<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>lakshya sen &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/lakshya-sen/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Nov 2025 16:53:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>lakshya sen &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിഡ്നിയിൽ ലക്ഷ്യ സെന്നിന്റെ അത്ഭുത പ്രകടനം; ആസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ 500 കിരീടം സ്വന്തമാക്കി</title>
		<link>https://www.chandrikadaily.com/lakshya-sens-amazing-performance-in-sydney-won-the-australian-open-super-500-title.html</link>
					<comments>https://www.chandrikadaily.com/lakshya-sens-amazing-performance-in-sydney-won-the-australian-open-super-500-title.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Nov 2025 16:53:30 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[australian]]></category>
		<category><![CDATA[australian open]]></category>
		<category><![CDATA[lakshya sen]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364994</guid>

					<description><![CDATA[ഫൈനലിൽ ജപ്പാന്റെ സീഡ് ചെയ്യാത്ത താരമായ യുഷി തനാകയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ലക്ഷ്യ 2025ലെ തന്റെ ആദ്യ കിരീടം ഉറപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>സിഡ്നി: സെമിഫൈനലിലെ അതേ ജോഷും ആക്രമണാത്മകതയും തുടർന്നാണ് ഇന്ത്യയുടെ ലക്ഷ്യ സെൻ ആസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ ജപ്പാന്റെ സീഡ് ചെയ്യാത്ത താരമായ യുഷി തനാകയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ലക്ഷ്യ 2025ലെ തന്റെ ആദ്യ കിരീടം ഉറപ്പിച്ചത്. സ്കോർ: 21–15, 21–11.</p>
<p>പാരിസ് ഒളിമ്പിക്‌സിൽ നാലാമതെത്തിയ ശേഷമുള്ള പരിക്കുകളും കിരീടദൗർലഭ്യവും പിന്നിലാക്കി ടൂർണമെന്റിലെത്തിയ ലോക 14ാം നമ്പർ താരം, ആദ്യ മത്സരത്തിൽ നിന്നുതന്നെ താൻ പഴയ ഫോം തിരിച്ചുകിട്ടിയെന്ന സൂചന കൃത്യമായി നൽകി. സെമിയിൽ ലോക ആറാം നമ്പർ താരത്തെ ഒരു പോയിന്റ് അകലെ നിന്ന് മറികടന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവ് മത്സരത്തിന് നിറം നൽകി.</p>
<p>ഫൈനലിൽ എന്നാൽ മത്സരം ഒരിക്കലും കടുപ്പമായി തോന്നാനില്ല. തനാകയുടെ പ്രതിരോധം ആദ്യ സെറ്റ് തുടക്കത്തിൽ ചെറിയൊരു സമ്മർദ്ദം സൃഷ്ടിച്ചെങ്കിലും ലക്ഷ്യയുടെ കൃത്യമായ ഷോട്ടുകളും തകർപ്പൻ ഡ്രോപ്പുകളും തുടർച്ചയായി പോയിന്റുകൾ നേടിക്കൊടുത്തു. 6–3ന് ലീഡ് എടുത്തതിന് പിന്നാലെ തനാക 9–7 വരെ എത്തിച്ചെങ്കിലും അതിന് ശേഷമാണ് ഇന്ത്യൻ താരം പൂർണ നിയന്ത്രണം സ്ഥാപിച്ചത്.</p>
<p>കോർട്ടിന്റെ എല്ലാ കോണുകളിലേക്കും പായുന്ന അതിവേഗ ചലനങ്ങളും അസാധ്യമായെന്ന് തോന്നുന്ന ഡൈവിങ് റെറ്റേണുകളും കൊണ്ട് ലക്ഷ്യ ദൃശ്യമഹോത്സവം സൃഷ്ടിച്ചു. ഗാലറിയുടെ ആർപ്പു മുഴങ്ങിയപ്പോഴൊക്കെ ലക്ഷ്യയുടെ ആത്മവിശ്വാസവും വീര്യവും ഇരട്ടിയായി. രണ്ടാം സെറ്റ് ആരംഭം മുതൽ ലക്ഷ്യയുടെ മേൽക്കോയ്മ വ്യക്തമായിരുന്നു. 10–5, 13–6, തുടർന്ന് 19–8 എന്ന നിലയ്ക്ക് മുന്നേറിക്കൊണ്ടിരിക്കെ വിജയമുറപ്പിച്ചത് നിമിഷങ്ങളുടെ കാര്യമായിരുന്നു.</p>
