<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>letter &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/letter/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Sep 2025 12:53:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>letter &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പീച്ചി പൊലീസ് മുറ; പൊലീസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഡിജിപിയുടെ കത്ത് പുറത്ത്</title>
		<link>https://www.chandrikadaily.com/peachy-police-station-dgps-letter-warning-the-police-is-out.html</link>
					<comments>https://www.chandrikadaily.com/peachy-police-station-dgps-letter-warning-the-police-is-out.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Sep 2025 12:53:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[custodialtorture]]></category>
		<category><![CDATA[DGP]]></category>
		<category><![CDATA[letter]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353085</guid>

					<description><![CDATA[ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി ആയിരിക്കെ അയച്ച കത്താണ് പുറത്തുവന്നത്.]]></description>
										<content:encoded><![CDATA[<p>പീച്ചി പൊലീസ് മുറയില്&#x200d; പൊലീസുകാര്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കിക്കൊണ്ടുള്ള ഡിജിപിയുടെ കത്ത് പുറത്ത്. ഷെയ്ഖ് ദര്&#x200d;വേഷ് സാഹിബ് സംസ്ഥാന പൊലീസ് മേധാവി ആയിരിക്കെ അയച്ച കത്താണ് പുറത്തുവന്നത്. പീച്ചി സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്&#x200d; വിവരാവകാശ നിയമപ്രകാരം നല്&#x200d;കിയതാണെന്നും ഉദ്യോഗസ്ഥര്&#x200d; ജാഗ്രത പാലിക്കണമെന്നും കത്തില്&#x200d; മുന്നറിയിപ്പുണ്ട്. മര്&#x200d;ദന ദൃശ്യങ്ങള്&#x200d; ഉപയോഗിച്ച് പൊലീസിന്റെ പ്രതിച്ഛായ മോശമാക്കിയേക്കാമെന്ന് ഡിജിപിയുടെ കത്തില്&#x200d; പറയുന്നു.</p>
<p>2023 മേയില്&#x200d; ആണ് കോസിനാസ്പദമായ സംഭവം. പീച്ചി എസ്‌ഐ ആയിരുന്ന പി.എം രതീഷിന്റെ നേതൃത്വത്തില്&#x200d; പട്ടിക്കാട് ലാലീസ് ഹോട്ടല്&#x200d; ഉടമ കെ.പി ഔസേപ്പിനെയും മകനെയും മര്&#x200d;ദിക്കുന്ന ദൃശ്യങ്ങള്&#x200d; ഇന്നലെ പുറത്ത് വന്നിരുന്നു. ഔസേപ്പിനെയും മകന്&#x200d; പോള്&#x200d; ജോസഫിനെയും സ്‌റ്റേഷനില്&#x200d; എത്തിച്ചാണ് ഉദ്യോഗസ്ഥര്&#x200d; മര്&#x200d;ദിച്ചതും അപമാനിച്ചതും. അതേസമയം മര്&#x200d;ദനത്തിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടും കുറ്റക്കാര്&#x200d;ക്കെതിരെ ഇതുവരെ നടപടികള്&#x200d; ഉണ്ടായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peachy-police-station-dgps-letter-warning-the-police-is-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടല്‍ത്തീര ഖനനം; ടെന്‍ഡറുകള്‍ റദ്ധാക്കണമെന്ന് ആവിശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിക്ക് കത്തയച്ചു</title>
		<link>https://www.chandrikadaily.com/1rahul-gandhi-writes-to-pm-demanding-cancellation-of-tenders-for-offshore-mining.html</link>
					<comments>https://www.chandrikadaily.com/1rahul-gandhi-writes-to-pm-demanding-cancellation-of-tenders-for-offshore-mining.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Apr 2025 07:11:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336673</guid>

					<description><![CDATA[ഖനനത്തിന്റെ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>കടൽത്തീര ഖനനം അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളം, ഗുജറാത്ത്, ആൻഡമാൻ, നിക്കോബാർ തുടങ്ങിയ സംസ്ഥാങ്ങളിലെ തീരദേശത്ത് ഖനനം നടത്താനുള്ള ടെൻഡറുകൾ റദ്ദ് ചെയ്യണമെന്നാവിശ്യപെട്ടാണ് കത്ത്. ഖനനത്തിന്റെ പാരിസ്ഥിതികവും സാമൂഹിക-സാമ്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്ന് രാഹുൽ ഗാന്ധി സൂചിപ്പിച്ചു.</p>
