LGBT – Chandrika Daily https://www.chandrikadaily.com Fri, 14 Sep 2018 03:59:43 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg LGBT – Chandrika Daily https://www.chandrikadaily.com 32 32 സ്വവര്‍ഗരതി: കോടതി വിധിയും മതവിധിയും https://www.chandrikadaily.com/vellitelicham-about-lgbt-on-14-09-2018.html https://www.chandrikadaily.com/vellitelicham-about-lgbt-on-14-09-2018.html#respond Fri, 14 Sep 2018 03:59:43 +0000 http://www.chandrikadaily.com/?p=102949 വെള്ളിത്തെളിച്ചം/പി. മുഹമ്മദ് കുട്ടശ്ശേരി

സുപ്രീംകോടതി സെപ്തംബര്‍ 6-ന് പുറപ്പെടുവിച്ച വിധിയില്‍ 157 വര്‍ഷം പഴക്കമുള്ള സ്വവര്‍ഗരതി സംബന്ധിച്ച നിയമത്തിന് ഭേദഗതി വരുത്തി. മുതിര്‍ന്നവര്‍ തമ്മില്‍ ഉഭയ സമ്മതപ്രകാരം നടത്തുന്ന ഈ കൃത്യം കുറ്റകരമല്ല എന്ന് വിധിച്ചു. ലൈംഗിക താല്‍പര്യം സ്വാഭാവിക ജൈവ പ്രക്രിയയാണ്. അത് എങ്ങനെ നിര്‍വഹിക്കണമെന്ന് നിശ്ചയിക്കാന്‍ സമൂഹത്തിന് അവകാശമില്ല. അതിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് മൗലികാവകാശ ലംഘനമാണ്- തുടങ്ങിയ ന്യായങ്ങളെ അടിസ്ഥാനമാക്കിയാണ് വിധി. എന്നാല്‍ നിര്‍ബന്ധ പ്രേരണ, കുട്ടികളെയോ, മൃഗങ്ങളെയോ ദുരുപയോഗിക്കുക തുടങ്ങിയവ കുറ്റകൃത്യങ്ങളാക്കുന്ന വകുപ്പ് അങ്ങനെത്തന്നെ നിലനിര്‍ത്തുകയും ചെയ്തു. ഈ വിധിയിലൂടെ സ്വവര്‍ഗരതി നിയമ വിധേയമാക്കുന്ന 26-ാമത്തെ രാജ്യമായി ഇന്ത്യ. ചരിത്രപരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിധി ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ കാണാന്‍ പോകുന്നേയുള്ളു.

