LDF govt – Chandrika Daily https://www.chandrikadaily.com Sun, 29 Oct 2023 01:57:01 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg LDF govt – Chandrika Daily https://www.chandrikadaily.com 32 32 നവകേരളം ധൂര്‍ത്ത്; ചെലവിടുന്നത് 27.12കോടി, മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന സദസില്‍ എ.സി വേണമെന്ന് സര്‍ക്കുലര്‍ https://www.chandrikadaily.com/00new-kerala-dhurt-27-12-crores-to-be-spent-the-circular-said-that-acc-should-be-present-in-the-meeting-where-the-chief-minister-and-the-ministers-sit.html https://www.chandrikadaily.com/00new-kerala-dhurt-27-12-crores-to-be-spent-the-circular-said-that-acc-should-be-present-in-the-meeting-where-the-chief-minister-and-the-ministers-sit.html#respond Sun, 29 Oct 2023 01:52:08 +0000 https://www.chandrikadaily.com/?p=281058 തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാരിന്റെ നവകേരളം ധൂര്‍ത്ത്. കോടികള്‍ പൊടിക്കുന്ന പരമ്പരകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ടിന്റെ ധൂര്‍ത്തിനൊപ്പം സ്‌പോണ്‍സര്‍മാരെ പിഴിയാനും നിര്‍ദ്ദേശമുണ്ട്.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. മന്ത്രിമാരുടെ മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കണം. കൂപ്പണ്‍ വച്ചോ രസീത് നല്‍കിയോ പണപ്പിരിവ് പാടില്ല. സ്‌പോണ്‍സര്‍മാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയില്‍ എ.സി വേണം. യാത്രക്ക് കെ.എസ്ആര്‍.ടി.സിയുടെ പ്രത്യേക കോച്ചുകള്‍ വേണം. അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും ഒരുക്കണം. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേര്‍ വേണം. ജനസദസ്സുകളില്‍ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണം എന്നിങ്ങനെ പോകുന്നു മാര്‍ഗ നിര്‍ദേശങ്ങള്‍.

പരിപാടിയുടെ പ്രചാരണം മുതല്‍ പര്യടനസംഘത്തിന്റെ ആഹാരവും താമസവും ഉള്‍പ്പെടെയുള്ള ചെലവെല്ലാം സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് നിര്‍ദേശം. ഗ്രൗണ്ട് മുതല്‍ മൈക്ക്‌സെറ്റും ലൈറ്റുമെല്ലാം സംഘാടക സമിതി തന്നെ കണ്ടെത്തണമെന്നും ഉത്തരവില്‍ പറയുന്നു. പരിപാടിക്കായി 27.12 കോടി രൂപ അനുവദിച്ച് നേരത്തെ ഉത്തരവ് പുറത്തിറക്കിയിരുന്നു. നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്താണ് കേരളീയം പരിപാടി.

]]>
https://www.chandrikadaily.com/00new-kerala-dhurt-27-12-crores-to-be-spent-the-circular-said-that-acc-should-be-present-in-the-meeting-where-the-chief-minister-and-the-ministers-sit.html/feed 0
പിണറായി മന്ത്രി സഭയുടെ മുഖം മിനുക്കാൻ ധൂർത്ത്; പ്രചാരണത്തിന് മന്ത്രിമാർക്ക് വോൾവോ ആഢംബര ബസ് https://www.chandrikadaily.com/0pinarayi-is-greedy-to-polish-the-face-of-the-cabinet-volvo-luxury-bus-for-ministers-for-campaigning.html https://www.chandrikadaily.com/0pinarayi-is-greedy-to-polish-the-face-of-the-cabinet-volvo-luxury-bus-for-ministers-for-campaigning.html#respond Sat, 23 Sep 2023 03:09:55 +0000 https://www.chandrikadaily.com/?p=275867 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ മുഖം മിനുക്കൾ പരിപാടിയുടെ ഭാഗമായി നടത്തുന്ന മന്ത്രിസഭയുടെ സംസ്ഥാന പര്യടനത്തിന് ആഡംബര ബസ് തയ്യാറാക്കും .മുഖ്യമന്ത്രി പിണറായി വിജയനും 21 മന്ത്രിമാരും ഒരേ വാഹനത്തിൽ ആവും സഞ്ചരിക്കുക .ഇതിനായി വോൾവോ എസി ബസ് തയ്യാറാക്കി കഴിഞ്ഞു .ദിവസവും നാലു മണ്ഡലങ്ങളിലാണ് മന്ത്രിസഭ സഞ്ചരിക്കുക. നാലിടത്തും പ്രധാന കേന്ദ്രങ്ങളിൽ മന്ത്രിസഭാംഗങ്ങൾ യോഗങ്ങളിൽ പ്രസംഗിക്കും .അവിടെവെച്ച് പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിക്കും.

