<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>lakshmi nair &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/lakshmi-nair/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 May 2017 15:34:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>lakshmi nair &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജാതി അധിക്ഷേപം: ലക്ഷ്മി നായര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിച്ച പരാതിക്കാരന് പാര്‍ട്ടിയുടെ കാരണംകാണിക്കല്‍ നോട്ടീസ്</title>
		<link>https://www.chandrikadaily.com/vg-vivek-returned-from-the-complaint-against-lakshmi-nair.html</link>
					<comments>https://www.chandrikadaily.com/vg-vivek-returned-from-the-complaint-against-lakshmi-nair.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 May 2017 15:34:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[lakshmi nair]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30172</guid>

					<description><![CDATA[തിരുവനന്തപുരം: തിരുവനന്തപുരം ലോ അകാദമി ലോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷി നായര്‍ ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച വിദ്യാര്‍ഥി വിവേകിന് എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസില്‍ പറയുന്നു. അതേസമയം, പരാതി പിന്‍വലിച്ചത് വ്യക്തിപരമാണെന്നും താന്‍ വഹിക്കുന്ന എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും രാജി വെക്കുന്നതായി എഐഎസ്എഫിന്റെ ലോ അകാദമി യൂണിറ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരം ലോ അകാദമി ലോ കോളേജ് മുന്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; ലക്ഷി നായര്&#x200d; ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചെന്ന കേസില്&#x200d; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി പിന്&#x200d;വലിച്ച വിദ്യാര്&#x200d;ഥി വിവേകിന് എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ കാരണം കാണിക്കല്&#x200d; നോട്ടീസ്. 24 മണിക്കൂറിനകം വിശദീകരണം നല്&#x200d;കണമെന്നും തൃപ്തികരമല്ലെങ്കില്&#x200d; അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസില്&#x200d; പറയുന്നു.</p>
<p>അതേസമയം, പരാതി പിന്&#x200d;വലിച്ചത് വ്യക്തിപരമാണെന്നും താന്&#x200d; വഹിക്കുന്ന എല്ലാ പാര്&#x200d;ട്ടി സ്ഥാനങ്ങളില്&#x200d; നിന്നും രാജി വെക്കുന്നതായി എഐഎസ്എഫിന്റെ ലോ അകാദമി യൂണിറ്റ് സെക്രട്ടറി വി.ജി വിവേക് അറിയിച്ചു.</p>
<p>വി.ജി വിവേക് പരാതി പിന്&#x200d;വലിച്ചത് വ്യക്തിപരമായ തീരുമാനമെന്ന് സിപഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&#x200d; നേരത്തേ പ്രതികരിച്ചിരുന്നു. പാര്&#x200d;ട്ടി തീരുമാനത്തില്&#x200d; മാറ്റമുണ്ടായിട്ടില്ലെന്നും കാനം കൂട്ടിച്ചേര്&#x200d;ത്തു.<br />
എന്നാല്&#x200d; കേസ് പിന്&#x200d;വലിച്ചത് കാനത്തിന്റെ അറിവോടെയാണെന്ന് വിവേക്</p>
