<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>laluprasad yadav &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/laluprasad-yadav/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 23 Jan 2021 08:25:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>laluprasad yadav &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായി: ഡല്&#x200d;ഹി എയിംസിലേക്ക് മാറ്റും</title>
		<link>https://www.chandrikadaily.com/laluprasad-yadav-health-worsens-shift-to-delhi-aims.html</link>
					<comments>https://www.chandrikadaily.com/laluprasad-yadav-health-worsens-shift-to-delhi-aims.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 23 Jan 2021 08:25:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delhi aims]]></category>
		<category><![CDATA[laluprasad yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177692</guid>

					<description><![CDATA[ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടര്&#x200d;ന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>പട്‌ന: കാലിത്തീറ്റ കുംഭകോണകേസില്&#x200d; തടവ് ശിക്ഷ അനുഭവിക്കുന്ന ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായതിനെ തുടര്&#x200d;ന്ന് അദ്ദേഹത്തെ ഡല്&#x200d;ഹി എയിംസിലേക്ക് മാറ്റാന്&#x200d; തീരുമാനിച്ചു. ഭാര്യ റാബ്രി ദേവിയും മകന്&#x200d; തേജസ്വി യാദവും അദ്ദേഹത്തെ അനുഗമിക്കും.</p>
<p>നിലവില്&#x200d; റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തിലെ അണുബാധ രൂക്ഷമായതിനെ തുടര്&#x200d;ന്ന് വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. ലാലുവിനെ എയിംസിലേക്ക് മാറ്റാന്&#x200d; ജയില്&#x200d; അധികൃതര്&#x200d;ക്ക് കോടതി അനുമതി ആവശ്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/laluprasad-yadav-health-worsens-shift-to-delhi-aims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുട്ടില്&#x200d;നിന്ന് വെളിച്ചത്തിലേക്ക് നടക്കാം</title>
		<link>https://www.chandrikadaily.com/parliament-election-result-congress-analysis-news.html</link>
					<comments>https://www.chandrikadaily.com/parliament-election-result-congress-analysis-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 07 Jun 2019 06:04:38 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[laluprasad yadav]]></category>
		<category><![CDATA[mahathmagandhi]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129444</guid>

					<description><![CDATA[നജീബ് കാന്തപുരം അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്&#x200d; നമുക്കോര്&#x200d;മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്&#x200d; മാത്രമേ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്&#x200d; കൂടുതല്&#x200d; ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിച്ച് പറക്കട്ടെ. മോദിയുടെ രണ്ടാമൂഴം ന്യൂനപക്ഷ ജനവിഭാഗങ്ങളുള്&#x200d;പ്പെടെ കൂടുതല്&#x200d; ആശങ്കയോടെ കാണുമ്പോള്&#x200d; അവര്&#x200d;ക്ക് കൂടുതല്&#x200d; പ്രത്യാശ പകരുന്ന വര്&#x200d;ത്തമാനങ്ങളാണ് നാം മുഴക്കേണ്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം പല തരത്തിലുള്ള വിശകലനങ്ങള്&#x200d; വായിക്കുകയുണ്ടായി. ഇന്ത്യയുടെ മതേതരത്വം അവസാനിച്ചുവെന്നും ഇനി ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി പരിണമിക്കും എന്നുള്ളതുമായിരുന്നു വിശകലനങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>നജീബ് കാന്തപുരം</strong></p>



<p>അരിസ്റ്റോട്ടിലിന്റെ വിഖ്യാതമായ വാക്കുകള്&#x200d; നമുക്കോര്&#x200d;മ്മിക്കാം. ഇരുട്ട് പരക്കുമ്പോള്&#x200d; മാത്രമേ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിക്കുകയുള്ളു. കൂടുതല്&#x200d; കൂടുതല്&#x200d; ഇരുട്ട് പരക്കട്ടെ. പ്രതീക്ഷയുടെ മിനര്&#x200d;വ്വ മൂങ്ങ ചിറക് വിരിച്ച് പറക്കട്ടെ. മോദിയുടെ രണ്ടാമൂഴം ന്യൂനപക്ഷ ജനവിഭാഗങ്ങളുള്&#x200d;പ്പെടെ കൂടുതല്&#x200d; ആശങ്കയോടെ കാണുമ്പോള്&#x200d; അവര്&#x200d;ക്ക് കൂടുതല്&#x200d; പ്രത്യാശ പകരുന്ന വര്&#x200d;ത്തമാനങ്ങളാണ് നാം മുഴക്കേണ്ടത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം പല തരത്തിലുള്ള വിശകലനങ്ങള്&#x200d; വായിക്കുകയുണ്ടായി. ഇന്ത്യയുടെ മതേതരത്വം അവസാനിച്ചുവെന്നും ഇനി ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി പരിണമിക്കും എന്നുള്ളതുമായിരുന്നു വിശകലനങ്ങളില്&#x200d; ചിലത്. ആദ്യമെ പറയാം. ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തില്&#x200d; അഞ്ചോ പത്തോ വര്&#x200d;ഷമെന്നത് വലിയ കാലയളവല്ല. അയ്യായിരത്തിലേറെ വര്&#x200d;ഷങ്ങളുടെ ലിഖിത ചരിത്രമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും ഈ ഇരുട്ടിനെയും വകഞ്ഞുമാറ്റി ഒരു പൊന്&#x200d;വെളിച്ചം വരിക തന്നെ ചെയ്യും.  തെരഞ്ഞെടുപ്പാനന്തരം വന്ന വിശകലനങ്ങളില്&#x200d; ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ വാക്കുകളാണ്. ബി.ജെ.പി സര്&#x200d;ക്കാര്&#x200d; അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് ജയിലിലടച്ച ലാലു പ്രസാദ് യാദവ്, ആരോഗ്യ കാരണങ്ങളാല്&#x200d; പാറ്റ്‌നയിലെ ആസ്പത്രിയില്&#x200d; കഴിയുമ്പോള്&#x200d; &#8216;ദ ടെലഗ്രോഫ്&#8217; പത്രത്തിന്റെ റിപ്പോര്&#x200d;ട്ടര്&#x200d; അദ്ദേഹത്തെ കാണാന്&#x200d; ചെന്നു. ഗാന്ധിജിയുടെ ഇന്ത്യ അവസാനിച്ചെന്നും ഇനി ഗോദ്‌സെയുടെ ഇന്ത്യയാണ് വരാനുള്ളതെന്നും അവകാശപ്പെടുന്നവര്&#x200d;ക്ക് വലിയ മുന്നറിയിപ്പായിരുന്നു ലാലുവിന്റെ വാക്കുകള്&#x200d;. ടാഗോറിന് പകരം ഹെഡ്‌ഗേവാറിന്റെ ചിന്തകള്&#x200d; മേല്&#x200d;ക്കൈ നേടുമെന്ന പ്രവചനങ്ങളെ അപ്പാടെ തള്ളി ലാലു പറഞ്ഞു. പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും മാറും. എന്നാല്&#x200d; ഇന്ത്യ മാറ്റമില്ലാതെ തുടരും. ഈ തെരഞ്ഞെടുപ്പ് തോല്&#x200d;വിയുടെ ഉത്തരവാദി രാഹുല്&#x200d; ഗാന്ധിയല്ല. പകരം രാഹുല്&#x200d;ഗാന്ധിയെ ഇന്ത്യയുടെ പൊതുനേതാവായി ഉയര്&#x200d;ത്തിക്കാണിക്കാന്&#x200d; വിസമ്മതിച്ച പ്രാദേശിക രാഷ്ട്രീയ കക്ഷികളാണ്. അവര്&#x200d; ഈ തെരഞ്ഞെടുപ്പിനെ കേവലം നിയമസഭാതെരഞ്ഞെടുപ്പുകളായാണ് കണ്ടത്. നരേന്ദ്രമോദിയെ ഇന്ത്യയുടെ പൊതു നേതാവായി ബി.ജെ.പി ഉയര്&#x200d;ത്തികാണിക്കുമ്പോള്&#x200d; പകരം രാഹുല്&#x200d; ഗാന്ധിയെ പ്രതിഷ്ഠിക്കാന്&#x200d; അവര്&#x200d; ഒരുക്കമായിരുന്നില്ല. വ്യക്തിഗത നേട്ടങ്ങള്&#x200d;ക്കപ്പുറം രാഹുല്&#x200d;ഗാന്ധിയെ ഉയര്&#x200d;ത്തിക്കാട്ടി ഇന്ത്യയെ തിരിച്ചുപിടിക്കാന്&#x200d; അവര്&#x200d; സന്നദ്ധരായില്ല. മോദിയും ബി.ജെ.പിയുമാകട്ടെ ഈ തെരഞ്ഞെടുപ്പിനെ പ്രസിഡന്&#x200d;ഷ്യല്&#x200d; രീതിയില്&#x200d; അവതരിപ്പിക്കാനാണ് ശ്രമിച്ചത്. മോദി പ്രഭാവത്തെ വോട്ടാക്കി മാറ്റുകയെന്ന തന്ത്രം. ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; ദൈവിക പ്രഭാവത്തോടെ മോദിയെ അവതരിപ്പിക്കുമ്പോള്&#x200d;, പകരമൊരു നേതാവിനെ അവര്&#x200d;ക്ക് മുന്നോട്ട്‌വെക്കാന്&#x200d; ഉണ്ടായില്ല. ലാലു പറഞ്ഞു. ഏതൊരു കല്യാണ പന്തലിലും ഒരു മണവാട്ടി വേണം. ഈ തെരഞ്ഞെടുപ്പില്&#x200d; അണിഞ്ഞൊരുങ്ങിയ മണവാട്ടിയായി മോദിയെ കൊണ്ടുവരുമ്പോള്&#x200d; പ്രതിപക്ഷ കക്ഷികള്&#x200d;ക്ക് മറ്റൊരു മണവാട്ടി ഉണ്ടായിരുന്നില്ല. മണവാട്ടിയില്ലാത്ത കല്യാണ പന്തല്&#x200d; പോലെ പ്രതിപക്ഷം മാറിയതാണ് തോല്&#x200d;വിക്കു കാരണം.</p>



