Lebanan – Chandrika Daily https://www.chandrikadaily.com Tue, 05 Nov 2024 10:00:50 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Lebanan – Chandrika Daily https://www.chandrikadaily.com 32 32 ലെബനനിലെ സ്ഥിതിഗതികള്‍ അതിരൂക്ഷമെന്ന് യു എന്‍ മുന്നറിയിപ്പ് https://www.chandrikadaily.com/un-warns-that-the-situation-in-lebanon-is-extreme.html https://www.chandrikadaily.com/un-warns-that-the-situation-in-lebanon-is-extreme.html#respond Tue, 05 Nov 2024 10:00:50 +0000 https://www.chandrikadaily.com/?p=316320 ന്യൂയോര്‍ക്ക് : ലെബനനിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ 2006 ലെ യുദ്ധത്തിന്റെ തീവ്രതയേക്കാള്‍ കവിഞ്ഞ നിലയിലെത്തിയെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ആരോഗ്യ മേഖല നിരന്തരമായ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് ഒരു പ്രസ്താവനയില്‍ യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. മെഡിക്കല്‍ സൗകര്യങ്ങളും ജീവനക്കാരും വിഭവങ്ങളും കൂടുതലായി ക്രോസ്ഫയറില്‍ കുടുങ്ങി. ഇതിനകം തന്നെ ദുര്‍ബലമായ ലെബനന്റെ ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറിനെ കൂടുതല്‍ ബാധിച്ചു.

നബാത്തിയയിലെ ബിന്‍ത് ജബെയില്‍ ജില്ലയിലെ ടിബ്‌നിന്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം അടുത്തിടെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആശുപത്രിക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുജാറിക് ചൂണ്ടിക്കാട്ടി. ലെബനനില്‍ ഡ്യൂട്ടിക്കിടെ 110 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടും അദ്ദേഹം ഉദ്ധരിച്ചു.

കഴിഞ്ഞ 13 മാസത്തിനിടെ 60 ആക്രമണങ്ങളെങ്കിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. തെക്കന്‍ ലെബനനിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍, രാജ്യത്തുടനീളമുള്ള ഇസ്രാഈലി വ്യോമാക്രമണങ്ങള്‍, ഇസ്രാഈലിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ എന്നിവയ്ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ജീവഹാനിയെയും വക്താവ് അപലപിച്ചു. എല്ലാവരും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുകയും സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/un-warns-that-the-situation-in-lebanon-is-extreme.html/feed 0
ഇസ്രാഈല്‍ ആക്രമണത്തില്‍ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/ten-members-of-the-family-were-killed-in-the-israeli-attack.html https://www.chandrikadaily.com/ten-members-of-the-family-were-killed-in-the-israeli-attack.html#respond Tue, 15 Oct 2024 14:00:39 +0000 https://www.chandrikadaily.com/?p=313522 ഗസ്സ: അധിനിവേശ ആക്രമണം നടത്തുന്ന ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം ഇന്നലെ കൊന്നൊടുക്കിയത് അമ്പതോളം പേരെ. നൂറിലധികമാളുകള്‍ക്ക് പരുക്കേറ്റ ആക്രമണത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഒരു കുടുംബത്തിലെ പത്ത് പേരെയും കൊന്നൊടുക്കിയ ഇസ്‌റാഈല്‍ ക്രൂരത മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.

