<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Libiya &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/libiya/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 29 Jan 2018 08:51:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Libiya &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മന്&#x200d;ബിജില്&#x200d;നിന്ന് യു.എസ് പിന്മാറണമെന്ന് തുര്&#x200d;ക്കി</title>
		<link>https://www.chandrikadaily.com/turkey-says-could-act-in-syria-unless-u-s-withdraws-support-for-kurdish-force.html</link>
					<comments>https://www.chandrikadaily.com/turkey-says-could-act-in-syria-unless-u-s-withdraws-support-for-kurdish-force.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Jan 2018 08:49:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Libiya]]></category>
		<category><![CDATA[syria]]></category>
		<category><![CDATA[turkey]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67238</guid>

					<description><![CDATA[&#160; ഇസ്തംബൂള്&#x200d;: വടക്കന്&#x200d; സിറിയയിലെ മന്&#x200d;ബിജ് മേഖലയില്&#x200d;നിന്ന് യു.എസ് സൈന്യത്തെപിന്&#x200d;വലിക്കാന്&#x200d; തുര്&#x200d;ക്കി അമേരിക്കയോട് ആവശ്യപ്പെട്ടു. കുര്&#x200d;ദിഷ് വൈ.പി.ജി പോരാളികള്&#x200d;ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതിന് അമേരിക്ക വാക്കുകള്&#x200d;ക്കു പകരം ഉറച്ച നടപടികള്&#x200d; സ്വീകരിക്കണമെന്നും മന്&#x200d;ബിജ് നഗരത്തില്&#x200d;നിന്ന് എത്രയും പെട്ടെന്ന് സൈന്യത്തെ പിന്&#x200d;വലിക്കണമെന്നും തുര്&#x200d;ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്ലു പറഞ്ഞു. സിറിയയുടെ വടക്കന്&#x200d; മേഖലയില്&#x200d;നിന്ന് അമേരിക്കയുടെ പിന്തുണയുള്ള സിറിയന്&#x200d; കുര്&#x200d;ദിഷ് പോരാളികളെ തുരത്താന്&#x200d; തുര്&#x200d;ക്കി സേന ശ്രമം തുടരുന്നതിനിടെയാണ് യു.എസ് സേനയെ പിന്&#x200d;വലിക്കണമെന്നും തുര്&#x200d;ക്കി ആവശ്യപ്പെട്ടിരിക്കുന്നത്. കുര്&#x200d;ദ് പോരാളികള്&#x200d;ക്കെതിരെയുള്ള സൈനിക [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഇസ്തംബൂള്&#x200d;: വടക്കന്&#x200d; സിറിയയിലെ മന്&#x200d;ബിജ് മേഖലയില്&#x200d;നിന്ന് യു.എസ് സൈന്യത്തെപിന്&#x200d;വലിക്കാന്&#x200d; തുര്&#x200d;ക്കി അമേരിക്കയോട് ആവശ്യപ്പെട്ടു. കുര്&#x200d;ദിഷ് വൈ.പി.ജി പോരാളികള്&#x200d;ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതിന് അമേരിക്ക വാക്കുകള്&#x200d;ക്കു പകരം ഉറച്ച നടപടികള്&#x200d; സ്വീകരിക്കണമെന്നും മന്&#x200d;ബിജ് നഗരത്തില്&#x200d;നിന്ന് എത്രയും പെട്ടെന്ന് സൈന്യത്തെ പിന്&#x200d;വലിക്കണമെന്നും തുര്&#x200d;ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്ലു പറഞ്ഞു.</p>
