<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>leaders &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/leaders/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 02 Sep 2024 05:04:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>leaders &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉത്തരാഖണ്ഡില്&#x200d; 2 ബി.ജെ.പി നേതാക്കള്&#x200d;ക്കെതിരെ ലൈംഗികാതിക്രമ കേസ്</title>
		<link>https://www.chandrikadaily.com/sexual-assault-case-against-2-bjp-leaders-in-uttarakhand.html</link>
					<comments>https://www.chandrikadaily.com/sexual-assault-case-against-2-bjp-leaders-in-uttarakhand.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 02 Sep 2024 05:04:52 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[leaders]]></category>
		<category><![CDATA[uttarakhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308110</guid>

					<description><![CDATA[പ്രതിപക്ഷമായ കോണ്&#x200d;ഗ്രസ് ഭരണകക്ഷിക്കെതിരെ രംഗത്തെത്തിയതോടെയാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നടപടിയെടുത്തത്.]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡില്&#x200d; ലൈംഗികാതിക്രമ ആരോപണത്തെ തുടര്&#x200d;ന്ന് 2 ബി.ജെ.പി നേതാക്കള്&#x200d;ക്കെതിരെ കേസ്. സംസ്ഥാനത്തെ കുമയോണ്&#x200d; മേഖലയില്&#x200d; നടന്ന വ്യത്യസ്ത സംഭവങ്ങളിലാണ് ബി.ജെ.പി നേതാക്കള്&#x200d;ക്കെതിരെ കേസെടുത്തത്. ഉത്തരാഖണ്ഡ് കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്&#x200d; അഡ്മിനിസ്ട്രേറ്റര്&#x200d; മുകേഷ് ബോറ, അല്&#x200d;മോറ ജില്ലയിലെ ഉപ്പ് ബ്ലോക്ക് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഭഗവത് സിങ് ബോറ എന്നിവര്&#x200d;ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരില്&#x200d; ഭഗവത് സിങ് ബോറയെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ശാരീരികമായി തന്നെ ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ബിന്ദുഖട്ടയിലെ വിധവയായ ഒരു സ്ത്രീ മുകേഷ് ബോറക്കെതിരെ പരാതി നല്&#x200d;കുകയായിരുന്നു. സ്ഥിരമായ ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് ലൈംഗികമായി അതിക്രമിച്ചതെന്ന് പരാതിയില്&#x200d; പറയുന്നു.</p>
<p>2021 നവംബര്&#x200d; 10ന് കേസിനാസ്പദമായ അതിക്രമം നടന്നത്. കാത്ഗോഡത്തിലെ ഒരു ഹോട്ടലില്&#x200d; വെച്ച് ബി.ജെ.പി നേതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പൊലീസില്&#x200d; മൊഴി നല്&#x200d;കിയതായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഇന്ത്യന്&#x200d; ശിക്ഷാ നിയമത്തിലെ 376, 506 വകുപ്പുകള്&#x200d; പ്രകാരമാണ് ഇരു നേതാക്കള്&#x200d;ക്കെതിരെയും പൊലീസ് കേസെടുത്തത്. അതിക്രമങ്ങളില്&#x200d; അന്വേഷണം തുടരുക യാണെന്ന് ഉദ്യോഗസ്ഥര്&#x200d; അറിയിച്ചു. അറസ്റ്റിലായ ഭഗവത് സിങ്ങിനെ കോടതിയില്&#x200d; ഹാജരാക്കി ജയിലിലേക്ക് അയച്ചതായി എസ്.എസ്.പി ദേവേന്ദ്ര പിഞ്ച പറഞ്ഞു.</p>
<p>പ്രതിപക്ഷമായ കോണ്&#x200d;ഗ്രസ് ഭരണകക്ഷിക്കെതിരെ രംഗത്തെത്തിയതോടെയാണ് സംസ്ഥാന സര്&#x200d;ക്കാര്&#x200d; നടപടിയെടുത്തത്. പാര്&#x200d;ട്ടിയിലെ മുതിര്&#x200d;ന്ന നേതാക്കള്&#x200d; ഉള്&#x200d;പ്പെട്ട എല്ലാ ലൈംഗികാതിക്രമ കേസുകളിലും സംസ്ഥാനത്തെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപുറമെ പശ്ചിമബംഗാളില്&#x200d; വീണ്ടും ലൈംഗികാതിക്രമങ്ങള്&#x200d; നടന്നതായി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. വനിതാ ഡോക്ടര്&#x200d; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യം നിലനില്&#x200d;ക്കെയാണ് സംസ്ഥാനത്ത് വീണ്ടും ലൈംഗികാതിക്രമം റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>പശ്ചിമ ബംഗാളിലെ ബിര്&#x200d;ബൂം ജില്ലയിലെ നഴ്‌സും നോര്&#x200d;ത്ത് 24 പര്&#x200d;ഗനാസ് ജില്ലയിലെ പ്രായപൂര്&#x200d;ത്തിയാവാത്ത പെണ്&#x200d;കുട്ടിയുമാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കടയില്&#x200d; നിന്ന് വരികയായിരുന്ന