<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>LED BULB &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/led-bulb/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 02 Oct 2023 04:28:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>LED BULB &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്&#x200d; എല്&#x200d;.ഇ.ഡി ബള്&#x200d;ബ്; വിജയകരമായി നീക്കം ചെയ്തു</title>
		<link>https://www.chandrikadaily.com/led-bulb-in-seven-month-old-babys-lungs-removed-successfully.html</link>
					<comments>https://www.chandrikadaily.com/led-bulb-in-seven-month-old-babys-lungs-removed-successfully.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 02 Oct 2023 04:28:21 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[LED BULB]]></category>
		<category><![CDATA[lungs]]></category>
		<category><![CDATA[removed]]></category>
		<category><![CDATA[seven month baby]]></category>
		<category><![CDATA[successfully]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277273</guid>

					<description><![CDATA[നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്നാണ് മാതാപിതാക്കള്&#x200d; കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്&#x200d; എത്തിയത്.]]></description>
										<content:encoded><![CDATA[<p>പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്&#x200d; കുടുങ്ങിയ എല്&#x200d;ഇഡി ബള്&#x200d;ബ് നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ, ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്&#x200d; നിന്നാണ് എല്&#x200d;ഇഡി ബള്&#x200d;ബ് വിജയകരമായി നീക്കം ചെയ്തത്.</p>
<p>നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്&#x200d;ന്നാണ് മാതാപിതാക്കള്&#x200d; കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്&#x200d; എത്തിയത്. തുടര്&#x200d;ന്ന് നടത്തിയ പരിശോധനയില്&#x200d; ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു വീണ് കിടക്കുന്നത് ശ്രദ്ധയില്&#x200d;പ്പെട്ടു. തുടര്&#x200d;ന്ന് വിദഗ്ധ ചികില്&#x200d;സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>ഇവിടെ നടത്തിയ ബ്രോങ്കോസ്‌കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്&#x200d; ചുവന്ന നിറത്തിലുള്ള എല്&#x200d;ഇഡി ബള്&#x200d;ബ് കിടക്കുന്നത് കണ്ടെത്തിയത്. ഡോക്ടര്&#x200d;മാര്&#x200d; ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. കളിപ്പാട്ടത്തിന്റെയുള്ളില്&#x200d; നിന്നും ബള്&#x200d;ബ് കുഞ്ഞിന്റെയുള്ളിലെത്തിയതാവാമെന്നാണ് ഡോക്ടര്&#x200d;മാരുടെ പ്രാഥമിക നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/led-bulb-in-seven-month-old-babys-lungs-removed-successfully.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെളിച്ചമായി ഒരാള്&#x200d;;  ഗാര്&#x200d;ഹിക ഉപയോഗത്തിന് എല്&#x200d;.ഇ.ഡി ബള്&#x200d;ബ് നിര്&#x200d;മിച്ച കോഴിക്കോട്ടുകാരന്&#x200d; ജോണ്&#x200d;സന്റെ ജീവിതം</title>
		<link>https://www.chandrikadaily.com/keralite-johnson-who-made-led-bulb-for-household-use.html</link>
					<comments>https://www.chandrikadaily.com/keralite-johnson-who-made-led-bulb-for-household-use.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Apr 2018 06:31:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[JOHNSON]]></category>
		<category><![CDATA[LED BULB]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80896</guid>

					<description><![CDATA[ജി.രവി ടെക് ഇലക്ട്രോണിക്‌സില്&#x200d; നിന്നും പഠിച്ചിറങ്ങിയ കുട്ടികള്&#x200d;ക്ക് മന്ത്രി സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; വിതരണം ചെയ്യുകയാണ്. പഞ്ചായത്ത് ഭാരവാഹികളടക്കം സന്നിഹിതരായിട്ടുണ്ട്. പ്രശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുകയാണ്. എല്&#x200d;.ഇ.ഡി ഉല്&#x200d;പ്പന്നങ്ങള്&#x200d; നിര്&#x200d;മ്മിക്കുന്നതില്&#x200d; വൈദഗ്ധ്യം നേടിയവര്&#x200d;- ആരാധനയോടെ ചുറ്റും. അതിനെല്ലാം നടുവില്&#x200d; ഒരു നേരിയ പുഞ്ചിരിയോടെ ജോണ്&#x200d;സണ്&#x200d;. സന്താപമില്ല. അമിതാഹ്ലാദമില്ല. സംതൃപ്തി മാത്രം. നിറഞ്ഞ സംതൃപ്തി. പെരുവണ്ണാമൂഴി ഓനിപ്പുഴയോരത്തെ ഈ കൊച്ചുവീട്ടില്&#x200d; ഇത്തരം തിരക്കുകള്&#x200d; സാധാരണം. തൊഴില്&#x200d; സംരംഭങ്ങള്&#x200d; ആരംഭിക്കാന്&#x200d; സഹായം തേടിയെത്തുന്ന കുടുംബശ്രീ അംഗങ്ങള്&#x200d;. പഞ്ചായത്ത് അധികാരികള്&#x200d;. വിദ്യാലയങ്ങളിലെ പരിപാടികളില്&#x200d; ക്ഷണിക്കാനെത്തുന്ന അദ്ധ്യാപകര്&#x200d;. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ജി.രവി</strong></p>
