&#x200d; കേരള സര്&#x200d;ക്കാറിന്റെ പ്രതിനിധിയായി കാബിനറ്റ് റാങ്കോട് കൂടി നിയമനം ലഭിച്ചതിനെ പരിഹസിച്ചാണ് വിടി ബല്&#x200d;റാം രംഗത്തെത്തിയത്. &#8216;ഒരല്&#x200d;പ്പം പോലും ലജ്ജ തോന്നുന്നില്ലേ സാറേ?&#8217; എന്നാണ് തോമസിന്റെ നിയമന വാര്&#x200d;ത്ത പങ്കുവെച്ചുകൊണ്ട് ബല്&#x200d;റാമിന്റെ ചോദ്യം. ആദ്യ പിണറായി സര്&#x200d;ക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം.</p>
<p>ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന തോമസ് തൃക്കാക്കര ഉപതെരഞ്ഞടുപ്പുവേളയില്&#x200d; നടന്ന എല്&#x200d;.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്&#x200d;വെന്&#x200d;ഷനില്&#x200d; പങ്കെടുത്തിരുന്നു. വിലക്ക് മറികടന്ന് സി.പി.എം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലും കെ.വി തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്&#x200d;ട്ടിവിരുദ്ധ പ്രവര്&#x200d;ത്തനം നടത്തിയെന്ന് കാട്ടി അദ്ദേഹത്തെ കോണ്&#x200d;ഗ്രസ് പുറത്താക്കിയത്. പിന്നാലെ സി.പി.എമ്മുമായി ചേരുകയായിരുന്നു.</p>
<p>പ്രത്യേക പ്രതിനിധി പദവി ചോദിച്ച് വാങ്ങിയതല്ലെന്നാണ് പ്രഫ. കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. &#8216;പ്രധാനമന്ത്രി അടക്കമുള്ളവരുമായുള്ള ബന്ധം സംസ്ഥാനത്തിന്റെ വികസനത്തിനായി ഉപയോഗിക്കും. ഇടത് മുന്നണിക്കൊപ്പമാണ് നില്&#x200d;ക്കുന്നത്. ഇടത് കാഴ്ചപ്പാടുള്ള ആളാണ് താന്&#x200d;. സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. ഡല്&#x200d;ഹിയില്&#x200d; പോകുമ്പോള്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കളെ കാണാറുണ്ട്&#8217; കെ.വി തോമസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dscvvt-to-kv-thome-balram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;രാഹുല്&#x200d; ഗാന്ധി പ്രധാനമന്ത്രിയാകണം. അതിനുള്ള പ്രവര്&#x200d;ത്തനത്തിന് തന്റെ എല്ലാ പിന്തുണയുണ്ടാകും&#8217;; കെ.വി തോമസ്</title>
		<link>https://www.chandrikadaily.com/kv-thomas-about-rahul-gandhi-news.html</link>
					<comments>https://www.chandrikadaily.com/kv-thomas-about-rahul-gandhi-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Mar 2019 06:55:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kv thomas]]></category>
		<category><![CDATA[loksabha election 2019]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122557</guid>

					<description><![CDATA[കൊച്ചി:കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്&#x200d;ഥികളുടെ വിജയത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്. നെടുമ്പാശേരി വിമാനത്താവളത്തില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്&#x200d; ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. അതിനുള്ള പ്രവര്&#x200d;ത്തനത്തിന് തന്റെ എല്ലാ പിന്തുണയും പ്രവര്&#x200d;ത്തനവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്&#x200d;ഥിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലെത്തും വരും ദിവസങ്ങളില്&#x200d; കേരളത്തിലെ മറ്റു മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്&#x200d;ഥികള്&#x200d;ക്കായി പ്രചരണത്തിന് ഇറങ്ങും.താന്&#x200d; ഒരു സാധാരണ പ്രവര്&#x200d;ത്തനകനായിട്ടാണ് ഇപ്പോള്&#x200d; എറണാകുളത്തേയക്ക് മടങ്ങിയെത്തിരിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു. 1968 ല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി:കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്&#x200d;ഥികളുടെ വിജയത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്. നെടുമ്പാശേരി വിമാനത്താവളത്തില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്&#x200d; ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. അതിനുള്ള പ്രവര്&#x200d;ത്തനത്തിന് തന്റെ എല്ലാ പിന്തുണയും പ്രവര്&#x200d;ത്തനവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.</p>



