<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>law accademy issue &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/law-accademy-issue/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 May 2017 15:34:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>law accademy issue &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജാതി അധിക്ഷേപം: ലക്ഷ്മി നായര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിച്ച പരാതിക്കാരന് പാര്‍ട്ടിയുടെ കാരണംകാണിക്കല്‍ നോട്ടീസ്</title>
		<link>https://www.chandrikadaily.com/vg-vivek-returned-from-the-complaint-against-lakshmi-nair.html</link>
					<comments>https://www.chandrikadaily.com/vg-vivek-returned-from-the-complaint-against-lakshmi-nair.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 May 2017 15:34:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[lakshmi nair]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30172</guid>

					<description><![CDATA[തിരുവനന്തപുരം: തിരുവനന്തപുരം ലോ അകാദമി ലോ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷി നായര്‍ ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച വിദ്യാര്‍ഥി വിവേകിന് എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസില്‍ പറയുന്നു. അതേസമയം, പരാതി പിന്‍വലിച്ചത് വ്യക്തിപരമാണെന്നും താന്‍ വഹിക്കുന്ന എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും രാജി വെക്കുന്നതായി എഐഎസ്എഫിന്റെ ലോ അകാദമി യൂണിറ്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരം ലോ അകാദമി ലോ കോളേജ് മുന്&#x200d; പ്രിന്&#x200d;സിപ്പല്&#x200d; ലക്ഷി നായര്&#x200d; ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചെന്ന കേസില്&#x200d; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി പിന്&#x200d;വലിച്ച വിദ്യാര്&#x200d;ഥി വിവേകിന് എഐഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ കാരണം കാണിക്കല്&#x200d; നോട്ടീസ്. 24 മണിക്കൂറിനകം വിശദീകരണം നല്&#x200d;കണമെന്നും തൃപ്തികരമല്ലെങ്കില്&#x200d; അച്ചടക്ക നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നോട്ടീസില്&#x200d; പറയുന്നു.</p>
<p>അതേസമയം, പരാതി പിന്&#x200d;വലിച്ചത് വ്യക്തിപരമാണെന്നും താന്&#x200d; വഹിക്കുന്ന എല്ലാ പാര്&#x200d;ട്ടി സ്ഥാനങ്ങളില്&#x200d; നിന്നും രാജി വെക്കുന്നതായി എഐഎസ്എഫിന്റെ ലോ അകാദമി യൂണിറ്റ് സെക്രട്ടറി വി.ജി വിവേക് അറിയിച്ചു.</p>
<p>വി.ജി വിവേക് പരാതി പിന്&#x200d;വലിച്ചത് വ്യക്തിപരമായ തീരുമാനമെന്ന് സിപഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&#x200d; നേരത്തേ പ്രതികരിച്ചിരുന്നു. പാര്&#x200d;ട്ടി തീരുമാനത്തില്&#x200d; മാറ്റമുണ്ടായിട്ടില്ലെന്നും കാനം കൂട്ടിച്ചേര്&#x200d;ത്തു.<br />
എന്നാല്&#x200d; കേസ് പിന്&#x200d;വലിച്ചത് കാനത്തിന്റെ അറിവോടെയാണെന്ന് വിവേക്</p>
<p>വെളിപ്പെടുത്തിയിരുന്നു. പട്ടിക ജാതി/വര്&#x200d;ഗക്കാര്&#x200d;ക്കെതിരായ അതിക്രമം തടയല്&#x200d; നിയമപ്രകാരമാണ് പേരൂര്&#x200d;ക്കട പൊലീസ് കേസെടുത്തത്. കേസ് ചോദ്യം ചെയ്ത് ലക്ഷ്മി നായര്&#x200d; ഹര്&#x200d;ജി നല്&#x200d;കിയിരുന്നു. പരാതിയുമായി മുന്നോട്ടു പോകാന്&#x200d; താല്&#x200d;പര്യമില്ലെന്നു വിദ്യാര്&#x200d;ഥി അറിയിച്ചതിനെത്തുടര്&#x200d;ന്ന് കേസിലെ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vg-vivek-returned-from-the-complaint-against-lakshmi-nair.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി</title>
		<link>https://www.chandrikadaily.com/law-academy-land.html</link>
					<comments>https://www.chandrikadaily.com/law-academy-land.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Mar 2017 17:15:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[court]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23534</guid>