<p>വെളിപ്പെടുത്തിയിരുന്നു. പട്ടിക ജാതി/വര്&#x200d;ഗക്കാര്&#x200d;ക്കെതിരായ അതിക്രമം തടയല്&#x200d; നിയമപ്രകാരമാണ് പേരൂര്&#x200d;ക്കട പൊലീസ് കേസെടുത്തത്. കേസ് ചോദ്യം ചെയ്ത് ലക്ഷ്മി നായര്&#x200d; ഹര്&#x200d;ജി നല്&#x200d;കിയിരുന്നു. പരാതിയുമായി മുന്നോട്ടു പോകാന്&#x200d; താല്&#x200d;പര്യമില്ലെന്നു വിദ്യാര്&#x200d;ഥി അറിയിച്ചതിനെത്തുടര്&#x200d;ന്ന് കേസിലെ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vg-vivek-returned-from-the-complaint-against-lakshmi-nair.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോ അക്കാദമി: വിവാദം  അവസാനിക്കില്ല</title>
		<link>https://www.chandrikadaily.com/law-academy-issue-kerala.html</link>
					<comments>https://www.chandrikadaily.com/law-academy-issue-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Jan 2017 19:09:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lakshmi nair]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18531</guid>

					<description><![CDATA[തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള തീരുമാനം കൊണ്ടുമാത്രം ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങില്ല. സംസ്ഥാനത്തെ പ്രഥമ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ ലോ അക്കാദമിക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്തതടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുത്ത് രംഗത്തുണ്ട്. എതിരാളികളുടെ നിരയില്‍ പിണറായിയുടെ വിശ്വസ്തനായ കോലിയക്കോട് കൃഷ്ണന്‍നായരും കുടുംബവുമായതിനാല്‍ അച്യുതാനന്ദന്റെ വീറും വാശിയും വര്‍ധിക്കുമെന്നുറപ്പാണ്. ലക്ഷ്മിനായരെ നീക്കിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇതുകൊണ്ടുമാത്രം അക്കാദമിയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്&#x200d;സിപ്പല്&#x200d; സ്ഥാനത്ത് നിന്ന് മാറ്റിനിര്&#x200d;ത്താനുള്ള തീരുമാനം കൊണ്ടുമാത്രം ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്&#x200d; കെട്ടടങ്ങില്ല. സംസ്ഥാനത്തെ പ്രഥമ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ ലോ അക്കാദമിക്ക് സര്&#x200d;ക്കാര്&#x200d; അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്തതടക്കമുള്ള വിഷയങ്ങളില്&#x200d; അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഭരണപരിഷ്‌കാര കമ്മീഷന്&#x200d; ചെയര്&#x200d;മാന്&#x200d; വി.എസ് അച്യുതാനന്ദന്&#x200d; ഈ വിഷയത്തില്&#x200d; പ്രത്യേക താല്&#x200d;പര്യമെടുത്ത് രംഗത്തുണ്ട്. എതിരാളികളുടെ നിരയില്&#x200d; പിണറായിയുടെ വിശ്വസ്തനായ കോലിയക്കോട് കൃഷ്ണന്&#x200d;നായരും കുടുംബവുമായതിനാല്&#x200d; അച്യുതാനന്ദന്റെ വീറും വാശിയും വര്&#x200d;ധിക്കുമെന്നുറപ്പാണ്. ലക്ഷ്മിനായരെ നീക്കിയെന്ന വാര്&#x200d;ത്ത വന്നതിന് പിന്നാലെ ഇതുകൊണ്ടുമാത്രം അക്കാദമിയിലെ പ്രശ്‌നങ്ങള്&#x200d; അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വി.എസ് ആദ്യവെടി പൊട്ടിച്ചുകഴിഞ്ഞു. അക്കാദമിക്ക് നല്&#x200d;കിയ ഭൂമി തിരിച്ചെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് വി.എസ് ഉന്നയിച്ചിരിക്കുന്നത്.</p>
