<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>lalu prasad yadhav &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/lalu-prasad-yadhav/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 03 Sep 2024 11:44:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>lalu prasad yadhav &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആർ.എസ്.എസി​ന്&#x200d;റെയും ബി.ജെ.പിയുടെയും ചെവിക്ക് പിടിച്ച് ജാതി സെൻസസ് നടത്തിക്കും -ലാലു പ്രസാദ് യാദവ്</title>
		<link>https://www.chandrikadaily.com/caste-census-will-be-conducted-by-listening-to-rss-and-bjp-lalu-prasad-yadav.html</link>
					<comments>https://www.chandrikadaily.com/caste-census-will-be-conducted-by-listening-to-rss-and-bjp-lalu-prasad-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Sep 2024 11:44:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Caste Census]]></category>
		<category><![CDATA[lalu prasad yadhav]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308263</guid>

					<description><![CDATA[സെന്&#x200d;സസ് നടത്താന്&#x200d; നിര്&#x200d;ബന്ധിതരാകാന്&#x200d; പ്രതിപക്ഷം സര്&#x200d;ക്കാറിനുമേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>ജാതി സെന്&#x200d;സസ് വിഷയത്തില്&#x200d; ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്&#x200d;.ഡി.എ സര്&#x200d;ക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യ മുന്നണി നേതാവും, ആര്&#x200d;.ജെ.ഡി നേതാവുമായ് ലാലു പ്രസാദ് യാദവ്. സെന്&#x200d;സസ് നടത്താന്&#x200d; നിര്&#x200d;ബന്ധിതരാകാന്&#x200d; പ്രതിപക്ഷം സര്&#x200d;ക്കാറിനുമേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.</p>
<p>ശേഖരിക്കുന്ന വിവരങ്ങള്&#x200d; രാഷ്ട്രീയ കാരണങ്ങള്&#x200d;ക്കല്ല, അധഃസ്ഥിതരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയാണെങ്കില്&#x200d; മാത്രമേ ജാതി സെന്&#x200d;സസിനെ പിന്തുണക്കൂ എന്ന് ആര്&#x200d;.എസ്.എസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം.</p>
<p>&#8216;ആര്&#x200d;.എസ്.എസിനെയും ബി.ജെ.പിയെയും ഞങ്ങള്&#x200d; ചെവിയില്&#x200d; പിടിക്കും. അവരെ കുത്തിയിരുത്തും. ജാതി സെന്&#x200d;സസ് നടത്തിക്കുകയും ചെയ്യും. ജാതി സെന്&#x200d;സസ് നടത്താതിരിക്കാന്&#x200d; അവര്&#x200d;ക്ക് എന്ത് അധികാരമുണ്ട്? ഞങ്ങളതിന് അവരെ നിര്&#x200d;ബന്ധിക്കും. ദലിതരും പിന്നാക്കക്കാരും ആദിവാസികളും ദരിദ്രരും ഐക്യം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ലാലു പ്രസാദ് ഹിന്ദിയില്&#x200d; പോസ്റ്റ് ചെയ്തു. സിംഗപ്പൂരിലെ പതിവ് വൈദ്യപരിശോധനക്കു ശേഷം പട്നയില്&#x200d; തിരിച്ചെത്തിയ ശേഷമായിരുന്നു ഇത്. ലാലുവി?ന്റെ വൃക്ക മാറ്റിവക്കല്&#x200d; ശസ്ത്രക്രിയ 2022 ഡിസംബറില്&#x200d; സിംഗപ്പൂരില്&#x200d; വിജയകരമായി നടത്തിയിരുന്നു.</p>
<p>രാജ്യവ്യാപകമായി ജാതി സെന്&#x200d;സസ് നടത്തണമെന്നും ബിഹാറിന്റെ ക്വോട്ട വര്&#x200d;ധന ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്&#x200d; ഉള്&#x200d;പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സെപ്തംബര്&#x200d; ഞായറാഴ്ച ആര്&#x200d;.ജെ.ഡി സംസ്ഥാന വ്യാപകമായി ഏകദിന ഉപരോധം സംഘടിപ്പിച്ചിരുന്നു.</p>