എന്നാല്‍ സ്വവര്‍ഗരതി സംബന്ധിച്ച് വ്യക്തമായ നിയമമുള്ള ഇസ്‌ലാം മതത്തെയും മുസ്‌ലിം വിശ്വാസി സമൂഹത്തെയും വിധി എങ്ങനെ ബാധിക്കുമെന്നതാണ് ഇവിടെ ചര്‍ച്ചാവിഷയം. ലൈംഗിക വികാര ശമനത്തിനായി പുരുഷന്‍ പുരുഷനുമായും സ്ത്രീ സ്ത്രീയുമായും ശാരീരിക ബന്ധം പുലര്‍ത്തുന്നതിനെയാണ് സ്വവര്‍ഗരതി എന്ന് വിളിക്കുന്നത്. ഈ സമ്പ്രദായം മനുഷ്യ സമൂഹത്തില്‍ ഉടലെടുത്തത് പ്രവാചകനായ ലൂത്തിന്റെ കാലത്താണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. അദ്ദേഹം ഈ നീചകൃത്യത്തില്‍നിന്ന് പിന്മാറാന്‍ ജനങ്ങളോട് ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്തു. ‘നിങ്ങള്‍ ശാരീരിക വികാരം ശമിപ്പിക്കാന്‍ സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാരെ സമീപിക്കുകയോ, നിങ്ങള്‍ക്ക് മുമ്പ് ലോകത്ത് മറ്റാരും ഇത് ചെയ്തിട്ടില്ല’ അദ്ദേഹം പറഞ്ഞു. പക്ഷേ, അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ലൂത്തിനെയും കൂട്ടരെയും നാട്ടില്‍ നിന്ന് പുറത്താക്കുക. അവര്‍ പരിശുദ്ധന്മാര്‍’ രാത്രിയുടെ അന്ത്യത്തില്‍ സംഭവിച്ച ഭയാനകമായ ഭൂകമ്പത്തില്‍ അവരുടെ നാട് കീഴ്‌മേല്‍ മറിഞ്ഞു. ലൂത്തും കൂട്ടരും നേരത്തെ സ്ഥലം വിട്ടിരുന്നതിനാല്‍ നാശത്തില്‍നിന്ന് രക്ഷപ്പെട്ടു. മനുഷ്യര്‍ പാഠം ഉള്‍ക്കൊള്ളാനാണ് ഖുര്‍ആന്‍ ഈ സംഭവം അവതരിപ്പിക്കുന്നത്. സ്വവര്‍ഗരതിയെ ലൂത്തിന്റെ ജനതയുടെ പണി എന്നാണ് പ്രവാചകന്‍ വിശേഷിപ്പിച്ചത്. ഇതില്‍ ഏര്‍പ്പെടുന്നതിനെ അദ്ദേഹം ശക്തമായ ഭാഷയില്‍ അപലപിച്ചു. ‘ദൈവം അവരെ ശപിക്കട്ടെ’ അദ്ദേഹം പ്രഖ്യാപിച്ചു. ഇത് സംഭവിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതല്‍ നടപടികളും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വിശുദ്ധ ഖുര്‍ആന്‍ ‘സ്ത്രീകള്‍’ എന്ന അധ്യായത്തിലെ 15, 16 വാക്യങ്ങളില്‍ പ്രസ്താവിച്ച നീചകൃത്യത്തിലേര്‍പ്പെടുന്ന രണ്ട് പുരുഷന്മാര്‍, സ്ത്രീകള്‍ എന്നതുകൊണ്ട് ഉദ്ദേശ്യം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവരാണെന്നാണ് ആദ്യ നൂറ്റാണ്ടിലെ പ്രശസ്ത പണ്ഡിതനായ അബൂ മുസ്‌ലിം അഭിപ്രായപ്പെടുന്നത്. ഈ അഭിപ്രായ പ്രകടനത്തിനുള്ള അടിസ്ഥാനമെന്തെന്ന് ചോദിക്കപ്പെട്ടപ്പോള്‍ പ്രവാചക ശിഷ്യന്മാരുടെ തൊട്ട തലമുറയില്‍പെട്ട പണ്ഡിതനായ മുജാഹിദ് അങ്ങനെ വ്യാഖ്യാനിച്ചിട്ടുണ്ടെന്നാണ് അബൂ മുസ്‌ലിം മറുപടി നല്‍കിയത്. എന്നാല്‍ അവിഹിത വേഴ്ചയില്‍ ഏര്‍പ്പെടുന്ന സ്ത്രീ-പുരുഷന്മാര്‍ക്കുള്ള ശിക്ഷ വ്യക്തമാക്കുന്ന ഖുര്‍ആന്‍ 24-ാം അധ്യായത്തിലെ രണ്ടാം വാക്യം അവതരിപ്പിക്കുന്നതിന് മുമ്പുള്ള ശിക്ഷാ നടപടിയെപ്പറ്റിയുള്ള പരാമര്‍ശമാണ് ഈ രണ്ട് വാക്യങ്ങളിലുള്ളതെന്നാണ് മറുവിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ആദ്യത്തെ വ്യാഖ്യാന പ്രകാരം ഈ നീചകൃത്യത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് അതിനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയും പുരുഷന്മാരെ അവരോട് കടുത്ത വെറുപ്പും അകല്‍ച്ചയും പ്രകടിപ്പിച്ച് മാനസിക പീഡനത്തിനിരയാക്കിയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കേണ്ട സാമൂഹ്യ ബാധ്യതയാണ് വ്യക്തമാക്കുന്നത്.