140 നിയോജക മണ്ഡലങ്ങളിലും മന്ത്രിസഭ അംഗങ്ങൾ എത്തും എന്നാണ് അറിയിപ്പ് .വരുന്ന നവംബർ 18ന് ആരംഭിച്ച ഡിസംബർ 24വരെ ആണ് പര്യടനം . ഇതിനിടയിൽ അഞ്ചു മന്ത്രിസഭായോഗങ്ങൾ നടക്കും. ബുധനാഴ്ചകളിൽ എത്തുന്ന സ്ഥലങ്ങളിലാണ് മന്ത്രിസഭായോഗങ്ങൾ നടക്കുക .ഇതിനായി ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ അതാത് കേന്ദ്രങ്ങളിൽ എത്തും. മന്ത്രിസഭാംഗങ്ങളും മുഖ്യമന്ത്രിയും സംസാരിക്കും. 15 മിനിറ്റാണ് പിണറായി വിജയൻ സംസാരിക്കുക .45 മിനിറ്റ് പൗരപ്രമുഖർക്ക് സംസാരിക്കാൻ അവസരം നൽകും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിനു മറുപടി നൽകും .ഓരോ ദിവസവും 11 മണിക്കാണ് യോഗങ്ങൾ ആരംഭിക്കുക .ഉച്ചക്ക് ശേഷം മൂന്ന്. നാല്,6 മണിക്ക് മറ്റ് യോഗ ൾനടക്കും .സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും എതിരെ വലിയ ജനരോഷം ഉയർന്നിരിക്കെ ആണ് സർക്കാരിന്റെ ഈ മുഖം മിനുക്കൽ നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനപ്രകാരമാണ് ഇത് .

ഇതിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ആകുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ .മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ കൂട്ടത്തരവാദിത്വമില്ലെന്ന പരാതിയും നിലനിൽക്കുകയാണ്. മുഖ്യമന്ത്രിക്കും മകൾക്കും എതിരെ കോടികളുടെ അഴിമതി ആരോപണം ഉയർന്നിരിക്കവെ അതിനെ പ്രതിരോധിക്കാൻ മന്ത്രിസഭാംഗങ്ങൾ തയ്യാറായില്ലെന്ന പരാതി പരസ്യമായി മന്ത്രി മുഹമ്മദ് റിയാസ് ഉന്നയിക്കുകയുണ്ടായി. ഇതും പര്യടനത്തിന് കാരണമാണ്. ജനങ്ങളുമായി സർക്കാരും പാർട്ടിയും അകലുന്നു എന്ന പരാതിക്കും ഇതോടെ തീർപ്പാക്കാൻ കഴിയും എന്നാണ് സിപിഎം നേതൃത്വം വിചാരിക്കുന്നത് . അതിനിടെ സർക്കാരിൻറെയും മുഖ്യമന്ത്രിയുടെയും ഈ നടപടിക്കെതിരെ പാർട്ടിയിലും മുന്നണിയിലും മുറുമുറപ്പ് ഉയർന്നിട്ടുണ്ട് .ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതാണ് പരാതി. ലക്ഷങ്ങൾ ആണ് യാത്രയ്ക്കും ഭക്ഷണത്തിനുമായി മന്ത്രിസഭ ചെലവഴിക്കുക .