<p>കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; സമൂഹത്തിലെ അവശ വിഭാഗങ്ങള്&#x200d;ക്കുള്ള സംവരണത്തിനും ജാതിസെന്&#x200d;സസിനും എതിരാണെന്ന് പട്നയില്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ഭരണഘടനയുടെ ഷെഡ്യൂളില്&#x200d; ബിഹാറിലെ നിരാലംബരായ ജാതിക്കാര്&#x200d;ക്കുള്ള വര്&#x200d;ധിപ്പിച്ച സംവരണം ഉള്&#x200d;പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പാര്&#x200d;ലമെന്റിനെയും ജനങ്ങളെയും കേന്ദ്രം തെറ്റിദ്ധരിപ്പിച്ചുവെന്നും യാദവ് ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/caste-census-will-be-conducted-by-listening-to-rss-and-bjp-lalu-prasad-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാലു നവംബര്&#x200d; ഒമ്പതിന് പുറത്തിറങ്ങും, പിറ്റേന്ന് നിതീഷിന്റെ വിടവാങ്ങല്&#x200d; ചടങ്ങെന്ന് തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/lalu-yadav-out-on-nov-9-nitish-kumars-farewell-next-day-tejashwi-yadav.html</link>
					<comments>https://www.chandrikadaily.com/lalu-yadav-out-on-nov-9-nitish-kumars-farewell-next-day-tejashwi-yadav.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Oct 2020 15:25:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[lalu prasad yadhav]]></category>
		<category><![CDATA[tejaswi yadav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163749</guid>

					<description><![CDATA[പറ്റ്‌ന: ബിഹാര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഇനി ദിവസങ്ങള്&#x200d; മാത്രം അവശേഷിക്കേ, ആവേശ പ്രചാരണവുമായി വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥി തേജസ്വി യാദവ്. ആര്&#x200d;ജെഡി അധ്യക്ഷന്&#x200d; ലാലു പ്രസാദ് യാദവ് നവംബര്&#x200d; ഒമ്പതിന് ജയിലില്&#x200d;നിന്ന് ഇറങ്ങുമെന്നും അടുത്ത ദിവസം ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിടവാങ്ങല്&#x200d; ചടങ്ങായിരിക്കുമെന്നും ലാലുവിന്റെ മകന്&#x200d; കൂടിയായ തേജസ്വി യാദവ്. കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിക്കൊപ്പം ബിഹാറിലെ ഹിസുവയില്&#x200d; തെരഞ്ഞെടുപ്പ് റാലിയില്&#x200d; പങ്കെടുത്ത് സംസാരിക്കവെയാണ് തേജസ്വി ഇക്കാര്യം പറഞ്ഞത്. [&#8230;]]]></description>
										<content:encoded><![CDATA[<p>പറ്റ്‌ന: ബിഹാര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഇനി ദിവസങ്ങള്&#x200d; മാത്രം അവശേഷിക്കേ, ആവേശ പ്രചാരണവുമായി വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥി തേജസ്വി യാദവ്. ആര്&#x200d;ജെഡി അധ്യക്ഷന്&#x200d; ലാലു പ്രസാദ് യാദവ് നവംബര്&#x200d; ഒമ്പതിന് ജയിലില്&#x200d;നിന്ന് ഇറങ്ങുമെന്നും അടുത്ത ദിവസം ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിടവാങ്ങല്&#x200d; ചടങ്ങായിരിക്കുമെന്നും ലാലുവിന്റെ മകന്&#x200d; കൂടിയായ തേജസ്വി യാദവ്. കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിക്കൊപ്പം ബിഹാറിലെ ഹിസുവയില്&#x200d; തെരഞ്ഞെടുപ്പ് റാലിയില്&#x200d; പങ്കെടുത്ത് സംസാരിക്കവെയാണ് തേജസ്വി ഇക്കാര്യം പറഞ്ഞത്.</p>
