<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ldf_government &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ldf_government/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 17 Jan 2021 06:03:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ldf_government &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പിണറായിക്കാലത്ത് വയനാടിന് നഷ്ടമായത് ആറ് സ്വപ്‌നപദ്ധതികൾ</title>
		<link>https://www.chandrikadaily.com/wayanad-lost-six-dream-projects.html</link>
					<comments>https://www.chandrikadaily.com/wayanad-lost-six-dream-projects.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Sun, 17 Jan 2021 06:01:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[DREAM PROJECTS]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=176805</guid>

					<description><![CDATA[അഞ്ച് വർഷത്തിനിടെ ഏഴ് തവണ മാത്രം ജില്ലയിലെത്തിയ മുഖ്യമന്ത്രിയുടെ നിസംഗത, സർക്കാരും തുടർന്നു]]></description>
										<content:encoded><![CDATA[<p>അഞ്ച് വർഷത്തോടടുക്കുന്ന പിണറായി സർക്കാർ ഭരണകാലത്ത് പിന്നാക്ക ജില്ലയായ വയനാടിന് നഷ്ടമായത് പതിറ്റാണ്ടുകളായി കാത്തിരിക്കുന്ന ആറ് സ്വപ്‌നപദ്ധതികൾ. ആരോഗ്യരംഗത്ത് പരിമതികളുടെ ഒത്ത നടുക്ക് കഴിയുന്ന വയനാടിന് വലിയ ആശ്വാസമാവുമായിരുന്ന സർക്കാർ മെഡിക്കൽ കോളജ്, യു.ഡി.എഫ് സർക്കാർ 68 കോടി അനുവദിച്ച വയനാട് സർക്കാർ മെഡിക്കൽ കോളജ്, വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആർ) അനുമതി ലഭിച്ചിട്ടും അനുവദിച്ച തുകപോലും നൽകാതെ ഉപേക്ഷിച്ച നഞ്ചൻകോഡ് വയനാട് നിലമ്പൂർ റെയിൽപാത, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗ്ലെൻലെവൽ എസ്‌റ്റേറ്റിലെ 75 ഏക്കർ സ്ഥലത്ത് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉപകേന്ദ്രം, യു.ഡി.എഫ് സർക്കാർ ജില്ലക്ക് അനുവദിച്ച മക്കിമല മുനീശ്വരൻ കുന്നിലെ എൻ.സി.സി അക്കാദമി, റെയിൽ, വ്യോമ, ജല ഗതാഗതസംവിധാനങ്ങളില്ലാത്ത വയനാടിന് ഏറെ സഹായകരമാവുമായിരുന്ന ചുരം ബദൽ റോഡുകൾ എന്നിവയെല്ലാം പൂർണ്ണമായോ, പാതിയിലോ ഉപേക്ഷിക്കുകയായിരുന്നു ഇടതുസർക്കാർ.<br />
അധികാരമേറ്റെടുത്തതിന് ശേഷം ഏഴ് തവണ മാത്രം(അതിലൊന്ന് എൽ.ഡി.എഫ് തെരഞ്ഞെടെപ്പ് പ്രചാരണത്തിനും) ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തിയ അവഗണന അതേപോലെ തുടരുകയായിരുന്നു ഇടതുസർക്കാരിലെ മറ്റ് മന്ത്രിമാരും. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വയനാടിന് ലഭിക്കാതെ പോയ സ്വപ്‌നപദ്ധതികൾ ഇവയാണ്.</p>
<p>സർക്കാർ മെഡിക്കൽ കോളജ്<br />
അഞ്ചുവർഷം അധികാരത്തിലിരുന്നിട്ടും പതിറ്റാണ്ടുകളായുള്ള വയനാട് സർക്കാർ മെഡിക്കൽ കോളജെന്ന സ്വപ്‌നത്തിനായി പ്രഖ്യാപനങ്ങൾ മാത്രം ബാക്കിയാക്കിയാണ് ഇടതു സർക്കാർ അധികാരമൊഴിയാൻ പോവുന്നത്. ശിലയിട്ട്, നിർമ്മാണം തുടങ്ങിയ മടക്കിമലയിലെ മെഡിക്കൽ കോളജ് ഉപേക്ഷിച്ചും, ചുണ്ടേലിൽ സ്ഥലമേറ്റെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ കബളപ്പിച്ചും ഏറ്റവുമൊടുവിൽ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നുവെന്നും പറഞ്ഞും വയനാടൻ ജനതയെ ചതിക്കുകയായിരുന്നു ഇടതു സർക്കാർ. ഏറ്റവുമൊടുവിൽ എവിടെ തുടങ്ങുമെന്നോ എന്ന് പ്രവൃത്തി ആരംഭിക്കുമെന്നോ പറയാത്ത മെഡിക്കൽ കോളജിനായി 300 കോടിയും കൂടുതൽ സ്‌പെഷ്യൽ സർവ്വീസുകളും ബജറ്റിൽ പ്രഖ്യാപിച്ച് തടിതപ്പുകയും ചെയ്തു. കൽപ്പറ്റ എം എൽ എയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മെഡിക്കൽ കോളജിന്റെ പൂർത്തീകരണം. എന്നാൽ ഒന്നും യാഥാർത്ഥ്യമായില്ല. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് മാത്രം ഒരു ജില്ലയുടെ ചിരകാല സ്വപ്‌നമായിരുന്ന വയനാട് സർക്കാർ മെഡിക്കൽ കോളജിനെ എൽ.ഡി.എഫ് അവഗണിക്കുമ്പോൾ പിടഞ്ഞു തീരുന്നത് നൂറുകണക്കിന് നിസ്സഹായരായ മനുഷ്യജീവനുകളാണ്.</p>
<p>ശ്രീചിത്തിര ഉപകേന്ദ്രം<br />
ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉപകേന്ദ്രം വയനാട്ടിൽ തുടങ്ങാൻ താൽപര്യമില്ലെന്ന് ഇടതുസർക്കാർ ഇതിനകം അറിയിച്ചുകഴിഞ്ഞു. ഇതോടെ ഇൻസ്റ്റിറ്റ്യൂട്ടിനായി കണ്ടെത്തിയ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗ്ലെൻലെവൽ എസ്‌റ്റേറ്റിലെ 75 ഏക്കർ സ്ഥലം തരിശിടാൻ സാധ്യതയേറി. 2010ലാണ് വയനാടിന് ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സെന്റർ അനുവദിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 19 കോടിയുടെ ഹെഡ്ഓഫ് അക്കൗണ്ടും അനുവദിച്ചു. തുടർന്ന് 2016 ഫെബ്രുവരി 18ന് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് ഉത്തരവിറക്കുകയും ചെയ്തിരുന്നു. തുടർന്ന് എൽ.ഡി.എഫ് അധികാരത്തിൽവന്നതോടെ തുടർനടപടികൾ നിലക്കുകയായിരുന്നു.</p>
<p>നഞ്ചൻകോഡ് വയനാട് നിലമ്പൂർ റെയിൽപാത<br />
വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആർ) അനുമതി ലഭിച്ച പാതയായിട്ടും അനുവദിച്ച തുകപോലും നൽകാതെ പിണറായി സർക്കാർ നടത്തിയ വഞ്ചനയിൽ ജില്ലയുടെ സ്വപ്‌നപദ്ധതിയായ നഞ്ചൻകോഡ് വയനാട് നിലമ്പൂർ റെയിൽപാതയുടെ പ്രതീക്ഷകൾ അസ്തമിച്ചുകഴിഞ്ഞു. തുരങ്കപാത നിർമ്മിച്ച് വനനശീകരണം ഇല്ലാതെ പാത നിർമ്മിക്കാമെന്ന് ഡി എം ആർ സി റിപ്പോർട്ട് നൽകിയിട്ടും കേരളത്തിൽ വാളയാർ വനത്തിലൂടെയും, ഇന്ത്യയിലെ തന്നെ ഗീർ, കാസീരംഗ വന്യമൃഗ സങ്കേതങ്ങളിൽ കൂടിയും റെയിൽവെ ലൈൻ കടന്നു പോകുന്നുണ്ടായിട്ടും ഇവയെല്ലാം വിസ്മരിച്ചാണ് സംസ്ഥാന സർക്കാർ വയനാടിന്റെ സ്വപ്‌നപദ്ധതി അട്ടിമറിക്കുന്നത്. 100 വർഷത്തിലധികം നീണ്ടുനിന്ന നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളേയും സമരങ്ങളേയും തുടർന്നാണ് 2016 ഫെബ്രുവരി 25 ലെ റെയിൽവേ ബഡ്ജറ്റിൽ നഞ്ചൻഗോഡ്-സുൽത്താൻ ബത്തേരി-നിലമ്പൂർ റയിൽപാതക്ക് അനുമതി ലഭിക്കുന്നതും നിർമ്മാണം തുടങ്ങാനായി പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുന്നതും. ഈ പാത നിർമ്മിക്കാൻ കേന്ദ്രവും കേരളവും തമ്മിൽ സംയുക്ത കരാർ ഒപ്പിട്ടതിനെത്തുടർന്ന് 6-5-2016 ന് കേന്ദ്ര സർക്കാർ 30 സംയുക്ത സംരഭ പദ്ധതികളിൽ ഉൾപ്പെടുത്തി 3000 കോടി രൂപയുടെ കേന്ദ്ര വിഹിതം പ്രഖ്യാപിച്ചു. 24-6-2016 ന് പാതയുടെ ഡി.പി.ആറും അന്തിമ സ്ഥലനിർണ്ണയ സർവ്വേയും നടത്താനായി കേരള സർക്കാർ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. 10-8-2016 ന് റയിൽവേ ബോർഡ് ഈ നടപടികൾക്ക് അംഗീകാരം നൽകി. 9-1-2017 ന് ഇ.ശ്രീധരൻ കൽപ്പറ്റയിൽ എത്തി ജനപ്രതിനിധികളുടെ കൺവൻഷൻ വിളിച്ചുചേർത്ത് പാതയുടെ നിർമ്മാണം സംബന്ധിച്ച വിശദീകരണം നൽകി. 5 വർഷം കൊണ്ട് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാത പൂർത്തിയാക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. കൊച്ചി മെട്രോ മാതൃകയിൽ പാതക്ക് ഫണ്ട് കണ്ടെത്താമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വയനാട് എം.പിയും എം.എൽ.എമാരുമടങ്ങിയ കോർഡിനേഷൻ കമ്മറ്റിയും രൂപീകരിച്ചു. തുടർന്ന് 6-2-2017ന് മന്ത്രി ജി.സുധാകരൻ കൽപ്പറ്റ ടൗൺഹാളിൽ ജനകീയ കൺവൻഷൻ വിളിച്ചുചേർത്ത് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയുടെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു.<br />
ടി.പി.ആർ തയ്യാറാക്കാൻ ഡി.എം.ആർ.സിക്ക് നൽകേണ്ട 8 കോടി രൂപയിൽ 2 കോടി രൂപ ഡി.എം.ആർ.സിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുകൊണ്ട് 11-2-2017 ന് കേരള സർക്കാർ ഉത്തരവുമിറക്കി. എന്നാൽ അന്ന് രാവിലെ 11 മണിക്കിറങ്ങിയ ഉത്തരവ് ഉന്നതങ്ങളിലെ നിർദ്ദേശത്തെത്തുടർന്ന് 3 മണിയോടെ മരവിപ്പിച്ചു നിർത്തി. ഇതോടെ റെയിൽപാതയെന്ന സ്വപ്‌നം അട്ടിമറിക്കുകയായിരുന്നു പിണറായി സർക്കാർ.</p>
<p>മക്കിമല എൻ.സി.സി അക്കാദമി<br />
