<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>leak &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/leak/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Mar 2025 09:58:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>leak &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചോദ്യപ്പേപ്പർ ചോർന്നു; അസമിൽ 11ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി</title>
		<link>https://www.chandrikadaily.com/question-paper-leak-class-11-exams-cancelled-in-assam.html</link>
					<comments>https://www.chandrikadaily.com/question-paper-leak-class-11-exams-cancelled-in-assam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Mar 2025 09:58:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[leak]]></category>
		<category><![CDATA[question paper]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335310</guid>

					<description><![CDATA[സംഭവത്തിൽ അസം സ്കൂൾ വിദ്യാഭ്യാസ ബോർഡ് പൊലീസിൽ പരാതി നൽകി.]]></description>
										<content:encoded><![CDATA[<p>അസമിൽ വീണ്ടും ചോദ്യപേപ്പർ ചോർന്നു. സംസ്ഥാന ബോർഡിന്റെ പതിനൊന്നാം ക്ലാസ് ചോദ്യപേപ്പറുകളാണ് ചോർന്നത്. മാർച്ച് 24 മുതൽ 29 വരെ നടക്കാനിരുന്ന 36 പരീക്ഷകൾ റദ്ദാക്കി. സംഭവത്തിൽ അസം സ്കൂൾ വിദ്യാഭ്യാസ ബോർഡ് പൊലീസിൽ പരാതി നൽകി.</p>
<p>സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ 18 സ്‌കൂളുകൾ പരീക്ഷക്ക് ഒരുദിവസം മുൻപേ സീൽ പൊട്ടിച്ചതിനാലാണ് ചോദ്യപേപ്പർ ചോർന്നതെന്ന് വിദ്യാഭ്യാസ മന്ത്രി റാനോജ് പെഗു പറഞ്ഞു. സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025-26 അധ്യയന വർഷത്തേക്ക് ഈ സ്കൂളുകളിൽ 11-ാം ക്ലാസ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.</p>
<p>നേരത്തെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷകൾ മാറ്റിവച്ചിരുന്നു. അസം സ്റ്റേറ്റ് സ്കൂൾ വിദ്യാഭ്യാസ ബോർഡിന്റെ മാർച്ച് 21 ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ ഗണിതശാസ്ത്ര ചോദ്യപേപ്പർ ആണ് ചോർന്നത്. പിന്നാലെ പരീക്ഷ റദ്ദാക്കി പോലീസിൽ പരാതി നൽകുകയായിരുന്നു.</p>
<p>ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 6 ന് മുതൽ മാർച്ച് 29 വരെയായിരുന്നു നടക്കേണ്ടിയിരുന്നത്. &#8220;ചോദ്യപേപ്പർ ചോർച്ചയും പ്രോട്ടോക്കോൾ ലംഘനവും കാരണം, 2025 ലെ എച്ച്എസ് ഒന്നാം വർഷ പരീക്ഷയുടെ ശേഷിക്കുന്ന വിഷയങ്ങളുടെ പരീക്ഷകൾ റദ്ദാക്കി,&#8221; റാനോജ് പെഗു പങ്കുവെച്ച എക്സ് പോസ്റ്റിൽ പറഞ്ഞു. പരീക്ഷയുടെ പുതിയ സമയക്രമം നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അതേസമയം, പന്ത്രണ്ടാം ക്ലാസ് കണക്ക് ചോദ്യപേപ്പറുകളുടെ സീൽ നിശ്ചിത സമയത്തിന് മുമ്പ് പൊട്ടിച്ചതിന് 15 സ്വകാര്യ സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് മരവിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/question-paper-leak-class-11-exams-cancelled-in-assam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചോദ്യപേപ്പര്&#x200d; ചോര്&#x200d;ന്ന സംഭവം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന്</title>
		<link>https://www.chandrikadaily.com/question-paper-leak-incident-a-high-level-meeting-of-the-public-education-department-will-be-held-today.html</link>
					<comments>https://www.chandrikadaily.com/question-paper-leak-incident-a-high-level-meeting-of-the-public-education-department-will-be-held-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 16 Dec 2024 04:26:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[leak]]></category>
		<category><![CDATA[question paper]]></category>
		<category><![CDATA[sslc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321959</guid>

					<description><![CDATA[സ്വകാര്യ ട്യൂഷന്&#x200d; സെന്ററുകളെ സഹായിക്കുന്നതിനായി അധ്യാപകരില്&#x200d; നിന്നും ഗുരുതര വീഴ്ചയുണ്ടായി എന്നാണ് പ്രാഥമിക നിഗമനം.]]></description>
										<content:encoded><![CDATA[<p>ചോദ്യപേപ്പര്&#x200d; ചോര്&#x200d;ന്ന സംഭവത്തില്&#x200d; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന്. മന്ത്രി വി.ശിവന്&#x200d;കുട്ടിയുടെ അധ്യക്ഷതയില്&#x200d; ചേരുന്ന യോഗത്തില്&#x200d; പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.</p>