<p>ലാലുവിന് ഒരു കേസില്&#x200d; ജാമ്യം ലഭിച്ചിട്ടുണ്ടെന്നും മറ്റൊരു കേസില്&#x200d; നവംബര്&#x200d; ഒമ്പതിന് ജാമ്യം ലഭിക്കുമെന്നും തേജസ്വി പറഞ്ഞു. തന്റെ ജന്മദിനം കൂടിയാണ് നവംബര്&#x200d; ഒമ്പത്. തൊട്ടടുത്ത ദിവസമായിരിക്കും നിതീഷിന്റെ വിടവാങ്ങല്&#x200d; ചടങ്ങെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അഴിമതിക്കേസിൽ ജാർഖണ്ഡിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നിലവിൽ ലാലു പ്രസാദ് യാദവ്. ഝാർഖണ്ഡ് ഹൈക്കോടതി ഒരു കേസിൽ ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റൊരു കേസിലെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ആയതിനാൽ പുറത്തിറങ്ങാനായില്ല. അതിനിടെയാണ് നവംബർ ഒൻപതിന് ലാലു പുറത്തിറങ്ങുമെന്ന അവകാശവാദവുമായി തേജസ്വി രംഗത്തെത്തിയത്.</p>
<p><img loading="lazy" class="" src="https://akm-img-a-in.tosshub.com/indiatoday/images/story/202010/bihar_elections_2020_faqs_1200x768.jpeg?yBc9Fv_NMNJoi.uBA63GpKlwf5pSRhG0&amp;size=770:433" alt=" " width="964" height="542" /></p>
<p>ഒക്ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് എന്നീ തീയതികളാണ് ബിഹാറിലെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ്. നവംബർ പത്തിനാണ് വോട്ടെണ്ണൽ. ആ ദിവസം നിതീഷ് വിടവാങ്ങുമെന്നുമാണ് തേജസ്വി പറയുന്നത്.  വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയും ആര്&#x200d;ജെഡി നേതാവുമായ തേജസ്വി യാദവിനൊപ്പം പ്രചാരണ വേദികള്&#x200d; ഇളക്കിമറിച്ചായിരുന്നു കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധിയുടെ ബിഹാര്&#x200d; സന്ദര്&#x200d;ശനം.</p>
<p>അഴിമതി തടയാനോ, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ, തൊഴിലാളികൾക്ക് ജോലി തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ട അവസ്ഥയ്ക്ക് മാറ്റം വരുത്താനോ നിതീഷ് കുമാറിന് കഴിഞ്ഞില്ലെന്ന് തേജസ്വി കുറ്റപ്പെടുത്തി. മഹാസഖ്യം അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷിക്കാനുള്ള തീരുമാനമെടുക്കും. നിതീഷ് ക്ഷീണിതനാണ്. ബിഹാറിന്റെ കാര്യങ്ങൾ നോക്കാൻ അദ്ദേഹത്തിന് കഴിയില്ല. പതിനഞ്ച് വർഷമായി ജനങ്ങൾക്ക് തൊഴിലോ വിദ്യാഭ്യാസമോ ആരോഗ്യ പരിപാലന സംവിധാനങ്ങളോ നൽകാൻ കഴിയാത്തവർക്ക് ഇനിയും അതൊന്നും സാധ്യമാകില്ല. വ്യവസായ മേഖലയിൽ മുന്നേറാനുള്ള അവസരം ബിഹാർ നഷ്ടപ്പെടുത്തിയെന്നും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്തി ചൂണ്ടിക്കാട്ടി.</p>
<p>ബിഹാറില്&#x200d; തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരംമുട്ടിക്കുന്ന മറുപടികളുമായി രാഹുല്&#x200d; പ്രചാരണ വേദികളില്&#x200d; ആവേശമായിരുന്നു. ഇതിന് പിന്നാലെ ബിഹാറില്&#x200d; ‘മാറ്റം കാണുന്നു’, എന്ന ട്വീറ്റുമായി രാഹുല്&#x200d; രംഗത്തെത്തി.</p>
<p>ബിഹാറിലേക്ക് പോകുമ്പോഴെല്ലാം ആളുകള്&#x200d; നല്&#x200d;കുന്ന വാത്സല്യവും ആദരവും ഞാന്&#x200d; അറിയാറുണ്ട്. എന്നാല്&#x200d; ഇന്ന് അതിനപ്പുറം പൊതുജനത്തിന്റെ മുഖത്ത്<br />
ഞാനൊരു പ്രതിജ്ഞ കണ്ടു. ഒരു മാറ്റത്തിനുള്ള തീരുമാനം. പൊള്ള വാഗ്ദാനങ്ങളില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; ഈ ദൃഢനിശ്ചയം പ്രധാനമാണ്, രാഹുല്&#x200d; ഗാന്ധി ട്വീറ്റ് ചെയ്തു.</p>
<p><img src="https://pbs.twimg.com/media/ElAcye9VcAAsQXl?format=jpg&amp;name=medium" alt="Image" /></p>
