<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>LDF GOV &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ldf-gov/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 05 Nov 2022 04:46:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>LDF GOV &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഒഴിവുണ്ട് സഖാവേ&#8217;;പാര്&#x200d;ട്ടിക്കാരെ നിയമിക്കാന്&#x200d; ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്</title>
		<link>https://www.chandrikadaily.com/nov-05-arya-rajendrans-controversial-letter.html</link>
					<comments>https://www.chandrikadaily.com/nov-05-arya-rajendrans-controversial-letter.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 05 Nov 2022 04:46:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arya rajendran]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[news]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220630</guid>

					<description><![CDATA[സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്&#x200d; ഒഴിവുകളെ കുറിച്ച് കൃത്യമായി പരാമര്&#x200d;ശിക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം കോര്&#x200d;പ്പറേഷനിലെ താല്&#x200d;ക്കാലിക തസ്തികളില്&#x200d; ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്&#x200d; ആര്യ രാജേന്ദ്രന്&#x200d; സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്.സിപിഎം പ്രവര്&#x200d;ത്തകരെ തിരുകി കയറ്റാന്&#x200d; ഉള്ള ഭാഗമായാണ് കത്ത് എഴുതിയതെന്ന് ഇതോടെ വ്യക്തമാകുന്നു.</p>
<p>സിപിഎം ജില്ലാ സെക്രട്ടറി ആനവൂര്&#x200d; നാഗപ്പന്&#x200d; ആണ് തിരുവനന്തപുരം മേയര്&#x200d; ആര്യ രാജേന്ദ്രന്&#x200d; ഔദ്യോഗിക ലെറ്റര്&#x200d; പാഡില്&#x200d; കത്ത് നല്&#x200d;കിയിരിക്കുന്നത്.</p>
<p>നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 ഒഴിവുകള്&#x200d; ഉണ്ടെന്നും ഉദ്യോഗാര്&#x200d;ത്ഥികളുടെ മുന്&#x200d;ഗണന ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്&#x200d; കൈക്കൊള്ളണമെന്നും കത്തില്&#x200d; ആവശ്യപ്പെടുന്നു.</p>
<p>സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്&#x200d; ഒഴിവുകളെ കുറിച്ച് കൃത്യമായി പരാമര്&#x200d;ശിക്കുന്നുണ്ട്. തന്റെ പാര്&#x200d;ട്ടിയില്&#x200d; പെട്ടവരെ മാത്രം നിയമിക്കാന്&#x200d; ഒരു മേയര്&#x200d; മുന്&#x200d;കൈയെടുത്തത് സത്യപ്രതിജ്ഞ ലംഘനമാണെന്ന ആക്ഷേപം പരക്കെ ഉയര്&#x200d;ന്നിട്ടുണ്ട്.സംഭവം വരും ദിവസങ്ങളില്&#x200d; കൂടുതല്&#x200d; ചര്&#x200d;ച്ചകളിലേക്ക് വഴിവച്ചേക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nov-05-arya-rajendrans-controversial-letter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടത് സര്&#x200d;ക്കാരിന്റെ ഉദ്ഘാടന തട്ടിപ്പ്; നേര്&#x200d;സാക്ഷ്യമായി ഹോംകോ</title>
		<link>https://www.chandrikadaily.com/inaguration-drama-of-ldf-government.html</link>
					<comments>https://www.chandrikadaily.com/inaguration-drama-of-ldf-government.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 04 Mar 2021 05:03:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[LDF GOV]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=181344</guid>

					<description><![CDATA[രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹോമിയോ മരുന്നുകള്&#x200d; എത്തിക്കുന്നതിനായി ദേശീയപാതയോരത്ത് തലയെടുപ്പോടെ നില്&#x200d;ക്കുന്ന കെട്ടിടത്തിന്റെ ഭംഗി പുറം കാഴ്ചയില്&#x200d; മാത്രമാകുമ്പോള്&#x200d; ഉള്&#x200d;ഭാഗം ഉപയോഗപ്രദമാകാന്&#x200d; മാസങ്ങള്&#x200d; കാത്തിരിക്കേണ്ടിവരും.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: അടിസ്ഥാന സൗകര്യങ്ങള്&#x200d; പോലും ഒരുക്കാതെയും തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കിയും ഇടത് സര്&#x200d;ക്കാര്&#x200d; സംസ്ഥാനത്ത് ഉദ്ഘാടന മാമാങ്കങ്ങള്&#x200d;ക്കായി തട്ടിക്കൂട്ടി എടുത്തത് നിരവധി കെട്ടിടങ്ങള്&#x200d;. സിമന്റ് കൂടാരങ്ങള്&#x200d;ക്ക് പുറമെ പെയന്റ് അടിച്ച് മോടിപിടിപ്പിച്ചും അകം ഉപയോഗശൂന്യമായതുമായി നിരവധി കെട്ടിടങ്ങളാണ് എല്&#x200d;ഡിഎഫ് സര്&#x200d;ക്കാരിന്റെ വികസന പൊള്ളത്തരങ്ങളുടെ ബാക്കി പത്രമായി അവശേഷിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലെ കലവൂരില്&#x200d; കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്&#x200d;മസി ലിമിറ്റഡിന്റെ (ഹോംകോ) പുതിയ ഫാക്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഇത്തരമൊരു തട്ടിപ്പിന്റെ മികച്ച ഉദാഹരമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹോമിയോ മരുന്നുകള്&#x200d; എത്തിക്കുന്നതിനായി ദേശീയപാതയോരത്ത് തലയെടുപ്പോടെ നില്&#x200d;ക്കുന്ന കെട്ടിടത്തിന്റെ ഭംഗി പുറം കാഴ്ചയില്&#x200d; മാത്രമാകുമ്പോള്&#x200d; ഉള്&#x200d;ഭാഗം ഉപയോഗപ്രദമാകാന്&#x200d; മാസങ്ങള്&#x200d; കാത്തിരിക്കേണ്ടിവരും.</p>
<p><img loading="lazy" class=" wp-image-181355 aligncenter" src="https://www.chandrikadaily.com/wp-content/uploads/2021/03/hamco2-300x225.png" alt="" width="476" height="299" /></p>
<p>കേരള സര്&#x200d;ക്കാര്&#x200d;, ആയുഷ് വകുപ്പ് എന്നിവയുടെ കീഴില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ഹോകോയുടെ പുതിയ കെട്ടിടം കഴിഞ്ഞ ഫെബ്രുവരി 16ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തപ്പോള്&#x200d; തോമസ് ഐസക്കായിരുന്നു അധ്യക്ഷന്&#x200d;. ലക്ഷങ്ങള്&#x200d; പൊടിച്ചുള്ള ഉദ്ഘാടന മാമാങ്കത്തിന് ശേഷവും കെട്ടിട നിര്&#x200d;മ്മാണം എങ്ങുമെത്തിയില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴും തുടരുന്ന നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തികള്&#x200d;. ഹോമിയോ മരുന്ന് നിര്&#x200d;മ്മാണ യൂണിറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള യാതൊരുവിധ പ്രാരംഭ പ്രവര്&#x200d;ത്തനങ്ങളും കെട്ടിടത്തിനുള്ളില്&#x200d; ആരംഭിച്ചിട്ടില്ല. മരുന്നുകള്&#x200d; നിര്&#x200d;മ്മിക്കുന്നതിനുള്ള മെഷീനുകള്&#x200d; ഇതര സംസ്ഥാനങ്ങളില്&#x200d; നിന്നാണ് എത്തിക്കേണ്ടത്. ഇതിന്റെ ടെണ്ടര്&#x200d; നടത്തി സ്ഥാപനത്തിലെ പ്രതിനിധി സംഘം ഇവ പരിശോധിച്ചെങ്കിലും കാര്യമായ പുരോഗതി വിഷയത്തിലുണ്ടായിട്ടില്ല. വീണ്ടും ടെണ്ടര്&#x200d; നടത്തേണ്ട സാഹചര്യമാണ് നിലവിലെന്നും പറയപ്പെടുന്നു. അത് പൂര്&#x200d;ത്തീകരിക്കപ്പെടാന്&#x200d; മാസങ്ങള്&#x200d; വേണ്ടിവരും. കെട്ടിട നിര്&#x200d;മ്മാണം പൂര്&#x200d;ത്തീകരിക്കുന്നതിന് പകരം പുതിയ ജീവനക്കാരെ നിയമിക്കാനായിരുന്നു അധികൃതര്&#x200d;ക്ക് താല്&#x200d;പര്യം. പൂര്&#x200d;ത്തീകരിക്കാത്ത കെട്ടിടത്തിലേക്ക് എന്തിന് ജീവനക്കാരെന്ന ചോദ്യവുമായി തൊഴിലാളി സംഘടനകള്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; രംഗത്ത് എത്തിയതോടെ അതില്&#x200d; നിന്നും സ്ഥാപനം പിന്മാറുകയായിരുന്നു.</p>