<p>ടെക് ഇലക്ട്രോണിക്‌സില്&#x200d; നിന്നും പഠിച്ചിറങ്ങിയ കുട്ടികള്&#x200d;ക്ക് മന്ത്രി സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; വിതരണം ചെയ്യുകയാണ്. പഞ്ചായത്ത് ഭാരവാഹികളടക്കം സന്നിഹിതരായിട്ടുണ്ട്. പ്രശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുകയാണ്. എല്&#x200d;.ഇ.ഡി ഉല്&#x200d;പ്പന്നങ്ങള്&#x200d; നിര്&#x200d;മ്മിക്കുന്നതില്&#x200d; വൈദഗ്ധ്യം നേടിയവര്&#x200d;- ആരാധനയോടെ ചുറ്റും. അതിനെല്ലാം നടുവില്&#x200d; ഒരു നേരിയ പുഞ്ചിരിയോടെ ജോണ്&#x200d;സണ്&#x200d;. സന്താപമില്ല. അമിതാഹ്ലാദമില്ല. സംതൃപ്തി മാത്രം. നിറഞ്ഞ സംതൃപ്തി.<br />
പെരുവണ്ണാമൂഴി ഓനിപ്പുഴയോരത്തെ ഈ കൊച്ചുവീട്ടില്&#x200d; ഇത്തരം തിരക്കുകള്&#x200d; സാധാരണം.</p>
<p>തൊഴില്&#x200d; സംരംഭങ്ങള്&#x200d; ആരംഭിക്കാന്&#x200d; സഹായം തേടിയെത്തുന്ന കുടുംബശ്രീ അംഗങ്ങള്&#x200d;. പഞ്ചായത്ത് അധികാരികള്&#x200d;. വിദ്യാലയങ്ങളിലെ പരിപാടികളില്&#x200d; ക്ഷണിക്കാനെത്തുന്ന അദ്ധ്യാപകര്&#x200d;. വെറുതേ ഒന്നു കണ്ടുപോകാനെത്തുന്ന സന്ദര്&#x200d;ശകര്&#x200d;. വീടിനോടു ചേര്&#x200d;ന്നുള്ള വര്&#x200d;ക്ക്‌ഷോപ്പിലെത്തുന്ന ജീവനക്കാര്&#x200d;. തിരക്കുകള്&#x200d; അയാള്&#x200d; ആസ്വദിക്കുകയാണ്. ഒരു നിമിഷം പോലും വെറുതെ കളയാനാവില്ലെന്ന തിരിച്ചറിവോടെ.</p>
<p>ഇവിടെ വരെയെത്തിയത് ഒറ്റ ദിവസംകൊണ്ടല്ല. നേടിയതെല്ലാം കഠിനാദ്ധ്വാനത്തിലൂടെ. ശാരീരിക പരിമിതികള്&#x200d; വീട്ടില്&#x200d; തളച്ചിട്ടപ്പോഴും അക്ഷരാഭ്യാസം നേടി. ഇന്ന് ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ കരം ഗ്രഹിച്ച് ജോണ്&#x200d;സണ്&#x200d; മുന്നോട്ടുനീങ്ങുന്നു. പരിമിതികളെ അതിജീവിക്കാനുള്ള കഠിനയുദ്ധമായിരുന്നു ആ ജീവിതം.</p>
<p>മഠത്തിനകത്ത് എബ്രഹാമിന് ഒന്&#x200d;പതു മക്കളായിരുന്നു. മൂന്നുപേര്&#x200d; ബാല്യത്തില്&#x200d; തന്നെ മരിച്ചു. ബാക്കിയായ ആറു പേരെയും മതിവരുവോളം സ്‌നേഹം നല്&#x200d;കി വളര്&#x200d;ത്തി. അമ്മ ഏലിക്കുട്ടിക്ക് പറമ്പിലും അടുക്കളയിലും നൂറുകൂട്ടം പണികളുണ്ടാവും. ഒന്നു നടുനിവര്&#x200d;ക്കാന്&#x200d; പോലും സമയം തികയില്ല. എന്നാലും ആ തിരക്കുകള്&#x200d;ക്കിടയിലും തന്റെ കുഞ്ഞുങ്ങള്&#x200d;ക്ക് ഒരു കുറവും വരാതിരിക്കാന്&#x200d; ആ അമ്മ ശ്രദ്ധിച്ചു. എന്നാല്&#x200d; എല്ലാ കുട്ടികളും വളര്&#x200d;ന്നപ്പോള്&#x200d; ഒരാള്&#x200d; മാത്രം വളരാന്&#x200d; കൂട്ടാക്കിയില്ല.</p>
<p>ജനിച്ച് ആറാം മാസത്തില്&#x200d; വന്ന ചെറിയൊരു പനിയായിരുന്നു തുടക്കം. അക്കാലത്ത് പനിയൊന്നും ആരും കാര്യമാക്കാറില്ല. ഒരു ചുക്കുകാപ്പിയില്&#x200d; തീരേണ്ട കാര്യമേയുള്ളൂ. ഒന്നു വിയര്&#x200d;ത്തങ്ങു പോകും. എന്നാല്&#x200d; ജോണ്&#x200d;സനെ പിടികൂടിയ പനി വിട്ടുമാറിയില്ല. വല്ലാത്ത വാശിയോടെ ആ കുഞ്ഞിനെ പൊതിഞ്ഞുനിന്നു. 1969 ആണ് കാലം. നാട്ടില്&#x200d; ഡോക്ടര്&#x200d;മാരില്ല.</p>
<p>നാട്ടുവൈദ്യന്മാരുടെ ചികിത്സ. ഒരു ഫലവുമില്ല. ഇനി എന്തു ചെയ്യാന്&#x200d;! മുന്നേ പോയ മൂന്നു പേരോടൊപ്പം ഒരാള്&#x200d; കൂടി. വൈദ്യന്മാര്&#x200d; കയ്യൊഴിഞ്ഞു. വീട്ടുകാരുടെ പ്രതീക്ഷയും മങ്ങി. എന്നിട്ടും അവന്&#x200d; പോയില്ല. പിടിച്ചുനിന്നു. അമ്മയുടെ സ്‌നേഹത്തണലില്&#x200d; പോളിയോ എന്ന മഹാ വ്യാധിയോട്. രണ്ടു കാലുകളും ഒരു കയ്യും പൂര്&#x200d;ണമായും തളര്&#x200d;ന്നു. ശരീരം തളര്&#x200d;ന്നു. ഒരു കൈക്ക് ഭാഗികമായ ചലനശേഷി മാത്രം. തളര്&#x200d;ന്നുപോയ ഒരു ശരീരത്തില്&#x200d; ഉയര്&#x200d;ന്നിരിക്കുന്ന ശിരസ്! അതില്&#x200d; തിളങ്ങുന്ന കണ്ണുകള്&#x200d;. ആ കണ്ണുകള്&#x200d; കൊണ്ടവന്&#x200d; ലോകത്തെ നോക്കി. ലോകത്തെ അറിഞ്ഞു. പഠിച്ചു.<br />
കര്&#x200d;ഷകരായ ഏലിക്കുട്ടിക്കും അബ്രഹാമിനും മുഴുവന്&#x200d; സമയവും കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാന്&#x200d; കഴിയുമായിരുന്നില്ല. അമ്മയുടെ കൈയില്&#x200d; നിന്ന് ഊര്&#x200d;ന്നിറങ്ങുന്ന ജോണ്&#x200d;സനെ കാത്ത് കോഴികളും പൂച്ചകളും അടുക്കള ചായ്പിനടുത്തുണ്ടാവും. ഇഴഞ്ഞിഴഞ്ഞ് ആ കുട്ടി കിണറ്റിന്&#x200d; കരയിലെത്തുമ്പോഴേക്കും നായ്ക്കള്&#x200d; കൂടി കളിക്കാനെത്തിയിട്ടുണ്ടാവും. തങ്ങളെപ്പോലെ മറ്റൊരു ജീവി എന്ന വലിയ പരിഗണനയായിരുന്നു അത്. വൈകീട്ട് തിരക്കൊഴിഞ്ഞ് അമ്മ വന്ന് എടുത്തുകൊണ്ടുപോകുമ്പോഴേക്കും വലിയൊരു ചളിക്കട്ടയായി അവന്&#x200d; മാറിയിരിക്കും. അതവന്റെ സാമ്രാജ്യമായിരുന്നു. അവിടെയിരുന്നുകൊണ്ടാണ് അവന്&#x200d; ചുറ്റുപാടുകളെ കണ്ടത്. രാവിലെ കുളിച്ചൊരുങ്ങി സഹോദരങ്ങള്&#x200d; സ്‌കൂളിലേക്ക് പോകുന്നത്. അടുത്ത വീട്ടിലെ കുട്ടികള്&#x200d; കുടയും ചൂടി കഥപറഞ്ഞ് നടന്നു നീങ്ങുന്നത്. പാഠപുസ്തകത്തിന്റെ പുതുമണം നുകരാന്&#x200d; ഇടയ്ക്കിടെ തുറന്നു നോക്കുന്നത്.<br />
അവന് എവിടേയും പോകുവാനില്ല.<br />
സ്‌കൂളില്&#x200d; പോകേണ്ട.<br />
പുതുവസ്ത്രങ്ങള്&#x200d; വേണ്ട.<br />
വിശേഷ ദിവസങ്ങളില്ല.<br />
കാലം കഴിയുന്തോറും തന്റെ ലോകം ആ ചെളിക്കുണ്ടാണെന്ന് അവനും തീര്&#x200d;ച്ചപ്പെടുത്തി. മനുഷ്യക്കുഞ്ഞുങ്ങളാരും കളിക്കാന്&#x200d; ഇഷ്ടപ്പെടാത്ത അവിടെ, അവന്റെ പഴ കൂട്ടുകാര്&#x200d; അവന് കാവല്&#x200d; നിന്നു. ജോണ്&#x200d;സന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൂട്ടുകാരായിരുന്നു ആ മിണ്ടാപ്രാണികള്&#x200d;.</p>
