<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Lebanon &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/lebanon/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 22 Sep 2025 02:14:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Lebanon &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലബനനില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം; മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israeli-drone-strike-in-lebanon-five-people-including-three-children-were-killed.html</link>
					<comments>https://www.chandrikadaily.com/israeli-drone-strike-in-lebanon-five-people-including-three-children-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 22 Sep 2025 02:14:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355144</guid>

					<description><![CDATA[തെക്കന്‍ ലബനനിലെ ബിന്‍ത് ജുബൈല്‍ ടൗണിലാണ് ആക്രമണമുണ്ടായതെന്നു ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ലബനനില്&#x200d; ഇസ്രായേല്&#x200d; നടത്തിയ ഡ്രോണ്&#x200d; ആക്രമണത്തില്&#x200d; മൂന്നു കുട്ടികള്&#x200d; ഉള്&#x200d;പ്പെടെ അഞ്ചു പേര്&#x200d; കൊല്ലപ്പെട്ടു. തെക്കന്&#x200d; ലബനനിലെ ബിന്&#x200d;ത് ജുബൈല്&#x200d; ടൗണിലാണ് ആക്രമണമുണ്ടായതെന്നു ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.</p>
<p>ഒരു ബൈക്കിനും മറ്റൊരു വാഹനത്തിനും നേരെയുണ്ടായ ആക്രമണത്തില്&#x200d; പിതാവും മൂന്നു കുട്ടികളും മരിച്ചു. അവരുടെ അമ്മയ്ക്ക് പരുക്കേറ്റു. അതേസമയം, ആക്രമണത്തില്&#x200d; ഹിസ്ബുള്ള അംഗത്തെ വധിച്ചതായി ഇസ്രായേല്&#x200d; സൈന്യം അവകാശപ്പെട്ടു. എന്നാല്&#x200d; സംഭവങ്ങളുമായി ബന്ധമില്ലാത്ത ഏതാനും സിവിലിയന്മാര്&#x200d; കൊല്ലപ്പെട്ടതായും അതില്&#x200d; ഖേദിക്കുന്നതായും ഇതു പരിശോധിക്കുകയാണെന്നും സൈന്യം അറിയിച്ചു.</p>
<p>ഹിസ്ബുള്ളയെ വര്&#x200d;ഷാവസാനത്തോടെ പൂര്&#x200d;ണമായി നിരായുധീകരിക്കാനുള്ള നിര്&#x200d;ദേശം നേരത്തെ യുഎസ് ലബനന് മുന്നില്&#x200d; വെച്ചിരുന്നു. എന്നാല്&#x200d; ഇസ്രായേല്&#x200d; ആക്രമണം തുടരുമ്പോള്&#x200d; നിരായുധീകരണത്തെ കുറിച്ച് ചര്&#x200d;ച്ച ചെയ്യുന്നതു പോലും പിഴവാണെന്ന് ഹിസ്ബുള്ള പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-drone-strike-in-lebanon-five-people-including-three-children-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്‍ക്കില്ല&#8217;; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല</title>
		<link>https://www.chandrikadaily.com/no-arms-down-truce-tallks-hezbollah-says-it-is-ready-to-fight-israel-if-it-attacks.html</link>
					<comments>https://www.chandrikadaily.com/no-arms-down-truce-tallks-hezbollah-says-it-is-ready-to-fight-israel-if-it-attacks.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 06 Aug 2025 12:44:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hisbulla]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349630</guid>

					<description><![CDATA[ഹിസ്ബുല്ല നിരായുധീകരണത്തിന് തയ്യാറാവണമെന്ന അമേരിക്കന്‍ - ഇസ്രാഈല്‍ സമ്മര്‍ദത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയീം കാസിം.]]></description>
										<content:encoded><![CDATA[<p>ഹിസ്ബുല്ല നിരായുധീകരണത്തിന് തയ്യാറാവണമെന്ന അമേരിക്കന്&#x200d; &#8211; ഇസ്രാഈല്&#x200d; സമ്മര്&#x200d;ദത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഹിസ്ബുല്ല സെക്രട്ടറി ജനറല്&#x200d; നയീം കാസിം. ഹിസ്ബുല്ലയുടെ പക്കലുള്ള ആയുധങ്ങള്&#x200d; ലബനാന്റെ ഭരണഘടനയില്&#x200d; അംഗീകരിക്കപ്പെട്ടതാണെന്നും അത് കൈവെടിയാന്&#x200d; പറയുന്നത് ഭരഘടനാവിരുദ്ധമാണെന്നും ഹിസ്ബുല്ല നേതാവ് പ്രതികരിച്ചു. അമേരിക്കന്&#x200d; പിന്തുണയില്&#x200d; ലെബനീസ് പ്രസിഡന്റ് ആയ ജോസഫ് ഔന്&#x200d; ഹിസ്ബുല്ല ഇസ്രാഈലിനോടുള്ള സായുധ പ്രതിരോധം കൈവെടിയണമെന്ന ആവശ്യം പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ച സന്ദര്&#x200d;ഭത്തിലാണ് ഹിസ്ബുല്ലയുടെ പ്രതികരണം.</p>