<p>സിറിയയുടെ വടക്കന്&#x200d; മേഖലയില്&#x200d;നിന്ന് അമേരിക്കയുടെ പിന്തുണയുള്ള സിറിയന്&#x200d; കുര്&#x200d;ദിഷ് പോരാളികളെ തുരത്താന്&#x200d; തുര്&#x200d;ക്കി സേന ശ്രമം തുടരുന്നതിനിടെയാണ് യു.എസ് സേനയെ പിന്&#x200d;വലിക്കണമെന്നും തുര്&#x200d;ക്കി ആവശ്യപ്പെട്ടിരിക്കുന്നത്. കുര്&#x200d;ദ് പോരാളികള്&#x200d;ക്കെതിരെയുള്ള സൈനിക നടപടിയെ തുടര്&#x200d;ന്ന് തുര്&#x200d;ക്കിയും അമേരിക്കയും മുഖാമുഖം എത്തിനില്&#x200d;ക്കെ മേഖലയില്&#x200d; ആശങ്ക വര്&#x200d;ധിച്ചിട്ടുണ്ട്.</p>
<p>കുര്&#x200d;ദിഷ് ഭീകരസംഘടനയായ വൈ.പി.ജിയുമായുള്ള മുഴുവന്&#x200d; ബന്ധങ്ങളും യു.എസ് വിച്ഛേദിക്കണമെന്ന് കാവുസോഗ്ലു ആവശ്യപ്പെട്ടു. വൈ.പി.ജിക്ക് അമേരിക്ക ഇനി ആയുധങ്ങള്&#x200d; നല്&#x200d;കില്ലെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്&#x200d; മക്മാസ്റ്റര്&#x200d; തുര്&#x200d;ക്കി നേതൃത്വത്തെ ഫോണില്&#x200d; വിളിച്ച് ഉറപ്പുനല്&#x200d;കിയിരുന്നു. നിരോധിച്ച സംഘടനയായ കുര്&#x200d;ദിസ്താന്&#x200d; വര്&#x200d;ക്കേഴ്‌സ് പാര്&#x200d;ട്ടി(പി.കെ.കെ)യുടെ ഉപവിഭാഗമായാണ് തുര്&#x200d;ക്കി വൈ.പി.ജിയെ കാണുന്നത്. വടക്കന്&#x200d; സിറിയ കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന കുര്&#x200d;ദിഷ് പോരാളികള്&#x200d; ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് തുര്&#x200d;ക്കി പറയുന്നു. കുര്&#x200d;ദുകള്&#x200d;ക്കെതിരെയുള്ള സൈനിക നടപടിയില്&#x200d; സിറിയന്&#x200d; വിമത സംഘടനയായ ഫ്രീ സിറിയന്&#x200d; ആര്&#x200d;മി(എഫ്.എസ്.എ)യും പങ്കെടുക്കുന്നുണ്ട്. കുര്&#x200d;ദ് പോരാളികളുടെ നിരവധി കേന്ദ്രങ്ങള്&#x200d; തകര്&#x200d;ത്തതായി തുര്&#x200d;ക്കി സേന അവകാശപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/turkey-says-could-act-in-syria-unless-u-s-withdraws-support-for-kurdish-force.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലിബിയയില്&#x200d; അഭയാര്&#x200d;ഥി ബോട്ട് മുങ്ങി 31 പേര്&#x200d;  മരിച്ചു</title>
		<link>https://www.chandrikadaily.com/migrant-crisis-boat-sinks-off-libya-killing-at-least-31.html</link>