<p>കാലത്തിനനുസരിച്ച് അവന്റെ മനസ്സും ശിരസ്സും വളര്&#x200d;ന്നു. രാത്രിയില്&#x200d; മണ്ണെണ്ണ വിളക്കിനു ചുറ്റുമിരുന്നു സഹോദരങ്ങള്&#x200d; എഴുതുന്നതും വായിക്കുന്നതും അവന്&#x200d; കൗതുകത്തോടെ നോക്കിയിരിക്കും. അമ്മ വിരിച്ച, കിടക്കപ്പായയില്&#x200d; കിടന്ന് അതെത്രനേരം വേണമെങ്കിലും അവന്&#x200d; ആസ്വദിക്കും. തനിക്കും പഠിക്കണം. അടുക്കളയില്&#x200d; നിന്ന് അമ്മ പുറത്തേക്കെറിയുന്ന കടലാസു തുണ്ടുകള്&#x200d; അവന്&#x200d; ശേഖരിച്ചുവെച്ചിട്ടുണ്ട്. എന്നെങ്കിലും അവ തനിക്ക് വായിക്കണം.</p>
<p>മൂന്നാം തരത്തിലെ പാഠപുസ്തകം വായിക്കുകയാണ് ഏട്ടന്&#x200d;. കഷ്ടപ്പെട്ട് ഏന്തിവലിഞ്ഞ് ജ്യേഷ്ഠന്റെ അരികിലെത്തി. തോണ്ടിവിളിച്ചു. ഏട്ടന്&#x200d; അവനെ എടുത്ത് അരികിലിരുത്തി. പാഠപുസ്തകം തുറന്നു കിടക്കുന്നു. ഏട്ടന്&#x200d; ഓരോ അക്ഷരങ്ങളായി പറഞ്ഞുകൊടുത്തു. &#8216;യ&#8217;ക്കും &#8216;അ&#8217;യും &#8216;ന&#8217;യും നിറഞ്ഞ കണ്ണുകളോടെ അവന്&#x200d; ആവര്&#x200d;ത്തിച്ചുരുവിട്ടു. ജോണ്&#x200d;സണ്&#x200d; ആദ്യമായി പഠിച്ച അക്ഷരങ്ങളാണ് അവ. തന്റെ കടലാസ് ശേഖരത്തില്&#x200d; അവന്&#x200d; ആ അക്ഷരങ്ങളെ തേടിപ്പിടിച്ചു. കടലാസ് പെന്&#x200d;സില്&#x200d; കൊണ്ട് ആവര്&#x200d;ത്തിച്ചെഴുതി. മുറ്റത്തെ മണലിലും അടുക്കളച്ചുവരിലും അക്ഷരങ്ങള്&#x200d; നിറഞ്ഞു ചിരിച്ചു. പിന്നീട് ബാലരമയും പൂമ്പാറ്റയും കളിക്കൂട്ടുകാരായി. വായിക്കാന്&#x200d; പഠിച്ചു. എഴുതാനും!<br />
ഇതിനിടെ വീട് പൊളിച്ചു പണിതു. അടുക്കളയില്&#x200d; അമ്മയോടൊപ്പം കഴിയാന്&#x200d; പറ്റാതായി. പുറത്തെ ചായ്പില്&#x200d; ഇരിപ്പും കിടപ്പുമായി. അക്കാലത്താണ് ജോണ്&#x200d;സണ്&#x200d; കളിവണ്ടി ഉണ്ടാക്കിയത്. പഴയ കുടയില്&#x200d; നിന്നും ഊരിയെടുത്ത ചക്രമായിരുന്നു മോള്&#x200d;ഡ്. അതില്&#x200d; പ്ലാസ്റ്റിക് ഉരുക്കിയൊഴിക്കും. പഴയ പ്ലാസ്റ്റിക് ബക്കറ്റും മറ്റും. എത്രയോ തവണ കൈപൊള്ളിയിരിക്കുന്നു. അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ചക്രത്തില്&#x200d; കുടക്കമ്പി കയറ്റി വണ്ടിയുണ്ടാക്കും. വല്ലപ്പോഴും നാട്ടില്&#x200d; വരുന്ന ലോറികളായിരുന്നു മാതൃക. വണ്ടിക്ക് ചന്തം വേണമെങ്കില്&#x200d; പെയിന്റ് അടിക്കണം. അതിനു ജോണ്&#x200d;സണ്&#x200d; പ്രതിവിധി കണ്ടെത്തി. റബ്ബര്&#x200d; ചെരുപ്പ് കത്തിച്ച് ചാരമാകുന്നതിനുമുന്&#x200d;പ് മണ്ണെണ്ണയില്&#x200d; ചാലിച്ച് എടുക്കുക.</p>
<p>പെയിന്റായി! ലോറി നിര്&#x200d;മ്മാണം തകൃതിയായി നടക്കുന്നതിനിടയില്&#x200d; അടുക്കള ചായ്പും പൊളിച്ചു. ഇരിപ്പ് സ്വീകരണ മുറിയിലായി. അവിടെ ഇതൊന്നും നടക്കില്ലല്ലോ. തീക്കൡയാണ്. പോരെങ്കില്&#x200d; വയ്യാത്ത കുട്ടിയും!<br />
സ്വീകരണ മുറിയിലെ ഇരിപ്പിനിടയിലാണ് പഴയ റേഡിയോ ശ്രദ്ധയില്&#x200d;പ്പെട്ടത്. ചുവരില്&#x200d; സ്ഥാപിച്ചിരിക്കുകയാണ്. ഓണ്&#x200d; ചെയ്യുമ്പോഴേക്കും ഒരു പച്ച ലൈറ്റ് കത്തിത്തുടങ്ങും. അതു നോക്കി നോക്കിയിരിക്കെ ഇത്തരം ബള്&#x200d;ബുകള്&#x200d; കൊണ്ട് എന്തെങ്കിലും ഉണ്ടാക്കിക്കൂടെ എന്നായി ചിന്ത.</p>
<p>പേരാമ്പ്രയില്&#x200d; പഠിക്കാന്&#x200d; പോകുന്ന കൂട്ടുകാരോട് വിവരം പറഞ്ഞു. അവര്&#x200d; ഒന്നും രണ്ടുമായി എല്&#x200d;.ഇ.ഡി. ബള്&#x200d;ബുകള്&#x200d; കൊണ്ടുവന്നുകൊടുക്കും. പത്തിരുപത് എണ്ണമാകുമ്പോള്&#x200d; അവ കൂട്ടിയോജിപ്പിക്കുവാന്&#x200d; അവരുടെ കയ്യില്&#x200d;ത്തന്നെ കൊടുത്തയക്കും. ഇലക്ട്രിക്കല്&#x200d; ഷോപ്പിലെ ആളുകള്&#x200d; അവര്&#x200d;ക്ക് തോന്നുന്ന മാതിരി കൂട്ടിയോജിപ്പിക്കും. തിരിച്ചു വീട്ടിലെത്തിക്കുമ്പോഴേക്കും ഒന്നുകില്&#x200d; വയറുകള്&#x200d; വിട്ടുപോയിട്ടുണ്ടാവും. അല്ലെങ്കില്&#x200d; അവന്&#x200d; ഉപദേശിച്ച രീതിയിലേ ആയിരിക്കില്ല.</p>
<p>താന്&#x200d; സ്വന്തമായി ചെയ്താലേ ശരിയാവൂ എന്നവനു ബോധ്യമായി. വീട്ടില്&#x200d; കറണ്ടില്ല. സോള്&#x200d;ഡറിംഗ് അയണില്ല. ഇയ്യമില്ല (ലെഡ്). അതിനും ജോണ്&#x200d;സണ്&#x200d; വഴികണ്ടെത്തി. ചാക്കുകള്&#x200d; തുന്നി, വിട്ടുപോകാതിരിക്കാന്&#x200d; ഈയ്യംകൊണ്ട് ഒരു സീല്&#x200d; ഉണ്ടാവും. അവ അടുക്കളയില്&#x200d; നിന്നും മറ്റുമായി തപ്പിയെടുത്തു. പഴയ ഇരുമ്പു തവിയില്&#x200d; ഈയ്യമിട്ട് മെഴുകുതിരി നാളത്തില്&#x200d; പിടിച്ചു. ഈയ്യം ഉരുക്കിയെടുത്തു. എല്&#x200d;.ഇ.ഡി. ബള്&#x200d;ബുകള്&#x200d; കൂട്ടിച്ചേര്&#x200d;ത്ത് ഒരു മാലയുണ്ടാക്കിയെങ്കിലും അവന് തൃപ്തിയായില്ല. പോരാ പോരാ എന്ന് ആരോ മന്ത്രിച്ചുകൊണ്ടിരുന്നു.</p>
<p>അമ്മ പ്രാര്&#x200d;ത്ഥനയ്ക്കുപയോഗിക്കുന്ന മരക്കുരിശ് അപ്പോഴാണ് ശ്രദ്ധയില്&#x200d;പ്പെട്ടത്. അവനതില്&#x200d; ബള്&#x200d;ബുകള്&#x200d; നിരനിരയായി പിടിപ്പിച്ചു. പ്രാകൃതമായൊരു സാങ്കേതികവിദ്യ ഒരു ബാലന്റെ നിശ്ചയദാര്&#x200d;ഢ്യത്തിനു മുന്നില്&#x200d; അടിയറവു പറഞ്ഞു. മെഴുകുതിരികള്&#x200d; അണയാതെ നിന്നു. ഈയ്യം അലിവോടെ ഉരുകിക്കൊടുത്തു. ദിവസങ്ങള്&#x200d; നീണ്ട കഠിനാദ്ധ്വാനത്തിനൊടുവില്&#x200d; അതു സാധിച്ചു. പതിവ് സന്ധ്യാ പ്രാര്&#x200d;ത്ഥനയ്ക്ക് ജോണ്&#x200d;സനരികിലെത്തിയ അമ്മ നിറഞ്ഞു കത്തുന്ന മരക്കുരിശും, അതിനു ചുവട്ടിലിരിക്കുന്ന ജോണ്&#x200d;സനേയും മാറി മാറി നോക്കി. ആ അമ്മയുടെ കണ്ണുകള്&#x200d; നിറഞ്ഞൊഴുകി. ജോണ്&#x200d;സന്റെ മൂര്&#x200d;ദ്ധാവില്&#x200d; കണ്ണീര്&#x200d; കണങ്ങള്&#x200d; ഇറ്റുവീണു. തന്റെ ഭാവി ജീവിതത്തിനുള്ള അനുഗ്രഹവര്&#x200d;ഷമാണ് ആ കണ്ണീര്&#x200d;ക്കണങ്ങളെന്ന്, പക്ഷേ, അവനറിയുമായിരുന്നില്ല.</p>