പെണ്&#x200d;കുട്ടിയെ അയല്&#x200d;വാസി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>പരിശോധനക്കിടയില്&#x200d; രോഗിയില്&#x200d; നിന്നുമാണ് നഴ്‌സിന് അതിക്രമം നേരിടേണ്ടി വന്നത്. ശരീരത്തില്&#x200d; സ്പര്&#x200d;ശിക്കുകയും പ്രതികരിച്ചപ്പോള്&#x200d; മോശം വാക്കുകള്&#x200d; ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്നും നഴ്‌സ് പറഞ്ഞു. തുടര്&#x200d;ന്ന് നഴ്‌സിന്റെ പരാതിയില്&#x200d; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-assault-case-against-2-bjp-leaders-in-uttarakhand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആത്മബലം പകർന്ന് കെഎംസിസി നേതാക്കൾ ദുരന്തഭൂമിയിൽ</title>
		<link>https://www.chandrikadaily.com/kmcc-leaders-in-the-disaster-land-with-strength.html</link>
					<comments>https://www.chandrikadaily.com/kmcc-leaders-in-the-disaster-land-with-strength.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 04 Aug 2024 06:49:14 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[leaders]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304633</guid>

					<description><![CDATA[കെഎംസിസി പ്രവർത്തകൻ പി.പി സുബൈറിന്റെ പതിനാലുകാരനായ മകൻ ഷുഹൈബിന്റെ ജീവൻ നഷ്ടമായി. മറ്റൊരു പ്രവർത്തകനായ ലത്തീഫിന്റെ വീട് ദുരന്തത്തിൽ ഒലിച്ച് പോയി.]]></description>
										<content:encoded><![CDATA[<p>ജീവിതം മുമ്പോട്ട് കൊണ്ട് പോകാനുള്ള ആത്മ ബലം പകർന്ന് നൽകി കെഎംസിസി സന്ദർശക സംഘം. മനുഷ്യമനഃസാക്ഷിയെ പിടിച്ചുലക്കുന്ന ദുരന്ത കാഴ്ച്ചകൾ.<br />
മലവെള്ളപ്പാച്ചിലിൽ സർവ്വതും നഷ്‌ടമായ ഒരു ഗ്രാമം. തകർന്നടിഞ്ഞ ദുരിത പൂർണ്ണഭൂമിയിൽ നിന്നും മാറി താൽക്കാലിക കേന്ദ്രങ്ങളിൽ കഴിയുന്ന മുണ്ടക്കൈ ഗ്രാമവാസികളുടെ ഭീതിയും ഞെട്ടലും ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.</p>
<p>കുടുംബാംഗങ്ങൾ നഷ്ടപെട്ട ഹതഭാഗ്യർ,ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അവരുടെ ഉറ്റവരും,ഉടയവരുമായ ഒട്ടേറെ പേർ. ദുരിതബാധിതരുടെ വേദനക്കൊപ്പം നിന്ന് കുവൈത്ത് കെഎംസിസി നേതാക്കൾ അവരെ സന്ദർശിച്ചു.</p>
<p>മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മേപ്പാടി മുണ്ടകൈ ദുരന്ത മുഖത്ത് ആദ്യ ഘട്ടത്തിൽ തന്നെ കുവൈത്ത് കെഎംസിസി പ്രവർത്തകർ സജീവമായിരുന്നു. സാധ്യമായ ഇടപെടലുകൾ നടത്തി ദുരന്ത ഭൂമിയിൽ കര്&#x200d;മ്മ നിരതരായി അവരുണ്ടായിരുന്നു.</p>
<p>രണ്ട് വീടുകളിലായി താമസിച്ചിരുന്ന കെഎംസിസി പ്രവർത്തകൻ സാഹിറിന്റെ ഉമ്മയും,സഹോദരിയും ഭാര്യാ പിതാവും,മാതാവും ഉൾപ്പടെയുള്ള കുടുംബത്തിലെ 16 അംഗങ്ങളെയാണ് മലവെള്ളം കൊണ്ട് പോയത്. പ്രിയപ്പെട്ടവർ പിരിഞ്ഞ മനോ വേദന സാഹിറിനെ തളർത്തിയപ്പോഴും രക്ഷാ-സേവന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി നിലകൊണ്ടു.</p>
<p>കെഎംസിസി പ്രവർത്തകൻ പി.പി സുബൈറിന്റെ പതിനാലുകാരനായ മകൻ ഷുഹൈബിന്റെ ജീവൻ നഷ്ടമായി. മറ്റൊരു പ്രവർത്തകനായ ലത്തീഫിന്റെ വീട് ദുരന്തത്തിൽ ഒലിച്ച് പോയി.</p>
<p>കുവൈത്ത് കെഎംസിസി സംസ്ഥാന ഓർഗനൈസിങ് സിക്രട്ടറി സിറാജ് എരഞ്ഞിക്കൽ,സംസ്ഥാന സിക്രട്ടറി ഫാസിൽ കൊല്ലം,പി.വി ഇബ്രാഹിം എന്നിവർ ആശുപത്രിയിലും,ക്യാമ്പിലും കഴിയുന്നവരെ സന്ദർശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kmcc-leaders-in-the-disaster-land-with-strength.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശിലെ പരാജയം, പരസ്പരം പഴിചാരി നേതാക്കള്&#x200d;; ബി.ജെ.പിയില്&#x200d; ചേരിപ്പോര്</title>
		<link>https://www.chandrikadaily.com/failure-in-uttar-pradesh-leaders-blaming-each-other-infighting-in-bjp.html</link>
					<comments>https://www.chandrikadaily.com/failure-in-uttar-pradesh-leaders-blaming-each-other-infighting-in-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Jun 2024 13:04:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[blaming]]></category>