<p>ഹിസ്ബുല്ല ഇസ്രാഈല്&#x200d; സംഘര്&#x200d;ഷം അവസാനിച്ച ഇസ്രാഈല്&#x200d; ലബനാന്&#x200d; ഉടമ്പടി പ്രകാരം ഇസ്രാഈല്&#x200d; സേന ലെബനാനില്&#x200d; നിന്ന് പൂര്&#x200d;ണമായി പിന്&#x200d;വാങ്ങുകയും ഹിസ്ബുല്ല കിഴക്കന്&#x200d; ലബനാനിലെ ലിതാനി നദിയുടെ മറുകരയിലേക്ക് പിന്&#x200d;വാങ്ങും എന്നായിരുന്നു വ്യവസ്ഥ. എന്നാല്&#x200d; വെടി നിര്&#x200d;ത്തി മാസങ്ങള്&#x200d; കഴിഞ്ഞിട്ടും ഇസ്രാഈല്&#x200d; സേന പിന്മാറിയില്ലെന്നു മാത്രമല്ല വെടിനിര്&#x200d;ത്തലിനിടയിലും ഇസ്രാഈല്&#x200d; ആക്രമണങ്ങളില്&#x200d; നൂറോളം ലബനീസ് പൗരന്മാര്&#x200d; കൊല്ലപ്പെടുകയും ചെയ്തു.</p>
<p>ഇതിനകം ആയിരത്തിലധികം തവണ വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ച ഇസ്രാഈല്&#x200d; സേനയോട് ലബനാന്റെ മണ്ണില്&#x200d; നിന്ന് പിന്&#x200d;വാങ്ങാന്&#x200d; ആവശ്യപ്പെടുന്നതിന് പകരം അമേരിക്കന്&#x200d; സമ്മര്&#x200d;ദം ഉപയോഗിച്ച് ഹിസ്ബുല്ലയെ നിരായുധീകരിക്കാനാണ് ഇസ്രാഈല്&#x200d; ശ്രമിക്കുന്നതെന്ന് ഹിസ്ബുള്ള ആരോപിച്ചു. ലബനാനിലെ പ്രബല ന്യൂനപക്ഷമായ ശിയാ മുസ്‌ലിങ്ങളുടെ പ്രധാന രാഷ്ട്രീയ ശക്തിയാണ് ഹിസ്ബുല്ല. ഹിസ്ബുല്ല ആയുധം കൈവെടിഞ്ഞാല്&#x200d; ഇസ്രാഈല്&#x200d; സമാധാന പൂര്&#x200d;വം പിന്&#x200d;വാങ്ങുമെന്നത് മിഥ്യാധാരണയാണെന്ന് ഹിസ്ബുല്ല നേതാവ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-arms-down-truce-tallks-hezbollah-says-it-is-ready-to-fight-israel-if-it-attacks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ ഇസ്രാഈല്‍ ബോംബാക്രമണം</title>
		<link>https://www.chandrikadaily.com/israeli-bombing-of-gaza-lebanon-and-syria.html</link>
					<comments>https://www.chandrikadaily.com/israeli-bombing-of-gaza-lebanon-and-syria.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 15 Jul 2025 16:36:45 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[syria]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347652</guid>

					<description><![CDATA[കിഴക്കന്‍ ലെബനനിലെ ബെക്കാ താഴ്വരയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി.]]></description>
										<content:encoded><![CDATA[<p>കിഴക്കന്&#x200d; ലെബനനിലെ ബെക്കാ താഴ്വരയില്&#x200d; ഇസ്രാഈല്&#x200d; വ്യോമാക്രമണം നടത്തി. കുറഞ്ഞത് 12 പേരെങ്കിലും സിറിയയിലെ സുവൈദയില്&#x200d; കൊല്ലപ്പെട്ടു.<br />
അതേസമയം, ഗസ്സയിലുടനീളം ഇസ്രാഈല്&#x200d; സൈന്യം കുറഞ്ഞത് 30 പേരെ കൊലപ്പെടുത്തി.</p>
<p>അക്രമം അവസാനിപ്പിക്കാന്&#x200d; ആഹ്വാനം ചെയ്യുന്നതിനായി 20 ലധികം രാജ്യങ്ങളില്&#x200d; നിന്നുള്ള സഭാ നേതാക്കളും നയതന്ത്രജ്ഞരും തയ്ബെ നഗരത്തില്&#x200d; ഒത്തുകൂടി മണിക്കൂറുകള്&#x200d;ക്ക് ശേഷം, അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാര്&#x200d; ബുര്&#x200d;ഖ ഗ്രാമത്തില്&#x200d; പലസ്തീന്&#x200d; ഭൂമിക്കും വാഹനങ്ങള്&#x200d;ക്കും തീയിട്ടു.</p>
<p>ഗസ്സയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്&#x200d; 58,479 പേര്&#x200d; കൊല്ലപ്പെടുകയും 139,355 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. 2023 ഒക്ടോബര്&#x200d; 7-ന് നടന്ന ആക്രമണങ്ങളില്&#x200d; 1,139 പേര്&#x200d; ഇസ്രാഈലില്&#x200d; കൊല്ലപ്പെടുകയും 200-ലധികം പേര്&#x200d; ബന്ദികളാകുകയും ചെയ്തു.</p>
<p>മെയ് മുതല്&#x200d; യുഎസ്-ഇസ്രാഈല്&#x200d; പിന്തുണയുള്ള സഹായ വിതരണ സൈറ്റുകളില്&#x200d; നിന്ന് ഭക്ഷണം സുരക്ഷിതമാക്കാന്&#x200d; ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 875 ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു.</p>
<p>&#8221;ഭക്ഷണം വാങ്ങാന്&#x200d; ശ്രമിക്കുന്നതിനിടെ ഗസ്സയില്&#x200d; 875 പേര്&#x200d; കൊല്ലപ്പെട്ടതായി ഞങ്ങള്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്; അവരില്&#x200d; 674 പേര്&#x200d; GHF സൈറ്റുകള്&#x200d;ക്ക് സമീപമാണ് കൊല്ലപ്പെട്ടത്,&#8221; യുഎന്&#x200d; മനുഷ്യാവകാശ ഓഫീസ് വക്താവ് തമീന്&#x200d; അല്&#x200d;-ഖീതന്&#x200d; പറഞ്ഞു.</p>
<p>യുഎന്&#x200d; നേതൃത്വത്തിലുള്ള മാനുഷിക പ്രവര്&#x200d;ത്തനങ്ങളെ മറികടന്ന യുഎസിന്റെയും ഇസ്രാഈലിന്റെയും പിന്തുണയുള്ള ഗ്രൂപ്പാണ് GHF.</p>
<p>തിങ്കളാഴ്ചയാണ് ഏറ്റവും പുതിയ മാരകമായ സംഭവം നടന്നതെന്ന് അല്&#x200d;-ഖീതന്&#x200d; പറഞ്ഞു, വടക്കുപടിഞ്ഞാറന്&#x200d; റഫയിലെ അല്&#x200d;-ഷകൂഷ് ഏരിയയിലെ ജിഎച്ച്എഫ് സൈറ്റില്&#x200d; ഭക്ഷണം തേടിയെത്തിയ ഫലസ്തീനികള്&#x200d;ക്കെതിരെ ഇസ്രാഈല്&#x200d; സൈന്യം ഷെല്ലാക്രമണവും വെടിയുതിര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-bombing-of-gaza-lebanon-and-syria.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ച് ലെബനന് നേരെ വീണ്ടും ഇസ്രാഈലിന്റെ മിസൈല്&#x200d; ആക്രമണം</title>