<p>വകുപ്പുതല അന്വേഷണം ഉള്&#x200d;പ്പടെയുള്ളവയില്&#x200d; യോഗം തീരുമാനം എടുക്കും. നേരത്തെ ഡിപിഐ ഡിജിപിക്കും സൈബര്&#x200d; പൊലീസിനും പരാതി നല്&#x200d;കിയിരുന്നു. സ്വകാര്യ ട്യൂഷന്&#x200d; സെന്ററുകളെ സഹായിക്കുന്നതിനായി അധ്യാപകരില്&#x200d; നിന്നും ഗുരുതര വീഴ്ചയുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യവും വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉള്&#x200d;പ്പെടുത്തും. എസ്എസ്എല്&#x200d;സി, ഇംഗ്ലീഷ്, പ്ലസ് വണ്&#x200d; ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് യൂട്യൂബ് ചാനലിലൂടെ ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് പുറത്തെത്തിയത്.</p>
<p>ചോദ്യപേപ്പര്&#x200d; ചോര്&#x200d;ന്ന സംഭവത്തില്&#x200d; എംഎസ് സൊല്യൂഷന്&#x200d; യൂട്യൂബ് ചാനല്&#x200d; താല്&#x200d;ക്കാലികമായി പ്രവര്&#x200d;ത്തനം നിര്&#x200d;ത്തി. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എംഎസ് സൊല്യൂഷന്&#x200d; സിഇഒ യും സ്ഥാപകനുമായ ഷുഹൈബ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/question-paper-leak-incident-a-high-level-meeting-of-the-public-education-department-will-be-held-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാർലമെന്റ് കെട്ടിടത്തിലെ ചോർച്ച ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ചെറിയ പ്രശ്നമെന്ന് കേന്ദ്രം</title>
		<link>https://www.chandrikadaily.com/opposition-raised-the-leak-in-the-parliament-building-in-the-lok-sabha-the-center-said-it-was-a-small-problem.html</link>
					<comments>https://www.chandrikadaily.com/opposition-raised-the-leak-in-the-parliament-building-in-the-lok-sabha-the-center-said-it-was-a-small-problem.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 02 Aug 2024 10:17:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[leak]]></category>
		<category><![CDATA[oppostion]]></category>
		<category><![CDATA[parliament]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304537</guid>

					<description><![CDATA[പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി ഒരു വർഷത്തിനുള്ളിലാണ് ചോർച്ചയുണ്ടായിരിക്കുന്നതെന്ന് നോട്ടീസിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>പാർലമെന്റ് മന്ദിരത്തിൽ മഴമൂലം ചോർച്ചയുണ്ടായ വിഷയം ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും ചെറിയ പ്രശ്നം മാത്രമാണ് ഇതെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം കോൺഗ്രസ് എം.പി മാണിക്കം ടാഗോർ വിഡിയോ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. ഇന്ന് വിഷയത്തിൽ ലോക്സഭയിൽ കോൺഗ്രസ് എം.പി നോട്ടീസ് നൽകുകയും ചെയ്തു. പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി ഒരു വർഷത്തിനുള്ളിലാണ് ചോർച്ചയുണ്ടായിരിക്കുന്നതെന്ന് നോട്ടീസിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.</p>
<p><img src="https://www.madhyamam.com/h-upload/2024/08/02/2343759-parliment.webp" alt="പാർലമെന്റ് കെട്ടിടത്തിലെ ചോർച്ച ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ചെറിയ പ്രശ്നമെന്ന് കേന്ദ്രം" /></p>
<p>പാർലമെന്റിന്റെ ചോർച്ചയെ സംബന്ധിച്ചും നിർമാണത്തെ കുറിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രതിപക്ഷ എം.പിമാരെ കൂടെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും നോട്ടീസിൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്റിൽ നടക്കുന്ന അറ്റകൂറ്റപ്പണികൾ സമിതിയുടെ നേതൃത്വത്തിൽ സുതാര്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസമാണ് പുതിയ പാർലമെന്റിന്റെ ലോബിയുടെ മേൽക്കൂരയിൽനിന്ന് മഴവെള്ളം ഒഴുകുന്ന വിഡിയോ പുറത്തുവന്നത്. കഴിഞ്ഞ വർഷം മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരം ഏകദേശം 1,200 കോടി രൂപ ചെലവിൽ ടാറ്റ പ്രോജക്ട്സ് ആണ് നിർമിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്‌.സി.പി, ആർക്കിടെക്റ്റ് ബിമൽ പട്ടേലിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്തതാണിത്.</p>
<p>എന്നാൽ, വിഷയത്തിൽ മൗനം പാലിക്കുകയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ചെയ്തത്. അതിനി​ടെ, കെട്ടിടത്തിന്റെ ലോബിക്ക് മുകളിലുള്ള ഗ്ലാസ് ഡോമുകൾ ശരിയാക്കാൻ ഒട്ടിച്ച വസ്തുക്കൾക്ക് ചെറുതായി സ്ഥാനചലനം സംഭവിച്ചതാണെന്നും ചെറിയ തോതിൽ വെള്ളം ചോർന്നുവെന്നുമുള്ള ഒഴുക്കൻ മറുപടിയിൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-raised-the-leak-in-the-parliament-building-in-the-lok-sabha-the-center-said-it-was-a-small-problem.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യ രാമക്ഷേത്രത്തിലെ ചോര്&#x200d;ച്ച; ആറ് ഉദ്യോഗസ്ഥര്&#x200d;ക്ക് സസ്പെന്&#x200d;ഷന്&#x200d;</title>
		<link>https://www.chandrikadaily.com/11ayodhya-ram-temple-leak-suspension-of-six-officials.html</link>
					<comments>https://www.chandrikadaily.com/11ayodhya-ram-temple-leak-suspension-of-six-officials.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Jun 2024 10:29:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ayodhya Ram Temple]]></category>