<p>ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിലാണ് ഗ്രാമത്തില്&#x200d; വൈദ്യുതിയെത്തിയത്. മണ്ണെണ്ണ വിളക്കിന്റെ കരിപ്പുകയില്&#x200d; നിന്നും വീടുകള്&#x200d; കണ്ണഞ്ചിക്കുന്ന പ്രകാശത്തിലേക്കുയര്&#x200d;ന്നു. ജോണ്&#x200d;സന്റെ വീട്ടിലും വൈദ്യുതിയെത്തി. എന്നാല്&#x200d; സന്ധ്യയാവുന്നതോടെ ബള്&#x200d;ബുകള്&#x200d; മങ്ങിത്തുടങ്ങും. വോള്&#x200d;ട്ടേജ് പ്രശ്‌നം. ആഡംബരത്തോടെ വീടിന്റെ ഉമ്മറത്ത് സ്ഥാപിച്ച ട്യൂബ് ലൈറ്റുകള്&#x200d; സന്ധ്യയോടെ കണ്ണടയ്ക്കും. സമീപത്തെ സിനിമാ ടാക്കീസുകളൊക്കെ അടച്ചുകഴിഞ്ഞാലേ വോള്&#x200d;ട്ടേജ് ലഭിക്കൂ. അതിന് പത്തു മണിയൊക്കെയാവും. ഈ പ്രശ്‌നം പരിഹരിക്കാന്&#x200d; കഴിയുമോ എന്ന് ജോണ്&#x200d;സണ്&#x200d; ആലോചിച്ചു. ട്യൂബ് ലൈറ്റിന്റെ ചോക്കിലാണ് പ്രശ്‌നം. കുറഞ്ഞ വോള്&#x200d;ട്ടേജില്&#x200d; ട്യൂബ് ലൈറ്റിനെ കത്താന്&#x200d; സഹായിക്കുന്ന ചോക്ക് വേണം.</p>
<p>അതിനായി അടുത്ത പരിശ്രമം. ചോക്കുകള്&#x200d; വാങ്ങിക്കൂട്ടി. ചോക്കിന്റെ ഹൃദയമാണ് ട്രാന്&#x200d;സിസ്റ്റര്&#x200d;. അതില്&#x200d; മാറ്റം വരുത്തണം. ട്രാന്&#x200d;സിസ്റ്ററില്&#x200d; നിരന്തരം പരീക്ഷണങ്ങള്&#x200d; നടത്തി. ചില പുസ്തകങ്ങള്&#x200d; സംഘടിപ്പിച്ചു വായിച്ചു. കൂടുതല്&#x200d; വ്യക്്തത വരുത്തി. ട്രാന്&#x200d;സിസ്റ്ററുകള്&#x200d; ഓരോന്നും പൊട്ടിത്തെറിക്കുന്നതിനനുസരിച്ച് വാശികൂടി. ഏഴായിരത്തോളം ട്രാന്&#x200d;സിസ്റ്ററുകള്&#x200d; ഇതിനിടെ പൊട്ടിത്തെറിച്ചു. 14 എണ്ണം മാത്രം തന്റെ ശേഖരത്തില്&#x200d; അവശേഷിക്കെ ജോണ്&#x200d;സണ്&#x200d; അത് സാധിച്ചു. 5 വോള്&#x200d;ട്ടില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ചോക്ക്.</p>
<p>5 വോള്&#x200d;ട്ടില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ചോക്ക് അത്ഭുതമായി. വോള്&#x200d;ട്ടേജിന്റെ പ്രശ്‌നം എല്ലായിടത്തുമുണ്ടല്ലോ. മലയാള മനോരമയില്&#x200d; ഇതുസംബന്ധിച്ച് വാര്&#x200d;ത്ത വരുന്നത് 1993-ലാണ്. ജോണ്&#x200d;സന്റെ നേട്ടം നാടറിഞ്ഞു. ചോക്കിന് നിരവധി ആവശ്യക്കാര്&#x200d; വന്നുതുടങ്ങി. വ്യാപാരാടിസ്ഥാനത്തില്&#x200d; ചോക്കുകള്&#x200d; നിര്&#x200d;മ്മിച്ചു തുടങ്ങിയത് അങ്ങനെയാണ്. പലരും വാങ്ങിക്കൊണ്ടുപോയി. 500 ദിവസം ഗ്യാരണ്ടി നല്&#x200d;കിയ ചോക്കുകള്&#x200d; വിതരണത്തിനായി കൊണ്ടുപോയവര്&#x200d; പലരും തിരിച്ചുവന്നില്ല. കടം പറഞ്ഞു വാങ്ങിയവരാകട്ടെ പണം കൊടുത്തതുമില്ല. ചുരുക്കത്തില്&#x200d; ഇതുകൊണ്ട് യാതൊരു സാമ്പത്തിക നേട്ടവും ജോണ്&#x200d;സനുണ്ടായില്ല. എന്നാല്&#x200d; ഒരു കാര്യം ജോണ്&#x200d;സനു തീര്&#x200d;ച്ചയായി. താന്&#x200d; ശ്രമിച്ചാല്&#x200d; പലതും സാധിക്കും എന്ന ആത്മവിശ്വാസം. അതുമാത്രം മതിയായിരുന്നു അയാള്&#x200d;ക്ക്.</p>
<p>ചോക്കിന്റെ വിജയത്തോടെയാണ് ജോണ്&#x200d;സണ്&#x200d; സ്‌റ്റെബിലൈസറില്&#x200d; പരീക്ഷണം തുടങ്ങിയത്. കുറഞ്ഞ വോള്&#x200d;ട്ടേജില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സ്റ്റെബിലൈസര്&#x200d; വികസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. വിലയും കുറവായിരിക്കണം. അന്ന് മാര്&#x200d;ക്കറ്റില്&#x200d; കിട്ടുന്ന സ്റ്റെബിലൈസറിന് 110 വോള്&#x200d;ട്ട് എങ്കിലും വേണം. നിരന്തര ശ്രമങ്ങള്&#x200d;ക്കൊടുവില്&#x200d; 30 വോള്&#x200d;ട്ടില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന സ്റ്റെബിലൈസര്&#x200d; വികസിപ്പിച്ചെടുക്കാന്&#x200d; ജോണ്&#x200d;സന് കഴിഞ്ഞു. 1250 രൂപ മാത്രം വിലവരുന്ന സ്റ്റെബിലൈസര്&#x200d; വലിയ വാര്&#x200d;ത്തയായി. വീട്ടില്&#x200d; ആവശ്യക്കാര്&#x200d; നിരന്തരം വന്നുതുടങ്ങി.</p>
<p>ആവശ്യക്കാര്&#x200d;ക്ക് വേണ്ട അളവില്&#x200d; കൊടുക്കണമെങ്കില്&#x200d; ഉല്&#x200d;പാദനം കൂട്ടണം. അതിനു മുതലിറക്കണം. ബാങ്കുകളെ സമീപിച്ചപ്പോള്&#x200d; നിരാശയായിരുന്നു ഫലം. പല വാതിലുകള്&#x200d; മുട്ടി. ഒടുവില്&#x200d; കൊയിലാണ്ടി കാര്&#x200d;ഷിക വികസന ബാങ്ക് സഹായിക്കാമെന്നേറ്റു. ആ തുക ഉപയോഗിച്ച് വര്&#x200d;ക്ക്‌ഷോപ്പ് വിപുലീകരിച്ചു. വീട്ടിന്റെ ഒഴിഞ്ഞ ഒരു ഭാഗമായിരുന്നു വര്&#x200d;ക്ക്‌ഷോപ്പ്.</p>
<p>അവിടെ പന്ത്രണ്ടോളം ജോലിക്കാരും 2 മാനേജര്&#x200d;മാരുമൊക്കെയായി. ചോക്ക്, സ്‌റ്റെബിലൈസര്&#x200d; എന്നിവയുടെ കൂടെ സി.എഫ്.എല്&#x200d;. എമര്&#x200d;ജന്&#x200d;സി ലാമ്പും അവിടെ നിര്&#x200d;മ്മിക്കുവാന്&#x200d; തുടങ്ങി. 1996 ആകുമ്പോഴേക്കും വീട്ടില്&#x200d; വന്&#x200d; തിരക്കായി. 14 ജീവനക്കാര്&#x200d;. വിതരണക്കാര്&#x200d;. വിവരങ്ങള്&#x200d; അറിയാന്&#x200d; വരുന്നവര്&#x200d;. ജോണ്&#x200d;സന്റെ വ്യാപാരം വളരുകയായിരുന്നു.</p>
<p>വീട്ടിലെ തിരക്ക് ചില പ്രയാസങ്ങളുമുണ്ടാക്കി. വീട്ടുകാര്&#x200d;ക്കും വരുന്നവര്&#x200d;ക്കും ഒരുപോലെ. കുറച്ചുകൂടി സൗകര്യമുള്ള ഒരിടം വേണം. ചെമ്പനോട പെരുവണ്ണാമൂഴി റോഡില്&#x200d; മുറി കണ്ടെത്തി. ക്രമീകരിച്ചു വയറിംഗ് ജോലികള്&#x200d; നടത്തി. ഉപകരണങ്ങള്&#x200d; ഓരോന്നായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇതിനിടയില്&#x200d; പണം നല്&#x200d;കാമെന്നേറ്റ ബാങ്ക് പിന്മാറി. പുതിയ ഉപാധികള്&#x200d; വെച്ചു. തരണം ചെയ്യാന്&#x200d; കഴിയാത്ത ഉപാധികള്&#x200d; ആയിരുന്നു അവ. ചുരുക്കത്തില്&#x200d; വലിയ പ്രതിസന്ധികള്&#x200d;ക്കിടയിലാണ് പുതിയ വര്&#x200d;ക്ക് ഷോപ്പിലേക്ക് മാറാനുള്ള ഒരുക്കങ്ങള്&#x200d; പൂര്&#x200d;ത്തിയായിക്കൊണ്ടിരുന്നത്.<br />