		<link>https://www.chandrikadaily.com/israels-missile-attack-on-lebanon-again-in-violation-of-the-ceasefire-agreement.html</link>
					<comments>https://www.chandrikadaily.com/israels-missile-attack-on-lebanon-again-in-violation-of-the-ceasefire-agreement.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 28 Mar 2025 17:57:49 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336296</guid>

					<description><![CDATA[നവംബറില്&#x200d; അംഗീകരിച്ച വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ചാണ് വീണ്ടും ആക്രമണം.]]></description>
										<content:encoded><![CDATA[<p>വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ച് ലെബനന് നേരെ വീണ്ടും ഇസ്രാഈലിന്റെ മിസൈല്&#x200d; ആക്രമണം. നവംബറില്&#x200d; അംഗീകരിച്ച വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ചാണ് വീണ്ടും ആക്രമണം. അതേസമയം നേരത്തെ ഉണ്ടായ റോക്കറ്റ് ആക്രമണങ്ങള്&#x200d;ക്ക് പകരം വീട്ടാനാണ് വ്യോമാക്രമണമെന്നാണ് ഇസ്രാഈലിന്റെ വിശദീകരണം.</p>
<p>ലെബനന്&#x200d; തലസ്ഥാനത്തിന്റെ തെക്കന്&#x200d; പ്രദേശങ്ങളിലെ ദാഹിയെ എന്നറിയപ്പെടുന്ന ഹിസ്ബുള്ള ശക്തികേന്ദ്രമായ സ്ഥലത്തെ ഒരു കെട്ടിടമാണ് ആക്രമിച്ചത്. ഈ ആക്രമണത്തിന് മുന്&#x200d;പ് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കുന്നതിനായി മൂന്ന് തവണ ഡ്രോണ്&#x200d; വഴി ഇതേ കെട്ടിടത്തിന് നേരെ ഇസ്രാഈല്&#x200d; വെടിയുതിര്&#x200d;ത്തതായാണ് വിവരം.</p>
<p>കഴിഞ്ഞ വര്&#x200d;ഷവും ഇതേ പ്രദേശത്ത് ഇസ്രാഈല്&#x200d; ആക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ള തലവന്&#x200d; സയ്യിദ് ഹസ്സന്&#x200d; നസ്റല്ല അടക്കം നിരവധി ഉന്നത നേതാക്കള്&#x200d; ഈ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israels-missile-attack-on-lebanon-again-in-violation-of-the-ceasefire-agreement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ചു; യു.എന്നില്&#x200d; പരാതി നല്&#x200d;കി ലെബനന്&#x200d;</title>
		<link>https://www.chandrikadaily.com/israel-violates-cease-fire-agreement-lebanon-filed-a-complaint-with-the-un.html</link>
					<comments>https://www.chandrikadaily.com/israel-violates-cease-fire-agreement-lebanon-filed-a-complaint-with-the-un.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Feb 2025 01:44:35 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<category><![CDATA[un]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328705</guid>

					<description><![CDATA[ഇസ്രാഈല്&#x200d; തുടര്&#x200d;ച്ചയായി യു.എന്&#x200d; പ്രമേയം 1701 ലംഘിക്കുകയാണെന്നും ലെബനന്&#x200d; പരാതിയില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയില്&#x200d; പരാതി നല്&#x200d;കി ലെബനന്&#x200d;. യു.എന്&#x200d; സുരക്ഷാ കൗണ്&#x200d;സിലിലാണ് ഇസ്രാഈലിനെതിരെ ലെബനന്&#x200d; പരാതി നല്&#x200d;കിയത്. ഇസ്രാഈലിന്റെ ആവര്&#x200d;ത്തിച്ചുള്ള കരാര്&#x200d; ലംഘനത്തില്&#x200d; നടപടിയെടുക്കണമെന്ന് ലെബനന്&#x200d; ആവശ്യപ്പെട്ടു. ഇസ്രാഈല്&#x200d; തുടര്&#x200d;ച്ചയായി യു.എന്&#x200d; പ്രമേയം 1701 ലംഘിക്കുകയാണെന്നും ലെബനന്&#x200d; പരാതിയില്&#x200d; പറയുന്നു.</p>
<p>2006 ഓഗസ്റ്റ് 11ന് അംഗീകരിച്ച യു.എന്&#x200d; പ്രമേയം 1701, ഹിസ്ബുല്ലയും ഇസ്രാഈലും തമ്മിലുള്ള ശത്രുത പൂര്&#x200d;ണമായും അവസാനിപ്പിക്കണമെന്നും തെക്കന്&#x200d; ലെബനനിലെ ബ്ലൂ ലൈനിനും ലിറ്റാനി നദിക്കും ഇടയില്&#x200d; ഒരു ആയുധരഹിത മേഖല സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു.</p>
<p>യു.എന്&#x200d; പ്രമേയത്തിലെ വ്യവസ്ഥകളും ഇസ്രാഈല്&#x200d; നിരന്തരമായി ലംഘിക്കുന്നതായി ലെബനന്&#x200d; പരാതിയില്&#x200d; ചൂണ്ടിക്കാട്ടി. 2024 നവംബര്&#x200d; 27 മുതല്&#x200d; പ്രാബല്യത്തില്&#x200d; വന്ന വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ പശ്ചാത്തലത്തില്&#x200d; പരസ്പരമുള്ള ഏറ്റുമുട്ടലുകള്&#x200d; ഇസ്രാഈലും ഹിസ്ബുല്ലയും നിര്&#x200d;ത്തിവെച്ചിരുന്നു.</p>