		<category><![CDATA[leak]]></category>
		<category><![CDATA[suspension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301274</guid>

					<description><![CDATA[സ്‌പെഷ്യല്&#x200d; സെക്രട്ടറി വിനോദ് കുമാറിന്റെ നിര്&#x200d;ദേശത്തെ തുടര്&#x200d;ന്നാണ് നടപടി. പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്&#x200d; വി.കെ. ശ്രീവാസ്തവാണ് സസ്‌പെന്&#x200d;ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാമക്ഷേത്രത്തിലെ ചോര്&#x200d;ച്ചയില്&#x200d; 6 ഉദ്യോഗസ്ഥര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;. രാമക്ഷേത്രത്തിന്റെ മേല്&#x200d;ക്കൂരയില്&#x200d; ചോര്&#x200d;ച്ച ഉണ്ടാവുകയും ക്ഷേത്രത്തിലേക്കുള്ള വഴിയില്&#x200d; വെള്ളക്കെട്ടുണ്ടാവുകയും ചെയ്തതിനെ തുടര്&#x200d;ന്നാണ് ഉദ്യോഗസ്ഥരെ സസ്പെന്&#x200d;ഡ് ചെയ്തത്.</p>
<p>പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്&#x200d; ധ്രുവ് അഗര്&#x200d;വാള്&#x200d;, അസിസ്റ്റന്റ് എഞ്ചിനീയര്&#x200d; അനൂജ് ദേശ് വാള്&#x200d;, ജൂനിയര്&#x200d; എന്&#x200d;ജിനിയര്&#x200d; പ്രഭാത് പാണ്ഡെ, എക്സിക്യൂട്ടീവ് എഞ്ചിനീയര്&#x200d; ആനന്ദ് കുമാര്&#x200d; ദുബെ, അസിസ്റ്റന്റ് എഞ്ചിനീയര്&#x200d; രാജേന്ദ്ര കുമാര്&#x200d; യാദവ്, ജൂനിയര്&#x200d; എഞ്ചിനീയര്&#x200d; മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്പെന്&#x200d;ഡ് ചെയ്തത്.</p>
<p>സ്‌പെഷ്യല്&#x200d; സെക്രട്ടറി വിനോദ് കുമാറിന്റെ നിര്&#x200d;ദേശത്തെ തുടര്&#x200d;ന്നാണ് നടപടി. പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്&#x200d; വി.കെ. ശ്രീവാസ്തവാണ് സസ്‌പെന്&#x200d;ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ആസ്ഥാനമായുള്ള കരാറുകാരായ ഭുവന്&#x200d; ഇന്&#x200d;ഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന സര്&#x200d;ക്കാര്&#x200d; നോട്ടീസ് അയച്ചിട്ടുണ്ട്.</p>
<p>രാമക്ഷേത്രത്തിന്റെ നിര്&#x200d;മാണത്തില്&#x200d; അനാസ്ഥയുണ്ടെന്ന് ആരോപിച്ച് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷേത്രത്തില്&#x200d; ചോര്&#x200d;ച്ചയുണ്ടെന്നുള്ള റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തു വന്നത്. കനത്ത മഴയെ തുടര്&#x200d;ന്ന് മേല്&#x200d;ക്കൂരയില്&#x200d; നിന്നും വെള്ളം ചോരുകയായിരുന്നു.</p>
<p>അതേസമയം ക്ഷേത്രത്തിന്റെ മേല്&#x200d;ക്കൂരയില്&#x200d; ചോര്&#x200d;ച്ചയില്ലെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്&#x200d; സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി അജയ് ചൗഹാന്&#x200d; സംഭവത്തില്&#x200d; കൂടുതല്&#x200d; അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11ayodhya-ram-temple-leak-suspension-of-six-officials.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി ബിഹാർ ഉപമുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്ത്</title>
		<link>https://www.chandrikadaily.com/the-accused-in-the-neet-question-paper-leak-case-is-out-with-the-bihar-deputy-chief-minister.html</link>
					<comments>https://www.chandrikadaily.com/the-accused-in-the-neet-question-paper-leak-case-is-out-with-the-bihar-deputy-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jun 2024 12:03:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[leak]]></category>
		<category><![CDATA[Neet Exam]]></category>
		<category><![CDATA[question paper]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300687</guid>

					<description><![CDATA[നേരത്തെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവുമായി ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിക്ക് ബന്ധമുണ്ടെന്ന ആരോപണം ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ജെ.ഡിയുടെ തിരിച്ചടി.]]></description>
										<content:encoded><![CDATA[<p>നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി ബിഹാർ ഉപമുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവിട്ട് ആർ.ജെ.ഡി. കേസിലെ പ്രതികളിലൊരാളായ അമിത് ആനന്ദ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. നേരത്തെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവുമായി ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിക്ക് ബന്ധമുണ്ടെന്ന ആരോപണം ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ജെ.ഡിയുടെ തിരിച്ചടി.</p>