മതം ഒരു കാര്യം നിരോധിക്കുമ്പോള്‍ അതില്‍ എന്തെങ്കിലും ഒരു തിന്മ അടങ്ങിയിട്ടുണ്ടാകും. അത് പ്രത്യക്ഷമാകാം; പരോക്ഷമാകാം. സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശാരീരികമോ, മാനസികമോ ആയ എന്തെങ്കിലും കുഴപ്പങ്ങള്‍ വന്നുപെടുമോ? പ്രസിദ്ധ വൈദ്യശാസ്ത്ര വിദഗ്ധനായ ഡോ. മുഹമ്മദ് വസ്ഫീ അദ്ദേഹത്തിന്റെ ‘അല്‍ ഇസ്‌ലാം വത്തിബ്’- ഇസ്‌ലാമും വൈദ്യശാസ്ത്രവും എന്ന ഗ്രന്ഥത്തില്‍ ഇത് സംബന്ധിച്ച് സുദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്. അതിലെ ആശയങ്ങളില്‍ ചിലത് ഇവിടെ ചുരുക്കി വിവരിക്കാം: ‘സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന് സ്ത്രീയില്‍ താല്‍പര്യം കുറയും. ചിലപ്പോള്‍ അവളുമായി ലൈംഗികവേഴ്ച നടത്താന്‍ പോലും കഴിയാതെ വരും. വിവാഹത്തിന്റെ പ്രധാന ദൗത്യമായ സന്തത്യുല്‍പാദനത്തിന് തന്നെ കഴിഞ്ഞില്ലെന്ന് വന്നേക്കാം. ഇത്തരം പുരുഷന്മാര്‍ വിവാഹം കഴിച്ചാല്‍ അയാളുടെ ഭാര്യ ഈ കൃത്യത്തിന്റെ അനന്തര ഫലം അനുഭവിക്കുന്ന നിര്‍ഭാഗ്യവതിയാകും. വിവാഹത്തിന്റെ ലക്ഷ്യമായ സമാധാനവും സ്‌നേഹവും കാരുണ്യവും അവള്‍ക്ക് ലഭിക്കുകയില്ല. വിവാഹിതയോ, വിവാഹ മോചിതയോ അല്ലാത്ത നരകതുല്യമായ ഒരു ജീവിതത്തിലേക്ക് അവള്‍ എടുത്തെറിയപ്പെടും. ഈ നീചപ്രവൃത്തി മനുഷ്യന്റെ ഞരമ്പുകളിലും ദുഷിച്ച പ്രതിഫലനമുണ്ടാകും. സ്വഭാവത്തിലും അത് പ്രതിഫലിക്കും. ഒരു സ്ത്രീയെപോലെ പുരുഷന്റെ സ്വകാര്യാവയവങ്ങളെപ്പറ്റിയുള്ള ചിന്ത അയാളെ സ്വാധീനിക്കും. തന്റെ പുരുഷ ഇണയെ ആകര്‍ഷിക്കാനുള്ള വേഷവിധാനങ്ങളണിയും. അസാധാരണമായ ചില ഞരമ്പു രോഗങ്ങള്‍ അവനെ പിടികൂടും. മനുഷ്യന്റെ ബുദ്ധിയുടെ സന്തുലിതാവസ്ഥ ഇത് നഷ്ടപ്പെടുത്തും. മനക്കരുത്ത് ദുര്‍ബ്ബലമാകും. ഇതിനെല്ലാം പുറമെ സ്വകാര്യ ഭാഗങ്ങളിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കും. ചില പദാര്‍ത്ഥങ്ങള്‍ അറിയാതെ സ്രവിക്കും. സ്വഭാവങ്ങളിലും മാറ്റം സൃഷ്ടിക്കും. ഗൗരവമേറിയ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മന:സാക്ഷി നഷ്ടപ്പെടും. കുഞ്ഞുങ്ങളെ ആക്രമിക്കുന്നതില്‍ സംതൃപ്തി തോന്നും. ഏത് തിന്മയും പ്രവര്‍ത്തിക്കാന്‍ ഒരു കൂസലുമുണ്ടാവില്ല. ഹൃദയമിടിപ്പ് കൂടും. ബീജങ്ങളുടെ ഉല്‍പാദനക്ഷമത ശോഷിക്കും. ചിലര്‍ വന്ധ്യതക്ക് തന്നെ അടിപ്പെട്ടെന്ന് വരും. സ്വവര്‍ഗരതി ഒരിക്കലും ലൈംഗിക വികാരത്തെ തൃപ്തിപ്പെടുത്തുകയില്ല. സ്ത്രീയെ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ആനന്ദം അത് പ്രദാനം ചെയ്യുകയില്ല. ലൈംഗികാവയവം ശക്തമായ സമ്മര്‍ദ്ദത്തിന് വിധേയമാകും. സ്ത്രീയുമായി ഭോഗത്തിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന ശാരീരികാവസ്ഥയെയും ലൈംഗികാവയവങ്ങളുടെ പ്രവര്‍ത്തന രീതിയും സ്വവര്‍ഗരതി നടത്തുമ്പോഴുണ്ടാകുന്ന അവസ്ഥയുമായി തുലനം ചെയ്യുമ്പോള്‍ വലിയ അന്തരമുണ്ടെന്ന് ബോധ്യമാകും.’

ഒരു മനശാസ്ത്ര വിദഗ്ധനുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ പ്രശ്‌ന പരിഹാരത്തിന് അദ്ദേഹത്തെ സമീപിക്കുന്നവരില്‍ സ്വവര്‍ഗരതിയുടെ ബലിയാടുകളും- പലരുമുണ്ടെന്ന് ബോധ്യമായി. ഒരനുഭവം ഇങ്ങനെ: സ്വവര്‍ഗാനുരാഗിയായ ഒരാള്‍ വിവാഹം കഴിച്ചു. പക്ഷേ, തന്റെ ആണുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ഇടക്കിടെ അവനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഭാര്യ ആ യുവാവുമായി അടുത്തു. ഗര്‍ഭിണിയായ അവള്‍ പ്രസവിച്ചപ്പോഴാണ് പ്രശ്‌നം ഉടലെടുത്തത്. കുഞ്ഞിന് ഭര്‍ത്താവിന്റെ ആണിണയുടെ അതേ കണ്ണും കാതും മുഖവും. ഇതുപോലെ എത്ര കുടുംബ, ആരോഗ്യ, സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു ഈ ദുഷ് ചെയ്തി.

