<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>lawyer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/lawyer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 06 Oct 2025 09:11:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>lawyer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകന്‍ ഷൂ എറിയാന്‍ ശ്രമം; സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു</title>
		<link>https://www.chandrikadaily.com/lawyer-tries-to-throw-shoe-at-chief-justice-in-supreme-court-security-personnel-stop-him.html</link>
					<comments>https://www.chandrikadaily.com/lawyer-tries-to-throw-shoe-at-chief-justice-in-supreme-court-security-personnel-stop-him.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 06 Oct 2025 09:11:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chief Justice in Supreme Court]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[lawyer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357114</guid>

					<description><![CDATA[അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുറത്താക്കുകയും ചെയ്തു.
]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രിംകോടതിയില്&#x200d; ചീഫ് ജസ്റ്റിസ് ബി.ആര്&#x200d; ഗവായ്ക്ക് നേരെ അഭിഭാഷകന്&#x200d; ഷൂ എറിയാന്&#x200d; ശ്രമിച്ചു, അതിനെത്തുടര്&#x200d;ന്ന് കോടതി നടപടികള്&#x200d; നിര്&#x200d;ത്തിവെച്ചു. അഭിഭാഷകനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുറത്താക്കുകയും ചെയ്തു.</p>
<p>ഇത് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം ഖജുരാഹോയിലെ 7 അടി ഉയരമുള്ള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസില്&#x200d; നടത്തിയ പരാമര്&#x200d;ശങ്ങളാണ് അതിക്രമത്തിന് കാരണമായത്. സുപ്രീംകോടതിക്ക് മുന്നിലെത്തുന്ന പൊതുതാല്&#x200d;പര്യ ഹരജികളില്&#x200d; ഇടപെടാന്&#x200d; കഴിയില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. ഇതിനെതിരെ ചില അഭിഭാഷകര്&#x200d; പ്രതിഷേധിക്കുകയും, ചീഫ് ജസ്റ്റിസിനെ വിമര്&#x200d;ശിക്കുകയും ചെയ്തു.</p>
<p>ഇന്ന്, കോടതി നടപടികള്&#x200d;ക്കിടെ, അഭിഭാഷകന്&#x200d; കനത്ത സുരക്ഷക്കിടയിലും ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്&#x200d; ശ്രമിച്ചു. സംഭവത്തില്&#x200d; സുരക്ഷാ ജീവനക്കാര്&#x200d; ഉടന്&#x200d; ഇടപെട്ട് അഭിഭാഷകനെ തടയുകയും കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lawyer-tries-to-throw-shoe-at-chief-justice-in-supreme-court-security-personnel-stop-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊടിഞ്ഞി ഫൈസല്&#x200d; വധം: നാളെ വീണ്ടും പരിഗണിക്കും വക്കീലില്ലാതെ കേസ് കോടതിയിലെത്തുന്നത് ഇരുപതാം തവണ</title>
		<link>https://www.chandrikadaily.com/kodinji-faisal-murder-the-case-will-be-heard-again-tomorrow-it-is-the-20th-time-that-the-case-has-reached-the-court-without-a-lawyer.html</link>
					<comments>https://www.chandrikadaily.com/kodinji-faisal-murder-the-case-will-be-heard-again-tomorrow-it-is-the-20th-time-that-the-case-has-reached-the-court-without-a-lawyer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Sep 2024 10:04:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Kodinji Faisal murder]]></category>