<p>പ്രതികളും മന്ത്രിയും തമ്മിലുള്ള നിരവധി ചിത്രങ്ങളുണ്ടായിരുന്നുവെന്നും വിവാദമായതോടെ ഇതെല്ലാം മന്ത്രി ഡിലീറ്റ് ചെയ്തുവെന്നും ആർ.ജെ.ഡി എക്സിലെ പോസ്റ്റിൽ ആരോപിച്ചു. പ്രതികളെ മന്ത്രി അഭിനന്ദിക്കുന്ന ചിത്രങ്ങൾ വരെയുണ്ട്. ഡിലീറ്റ് ചെയ്തതു കൊണ്ട് ഇത് നഷ്ടമായെന്ന ഭയം ആർക്കും വേണ്ട. എല്ലാം തങ്ങളുടെ കൈയിൽ ഭദ്രമായി ഉണ്ടെന്നും അത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൈമാറാൻ തയാറാണെന്നും ആർ.ജെ.ഡി വ്യക്തമാക്കി.</p>
<p>കേസിലെ പ്രധാന പ്രതിയുമായി തേജസ്വി യാദവിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണമായിരുന്നു ബിഹാർ ഉപമുഖ്യമന്ത്രി ഉന്നയിച്ചത്. കേസിലെ പ്രതിയായ സിക്കന്ദർ പ്രസാദ് യാദവേന്ദുവുമായി തേജ്വസിക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഇയാൾക്ക് ഗസ്റ്റ്ഹൗസുകളിലും മറ്റും താമസസൗകര്യം നൽകിയിരുന്നത് തേജസ്വിയായിരുന്നുവെന്നും ആരോപിച്ചിരുന്നു.</p>
<p>പ്രതിക്ക് താമസസൗകര്യമൊരുക്കാനായി ഗസ്റ്റ്ഹൗസുകളിലെ ജീവനക്കാർക്ക് അയച്ച മെസേജുകൾ ത​െന്റ കൈവശമുണ്ടെന്നും ബിഹാർ ഉപമുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ബിഹാർ ഉപമുഖ്യമന്ത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-accused-in-the-neet-question-paper-leak-case-is-out-with-the-bihar-deputy-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച</title>
		<link>https://www.chandrikadaily.com/1question-paper-leak-again-in-up.html</link>
					<comments>https://www.chandrikadaily.com/1question-paper-leak-again-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Mar 2024 05:17:18 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[EDUCATION]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[leak]]></category>
		<category><![CDATA[question paper]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291812</guid>

					<description><![CDATA[12 ആം ക്ലാസ് മാത്തമാറ്റിക്‌സ്, ബയോളജി പേപ്പറുകള്&#x200d; ചോര്&#x200d;ന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; വീണ്ടും ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ചയുണ്ടായതായി റിപ്പോര്&#x200d;ട്ടുകള്&#x200d;. 12 ആം ക്ലാസ് മാത്തമാറ്റിക്‌സ്, ബയോളജി പേപ്പറുകള്&#x200d; ചോര്&#x200d;ന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. പരീക്ഷ നടക്കുന്നതിനിടെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്&#x200d; ചോദ്യപേപ്പിന്റെ പകര്&#x200d;പ്പ് എത്തിയതായാണ് വിവരം.</p>
<p>ഉച്ചയ്ക്ക് രണ്ട്് മുതല്&#x200d; 5:15 വരെ നടന്ന ബയോളജി പരീക്ഷയുടെ പേപ്പറുകള്&#x200d; പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്&#x200d; തന്നെ വാട്ട്സ്ആപ്പില്&#x200d; പ്രചരിച്ചതായി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. വാര്&#x200d;ത്തയെത്തുടര്&#x200d;ന്ന്, ആഗ്രയിലെ ജില്ലാ സൂപ്പര്&#x200d;വൈസര്&#x200d; ഡോ.മുകേഷ് അഗര്&#x200d;വാള്&#x200d;, വാട്ട്സ്ആപ്പില്&#x200d; പ്രചരിക്കുന്ന പേപ്പറും പരീക്ഷക്ക് നല്&#x200d;കിയ ചോദ്യ പേപ്പറും ഒന്ന് തന്നെയാണെന്ന് സ്ഥിരീകരിച്ചു.</p>
<p>സംഭവത്തില്&#x200d; അന്വേഷണം നടക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചോദ്യ പേപ്പര്&#x200d; ചോര്&#x200d;ച്ചയില്&#x200d; അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ചയെ തുടര്&#x200d;ന്ന് യു.പി പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. ഫെബ്രുവരി 17,18 തീയതികളില്&#x200d; നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. റിസര്&#x200d;വ് സിവില്&#x200d; പൊലീസ് പരീക്ഷയാണ് റദ്ദാക്കിയത്. ആറ് മാസത്തിനുള്ളില്&#x200d; പുനപരീക്ഷ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.പരീക്ഷ റദ്ദാക്കാനുള്ള ഉത്തരവ് നല്&#x200d;കിയിട്ടുണ്ടെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ചയില്&#x200d; കുറ്റക്കാര്&#x200d;ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1question-paper-leak-again-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്വിറ്റര്&#x200d; വിവരങ്ങളും ചോര്&#x200d;ന്നതായി അനലറ്റിക്ക മുന്&#x200d; സി.ഇ.ഒ</title>
		<link>https://www.chandrikadaily.com/did-twitter-too-sell-its-data-to-cambridge-analytica.html</link>
					<comments>https://www.chandrikadaily.com/did-twitter-too-sell-its-data-to-cambridge-analytica.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 May 2018 10:52:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[COMBRIDGE ANALYTICA]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[leak]]></category>
		<category><![CDATA[TWITTER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82799</guid>