<p>ബിഹാറിലെ നവാഡ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്&#x200d; പങ്കെടുത്ത രാഹുല്&#x200d; ഗാന്ധി, എന്&#x200d;.ഡി.എയുടെ പ്രചാരണ റാലിയില്&#x200d; മോദി നടത്തിയ പ്രസ്താവനകള്&#x200d;ക്ക് മറുപടി നല്&#x200d;കി. ചൈനയുമായുള്ള അതിര്&#x200d;ത്തി സംഘര്&#x200d;ഷം കോവിഡ് തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്&#x200d;ണമായി പരാജയപ്പെട്ടതായി കാണിച്ച് രൂക്ഷ വിമര്&#x200d;ശനവുമായാണ് രാഹുല്&#x200d; വേദികളില്&#x200d; ആവേശമായത്. അതിര്&#x200d;ത്തിയില്&#x200d; ചൈനയുമായുളള സംഘര്&#x200d;ഷം നിലനില്&#x200d;ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തെ അപമാനിച്ചുവെന്ന് കോണ്&#x200d;ഗ്രസ് നേതാവ് പൊതുജനത്തിന് മുമ്പില്&#x200d; തുറന്നടിച്ചു. ലഡാക്കില്&#x200d; അതിര്&#x200d;ത്തി ലംഘിച്ച് ചൈന നുഴഞ്ഞുക്കയറ്റം നടത്തിയിട്ടില്ല എന്ന മോദിയുടെ വാക്കുകള്&#x200d; പച്ചനുണയാണെന്നും രാഹുല്&#x200d; ആവര്&#x200d;ത്തിച്ചു.</p>
<p>ഗാല്&#x200d;വന്&#x200d; താഴ്വരയിലെ സൈനികരുടെ ജീവത്യാഗവുമായി ബന്ധപ്പെട്ട് മോദിയുടെ പ്രസ്താവനയ്ക്കുളള മറുപടിയാണ് രാഹുലിന്റെ വാക്കുകള്&#x200d;. രാജ്യത്തിന് തലകുനിക്കാന്&#x200d; ഇടനല്&#x200d;കാതെ ബിഹാറിന്റെ പുത്രന്മാര്&#x200d; ജീവന്&#x200d; നല്&#x200d;കി എന്നായിരുന്നു ഗാല്&#x200d;വാനിലെ ഇന്ത്യാ- ചൈനാ സംഘര്&#x200d;ഷത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്. ബിഹാറിലെ ജവാന്&#x200d;മാര്&#x200d; രക്തസാക്ഷിത്വം വരിച്ചപ്പോള്&#x200d; പ്രധാനമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നതാണ് തന്റെ ചോദ്യമെന്നാണ് രാഹുല്&#x200d; തിരിച്ചുചോദിച്ചത്.</p>
<p>ലഡാക്കില്&#x200d; ചൈന നുഴഞ്ഞുക്കയറ്റം നടത്തി എന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; തളളിയതിലൂടെ മോദി സൈന്യത്തെ അപമാനിച്ചിരിക്കുകയാണ്. ലഡാക്കില്&#x200d; ഇന്ത്യയുടെ അധീനതയിലുണ്ടായിരുന്ന 1200 ചതുരശ്ര കിലോമീറ്റര്&#x200d; ഭാഗം ചൈന കയ്യേറിയതായി രാഹുല്&#x200d; ഗാന്ധി ആരോപിച്ചു. ചൈനയില്&#x200d; നിന്ന് ഭൂമി എന്ന് തിരിച്ചുപിടിക്കുമെന്ന് രാജ്യത്തോട് പറയാന്&#x200d; മോദിയെ രാഹുല്&#x200d; വെല്ലുവിളിച്ചു.</p>
<p>മോദി സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയ വിവാദ കാര്&#x200d;ഷിക നിയമത്തിനെതിരേയും രാഹുല്&#x200d; സംസാരിച്ചു. കര്&#x200d;ഷകരെ ആക്രമിക്കാന്&#x200d; മോദി സര്&#x200d;ക്കാര്&#x200d; മൂന്ന് പുതിയ കാര്&#x200d;ഷിക നിയമങ്ങള്&#x200d; ഉണ്ടാക്കിയിട്ടുണ്ട്. ബിഹാറിലെ മാന്&#x200d;ഡിസും എംഎസ്പിയുമായിരുന്നു അവര്&#x200d; ആദ്യം അവസാനിപ്പിച്ചിരുന്നത്, എന്നാല്&#x200d; ഇപ്പോള്&#x200d; അവര്&#x200d; അത് മുഴുവന്&#x200d; രാജ്യത്തേക്കും വ്യാപിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ തൊഴിലില്ലാത്തവരാക്കാനാണ് പ്രധാനമന്ത്രി പോകുന്നു. പ്രധാനമന്ത്രി മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണന്നും, രാഹുല്&#x200d; ഗാന്ധി പറഞ്ഞു. എന്&#x200d;.ഡി.എയുടെ പ്രചാരണ റാലിയില്&#x200d; മോദി നടത്തിയ പ്രസ്താവനകള്&#x200d;ക്കാണ് രാഹുലിന്റെ മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalu-yadav-out-on-nov-9-nitish-kumars-farewell-next-day-tejashwi-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമ്മുടേത് ആര്&#x200d;എസ്എസുമായോ ബിജെപിയുമായോ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത പാര്&#x200d;ട്ടിയെന്ന് തേജശ്വി യാദവ്</title>
		<link>https://www.chandrikadaily.com/rjd-is-one-regional-party-which-has-not-compromised-with-bjp-and-rss-says-tejashwi-yadav.html</link>