		<category><![CDATA[lawyer]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311054</guid>

					<description><![CDATA[കഴിഞ്ഞ ഇരുപത് തവണയും വിചാരണക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്&#x200d; കോടതി ചേര്&#x200d;ന്നെങ്കിലും ഫൈസലിന്റെ കുടുംബത്തിന് സ്‌പെഷല്&#x200d; പബ്ലിക്ക് പ്രോസിക്യൂട്ടറെ സര്&#x200d;ക്കാര്&#x200d; നിശ്ചയിക്കാത്തതി ാല്&#x200d; മാറ്റിവെക്കുകയാണുണ്ടായത്.]]></description>
										<content:encoded><![CDATA[<p><strong>യു.എ റസാഖ് തിരൂരങ്ങാടി</strong></p>
<p>ആര്&#x200d;.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്&#x200d; വധക്കേസില്&#x200d; നാളെ കോടതി വീണ്ടും പരിഗണിക്കും. സര്&#x200d;ക്കാര്&#x200d; സ്‌പെഷല്&#x200d; പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെ തുടര്&#x200d;ന്ന് ഇത് ഇരുപതാം തവണയും ഫൈസലിന്റെ കുടുംബത്തിന്റെ ഭാഗത്ത് വക്കീലില്ലാതെയാണ് കേസ് പരിഗണിക്കു ന്നത്. 2018 മുതല്&#x200d; കേസ് കോടതി പരിഗണിക്കുന്നുണ്ടെങ്കിലും 2022 ഡിസംബര്&#x200d; എട്ട് മുതല്&#x200d; വിചാരണ പട്ടിക കോടതി പുറപ്പെടിവിച്ചിരുന്നു. അക്കാലം മുതല്&#x200d; ഇത് വരെ കോടതിയില്&#x200d; വക്കീല്&#x200d; ഹാജറാകാത്തതിനാല്&#x200d; കേസ് മാറ്റിവെച്ച് മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ഇരുപത് തവണയും വിചാരണക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്&#x200d; കോടതി ചേര്&#x200d;ന്നെങ്കിലും ഫൈസലിന്റെ കുടുംബത്തിന് സ്‌പെഷല്&#x200d; പബ്ലിക്ക് പ്രോസിക്യൂട്ടറെ സര്&#x200d;ക്കാര്&#x200d; നിശ്ചയിക്കാത്തതിനാല്&#x200d; മാറ്റിവെക്കുകയാണുണ്ടായത്.</p>
<p>2017-ല്&#x200d; സ്‌പെഷ്യല്&#x200d; പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.ശ്രീധരനെയും അദ്ധേഹ ത്തെ സഹായിക്കാനായി അ ഡ്വ.പി.പി ബഷീറിനെയും സര്&#x200d; ക്കാര്&#x200d; നിയമിച്ചിരുന്നു. എ ന്നാല്&#x200d; ഇരുവരും കേസില്&#x200d; ഹാ ജറായിരുന്നില്ല. 2020 ജനുവരി യില്&#x200d; മഞ്ചേരി ജില്ലാ കോടതി യില്&#x200d; നിന്നും കേസ് തിരൂര്&#x200d; സബ് ജില്ലാ കോടതിയിലേക്ക് മാറ്റി. 2024 ഫെബ്രുവരിയില്&#x200d; കേസില്&#x200d; നിന്നും പിന്മാറുന്നതായി കാണിച്ച് അഡ്വ. ശ്രീധരന്&#x200d; സര്&#x200d;ക്കാറിന് കത്ത് നല്&#x200d;കി. ഉടനെ ഫൈസലിന്റെ ഭാര്യ ജസ്‌ന അഡ്വ.കുമാരന്&#x200d; കുട്ടിയെ സ്‌പെഷല്&#x200d; പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് സര്&#x200d;ക്കാറിന് കത്ത് നല്&#x200d;കിയിരുന്നു.</p>
<p>മാസം മൂന്ന് പിന്നിട്ടിട്ടും ജ സ്‌നയുടെ പരാതി സര്&#x200d;ക്കാര്&#x200d; പരിഗണിക്കാത്തതിനെ തു ടര്&#x200d;ന്ന് ജസ്‌ന ഹൈക്കോടതി യെ സമീപിച്ചു. 2024 ജൂലൈ 27-ന് കോഴിക്കോട് സ്വദേശിയും ഹൈക്കോടതിയിലെ സീനിയര്&#x200d; അഭിഭാഷകനുമായ അഡ്വ.കുമാരന്&#x200d; കുട്ടിയെ സ്‌പെഷ്യല്&#x200d; പബ്ലിക്ക് പ്രോസിക്യൂട്ടറാക്കണമെന്ന് നിര്&#x200d;ദേശിച്ച് ജസ്‌നക്ക് അനുകൂല വിധി ലഭിച്ചു. എന്നാല്&#x200d; മാസം പിന്നിട്ടിട്ടും കുമാരന്&#x200d; കുട്ടിയെ വക്കീ ലായി സര്&#x200d;ക്കാര്&#x200d; നിയമിച്ചില്ല. പകരം അഡ്വ.പി.ജി മാത്യൂവിനെ സ്‌പെഷല്&#x200d; പബ്ലിക്ക് പ്രോസി ക്യൂട്ടറായി 2024 സെപ്തംബര്&#x200d; 2-ന് സര്&#x200d;ക്കാര്&#x200d; നിയോഗിച്ചു. അതേസമയം പി.ജി മാത്യു ഈ മാസം 9-ന് തന്നെ സര്&#x200d;ക്കാറിന് രാജികത്ത് കൈമാറി.</p>