കോടതി വിധി ഒരിക്കലും ഇസ്‌ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു ഹറാമിനെ ഹലാലാക്കുകയില്ല. ആര്‍ക്കാണ് ഈ ഭൗതിക ജീവിതത്തിലും മരണത്തിന് ശേഷമുള്ള ശാശ്വത ജീവിതത്തിലും വിജയം ലഭിക്കുക എന്ന് ഖുര്‍ആന്‍ 23-ാം അധ്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. അടിയുറച്ച വിശ്വാസം, ദൈവഭക്തിയോടുകൂടിയുള്ള നമസ്‌കാരം, സകാത്ത് നിര്‍വഹണം, എല്ലാ അനാവശ്യങ്ങളില്‍ നിന്നുമുള്ള അകല്‍ച്ച- ഈ കാര്യങ്ങള്‍ പ്രസ്താവിച്ച ശേഷം അവസാനമായി പറയുന്നു ഇണകളുമൊത്തല്ലാതെ അഥവാ- വിവാഹം കഴിഞ്ഞു ഭര്‍ത്താവ് ഭാര്യയോടും ഭാര്യ ഭര്‍ത്താവിനോടും ഒഴികെ വിവാഹത്തിന് മുമ്പും ശേഷവും മറ്റാരുമായും ലൈംഗിക ബന്ധം പുലര്‍ത്താതിരിക്കുക. ഇതിനപ്പുറം ആഗ്രഹിക്കുന്നവര്‍ ദൈവം നിശ്ചയിച്ച അതിര്‍ത്തി ലംഘിക്കുന്നവരാണ്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും ലൈംഗിക സുഖം അനുഭവിക്കാനുള്ള മൗലികാവകാശത്തെയും ഇസ്‌ലാം ആദരിക്കുന്നു. പക്ഷേ, അവയുടെ നിര്‍വഹണം സ്രഷ്ടാവിന് നിശ്ചയിച്ച മാര്‍ഗത്തിലൂടെയും അവന്റെ പരിധി ലംഘിക്കാതെയുമായിരിക്കണം.

]]>
https://www.chandrikadaily.com/vellitelicham-about-lgbt-on-14-09-2018.html/feed 0
സ്വവര്‍ഗ പറുദീസയും ചെഗുവേരയുടെ കൊലക്കയറും https://www.chandrikadaily.com/article-about-sec-377-by-t-k-arun-vettrimaran.html https://www.chandrikadaily.com/article-about-sec-377-by-t-k-arun-vettrimaran.html#respond Sat, 08 Sep 2018 18:10:57 +0000 http://www.chandrikadaily.com/?p=102233 ടി.കെ അരുണ്‍ വെട്രിമാരന്‍

2015 ജനുവരിയില്‍ അമേരിക്കയിലെ ഒറിഗണില്‍ ലഹരി മാഫിയയുടെ വളര്‍ച്ചക്ക് തടയിടുന്നതിനായി 21 വയസ്സിനു മുകളിലുള്ള ആര്‍ക്കും ലഹരി ആവശ്യത്തിന് കഞ്ചാവ് വാങ്ങാം എന്നൊരു ‘ചരിത്ര മുഹൂര്‍ത്ത വിധി’ അവിടത്തെ കോടതി പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്ന് അതുവരെ ഒരു ഔണ്‍സിന് 1000 ഡോളര്‍ വിലയുണ്ടായിരുന്ന കഞ്ചാവ് 204 ഡോളറിന് സര്‍ക്കാര്‍ നല്‍കിപോന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശം ഒറിഗണ്‍ ആണ്. മാത്രമല്ല ജനങ്ങളിലെ മാനസിക പ്രശ്‌നം അവിടത്തെ ആഭ്യന്തര പ്രശ്‌നമായി പ്രഖ്യാപിക്കേണ്ട ദുരവസ്ഥയിലാണ് ഭരണകൂടം. കഴിഞ്ഞ ദിവസം നമ്മുടെ സുപ്രീംകോടതി നടത്തിയ ‘ചരിത്ര മുഹൂര്‍ത്ത വിധി’ ഒറ്റനോട്ടത്തില്‍ ശ്രേഷ്ഠമെന്നു തോന്നുമെങ്കിലും മേല്‍പ്പറഞ്ഞ രീതിയില്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന ഒന്നാണതെന്നു നിസ്സംശയം പറയാന്‍ കഴിയും.

ബ്രിട്ടീഷ് ഭരണകാലത്ത് മെക്കാളെ പ്രഭു ഉണ്ടാക്കിയതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ്. 1838ല്‍ കരട് നിയമം തയ്യാറാക്കി 1860ല്‍ നിയമം നിലവില്‍ വന്നു. ഈ നിയമമാണ് സ്വവര്‍ഗരതി പ്രകൃതി വിരുദ്ധവും ക്രിമിനല്‍ക്കുറ്റവുമാക്കിയത്. 1994 മുതല്‍ ഐ.പി.സി 377 എടുത്തുകളയണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടങ്ങള്‍ തുടങ്ങിയിരുന്നു. എയ്ഡ്‌സ് ഭേദ്ഭാവ് വിരോധി ആന്തോളന്‍ എന്ന സംഘടന ഇതിനായി ഹര്‍ജി നല്‍കിയെങ്കിലും പരാജയപ്പെട്ടു. 2001ല്‍ സ്വവര്‍ഗ ലൈംഗിക അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാസ് ഫൗണ്ടേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. 2004ല്‍ നാസിന്റെ പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. പുനഃപരിശോധന ആവശ്യപ്പെട്ട് വീണ്ടും നല്‍കിയ ഹര്‍ജി യും തള്ളി. തുടര്‍ന്ന് നാസ് ഫൗണ്ടേഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. 2006 ഏപ്രിലില്‍ സുപ്രീംകോടതി കേസ് ഡല്‍ഹി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