<p>ബി.ജെ.പിക്ക് സീറ്റുകള്&#x200d; വര്&#x200d;ധിപ്പിച്ചിട്ടുണ്ട്. 303 സീറ്റുകളിലേക്ക് അവര്&#x200d;ക്ക് ഉയരാന്&#x200d; കഴിഞ്ഞിട്ടുണ്ട്. എന്നാല്&#x200d; കഴിഞ്ഞ തവണ നേടിയതിനേക്കാള്&#x200d; ഏഴ് ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് വര്&#x200d;ധിച്ചത്. 31-ല്&#x200d; നിന്ന് 38 ശതമാനമായി ഉയര്&#x200d;ന്നു. അപ്പോഴും 62 ശതമാനമാളുകള്&#x200d; ബി.ജെ.പിയോട് വിയോജിക്കുന്നവര്&#x200d; തന്നെയാണ് ഇന്ത്യയിലുള്ളതെന്നത് പരമാര്&#x200d;ത്ഥമാണ്. ഇനി കോണ്&#x200d;ഗ്രസ് തിരിച്ചുവരില്ലെന്നത് സംഘ്പരിവാറിന്റെ സ്വപ്‌നം മാത്രമാണ്. ഈ കനത്ത ഇരുട്ടിലും ഒരു വജ്രരേഖ പോലെ വീണ്ടെടുക്കാവുന്ന പ്രതീക്ഷകള്&#x200d; ഏറെയുണ്ട്. കോണ്&#x200d;ഗ്രസിന് 52 അംഗങ്ങള്&#x200d; മാത്രമാണ് തനിച്ചുള്ളത്. എന്നാല്&#x200d; ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. അസദുദ്ദീന്&#x200d; ഉവൈസിയെ പോലെയുള്ള വികല രാഷ്ട്രീയ വീക്ഷണുയര്&#x200d;ത്തുന്നവര്&#x200d; പറയുന്നത് ഇന്ത്യന്&#x200d; മനസ്സ് ഹിന്ദുത്വത്തിന് വഴങ്ങി എന്നാണ്. എന്നാല്&#x200d; എത്ര പരിതാപകരമാണ് ഈ വിശകലനങ്ങള്&#x200d;. കാരണങ്ങള്&#x200d; തേടിയുള്ള യാത്രകള്&#x200d; എത്തിക്കുന്നത് രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ വിശകലന പാപ്പരത്തത്തിലേക്കാണ്. തോല്&#x200d;വി ഒരു യാഥാര്&#x200d;ത്ഥ്യമാണ്. എന്നാല്&#x200d; തിരിച്ചുവരവ് അനിവാര്യതയുമാണ്. ആ അനിവാര്യമായ യാത്രക്ക് കൂടുതല്&#x200d; ഇന്ധനം പകരുകയാണ് നാം നിര്&#x200d;വഹിക്കേണ്ട രാഷ്ട്രീയ പ്രബുദ്ധത. ഇന്ത്യയിലെ മുസ്്‌ലിം സമുദായം ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ഒരു രാഷ്ട്രീയ ശാക്തീകരണത്തിന് ഇനിയും ബാല്യമുണ്ടെന്ന് തിരിച്ചറിയണം. ആ നേതൃത്വം ഏറ്റെടുക്കാന്&#x200d; രാഹുല്&#x200d;ഗാന്ധിക്ക് മാത്രമേ സാധ്യമാകു എന്ന യാഥാര്&#x200d;ത്ഥ്യത്തെ ആയിരം വട്ടം ആവര്&#x200d;ത്തിക്കാം. അന്തിമമായ വിജയത്തിന് പൊരുതാം.<br>
അരുന്ധതി റോയ് ഈ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ ഒരു വിശകലനമുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളും കലവറയില്ലാത്ത അവരുടെ പിന്തുണയും മോദിക്കായിരുന്നു. പണമൊഴുക്കാന്&#x200d; നിറഞ്ഞ ഖജനാവുകളുണ്ടായിരുന്നു. തീപ്പൊരിയായി പടര്&#x200d;ത്താന്&#x200d; വിഷം പുരട്ടിയ വാക്കുകളും തീവ്ര ദേശീയതയുമുണ്ടായിരുന്നു. 2024ലെ തെരഞ്ഞെടുപ്പില്&#x200d; മോദിക്കുവേണ്ടി 30 ഇരട്ടിയിലേറെ പണം ഇനിയും ഒഴുക്കാനുണ്ടായേക്കാം. എന്നാല്&#x200d; ആ പണത്തേയും മറികടന്ന് ഇന്ത്യ ജയിക്കുക തന്നെ ചെയ്യും. ഇന്ത്യയിലെ വലിയൊരു വിഭാഗം ഇപ്പോഴും മതേതര ചിന്താഗതിക്കാര്&#x200d; തന്നെയാണ്. ലിബറലുകള്&#x200d;, സോഷ്യലിസ്റ്റുകള്&#x200d;, ന്യൂനപക്ഷങ്ങള്&#x200d;, ബുദ്ധിജീവികള്&#x200d; തുടങ്ങി വലിയൊരു പ്രതിപക്ഷമുണ്ട്. ആ പ്രതിപക്ഷത്തെ ഒന്നിച്ചു നിര്&#x200d;ത്താനുള്ള ശ്രമകരമായ ജോലികള്&#x200d; ഇനിയും നമുക്ക് തുടരാനാവും. പുതിയ താരോദയങ്ങള്&#x200d; ഇനിയുമുണ്ടാകും. ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ഒരു പോരാളിക്ക് അനിവാര്യമായി വേണ്ടത്. രാഹുല്&#x200d;ഗാന്ധിക്ക് ആത്മവിശ്വാസം പകരാന്&#x200d; എന്നും മതേതരത്വത്തിന്റെ കാവലാളായിനിന്ന കേരളത്തിന് കഴിയും.</p>



<p>മാര്&#x200d;ക്കണ്ഡേയ കട്ജു പറഞ്ഞു: ഇന്ത്യയിലെ ഒരു ജനത മാത്രമാണ് ഈ തെരഞ്ഞെടുപ്പില്&#x200d; ഏറ്റവും ഉന്നതമായ രാഷ്ട്രീയബോധം പ്രകടിപ്പിച്ചത്. അത് മലയാളികളാണ്. മലയാളി എന്ന നിലയില്&#x200d; നമുക്ക് അഭിമാനിക്കാം. ഈ നാട് എത്ര ശക്തമായാണ് വര്&#x200d;ഗീയതക്കെതിരെ ബുദ്ധിപരമായി രാഷ്ട്രീയ ബോധത്തെ ഉയര്&#x200d;ത്തിപ്പിടിച്ചത്. രാഹുല്&#x200d;ഗാന്ധി ഈ രാജ്യത്തോട് സംസാരിച്ചതത്രയും നിഷ്‌കളങ്കമായിട്ടായിരുന്നു. എതിരാളികള്&#x200d;ക്ക് കാപട്യം മാത്രമാണുണ്ടായിരുന്നത്. ആ കാപട്യത്തെ മലയാളി സമൂഹം ചവിട്ടിക്കൂട്ടി ചവറ്റു കൊട്ടയിലേക്ക് എറിഞ്ഞു. നമ്മെളൊരു ചെറിയ സമൂഹമാണ്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്&#x200d; ഒരു കൊച്ചു സംസ്ഥാനം. രാഹുല്&#x200d;ഗാന്ധി ഈ കേരളത്തിലേക്ക് വന്നത് കേരളത്തിന്റെ മനസ്സറിഞ്ഞുതന്നെയാണ്. പ്രധാനമന്ത്രി പദം ഒരിക്കലും രാഹുല്&#x200d;ഗാന്ധിയെ പ്രലോഭിച്ചിട്ടില്ല. ഒരു രാജ്യത്തെ വീണ്ടെടുക്കാന്&#x200d; ഒരു ജനതക്കുണ്ടാവേണ്ട ആശയ പോരാട്ടത്തിന്റെ അര്&#x200d;ത്ഥ തലങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കോണ്&#x200d;ഗ്രസ് നേതാവ് ആര്&#x200d;.എസ്.എസിനെ മുഖ്യശത്രുവായി അവതരിപ്പിച്ച് നേര്&#x200d;ക്കുനേര്&#x200d; യുദ്ധം ചെയ്തത് ഇതാദ്യമാണ്. ഈ പോരാട്ടത്തില്&#x200d; അതു കൊണ്ട് തന്നെ രാഹുല്&#x200d;ഗാന്ധി തോറ്റിട്ടില്ല.</p>



<p>കേരളത്തിന്റെ വിധിയെഴുത്ത് ഇന്ത്യക്ക് തന്നെയുള്ള പാഠമാണ്. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ഹൈന്ദവ സമൂഹം സംഘ്പരിവാറിനെ ആ പാഠം പഠിപ്പിക്കുക തന്നെ ചെയ്തു. വര്&#x200d;ഗീയതയെ നേര്&#x200d;ക്കുനേര്&#x200d; തോല്&#x200d;പ്പിക്കാന്&#x200d; കോണ്&#x200d;ഗ്രസിന്റെ ആശയ പ്രചാരണം തന്നെ വേണമെന്ന് അവര്&#x200d; തെളിയിച്ചു. ഇടതുപക്ഷത്തിന് വോട്ട് നല്&#x200d;കി അവര്&#x200d; വിലയേറിയ വോട്ടുകള്&#x200d; പാഴാക്കിയില്ല. ബി.ജെ.പിയെ പ്രതിരോധിക്കാന്&#x200d; ശരിയായ ദിശയില്&#x200d; അവര്&#x200d; സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്തു. യു.പിയിലെ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്&#x200d; രാഹുല്&#x200d;ഗാന്ധിയെ കാണാന്&#x200d; അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. യു.പി തെരഞ്ഞെടുപ്പിന്‌ശേഷം രാഹുല്&#x200d;ഗാന്ധിക്കെതിരായി കടുത്ത വിമര്&#x200d;ശനം ഉയരുന്ന സമയമായിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പിയും ഒപ്പമുണ്ടായിരുന്നു. 20 മിനിറ്റാണ് രാഹുല്&#x200d;ഗാന്ധി ഞങ്ങള്&#x200d;ക്ക് അനുവദിച്ചിരുന്നത്. എന്നാല്&#x200d; ആ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇനിയൊരു പ്രത്യയശാസ്ത്ര യുദ്ധം കൊണ്ടല്ലാതെ കോണ്&#x200d;ഗ്രസിന് തിരിച്ചുവരാനാവില്ല. ഞങ്ങള്&#x200d; കൗതുകത്തോടെ ചോദിച്ചു. എന്താണ് ആ യുദ്ധം? രാഹുല്&#x200d;ഗാന്ധി വിശദമാക്കി. ഹിന്ദുത്വ എന്ന തീവ്ര വര്&#x200d;ഗീയതയാണ് ബി.ജെ.പി ആയുധമാക്കുന്നത്. അവരെ പ്രതിരോധിക്കാന്&#x200d; പലപ്പോഴും കോണ്&#x200d;ഗ്രസ് ആവിഷ്‌കരിച്ചത് മൃദുഹിന്ദുത്വം എന്ന മറുവഴിയായിരുന്നു. അത് ശരിയായ യുദ്ധമായിരുന്നില്ല. ഞാന്&#x200d; വിശ്വസിക്കുന്നത് സംഘ്പരിവാറിന്റെ തീവ്രഹിന്ദുത്വത്തെ കറകളഞ്ഞ മതേതരത്വം എന്ന ആശയം കൊണ്ട് പ്രതിരോധിക്കാനാവണം. അതിന് ഇനിയും തോല്&#x200d;വികള്&#x200d; ആവര്&#x200d;ത്തിക്കപ്പെട്ടേക്കാം. പക്ഷേ, അന്തിമ വിജയം മതേതരത്വത്തിന് തന്നെയായിരിക്കും. യു.പി തെരഞ്ഞെടുപ്പിന്‌ശേഷം രാഹുല്&#x200d;ഗാന്ധി ഓരോ പ്രസ്താവനയിലും അത്തരമൊരു ആശയ സമരത്തിന്റെ പോര്&#x200d;മുഖം തുറന്നു. തന്റെ മുഖ്യശത്രു ആര്&#x200d;.എസ്.എസാണെന്നും മോദിയുടെ വര്&#x200d;ഗീയതയാണെന്നും അദ്ദേഹം ആവര്&#x200d;ത്തിച്ചുപറഞ്ഞു. ധീരമായിരുന്നു ആ വാക്കുകള്&#x200d;. ആരോടും അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. അത്തരമൊരു ആശയ സമരം ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയില്&#x200d; മുഴക്കാന്&#x200d; അചഞ്ചലനായ നേതാവിന് കഴിഞ്ഞു. നിരായുധനായിരുന്നു അദ്ദേഹം. പണച്ചാക്കുകള്&#x200d;കൊണ്ട് അമിത്ഷാ ജനങ്ങളെ വിലക്കെടുക്കാന്&#x200d; പറന്നുനടക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ, വിശ്രമമില്ലാത്തെ രാഹുല്&#x200d; പൊരുതി. മാധ്യമങ്ങളുടെ വിലയേറിയ സമയങ്ങത്രയും മോദി സ്തുതിയില്&#x200d; മുങ്ങിപ്പോയിരുന്നു. കോര്&#x200d;പറേറ്റുകളുടെ പണ സഞ്ചികളത്രയും ബി.ജെ.പിയുടെ ഖജനാവുകള്&#x200d; നിറച്ചിരുന്നു. നാല് ജോഡി വസ്ത്രങ്ങള്&#x200d; പോലുമില്ലാത്ത രമ്യഹരിദാസുമാരുടെ ഒഴിഞ്ഞ കൈകളായിരുന്നു കോണ്&#x200d;ഗ്രസിനുണ്ടായിരുന്നത്. എന്നാല്&#x200d; ജനങ്ങള്&#x200d; അതേറ്റെടുത്തു. മലയാളികള്&#x200d; ആ ദൗത്യം വിജയിപ്പിച്ചു.</p>