<p>ഹോമിയോ മരുന്ന് നിര്&#x200d;മ്മാണത്തിന്റെ അഭിവാജ്യ ഘടകമായ സ്പിരിറ്റ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളോ, സ്ഥാപനത്തിലേക്കുള്ള എക്‌സൈസ് സംഘത്തിന്റെ നിയമനമോ നടന്നിട്ടില്ല. മതര്&#x200d; ടിഞ്ചര്&#x200d;, ഡയല്യൂഷന്&#x200d;, ഓയില്&#x200d;-ഓയിന്&#x200d;മെന്റ് പ്ലാന്റ് തുടങ്ങിയ ഹോമിയോ മരുന്ന് നിര്&#x200d;മ്മാണത്തിലെ വിവിധ വിഭാഗങ്ങള്&#x200d; സ്ഥാപിക്കുന്നതിന്റെ പ്രാഥമിക നടപടികള്&#x200d; പോലും നടക്കാതെയാണ് ഉദ്ഘാടന നാടകം അരങ്ങേറിയത്. കഴിഞ്ഞ യുഡിഎഫ് സര്&#x200d;ക്കാരിന്റെ കാലത്ത് നടത്തിയ ഇടപെടലുകളാണ് ഹോംകോയുടെ ഇത്തരമൊരു കെട്ടിടമെന്ന ആശയം യാഥാര്&#x200d;ത്ഥ്യമാക്കിയത്. ദേശീയപാതയോരത്തെ 57 സെന്റ് പുറംപോക്ക് സ്ഥലവുമായി ബന്ധപ്പെട്ട് തര്&#x200d;ക്കങ്ങളും ഇതിനുമേല്&#x200d; കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്&#x200d;മസ്യൂട്ടിക്കല്&#x200d;സ് അവകാശവാദം ഉന്നയിച്ചതുമെല്ലാം പരിഹരിക്കാന്&#x200d; യുഡിഎഫ് സര്&#x200d;ക്കാരിനായി. അത്തരത്തില്&#x200d; അനുവദിക്കപ്പെട്ട സ്ഥലത്ത് ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാരിന്റെ കാലത്ത് തറക്കല്ലിടല്&#x200d; നടത്തുകയും നാല് കോടിയോളം രൂപ സര്&#x200d;ക്കാരിന്റെതായി നല്&#x200d;കുകയും ചെയ്തു. കാര്യമായ ഇടപെടല്&#x200d; ഇടത് സര്&#x200d;ക്കാരിന്റെ ഭാഗത്ത് നിന്നും ഇല്ലാതെ വന്നതോടെ കഴിഞ്ഞ അഞ്ച് വര്&#x200d;ഷവും കെട്ടിട നിര്&#x200d;മ്മാണം ഇഴഞ്ഞ് നീങ്ങിയതാണ് ഇപ്പോള്&#x200d; തട്ടിക്കൂട്ട് ഉദ്ഘാടനത്തിലേക്ക് എത്തേണ്ടിവന്നത്. സ്ഥാപനത്തിന്റെ ഓണ്&#x200d;ഫണ്ട് ഉപയോഗിച്ചാണ് നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; തുടരുന്നത്. യുഡിഎഫ് ഭരണകാലത്തെ എംഡി ഡോ. പി. വി സന്തോഷ് സ്ഥാനം ഒഴിയുമ്പോള്&#x200d; 36 കോടിക്ക് മുകളിലായിരുന്നു സ്ഥാപനത്തിന്റെ സ്ഥിര നിക്ഷേപം. ഇത് ഉപയോഗിച്ചുള്ള നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തികളാണ് സ്ഥാപനത്തില്&#x200d; നടക്കുന്നത്. സ്ഥാപനത്തിന്റെ വികസന പ്രവര്&#x200d;ത്തനങ്ങളുടെ കുത്തക അവകാശപ്പെടുന്ന സ്ഥലം എംഎല്&#x200d;എ കൂടിയായ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റുകളിലെ പരിഗണന പലപ്പോഴും പ്രഖ്യാപനങ്ങളില്&#x200d; മാത്രമായി ഒതുങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/inaguration-drama-of-ldf-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: ഷുഹൈബ് വധവും മധുവിന്റെ കൊലപാതകവും; സര്&#x200d;ക്കാര്&#x200d; പ്രതിരോധത്തില്&#x200d;</title>
		<link>https://www.chandrikadaily.com/shuhaib-madhu-murder-kerala-govt-in-trouble.html</link>
					<comments>https://www.chandrikadaily.com/shuhaib-madhu-murder-kerala-govt-in-trouble.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 18:59:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kannur violence]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[madhu murder]]></category>
		<category><![CDATA[pinarayi government]]></category>
		<category><![CDATA[safeer murder]]></category>
		<category><![CDATA[shuhaib murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71902</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; തിരുവനന്തപുരം:  രണ്ടരയാഴ്ചത്തെ ഇടവേളക്ക് ശേഷം നിയമസഭ വീണ്ടും ചേരുമ്പോള്&#x200d; പിണറായി സര്&#x200d;ക്കാറിന് ഇത് കടുത്ത അഗ്‌നിപരീക്ഷ. ശാന്തമായി കടന്നുപോയ ബജറ്റ് അവതരണ സമ്മേളനത്തിന്റെ അന്തരീക്ഷമായിരിക്കില്ല സമ്പൂര്&#x200d;ണ ബജറ്റ് സമ്മേളനത്തില്&#x200d;. കണ്ണൂരിലെ യൂത്ത് കോണ്&#x200d;ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിന് സഭയില്&#x200d; സര്&#x200d;ക്കാറിന് മറുപടി പറയേണ്ടിവരും. ഇതിന് പിന്നാലെ ആദിവാസി യുവാസ് മധുവിനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്ന സംഭവും മണ്ണാര്&#x200d;ക്കാട് എം.എസ്.എഫ് പ്രവര്&#x200d;ത്തകന്&#x200d; നടുറോഡില്&#x200d; കുത്തേറ്റ് കൊല്ലപ്പെട്ടതും കൂടി വന്നതോടെ സര്&#x200d;ക്കാര്&#x200d; പ്രതിരോധത്തിലാകും. ധനാഭ്യര്&#x200d;ത്ഥനകള്&#x200d; പാസാക്കാനായി ചേരുന്ന ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong></p>
<p>തിരുവനന്തപുരം:  രണ്ടരയാഴ്ചത്തെ ഇടവേളക്ക് ശേഷം നിയമസഭ വീണ്ടും ചേരുമ്പോള്&#x200d; പിണറായി സര്&#x200d;ക്കാറിന് ഇത് കടുത്ത അഗ്‌നിപരീക്ഷ. ശാന്തമായി കടന്നുപോയ ബജറ്റ് അവതരണ സമ്മേളനത്തിന്റെ അന്തരീക്ഷമായിരിക്കില്ല സമ്പൂര്&#x200d;ണ ബജറ്റ് സമ്മേളനത്തില്&#x200d;. കണ്ണൂരിലെ യൂത്ത് കോണ്&#x200d;ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിന് സഭയില്&#x200d; സര്&#x200d;ക്കാറിന് മറുപടി പറയേണ്ടിവരും. ഇതിന് പിന്നാലെ ആദിവാസി യുവാസ് മധുവിനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്ന സംഭവും മണ്ണാര്&#x200d;ക്കാട് എം.എസ്.എഫ് പ്രവര്&#x200d;ത്തകന്&#x200d; നടുറോഡില്&#x200d; കുത്തേറ്റ് കൊല്ലപ്പെട്ടതും കൂടി വന്നതോടെ സര്&#x200d;ക്കാര്&#x200d; പ്രതിരോധത്തിലാകും.</p>
<p>ധനാഭ്യര്&#x200d;ത്ഥനകള്&#x200d; പാസാക്കാനായി ചേരുന്ന ഒരു മാസത്തിലേറെ നീളുന്ന സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. പാര്&#x200d;ട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തുന്ന മുഖ്യമന്ത്രിക്കും കൂട്ടര്&#x200d;ക്കും സഭയില്&#x200d; ഏറെ വിയര്&#x200d;പ്പൊഴുക്കേണ്ടിവരുമെന്നുറപ്പ്. ഷുഹൈബ് വധത്തിന് പിന്നാലെ പിണറായി സര്&#x200d;ക്കാര്&#x200d; സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.<br />
പ്രതിസ്ഥാനത്തു നില്&#x200d;ക്കുന്നത് ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എം തന്നെയാണ് എന്നതുതന്നെ കാരണം. ഇടതുസര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയതിനുശേഷം രാഷ്ട്രീയ സംഘര്&#x200d;ഷങ്ങളും കൊലപാതകങ്ങളും പുതുമയല്ലെങ്കിലും, ഷുഹൈബ് വധത്തെപ്പോലെ ഇത്രയേറെ വിമര്&#x200d;ശിക്കപ്പെട്ടതും ചര്&#x200d;ച്ച ചെയ്യപ്പെട്ടതുമായ സംഭവം വേറൊന്നില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷം സര്&#x200d;ക്കാറിനെതിരേ സഭക്കുള്ളില്&#x200d; ശക്തമായ കടന്നാക്രമണമായിരിക്കും നടത്തുക. ഇതിനെ പ്രതിരോധിക്കാന്&#x200d; തക്ക ന്യായങ്ങള്&#x200d; കണ്ടെത്താന്&#x200d; ഭരണപക്ഷം ബുദ്ധിമുട്ടും.</p>
<p><img loading="lazy" class="alignnone size-full wp-image-71906" src="https://www.chandrikadaily.com/wp-content/uploads/2018/02/FA.png" alt="" width="600" height="314" srcset="https://www.chandrikadaily.com/wp-content/uploads/2018/02/FA.png 600w, https://www.chandrikadaily.com/wp-content/uploads/2018/02/FA-300x157.png 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>ടി.പി ചന്ദ്രശേഖരന്&#x200d; വധത്തിനുശേഷം കേരളത്തില്&#x200d; ഏറ്റവും വാര്&#x200d;ത്താപ്രാധാന്യം നേടിയ രാഷ്ട്രീയ കൊലപാതകം കൂടിയാണ് ഷുഹൈബ് വധം. കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് നേതൃത്വം ആണയിടുമ്പോാഴും പുറത്തുവന്ന തെളിവുകളും പൊലീസ് റിപ്പോര്&#x200d;ട്ടുമെല്ലാം അവര്&#x200d;ക്കെതിരാണ്. യു.ഡി.എഫും കോണ്&#x200d;ഗ്രസും ഇപ്പോള്&#x200d;തന്നെ സമരരംഗത്താണ്. കണ്ണൂരില്&#x200d; കെ. സുധാകരനും തിരുവനന്തപുരത്ത് യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്&#x200d; കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്&#x200d; മഹേഷും അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇവരുടെ സമരം ഒത്തുതീര്&#x200d;ക്കാനുള്ള സാധ്യതകളൊന്നും ഇതുവരെ തെളിഞ്ഞുവന്നിട്ടില്ല. ഈ സാഹചര്യത്തില്&#x200d; പ്രതിപക്ഷം സഭക്കുള്ളില്&#x200d; പ്രതിഷേധം കടുപ്പിക്കും.</p>