2008ല്‍ ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ അഭിപ്രായ ഭിന്നതയെതുടര്‍ന്ന് ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് കേന്ദ്രത്തിന്റെ അപേക്ഷ തള്ളി അന്തിമവാദം തുടങ്ങി. 2009 ജൂലൈയില്‍ പ്രായപൂര്‍ത്തിയായവരുടെ സ്വവര്‍ഗരതി നിയമവിധേയമാണെന്നു ഹൈക്കോടതി വിധിച്ചു. തുടര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച് 2009 ലെ ഡല്‍ഹി ഹൈക്കോടതി വിധി 2013ല്‍ സുപ്രീംകോടതി റദ്ദാക്കി. അതേവര്‍ഷം പ്രസ്തുത വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കപ്പെട്ടു. 2016ല്‍ കേന്ദ്രത്തിന്റെ ഹര്‍ജി പരിഗണിച്ച് കേസ് അഞ്ചംഗ ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധി വന്നു. 2017ല്‍ സ്വകാര്യതക്കുള്ള അവകാശം മൗലികാവകാശമെന്ന് സുപ്രീംകോടതി വ്യക്തമാക്കി; ലൈംഗികാഭിമുഖ്യവും സ്വകാര്യതയുടെ പരിധിയില്‍ വരുമെന്ന് നിരീക്ഷണം നടത്തി. 2018 ല്‍ 377 സംബന്ധിച്ച 2013 ലെ തീരുമാനം പുനഃപരിശോധിക്കാമെന്ന് സുപ്രീംകോടതിയും 377 വകുപ്പിന്റെ കാര്യം സുപ്രീംകോടതിക്ക് തീരുമാനിക്കാമെന്നു കേന്ദ്രവും അറിയിച്ചു. 2018 സെപ്തംബര്‍ ആറിന് ഭാരണഘടനാബെഞ്ച് പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റം അല്ലാതാക്കി.

2008ല്‍ ആഭ്യന്തര ആരോഗ്യ വകുപ്പുകള്‍ അഭിപ്രായഭിന്നതയെതുടര്‍ന്ന് നിലപാട് അറിയിക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം ചോദിച്ചത് തള്ളിയാണ് കോടതി ‘പ്രായപൂര്‍ത്തിയായവരുടെ സ്വവര്‍ഗരതി നിയമവിധേയമാണെന്നു’ വിധിക്കുന്നത്. ലൈംഗികാഭിമുഖ്യവും സ്വകാര്യതയുടെ പരിധിയില്‍ വരുമെന്നത് കേവലം സാങ്കേതികമായ നിലപാടാണ്. ഈ വിഷയത്തില്‍ ശാസ്ത്രീയ പഠനങ്ങളോ, സാമൂഹികവും ആരോഗ്യപരവുമായ വരുംവരായ്കകളോ ഉത്തരവിന് ആധാരമായിട്ടില്ല. മാറുന്ന ജീവിത സാഹചര്യങ്ങളും സാമ്പത്തികമായി കൈവന്ന സ്വാതന്ത്ര്യവും വിവര സാങ്കേതിക വിദ്യയുടെ നവീന മേഖലകള്‍ തുറന്നിടുന്ന സാധ്യതകളും ആഗോളവത്കരണം കൊണ്ടുവരുന്ന ലോക വീക്ഷണവും ചേരുമ്പോള്‍ ഉണ്ടാകുന്ന കപട സാങ്കല്‍പിക യാഥാര്‍ത്ഥ്യമാണ് ഇന്നത്തെ തലമുറയുടെ ലോക വീക്ഷണം രൂപപ്പെടുത്തുന്നത്.

നേട്ടം, ലാഭം, തൃപ്തി, സുഖം തുടങ്ങിയ സംജ്ഞകളെ അടിസ്ഥാനമാക്കി സ്വയം കേന്ദ്രീകൃതമായ ഒരു ലോകം മെനഞ്ഞെടുക്കുകയും (അല്ലെങ്കില്‍ ഉണ്ടെന്നു സ്വയം ബോധ്യപ്പെടുത്തുകയും) കൊടുക്കല്‍ വാങ്ങല്‍ പോലുള്ള ക്രയവിക്രയങ്ങളുമായി ബന്ധപ്പെടുത്തി സാമൂഹികമായ ബന്ധങ്ങളും ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ആവശ്യകതയുമെല്ലാം നോക്കിക്കാണാന്‍ യുവ തലമുറയെ പഠിപ്പിക്കുന്ന ഒന്നാണ് ഈ വിധി. വ്യക്തിഗതമായ തൃഷണാതാല്‍പര്യങ്ങളെ മാത്രം മുഖ്യസ്ഥാനത്ത് നിര്‍ത്തുകയും മതങ്ങളും സംസ്‌കാരങ്ങളും ഹീനമെന്നുവെച്ച് മാറ്റിനിര്‍ത്തിയവയെയെല്ലാം സദാചാരം, മൗലികചിന്ത എന്ന നിലയില്‍ മുദ്രകുത്തി അപഹസിച്ചു അവയെയെല്ലാംതന്നെ പുരോഗമനവും മാനവികതയുമായി കാണിച്ചു തിരിച്ചുപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് അണു കുടുംബങ്ങളില്‍ പോലും കാണാന്‍ കഴിയുന്നത്.