യു.ഡി.എഫ് സർക്കാർ ജില്ലക്ക് അനുവദിച്ച മക്കിമലയിലെ എൻ.സി.സി അക്കാദമിയും ഇടതു സർക്കാർ അട്ടിമറിച്ചതും ജില്ലാ പിറവി ദിനത്തിൽ വയനാടിന് നഷ്ടമാണ്. അക്കാദമിക്കെതിരെ വൻകിട റിസോർട്ട് ലോബി നടത്തുന്ന നീക്കത്തിനെതിരെ അനങ്ങാപ്പാറ നയം തുടരുകയാണ് സർക്കാർ. അക്കാദമിക്കെതിരെ ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്ന നീക്കങ്ങളിൽ ഇടതുഘടകക്ഷികൾ പോലും അതൃപ്തി അറിയിച്ചിട്ടും ഇടപെടാൻ സർക്കാർ തയ്യാറായില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മക്കിമല മുനീശ്വരൻ കുന്നിൽ അക്കാദമി സ്ഥാപിക്കാൻ തീരുമാനിച്ചത്. 3000 ഓളം വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പരിശീലനം നൽകാൻ സൗകര്യമുണ്ടാകുമായിരുന്ന അക്കാദമി റിസോർട്ട് മാഫിയക്ക് തീറെഴുതാനായിരുന്നു ഇടതുസർക്കാർ നീക്കം.</p>
<p>ദേശീയപാത 766ലെ യാത്രാവിലക്ക്<br />
ദേശീയ പാതയിലെ പൂർണ്ണയാത്രാനിരോധനം എന്ന അപകടത്തിലേക്ക് കാര്യങ്ങളെത്തിച്ചതിൽ ഇടതു സർക്കാർ നിലപാടുകൾ വലിയ പങ്കുവഹിച്ചെന്നതാണ് യാഥാർത്ഥ്യം. 2009ൽ യാത്രാനിരോധനവുമായി കർണാടക ഹൈക്കോടതിയിൽ കേസെത്തിയത് മുതൽ ഇടതുസർക്കാർ സ്വീകരിച്ചത് വയനാടിനെ അപമാനിക്കുന്ന നിലപാടുകളായിരുന്നു. വി.എസ് അച്യുതാന്ദൻ മുഖ്യമന്ത്രിയായിരുന്ന അന്നത്തെ ഇടതുസർക്കാർ ബദൽറോഡെന്ന വാദം കോടതിയിൽ അംഗീകരിക്കുകയായിരുന്നു. ബദൽറോഡിലെ അറ്റകുറ്റപ്പണികൾ തീർക്കണമെന്ന് മാത്രമായിരുന്നു അന്ന് കോടതിയിൽ ഹാജരായ സർക്കാർ അഭിഭാഷകന്റെ നിലപാട്. 2018 ജനുവരിയിൽ കേസ് സുപ്രീംകോടതിയിലെത്തി. ദേശീയ പാത 766 അടച്ചുപൂട്ടണമെന്നുള്ള നിഗമനങ്ങൾക്ക് സുപ്രീംകോടതി എത്താൻ സഹായകമാവും വിധം കോടതി നിയോഗിച്ച വിദഗ്ധസമിതിക്ക് മുമ്പാകെ കുട്ട-ഗോണിക്കുപ്പ റോഡ് ബദൽറോഡായി അംഗീകരിച്ച റിപ്പോർട്ട് നൽകിയതും പിണറായി വിജയൻ മുഖ്യമന്ത്രിയായ ഇടതുസർക്കാരായിരുന്നു. യാത്രാനിരോധനത്തിന് പകരമായി ബദൽറോഡ് നാലുവരിപ്പാതയാക്കണമെന്നും തലശ്ശേരി മൈസുരു റെയിൽപാതക്ക് അനുമതി നൽകണമെന്നുമായിരുന്നു സംസ്ഥാന ട്രാൻസ്‌പോർട്ട് സെക്രട്ടറി ജ്യോതിലാൽ റിപ്പോർട്ട് നൽകിയത്. യാത്രാനിരോധനം 6 മണി മുതൽ 6 വരെയാക്കണമെന്നായിരുന്ന പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററുടെ നിലപാട്. ഈ നിലപാടുകളാണ് ഫലത്തിൽ യാത്രാവിലക്ക് കേസിൽ വയനാടിന് ഏറെ പ്രതീകൂലമായത്. വിമർശനങ്ങളെത്തുടർന്ന് തിരുത്തൽ കത്ത് നൽകിയെങ്കിലും മുൻനിലപാട് തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറായതുമില്ല. ഇതോടെ നേരത്തേയുള്ള നിലപാട് കർണാടക സർക്കാർ കടുപ്പിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾക്കൊടുവിൽ ജില്ലക്കനുകൂലമായി സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയെങ്കിലും വൈകിപ്പോയിരുന്നു.</p>
<p>ചുരംബദൽ പാതകൾ<br />
വയനാട് ചുരം ബദൽ റോഡ് യാഥാർഥ്യമാക്കുന്നതിലും സർക്കാർ നിസ്സംഗത തുടരുകയാണ്. ഇതിനകം ബദൽ റോഡ് സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാഴ്‌വാക്കുകളായിക്കഴിഞ്ഞു. ചുരത്തിനു ബദലായി അഞ്ചുപാതകളുടെ നിർദേശമാണ് നേരത്തേ ഉയർന്നിരുത്. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴി-പൂഴിത്തോട്-പടിഞ്ഞാറത്തറ, കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരൽമല-പോത്തുകല്ല്-നിലമ്പൂർ എന്നിങ്ങനെയായിരുന്നു നിർദേശങ്ങൾ. 2011ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ രണ്ട് ബദൽപ്പാതകളാണ് പ്രഖ്യാപിച്ചത്. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ പാതയാണ് ഇതിലൊന്ന്. മറ്റൊന്ന് ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി റോഡും. നിർമാണത്തിന് രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തുകകൂടി ചെയ്തതോടെ പാതകളിൽ ഒന്നെങ്കിലും യാഥാർഥ്യമാകുമെന്ന് ജനം കരുതിയിരുന്നു. ഇതിനു പിന്നാലെ ജില്ലയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡിനു അനുമതിയായെന്നും പ്രവൃത്തി വൈകാതെ തുടങ്ങുമെന്നും പറഞ്ഞിരുന്നു. പക്ഷേ, വനഭൂമിയിലൂടെ റോഡ് നിർമിക്കുന്നതിനു ആവശ്യമായ അനുമതി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിൽ നിന്നു നേടിയെടുക്കാൻ കഴിഞ്ഞില്ല. ആനക്കാംപൊയിൽ-കള്ളാടി റോഡിന്റെ കാര്യത്തിലെന്നപോലെ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് പ്രവൃത്തി സാധ്യമാക്കാൻ വനത്തിലൂടെയുള്ള നിർമാണത്തിനു കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭ്യമാക്കാൻ ഒരിടപെടലും സർക്കാർ നടത്തുന്നുമില്ല.<br />
വയനാടിനെ കോഴിക്കോട് ജില്ലയുമായി എളുപ്പം ബന്ധിപ്പിക്കുന്നതാണ് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്. 23 കിലോമീറ്റർ വരുന്ന ഈ റോഡിൽ 8.94 കിലോമീറ്റർ വനമാണ്. 51.31 കോടി രൂപയാണ് കണക്കാക്കിയിരുന്ന നിർമാണച്ചെലവ്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് കാൽ നൂറ്റാണ്ടായി ചർച്ചാവിഷയമാണ്. 16.79 കിലോമീറ്റർ വനത്തിലൂടെ കടന്നുപോകേണ്ട ഈ പാതയുടെ പ്രവൃത്തി ഉദ്ഘാടനവും വർഷങ്ങൾ മുമ്പ് നടത്തിയിരുന്നു. മേപ്പാടി-മുണ്ടക്കൈ-നിലമ്പൂർ റോഡും പ്രഖ്യാപനം മാത്രമായി അവശേഷിക്കുകയാണ്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതക്ക് 2016-17ലെ സംസ്ഥാന ബജറ്റിൽ 20 കോടി രൂപ അനുവദിച്ചിരുന്നു. ആനക്കാംപൊയിലിൽ നിന്നു കള്ളാടി വഴി 16 കിലോമീറ്ററാണ് മേപ്പാടിയിലേക്ക് ദൂരം. ഇതിൽ അഞ്ചര കിലോമീറ്ററിൽ തുരങ്കം നിർമിച്ചാൽ ബദൽ റോഡ് യാഥാർഥ്യമാകും. എന്നാൽ ജില്ലയുടെ ബദൽ പാത സ്വപ്‌നങ്ങൾ സാധ്യമാക്കാൻ ആവശ്യമായ നടപടികൾ ഇതുവരെ കാര്യക്ഷമമായിട്ടില്ല. തുരങ്ക പാതയെന്ന പ്രഖ്യാപനം കേന്ദ്രത്തിൽ നിന്നുള്ള പാരിസ്ഥിതിക അനുമതിക്ക് അപേക്ഷ പോലും നൽകാതെയായിരുന്നു പിണറായി സർക്കാർ നടത്തിയതും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-lost-six-dream-projects.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിഷേധാത്മകമായ നടപടികള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് ഉമ്മന്&#x200d;ചാണ്ടി</title>
		<link>https://www.chandrikadaily.com/oommen-chandy-slams-ldf-goverment-in-panchayath-issue.html</link>
					<comments>https://www.chandrikadaily.com/oommen-chandy-slams-ldf-goverment-in-panchayath-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Jul 2019 13:06:03 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[Panchayat Election]]></category>
		<category><![CDATA[Panchayath Raj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131657</guid>

					<description><![CDATA[തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള നിഷേധാത്മകമായ നടപടികള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി അംഗം ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു. സര്&#x200d;ക്കാര്&#x200d; നയങ്ങള്&#x200d; തിരുത്തണമെന്നും അദ്ദേഹം നിയമസഭാ മാര്&#x200d;ച്ചില്&#x200d; പങ്കെടുത്ത് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാധികാരങ്ങള്&#x200d; കവര്&#x200d;ന്നെടുക്കുന്ന പിണറായി സര്&#x200d;ക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു കോണ്&#x200d;ഗ്രസിന്റെ നിയമസഭാ മാര്&#x200d;ച്ച്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആധ്യക്ഷതയില്&#x200d; നടന്ന മാര്&#x200d;ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കോണ്&#x200d;ഗ്രസ്സിന്റെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു.]]></description>
										<content:encoded><![CDATA[
<p>തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള നിഷേധാത്മകമായ നടപടികള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തക സമിതി അംഗം ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു. സര്&#x200d;ക്കാര്&#x200d; നയങ്ങള്&#x200d; തിരുത്തണമെന്നും അദ്ദേഹം നിയമസഭാ മാര്&#x200d;ച്ചില്&#x200d; പങ്കെടുത്ത് പറഞ്ഞു.</p>



<p>തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാധികാരങ്ങള്&#x200d; കവര്&#x200d;ന്നെടുക്കുന്ന പിണറായി സര്&#x200d;ക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു കോണ്&#x200d;ഗ്രസിന്റെ നിയമസഭാ മാര്&#x200d;ച്ച്.  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആധ്യക്ഷതയില്&#x200d; നടന്ന മാര്&#x200d;ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കോണ്&#x200d;ഗ്രസ്സിന്റെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommen-chandy-slams-ldf-goverment-in-panchayath-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇതാണോ ഇടതിന്റെ  നവോത്ഥാന കേരളം</title>