<p>തൃശൂര്&#x200d; പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യയോടെ കേരളത്തിലുടനീളമുള്ള സ്വാശ്രയ കോളജുകളില്&#x200d; അലയടിച്ച വിദ്യാര്&#x200d;ത്ഥി പ്രക്ഷോഭത്തിന്റെ തീപ്പൊരിയാണ് പേരൂര്&#x200d;ക്കട ലോ അക്കാദമിയിലും കത്തിപ്പടര്&#x200d;ന്നത്. ഇന്റേണല്&#x200d; മാര്&#x200d;ക്ക് അടക്കമുള്ള വിഷയങ്ങളില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; ഉന്നയിച്ച ആവശ്യങ്ങള്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; ലക്ഷ്മിനായര്&#x200d; അവഗണിച്ചതോടെ സമരം കേരള സമൂഹത്തിലെ പ്രധാന ചര്&#x200d;ച്ചാ വിഷയമായി. രാഷ്ട്രീയ ഭേദമില്ലാതെ വിദ്യാര്&#x200d;ത്ഥികള്&#x200d; ഒറ്റക്കെട്ടായി നടത്തുന്ന സമരം മൂന്നാഴ്ച കൊണ്ട് ഇടതുമുന്നണി സര്&#x200d;ക്കാറിനെ പോലും പിടിച്ചുലക്കുന്ന തലത്തിലേക്ക് വ്യാപിച്ചു. സമയോചിതമായി ഇടപെട്ട് രമ്യമായി പരിഹരിക്കേണ്ടിയിരുന്ന വിഷയത്തില്&#x200d; പ്രിന്&#x200d;സിപ്പലും ലോ അക്കാദമി മാനേജ്‌മെന്റും കാട്ടിയ അമാന്തവും ധാര്&#x200d;ഷ്ട്യവുമാണ് സ്ഥിതി ഇത്രയും വഷളാക്കിയത്.<br />
വിദ്യാര്&#x200d;ത്ഥി പ്രക്ഷോഭത്തിനൊടുവില്&#x200d; ലോ അക്കാദമി പ്രിന്&#x200d;സിപ്പല്&#x200d; സ്ഥാനത്തുനിന്ന് മാറിനില്&#x200d;ക്കാന്&#x200d; നിര്&#x200d;ബന്ധിതയായ ലക്ഷ്മി നായര്&#x200d; കോളജുമായുള്ള ബന്ധം പൂര്&#x200d;ണമായും ഉപേക്ഷിക്കില്ലെന്ന് മാനേജ്‌മെന്റ്തന്നെ വ്യക്തമാക്കി കഴിഞ്ഞു. ലോ അക്കാദമിയുടെ കീഴില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ ഡയരക്ടറായി ലക്ഷ്മിനായരെ നിയമിക്കാനാണ് ധാരണ. റിസര്&#x200d;ച്ച് സെന്റര്&#x200d; കാമ്പസിന് പുറത്തായതിനാല്&#x200d; ലക്ഷ്മിനായരെ ഇവിടെ നിയമിക്കുന്നതില്&#x200d; തടസമുണ്ടാകില്ലെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു. വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് നല്&#x200d;കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്&#x200d; ലോ അക്കാദമിയിലെ അധ്യയന വിഭാഗത്തില്&#x200d;നിന്ന് മാത്രമാണ് ലക്ഷ്മിനായര്&#x200d; മാറ്റി നിര്&#x200d;ത്തപ്പെടുന്നത്. സെക്രട്ടറിയേറ്റിന് സമീപം പുന്നന്&#x200d; റോഡിലെ ഫ്‌ളാറ്റിലാണ് ലോ അക്കാദമിയുടെ ഗവേഷണ വിഭാഗമായ സെന്റര്&#x200d; ഫോര്&#x200d; അഡ്വാന്&#x200d;സ്ഡ് ലീഗല്&#x200d; സ്റ്റഡീസ് ആന്&#x200d;ഡ് റിസര്&#x200d;ച്ച് (സി.എ. എല്&#x200d;.എസ്.എ.ആര്&#x200d;) പ്രവര്&#x200d;ത്തിക്കുന്നത്. ലോ അക്കാദമിക്ക് കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായിട്ടാണ് ഇത് പ്രവര്&#x200d;ത്തിക്കുന്നത്. സര്&#x200d;ക്കാറിന്റെ നോമിനികളും ലോ കോളജ് പ്രതിനിധികളും സാമൂഹിക ശാസ്ത്രജ്ഞരും ഉള്&#x200d;പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് റിസര്&#x200d;ച്ച് സെന്ററിനെ നിയന്ത്രിക്കുന്നത്.<br />
അതേസമയം, ലോ അക്കാദമിക്ക് പണ്ട് സര്&#x200d;ക്കാര്&#x200d; അനുവദിച്ച ഭൂമിയില്&#x200d; ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്&#x200d; നല്&#x200d;കിയ കത്തില്&#x200d; റിസര്&#x200d;ച്ച് സെന്റര്&#x200d; ഇരിക്കുന്ന ഫ്‌ളാറ്റും പരാമര്&#x200d;ശിക്കുന്നുണ്ട്. സ്വകാര്യ റിയല്&#x200d; എസ്റ്റേറ്റ് കണ്&#x200d;സ്ട്രക്ഷന്&#x200d; കമ്പനിയുമായി ചേര്&#x200d;ന്ന് സ്ഥലത്ത് ഫ്‌ളാറ്റ് കെട്ടി വില്&#x200d;പ്പന നടത്തുന്നത് നിയമപരമാണോയെന്ന് അന്വേഷിക്കണമെന്നാണ് വി.എസ് റവന്യൂമന്ത്രിയോട് ആവശ്യപ്പെട്ടത്. വി.എസിന്റെ കത്തിന്റെ അടിസ്ഥാനത്തില്&#x200d; റവന്യൂ മന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു. ലോ അക്കാദമി ഡയരക്ടറും ലക്ഷ്മിനായരുടെ പിതാവുമായ നാരായണന്&#x200d; നായരുടെ സഹോദരനാണ് മുന്&#x200d; എം.എല്&#x200d;.എ കോലിയക്കോട് കൃഷ്ണന്&#x200d; നായര്&#x200d;. സംസ്ഥാന നേതൃത്വവും കേന്ദ്ര കമ്മിറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് വി.