മുമ്പ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടിക്കെതിരെ സിപിഎം വ്യാപകമായ വിമർശനം ഉന്നയിച്ചിരുന്നു .സർക്കാർ ഓഫീസുകളിൽ നിർവഹിക്കേണ്ട ഉത്തരവാദിത്വം പൊതുജനങ്ങൾക്ക് ഇറങ്ങി ധൂർത്തടിക്കുന്നു എന്നാണ് സിപിഎം അന്ന് പരാതിപ്പെട്ടത് . പാർട്ടിയെ നിഷ്പ്രഭമാക്കുകയാണ് മുഖ്യമന്ത്രി പിണറായി ഇതിലൂടെ ചെയ്യുന്നതെന്നാണ് സിപിഎമ്മിലെ എതിർ വിഭാഗം പറയുന്നത്. യു.ഡി.എഫ് പരിപാടി ബഹി കരിക്കും.

]]>
https://www.chandrikadaily.com/0pinarayi-is-greedy-to-polish-the-face-of-the-cabinet-volvo-luxury-bus-for-ministers-for-campaigning.html/feed 0
കാര്‍ഷിക സര്‍വകലാശാലയെ സര്‍ക്കാര്‍ കൈവിട്ടു; സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാന്‍ കടമെടുക്കാനൊരുങ്ങി കാര്‍ഷിക സര്‍വകലാശാല https://www.chandrikadaily.com/government-abandons-agricultural-university-agriculture-university-ready-to-borrow-to-overcome-financial-crisis.html https://www.chandrikadaily.com/government-abandons-agricultural-university-agriculture-university-ready-to-borrow-to-overcome-financial-crisis.html#respond Sun, 17 Sep 2023 01:53:11 +0000 https://www.chandrikadaily.com/?p=274880 സര്‍ക്കാര്‍ കയ്യൊഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി മറികിടക്കാന്‍ ഭൂമി പണയപ്പെടുത്തി പണം സമാഹരിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാല. പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനും കുടിശ്ശിക തുക വിതരണം ചെയ്യാനും വേണ്ടി 40 കോടി രൂപയാണ് വായ്പ എടുക്കുന്നത്

സര്‍വ്വകലാശാലയുടെ ഭൂമി പണയപ്പെടുത്തി പൊതുമേഖലാ ബാങ്കുകളില്‍ നിന്നും പണം സമാഹരിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു. റവന്യൂ മന്ത്രി അംഗമായ സര്‍വകലാശാലാ ഭരണസമിതിയാണ് വായ്പ എടുക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

]]>
https://www.chandrikadaily.com/government-abandons-agricultural-university-agriculture-university-ready-to-borrow-to-overcome-financial-crisis.html/feed 0
എയ്ഡഡ് സ്‌കൂള്‍ യൂണിഫോം കുടിശിക; പ്രധാനാധ്യാപകര്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത https://www.chandrikadaily.com/aided-school-uniform-arrears-liability-of-lakhs-to-head-teachers.html https://www.chandrikadaily.com/aided-school-uniform-arrears-liability-of-lakhs-to-head-teachers.html#respond Sat, 09 Sep 2023 14:30:32 +0000 https://www.chandrikadaily.com/?p=273723 പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം

ഉച്ചക്കഞ്ഞി വിഷയത്തിലെ ചതിക്കു പിറകെ യൂണിഫോമിലും വിദ്യാഭ്യാസ വകുപ്പിന്റെ കള്ളക്കളി. വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി നല്‍കിയ യൂണിഫോമിനുള്ള തുക രണ്ടു വര്‍ഷമായിട്ടും നല്‍കിയില്ലെന്ന് പരാതി. സര്‍ക്കാരില്‍ നിന്നു പണം പ്രതീക്ഷിച്ച് വിദ്യാര്‍ഥികള്‍ക്കു യൂണിഫോം വാങ്ങിക്കൊടുത്ത പല പ്രധാനാധ്യാപകരും ലക്ഷങ്ങളുടെ കടബാധ്യതയിലാണ്. ഈ അധ്യയന വര്‍ഷത്തെ തുക പൂര്‍ണമായും, ചില സ്‌കൂളുകള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തെയും യുണിഫോം ഫണ്ടാണ് ലഭിക്കാനുള്ളത്. രണ്ടു ലക്ഷം അഞ്ച് ലക്ഷം രൂപ വരെയാണ് ഓരോ സ്‌കൂളുകള്‍ക്കും ലഭിക്കാനുള്ളത്. നിശ്ചിത കാലയളവിനുള്ള പണം ലഭ്യമാകുമെന്ന് കരുതി യൂണിഫോം നല്‍കിയ കരാറുകാര്‍ വര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെതുടര്‍ന്ന് സ്‌കൂളുകളിലേക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. നിവര്‍ത്തി കേടു കൊണ്ടു പല സ്‌കൂളുകളിലും പി.ടി.എ ഇടപെട്ട് വിദ്യാര്‍ഥികളില്‍ നിന്നും പണം പിരിക്കാനുള്ള ഒരുക്കത്തിലാണ്.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 7വരെ ക്ലാസുകളിലുള്ളവര്‍ക്ക് എല്ലാവര്‍ഷവും വിദ്യാഭ്യാസ വകുപ്പു നേരിട്ടു യൂണിഫോം വിതരണം ചെയ്യുകയാണ് പതിവ്. എന്നാല്‍, എയ്ഡഡ് സ്‌കൂളിലെ യു.പി വിദ്യാര്‍ഥികള്‍ക്കു തുണിവാങ്ങാന്‍ 400 രൂപയും തയ്യല്‍ക്കൂലി ഇനത്തില്‍ 200 രൂപയും അടക്കം 600 രൂപയാണ് അനുവദിക്കുക.

ചിലയിടത്തു പ്രധാനാധ്യാപകര്‍ തന്നെ ടെന്‍ഡര്‍ നല്‍കി യൂണിഫോം വിതരണം ചെയ്യുകയാണു പതിവ്. ചിലയിടത്ത് കുട്ടികളുടെ അക്കൗണ്ടിലേക്ക് തുക നേരിട്ടു കൈമാറും. പണം ചെലവാക്കിയ പ്രധാനാധ്യാപകരാണ് പ്രതിസന്ധിയിലായത്. തുക നേരിട്ടു ലഭിക്കുന്നതിനായി അക്കൗണ്ട് നമ്പര്‍ നല്‍കിയ വിദ്യാര്‍ഥികള്‍ക്കും ലഭിച്ചിട്ടില്ല. എയ്ഡഡ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അലവന്‍സ് അനുവദിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും യു.പി വിഭാഗക്കാരുടെ കാര്യത്തില്‍ തീരുമാനം വൈകുകയാണ്.

പറഞ്ഞ വാക്കുപോലും പാലിക്കാതെയാണ് സര്‍ക്കാറിന്റെ ഭരണം മുന്നോട്ടു പോകുന്നത്. ലക്ഷക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിശപ്പകറ്റിയ ഉച്ചഭക്ഷണ പദ്ധതിയും ഫണ്ടു നല്‍കാത്തതിനെ തുടര്‍ന്ന് നിര്‍ത്താനുള്ള ഒരുക്കത്തിലാണ്. ചെലവിനത്തില്‍ സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു നല്‍കാത്തതാണ് സ്‌കൂള്‍ അധികൃതര്‍ പദ്ധതി നിര്‍ത്തലാക്കുന്നത്. പല പ്രധാനാധ്യാപകരും തങ്ങള്‍ക്ക് പദ്ധതി തുടരാനാവില്ലെന്നു കാണിച്ച് ന്യൂണ്‍മീല്‍സ് സൂപ്രണ്ടു കൂടിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ധൂര്‍ത്തടിച്ചും മറ്റും ഖജനാവ് കാലിയാക്കുന്ന തിരക്കിനിടയില്‍ പിഞ്ചോമനകളുടെ വിശപ്പകറ്റാന്‍ നല്‍കി വരുന്ന ഉച്ചഭക്ഷണ പദ്ധതി പോലും നിലച്ചതറിയാതെ മൗനം തുടരുകയാണ് സര്‍ക്കാര്‍.