					<description><![CDATA[തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി. സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിനെ ചോദ്യം ചെയ്തും സര്‍ക്കാറിന് നഷ്ടമായ കോടിക്കണക്കിന് രൂപ ഉത്തരവാദികളില്‍ നിന്നും തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയാണ് വിജിലന്‍സ് പ്രത്യേക കോടതി തള്ളിയത്. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യങ്ങളായിരിക്കാമെങ്കിലം അഴിമതി നിരോധനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക വിജിലന്‍സ് ജഡ്ജ് എ. ബദറുദ്ദീന്‍ ഹര്‍ജി തള്ളിയത്. സര്‍ക്കാര്‍ പതിച്ചുനല്‍കിയ 12 [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്&#x200d;ക്കാര്&#x200d; പതിച്ചുനല്&#x200d;കിയ ഭൂമിയില്&#x200d; വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്&#x200d;ജി വിജിലന്&#x200d;സ് പ്രത്യേക കോടതി തള്ളി. സര്&#x200d;ക്കാര്&#x200d; ഭൂമി പതിച്ചുനല്&#x200d;കിയതിനെ ചോദ്യം ചെയ്തും സര്&#x200d;ക്കാറിന് നഷ്ടമായ കോടിക്കണക്കിന് രൂപ ഉത്തരവാദികളില്&#x200d; നിന്നും തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്&#x200d;ജിയാണ് വിജിലന്&#x200d;സ് പ്രത്യേക കോടതി തള്ളിയത്. ഹര്&#x200d;ജിയില്&#x200d; പറയുന്ന കാര്യങ്ങള്&#x200d; സത്യങ്ങളായിരിക്കാമെങ്കിലം അഴിമതി നിരോധനത്തിന്റെ പരിധിയില്&#x200d; വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക വിജിലന്&#x200d;സ് ജഡ്ജ് എ. ബദറുദ്ദീന്&#x200d; ഹര്&#x200d;ജി തള്ളിയത്.</p>
<p>സര്&#x200d;ക്കാര്&#x200d; പതിച്ചുനല്&#x200d;കിയ 12 ഏക്കര്&#x200d; ഭൂമി നിയമവിരുദ്ധമായി മറ്റാവശ്യങ്ങള്&#x200d;ക്ക് ഉപയോഗിക്കുന്നുവെങ്കില്&#x200d; അത് സംബന്ധിച്ച് അന്വേഷിക്കാന്&#x200d; മറ്റ് അധികാര സ്ഥാനങ്ങളെ ബന്ധപ്പെടാവുന്നതാണെന്ന് എ. ബദറുദ്ദീന്&#x200d; ചൂണ്ടിക്കാട്ടി. സുപ്രീംകോടതിവിധി പ്രകാരമുള്ള ലളിതകുമാരി കേസ് ഇതിനായി ഉത്തരവില്&#x200d; ചൂണ്ടിക്കാട്ടുന്നുമുണ്ട്.<br />
വിദ്യാഭ്യാസ ആവശ്യത്തിനായാണ് 1984ല്&#x200d; അക്കാദമി ട്രസ്റ്റിന് സര്&#x200d;ക്കാര്&#x200d; 12 ഏക്കര്&#x200d; ഭൂമി പതിച്ചുനല്&#x200d;കിയത്. സെന്റിന് വെറും 250 രൂപ നിരക്കിലാണ് ഭൂമി നല്&#x200d;കിയത്. എന്നാല്&#x200d; ഒരേക്കര്&#x200d; മാത്രമാണിപ്പോള്&#x200d; വിദ്യാഭ്യാസ സ്ഥാപനത്തിനായി ഉപയോഗിക്കുന്നത്. ബാക്കിവരുന്ന ആറ് ഏക്കറില്&#x200d; സ്വകാര്യ ഫ്‌ളാറ്റുകളും ഹോട്ടലും ബാങ്കും പ്രവര്&#x200d;ത്തിക്കുന്നു. ശേഷിക്കുന്ന നാലേക്കര്&#x200d; ഒന്നിനും ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു. അക്കാദമി കോമ്പൗണ്ടില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ഒരു കെട്ടിടത്തിനും കോര്&#x200d;പറേഷന്റെ ബില്&#x200d;ഡിംഗ് നമ്പറോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ല. എന്നാലും ഈ കെട്ടിടങ്ങളില്&#x200d; വൈദ്യുതി, വാട്ടര്&#x200d; കണക്ഷനുകള്&#x200d; ലഭിച്ചിട്ടുണ്ട്. കൂടാതെ കോളജ് ക്യാന്റീന്&#x200d; പ്രവര്&#x200d;ത്തിക്കുന്നത് മുന്തിയതരം ഹോട്ടലായാണ്. ഇവിടെ പുറത്തുനിന്നുള്ളവര്&#x200d;ക്കും ഭക്ഷണം കൊടുക്കുന്നുണ്ട്. അതുപോലെ അക്കാദമി കോമ്പൗണ്ടില്&#x200d; ഒരു ബാങ്കും നാല് ഫ്‌ളാറ്റുകളും പ്രവര്&#x200d;ത്തിക്കുന്നുണ്ട്.<br />
ഈ ഫ്‌ളാറ്റുകള്&#x200d; സ്റ്റാഫ് ക്വാര്&#x200d;ട്ടേഴ്‌സ് എന്ന പേരിലാണ് നിര്&#x200d;മിച്ചിരിക്കുന്നത്. എന്നാല്&#x200d; ഇവിടെ താമസിക്കുന്നത് അക്കാദമി ട്രസ്റ്റ് ഭാരവാഹികളാണ്. പൊതുപ്രവര്&#x200d;ത്തനായ പായ്ച്ചിറ നവാസാണ് ഹര്&#x200d;ജി നല്&#x200d;കിയത്. ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്&#x200d;ജിക്കാരന്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-academy-land.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോ അക്കാദമി സമരം 29-ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ നിവേദനം</title>
		<link>https://www.chandrikadaily.com/law-academy-2.html</link>