					<comments>https://www.chandrikadaily.com/rjd-is-one-regional-party-which-has-not-compromised-with-bjp-and-rss-says-tejashwi-yadav.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Oct 2020 09:39:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[lalu prasad yadhav]]></category>
		<category><![CDATA[RJD]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162672</guid>

					<description><![CDATA[എനിക്ക് മുഖ്യമന്ത്രിയാകേണ്ടിയിരുന്നേല്&#x200d;, എന്റെ ബഹുമാനം വിറ്റ് എനിക്കതിന് കഴിയുമായിരുന്നു. എന്നാല്&#x200d; അതിന് വേണ്ടി ബിജെപിയുമായി കൈകോര്&#x200d;ക്കാന്&#x200d; ഞാന്&#x200d; തയാറായിരുന്നില്ല, തേജശ്വി യാദവ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഗയ: ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; മുന്നണികള്&#x200d; പ്രചാരണം കൊഴുപ്പിക്കെ നിലപാട് വ്യക്തമാക്കി ആര്&#x200d;ജെഡി നേതാവും മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയുമായ തേജസ്വി യാദവ്. ഭാരതീയ ജനതാ പാര്&#x200d;ട്ടിയോ(ബിജെപി), രാഷ്ട്രീയ സ്വയംസേവക സംഘം (ആര്&#x200d;എസ്എസ്) എന്നിവയുമായോ ഒരിക്കലും ഒത്തുതീര്&#x200d;പ്പിനൊരുങ്ങാത്ത ഒരു പാര്&#x200d;ട്ടിയാണ് രാഷ്ട്രീയ ജനതാദളെന്ന് ആര്&#x200d;ജെഡി നേതാവ് തേജശ്വി യാദവ് പറഞ്ഞു. ഞായറാഴ്ച ഗയയില്&#x200d; നടന്ന തെരഞ്ഞെടുപ്പ് റാലിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8216;ഇതുവരെ ബിജെപിയുമായും ആര്&#x200d;എസ്എസുമായും വിട്ടുവീഴ്ച ചെയ്യാത്ത ഒരു പാര്&#x200d;ട്ടിയാണ് ആര്&#x200d;ജെഡി. ലാലുജി എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ട്. എനിക്ക് മുഖ്യമന്ത്രിയാകേണ്ടിയിരുന്നേല്&#x200d;, എന്റെ ബഹുമാനം വിറ്റ് എനിക്കതിന് കഴിയുമായിരുന്നു. എന്നാല്&#x200d; അതിന് വേണ്ടി ബിജെപിയുമായി കൈകോര്&#x200d;ക്കാന്&#x200d; ഞാന്&#x200d; തയാറായിരുന്നില്ല, തേജശ്വി യാദവ് പറഞ്ഞു.</p>
<p>മഹാഗത്ബന്ധനുമായുള്ള ബന്ധം വിച്ഛേദിച്ച് ബിജെപിയുമായി വീണ്ടും ഒത്തുചേര്&#x200d;ന്ന് 2017 ല്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d; സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചതായും ആര്&#x200d;ജെഡി നേതാവ് പറഞ്ഞു. മഹാഗത്ബന്ധന്&#x200d; സ്ഥാനാര്&#x200d;ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്&#x200d;ത്ഥിക്കുകയും ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, അഴിമതി എന്നിവയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്&#x200d; എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Bihar elections 2020: Tejashwi Yadav challenges Nitish Kumar to debate over latter’s 15 years achievement<br />Track our latest coverage on <a href="https://twitter.com/hashtag/BiharElections2020?src=hash&amp;ref_src=twsrc%5Etfw">#BiharElections2020</a> here  <a href="https://t.co/V0WRnM6Y4q">https://t.co/V0WRnM6Y4q</a> <a href="https://t.co/OkjN6AlcGg">pic.twitter.com/OkjN6AlcGg</a></p>