<p>&#8216;ഏതൊരു പ്രധാന തീരുമാനം എടുക്കുന്നതിന് മുമ്പും കൂടിയാലോചനകൾ നല്ലതാണ്. പ്രത്യേകിച്ച് തീരദേശവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് മത്സ്യതൊഴിലാളികളുമായി കൂടിയാലോചിക്കണം. അവരുടെ ജീവിതം സമുദ്രങ്ങളുടെ വിധിയുമായി ഇഴചേർന്നിരിക്കുന്നു.</p>
<p>എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി നമുക്ക് കൂട്ടായി പ്രവർത്തിക്കാം&#8217; എന്ന് രാഹുൽ കത്തിൽ പറയുന്നു. ഖനന ടെണ്ടറുകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ദശലക്ഷ കണക്കിന് മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗമാണ് സർക്കാർ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.</p>
<p>2023ലെ ഓഫ്‌ഷോർ ഏരിയാസ് മിനറൽ (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി നിയമ പ്രകാരം ശക്തമായ എതിർപ്പുകളാണ് തീരദേശ മേഖലകളിൽ നടക്കുന്നത്. ഈ പ്രതിഷേധങ്ങളെ വിലയിരുത്താതെ സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകുന്നത് ആശങ്കാജനകമാണ്.</p>
<p>സമുദ്രജീവികൾക്കുള്ള ഭീഷണി, പവിഴപ്പുറ്റുകളുടെ നാശം, മത്സ്യസമ്പത്തിന്റെ ശോഷണം എന്നിവ ഉൾപ്പെടെയുള്ള പ്രതികൂല പ്രത്യാഘാതങ്ങൾ നേരത്തെ തന്നെ സർക്കാർ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.</p>
<p>നിലവിൽ കടൽ ഖനനത്തിനായി 13 ഓഫ്‌ഷോർ ബ്ലോക്കുകൾക്ക് ലൈസൻസ് നൽകുന്നതിനായാണ് ഖനി മന്ത്രാലയം ടെൻഡറുകൾ ക്ഷണിച്ചിട്ടുള്ളത്. തീരദേശവാസികളോട് കൂടിയാലോചിക്കാതെയും സാമൂഹിക-സാമ്പത്തിക ആഘാതം വിലയിരുത്താതെയുമാണ് ടെൻഡറുകൾ ക്ഷണിച്ചതെന്ന് രാഹുൽ ഗാന്ധി ചൂണ്ടികാണിച്ചു.</p>
<p>കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി &amp; ഫിഷറീസ് വകുപ്പിന്റെ മറൈൻ മോണിറ്ററിംഗ് ലാബിൽ (എം.എം.എൽ) നടന്നുകൊണ്ടിരിക്കുന്ന സർവേയിൽ, പ്രത്യേകിച്ച് കൊല്ലത്ത് കടൽത്തീര ഖനനം മത്സ്യ വിഭവത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് രാഹുൽ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.</p>
<p>കേരളത്തിൽ മാത്രം 11 ലക്ഷത്തിലധികം ആളുകൾ മത്സ്യബന്ധനത്തെ ആശ്രയിക്കുന്നുണ്ട്. ഖനനം, തീരദേശ ആവാസവ്യവസ്ഥയുടെ മണ്ണൊലിപ്പ് ചുഴലിക്കാറ്റുകൾ പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1rahul-gandhi-writes-to-pm-demanding-cancellation-of-tenders-for-offshore-mining.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കായിക മേളയില്&#x200d; നിന്ന് സ്‌കൂളുകളെ വിലക്കിയ തീരുമാനം പിന്&#x200d;വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് വിഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/vd-satheesan-has-sent-a-letter-to-the-education-minister-asking-him-to-withdraw-the-decision-banning-schools-from-sports-fairs.html</link>
					<comments>https://www.chandrikadaily.com/vd-satheesan-has-sent-a-letter-to-the-education-minister-asking-him-to-withdraw-the-decision-banning-schools-from-sports-fairs.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 04 Jan 2025 09:53:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[school sports fair]]></category>
		<category><![CDATA[v shivankutty]]></category>
		<category><![CDATA[vd satheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324670</guid>

					<description><![CDATA[ജനറല്&#x200d; സ്‌കൂളുകള്&#x200d;ക്കൊപ്പം സ്‌പോര്&#x200d;ട്‌സ് സ്‌കൂളുകളെയും ഉള്&#x200d;പ്പെടുത്തിയതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത് സംഘാടകര്&#x200d; തന്നെയാണെന്നും വ്യക്തമാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രതിഷേധിച്ചതിന്റെ പേരില്&#x200d; കോതമംഗംലം മാര്&#x200d;ബേസില്&#x200d; ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളിനെയും തിരുനാവായ നാവാമുകുന്ദ ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളിനെയും സ്‌കൂള്&#x200d; കായിക മേളയില്&#x200d; നിന്ന് വിലക്കിയ സര്&#x200d;ക്കാര്&#x200d; തീരുമാനം പുനപരിശോധിക്കാനാവശ്യപ്പെട്ട് മന്ത്രി വി. ശിവന്&#x200d;കുട്ടിക്ക് കത്ത് നല്&#x200d;കി പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;.</p>