		<category><![CDATA[Infighting]]></category>
		<category><![CDATA[leaders]]></category>
		<category><![CDATA[uttarpradsh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299619</guid>

					<description><![CDATA[പാര്&#x200d;ട്ടിയുടെ അമിത ആത്മവിശ്വാസം കാരണമാണ് ഉത്തര്&#x200d;പ്രദേശില്&#x200d; പരാജയം നേരിട്ടതെന്ന് യു.പി ധനകാര്യ മന്ത്രിയും 9 തവണ എം.എല്&#x200d;.എയുമായ സുരേഷ് ഖന്ന വിമര്&#x200d;ശിച്ചു.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഉത്തര്&#x200d;പ്രദേശില്&#x200d; നേരിട്ട തിരിച്ചടിയില്&#x200d; പരസ്പരം പഴിചാരി ബി.ജെ.പി നേതാക്കള്&#x200d;. തങ്ങളുടെ തോല്&#x200d;വിയെക്കുറിച്ച് ബി.ജെ.പി എം.പിമാരായ സാധവി നിരഞ്ജനും രവീന്ദര്&#x200d; കുശ്വാഹയും മാധ്യമങ്ങളോട് സംസാരിച്ചു. എന്നാല്&#x200d; പാര്&#x200d;ട്ടിയുടെ അമിത ആത്മവിശ്വാസം കാരണമാണ് ഉത്തര്&#x200d;പ്രദേശില്&#x200d; പരാജയം നേരിട്ടതെന്ന് യു.പി ധനകാര്യ മന്ത്രിയും 9 തവണ എം.എല്&#x200d;.എയുമായ സുരേഷ് ഖന്ന വിമര്&#x200d;ശിച്ചു.</p>
<p>2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ഉത്തര്&#x200d;പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലെ 62 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാല്&#x200d; ഇത്തവണ അത് 33 ആയി ചുരുങ്ങി. ഫൈസാബാദ്, അമേഠി, സുല്&#x200d;ത്താന്&#x200d;പൂര്&#x200d;, അംബേദ്കര്&#x200d; നഗര്&#x200d;, ബാരാബങ്കി തുടങ്ങിയ അയോധ്യയിലെ മണ്ഡലങ്ങളിലൊക്കെയും ബി.ജെ.പിക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു. രാം മന്ദിര്&#x200d; നില്&#x200d;ക്കുന്ന ഫൈസാബാദ് അടക്കം പരാജയപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നല്&#x200d;കിയത്.</p>
<p>അധികാരത്തില്&#x200d; വന്നാല്&#x200d; ഭരണഘടനയില്&#x200d; മാറ്റം വരുത്തുമെന്ന് ഫൈസാബാദിലെ സ്ഥാനാര്&#x200d;ത്ഥിയായ ലല്ലു സിങ് പറഞ്ഞിരുന്നു. ആ പരാമര്&#x200d;ശനത്തിന് നിരവധി വിമര്&#x200d;ശങ്ങള്&#x200d; പാര്&#x200d;ട്ടിക്കുള്ളില്&#x200d; തന്നെ ഉയര്&#x200d;ന്നിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമര്&#x200d;ശമാണ് വോട്ട് ചെയ്യുന്നതില്&#x200d; നിന്നും ജനങ്ങളെ പിന്തിരിപ്പിച്ചതെന്നാണ് എം.പിമാര്&#x200d; പറയുന്നത്.</p>
<p>&#8216;ലല്ലു സിങ്ങിനുണ്ടായ പരാമര്&#x200d;ശം എസ്.സി, എസ്.ടി ഒ.ബി.സി വിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ത്തി. അതുകൊണ്ട് തന്നെ ആ വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തില്ല. ഭരണഘടന മാറ്റുമെന്ന് പറഞ്ഞത് അത്തരം വോട്ടുകള്&#x200d; ഏകീകരിപ്പിച്ചു. ആ വോട്ടുകളാണ് ഇന്ത്യ സഖ്യത്തിലേക്ക് പോയത്. അദ്ദേഹത്തിന്റെ പരാമര്&#x200d;ശം കാരണം വലിയ നഷ്ടമാണ് പാര്&#x200d;ട്ടിക്ക് ഉണ്ടായത്,&#8217; ബി.ജെപി നേതാവായ അഭിഷേക് മിശ്ര പറഞ്ഞു.</p>
<p>ബി.ജെ.പി അയോധ്യയില്&#x200d; തോല്&#x200d;വി നേരിട്ടതിന് കാരണങ്ങള്&#x200d; പലതുണ്ടെന്ന് ഹിന്ദു ധര്&#x200d;മ സേന നേതാവ് സന്തോഷ് ദുബേ പറഞ്ഞു.ഓരോ വര്&#x200d;ഷവും രണ്ട് കോടി ജനങ്ങള്&#x200d; ജോലി നല്&#x200d;കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം വെറും വാഗ്ദാനമായി മാറിയതും പാര്&#x200d;ട്ടിക്ക് തിരിച്ചടിയായെന്ന് അദ്ദേഹം വിമര്&#x200d;ശിച്ചു. തൊഴിലില്ലായ്മ വന്&#x200d; തോതില്&#x200d; വര്&#x200d;ധിച്ചെന്നും ഇത് സാധാരണക്കാരെയും കര്&#x200d;ഷകരെയും ബി.ജെ.പിക്കെതിരെ തിരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സ്ഥാനാര്&#x200d;ത്ഥിയുടെ മോശം പരാമര്&#x200d;ശവും തോല്&#x200d;വിയിലേക്ക് നയിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സ്മൃതി ഇറാനിയുടെ തോല്&#x200d;വിക്കെതിരേ ബി.ജെ.പിയുടെ അമേഠി യൂണിറ്റ് പ്രസിഡന്റ് രംഗത്ത് വന്നിട്ടുണ്ട്. അമേഠിയിലെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും അവയോടുള്ള സ്മൃതിയുടെ അലംഭാവവും ജനങ്ങളെ അസംതൃപ്തരാക്കിയെന്നും അതേ തുടര്&#x200d;ന്നാണ് അവര്&#x200d;ക്ക് പരാജയം നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഫത്തേപുരിയില്&#x200d; തോല്&#x200d;വി നേരിട്ട സാധവിക്കെതിരെയും ബി.ജെ.പി നേതാക്കള്&#x200d; രംഗത്തെത്തിയിട്ടുണ്ട്. ഫത്തേപുരിയിലെ തന്റെ തോല്&#x200d;വിയിലൂടെ നരേന്ദ്ര മോദിയുടെ മുന്നേറ്റമാണ് ഇല്ലാതാക്കിയതെന്നും സ്വന്തം പാര്&#x200d;ട്ടിയില്&#x200d; നിന്നുള്ളവര്&#x200d; തന്നെയാണ് തന്നെ തോല്&#x200d;പ്പിച്ചതെന്നും അവര്&#x200d;ക്കെതിരെ രംഗത്തെത്തുമെന്നും സാധവി പറഞ്ഞു.</p>