<p>എന്നാല്&#x200d; കരാര്&#x200d; നിലവില്&#x200d; വന്നിട്ടും 830ലധികം നിയമലംഘനങ്ങള്&#x200d; ഇസ്രാഈല്&#x200d; നടത്തിയിട്ടുണ്ടെന്ന് ലെബനന്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്. 2025 ജനുവരി 26 മുതല്&#x200d;, കുടിയൊഴിപ്പിക്കപ്പെട്ടവര്&#x200d; തെക്കന്&#x200d; ലെബനനിലെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ ഇസ്രാഈല്&#x200d; ആക്രമണങ്ങളില്&#x200d; 26 പേര്&#x200d; കൊല്ലപ്പെടുകയും 221 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>ഇതിനുപുറമെ കരാര്&#x200d; പ്രകാരം ജനുവരി 26നകം ലെബനനില്&#x200d; നിന്ന് ഇസ്രാഈല്&#x200d; സൈന്യം പിന്മാറണമായിരുന്നു, എന്നാല്&#x200d; ഈ ആവശ്യം നിരസിച്ചുവെന്നും ഫെബ്രുവരി 18 വരെ സമയപരിധി നീട്ടിയെന്നും വൈറ്റ് ഹൗസ് അറിയിച്ചരുന്നു. 2023 ഒക്ടോബര്&#x200d; 7 മുതല്&#x200d; ഇസ്രാഈല്&#x200d; ഗസയില്&#x200d; നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചാണ് ലെബനന്&#x200d; സായുധസംഘടനയായ ഹിസ്ബുല്ല ഇസ്രാഈലുമായി യുദ്ധത്തിന് ഇറങ്ങിയത്. എന്നാല്&#x200d; ഇതിന് പകരമായി ഇസ്രാഈല്&#x200d; ലെബനനിലും അധിനിവേശം നടത്താന്&#x200d; ആരംഭിച്ചു.</p>
<p>കഴിഞ്ഞ 15 മാസമായി തുടരുന്ന ആക്രമണങ്ങളില്&#x200d; 4000ത്തിലധികം പേര്&#x200d;ക്കാണ് ലെബനനില്&#x200d; ജീവന്&#x200d; നഷ്ടമായത്. ഈ ആക്രമണങ്ങളെ താത്കാലികമായെങ്കിലും അവസാനിപ്പിക്കാനായി ഫ്രാന്&#x200d;സും യു.എസും സംയുക്തമായി നേതൃത്വം നല്&#x200d;കിയാണ് വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; നിലവില്&#x200d; വരുത്തിയത്.</p>
<p>അതേസമയം ഗസ വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; നടപ്പിലായതിന് പുറമെ ഇസ്രഈല്&#x200d; അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്&#x200d; ജെറുസലേമിലും ആക്രമണം വര്&#x200d;ധിപ്പിച്ചിരിക്കുകയാണ്. 2025 ജനുവരി മുതല്&#x200d; വെസ്റ്റ് ബാങ്കില്&#x200d; മാത്രമായി ഇസ്രഈല്&#x200d; കൊലപ്പെടുത്തിയത് 70 ഫലസ്തീനികളെയാണ്. വെസ്റ്റ് ബാങ്കില്&#x200d; നിന്ന് 380 ഫലസ്തീനികളെ ഇസ്രാഈല്&#x200d; സൈന്യം അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-violates-cease-fire-agreement-lebanon-filed-a-complaint-with-the-un.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേരിന് മാത്രം വെടിനിര്&#x200d;ത്തല്&#x200d;; ലെബനനില്&#x200d; വീണ്ടും ഇസ്രാഈല്&#x200d; നരനായാട്ട്</title>
		<link>https://www.chandrikadaily.com/a-ceasefire-in-name-only-in-lebanon-again-israel-is-in-trouble.html</link>
					<comments>https://www.chandrikadaily.com/a-ceasefire-in-name-only-in-lebanon-again-israel-is-in-trouble.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Dec 2024 03:18:35 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320471</guid>

					<description><![CDATA[ലെബനന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈല്&#x200d; നടത്തിയ വ്യോമാക്രമണത്തില്&#x200d; 11 പേരാണ് കൊല്ലപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലും ലെബനനും തമ്മില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാറില്&#x200d; ഏര്&#x200d;പ്പെട്ടെങ്കിലും ലെബനനില്&#x200d; വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രാഈല്&#x200d;. ലെബനന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈല്&#x200d; നടത്തിയ വ്യോമാക്രമണത്തില്&#x200d; 11 പേരാണ് കൊല്ലപ്പെട്ടത്. 14 മാസത്തെ സംഘര്&#x200d;ഷത്തിന് ശേഷം ഇരുപക്ഷവും വെടിനിര്&#x200d;ത്തല്&#x200d; കരാറിന് സംയുക്തമായി സമ്മതം നല്&#x200d;കുകയായിരുന്നു. എന്നാല്&#x200d; ഇതിന് പിന്നാലെയും അക്രമണങ്ങള്&#x200d; തുടര്&#x200d;ന്നു.</p>
<p>തിങ്കളാഴ്ച ലെബനനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രാഈല്&#x200d; നടത്തിയ ആക്രമണത്തില്&#x200d; രണ്ട് പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇസ്രാഈല്&#x200d; സൈനിക കേന്ദ്രങ്ങള്&#x200d; ലക്ഷ്യമാക്കി റോക്കറ്റ് വിക്ഷേപിച്ചു. തുടര്&#x200d;ന്നാണ് തലൂസ, ഹാരിസ് തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഇസ്രഈല്&#x200d; ആക്രമണം ശക്തമാക്കിയത്.</p>