<p>എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്&#x200d; കായികമേളയുടെ സമാപന ചടങ്ങില്&#x200d; ജനറല്&#x200d; സ്‌കൂളുകള്&#x200d;ക്കൊപ്പം സ്‌പോര്&#x200d;ട്‌സ് സ്‌കൂളുകളേയും പരിഗണിച്ചതിനെതിരെ വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രതിഷേധിച്ചതിന്റെ പേരില്&#x200d; തിരുനാവായ നാവാമുകുന്ദ ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളിനെയും കോതമംഗംലം മാര്&#x200d;ബേസില്&#x200d; ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളിനെയും അടുത്ത കായിക മേളയില്&#x200d;നിന്നും സര്&#x200d;ക്കാര്&#x200d; വിലക്കിയിരുന്നു.</p>
<p>ജനറല്&#x200d; സ്‌കൂളുകള്&#x200d;ക്കൊപ്പം സ്‌പോര്&#x200d;ട്‌സ് സ്‌കൂളുകളെയും ഉള്&#x200d;പ്പെടുത്തിയതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത് സംഘാടകര്&#x200d; തന്നെയാണെന്നും വ്യക്തമാണ്. അത് എന്തുതന്നെ ആയാലും പ്രതിഷേധിച്ചു എന്നതിന്റെ പേരില്&#x200d; രണ്ട് സ്‌കൂളുകളെ അടുത്ത കായികമേളയില്&#x200d; നിന്നും മാറ്റിനിര്&#x200d;ത്താന്&#x200d; തീരുമാനിച്ചത് ഉചിതമായില്ല.</p>
<p>ജനാധിപത്യ സംവിധാനത്തില്&#x200d; പ്രതിഷേധങ്ങള്&#x200d; ഉയരുന്നതു സ്വാഭാവികമാണ്. അധികാരത്തില്&#x200d; ഇരിക്കുന്നവര്&#x200d; അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്&#x200d;ക്കാരുകള്&#x200d; തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണ്.</p>
<p>പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്&#x200d;ക്കും പ്രതിഷേധങ്ങള്&#x200d;ക്കും നേതൃത്വം നല്&#x200d;കിയ ആളാണ്. എത്രയോ കാലം വിദ്യാര്&#x200d;ത്ഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്&#x200d; പ്രതിഷേധിച്ചതിന്റെ പേരില്&#x200d; രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ല.</p>
<p>പ്രതിഷേധിച്ചതിന്റെ പേരില്&#x200d; സ്‌കൂളുകളെ വിലക്കുന്നതിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായി മാറേണ്ട കായിക താരങ്ങളുടെ ഭാവിയാണ് ഇരുളടയുന്നത്. പരിശീലനം തുടരണമോ നിര്&#x200d;ത്തണോ എന്ന ആശയ കുഴപ്പം കുട്ടികളിലും സ്‌കൂള്&#x200d; മാനേജ്മന്റുകള്&#x200d;ക്കും ഉണ്ടാകും. കുട്ടികളുടെ ഭാവി കരുതി ഈ തീരുമാനം പിന്&#x200d;വലിക്കുന്നതിന് അങ്ങയുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടികള്&#x200d; ഉണ്ടാകണമെന്ന് അഭ്യര്&#x200d;ത്ഥിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vd-satheesan-has-sent-a-letter-to-the-education-minister-asking-him-to-withdraw-the-decision-banning-schools-from-sports-fairs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ച് ഇന്ത്യ മുന്നണി</title>
		<link>https://www.chandrikadaily.com/india-front-sends-letter-to-prime-minister-to-visit-manipur.html</link>
					<comments>https://www.chandrikadaily.com/india-front-sends-letter-to-prime-minister-to-visit-manipur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 06 Dec 2024 14:34:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[india allaince]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320701</guid>

					<description><![CDATA[‘2023 മെയ് 3 മുതൽ പ്രക്ഷുബ്ധമായ നമ്മുടെ സംസ്ഥാനമായ മണിപ്പൂരിലേക്കുള്ള സന്ദർശനത്തിനായി മണിപ്പൂരിലെ ജനങ്ങൾക്കുവേണ്ടിയും മണിപ്പൂരിലെ ഇന്ത്യ ബ്ലോക്കിന് വേണ്ടിയും ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു’വെന്ന് കത്തിൽ പറയുന്നു.]]></description>
										<content:encoded><![CDATA[<p>രണ്ടു വർഷത്തിലേറെയായി സംഘർഷഭരിതമായ മണിപ്പൂർ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം കത്തയച്ചു. തങ്ങളുടെ നിസ്സഹായമായ ശബ്ദം ഉയർത്തുന്നതിനായി പ്രധാനമന്ത്രി മോദിയെ മലയോര മേഖലയിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷം ഉന്നയിച്ചു.</p>