സാമൂഹിക ജീവിതത്തിന്റെ ആണിക്കല്ലായ പരോപകാര ശീലം, കൂട്ടായ അസ്തിത്വം മുതലായവ പൂര്‍ണമായി തിരസ്‌കരിക്കപ്പെട്ട ഒരു മനസ് വര്‍ത്തെടുക്കുകയാണ് ഈ ചരിത്ര നിര്‍മ്മിതി എന്ന കാര്യം മനസ്സിലാക്കുകകൂടി വേണം. 2011 വരെ സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്നും മാനസിക രോഗാവസ്ഥയാണെന്നുമുള്ള കാഴ്ചപ്പാടിലെത്തുന്ന ശാസ്ത്രീയ അനുമാനങ്ങളെ മാറ്റി സ്വവര്‍ഗ ലൈംഗികത ഒരാളുടെ സ്വന്തം തെരഞ്ഞെടുപ്പല്ലെന്നും മറിച്ച് വിവിധ സാമൂഹിക പ്രേരണകളുടേയും ജൈവ ഘടകങ്ങളുടെയും വളര്‍ച്ചയിലെ ചുറ്റുപാടുകളുടെയും (പ്രത്യേകിച്ച് ജനിതകം) മറ്റു സങ്കീര്‍ണ്ണമായ പ്രതിപ്രവര്‍ത്തനങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതാണെന്നുമുള്ള അനുമാനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം എത്തിച്ചേരുന്നത് യാതൊരുവിധ ശാസ്ത്രീയ പഠനങ്ങളുടെയോ പ്രബന്ധങ്ങളുടെയോ പിന്തുണയോടെയല്ല, മറിച്ച് വോട്ടെടുപ്പിലൂടെയാണ്. സ്വവര്‍ഗ ലൈംഗികതക്ക് പിന്തുണ നല്‍കി ഐക്യരാഷ്ട്രസഭയും സുപ്രീംകോടതിയും നടത്തിയ പരാമര്‍ശങ്ങളൊക്കെതന്നെ പരിശോധിച്ചാല്‍ മനസിലാകും വ്യക്തിസ്വാതന്ത്ര്യം എന്ന ഒറ്റ വിഷയത്തിലധിഷ്ഠിതമായ തീരുമാനമാണിതെന്ന്. അതിനുള്ളിലെ കുടുംബ ആരോഗ്യ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ വന്നേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടും പഠന വിധേയമാക്കാത്ത ഇത്തരം നടപടികള്‍ വരുത്തിവെക്കുന്ന സമൂഹിക വിപത്തിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ച ആവശ്യമായിരിക്കുന്നു.

എതിര്‍ ലിംഗത്തില്‍പെട്ട വ്യക്തിയുമായുള്ള ബന്ധം രൂപപ്പെടുത്താന്‍ സഹായിച്ച്, സ്വവര്‍ഗാനുരാഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന റിലേഷന്‍ഷിപ് ക്രിയേഷന്‍ തെറാപ്പി, സ്വവര്‍ഗ ലൈംഗികത ഉണര്‍ത്തുന്ന രീതികളോട് വെറുപ്പും അറപ്പും ഉണ്ടാക്കി യെടുക്കുന്ന റെപ്യൂല്‍ഷന്‍ തെറാപ്പി വിത്ത് ഹൈപ്‌നോസിസ്, കാമവൈകാരികതയില്‍ എതിര്‍ലിംഗ അഭിനിവേശം സൃഷ്ടിക്കുന്ന സെക്ഷ്വല്‍ ഓറിയന്റേഷന്‍ ട്രാന്‍സ്ഫര്‍ എന്നീ അടിസ്ഥാന ചികിത്സാതത്വങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഫലപ്രദമായ ‘കോണ്‍വെര്‍ഷന്‍ തെറാപ്പി’ എന്ന ചികിത്സാപദ്ധതിയെ അശാസ്ത്രീയമെന്ന് നിസ്സാരവത്കരിച്ച് സ്വവര്‍ഗ ലൈംഗികത മാനസിക രോഗമല്ലെന്നു സ്ഥാപിക്കുകയാണ് ഐക്യരാഷ്ട്ര സഭ ചെയ്തത്. 2008ല്‍ ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ വൈകിച്ചത്, ഐക്യരാഷ്ട്ര സംഘടനയിലെ വോട്ടെടുപ്പ്, കോണ്‍വെര്‍ഷന്‍ തെറാപ്പി തള്ളിക്കളയല്‍ എന്നിവയെല്ലാംതന്നെ വാസ്തവത്തില്‍ വലിയൊരു ഗൂഢാലോചനയുടെ ഫലമായി പിന്‍വാതില്‍വഴി കൊണ്ടുവന്ന് പ്രതിഷ്ഠിക്കപ്പെട്ട നയങ്ങളാണ്. സ്വവര്‍ഗാനുരാഗികളായ രണ്ടു പേര്‍ ഒന്നിച്ചു ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധത്തിലെ സ്വത്തവകാശം, പരസ്പര സഹകരണം, കുടുംബങ്ങള്‍ തമ്മിലെ സഹകരണം തുടങ്ങിയ വിഷയങ്ങളെല്ലാം ചോദ്യചിഹ്നമാണ്.