എസിനെ സംസ്ഥാന സമിതിയില്&#x200d; ക്ഷണിതാവാക്കാനും നടപടി താക്കീതില്&#x200d; ഒതുക്കാനും തീരുമാനിച്ചത്. എന്നാല്&#x200d; കോലിയക്കോട് കൃഷ്ണന്&#x200d; നായര്&#x200d; സംസ്ഥാന സമിതിയില്&#x200d; വി.എസിനെതിരേ കടന്നാക്രമണം നടത്തുകയായിരുന്നു. ഇത് വി.എസിനെ ചൊടിപ്പിച്ചു. അതുകൊണ്ട് തന്നെ പുതിയ സമരമുഖമായാണ് വി.എസ് ലോ അക്കാദമി വിഷയത്തെ കാണുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-academy-issue-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് നീക്കി</title>
		<link>https://www.chandrikadaily.com/lakshmi-nair.html</link>
					<comments>https://www.chandrikadaily.com/lakshmi-nair.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Jan 2017 10:39:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lakshmi nair]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18493</guid>

					<description><![CDATA[തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ മാനേജ്‌മെന്റ് തീരുമാനം. പ്രിന്‍സിപ്പല്‍ സ്ഥാനം വൈസ് പ്രിന്‍സിപ്പലിന് കൈമാറി. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണന്‍ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്എഫ്‌ഐയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോളജ് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഫാക്കല്‍ട്ടി ആയി പോലും ലക്ഷ്മി നായര്‍ കോളജിലെത്തില്ലെന്നാണ് വിവരം. അതേസമയം പ്രിന്‍സിപ്പല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോ അക്കാദമി പ്രിന്&#x200d;സിപ്പലായിരുന്ന ലക്ഷ്മി നായരെ തല്&#x200d;സ്ഥാനത്തു നിന്ന് നീക്കാന്&#x200d; മാനേജ്‌മെന്റ് തീരുമാനം. പ്രിന്&#x200d;സിപ്പല്&#x200d; സ്ഥാനം വൈസ് പ്രിന്&#x200d;സിപ്പലിന് കൈമാറി. തിരുവനന്തപുരത്ത് ചേര്&#x200d;ന്ന വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ലോ അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ പിതാവുമായ നാരായണന്&#x200d; നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്എഫ്‌ഐയുമായി നടത്തിയ ചര്&#x200d;ച്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.<br />
കോളജ് നാളെ മുതല്&#x200d; തുറന്നു പ്രവര്&#x200d;ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ചു വര്&#x200d;ഷത്തേക്ക് ഫാക്കല്&#x200d;ട്ടി ആയി പോലും ലക്ഷ്മി നായര്&#x200d; കോളജിലെത്തില്ലെന്നാണ് വിവരം. അതേസമയം പ്രിന്&#x200d;സിപ്പല്&#x200d; സ്ഥാനത്തു നിന്ന് നീക്കപ്പെട്ടെങ്കിലും ലക്ഷ്മി നായര്&#x200d; ലോ അക്കാദമി റിസര്&#x200d;ച്ച് സെന്ററിന്റെ ഡയറക്ടറായേക്കും. ലോ അക്കാദമിക്ക് പുറത്താണ് റിസര്&#x200d;ച്ച് സെന്റര്&#x200d; സ്ഥിതി ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lakshmi-nair.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഈ ധര്‍മ്മസമരത്തില്‍ നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നു&#8217;; ലക്ഷ്മി നായരോട് ബി.ഉണ്ണികൃഷ്ണന്‍</title>
		<link>https://www.chandrikadaily.com/b-unnikrishnan-on-lakshmi-nair.html</link>