<p>അഞ്ചു വര്&#x200d;ഷത്തിനുള്ളില്&#x200d; ഒട്ടേറെ നിമയസഭാ തെരഞ്ഞെടുപ്പുകള്&#x200d; ഇനിയും നമുക്ക് മുമ്പില്&#x200d; വരാനുണ്ട്. മോദി പ്രഭാവം പട്ടിണി മാറ്റില്ലെന്ന് ജനം തിരിച്ചറിയുക തന്നെ ചെയ്യും. ആ ദിനം വരും വരെ ക്ഷമയുള്ളവരാകാന്&#x200d; എത്ര പേരുണ്ടെന്നതാണ് ഇനിയുള്ള ചോദ്യം. രാഹുല്&#x200d;ഗാന്ധി ഇന്ന് കേരളത്തിലെത്തുകയാണ്. തന്റെ ആശയ സമരത്തെ നെഞ്ചേറ്റുവാങ്ങിയ മണ്ണില്&#x200d; കാലുകുത്തുകയാണ്. തകര്&#x200d;ന്നുപോയ ഒരു പോരാളിയായിട്ടല്ല; താനുയര്&#x200d;ത്തിയ ആശയത്തെ കൂടുതല്&#x200d; കരുത്തുറ്റതാക്കാനുള്ള പിന്തുണതേടിയാണ് ആ വരവ്. ഒരു കൊടുങ്കാറ്റിനും അണയ്ക്കാന്&#x200d; കഴിയാത്ത വിളക്കാണ് രാഹുല്&#x200d; എന്ന് ഇന്ത്യയെ പഠിപ്പിച്ച മലയാളികളെ കാണാനാണ് ഈ വരവ്. അമേത്തി ചതിച്ചപ്പോഴും കൂടെ ചങ്കു പറിച്ചുനിന്ന മലയാളികളെ കാണാന്&#x200d;.</p>



<p>ഇന്ത്യ നമുക്കൊരു രാജ്യംമാത്രമല്ല. അഭിമാനമുള്ള ഒരു സ്വപ്‌നംകൂടിയാണ്. ഇന്ത്യ നമുക്കൊരു വികാരം മാത്രമല്ല. വിജയിക്കുമെന്നുറപ്പുള്ള ആശയംകൂടിയാണ്. ഈ തെരഞ്ഞെടുപ്പില്&#x200d; രാജ്യം തോറ്റുപോയപ്പോഴും ജയിച്ചവരാണ് മലയാളികള്&#x200d;. ആ ജയത്തിന്റെ ആരവമാണ് നമുക്ക് നമ്മുടെ രാജ്യത്തോട് പങ്കുവെക്കാനുള്ളത്. രാഹുല്&#x200d;ഗാന്ധി സത്യസന്ധനാണ്. കപടനായ ഒരു രാഷ്ട്രീയനേതാവിന് മുമ്പില്&#x200d; കാലിടറാതെനിന്ന പോരാളിയാണ്. രാഹുല്&#x200d; തോറ്റുപോകരുത്. ഒരുപക്ഷേ ഇന്ത്യയിലെ മുസ്‌ലിംകള്&#x200d; ഇനിയും അധിക്ഷേപിക്കപ്പെട്ടേക്കാം, ആക്രമിക്കപ്പെട്ടേക്കാം, അപമാനിക്കപ്പെട്ടേക്കാം. റെയ്‌സിനാ ഹില്ലില്&#x200d; രണ്ടാമൂഴത്തിന്റെ ആഘോഷങ്ങള്&#x200d; പൊടിപൊടിക്കുമ്പോഴും ആസാമിലെ ഒരു ഗ്രാമത്തില്&#x200d; നെഞ്ചുപൊട്ടിക്കരഞ്ഞ ഒരു സൈനികനുണ്ട്. മുഹമ്മദ് സനാഉല്ല. കാര്&#x200d;ഗില്&#x200d; യുദ്ധം നടക്കുമ്പോള്&#x200d; സനാഉല്ല ജൂനിയര്&#x200d; കമാന്റ് ആയിരുന്നു. രാഷ്ട്രപതിയുടെ മെഡലുകള്&#x200d; നേടിയ വ്യോമസേനയിലെ അംഗം. മുപ്പത് വര്&#x200d;ഷത്തെ പട്ടാള ജീവിതത്തിനുശേഷം ഹോണററി ലെഫ്റ്റനന്റ് ആയി വിരമിച്ച ധീരന്&#x200d;. എന്നാല്&#x200d; അമിത്ഷായുടെ ഭാഷയില്&#x200d; ഇദ്ദേഹം വെറും ചിതലാണ്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ വിദേശി എന്ന് മുദ്രകുത്തി ആസാമിലെ ബോര്&#x200d;ഡര്&#x200d; ട്രിബ്യൂണല്&#x200d; ഇദ്ദേഹത്തെ ഡിറ്റന്&#x200d;ഷന്&#x200d; ക്യാമ്പിലേക്കയക്കാന്&#x200d; ഉത്തരവിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്&#x200d; ബംഗാളില്&#x200d;വെച്ചാണ് അമിത്ഷാ പ്രഖ്യാപിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ചിതലുകള്&#x200d; നിങ്ങള്&#x200d;ക്കുള്ള ഭക്ഷണമാണ് തിന്നുതീര്&#x200d;ക്കുന്നത്. നിങ്ങളുടെ അവസരങ്ങളാണ് കൊള്ളയടിക്കുന്നത്. അത്തരമൊരു ആക്രോശം മുഴക്കിയ ആള്&#x200d; ആഭ്യന്തര മന്ത്രിയായി അധികാരമേല്&#x200d;ക്കുമ്പോള്&#x200d; സനാഉല്ലമാര്&#x200d;ക്ക് നെഞ്ചുപൊട്ടി കരയാനേ കഴിയൂ. ആ കണ്ണുനീര്&#x200d; തുടയ്ക്കാന്&#x200d; ഇന്ത്യയില്&#x200d; ന്യൂനപക്ഷ സമൂഹം ഒരാളെ മാത്രമേ കാണുന്നൂള്ളൂ. രാഹുല്&#x200d;ജീ. അതങ്ങയെയാണ്. വര്&#x200d;ഗീയതകൊണ്ട് മതില്&#x200d;കെട്ടാത്ത അങ്ങേക്ക് മാത്രമേ ആ കണ്ണീര് തുടക്കാന്&#x200d; കഴിയൂ. അതുകൊണ്ട് ആരൊക്കെ കൈവിട്ടാലും ആരൊക്കെ കല്ലെറിഞ്ഞാലും ഞങ്ങള്&#x200d; മലയാളികള്&#x200d;ക്ക് അങ്ങയെ വേണം രാഹുല്&#x200d;ജീ. ഇന്ത്യ ജീവിച്ചിരിക്കുന്നുവെന്ന് ഞങ്ങളെ വീണ്ടും വീണ്ടുമോര്&#x200d;മിപ്പിക്കാന്&#x200d;. അമേത്തി ഒരു ദുഃഖമായി അങ്ങയുടെ മനസ്സിലാണ്ടാകാം. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ഗുജറാത്തും അങ്ങയെ കൈവിട്ടിട്ടുണ്ടാകാം. എന്നാല്&#x200d; ഈ മലയാളനാടിന്, ഇന്ത്യയുടെ ആത്മാവിനെ ആവാഹിച്ച ഈ മണ്ണിന് അങ്ങയെ കൈവിടാനാകില്ല. ഞങ്ങളുടെ ജീവിതം മതേതരത്വമാണ്. അത് ഞങ്ങള്&#x200d; പുസ്തകങ്ങളിലൂടെ പഠിച്ചതല്ല. ഞങ്ങളുടെ വീടുകളില്&#x200d;നിന്ന് അനുഭവിച്ചുപഠിച്ചതാണ്. ഞങ്ങളുടെ ഉമ്മമാര്&#x200d; ഒരേ മേശക്കുചുറ്റുമിരുത്തി വിളമ്പിത്തന്ന ഭക്ഷണത്തില്&#x200d;നിന്നാണ് ഞങ്ങള്&#x200d; മതേതരത്വം പഠിച്ചത്. ഞങ്ങള്&#x200d; ഒരുമിച്ചിരുന്ന് പങ്കിട്ട വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തില്&#x200d;നിന്നാണ് ഞങ്ങള്&#x200d; മതേതരത്വം പഠിച്ചത്. ഞങ്ങള്&#x200d; ഒരുമിച്ച് കിടന്ന ആസ്പത്രി വരാന്തകളില്&#x200d;നിന്നാണ് ഞങ്ങള്&#x200d; ആ മതേതരത്വത്തെ പുണര്&#x200d;ന്നത്. ഞങ്ങള്&#x200d; ഒരുമിച്ചുകരഞ്ഞ മരണവീടുകളില്&#x200d;നിന്നാണ്, ഞങ്ങള്&#x200d; ഒരുമിച്ചാഹ്ലാദിച്ച ഉല്&#x200d;സവപ്പറമ്പുകളില്&#x200d;നിന്നാണ് ഞങ്ങള്&#x200d; മതേതരത്വം പഠിച്ചത്. അതുകൊണ്ട് രാഹുല്&#x200d;ജീ, ഇനി താങ്കള്&#x200d; ഞങ്ങള്&#x200d;ക്കൊരു ജനപ്രതിനിധി മാത്രമല്ല. ഞങ്ങളുടെ സ്വപ്‌നങ്ങള്&#x200d;ക്ക് കൂട്ടിരിക്കാനുള്ള കാവല്&#x200d;ക്കാരന്&#x200d;കൂടിയാണ്. ആ കാവല്&#x200d;ക്കാരന്റെ കൂടെ ഞങ്ങള്&#x200d; ചങ്കുപറിച്ചുനല്&#x200d;ക്കുമെന്ന് ഉറപ്പാണ്. താങ്കളീ മണ്ണില്&#x200d; കാലുകുത്തുമ്പോള്&#x200d; ഞങ്ങള്&#x200d;ക്ക് നല്&#x200d;കാനുള്ളത്. ആ ഉറപ്പിന്റെ പ്രഖ്യാപനമാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; മലയാളികള്&#x200d; നല്&#x200d;കിയ മാന്&#x200d;ഡേറ്റ്. അങ്ങ് വരൂ, ചരിത്രം കാത്തിരിക്കുന്ന ആ പോരാട്ടത്തിന് കച്ചമുറുക്കൂ. കേരളം കൂടെയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parliament-election-result-congress-analysis-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുലിന്റെ രാജി; ബി.ജെ.പിയുടെ കെണിയില്&#x200d; വീഴരുതെന്ന് ലാലുപ്രസാദ് യാദവ്</title>
		<link>https://www.chandrikadaily.com/laluprasad-yadav-about-rahul-resignation-news.html</link>
					<comments>https://www.chandrikadaily.com/laluprasad-yadav-about-rahul-resignation-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 28 May 2019 06:19:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress president]]></category>
		<category><![CDATA[laluprasad yadav]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128604</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാഹുല്&#x200d; ഗാന്ധി കോണ്&#x200d;ഗ്രസ് അധ്യക്ഷ പദവിയില്&#x200d; നിന്ന് രാജിവെക്കരുതെന്ന് ആര്&#x200d;ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാജിവെക്കുന്നത് ആത്മഹത്യാപരമാണെന്ന് ലാലുപ്രസാദ് പറഞ്ഞു. രാജി ആത്മഹത്യാപരമാണ്. കോണ്&#x200d;ഗ്രസിന് മാത്രമല്ല സംഘ പരിവാറിനെതിരെ പോരാടുന്ന എല്ലാ സാമൂഹിക രാഷ്ട്രീയ ശക്തികള്&#x200d;ക്കും ഇത് തിരിച്ചടിയാണ്. ബിജെപിയുടെ കെണിയില്&#x200d; വീഴുന്നതിന് തുല്യമാണിതെന്നും എതിരാളികള്&#x200d;ക്ക് ഇങ്ങനെ ഒരു അവസരം രാഹുല്&#x200d;ഗാന്ധി എന്തിനാണ് ഒരുക്കി കൊടുക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. അതേസമയം, കോണ്&#x200d;ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള രാഹുലിന്റെ തീരുമാനത്തില്&#x200d; അന്തിമ തീരുമാനമായിട്ടില്ല. സ്ഥാനമൊഴിയരുതെന്നാവശ്യപ്പെട്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: രാഹുല്&#x200d; ഗാന്ധി കോണ്&#x200d;ഗ്രസ് അധ്യക്ഷ പദവിയില്&#x200d; നിന്ന് രാജിവെക്കരുതെന്ന് ആര്&#x200d;ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാജിവെക്കുന്നത് ആത്മഹത്യാപരമാണെന്ന് ലാലുപ്രസാദ് പറഞ്ഞു. </p>