വടക്കന്‍ ഗസ്സയിലെ അധിനിവേശത്തിന്റെ 11-ാം ദിവസം, ഉപ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിലെ അല്‍-ഫലൂജ പരിസരത്ത് ഇസ്രായേല്‍ സൈന്യം വലിയ ആക്രമണം നടത്തി. അതിനിടെ, യുഎന്‍ സമാധാന സേനാംഗങ്ങള്‍ തെക്കന്‍ ലെബനനിലെ തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരുമെന്ന് മിഷന്‍ മേധാവി പറഞ്ഞു.
]]>
https://www.chandrikadaily.com/ten-members-of-the-family-were-killed-in-the-israeli-attack.html/feed 0
ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ 14 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു https://www.chandrikadaily.com/14-israeli-soldiers-were-killed-in-clashes-with-hezbollah.html https://www.chandrikadaily.com/14-israeli-soldiers-were-killed-in-clashes-with-hezbollah.html#respond Wed, 02 Oct 2024 15:16:41 +0000 https://www.chandrikadaily.com/?p=311869 ബൈറൂത്ത്: തെക്കൻ ലബനാനിൽ ഹിസ്ബുല്ലയും ഇസ്രാഈല്‍ സൈന്യവും നേർക്കുനേർ ഏറ്റുമുട്ടുന്നു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ എട്ടു ഇസ്രാഈല്‍ സൈനികൻ കൊല്ലപ്പെട്ടു. ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

 

മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ലെബനാനിലെ ഗ്രാമത്തിൽ ഒരു കെട്ടിടത്തിനകത്ത് ഹിസ്ബുല്ല പോരാളികളുമായി ഏറ്റുമുട്ടൽ ഉണ്ടായതായും പരിക്കേറ്റ സൈനികരെ ചികിത്സിക്കാൻ മെഡിക്കൽ സംഘത്തോട് അങ്ങോട്ട് എത്താൻ ആവശ്യപ്പെട്ടതായും ഇസ്രാഈല്‍ സൈനിക റേഡിയോ റിപ്പോർട്ട് ചെയ്തു.

ലബനാനിൽ കരയുദ്ധം തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഒറ്റദിനം മാത്രം എട്ടു ഇസ്രാഈല്‍ സൈനികർ കൊല്ലപ്പെടുന്നത്. അതേസമയം, മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രാഈല്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി സൂചനയുണ്ട്.

]]>
https://www.chandrikadaily.com/14-israeli-soldiers-were-killed-in-clashes-with-hezbollah.html/feed 0
ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; 492 പേർ കൊല്ലപ്പെട്ടു, 5000 പേർക്ക് പരിക്ക്‌ https://www.chandrikadaily.com/israeli-airstrikes-in-lebanon-492-people-were-killed-and-5000-were-injured.html https://www.chandrikadaily.com/israeli-airstrikes-in-lebanon-492-people-were-killed-and-5000-were-injured.html#respond Tue, 24 Sep 2024 06:25:59 +0000 https://www.chandrikadaily.com/?p=310602 ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണം നടത്തിയതായി ലെബനനും സ്ഥിരീകരിച്ചു. ഏകദേശം 5000 പേർക്ക് പരുക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1100ഓളം ഹിസ്ബുല്ല കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ഹിസ്ബുല്ലയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂത്തിലെ ആക്രമണമെന്നാണ് വിവരം.

തെക്കൻ ലെബനനിലെയും ലെബനൻ പ്രദേശത്തുള്ള ബെക്കയിലെയും ഏകദേശം 800 ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇസ്രായേലിലെ അഞ്ചിടത്ത് ലെബനനും ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