<p>‘2023 മെയ് 3 മുതൽ പ്രക്ഷുബ്ധമായ നമ്മുടെ സംസ്ഥാനമായ മണിപ്പൂരിലേക്കുള്ള സന്ദർശനത്തിനായി മണിപ്പൂരിലെ ജനങ്ങൾക്കുവേണ്ടിയും മണിപ്പൂരിലെ ഇന്ത്യ ബ്ലോക്കിന് വേണ്ടിയും ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു’വെന്ന് കത്തിൽ പറയുന്നു. ലക്ഷത്തോളം മനുഷ്യരെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കുകയും നൂറുകണക്കിന് മനുഷ്യജീവനുകൾ അപഹരിക്കുകയും ചെയ്ത പ്രക്ഷുബ്ധത സംസ്ഥാനത്തെ മുഴുവൻ തകർത്തു.</p>
<p>കൂടാതെ, തുടർച്ചയായ അക്രമങ്ങൾ മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ അഭൂതപൂർവമായ വേദനയും ആഘാതവും ഭയവും പൂർണമായ നിസ്സഹായതയും ഉണ്ടാക്കിയെന്നും ഊന്നിപ്പറഞ്ഞു.</p>
<p>മോദി മണിപ്പൂർ സന്ദർശിക്കണമെന്നത് ഉൾപ്പെടെ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിന് മൂന്ന് ആവശ്യങ്ങളാണ് പ്രതിപക്ഷം പ്രധാനമന്ത്രിക്കു മുന്നിൽ വെച്ചത്. പ്രധാനമന്ത്രിക്ക് സമയമില്ലെങ്കിൽ മണിപ്പൂരിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടു.</p>
<p>അവിടുത്തെ ജനങ്ങളുമായുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ അവിടെ സമാധാനവും സാധാരണ നിലയും കൊണ്ടുവരാൻ കഴിയൂ എന്ന് ഇൻഡ്യാ മുന്നണി അതി​ന്&#x200d;റെ മൂന്നാമത്തെ ആവശ്യത്തിൽ പറഞ്ഞു. മണിപ്പൂരിലെ ജനങ്ങൾ താങ്കളെ മണിപ്പൂരി​ന്&#x200d;റെ മണ്ണിൽ കാണാൻ കൊതിക്കുന്നുവെന്നും കത്തിൽ പറയുന്നു.</p>
<p>കഴിഞ്ഞ മാസം മണിപ്പൂരിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വീടുകൾക്കു നേരെ ആക്രമണം ഉൾപ്പെടെയുള്ള പുതിയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. സംഘർഷഭരിതമായ ജിരിബാമിലെ ബരാക് നദിയിൽ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.</p>
<p>അതിനിടെ, മുൻ സർക്കാറുകൾ വികസനത്തെ വോട്ടുമായി തൂക്കിനോക്കിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ജനസംഖ്യയും വോട്ടും കുറവായതിനാൽ വടക്കുകിഴക്കൻ മേഖലയുടെ പുരോഗതിക്ക് അവർ വലിയ പ്രാധാന്യം നൽകിയിരുന്നില്ലെന്നും ആരോപിച്ചു. വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കലാപം വർഷം പിന്നിട്ടിട്ടും രാജ്യത്തി​ന്&#x200d;റെ പ്രധാനമന്ത്രി അവിടെ സന്ദർശിക്കാത്തതിനെ ചൊല്ലി തദ്ദേശീയരും പ്രതിപക്ഷ പാർട്ടികളും വിമർശനം ഉന്നയിക്കുന്നതിനിടെയാണ് മോദിയുടെ പ്രസ്താവന.</p>
<p>വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഊർജ്ജസ്വലത ആഘോഷിക്കുന്നതിനായി അവിടെ ‘അഷ്ടലക്ഷ്മി’ മഹോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് അടൽ ബിഹാരി വാജ്‌പേയിയുടെ സർക്കാറാണ് ഈ മേഖലക്കുവേണ്ടി ആദ്യമായി ഒരു സമർപ്പിത മന്ത്രാലയം സൃഷ്ടിച്ചതെന്നും അതി​ന്&#x200d;റെ വികസനത്തിനായി എല്ലാ മന്ത്രാലയങ്ങളുടെയും 20 ശതമാനം ബജറ്റ് നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നാളുകൾ കിഴക്കൻ ഇന്ത്യയുടെയും വടക്കുകിഴക്കൻ മേഖലകളുടേതുമാണെന്ന് താൻ ശക്തമായി വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു.</p>
<p>മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവ പോലെ ഗുവാഹത്തി, ഷില്ലോങ്, ഇംഫാൽ, ഇറ്റാനഗർ, ഐസ്വാൾ തുടങ്ങിയ മേഖലയിലെ നഗരങ്ങൾ വളർച്ചയുടെ പുതിയ വഴിവിളക്കുകളാകും. ഊർജസ്വലമായ സംസ്‌കാരവും ചലനാത്മക ജനങ്ങളുമുള്ള വടക്കുകിഴക്കൻ മേഖലക്ക് ഇന്ത്യയുടെ വളർച്ചയെ മുന്നോട്ട് നയിക്കാനുള്ള വലിയ ശേഷിയുണ്ടെന്നും മോദി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-front-sends-letter-to-prime-minister-to-visit-manipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കന്&#x200d; പ്രസിഡന്റ് ട്രംപിനും കമല ഹാരിസിനും കത്തയച്ച് രാഹുല്&#x200d;ഗാന്ധി</title>
		<link>https://www.chandrikadaily.com/1donaldrahul-gandhi-has-sent-a-letter-to-us-president-trump-and-kamala-harris.html</link>
					<comments>https://www.chandrikadaily.com/1donaldrahul-gandhi-has-sent-a-letter-to-us-president-trump-and-kamala-harris.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 08 Nov 2024 09:48:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316758</guid>