					<comments>https://www.chandrikadaily.com/migrant-crisis-boat-sinks-off-libya-killing-at-least-31.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Nov 2017 14:21:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[Libiya]]></category>
		<category><![CDATA[Plane Crash]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56328</guid>

					<description><![CDATA[ട്രിപ്പോളി: മെഡിറ്ററേനിയല്&#x200d; കടല്&#x200d; കടക്കാന്&#x200d; ശ്രമിച്ച അഭയാര്&#x200d;ഥികളുടെ ബോട്ട് മുങ്ങി ലിബിയയില്&#x200d; 31 പേര്&#x200d; മരിച്ചു. മരിച്ചവരില്&#x200d; കുട്ടികളുമുണ്ട്. 6 പേരെ കടലില്&#x200d; നിന്ന് രക്ഷപ്പെടുത്തി. കാലാവസ്ഥ മെച്ചപ്പെട്ടതിനെയും കടല്&#x200d; ശാന്തമായതിനെയും തുടര്&#x200d;ന്ന് ലിബിയയില്&#x200d; നിന്ന് യൂറോപ്പിലേക്ക് കടക്കാന്&#x200d; ശ്രമിച്ച അഭയാര്&#x200d;ഥികളാണ് അപകടത്തില്&#x200d;പ്പെട്ടത്. ഇവര്&#x200d;ക്കൊപ്പം മറ്റൊരു ബോട്ടിലുണ്ടായിരുന്ന 140 പേരെ രക്ഷപ്പെടുത്തി. ലിബിയന്&#x200d; തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്കന്&#x200d; തീരമായ ഗാരബുള്ളയിലാണ് ബോട്ട് മുങ്ങിയത്. ജലനിരപ്പിന് മുകളിലുണ്ടായിരുന്ന ബോട്ടിന്റെ ഭാഗത്തേക്ക് കയറി നിന്നവര്&#x200d; മാത്രം രക്ഷപ്പെട്ടു. രക്ഷപ്പെടുത്തിയവരെ ട്രിപ്പോളി [&#8230;]]]></description>
										<content:encoded><![CDATA[<p>ട്രിപ്പോളി: മെഡിറ്ററേനിയല്&#x200d; കടല്&#x200d; കടക്കാന്&#x200d; ശ്രമിച്ച അഭയാര്&#x200d;ഥികളുടെ ബോട്ട് മുങ്ങി ലിബിയയില്&#x200d; 31 പേര്&#x200d; മരിച്ചു. മരിച്ചവരില്&#x200d; കുട്ടികളുമുണ്ട്. 6 പേരെ കടലില്&#x200d; നിന്ന് രക്ഷപ്പെടുത്തി. കാലാവസ്ഥ മെച്ചപ്പെട്ടതിനെയും കടല്&#x200d; ശാന്തമായതിനെയും തുടര്&#x200d;ന്ന് ലിബിയയില്&#x200d; നിന്ന് യൂറോപ്പിലേക്ക് കടക്കാന്&#x200d; ശ്രമിച്ച അഭയാര്&#x200d;ഥികളാണ് അപകടത്തില്&#x200d;പ്പെട്ടത്. ഇവര്&#x200d;ക്കൊപ്പം മറ്റൊരു ബോട്ടിലുണ്ടായിരുന്ന 140 പേരെ രക്ഷപ്പെടുത്തി.<br />
<iframe loading="lazy" src="https://www.youtube.com/embed/zA_e2YgcyNU" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
ലിബിയന്&#x200d; തലസ്ഥാനമായ ട്രിപ്പോളിയുടെ കിഴക്കന്&#x200d; തീരമായ ഗാരബുള്ളയിലാണ് ബോട്ട് മുങ്ങിയത്. ജലനിരപ്പിന് മുകളിലുണ്ടായിരുന്ന ബോട്ടിന്റെ ഭാഗത്തേക്ക് കയറി നിന്നവര്&#x200d; മാത്രം രക്ഷപ്പെട്ടു. രക്ഷപ്പെടുത്തിയവരെ ട്രിപ്പോളി നാവിക സൈനികത്താവളത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച 250 പേരെ കടലില്&#x200d; നിന്ന് കോസ്റ്റ്ഗാര്&#x200d;ഡ് രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ 17 വര്&#x200d;ഷത്തിനിടെ മെഡിറ്ററേനിയല്&#x200d; കടല്&#x200d; കടക്കാന്&#x200d; ശ്രമിച്ച 33000 പേര്&#x200d; മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് മൈഗ്രേഷന്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; ഓര്&#x200d;ഗനൈസേഷന്റെ കണക്കുകള്&#x200d;. ഈ വര്&#x200d;ഷം മാത്രം 3000 പേരാണ് മരിച്ചത്. ഈ വര്&#x200d;ഷം കടലില്&#x200d; വീണ 19,000 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ഈ വര്&#x200d;ഷം ഇതുവരെ 1,51,000 പേര്&#x200d; യൂറോപ്പിലേക്ക് കുടിയേറിയതായി യുഎന്&#x200d; വ്യക്തമാക്കി. മുന്&#x200d; വര്&#x200d;ഷം 3,35000 പേരാണ് കുടിയേറിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/migrant-crisis-boat-sinks-off-libya-killing-at-least-31.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലിബിയയില്‍  യു.എസ്  വ്യോമാക്രമണം;  17 മരണം</title>
		<link>https://www.chandrikadaily.com/libiya.html</link>
					<comments>https://www.chandrikadaily.com/libiya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Sep 2017 17:37:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Libiya]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45355</guid>

					<description><![CDATA[ട്രിപ്പോളി: ലിബിയയില്‍ അമേരിക്ക നടത്തിയ ആറ് വ്യോമാക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു. ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് പറയുന്നു. മരുഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ് ക്യാമ്പിനുനേരെയാണ് ആക്രമണം നടന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം അമേരിക്ക ലിബിയയില്‍ നടത്തുന്ന ആദ്യ വ്യോമാക്രമണമാണിത്. ലിബിയയില്‍ ഐ.എസിന്റെ ശക്തികേന്ദ്രമായ സിര്‍തെ നഗരത്തില്‍നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ഐ.എസ് ക്യാമ്പിലായിരുന്നു ആക്രമണം. ലിബിയക്ക് അകത്തും പുറത്തും തീവ്രവാദികളെ വിന്യസിക്കുകയും ആക്രമണത്തിന് പദ്ധതി തയാറാക്കുകയും ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്തിരുന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p style="text-align: justify;">ട്രിപ്പോളി: ലിബിയയില്&#x200d; അമേരിക്ക നടത്തിയ ആറ് വ്യോമാക്രമണങ്ങളില്&#x200d; 17 പേര്&#x200d; കൊല്ലപ്പെട്ടു. മൂന്ന് വാഹനങ്ങള്&#x200d; തകര്&#x200d;ന്നു.<br />
ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് പറയുന്നു. മരുഭൂമിയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ഐ.എസ് ക്യാമ്പിനുനേരെയാണ് ആക്രമണം നടന്നത്. ഡൊണാള്&#x200d;ഡ് ട്രംപ് പ്രസിഡന്റായ ശേഷം അമേരിക്ക ലിബിയയില്&#x200d; നടത്തുന്ന ആദ്യ വ്യോമാക്രമണമാണിത്. ലിബിയയില്&#x200d; ഐ.എസിന്റെ ശക്തികേന്ദ്രമായ സിര്&#x200d;തെ നഗരത്തില്&#x200d;നിന്ന് 240 കിലോമീറ്റര്&#x200d; അകലെയുള്ള ഐ.എസ് ക്യാമ്പിലായിരുന്നു ആക്രമണം.<br />
ലിബിയക്ക് അകത്തും പുറത്തും തീവ്രവാദികളെ വിന്യസിക്കുകയും ആക്രമണത്തിന് പദ്ധതി തയാറാക്കുകയും ആയുധങ്ങള്&#x200d; സൂക്ഷിക്കുകയും ചെയ്തിരുന്നത് ഈ ക്യാമ്പിലാണെന്ന് അമേരിക്കയുടെ ആഫ്രിക്കന്&#x200d; കമാന്&#x200d;ഡ് അറിയിച്ചു. കേണല്&#x200d; മുഅമ്മര്&#x200d; ഖദ്ദാഫി കൊല്ലപ്പെട്ടതിനെ തുടര്&#x200d;ന്നുണ്ടായ രാഷ്ട്രീയ ശൂന്യതയും അരാജകത്വവും മുതലെടുത്ത് ഐ.എസ് ലിബിയയില്&#x200d; വളര്&#x200d;ന്നുകൊണ്ടിരിക്കുകയാണ്. കെട്ടുറപ്പുള്ള ഭരണകൂടം പോലും ഇന്ന് ലിബിയക്ക് സ്വന്തമായില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/libiya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലിബിയയില്‍ മൂന്ന് സര്‍ക്കാറുകള്‍ രണ്ട് പാര്‍ലമെന്റുകള്‍</title>
		<link>https://www.chandrikadaily.com/%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d.html</link>
					<comments>https://www.chandrikadaily.com/%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Jun 2017 18:13:22 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gaddafi]]></category>
		<category><![CDATA[Libiya]]></category>
		<category><![CDATA[parlamentukal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32872</guid>

					<description><![CDATA[ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അട്ടിമറിച്ച് കൊലപ്പെടുത്തിയത്, തന്റെ ഭരണകാലത്തെ ഏറ്റവും മോശമായ അബദ്ധമെന്ന് 2016 ഏപ്രിലില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കുറ്റസമ്മതം നടത്തിയത് ഇപ്പോള്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രേതഭൂമിയായി മാറിയിരിക്കുകയാണ് ലിബിയ. 42 വര്‍ഷക്കാലം കേണല്‍ ഖദ്ദാഫി അടക്കിവാണിരുന്ന ലിബിയക്ക് ഒരു കേന്ദ്രീകൃത ഭരണകൂടമോ നിയമ വ്യവസ്ഥയോ ഇല്ല. നിരവധി സായുധ ഗ്രൂപ്പുകള്‍ സൈ്വര വിഹാരം നടത്തുന്നു. യു.എന്‍ നിയമിച്ച ഭരണകൂടം ഉള്‍പ്പെടെ മൂന്ന് സര്‍ക്കാറുകള്‍. രണ്ട് പാര്‍ലമെന്റുകള്‍. ജനങ്ങളില്‍ നല്ലൊരു [&#8230;]]]></description>