]]>
https://www.chandrikadaily.com/israeli-airstrikes-in-lebanon-492-people-were-killed-and-5000-were-injured.html/feed 0
പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രാഈലാണെന്ന് ഹിസ്ബുല്ല https://www.chandrikadaily.com/hezbollah-says-israel-is-behind-pager-attack.html https://www.chandrikadaily.com/hezbollah-says-israel-is-behind-pager-attack.html#respond Wed, 18 Sep 2024 06:00:29 +0000 https://www.chandrikadaily.com/?p=309784 ലബനാനിലെ പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രാഈലാണെന്ന് അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ലബനാനിലെ ഹിസ്ബുല്ല അംഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ തായ്‌വാന്‍ നിര്‍മിത പേജറുകളുടെ ബാച്ചില്‍ ഇസ്രാഈല്‍ സൈന്യം സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെന്നാണ് വിവരം. ഇന്നലെ ലബനാനിലും സിറിയയിലും ഒരേ സമയം പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 2750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സന്ദേശങ്ങല്‍ അയക്കാന്‍ പേജറുകളാണ് ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിക്കുന്നത്. തായ്‌വാനീസ് കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍ നിന്ന് അടുത്തിടെ ഇറക്കുമതി ചെയ്തവയിലാണ് സ്‌ഫോടനം നടന്നത്. ലബനാനില്‍ എത്തുന്നതിന് മുമ്പ് അവയില്‍ കൃത്രിമം നടന്നിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരോ പേജറിലും ബാറ്ററിയുടെ അടുത്തായി ഒന്ന് മുതല്‍ രണ്ട് ഔണ്‌സ് സ്‌ഫോടക വസ്തുക്കളും ഡിറ്റണേറ്ററും ഒളിപ്പിച്ചിരുന്നതായി വിവരം. പേജര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയര്‍ലെസ് ഉപയോഗം ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കന്‍ ബൈറൂത്തിലും ലബനാനിലെ നിരവധി പ്രദേശങ്ങളിലും സ്‌ഫോടനങ്ങളുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രാഈല്‍ തന്നെയാണെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. പലസ്തീനുള്ള പിന്തുണ തുടരും. ഇസ്രാഈല്‍ നടപടിക്ക് തീര്‍ച്ചയായും ശിക്ഷ നല്‍കുമെന്നും ഹിസ്ബുല്ല പറഞ്ഞു.

]]>
https://www.chandrikadaily.com/hezbollah-says-israel-is-behind-pager-attack.html/feed 0
സഅദ് ഹരീരി ലെബനാനില്‍ തിരിച്ചെത്തി; പ്രധാനമന്ത്രിയായി തുടര്‍ന്നേക്കും https://www.chandrikadaily.com/saad-hariri-returns-to-lebanon.html https://www.chandrikadaily.com/saad-hariri-returns-to-lebanon.html#respond Thu, 23 Nov 2017 06:38:26 +0000 http://www.chandrikadaily.com/?p=55664 ബെയ്‌റൂത്ത്: ആശങ്കകളും അഭ്യൂഹങ്ങളും നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ ലബനാന്‍ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി സ്വന്തം രാജ്യത്ത് തിരിച്ചെത്തി. രാജ്യം 74-ാം സ്വാതന്ത്ര്യമാഘോഷിക്കുന്നതിനിടെയാണ് ദിവസങ്ങള്‍ക്കു മുമ്പ് ‘രാജിവെച്ച്’ പോയ ഹരീരി തിരിച്ചെത്തിയത്. പ്രസിഡണ്ട് മൈക്കല്‍ ഔനിന് രാജിക്കത്ത് നല്‍കിയപ്പോള്‍ അദ്ദേഹം അത് സ്വീകരിച്ചില്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഹരീരി പറഞ്ഞു. രാജി പിന്‍വലിച്ച് അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ തുടരുമെന്നാണ് സൂചന.

ഹിസ്ബുല്ലയെ കൂടി പങ്കാളികളാക്കി ഹരീരി രൂപീകരിച്ച ഗവണ്‍മെന്റിനെ മറിച്ചിടാന്‍ ചില വിദേശ ശക്തികള്‍ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഹരീരിയെ രാജിവെപ്പിച്ച് ഗവണ്‍മെന്റിനെ താഴെയിറക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം എന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യമന്‍ അടക്കമുള്ള അറബ് രാജ്യങ്ങളിലേക്ക് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ആയുധങ്ങള്‍ അയക്കുന്നുണ്ടെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഹിസ്ബ് ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. അയല്‍ രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ലെബനീസ് നയം പാലിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍ ഹിസ്ബുല്ലയോടൊപ്പം ഭരണം തുടരാമെന്ന് ഹരീരി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