					<comments>https://www.chandrikadaily.com/law-academy-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Feb 2017 04:40:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KMURALIDHARAN]]></category>
		<category><![CDATA[law academy]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19403</guid>

					<description><![CDATA[തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഇന്ന് 29-ാം ദിവസത്തേക്ക് കടന്നു. സമരം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നിവേദനം ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സംയുക്ത വിദ്യാര്‍ത്ഥി യൂണിയന്‍ മുന്നറിയിപ്പു നല്‍കി. അതേസമയം ലോ അക്കാദമിയുടെ കൈവശമിരിക്കുന്ന ഭൂമിയെക്കുറിച്ച് അന്വേഷിച്ച റവന്യു സെക്രട്ടറി ഇന്ന് റവന്യൂ മന്ത്രിക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്&#x200d;ത്ഥി സമരം ഇന്ന് 29-ാം ദിവസത്തേക്ക് കടന്നു. സമരം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്&#x200d;കിയ നിവേദനം ഗവര്&#x200d;ണര്&#x200d; പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്&#x200d; വിഷയം ചര്&#x200d;ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. ഇന്നത്തെ യോഗത്തില്&#x200d; തീരുമാനമായില്ലെങ്കില്&#x200d; സമരം കൂടുതല്&#x200d; ശക്തമാക്കുമെന്ന് സംയുക്ത വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; മുന്നറിയിപ്പു നല്&#x200d;കി.</p>
<p><img loading="lazy" class="alignnone size-full wp-image-19405" src="https://www.chandrikadaily.com/wp-content/uploads/2017/02/law-academy-5.jpg" alt="law-academy-5" width="710" height="382" srcset="https://www.chandrikadaily.com/wp-content/uploads/2017/02/law-academy-5.jpg 710w, https://www.chandrikadaily.com/wp-content/uploads/2017/02/law-academy-5-300x161.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/02/law-academy-5-696x374.jpg 696w" sizes="(max-width: 710px) 100vw, 710px" /></p>
<p>അതേസമയം ലോ അക്കാദമിയുടെ കൈവശമിരിക്കുന്ന ഭൂമിയെക്കുറിച്ച് അന്വേഷിച്ച റവന്യു സെക്രട്ടറി ഇന്ന് റവന്യൂ മന്ത്രിക്ക് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയേക്കും. ഇന്നലെ ചില വിദ്യാര്&#x200d;ത്ഥികള്&#x200d; ലോ അക്കാദമിക്കു മുന്നില്&#x200d; ആത്മഹ്യാഭീഷണി മുഴക്കിയതിനെത്തുടര്&#x200d;ന്ന് സമരം സംഘര്&#x200d;ഷത്തിലേക്ക് നീങ്ങി. ആത്മഹത്യ ചെയ്യുമെന്നറിയിച്ച് മരത്തില്&#x200d; കയറിയ വിദ്യാര്&#x200d;ത്ഥിയെ പൊലീസും അഗ്നിശമനസേനയും ചേര്&#x200d;ന്നാണ് താഴെയിറക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-academy-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോ അക്കാദമിക്ക് മുന്നില്‍ മരത്തില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാഭീഷണി</title>
		<link>https://www.chandrikadaily.com/law-accademy-student-suicide-attempt.html</link>
					<comments>https://www.chandrikadaily.com/law-accademy-student-suicide-attempt.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Feb 2017 10:53:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19350</guid>

					<description><![CDATA[തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്‍ വിദ്യാര്‍ത്ഥി. ലക്ഷ്മി നായരുടെ രാജിക്കുവേണ്ടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യഭീഷണി മുഴക്കിയിരിക്കുന്നത്. കഴുത്തില്‍ കുരുക്കിട്ട് മരത്തിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ് വിദ്യാര്‍ഥി. മറ്റ് വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കൂടിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്. എ.ബി.വി.പി പ്രവര്‍ത്തകനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. വന്‍ പോലീസ് സംഘവും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെ അനുനയിച്ച് താഴെയിറക്കാന്‍ പോലീസ് ശ്രമിക്കുകയാണ്.  