<p>എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്&#x200d;ഥിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിലെത്തും വരും ദിവസങ്ങളില്&#x200d; കേരളത്തിലെ മറ്റു മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്&#x200d;ഥികള്&#x200d;ക്കായി പ്രചരണത്തിന് ഇറങ്ങും.താന്&#x200d; ഒരു സാധാരണ പ്രവര്&#x200d;ത്തനകനായിട്ടാണ് ഇപ്പോള്&#x200d; എറണാകുളത്തേയക്ക് മടങ്ങിയെത്തിരിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു.</p>



<p>1968 ല്&#x200d; കോണ്&#x200d;ഗ്രസ് വാര്&#x200d;ഡ് പ്രസിഡന്റായിരുന്ന താന്&#x200d; പിന്നീട് ഡിസിസി പ്രസിഡന്റായി, കെപിസിസി ഖജാന്&#x200d;ജിയായി,എംപിയായി,എംഎല്&#x200d;എയായി സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെയായി. അന്നും ഇന്നും തന്റെ ഊര്&#x200d;ജം പ്രവര്&#x200d;ത്തകരാണ് അവര്&#x200d;ക്കൊപ്പമാണ് താന്&#x200d; നിലകൊള്ളുന്നത്.സീറ്റ് നിഷേധിച്ചതില്&#x200d; തനിക്ക് വിഷമവും ബുദ്ധിമുട്ടുമുണ്ടായിരുന്നു. മാസങ്ങള്&#x200d;ക്കു മുമ്പ് തന്നെ താന്&#x200d; മാറാന്&#x200d; തയാറായിരുന്നു.പക്ഷേ തന്നോട് മാറാന്&#x200d; പറഞ്ഞില്ല.അവസാന നിമിഷം തനിക്ക് സീറ്റില്ലെന്ന്  മാധ്യമങ്ങല്&#x200d;ലൂടെയാണ് അറിയുന്നത്. അതിന്റെ വേദന തനിക്കുണ്ടായിരുന്നു.പിന്നീട് സോണിയാ ഗാന്ധിയടക്കമുള്ള  നേതാക്കന്മാര്&#x200d; താനുമായി സംസാരിച്ചപ്പോള്&#x200d; എല്ലാ വിഷമങ്ങളും മാറിയെന്നൂം കെ വി തോമസ് പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kv-thomas-about-rahul-gandhi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോട്ട് അസാധുവാക്കല്‍: പ്രധാനമന്ത്രിയോട് വിശദീകരണം തേടുമെന്ന് കെ.വി തോമസ്</title>
		<link>https://www.chandrikadaily.com/kv-thomas-on-demonetisation.html</link>
					<comments>https://www.chandrikadaily.com/kv-thomas-on-demonetisation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Jan 2017 08:49:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kv thomas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18153</guid>