					<comments>https://www.chandrikadaily.com/b-unnikrishnan-on-lakshmi-nair.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Jan 2017 05:17:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lakshmi nair]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18434</guid>

					<description><![CDATA[തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ രംഗത്ത്. വിദ്യാര്‍ത്ഥികളുടെ സമരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ രാജിവെച്ചൊഴിയണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കോടതിയിലെ ജയമൊന്നുമൊരു ജയമല്ല, മാഡമെന്നും. സത്യത്തില്‍, ഈ ധര്‍മ്മസമരത്തില്‍ നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നുവെന്നും ബി.ഉണ്ണികൃഷ്ണന്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളൊന്നടങ്കം &#8216; ഒന്ന് മാറി നില്‍ക്കൂ&#8217; എന്ന് പറയുംമ്പോള്‍, ദീപ്തമായ ശാന്തതയോടെ മാറിന്നുകൊണ്ട്, &#8216; നിങ്ങളൂടെ ഇഷ്ടം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോ അക്കാദമി പ്രിന്&#x200d;സിപ്പാല്&#x200d; ലക്ഷ്മി നായര്&#x200d;ക്കെതിരെ വിമര്&#x200d;ശനവുമായി സംവിധായകന്&#x200d; ബി.ഉണ്ണികൃഷ്ണന്&#x200d; രംഗത്ത്. വിദ്യാര്&#x200d;ത്ഥികളുടെ സമരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമര്&#x200d;ശനം. പ്രിന്&#x200d;സിപ്പാല്&#x200d; ലക്ഷ്മി നായര്&#x200d; രാജിവെച്ചൊഴിയണമെന്ന ആവശ്യത്തില്&#x200d; ഉറച്ച് നില്&#x200d;ക്കുകയാണ് വിദ്യാര്&#x200d;ത്ഥികള്&#x200d;. കോടതിയിലെ ജയമൊന്നുമൊരു ജയമല്ല, മാഡമെന്നും. സത്യത്തില്&#x200d;, ഈ ധര്&#x200d;മ്മസമരത്തില്&#x200d; നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നുവെന്നും ബി.ഉണ്ണികൃഷ്ണന്&#x200d; പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് രൂക്ഷവിമര്&#x200d;ശനം നടത്തിയിരിക്കുന്നത്.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം:</strong></p>
<p>പഠിപ്പിക്കുന്ന വിദ്യാര്&#x200d;ത്ഥികളൊന്നടങ്കം &#8216; ഒന്ന് മാറി നില്&#x200d;ക്കൂ&#8217; എന്ന് പറയുംമ്പോള്&#x200d;, ദീപ്തമായ ശാന്തതയോടെ മാറിന്നുകൊണ്ട്, &#8216; നിങ്ങളൂടെ ഇഷ്ടം നടക്കട്ടെ&#8217; എന്ന് പറയുന്ന ഒരദ്ധ്യാപികയെ തീര്&#x200d;ച്ചയായും ആദരവോടെ മാത്രമേ പൊതുസമൂഹം കാണൂ. മറിച്ച്, &#8216;നിങ്ങളെന്തുപറഞ്ഞാലും ഞാനൊഴിഞ്ഞു പോകില്ല, നിങ്ങളെയെല്ലാം ഭരിച്ച് ഞാനൊരുവഴിയാക്കിവിടുമെന്ന്&#8217; ശഠിക്കുന്ന ധാര്&#x200d;ഷ്ട്യത്തിന് കുമിളയുടെ ആയുസ്സേയുള്ളൂ എന്ന് മാഡം ലക്ഷ്മി നായര്&#x200d; മനസ്സിലാക്കണം. കോടതിയില്&#x200d; നിന്നുത്തരവ് വാങ്ങി നിങ്ങള്&#x200d;ക്ക് സമരപന്തലുകള്&#x200d; പൊളിക്കാം, കോളേജിന്റെ വാതിലുകള്&#x200d; തുറന്നിടാം. പക്ഷേ, വിദ്യാര്&#x200d;ത്ഥികളുടെ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും അഗ്‌നിയെക്കെടുത്താന്&#x200d; നിയമത്തിലൊരു വകുപ്പുമില്ല, ശ്രീമതി നായര്&#x200d;. കോടതിയിലെ ജയമൊന്നുമൊരു ജയമല്ല, മാഡം. സത്യത്തില്&#x200d;, ഈ ധര്&#x200d;മ്മസമരത്തില്&#x200d; നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നു. Your current recipe&#8217;s gone sour, so stop cooking.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/b-unnikrishnan-on-lakshmi-nair.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു</title>
		<link>https://www.chandrikadaily.com/lakshmi-nair-against-police-case.html</link>