<p>ഇരു രാജ്യങ്ങളും തമ്മില്&#x200d; ഒപ്പിട്ട കരാര്&#x200d; പ്രകാരം അനൗദ്യോഗിക അതിര്&#x200d;ത്തിയായ ബ്ലൂ ലൈനില്&#x200d; നിന്നും വടക്ക് 30 കിലോമീറ്റര്&#x200d; അകലെയുള്ള ലിറ്റാനി നദിക്കും ഇടയിലുള്ള സായുധസാന്നിധ്യം അവസാനിപ്പിക്കണമെന്ന് ഹിസ്ബുല്ലയോട് ഇസ്രാഇാൗല്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇതിന് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.</p>
<p>ഈ കാലയളവിനുള്ളില്&#x200d; ഇസ്രാഈല്&#x200d; സൈന്യവും പ്രദേശത്ത് നിന്ന് പിന്മാറണമെന്നാണ് കരാറില്&#x200d; പറയുന്നത്. വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപനമുണ്ടായി കുറഞ്ഞ ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; നൂറോളം വെടിനിര്&#x200d;ത്തല്&#x200d; ലംഘനങ്ങളാണ് ഇസ്രാഈല്&#x200d; നടത്തിയത്. അതിനാല്&#x200d; തന്നെ വെടിനിര്&#x200d;ത്തല്&#x200d; കരാറില്&#x200d; വിശ്വാസം അര്&#x200d;പ്പിച്ച് സ്വന്തം വീടുകളിലേക്ക് മടങ്ങിയ ലെബനന്&#x200d; പൗരന്മാര്&#x200d; ഇപ്പോള്&#x200d; ആശങ്കയിലാണ്.</p>
<p>2023 ഒക്ടോബര്&#x200d; 7 മുതല്&#x200d; ഇസ്രാഈല്&#x200d; ഗസയില്&#x200d; നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചാണ് ലെബനന്&#x200d; സായുധസംഘടനയായ ഹിസ്ബുല്ല ഇസ്രാഈലുമായി യുദ്ധത്തിന് ഇറങ്ങിയത്. എന്നാല്&#x200d; ഇതിന് പകരമായി ഇസ്രാഈല്&#x200d; ലെബനനിലും അധിനിവേശം നടത്താന്&#x200d; ആരംഭിച്ചു. ഇത്തരത്തില്&#x200d; കഴിഞ്ഞ 14 മാസമായി തുടരുന്ന ആക്രമണങ്ങളില്&#x200d; 4000ത്തോളം പേര്&#x200d;ക്കാണ് ലെബനനില്&#x200d; ജീവന്&#x200d; നഷ്ടമായത്.</p>
<p>എന്നാല്&#x200d; ഈ ആക്രമണങ്ങളെ താത്കാലികമായെങ്കിലും അവസാനിപ്പിക്കാനായി ഫ്രാന്&#x200d;സും യു.എസും സംയുക്തമായി നേതൃത്വം നല്&#x200d;കിയാണ് വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; നിലവില്&#x200d; വരുത്തിയത്. എന്നാല്&#x200d; പ്രസ്തുത കരാര്&#x200d; ഇപ്പോള്&#x200d; പാഴായിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-ceasefire-in-name-only-in-lebanon-again-israel-is-in-trouble.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിന്റെ ക്രൂരതയില്&#x200d; ലെബനനില്&#x200d; തകര്&#x200d;ന്നത് നാല് പുരാതന ഗ്രാമങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/four-ancient-villages-destroyed-in-lebanon-by-israeli-brutality.html</link>
					<comments>https://www.chandrikadaily.com/four-ancient-villages-destroyed-in-lebanon-by-israeli-brutality.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 29 Nov 2024 17:01:19 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319619</guid>

					<description><![CDATA[ലെബനനില്&#x200d; നടക്കുന്ന ആക്രമണത്തിന്റെ സാറ്റലൈറ്റ് ഉള്&#x200d;പ്പെടെയുള്ള ദൃശ്യങ്ങള്&#x200d; പുറത്തുവന്നതോടെയാണ് ഗ്രാമങ്ങളിലുണ്ടായ ആക്രമണം ശ്രദ്ധിക്കപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലിന്റെ തുടര്&#x200d;ച്ചയായ ആക്രമണത്തില്&#x200d; ലെബനനില്&#x200d; നാമാവശേഷമായത് നാല് പുരാതന ഗ്രാമങ്ങള്&#x200d;. യാറൂണ്&#x200d;, മൈബീബ്, മെയ്‌സ് അല്&#x200d;ജബല്&#x200d;, ബ്ലിഡ എന്നീ ഗ്രാമങ്ങളാണ് ഇസ്രാഈലി സൈന്യത്തിന്റെ ആക്രമണത്തില്&#x200d; തകര്&#x200d;ന്നത്. ലെബനനില്&#x200d; നടക്കുന്ന ആക്രമണത്തിന്റെ സാറ്റലൈറ്റ് ഉള്&#x200d;പ്പെടെയുള്ള ദൃശ്യങ്ങള്&#x200d; പുറത്തുവന്നതോടെയാണ് ഗ്രാമങ്ങളിലുണ്ടായ ആക്രമണം ശ്രദ്ധിക്കപ്പെട്ടത്.</p>
<p>സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്ന ദൃശ്യങ്ങളില്&#x200d; ലെബനനില്&#x200d; അതിപുരാതനമായ പല കേന്ദ്രങ്ങളും ഇസ്രാഈല്&#x200d; തകര്&#x200d;ത്തതായി കാണാം. അന്താരാഷ്ട്ര മാധ്യമമായ മിഡില്&#x200d; ഈസ്റ്റ് ഐയാണ് ഇതുസംബന്ധിച്ച റിപ്പോര്&#x200d;ട്ട് പുറത്തുവിട്ടത്. 1982നും 2000നും ഇടയിലുണ്ടായ ഇസ്രാഈലിന്റെ അധിനിവേശത്തില്&#x200d; ബ്ലിഡയില്&#x200d; നിന്ന് ഒരു കൂട്ടം ജനങ്ങള്&#x200d; ജര്&#x200d;മനിയിലേക്ക് കുടിയേറിയിരുന്നു.</p>
<p>2,000 വര്&#x200d;ഷം പഴക്കമുള്ള മുസ്‌ലിം പള്ളിയുള്ള ലെബനനിലെ ഗ്രാമാണ് ബ്ലിഡ. ഏഴാം നൂറ്റാണ്ടിലെ മുസ്‌ലിം അധിനിവേശത്തെത്തുടര്&#x200d;ന്ന് ജബല്&#x200d; അമേലിലെ ആദ്യത്തെ പള്ളിയായി ഇത് മാറുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൃഷി ഉപജീവനമാക്കിയവരാണ് ബ്ലിഡയില്&#x200d; ഭൂരിഭാഗവും. 1920ല്&#x200d; ലെബനനുമായുള്ള അതിര്&#x200d;ത്തി പങ്കിടലില്&#x200d; ബ്ലിഡയുടെ ഫലഭൂയിഷ്ഠമായ മൂന്നിലൊരു ഭാഗം പ്രദേശം ഫലസ്തീന്റെ ഭാഗമായി മാറിയിരുന്നു.</p>