<p>സാധവിയുടെ പരാമര്&#x200d;ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഫത്തേപൂരിലെ മുന്&#x200d; എം.എല്&#x200d;.എ രൂക്ഷമായി പ്രതികരിച്ചു. തങ്ങള്&#x200d;ക്ക് 4.5 ലക്ഷം വോട്ടുകള്&#x200d; ലഭിച്ചത് സാധവി കാരണമല്ലെന്നും അത് അണികളുടെ പ്രവര്&#x200d;ത്തനഫലമായാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം മറ്റുള്ളവരെ പഴിക്കുന്ന സാധവി സ്വയം ആത്മ പരിശോധനനടത്തണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>രാജസ്ഥാനിലെ സേലംപൂരില്&#x200d; തോറ്റ ബി.ജെ.പി സ്ഥാനാര്&#x200d;ഥി രവീന്ദര്&#x200d; കുശ്വാഹ പറഞ്ഞത് പല ബി.ജെ.പി അണികളും തനിക്ക് വേണ്ടി വോട്ട് ചെയ്യാനെത്തിയില്ലെന്നായിരുന്നു. ഇതിനെതിരെയും പാര്&#x200d;ട്ടിയില്&#x200d; രൂക്ഷ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/failure-in-uttar-pradesh-leaders-blaming-each-other-infighting-in-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; മുസ്‌ലിംങ്ങളെ കുടുക്കാന്&#x200d; ഗോഹത്യ; ബജ്രംഗ് ദള്&#x200d; നേതാക്കള്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/1cow-slaughter-to-trap-muslims-in-up-bajrang-dal-leaders-arrested.html</link>
					<comments>https://www.chandrikadaily.com/1cow-slaughter-to-trap-muslims-in-up-bajrang-dal-leaders-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 02 Feb 2024 04:47:21 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[cow slaughter]]></category>
		<category><![CDATA[leaders]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[trap]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289414</guid>

					<description><![CDATA[മുസ്‌ലിംങ്ങള്&#x200d;ക്കെതിരായ നടപടിയിലും നിയമവിരുദ്ധ പ്രവര്&#x200d;ത്തങ്ങള്&#x200d; തടയുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ബജ്രംഗ് ദളിന്റെ നീക്കം.]]></description>
										<content:encoded><![CDATA[<p>യു.പിയില്&#x200d; മുസ്‌ലിംങ്ങളെ കുടുക്കാനും ഛിജ്ലെത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനും ഗോഹത്യ നടത്തിയ ബജ്രംഗ് ദള്&#x200d; നേതാക്കള്&#x200d; അറസ്റ്റില്&#x200d;. പശുവിനെ കശാപ്പ് ചെയ്ത ശഹാബുദീനെയും പദ്ധതി ആസൂത്രണം ചെയ്ത ബജ്രംഗ് ദള്&#x200d; നേതാക്കളായ സുമിത് ബിഷ്ണോയ്, രാമന്&#x200d; ചൗധരി, രാജീവ് ചൗധരി എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>മുസ്‌ലിംങ്ങള്&#x200d;ക്കെതിരായ നടപടിയിലും നിയമവിരുദ്ധ പ്രവര്&#x200d;ത്തങ്ങള്&#x200d; തടയുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ബജ്രംഗ് ദളിന്റെ നീക്കം. മഖ്‌സൂദ് എന്ന വ്യക്തായിയോട് പകപോക്കന്&#x200d; ആയിരുന്നു ശഹാബുദീന്&#x200d; ബജ്രംഗ് നേതാക്കളുമായി സഹകരിച്ചത്.</p>
<p>സംഭവത്തില്&#x200d; പൊലീസ് നിയമനടപടി സ്വീകരിക്കാതിരുന്നതിനാല്&#x200d; പശുവിന്റെ അവശിഷ്ടങ്ങള്&#x200d; മറ്റൊരു ഇടത്തേക്ക് പ്രതികള്&#x200d; മാറ്റുകയായിരുന്നു. എന്നാല്&#x200d; മഖ്‌സൂദ് എന്നയാളുടെ ഫോട്ടോയടങ്ങുന്ന പേഴ്‌സ് ഈയിടത്തായി ഉപേക്ഷിക്കപ്പെട്ടിരുന്നു. തുടര്&#x200d;ന്നുണ്ടായ ചോദ്യം ചെയ്യലില്&#x200d; മഖ്‌സൂദ് ശഹാബുദീന്റെ പേര് വെളിപ്പെടുത്തുകയും പൊലീസ് ഗൂഡലോചന കണ്ടെത്തുകയും ചെയ്തു.</p>