1998 ജൂലൈ ആദ്യവാരം പുതിയ കെട്ടിടത്തിലേക്ക് മാറാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്&#x200d; ജൂണ്&#x200d; 30-ാം തീയതി ഉറങ്ങാന്&#x200d; കിടന്ന ജോണ്&#x200d;സനെ ആരോ വിളിച്ചുണര്&#x200d;ത്തി. പുതിയ വര്&#x200d;ക്ക്‌ഷോപ്പ് കത്തിച്ചാമ്പലായിരിക്കുന്നു. യന്ത്രങ്ങള്&#x200d; ഉപയോഗിക്കാന്&#x200d; കഴിയാത്തവിധം തകര്&#x200d;ന്നുപോയി. കെട്ടിടം തന്നെ വിണ്ടുകീറി നിലംപൊത്താറായിരിക്കുന്നു. ഇത്രയും കാലത്തെ അദ്ധ്വാനമാണ് അതില്&#x200d; മുടക്കിയിരിക്കുന്നത്. അത് പുതിയൊരു ജീവിതത്തിന്റെ പ്രതീക്ഷയായിരുന്നു. ഒരു രാത്രി! ഒറ്റ രാത്രികൊണ്ട് എല്ലാമവസാനിച്ചിരിക്കുന്നു. എന്നാല്&#x200d; തോല്&#x200d;ക്കാന്&#x200d; അയാള്&#x200d;ക്ക് മനസ്സില്ലായിരുന്നു. സാമ്പത്തിക ബാധ്യതകള്&#x200d; ഒരുഭാഗത്ത്. കൂടെ നിന്നവരൊക്കെയും പിരിഞ്ഞുപോയി. താന്&#x200d; വികസിപ്പിച്ച സാങ്കേതിക വിദ്യകളും കൊണ്ടുപോയി. പരാജയപ്പെട്ടുകൂടാ. താന്&#x200d; എത്തിയിടത്തുനിന്നു വീണ്ടും തുടങ്ങണം. ഉപേക്ഷിച്ച സി.എഫ്.എല്&#x200d;. എമര്&#x200d;ജന്&#x200d;സി ലാമ്പ് വ്യത്യസ്തമായി രൂപകല്&#x200d;പ്പന ചെയ്യാന്&#x200d; ജോണ്&#x200d;സണ്&#x200d; ശ്രമമാരംഭിച്ചു. വൈകാതെ പുതിയ ഉല്&#x200d;പ്പന്നം വിപണിയിലെത്തി. നാലഞ്ചു ജില്ലകളില്&#x200d; നല്ല വില്&#x200d;പനയുണ്ടാക്കിയെടുക്കാന്&#x200d; അതിനു കഴിഞ്ഞു. അതിന്റെ ലാഭം കൊണ്ടു മാത്രം കടങ്ങള്&#x200d; കൊടുത്തുതീര്&#x200d;ത്തു.</p>
<p>എല്ലാവരും ഉപേക്ഷിച്ചുപോയപ്പോള്&#x200d; തണലായി നിന്നത് പെരുവണ്ണാമൂഴി പള്ളിയിലെ പുരോഹിതനായിരുന്ന ഫാ. വടക്കേല്&#x200d; ആയിരുന്നു. ഉപകരണങ്ങള്&#x200d; സംഘടിപ്പിക്കാനും പുനഃസ്ഥാപിക്കാനും അദ്ദേഹം മുന്&#x200d;കൈയെടുത്തു. ജോണ്&#x200d;സനാകട്ടെ തൊഴിലാളികളുടെ എണ്ണം രണ്ടായി ചുരുക്കി. സഹായത്തിനായി ട്രെയിനികളെ നിയമിച്ചു. ട്രെയിനികള്&#x200d;ക്ക് അലവന്&#x200d;സുകള്&#x200d; കൊടുത്താല്&#x200d; മതിയാകും. അവര്&#x200d;ക്കാകട്ടെ ഒരു തൊഴില്&#x200d; പഠിക്കുകയും ചെയ്യാം.<br />
യൂണിറ്റിന്റെ നല്ല നാളുകളില്&#x200d; പലരും പണം നല്&#x200d;കി സഹായിച്ചിരുന്നു. തകര്&#x200d;ന്ന്, വീണ്ടും ഉയര്&#x200d;ത്തെഴുന്നേറ്റപ്പോള്&#x200d; വീണ്ടും സഹായികളെത്തി. പണം നല്&#x200d;കുന്നവര്&#x200d;ക്ക് കൃത്യമായി പലിശ കിട്ടിയാല്&#x200d; മതിയല്ലോ. പുതുതായി വന്നവര്&#x200d;ക്ക് പലിശ മാത്രം പോര. പാര്&#x200d;ട്ട്ണര്&#x200d;ഷിപ്പും കിട്ടണം. അത് കിട്ടില്ലെന്നു മനസ്സിലായപ്പോള്&#x200d;, തന്ന തുക മുഴുവന്&#x200d; ഒരുമിച്ചു തിരിച്ചുകിട്ടണമെന്നായി. അതില്&#x200d; അടുപ്പമുള്ളവരും ബന്ധുക്കളുമുണ്ട്. അവര്&#x200d; വര്&#x200d;ക്ക്‌ഷോപ്പില്&#x200d; കയറിവന്ന് പ്രശ്‌നങ്ങള്&#x200d; ഉണ്ടാക്കിത്തുടങ്ങി. നിത്യവും പ്രശ്‌നം നടക്കുന്ന സ്ഥലത്ത് പണം മുടക്കുന്നതു ശരിയല്ലെന്നു തോന്നിയ സംരംഭകര്&#x200d; പിന്തിരിഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു മുന്നില്&#x200d;. താനൊരിക്കലും രക്ഷപ്പെടരുതെന്ന്, രക്ഷപ്പെടില്ലെന്ന് മുന്&#x200d;കൂട്ടി നിശ്ചയിക്കപ്പെട്ടതു പോലെയായിരുന്നു എല്ലാം.</p>
<p>അക്കാലത്തായിരുന്നു അമ്മയുടെ വേര്&#x200d;പാട്. ഉറങ്ങാന്&#x200d; കിടന്ന് പിന്നെ എണീറ്റില്ല. ഉറക്കത്തില്&#x200d; അബോധാവസ്ഥയിലായി. മൂന്നു ദിവസം ആ കിടപ്പ്. ആ ദിവസങ്ങളില്&#x200d; ജോണ്&#x200d;സണ്&#x200d; കണ്ണും കാതും ആശുപത്രിയില്&#x200d; നിന്നെത്തുന്ന വാര്&#x200d;ത്തകള്&#x200d;ക്കായി സമര്&#x200d;പ്പിച്ചു. പോയി ശുശ്രൂഷിക്കാന്&#x200d; കഴിയില്ലല്ലോ. ഒടുവില്&#x200d; ആ വാര്&#x200d;ത്ത വന്നു. അമ്മ ഇനി ഇല്ല. പൊരുത്തപ്പെടാനാവുമായിരുന്നില്ല. ചേറിലും ചെളിയിലും നിന്ന് തന്നെ കാത്തത് അമ്മയാണ്. സങ്കടങ്ങളില്&#x200d; ചേര്&#x200d;ത്തുപിടിച്ചത് ആ കരങ്ങളാണ്. അനുഗ്രഹമായി തന്റെ നിറുകയില്&#x200d; പതിച്ചത് ആ കണ്ണുനീര്&#x200d;ത്തുള്ളികളാണ്. ആശുപത്രിയില്&#x200d; നിന്നെത്തിയ അമ്മയുടെ മൃതദേഹം കാണാന്&#x200d; ജോണ്&#x200d;സണ്&#x200d; പോയില്ല. മരിച്ച അമ്മയെ തനിക്ക് കാണേണ്ട എന്നായിരുന്നു നിലപാട്. ബന്ധുക്കള്&#x200d; നിര്&#x200d;ബന്ധിച്ചുകൊണ്ടിരുന്നപ്പോള്&#x200d;, ഒരിക്കല്&#x200d; പോലും ജോണ്&#x200d;സണ്&#x200d; ആ മുഖത്ത് നോക്കിയില്ല. ജീവന്&#x200d; തുടിക്കുന്ന, സ്‌നേഹത്തിന്റെ ആള്&#x200d;രൂപമായ ഒരമ്മ. ആ അമ്മ മതി തനിക്ക്. ഒരു മകനും ഇത്രകണ്ട് ഒരമ്മയെ സ്‌നേഹിച്ചിട്ടുണ്ടാവില്ല. ഒരമ്മയും ഇത്രകണ്ട് ഒരു മകനെ കരുതിയിട്ടുണ്ടാവില്ല. അത്യപൂര്&#x200d;വമായ ഒരു ബന്ധം. സാധാരണ മാനദണ്ഡങ്ങള്&#x200d;ക്കും കീഴ് വഴക്കങ്ങള്&#x200d;ക്കും നിര്&#x200d;വചിക്കാനാവാത്ത, അത്ര ശക്തമായിരുന്നു ആ ബന്ധം. അമ്മയുടെ വേര്&#x200d;പാടോടെ ജോണ്&#x200d;സണ്&#x200d; ഒറ്റപ്പെട്ടു. ആത്മവിശ്വാസത്തിന്റെ മണല്&#x200d;ത്തരികള്&#x200d; ഓരോന്നായി ഒഴുകിപ്പൊയ്‌ക്കൊണ്ടിരുന്നു. പിടിവള്ളിയില്ലാതെ ജോണ്&#x200d;സണ്&#x200d; പിടഞ്ഞു. തകര്&#x200d;ച്ചയുടെ ഭീതിദമായ ആ പടവുകളില്&#x200d; താന്&#x200d; തകര്&#x200d;ന്നുവീണുപോകുമെന്ന് കരുതിയ നിമിഷങ്ങള്&#x200d;. നിരാശ്രയനായി കൈകളുയര്&#x200d;ത്തിയ അവന്റെ ശിരസ്സില്&#x200d; മൃദുലമായ ഒരു കൈ സ്പര്&#x200d;ശിച്ചു. ഞാനുണ്ട് കൂടെ എന്ന പ്രഖ്യാപനമായിരുന്നു അത്.</p>