<p>മര്&#x200d;ജയൂണ്&#x200d; ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളില്&#x200d; ഒന്നാണ് മെയ്‌സ് അല്&#x200d;ജബല്&#x200d;. പുരാതന ഷിയ മത കേന്ദ്രങ്ങളുടെ ആസ്ഥാനമായാണ് മെയ്‌സ് അല്&#x200d;ജബലിനെ കണക്കാക്കുന്നത്. ജബലിലെ ദര്&#x200d;ബ് അല്&#x200d;ഹുറത്ത് ഗുഹകള്&#x200d; പ്രാദേശിക ശവക്കുഴികളാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്&#x200d; ഇതുസംബന്ധിച്ച ചരിത്രം പുരാവസ്തു ഗവേഷകര്&#x200d; പുറത്തുവിട്ടിട്ടില്ലെന്ന് മിഡില്&#x200d; ഈസ്റ്റ് ഐ റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>മെയ്‌സ് അല്&#x200d;ജബളില്&#x200d; നിന്നുള്ള നിരവധി ആളുകള്&#x200d; ആഫ്രിക്ക, യു.എസ്, ഓസ്‌ട്രേലിയ, ഗള്&#x200d;ഫ്, യൂറോപ്പ് എന്നിവിടങ്ങളില്&#x200d; തൊഴിലെടുക്കുന്നതായും എം.ഇ.ഐ പറയുന്നു.</p>
<p>ഒട്ടോമന്&#x200d; കമാന്&#x200d;ഡര്&#x200d; അഹ്മദ് പാഷ അല്&#x200d;ജസറിന്റെ സൈന്യത്തിനെതിരെ 1781ല്&#x200d; യുദ്ധം നടന്നത് യാറൂണിലാണെന്ന് പറയപ്പെടുന്നു. 1982 നും 2000 നും ഇടയിലായി ഇസ്രാഈല്&#x200d; കൈവശപ്പെടുത്തിയ ഗ്രാമം കൂടിയായിരുന്നു യാറൂണ്&#x200d;. 12,000ലധികം ലെബനീസ് പൗരന്മാര്&#x200d; ഈ ഗ്രാമത്തിലുണ്ടെന്നാണ് കണക്ക്. എന്നാല്&#x200d; ഇതിന്റെ 80 ശതമാനവും പ്രവാസികളാണ്. ഇവര്&#x200d; യു.എസ്, ഓസ്‌ട്രേലിയ, പനാമ എന്നീ രാജ്യങ്ങളിലും ലാറ്റിന്&#x200d; അമേരിക്കന്&#x200d; നാടുകളിലുമാണ് കഴിയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/four-ancient-villages-destroyed-in-lebanon-by-israeli-brutality.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിന് വീണ്ടും തിരിച്ചടി; ലെബനാനില്&#x200d; 7 സയണിസ്റ്റ് സൈനികരെ വധിച്ച് ഹിസ്ബുല്ല</title>
		<link>https://www.chandrikadaily.com/israel-strikes-again-hezbollah-kills-7-zionist-soldiers-in-lebanon.html</link>
					<comments>https://www.chandrikadaily.com/israel-strikes-again-hezbollah-kills-7-zionist-soldiers-in-lebanon.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Nov 2024 05:47:00 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Hezbollah]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317673</guid>

					<description><![CDATA[നിരവധി അധിനിവേശ സൈനികര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഫലസ്തീനിലും ലെബനാനിലും തുടര്&#x200d;ച്ചയായി ആക്രമണം നടത്തിവരുന്ന ഇസ്രാഈലിന് ഹിസ്ബുല്ലയില്&#x200d; നിന്ന് കനത്ത തിരിച്ചടി. ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തില്&#x200d; 48 മണിക്കൂറിനിടെ ഏഴ് സയണിസ്റ്റ് സൈനികരാണ് ലെബനാനില്&#x200d; കൊല്ലപ്പെട്ടത്. നിരവധി അധിനിവേശ സൈനികര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>അതിര്&#x200d;ത്തിയില്&#x200d; ഉണ്ടായ സംഘര്&#x200d;ഷങ്ങളിലാണ് ഏഴുപേരും കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ കരയാക്രമണത്തില്&#x200d; ഇസ്രാഈലിന് സമീപകാലത്തുണ്ടായ ഏറ്റവും നഷ്ടം സംഭവിച്ച ദിനങ്ങളാണ് കടന്നുപോകുന്നത്.</p>
<p>തെക്കന്&#x200d; ലെബനനിലെ പോരാട്ടത്തിനിടെയാണ് സൈനികര്&#x200d; കൊല്ലപ്പെട്ടെതെന്ന് അധിനിവേശ സൈന്യം പ്രസ്താവനയില്&#x200d; പറഞ്ഞു. ഇതോടെ സെപ്റ്റംബര്&#x200d; 30ന് ലബനനിലേക്ക് കരസേനയെ അയച്ചശേഷം ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്&#x200d; കൊല്ലപ്പെട്ട സയണിസ്റ്റ് സൈനികരുടെ എണ്ണം 49 ആയി.</p>
<p>ഇസ്രാഈല്&#x200d; തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്&#x200d; ലെബനാനിലെ വെടിനിര്&#x200d;ത്തലിന് യു.എസ് സമ്മര്&#x200d;ദ്ദംചെലുത്തുന്നുണ്ട്. അമേരിക്കയുടെ വെടിനിര്&#x200d;ത്തല്&#x200d; നിര്&#x200d;ദേശങ്ങളുടെ കരട് ലെബനാന്&#x200d; പാര്&#x200d;ലമെന്റ് സ്പീക്കര്&#x200d; നബീഹ് ബെറിക്ക് കൈമാറിയിട്ടുണ്ട്. ഹിസ്ബുല്ലയുമായി സഖ്യമുള്ള വ്യക്തിയാണ് നബീഹ്.</p>
<p>ഇസ്രാഈലുമായി വെടിനിര്&#x200d;ത്തലിനുള്ള ലെബനാന്&#x200d; നീക്കത്തെ ഇറാന്&#x200d; പിന്തുണയ്ക്കും. ഹിസ്ബുല്ലയും ഇസ്രാഈലും തമ്മില്&#x200d; കനത്ത ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് വെടിനിര്&#x200d;ത്തല്&#x200d; ചര്&#x200d;ച്ചകളും പുരോഗമിക്കുന്നത്. ഇറാന്&#x200d; ഈ നീക്കത്തെ പിന്തുണയ്ക്കുമെന്ന് മുതിര്&#x200d;ന്ന ഇറാന്&#x200d; ഉദ്യോഗസ്ഥനും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേശകനുമായ അലി ലാരിജാനി പറഞ്ഞു.</p>