<p>പാലക്കാട് ആദിവാസി യുവാവ് മധു ആള്&#x200d;ക്കൂട്ടത്തിന്റെ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ട സംഭവവും സര്&#x200d;ക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കും. ആദിവാസി സമൂഹത്തിന്റെ ക്ഷേമകാര്യങ്ങളില്&#x200d; സര്&#x200d;ക്കാറിന്റെ വീഴ്ചയുണ്ടായിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടും. ഇതിനൊപ്പം സംഭവത്തില്&#x200d; വനംവകുപ്പ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ ഉയര്&#x200d;ന്ന ആരോപണങ്ങളും പ്രതിപക്ഷം ആയുധമാക്കും. പുനലൂരില്&#x200d; പ്രവാസിയായ സുഗതന്&#x200d; സി.പി.ഐ യുവജന സംഘടനയുടെ ഭീഷണിയെ തുടര്&#x200d;ന്ന് ആത്മഹത്യ ചെയ്തതും പ്രതിപക്ഷം സഭയില്&#x200d; ഉന്നയിക്കും.<br />
ധനാഭ്യര്&#x200d;ത്ഥന ചര്&#x200d;ച്ചകള്&#x200d;ക്കാണ് കൂടുതല്&#x200d; ദിവസങ്ങള്&#x200d; മാറ്റിവെച്ചിരിക്കുന്നത് എന്നതിനാല്&#x200d; രാഷ്ട്രീയ ചര്&#x200d;ച്ചകള്&#x200d;ക്ക് കുറവുണ്ടാകില്ല. മാര്&#x200d;ച്ച് 23ന് എം.പി വീരേന്ദ്രകുമാര്&#x200d; രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ സീറ്റിലെ തെരഞ്ഞെടുപ്പു നടക്കുകയാണ്.<br />
ജെ.ഡി.യുവിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഇതിനു മുന്&#x200d;പേ കൈക്കൊള്ളാനാണ് സാധ്യത. സി.പി.എം സമ്മേളനം കഴിഞ്ഞും സി.പി.ഐ സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നതിനും ഇടയിലാണ് സഭാ സമ്മേളനം നടക്കുന്നത്. കേരള കോണ്&#x200d;ഗ്രസ് മാണി വിഭാഗവുമായുള്ള ബന്ധത്തിന്റെ പേരില്&#x200d; സി.പി.എം, സി.പി.ഐ നേതാക്കള്&#x200d;ക്കിടയിലെ ഭിന്നതകളും ചര്&#x200d;ച്ചകള്&#x200d;ക്കിടയില്&#x200d; പി.സി ജോര്&#x200d;ജ് ഉള്&#x200d;പ്പെടെയുള്ളവര്&#x200d; ഉയര്&#x200d;ത്തിക്കാട്ടിയേക്കും.</p>
<p>സാമ്പത്തികവര്&#x200d;ഷം ആരംഭിക്കുന്നതിനു മുന്&#x200d;പേ സമ്പൂര്&#x200d;ണ ബജറ്റ് പാസാക്കുന്നു എന്ന പ്രത്യേകത ഈ വര്&#x200d;ഷമുണ്ട്. സാധാരണഗതിയില്&#x200d; ബജറ്റ് അവതരിപ്പിച്ച് നാലുമാസത്തേക്കുള്ള വോട്ട് ഓണ്&#x200d; അക്കൗണ്ട് പാസാക്കി പിരിയുകയാണു പതിവ്. മാര്&#x200d;ച്ചില്&#x200d; തന്നെ ബജറ്റ് പാസാക്കുന്നതോടെ വാര്&#x200d;ഷിക പദ്ധതി ഉള്&#x200d;പ്പെടെയുള്ള നടത്തിപ്പില്&#x200d; കാര്യക്ഷമത വര്&#x200d;ധിപ്പിക്കാമെന്നാണു സര്&#x200d;ക്കാര്&#x200d; കണക്കുകൂട്ടുന്നത്. ഏപ്രില്&#x200d; നാലിന് അവസാനിക്കുന്ന സമ്മേളനത്തില്&#x200d; ഓര്&#x200d;ഡിനന്&#x200d;സിന് പകരമുള്ള 19 ബില്ലുകള്&#x200d; പാസാക്കാനും സര്&#x200d;ക്കാര്&#x200d; ഉദ്ദേശിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shuhaib-madhu-murder-kerala-govt-in-trouble.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാരുണ്യ ഉള്&#x200d;പ്പെടെ എല്ലാ ആരോഗ്യരക്ഷാ  പദ്ധതികളും നിര്&#x200d;ത്തുമെന്ന്  സ്വകാര്യ  ആസ്പത്രികള്&#x200d;</title>
		<link>https://www.chandrikadaily.com/hospitals-threaten-to-back-out-of-schemes.html</link>
					<comments>https://www.chandrikadaily.com/hospitals-threaten-to-back-out-of-schemes.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 31 Jan 2018 07:07:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[KARUNYA]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67585</guid>

					<description><![CDATA[സ്വന്തം ലേഖകന്&#x200d; കൊച്ചി:കാരുണ്യ, ഇ.എസ്.ഐ, ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ് പോലുള്ള സര്&#x200d;ക്കാര്&#x200d; പദ്ധതികള്&#x200d; വഴി നല്&#x200d;കിവരുന്ന എല്ലാ ചികിത്സാ ആനുകൂല്യങ്ങളും മാര്&#x200d;ച്ച് 31 മുതല്&#x200d; നിര്&#x200d;ത്തലാക്കുമെന്ന് സ്വകാര്യ ആസ്പത്രികള്&#x200d;. 100 കോടിയോളം രൂപയാണ് ചികിത്സാ ആനുകൂല്യം നല്&#x200d;കിയ വഴിയില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; സ്വകാര്യ ആസ്പത്രികള്&#x200d;ക്ക് നല്&#x200d;കാനുള്ളത്. കുടിശ്ശിക നിവാരണം ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചക്കു പോലും സന്നദ്ധമാകാത്ത പശ്ചാത്തലത്തിലാണ് ആനുകൂല്യങ്ങള്&#x200d; നിര്&#x200d;ത്തലാക്കാനുള്ള തീരുമാനമെന്ന് ആസ്പത്രി മാനേജ്‌മെന്റുകള്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; വ്യക്തമാക്കി. നിഷേധാത്മക നയമാണ് സര്&#x200d;ക്കാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong></p>
<p>കൊച്ചി:കാരുണ്യ, ഇ.എസ്.ഐ, ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ് പോലുള്ള സര്&#x200d;ക്കാര്&#x200d; പദ്ധതികള്&#x200d; വഴി നല്&#x200d;കിവരുന്ന എല്ലാ ചികിത്സാ ആനുകൂല്യങ്ങളും മാര്&#x200d;ച്ച് 31 മുതല്&#x200d; നിര്&#x200d;ത്തലാക്കുമെന്ന് സ്വകാര്യ ആസ്പത്രികള്&#x200d;. 100 കോടിയോളം രൂപയാണ് ചികിത്സാ ആനുകൂല്യം നല്&#x200d;കിയ വഴിയില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; സ്വകാര്യ ആസ്പത്രികള്&#x200d;ക്ക് നല്&#x200d;കാനുള്ളത്. കുടിശ്ശിക നിവാരണം ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചക്കു പോലും സന്നദ്ധമാകാത്ത പശ്ചാത്തലത്തിലാണ് ആനുകൂല്യങ്ങള്&#x200d; നിര്&#x200d;ത്തലാക്കാനുള്ള തീരുമാനമെന്ന് ആസ്പത്രി മാനേജ്‌മെന്റുകള്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; വ്യക്തമാക്കി.<br />
നിഷേധാത്മക നയമാണ് സര്&#x200d;ക്കാര്&#x200d; പിന്തുടരുന്നത്. വിഷയങ്ങള്&#x200d; ഉന്നയിച്ച് ഒരു മാസം മുമ്പ് സര്&#x200d;ക്കാറിന് നോട്ടീസ് നല്&#x200d;കിയിരുന്നെങ്കിലും ചര്&#x200d;ച്ചക്കു പോലും വിളിച്ചിട്ടില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്&#x200d;സ് അസോസിയേഷന്&#x200d; ഭാരവാഹികള്&#x200d; കൊച്ചിയില്&#x200d; പറഞ്ഞു. കേരളത്തില്&#x200d; 1500 സ്വകാര്യ ആസ്പത്രികളുണ്ട്. ഇതില്&#x200d; 960 ആസ്പത്രികള്&#x200d; അംഗമായ കെ.പി.എച്ച്.എ ആണ് സര്&#x200d;ക്കാര്&#x200d; പദ്ധതികള്&#x200d; തങ്ങളുടെ ആസ്പത്രികളില്&#x200d; നിര്&#x200d;ത്തലാക്കാന്&#x200d; തീരുമാനിച്ചത്. ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ്, കാരുണ്യ സ്‌നേഹ സ്പര്&#x200d;ശം, ഇ.സി.എച്ച്.എസ്, ഇ.എസ്.ഐ, ആര്&#x200d;.എസ്.ബി.വൈ തുടങ്ങിയ ആരോഗ്യ ക്ഷേമ സുരക്ഷാ പദ്ധതികള്&#x200d; യാതൊരു ലാഭേഛയും കൂടാതെയാണ് സ്വകാര്യ ആസ്പത്രികള്&#x200d; ഏറ്റെടുത്ത് നടത്തുന്നത്. ഈ ഇനത്തില്&#x200d; സംസ്ഥന സര്&#x200d;ക്കാര്&#x200d; ഭീമമായ തുകയാണ് കുടിശികയായി നല്&#x200d;കാനുള്ളത്.<br />
