<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Labor Code &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/labor-code/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Nov 2025 05:38:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Labor Code &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലേബര്‍ കോഡിലും സി.ജെ.പി</title>
		<link>https://www.chandrikadaily.com/in-the-labor-code-and-c-j-p.html</link>
					<comments>https://www.chandrikadaily.com/in-the-labor-code-and-c-j-p.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 05:38:01 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[Labor Code]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365529</guid>

					<description><![CDATA[ലേബര്‍കോഡുകള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ തൊഴിലാളികളും കടുത്ത ഭാഷയില്‍ പ്രതികരിച്ചുകൊണ്ടിരിക്കുമ്പോള്‍ സി.പി.എമ്മിന്റെ തൊഴിലാളി സി.ഐ.ടി.യുവിനെ പോലും ഇരുട്ടില്‍നിര്‍ത്തിക്കൊണ്ടുള്ള ഈ നടപടി ബി.ജെ.പി സി.പി.എം അന്തര്‍ധാരയുടെ ആഴം ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>നിലവിലുള്ള 29 തൊഴില്&#x200d; നിയമങ്ങള്&#x200d;ക്ക് പകരമായി കേന്ദ്ര സംഘടനയായ സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന നാലു ലേബര്&#x200d;കോഡുകള്&#x200d;ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ആഞ്ഞടിക്കുമ്പോള്&#x200d;, ലേബര്&#x200d;കോഡ് നടപ്പാക്കാന്&#x200d; വേണ്ടി കരട് ചട്ടങ്ങള്&#x200d; തയാറാക്കി തൊഴിലാളി സമൂഹത്തെ കൊലക്കുകൊടുക്കാന്&#x200d; കൂട്ടുനില്&#x200d;ക്കുന്ന സംസ്ഥാന സര്&#x200d;ക്കാറിന്റെ നടപടി സി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും പുതിയ പതിപ്പായി ത്തീര്&#x200d;ന്നിരിക്കുകയാണ്. ലേബര്&#x200d;കോഡുകള്&#x200d;ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള മുഴുവന്&#x200d; തൊഴിലാളികളും കടുത്ത ഭാഷയില്&#x200d; പ്രതികരിച്ചുകൊണ്ടിരിക്കുമ്പോള്&#x200d; സി.പി.എമ്മിന്റെ തൊഴിലാളി സി.ഐ.ടി.യുവിനെ പോലും ഇരുട്ടില്&#x200d;നിര്&#x200d;ത്തിക്കൊണ്ടുള്ള ഈ നടപടി ബി.ജെ.പി സി.പി.എം അന്തര്&#x200d;ധാരയുടെ ആഴം ഒരിക്കല്&#x200d; കൂടി വ്യക്തമാക്കിയിരിക്കുകയാണ്.</p>
<p>നാലുകോഡുകളിലൊന്നായ വേതന കോഡിലാണ് സംസ്ഥാ ന സര്&#x200d;ക്കാര്&#x200d; കരടുചട്ടം വിജ്ഞാപനം ചെയ്തിരിക്കുന്നത്. ചട്ടത്തിന്റെ കരട് തയാറാക്കിയതായി അറിയില്ലെന്നാണ് സി.ഐ.ടിയുവും എ.ഐ.ടി.യു.സിയും വ്യക്തമാക്കിയിരിക്കുന്നത്. ഘടക കക്ഷികളോ മന്ത്രി സഭയോ പോലും അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേര്&#x200d;ന്ന് പി.എം ശ്രീ പദ്ധതിയില്&#x200d; ഒപ്പുവെച്ചതിന് സമാനമായി നീക്കത്തിനു തന്നെയാണ് ഇവിടെയും ശ്രമം നടന്നിട്ടുള്ളത്. </p>
<p>പി.എം ശ്രീയില്&#x200d; മുന്നണിയില്&#x200d; നിന്നും കേരളത്തിന്റെ പൊതുസമൂഹത്തില്&#x200d; നിന്നുമേറ്റ കനത്ത തിരിച്ചടിയില്&#x200d; മുഖം കെട്ടുനില്&#x200d;ക്കുന്ന പിണറായി സര്&#x200d;ക്കാര്&#x200d; അതേ രീതിയില്&#x200d;തന്നെ കേന്ദ്രവുമായി മറ്റൊരു ഒത്തുകളിക്കുകൂടി നേതൃത്വം നല്&#x200d;കുമ്പോള്&#x200d; ഈ സര്&#x200d;ക്കാറിനെ ആരാണ് നിയന്ത്രിക്കുന്നത് എന്ന ചോദ്യമാണ് കേരളം ഒറ്റക്കെട്ടായി ഉയര്&#x200d;ത്തുന്നത്. എന്തു തിരിച്ചടിയുണ്ടായാലും എത്രനാണംകെട്ടാലും അവിഹിത ഇടപാടുകളില്&#x200d; നിന്ന് തങ്ങള്&#x200d;ക്ക് പിന്തിരിയാനാവില്ല എന്ന ദൃഢനിശ്ചവുമായുള്ള പിണറായി സര്&#x200d;ക്കാറിന്റെ നിഗമനം ജനങ്ങളുടെ സാമാന്യബോധത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>തൊഴിലാളികളുടെ ആത്മാഭിമാനത്തെ തകര്&#x200d;ക്കുന്നതും മുതലാളിമാരുടെ താല്&#x200d;പര്യം സംരക്ഷിക്കുന്നതാണെന്ന കാര്യത്തില്&#x200d; രാജ്യത്തെ തൊഴിലാളികള്&#x200d;ക്കിടയില്&#x200d; രണ്ടഭിപ്രായമില്ല. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസിനുപോലും അംഗീകരിക്കാന്&#x200d; കഴിയാത്ത തരത്തിലുള്ളതാണ് പലകോഡുകളും. നിലവിലുള്ള തൊഴില്&#x200d; നിയമങ്ങളിലെ തൊഴിലാളിപക്ഷ വ്യവസ്ഥകളെല്ലാം ഇല്ലാതാക്കുകയോ ദുര്&#x200d;ബലപ്പെടുത്തുകയോ ആണ് കോഡിലൂടെ മോദി സര്&#x200d;ക്കാര്&#x200d; ചെയ്തിരിക്കുന്നത്. </p>
<p>പാര്&#x200d;ലമെന്റില്&#x200d; ചര്&#x200d;ച്ച ചെയ്യാനോ തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങള്&#x200d; തേടാനോ പോലും തയാറാകാത്ത പ്രസ്തുത നിയമങ്ങള്&#x200d; പ്രതീക്ഷിക്കപ്പെട്ടതുപോലെ കോര്&#x200d;പറേറ്റുകള്&#x200d;ക്കുള്ള സ്തുതിഗീതമാണ്. ഐ.എല്&#x200d;.ഒ. പ്രമാണം 144 അനുസരിച്ച് തൊഴില്&#x200d; നിയമങ്ങള്&#x200d; ഭേദഗതി ചെയ്യുന്നത് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തിയ ശേഷമേ ആകാവൂ. </p>
<p>ഇന്ത്യ അംഗീകരിച്ച പ്രമാണമാണിത്. ഇത് ലംഘിക്കുന്നതാണ് പുതിയ ലേബര്&#x200d; കോഡുകള്&#x200d; . ലേബര്&#x200d; കോഡുകള്&#x200d; സംബന്ധിച്ച് ദേശീയ ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തിയില്ല. വര്&#x200d;ഷങ്ങളായി നിലനിന്നിരുന്ന ത്രികക്ഷി സമ്മേളനം &#8216; ഇന്ത്യന്&#x200d; ലേബര്&#x200d; കോണ്&#x200d;ഫറന്&#x200d;സ്&#8217; (ഐ.എല്&#x200d;.സി.) ചേരുന്നത് മോദി സര്&#x200d;ക്കാര്&#x200d; ഉപേക്ഷിച്ചു. തൊഴിലാളി വിരുദ്ധ നടപടികള്&#x200d; നടപ്പാക്കാന്&#x200d; ട്രേഡ് യൂണിയനുകള്&#x200d; തടസ്സമാണെന്ന് സര്&#x200d; ക്കാര്&#x200d; കരുതുന്നു.</p>
<p>ഇന്&#x200d;ഡസ്ട്രിയല്&#x200d; റിലേഷന്&#x200d; കോഡ്, ട്രേഡ് യൂണിയനുക ളുടെ രജിസ്‌ട്രേഷനും അംഗീകാരവും ദുഷ്‌കരമാക്കിയിരിക്കുന്നു. ഒരു വ്യവസായ സ്ഥാപനത്തിലെ ട്രേഡ് യൂണിയനില്&#x200d; പുറമേനിന്നുള്ളവര്&#x200d; ഭാരവാഹികളാവാന്&#x200d; പാടില്ലെന്ന് ഐ.ആര്&#x200d;. കോഡ് വ്യവസ്ഥ ചെയ്യുന്നു. പണിമുടക്ക് സമരം നിരോധിക്കാന്&#x200d; അവകാശം നല്&#x200d;കുന്നു പുതിയ ലേബര്&#x200d; കോഡുകള്&#x200d;. </p>
<p>തൊഴിലാളി സംഘടനകള്&#x200d; പണിമുടക്ക് നോട്ടീസ് നല്&#x200d;കിയ ശേഷം തര്&#x200d;ക്കത്തില്&#x200d; ഒരു സന്ധി സംഭാഷണത്തിന് വിളിച്ചാല്&#x200d; പിന്നീട് പണിമുടക്കുന്നത് ഐആര്&#x200d; കോഡ് നിയമവിരുദ്ധമാക്കി. ഈ സന്ധി സംഭാഷണം എത്രസമയം കൊണ്ട് തീര്&#x200d;ക്കണമെന്ന് കോഡില്&#x200d; വ്യവസ്ഥയില്ല. വര്&#x200d;ഷങ്ങളോളം നീട്ടാം. ഇത് തൊഴിലാളികള്&#x200d;ക്ക് ന്യായമായി ലഭിക്കേണ്ട അവകാശം നിഷേധിക്കും. &#8216;നിയമവിരുദ്ധം&#8217; എന്നു കണക്കാക്കുന്ന പണിമുടക്കിലേര്&#x200d;പ്പെടുന്ന തൊഴിലാളികളുടെ വേതനത്തില്&#x200d; നിന്ന് ഒരു ദിവസത്തെ പണിമുടക്കിന് എട്ടു ദിവസത്തെ വേതനം എ ന്ന തോതില്&#x200d; പിടിച്ചെടുക്കാന്&#x200d; മാനേജ്മെന്റുകള്&#x200d;ക്ക് അവകാശം നല്&#x200d;കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-the-labor-code-and-c-j-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