<p>ഇതോടെ ജസന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേസ് നാളെ വീണ്ടും പരിഗണിക്കുമ്പോള്&#x200d; വക്കീലില്ലാതെ മാറ്റി വെക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ 19 ത വണയും കേസ് ഇത് പോലെ യാണ് മാറ്റിവെക്കുകയാണുണ്ടായത്. തിരൂര്&#x200d; ജില്ലാ കോടതിയും സ്‌പെഷല്&#x200d; പബ്ലിക്ക് പ്രോസിക്യൂട്ടറെ അടിയന്തിരമായി നിയമിക്കണമെന്ന് സര്&#x200d;ക്കാറിന് നിരവധി തവണ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. എന്നാല്&#x200d; കേസില്&#x200d; സര്&#x200d;ക്കാര്&#x200d; ആര്&#x200d;.എസ്.എസിനെ സഹായിക്കുന്ന നിലപാട് തുടരുകയാണ്. അഡ്വ.കുമാരന്&#x200d; കുട്ടി ടി.പി വധക്കേസില്&#x200d; പ്രതികള്&#x200d;ക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്ത വക്കീലാണ്. അഡ്വ.കുമാ ന്&#x200d; കുട്ടിയാണ് ഫൈസല്&#x200d; വധക്കേസില്&#x200d; ഹാജറാകുന്നതെങ്കില്&#x200d; പ്രതികള്&#x200d; ശിക്ഷിക്കപ്പെടുമെന്ന് സര്&#x200d;ക്കാറിന് ഉറപ്പുള്ളതിനാല്&#x200d; ആര്&#x200d;.എസ്.എസുകാരായ പ്രതികളെ സംരക്ഷിക്കാനാണ് സര്&#x200d;ക്കാര്&#x200d; സ്‌പെഷല്&#x200d; പ ബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതെന്ന ആക്ഷേപം ശക്തമാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുവജന സംഘടനകള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kodinji-faisal-murder-the-case-will-be-heard-again-tomorrow-it-is-the-20th-time-that-the-case-has-reached-the-court-without-a-lawyer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന്&#x200d; ഇന്നും കോടതിയില്&#x200d; ഹാജരായില്ല, ജോലിത്തിരക്കെന്ന് അഭിഭാഷകന്&#x200d;</title>
		<link>https://www.chandrikadaily.com/k-m-the-case-of-bashir-being-killed-by-a-car-sriram-venkitaraman-did-not-appear-in-court-today-the-lawyer-said-he-was-busy-with-work.html</link>
					<comments>https://www.chandrikadaily.com/k-m-the-case-of-bashir-being-killed-by-a-car-sriram-venkitaraman-did-not-appear-in-court-today-the-lawyer-said-he-was-busy-with-work.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 Jul 2024 09:34:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[busy]]></category>
		<category><![CDATA[km basheer murder]]></category>
		<category><![CDATA[lawyer]]></category>
		<category><![CDATA[Sriram Venkitaraman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303092</guid>

					<description><![CDATA[ശ്രീറാം വെങ്കിട്ടരാമന്&#x200d; ഇന്ന്  നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഒന്നാം അഡീഷണല്&#x200d; സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇന്നും കോടതിയിൽ ഹാജരായില്ല. ജോലിത്തിരക്ക് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഹാജരാകാതിരുന്നത്. മറ്റൊരു ദിവസം അനുവദിക്കണമെന്ന് പ്രതിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതോടെ കുറ്റപത്രം വായിക്കുന്നത് കോടതി ഓഗസ്റ്റ് 16-ലേക്കാണ് മാറ്റി. ശ്രീറാം വെങ്കിട്ടരാമന്&#x200d; ഇന്ന്  നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഒന്നാം അഡീഷണല്&#x200d; സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു.</p>
<p>നരഹത്യാകേസ് നിലനില്&#x200d;ക്കില്ലെന്ന ശ്രീറാമിന്&#x200d;റെ വാദം സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു. 2023 ഓഗസ്റ്റ് 25-ന് കേസിൽ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്&#x200d;റെ റിവിഷൻ ഹർജി തള്ളിയിരുന്നു. സമാന നിലപാട് നേരത്തേ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു.</p>