ഇയാളുടെ കയ്യില്‍ ഒരു ബാഗുമുണ്ട്. ഇതില്‍ പെട്രോളാണെന്നാണ് വിവരം. ലോ അക്കാദമിയിലെ സമരം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്&#x200d; ആത്മഹത്യാ ഭീഷണി മുഴക്കി മരത്തിന് മുകളില്&#x200d; വിദ്യാര്&#x200d;ത്ഥി. ലക്ഷ്മി നായരുടെ രാജിക്കുവേണ്ടിയാണ് വിദ്യാര്&#x200d;ത്ഥി ആത്മഹത്യഭീഷണി മുഴക്കിയിരിക്കുന്നത്. കഴുത്തില്&#x200d; കുരുക്കിട്ട് മരത്തിന് മുകളില്&#x200d; നിലയുറപ്പിച്ചിരിക്കുകയാണ് വിദ്യാര്&#x200d;ഥി. മറ്റ് വിദ്യാര്&#x200d;ഥികള്&#x200d; മരത്തിന് ചുറ്റും കൂടിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്. എ.ബി.വി.പി പ്രവര്&#x200d;ത്തകനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്.</p>
<p>വന്&#x200d; പോലീസ് സംഘവും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്&#x200d;ഥിയെ അനുനയിച്ച് താഴെയിറക്കാന്&#x200d; പോലീസ് ശ്രമിക്കുകയാണ്.  ഇയാളുടെ കയ്യില്&#x200d; ഒരു ബാഗുമുണ്ട്. ഇതില്&#x200d; പെട്രോളാണെന്നാണ് വിവരം. ലോ അക്കാദമിയിലെ സമരം 28ാം ദിവസത്തിലേക്ക് കടന്നിട്ടും വിദ്യാര്&#x200d;ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്&#x200d; മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.</p>
<p>ലോ അക്കാദമിക്ക് മുന്നിലെ വിദ്യാര്&#x200d;ഥി സമരം 28ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തില്&#x200d; കെ.മുരളീധരന്&#x200d; എം.എല്&#x200d;.എയും ബി.ജെ.പി നേതാവ് വി.വി രാജേഷും നിരാഹാരമിരിക്കുന്നുണ്ട്. നേരത്തെ തിങ്കളാഴ്ച്ച മുതല്&#x200d; ക്ലാസ് ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നുവെങ്കിലും സംഘര്&#x200d;ഷ സാധ്യത കണക്കിലെടുത്ത് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-accademy-student-suicide-attempt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘര്‍ഷ സാധ്യത ഭയന്ന് ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു; നാളെ ക്ലാസ് തുടങ്ങില്ല</title>
		<link>https://www.chandrikadaily.com/law-academy-shut-down.html</link>
					<comments>https://www.chandrikadaily.com/law-academy-shut-down.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Feb 2017 12:12:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19155</guid>

					<description><![CDATA[തിരുവനന്തപുരം: ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്.എഫ്.ഐ ഒഴികെയുള്ള മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് കോളേജ് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ക്ലാസ് തുടങ്ങിയാല്‍ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാകുമോ എന്ന് ഭയന്നാണ് അധികൃതര്‍ അനിശ്ചിത കാലത്തേക്ക് കോളേജ് അടച്ചത്. ക്ലാസ് തുടങ്ങിയാല്‍ എന്തുവില കൊടുത്തും നേരിടുമെന്ന് നിരാഹാരസമരം തുടരുന്ന കെ.മുരളീധരനും വിദ്യാര്‍ത്ഥികളും അറിയിച്ചിരുന്നു. കൂടാതെ അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തുത്തതിന് എ.ബി.വി.പിയും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് കോളേജ് തുറക്കുന്നതില്‍ നിന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്.എഫ്.ഐ ഒഴികെയുള്ള മറ്റെല്ലാ വിദ്യാര്&#x200d;ത്ഥി സംഘടനകളും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന സാഹചര്യത്തിലാണ് കോളേജ് അടച്ചിടാന്&#x200d; മാനേജ്‌മെന്റ് തീരുമാനിച്ചത്. ക്ലാസ് തുടങ്ങിയാല്&#x200d; വിദ്യാര്&#x200d;ത്ഥികളുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംഘര്&#x200d;ഷമുണ്ടാകുമോ എന്ന് ഭയന്നാണ് അധികൃതര്&#x200d; അനിശ്ചിത കാലത്തേക്ക് കോളേജ് അടച്ചത്.</p>
<p>ക്ലാസ് തുടങ്ങിയാല്&#x200d; എന്തുവില കൊടുത്തും നേരിടുമെന്ന് നിരാഹാരസമരം തുടരുന്ന കെ.മുരളീധരനും വിദ്യാര്&#x200d;ത്ഥികളും അറിയിച്ചിരുന്നു. കൂടാതെ അക്കാദമിയിലേക്ക് മാര്&#x200d;ച്ച് നടത്തുത്തതിന് എ.ബി.വി.പിയും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്&#x200d; സംഘര്&#x200d;ഷസാധ്യത കണക്കിലെടുത്താണ് കോളേജ് തുറക്കുന്നതില്&#x200d; നിന്നും മാനേജ്‌മെന്റ് പിന്&#x200d;മാറിയത്.</p>