<p>നിലവില്&#x200d; ശഹാബുദീന് സഹായം ചെയ്തു നല്&#x200d;കിയ നഈം അടക്കമുള്ള നേതാക്കളെ പൊലീസ് തിരയുകയാണെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>മഖ്‌സൂദ് എന്ന വ്യക്തിയോട് പകപോക്കുക എന്നതാണ് ശഹാബുദീന്റെ ലക്ഷ്യമെന്ന് ജില്ലാ സീനിയര്&#x200d; പൊലീസ് സൂപ്രണ്ട് ഹേമരാജ് മീണ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗോഹത്യക്കുള്ള പശുവിനെ കണ്ടെത്തുന്നതിനായി സുമിത് ബിഷ്ണോയ് ഒന്നാം പ്രതിയായായ ശഹാബുദീന് 2000 രൂപ നല്&#x200d;കിയിട്ടുണ്ടെന്നും ഹേമരാജ് മീണ പറഞ്ഞു.</p>
<p>ജനുവരി 16ന് പശുവിന്റെ തല ഉത്തര്&#x200d;പ്രദേശിലെ കാന്&#x200d;വാര്&#x200d; റോഡില്&#x200d; ഒന്നിലധികം തവണ ഇടിച്ചുകൊണ്ടാണ് ഗോഹത്യ നടത്തിയതെന്നും റിപ്പോര്&#x200d;ട്ടുകളില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1cow-slaughter-to-trap-muslims-in-up-bajrang-dal-leaders-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ട്ടി നേതാക്കന്&#x200d;മാരുടെ മക്കള്&#x200d;ക്കെതിരായ ആരോപണങ്ങളില്&#x200d; സി.പി.എമ്മിന് ഇരട്ടനിലപാടെന്ന് ആക്ഷേപം ശക്തം</title>
		<link>https://www.chandrikadaily.com/11the-allegations-against-the-children-of-the-party-leaders-have-been-strongly-criticized-for-being-duplicitous.html</link>
					<comments>https://www.chandrikadaily.com/11the-allegations-against-the-children-of-the-party-leaders-have-been-strongly-criticized-for-being-duplicitous.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 16 Aug 2023 01:43:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[leaders]]></category>
		<category><![CDATA[sons]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270000</guid>

					<description><![CDATA[ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്&#x200d; പ്രതികരിക്കാതിരുന്ന പാര്&#x200d;ട്ടി, മുഖ്യമന്ത്രിയുടെ മകള്&#x200d;ക്കെതിരെ ആരോപണം വന്നപ്പോള്&#x200d; പ്രതിരോധം തീര്&#x200d;ക്കുന്നത് ഉയര്&#x200d;ത്തിയാണ് വിമര്&#x200d;ശനം ശക്തമാകുന്നത്]]></description>
										<content:encoded><![CDATA[<p>പാര്&#x200d;ട്ടി നേതാക്കന്&#x200d;മാരുടെ മക്കള്&#x200d;ക്കെതിരായ ആരോപണങ്ങളില്&#x200d; സി.പി.എം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്&#x200d; പ്രതികരിക്കാതിരുന്ന പാര്&#x200d;ട്ടി, മുഖ്യമന്ത്രിയുടെ മകള്&#x200d;ക്കെതിരെ ആരോപണം വന്നപ്പോള്&#x200d; പ്രതിരോധം തീര്&#x200d;ക്കുന്നത് ഉയര്&#x200d;ത്തിയാണ് വിമര്&#x200d;ശനം ശക്തമാകുന്നത്. ബിനീഷിന്റെ കേസില്&#x200d; പാര്&#x200d;ട്ടി ഇടപെടില്ലെന്ന് കോടിയേരി അന്ന് പറഞ്ഞിരുന്നു. 2 പേരുടേയും കാര്യത്തില്&#x200d; ഒരേ നിലപാട് തന്നെയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; പറയുന്നത്.</p>
<p>മയക്കുമരുന്ന് കേസില്&#x200d; ബിനീഷ് കോടിയേരി അറസ്റ്റിലായപ്പോള്&#x200d; കേസില്&#x200d; പാര്&#x200d;ട്ടി ഇടപെടില്ലെന്ന് സംശയങ്ങള്&#x200d;ക്കിട നല്&#x200d;കാതെ കോടിയേരി വ്യക്തമാക്കി. പാര്&#x200d;ട്ടി ഒരു സംരക്ഷണവും ബിനീഷിന് നല്&#x200d;കിയതുമില്ല. ഒരു പ്രസ്താവനയും ഇറക്കിയതുമില്ല. ഇതും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്&#x200d; വീണ വിജയനെതിരെ ഉയര്&#x200d;ന്ന മാസപ്പടി വിവാദവുമായിട്ടാണ് ചില പാര്&#x200d;ട്ടി അണികളും പ്രതിപക്ഷവും താരതമ്യം ചെയ്യുന്നത്. വീണക്കെതിരെ ആരോപണം ഉയര്&#x200d;ന്ന അധികം വൈകാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കി. വീണക്കെതിരായ വാര്&#x200d;ത്തകള്&#x200d;ക്ക് പിന്നില്&#x200d; ഗൂഢാലോചനയുണ്ടെന്നായിരിന്നു സി.പി.എം പ്രസ്താവന.</p>
<p>വീണയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ എത്തി. വീണയുടേയും ബിനീഷിന്റേയും ഒരേ നിലപാട് അല്ലായിരുന്നെങ്കിലും അങ്ങനെയായിരിന്നുവെന്നാണ് എം.വി ഗോവിന്ദന്&#x200d; പറയുന്നത്. ബിനീഷിനെതിരെ ആരോപണം ഉയര്&#x200d;ന്നപ്പോള്&#x200d; കോടിയേരി പ്രതികരിച്ചെങ്കിലും വീണക്കെതിരെ ആരോപണം ഉയര്&#x200d;ന്നിട്ട് മുഖ്യമന്ത്രി മൗനം തുടരുകയാണ്. പ്രതിപക്ഷത്തെ പ്രധാന നേതാക്കളാണെങ്കില്&#x200d; ഇതൊന്നും കേട്ട മട്ട് കാണിക്കുന്നുമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11the-allegations-against-the-children-of-the-party-leaders-have-been-strongly-criticized-for-being-duplicitous.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്‌ലിംലീഗ് സംഘം മണിപ്പൂരിലേക്ക് തിരിച്ചു</title>