										<content:encoded><![CDATA[<p>ലിബിയയില്&#x200d; കേണല്&#x200d; മുഅമ്മര്&#x200d; ഖദ്ദാഫിയെ അട്ടിമറിച്ച് കൊലപ്പെടുത്തിയത്, തന്റെ ഭരണകാലത്തെ ഏറ്റവും മോശമായ അബദ്ധമെന്ന് 2016 ഏപ്രിലില്&#x200d; അന്നത്തെ അമേരിക്കന്&#x200d; പ്രസിഡന്റ് ബരാക് ഒബാമ കുറ്റസമ്മതം നടത്തിയത് ഇപ്പോള്&#x200d; സവിശേഷ ശ്രദ്ധ ആകര്&#x200d;ഷിക്കുന്നു. പ്രേതഭൂമിയായി മാറിയിരിക്കുകയാണ് ലിബിയ. 42 വര്&#x200d;ഷക്കാലം കേണല്&#x200d; ഖദ്ദാഫി അടക്കിവാണിരുന്ന ലിബിയക്ക് ഒരു കേന്ദ്രീകൃത ഭരണകൂടമോ നിയമ വ്യവസ്ഥയോ ഇല്ല. നിരവധി സായുധ ഗ്രൂപ്പുകള്&#x200d; സൈ്വര വിഹാരം നടത്തുന്നു. യു.എന്&#x200d; നിയമിച്ച ഭരണകൂടം ഉള്&#x200d;പ്പെടെ മൂന്ന് സര്&#x200d;ക്കാറുകള്&#x200d;. രണ്ട് പാര്&#x200d;ലമെന്റുകള്&#x200d;. ജനങ്ങളില്&#x200d; നല്ലൊരു വിഭാഗം ജീവനുംകൊണ്ട് ഓടി യൂറോപ്യന്&#x200d; രാജ്യങ്ങളില്&#x200d; വരെയെത്തി. വെടിയൊച്ചയും ബോംബ് വര്&#x200d;ഷവും കേള്&#x200d;ക്കാത്ത നിമിഷങ്ങള്&#x200d; കുറവ്. എണ്ണ സമ്പന്നമായ നാടിനെ പാശ്ചാത്യ ശക്തികള്&#x200d; തകര്&#x200d;ത്തതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണരണം.</p>
<p>&#8216;കേണല്&#x200d; മുഅമ്മര്&#x200d; ഖദ്ദാഫിയുടെ പുത്രന്&#x200d; സെയ്ഫ് അല്&#x200d; ഇസ്‌ലാം ലിബിയയില്&#x200d; ജയില്&#x200d; മോചിതനായി&#8217; എന്നതാണ് ആ രാജ്യത്തുനിന്നുള്ള ഏറ്റവും പുതിയ വാര്&#x200d;ത്ത. ഖദ്ദാഫി ഭരണത്തിന്റെ അവസാന നാളുകളില്&#x200d; ഭരണ കേന്ദ്രങ്ങളെ നിയന്ത്രിച്ച പ്രമുഖരില്&#x200d; ഒരാളാണ് സെയ്ഫ് അല്&#x200d; ഇസ്‌ലാം. ജയില്&#x200d; മോചിതനായി അജ്ഞാത കേന്ദ്രത്തിലേക്ക് മറഞ്ഞ സെയ്ഫുല്&#x200d; ഇസ്‌ലാമിനെ മുന്നില്&#x200d;നിര്&#x200d;ത്തി ഭാവിയില്&#x200d; ജനങ്ങള്&#x200d; പ്രതിവിപ്ലവം നയിച്ചാല്&#x200d; അത്ഭുതപ്പെടാനില്ല.<br />
യു.എന്&#x200d; നിയന്ത്രിത സര്&#x200d;ക്കാറിന്റെ പടത്തലവന്&#x200d; കേണല്&#x200d; ഖലീഫ ഹഫ്ടര്&#x200d; ആണ് കിഴക്കന്&#x200d; മേഖല കേന്ദ്രീകരിച്ച് ഒരു സര്&#x200d;ക്കാറിനെ നയിക്കുന്നത്. ഈജിപ്തും യു.എ.ഇയും സഊദിയും ഉള്&#x200d;പെടെ രാജ്യങ്ങള്&#x200d; പിന്തുണ നല്&#x200d;കുന്നു. ക്രൂരനായ ഈ സൈനിക കേണല്&#x200d;, ഖദ്ദാഫി വിരുദ്ധ പോരാട്ടം നയിച്ചുകൊണ്ടാണ് പാശ്ചാത്യര്&#x200d;ക്ക് പ്രിയങ്കരനായത്. 2011 ഒക്‌ടോബറില്&#x200d; കേണല്&#x200d; ഖദ്ദാഫി അട്ടിമറിക്കപ്പെട്ടപ്പോള്&#x200d; ഇദ്ദേഹമായിരുന്നു ലിബിയയുടെ നായകനായി രംഗത്തുണ്ടായിരുന്നത്. വൈകാതെ നിരവധി ഗ്രൂപ്പുകള്&#x200d; പ്രത്യക്ഷപ്പെട്ടു. അല്&#x200d;ഖാഇദ ബന്ധമുള്ള ഗ്രൂപ്പുകളാണിവയില്&#x200d; അധികവും. അബ്‌ദെല്&#x200d; ഹക്കീം ബെല്&#x200d; ഹദേജ് നയിക്കുന്ന സലഫി ജിഹാദ് ഗ്രൂപ്പില്&#x200d; ആയിരങ്ങളാണുള്ളത്. ബെന്&#x200d;ഗാസി തന്നെയാണ് ഇവരും കേന്ദ്രീകരിച്ചത്. ഖദ്ദാഫിയുടെ ജന്മനാട് സിര്&#x200d;ത്ത് കേന്ദ്രമാക്കിയുള്ള മറ്റൊരു ഗ്രൂപ്പിനു പിന്നില്&#x200d; ഐ.