<p>രാജി ആത്മഹത്യാപരമാണ്. കോണ്&#x200d;ഗ്രസിന് മാത്രമല്ല സംഘ പരിവാറിനെതിരെ പോരാടുന്ന എല്ലാ സാമൂഹിക രാഷ്ട്രീയ ശക്തികള്&#x200d;ക്കും ഇത് തിരിച്ചടിയാണ്. ബിജെപിയുടെ കെണിയില്&#x200d; വീഴുന്നതിന് തുല്യമാണിതെന്നും എതിരാളികള്&#x200d;ക്ക് ഇങ്ങനെ ഒരു അവസരം രാഹുല്&#x200d;ഗാന്ധി എന്തിനാണ് ഒരുക്കി കൊടുക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. </p>



<p>അതേസമയം, കോണ്&#x200d;ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള രാഹുലിന്റെ തീരുമാനത്തില്&#x200d; അന്തിമ തീരുമാനമായിട്ടില്ല. സ്ഥാനമൊഴിയരുതെന്നാവശ്യപ്പെട്ട് പിസിസികള്&#x200d; രാഹുലിന് കത്തയച്ചിട്ടുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/laluprasad-yadav-about-rahul-resignation-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാനയാത്ര അനുവദിച്ചില്ല; ചികിത്സക്കായി ലാലുപ്രസാദ് യാദവിന് തീവണ്ടിയാത്ര</title>
		<link>https://www.chandrikadaily.com/lalu-yadav-boards-rajdhani-express-for-treatment-at-aiims-news.html</link>
					<comments>https://www.chandrikadaily.com/lalu-yadav-boards-rajdhani-express-for-treatment-at-aiims-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 29 Mar 2018 11:36:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[laluprasad yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77502</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ആര്&#x200d;.ജെ.ഡി നേതാവും മുന്&#x200d; ബീഹാര്&#x200d; മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിനെ അസുഖം മൂലം ഡല്&#x200d;ഹിയിലെ എയിംസില്&#x200d;(ആള്&#x200d; ഇന്ത്യ ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്&#x200d; സയന്&#x200d;സസ്) പ്രവേശിപ്പിച്ചു. കഴിഞ്ഞ 17-ാംതിയ്യതിമുതല്&#x200d; റാഞ്ചിയിലെ രാജേന്ദ്ര ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കലില്&#x200d; അദ്ദേഹം ചികിത്സയിലായിരുന്നു. ലാലുവിന്റെ ആരോഗ്യനിലയില്&#x200d; കാര്യമായ മാറ്റമില്ലാത്തതുകൊണ്ടാണ് എയിംസിലേക്ക് മാറ്റാന്&#x200d; ആസ്പത്രി അധികൃതര്&#x200d; അറിയിച്ചത്. എന്നാല്&#x200d; ചികിത്സക്കായി ഡല്&#x200d;ഹിയിലേക്ക് കൊണ്ടുപോകാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; ലാലുവിന് വിമാനയാത്രക്ക് അനുമതി നല്&#x200d;കിയില്ലെന്ന് ആര്&#x200d;.ജെ.ഡി സംസ്ഥാന നേതാവ് അന്നപൂര്&#x200d;ണ്ണ ദേവി പറഞ്ഞു. സ്വന്തം ചിലവിലാണ് യാത്രക്ക് അപേക്ഷിച്ചതെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ആര്&#x200d;.ജെ.ഡി നേതാവും മുന്&#x200d; ബീഹാര്&#x200d; മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിനെ അസുഖം മൂലം ഡല്&#x200d;ഹിയിലെ എയിംസില്&#x200d;(ആള്&#x200d; ഇന്ത്യ ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്&#x200d; സയന്&#x200d;സസ്) പ്രവേശിപ്പിച്ചു. കഴിഞ്ഞ 17-ാംതിയ്യതിമുതല്&#x200d; റാഞ്ചിയിലെ രാജേന്ദ്ര ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കലില്&#x200d; അദ്ദേഹം ചികിത്സയിലായിരുന്നു. ലാലുവിന്റെ ആരോഗ്യനിലയില്&#x200d; കാര്യമായ മാറ്റമില്ലാത്തതുകൊണ്ടാണ് എയിംസിലേക്ക് മാറ്റാന്&#x200d; ആസ്പത്രി അധികൃതര്&#x200d; അറിയിച്ചത്.</p>
<p>എന്നാല്&#x200d; ചികിത്സക്കായി ഡല്&#x200d;ഹിയിലേക്ക് കൊണ്ടുപോകാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; ലാലുവിന് വിമാനയാത്രക്ക് അനുമതി നല്&#x200d;കിയില്ലെന്ന് ആര്&#x200d;.ജെ.ഡി സംസ്ഥാന നേതാവ് അന്നപൂര്&#x200d;ണ്ണ ദേവി പറഞ്ഞു. സ്വന്തം ചിലവിലാണ് യാത്രക്ക് അപേക്ഷിച്ചതെന്നും അവര്&#x200d; വ്യക്തമാക്കി. അനുമതി നിഷേധിച്ചതോടെ യാത്ര തീവണ്ടിയിലാക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലുമണിക്ക് രാജധാനി എക്‌സ്പ്രസ്സിലാണ് ലാലു ഡല്&#x200d;ഹിയിലേക്ക് തിരിച്ചത്. എം.എല്&#x200d;.എ മാര്&#x200d; ഉള്&#x200d;പ്പെടെ ആര്&#x200d;.ജെ.ഡിനേതാക്കള്&#x200d; അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ലാലുപ്രസാദിന്റെ ആരോഗ്യനില അത്ര നല്ലതല്ലെന്നും അവര്&#x200d;ക്കൊപ്പം ഒരു ഡോക്ടറെ അനുവദിക്കാന്&#x200d; പോലും പൊലീസ് വിസമ്മതിച്ചുവെന്നും നേതാക്കള്&#x200d; പറഞ്ഞു. വൃക്ക സംബന്ധമായ രോഗത്തിനൊപ്പം ലാലുപ്രസാദ് യാദവിന് ഉയര്&#x200d;ന്ന പ്രമേഹവും രക്തസമ്മര്&#x200d;ദ്ദവും ഇപ്പോഴുണ്ട്. ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷം ലാലുവിന് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ആസ്പത്രി അധികൃതര്&#x200d; പറഞ്ഞു.</p>
<p>2017 ഡിസംബര്&#x200d; 23 മുതല്&#x200d; കാലിത്തീറ്റ കുംഭകോണക്കേസില്&#x200d; ലാലുപ്രസാദ് യാദവ് ജയിലിലാണ്. മൂന്ന് കേസുകളിലുമായി 14വര്&#x200d;ഷത്തോളമാണ് ജയില്&#x200d;ശിക്ഷ അനുഭവിക്കേണ്ടത്. ബിര്&#x200d;സ മുണ്ട ജയിലില്&#x200d; കഴിഞ്ഞിരുന്ന ലാലുവിനെ കഴിഞ്ഞ 17-നാണ് ആസ്പത്രിയില്&#x200d; പ്രവേശിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalu-yadav-boards-rajdhani-express-for-treatment-at-aiims-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാലിത്തീറ്റ കുംഭകോണം; ലാലുവിന് മൂന്നരവര്&#x200d;ഷം തടവ്</title>
		<link>https://www.chandrikadaily.com/fodder-scam-case-rjd-chief-lalu-yadav-sentenced-to-jail-term-of-three-and-half-years-mk.html</link>
					<comments>https://www.chandrikadaily.com/fodder-scam-case-rjd-chief-lalu-yadav-sentenced-to-jail-term-of-three-and-half-years-mk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 06 Jan 2018 11:20:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fodder scam]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[laluprasad yadav]]></category>
		<category><![CDATA[scam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63472</guid>