					<comments>https://www.chandrikadaily.com/lakshmi-nair-against-police-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Jan 2017 05:50:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lakshmi nair]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18303</guid>

					<description><![CDATA[തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. മൂന്ന് പരാതികളാണ് ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ചിട്ടുള്ളത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട പോലീസ് ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. നേരത്തെ മനുഷ്യാവകാശ കമ്മീഷന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കമ്മീഷന്‍ പോലീസിനോട് ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്. കന്റോണ്‍മെന്റ് അസി.കമ്മീഷ്ണറുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. അതേസമയം, ലോ അക്കാദമി സമരം പെട്ടെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പേരൂര്&#x200d;ക്കട ലോ അക്കാദമി പ്രിന്&#x200d;സിപ്പാല്&#x200d; ലക്ഷ്മി നായര്&#x200d;ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്&#x200d;ത്ഥികളെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. മൂന്ന് പരാതികളാണ് ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ചിട്ടുള്ളത്. പരാതിയില്&#x200d; കഴമ്പുണ്ടെന്ന് കണ്ട പോലീസ് ലക്ഷ്മി നായര്&#x200d;ക്കെതിരെ കേസെടുക്കുകയായിരുന്നു.</p>
<p>നേരത്തെ മനുഷ്യാവകാശ കമ്മീഷന് വിദ്യാര്&#x200d;ത്ഥികള്&#x200d; പരാതി നല്&#x200d;കിയിരുന്നു. പരാതിയില്&#x200d; എന്ത് നടപടി സ്വീകരിച്ചുവെന്ന് കമ്മീഷന്&#x200d; പോലീസിനോട് ചോദിക്കുകയായിരുന്നു. തുടര്&#x200d;ന്നാണ് കേസെടുക്കാന്&#x200d; പോലീസ് തയ്യാറായത്. കന്റോണ്&#x200d;മെന്റ് അസി.കമ്മീഷ്ണറുടെ മേല്&#x200d;നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക.</p>
<p>അതേസമയം, ലോ അക്കാദമി സമരം പെട്ടെന്ന് തന്നെ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. പരിഹാരം കാണാന്&#x200d; വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. പോലീസ് കേസും വന്നതോടെ രാജിക്കുള്ള സമ്മര്&#x200d;ദ്ദം കൂടിവരികയാണ്<br />
ലക്ഷ്മി നായര്&#x200d;ക്ക്. പ്രിന്&#x200d;സിപ്പാല്&#x200d; രാജിവെക്കണമെന്ന ആവശ്യത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുകയാണ് വിദ്യാര്&#x200d;ത്ഥികള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lakshmi-nair-against-police-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മിന്റെ ഒത്തുതീര്‍പ്പ് ശ്രമം പാളി; രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് ലക്ഷ്മി നായര്‍</title>
		<link>https://www.chandrikadaily.com/lakshmi-nair-law-accademi.html</link>
					<comments>https://www.chandrikadaily.com/lakshmi-nair-law-accademi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 29 Jan 2017 11:49:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lakshmi nair]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18254</guid>