		<link>https://www.chandrikadaily.com/1the-muslim-league-group-headed-by-sadiqali-shihab-returned-to-manipur.html</link>
					<comments>https://www.chandrikadaily.com/1the-muslim-league-group-headed-by-sadiqali-shihab-returned-to-manipur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Jul 2023 06:04:35 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[leaders]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263895</guid>

					<description><![CDATA[ഇരു വിഭാഗങ്ങൾ തമ്മിൽ മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷം മാസങ്ങളായിട്ടും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും മുസ്‌ലിംലീഗ് നേതാക്കൾ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക് തിരിച്ചു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമറും സംഘത്തിലുണ്ട്. ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തും.</p>
<p>സുപ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ആവശ്യമായ ഇടപെടലുകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ഇരു വിഭാഗങ്ങൾ തമ്മിൽ മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷം മാസങ്ങളായിട്ടും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും മുസ്‌ലിംലീഗ് നേതാക്കൾ പറഞ്ഞു. നേരത്തെ ചേർന്ന മുസ്ലിംലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പും മണിപ്പൂർ വിഷയത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-muslim-league-group-headed-by-sadiqali-shihab-returned-to-manipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ</title>
		<link>https://www.chandrikadaily.com/111new-leaders-for-womens-league.html</link>
					<comments>https://www.chandrikadaily.com/111new-leaders-for-womens-league.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 27 May 2023 14:51:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[leaders]]></category>
		<category><![CDATA[vanitha league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256279</guid>

					<description><![CDATA[കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : വനിതാലീഗ് സംസ്ഥാന കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുഹറ മമ്പാട് (പ്രസിഡന്റ്), അഡ്വ.പി കുൽസു (ജനറൽ സെക്രട്ടറി), നസീമ ടീച്ചർ (ട്രഷറർ), ഷാഹിന നിയാസി, മലപ്പുറം, റസീന അബ്ദുൽഖാദർ, വയനാട്, സബീന മറ്റപ്പിള്ളി, തിരുവനന്തപുരം, അഡ്വ.ഒ.എസ് നഫീസ, തൃശ്ശൂർ, പി. സഫിയ, കോഴിക്കോട്, മറിയം ടീച്ചർ, കോഴിക്കോട്, സാജിത നൗഷാദ്, എറണാകുളം (വൈസ് പ്രസിഡണ്ടുമാർ), സറീന ഹസീബ്, മലപ്പുറം, ബ്രസീലിയ ഷംസുദ്ധീൻ, കോഴിക്കോട്, ഷംല ഷൗക്കത്ത്, പാലക്കാട്, മീരാ റാണി, കൊല്ലം, സാജിദ ടീച്ചർ, കണ്ണൂർ, ഷീന പടിഞ്ഞാറ്റേക്കര, പത്തനംതിട്ട, ലൈല പുല്ലൂനി, മലപ്പുറം (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.</p>
<p>അഡ്വ.നൂർബീന റഷീദ്, ഖമറുന്നിസ അൻവർ, അഡ്വ.കെ.പി മറിയുമ്മ, ജയന്തി രാജൻ, സീമ യഹ്‌യ ആലപ്പുഴ, അഡ്വ.റംല കൊല്ലം, റോഷ്‌നി ഖാലിദ് കണ്ണൂർ, അഡ്വ. സാജിദ സിദ്ധീഖ് എറണാകുളം, ജുബൈരിയ്യ ടീച്ചർ ഇടുക്കി, സാബിറ ടീച്ചർ പാലക്കാട്, ആയിഷ താഹിറ കാസർഗോഡ് എന്നിവർ ഭാരവാഹികളെ കൂടാതെ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. കൗൺസിൽ യോഗം മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ഭാരവാഹികളായ ഉമ്മർ പാണ്ടികശാല, സി.എച്ച് റഷീദ് പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111new-leaders-for-womens-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് റാലിക്കിടെ ജി. പരമേശ്വരക്ക് നേരെ കല്ലേറ്; ആക്രമണത്തിന് പിന്നില്&#x200d; ബി.ജെ.പിയെന്ന് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/during-the-election-rally-g-stone-pelting-at-parameshwara-congress-says-that-bjp-is-behind-the-attack.html</link>