					<description><![CDATA[റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്&#x200d; ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്&#x200d;ഷം തടവുശിക്ഷ. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കില്&#x200d; ആറു മാസം കൂടി തടവനുഭവിക്കണം. പലതവണ മാറ്റിവെച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. വിധിയെ സ്വാധീനിക്കാന്&#x200d; ശ്രമമുണ്ടായെന്ന് ജഡ്ജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കേസിലെ മറ്റു 16 പ്രതികള്&#x200d;ക്കും കോടതി ശിക്ഷ വിധിച്ചു. മൂന്നര വര്&#x200d;ഷം മുതല്&#x200d; ഏഴു വര്&#x200d;ഷം [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്&#x200d; ആര്&#x200d;.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്&#x200d;ഷം തടവുശിക്ഷ. ഇതിനു പുറമെ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. പിഴയൊടുക്കിയില്ലെങ്കില്&#x200d; ആറു മാസം കൂടി തടവനുഭവിക്കണം. പലതവണ മാറ്റിവെച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.</p>
<p>വിധിയെ സ്വാധീനിക്കാന്&#x200d; ശ്രമമുണ്ടായെന്ന് ജഡ്ജി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കേസിലെ മറ്റു 16 പ്രതികള്&#x200d;ക്കും കോടതി ശിക്ഷ വിധിച്ചു. മൂന്നര വര്&#x200d;ഷം മുതല്&#x200d; ഏഴു വര്&#x200d;ഷം വരെ തടവാണ് ഇവര്&#x200d;ക്ക് ശിക്ഷ ലഭിച്ചത്. വിധിക്കെതിരെ ഹൈക്കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കുമെന്ന് ലാലു പ്രസാദ് യാദവിന്റെ അഭിഭാഷകന്&#x200d; പ്രഭാത് കുമാര്&#x200d; പറഞ്ഞു.<br />
1991-94 കാലയളവില്&#x200d; ലാലു ബിഹാര്&#x200d; മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ ഇടപാടിന്റെ പേരില്&#x200d; ദ്യോഗാര്&#x200d; ജില്ലാ ട്രഷറിയില്&#x200d;നിന്ന് (നിലവില്&#x200d; ഝാര്&#x200d;ഖണ്ഡിന്റെ ഭാഗം) കണക്കില്&#x200d;പെടാത്ത 84.5 ലക്ഷം രൂപ പിന്&#x200d;വലിച്ചെന്നാണ് കേസ്.</p>
<p>അതേസമയം ലാലു പ്രസാദ് യാദവിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറ്റ്‌നയില്&#x200d; റാബ്രി ദേവിയുടെ വസതിയില്&#x200d;ചേര്&#x200d;ന്ന ആര്&#x200d;.ജെ.ഡിയുടെ അടിയന്തര നേതൃയോഗം വിലയിരുത്തി. ബി.ജെ.പിയും ആര്&#x200d;.എസ്.എസും ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാറുമാണ് നീക്കത്തിനു പിന്നില്&#x200d;. നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കാന്&#x200d; ലാലു നടത്തിയ ശ്രമങ്ങളാണ് ഈ കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. ഇത്തരം നടപടികള്&#x200d; കൊണ്ട് പാര്&#x200d;ട്ടിയെ തളര്&#x200d;ത്താന്&#x200d; കഴിയില്ല. ബി.ജെ.പിക്കു മുന്നില്&#x200d; മുട്ടുമടക്കില്ലെന്നും കൂടുതല്&#x200d; ശക്തനായി ലാലു ജയിലില്&#x200d;നിന്ന് തിരിച്ചുവരുമെന്നും യോഗ ശേഷം മകനും ആര്&#x200d;.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. ലാലു പ്രസാദിന് പിന്തുണയുമായി നൂറു കണക്കിന് ആര്&#x200d;.ജെ.ഡി പ്രവര്&#x200d;ത്തകര്&#x200d; പറ്റ്‌നയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലും പാര്&#x200d;ട്ടി ഓഫീസിനു സമീപവും തടിച്ചുകൂടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fodder-scam-case-rjd-chief-lalu-yadav-sentenced-to-jail-term-of-three-and-half-years-mk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടിവിയും, കിടക്കയും കൊതുകുവലയും&#8217;; ജയിലില്&#x200d; ലാലുവിന് വി.ഐ.പി പരിഗണന</title>
		<link>https://www.chandrikadaily.com/roti-dal-and-cabbage-for-lalu-s-jail-dinner-family-worried-about-his-health.html</link>
					<comments>https://www.chandrikadaily.com/roti-dal-and-cabbage-for-lalu-s-jail-dinner-family-worried-about-his-health.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 13:32:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[fodder scam]]></category>
		<category><![CDATA[lalu]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[laluprasad yadav]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[VVIP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61122</guid>