		<link>https://www.chandrikadaily.com/editorial-175.html</link>
					<comments>https://www.chandrikadaily.com/editorial-175.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 20 Mar 2019 18:35:10 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121777</guid>

					<description><![CDATA[കേരള ജനതയെ ഒരിക്കല്&#x200d;കൂടി ലജ്ജിപ്പിച്ച് തല താഴ്ത്തിക്കുന്ന സംഭവമാണ് തിങ്കളാഴ്ച കൊല്ലം ജില്ലയിലെ ഓച്ചിറയില്&#x200d; നടന്നിരിക്കുന്നത്. രാജസ്ഥാന്&#x200d; സ്വദേശികളായ ദമ്പതികളെയും സഹപ്രവര്&#x200d;ത്തകരെയും ആക്രമിച്ച് പരിക്കേല്&#x200d;പിച്ചശേഷം അവരുടെ പതിനാലുകാരിയായ മകളെ ചിലര്&#x200d; ചേര്&#x200d;ന്ന് റാഞ്ചിക്കൊണ്ടുപോയിരിക്കുന്നു. പ്രതികള്&#x200d; മലയാളികളാണെന്ന് മാത്രമല്ല, മുഖ്യപ്രതി കേരളം ഭരിക്കുന്ന കക്ഷിയായ സി.പി.ഐയുടെ പ്രാദേശിക നേതാവിന്റെ പുത്രനാണെന്നതുകൂടി കേള്&#x200d;ക്കുമ്പോള്&#x200d; അതിലുമേറെ രോഷവും സങ്കടവും തിരതല്ലിവരുന്നു. കാറിലെത്തിയ മുഹമ്മദ്‌റോഷന്&#x200d;, വിപിന്&#x200d;, അനന്തു, പ്യാരി എന്നീ യുവാക്കളുടെ സംഘമാണ് ഓച്ചിറ പൊലീസ്‌സ്റ്റേഷന്റെ മൂക്കിനുതാഴെ രാത്രി പത്തുമണിയോടെ കേട്ടാലറയ്ക്കുന്ന അതിക്രമം [&#8230;]]]></description>
										<content:encoded><![CDATA[
<p><br> കേരള ജനതയെ ഒരിക്കല്&#x200d;കൂടി ലജ്ജിപ്പിച്ച് തല താഴ്ത്തിക്കുന്ന സംഭവമാണ് തിങ്കളാഴ്ച കൊല്ലം ജില്ലയിലെ ഓച്ചിറയില്&#x200d; നടന്നിരിക്കുന്നത്. രാജസ്ഥാന്&#x200d; സ്വദേശികളായ ദമ്പതികളെയും സഹപ്രവര്&#x200d;ത്തകരെയും ആക്രമിച്ച് പരിക്കേല്&#x200d;പിച്ചശേഷം അവരുടെ പതിനാലുകാരിയായ  മകളെ ചിലര്&#x200d; ചേര്&#x200d;ന്ന് റാഞ്ചിക്കൊണ്ടുപോയിരിക്കുന്നു. പ്രതികള്&#x200d; മലയാളികളാണെന്ന് മാത്രമല്ല, മുഖ്യപ്രതി കേരളം ഭരിക്കുന്ന കക്ഷിയായ സി.പി.ഐയുടെ പ്രാദേശിക നേതാവിന്റെ പുത്രനാണെന്നതുകൂടി കേള്&#x200d;ക്കുമ്പോള്&#x200d; അതിലുമേറെ രോഷവും സങ്കടവും തിരതല്ലിവരുന്നു. കാറിലെത്തിയ മുഹമ്മദ്‌റോഷന്&#x200d;, വിപിന്&#x200d;, അനന്തു, പ്യാരി എന്നീ യുവാക്കളുടെ സംഘമാണ് ഓച്ചിറ പൊലീസ്‌സ്റ്റേഷന്റെ മൂക്കിനുതാഴെ രാത്രി പത്തുമണിയോടെ കേട്ടാലറയ്ക്കുന്ന അതിക്രമം നടത്തിയിരിക്കുന്നത്. ഭരണകക്ഷിയുടെ ആളാണെന്നതാണോ സര്&#x200d;ക്കാരിനും പൊലീസിനും സംഭവത്തില്&#x200d; അടിയന്തിരനടപടികള്&#x200d; സ്വീകരിക്കാതിരിക്കാന്&#x200d; കാരണമായതെന്ന ്‌സംശയിച്ചാല്&#x200d; തെറ്റു പറയാനാകില്ല. കേസില്&#x200d; രണ്ടു പേരാണ് പിടിയിലായിരിക്കുന്നത്. സംഭവം റിപ്പോര്&#x200d;ട്ടുചെയ്യപ്പെട്ട് മണിക്കൂറുകള്&#x200d;ക്കകമാണ് പാലക്കാട്ടും കോട്ടയത്തും കോഴിക്കോട്ടുമായി രണ്ടരക്കോടി രൂപയുടെ ലഹരി വസ്തുക്കള്&#x200d; പിടികൂടപ്പെട്ടത്. ഇതിലും പ്രതികള്&#x200d; യുവാക്കള്&#x200d; തന്നെയാണ്. ഇതെല്ലാം കാണിക്കുന്നത് സാക്ഷര, പുരോഗമന, നവോത്ഥാന കേരളം എങ്ങോട്ടാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്&#x200d; ചരിക്കുന്നതെന്നാണ്. ക്രമസമാധാനം സംരക്ഷിക്കാന്&#x200d; ഉത്തരവാദിത്തപ്പെട്ട പൊലീസിന്റെയും സര്&#x200d;ക്കാരിന്റെയും ഭാഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചകള്&#x200d; തന്നെയാണ് ഈ പേക്കൂത്തുകള്&#x200d;ക്ക് കേരളത്തെ കരുവാക്കുന്നതെന്നത് വിസ്മരിക്കാനാവില്ല. <br> ഓച്ചിറയില്&#x200d; എട്ടു കൊല്ലമായി റോഡരികിലെ പൊളിഞ്ഞുവീഴാറായ വാടകക്കെട്ടിടത്തില്&#x200d; താമസിച്ച് പ്ലാസ്റ്റര്&#x200d;ഓഫ്പാരിസില്&#x200d; കലാരൂപങ്ങള്&#x200d; നിര്&#x200d;മിക്കുന്നവരാണ് ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും വിധേയരായത്. വസ്തുക്കളോ പണമോ മോഷ്ടിക്കുന്നതിനോ കവര്&#x200d;ച്ച ചെയ്യുന്നതിനോ ആയല്ല സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്&#x200d; അടക്കമുള്ള ഗുണ്ടകള്&#x200d; സ്ഥലത്തെത്തിയത്. കുറച്ചുകാലമായി രാജസ്ഥാനി നാടോടി കലാകാരന്മാരോടൊത്ത് താമസിച്ചുവന്നിരുന്ന പെണ്&#x200d;കുട്ടിയെ നോട്ടമിട്ട് വരികയായിരുന്നു സംഘം. പ്രതികളുടെ സംഘത്തിലെ സി.പി.ഐ നേതാവിന്റെ പുത്രന്&#x200d; റോഷനും പ്യാരിക്കും കഞ്ചാവ് കടത്തടക്കം പല ക്രിമിനല്&#x200d; കേസുകളിലും മുമ്പും പങ്കുള്ളതായാണ് വിവരം. ഇതറിഞ്ഞിട്ടും പൊലീസ് എന്തുകൊണ്ട് ഇയാളെ പിടികൂടി തുറുങ്കിലടച്ചില്ല എന്നതിന് കാരണം ഇയാളുടെ രാഷ്ട്രീയ ഭരണ കക്ഷി ബന്ധമാണ്. ഈയൊരു വാര്&#x200d;ത്ത രാജസ്ഥാനില്&#x200d; ഉണ്ടാക്കിയേക്കാവുന്ന അനുരണനം എന്തായിരിക്കുമെന്ന് കേരളം ഭരിക്കുന്ന ഇടതുപക്ഷ നേതാക്കള്&#x200d; ചിന്തിക്കുന്നുണ്ടോ. ഉണ്ടെങ്കില്&#x200d; അവര്&#x200d; ഈ സംഭവം നടക്കാതിരിക്കാനുള്ള എല്ലാവിധ മുന്&#x200d;കരുതലുകളും കൈക്കൊള്ളുമായിരുന്നേനേ. പ്രതികള്&#x200d; മുമ്പും ഇവിടെ വന്നിരുന്നുവെന്നത് കണക്കിലെടുക്കുമ്പോള്&#x200d; വിശേഷിച്ചും.<br> ഇതര ദേശങ്ങളില്&#x200d;നിന്ന് കേരളത്തിലേക്ക് വരുന്ന തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതം സുരക്ഷിതമാണോ എന്ന് ചോദിക്കേണ്ട നിരവധി സംഭവങ്ങള്&#x200d; മുമ്പും ഉണ്ടായിട്ടുണ്ട്. ഈ ഭരണത്തില്&#x200d;തന്നെയാണ് ഇതേ കൊല്ലത്ത് ബംഗാളി തൊഴിലാളികളായ യുവാക്കളെ മലയാളി അടിച്ചുകൊന്നത്. വടക്കുപടിഞ്ഞാറന്&#x200d; ഇന്ത്യയില്&#x200d;നിന്ന് ആളുകള്&#x200d; ഇവിടെ എത്തുന്നത് ഗള്&#x200d;ഫില്&#x200d;നിന്നും മറ്റും മലയാളി കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന പണത്തിന്റെ ചില്ലറ പങ്കുപറ്റാന്&#x200d; വേണ്ടി മാത്രമാണ്. മല്&#x200d;സ്യത്തൊഴിലാളികളും കല്&#x200d;പണിക്കാരും കരകൗശല വിദഗ്ധരും ഹോട്ടലിലെ അവശിഷ്ടം വാരി വൃത്തിയാക്കാന്&#x200d; വരെ ആയിരക്കണക്കിന് പേരാണ് ഇവിടെ ദിനേന എത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീ പീഡനങ്ങളുടെ നിരക്കില്&#x200d; കേരളം അടുത്ത കാലത്തായി മുന്നേറിയിട്ടുണ്ടെങ്കിലും ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലുള്ള ബാലികയെ ഇവ്വിധം തട്ടിക്കൊണ്ടുപോകപ്പെടുന്നത് സംസ്ഥാനത്ത് ഇതാദ്യത്തെ സംഭവമാണ്. മുമ്പ് കര്&#x200d;ണാടകയില്&#x200d;നിന്നുവന്ന ലോറിയില്&#x200d; യുവതിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ സംഭവം ഉണ്ടായി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലക്കാട്ട് റെയില്&#x200d;വെസ്റ്റേഷന് തൊട്ടരികെ നാലു വയസ്സുകാരിയെ ബലാല്&#x200d;സംഗം ചെയ്തുകൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചനിലയില്&#x200d; കണ്ടെത്തിയത്. കോട്ടയത്ത് കമിതാക്കളിലെ യുവാവിനെ പിടിച്ചുകൊണ്ടുപോയി ആറ്റില്&#x200d; കൊന്നുതള്ളിയിട്ടും അധികമായിട്ടില്ല. <br> പെണ്&#x200d;കുട്ടിയുമായി കടന്നവര്&#x200d; ബംഗളൂരുവില്&#x200d; ചെന്നിരിക്കാമെന്ന നിഗമനം മാത്രമേ പൊലീസിനുള്ളൂ. രക്ഷിതാക്കള്&#x200d; നിലവിളി കൂട്ടിയിട്ടും എന്തുകൊണ്ട് മീറ്ററുകള്&#x200d; മാത്രമകലെയുള്ള പൊലീസ്‌സ്റ്റേഷനില്&#x200d;നിന്ന് ആരുമെത്തിയില്ല. ദേശീയപാതക്കരികെയാണ് കൃത്യം നടന്നതെന്നതും ക്രിമിനലുകളുടെ തോന്ന്യാസത്തിന്റെ പരിധി വ്യക്തമാക്കുന്നതാണ്. രക്ഷിക്കാനും സംരക്ഷിക്കാനും യഥേഷ്ടം അധികാര കേന്ദ്രങ്ങളുള്ളപ്പോള്&#x200d; എന്തു പോക്കിരിത്തരവും കാട്ടാന്&#x200d; വെമ്പുന്ന മനസ്സ് ഉണ്ടാകുക എന്നത് സ്വാഭാവികം. ഇവിടെ ഉണരേണ്ടതും പ്രതികരിക്കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമായിരിക്കുന്നു. തങ്ങളുടെ മകളാണ് ഇവ്വിധം കാപാലികരാല്&#x200d; പിച്ചിച്ചീന്തപ്പെടാന്&#x200d; സാധ്യതയെങ്കില്&#x200d; ഈ ഭരണാധികാരികള്&#x200d; എന്തു ചെയ്യുമായിരുന്നു. ഇവിടെ സമൂഹം ഏല്&#x200d;പിച്ചുവിട്ട ഒരു പൊലീസും ആഭ്യന്തര വകുപ്പും ചെല്ലും ചെലവും കൊടുത്ത് നിലനില്&#x200d;ക്കുമ്പോള്&#x200d; അവരുടെ ജോലി ക്രിമിനലുകളെ സംരക്ഷിക്കുകയും കോടതി ശിക്ഷിച്ചാലും അവര്&#x200d;ക്ക് യഥേഷ്ടം പുറത്തിറങ്ങി വിലസാന്&#x200d; അവസരം കൊടുക്കുകയും ആവുന്നത് നവോത്ഥാനമെന്ന് നാം കൊട്ടിഘോഷിക്കുന്ന കേരളത്തിന് ഭൂഷണമാണോ. പെണ്&#x200d;കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ എത്രകണ്ട് ഈ ഭരണത്തിന്&#x200d;കീഴില്&#x200d; സുരക്ഷിതമാണ് എന്നതിന്റെ സൂചനയാണ് സി.