]]>
https://www.chandrikadaily.com/aided-school-uniform-arrears-liability-of-lakhs-to-head-teachers.html/feed 0
‘ഷോക്ക്’ ഉറപ്പായി; വൈദ്യുതി നിരക്ക് കൂട്ടാന്‍ ധാരണ, പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും https://www.chandrikadaily.com/agreement-to-increase-electricity-rates-announcement-likely-next-week.html https://www.chandrikadaily.com/agreement-to-increase-electricity-rates-announcement-likely-next-week.html#respond Sat, 09 Sep 2023 12:58:34 +0000 https://www.chandrikadaily.com/?p=273712 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം. പുതിയ നിരക്കുകള്‍ അടുത്ത ആഴ്ചയോടെ വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കും. അടുത്തമാസം മുതല്‍ വര്‍ധന നിലവില്‍ വരും. നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുത ബോര്‍ഡ് ആവശ്യപ്പെടുന്നത്.

റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു, അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് കളമൊരുങ്ങുന്നത്.

 

 

 

 

]]>
https://www.chandrikadaily.com/agreement-to-increase-electricity-rates-announcement-likely-next-week.html/feed 0
മുഖ്യമന്ത്രിക്ക് വീണ്ടും ഹെലികോപ്ടര്‍; മാസം 80 ലക്ഷം രൂപ https://www.chandrikadaily.com/helicopter-again-for-chief-minister-80-lakhs-per-month.html https://www.chandrikadaily.com/helicopter-again-for-chief-minister-80-lakhs-per-month.html#respond Thu, 31 Aug 2023 04:09:36 +0000 https://www.chandrikadaily.com/?p=272246 സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ. മാസം 80 ലക്ഷം രൂപയ്ക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തില്‍ അന്തിമ അംഗീകാരമായി. രണ്ടാഴ്ചക്കുള്ളില്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തും.

കോവിഡ് പ്രതിസന്ധിക്കെിടെ 2020 ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. വന്‍ദൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിനു ശേഷം കരാര്‍ പുതുക്കിയില്ല. പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ വീണ്ടും ഹെലികോപ്റ്റര്‍ തിരിച്ചെത്തുകയാണ്.

മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. അതില്‍ കൂടുതല്‍ പറഞ്ഞാല്‍ ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം.

]]>
https://www.chandrikadaily.com/helicopter-again-for-chief-minister-80-lakhs-per-month.html/feed 0
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതില്‍ തീരുമാനം അറിയിച്ച് വൈദ്യുതി https://www.chandrikadaily.com/electricity-rates-will-increase-in-the-state-informed-decision-on-purchasing-electricity-from-outside.html https://www.chandrikadaily.com/electricity-rates-will-increase-in-the-state-informed-decision-on-purchasing-electricity-from-outside.html#respond Mon, 14 Aug 2023 05:08:09 +0000 https://www.chandrikadaily.com/?p=269732 സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂടുമെന്ന സൂചന നല്‍കി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമായതിനാല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനം ഉടനെന്നും മന്ത്രി അറിയിച്ചു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുബോള്‍ സ്വാഭാവികമായിട്ടും വൈദ്യുതി നിരക്ക് കൂട്ടേണ്ടി വേണ്ടി വരും മന്ത്രി പറഞ്ഞു.