മൂന്നാഴ്ച മുമ്പ് ലെബനാനില്‍ നിന്ന് ഭാര്യക്കും ഒരു കുട്ടിക്കുമൊപ്പം സൗദിയിലെ റിയാദിലെത്തിയ ഹരീരി ശനിയാഴ്ച അവിടെ നിന്ന് ഫ്രാന്‍സിലേക്ക് പോയിരുന്നു. നവംബര്‍ നാലിന് റിയാദില്‍ ടെലിവിഷനിലൂടെ തന്റെ രാജി പ്രഖ്യാപിച്ച അദ്ദേഹം നാട്ടില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആരോപിച്ചു. ചൊവ്വാഴ്ച ഫ്രാന്‍സില്‍ നിന്ന് മടങ്ങിയ അദ്ദേഹം ഈജിപ്തിലും സൈപ്രസിലും തങ്ങിയ ശേഷമാണ് ഇന്നലെ ലെബനാനിലെത്തിയത്.

സഅദ് ഹരീരിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ റഫീഖ് ഹരീരി 2005-ല്‍ ബോംബ് സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.

]]>
https://www.chandrikadaily.com/saad-hariri-returns-to-lebanon.html/feed 0
ഹരീരി പാരിസിലേക്ക്; ലബനാന്‍ വഴിത്തിരിവില്‍ https://www.chandrikadaily.com/hariri-moves-to-paris-lebanon.html https://www.chandrikadaily.com/hariri-moves-to-paris-lebanon.html#respond Thu, 16 Nov 2017 14:50:48 +0000 http://www.chandrikadaily.com/?p=54388  

പാരിസ്: ഫ്രാന്‍സിന്റെ ക്ഷണം സ്വീകരിച്ച് സഅദ് ഹരീരി പാരിസിലേക്ക് പോകാന്‍ തീരുമാനിച്ചതോടെ ലബനാന്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പുതിയ വഴിത്തിരിവ്. പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ഫ്രാന്‍സ് ഇടപെട്ടത് ലബനാന്‍ ആശ്വാസമായിട്ടുണ്ട്. പാരിസിലേക്കുള്ള ക്ഷണം ഹരീരി സ്വീകരിച്ച പശ്ചാത്തലത്തില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ അവസാനിക്കുമെന്ന പ്രതീക്ഷ ശക്തിപ്പെട്ടതായി ലബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ പറഞ്ഞു. മേഖലയിലെ പ്രശ്‌നങ്ങളില്‍, പ്രത്യേകിച്ച് അറബ് രാജ്യങ്ങള്‍ തമ്മിലുള്ളവയില്‍ തലയിടാതെ മാറിനില്‍ക്കുകയാണ് ലബനാന്റെ നിലപാടെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. ഹരീരിയെ സഊദി അറേബ്യ തടവില്‍ വെച്ചിരിക്കുകയാണെന്ന ആരോപണം മൈക്കല്‍ ഔനും ആവര്‍ത്തിച്ചു. അതല്ലാതെ അദ്ദേഹം ലബനാനിലേക്ക് മടങ്ങാതിരിക്കാന്‍ മറ്റു കാരണമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഊദി അറേബ്യയില്‍നിന്ന് രാജിപ്രഖ്യാപനം നടത്തിയ ഹരീരി എന്ന് ലബനാനിലേക്ക് മടങ്ങുമെന്ന് വ്യക്തമല്ല. സഊദിയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് അദ്ദേഹത്തിന്റെ രാജിക്ക് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനും സഊദിയും ഒത്തുതീര്‍പ്പിലെത്തിയാല്‍ മാത്രമേ പ്രശ്‌ന പരിഹാരം സാധ്യമാകൂ എന്നതുകൊണ്ടാണ് ഫ്രാന്‍സ് ഇടപെടുന്നത്. 48 മണിക്കൂറിനകം ഹരീരി പാരിസിലേക്ക് പുറപ്പെടുമെന്നാണ് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനം ലബനാനെ ഞെട്ടിച്ചിരിക്കുകയാണ്.