					<description><![CDATA[ഇന്ത്യക്കാര്&#x200d;ക്കും അമേരിക്കക്കാര്&#x200d;ക്കുമുള്ള അവസരങ്ങളും മറ്റും വിശാലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്&#x200d; കത്തില്&#x200d; പറയുന്നു. ]]></description>
										<content:encoded><![CDATA[<p>അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപിനും കമല ഹാരിസിനും കത്തയച്ച് രാഹുല്&#x200d;ഗാന്ധി. ഇരുവര്&#x200d;ക്കും ആശംസകള്&#x200d; നേര്&#x200d;ന്നാണ് കത്ത്.</p>
<p>ഇന്ത്യയും അമേരിക്കയും ചരിത്രപരമായ സൗഹൃദമാണ് പങ്കിടുന്നതെന്ന് ഡോണള്&#x200d;ഡ് ട്രംപിനയച്ച കത്തില്&#x200d; രാഹുല്&#x200d; ഗാന്ധി വ്യക്തമാക്കി. ട്രംപിന്റെ നേതൃത്വത്തില്&#x200d; ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്&#x200d; ദൃഢമാകും എന്ന് ഉറപ്പുണ്ടെന്നും രാഹുല്&#x200d; കത്തില്&#x200d; പറയുന്നു. ഇന്ത്യക്കാര്&#x200d;ക്കും അമേരിക്കക്കാര്&#x200d;ക്കുമുള്ള അവസരങ്ങളും മറ്റും വിശാലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്&#x200d; കത്തില്&#x200d; പറയുന്നു.</p>
<p>ആവേശകരമായ പ്രസിഡന്&#x200d;ഷ്യല്&#x200d; പ്രചാരണത്തില്&#x200d; കമല ഹാരിസിനെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു അവര്&#x200d;ക്കുള്ള കത്ത്. ഐക്യത്തിനായുള്ള കമലഹാരിസിന്റെ സന്ദേശം അനേകര്&#x200d;ക്ക് പ്രചോദനം ആകുമെന്നും രാഹുല്&#x200d;ഗാന്ധി കുറിച്ചു. ബൈഡന്&#x200d; ഭരണത്തിന് കീഴില്&#x200d; ഇന്ത്യയും യുഎസും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്&#x200d; സഹകരണം വര്&#x200d;ധിപ്പിച്ചു. ജനാധിപത്യ മൂല്യങ്ങളോടുള്ള ഇരുകൂട്ടരുടെയും പ്രതിബദ്ധത മ്മുടെ സൗഹൃദത്തെ മുന്നോട്ട് നയിക്കുന്നത് തുടരും – രാഹുല്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1donaldrahul-gandhi-has-sent-a-letter-to-us-president-trump-and-kamala-harris.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോറന്&#x200d;സ് ബിഷ്‌ണോയിക്ക് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; സീറ്റ് നല്&#x200d;കാമെന്ന് സൂചിപ്പിച്ച് ജയിലിലേക്ക് കത്ത്</title>
		<link>https://www.chandrikadaily.com/letter-to-jail-indicating-that-lawrence-bishnoi-may-be-given-a-seat-to-contest-the-maharashtra-assembly-elections.html</link>
					<comments>https://www.chandrikadaily.com/letter-to-jail-indicating-that-lawrence-bishnoi-may-be-given-a-seat-to-contest-the-maharashtra-assembly-elections.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 23 Oct 2024 06:31:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[lorence bishnoy]]></category>
		<category><![CDATA[Salman Khan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314605</guid>

					<description><![CDATA[മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും മറുപടിക്കായി ഭാരതീയ വികാസ് സേന കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു]]></description>
										<content:encoded><![CDATA[<p>ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിക്കു നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്&#x200d;ദാനം ചെയ്ത് ഉത്തർ ഭാരതീയ വികാസ് സേന. മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മകളിൽ ഒന്നാണിത്. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്ണോയിക്കു പാർട്ടിയുടെ ദേശീയ അധ്യക്ഷൻ സുനിൽ ശുക്ല കത്തയച്ചു. മത്സരിച്ചാൽ വിജയം ഉറപ്പാണെന്നും മറുപടിക്കായി ഭാരതീയ വികാസ് സേന കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു.</p>
<p>നാല് സ്ഥാനാ&#x200d;ർഥികളെ പാ&#x200d;ർട്ടി നിശ്ചയിച്ചു കഴിഞ്ഞെന്ന് കത്തിൽ സുനിൽ വ്യക്തമാക്കുന്നുണ്ട്. ലോറൻസ് ബിഷ്ണോയിയുടെ സമ്മതം ലഭിച്ചാൽ 50 മണ്ഡലങ്ങളിലേക്കുള്ള പാ&#x200d;ർട്ടി സ്ഥാനാ&#x200d;ർഥികളെ പ്രഖ്യാപിക്കാമെന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളത് . രക്തസാക്ഷി ഭ​ഗത് സിങ്ങിനെയാണ് ലോറൻസ് ബിഷ്ണോയിൽ കാണുന്നതെന്ന് കത്തിൽ പറയുന്നു.</p>