<p>വിവിധ സംഘടനകള്&#x200d;ക്കൊപ്പം എസ്.എഫ്.ഐയും സമരരംഗത്തുണ്ടായിരുന്നു. അഞ്ചുവര്&#x200d;ഷത്തേക്ക് പ്രിന്&#x200d;സിപ്പല്&#x200d; പദവിയില്&#x200d; മാറിനില്&#x200d;ക്കാമെന്നുള്ള ലക്ഷ്മി നായരുടെ തീരുമാനത്തെ തുടര്&#x200d;ന്ന് എസ്.എഫ്.ഐ സമരത്തില്&#x200d; നിന്നും പിന്&#x200d;മാറി. എന്നാല്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; രാജിയില്&#x200d; ഉറച്ചുനിന്നതോടെ സര്&#x200d;ക്കാരും മാനേജ്‌മെന്റും പ്രതിരോധത്തിലാവുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-academy-shut-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോ അക്കാദമി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍</title>
		<link>https://www.chandrikadaily.com/law-academy-cpi-against-raveendran.html</link>
					<comments>https://www.chandrikadaily.com/law-academy-cpi-against-raveendran.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Feb 2017 09:04:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19140</guid>

					<description><![CDATA[തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ. വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലെ തീര്‍ന്നേനെ. അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്‌നത്തില്‍ ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ചര്‍ച്ചയില്‍ നിന്നും മന്ത്രി ഇറങ്ങിപ്പോയത് ശരിയല്ലെന്നും ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എസ്.എഫ്.ഐയേയും പന്ന്യന്‍ രൂക്ഷമായി വിമര്‍ശിച്ചു. മാനെജ്‌മെന്റ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയ്യാറായപ്പോള്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ചര്‍ച്ച വഴിതിരിച്ചുവിടുകയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്&#x200d; വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെതിരെ രൂക്ഷവിമര്&#x200d;ശനവുമായി സി.പി.ഐ. വിദ്യാഭ്യാസമന്ത്രി ചര്&#x200d;ച്ചയില്&#x200d; 10 മിനിറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്&#x200d; സമരം ഇന്നലെ തീര്&#x200d;ന്നേനെ. അടിയന്തരമായി വിദ്യാഭ്യാസമന്ത്രി വീണ്ടും പ്രശ്‌നത്തില്&#x200d; ഇടപെടണം. പാദസേവ നടത്തുന്നത് ശരിയല്ലെന്നും പന്ന്യന്&#x200d; രവീന്ദ്രന്&#x200d; പറഞ്ഞു. ചര്&#x200d;ച്ചയില്&#x200d; നിന്നും മന്ത്രി ഇറങ്ങിപ്പോയത് ശരിയല്ലെന്നും ഇന്നലെ നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ട സാഹചര്യത്തില്&#x200d; പന്ന്യന്&#x200d; രവീന്ദ്രന്&#x200d; പറഞ്ഞു.</p>
<p>എസ്.എഫ്.ഐയേയും പന്ന്യന്&#x200d; രൂക്ഷമായി വിമര്&#x200d;ശിച്ചു. മാനെജ്‌മെന്റ് പ്രിന്&#x200d;സിപ്പലിനെ മാറ്റാന്&#x200d; തയ്യാറായപ്പോള്&#x200d; ഒരു വിദ്യാര്&#x200d;ത്ഥി സംഘടന ചര്&#x200d;ച്ച വഴിതിരിച്ചുവിടുകയാണ് ഉണ്ടായതെന്നും എസ്എഫ്‌ഐയെ കുറ്റപ്പെടുത്തി. എസ്എഫ്‌ഐയുടെ ഈഗോ അനുസരിച്ച് സമരം തീര്&#x200d;ക്കാന്&#x200d; പറ്റില്ല. കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്&#x200d;ക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം, വിവിധ വിദ്യാര്&#x200d;ത്ഥി സംഘടനകളുടെ നേതൃത്വത്തില്&#x200d; സമരം തുടരുകയാണ്. പ്രിന്&#x200d;സിപ്പാലിന്റെ രാജിയല്ലാതെ മറ്റൊന്നില്ലെന്ന തീരുമാനത്തിലാണ് സംഘടനകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-academy-cpi-against-raveendran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോ അക്കാദമി ഭൂമി വിവാദം: സര്‍ക്കാര്‍ പല തട്ടില്‍</title>
		<link>https://www.chandrikadaily.com/kerala-goverment-inaction-on-law-accademy.html</link>
					<comments>https://www.chandrikadaily.com/kerala-goverment-inaction-on-law-accademy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Feb 2017 18:19:39 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19116</guid>