<p>കേസിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്&#x200d; സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യാക്കുറ്റത്തിന് വിചാരണ നേരിടാൻ സാഹചര്യം ഒരുങ്ങിയത്.</p>
<p>മൂന്നു തവണയാണു വാദം ബോധിപ്പിക്കാന്&#x200d; ശ്രീറാം വെങ്കിട്ടരാമന്&#x200d; സമയം നീട്ടി ചോദിച്ചത്. കഴിഞ്ഞ ജൂൺ ആറിനും മാർച്ച് 30-നും 2023 ഡിസംബർ 11-നും കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇത്. 2019 ഓഗസ്റ്റ് 3-നാണ് മാധ്യമപ്രവർത്തകനായ കെ.എം. ബഷീര്&#x200d; ശ്രീറാം വെങ്കിട്ടരാമന്&#x200d; ഓടിച്ച വാഹനമിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. 2020 ഫെബ്രുവരി മൂന്നിനാണു പ്രത്യേക അന്വേഷണസംഘം ശ്രീറാമിനെയും ഒപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് വഫയെയും പ്രതികളാക്കി കോടതിയില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്&#x200d;റെ പേരിലുള്ളതായിരുന്നു കെ.എം ബഷീറിനെ ഇടിച്ച വാഹനം. ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് കേസിൽ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-m-the-case-of-bashir-being-killed-by-a-car-sriram-venkitaraman-did-not-appear-in-court-today-the-lawyer-said-he-was-busy-with-work.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധ്രുവ് റാഠിയുടെ വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പില്&#x200d; പോസ്റ്റ് ചെയ്ത അഭിഭാഷകനെതിരെ കേസ്</title>
		<link>https://www.chandrikadaily.com/11case-against-lawyer-who-posted-dhruv-rathis-video-on-whatsapp-group.html</link>
					<comments>https://www.chandrikadaily.com/11case-against-lawyer-who-posted-dhruv-rathis-video-on-whatsapp-group.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 31 May 2024 14:00:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Dhruv Rathi]]></category>
		<category><![CDATA[lawyer]]></category>
		<category><![CDATA[whatsapp group]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299106</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവം വിവരിക്കുന്ന വിഡിയോ പങ്കുവച്ചതിനാണ് മഹാരാഷ്ട്രയില്&#x200d; അഭിഭാഷകന്&#x200d; നടപടി നേരിടുന്നത്. ]]></description>
										<content:encoded><![CDATA[<p>യൂട്യൂബര്&#x200d; ധ്രുവ് റാഠിയുടെ വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്&#x200d; പങ്കുവച്ചതിന് അഭിഭാഷകനെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവം വിവരിക്കുന്ന വിഡിയോ പങ്കുവച്ചതിനാണ് മഹാരാഷ്ട്രയില്&#x200d; അഭിഭാഷകന്&#x200d; നടപടി നേരിടുന്നത്.</p>
<p>പാല്&#x200d;ഗഡ് ജില്ലയിലെ വസായിയില്&#x200d; ബാര്&#x200d; അസോസിയേഷന്&#x200d; അംഗമായ ആദേഷ് ബന്&#x200d;സോഡെയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.</p>
<p>&#8216;ദ നരന്ദ്ര മോദി ഫയല്&#x200d;സ്: എ ഡിക്ടാറ്റര്&#x200d; മെന്റാലിറ്റി?&#8217; എന്ന തലക്കെട്ടോടെയുള്ള വിഡിയോ ആണ് ആദേഷ് വസായ് ബാര്&#x200d; അസോസിയേഷന്&#x200d; വാട്സ്ആപ്പ് ഗ്രൂപ്പില്&#x200d; ഇട്ടത്. മേയ് 20ന് അഞ്ചാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായി ഗ്രൂപ്പില്&#x200d; പങ്കുവച്ച വിഡിയോയുടെ പേരിലാണ് ഇപ്പോള്&#x200d; കേസെടുത്തിരിക്കുന്നത്. വോട്ട് ചെയ്യാന്&#x200d; പോകുംമുന്&#x200d;പ് കാണുക എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്.</p>