					<comments>https://www.chandrikadaily.com/during-the-election-rally-g-stone-pelting-at-parameshwara-congress-says-that-bjp-is-behind-the-attack.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Apr 2023 01:42:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp attack]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[election]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[leaders]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250553</guid>

					<description><![CDATA[കര്&#x200d;ണാടകയിലെ മുന്&#x200d; ഉപമുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ജി. പരമേശ്വരക്ക് കല്ലേറില്&#x200d; പരിക്ക്. തമകുരു ജില്ലയില്&#x200d; നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ടൈംസ് നൗ റിപ്പോര്&#x200d;ട്ട് ചെയ്തു. ആക്രമണത്തില്&#x200d; പരമേശ്വരയുടെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചതായും പാര്&#x200d;ട്ടി അറിയിച്ചു. ഇത് ആദ്യമായല്ല ജി. പരമേശ്വരക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കാനായി കൊരട്ടഗരയിലെത്തിയപ്പോഴും ഇദ്ദേഹത്തിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ്‌റാലിയിലും പരമേശ്വരക്കെതിരെ ആക്രമണമുണ്ടായത്. അതേസമയം പരമേശ്വരക്ക് നേരെയുണ്ടയ ആക്രമണത്തിന് പിന്നില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയിലെ മുന്&#x200d; ഉപമുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ജി. പരമേശ്വരക്ക് കല്ലേറില്&#x200d; പരിക്ക്. തമകുരു ജില്ലയില്&#x200d; നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ടൈംസ് നൗ റിപ്പോര്&#x200d;ട്ട് ചെയ്തു. ആക്രമണത്തില്&#x200d; പരമേശ്വരയുടെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചതായും പാര്&#x200d;ട്ടി അറിയിച്ചു.</p>
<p>ഇത് ആദ്യമായല്ല ജി. പരമേശ്വരക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കാനായി കൊരട്ടഗരയിലെത്തിയപ്പോഴും ഇദ്ദേഹത്തിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ്‌റാലിയിലും പരമേശ്വരക്കെതിരെ ആക്രമണമുണ്ടായത്.</p>
<p>അതേസമയം പരമേശ്വരക്ക് നേരെയുണ്ടയ ആക്രമണത്തിന് പിന്നില്&#x200d; ബി.ജെ.പിയെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു. കര്&#x200d;ണാടകയില്&#x200d; പരാജയം ഭയന്ന ബി.ജെ.പി കലാപം അഴിച്ചുവിടുകയാണെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും കേണ്&#x200d;ഗ്രസ് നേതാക്കള്&#x200d; പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ കര്&#x200d;ണാടക ബി.ജെ.പിയില്&#x200d; ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മുതിര്&#x200d;ന്ന നേതാക്കളടക്കം നിരവധിയാളുകളാണ് പാര്&#x200d;ട്ടി വിട്ട് കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നിട്ടുള്ളത്. സംസ്ഥാനത്ത് നടത്തിയ പ്രീ പോള്&#x200d; സര്&#x200d;വെകളും ഇത്തവണ കോണ്&#x200d;ഗ്രസിനാണ് മുന്&#x200d;തൂക്കം പറയുന്നത്. ഇതിന് പിന്നാലെ ബി.ജെ.പി അക്രമ രാഷ്ട്രീയത്തിലൂടെ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താന്&#x200d; ശ്രമിക്കുകയാണെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/during-the-election-rally-g-stone-pelting-at-parameshwara-congress-says-that-bjp-is-behind-the-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് സരോവരം പാർക്കിൽ പ്രതിപക്ഷ നേതാവ് നടത്തിയ ഇഫ്താർ വിരുന്ന് സൗഹാർദത്തിന് മാതൃകയായി</title>
		<link>https://www.chandrikadaily.com/iftarmeet-kerala-politics-leaders.html</link>
					<comments>https://www.chandrikadaily.com/iftarmeet-kerala-politics-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Apr 2023 15:06:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[friendship iftar]]></category>