<p>കൂവപ്പൊയില്&#x200d;ക്കാരി ഉഷ ജോണ്&#x200d;സന്റെ അടുത്തെത്തുന്നത് വര്&#x200d;ക്ക്‌ഷോപ്പിലെ ട്രെയിനിയായിട്ടാണ്. പത്താം ക്ലാസൊക്കെ കഴിഞ്ഞു നില്&#x200d;ക്കുമ്പോഴാണ് അപ്രന്റീസുമാരെ വേണമെന്നുള്ള അറിയിപ്പ് പത്രത്തില്&#x200d; കാണുന്നത്. ഒരു തൊഴില്&#x200d; പഠിക്കാം. അമ്മയെ സഹായിക്കാം. അത്രയൊക്കെയേ ഉഷ വിചാരിച്ചുള്ളൂ. മിനിമം ചാര്&#x200d;ജില്&#x200d; ബസ് കയറി പെരുവണ്ണാമൂഴിയിലെത്താം. അവിടെയൊക്കെ ബന്ധുക്കളുമുണ്ട്. ഒന്നും ഭയപ്പെടാനില്ല.<br />
വര്&#x200d;ക്ക്‌ഷോപ്പുമായി പൊരുത്തപ്പെടാന്&#x200d; പ്രയാസമുണ്ടായില്ല. ചെറിയ ചെറിയ കാര്യങ്ങള്&#x200d;. എന്നാല്&#x200d; അതീവ സൂക്ഷ്മത വേണ്ടത്. ഓരോന്നും അവള്&#x200d; പഠിച്ചെടുത്തു. സംശയങ്ങള്&#x200d; തീര്&#x200d;ക്കാന്&#x200d; ഒരു കസേരയില്&#x200d; ജോണ്&#x200d;സണ്&#x200d; അടുത്തുതന്നെയുണ്ടാകും. സി.എഫ്.എല്&#x200d;. എമര്&#x200d;ജന്&#x200d;സി ലാമ്പുകളായിരുന്നു അവിടെ നിര്&#x200d;മ്മിച്ചിരുന്നത്. അതിന്റെ സാങ്കേതികതയൊന്നും അറിയില്ല. പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്&#x200d; കണിശതയോടെ ചെയ്തു തീര്&#x200d;ത്തു. ആ ആള്&#x200d; ഒരത്ഭുതമായി അവള്&#x200d;ക്ക് തോന്നി. പുറംലോകം കണ്ടിട്ടില്ലാത്ത ഒരാള്&#x200d;. കസേരയില്&#x200d; തടവിലാക്കപ്പെട്ടുപോയ ഒരാള്&#x200d;. എന്നാല്&#x200d; സംസാരത്തില്&#x200d; അതൊന്നുമില്ല. തന്റെ വിഷയത്തിലെ അഗാധമായ അറിവ്- അതൊന്നുകൊണ്ടുമാത്രം പരിമിതികളെ അതിജീവിക്കുന്ന ഒരാള്&#x200d;. സഹതാപമില്ല. എന്തോ ഒരിഷ്ടം. അനുതാപത്തിനുമപ്പുറത്ത് നിര്&#x200d;വചനങ്ങള്&#x200d;ക്കതീതമായ ഒരിഷ്ടം. അതൊരുപക്ഷേ, ജോണ്&#x200d;സനും തിരിച്ചറിഞ്ഞിരിക്കണം.</p>
<p>അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ജോണ്&#x200d;സണ് ഉഷയുടെ തണല്&#x200d; വലിയൊരാശ്വാസമായി. പരസ്പര സമ്മതത്തോടെ ഒരുമിച്ചു ജീവിക്കാന്&#x200d; അവര്&#x200d; തീരുമാനിച്ചു. അതത്ര എളുപ്പമായിരുന്നില്ല. എതിര്&#x200d;പ്പുകളായിരുന്നു എങ്ങും. ജോണ്&#x200d;സന്റെ സ്വത്തില്&#x200d; കണ്ണുവെച്ചിട്ടാണ് എന്നുവരെ ആക്ഷേപങ്ങളുയര്&#x200d;ന്നു. ഇയാള്&#x200d; എത്രകാലം ജീവിച്ചിരിക്കും എന്നറിയില്ലല്ലോ. ഒരു പെണ്&#x200d;കുട്ടിയെ കഷ്ടപ്പെടുത്താനാണ് ഈ വിവാഹം എന്നതായിരുന്നു മറ്റൊരാക്ഷേപം. പിന്നെ ഉഷ ഹിന്ദുവാണ്. ജോണ്&#x200d;സണ്&#x200d; ക്രിസ്ത്യാനിയും. രണ്ടു സമുദായങ്ങള്&#x200d;. ഈ ബന്ധം ഒരു സാമുദായിക പ്രശ്‌നമായി കാണാന്&#x200d; വരെ ആളുണ്ടായി. ജോണ്&#x200d;സണ്&#x200d; പേരാമ്പ്ര പൊലീസില്&#x200d; പരാതി കൊടുത്തു. പ്രായപൂര്&#x200d;ത്തിയായവരല്ലേ രണ്ടുപേരും. സ്വതന്ത്രമായി അവര്&#x200d;ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു പൊലീസ് നിലപാട്.<br />
പക്ഷേ, പെരുമണ്ണാമൂഴിയില്&#x200d;വെച്ച് വിവാഹം നടത്താന്&#x200d; പറ്റില്ല. അത്രയ്ക്കായിരുന്നു എതിര്&#x200d;പ്പ്. പഴയ വടക്കേല്&#x200d; അച്ചന്&#x200d; കരിയാത്തുംപാറയിലാണ്. വിവാഹം നടത്തിക്കൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ വിവാഹത്തില്&#x200d; സംബന്ധിച്ചത് അഞ്ചാറു പേര്&#x200d; മാത്രം! സ്വര്&#x200d;ണാഭരണങ്ങളില്ല. വര്&#x200d;ണത്തിളക്കമുള്ള മന്ത്രകോടിയില്ല. ആളും ആരവങ്ങളുമില്ലാത്ത ആ ദേവാലയത്തില്&#x200d;വെച്ച് പ്രപഞ്ചനാഥനെ സാക്ഷിയാക്കി ഉഷ ജോണ്&#x200d;സന്റേതായി. ജോണ്&#x200d;സണ്&#x200d; ഉഷയുടേതും. ഒരു കുഞ്ഞിനെയെന്നോണം തന്റെ ഭര്&#x200d;ത്താവിനെ കോരിയെടുത്ത്, ആ വിശുദ്ധാങ്കണം വിട്ടിറങ്ങുന്ന വധുവിനെ നോക്കി നന്മ നേരാനല്ലാതെ ആര്&#x200d;ക്ക്, എന്താണ് കഴിയുക!</p>
<p>വിവാഹം കഴിഞ്ഞതോടെ പോകാന്&#x200d; ഇടമില്ലാതായി. പിതാവിന്റെ അനിഷ്ടം ഉണ്ടായിരുന്നതുകൊണ്ട് സ്വന്തം വീട്ടില്&#x200d; പറ്റില്ല. ഉഷയുടെ വീട്ടില്&#x200d; അത്രയും പോലും വയ്യ. പേരാമ്പ്ര ഗസ്റ്റ് ഹൗസിലും ലോഡ്ജിലും ഇറിഗേഷന്&#x200d; ക്വാര്&#x200d;ട്ടേഴ്‌സിലുമായി അലച്ചിലിന്റെ കാലം. അവിടെ താമസിക്കുമ്പോഴാണ് മൂത്ത മകന്&#x200d; ജനിക്കുന്നത്. 2001 ജനുവരിയില്&#x200d;. രണ്ടര വര്&#x200d;ഷം ക്വാര്&#x200d;ട്ടേഴ്‌സില്&#x200d; താമസിച്ചു. വറുതിയുടെ കാലമായിരുന്നു അത്. അരി വാങ്ങാന്&#x200d; പോലും പ്രയാസപ്പെട്ട നാളുകള്&#x200d;. ഉപയോഗിക്കാതെ വെച്ചിരുന്ന തന്റെ ഉപകരണങ്ങള്&#x200d; വരെ ജോണ്&#x200d;സണ്&#x200d; വാടകയ്ക്ക് നല്&#x200d;കി. വാടകപ്പണം കൃത്യമായി കിട്ടിയതുമില്ല.</p>
<p>ക്വാര്&#x200d;ട്ടേഴ്‌സ് തങ്ങളുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് പറ്റിയതല്ലെന്ന് അവര്&#x200d; തിരിച്ചറിഞ്ഞു. സ്വന്തമായി ഒരു വീടു വേണം. സ്ഥലം വിട്ടുകൊടുക്കാന്&#x200d; ആദ്യം മടിയായിരുന്നു. പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരുടേയും മറ്റും സമ്മര്&#x200d;ദ്ദംകൊണ്ട് ജോണ്&#x200d;സന് തന്റെ കുടുംബസ്വത്തിലെ ഓഹരി ഭാഗിച്ചുകിട്ടി. അവിടെ ജോണ്&#x200d;സന്&#x200d; തന്റെ സ്വപ്‌നവീടിന്റെ തറ കെട്ടി. ഓനിപ്പുഴയുടെ കരയില്&#x200d; ഒരു ഷെഡ് സാവധാനം ഉയര്&#x200d;ന്നുവന്നു. ബാക്കിയായ മെഷീനുകളും വീട്ടുപകരണങ്ങളും അവിടെ കൂട്ടിയിട്ടു. പണം നല്&#x200d;കാനുള്ള ചിലരൊക്കെ ഈ സമയം സഹായിക്കാനെത്തി. അങ്ങനെ ലഭിച്ചതുകൊണ്ട് കല്ലിറക്കി. സഹായിക്കാന്&#x200d; രണ്ടോ മൂന്നോ പേര്&#x200d; മാത്രം. എന്നിട്ടും വീടുപണി നടന്നു. സങ്കടങ്ങളുടെ പെരുമഴക്കാലത്തെ അതിജീവിക്കാന്&#x200d; സന്തോഷത്തിന്റെ ഒരു കൊച്ചുവീട്. 2003 ജൂലൈ 3-ാം തീയതി അവര്&#x200d; ആ വീട്ടില്&#x200d; താമസമാരംഭിച്ചു.<br />