<p>പോസ്റ്റിനെതിരെ അസോസിയേഷന്&#x200d; അംഗമായ മറ്റൊരു അഭിഭാഷകനാണ് പൊലീസില്&#x200d; പരാതി നല്&#x200d;കിയത്. വാട്സ്ആപ്പ് ഗ്രൂപ്പില്&#x200d; അധിക്ഷേപകരമായ വിഡിയോ പങ്കുവച്ചെന്നായിരുന്നു ഇയാള്&#x200d; ആരോപിച്ചത്. വോട്ടെടുപ്പിന്റെ ഭാഗമായി പൊലീസ് കമ്മിഷണര്&#x200d; മധൂകര്&#x200d; പാണ്ഡെ പുറത്തിറക്കിയ ഉത്തരവുകളുടെയും നിയന്ത്രണങ്ങളുടെയും ലംഘനമാണിതെന്നും പരാതിയില്&#x200d; പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്&#x200d; മീര ഭയന്ദര്&#x200d; വസയ് വിരാര്&#x200d; പൊലീസ് ആദേഷിനെതിരെ കേസെടുത്തിരിക്കുകയാണിപ്പോള്&#x200d;.</p>
<p>തനിക്കെതിരായ പൊലീസിന്റെ എഫ്.ഐ.ആര്&#x200d; നിയമവിരുദ്ധമാണെന്ന് ആദേഷ് ബന്&#x200d;സോഡെ പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദം അടിച്ചമര്&#x200d;ത്താനുള്ള ശ്രമമാണിത്. കൃത്യമായ നടപടിക്രമങ്ങള്&#x200d; പാലിക്കാതെയാണു തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്റര്&#x200d;നെറ്റില്&#x200d; കോടിക്കണക്കിനു മനുഷ്യര്&#x200d; കാണുകയും ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത വിഡിയോ ആണിത്. ഇവര്&#x200d;ക്കെതിരെയെല്ലാം പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11case-against-lawyer-who-posted-dhruv-rathis-video-on-whatsapp-group.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള​മശ്ശേരി സ്ഫോടനം: മുസ്&#x200d;ലിം യുവാക്കളെ കരുതൽ തടങ്കലിൽ വെ​ച്ചെന്ന വാർത്തയിൽ പ്രതികരിച്ച അഭിഭാഷകന് പൊലീസ് നോട്ടീസ്</title>
		<link>https://www.chandrikadaily.com/kalamassery-blast-police-notice-to-lawyer-who-responded-to-the-news-that-muslim-youths-were-kept-in-preventive-detention.html</link>
					<comments>https://www.chandrikadaily.com/kalamassery-blast-police-notice-to-lawyer-who-responded-to-the-news-that-muslim-youths-were-kept-in-preventive-detention.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Apr 2024 04:43:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kalamasseri blsat]]></category>
		<category><![CDATA[lawyer]]></category>
		<category><![CDATA[NOTICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295704</guid>

					<description><![CDATA[മലപ്പുറം മോങ്ങം സ്വദേശി അമീന്&#x200d; ഹസ്സനാണ് വടകര പൊലീസ് നോട്ടീസ് നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>എറണാകുളം കളമശ്ശേരി ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ചെറുപ്പക്കാരെ പൊലീസ് അന്യായമായി മണിക്കൂറുകളോളം കരുതല്&#x200d; തടങ്കലില്&#x200d; വെച്ചെന്ന വാര്&#x200d;ത്തയില്&#x200d; പ്രതികരണം നല്&#x200d;കിയതിന് അഭിഭാഷകനെ ചോദ്യം ചെയ്യാന്&#x200d; വിളിപ്പിച്ച് പൊലീസ്. മലപ്പുറം മോങ്ങം സ്വദേശി അമീന്&#x200d; ഹസ്സനാണ് വടകര പൊലീസ് നോട്ടീസ് നല്&#x200d;കിയത്. ഞായറാഴ്ച സ്റ്റേഷനില്&#x200d; ഹാജരാകാനാണ് നിര്&#x200d;ദേശം.</p>
<p>കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലിം ചെറുപ്പക്കാരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞു വെച്ചുവെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്. ഇതിലായിരുന്നു അമീന്&#x200d; ഹസ്സന്റെ പ്രതികരണം. എന്തുകൊണ്ട് പൊലീസ് ആര്&#x200d;.എസ്.എസുകാരയോ കാസയുടെ പ്രവര്&#x200d;ത്തകരെയോ സംശയിക്കാതെ കള്ളക്കേസില്&#x200d; കുറ്റവിമുക്തരാക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാരെ സംശയിക്കുന്നു എന്നാണ് അമീന്&#x200d; ഹസ്സന്&#x200d; വാര്&#x200d;ത്തയില്&#x200d; പ്രതികരിച്ചത്.</p>