					<description><![CDATA[തിരുവനന്തപുരം:ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ സമവായ ശ്രമവുമായി എത്തിയ സി.പി.എമ്മിന്റെ നീക്കം പാളി. പ്രിന്‍സിപ്പല്‍ പദവി ഒഴിയില്ലെന്ന് ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചതോടെയാണ് സമവായശ്രമം പാളിയത്. ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം പരിഹരിക്കുന്നതില്‍ സിപിഎമ്മിന് മെല്ലപ്പോക്കാണെന്ന് ആരോപണം ഉയര്‍ന്നതിന് ശേഷമാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എം രംഗത്തെത്തുന്നത്. തുടര്‍ന്ന് അക്കാദമി ഡയറക്ടര്‍ എന്‍ നാരായണന്‍ നായരെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ചക്കൊരുങ്ങുകയായിരുന്നു. നാരായണന്‍നായരുടെ മകളാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. എന്നാല്‍ പ്രിന്‍സിപ്പാല്‍ പദവി ഒഴിയില്ലെന്ന് ലക്ഷമി നായര്‍ ആവര്‍ത്തിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം:ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള വിദ്യാര്&#x200d;ത്ഥികളുടെ സമരത്തില്&#x200d; സമവായ ശ്രമവുമായി എത്തിയ സി.പി.എമ്മിന്റെ നീക്കം പാളി. പ്രിന്&#x200d;സിപ്പല്&#x200d; പദവി ഒഴിയില്ലെന്ന് ലക്ഷ്മി നായര്&#x200d; ആവര്&#x200d;ത്തിച്ചതോടെയാണ് സമവായശ്രമം പാളിയത്.</p>
<p>ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം പരിഹരിക്കുന്നതില്&#x200d; സിപിഎമ്മിന് മെല്ലപ്പോക്കാണെന്ന് ആരോപണം ഉയര്&#x200d;ന്നതിന് ശേഷമാണ് സമരം ഒത്തുതീര്&#x200d;പ്പാക്കാന്&#x200d; സി.പി.എം രംഗത്തെത്തുന്നത്. തുടര്&#x200d;ന്ന് അക്കാദമി ഡയറക്ടര്&#x200d; എന്&#x200d; നാരായണന്&#x200d; നായരെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി ചര്&#x200d;ച്ചക്കൊരുങ്ങുകയായിരുന്നു. നാരായണന്&#x200d;നായരുടെ മകളാണ് പ്രിന്&#x200d;സിപ്പല്&#x200d; ലക്ഷ്മി നായര്&#x200d;. എന്നാല്&#x200d; പ്രിന്&#x200d;സിപ്പാല്&#x200d; പദവി ഒഴിയില്ലെന്ന് ലക്ഷമി നായര്&#x200d; ആവര്&#x200d;ത്തിച്ചു. ലക്ഷ്മി നായര്&#x200d;ക്ക് ബന്ധുക്കളായ മറ്റ് ഡയക്ടര്&#x200d;മാരുടേയും പിന്തുണ ലഭിച്ചു. പ്രശ്‌ന പരിഹാരത്തിന് സി.പി.എം മുന്നോട്ട് വെച്ച നിര്&#x200d;ദ്ദേശങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; അക്കാദമി ഡയറക്ടര്&#x200d; ബോര്&#x200d;ഡ് നാളെ യോഗം ചേരും.</p>
<p>അക്കാദമി പ്രിന്&#x200d;സിപ്പാല്&#x200d; ലക്ഷ്മി നായര്&#x200d; രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 19 ദിവസമായി എസ്.എഫ്.ഐ ഉള്&#x200d;പ്പെടെയുള്ള വിദ്യാര്&#x200d;ത്ഥി സംഘടനകള്&#x200d; സമരം നടത്തിവരികയാണ്. പ്രിന്&#x200d;സിപ്പാല്&#x200d; രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്&#x200d;ത്ഥികളും ആവര്&#x200d;ത്തിച്ചു. സമരപ്പന്തലിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി സമരം രാഷ്ട്രീയവല്&#x200d;ക്കരിക്കാനുള്ള ശ്രമത്തെ എതിര്&#x200d;ക്കുമെന്നും പറഞ്ഞിരുന്നു. തുടര്&#x200d;ന്നാണ് സമരം ഒത്തുതീര്&#x200d;പ്പാക്കാനുള്ള ചര്&#x200d;ച്ചക്ക് തയ്യാറാവുന്നത്. എന്നാല്&#x200d; രാജിയില്ലെന്ന് ലക്ഷ്മി നായര്&#x200d; ആവര്&#x200d;ത്തിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lakshmi-nair-law-accademi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോ അക്കാദമിക്ക് അഫിലിയേഷന്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍</title>
		<link>https://www.chandrikadaily.com/law-academy-affiliation.html</link>