പി.എം എം.എല്&#x200d;.എക്കെതിരെ ഉയര്&#x200d;ന്ന ആ പ്രസ്ഥാനത്തിനകത്തുതന്നെയുള്ള യുവതിയുടെ പരാതി. പിണറായിസര്&#x200d;ക്കാരിലെ മന്ത്രിക്കെതിരെ ഉയര്&#x200d;ന്നത് സ്ത്രീയെ അപമാനിച്ചെന്ന ആക്ഷേപം. അധികാരം ദുഷിപ്പിക്കുമെന്നതിന്റെ മകുടോദാഹരണമാണ് ഓച്ചിറയിലെ കിരാത സംഭവവും അതിലെ ഭരണകക്ഷിയുടെ നിലപാടും. യുവാക്കള്&#x200d; മദ്യത്തിനും അതിമാരകമായ ലഹരിക്കും അടിമപ്പെടുന്ന ഇന്നിന്റെ കേരളം വിളിച്ചോതുന്നത് ഏതുവിധേനയും കാശുണ്ടാക്കുക എന്ന അധാര്&#x200d;മികതയുടെ ആധുനികമായ പ്രത്യയശാസ്ത്രമാണ്. അതിനനുസൃതമായാണ് മദ്യശാലകള്&#x200d; പരമാവധി തുറന്നുകൊടുത്തും മതവിശ്വാസാചാരങ്ങളെ അപഹസിച്ചും മുന്നോട്ടുപോകുന്ന ഇടതുപക്ഷ രീതി. ഇതിനെതിരെ ശക്തമായ ചെറുത്തുനില്&#x200d;പ്പാണ് കേരളം ഇന്നാവശ്യപ്പെടുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-175.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ മതില്&#x200d;; ചെലവ് വെളിപ്പെടുത്താതെ സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/vanitha-mathil-no-answer-for-ric-questions.html</link>
					<comments>https://www.chandrikadaily.com/vanitha-mathil-no-answer-for-ric-questions.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Mar 2019 05:18:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[VANITHA MATHIL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121599</guid>

					<description><![CDATA[കെ.അനസ് തിരുവനന്തപുരം: വനിതാ നവോത്ഥാനമെന്ന പേരില്&#x200d; ഇടതു മുന്നണി സംഘടിപ്പിച്ച വനിതാ മതിലിന് സര്&#x200d;വ്വ പിന്തുണയും നല്&#x200d;കിയ ഇടത് സര്&#x200d;ക്കാര്&#x200d;, ഇതിനായി ചെലവിട്ട കണക്കുകള്&#x200d; വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്നു. വനിതാ മതിലിന്റെ പ്രചാരണത്തിനായി വിവിധ സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; ചിലവിട്ട തുകകളെ സംബന്ധിച്ചുള്ള വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്&#x200d;ക്ക് വ്യക്തമായ മറുപടി നല്&#x200d;കാതെ ഒഴിഞ്ഞു മാറുകയാണ് സര്&#x200d;ക്കാര്&#x200d;. സര്&#x200d;ക്കാര്&#x200d; നേതൃത്വത്തില്&#x200d; നടത്തുന്ന സി.പി.എമ്മിന്റെ വനിതാ മതില്&#x200d; അധികാരദുര്&#x200d;വിനിയോഗമാണെന്ന ആക്ഷേപം ഉയര്&#x200d;ന്നപ്പോള്&#x200d;, ഖജനാവില്&#x200d; നിന്ന് ഒരു രൂപ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>കെ.അനസ്</strong><br> തിരുവനന്തപുരം: വനിതാ നവോത്ഥാനമെന്ന പേരില്&#x200d; ഇടതു മുന്നണി സംഘടിപ്പിച്ച വനിതാ മതിലിന് സര്&#x200d;വ്വ പിന്തുണയും നല്&#x200d;കിയ ഇടത് സര്&#x200d;ക്കാര്&#x200d;, ഇതിനായി ചെലവിട്ട കണക്കുകള്&#x200d; വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്നു. വനിതാ മതിലിന്റെ പ്രചാരണത്തിനായി വിവിധ സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; ചിലവിട്ട തുകകളെ സംബന്ധിച്ചുള്ള വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്&#x200d;ക്ക് വ്യക്തമായ മറുപടി നല്&#x200d;കാതെ ഒഴിഞ്ഞു മാറുകയാണ് സര്&#x200d;ക്കാര്&#x200d;. <br> സര്&#x200d;ക്കാര്&#x200d; നേതൃത്വത്തില്&#x200d; നടത്തുന്ന സി.പി.എമ്മിന്റെ വനിതാ മതില്&#x200d; അധികാരദുര്&#x200d;വിനിയോഗമാണെന്ന ആക്ഷേപം ഉയര്&#x200d;ന്നപ്പോള്&#x200d;, ഖജനാവില്&#x200d; നിന്ന് ഒരു രൂപ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാന്&#x200d; വിവിധ വകുപ്പുകളില്&#x200d; വിവരാവകാശനിയമപ്രകാരം അപേക്ഷ നല്&#x200d;കിയെങ്കിലും ഒന്നിനും കൃത്യമായ മറുപടിയില്ല. ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ആന്റ് പബ്ലിക് റിലേഷന്&#x200d;സ് വകുപ്പ്, ധന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയെല്ലാം വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങളില്&#x200d; നിന്ന് ഒഴിഞ്ഞുമാറി. <br> വനിതാ മതിലിന് പണം അനുവദിച്ചിട്ടുണ്ടോ എന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യവുമായി ധനവകുപ്പിനെയാണ് ആദ്യം വിവരാവകാശപ്രവര്&#x200d;ത്തകര്&#x200d; സമീപിച്ചത്. എന്നാല്&#x200d; സാമൂഹ്യക്ഷേമ വകുപ്പാണ് ഇതിന് മറുപടി നല്&#x200d;കേണ്ടത് എന്നായിരുന്നു ധനവകുപ്പിന്റെ  മറുപടി. സാമൂഹ്യ നീതി വകുപ്പാകട്ടെ അപേക്ഷ പൊതുഭരണ വകുപ്പിനും സ്റ്റേറ്റ് പബ്ലിക് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസര്&#x200d;ക്കും കൈമാറി. ഒടുവില്&#x200d; സ്റ്റേറ്റ് പബ്ലിക് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസര്&#x200d; രണ്ടു മാസത്തിനു ശേഷം ഇക്കഴിഞ്ഞ 13ന് ഇത് സംബന്ധിച്ച് മറുപടി നല്&#x200d;കി.<br> ഇതില്&#x200d; വനിതാ മതിലിന്റെ പ്രചാരണത്തിനോ ചിത്രീകരണത്തിനോ ആയി സര്&#x200d;ക്കാര്&#x200d; പണം ചെലവിട്ടിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാല്&#x200d; ഡിസംബര്&#x200d; പത്തിന് മനുഷ്യാവകാശ ദിനത്തില്&#x200d; സധൈര്യം മുന്നോട്ട് പരിപാടിക്കായി തയ്യാറാക്കിയ നോട്ടീസില്&#x200d; വനിതാ മതില്&#x200d; പരസ്യവും ഉള്&#x200d;പ്പെടുത്തിയിരുന്നുവെന്ന് പറയുന്നുണ്ട്. ജന്&#x200d;ഡര്&#x200d; അവബോധ പരിപാടികള്&#x200d;ക്കായി നാളിതുവരെ 40,32, 878 രൂപ ചെലവിട്ടെന്ന വിവരവും സ്റ്റേറ്റ് പബ്ലിക് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസര്&#x200d; നല്&#x200d;കിയ മറുപടിയിലുണ്ട്. ഇത് മതിലിനാണോ എന്ന് വ്യക്തമാക്കിയില്ല.<br> വനിതാ മതിലിന്റെ പ്രചരണത്തിനും സംഘാടനത്തിനുമായി വലിയ തുക തന്നെ സര്&#x200d;ക്കാര്&#x200d; ചിലവഴിച്ചിരുന്നു. വിവിധ വകുപ്പുകള്&#x200d; മുഖേന പരസ്യങ്ങള്&#x200d;, പോസ്റ്ററുകള്&#x200d; തുടങ്ങിയ വലിയതോതില്&#x200d; തന്നെ ഇക്കാലയളവില്&#x200d; സര്&#x200d;ക്കാര്&#x200d; ഇറക്കിയിരുന്നു. എന്നാല്&#x200d; ഇതിനാവശ്യമായ തുക സി.പി.എമ്മും സംഘാടക സമിതിയും കണ്ടെത്തിയെന്നാണ് സര്&#x200d;ക്കാര്&#x200d; വൃത്തങ്ങളുടെ അവകാശവാദം. <br> വനിതാ മതിലിനായി സര്&#x200d;ക്കാര്&#x200d; ഫണ്ട് നല്&#x200d;കിയില്ലെന്ന് ഹൈക്കോടതിയില്&#x200d; സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കിയിരുന്നു. പിന്നീട്, പ്രളയ ഫണ്ട് വകമാറ്റുന്നില്ലെന്നും വനിതാ വകുപ്പുമായി ബന്ധപ്പെട്ട ഫണ്ടില്&#x200d; നിന്നാണ് വനിതാ മതിലിന് പണം ചെലവഴിക്കുന്നതെന്നും ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; സര്&#x200d;ക്കാര്&#x200d; പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്&#x200d; വനിതാ വകുപ്പ് ചെലവിട്ട തുകയുടെ കണക്ക്  വിവരാവകാശ നിയമപ്രകാരമുളള മറുപടിയില്&#x200d; നല്&#x200d;കേണ്ടതായിരുന്നു. എന്നാല്&#x200d; അതും നല്&#x200d;കിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vanitha-mathil-no-answer-for-ric-questions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.എല്&#x200d;.എയുടെ പേരില്&#x200d; അനധികൃത ഭൂമി, നിയമലംഘനം നടത്തി: പിവി അന്&#x200d;വറിനെതിരെ ജില്ലാ കലക്ടറുടെ റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/district-collector-submits-reports-against-pv-anwar-mla.html</link>
					<comments>https://www.chandrikadaily.com/district-collector-submits-reports-against-pv-anwar-mla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Mar 2018 12:02:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[land mafiya]]></category>
		<category><![CDATA[LDF MLA]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pv anwar mla]]></category>