					<description><![CDATA[തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി സംബന്ധിച്ച് ഇടതുമുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. വിജിലന്‍സ് ഡയറക്ടര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിയതിനു പിന്നാലെയാണ് ലോ അക്കാദമി വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയത്. രണ്ട് വിഷയങ്ങളില്‍ ഇടതുമുന്നണിയിലെ പ്രധാന രണ്ട് പാര്‍ട്ടികള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്&#x200d;ക്കാര്&#x200d; പതിച്ചു നല്&#x200d;കിയ ഭൂമി സംബന്ധിച്ച് ഇടതുമുന്നണിയില്&#x200d; അഭിപ്രായ ഭിന്നത രൂക്ഷം. ഭൂമി വിഷയത്തില്&#x200d; സര്&#x200d;ക്കാര്&#x200d; അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി ഭരണപരിഷ്‌കാര കമ്മീഷന്&#x200d; ചെയര്&#x200d;മാന്&#x200d; വി.എസ് അച്യുതാനന്ദനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. വിജിലന്&#x200d;സ് ഡയറക്ടര്&#x200d; വിഷയത്തില്&#x200d; മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിയതിനു പിന്നാലെയാണ് ലോ അക്കാദമി വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയത്.</p>
<p>രണ്ട് വിഷയങ്ങളില്&#x200d; ഇടതുമുന്നണിയിലെ പ്രധാന രണ്ട് പാര്&#x200d;ട്ടികള്&#x200d; വിരുദ്ധ നിലപാടുകള്&#x200d; സ്വീകരിച്ചെങ്കിലും ഇടതുമുന്നണി യോഗം വിളിച്ചു ചേര്&#x200d;ക്കാന്&#x200d; സി.പി.എം തയാറായിട്ടില്ല. സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തെ അപ്പാടെ തള്ളിക്കളഞ്ഞ് ലോ അക്കാദമിയുടെ ഭൂമി സര്&#x200d;ക്കാര്&#x200d; ഏറ്റെടുക്കണമെന്ന വി.എസ് അച്യുതാനന്ദന്റെ നിലപാടിനൊപ്പമാണ് സി.പി.ഐ. ലോ അക്കാദമി ഭൂമിയെക്കുറിച്ച് അന്വേഷണമില്ലെന്ന പിണറായിയുടെ പ്രസ്താവന തെറ്റാണെന്നാണ് ഇന്നലെ വി.എസ് പ്രതികരിച്ചത്. സര്&#x200d;ക്കാര്&#x200d; ഭൂമി ആര് കയ്യടക്കിയാലും തിരിച്ചെടുക്കണമെന്നും ഇത് സര്&#x200d;ക്കാറിന്റെ പ്രാഥമിക ചുമതലയാണെന്നും വി.എസ് പറഞ്ഞു.</p>
<p>ഭൂമി വിഷയത്തില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് വി.എസ് ആണ് റവന്യൂ മന്ത്രിക്ക് പരാതി നല്&#x200d;കിയിത്. പരാതി ലഭിച്ച് മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; അന്വേഷണം ആരംഭിക്കുകയും ചെയ്തു. റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞ ശേഷമാണ് ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത്. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ റവന്യൂ മന്ത്രി സ്വന്തം നിലക്കാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.</p>
<p>അന്വേഷണം തുടരുമെന്ന് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് മറുപടി നല്&#x200d;കുകയും ചെയ്തു. ഭരണതലത്തില്&#x200d; സി.പി.ഐ-സി.പി.ഐ ബന്ധം കൂടുതല്&#x200d; വഷളാകുന്നുവെന്ന സൂചനയാണ് ഇന്നലെ ഉണ്ടായത്. റവന്യൂ മന്ത്രിയെ പൂര്&#x200d;ണമായും പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്&#x200d; നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് കാനം നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-goverment-inaction-on-law-accademy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോ അക്കാദമി; ചര്‍ച്ച പരാജയം, ക്ഷുഭിതനായി മന്ത്രി ഇറങ്ങിപ്പോയി</title>
		<link>https://www.chandrikadaily.com/law-academy-strike-discussion-failed.html</link>
					<comments>https://www.chandrikadaily.com/law-academy-strike-discussion-failed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Feb 2017 12:21:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19057</guid>