എസ് ആണെന്ന് സംശയിക്കാം. പടിഞ്ഞാറന്&#x200d; മേഖലയില്&#x200d; &#8216;ഡാന്&#x200d;&#8217; എന്ന ചുരുക്കപ്പേരുള്ള ഗ്രൂപ്പ് പിടിമുറുക്കി. അമേരിക്കയുടെ ബെന്&#x200d;ഗാസി അംബാസിഡറെ കൊലപ്പെടുത്തിയതുമായി ബന്ധമുള്ള &#8216;അന്&#x200d;സര്&#x200d;&#8217; ഗ്രൂപ്പിനും മറ്റൊരു ഗ്രൂപ്പായ ബെന്&#x200d;ഗാസി ശൂറാ കൗണ്&#x200d;സിലും അല്&#x200d;ഖാഇദ ബന്ധം ആരോപിക്കപ്പെടുന്നു.</p>
<p>നാറ്റോ സഖ്യത്തിലെ ആറായിരത്തോളം ബ്രിട്ടീഷ്, ഫ്രാന്&#x200d;സ് സൈനികര്&#x200d; ഇവിടെ വിന്യസിക്കപ്പെട്ടിട്ടുണ്ടെങ്കിലും ലിബിയയെ ശാന്തിയിലേക്ക് തിരിച്ചുകൊണ്ടുവരാന്&#x200d; സമീപകാലമൊന്നും സാധ്യമാകില്ല. ഖത്തറിന് എതിരായ ഉപരോധത്തിന് ലിബിയ പിന്തുണ നല്&#x200d;കിയെന്ന വാര്&#x200d;ത്ത കേട്ടപ്പോള്&#x200d; കൗതുകം തോന്നി. ലിബിയ ഏകീകരിക്കപ്പെട്ടുവോ? വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് &#8216;കിഴക്കന്&#x200d; ലിബിയ&#8217; എന്ന് കാണാനിടയായത്. നാഷണല്&#x200d; കോണ്&#x200d;ഗ്രസ് (പാര്&#x200d;ലമെന്റ്) പുനസ്ഥാപിക്കാന്&#x200d; യു.എന്&#x200d; നിശ്ചയിച്ചുവെങ്കിലും തലസ്ഥാനമായ ട്രിപ്പോളിക്കടുത്ത് എത്താന്&#x200d; പോലും പാര്&#x200d;ലമെന്റ് അംഗങ്ങള്&#x200d;ക്ക് കഴിഞ്ഞില്ല. പാര്&#x200d;ലമെന്റ് രണ്ടായി പിളരുകയും ചെയ്തു. അവസാനം ഒന്&#x200d;പതംഗ പ്രസിഡന്&#x200d;സി കൗണ്&#x200d;സില്&#x200d; രൂപീകരിച്ചു. അതിലും ഭിന്നത വന്നതോടെ പ്രധാനമന്ത്രി ഫയാസ് സര്&#x200d;ജ് 2016 മാര്&#x200d;ച്ച് മാസം ട്രിപ്പോളിയില്&#x200d; എത്തിനോക്കി തിരിച്ചുപോയി.</p>
<p>ലിബിയയില്&#x200d; ഇനിയെന്ത് പരിഹാരം എന്നതില്&#x200d; അനിശ്ചിതത്വം ബാക്കിയാണ്. കേണല്&#x200d; ഖദ്ദാഫിയെ അട്ടിമറിക്കാന്&#x200d; നേതൃത്വം നല്&#x200d;കിയത് നാറ്റോ രാജ്യങ്ങളാണ്. &#8216;അറബ് വസന്ത&#8217; വിപ്ലവത്തെ ഹൈജാക്ക് ചെയ്തത് നാറ്റോ സൈനിക സഖ്യമാണ്. ഖദ്ദാഫിയെ അട്ടിമറിക്കാന്&#x200d; മാത്രം ജനകീയ വിപ്ലവം അവിടെ അരങ്ങേറിയിരുന്നില്ല. ലിബിയന്&#x200d; സൈനിക നിരയെ തകര്&#x200d;ത്തത് നാറ്റോ വിമാനങ്ങളാണ്. ലിബിയന്&#x200d; കരസേനയെ തകര്&#x200d;ത്ത് പാശ്ചാത്യാനുകൂലിയായ കേണല്&#x200d; ഖലീഫക്കും കൊച്ചു സംഘത്തിനും വഴിയൊരുക്കി, ഭരണകൂടത്തെ തകര്&#x200d;ത്തത് നാറ്റോയും പാശ്ചാത്യ ശക്തികളുമാണ്. കരുത്തനായ ഭരണാധികാരിയെ അധികാര ഭ്രഷ്ടനാക്കി കൊലപ്പെടുത്തിയതിന്റെ പാപഭാരമാണ് പാശ്ചാത്യനാടുകള്&#x200d; അനുഭവിക്കുന്നു. അശാന്തിപടര്&#x200d;ന്ന നാട്ടില്&#x200d; നിന്ന് ലക്ഷങ്ങള്&#x200d; രാജ്യങ്ങളും സമുദ്രവും കടന്ന് യൂറോപ്യന്&#x200d; രാജ്യങ്ങളില്&#x200d; കുടിയേറിയിട്ടുണ്ടെങ്കില്&#x200d; ഉത്തരവാദിത്വം പാശ്ചാത്യര്&#x200d;ക്കു തന്നെയാണ്.</p>