		<category><![CDATA[PV ANWAR PARK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75153</guid>

					<description><![CDATA[കോഴിക്കോട്: പിവി അന്&#x200d;വര്&#x200d; എം.എല്&#x200d;.എ നിയമലംഘനം നടത്തിയെന്ന് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്&#x200d;ട്ട്. പിവി അന്&#x200d;വര്&#x200d; പേരിലുള്ള വാട്ടര്&#x200d; തീംപാര്&#x200d;ക്ക് പ്രവര്&#x200d;ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാര്&#x200d;ക്കില്&#x200d; അനധികൃത കെട്ടിടങ്ങള്&#x200d; ഉണ്ടെന്നും ഇവ പൊളിച്ചു മാറ്റണമെന്നും കലക്ടറുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നതായി പ്രമുഖ മലയാള ന്യൂസ് ചാനലിന്റെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. പാര്&#x200d;ക്ക് നിര്&#x200d;മ്മിച്ചിരിക്കുന്നത് അംഗീകരിച്ച പ്ലാനില്&#x200d; നിന്ന് വ്യത്യസ്തമായിട്ടാണെന്നും കലക്ടര്&#x200d; കണ്ടെത്തി. പാര്&#x200d;ക്കിനോട് ചേര്&#x200d;ന്ന് അന്&#x200d;വറിന്റെ പേരില്&#x200d; അനധികൃത ഭൂമിയുണ്ടെന്നും കലക്ടര്&#x200d; സ്ഥിരീകരിച്ചു.നിയമലംഘനങ്ങളില്&#x200d; കേസെടുത്ത് അന്വേഷണം നടത്താന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പിവി അന്&#x200d;വര്&#x200d; എം.എല്&#x200d;.എ നിയമലംഘനം നടത്തിയെന്ന് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്&#x200d;ട്ട്. പിവി അന്&#x200d;വര്&#x200d; പേരിലുള്ള വാട്ടര്&#x200d; തീംപാര്&#x200d;ക്ക് പ്രവര്&#x200d;ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാര്&#x200d;ക്കില്&#x200d; അനധികൃത കെട്ടിടങ്ങള്&#x200d; ഉണ്ടെന്നും ഇവ പൊളിച്ചു മാറ്റണമെന്നും കലക്ടറുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നതായി പ്രമുഖ മലയാള ന്യൂസ് ചാനലിന്റെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. പാര്&#x200d;ക്ക് നിര്&#x200d;മ്മിച്ചിരിക്കുന്നത് അംഗീകരിച്ച പ്ലാനില്&#x200d; നിന്ന് വ്യത്യസ്തമായിട്ടാണെന്നും കലക്ടര്&#x200d; കണ്ടെത്തി.</p>
<p>പാര്&#x200d;ക്കിനോട് ചേര്&#x200d;ന്ന് അന്&#x200d;വറിന്റെ പേരില്&#x200d; അനധികൃത ഭൂമിയുണ്ടെന്നും കലക്ടര്&#x200d; സ്ഥിരീകരിച്ചു.നിയമലംഘനങ്ങളില്&#x200d; കേസെടുത്ത് അന്വേഷണം നടത്താന്&#x200d; ലാന്റ് അക്വിസിഷന്&#x200d; ഡെപ്യൂട്ടി കലക്ടര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. അന്&#x200d;വറിന്റെ ഭൂമിയില്&#x200d; വനം ഉള്&#x200d;പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നിര്&#x200d;ദ്ദേശം നല്&#x200d;കുന്നതാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/district-collector-submits-reports-against-pv-anwar-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി ഭരണത്തില്&#x200d; ജയിലുകള്&#x200d;  നിയന്ത്രിക്കുന്നത് സി.പി.എം ഗുണ്ടകള്&#x200d;</title>
		<link>https://www.chandrikadaily.com/pinarayi-vijayan-government-cpm.html</link>
					<comments>https://www.chandrikadaily.com/pinarayi-vijayan-government-cpm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 08 Dec 2017 17:03:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[ldf_government]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58532</guid>

					<description><![CDATA[ഫൈസല്&#x200d; മാടായി കണ്ണൂര്&#x200d; സംസ്ഥാനത്തെ ജയിലുകളില്&#x200d; സി.പി.എം സെല്&#x200d; ഭരണം അവസാനിച്ചില്ലെന്ന സൂചന നല്&#x200d;കി സെല്ലുകളില്&#x200d; ഇപ്പോഴും പാര്&#x200d;ട്ടി ഗുണ്ടകള്&#x200d; വാഴുന്നു. കണ്ണൂര്&#x200d; സെന്&#x200d;്ട്രല്&#x200d; ജയിലില്&#x200d; രാഷ്ട്രീയ തടവുകാരന് നേരെ നടന്നത് ക്രൂര മര്&#x200d;ദ്ദനം. മറ്റ് പാര്&#x200d;ട്ടികളില്&#x200d; പെട്ടവര്&#x200d;ക്ക് തടവറകളിലും രക്ഷയില്ലെന്ന രീതിയിലാണ് സി.പി.എം ഗുണ്ടകള്&#x200d; ജയിലുകള്&#x200d; വാഴുന്നത്. റിമാന്റ് തടവുകാരനായി കഴിഞ്ഞ ദിവസം കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലിലെത്തിയ മുസ്്‌ലിംലീഗ് പ്രവര്&#x200d;ത്തകനാണ് സി.പി.എം പ്രവര്&#x200d;ത്തകരുടെ ക്രൂരതക്കിരയായത്. നടുവില്&#x200d; മേഖലയില്&#x200d; നടന്ന അക്രമവുമായി ബന്ധപ്പെട്ട് അന്യായമായി കേസ് ചുമത്തി [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഫൈസല്&#x200d; മാടായി </strong><br />
<strong>കണ്ണൂര്&#x200d;</strong></p>
<p>സംസ്ഥാനത്തെ ജയിലുകളില്&#x200d; സി.പി.എം സെല്&#x200d; ഭരണം അവസാനിച്ചില്ലെന്ന സൂചന നല്&#x200d;കി സെല്ലുകളില്&#x200d; ഇപ്പോഴും പാര്&#x200d;ട്ടി ഗുണ്ടകള്&#x200d; വാഴുന്നു. കണ്ണൂര്&#x200d; സെന്&#x200d;്ട്രല്&#x200d; ജയിലില്&#x200d; രാഷ്ട്രീയ തടവുകാരന് നേരെ നടന്നത് ക്രൂര മര്&#x200d;ദ്ദനം. മറ്റ് പാര്&#x200d;ട്ടികളില്&#x200d; പെട്ടവര്&#x200d;ക്ക് തടവറകളിലും രക്ഷയില്ലെന്ന രീതിയിലാണ് സി.പി.എം ഗുണ്ടകള്&#x200d; ജയിലുകള്&#x200d; വാഴുന്നത്. റിമാന്റ് തടവുകാരനായി കഴിഞ്ഞ ദിവസം കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലിലെത്തിയ മുസ്്‌ലിംലീഗ് പ്രവര്&#x200d;ത്തകനാണ് സി.പി.എം പ്രവര്&#x200d;ത്തകരുടെ ക്രൂരതക്കിരയായത്. നടുവില്&#x200d; മേഖലയില്&#x200d; നടന്ന അക്രമവുമായി ബന്ധപ്പെട്ട് അന്യായമായി കേസ് ചുമത്തി അറസ്റ്റിലായ നടുവില്&#x200d; സ്വദേശി ചേളന്റകത്ത് മുഹമ്മദാ(45)ണ് മര്&#x200d;ദ്ദനത്തിനിരയായത്.</p>
<p>റിമാന്റ് ചെയ്ത് സബ്ജയിലിലേക്ക് അയച്ച മുഹമ്മദിന് ആസ്ത്മയും ശ്വാസം മുട്ടലുള്&#x200d;പ്പെടെ ശാരീരിക അസ്വസ്ഥതയുള്ളതിനാല്&#x200d; ചികിത്സ സൗകര്യം മുന്&#x200d;നിറുത്തി സെന്&#x200d;ട്രല്&#x200d; ജയിലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്&#x200d; രോഗികളെ പാര്&#x200d;പ്പിക്കേണ്ട സെല്ലിന് പകരം രാഷ്ട്രീയ ക്രിമിനല്&#x200d; കേസുകളില്&#x200d; ശിക്ഷിക്കപ്പെട്ട പ്രതികളെ പാര്&#x200d;പ്പിച്ച സെല്ലുകളിലാണ് പാര്&#x200d;പ്പിച്ചത്. നിലവില്&#x200d; പത്താം ബ്ലോക്കിലാണ് രോഗികളായ തടവുകാരെ പാര്&#x200d;പ്പിക്കുന്നത്. ഇവിടെ പാര്&#x200d;പ്പിക്കുന്നതിന് പകരം മുഹമ്മദിനെ എത്തിച്ചത് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; ഉള്&#x200d;പ്പെടുന്ന പ്രതികളെ പാര്&#x200d;പ്പിച്ച രണ്ടാം ബ്ലോക്കിലാണ്.</p>
<p>ഇവിടെ എത്തിയ ഉടനെയായിരുന്നു മുഹമ്മദിന് നേരെ ആക്രമണം. &#8216;നീ നടുവിലില്&#x200d; നിന്ന് വരുന്നവനല്ലെടാ.. സി.പി.എം പ്രവര്&#x200d;ത്തകരെ ആക്രമിച്ചത് താനും കൂടി ചേര്&#x200d;ന്നല്ലെടാ&#8217; എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു ആക്രമണം. നഖം കൊണ്ട് മാന്തിയും കട്ടിംഗ് പ്ലയര്&#x200d; ഉപയോഗിച്ച് താടിരോമങ്ങള്&#x200d; പിഴുതെടുക്കാനുള്ള ശ്രമങ്ങള്&#x200d; ഉള്&#x200d;പ്പെടെ നടത്തി ക്രൂരമായാണ് മര്&#x200d;ദ്ദിച്ചതെന്ന് ജയിലിലെത്തിയ യു.ഡി.എഫ് നേതാക്കളോട് മുഹമ്മദ് പറഞ്ഞു. കൈവളയും കഴുത്തില്&#x200d; ചരടും ചെയിനും കെട്ടിയ സംഘമാണ് മര്&#x200d;ദ്ദിച്ചത്.</p>
<p>രോഗിയായ തടവുകാരന് നേരെ നടന്ന സി.പി.എം ഗുണ്ടാ ആക്രമണത്തെ കുറിച്ച്് യു.ഡി.എഫ് നേതാക്കള്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്റെയും ജയില്&#x200d; ഡി.ജി.പി ആര്&#x200d; ശ്രീലേഖയുടെയും ശ്രദ്ധയില്&#x200d; പെടുത്തിയിട്ടുണ്ട്. പൊലീസും ജയില്&#x200d; വകുപ്പ് ഉദ്യോഗസ്ഥരും അറിഞ്ഞു കൊണ്ടുള്ള ആക്രമമാണിതെന്ന് യു.ഡി.എഫ് നേതാക്കള്&#x200d; ആരോപിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്&#x200d;ക്ക് മുഹമ്മദ് പരാതി നല്&#x200d;കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടതിനെ തുടര്&#x200d;ന്ന് മുഹമ്മദിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം സ്‌പെഷ്യല്&#x200d; സബ്ജയിലിലേക്ക് മാറ്റി. മുസ്്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്&#x200d; ഖാദര്&#x200d; മൗലവി, മുന്&#x200d; മന്ത്രി കെ.സി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മുഹമ്മദിനെ ജയിലില്&#x200d; സന്ദര്&#x200d;ശിച്ചത്.</p>