<p>2023ലെ കാനഡ ഓപ്പൺ സൂപ്പർ 500ന് ശേഷം ഇന്ത്യയ്ക്ക് പുറത്തുള്ള ലക്ഷ്യയുടെ ആദ്യ കിരീടമാണിത്. കഴിഞ്ഞ നവംബറിൽ ഇന്ത്യയിൽ സയിദ് മോദി ഇന്റർനാഷണൽ സൂപ്പർ 300 കിരീടം നേടിയിട്ടുമുണ്ട്. ലോക ബാഡ്മിന്റൺ രംഗത്ത് ലക്ഷ്യയുടെ തിരിച്ചുവരവ് ശക്തമാണെന്ന് ഈ കിരീടം തെളിയിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lakshya-sens-amazing-performance-in-sydney-won-the-australian-open-super-500-title.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതീക്ഷ ലക്ഷ്യാസെൻ</title>
		<link>https://www.chandrikadaily.com/hope-lakshasen.html</link>
					<comments>https://www.chandrikadaily.com/hope-lakshasen.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 03 Aug 2024 08:28:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[lakshya sen]]></category>
		<category><![CDATA[olympics]]></category>
		<category><![CDATA[Paris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304587</guid>

					<description><![CDATA[ഷൂട്ടിംഗിൽ മനു ഭാക്കർ ഇന്ന് മറ്റൊരു മെഡലിനായി ഇറങ്ങുമ്പോൾ ബാഡ്മിൻറൺ കളം വലിയ നിരാശയാണ് സമ്മാനിക്കുന്നത്]]></description>
										<content:encoded><![CDATA[<p>പാരീസ്: ഇന്ത്യൻ ഒളിംപിക്സ് സംഘത്തിലെ 117 പേരിൽ വ്യക്തമായ മെഡൽ സാധ്യതകൾ കൽപ്പിക്കപ്പെട്ടിരുന്നത് ഷൂട്ടിംഗ്, ബാഡ്മിൻറൺ സംഘങ്ങൾക്കായിരുന്നു. ഷൂട്ടിംഗിൽ മനു ഭാക്കർ ഇന്ന് മറ്റൊരു മെഡലിനായി ഇറങ്ങുമ്പോൾ ബാഡ്മിൻറൺ കളം വലിയ നിരാശയാണ് സമ്മാനിക്കുന്നത്. പുരുഷ സിംഗിൾസിൽ സെമിയിലെത്തിയ ലക്ഷ്യാ സെന്നിനെ മാറ്റിനിർത്തിയാൽ പൂർണ നിരാശ.</p>
<p>കഴിഞ്ഞ ദിവസം പി.വി സിന്ധുവിൻറെ മൽസരം കാണാൻ പ്രതികൂല കാലാവസ്ഥയിലും സാഹസികമായാണ് ബാഡ്മിൻറൺ വേദിയിലെത്തിയത്. പക്ഷേ ചൈനീസ് പ്രതിയോഗി ഹി ബിംഗ് ജിയാവോക്ക് മുന്നിൽ സിന്ധു എളുപ്പം കീഴടങ്ങുകയായിരുന്നു. 2016 ലെ റിയോ ഒളിംപിക്സിൽ സിന്ധുവിൻറെ ഫൈനൽ മൽസരം റിപ്പോർട്ട് ചെയ്തത് ഓർക്കുന്നു. സ്പെയിനിൽ നിന്നുള്ള പ്രതിയോഗി കരോലിന മാരിനെതിരെ അന്ന് ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു സിന്ധു കീഴടങ്ങിയത്. അന്നത്തെ ആ വെള്ളി മെഡൽ ഇന്ത്യൻ ഒളിംപിക്സ് ചരിത്രത്തിലെ കനകാധ്യായവുമായിരുന്നു. മൂന്ന് വർഷം മുമ്പ് ടോക്കിയോവിൽ സിന്ധു വെങ്കലം നേടിയത് ഇതേ ചൈനക്കാരിയെ പരാജയപ്പെടുത്തിയായിരുന്നു. തുടർച്ചയായി രണ്ട് ഒളിംപിക്സ് മെഡലുകളുമായി എത്തിയ ഹാട്രിക് മെഡൽ നേട്ടത്തിന് അർഹത നേടുമെന്നാണ് കരുതപ്പെട്ടത്.</p>
<p>അനുഭവ സമ്പത്തായിരുന്നു ഹൈദരാബാദുകാരിയുടെ ആയുധം. റിയോയിൽ കണ്ട സിന്ധു ആക്രമണ സന്നദ്ധയായിരുന്നു. ഇവിടെ പക്ഷേ പരുക്കുകൾ അലട്ടിയ സിന്ധുവിനെയാണ് കണ്ടത്. ബിംഗ് ജിയാവോക്കെതിരെ ആദ്യ ഗെയിമിൽ ലോംഗ് റാലികളിലായിരുന്നു സിന്ധു. ഇത് ഫലപ്രദമാവുകയും ചെയ്തിരുന്നു. 19-21 എന്ന സ്ക്കോറിനായിരുന്നു ആദ്യ ഗെയിം നഷ്ടമായത്. എന്നാൽ രണ്ടാം ഗെയിമിൽ സ്മാഷുകളായിരുന്നു സിന്ധു ആയുധമാക്കിയത്. ചൈനക്കാരിക്ക് അത് എളുപ്പവുമായി. 14-21 എന്ന സ്ക്കോറിനാണ് രണ്ടാം ഗെയിമും മൽസരവും നഷ്ടമായത്. നേരത്തെ പുരുഷ ഡബിൾസിൽ നിന്ന് സ്വാതിക്-ചിരാഗ് സഖ്യം പുറത്തായതും ഇന്ത്യക്ക് ആഘാതമായിരുന്നു. മലയാളി സാന്നിദ്ധ്യമായ എച്ച്.എസ് പ്രണോയിയും പുറത്തായതോടെ പാരീസിൽ ബാഡ്മിൻറൺ വിലാസം സെമിയിലെത്തിയ ലക്ഷ്യാസെൻ മാത്രമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hope-lakshasen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