<p>വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തതിന് മാധ്യമപ്രവര്&#x200d;ത്തകന്&#x200d; റിജാസ് എം. ഷീബ സിദ്ദീഖിനെതിരെയും വടകര പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്&#x200d; പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച തുറന്നുകാട്ടിയതിന് കലാപാഹ്വാനത്തിനുള്ള ഐ.പി.സി 153 കുറ്റം ചുമത്തിയാണ് കേസെടുത്തത്. മക്തൂബ് മീഡിയ എഡിറ്റര്&#x200d; അസ്ലഹ് കയ്യാലക്കലിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയക്കുകയും ചെയ്തു. ഈ കേസിലാണ് അഭിഭാഷകന്&#x200d; അമീന്&#x200d; ഹസ്സനെയും പ്രതി ചേര്&#x200d;ത്തിരിക്കുന്നത്.</p>
<p>പാനായിക്കുളം സിമി ക്യാമ്പ് കേസില്&#x200d; കോടതി വെറുതെവിട്ട നിസാമിനെയടക്കം 5 മുസ്‌ലിം യുവാക്കളെയാണ് കളമശ്ശേരി സ്ഫോടനത്തെ തുടര്&#x200d;ന്ന് പൊലീസ് കരുതല്&#x200d; തടങ്കലില്&#x200d; വെച്ചത്. സ്‌ഫോടനത്തിന് പിന്നാലെ തണ്ടര്&#x200d;ബോള്&#x200d;ട്ടിന്റെ അകമ്പടിയോടെ സായുധ പൊലീസ് സംഘമെത്തിയാണ് നിസാമിനെ കൊണ്ടുപോയത്. കളമളശ്ശേരി സ്‌ഫോടന കേസിലെ പ്രതി മാര്&#x200d;ട്ടിന്&#x200d; കുറ്റം സമ്മതിച്ചിട്ടും ഏറെ കഴിഞ്ഞ ശേഷമാണ് നിസാമിനെ സ്വന്തം ജാമ്യത്തില്&#x200d; വിട്ടയച്ചത്. മാര്&#x200d;ട്ടിന്&#x200d; കുറ്റം ഏറ്റെടുത്തില്ലായിരുന്നെങ്കില്&#x200d; അതില്&#x200d; പ്രതിചേര്&#x200d;ക്കപ്പെടുമായിരുന്നുവെന്നും നിസാം പറഞ്ഞിരുന്നു.</p>
<p>അന്ന് ചോദിച്ച ചോദ്യം വീണ്ടും ആവര്&#x200d;ത്തിക്കുകയാണെന്ന് അമീന്&#x200d; ഹസ്സന്&#x200d; ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു. എന്തുകൊണ്ട് കേരളാ പൊലീസ് മുസ്‌ലിം ചെറുപ്പക്കാരോട്/ സമുദായത്തോട് മുന്&#x200d;വിധിയോടെ പെരുമാറി ആ ചോദ്യം കലാപ സാധ്യതയുള്ള പ്രകോപനം ഉണ്ടാക്കുന്നത് എങ്ങനെ ഇവിടെ ഭരണകൂട വിമര്&#x200d;ശം പാടില്ല എന്ന് തന്നെയാണ് പൊലീസ് പറയാന്&#x200d; ശ്രമിക്കുന്നത്. അതിന് വഴങ്ങാന്&#x200d; ഉദ്ദേശിക്കുന്നില്ലെന്നും അമീന്&#x200d; ഹസ്സന്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalamassery-blast-police-notice-to-lawyer-who-responded-to-the-news-that-muslim-youths-were-kept-in-preventive-detention.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു</title>
		<link>https://www.chandrikadaily.com/the-lawyer-was-chased-and-hacked-to-death.html</link>
					<comments>https://www.chandrikadaily.com/the-lawyer-was-chased-and-hacked-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 07 Dec 2023 12:52:10 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[chased]]></category>
		<category><![CDATA[hacked death]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[lawyer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285250</guid>

					<description><![CDATA[കർണാടകയിലെ കലബുറഗിയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>അഭിഭാഷകനെ പട്ടാപ്പകൽ ഓടിച്ചിട്ട് വെട്ടിക്കൊന്നു. കോടതിയിലേക്ക് പോവുകയായിരുന്ന അഭിഭാഷകനെ അക്രമിസംഘം വെട്ടിയും കല്ല് കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം.</p>
<p>കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികളിൽ നിന്ന് പ്രാണരക്ഷാർത്ഥം അഭിഭാഷകൻ ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, കൊലയാളി സംഘം അര കിലോമീറ്ററോളം പിന്തുടർന്ന ശേഷം അഭിഭാഷകനെ വെട്ടി വീഴ്ത്തുകയായിരുന്നു.</p>