					<description><![CDATA[ന്യൂയോര്&#x200d;ക്ക്: ഫേസ്ബുക്കിന് പിന്നാലെ ട്വീറ്ററും വിവരങ്ങള്&#x200d; ചോര്&#x200d;ത്തിയെന്ന വിവാദത്തില്&#x200d;. ട്വീറ്ററില്&#x200d; നിന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോര്&#x200d;ത്തിയതായി അനലറ്റിക്കയില്&#x200d; നിന്നും പുറത്താക്കപ്പെട്ട മുന്&#x200d; സി.ഇ.ഒ അലക്‌സാണ്ടര്&#x200d; നിക്‌സണ്&#x200d; പറഞ്ഞു. സര്&#x200d;വെ എക്‌സ്റ്റെന്&#x200d;ഡര്&#x200d; ട്യൂള്&#x200d;സ് ഉപയോഗിച്ചാണ് വിവരങ്ങള്&#x200d; ചോര്&#x200d;ത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. വ്യക്തികളുടെ യൂസന്&#x200d;നെയിം, ഫോട്ടോസ്, പ്രൊഫൈല്&#x200d; പിക്‌ച്ചേഴ്‌സ്, ലൊക്കേഷന്&#x200d; ഡേറ്റ എന്നീ വിവരങ്ങളാണ് ചോര്&#x200d;ത്തിയെടുത്തത്. ട്വീറ്ററിന്റെ നയങ്ങള്&#x200d; ലംഘിച്ചാണ് വിവരങ്ങള്&#x200d; ചോര്&#x200d;ത്തിയതത്രേ. 2014 ഡിസംബര്&#x200d; മുതല്&#x200d; 2015 ഏപ്രില്&#x200d; വരെയുള്ള അഞ്ച് മാസങ്ങളിലാണ് ചോര്&#x200d;ത്തല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: ഫേസ്ബുക്കിന് പിന്നാലെ ട്വീറ്ററും വിവരങ്ങള്&#x200d; ചോര്&#x200d;ത്തിയെന്ന വിവാദത്തില്&#x200d;. ട്വീറ്ററില്&#x200d; നിന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോര്&#x200d;ത്തിയതായി അനലറ്റിക്കയില്&#x200d; നിന്നും പുറത്താക്കപ്പെട്ട മുന്&#x200d; സി.ഇ.ഒ അലക്‌സാണ്ടര്&#x200d; നിക്‌സണ്&#x200d; പറഞ്ഞു.<br />
സര്&#x200d;വെ എക്‌സ്റ്റെന്&#x200d;ഡര്&#x200d; ട്യൂള്&#x200d;സ് ഉപയോഗിച്ചാണ് വിവരങ്ങള്&#x200d; ചോര്&#x200d;ത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. വ്യക്തികളുടെ യൂസന്&#x200d;നെയിം, ഫോട്ടോസ്, പ്രൊഫൈല്&#x200d; പിക്‌ച്ചേഴ്‌സ്, ലൊക്കേഷന്&#x200d; ഡേറ്റ എന്നീ വിവരങ്ങളാണ് ചോര്&#x200d;ത്തിയെടുത്തത്. ട്വീറ്ററിന്റെ നയങ്ങള്&#x200d; ലംഘിച്ചാണ് വിവരങ്ങള്&#x200d; ചോര്&#x200d;ത്തിയതത്രേ. 2014 ഡിസംബര്&#x200d; മുതല്&#x200d; 2015 ഏപ്രില്&#x200d; വരെയുള്ള അഞ്ച് മാസങ്ങളിലാണ് ചോര്&#x200d;ത്തല്&#x200d; തുടര്&#x200d;ച്ചയായി നടന്നത്.<br />
എന്നാല്&#x200d;, അലക്‌സാണ്ടറിന്റെ വാദം ട്വീറ്റര്&#x200d; തള്ളികളഞ്ഞു. ട്വീറ്ററിന്റെ നയങ്ങളില്&#x200d; ഇടപെടാന്&#x200d; കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് കഴിയില്ലെന്ന് ട്വീറ്റര്&#x200d; വക്താവ് പറഞ്ഞു. ട്വീറ്ററില്&#x200d; പരസ്യം നല്&#x200d;കുന്നതിനുള്ള ചുമതല മാത്രമാണ് കേംബ്രിഡ്ജ് അനലറ്റിക്കയ്ക്കുള്ളത്. പരസ്യദാതാവ് എന്ന നിലയില്&#x200d; മാത്രമാണ് അനലറ്റിക്ക പ്രവര്&#x200d;ത്തിക്കുന്നതെന്നും വക്താവ് പറഞ്ഞു. എന്നാല്&#x200d;, ട്വീറ്ററില്&#x200d; നിന്നും വിവരങ്ങള്&#x200d; ചോര്&#x200d;്ത്തിയിട്ടില്ലെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക വക്താവ് പറഞ്ഞു. മാര്&#x200d;ക്കറ്റിങ് ഏജന്&#x200d;സികള്&#x200d;ക്ക് വിവരങ്ങള്&#x200d; കൈമാറുകയാണ് കമ്പനി ചെയ്യുന്നത് അല്ലാതെ രാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d; ചോര്&#x200d;ത്തുകയല്ല ചെയ്യുന്നതെന്നും വക്താവ് അറിയിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന രാഷ്ട്രീയ ഉപദേശക ഏജന്&#x200d;സിയ്ക്ക് 87 ബില്യണ്&#x200d; ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഫേസ്ബുക്ക് നല്&#x200d;കിയത്. കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്&#x200d; വീഴ്ച പറ്റിയതായി ഫേസ്ബുക്ക് സ്ഥാപകന്&#x200d; സക്കര്&#x200d;ബര്&#x200d;ഗ് സമ്മതിച്ചിരുന്നു. സംഭവത്തില്&#x200d; ഫേസ്ബുക്ക് അന്വേഷണം നടത്തുമെന്നും സുക്കര്&#x200d;ബര്&#x200d;ഗ് വ്യക്തമാക്കിയിരുന്നു. 2013 ല്&#x200d;നിര്&#x200d;മ്മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്&#x200d; ചോര്&#x200d;ന്നിരിക്കുന്നത്. മൂന്ന് ലക്ഷം പേര്&#x200d; ഈ ആപ്ലിക്കേഷന്&#x200d; ഡൗണ്&#x200d;ലോഡ് ചെയ്തതോടെ അവരുടെ സുഹൃത്തുക്കളായ കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്&#x200d; കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്&#x200d;ത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/did-twitter-too-sell-its-data-to-cambridge-analytica.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.ബി.എസ്.ഇ ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ച: ഹിമാചലില്&#x200d; മൂന്ന് പേര്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/delhi-police-arrest-3-from-private-school-in-himachal-for-cbse-class-12-paper-leak.html</link>
					<comments>https://www.chandrikadaily.com/delhi-police-arrest-3-from-private-school-in-himachal-for-cbse-class-12-paper-leak.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 07 Apr 2018 13:16:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[CBSE Question paper]]></category>
		<category><![CDATA[himachal]]></category>