<p>സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലാത്ത പാർട്ടിയുടെ കത്ത് വാർത്താപ്രാധാന്യം കിട്ടാനുള്ള നാടകമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ വധവുമായി ബന്ധപ്പെട്ട് ബിഷ്ണോയി സംഘത്തിലെ 10 പേർ ഇതിനകം പിടിയിലായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/letter-to-jail-indicating-that-lawrence-bishnoi-may-be-given-a-seat-to-contest-the-maharashtra-assembly-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളില്&#x200d; ഹിന്ദി സംബന്ധമായ പരിപാടികള്&#x200d; വേണ്ട’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്&#x200d;</title>
		<link>https://www.chandrikadaily.com/no-hindi-related-programs-in-non-hindi-speaking-states-mk-stalin-sent-a-letter-to-the-prime-minister.html</link>
					<comments>https://www.chandrikadaily.com/no-hindi-related-programs-in-non-hindi-speaking-states-mk-stalin-sent-a-letter-to-the-prime-minister.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 18 Oct 2024 12:39:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[MK Stalin]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313970</guid>

					<description><![CDATA[ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്നാണ് കത്തിൽ സ്റ്റാലിന്റെ ആരോപണം]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്നാണ് കത്തിൽ സ്റ്റാലിന്റെ ആരോപണം. പ്രാദേശിക ഭാഷകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.</p>
<p>ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ വേണ്ടവിധത്തില്&#x200d; ബഹുമാനിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്&#x200d; പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇന്ത്യന്&#x200d; ഭരണഘടന ഹിന്ദി ഉള്&#x200d;പ്പെടെ ഒരു ഭാഷയും ദേശീയ ഭാഷയായി കണക്കാക്കുന്നില്ലെന്ന് സ്റ്റാലിന്&#x200d; പറഞ്ഞു. ഇത്തരം പരിപാടികള്&#x200d; നടത്തണമെന്ന് നിര്&#x200d;ബന്ധമാണെങ്കില്&#x200d; പ്രാദേശിക ഭാഷകളെ സമാന പ്രാധാന്യത്തോടെ ഉയര്&#x200d;ത്തിക്കാട്ടുന്ന പരിപാടികളും ആസൂത്രണം ചെയ്യേണ്ടതാണെന്നും സ്റ്റാലിന്&#x200d; കത്തില്&#x200d; സൂചിപ്പിച്ചു. തന്റെ എക്‌സ് പോസ്റ്റില്&#x200d; സ്റ്റാലിന്&#x200d; ഈ കത്ത് പങ്കുവച്ചിട്ടുമുണ്ട്.</p>
<p>ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർഥി സംഘടന രംഗത്തെത്തി. ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളും ഉണ്ടായി. ഗവർണർ ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ, ചെന്നൈ ദൂരദർശനിലെ പരിപാടിയിൽ ഗവർണർ സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-hindi-related-programs-in-non-hindi-speaking-states-mk-stalin-sent-a-letter-to-the-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണം -സംസ്ഥാന ഹജ്ജ് കമ്മിറ്റി</title>
		<link>https://www.chandrikadaily.com/deadline-to-submit-hajj-application-should-be-extended-state-hajj-committee.html</link>
					<comments>https://www.chandrikadaily.com/deadline-to-submit-hajj-application-should-be-extended-state-hajj-committee.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 06 Sep 2024 15:23:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[application]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[letter]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308651</guid>

					<description><![CDATA[അപേക്ഷകള്&#x200d; ഓണ്&#x200d;ലൈനായി സമര്&#x200d;പ്പിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഇക്കാര്യമുന്നയിച്ച് കത്തയച്ചത്]]></description>