വിധി പ്രസ്താവന നടത്തിയ ബെഞ്ചംഗം ഇന്ദു മല്‍ഹോത്ര പറഞ്ഞത് LGBT വിഭാഗക്കാര്‍ (ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍) നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന പീഡനങ്ങള്‍ക്കു ചരിത്രം മാപ്പുപറയണം എന്നാണ്. ഇന്ത്യയിലെ ആദ്യ ട്രാന്‍സ് സൗഹൃദ സംസ്ഥാനം കേരളമാണ്. ട്രാന്‍സ് സൗഹൃദ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കപ്പെട്ട സര്‍ക്കാര്‍ ജോലികള്‍ വരുമാനം പോരെന്ന് പറഞ്ഞു ബഹിഷ്‌ക്കരിക്കപ്പെട്ട വിവരം നാം വായിച്ചതാണ്. ബി.ടെക് പൂര്‍ത്തിയാക്കിയ ഒരാള്‍ ഇവിടെ എണ്ണായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയില്‍ മാസ ശമ്പളം വാങ്ങി ജോലി ചെയ്യുമ്പോഴാണ് 16000 രൂപ വരുമാനമല്ല എന്നു പറഞ്ഞു ജോലി വേണ്ടെന്ന്‌വെക്കുന്നത്. സമൂഹത്തില്‍ മാന്യമായ ജോലി ചെയ്ത് തങ്ങളുടെ സ്വത്വം ഉള്‍ക്കൊണ്ട്, അത് സ്വീകരിച്ച് സമൂഹത്തോടോപ്പം അഭിമാനത്തോടെ ജീവിക്കുന്ന നിരവധി പേരുണ്ട്. അവരോട് എല്ലാ ബഹുമാനവും പുലര്‍ത്തിക്കൊണ്ട് അവര്‍ക്ക് ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ടു തന്നെ ചോദിക്കട്ടെ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട,് തൃശൂര്‍ നഗരങ്ങളില്‍ രാത്രിയെ ലൈംഗിക വൈകൃതത്തിന്റെയും മാംസക്കച്ചവടത്തിന്റെയും കേന്ദ്രങ്ങളാക്കി റെയില്‍വേസ്റ്റേഷനിലും ബസ്സ്റ്റാന്റിലുമൊക്കെ കുടുംബസമേതം പോകാന്‍ സാധിക്കാത്ത തരത്തില്‍ അരങ്ങേറുന്ന അരാജകത്വ നടനത്തെക്കുറിച്ച് ആര് ആരോടാണ് മാപ്പുപറയേണ്ടിവരിക.

വിധിക്ക് മുമ്പും ഇവിടെ സ്വവര്‍ഗ ലൈംഗിക ബന്ധം ഉണ്ടായിരുന്നു. ആണും പെണ്ണും ഒന്നിച്ചു നടക്കുമ്പോള്‍ ചോദ്യം ചെയ്യുന്ന ആരും സ്വവര്‍ഗ രതി ചോദ്യം ചെയ്തിരുന്നില്ല. അവരെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നില്ല. സാമൂഹികമോ ആരോഗ്യപരമായോ യാതൊരു പഠനവും നടത്താതെ വ്യക്തി സ്വാതന്ത്ര്യം എന്ന ഒറ്റ വസ്തുതക്കുമുകളില്‍ പ്രസ്താവിച്ച വിധി വരുത്തുന്ന ചില ഭവിഷ്യത്തുകളുണ്ട്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് തമ്മില്‍ തെറ്റിയാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതി നല്‍കുന്ന പോലെ സമ്മതമില്ലാതെ പീഡിപ്പിച്ചു എന്നു പറഞ്ഞു പരാതി പോയാലും അവന്റെ സമ്മതം എനിക്കുണ്ടായിരുന്നു എന്നു മറുവാദം ഉന്നയിക്കാനുള്ള നിയമ സാധുത ഇവിടെ ലഭിക്കുന്നു. ലൈംഗിക സുഖാന്വേഷികള്‍ക്ക് നിയമാനുസൃതമായ പുത്തന്‍ പറുദീസയും ലഭ്യമാകുന്നു. സ്വവര്‍ഗാനുരാഗം ഉദാത്ത മാനവികതയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ മൂര്‍ത്തിമദ്ഭാവവുമാണെന്ന് പ്രകീര്‍ത്തിക്കുന്ന, സ്വവര്‍ഗാനുരാഗവും സ്വവര്‍ഗരതിയും രാഷ്ട്രീയ ലാഭത്തിനായി പുത്തന്‍ സാമൂഹികാവശ്യമാണെന്ന് വാദിക്കുന്ന, എതിര്‍ക്കുന്നവരെ പുരുഷാധിപത്യ മത പൗരോഹിത്യ പിന്തിരിപ്പന്മാര്‍ എന്നു മുദ്ര കുത്തുന്ന പ്രബുദ്ധരെന്നു സ്വയം അവകാശപ്പെടുന്നവര്‍ തങ്ങളുടെ ആരാധന മൂര്‍ത്തിയായ ചെഗുവേര ക്യൂബന്‍വിപ്ലവത്തിന് ശേഷം സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ കൈക്കൊണ്ട നടപടി എന്തെന്നറിയാന്‍ ചരിത്രമൊന്ന് മറിച്ചുനോക്കണം.