		<category><![CDATA[leak]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=79011</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്&#x200d; ചോര്&#x200d;ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹിമാചല്&#x200d; പ്രദേശില്&#x200d;നിന്നാണ് ഇവരെ പിടികൂടിയത്. ഉനയിലെ സ്വകാര്യസ്‌കൂളിലെ പരീക്ഷാ സെന്റര്&#x200d; സുപ്രണ്ടന്റ് രാകേഷ്, ക്ലര്&#x200d;ക്ക് അമിത്, പ്യൂണ്&#x200d; അശോക് എന്നിവരാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ചോദ്യം ചെയ്യലിനായി മൂവരെയും ഡല്&#x200d;ഹിയിലെത്തിച്ചു. പന്ത്രണ്ടാം ക്ലാസിലെ ഇക്കോണോമിക്‌സ് പരീക്ഷയുടെ ചോദ്യങ്ങള്&#x200d; വിദ്യാര്&#x200d;ത്ഥിയെ ഉപയോഗിച്ച് വെള്ളപേപ്പറിലേക്കു പകര്&#x200d;ത്തുകയും ക്ലര്&#x200d;ക്ക് വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തതായും ചോദ്യപേപ്പര്&#x200d; 20 [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്&#x200d; ചോര്&#x200d;ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹിമാചല്&#x200d; പ്രദേശില്&#x200d;നിന്നാണ് ഇവരെ പിടികൂടിയത്. ഉനയിലെ സ്വകാര്യസ്‌കൂളിലെ പരീക്ഷാ സെന്റര്&#x200d; സുപ്രണ്ടന്റ് രാകേഷ്, ക്ലര്&#x200d;ക്ക് അമിത്, പ്യൂണ്&#x200d; അശോക് എന്നിവരാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ചോദ്യം ചെയ്യലിനായി മൂവരെയും ഡല്&#x200d;ഹിയിലെത്തിച്ചു. പന്ത്രണ്ടാം ക്ലാസിലെ ഇക്കോണോമിക്‌സ് പരീക്ഷയുടെ ചോദ്യങ്ങള്&#x200d; വിദ്യാര്&#x200d;ത്ഥിയെ ഉപയോഗിച്ച് വെള്ളപേപ്പറിലേക്കു പകര്&#x200d;ത്തുകയും ക്ലര്&#x200d;ക്ക് വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.</p>
<p>അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തതായും ചോദ്യപേപ്പര്&#x200d; 20 വാട്‌സാപ്പ് ഗ്രൂപ്പുകളില്&#x200d; എത്തിയതായും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. സൂപ്രണ്ടന്റിനു ഗൂഢാലോചനയില്&#x200d; പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്&#x200d; വ്യക്തമാക്കി.<br />
കേസുമായി ബന്ധപ്പെട്ട് സ്വകാര്യ സ്‌കൂളിലെ അധ്യാപകരായ ഋഷഭ്, രോഹിത് എന്നിവരും സ്വകാര്യ കോച്ചിങ് സെന്ററിലെ ജീവനക്കാരായ തൗക്വീര്&#x200d; എന്നിവരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.</p>
<p>മാര്&#x200d;ച്ച് 27നാണു ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ച സംബന്ധിച്ചു ഡല്&#x200d;ഹി പൊലീസ് കേസ് റജിസ്റ്റര്&#x200d; ചെയ്തത്. പ്രതിഷേധം ശക്തമായതോടെ ഏപ്രില്&#x200d; ഒന്നിന് ഒരു സി.ബി.എസ്.ഇ ഉദ്യോഗസ്ഥനെ സസ്പെന്&#x200d;ഡ് ചെയ്യുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോര്&#x200d;ച്ചയെക്കുറിച്ചുള്ള വിവരങ്ങള്&#x200d; പുറത്തുവന്നതിനെ തുടര്&#x200d;ന്നു രാജ്യമെമ്പാടും പന്ത്രണ്ടാം ക്ലാസിലെ ഇക്കോണോമിക്‌സ് പരീക്ഷ മാറ്റിവച്ചിരുന്നു. ഈമാസം 25നാണ് പുനഃപരീക്ഷ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-police-arrest-3-from-private-school-in-himachal-for-cbse-class-12-paper-leak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീടില്ലാത്തവര്&#x200d;ക്ക് എങ്ങനെ ആധാര്&#x200d;  നല്&#x200d;കുമെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/how-will-the-homeless-get-aadhaar-card-without-a-permanent-address-sc-asks-govt.html</link>
					<comments>https://www.chandrikadaily.com/how-will-the-homeless-get-aadhaar-card-without-a-permanent-address-sc-asks-govt.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 11 Jan 2018 17:44:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Aadhaar]]></category>
		<category><![CDATA[Aadhar card]]></category>
		<category><![CDATA[leak]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64541</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെ തിരിച്ചറിയാനും ഇടനിലക്കാരുടെ വെട്ടിപ്പ് തടയാനുമുള്ള രേഖയാണ് ആധാര്&#x200d; എന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d; വാദം ചോദ്യം ചെയ്ത്‌സുപ്രീംകോടതി. വീടോ സ്ഥിരം മേല്&#x200d;വിലാസമോ ഇല്ലാത്ത രാജ്യത്തെ പാവപ്പെട്ടവര്&#x200d;ക്ക് എങ്ങനെ ആധാര്&#x200d; നല്&#x200d;കുമെന്ന് കോടതി ചോദിച്ചു. 2011ലെ സെന്&#x200d;സസ് അനുസരിച്ച് രാജ്യത്ത് 1.77 ദശലക്ഷം ജനങ്ങള്&#x200d; സ്വന്തമായി വീടില്ലാത്തവര്&#x200d; ഉണ്ട്. മൊത്തം ജനസംഖ്യയുടെ 0.15 ശതമാനം വരുമിത്. സ്ഥിരമായ മേല്&#x200d;വിലാസങ്ങളും ഇവര്&#x200d;ക്കുണ്ടാകില്ല. അതിനര്&#x200d;ത്ഥം അവര്&#x200d; ഈ രാജ്യത്ത് ജീവിക്കുന്നില്ല എന്നാണോ. അങ്ങനെയാണോ ഇന്ത്യാ ഗവണ്&#x200d;മെന്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെ തിരിച്ചറിയാനും ഇടനിലക്കാരുടെ വെട്ടിപ്പ് തടയാനുമുള്ള രേഖയാണ് ആധാര്&#x200d; എന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d; വാദം ചോദ്യം ചെയ്ത്‌സുപ്രീംകോടതി. വീടോ സ്ഥിരം മേല്&#x200d;വിലാസമോ ഇല്ലാത്ത രാജ്യത്തെ പാവപ്പെട്ടവര്&#x200d;ക്ക് എങ്ങനെ ആധാര്&#x200d; നല്&#x200d;കുമെന്ന് കോടതി ചോദിച്ചു.<br />