					<description><![CDATA[പറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്&#x200d; കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയും ആര്&#x200d;.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ ബിര്&#x200d;സ മുണ്ട ജയിലില്&#x200d; വിഐവി പരിഗണന. സെല്ലില്&#x200d; ലാലുവിന് സുഖനിദ്രയ്ക്ക് കിടക്കയും കൊതുകുവലയും ദിവസവും ദിനപത്രവും ടെലിവിഷനും ലഭ്യമാകും. ഭക്ഷണകാര്യത്തിലും പ്രത്ര്യക പരിഗണനയുണ്ട്. വീട്ടില്&#x200d; നിന്ന് ഭക്ഷണം എത്തിക്കാനും സ്വന്തമായി പാചകം ചെയ്യാനുളള സൗകര്യവും അദ്ദേഹത്തിന് ഒരുക്കിയിട്ടുണ്ട്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്&#x200d; ജയിലില്&#x200d; പ്രത്യക ചികിത്സാസൗകര്യവും നല്&#x200d;കും. 2013ല്&#x200d; 77 ദിവസം കഴിഞ്ഞ അതേ ജയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>പറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്&#x200d; കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയും ആര്&#x200d;.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ ബിര്&#x200d;സ മുണ്ട ജയിലില്&#x200d; വിഐവി പരിഗണന. സെല്ലില്&#x200d; ലാലുവിന് സുഖനിദ്രയ്ക്ക് കിടക്കയും കൊതുകുവലയും ദിവസവും ദിനപത്രവും ടെലിവിഷനും ലഭ്യമാകും. ഭക്ഷണകാര്യത്തിലും പ്രത്ര്യക പരിഗണനയുണ്ട്. വീട്ടില്&#x200d; നിന്ന് ഭക്ഷണം എത്തിക്കാനും സ്വന്തമായി പാചകം ചെയ്യാനുളള സൗകര്യവും അദ്ദേഹത്തിന് ഒരുക്കിയിട്ടുണ്ട്.</p>
<p>ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്&#x200d; ജയിലില്&#x200d; പ്രത്യക ചികിത്സാസൗകര്യവും നല്&#x200d;കും. 2013ല്&#x200d; 77 ദിവസം കഴിഞ്ഞ അതേ ജയില്&#x200d; സെല്ലാണ് ലാലുവിന് അനുവദിച്ചിരിക്കുന്നത്. 2014ല്&#x200d; ഹൃദയശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്ന കാരണം കാണിച്ചാണ് ജയിലില്&#x200d; പ്രത്യക സൗകര്യങ്ങള്&#x200d; അനുവദിക്കുന്നത്. മറ്റ് തടവുകാര്&#x200d;ക്ക് ലാലുവിനെ കാണാനുളള അനുമതിയില്ലെന്ന് ജയില്&#x200d; അധികൃതര്&#x200d; പറയുന്നു. കോടതി വിധി വന്നശേഷം ജയിലിലേക്ക് കൊണ്ടുപോയ ലാലുവിനെ അനുഗമിച്ച് കൊണ്ട് ആര്&#x200d;.ജെ.ഡി നേതാക്കള്&#x200d; മറ്റൊരു വാഹനത്തില്&#x200d; ജയില്&#x200d; കവാടം വരെ പോയിരുന്നു. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്&#x200d; ചെയ്ത ആറു കേസുകളില്&#x200d; രണ്ടാമത്തേതിനാണ് കഴിഞ്ഞ ദിവസം വിധി വന്നത്.</p>
<p>1991-94 കാലയളവില്&#x200d; വ്യാജ ബില്ലുകള്&#x200d; നല്&#x200d;കി ദിയോഹര്&#x200d; ട്രഷറിയില്&#x200d;നിന്നു 89 ലക്ഷം രൂപ പിന്&#x200d;വലിച്ചെന്നാണു കേസ്. മുന്&#x200d;മുഖ്യ ജഗന്നാഥ് മിശ്ര ഉള്&#x200d;പ്പെടെ ആറു പേരെ കാലിത്തീറ്റ കുംഭകോണക്കേസില്&#x200d; സിബിഐ പ്രത്യേക കോടതി വെറുവിട്ടു. കേസില്&#x200d; 16 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 2013 സെപ്റ്റംബര്&#x200d; 30ന് ആദ്യ കേസില്&#x200d; ലാലു പ്രസാദ് യാദവിന് അഞ്ചുവര്&#x200d;ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. തിരഞ്ഞെടുപ്പില്&#x200d; മല്&#x200d;സരിക്കുന്നതില്&#x200d; നിന്നു വിലക്കുകയും ചെയ്തു. രണ്ടു മാസം ജയിലില്&#x200d; കിടന്ന ലാലു സുപ്രീംകോടതിയില്&#x200d; നിന്ന് ജാമ്യം അനുവദിച്ചതിനെ തുടര്&#x200d;ന്നാണ് പുറത്തിറങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/roti-dal-and-cabbage-for-lalu-s-jail-dinner-family-worried-about-his-health.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടുവയെ പേടിച്ച രാജ്യം ഇപ്പോള്&#x200d; പശുവിനെ ഭയക്കുന്നു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ലാലു പ്രസാദ് യാദവ്</title>
		<link>https://www.chandrikadaily.com/rjd-leader-lalu-prasad-accused-the-bjp-of-promoting-cow-vigilantis-in-india.html</link>
					<comments>https://www.chandrikadaily.com/rjd-leader-lalu-prasad-accused-the-bjp-of-promoting-cow-vigilantis-in-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 03 Dec 2017 08:10:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BJP beef policy]]></category>
		<category><![CDATA[India]]></category>
		<category><![CDATA[lalu prasad yadav]]></category>
		<category><![CDATA[laluprasad yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57576</guid>

					<description><![CDATA[ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയും ആര്&#x200d;.ജെ.ഡി നേതാവുമായ  ലാലു പ്രസാദ് യാദവ് രംഗത്ത്. പശുവിന്റെ പേരില്&#x200d; ഇന്ത്യയില്&#x200d; കന്നുകാലി വിജിലന്&#x200d;സാണ് നടക്കുന്നതെന്നും പണ്ട് കടുവയെ പേടിച്ച ഇന്ത്യയിലെ ജനങ്ങള്&#x200d; ഇന്ന് പശുവിനാണ് ഭയക്കുന്നതെന്നും ലാലൂ പ്രാസാദ് ആരോപിച്ചു. ബിഹാറിലെ ഒരു മുസ്‌ലിം അനാഥായലത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയില്&#x200d; സംസാരിക്കവെയാണ് ലാലൂ പ്രസാദ് യാദവ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. ബി.ജെ.പിയുടെ സര്&#x200d;ക്കാര്&#x200d; ഇന്ത്യയിലെ അന്തരീക്ഷം പാടെ മാറ്റിയിരിക്കുന്നു. മഹാത്മാഗാന്ധി ഇപ്പോള്&#x200d; ജീവിച്ചിരുന്നുവെങ്കില്&#x200d; അദ്ദേഹം തലതാഴ്ത്തി നില്&#x200d;ക്കേണ്ടിവരുമായിരുന്നു. പണ്ട് കടുവയെയാണ് ജനങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുന്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയും ആര്&#x200d;.ജെ.ഡി നേതാവുമായ  ലാലു പ്രസാദ് യാദവ് രംഗത്ത്. പശുവിന്റെ പേരില്&#x200d; ഇന്ത്യയില്&#x200d; കന്നുകാലി വിജിലന്&#x200d;സാണ് നടക്കുന്നതെന്നും പണ്ട് കടുവയെ പേടിച്ച ഇന്ത്യയിലെ ജനങ്ങള്&#x200d; ഇന്ന് പശുവിനാണ് ഭയക്കുന്നതെന്നും ലാലൂ പ്രാസാദ് ആരോപിച്ചു. ബിഹാറിലെ ഒരു മുസ്‌ലിം അനാഥായലത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയില്&#x200d; സംസാരിക്കവെയാണ് ലാലൂ പ്രസാദ് യാദവ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.</p>
<p>ബി.ജെ.പിയുടെ സര്&#x200d;ക്കാര്&#x200d; ഇന്ത്യയിലെ അന്തരീക്ഷം പാടെ മാറ്റിയിരിക്കുന്നു. മഹാത്മാഗാന്ധി ഇപ്പോള്&#x200d; ജീവിച്ചിരുന്നുവെങ്കില്&#x200d; അദ്ദേഹം തലതാഴ്ത്തി നില്&#x200d;ക്കേണ്ടിവരുമായിരുന്നു. പണ്ട് കടുവയെയാണ് ജനങ്ങള്&#x200d; പേടിച്ചിരുന്നത് പശുവിനെയല്ല ലാലു പറഞ്ഞു. ബി.ജെ.പിക്കെരിരെ പ്രതികരിക്കുന്നതില്&#x200d; തന്നെ അവര്&#x200d; തൂക്കി കൊന്നാലും പിന്നോട്ടില്ലെന്ന് അദ്ദേഹം കൂട്ടിചേര്&#x200d;ത്തു.</p>
<p>ബീഹാര്&#x200d; മുഖ്യമന്ത്രി നിതീഷ്‌കൂമാര്&#x200d; മഹാസഖ്യത്തില്&#x200d; നിന്ന് പുറത്തുപൊയതോടെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ലാലു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rjd-leader-lalu-prasad-accused-the-bjp-of-promoting-cow-vigilantis-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുലിന് പകരം പ്രിയങ്ക: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് പുതിയ സമവാക്യവുമായി ലാലു</title>
		<link>https://www.chandrikadaily.com/lalus-new-option.html</link>
					<comments>https://www.chandrikadaily.com/lalus-new-option.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 05 Jul 2017 15:51:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[laluprasad yadav]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[Rahul]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34675</guid>