<p>&mdash; Economic Times (@EconomicTimes) <a href="https://twitter.com/EconomicTimes/status/1318108674229850112?ref_src=twsrc%5Etfw">October 19, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുന്നണികള്&#x200d; പരസ്പരം വിമര്&#x200d;ശനങ്ങളും പരിഹാസങ്ങളും ഉന്നയിച്ച് പ്രചാരണ പരിപാടികള്&#x200d; മുന്നേറുകയാണ്. ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്&#x200d;ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആര്&#x200d;ജെഡി നേതാവും മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയുമായ തേജസ്വി യാദവ് തന്നെയാണ് ഇതിന് മുന്&#x200d;പന്തിയില്&#x200d;. നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്&#x200d;ശനം നടത്തിയ തേജസ്വി, മുഖ്യമന്ത്രിയുടെ കസേരയാണ് നിതീഷ് കുമാറിന് ആദ്യത്തേതും അവസാനത്തേതുമായ സത്യമെന്നും പരിഹസിച്ചു. യുവാക്കള്&#x200d;, സ്ത്രീകള്&#x200d;, പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;, കൃഷിക്കാര്&#x200d;, തൊഴിലാളികള്&#x200d;, വിദ്യാര്&#x200d;ത്ഥികള്&#x200d; എന്നിവരെക്കുറിച്ച് ഒന്നും നിതീഷ് കുമാറിനെ അലട്ടുന്നില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി. 15 വര്&#x200d;ഷത്തെ നേട്ടത്തെക്കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; നിതീഷ് കുമാറിനെ തേജശ്വി യാദവ് വെല്ലുവിളിക്കുകയും ചെയ്തു.</p>
<p>തെരഞ്ഞെടുപ്പില്&#x200d; ആര്&#x200d;ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസംഖ്യം കഴിഞ്ഞ ദിവസമായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. ഇതിന് പിന്നാലെയായിരുന്നു തേജസ്വിയുടെ വിമര്&#x200d;ശനം. ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയാണ് ആര്&#x200d;ജെഡിയും കോണ്&#x200d;ഗ്രസും ഇടത് പാര്&#x200d;ട്ടികളും ഉള്&#x200d;പ്പെട്ട സഖ്യമാണ് തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;ഡിഎ സഖ്യത്തിനെതിരെ രംഗത്തെത്തുന്നത്. 243 അംഗ ബിഹാര്&#x200d; നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്&#x200d; 28, നവംബര്&#x200d; 3, നവംബര്&#x200d; 7 തീയതികളില്&#x200d; മൂന്ന് ഘട്ടങ്ങളായി നടക്കും. വോട്ടെണ്ണല്&#x200d; നവംബര്&#x200d; 10 ന് നടക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rjd-is-one-regional-party-which-has-not-compromised-with-bjp-and-rss-says-tejashwi-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് ഏഴു വര്&#x200d;ഷം തടവ്</title>
		<link>https://www.chandrikadaily.com/lalu-yadav-sentenced-7-years-in-jail-fined-rs-30-lakh-in-4th-fodder-scam-case.html</link>
					<comments>https://www.chandrikadaily.com/lalu-yadav-sentenced-7-years-in-jail-fined-rs-30-lakh-in-4th-fodder-scam-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Mar 2018 08:03:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lalu prasad yadhav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76596</guid>

					<description><![CDATA[കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്&#x200d; ബിഹാര്&#x200d; മുന്&#x200d; മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ഏഴു വര്&#x200d;ഷം തടവുശിക്ഷ. 60 ലക്ഷം രൂപയുടെ പിഴയും ലാലുവിനെതിരെ ചുമത്തി. ഇതോടെ നാലു കേസുകളിലുമായി ലാലു അടക്കേണ്ട പിഴത്തുക 60 ലക്ഷമായി. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്&#x200d; ദുംക ട്രഷറിയില്&#x200d; നിന്ന് 3.13 കോടി രൂപ വകമാറ്റി ചെലവഴിച്ച കേസിലാണ് ഇപ്പോള്&#x200d; കോടതി ശിക്ഷ പ്രഖ്യാപിച്ചത്. മൊത്തം ആറു കേസുകളാണ് കാലിത്തീറ്റ കുംഭകോണവുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്&#x200d; ബിഹാര്&#x200d; മുന്&#x200d; മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ഏഴു വര്&#x200d;ഷം തടവുശിക്ഷ. 60 ലക്ഷം രൂപയുടെ പിഴയും ലാലുവിനെതിരെ ചുമത്തി. ഇതോടെ നാലു കേസുകളിലുമായി ലാലു അടക്കേണ്ട പിഴത്തുക 60 ലക്ഷമായി.</p>