സ്വന്തം വീട്ടിലെത്തിയതോടെ പുതിയ പ്രതീക്ഷകളായി. ഓരോന്നായി പുനഃരാരംഭിച്ചു. ഒരു വഴിത്തര്&#x200d;ക്കത്തില്&#x200d; മധ്യസ്ഥനായി ജോണ്&#x200d;സണ്&#x200d; ഇടപെടുന്നത് അപ്പോഴാണ്. ആര്&#x200d;ക്കും ബുദ്ധിമുട്ടില്ലാതെ ഒരു വഴിവെട്ടണം. മഴക്കാലമാണ്. ജോണ്&#x200d;സണ്&#x200d; പണിസ്ഥലത്തു തന്നെയിരുന്നു. മൂന്നു ദിവസം. ആരോഗ്യമേ കുറവ്. തുടര്&#x200d;ച്ചയായ അലച്ചില്&#x200d; കാരണം കിടപ്പിലാകാന്&#x200d; താമസമുണ്ടായില്ല. ആസ്പത്രിയില്&#x200d; അഡ്മിറ്റായി. പനി, അണുബാധയായി മാറി. ന്യൂമോണിയ ബാധിച്ച് ജോണ്&#x200d;സണ്&#x200d; മരിച്ചുപോയി എന്ന് നാട്ടില്&#x200d; വാര്&#x200d;ത്ത പരന്നു. അങ്ങനെ മരിച്ചുപോകാന്&#x200d; ജോണ്&#x200d;സണ്&#x200d; തയ്യാറായിരുന്നില്ല. ജീവിക്കണം എന്ന ഇച്ഛാശക്തി അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. എത്ര തല്ലിക്കെടുത്തിയാലും അണഞ്ഞുപോകാത്ത കെടാവിളക്കായിരുന്നല്ലോ അയാള്&#x200d;!</p>
<p>ഇക്കാലത്ത് പുതിയ വീട്ടില്&#x200d; വൈദ്യുതിയെത്തി. വൈദ്യുതിയുടെ പിന്&#x200d;ബലത്തിലാണ് ജോണ്&#x200d;സണ്&#x200d; ഓരോ ചുവടും വെച്ചത്. പക്ഷേ, ഇപ്പോള്&#x200d;, വീട്ടിലെത്തിയ വെളിച്ചം ജീവിതത്തെ പ്രകാശമാനമാക്കിയില്ല. അത്രയേറെ ക്ഷീണിതനായിരുന്നു അയാള്&#x200d;. കാര്യങ്ങള്&#x200d; നോക്കിനടത്താന്&#x200d; പറ്റാത്ത അവസ്ഥ. ഉല്&#x200d;പ്പന്നങ്ങള്&#x200d; ഇല്ല. വരുമാനവും ഇല്ല. പണം നല്&#x200d;കാനുള്ളവര്&#x200d; തിരിഞ്ഞുനോക്കിയില്ല. പുറം ലോകവുമായി ബന്ധമില്ല. ഉഷ രണ്ടാമതും ഗര്&#x200d;ഭിണിയായതും ഇക്കാലത്തുതന്നെ. വീട്ടു ചെലവുകള്&#x200d; നടത്താന്&#x200d; സ്വന്തം സ്‌റ്റെബിലൈസറും ടെലിവിഷനും വിറ്റു. വര്&#x200d;ക്ക്‌ഷോപ്പിലെ ഡൈ ഇരുമ്പുവിലയ്ക്കാണ് തൂക്കിവിറ്റത്. 2004-ല്&#x200d; ഇളയ മകന്&#x200d; ജനിക്കുമ്പോള്&#x200d; ജോണ്&#x200d;സണ്&#x200d; ദാരിദ്ര്യത്തിന്റെ അങ്ങേത്തലയ്ക്കലായിരുന്നു. അയല്&#x200d;ക്കാരന്&#x200d; ഊരിനല്&#x200d;കിയ സ്വര്&#x200d;ണമോതിരം പണയം വെച്ചാണ് ആസ്പത്രി ചെലവുകള്&#x200d; നടത്തിയത്.<br />
അപ്പോഴേക്കും സാങ്കേതിക വിദ്യകള്&#x200d; വല്ലാതെ പുരോഗമിച്ചിരുന്നു. അതിനനുസരിച്ച് മാറിയാലേ പിടിച്ചുനില്&#x200d;ക്കാനാവൂ. ഭാരമില്ലാത്ത സ്റ്റെബിലൈസര്&#x200d; വന്നു. ലൈന്&#x200d; വോള്&#x200d;ട്ടേജ് പ്രശ്‌നങ്ങള്&#x200d; പരിഹരിക്കപ്പെട്ടു. തന്റെ ഉല്&#x200d;പ്പന്നങ്ങള്&#x200d; പഴഞ്ചനായി. ചുവട് മാറ്റിച്ചവിട്ടണം. അങ്ങനെയാണ് ചൈനയില്&#x200d; നിന്നും ഇറക്കുമതി ചെയ്യുന്ന പൂക്കളില്&#x200d;, എല്&#x200d;.ഇ.ഡി. ബള്&#x200d;ബുകള്&#x200d; വെച്ച് ഫാന്&#x200d;സി ഐറ്റമായി വിറ്റു തുടങ്ങിയത്. അക്കാലത്ത് പള്ളിവികാരിയായിരുന്ന ഫാദര്&#x200d;. മാതൃപെരുവേലി പലവിധത്തിലും ജോണ്&#x200d;സനെ സഹായിച്ചു. സാമ്പത്തിക സഹായം തന്നെ പ്രധാനം. ഒരിക്കല്&#x200d; അദ്ദേഹം നല്&#x200d;കിയ 1000 രൂപയാണ്, തന്റെ പിന്നീടുള്ള വളര്&#x200d;ച്ചയ്ക്ക് അടിത്തറ പാകിയതെന്ന് ജോണ്&#x200d;സണ്&#x200d; അഭിമാനപൂര്&#x200d;വം ഓര്&#x200d;ക്കുന്നു.</p>
<p>2009 വരെ ജോണ്&#x200d;സനും പിതാവും തമ്മിലുള്ള ബന്ധം ഒട്ടും സുഖകരമായിരുന്നില്ല. കേരളമാകെ ചിക്കന്&#x200d;ഗുനിയ വന്നത് 2007-ല്&#x200d; ആണ്. ചിക്കന്&#x200d;ഗുനിയ ബാധിച്ച എബ്രഹാമിനെ കാണാന്&#x200d; ജോണ്&#x200d;സണ്&#x200d; തീരുമാനിച്ചു. പത്തു വര്&#x200d;ഷത്തിലേറെയായി, ഒരു വിളിപ്പാടകലെയാണെങ്കിലും പോക്കുവരവുകള്&#x200d; ഇല്ലാതെയിരുന്ന രണ്ടു വീടുകള്&#x200d;. രോഗക്കിടക്കയില്&#x200d; അവശനായി കിടക്കുന്ന അദ്ദേഹം ആദ്യമൊന്നും ജോണ്&#x200d;സനെ തിരിഞ്ഞുനോക്കിയതു കൂടിയില്ല. എന്നാല്&#x200d; കണ്ണുകള്&#x200d; നിറഞ്ഞൊഴുകി. ഒടുവില്&#x200d; ചുവന്നു കലങ്ങിയ കണ്ണുകളുമായി ആ പിതാവ്, ജോണ്&#x200d;സന്റെ കരം ഗ്രഹിച്ചു. നിശ്ശബ്ദതയുടെ ആ നിമിഷങ്ങളില്&#x200d; അവര്&#x200d; പരസ്പരം മാപ്പ് ചോദിച്ചു. ചെറുപ്പം തൊട്ടേ അവഗണിക്കപ്പെട്ട മകനായിരുന്നു ജോണ്&#x200d;സണ്&#x200d;. അതൊരുപക്ഷേ, അവഗണനയായിരിക്കില്ല. തന്റെ ഇഷ്ടത്തിനൊത്ത് വളരാത്ത മകനെ, അവനെ അങ്ങനെയാക്കിയ വിധിയോടുള്ള പ്രതിഷേധമായിരുന്നിരിക്കാം. അദ്ദേഹം ജോണ്&#x200d;സന്റെ രണ്ടു മക്കളേയും മാറോടണച്ചു. തനിക്കൊരിക്കലും ലഭിക്കാത്ത ആ അവസരം, തന്റെ മക്കള്&#x200d;ക്ക് ലഭിക്കുന്നതുകണ്ട് ജോണ്&#x200d;സന്റെ കണ്ണുകളും ഈറനായി. രോഗപീഡകളകന്നപ്പോള്&#x200d; അദ്ദേഹം ജോണ്&#x200d;സന്റെ വീട്ടിലെ നിത്യസന്ദര്&#x200d;ശകരായി. 35 വര്&#x200d;ഷം താന്&#x200d; കൊടുക്കാതിരുന്ന വാത്സല്യം മൂന്നു വര്&#x200d;ഷംകൊണ്ട് കൊടുത്തുതീര്&#x200d;ക്കാനുള്ള തിരക്കായിരുന്നു അദ്ദേഹത്തിന്. 2012-ല്&#x200d; അദ്ദേഹം യാത്രയാവുമ്പോള്&#x200d; പിതൃ-പുത്രസ്‌നേഹത്തിന്റെ ഊഷ്മളമായ ഒരന്തരീക്ഷം അവിടെ ഉണ്ടായിരുന്നു. ഒരിലകൊഴിയുംപോലെ സംതൃപ്തനായാണ് അദ്ദേഹം മടങ്ങിയത്.<br />