2011ലെ സെന്&#x200d;സസ് അനുസരിച്ച് രാജ്യത്ത് 1.77 ദശലക്ഷം ജനങ്ങള്&#x200d; സ്വന്തമായി വീടില്ലാത്തവര്&#x200d; ഉണ്ട്. മൊത്തം ജനസംഖ്യയുടെ 0.15 ശതമാനം വരുമിത്. സ്ഥിരമായ മേല്&#x200d;വിലാസങ്ങളും ഇവര്&#x200d;ക്കുണ്ടാകില്ല. അതിനര്&#x200d;ത്ഥം അവര്&#x200d; ഈ രാജ്യത്ത് ജീവിക്കുന്നില്ല എന്നാണോ. അങ്ങനെയാണോ ഇന്ത്യാ ഗവണ്&#x200d;മെന്റ് കണക്കുകൂട്ടുന്നത്- ജസ്റ്റിസ് മദന്&#x200d; ബി ലൊകൂര്&#x200d; അധ്യക്ഷനായ സാമൂഹ്യനീതി ബെഞ്ച് ചോദിച്ചു.ഭവനരഹിതരായ ആളുകള്&#x200d;ക്കുവേണ്ടിയുള്ള നൈറ്റ് ഷെല്&#x200d;ട്ടറുകളുടെ അഭാവം രാജ്യത്ത് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സര്&#x200d;ക്കാറിതര സംഘടന സമര്&#x200d;പ്പിച്ച ഹര്&#x200d;ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയില്&#x200d; അമരുമ്പോഴും വേണ്ടത്ര നൈറ്റ് ഷെല്&#x200d;ട്ടറുകള്&#x200d; നിര്&#x200d;മിക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; തയ്യാറാകുന്നില്ലെന്ന് ഹര്&#x200d;ജിക്കാര്&#x200d; ആരോപിച്ചു. ഇതുസംബന്ധിച്ച് വിശദീകരണം നല്&#x200d;കാന്&#x200d; ഉത്തര്&#x200d;പ്രദേശ് ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി വിളിച്ചുവരുത്തുകയും ചെയ്തു.<br />
ആധാര്&#x200d; ലഭിക്കുന്നതിന് സ്ഥിരം വിലാസം ആവശ്യമാണോ എന്ന കോടതിയുടെ ചോദ്യത്തിന്, അതേ എന്നായിരുന്നു ഉത്തര്&#x200d;പ്രദേശ് ചീഫ് സെക്രട്ടറിയുടെ മറുപടി. സ്വന്തമായി വീടും സ്ഥിരവിലാസവും ഇല്ലാത്തവര്&#x200d;ക്കുള്ള ക്ഷേമ പദ്ധതികള്&#x200d; നിങ്ങള്&#x200d; എങ്ങനെ നടപ്പാക്കും എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം.നഗരങ്ങളിലെ ഭവനരഹിതരില്&#x200d; ഭൂരിഭാഗവും ഗ്രാമങ്ങളില്&#x200d;നിന്ന് കുടിയേറിയവരാണെന്നും ഇവര്&#x200d;ക്ക് സ്വന്തം നാടുകളിലെ മേല്&#x200d;വിലാസത്തില്&#x200d; ആധാറിന് അപേക്ഷിക്കാമെന്നുമായിരുന്നു യു.പി സര്&#x200d;ക്കാറിനു വേണ്ടി ഹാജരായ അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്തയുടെ വാദം. യു.ഐ.എ.ഡി.ഐക്കു വേണ്ടി സുപ്രീംകോടതിയില്&#x200d; ഹാജരാകുന്നതും താന്&#x200d; തന്നെയാണെന്നും ഇക്കാര്യത്തില്&#x200d; യു.ഐ.എ.ഡി.ഐയില്&#x200d;നിന്ന് കൂടുതല്&#x200d; വിശദീകരണം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. അതേസമയം ദീന്&#x200d; ദയാല്&#x200d; നഗര ഭവന പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയുടെ പേരില്&#x200d; ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാറിനെ കോടതി രൂക്ഷ ഭാഷയില്&#x200d; വിമര്&#x200d;ശിച്ചു.കിടക്കാന്&#x200d; ഒരിടമില്ലാത്തവരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സ്വന്തമായി വീടില്ലാത്തവര്&#x200d;ക്ക് അന്തിയുറങ്ങാനുള്ള സൗകര്യമെങ്കിലും സര്&#x200d;ക്കാര്&#x200d; ഒരുക്കി നല്&#x200d;കണമെന്നും ജസ്റ്റിസ് ലൊകൂര്&#x200d; നിര്&#x200d;ദേശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-will-the-homeless-get-aadhaar-card-without-a-permanent-address-sc-asks-govt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആധാര്&#x200d; വിവര ചോര്&#x200d;ച്ച; ആശങ്ക വര്&#x200d;ധിപ്പിക്കുന്നതായി പരാതിക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/frequent-data-breaches-dent-aadhaars-role-as-a-unique-identifier-petitioners-tell-sc.html</link>
					<comments>https://www.chandrikadaily.com/frequent-data-breaches-dent-aadhaars-role-as-a-unique-identifier-petitioners-tell-sc.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 06 Jan 2018 14:11:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Aadhaar]]></category>
		<category><![CDATA[Aadhar card]]></category>
		<category><![CDATA[leak]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63512</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ആധാര്&#x200d; കാര്&#x200d;ഡിനായി ശേഖരിച്ച പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്&#x200d; ചോര്&#x200d;ന്നെന്ന വാര്&#x200d;ത്ത ആശങ്ക സൃഷ്ടിക്കുന്നതായി, ആധാര്&#x200d; കേസിലെ പരാതിക്കാര്&#x200d; സുപ്രീംകോടതിയില്&#x200d;. 