<p>തുടർന്ന് കല്ലുകൊണ്ട് തലയ്കടിക്കുകയും ചെയ്തു. മരിച്ചയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഭൂമി തർക്കവുമായി ബന്ധപ്പെട്ടുള്ള പഴയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഷൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-lawyer-was-chased-and-hacked-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേസിനെ ചൊല്ലി തര്&#x200d;ക്കം; അഭിഭാഷകന്&#x200d; മറ്റൊരു അഭിഭാഷകനെ കുത്തിക്കൊലപ്പെടുത്താന്&#x200d; ശ്രമിച്ചു</title>
		<link>https://www.chandrikadaily.com/controversy-over-the-case-a-lawyer-tried-to-stab-another-lawyer.html</link>
					<comments>https://www.chandrikadaily.com/controversy-over-the-case-a-lawyer-tried-to-stab-another-lawyer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 18 Jun 2023 12:12:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[lawyer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259948</guid>

					<description><![CDATA[ചെങ്ങന്നൂരിൽ അഭിഭാഷകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മറ്റൊരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡ്വ രാഹുൽ കുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കൂടിയായ അഡ്വ അശോക് അമാനാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ചെങ്ങന്നൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനാണ് രാഹുൽ കുമാർ. രാഹുലും അശോകും തമ്മിൽ വക്കാലത്തിനെ ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ അശോക് അമാൻ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് രാഹുൽ കുമാറിനെ കുത്തുകയായിരുന്നു. പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെങ്ങന്നൂരിൽ അഭിഭാഷകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മറ്റൊരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡ്വ രാഹുൽ കുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കൂടിയായ അഡ്വ അശോക് അമാനാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ചെങ്ങന്നൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനാണ് രാഹുൽ കുമാർ.</p>
<p>രാഹുലും അശോകും തമ്മിൽ വക്കാലത്തിനെ ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ അശോക് അമാൻ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് രാഹുൽ കുമാറിനെ കുത്തുകയായിരുന്നു. പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രാഹുൽ കുമാർ മറ്റൊരു അഭിഭാഷക ഓഫീസിലെ ജീവനക്കാരനാണ്. ചെങ്ങന്നൂർ എംസി റോഡിലെ അശോക് അമാന്റെ വീടിന് മുന്നിൽ വെച്ചാണ് ഇന്നലെ രാത്രി സംഭവം നടന്നത്. വഴിവക്കിൽ വെച്ച് ഇരുവരും തമ്മിൽ കണ്ടുമുട്ടിയപ്പോൾ പല കാര്യങ്ങളും പറഞ്ഞ് തർക്കമുണ്ടായി.</p>
<p>ഏറ്റവും പ്രധാനപ്പെട്ട തർക്കം അശോക് അമാന്റെ വക്കാലത്ത് ഒഴിയുന്ന കേസുകൾ തട്ടിയെടുക്കുന്നു എന്നായിരുന്നു പരാതി. രാഹുലിന്റെ ഓഫീസിലെ സ്ത്രീകളോട് അശോക് അമാൻ മോശമായി പെരുമാറുന്നുവെന്ന എതിർ പരാതിയും ഉണ്ടായി. ഇതിനെ ചൊല്ലി രാഹുലും അശോക് അമാനും തമ്മിൽ തർക്കം കൈയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. കുത്തേറ്റ രാഹുലിനെ ഇന്നലെ രാത്രി തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversy-over-the-case-a-lawyer-tried-to-stab-another-lawyer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോളിയുടെ അഭിഭാഷകനെതിരെ വിമര്&#x200d;ശനവുമായി എസ്.പി</title>