******</p>
<p>2007-ല്&#x200d; വൈദ്യുത മേഖലയില്&#x200d; വലിയ പരിഷ്‌കാരങ്ങള്&#x200d; വന്നു. സാധാരണ ബള്&#x200d;ബുകള്&#x200d; വൈദ്യുതി കുടിച്ചുവറ്റിക്കുന്നുവെന്ന വാര്&#x200d;ത്തകള്&#x200d; വന്നു. പകരം സി.എഫ്.എല്&#x200d;. എന്ന ഉത്തരങ്ങളും പിന്നാലെ വന്നു. 2 ബള്&#x200d;ബുകള്&#x200d; വീതം ഓരോ കുടുംബത്തിനും സൗജന്യമായി നല്&#x200d;കാനും സര്&#x200d;ക്കാര്&#x200d; തയ്യാറായി. സി.എഫ്.എല്&#x200d;. ബള്&#x200d;ബിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്&#x200d; ജോണ്&#x200d;സണ്&#x200d; ആലോചിക്കുന്നത് അപ്പോഴാണ്. ഒരു സി.എഫ്.എല്&#x200d;. ബള്&#x200d;ബിലെ മെര്&#x200d;ക്കുറിക്ക് 2 ലക്ഷം ലിറ്റര്&#x200d; വെള്ളത്തെ മലിനമാക്കാന്&#x200d; പറ്റും. അങ്ങനെ ടണ്&#x200d; കണക്കിന് സി.എഫ്.എല്&#x200d;. ലാമ്പുകളാണ് വലിച്ചെറിയപ്പെടാന്&#x200d; പോകുന്നത്. ഉപയോഗശൂന്യമായിക്കഴിഞ്ഞാല്&#x200d; വലിച്ചെറിയാതെ പറ്റില്ലല്ലോ. നമ്മുടെ കിണറുകളും തോടുകളും പുഴകളും മലിനമാകാന്&#x200d; അതിന്റെ ചെറിയൊരംശം വേണ്ട. തന്റെ വര്&#x200d;ക്ക്‌ഷോപ്പിലും സി.എഫ്.എല്&#x200d;. ബള്&#x200d;ബുകളാണ് ഉല്&#x200d;പ്പാദിപ്പിക്കുന്നത്. തന്നെപ്പോലെ പരിമിതികളുള്ള ഒരു തലമുറ ഉണ്ടായിവരാന്&#x200d;, താന്&#x200d; ഒരു തരത്തിലും കാരണമായിക്കൂടാ. ജോണ്&#x200d;സണ്&#x200d; തന്റെ സി.എഫ്.എല്&#x200d;. യൂണിറ്റ് അടച്ചുപൂട്ടി. പകരം എന്ത് എന്ന ആലോചനകള്&#x200d;ക്കിടയിലാണ് അമ്മയുടെ മരക്കുരിശും അതിലെ എല്&#x200d;.ഇ.ഡി ബള്&#x200d;ബുകളും ഓര്&#x200d;മ്മയിലെത്തുന്നത്. ഇനി ഇതാണ് തന്റെ വഴിയെന്ന് ജോണ്&#x200d;സണ്&#x200d; തീരുമാനിച്ചു.</p>
<p>സി.എഫ്.എല്&#x200d; ബള്&#x200d;ബുകളില്&#x200d; നിന്ന് എല്&#x200d;.ഇ.ഡി. ബള്&#x200d;ബുകളിലേക്കുള്ള മാറ്റം എളുപ്പമായിരുന്നില്ല. സര്&#x200d;ക്കാര്&#x200d; പിന്&#x200d;തുണയ്ക്കുന്ന സി.എഫ്.എല്&#x200d;. ലോബിയുടെ മുന്നില്&#x200d; ജോണ്&#x200d;സണ്&#x200d; വെറും പുഴു! ജില്ലാ വ്യവസായ കേന്ദ്രമോ, പഞ്ചായത്തുകളോ സഹായിച്ചില്ല. ഈ സാഹചര്യത്തിലാണ് എറണാകുളത്ത് പത്രസമ്മേളനം നടത്തുന്നത്. എല്&#x200d;.ഇ.ഡി. ബള്&#x200d;ബുകളുടെ ഡെമോണ്&#x200d;സ്‌ട്രേഷന്&#x200d; ജോണ്&#x200d;സന്&#x200d; തന്നെ നടത്തി. പത്രപ്രവര്&#x200d;ത്തകര്&#x200d; ആകാംക്ഷയോടെ അതെല്ലാം കേട്ടിരുന്നു. ഭാര്യയുടെ കൈക്കുമ്പിളില്&#x200d; കുഞ്ഞെന്നപോലെ ചേര്&#x200d;ന്നു കിടക്കുന്ന ഒരാള്&#x200d; വലിയ ശാസ്ത്രകാര്യങ്ങള്&#x200d; വിശദീകരിക്കുന്നു. സഞ്ചാര ശേഷിയില്ലെങ്കിലും യുക്തിഭദ്രമായി കാര്യങ്ങള്&#x200d; സമര്&#x200d;ത്ഥിക്കുന്നു. ദേശീയദിനപ്പത്രങ്ങളില്&#x200d; അടക്കം വിശദമായ വാര്&#x200d;ത്തകള്&#x200d; വന്നു. മലിനീകരണമോ താപപ്രസരണമോ ഇല്ലാത്ത എല്&#x200d;.ഇ.ഡി. ബള്&#x200d;ബുകള്&#x200d; ഭാവിയുടെ പ്രകാശമായി വാര്&#x200d;ത്തകളില്&#x200d; നിറഞ്ഞു.</p>
<p>വലിയ പ്രതീക്ഷയോടെയാണ് തിരിച്ചെത്തിയത്. ജില്ലാ വ്യവസായകേന്ദ്രത്തിനു സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ട് തിരസ്‌ക്കരിക്കപ്പെട്ടു. കെട്ടിട ലൈസന്&#x200d;സിനുള്ള അനുമതി അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും അവഗണിച്ചു. ഒടുവില്&#x200d; കോടതിയില്&#x200d;. കേസ് പരിഗണിച്ച ഹൈക്കോടതി പഞ്ചായത്ത് സെക്രട്ടറിയെ അതിനിശിതമായി വിമര്&#x200d;ശിച്ചു. വികലാംഗനായ ഒരാള്&#x200d;ക്ക് തൊഴില്&#x200d; ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിച്ചത് വലിയ തെറ്റായി കോടതി കണ്ടു. അനുമതി ഉടന്&#x200d; കൊടുക്കാന്&#x200d; ഉത്തരവായി. അക്കാര്യം കോടതിയെ ഉടന്&#x200d; അറിയിക്കണമെന്ന് പ്രത്യേകം നിര്&#x200d;ദ്ദേശിച്ചു. മറ്റു യാതൊരു പോംവഴിയുമില്ലാതെ പഞ്ചായത്ത് അധികൃതര്&#x200d; ഒടുവില്&#x200d; യൂണിറ്റ് ആരംഭിക്കാനുള്ള കെട്ടിടത്തിന് അനുമതി കൊടുക്കുക തന്നെ ചെയ്തു.</p>
<p>വര്&#x200d;ഷങ്ങള്&#x200d; പലതു കഴിഞ്ഞു. എല്&#x200d;.ഇ.ഡി. ബള്&#x200d;ബുകളുടെ വലിയ ശേഖരത്തിനു മുന്നില്&#x200d; ജോണ്&#x200d;സണ്&#x200d; ഇപ്പോള്&#x200d; ഏറെക്കുറെ സ്വസ്ഥനായിരിക്കുന്നു. സീറോ വാട്ട് ബള്&#x200d;ബ് മുതല്&#x200d; തെരുവ് വിളക്കുകള്&#x200d; വരെ അതില്&#x200d;പ്പെടും. സൗരോര്&#x200d;ജ്ജത്തില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ഫാന്&#x200d; ആണ് ഏറ്റവും പുതിയ ഉല്&#x200d;പ്പന്നം. സൗരോര്&#x200d;ജ്ജത്തിന്റെ സാധ്യതകള്&#x200d; വിവിധ തരത്തില്&#x200d; ഉപയോഗിക്കാന്&#x200d; കഴിയുന്ന വിവിധ വലുപ്പത്തിലുള്ള സോളാര്&#x200d; പാനലുകള്&#x200d; വേറെ.<br />
എന്തിനുമേതിനും സഹായത്തിന് മിടുക്കന്&#x200d;മാരായ രണ്ട് കുട്ടികള്&#x200d;. ഒരാള്&#x200d; പ്ലസ് വണ്ണിനും രണ്ടാമന്&#x200d; ഏഴാം തരത്തിലും പഠിക്കുന്നു. നിഴലുപോലെ ഉഷ എപ്പോഴും കൂടെത്തന്നെയുണ്ട്.</p>
<p>ജോണ്&#x200d;സണ്&#x200d; തിരക്കിലാണ്. ചിരിക്കാന്&#x200d; മറന്നുപോയ ആ മുഖത്ത് അത്യപൂര്&#x200d;വമായി വിടരുന്ന ഒരു ചിരിയുണ്ട്. ഒരുകാലത്ത് തന്നെ പരിഹസിച്ചവര്&#x200d;ക്കുള്ള മറുപടിയാണത്. പ്രത്യാശകളുടെ ഒടുങ്ങാത്ത സന്ദേശങ്ങള്&#x200d;ക്കായി ഇത് ഇവിടെ നോക്കൂ, ഇങ്ങനെയൊരാള്&#x200d; കൂടി ഇവിടുണ്ട് എന്ന ഓര്&#x200d;മ്മപ്പെടുത്തലുമാകും ചിലപ്പോള്&#x200d; അത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keralite-johnson-who-made-led-bulb-for-household-use.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