<p><strong>മരണത്തെ മുന്നില്&#x200d; കണ്ടെന്ന് മുഹമ്മദ്</strong></p>
<p>ഇവിടെ നിന്ന് ജീവനോടെ പുറത്ത് പോകാനാകില്ലെന്ന് തന്നെയാണ് ഞാന്&#x200d; കരുതിയതെന്ന് ജയിലിലെ ആക്രമണത്തെ കുറിച്ച് മുഹമ്മദ് നേതാക്കളോട് പറഞ്ഞു. ക്രൂരമായിരുന്നു ഭീഷണി മുഴക്കി കൊണ്ടുള്ള ആക്രമണം&#8217;. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു കുറെ നേരം. ഇവിടെ നിന്ന് തന്റെ മയ്യിത്തായിരിക്കും പുറത്ത് കൊണ്ടുപോകുകയെന്ന് ഞാന്&#x200d; ചിന്തിച്ച് പോയിരുന്നു. നീ നടുവിലില്&#x200d; നിന്ന് വരുന്നതല്ലേയെന്ന ആക്രോശത്തോടെ നഖം കൊണ്ട് മാന്തിയും കട്ടിംഗ് പ്ലയര്&#x200d; ഉപയോഗിച്ച് താടിരോമങ്ങള്&#x200d; പിഴുതെടുക്കാനുള്ള ശ്രമവും നടന്നു. വല്ലാത്ത വേദനയാണ് താന്&#x200d; അനുഭവിച്ചതെന്നും മുഹമ്മദ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-vijayan-government-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ക്രമപ്രശ്‌നം  ഉന്നയിച്ചു</title>
		<link>https://www.chandrikadaily.com/udf-opposition-against-cm-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/udf-opposition-against-cm-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 18:01:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[LDF GOV]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53029</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമായി ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിന്റെ തുടക്കം പ്രക്ഷുബ്ധമായി. വേങ്ങര നിയമസഭാമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് അംഗം കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു അജണ്ടയിലെ ആദ്യഇനം. ഖാദര്‍ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സ്പീക്കര്‍ മുഖ്യമന്ത്രിയെ റിപ്പോര്‍ട്ട് സമര്‍പ്പണത്തിനായി ക്ഷണിച്ചു. ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചട്ടം 50 അനുസരിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആദ്യം പ്രതിഷേധിച്ചു. ഇരിപ്പിടത്തില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; മാത്രമായി ചേര്&#x200d;ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിന്റെ തുടക്കം പ്രക്ഷുബ്ധമായി. വേങ്ങര നിയമസഭാമണ്ഡലത്തില്&#x200d; നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് അംഗം കെ.എന്&#x200d;.എ ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു അജണ്ടയിലെ ആദ്യഇനം. ഖാദര്&#x200d; സത്യപ്രതിജ്ഞ പൂര്&#x200d;ത്തിയാക്കിയതിന് പിന്നാലെ സ്പീക്കര്&#x200d; മുഖ്യമന്ത്രിയെ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പണത്തിനായി ക്ഷണിച്ചു.<br />
ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ ഉയര്&#x200d;ന്ന കായല്&#x200d; കയ്യേറ്റ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചട്ടം 50 അനുസരിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്&#x200d; അനുവദിച്ചില്ല. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങള്&#x200d; ആദ്യം പ്രതിഷേധിച്ചു. ഇരിപ്പിടത്തില്&#x200d; നിന്ന് എഴുന്നേറ്റ് പ്രതിപക്ഷ അംഗങ്ങള്&#x200d; ബഹളംവെച്ചു. ചട്ടം 50 അനുസരിച്ച് നല്&#x200d;കിയ നോട്ടീസ് പരാമര്&#x200d;ശിക്കുക പോലും ചെയ്യാതെ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്&#x200d; കവര്&#x200d;ന്നെടുക്കുന്ന നടപടിയാണിതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.<br />
ജുഡീഷ്യല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് സഭയുടെ മേശപ്പുറത്ത് വെച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ചട്ടം 300 അനുസരിച്ച് ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പ്രസ്താവന നടത്തി. റിപ്പോര്&#x200d;ട്ടിന്മേല്&#x200d; സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടികള്&#x200d; വിശദീകരിക്കുന്ന ആക്ഷന്&#x200d; ടേക്കണ്&#x200d; റിപ്പോര്&#x200d;ട്ടും സഭയില്&#x200d; സമര്&#x200d;പ്പിച്ചു. റിപ്പോര്&#x200d;ട്ട് സഭയില്&#x200d; വെക്കും മുമ്പ് വിശദാംശങ്ങള്&#x200d; പുറത്ത് വിട്ടത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് രമേശ് ചെന്നിത്തലയും കെ.സി ജോസഫും ക്രമപ്രശ്‌നം ഉന്നയിച്ചു.<br />
ജുഡീഷ്യല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നിയമസഭയില്&#x200d; വെക്കുന്നതിന് മുമ്പ് ഇതിന്റെ വിശദാംശങ്ങള്&#x200d; മുഖ്യമന്ത്രി വാര്&#x200d;ത്താസമ്മേളനം നടത്തി പുറത്ത് വിട്ടത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് സഭയോടുള്ള അവഹേളനമാണ്. ഉമ്മന്&#x200d;ചാണ്ടിയെ പോലെ പ്രവര്&#x200d;ത്തന പാരമ്പര്യമുള്ള ഒരു നേതാവിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് യു.ഡി.എഫിനെ ക്ഷയിപ്പിക്കാന്&#x200d; കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.<br />
ജുഡീഷ്യല്&#x200d; കമ്മീഷന്&#x200d; യു.ഡി.എഫിന്റെ കുഞ്ഞാണെന്നും കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സോളാര്&#x200d; റിപ്പോര്&#x200d;ട്ട് നേരത്തെ പുറത്ത് വിട്ടുവെന്ന ക്രമപ്രശ്‌നം നിലനില്&#x200d;ക്കില്ലെന്ന് സ്പീക്കര്&#x200d; പി. ശ്രീരാമകൃഷ്ണന്&#x200d; മറുപടി നല്&#x200d;കി. റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ച് കുറഞ്ഞ ദിവസത്തിനകം ആക്ഷന്&#x200d; ടേക്കണ്&#x200d; റിപ്പോര്&#x200d;ട്ട് സഹിതം സഭയില്&#x200d; വെച്ചത് മാതൃകാപരമായ നടപടിയാണെന്നും സ്പീക്കര്&#x200d; പറഞ്ഞു. റിപ്പോര്&#x200d;ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചതിന് പിന്നാലെ അതിന്റെ കോപ്പിയും ആക്ഷന്&#x200d; ടേക്കണ്&#x200d; റിപ്പോര്&#x200d;ട്ടും അംഗങ്ങള്&#x200d;ക്ക് വിതരണം ചെയ്തു. ഈ നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയായതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-opposition-against-cm-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗെയില്‍: പൊലീസ് വേട്ട തുടരുന്നു; 33 പേര്‍ റിമാന്റില്‍, വീടുകളിലും അതിക്രമം</title>
		<link>https://www.chandrikadaily.com/gale-strike-issue-on-second-day.html</link>
					<comments>https://www.chandrikadaily.com/gale-strike-issue-on-second-day.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Nov 2017 16:41:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[gail strike]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[mukkam]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51535</guid>

					<description><![CDATA[കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്‍ അടിച്ചമര്‍ത്തിയ പൊലീസ് തുടര്‍ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് നിരപരാധികളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോഴിക്കോട്ട് 21ഉം മഞ്ചേരിയില്‍ 12ഉം ഉള്‍പ്പെടെ 33 പേരെയാണ് റിമാന്റ് ചെയ്തത്.  ഇന്ന് പതിനൊന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിര്&#x200d;ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്&#x200d; വാതക പൈപ്പ് ലൈന്&#x200d; വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്&#x200d; അടിച്ചമര്&#x200d;ത്തിയ പൊലീസ് തുടര്&#x200d;ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്&#x200d;ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് നിരപരാധികളെ മര്&#x200d;ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോഴിക്കോട്ട് 21ഉം മഞ്ചേരിയില്&#x200d; 12ഉം ഉള്&#x200d;പ്പെടെ 33 പേരെയാണ് റിമാന്റ് ചെയ്തത്.  ഇന്ന്<br />