<p>അവസാന ഘട്ടത്തില്&#x200d; സ്വേച്ഛാധിപതിയായി മാറിയെങ്കിലും കേണല്&#x200d; ഖദ്ദാഫി നീതിമാനായ ഭരണാധികാരിയായി അറിയപ്പെട്ടു. 1969 സെപ്തംബര്&#x200d; ഒന്നിന് രക്തരഹിത വിപ്ലവത്തിലൂടെ അധികാരത്തില്&#x200d; വന്ന ഇരുപത്തിയഞ്ചുകാരന്&#x200d; പാല്&#x200d;ക്കാലത്ത് അറബ്-ഇസ്‌ലാമിക ലോകത്ത് ശ്രദ്ധേയനായി. നിരവധി സ്ഥാപനങ്ങള്&#x200d; ദേശസാത്കരിച്ചു. വിദേശ എണ്ണക്കമ്പനി വരെ ഇതില്&#x200d;പെടും. ഒപെകിന് കരുത്ത് നല്&#x200d;കി. അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക താവളം കെട്ടുകെട്ടിച്ചു. ഫലസ്തീന്&#x200d; പോരാട്ടത്തിനു പിന്തുണ നല്&#x200d;കി. അതേസമയം, &#8216;വിവാദ നായകന്&#x200d;&#8217; എന്ന നിലയില്&#x200d; ഖദ്ദാഫി, പ്രമുഖ അറബ് നേതാക്കളുടെഅപ്രീതിക്ക് പാത്രമായി. ലോക്കര്&#x200d;ബി വിമാന ദുരന്ത സംഭവത്തില്&#x200d; അവസാനം നഷ്ടപരിഹാരം നല്&#x200d;കാന്&#x200d; ഖദ്ദാഫി തയാറായത് പാശ്ചാത്യ ശക്തികളുമായി സഹകരണം പ്രതീക്ഷിച്ചുകൊണ്ടായിരുന്നുവെങ്കിലും അവര്&#x200d; തയാറായില്ലെന്ന്, തുടര്&#x200d;ന്നുണ്ടായ സംഭവങ്ങള്&#x200d; വ്യക്തമാക്കി. &#8216;അറബ് വസന്തം&#8217; അവസരമാക്കി കേണല്&#x200d; ഖലീഫയെ പോലുള്ള പാശ്ചാത്യ അനുകൂലിയെ മുന്നില്&#x200d; നിര്&#x200d;ത്തി നടത്തിയ നാടകമായിരുന്നു ലിബിയയില്&#x200d; അരങ്ങേറിയത്.</p>
<p>കേണല്&#x200d; ഖദ്ദാഫിയെ പോലുള്ള ഭരണാധികാരിയെയും ഭരണസംവിധാനത്തെയാകെയും തകര്&#x200d;ത്ത നാറ്റോക്കും അതിന് മൗനാനുവാദം നല്&#x200d;കിയിരുന്ന ഐക്യരാഷ്ട്ര സംഘടനക്കും ലിബിയയില്&#x200d; സ്ഥിരതയുള്ള ഭരണകൂടത്തെ പ്രതിഷ്ഠിക്കാന്&#x200d; ബാധ്യതയുണ്ട്. സിറിയയിലും ഈജിപ്തിലും ജനങ്ങള്&#x200d;ക്ക് ദുരിതം നല്&#x200d;കിയ ശക്തികള്&#x200d; ലിബിയയെ തകര്&#x200d;ത്ത് തരിപ്പണമാക്കിയിരിക്കുന്നു. എണ്ണ സമ്പന്നതയില്&#x200d; ലോകത്ത് 11 ാം സ്ഥാനത്തുണ്ടായിരുന്ന രാജ്യം പ്രതിശീര്&#x200d;ഷ വരുമാനത്തില്&#x200d; ആഫ്രിക്കയില്&#x200d; മുന്നിലായിരുന്നു. ഇപ്പോള്&#x200d; ഒരു നേരത്തെ ആഹാരം തേടി ലിബിയക്കാന്&#x200d; നെട്ടോട്ടത്തിലാണ്. ഇത്തരമൊരു പതനത്തിലേക്ക് അവരെ തള്ളിവിട്ടവര്&#x200d;ക്ക് കാലം മാപ്പു നല്&#x200d;കില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