<p>ഈയിടെ ഇസ്രാഈല്&#x200d; ലബനാന്റെ തെക്കന്&#x200d; മേഖലയില്&#x200d; ആക്രമണം കടുപ്പിച്ചിരുന്നു. ഇതിനു പിന്നാലെ യു.എസ് സഖ്യമാണ് വെടിനിര്&#x200d;ത്തല്&#x200d; ആവശ്യവുമായി മുന്നോട്ടുവന്നത്.</p>
<p>അതേസമയം, വടക്കുകിഴക്കന്&#x200d; ലബനാനില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ആക്രമണത്തില്&#x200d; 15 രക്ഷാപ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടു. ലബനാന്&#x200d; എമര്&#x200d;ജന്&#x200d;സി ഉദ്യോഗസ്ഥര്&#x200d;ക്ക് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. ആക്രമണത്തെക്കുറിച്ച് ഇസ്‌റാഈല്&#x200d; സൈന്യം പ്രതികരിച്ചിട്ടില്ല. ആക്രമണം കിരാതമാണെന്ന് ലെബനാന്&#x200d; ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബാല്&#x200d;ബെക്കിന് സമീപം ദൗറിസിലാണ് ആക്രമണം ഉണ്ടായത്. സിവില്&#x200d; ഡിഫന്&#x200d;സ് ഏജന്&#x200d;സി ഉപയോഗിക്കുന്ന കെട്ടിടം ആക്രമണത്തില്&#x200d; തകര്&#x200d;ന്നു. വ്യാഴാഴ്ച തെക്കന്&#x200d; നബാത്തിയയില്&#x200d; മറ്റൊരു ആക്രമണവും ഇസ്രാഈല്&#x200d; സൈന്യം നടത്തിയിരുന്നു.</p>
<p>അറബ് സാലിം ടൗണിന്റെ മധ്യഭാഗത്തുള്ള സിവില്&#x200d; ഡിഫന്&#x200d;സ് സെന്ററിനു നേരെയാണ് ആക്രമണം നടന്നത്. ഈ ആക്രമണത്തില്&#x200d; അഞ്ചു പാരാമെഡിക്കല്&#x200d; ജീവനക്കാര്&#x200d; ഉള്&#x200d;പ്പെടെ ആറു പേര്&#x200d; കൊല്ലപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-strikes-again-hezbollah-kills-7-zionist-soldiers-in-lebanon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലെബനനിലെ ഒരു ഗ്രാമം പോലും പിടിച്ചെടുക്കാനായില്ല; നെതന്യാഹു സര്&#x200d;ക്കാരിനെതിരെ ഇസ്രാഈല്&#x200d; മാധ്യമങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/not-a-single-village-in-lebanon-could-be-captured-israeli-newspaper-against-netanyahu-government.html</link>
					<comments>https://www.chandrikadaily.com/not-a-single-village-in-lebanon-could-be-captured-israeli-newspaper-against-netanyahu-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Nov 2024 13:23:32 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Lebanon]]></category>
		<category><![CDATA[Netanyahu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316194</guid>

					<description><![CDATA[50,000ത്തിലധികം സൈനികരെ വിന്യസിച്ചിട്ടും ഇസ്രാഈല്&#x200d; പരാജയപ്പെട്ടുവെന്നാണ് റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>തെക്കന്&#x200d; ലെബനനിലെ ഒരു ഗ്രാമം പോലും ഇസ്രാഈലി സൈന്യമായ ഐ.ഡി.എഫിന് പിടിച്ചെടുക്കാനിയില്ലെന്ന് ഇസ്രാഈല്&#x200d; പത്രം. ഫലസ്തീനിലെ യുദ്ധം ഗസയില്&#x200d; നിന്ന് ലെബനനിലേക്ക് വ്യാപിപ്പിച്ച സാഹചര്യത്തിലാണ് റിപ്പോര്&#x200d;ട്ട് പുറത്തുവന്നത്.</p>
<p>50,000ത്തിലധികം സൈനികരെ വിന്യസിച്ചിട്ടും ഇസ്രാഈല്&#x200d; പരാജയപ്പെട്ടുവെന്നാണ് റിപ്പോര്&#x200d;ട്ട്. ഹീബ്രു ഭാഷാ പത്രമായ യെദിയോത്ത് അഹ്രോനോത്താണ് ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>ഒരു മാസം നീണ്ട യുദ്ധത്തില്&#x200d; ഇസ്രാഈല്&#x200d; തോല്&#x200d;വി രുചിച്ചുവെന്നാണ് പത്രം പറയുന്നത്. സൈന്യത്തെ 5 ഡിവിഷനുകളായി തിരിച്ചാണ് ലെബനനില്&#x200d; ഐ.ഡി.എഫ് സൈനിക നടപടിയില്&#x200d; ഏര്&#x200d;പ്പെട്ടിരിക്കുന്നത്. 2006ലെ യുദ്ധത്തില്&#x200d; വിന്യസിച്ച സേനയുടെ മൂന്നിരട്ടി വലിപ്പമുണ്ട് ഇപ്പോഴത്തെ സൈന്യത്തിനെന്നും പത്രം റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>2006ല്&#x200d; പരാജയപ്പെട്ടെങ്കിലും ഇസ്രഈലിന് ചെറിയ തോതിലെങ്കിലും ലെബനനില്&#x200d; നേട്ടമുണ്ടാക്കാന്&#x200d; കഴിഞ്ഞെന്നുമാണ് പത്രം പറഞ്ഞത്. പീരങ്കികളുടെയും വ്യോമസേനയുടെയും സഹായമുണ്ടായിട്ടും ഇസ്രാഈലിന് പുരോഗതി ഉണ്ടാക്കാന്&#x200d; കഴിഞ്ഞില്ലെന്നും യെദിയോത്ത് അഹ്രോനോത്ത് പറഞ്ഞു.</p>
<p>ഈ തുടര്&#x200d;ച്ചയായ പരാജയം ഇസ്രാഈലിന് 1940കളുടെ അവസാനം മുതല്&#x200d; നേരിട്ടതിനേക്കാള്&#x200d; വലിയ നാശനഷ്ടം ഉണ്ടാക്കുമെന്നും പത്രം പറയുന്നു. ഹിസ്ബുല്ലയുടെ പ്രതിരോധത്തെ ചെറുക്കാന്&#x200d; ഇസ്രഈലിന് സാധിക്കുന്നില്ലെന്നും സൈനികര്&#x200d; ക്ഷീണിതരാണെന്നും പത്രം വിമര്&#x200d;ശിച്ചു.</p>