സര്&#x200d;ക്കാര്&#x200d; ആസ്പത്രികളില്&#x200d; ചികില്&#x200d;സക്ക് എത്തേണ്ട രോഗികളെയാണ് ചുരുങ്ങിയ ഫീസ് വാങ്ങി സ്വകാര്യ ആസ്പത്രികള്&#x200d; സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് ചികിത്സ നല്&#x200d;കുന്നത്. സാധാരണയേക്കാള്&#x200d; 40 ശതമാനം വരെ കുറഞ്ഞ പാക്കേജിലാണ് ആരോഗ്യ സുരക്ഷാ പദ്ധതികള്&#x200d; പ്രകാരം ചികില്&#x200d;സ നല്&#x200d;കുന്നത്. കേരളത്തിലെ 70 ശതമാനം ആരോഗ്യ പരിപാലന സേവനവും സ്വകാര്യ ആസ്പത്രികളാണ് നിര്&#x200d;വഹിക്കുന്നത്. എല്ലാ സംഘടനകളും ഇക്കാര്യത്തില്&#x200d; അഭിപ്രായ ഐക്യത്തിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം 80 ഓളം ആസ്പത്രികള്&#x200d; അടച്ചു പൂട്ടിയതായി കെ.പി.എച്ച്.എ ജനറല്&#x200d; സെക്രട്ടറി അഡ്വ. ഹുസൈന്&#x200d; കോയതങ്ങള്&#x200d;, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫര്&#x200d;ഹാന്&#x200d; യാസിം എന്നിവര്&#x200d; പറഞ്ഞു. നിരവധി ആസ്പത്രികള്&#x200d; അടച്ചുപൂട്ടലിന്റെ വക്കിലാണ്. പല കോര്&#x200d;പ്പറേറ്റ് ആസ്പത്രി മാനേജ്‌മെന്റും വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; കേരളത്തില്&#x200d; നിര്&#x200d;ത്തിവെക്കുകയോ കൂടുതല്&#x200d; നിക്ഷേപം നടത്താതിരിക്കുകയോ ചെയ്യുന്നു. അശാസ്ത്രീയമായ ശമ്പള വര്&#x200d;ധനവും ജി.എസ്.ടിയും സര്&#x200d;ക്കാര്&#x200d; ഫീസുകളിലെ വര്&#x200d;ധനയും ആസ്പത്രികളുടെ നടത്തിപ്പിനെ തടസപ്പെടുത്തുന്നു. അറുപത് ശതമാനത്തിലേറെയാണ് ശമ്പള ഇനത്തിലും മറ്റും ചെലവ് വരുന്നുണ്ട്. നാല്&#x200d;പത് ശതമാനത്തിലേറെയായാല്&#x200d; ഒരു സ്ഥാപനവും നടത്തിക്കൊണ്ടു പോകാനാവില്ല.<br />
സര്&#x200d;ക്കാര്&#x200d; കൊണ്ടു വരുന്ന പുതിയ ക്ലിനിക്കല്&#x200d; എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സ്വകാര്യ ആസ്പത്രികളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. ഒരു ഡോക്ടറുടെ പിഴവ് കൊണ്ട് എന്തെങ്കിലും അപാകതയുണ്ടായാല്&#x200d; ആസ്പത്രിയുടെ ലൈസന്&#x200d;സ് പാടെ റദ്ദാക്കുന്ന നിബന്ധനകളാണ് നിയമത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുള്ളത്. ഇത്തരം സംഭവങ്ങളുണ്ടായാല്&#x200d; അതിനെതിരെ നടപടി എടുക്കാന്&#x200d; നിലവില്&#x200d; നിയമങ്ങളുള്ളപ്പോള്&#x200d; ആസ്പത്രി പൂട്ടിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടു വരുന്നത് നീതീകരിക്കാനാവില്ല. സ്വകാര്യ ആസ്പത്രിയുടെ പ്രതിനിധികളെ ഉള്&#x200d;പ്പെടുത്തി യാതൊരു ചര്&#x200d;ച്ചയും ഇക്കാര്യത്തില്&#x200d; നടത്തിയിട്ടില്ല.<br />
ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരാണ് സര്&#x200d;ക്കാര്&#x200d; പദ്ധതികളുടെ ആനുകൂല്യം ഉപയോഗിച്ച് സ്വകാര്യ ആസ്പത്രികളില്&#x200d; ചികില്&#x200d;സക്കെത്തുന്നത്. ഇത് നിഷേധിക്കുന്നത് സാധാരണക്കാര്&#x200d;ക്ക് പ്രയാസം സൃഷ്ടിക്കും. ബുദ്ധിമുട്ടാകും. സര്&#x200d;ക്കാര്&#x200d; നല്&#x200d;കാനുള്ള കുടിശിക നല്&#x200d;കുകയും ചര്&#x200d;ച്ചക്ക് സന്നദ്ധരാകുകയും ചെയ്യണമെന്ന് കെ.പി.എച്ച്.എ ഭാരവാഹികള്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hospitals-threaten-to-back-out-of-schemes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗവര്&#x200d;ണര്&#x200d; വായിക്കാത്ത ഭാഗങ്ങള്&#x200d; ഒഴിവാക്കണമെന്ന്  പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം</title>
		<link>https://www.chandrikadaily.com/kerala-assembly-25-jan.html</link>
					<comments>https://www.chandrikadaily.com/kerala-assembly-25-jan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 25 Jan 2018 17:59:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[LDF GOV]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66884</guid>

					<description><![CDATA[തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്&#x200d; ഗവര്&#x200d;ണര്&#x200d; വായിക്കാതെ ഒഴിവാക്കിയ ഭാഗങ്ങള്&#x200d; നന്ദി പ്രമേയ ചര്&#x200d;ച്ചയില്&#x200d; നിന്നും ഒഴിവാക്കണമെന്ന് പ്രതിപക്ഷം. നയപ്രഖ്യാപനത്തിന്&#x200d;മേലുള്ള നന്ദി പ്രമേയ ചര്&#x200d;ച്ച തുടങ്ങുന്നതിനു മുമ്പ് ക്രമപ്രശ്നത്തിലൂടെയാണ് പ്രതിപക്ഷം ഇത് സഭയുടെ ശ്രദ്ധയില്&#x200d; പെടുത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ.എം.കെ മുനീര്&#x200d;, വി.പി സജീന്ദ്രന്&#x200d; എന്നിവരാണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്&#x200d; ഗവര്&#x200d;ണര്&#x200d; മനഃപൂര്&#x200d;വം ഒഴിവാക്കിയെന്ന് വേണം കണക്കാക്കേണ്ടത്. ഇതേക്കുറിച്ച് ഒരു വിശദീകരണവും മുഖ്യമന്ത്രിയും സ്പീക്കറും ഗവര്&#x200d;ണറും നല്&#x200d;കിയിട്ടില്ലെന്നും ക്രമപ്രശ്നം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്&#x200d; ഗവര്&#x200d;ണര്&#x200d; വായിക്കാതെ ഒഴിവാക്കിയ ഭാഗങ്ങള്&#x200d; നന്ദി പ്രമേയ ചര്&#x200d;ച്ചയില്&#x200d; നിന്നും ഒഴിവാക്കണമെന്ന് പ്രതിപക്ഷം. നയപ്രഖ്യാപനത്തിന്&#x200d;മേലുള്ള നന്ദി പ്രമേയ ചര്&#x200d;ച്ച തുടങ്ങുന്നതിനു മുമ്പ് ക്രമപ്രശ്നത്തിലൂടെയാണ് പ്രതിപക്ഷം ഇത് സഭയുടെ ശ്രദ്ധയില്&#x200d; പെടുത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ.എം.കെ മുനീര്&#x200d;, വി.പി സജീന്ദ്രന്&#x200d; എന്നിവരാണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.<br />
നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്&#x200d; ഗവര്&#x200d;ണര്&#x200d; മനഃപൂര്&#x200d;വം ഒഴിവാക്കിയെന്ന് വേണം കണക്കാക്കേണ്ടത്. ഇതേക്കുറിച്ച് ഒരു വിശദീകരണവും മുഖ്യമന്ത്രിയും സ്പീക്കറും ഗവര്&#x200d;ണറും നല്&#x200d;കിയിട്ടില്ലെന്നും ക്രമപ്രശ്നം അവതരിപ്പിച്ചുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് സഭയില്&#x200d; വായിക്കാത്ത ഭാഗങ്ങള്&#x200d; ചര്&#x200d;ച്ചക്ക് വിധേയമാക്കാന്&#x200d; പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗം ഗവര്&#x200d;ണര്&#x200d; വിട്ടുപോയെങ്കില്&#x200d; അക്കാര്യം സ്പീക്കര്&#x200d; അദ്ദേഹത്തെ അറിയിക്കുകയും അതില്&#x200d; വ്യക്തത വരുത്തുകയും ചെയ്യേണ്ടതായിരുന്നുവെന്ന് ഡോ.എം.കെ മുനീര്&#x200d; പറഞ്ഞു. വായിച്ച നയപ്രഖ്യാപനമാണോ അതോ വായിക്കാത്തതാണോ ഇവിടെ ചര്&#x200d;ച്ച ചെയ്യാന്&#x200d; പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. നിസാര അക്ഷരത്തെറ്റുകള്&#x200d;പോലും ഗൗരവമായാണ് കാണുന്നത്. ഇത് തിരുത്തണമെങ്കില്&#x200d;പോലും സങ്കീര്&#x200d;ണമായ നടപടിക്രമങ്ങള്&#x200d; കടക്കേണ്ടതുണ്ട്. ത്രിപുരയിലും സമാനമായ സംഭവമുണ്ടായി. അവിടെ ഇത് വലിയ പ്രശ്‌നമായി മാറി. രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; ശക്തമായ നിലപാട് സ്വീകരിച്ചു. ഗവര്&#x200d;ണര്&#x200d; ഒഴിവാക്കിയത് നിര്&#x200d;ണായകമായ കാര്യങ്ങളാണ്. സംസ്ഥാനത്തിന്റെ ഭാവിനയത്തെ കുറിച്ച് പറയുന്ന ഗവണ്&#x200d;മെന്റിന്റെ നയത്തിലെ ചില ഭാഗങ്ങള്&#x200d; ഒഴിവാക്കുന്നതിനോട് നിശബ്ദത പാലിക്കാന്&#x200d; കഴിയില്ലെന്നും മുനീര്&#x200d; പറഞ്ഞു. തുടര്&#x200d;ന്ന് സംസാരിച്ച വി.പി.സജീന്ദ്രനും ഇതേ വാദഗതികളാണ് മുന്നോട്ടു വെച്ചത്. വിഷയത്തില്&#x200d; സ്പീക്കര്&#x200d; റൂളിംഗ് നല്&#x200d;കണമെന്നും പ്രതിപക്ഷ നേതാവടക്കമുള്ളവര്&#x200d; ആവശ്യപ്പെട്ടു.<br />