]]>
https://www.chandrikadaily.com/electricity-rates-will-increase-in-the-state-informed-decision-on-purchasing-electricity-from-outside.html/feed 0
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ്; സംസ്ഥാന സര്‍ക്കാറില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം https://www.chandrikadaily.com/ferry-service-from-kerala-to-gulf-the-center-has-not-received-any-instructions-from-the-state-government.html https://www.chandrikadaily.com/ferry-service-from-kerala-to-gulf-the-center-has-not-received-any-instructions-from-the-state-government.html#respond Mon, 07 Aug 2023 10:11:24 +0000 https://www.chandrikadaily.com/?p=268621 കേരളത്തിലെ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി യാത്രക്കാര്‍ക്കായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോ വാള്‍ ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപിയെ അറിയിച്ചു.

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ് സംബന്ധിച്ച ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് ഒരു സാധ്യത പഠനവും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

]]>
https://www.chandrikadaily.com/ferry-service-from-kerala-to-gulf-the-center-has-not-received-any-instructions-from-the-state-government.html/feed 0
അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍  https://www.chandrikadaily.com/the-government-said-that-anas-edathodika-and-rino-antony-cannot-be-given-jobs.html https://www.chandrikadaily.com/the-government-said-that-anas-edathodika-and-rino-antony-cannot-be-given-jobs.html#respond Mon, 31 Jul 2023 05:59:24 +0000 https://www.chandrikadaily.com/?p=267281 ഷഹബാസ് വെള്ളില
മലപ്പുറം
മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍മാരായ  അനസ് എടത്തൊടികക്കും റിനോ ആന്റോക്കും ജോലി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അനസും റിനോയും കൈപറ്റി. കായിക യുവജനകാര്യ വകുപ്പാണ് ഇരുവര്‍ക്കും ജോലി നല്‍കാനാവില്ലെന്ന് അറിയിച്ചത്. കായിക താരങ്ങള്‍ക്ക് സ്‌പോട്‌സ് ക്വാട്ട മുഖേന നിയമനം നല്‍കുന്നതിനുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ദേശീയ ഫുട്‌ബോളിന് നിരവധി സംഭാവനകള്‍ നല്‍കിയ അനസും റിനോയും ലിസ്റ്റില്‍ നിന്നും പുറത്തായിരുന്നു. ഇതിനെതിരെ ഇരുവരും സര്‍ക്കാറിനെ സമീപിച്ചിരുന്നു. ലോകകപ്പില്‍ പങ്കെടുക്കണം തുടങ്ങിയ വിചിത്ര മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിനെതിരെ വലിയ വിവാദങ്ങളുണ്ടായിരുന്നു. ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ടീമിനൊപ്പം മികച്ച പ്രകടനം നടത്തി സംസ്ഥാനത്തിന് തന്നെ മാതൃകയായ ഇരുവരെയും സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ജോലി നല്‍കാന്‍ കഴിയിലെന്ന ഉറച്ച നിലപാടില്‍ തന്നെ സര്‍ക്കാര്‍ തുടരുകയായിരുന്നു.  ഇതിന് തെളിവായിരുന്നു സര്‍ക്കാര്‍ ഇരുവര്‍ക്കും നേരിട്ട് അയച്ച കത്ത്. ഇരുവരുടെയും അപേക്ഷയില്‍ കായിക യുവജനകാര്യ സെക്രട്ടറി ബന്ധപ്പെട്ട എല്ലാവരുമായി ചേര്‍ന്ന് വിശദമായ ചര്‍ച്ച ചെയ്‌തെന്ന് കത്തില്‍ പറയുന്നു. യോഗ തീരുമാനപ്രകാരം നിലവിലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായതിനാല്‍ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കുന്നത് പരിഗണിക്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ കത്തില്‍ സൂചിപ്പിക്കുന്നത്.