135 ദശലക്ഷം പേരുടെ വിവരങ്ങള്&#x200d; ചോര്&#x200d;ന്നതായാണ് വിവരം. ഇങ്ങനെ പോയാല്&#x200d; ഏകീകൃത തിരിച്ചറിയല്&#x200d; രേഖ എന്ന നിലയിലുള്ള ആധാറിന്റെ നിലനില്&#x200d;പ്പ് അപകടത്തിലാണെന്നും പൗരന്മാരുടെ സുരക്ഷക്കു തന്നെ ഇത് ഭീഷണി സൃഷ്ടിക്കുന്നതായും പരാതിക്കാര്&#x200d; ബോധിപ്പിച്ചു. യുണീക് ഐഡന്റിഫിക്കേഷന്&#x200d; അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യുടെ സെര്&#x200d;വറില്&#x200d;നിന്നു തന്നെ വിവരങ്ങള്&#x200d; ചോര്&#x200d;ന്നെന്നാണ് വാര്&#x200d;ത്തകളില്&#x200d; പറയുന്നത്. ആധാര്&#x200d; വിവരങ്ങള്&#x200d; ചോര്&#x200d;ത്തി നല്&#x200d;കിയതിന്റെ പേരില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ആധാര്&#x200d; കാര്&#x200d;ഡിനായി ശേഖരിച്ച പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്&#x200d; ചോര്&#x200d;ന്നെന്ന വാര്&#x200d;ത്ത ആശങ്ക സൃഷ്ടിക്കുന്നതായി, ആധാര്&#x200d; കേസിലെ പരാതിക്കാര്&#x200d; സുപ്രീംകോടതിയില്&#x200d;. 135 ദശലക്ഷം പേരുടെ വിവരങ്ങള്&#x200d; ചോര്&#x200d;ന്നതായാണ് വിവരം. ഇങ്ങനെ പോയാല്&#x200d; ഏകീകൃത തിരിച്ചറിയല്&#x200d; രേഖ എന്ന നിലയിലുള്ള ആധാറിന്റെ നിലനില്&#x200d;പ്പ് അപകടത്തിലാണെന്നും പൗരന്മാരുടെ സുരക്ഷക്കു തന്നെ ഇത് ഭീഷണി സൃഷ്ടിക്കുന്നതായും പരാതിക്കാര്&#x200d; ബോധിപ്പിച്ചു.<br />
യുണീക് ഐഡന്റിഫിക്കേഷന്&#x200d; അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യുടെ സെര്&#x200d;വറില്&#x200d;നിന്നു തന്നെ വിവരങ്ങള്&#x200d; ചോര്&#x200d;ന്നെന്നാണ് വാര്&#x200d;ത്തകളില്&#x200d; പറയുന്നത്. ആധാര്&#x200d; വിവരങ്ങള്&#x200d; ചോര്&#x200d;ത്തി നല്&#x200d;കിയതിന്റെ പേരില്&#x200d; കരിമ്പട്ടികയില്&#x200d; പെടുത്തിയവരുടെ വിവരങ്ങള്&#x200d; സംബന്ധിച്ച വിവരവാകശ അപേക്ഷക്ക് ലഭിച്ച മറുപിടിയില്&#x200d;നിന്ന് ഇതുസംബന്ധിച്ച് 1400ല്&#x200d; അധികം പരാതികള്&#x200d; യു.എ.ഐ.ഡി.എക്ക് ലഭിച്ചിട്ടുണ്ടെന്നാണ്. എന്നാല്&#x200d; ഇതില്&#x200d; മൂന്ന് പരാതികള്&#x200d; മാത്രമാണ് യു.ഐ.ഡി.എ.ഐ പൊലീസിന് കൈമാറിയത്. കൈക്കൂലി വാങ്ങി ആധാര്&#x200d; വിവരങ്ങള്&#x200d; ചോര്&#x200d;ത്തി നല്&#x200d;കി, വ്യാജ ആധാര്&#x200d; രജിസ്‌ട്രേഷന് ഒത്താശ ചെയ്തു തുടങ്ങിയ പരാതികളാണ് ലഭിച്ചത്. പരാതികളില്&#x200d; നടപടി എടുക്കാതിരിക്കാനുള്ള കാരണം പോലും യു.ഐ.ഡി.എ.ഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാജ്യസഭയില്&#x200d; സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ മറുപടി പ്രകാരം കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്ക് കീഴിലെ 210 വെബ്‌സൈറ്റുകളില്&#x200d; ആധാര്&#x200d; വിവരങ്ങള്&#x200d; പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം സെര്&#x200d;വറുകളില്&#x200d; വിവരങ്ങള്&#x200d; സൂക്ഷിക്കുന്നതു തന്നെ ഇവ ചോരാനുള്ള സാധ്യത വര്&#x200d;ധിപ്പിക്കുന്നതാണ്.<br />
ക്രമക്കേടുകളെതുടര്&#x200d;ന്ന് 49,000 ആധാര്&#x200d; എന്റോള്&#x200d;മെന്റ് ഓപ്പറേറ്റര്&#x200d;മാരെ കരിമ്പട്ടികയില്&#x200d; പെടുത്തിയതായി യു.ഐ.ഡി.എ.ഐ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭഗവാന്&#x200d; ഹനുമാനും ഝാന്&#x200d;സി റാണിക്കും കസേരക്കും പട്ടിക്കും വരെ ആധാര്&#x200d; നമ്പര്&#x200d; അനുവദിച്ചിട്ടുണ്ടെന്നും പരാതിക്കാര്&#x200d; വ്യക്തമാക്കി.<br />
സാമൂഹ്യ ക്ഷേമ പദ്ധതികള്&#x200d;ക്കും സര്&#x200d;ക്കാര്&#x200d; സബ്‌സിഡിക്കും ആധാര്&#x200d; നിര്&#x200d;ബന്ധമാക്കിയതിന്റെ സാമ്പത്തിക നേട്ടം വ്യക്തമാക്കുന്ന റിപ്പോര്&#x200d;ട്ട് കേന്ദ്ര സര്&#x200d;ക്കാര്&#x200d; നേരത്തെ സുപ്രീംകോടതിയില്&#x200d; സമര്&#x200d;പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; കോടതി നിര്&#x200d;ദേശത്തെതുടര്&#x200d;ന്ന് സമര്&#x200d;പ്പിച്ച എതിര്&#x200d; സത്യവാങ്മൂലത്തിലാണ് വിവര ചോര്&#x200d;ച്ച ഉയര്&#x200d;ത്തുന്ന സുരക്ഷാ ആശങ്ക പരാതിക്കാര്&#x200d; ഉന്നയിച്ചത്. പരാതിക്കാര്&#x200d;ക്കു വേണ്ടി മുതിര്&#x200d;ന്ന അഭിഭാഷകരായ ശ്യാം ദിവാന്&#x200d;, വിപിന്&#x200d; നായര്&#x200d; എന്നിവര്&#x200d; ഹാജരായി.<br />
വിവരങ്ങള്&#x200d; ചോര്&#x200d;ന്നത് ആധാര്&#x200d; നിയമത്തിലെ സെക്ഷന്&#x200d; 29ന്റെ ലംഘനമാണെന്ന് പരാതിക്കാര്&#x200d; ഉന്നയിച്ചു. ആധാര്&#x200d; വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; നിയോഗിച്ച ജസ്റ്റിസ് ബി.എന്&#x200d; ശ്രീകൃഷ്ണ കമ്മീഷന്&#x200d; ഇതുവരെ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കുന്നതിനുള്ള സമയപരിധി പോലും അറിയിച്ചിട്ടില്ല. കേന്ദ്ര സര്&#x200d;ക്കാറും ഇതുസംബന്ധിച്ച നിര്&#x200d;ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തില്&#x200d; കൂടുതല്&#x200d; കാത്തു നില്&#x200d;ക്കാതെ ആധാറിന്റെ നിയമസാധുത കേസില്&#x200d; തീര്&#x200d;പ്പ് കല്&#x200d;പ്പിക്കണമെന്ന് പരാതിക്കാര്&#x200d; ആവശ്യപ്പെട്ടു. ആധാറിന്റെ നിയമ സാധുതയുമായി ബന്ധപ്പെട്ട 20 ഹര്&#x200d;ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്&#x200d; ഉള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/frequent-data-breaches-dent-aadhaars-role-as-a-unique-identifier-petitioners-tell-sc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