]]>
https://www.chandrikadaily.com/hariri-moves-to-paris-lebanon.html/feed 0
ലബനാന്‍: കൊമ്പുകോര്‍ത്ത് സഊദിയും ഇറാനും https://www.chandrikadaily.com/iran-and-saudi-lebana.html https://www.chandrikadaily.com/iran-and-saudi-lebana.html#respond Tue, 07 Nov 2017 16:07:12 +0000 http://www.chandrikadaily.com/?p=52598 റിയാദ്: ഇറാന്റെ ആശീര്‍ വാദത്തോടെ ഹിസ്ബുല്ലയുടെ കടന്നാക്രമണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ലബനീസ് ഭരണകൂടം തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സഊദി അറേബ്യ. രാജ്യത്തിനെതിരെ ഭീകരവാദികള്‍ നടത്തുന്ന നീക്കങ്ങളിലെല്ലാം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലക്ക് പങ്കുണ്ടെന്ന് ഗള്‍ഫ് കാര്യങ്ങള്‍ക്കുള്ള സഊദി മന്ത്രി സാമിര്‍ അല്‍ സുബ്ഹാന്‍ പറഞ്ഞു.
ഹിസ്ബുല്ലയുമായുള്ള കൂട്ടുകെട്ടാണോ വേണ്ടത് സമാധാനമാണോ വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ലബനാന്‍കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി സഅദ് ഹരീരി രാജിവെച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയ ലബനാനെതിരെ സഊദി ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഹിസ്ബുല്ലയും ഇറാനും ചേര്‍ന്ന് മേഖലയില്‍ സംഘര്‍ഷം വിതക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹരീരിയുടെ രാജി പ്രഖ്യാപനം. ലബനാന്‍ കേന്ദ്രീകരിച്ച് സഊദിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളും ഇറാനും പുതിയ സംഘര്‍ഷത്തിന് വാതില്‍ തുറന്നിരിക്കുകയാണ്. സഊദിയുടെ ആരോപണത്തോട് ലബനാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സഊദിയുടെ ദീര്‍ഘകാല സുഹൃത്തും സുന്നി നേതാവുമായ ഹരീരി റിയാദില്‍ വെച്ചാണ് രാജി പ്രഖ്യാപിച്ചത്. ഹിസ്ബുല്ലക്ക് സ്വാധീനമുള്ള ലബനാനിലെ സഖ്യഭരണകൂടം ഹരീരിയുടെ രാജിയോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ലബനാന്‍ ഇപ്പോള്‍ ഇറാന്‍ അനുകൂലികളും സഊദി അനുകൂലികളുമായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന് രാഷ്ട്രീയ വിദഗ്ധനായ ഖല്‍ദൂന്‍ ശരീഫ് പറഞ്ഞു. ഹരീരി സഊദിയിലായതിനാല്‍ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഭരണഘടനാപരമായ നടപടികളാണ് ലബനാന്‍ ഭരണകൂടം ആലോചിക്കുന്നത്. ഹരീരി തിരിച്ചെത്തുന്നതുവരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് നീതിന്യായ മന്ത്രി സാലിം ജറീസാത്തി പറഞ്ഞു.
ഹിസ്ബുല്ലയില്‍നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് രാജിക്ക് കാരണമായി ഹരീരി പറഞ്ഞത്. പാര്‍ലമെന്റിലും ഭരണകൂടത്തിലും സായുധ വിഭാഗത്തിലും സ്വാധീനമുള്ള ഹിസ്ബുല്ല രാഷ്ട്രത്തിനകത്ത് രാഷ്ട്രം സ്ഥാപിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലബനാനില്‍ അരക്ഷിതാവസ്ഥയും നാശവും വിതക്കുന്നത് ഇറാനാണെന്നും ഹരീരി പറയുന്നു.

]]>
https://www.chandrikadaily.com/iran-and-saudi-lebana.html/feed 0