					<description><![CDATA[തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയും പരാജയം. പ്രിന്‍സിപ്പാലിന്റെ രാജിയില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനിന്നതോടെ മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോരുകയായിരുന്നു. ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാലിന്റെ രാജിയില്‍ ഉറച്ചുനിന്നു. എന്നാല്‍ സമരത്തില്‍ നിന്ന് പിന്‍മാറാനാണ് മന്ത്രി ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ രാജിയില്‍ ഉറച്ചുനിന്നതോടെ മന്ത്രി ക്ഷുഭിതനാവുകയായിരുന്നു. മന്ത്രിയും വിദ്യാര്‍ത്ഥികളും ഏറെ നേരം വാഗ്വാദത്തിലേര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ചര്‍ച്ചയില്‍ നിന്ന് മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോയി. മാനേജ്മെന്റിനെ തുണക്കുന്ന നിലപാടാണ് യോഗത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്&#x200d; വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തില്&#x200d; വിദ്യാര്&#x200d;ത്ഥികളും മാനേജുമെന്റുമായി നടത്തിയ ചര്&#x200d;ച്ചയും പരാജയം. പ്രിന്&#x200d;സിപ്പാലിന്റെ രാജിയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; ഉറച്ചുനിന്നതോടെ മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോരുകയായിരുന്നു.</p>
<p>ചര്&#x200d;ച്ച തുടങ്ങിയപ്പോള്&#x200d; തന്നെ വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രിന്&#x200d;സിപ്പാലിന്റെ രാജിയില്&#x200d; ഉറച്ചുനിന്നു. എന്നാല്&#x200d; സമരത്തില്&#x200d; നിന്ന് പിന്&#x200d;മാറാനാണ് മന്ത്രി ആവശ്യപ്പെട്ടത്. വിദ്യാര്&#x200d;ത്ഥികള്&#x200d; രാജിയില്&#x200d; ഉറച്ചുനിന്നതോടെ മന്ത്രി ക്ഷുഭിതനാവുകയായിരുന്നു. മന്ത്രിയും വിദ്യാര്&#x200d;ത്ഥികളും ഏറെ നേരം വാഗ്വാദത്തിലേര്&#x200d;പ്പെടുത്തുകയും ചെയ്തു. പിന്നീട് ചര്&#x200d;ച്ചയില്&#x200d; നിന്ന് മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോയി.</p>
<p>മാനേജ്മെന്റിനെ തുണക്കുന്ന നിലപാടാണ് യോഗത്തില്&#x200d; ഉടനീളം വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്ന് കെ.എസ്.യുവും മറ്റ് വിദ്യാര്&#x200d;ത്ഥി സംഘടനകളും ആരോപിച്ചു. തിങ്കളാഴ്ച മുതല്&#x200d; ലോ അക്കാദമിയില്&#x200d; ക്ലാസ് ആരംഭിക്കുമെന്ന് യോഗശേഷം മാനേജ്മെന്റ് പ്രതിനിധികള്&#x200d; പറഞ്ഞു. പൊലീസ് സഹായത്തോടെ വേണ്ടിവന്നാല്&#x200d; ക്യാമ്പസില്&#x200d; ക്ലാസ് പുനരാരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ക്ലാസ് ആരംഭിച്ചാല്&#x200d; ക്ലാസിലെത്തുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-academy-strike-discussion-failed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോ അക്കാദമി സമരം: സര്‍ക്കാരിനെതിരെ എ.ഐ.എസ്.എഫ്; അന്തസ്സുണ്ടെങ്കില്‍ വിദ്യാഭ്യാസ മന്ത്രി നടപടിയെടുക്കണം</title>
		<link>https://www.chandrikadaily.com/aisf-against-raveendranath.html</link>
					<comments>https://www.chandrikadaily.com/aisf-against-raveendranath.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Feb 2017 11:04:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19049</guid>

					<description><![CDATA[തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ എ.ഐ.എസ്.എഫ്. അന്തസ്സുണ്ടെങ്കില്‍ വിദ്യാഭ്യാസ മന്ത്രി നടപടിയെടുക്കണമെന്ന് അവര്‍ പറഞ്ഞു. ലോ അക്കാദമിക്കെതിരെ കടുത്ത നടപടി വേണമെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു. ഇനിയെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മുഖവിലക്കെടുക്കണം. സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. എന്നാല്‍ ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ താന്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാദമിയില്‍ ക്ലാസുകള്‍ തുടങ്ങാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് എസ്.എഫ്.ഐ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്&#x200d; സര്&#x200d;ക്കാരിനെതിരെ എ.ഐ.എസ്.എഫ്. അന്തസ്സുണ്ടെങ്കില്&#x200d; വിദ്യാഭ്യാസ മന്ത്രി നടപടിയെടുക്കണമെന്ന് അവര്&#x200d; പറഞ്ഞു.</p>