പതിനൊന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കാവലില്&#x200d; ഗെയില്&#x200d; പദ്ധതിയുടെ പൈപ്പിടല്&#x200d; പ്രവൃത്തി പുനഃരാരംഭിച്ചു. ഒരു വിഭാഗം സമരക്കാര്&#x200d; പൊലീസിന് നേരെ കല്ലെറിഞ്ഞതിന്റെ പേരില്&#x200d; കണ്ണില്&#x200d; കണ്ടവരെയെല്ലാം അടിച്ചോടിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും പോലീസ് തകര്&#x200d;ത്തു.  രാവിലെ എട്ടു മണി മുതല്&#x200d; തന്നെ സമരക്കാര്&#x200d; കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയില്&#x200d; കറുത്തപറമ്പ് മുതല്&#x200d; വാലില്ലാപുഴ വരെയുള്ള എട്ടു കിലോമീറ്റര്&#x200d; റോഡില്&#x200d; പത്തോളം സ്ഥലങ്ങളില്&#x200d; റോഡില്&#x200d; ടയറുകള്&#x200d; കൂട്ടിയിട്ടും മരങ്ങള്&#x200d; കൂട്ടിയിട്ടും കത്തിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചു.</p>
<p>10 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് തടസ്സം നീക്കിയെങ്കിലും വൈകാതെ സമരക്കാര്&#x200d; വീണ്ടും ഗതാഗത തടസ്സം സൃഷ്ടിച്ചു. അതിനിടെ വലിയപറമ്പില്&#x200d; പൊലീസും സമരക്കാരും നേര്&#x200d;ക്ക് നേര്&#x200d; ഏറ്റുമുട്ടി. പോലീസ് കണ്ണില്&#x200d; കണ്ടവര്&#x200d;ക്ക് നേരെയെല്ലാം ആക്രമണം അഴിച്ചുവിട്ടു. ഇരുചക്രവാഹനങ്ങളില്&#x200d; യാത്ര ചെയ്ത നിരവധി ചെറുപ്പക്കാര്&#x200d;ക്ക് പൊലീസ് മര്&#x200d;ദ്ദനമേറ്റു. കേസ്സ് ഭയന്ന് ഇതിലേറെ പേരും ചികിത്സ പോലും തേടിയില്ല.</p>
<p>കണ്ണില്&#x200d; കണ്ടവരെ മാത്രമല്ല വീടുകളിലും വാടക കെട്ടിടങ്ങളിലുമെല്ലാം അതിക്രമിച്ചു കയറിയും നൂറുകണക്കിനാളുകളെ ബലമായി പിടിച്ചു കൊണ്ടുപോയി. സ്ത്രീകളും കുട്ടികളും വാതിലടച്ച് പുറത്തിറങ്ങാന്&#x200d; ധൈര്യപ്പെടാതെ അകത്തളങ്ങളില്&#x200d; കഴിയുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. വീട്ടുകാര്&#x200d; മക്കളെ പുറത്ത് വിടാന്&#x200d; ധൈര്യപ്പെടുന്നില്ല. കടയില്&#x200d; സാധനങ്ങള്&#x200d; വാങ്ങാന്&#x200d; പോയവരും മുടി മുറിക്കാന്&#x200d; പോയവരും ഹോട്ടലില്&#x200d; ഭക്ഷണം കഴിക്കുന്നവരുമെല്ലാം പൊലീസ് പിടിയിലായവരിലുണ്ട്.</p>
<p>പരീക്ഷക്ക് സലാമിന്റെ നബീല്&#x200d; ഉള്&#x200d;പ്പെടെ നിരപരാധികളായ പലരെയും പൊലീസ് പിടിച്ചുകൊണ്ടുപോയതായി നാട്ടുകാര്&#x200d; പരാതിപ്പെടുന്നു. സമരക്കാര്&#x200d; ഓടിക്കയറിയതായി ആരോപിച്ച് ആദം പടി യു.എ മുനീറിന്റെ വീട്ടിലാണ് പോലീസ് അതിക്രമിച്ച് കയറി, അകത്ത് നിന്ന് കുറ്റിയിട്ട വാതില്&#x200d; ചവിട്ടിപൊളിക്കാന്&#x200d; പൊലീസ് ശ്രമിച്ചു. മുനീറിന്റെ സഹോദരന്റെ മകന്&#x200d; വിദ്യാര്&#x200d;ത്ഥിയായ നബീലിനെ പിടിച്ച് കൊണ്ട് പോവുകയും ജനല്&#x200d;ചില്ലുകള്&#x200d; ലാത്തി കൊണ്ടടിച്ച് തകര്&#x200d;ക്കുകയും ചെയ്തു. ഈ സമയം തന്റെ മകനാണെന്ന് പറഞ്ഞ് പിതാവ് സലാം പോലീസിനോട് പറഞ്ഞിട്ടും മകനെ വിട്ടു നല്&#x200d;കാന്&#x200d; തയ്യാറായില്ല. പൊലീസ് അതിക്രമത്തില്&#x200d; ഭയന്ന് വിറച്ചതായി മുനീറിന്റെ ഭാര്യ പറഞ്ഞു.</p>
<p>നെല്ലിക്കാപറമ്പിലും വലിയപറമ്പിലും ഉള്&#x200d;പ്പെടെയുള്ള സ്ഥലങ്ങളിലും പൊലീസ് വീട്ടില്&#x200d; കയറിയതായി പരാതിയുണ്ട്. പലര്&#x200d;ക്കെതിരെയും വൈകാരികമായാണ് പൊലീസ് പെരുമാറിയത്. ഒരു മാസത്തിലധികമായി നടന്നു വരുന്ന ഗെയില്&#x200d; വിരുദ്ധ സമരങ്ങളെ തുടര്&#x200d;ന്ന് നിര്&#x200d;ത്തിവെച്ചിരുന്ന ഗെയില്&#x200d; വാതക പൈപ്പ് ലൈന്&#x200d; പ്രവൃത്തികളാണ് ജനകീയ ഹര്&#x200d;ത്താല്&#x200d; ദിനത്തില്&#x200d; തന്നെ പുനരാരംഭിച്ചത് പ്രകോപനപമാണെന്നാണ് ആക്ഷന്&#x200d; കമ്മിറ്റി ആരോപണം. പന്നിക്കോട് പൂവാട്ട് ഭാഗത്താണ് വന്&#x200d; പൊലീസ് സാന്നിധ്യത്തില്&#x200d; ഇന്നലെ പ്രവൃത്തി നടക്കുന്നത്.<br />
അതിനിടെ, പ്രതിഷേധം കത്തുന്നതിനിടെ ആവശ്യമായ രേഖകള്&#x200d; ഹാജരാക്കിയാല്&#x200d; 15 ദിവസത്തിനകം നഷ്ടപരിഹാരം സംബന്ധിച്ച ചെക്ക് നല്&#x200d;കുമെന്ന് ഗെയില്&#x200d; അധികൃതര്&#x200d; പറഞ്ഞു. ആധാരത്തിന്റെ കോപ്പി, നികുതി ചീട്ടിന്റെ കോപ്പി, തിരിച്ചറിയല്&#x200d; രേഖയുടെ കോപ്പി, കൈവശ സര്&#x200d;ട്ടിഫിക്കറ്റിന്റെ ഒറിജിനല്&#x200d; എന്നിവയാണ് ഹാജരാകേണ്ടത്. ഭൂമിയുടെ ആധാര വിലയുടെ 50 ശതമാനമാണ് നഷ്ടപരിഹാരമായി നല്&#x200d;കുക. പക്ഷെ, ഇപ്പോഴുള്ളത് 2014ലെ ഫെയര്&#x200d; വാല്യു ആണ്.</p>
<p>ഭൂമി വില സംബന്ധിച്ച് വാല്യു പുനര്&#x200d; ക്രമീകരിക്കുന്നതിന് കലക്ടര്&#x200d; സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയൊന്നു മുണ്ടായിട്ടില്ലെന്ന് ഗെയില്&#x200d; അധികൃതരും പറയുന്നു. പൊലീസ് നടപടിയിലും അതിക്രമത്തിലും പ്രതിഷേധിച്ച് ഗെയില്&#x200d; വിക്ടിംസ് ഫോറവും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്&#x200d;ത്താല്&#x200d; നാട് ഒന്നാകെ ഏറ്റെടുത്തതോടെ പരിപൂര്&#x200d;ണ്ണമായി.</p>
<p><strong>കുഞ്ഞാലിക്കുട്ടിയും സുധീരനും </strong><strong>നാളെ എരഞ്ഞിമാവിലെത്തും</strong></p>
<p>കോഴിക്കോട്: മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുന്&#x200d; കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഇന്ന് ഗെയില്&#x200d; വിരുദ്ധ സമരത്തിന്റെ കേന്ദ്രഭൂമിയായ എരഞ്ഞിമാവിലെത്തും. രാവിലെ 10.30ന് എത്തുന്ന നേതാക്കള്&#x200d; ഗെയില്&#x200d; ഇരകളെയും പൊലീസ് അതിക്രമത്തിന് ഇരയായവരെയും സന്ദര്&#x200d;ശിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gale-strike-issue-on-second-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒപ്പിട്ടു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകളുടെ കൂമ്പാരം; വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ തേടി പുതിയ വിവാദം</title>
		<link>https://www.chandrikadaily.com/minister-c-raveendranath-new-issue.html</link>
					<comments>https://www.chandrikadaily.com/minister-c-raveendranath-new-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Oct 2017 11:59:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[C Raveendranath]]></category>
		<category><![CDATA[education]]></category>
		<category><![CDATA[ldf_government]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50390</guid>

					<description><![CDATA[കോഴിക്കോട് : വിദ്യാഭ്യാസ വകുപ്പിന്റെ പിടിച്ചുലക്കിയ വിവാദ സര്‍ക്കുലറിന് പുറമെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ തേടി പുതിയ വിവാദം. കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാഭ്യാസ മന്ത്രി ഒപ്പിട്ടു നല്‍കിയ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവാണ് മന്ത്രി സി.രവീന്ദ്രനാഥിനെ പുതിയ വിവാദത്തിലേക്ക് വീഴ്ത്തിയത്. കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ ലഭിച്ചതിന് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ അക്ഷര തെറ്റുകളുടെ കൂമ്പാരമാണുള്ളത്. സര്‍ട്ടിഫിക്കറ്റ് എന്നുവേണ്ടിടത്ത് സര്‍ഫിസിക്കേറ്റ് എന്നും പ്രസന്‍ന്റഡ് എന്നുള്ളടത്ത് പ്രസ്റ്റന്‍ന്റഡ് എന്നുമാണ് എഴുതിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി സി. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : വിദ്യാഭ്യാസ വകുപ്പിന്റെ പിടിച്ചുലക്കിയ വിവാദ സര്&#x200d;ക്കുലറിന് പുറമെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ തേടി പുതിയ വിവാദം. കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളജില്&#x200d; വിദ്യാഭ്യാസ മന്ത്രി ഒപ്പിട്ടു നല്&#x200d;കിയ അക്രഡിറ്റേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റിലെ പിഴവാണ് മന്ത്രി സി.രവീന്ദ്രനാഥിനെ പുതിയ വിവാദത്തിലേക്ക് വീഴ്ത്തിയത്.<br />
കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിന് നാഷണല്&#x200d; ബോര്&#x200d;ഡ് ഓഫ് അക്രഡിറ്റേഷന്&#x200d; ലഭിച്ചതിന് നല്&#x200d;കിയ സര്&#x200d;ട്ടിഫിക്കറ്റില്&#x200d; അക്ഷര തെറ്റുകളുടെ കൂമ്പാരമാണുള്ളത്.<br />
സര്&#x200d;ട്ടിഫിക്കറ്റ് എന്നുവേണ്ടിടത്ത് സര്&#x200d;ഫിസിക്കേറ്റ് എന്നും പ്രസന്&#x200d;ന്റഡ് എന്നുള്ളടത്ത് പ്രസ്റ്റന്&#x200d;ന്റഡ് എന്നുമാണ് എഴുതിയിരിക്കുന്നത്.</p>