എന്നാല്&#x200d;, പ്രസംഗത്തിലെ ഭാഗം നീക്കേണ്ടെന്ന വാദമുയര്&#x200d;ത്തി സുരേഷ് കുറുപ്പ് രംഗത്തെത്തി. അച്ചടിച്ച് സഭയില്&#x200d; അവതരിപ്പിച്ച പ്രസംഗം സഭാരേഖയായെന്നും അദ്ദേഹം വാദമുയര്&#x200d;ത്തി. ഇതോടെ നിയമമന്ത്രി എ.കെ ബാലന്&#x200d; ഇത് സംബന്ധിച്ച വിശദീകരണം നല്&#x200d;കി. ഗവര്&#x200d;ണര്&#x200d; അംഗീകരിച്ച പ്രസംഗമാണിതെന്നും അതില്&#x200d; മാറ്റം വരുത്തിയിട്ടില്ലെന്നും അനാവശ്യ വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.<br />
ക്യാബിനറ്റ് അംഗീകരിച്ച ശേഷം ഗവര്&#x200d;ണര്&#x200d;ക്ക് കൊടുത്ത പ്രസംഗം അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. വിയോജിപ്പുണ്ടായിരുന്നുവെങ്കില്&#x200d; ഗവര്&#x200d;ണര്&#x200d; അത് സഭയില്&#x200d; തുറന്നു പറയുമായിരുന്നുവെന്നും ബാലന്&#x200d; വ്യക്തമാക്കി. ഇതേത്തുടര്&#x200d;ന്ന് പ്രതിപക്ഷമുയര്&#x200d;ത്തിയ ക്രമപ്രശ്നം നിലനില്&#x200d;ക്കുന്നതല്ലെന്ന റൂളിംഗും സ്പീക്കര്&#x200d; നല്&#x200d;കി. പ്രസംഗത്തിലെ ചില ഭാഗങ്ങള്&#x200d; ഗവര്&#x200d;ണര്&#x200d; വിട്ടുപോയത് ഒരു കാരണമായി കാണാനാവില്ല. അച്ചടിച്ച പ്രസംഗം പൂര്&#x200d;ണമായി വായിച്ചതായി പരിഗണിക്കുമെന്നും സ്പീക്കര്&#x200d; പി.ശ്രീരാമകൃഷ്ണന്&#x200d; റൂളിംഗില്&#x200d; പറഞ്ഞു.<br />
നയപ്രഖ്യാപന പ്രസംഗത്തിലെ അഞ്ചാം പേജിലെ ഒന്&#x200d;പതാം ഖണ്ഡികയിലുള്ള പരാമര്&#x200d;ശങ്ങളില്&#x200d; ചിലതാണ് ഗവര്&#x200d;ണര്&#x200d; മനഃപൂര്&#x200d;വം വായിക്കാതെ ഒഴിവാക്കിയത്. കേന്ദ്രത്തിനെ പ്രത്യക്ഷമായിത്തന്നെ ആക്രമിക്കുന്നതും അതോടൊപ്പം സംഘപരിവാര്&#x200d; സംഘടനകളെ പരോക്ഷമായി വിമര്&#x200d;ശിക്കുന്നതുമായിരുന്നു നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും. എന്നാല്&#x200d; സഹകരണ ഫെഡറലിസം, വര്&#x200d;ഗീയ ലഹള എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങള്&#x200d; ഗവര്&#x200d;ണര്&#x200d; വിട്ടുകളയുകയായിരുന്നു. സംസ്ഥാന സര്&#x200d;ക്കാറിനെ ഒഴിവാക്കി തദ്ദേശ സ്ഥാപനങ്ങളില്&#x200d; പോലും കേന്ദ്ര ഇടപെടല്&#x200d; നടക്കുന്നുവെന്ന ഭാഗവും സഹകരണ ഫെഡറലിസത്തെ മറികടന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഭരണത്തില്&#x200d; കേന്ദ്രം നേരിട്ട് ഇടപെടുന്നു എന്നുമുള്ള ഭാഗങ്ങളാണ് ഗവര്&#x200d;ണര്&#x200d; പൂര്&#x200d;ണമായും ഒഴിവാക്കിയത്.<br />
ചില വര്&#x200d;ഗീയ സംഘടനകള്&#x200d; ലഹളക്ക് ആസൂത്രണം ചെയ്തിരുന്നെങ്കിലും സംസ്ഥാനത്ത് ഒരു ലഹളകളും ഉണ്ടായില്ല എന്നായിരുന്നു നയപ്രഖ്യാപനത്തില്&#x200d; ഉണ്ടായിരുന്നത്. എന്നാല്&#x200d; സംസ്ഥാനത്ത് വര്&#x200d;ഗീയ കലാപങ്ങള്&#x200d; ഒന്നുമുണ്ടായില്ല എന്നുമാത്രമായി ഗവര്&#x200d;ണര്&#x200d; അതിനെ ലഘൂകരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യമാണ് പ്രതിപക്ഷം ക്രമപ്രശ്നത്തിലൂടെ ഉന്നയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-assembly-25-jan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ച പരാജയം; ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരുടെ സമരം തുടരുന്നു</title>
		<link>https://www.chandrikadaily.com/government-medical-college-junior-doctors-strike-resrarted.html</link>
					<comments>https://www.chandrikadaily.com/government-medical-college-junior-doctors-strike-resrarted.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jan 2018 05:35:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[juniour doctors]]></category>
		<category><![CDATA[KK SHAYALAJA]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[medical college issue]]></category>
		<category><![CDATA[minister kk shylaja]]></category>
		<category><![CDATA[Nurse Strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62416</guid>

					<description><![CDATA[തിരുവനന്തപുരം: പെന്&#x200d;ഷന്&#x200d;പ്രായ വര്&#x200d;ധനക്കെതിരെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകളിലെ ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; നടത്തിവന്ന അനിശ്ചിതകാല സമരം തുടരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ടതിനെ തുടര്&#x200d;ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കുന്നതായി ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്&#x200d;ന്നാണ് ചര്&#x200d;ച്ച പരാജയപ്പെട്ടത്. ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് എം.ബി.ബി.എസ് വിദ്യാര്&#x200d;ത്ഥികള്&#x200d; ഇന്ന് പഠിപ്പ് മുടക്കുന്നുണ്ട്. സമരത്തിൽനിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒ.പിയിലും വാര്&#x200d;ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രിയുമായുള്ള ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തവരെ പി.ജി അസോസിയേഷന്&#x200d; ഭാരവാഹിത്വത്തില്&#x200d;നിന്നു മാറ്റി. പെൻഷൻ പ്രായം കൂട്ടിയതിനെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പെന്&#x200d;ഷന്&#x200d;പ്രായ വര്&#x200d;ധനക്കെതിരെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകളിലെ ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; നടത്തിവന്ന അനിശ്ചിതകാല സമരം തുടരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ടതിനെ തുടര്&#x200d;ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കുന്നതായി ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്&#x200d;ന്നാണ് ചര്&#x200d;ച്ച പരാജയപ്പെട്ടത്. ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്ക് പിന്തുണ പ്രഖ്യാപിച്ച് എം.ബി.ബി.എസ് വിദ്യാര്&#x200d;ത്ഥികള്&#x200d; ഇന്ന് പഠിപ്പ് മുടക്കുന്നുണ്ട്.</p>
<div id="wraper" class="container HeaderTop-mm">
<div class="mal_wrapper">
<div class="main-frame mal_container">
<div class="two_column_content_wrapper">
<div id="left-column" class="primary-colclose article_section">
<div class="col_leftparaside parsys">
<div class="articlecontentbody section">
<div id="storycontent" class="storycontent literatureportrait">
<div class="articleContainer">
<div class="firstpartext rtearticle parbase">
<div data-pagination-init="article">
<div class="article rte-article" data-paid-status="false">
<p>സമരത്തിൽനിന്ന് അത്യാഹിതവിഭാഗത്തെ ഒഴിവാക്കുമെന്നും ഒ.പിയിലും വാര്&#x200d;ഡിലും ഡ്യൂട്ടിക്കെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു. മന്ത്രിയുമായുള്ള ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തവരെ പി.ജി അസോസിയേഷന്&#x200d; ഭാരവാഹിത്വത്തില്&#x200d;നിന്നു മാറ്റി. പെൻഷൻ പ്രായം കൂട്ടിയതിനെതിരെ വെള്ളിയാഴ്ചയായിരുന്നു സമരം തുടങ്ങിയത്.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