		<link>https://www.chandrikadaily.com/sp-kg-simon-statment-against-joli-lawyer-new-one.html</link>
					<comments>https://www.chandrikadaily.com/sp-kg-simon-statment-against-joli-lawyer-new-one.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 13 Oct 2019 09:14:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[JOLI]]></category>
		<category><![CDATA[lawyer]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141537</guid>

					<description><![CDATA[കൂടത്തായി കൊലപാതക പരമ്പര കേസില്&#x200d; ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്&#x200d; പരിശീലനം നല്&#x200d;കിയ അഭിഭാഷകനെതിരെ കോഴിക്കോട് റൂറല്&#x200d; എസ്.പി കെ.ജി സൈമണ്&#x200d; രംഗത്ത്. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്&#x200d; കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം പറഞ്ഞു. കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം വേണമെങ്കില്&#x200d; പോലീസിന് ജോളിയെ അറസ്റ്റ് ചെയ്യാമായിരുന്നു. എല്ലാ തെളിവുകളും കൈവശമുണ്ടായിരുന്നു.അഭിഭാഷകനാണ് ചോദ്യം ചെയ്യലില്&#x200d; പ്രതിരോധിക്കാന്&#x200d; ജോളിക്ക് നിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കിയതെന്നും അദ്ദേഹം പറഞ്ഞു.അറസ്റ്റിന് ശേഷം ജോളി കുറ്റസമ്മതം നടത്താതെ പ്രതിരോധിച്ചു നിന്നത് അഭിഭാഷകന്റെ നിര്&#x200d;ദേശപ്രകാരമാണ്. എന്നാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കൂടത്തായി കൊലപാതക പരമ്പര കേസില്&#x200d; ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്&#x200d; പരിശീലനം നല്&#x200d;കിയ അഭിഭാഷകനെതിരെ  കോഴിക്കോട് റൂറല്&#x200d; എസ്.പി കെ.ജി സൈമണ്&#x200d; രംഗത്ത്. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്&#x200d; കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം പറഞ്ഞു. </p>



<p>കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം വേണമെങ്കില്&#x200d; പോലീസിന് ജോളിയെ അറസ്റ്റ് ചെയ്യാമായിരുന്നു. എല്ലാ തെളിവുകളും കൈവശമുണ്ടായിരുന്നു.അഭിഭാഷകനാണ് ചോദ്യം ചെയ്യലില്&#x200d; പ്രതിരോധിക്കാന്&#x200d; ജോളിക്ക് നിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കിയതെന്നും  അദ്ദേഹം പറഞ്ഞു.അറസ്റ്റിന് ശേഷം ജോളി കുറ്റസമ്മതം നടത്താതെ പ്രതിരോധിച്ചു നിന്നത് അഭിഭാഷകന്റെ നിര്&#x200d;ദേശപ്രകാരമാണ്. എന്നാല്&#x200d; പിന്നീട് എല്ലാ കൊലപാതകങ്ങളിലും അവര്&#x200d; കുറ്റ സമ്മതം നടത്തി. തനിക്ക് ഒരുപാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട്. അഭിഭാഷകരെ കുറ്റം പറയുകയല്ലെന്നും അദ്ദേഹം പറഞ്ഞു.</p>



<p>കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്നും ജോളിക്കെതിരെ കുറ്റം തെളിയിക്കാനാവില്ലെന്നും ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്&#x200d; അഡ്വ. ബി.എ.ആളൂര്&#x200d; പറഞ്ഞിരുന്നു. മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്&#x200d; ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവര്&#x200d; സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സാഹചര്യ തെളിവുകള്&#x200d; കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാന്&#x200d; കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sp-kg-simon-statment-against-joli-lawyer-new-one.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