					<description><![CDATA[&#160; പറ്റ്‌ന: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പുതിയ രാഷ്ട്രീയ സൂത്രവാക്യവുമായി ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. രാഹുലിന് പകരം പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷ ചേരിയാണ് ലാലുവിന്റെ പ്രവചനം. എസ്.പി, ബി.എസ്.പി, തൃണമൂല്‍, കോണ്‍ഗ്രസ്, ആപ് എന്നീ പാര്‍ട്ടികളെല്ലാം അണിനിരക്കുന്ന വിശാല സഖ്യമാണ് 2019നായി ലാലു മുന്നോട്ടു വെക്കുന്നത്. പ്രതിപക്ഷ സഖ്യത്തെ രാഹുലിന് പകരം പ്രിയങ്ക നയിക്കണമെന്ന നിര്‍ദേശമാണിതില്‍ പ്രധാനം. ബിഹാറില്‍ താനും നിതീഷും ഒരുമിച്ചതു പോലെ മായവതിയും അഖിലേഷും ഒരുമിക്കുമെന്ന് തനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പറ്റ്‌ന: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പുതിയ രാഷ്ട്രീയ സൂത്രവാക്യവുമായി ആര്&#x200d;ജെഡി അധ്യക്ഷന്&#x200d; ലാലുപ്രസാദ് യാദവ്. രാഹുലിന് പകരം പ്രിയങ്ക വാദ്രയെ മുന്&#x200d;നിര്&#x200d;ത്തിയുള്ള പ്രതിപക്ഷ ചേരിയാണ് ലാലുവിന്റെ പ്രവചനം. എസ്.പി, ബി.എസ്.പി, തൃണമൂല്&#x200d;, കോണ്&#x200d;ഗ്രസ്, ആപ് എന്നീ പാര്&#x200d;ട്ടികളെല്ലാം അണിനിരക്കുന്ന വിശാല സഖ്യമാണ് 2019നായി ലാലു മുന്നോട്ടു വെക്കുന്നത്. പ്രതിപക്ഷ സഖ്യത്തെ രാഹുലിന് പകരം പ്രിയങ്ക നയിക്കണമെന്ന നിര്&#x200d;ദേശമാണിതില്&#x200d; പ്രധാനം. ബിഹാറില്&#x200d; താനും നിതീഷും ഒരുമിച്ചതു പോലെ മായവതിയും അഖിലേഷും ഒരുമിക്കുമെന്ന് തനിക്ക് ഉത്തമ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിശാല സഖ്യം യാഥാര്&#x200d;ത്ഥ്യമാവുന്ന ദിവസം ബി.ജെ.പിയുടെ അവസാനമായിരിക്കുമെന്നും ലാലു പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ലാലുവിന്റെ വാക്കുകളെ പ്രവര്&#x200d;ത്തകര്&#x200d; എതിരേറ്റത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalus-new-option.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പശുസ്‌നേഹത്തിന്റെ പേരില്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെ&#8217;; ലാലുപ്രസാദ് യാദവ്</title>
		<link>https://www.chandrikadaily.com/lalu-prasad-yadav-against-modi.html</link>
					<comments>https://www.chandrikadaily.com/lalu-prasad-yadav-against-modi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 May 2017 03:16:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[laluprasad yadav]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28091</guid>

					<description><![CDATA[ഗോരക്ഷയെന്നതിന്റെ പേരില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പശുസ്‌നേഹം വോട്ടിനുവേണ്ടിയുള്ളതാണ്. പശുസ്‌നേഹത്തിന്റെ പേരില്‍ അവര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും പാര്‍ട്ടി എക്‌സിക്യൂട്ടീവ് മീറ്റിങ്ങിനിടെ ലാലുപ്രസാദ് യാദവ് പറഞ്ഞു. കറവ വറ്റിയ പശുക്കളെ ബി.ജെ.പിക്കാരുടെ വീടിന് മുന്നില്‍ കെട്ടിയാലറിയാം അവരുടെ പശുസ്‌നേഹം. ബി.ജെ.പിക്കാരുടെ വീടിന് മുന്നില്‍ പശുക്കളെ കെട്ടിയിടാനും ലാലു പ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ എങ്ങനെയാണ് പശുക്കളെ നേരിടുന്നതെന്ന് അപ്പോള്‍ അറിയാം.ബിജെപി നേതാക്കള്‍ വന്ന് നിങ്ങളെ വടികൊണ്ടടിച്ചാലും കൊള്ളണം. തടയരുത്. അവര്‍ക്ക് ശരിക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>ഗോരക്ഷയെന്നതിന്റെ പേരില്&#x200d; ബി.ജെ.പി ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെയാണെന്ന് ആര്&#x200d;.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. ബി.ജെ.പിയുടേയും ആര്&#x200d;.എസ്.എസിന്റേയും പശുസ്‌നേഹം വോട്ടിനുവേണ്ടിയുള്ളതാണ്. പശുസ്‌നേഹത്തിന്റെ പേരില്&#x200d; അവര്&#x200d; ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും പാര്&#x200d;ട്ടി എക്‌സിക്യൂട്ടീവ് മീറ്റിങ്ങിനിടെ ലാലുപ്രസാദ് യാദവ് പറഞ്ഞു.</p>
<p>കറവ വറ്റിയ പശുക്കളെ ബി.ജെ.പിക്കാരുടെ വീടിന് മുന്നില്&#x200d; കെട്ടിയാലറിയാം അവരുടെ പശുസ്‌നേഹം. ബി.ജെ.പിക്കാരുടെ വീടിന് മുന്നില്&#x200d; പശുക്കളെ കെട്ടിയിടാനും ലാലു<br />
പ്രവര്&#x200d;ത്തകരോട് പറഞ്ഞു. അവര്&#x200d; എങ്ങനെയാണ് പശുക്കളെ നേരിടുന്നതെന്ന് അപ്പോള്&#x200d; അറിയാം.ബിജെപി നേതാക്കള്&#x200d; വന്ന് നിങ്ങളെ വടികൊണ്ടടിച്ചാലും കൊള്ളണം. തടയരുത്. അവര്&#x200d;ക്ക് ശരിക്കും പശു സേവനത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടോയെന്ന് നമുക്ക് കാണിച്ചുകൊടുക്കാം. ലാലു പ്രസാദ് യാദവ് പറഞ്ഞു.</p>
<p>സൈനികര്&#x200d;ക്ക് നേരെയുള്ള ആക്രമണത്തില്&#x200d; ലാലുപ്രസാദ് യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്&#x200d;ശിക്കുകയും ചെയ്തു. പാകിസ്താന്&#x200d; എങ്ങനെയാണ് ഇന്ത്യന്&#x200d; പ്രദേശത്ത് കടന്നുകയറി സൈനികരുടെ തലയറുത്തതെന്ന് മോദി വ്യക്തമാക്കണമെന്നും ലാലു കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lalu-prasad-yadav-against-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