<p>ലോ അക്കാദമിക്കെതിരെ കടുത്ത നടപടി വേണമെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു. ഇനിയെങ്കിലും വിദ്യാര്&#x200d;ത്ഥികളുടെ പ്രശ്‌നങ്ങള്&#x200d; മുഖവിലക്കെടുക്കണം. സിന്&#x200d;ഡിക്കേറ്റ് ആവശ്യപ്പെട്ടിട്ടും സര്&#x200d;ക്കാര്&#x200d; നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അവര്&#x200d; ചോദിച്ചു. എന്നാല്&#x200d; ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്&#x200d; താന്&#x200d; ഇടപെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാദമിയില്&#x200d; ക്ലാസുകള്&#x200d; തുടങ്ങാനുള്ള സാഹചര്യമാണ് നിലനില്&#x200d;ക്കുന്നതെന്ന് എസ്.എഫ്.ഐ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aisf-against-raveendranath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള</title>
		<link>https://www.chandrikadaily.com/lakshmi-nair-law-academy-chairman.html</link>
					<comments>https://www.chandrikadaily.com/lakshmi-nair-law-academy-chairman.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Feb 2017 10:32:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[law accademy issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19046</guid>

					<description><![CDATA[തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരെ ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള. ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് അയ്യപ്പന്‍പിള്ള പറഞ്ഞു. ലോ അക്കാദമിക്ക് മുന്നിലെ ബിജെപി സമരപന്തലിലെത്തിയാണ് അയ്യപ്പന്‍ പിള്ള രാജിവെക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥി സമരം തുടരുന്ന സാഹചര്യത്തില്‍ ലക്ഷ്മി നായര്‍ രാജിവെക്കുകയാണ് വേണ്ടതെന്നും ഇന്ന് നടക്കുന്ന ചര്‍ച്ചയിലും സമവായമുണ്ടായില്ലെങ്കില്‍ താന്‍ രാജിവെച്ചൊഴിയുമെന്നാണ് അയ്യപ്പന്‍ പിള്ള പറഞ്ഞു. വിദ്യാര്‍ത്ഥി സമരം ശക്തമായപ്പോള്‍ പ്രിന്‍സിപ്പലിന്റെ അധികാരം വെട്ടിക്കുറക്കുന്നതിന് നിര്‍ദ്ദേശവുമായി അയ്യപ്പന്‍പിള്ള രംഗത്തെത്തിയിരുന്നു. ലോ അക്കാദമി പ്രിന്‍സിപ്പാലിന്റെ അധികാരം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലക്ഷ്മി നായര്&#x200d;ക്കെതിരെ ലോ അക്കാദമി ചെയര്&#x200d;മാന്&#x200d; അയ്യപ്പന്&#x200d; പിള്ള. ലക്ഷ്മി നായര്&#x200d; രാജിവെച്ചില്ലെങ്കില്&#x200d; താന്&#x200d; രാജിവെക്കുമെന്ന് അയ്യപ്പന്&#x200d;പിള്ള പറഞ്ഞു. ലോ അക്കാദമിക്ക് മുന്നിലെ ബിജെപി സമരപന്തലിലെത്തിയാണ് അയ്യപ്പന്&#x200d; പിള്ള രാജിവെക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാര്&#x200d;ത്ഥി സമരം തുടരുന്ന സാഹചര്യത്തില്&#x200d; ലക്ഷ്മി നായര്&#x200d; രാജിവെക്കുകയാണ് വേണ്ടതെന്നും ഇന്ന് നടക്കുന്ന ചര്&#x200d;ച്ചയിലും സമവായമുണ്ടായില്ലെങ്കില്&#x200d; താന്&#x200d; രാജിവെച്ചൊഴിയുമെന്നാണ് അയ്യപ്പന്&#x200d; പിള്ള പറഞ്ഞു.</p>
<p>വിദ്യാര്&#x200d;ത്ഥി സമരം ശക്തമായപ്പോള്&#x200d; പ്രിന്&#x200d;സിപ്പലിന്റെ അധികാരം വെട്ടിക്കുറക്കുന്നതിന് നിര്&#x200d;ദ്ദേശവുമായി അയ്യപ്പന്&#x200d;പിള്ള രംഗത്തെത്തിയിരുന്നു. ലോ അക്കാദമി പ്രിന്&#x200d;സിപ്പാലിന്റെ അധികാരം വെട്ടിക്കുറയ്ക്കാമെന്നും ഇന്റേണല്&#x200d; മാര്&#x200d;ക്കിലടക്കം വിദ്യാര്&#x200d;ത്ഥികള്&#x200d; പരാതി ഉന്നയിക്കുന്ന കാര്യങ്ങളില്&#x200d; പ്രിന്&#x200d;സിപ്പള്&#x200d; ലക്ഷ്മി നായരുടെ അധികാരം വെട്ടിക്കുറയ്ക്കാമെന്നും നിര്&#x200d;ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഇപ്പോള്&#x200d; രാജിവെച്ചൊഴിഞ്ഞില്ലെങ്കില്&#x200d; താന്&#x200d; രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.</p>
<p>പ്രിന്&#x200d;സിപ്പാലിന്റെ രാജിയല്ലാതെ മറ്റു ലക്ഷ്യമില്ലെന്നായിരുന്നു എസ്.എഫ്.ഐ അറിയിച്ചിരുന്നത്. അഞ്ചുവര്&#x200d;ഷത്തേക്ക് പ്രിന്&#x200d;സിപ്പാല്&#x200d; സ്ഥാനത്തുനിന്ന് മാറി നില്&#x200d;ക്കണമെന്ന ആവശ്യം പിന്നീട് എസ്.എഫ്.ഐ അംഗീകരിക്കുകയായിരുന്നു. എന്നാല്&#x200d; മറ്റു വിദ്യാര്&#x200d;ത്ഥി സംഘടനകള്&#x200d; സമരവുമായി മുന്നോട്ട് പോവുകയും ചെയ്തു. സമരം ഇപ്പോഴും ശക്തമായി മുന്നോട്ട് പോവുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lakshmi-nair-law-academy-chairman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