<p>അതേസമയം സമരക്കാരുടെ ആവശ്യങ്ങള്&#x200d; അംഗീകരിക്കുന്നതായി മന്ത്രി കെ.കെ ശൈലജ  ഇന്നലത്തെ ചര്&#x200d;ച്ചക്ക് ശേഷം അറയിച്ചിരുന്നു. പകരം പി.ജി പഠനത്തിനുശേഷം ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; കയറാന്&#x200d; കഴിയുന്ന തരത്തില്&#x200d; തസ്തികകള്&#x200d; വര്&#x200d;ധിപ്പിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. എന്നാല്&#x200d;, പെന്&#x200d;ഷന്&#x200d; പ്രായവര്&#x200d;ധനവ് പിന്&#x200d;വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.</p>
<p>സര്&#x200d;വീസില്&#x200d;നിന്ന് ഈ വര്&#x200d;ഷം പിരിയുന്നത് 44 പേരാണ്. അടുത്ത വര്&#x200d;ഷം 16പേര്&#x200d; വിരമിക്കും. പെന്&#x200d;ഷന്&#x200d;പ്രായം വര്&#x200d;ധിപ്പിച്ചതിനെ തുടര്&#x200d;ന്ന് ഇവര്&#x200d; വിരമിക്കാതിരിക്കുന്ന സാഹചര്യത്തില്&#x200d; ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരം ചെയ്ത ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; പ്രധാനമായും ഉന്നയിച്ചത്. 175 പുതിയ തസ്തികകള്&#x200d; ആരോഗ്യവകുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്&#x200d; തന്നെ വിരമിക്കല്&#x200d; പ്രായം ഉയര്&#x200d;ത്തിയതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്&#x200d; പുതിയതായി പ്രവേശിക്കുന്നവര്&#x200d;ക്ക് ഉണ്ടാകില്ല എന്ന് സമരക്കാരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.</p>
<p>പുതിയ തസ്തികകള്&#x200d; ഉള്ളതിനാല്&#x200d; കൂടുതല്&#x200d; ആളുകള്&#x200d;ക്ക് സര്&#x200d;വീസില്&#x200d; പ്രവേശിക്കാന്&#x200d; സാധിക്കും, വരുന്ന വര്&#x200d;ഷം എത്രത്തോളം തസ്തികകള്&#x200d; ഉണ്ടാക്കണമെന്നതിനെക്കുറിച്ച് സമരക്കാരുമായി ധാരണയിലായിട്ടുണ്ട്. നിലവിലുള്ളതിന്റെ രണ്ടോ, മുന്നോ ഇരട്ടി തസ്തികകള്&#x200d; ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>പി.ജി സീറ്റുകളുടെ എണ്ണം വര്&#x200d;ധിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്&#x200d; ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്&#x200d; സമരക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും സമരം ചെയ്തവരോട് പ്രതികാര നടപടികള്&#x200d; സ്വീകരിക്കില്ലെന്നും മന്ത്രി ഉറപ്പുനല്&#x200d;കി. പലമേഖലകളിലും തസ്തികകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. ഇതിലേക്ക് നിയമനം നടക്കുന്നില്ലെന്നും സമരക്കാര്&#x200d; മന്ത്രിയുടെ ശ്രദ്ധയില്&#x200d;പെടുത്തി. ഇക്കാര്യത്തില്&#x200d; പി.എസ്.സിയുമായി ബന്ധപ്പെട്ട് നിയമനം ത്വരിതപ്പെടുത്താന്&#x200d; സര്&#x200d;ക്കാര്&#x200d; ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. എവിടെയൊക്കെ ഒഴിവുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാനുണ്ടെന്ന കാര്യം കണ്ടെത്താന്&#x200d; ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;കൂടി തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഡി.എച്ച്.എസില്&#x200d; ഉള്ള ഒഴിവുകളും ആറ് മാസത്തിനകം നികത്തും. റാങ്ക് ലിസ്റ്റുണ്ടായിട്ടും നിയമനം നടത്താത്ത പ്രശ്നങ്ങളുണ്ടെങ്കില്&#x200d; അത് അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്&#x200d; തീരുമാനമെടുക്കുന്നതിന് മുമ്പ് ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ദന്തല്&#x200d; മേഖലയില്&#x200d; കൂടുതല്&#x200d; തസ്തികകള്&#x200d; സൃഷ്ടിക്കണമെന്ന ആവശ്യവും ജൂനിയര്&#x200d; ഡോക്ടമാര്&#x200d; ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ദന്തല്&#x200d; മേഖലയില്&#x200d; 44 പുതിയ തസ്തികകള്&#x200d; സൃഷ്ടിച്ചിരുന്നു എന്നാല്&#x200d; ഇത് പര്യാപ്തമല്ല. ആര്&#x200d;ദ്രം മിഷന്&#x200d; നടപ്പാകുന്നതോടെ താലൂക്ക് അടിസ്ഥാനത്തില്&#x200d; കൂടുതല്&#x200d; ദന്തല്&#x200d; തസ്തികകള്&#x200d; സൃഷ്ടിക്കുന്നതോടെ ഇതിനും പരിഹാരമുണ്ടാകും. അതേസമയം, ബോണ്ട് സമ്പ്രദായം നിര്&#x200d;ത്തലാക്കണമെന്ന ആവശ്യവും സര്&#x200d;ക്കാര്&#x200d; നിരാകരിച്ചു. പകരം ഇപ്പോഴുള്ള നിര്&#x200d;ബന്ധിത ബോണ്ടിന് പകരം സ്വമേധയാ ബോണ്ട് നല്&#x200d;കുന്ന സാഹചര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. യോഗ്യരായവരെ കിട്ടാനില്ലാത്തതാണ് ഇപ്പോഴുള്ള നിര്&#x200d;ബന്ധിത ബോണ്ടിന് പിന്നില്&#x200d;. എന്നാല്&#x200d; ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്ന പദ്ധതികളൊക്കെ വേണ്ട രീതിയില്&#x200d; നടപ്പായാല്&#x200d; ബോണ്ട് ആവശ്യമായി വരില്ലെന്നും മന്ത്രി വ്യക്തമാക്കി.<br />
മൂന്ന് ദിവസമായി തുടര്&#x200d;ന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്&#x200d;മാര്&#x200d; നിരാഹാരം ആരംഭിക്കാന്&#x200d; തയാറെടുക്കുന്നതിനിടെയാണ് സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചയ്ക്കു തയാറായത്. തുടര്&#x200d;ച്ചയായി സമരം ചെയ്താല്&#x200d; സ്ഥിതിഗതികള്&#x200d; മോശമാകുമെന്ന് സര്&#x200d;ക്കാറിനും ഡോക്ടര്&#x200d;മാര്&#x200d;ക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുകൂട്ടരും ചര്&#x200d;ച്ചക്ക് തയാറായത്. സമരം തുടങ്ങുന്നതിന് മുമ്പ് ഇരുകൂട്ടരും ചര്&#x200d;ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-medical-college-junior-doctors-strike-resrarted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരിത മേഖല വീണ്ടും സന്ദര്&#x200d;ശിച്ച് മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി; സര്&#x200d;ക്കാര്&#x200d; ഇനിയും ഉണര്&#x200d;ന്നിട്ടില്ലെന്ന് വിമര്&#x200d;ശം</title>
		<link>https://www.chandrikadaily.com/ockhi-cyclone-oommenchandy-at-thoompa-against-ldf-gov.html</link>
					<comments>https://www.chandrikadaily.com/ockhi-cyclone-oommenchandy-at-thoompa-against-ldf-gov.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Dec 2017 11:00:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Cyclone]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[Ockhi]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57774</guid>

					<description><![CDATA[തിരുവനന്തപുരം: &#8216;ഓഖി&#8217; ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരദേശമേഖലയില്&#x200d; വീണ്ടും സന്ദര്&#x200d;ശനം നടത്തി മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി. ദുരിത മേഖലയായ തുമ്പയില്&#x200d; തീരദേശ വാസികളെ സന്ദര്&#x200d;ശിച്ച മുന്&#x200d; മുഖ്യമന്ത്രി സംസ്ഥാന സര്&#x200d;ക്കാറിനെ രൂക്ഷമായി വിമര്&#x200d;ശിച്ചു. സംസ്ഥാന സര്&#x200d;ക്കാറിന്റെത് വന്&#x200d; വീഴ്ചയാണെന്നും ദുരിതാശ്വാസ പ്രവര്&#x200d;ത്തനത്തില്&#x200d; ഇനിയും ഉണര്&#x200d;ന്നിട്ടില്ലെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു. ദുരിതം നടന്ന ആദ്യ ദിനത്തില്&#x200d; തന്നെ ഞങ്ങള്&#x200d; മേഖലകള്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു. എന്നാല്&#x200d; അന്നൊന്നും സര്&#x200d;ക്കാറിനെതിരെ വിമര്&#x200d;ശനം ഉന്നയിച്ചിട്ടല്ല. ഇപ്പോള്&#x200d; ദിവസങ്ങള്&#x200d; പലതു കഴിഞ്ഞു. തുമ്പില്&#x200d; കാണാതായ ആറു പേരെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: &#8216;ഓഖി&#8217; ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരദേശമേഖലയില്&#x200d; വീണ്ടും സന്ദര്&#x200d;ശനം നടത്തി മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി. ദുരിത മേഖലയായ തുമ്പയില്&#x200d; തീരദേശ വാസികളെ സന്ദര്&#x200d;ശിച്ച മുന്&#x200d; മുഖ്യമന്ത്രി സംസ്ഥാന സര്&#x200d;ക്കാറിനെ രൂക്ഷമായി വിമര്&#x200d;ശിച്ചു.<br />