<p><img loading="lazy" class="alignnone size-full wp-image-50397" src="https://www.chandrikadaily.com/wp-content/uploads/2017/10/22788678_1893045897379856_1489039807728241511_n.jpg" alt="22788678_1893045897379856_1489039807728241511_n" width="960" height="699" srcset="https://www.chandrikadaily.com/wp-content/uploads/2017/10/22788678_1893045897379856_1489039807728241511_n.jpg 960w, https://www.chandrikadaily.com/wp-content/uploads/2017/10/22788678_1893045897379856_1489039807728241511_n-300x218.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/22788678_1893045897379856_1489039807728241511_n-768x559.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/22788678_1893045897379856_1489039807728241511_n-324x235.jpg 324w, https://www.chandrikadaily.com/wp-content/uploads/2017/10/22788678_1893045897379856_1489039807728241511_n-696x507.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/22788678_1893045897379856_1489039807728241511_n-577x420.jpg 577w" sizes="(max-width: 960px) 100vw, 960px" /> <img loading="lazy" class="alignnone size-full wp-image-50398" src="https://www.chandrikadaily.com/wp-content/uploads/2017/10/22894276_1893045894046523_5500099269889310251_n.jpg" alt="22894276_1893045894046523_5500099269889310251_n" width="960" height="699" srcset="https://www.chandrikadaily.com/wp-content/uploads/2017/10/22894276_1893045894046523_5500099269889310251_n.jpg 960w, https://www.chandrikadaily.com/wp-content/uploads/2017/10/22894276_1893045894046523_5500099269889310251_n-300x218.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/22894276_1893045894046523_5500099269889310251_n-768x559.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/22894276_1893045894046523_5500099269889310251_n-324x235.jpg 324w, https://www.chandrikadaily.com/wp-content/uploads/2017/10/22894276_1893045894046523_5500099269889310251_n-696x507.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/22894276_1893045894046523_5500099269889310251_n-577x420.jpg 577w" sizes="(max-width: 960px) 100vw, 960px" />വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ടെക്‌നിക്കല്&#x200d; എഡ്യുക്കേഷന്&#x200d; ഡയറക്ടര്&#x200d; ഡോ. കെ.പി ഇന്ദിരാദേവിയും ഒപ്പിട്ട് നല്&#x200d;കിയ സര്&#x200d;ട്ടിഫിക്കറ്റിലാണ് കടുത്ത തെറ്റുകള്&#x200d; വന്നിരിക്കുന്നതെന്നാണ് വിഷയം ഗുരുതരമാക്കുന്നത്. സര്&#x200d;ട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ട് വിതരണം ചെയ്തതെന്നാണ് വിവരം.<br />
മന്ത്രിക്ക് വന്ന പിഴ ഇതിനികം സോഷ്യല്&#x200d; മീഡിയയില്&#x200d; ചര്&#x200d;ച്ചയായിട്ടുണ്ട്. സാക്ഷര കേരളത്തെ പറയിപ്പിക്കുന്നതാണ് സര്&#x200d;ട്ടിഫിക്കറ്റെന്നും, സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കാതിരിക്കലായിരുന്നു ഇതിലും നല്ലതെന്നും, തുടങ്ങിയ പോസ്റ്റുകളാണ് വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ചു വരുന്നത്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fnishadksaleem0%2Fposts%2F1893045954046517&amp;width=500" width="500" height="747" frameborder="0" scrolling="no"></iframe><br />
നേരത്തെ ബി.ജെ.പി താത്വിക ആചാര്യനായിരുന്ന ദീന്&#x200d;ദയാല്&#x200d; ഉപാധ്യായ ജന്&#x200d;മദിന ആഘോഷം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്&#x200d;ക്കുലര്&#x200d; വിവാദമായിരുന്നു. തുടര്&#x200d;ന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആര്&#x200d;എസ്എസ് ശാഖാ അംഗമായിരുന്നെന്ന് അരോപിച്ച് കോണ്&#x200d;ഗ്രസ് എംഎല്&#x200d;എ അനില്&#x200d; അക്കര രംഗത്തെത്തുകയും ഉണ്ടായി.<br />
ഹിന്ദുത്വ ആശയങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളുന്ന പുസ്തകങ്ങള്&#x200d; സ്‌കൂളുകളില്&#x200d; വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടും സി.രവീന്ദ്രനാഥിനെതിരെ വിവിവാദമുയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-c-raveendranath-new-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാഭ്യാസ മന്ത്രിയുടെ ആര്‍.എസ്.എസ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് എം.എസ്.എഫ്</title>
		<link>https://www.chandrikadaily.com/msf-against-c-raveendranath-rss-lable-issue.html</link>
					<comments>https://www.chandrikadaily.com/msf-against-c-raveendranath-rss-lable-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 26 Oct 2017 12:36:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[C Raveendranath]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[mishab kizhriyoor]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[msf kerala]]></category>
		<category><![CDATA[ravindranath]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50040</guid>

					<description><![CDATA[കോഴിക്കോട് :കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സര്‍ സി രവീന്ദ്രനാഥിന്റെ ആര്‍.എസ്എ.സ് ബന്ധം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫും തയ്യാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു . ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കു വിധേയമായി കേരളത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാവിവത്കരണത്തിനു വിദ്യാഭ്യാസ വകുപ്പ് നിരന്തരമായി സൗകര്യം ഒരുക്കി കൊടുക്കയാണ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘ് പരിവാര്‍ പുസ്തകങ്ങള്‍ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ വിതരണം ചെയ്തതും ആര്‍ എസ് എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യയുടെ ജന്മ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് :കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സര്&#x200d; സി രവീന്ദ്രനാഥിന്റെ ആര്&#x200d;.എസ്എ.സ് ബന്ധം അന്വേഷിക്കാന്&#x200d; മുഖ്യമന്ത്രിയും എല്&#x200d;.ഡി.എഫും തയ്യാറാവണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്&#x200d;, ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്&#x200d; ആവശ്യപ്പെട്ടു .</p>
<p>ആര്&#x200d;.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടകള്&#x200d;ക്കു വിധേയമായി കേരളത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; കാവിവത്കരണത്തിനു വിദ്യാഭ്യാസ വകുപ്പ് നിരന്തരമായി സൗകര്യം ഒരുക്കി കൊടുക്കയാണ്. സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷയുടെ മറവില്&#x200d; സംഘ് പരിവാര്&#x200d; പുസ്തകങ്ങള്&#x200d; വിദ്യാഭ്യാസ സ്ഥാപങ്ങളില്&#x200d; വിതരണം ചെയ്തതും ആര്&#x200d; എസ് എസ് ആചാര്യന്&#x200d; ദീന്&#x200d; ദയാല്&#x200d; ഉപാധ്യയുടെ ജന്മ ശതാബ്ദി ആഘോഷിക്കണമെന്നാവശ്യപ്പെട്ടു സര്&#x200d;ക്കുലര്&#x200d; നല്&#x200d;കിയതും ഇത്തരം പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കു ഉദാഹരണമാണ്.</p>
<p>വിദ്യാഭ്യാസ മന്ത്രിയുടെ മുന്&#x200d;കാല ആര്&#x200d;.എസ്.എസ് ബന്ധം കൂടി പുറത്തു വന്ന സാഹചര്യത്തില്&#x200d; മന്ത്രിയുടെ അറിവോടെ ആണ് ഇത്തരം പ്രവര്&#x200d;ത്തനങ്ങള്&#x200d; നടക്കുന്നത് എന്ന് തെളിഞ്ഞിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരണത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്&#x200d;ക്ക് എം.എസ്.എഫ് നേതൃത്വം നല്&#x200d;കുമെന്നും ഇരുവരും അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-against-c-raveendranath-rss-lable-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