		<category><![CDATA[kerala politics]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[leaders]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248332</guid>

					<description><![CDATA[കോഴിക്കോട് സരോവരം പാർക്കിൽ പ്രതിപക്ഷ നേതാവ് നടത്തിയ ഇഫ്താർ വിരുന്ന് സൗഹാർദത്തിന് മാതൃകയായി. പി.കെ. കുഞ്ഞാലിക്കുട്ടി ,ഇ.ടി. മുഹമ്മദ് ബഷീർ എം.പി, യു.എ ലത്തീഫ് എംഎൽഎ, വി.വി രാഘവൻ എം.പിമന്ത്രി മുഹമ്മദ് റിയാസ് ,ഡോ .ഫസൽ ഗഫൂർ ,മുൻ മന്ത്രി എ.പി.അനിൽകുമാർ ,പി.ടി. ഉഷ എം.പി , കെ.എം ഷാജി , ടി. സിദ്ദീഖ് എം എൽ എ , മുല്ലപ്പള്ളി രാമചന്ദ്രൻ, ഡോ. എം.കെ മുനീർ, ജോയ് മാത്യു, കൈതപ്രം തുടങ്ങിയവർ പങ്കെടുത്തു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് സരോവരം പാർക്കിൽ പ്രതിപക്ഷ നേതാവ് നടത്തിയ ഇഫ്താർ വിരുന്ന് സൗഹാർദത്തിന് മാതൃകയായി. പി.കെ. കുഞ്ഞാലിക്കുട്ടി ,ഇ.ടി. മുഹമ്മദ് ബഷീർ എം.പി, യു.എ ലത്തീഫ് എംഎൽഎ, വി.വി രാഘവൻ എം.പിമന്ത്രി മുഹമ്മദ് റിയാസ് ,ഡോ .ഫസൽ ഗഫൂർ ,മുൻ മന്ത്രി എ.പി.അനിൽകുമാർ ,പി.ടി. ഉഷ എം.പി , കെ.എം ഷാജി , ടി. സിദ്ദീഖ് എം എൽ എ , മുല്ലപ്പള്ളി രാമചന്ദ്രൻ, ഡോ. എം.കെ മുനീർ, ജോയ് മാത്യു, കൈതപ്രം തുടങ്ങിയവർ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iftarmeet-kerala-politics-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര ഏജന്&#x200d;സികളെ ദുരുപയോഗം ചെയ്യുന്നു; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/opposition-leaders-write-to-pm-modi-over-misuse-of-central-agencies.html</link>
					<comments>https://www.chandrikadaily.com/opposition-leaders-write-to-pm-modi-over-misuse-of-central-agencies.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 05 Mar 2023 06:41:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[leaders]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241253</guid>

					<description><![CDATA[ഗവർണർമാർ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കത്തില്&#x200d; വിമര്&#x200d;ശനമുണ്ട്
]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ഏജന്&#x200d;സികളുടെ ദുരുപയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പ്രമുഖ പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ നേതാക്കള്&#x200d;. ഗവര്&#x200d;ണര്&#x200d;മാര്&#x200d; ഭരണഘടന പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും കത്തില്&#x200d; വിമര്&#x200d;ശനമുണ്ട്. ഡല്&#x200d;ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെയാണ് കത്ത്. എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജന്&#x200d;സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് കത്ത്.</p>
<p>ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങള്&#x200d; അംഗീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് കത്തെഴുതുന്നതെന്ന് പ്രതിപക്ഷ നേതാക്കള്&#x200d; പറയുന്നു. ആരോപണ വിധേയരായ നേതാക്കള്&#x200d; ബിജെപിയില്&#x200d; ചേര്&#x200d;ന്നാല്&#x200d; അവര്&#x200d;ക്കെതിരായ അന്വേഷണം മന്ദഗതിയിലാക്കുന്നു.</p>
<p>മുന്&#x200d; കോണ്&#x200d;ഗ്രസ് നേതാവായ ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്യ ശര്&#x200d;മ, മുന്&#x200d; തൃണമുല്&#x200d; കോണ്&#x200d;ഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരി തുടങ്ങിയവരുടെ കാര്യം ഇതിനുദാഹരണമായി കത്തില്&#x200d; പരമാര്&#x200d;ശിക്കുന്നു. ഇവര്&#x200d;ക്കെതിരായ അന്വേഷണം ഇഴയുമ്പോള്&#x200d; തെളിവില്ലാത്ത കേസുകളില്&#x200d; പോലും സിസോദിയ ഉള്&#x200d;പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതായി കത്തില്&#x200d; വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-leaders-write-to-pm-modi-over-misuse-of-central-agencies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