സംസ്ഥാന സര്&#x200d;ക്കാറിന്റെത് വന്&#x200d; വീഴ്ചയാണെന്നും ദുരിതാശ്വാസ പ്രവര്&#x200d;ത്തനത്തില്&#x200d; ഇനിയും ഉണര്&#x200d;ന്നിട്ടില്ലെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.</p>
<p>ദുരിതം നടന്ന ആദ്യ ദിനത്തില്&#x200d; തന്നെ ഞങ്ങള്&#x200d; മേഖലകള്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു. എന്നാല്&#x200d; അന്നൊന്നും സര്&#x200d;ക്കാറിനെതിരെ വിമര്&#x200d;ശനം ഉന്നയിച്ചിട്ടല്ല. ഇപ്പോള്&#x200d; ദിവസങ്ങള്&#x200d; പലതു കഴിഞ്ഞു. തുമ്പില്&#x200d; കാണാതായ ആറു പേരെ കുറിച്ച് ഒരുവിവരവും ഇല്ല. സംഭവത്തില്&#x200d; സര്&#x200d;ക്കാറിന് വന്&#x200d; വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.<br />
ഓഖിയെ സംബന്ധിച്ച മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരിതവ്യാപ്തി കൂട്ടിയതെന്നും മുന്&#x200d; മുഖ്യമന്ത്രി പറഞ്ഞു.<br />
ദിവസങ്ങള്&#x200d; കഴിഞ്ഞിട്ടും സര്&#x200d;ക്കാര്&#x200d; ഇനിയും ഉണര്&#x200d;ന്നിട്ടില്ലെന്നും രക്ഷാപ്രവര്&#x200d;ത്തനം ഏകോപിപ്പിക്കുന്നതിലും സര്&#x200d;ക്കാര്&#x200d; പൂര്&#x200d;ണ്ണ പരാജയമാണെന്നും ഉമ്മന്&#x200d;ചാണ്ടി കുറ്റപ്പെടുത്തി.</p>
<p>നാട്ടുകാരുടെ വേദന ഉള്&#x200d;ക്കൊള്ളാനുള്ള മനസ് മുഖ്യമന്ത്രി ഇനിയെങ്കിലും കാണിക്കണമെന്നും ഉമ്മചാണ്ടി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ockhi-cyclone-oommenchandy-at-thoompa-against-ldf-gov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പണത്തിനായി സര്‍ക്കാറിന്റെ നെട്ടോട്ടം</title>
		<link>https://www.chandrikadaily.com/ldf-gov-in-economic-crisiss.html</link>
					<comments>https://www.chandrikadaily.com/ldf-gov-in-economic-crisiss.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Nov 2017 20:15:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr.Thomas Issac]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[minister thomas issac]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55021</guid>

					<description><![CDATA[തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നെട്ടോട്ടത്തില്‍. കേന്ദ്രത്തില്‍ നിന്ന് കടമെടുക്കുന്നത് കൂടാതെ, നികുതി മുന്‍കൂറായി പിരിച്ചെടുക്കാനാണ് ആലോചന. ബിവറേജസ് കോര്‍പറേഷനില്‍ നിന്നും എണ്ണക്കമ്പനികളില്‍ നിന്നും മുന്‍കൂറായി നികുതി പണം കൈപ്പറ്റാനാണ് നീക്കം. ശമ്പളവും ക്ഷേമപെന്‍ഷനുകളം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍. ക്രിസ്മസ് വരുന്നതിനാല്‍ രണ്ട് മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും ഡിസംബര്‍ 25ന് മുമ്പ് നല്‍കേണ്ടിവരും. ക്ഷേമപെന്‍ഷനു മാത്രം 1500 കോടി രൂപ വേണം. ഇതെല്ലാം കണക്കിലെടുത്താണ് കിട്ടാവുന്ന പണമെല്ലാം സ്വരുക്കൂട്ടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; നെട്ടോട്ടത്തില്&#x200d;. കേന്ദ്രത്തില്&#x200d; നിന്ന് കടമെടുക്കുന്നത് കൂടാതെ, നികുതി മുന്&#x200d;കൂറായി പിരിച്ചെടുക്കാനാണ് ആലോചന. ബിവറേജസ് കോര്&#x200d;പറേഷനില്&#x200d; നിന്നും എണ്ണക്കമ്പനികളില്&#x200d; നിന്നും മുന്&#x200d;കൂറായി നികുതി പണം കൈപ്പറ്റാനാണ് നീക്കം. ശമ്പളവും ക്ഷേമപെന്&#x200d;ഷനുകളം നല്&#x200d;കാന്&#x200d; സാധിക്കാത്ത സ്ഥിതിയിലാണ് സര്&#x200d;ക്കാര്&#x200d;. ക്രിസ്മസ് വരുന്നതിനാല്&#x200d; രണ്ട് മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും ഡിസംബര്&#x200d; 25ന് മുമ്പ് നല്&#x200d;കേണ്ടിവരും. ക്ഷേമപെന്&#x200d;ഷനു മാത്രം 1500 കോടി രൂപ വേണം. ഇതെല്ലാം കണക്കിലെടുത്താണ് കിട്ടാവുന്ന പണമെല്ലാം സ്വരുക്കൂട്ടാന്&#x200d; സര്&#x200d;ക്കാര്&#x200d; നടപടി തുടങ്ങിയത്.<br />
സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും അധികം സംഭാവന നല്&#x200d;കുന്ന ബിവറേജസ് കോര്&#x200d;പറേഷനില്&#x200d; നിന്നും മുന്&#x200d;കൂര്&#x200d; നികുതി പിരിച്ചെടുക്കും. എണ്ണക്കമ്പനികളില്&#x200d; നിന്നും 500 കോടി രൂപ ആവശ്യപ്പെടാനാണ് തീരുമാനം. ഇതിനെല്ലാം പുറമെ കെ.എസ്.എഫ്.ഇയില്&#x200d; നിന്നു കടമെടുക്കാനും ആലോചിക്കുന്നുണ്ട്. ഡിസംബര്&#x200d; ആദ്യത്തോടെയായിരിക്കും ഇത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വന്&#x200d;ബില്ലുകള്&#x200d; മാറുന്നതിനും ട്രഷറികള്&#x200d;ക്ക് നിയന്ത്രണം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. നിലവില്&#x200d; 10 ലക്ഷം രൂപ വരെയുള്ള ബില്ലുകള്&#x200d; മാത്രം പാസാക്കി നല്&#x200d;കിയാല്&#x200d; മതിയെന്നാണ് നിര്&#x200d;ദേശം. 25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്&#x200d; പ്രത്യേക അനുമതിയോടെ പാസാക്കിയാല്&#x200d; മതിയെന്നും നിര്&#x200d;ദേശമുണ്ട്.<br />
വരുമാനം കുറഞ്ഞതും പദ്ധതിയിതര ചെലവുകള്&#x200d; വര്&#x200d;ധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. ജി.എസ്.ടി നികുതി 17 ശതമാനം ഉയര്&#x200d;ന്നുവെങ്കിലും കെ.എസ്.ആര്&#x200d;.ടി.സിക്ക് 300 കോടി രുപയും റേഷന്&#x200d;, ആരോഗ്യ മേഖലക്ക് 500 കോടി രൂപയും അധികം നല്&#x200d;കേണ്ടി വന്നു. പുതിയ തസ്തികകള്&#x200d; സൃഷ്ടിച്ചതും ചെലവ് കൂട്ടി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്&#x200d; കേന്ദ്രത്തില്&#x200d; നിന്ന് വായ്പയെടുക്കാനും നീക്കമുണ്ട്. പരമാവധി 20,400 കോടി രൂപയാണ് ഈ വര്&#x200d;ഷം കടമെടുക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാറിന് അനുമതിയുള്ളത്. ഇതില്&#x200d; കഴിഞ്ഞ ഓണക്കാലത്ത് എടുത്ത 8500 കോടി ഉള്&#x200d;പ്പെടെ ഈ സാമ്പത്തിക വര്&#x200d;ഷം ഇതുവരെ 14,000 കോടി വായ്പയെടുത്തു. കഴിഞ്ഞ വര്&#x200d;ഷം 6000 കോടി രൂപ അധിക വായ്പയും എടുത്തിരുന്നു. ഈ തുക ഇത്തവണത്തെ വായ്പാപരിധിയില്&#x200d; ഉള്&#x200d;പ്പെടുത്തിയതോടെ ഇനിയുള്ള നാലര മാസം കടമെടുക്കാവുന്ന പരമാവധി തുക 400 കോടി രൂപ മാത്രമാണ്. ഇതാവട്ടെ ഇപ്പോഴത്തെ സ്ഥിതിയില്&#x200d; ഒന്നിനും തികയില്ല. ഈ സാഹചര്യത്തില്&#x200d; ആറായിരം കോടിയുടെ അധിക വായ്പാ പരിധി ആവശ്യപ്പെടാന്&#x200d; സര്&#x200d;ക്കാര്&#x200d; ആലോചിക്കുന്നുണ്ട്. 3000 കോടി രൂപയെങ്കിലും ഇത്തരത്തില്&#x200d; കണ്ടെത്താനാണ് ശ്രമം. ധനകാര്യ കമ്മീഷന്&#x200d; ഗ്രാന്റ്, നികുതി വിഹിതം തുടങ്ങിയ ഇനങ്ങളിലായി എല്ലാ മാസവും കേന്ദ്രം നല്&#x200d;കുന്ന 2500 കോടി രൂപയെ ആശ്രയിച്ചാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ldf-gov-in-economic-crisiss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ബോര്‍ഡ് നിയമനം: കേന്ദ്ര നിയമനം സര്‍ക്കാര്‍ അട്ടിമറിക്കരുതെന്ന് മുസ്‌ലിം സംഘടനകളുടെ യോഗം</title>