					<description><![CDATA[ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടുമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി തോമസ്. ചെയര്‍മാന്‍ എന്ന നിലയില്‍ ഇതു സംബന്ധിച്ച കാരണം അറിയേണ്ടത് തന്റെ അവകാശമാണ്. എന്നാല്‍ ഇത് പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനല്ലെന്നും സത്യം പുറത്തുകൊണ്ടുവരാനാണെന്നും കെ.വി തോമസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്&#x200d; അസാധുവാക്കിയ നടപടി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടുമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; കെ.വി തോമസ്. ചെയര്&#x200d;മാന്&#x200d; എന്ന നിലയില്&#x200d; ഇതു സംബന്ധിച്ച കാരണം അറിയേണ്ടത് തന്റെ അവകാശമാണ്. എന്നാല്&#x200d; ഇത് പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനല്ലെന്നും സത്യം പുറത്തുകൊണ്ടുവരാനാണെന്നും കെ.വി തോമസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kv-thomas-on-demonetisation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോട്ട് അസാധു: വിശദീകരണത്തിനായി നരേന്ദ്രമോദിയെ വിളിപ്പിക്കില്ലെന്ന് പി.എ.സി</title>
		<link>https://www.chandrikadaily.com/demonetisation-row-after-bjps-objections-pac-says-pm-narendra-modi-will-not-be-summoned-on-notes-ban.html</link>
					<comments>https://www.chandrikadaily.com/demonetisation-row-after-bjps-objections-pac-says-pm-narendra-modi-will-not-be-summoned-on-notes-ban.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Jan 2017 17:19:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[kv thomas]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pac]]></category>
		<category><![CDATA[parliament panel]]></category>
		<category><![CDATA[pm modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16675</guid>

					<description><![CDATA[ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടില്ലെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വ്യക്തമാക്കി. നോട്ട് വിഷയത്തില്‍ പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് പി.എ.സി ചെയര്‍മാന്‍ കെ.വി തോമസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളിക്കൊണ്ടാണ് കമ്മിറ്റി ഇപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കെവി തോവസിന്റെ നിലപാടിനെതിരെ സമിതിയിലെ ബി.ജെ.പി അംഗങ്ങള്‍ രംഗത്തു വന്നിരുന്നു. മന്ത്രിമാരെ തെളിവെടുപ്പിനായോ, പരിശോധനകള്‍ക്കോ വിളിപ്പിക്കാന്‍ പി.എ.സിക്ക് ആവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. പ്രധാനമന്ത്രിയെ വിളിപ്പിക്കുമെന്ന കെ.വി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടില്ലെന്ന് പാര്&#x200d;ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വ്യക്തമാക്കി. നോട്ട് വിഷയത്തില്&#x200d; പ്രധാനമന്ത്രിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് പി.എ.സി ചെയര്&#x200d;മാന്&#x200d; കെ.വി തോമസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്&#x200d; ഈ നിലപാട് തള്ളിക്കൊണ്ടാണ് കമ്മിറ്റി ഇപ്പോള്&#x200d; ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കെവി തോവസിന്റെ നിലപാടിനെതിരെ സമിതിയിലെ ബി.ജെ.പി അംഗങ്ങള്&#x200d; രംഗത്തു വന്നിരുന്നു. മന്ത്രിമാരെ തെളിവെടുപ്പിനായോ, പരിശോധനകള്&#x200d;ക്കോ വിളിപ്പിക്കാന്&#x200d; പി.എ.സിക്ക് ആവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. പ്രധാനമന്ത്രിയെ വിളിപ്പിക്കുമെന്ന കെ.വി തോമസിന്റെ പരാമര്&#x200d;ശം പാര്&#x200d;ലമെന്റ് നടപടികള്&#x200d;ക്കും ചട്ടങ്ങള്&#x200d;ക്കും വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കമ്മിറ്റിയിലെ ബി.ജെ.പി അംഗം നിശികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്&#x200d;ക്ക് കത്ത് നല്&#x200d;കുകയുമുണ്ടായി.</p>
<p>കഴിഞ്ഞ യു.പി.എ ഭരണകാലത്ത് 2 ജി അഴിമതിക്കേസില്&#x200d; അന്നത്തെ പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്ങിനെ വിളിച്ചുവരുത്താനുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; മുരളി മനോഹര്&#x200d; ജോഷിയുടെ തീരുമാനം കോണ്&#x200d;ഗ്രസിന്റെ വിമര്&#x200d;ശത്തിന് ഇടയാക്കിയിരുന്നു. അന്നും പ്രധാനമന്ത്രിയെ വിളിച്ചുവരുത്താന്&#x200d; സമിതിക്ക് കഴിഞ്ഞിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/demonetisation-row-after-bjps-objections-pac-says-pm-narendra-modi-will-not-be-summoned-on-notes-ban.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