ഇതോടെ ഇരുവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായി. വര്‍ഷങ്ങള്‍ക്ക് മുന്നെ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നുമുള്ള ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. എന്നാല്‍ അതിന് സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമില്ല എന്നതാണ് പ്രധാന പ്രശ്‌നം. അനസിനടക്കം ജോലി നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് വകുപ്പ് മന്ത്രിയും കൈമലര്‍ത്തുകയായിരുന്നു. 2015-2019 കാലഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 250 പേര്‍ക്കാണ്  സ്‌പോട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വിചിത്രമായ ഉത്തരവാണ് അനസിനും റിനോക്കും തടസ്സമായി നില്‍ക്കുന്നത്.
അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയിട്ടുള്ള ഒളിമ്പിക്‌സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയോടെ രാജ്യത്തെ പ്രതിനിധാനം ചെയ്യുകയും ഒന്നോ രണ്ടോ മൂന്നോ സ്ഥാനങ്ങള്‍ നേടുകയോ ചെയത താരങ്ങളെ മാത്രമേ സര്‍ക്കാര്‍ ജോലിക്ക്  പരിഗണിക്കൂ. ഇത് പ്രകാരം കേരളത്തില്‍ നിന്നുള്ള ഒരു ദേശീയ താരത്തിനും സ്‌പോട്‌സ് ക്വാട്ടയില്‍ ജോലി ലഭിക്കില്ല. ഇത്തവണ ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടീം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുളള ടീമില്‍ ഇടംപിടിക്കുന്ന  കേരള താരങ്ങള്‍ക്ക് ഇതുകൊണ്ടുതന്നെ ജോലി ലഭിച്ചേക്കും. നേരത്തെ സാഫ് ഗെയിംസില്‍ എല്ലാം ദേശീയ ഫുട്‌ബോള്‍ ടീം കളിച്ചിരുന്നെങ്കിലും  ഇപ്പോഴത്തെ ഇന്ത്യന്‍ സീനിയര്‍ ടീം സാഫ് ഗെയിംസില്‍ പങ്കെടുക്കുന്നില്ല. നിലവില്‍ ലോകകപ്പ്, ഒളിംപിക്‌സ്, സാഫ് ഗെയിംസ് , കോമണ്‍വെല്‍ത്ത് ഗെയിംസ്, വേള്‍ഡ് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റ് ഇവയൊക്കെയാണ്  മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന ടൂര്‍ണമെന്റുകള്‍. ഇവയിലൊന്നും തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മത്സരിക്കുന്നില്ല. മാനദണ്ഡങ്ങള്‍ സംസ്ഥാനത്തിന് പരിഷ്‌കരിക്കാമെന്നിരിക്കെ ഇതിന് നില്‍ക്കാതെ കായിക താരങ്ങളെ അവഗണിക്കുകയും അപമാനിക്കുകയുമാണ് സംസ്ഥാന സര്‍ക്കാരും കായിക മന്ത്രിയും  ചെയ്യുന്നത്.
]]>
https://www.chandrikadaily.com/the-government-said-that-anas-edathodika-and-rino-antony-cannot-be-given-jobs.html/feed 0
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം: ഐ.ജി ലക്ഷ്മണിനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍ https://www.chandrikadaily.com/allegation-against-chief-ministers-office-government-ready-to-take-action-against-ig-laxman.html https://www.chandrikadaily.com/allegation-against-chief-ministers-office-government-ready-to-take-action-against-ig-laxman.html#respond Mon, 31 Jul 2023 02:44:14 +0000 https://www.chandrikadaily.com/?p=267255 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ഐ.ജി ലക്ഷ്മണക്കെതിരെ നടപടിക്ക് സര്‍ക്കാര്‍ നീക്കമെന്ന് സൂചന. സര്‍വീസിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍, ഭരണഘടനാ ബാഹ്യ അധികാര കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന അതീവ ഗുരുതര ആരോപണമാണ് ഐ.ജി ലക്ഷ്മണന്റെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം.

]]>
https://www.chandrikadaily.com/allegation-against-chief-ministers-office-government-ready-to-take-action-against-ig-laxman.html/feed 0