		<link>https://www.chandrikadaily.com/muslim-meet-aganist-ldf-wakaf-board-meet.html</link>
					<comments>https://www.chandrikadaily.com/muslim-meet-aganist-ldf-wakaf-board-meet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 17 Nov 2017 13:55:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[psc]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54549</guid>

					<description><![CDATA[കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്്.ഇക്ക് വിടാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം സംഘടനകളുടെ യോഗം കോഴിക്കോട് ചേര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം നിലവിലുള്ള കേന്ദ്ര വഖഫ് ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വഖഫ് ബോര്&#x200d;ഡ് നിയമനങ്ങള്&#x200d; പി.എസ്്.ഇക്ക് വിടാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം സംഘടനകളുടെ യോഗം കോഴിക്കോട് ചേര്&#x200d;ന്നു. സംസ്ഥാന സര്&#x200d;ക്കാര്&#x200d; എടുത്ത തീരുമാനം നിലവിലുള്ള കേന്ദ്ര വഖഫ് ചട്ടങ്ങള്&#x200d;ക്കും വിരുദ്ധമാണ്. തീരുമാനം സര്&#x200d;ക്കാര്&#x200d; പുനഃപരിശോധിക്കണമെന്നും സംസ്ഥാന വഖഫ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; റഷീദലി തങ്ങളുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.</p>
<p>സംസ്ഥാന വഖഫ് ബോര്&#x200d;ഡിലെ ജീവനക്കാരുടെ നിയമനങ്ങള്&#x200d; പി.എസ്.സിക്ക് വിടാന്&#x200d; കഴിഞ്ഞ ദിവസം ചേര്&#x200d;ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി ഓര്&#x200d;ഡിനന്&#x200d;സ് പുറപ്പെടുവിക്കാന്&#x200d; ഗവര്&#x200d;ണറോട് ശിപാര്&#x200d;ശ ചെയ്തു. നിലവിലുള്ള താല്&#x200d;ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുള്ള ഒഴിവുകളായിരിക്കും പി.എസ്.സി.ക്ക് റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-meet-aganist-ldf-wakaf-board-meet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ക്രമപ്രശ്‌നം  ഉന്നയിച്ചു</title>
		<link>https://www.chandrikadaily.com/udf-opposition-against-cm-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/udf-opposition-against-cm-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 18:01:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53029</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമായി ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിന്റെ തുടക്കം പ്രക്ഷുബ്ധമായി. വേങ്ങര നിയമസഭാമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് അംഗം കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു അജണ്ടയിലെ ആദ്യഇനം. ഖാദര്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്പീക്കര്‍ മുഖ്യമന്ത്രിയെ റിപ്പോര്‍ട്ട് സമര്‍പ്പണത്തിനായി ക്ഷണിച്ചു. ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചട്ടം 50 അനുസരിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആദ്യം പ്രതിഷേധിച്ചു. ഇരിപ്പിടത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; മാത്രമായി ചേര്&#x200d;ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിന്റെ തുടക്കം പ്രക്ഷുബ്ധമായി. വേങ്ങര നിയമസഭാമണ്ഡലത്തില്&#x200d; നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് അംഗം കെ.എന്&#x200d;.എ ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു അജണ്ടയിലെ ആദ്യഇനം. ഖാദര്&#x200d; സത്യപ്രതിജ്ഞ പൂര്&#x200d;ത്തിയാക്കിയതിന് പിന്നാലെ സ്പീക്കര്&#x200d; മുഖ്യമന്ത്രിയെ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പണത്തിനായി ക്ഷണിച്ചു.<br />
ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ ഉയര്&#x200d;ന്ന കായല്&#x200d; കയ്യേറ്റ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചട്ടം 50 അനുസരിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്&#x200d; അനുവദിച്ചില്ല. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങള്&#x200d; ആദ്യം പ്രതിഷേധിച്ചു. ഇരിപ്പിടത്തില്&#x200d; നിന്ന് എഴുന്നേറ്റ് പ്രതിപക്ഷ അംഗങ്ങള്&#x200d; ബഹളംവെച്ചു. ചട്ടം 50 അനുസരിച്ച് നല്&#x200d;കിയ നോട്ടീസ് പരാമര്&#x200d;ശിക്കുക പോലും ചെയ്യാതെ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്&#x200d; കവര്&#x200d;ന്നെടുക്കുന്ന നടപടിയാണിതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.<br />
ജുഡീഷ്യല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് സഭയുടെ മേശപ്പുറത്ത് വെച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ചട്ടം 300 അനുസരിച്ച് ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പ്രസ്താവന നടത്തി. റിപ്പോര്&#x200d;ട്ടിന്മേല്&#x200d; സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടികള്&#x200d; വിശദീകരിക്കുന്ന ആക്ഷന്&#x200d; ടേക്കണ്&#x200d; റിപ്പോര്&#x200d;ട്ടും സഭയില്&#x200d; സമര്&#x200d;പ്പിച്ചു. റിപ്പോര്&#x200d;ട്ട് സഭയില്&#x200d; വെക്കും മുമ്പ് വിശദാംശങ്ങള്&#x200d; പുറത്ത് വിട്ടത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് രമേശ് ചെന്നിത്തലയും കെ.സി ജോസഫും ക്രമപ്രശ്‌നം ഉന്നയിച്ചു.<br />
ജുഡീഷ്യല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നിയമസഭയില്&#x200d; വെക്കുന്നതിന് മുമ്പ് ഇതിന്റെ വിശദാംശങ്ങള്&#x200d; മുഖ്യമന്ത്രി വാര്&#x200d;ത്താസമ്മേളനം നടത്തി പുറത്ത് വിട്ടത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് സഭയോടുള്ള അവഹേളനമാണ്. ഉമ്മന്&#x200d;ചാണ്ടിയെ പോലെ പ്രവര്&#x200d;ത്തന പാരമ്പര്യമുള്ള ഒരു നേതാവിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് യു.ഡി.എഫിനെ ക്ഷയിപ്പിക്കാന്&#x200d; കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.<br />
ജുഡീഷ്യല്&#x200d; കമ്മീഷന്&#x200d; യു.ഡി.എഫിന്റെ കുഞ്ഞാണെന്നും കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോളാര്&#x200d; റിപ്പോര്&#x200d;ട്ട് നേരത്തെ പുറത്ത് വിട്ടുവെന്ന ക്രമപ്രശ്‌നം നിലനില്&#x200d;ക്കില്ലെന്ന് സ്പീക്കര്&#x200d; പി. ശ്രീരാമകൃഷ്ണന്&#x200d; മറുപടി നല്&#x200d;കി. റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ച് കുറഞ്ഞ ദിവസത്തിനകം ആക്ഷന്&#x200d; ടേക്കണ്&#x200d; റിപ്പോര്&#x200d;ട്ട് സഹിതം സഭയില്&#x200d; വെച്ചത് മാതൃകാപരമായ നടപടിയാണെന്നും സ്പീക്കര്&#x200d; പറഞ്ഞു. റിപ്പോര്&#x200d;ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചതിന് പിന്നാലെ അതിന്റെ കോപ്പിയും ആക്ഷന്&#x200d; ടേക്കണ്&#x200d; റിപ്പോര്&#x200d;ട്ടും അംഗങ്ങള്&#x200d;ക്ക് വിതരണം ചെയ്തു. ഈ നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയായതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-opposition-against-cm-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