<p>അതേസമയം ലെബനനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്&#x200d; പ്രകാരം 2,897 ലെബനന്&#x200d; പൗരന്മാര്&#x200d; ഇസ്രാഈലിന്റെ ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്&#x200d; 30 പേര്&#x200d; കൊല്ലപ്പെടുകയും 183 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>ഇതിനുപുറമെ 95ലധികം ഇസ്രാഈലി സൈനികര്&#x200d; ലെബനനുമായുള്ള സംഘര്&#x200d;ഷത്തില്&#x200d; കൊല്ലപ്പെട്ടിരുന്നു. 900 സൈനികര്&#x200d;ക്ക് സാരമായി പരിക്കേല്&#x200d;ക്കുകയും ചെയ്തു. കഴിഞ്ഞ മാസം 24 ഇസ്രഈലി സൈനികര്&#x200d; കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.</p>
<p>ഈ കണക്കുകള്&#x200d; ഉള്&#x200d;പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹുവിനെതിരെ പത്രം വിമര്&#x200d;ശനം ഉയര്&#x200d;ത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-a-single-village-in-lebanon-could-be-captured-israeli-newspaper-against-netanyahu-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലെബനാന് ധനസഹായവുമായി ഫ്രാന്&#x200d;സ്: 108 മില്യണ്&#x200d; ഡോളർ നല്&#x200d;കും</title>
		<link>https://www.chandrikadaily.com/france-to-provide-financial-aid-to-lebanon-108-million.html</link>
					<comments>https://www.chandrikadaily.com/france-to-provide-financial-aid-to-lebanon-108-million.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 24 Oct 2024 17:14:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Financial aid]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Lebanon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314848</guid>

					<description><![CDATA[ലബനാനിൽ ഇസ്രാഈല്&#x200d; നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ലെബനാന് 100 മില്യൻ യൂറോ ധനസഹായം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ രൂക്ഷമായ ഭാഷയിലാണ് മാക്രോൺ വിമർശിച്ചത്. വലിയ നശീകരണമാണ് അവിടെ നടക്കുന്നത്. വലിയ സാമ്പത്തിക സഹായം അവർക്ക് ആവശ്യമുണ്ട്.</p>
<p>10 ലക്ഷത്തിലധികം ആളുകളാണ് ഭവനരഹിതരായത്. ലബനാനിൽ ഇസ്രാഈല്&#x200d; നടത്തുന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.</p>
<p>ഏഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും യൂറോപ്യൻ യൂണിയൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിലാണ് മാക്രോൺ ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ലബനാന് അടിയന്തരമായി 400 മില്യൻ ഡോളർ സഹായം ആവശ്യമുണ്ടെന്ന് യുഎൻ പറഞ്ഞിരുന്നു. ഇത് ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് പ്രസിഡന്റ് സമ്മേളനത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.</p>
<p>ലെബനാൻ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും ഫ്രാൻസ് ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റെ തെക്കുഭാഗത്ത് സൈന്യത്തെ കൂടുതലായി വിന്യസിക്കുന്നതിലൂടെ ഹിസ്ബുല്ലയുടെ ശക്തി കുറ്ക്കാനാവുമെന്നും ഫ്രാൻസ് കരുതുന്നു.</p>
<p>തെക്കൻ ലബനാനിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യവും വെടിനിർത്തലും യുഎൻ രക്ഷാസമിതി പ്രമേയവും നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കൂടുതൽ സൈനികരെ റിക്രൂട്ട് ചെയ്യാനും 8,000 സൈനികരെ തെക്കൻ മേഖലയിൽ വിന്യസിക്കാനും തീരുമാനിച്ചതായി സമ്മേളനത്തിൽ സംസാരിച്ച ലബനാൻ ആക്ടിങ് പ്രധാനമന്ത്രി നജീബ് മീഖാത്തി പറഞ്ഞു. സൈന്യത്തെ സജ്ജരാക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ലബനാന് കൂടുതൽ അന്താരാഷ്ട്ര സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ലെബനീസ് സൈന്യത്തിന് ഈ വർഷം 20 മില്യൻ യൂറോയും അടുത്ത വർഷം 40 മില്യൻ യൂറോയും നൽകുമെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ പറഞ്ഞു.</p>
<p>അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായക പങ്കുവഹിക്കുന്ന അമേരിക്കയുടെ പ്രധാനപ്പെട്ട പ്രതിനിധികളാരും പാരീസ് സമ്മേളനത്തിൽ പങ്കെടുത്തില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉച്ചകോടിക്ക് എത്തിയില്ല. ഉച്ചകോടിയിൽ പങ്കെടുത്ത 12ൽ കൂടുതൽ രാജ്യങ്ങൾ വളരെ ജൂനിയറായ പ്രതിനിധകളെയാണ് സമ്മേളനത്തിന് അയച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/france-to-provide-financial-aid-to-lebanon-108-million.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