<p>റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്&#x200d; ദുംക ട്രഷറിയില്&#x200d; നിന്ന് 3.13 കോടി രൂപ വകമാറ്റി ചെലവഴിച്ച കേസിലാണ് ഇപ്പോള്&#x200d; കോടതി ശിക്ഷ പ്രഖ്യാപിച്ചത്. മൊത്തം ആറു കേസുകളാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടുള്ളത്. ഇതില്&#x200d; നാലാമത്തെ കേസിലെ വിധിയാണ് പുറത്തുവന്നത്.</p>
<p>ഐ.പി.സി വകുപ്പുപ്രകാരം ഏഴു വര്&#x200d;ഷവും അഴിമതി നിരോധനനിയമപ്രകാരം ഏഴു വര്&#x200d;ഷവുമാണ് തടവുശിക്ഷ വിധിച്ചത്. ഇത് രണ്ടും ഒരുമിച്ച് അനുഭവിച്ചാല്&#x200d; മതിയാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalu-yadav-sentenced-7-years-in-jail-fined-rs-30-lakh-in-4th-fodder-scam-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലിത്തീറ്റ കുംഭകോണം: മൂന്നാം കേസില്&#x200d; ലാലുവിന് അഞ്ചു വര്&#x200d;ഷം തടവുശിക്ഷ</title>
		<link>https://www.chandrikadaily.com/lalu-yadav-gets-5-years-in-jail-in-third-fodder-scam-case.html</link>
					<comments>https://www.chandrikadaily.com/lalu-yadav-gets-5-years-in-jail-in-third-fodder-scam-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 24 Jan 2018 08:52:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[lalu prasad yadhav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66588</guid>

					<description><![CDATA[റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസിലും ബിഹാര്&#x200d; മുന്&#x200d;മുഖ്യമന്ത്രിയും ആര്&#x200d;ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് സിബിഐ കോടതി. അദ്ദേഹത്തിനെതിരെ കോടതി അഞ്ചു വര്&#x200d;ഷത്തെ തടവു ശിക്ഷക്കു കോടതി വിധിച്ചു. ലാലുവിന്റെ അടുത്ത സുഹൃത്തും മുന്&#x200d; മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയും കുംഭകോണ കേസില്&#x200d; കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ രണ്ടു കേസുകളില്&#x200d; കുറ്റക്കാരനാണെന്നു കണ്ടെത്തി ലാലുവിനെതിരെ കോടതി ശിക്ഷ വിധിച്ചിരുന്നു. 900 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറു കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. മറ്റു മൂന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസിലും ബിഹാര്&#x200d; മുന്&#x200d;മുഖ്യമന്ത്രിയും ആര്&#x200d;ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് സിബിഐ കോടതി.</p>
<p>അദ്ദേഹത്തിനെതിരെ കോടതി അഞ്ചു വര്&#x200d;ഷത്തെ തടവു ശിക്ഷക്കു കോടതി വിധിച്ചു. ലാലുവിന്റെ അടുത്ത സുഹൃത്തും മുന്&#x200d; മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയും കുംഭകോണ കേസില്&#x200d; കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.</p>
<p>ആദ്യ രണ്ടു കേസുകളില്&#x200d; കുറ്റക്കാരനാണെന്നു കണ്ടെത്തി ലാലുവിനെതിരെ കോടതി ശിക്ഷ വിധിച്ചിരുന്നു. 900 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറു കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. മറ്റു മൂന്നു കേസുകളിലെ വിധി അടുത്ത മാസങ്ങളില്&#x200d; പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalu-yadav-gets-5-years-in-jail-in-third-fodder-scam-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