										<content:encoded><![CDATA[<p>കൊണ്ടോട്ടി: അടുത്ത വര്&#x200d;ഷത്തെ ഹജ്ജ് തീര്&#x200d;ഥാടനത്തിന് അപേക്ഷ സമര്&#x200d;പ്പിക്കാനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ സമീപിച്ചു. അപേക്ഷകള്&#x200d; ഓണ്&#x200d;ലൈനായി സമര്&#x200d;പ്പിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് ഇക്കാര്യമുന്നയിച്ച് കത്തയച്ചത്. ആഗസ്റ്റ് 13നാണ് അപേക്ഷകള്&#x200d; സ്വീകരിച്ചുതുടങ്ങിയത്. ഇപ്പോഴും അപേക്ഷകള്&#x200d; ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്&#x200d; വര്&#x200d;ഷങ്ങളില്&#x200d;നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ സമയം മാത്രമാണ് രേഖകളെല്ലാം ശരിയാക്കി അപേക്ഷ സമര്&#x200d;പ്പണത്തിന് ലഭിച്ചതെന്നും കത്തില്&#x200d; വ്യക്തമാക്കി.</p>
<p>സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്&#x200d; തീര്&#x200d;ഥാടനത്തിനായി ഇതുവരെ 11,013 അപേക്ഷകളാണ് ഓണ്&#x200d;ലൈനായി ലഭിച്ചത്. ഇതില്&#x200d; 2506 പേര്&#x200d; 65 വയസ്സിനു മുകളിലുള്ളവരും 1075 പേര്&#x200d; പുരുഷ മഹ്‌റമില്ലാത്ത വനിതകളുമാണ്. ഈ രണ്ടു വിഭാഗങ്ങളിലുള്ളവര്&#x200d;ക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. ഇതുവരെ ലഭിച്ച അപേക്ഷകളില്&#x200d; 7432 പേരാണ് ജനറല്&#x200d; വിഭാഗത്തിലുള്ളത്.</p>
<p>അപേക്ഷകളുടെ പരിശോധന തുടരുകയാണെന്നും സ്വീകാര്യമായ അപേക്ഷകള്&#x200d;ക്ക് കവര്&#x200d; നമ്പറുകള്&#x200d; അനുവദിച്ചുതുടങ്ങിയിട്ടുണ്ടെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്&#x200d; അറിയിച്ചു. കവര്&#x200d; നമ്പര്&#x200d; മുഖ്യ അപേക്ഷകനെ എസ്.എം.എസായി അറിയിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്&#x200d; അപേക്ഷകരുടെ യൂസര്&#x200d; ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്&#x200d; ചെയ്തും കവര്&#x200d; നമ്പര്&#x200d; പരിശോധിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/deadline-to-submit-hajj-application-should-be-extended-state-hajj-committee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരന്തബാധിതർക്കുള്ള വാടകയും അടിയന്തര സഹായവും വർദ്ധിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി</title>
		<link>https://www.chandrikadaily.com/increase-rent-and-emergency-assistance-for-disaster-victims-rahul-gandhi-wrote-a-letter-to-the-chief-minister.html</link>
					<comments>https://www.chandrikadaily.com/increase-rent-and-emergency-assistance-for-disaster-victims-rahul-gandhi-wrote-a-letter-to-the-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Sep 2024 12:30:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308279</guid>

					<description><![CDATA[താൽക്കാലിക ആശ്വാസമായി നൽകുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവർക്ക് അപര്യാപ്തമാണെന്നും അതിനാൽ വാടക മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>വയനാട് ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തിര സഹായവും വാടകയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീട് നഷ്ടപ്പെട്ടവർക്ക് വാടകയ്ക്ക് നൽകുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തിൽ അപര്യാപ്തമാണ്.</p>
<p>താൽക്കാലിക ആശ്വാസമായി നൽകുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവർക്ക് അപര്യാപ്തമാണെന്നും അതിനാൽ വാടക മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.</p>
<p>ദുരന്തത്തിൽ ഒട്ടേറെ കൃഷിഭൂമിയും ജനങ്ങളുടെ ജീവനോപാധിയും നഷ്ടപ്പെട്ടിട്ടുണ്ട്. വലിയ പ്രദേശം കൃഷിഭൂമി കൃഷിയോഗ്യമല്ലാതെയും ആയിട്ടുണ്ട്‌. നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടു മുതിർന്നവർക്ക് മുന്നൂറ് രൂപ എന്ന തുക വർദ്ധിപ്പിക്കുകയും ഒരു മാസം എന്നത് ഒരു വർഷത്തേക്ക് നീട്ടുകയും വേണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ദുരിതാശ്വാസത്തിലും പുനരധിവാസത്തിലുമുള്ള വെല്ലുവിളികളെ മറികടക്കാൻ സർക്കാർ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കണം. ദുരന്തത്തിന് ശേഷം താനും സഹോദരി പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. വിഷയം ലോക്സഭയിൽ ഉന്നയിച്ചപ്പോൾ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ദുരന്ത ബാധിതർക്കുമുള്ള കേന്ദ്ര സഹായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും രാഹുല്&#x200d; കത്തിൽ ചൂണ്ടിക്കാണിക്കുന്നു.</p>