					<comments>https://www.chandrikadaily.com/law-academy-affiliation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 29 Jan 2017 09:55:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lakshmi nair]]></category>
		<category><![CDATA[law academy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18248</guid>

					<description><![CDATA[തിരുവനന്തപുരം: ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമിക്ക് അഫിലിയേഷന്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍. അഫിലിയേഷന്‍ പ്രശ്‌നത്തില്‍ അക്കാദമിക്കെതിരെ കേസ് 35 വര്‍ഷം മുമ്പ് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന്‍ ഡോ.വിന്‍സന്റ് പാനിക്കുളങ്ങരയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ലോ അക്കാദമി ഇതുവരെ അഫിലിയേഷനു വേണ്ടി അപേക്ഷിച്ചിട്ടില്ലെന്നു അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു. കേസിനു ശേഷവും അഫിലിയേഷനുവേണ്ടി അപേക്ഷിക്കാന്‍ അക്കാദമി തയാറായില്ല എന്നാണ് വിന്‍സന്റ് ആരോപിക്കുന്നത്. ലക്ഷ്മി നായരുടെ പിതാവ് നാരായണന്‍ നായരുടെ സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ അംഗത്വം സംബന്ധിച്ച് വിവാദമായിരുന്നു. അഫിലിയേഷന്‍ ഇല്ലാത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലക്ഷ്മി നായര്&#x200d; പ്രിന്&#x200d;സിപ്പലായ ലോ അക്കാദമിക്ക് അഫിലിയേഷന്&#x200d; ഇല്ലെന്ന് വെളിപ്പെടുത്തല്&#x200d;. അഫിലിയേഷന്&#x200d; പ്രശ്‌നത്തില്&#x200d; അക്കാദമിക്കെതിരെ കേസ് 35 വര്&#x200d;ഷം മുമ്പ് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന്&#x200d; ഡോ.വിന്&#x200d;സന്റ് പാനിക്കുളങ്ങരയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ലോ അക്കാദമി ഇതുവരെ അഫിലിയേഷനു വേണ്ടി അപേക്ഷിച്ചിട്ടില്ലെന്നു അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.<br />
കേസിനു ശേഷവും അഫിലിയേഷനുവേണ്ടി അപേക്ഷിക്കാന്&#x200d; അക്കാദമി തയാറായില്ല എന്നാണ് വിന്&#x200d;സന്റ് ആരോപിക്കുന്നത്.</p>
<p><img loading="lazy" class="alignnone size-full wp-image-18252" src="https://www.chandrikadaily.com/wp-content/uploads/2017/01/lakshmi-nair-copy.jpg" alt="lakshmi-nair-copy" width="600" height="314" srcset="https://www.chandrikadaily.com/wp-content/uploads/2017/01/lakshmi-nair-copy.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/01/lakshmi-nair-copy-300x157.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>ലക്ഷ്മി നായരുടെ പിതാവ് നാരായണന്&#x200d; നായരുടെ സര്&#x200d;വകലാശാല സിന്&#x200d;ഡിക്കേറ്റിലെ അംഗത്വം സംബന്ധിച്ച് വിവാദമായിരുന്നു. അഫിലിയേഷന്&#x200d; ഇല്ലാത്ത ലോ അക്കാദമിയിലെ പ്രിന്&#x200d;സിപ്പലിന് സിന്&#x200d;ഡിക്കേറ്റില്&#x200d; ഇരിക്കാന്&#x200d; അര്&#x200d;ഹത ഇല്ലെന്ന വാദം ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്&#x200d; സുപ്രീംകോടതിയില്&#x200d; സമര്&#x200d;പ്പിച്ച അപ്പീല്&#x200d; ഹര്&#x200d;ജിയില്&#x200d; നാരായണന്&#x200d;നായര്&#x200d;ക്കെതിരെയായിരുന്നു വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-academy-affiliation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