ക്യൂബന്‍ വിപ്ലവത്തിന് ശേഷം ‘സുപ്രീം പ്രോസിക്യൂട്ടര്‍’ എന്ന പദവിയില്‍ നിയമിതനായ ചെഗുവേര സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ നടത്തിയ ശിക്ഷാനടപടി വിചാരണ കൂടാതെ തൂക്കിക്കൊല്ലലായിരുന്നു. കാരണമായി അല്‍വാറോ വാര്‍ഗാസ് ലിയോസ എന്ന രാഷ്ട്രീയ നിരൂപകനോട് പറഞ്ഞിരുന്നത് ‘മാനവരാശിയുടെ നാളെയെക്കുറിച്ചു നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍ വ്യക്തിഗതമായ തൃഷണാ താല്‍പര്യങ്ങളെ മാത്രം മുഖ്യസ്ഥാനത്തു നിര്‍ത്തുന്ന ഇത്തരം ഹീനകൃത്യങ്ങളെ നിങ്ങള്‍ വിചാരണ ചെയ്യുമെന്നാണ്’. സ്വവര്‍ഗ രതി നിയമാനുസൃതമാകുന്നതിന്റെ ഒന്നാം വാര്‍ഷികം വരെ കാത്തിരുന്നാല്‍ മതിയാകും ഭവിഷ്യത്തുകള്‍ ഓരോന്നായി എണ്ണിത്തുടങ്ങാന്‍.

]]>
https://www.chandrikadaily.com/article-about-sec-377-by-t-k-arun-vettrimaran.html/feed 0
സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമെന്ന വിധി പുനഃപ്പരിശോധനക്ക് വിധേയമാക്കുന്നു https://www.chandrikadaily.com/supreme-court-rethink-on-lgbt-law.html https://www.chandrikadaily.com/supreme-court-rethink-on-lgbt-law.html#respond Mon, 08 Jan 2018 10:56:01 +0000 http://www.chandrikadaily.com/?p=63814  

സെഷന്‍ 377 പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമാണെന്ന സുപ്രിം കോടതി പുനഃപ്പരിശോധനക്ക് വിധേയമാകുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഇക്കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. 377ാം വകുപ്പ് ശരിവെച്ച് 2013 ഡിസംബറില്‍ സുപ്രിം കോടതി പുറപ്പെടുവിപ്പിച്ച വിധിയുടേതടക്കം ഭരണഘടനാപരമായ നിയമസാധുത പരിശോധിക്കാനാണ് കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുന്നത്.

ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ സ്വന്തം താല്‍പര്യത്തിനനുസരിച്ച് തെരെഞ്ഞെടുപ്പ് നടത്തുന്നതിന്റെ പേരില്‍ ഭയപ്പെടുന്ന അവസ്ഥയില്‍ കഴിയേണ്ടി വരുന്നത് ആശാസ്യമല്ല. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ സ്വന്തം താല്‍പര്യമനുസരിച്ച് തെരെഞ്ഞെടുപ്പ് നടത്തുന്നതിന്റെ പേരില്‍ ഭയപ്പെടുന്ന അവസ്ഥയില്‍ കഴിയേണ്ടി വരുന്നത് ആശാസ്യമല്ല. ഒരു വ്യക്തിയുടെ താല്‍പര്യത്തിനനുസരിച്ചുള്ള തെരെഞ്ഞെടുപ്പിനെ നിയമത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്നത് ഭരമഘടനയുടെ ആര്‍ട്ടിക്ക്ള്‍ 21ന് എതിരായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രകൃതി വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തേ സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഒരാള്‍ക്ക് പ്രകൃതി വിരുദ്ധമെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് സ്വാഭാവികമായ കാര്യമാകാമെന്നും സമൂഹത്തിന്റെ ധാര്‍മ്മികത അനുദിനം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/supreme-court-rethink-on-lgbt-law.html/feed 0