<p>ദുരന്തത്തിന് ശേഷവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സർക്കാരും ദുരന്തനിവാരണ സംവിധാനങ്ങളും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തെ അഭിനന്ദിച്ച അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണയുണ്ടാവുമെന്ന് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/increase-rent-and-emergency-assistance-for-disaster-victims-rahul-gandhi-wrote-a-letter-to-the-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോപണങ്ങള്&#x200d; അന്വേഷിക്കാന്&#x200d; കത്ത് നല്&#x200d;കി; ഒറ്റവരിയില്&#x200d; പ്രതികരണം അവസാനിപ്പിച്ച് എഡിജിപി എം.ആര്&#x200d; അജിത്കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/letter-issued-to-investigate-allegations-adgp-mr-ajithkumar-ended-his-response-in-one-line.html</link>
					<comments>https://www.chandrikadaily.com/letter-issued-to-investigate-allegations-adgp-mr-ajithkumar-ended-his-response-in-one-line.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 02 Sep 2024 07:28:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ADGP MR Ajithkumar]]></category>
		<category><![CDATA[letter]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308145</guid>

					<description><![CDATA[പോലീസ് അസോസിയേഷന്&#x200d; യോഗത്തില്&#x200d; പങ്കെടുത്ത ശേഷമാണ് എഡിജിപി മാധ്യമങ്ങളെ കണ്ടത്.]]></description>
										<content:encoded><![CDATA[<p>പി.വി അന്&#x200d;വര്&#x200d; എംഎല്&#x200d;എ ഉന്നയിച്ച ആരോപണങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; സംവിധാനത്തില്&#x200d; അന്വേഷിക്കട്ടെയെന്ന് എഡിജിപി എം.ആര്&#x200d; അജിത്കുമാര്&#x200d;. അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്&#x200d;കിയതായും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ കണ്ട എഡിജിപി ഒറ്റവരിയില്&#x200d; പ്രതികരണം അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു.</p>
<p>പോലീസ് അസോസിയേഷന്&#x200d; യോഗത്തില്&#x200d; പങ്കെടുത്ത ശേഷമാണ് എഡിജിപി മാധ്യമങ്ങളെ കണ്ടത്. വിവാദവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്&#x200d; മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ചോദിച്ചെങ്കിലും എല്ലാ ചോദ്യങ്ങള്&#x200d;ക്കുമായാണ് ഒറ്റവരിയില്&#x200d; പ്രതികരണം അവസാനിപ്പിച്ചത്.</p>
<p>പി.വി അന്&#x200d;വറിന്&#x200d;റെ ആരോപണങ്ങളില്&#x200d; അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പോലീസിലെ ഉയര്&#x200d;ന്ന ഉദ്യോഗസ്ഥന്&#x200d; തന്നെ അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ചുമതലയില്&#x200d; നിന്ന് മാറിനിന്ന് അന്വേഷണം നേരിടുമോയെന്ന ചോദ്യത്തിനൊന്നും അജിത്ത് കുമാര്&#x200d; മറുപടി പറഞ്ഞില്ല.</p>
<p>സ്വര്&#x200d;ണക്കടത്ത് സംഘവുമായി ബന്ധം, അനധികൃത സ്വത്ത് സമ്പാദനം, മന്ത്രിമാരുടെ അടക്കം ഫോണ്&#x200d; ചോര്&#x200d;ത്തല്&#x200d; തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി.വി അന്&#x200d;വര്&#x200d; അജിത്കുമാറിനെതിരെ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്&#x200d; സെക്രട്ടറിക്കെതിരേയും അന്&#x200d;വര്&#x200d; ഗുരുതര ആരോപണങ്ങള്&#x200d; ഉന്നയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/letter-issued-to-investigate-allegations-adgp-mr-ajithkumar-ended-his-response-in-one-line.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
